Followers

Showing posts with label ezhuthu. Show all posts
Showing posts with label ezhuthu. Show all posts

Thursday, March 18, 2010

Friday, January 29, 2010

ezhuth , march , 2010


ezhuth online

march 2010

read more[click ]

ezhuth online march 2010


ezhuth
magazine
2010
march
contents


എഡിറ്റോറിയല്‍

മാത്യു നെല്ലിക്കുന്ന്

കവിത
പി എ അനീഷ്


വേണു വി ദേശം

രാജനന്ദിനി

അസ്മോ പുത്തഞ്ചിറ

ഡോണ മയൂര

ശ്രീദേവി നായര്‍

ജയന്‍ എടക്കാട്ട്

സോന ഗോപിനാഥ്

തേജസ്വിനി അജിത്ത്

ജിഷ രാജന്‍

സുകുമാര്‍ അരിക്കുഴ

ഷീല വിദ്യ

കോടിക്കുളം സുകുമാരന്‍

സുകുമാര്‍ അരിക്കുഴ

ഗദ്യം

എം. കെ.ഹരികുമാര്‍

എന്‍. എ . എസ്. പെരിഞ്ഞനം, ബാംഗ്ലൂര്‍

തോമസ് നീലാര്‍മഠം

എം. കെ . ചന്ദ്രശേഖരന്‍

ഇന്ദിരാബാലന്‍

എ ക്യൂ മഹ്ദി

കഥ
മാത്യു നെല്ലിക്കുന്ന്

എം. കെ .ജനാര്‍ദ്ദനന്‍


എം. കെ .ജനാര്‍ദ്ദനന്‍

സാജു പുല്ലന്‍

എം. കെ .ജനാര്‍ദ്ദനന്‍

വിജയകുമാര്‍ കളരിക്കല്‍

സിന്ധു എസ്

ദീപുശശി തത്തപ്പിള്ളി


തോമസ് പി കൊടിയന്‍

സാജു പുല്ലന്‍

തോമസ് നീലാര്‍മഠം

നെയ്യാര്‍ ചിത്രങ്ങള്‍- ഗൗതം കൃഷ്ണന്‍


മറ്റു വായനകള്‍

രാധാലക്ഷ്മി പത്മരാജന്‍
ഡോ. റോസി തമ്പി
സുജാതവര്‍മ്മ

most widely read column

അക്ഷരജാലകം

Wednesday, January 27, 2010

പന്തിരുകുലത്തിന്റെ അമ്മ

kodikkulam sukumaran

പന്തിരുകുലത്തിന്റെ അമ്മ

അറിയുമോ നിങ്ങളിപ്പറയിയെ-ഭാരതം
നിറമാല ചാർത്തിയൊരെന്നെ
അറിവെത്ര നേടിയിട്ടും ഫലമില്ലാതെ
അലയുകയാണു ഞാനിന്നും
പാരതന്ത്ര്യത്തിൻ കുരുക്കിലകപ്പെട്ട്‌
പാപം ചുമക്കുന്നൊരമ്മ
ഭർത്താവ്‌ ദൈവമായ്‌ക്കാണുന്ന ഭാരത
സംസ്കൃതി ചേർന്നുള്ളൊരമ്മ
പാണ്ഡ്യത്ത്യ ഗർവ്വിന്റെ പഞ്ചാഗ്നി ജ്വാലയിൽ
വെന്ത മനസ്സിന്നുടമ
നൊന്തുപെറ്റോരു കുഞ്ഞിനെ വഴിവക്കി-
ലെന്നുമുപേക്ഷിക്കുമമ്മ
പ്രസവിച്ച കുഞ്ഞിനെ പ്പാലൂട്ടുവാൻ
ഭാഗ്യമനുവദിക്കാതുള്ളൊരമ്മ
അഗ്നിഹോത്രിക്കുള്ളൊരമ്മ
ദേശാടന ഭിക്ഷുകിയായലയുന്നു
എന്റെ മോൻ ചത്തപശുവിൻ മുല നട്ട്‌
മണ്ണിൽക്കനി വിളയിച്ചു
പഞ്ചലോഹങ്ങളുരുക്കിക്കുടിക്കുന്ന
മന്തുകാലൻ മറ്റൊരുത്തൻ
നിങ്ങളറിഞ്ഞോ പെരുന്തച്ചനും വളർന്നീ-
ഗർഭപാത്രത്തിലെന്ന്‌
ചാത്തൻ, രജകനും, വള്ളോനും നായരും
കൂട്ടത്തിലുപ്പുകൂറ്റനും
നാടിൻ കഥ പാടിനീങ്ങുന്ന പാണനും
ഈയമ്മ പെറ്റതാണെന്ന്‌
ദേവിയാം കാരക്കലമ്മക്കു മാതാവ്‌
ദേശാടനത്തിലാണിന്നും
വായില്ലാക്കുഞ്ഞിനെപെറ്റെങ്കിലുമവൻ
നാടിനു ദൈവമാണിന്നും
എന്നുമൈതിഹ്യങ്ങളെന്റെ പിന്നാലെ വ-
ന്നെല്ലാം തെരഞ്ഞിരുന്നല്ലോ
പന്ത്രണ്ടു മക്കളെപെറ്റഞാൻ പാതിയും
വെന്ത മനസ്സിന്നുടമ
പന്ത്രണ്ടു ദീപങ്ങൾകൊണ്ട്‌ വിശ്വസ്നേഹ
സഞ്ചിക തീർത്ത പറയി
മരവിച്ച മണ്ണും മനുഷ്യനും ജീവിത
ഹൃദയസ്വപ്‌നങ്ങൾ മറന്നോ
പറയി തൻ സംസ്ക്കാരപൈതൃകം പോലു-
മിന്നറിയാത്ത മലയാളമെന്നോ?
ഇനിയും മരിക്കാത്ത ജാതിപിശാചിനെ
കുരുതികൊടുക്കുക നിങ്ങൾ
ഉണരട്ടെ കേരളം,ഭാരതം,ജീവിത
ത്തുയിലുണർത്തീടട്ടെ ലോകം

പ്രണയശിഷ്ടം



deepusasi thathappilli

ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ്‌ അവളുടെ കാതിൽ മന്ത്രിച്ചു"നമുക്ക്‌ ഒളിച്ചോടാം. വിലക്കുകളും എതിർപ്പുകളുമില്ലാത്ത ഒരു ലോകത്തേക്ക്‌"

താൻ ഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം ,വീട്ടുകാർ തനിക്കായി സ്വരുക്കൂട്ടിയ രൂപയും സ്വർണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി. നിലാവിനോടൊപ്പം അവൾ വീടിന്റെ പടിയിറങ്ങി.

കാടുകളും, പുഴകളും ,കുന്നുകളും താണ്ടി അവർ യാത്ര തുടർന്നു. ഒടുവിൽ ഏതോ മഹാനഗരത്തിന്റെ ഇരുണ്ട്‌ വിജനമായ ഒരു കോണിൽ അവരെത്തിച്ചേർന്നു

അപരിചിതമായ സ്ഥലം അവളിലുണർത്തിയ വിഭ്രാന്തി കണ്ട്‌ നിലാവ്‌ അവളെ ചുംബിച്ച്‌ ആശ്വസിപിച്ചു.
നിറഞ്ഞ സുരക്ഷിതബോധത്തോടെ അവൾ നിലാവിന്റെ മാറിലേക്ക്‌ ചാഞ്ഞു.
മലക്കം വിട്ടുണർന്ന അവൾക്ക്‌ മുന്നിൽ പകല്‍‌വെളിച്ചത്തിന്റെ ചിരിക്കുന്ന നഗരം.
നിലാവ്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു

നഗ്നമായ കാതുകളും ,കൈത്തണ്ടകളും, കഴുത്തും.
സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ.
പിന്നീടൊരിക്കലേപ്പോഴോ ,നിലാവ്‌ ഉദിക്കുമ്പോൾ ,ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി പണയം വെച്ച ശരീരത്തിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളഴിച്ച്‌ മാറ്റുന്ന തിരക്കിലായിരുന്നു അവൾ.......

ദീപം



jisha rajan

ഏകാന്തതയുടെ ചൂഷണങ്ങളിൽ
മറന്നുവിട്ട നിലാവെട്ടം പൊഴിച്ച
ദിനങ്ങളൊന്നും എനിക്കന്യമല്ല
ഞാൻ നഗ്നയായിരുന്നു
മനസ്സിന്റെ മേച്ചിൽപ്പുറങ്ങളിൽ
തുണിയില്ലാതെ ഞാൻ അലഞ്ഞിടുന്നു
തീർക്കാത്ത സ്വപ്‌നങ്ങളെല്ലാം
നിറഞ്ഞു നിൽക്കുന്ന പ്രതീക്ഷകളാകുന്നു
എന്റെ ജീവിതത്തിന്റെ പ്രാരബ്ധം
ഇന്നിന്റെ പോക്കുവെയിലിൽ
ഞാൻ മൃതപ്രാണയായിരുന്നു
നാളെ ഞാൻ മരിക്കിലും സ്മൃതി വേണ്ടെനിക്ക്‌
നിശ്വാസമുതിർക്കില്ലൊരിക്കലും
എരിഞ്ഞു തീർക്കുമീ ജീവിതം
ആത്മസംഘർഷത്തോടെ മറിക്കട്ടെ
ഞാൻ അൽപ്പനേരം പൊഴിച്ച
പ്രകാശത്തിൻ സ്മരണയിൽ

എഡിറ്റോറിയൽ

mathew nellickunnu



മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി

മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കു വെച്ച കഥ പാടിയത്‌ വയലാർ രാമവർമ്മ. അദ്ദേഹം ആ കവിത രചിച്ചതു മുപ്പതു വർഷം മുമ്പാണ്‌. അതിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്‌.

മുഖ്യമായും നാലഞ്ചു മതവിഭാഗങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ ഇന്ന്‌ എത്ര മതങ്ങളും ഉപജാതികളും ഉണ്ട്‌. വെറുതെ ഒരു കൗതുകത്തിന്‌ എണ്ണമെടുക്കാം എന്നു വെച്ചാൽ പോലും എണ്ണിത്തീരുമോ എന്ന്‌ സംശയമുണ്ട്‌.

അതു പോകട്ടെ മതങ്ങളും വിശ്വാസങ്ങളും ഇത്ര കണ്ടു വർദ്ധിച്ചിട്ടും ഈ മനുഷ്യരെന്തേ നന്നായില്ല? ഒന്നിനൊന്ന്‌ കൂടിവരികയാണ്‌ പരസ്പരമുള്ള പാരപണിയലും കുതികാല്‍‌വെട്ടും. അങ്ങനെ വരുമ്പോൾ മതങ്ങളിങ്ങനെ പെരുകുന്നതിന്‌ എന്തു പ്രസക്തി? ഈ മതങ്ങൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തു തരത്തിലുള്ള ആശയങ്ങളാവും?

മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ്‌ പുത്തൻ മതങ്ങൾ രൂപീകരിക്കപ്പെടുന്നത്‌ എന്നു സംശയിക്കണം. ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ഒരു ഉന്നത വ്യക്തി എന്തെങ്കിലും അഭിപ്രായഭിന്നത ഉടലെടുക്കുമ്പോൾ സ്വയം അടർന്നു മാറുന്നു. സമാന ചിന്താഗതിയുള്ള കുറച്ചുപേരേയും അടർത്തി സ്വന്തമാക്കി മറ്റൊരു സമാന്തര മതവിഭാഗമായി പരിവർത്തനം തുടങ്ങുന്നു. തലമുറകളായി കെടാതെ സൂക്ഷിച്ചു പോന്ന വിശ്വ്വാസ പാരമ്പര്യങ്ങൾ തച്ചുടച്ചുകൊണ്ട്‌!

ഉദ്ദേശ്യവും ആദർശങ്ങളും ശുദ്ധമാണെങ്കിൽ ഹൃദയത്തോടൂ ചേർന്നു നിൽക്കുന്ന അത്രയെങ്കിലും ആളുകൾ സാത്വികന്മാരാകുമായിരുന്നു. ലക്ഷ്യം ഇത്രമാത്രം , തെറ്റിപ്പിരിഞ്ഞു പോന്ന തനിക്കും ആളായി സമൂഹത്തിൽ വിലസണം. തല്ലിപ്പിരിഞ്ഞു പോയി രൂപപ്പെടുന്ന വിഭാഗങ്ങളും മാതൃവിഭാഗവും തമ്മിൽ പിന്നെ ഉൾപ്പോരു തുടങ്ങുകയായി. ആരാദ്യം, ആരു മുമ്പിൽ എന്നൊക്കെ കിടമത്സരമാണ്‌. അതിനിടയിൽ ആത്മചൈതന്യത്തെ നേടാൻ ആർക്ക്‌, എവിടെ നേരം?

അസ്വസ്ഥരായ ഇത്രയേറെ ജനം ഇവിടെ തിങ്ങിപ്പാർക്കുമ്പോൾ അനുയായികളെ കിട്ടാൻ എളുപ്പമാണ്‌. എന്തെങ്കിലും പൊടിവിദ്യകൾ കാട്ടാനും കഴിഞ്ഞാൽ ഒരാൾദൈവം കൂടി സൃഷ്ടിക്കപ്പെടുകയായി. അതിന്റെ പേരിൽ വൻ പിരിവു നടത്താം. മതത്തിന്റെ കാര്യമെന്നു കേട്ടാൽ ആയിരങ്ങള്‍ വാരിയെറിയാൻ ആവേശത്തോടെ ചാടിയിറങ്ങുന്നവർ അനവധി. അവരുടേയും മറ്റു സാധാരണക്കാരുടേയും പണം പിരിച്ചെടുത്ത്‌ സ്വന്തമാക്കാനും ധൂർത്തടിക്കാനും എന്തു സൗകര്യം?

യൗവനത്തിൽ തന്നെ ആൾദൈവങ്ങളായ എത്രയോ കപടമുഖങ്ങളാണ്‌ ഈ അടുത്ത നാളിൽ തന്നെ പുറത്തറിഞ്ഞത്‌. പേരും പണവും പ്രശസ്തിയും ഒത്തുകഴിഞ്ഞാൽ പിന്നെ ചെയ്യുന്നതിനൊന്നും കടിഞ്ഞാണില്ല. ഭക്തിയുടെ മറവിൽ കാമവും കഞ്ചാവും വിൽക്കാം.

അമർഷം പുകയുന്ന മനുഷ്യരാശി അസ്വസ്ഥതകളെ അകറ്റാൻ ഒരത്താണി തേടി അലയുകയാണ്‌. ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യനെ ആകർഷിച്ചു നിർത്താൻ പദവിക്കും അംഗീകാരത്തിനും കഴിയും.
മതങ്ങൾ പെരുകിയാലും മനുഷ്യനെ നന്നാകാൻ അനുവദിച്ചാൽ മതിയായിരുന്നു. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പ്രഖ്യാപിച്ച ആചാര്യന്മാരും നടന്നുപോയ വഴികളെ പിന്‍‌തുടരുന്ന കേരളീയന്റെ ഇപ്പോഴത്തെ മനോഭാവം എന്തായിരിക്കുമോ എന്തോ?

മഴമേഘങ്ങൾ


sindhu s

കൺപോളകൾ കനംവച്ച്‌ തൂങ്ങിയിരിക്കുന്നു. ഉള്ളിൽ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ എവിടെയോ വീണ്ടുകീറി താഴേയ്ക്കു പതിച്ചു. പക്ഷേ അതാരും കാണാതിരിക്കാൻ ഒരുപാട്‌ കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. ഒടുവിൽ വിണ്ടുകീറിയ ഭാഗം ഒരുവിധത്തിൽ തുന്നിക്കെട്ടി. അങ്ങനെ ആ പ്രവാഹം നിലച്ചു. ഒരു നേർത്ത തേങ്ങൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്‌.
മീരയന്ന്‌ വളരെ വൈകിയാണ്‌ ഉണർന്നത്‌. അവളുടെ പ്രിയ കണ്ണന്റെ ജന്മദിനമായിട്ടുകൂടി. ഓരോ നിമിഷവും അവളോടു പറയുന്നുണ്ടായിരുന്നു. നീ തീർച്ചയായും അവനെ കാണണമെന്ന്‌. പക്ഷേ, ഏതോ പിൻവിളി അവളുടെ കാലുകളെ തടഞ്ഞു നിർത്തി. എന്നിട്ടും അവൾ ആ കുഴൽവിളിക്കു കാതോർത്തുകൊണ്ട്‌ എന്നെത്തേക്കാളും അണിഞ്ഞൊരുങ്ങി. അവളുടെ കാലുകൾക്ക്‌ എന്ത്‌ വേഗതയായിരുന്നു. അവളുടെ വേഗത യാത്രക്കാരെ അത്ഭുതം കൊള്ളിച്ചു.
കുഴൽവിളിയും ചടുലതാളങ്ങളും വളരെ ദൂരെനിന്ന്‌ അവളെത്തേടിയെത്തി. അവളുടെ ഹൃദയം അതിധ്രുതം തുടിച്ചിരുന്നു. പുതിയ താളത്തിൽ ലയിച്ചതുപോലെ. കാലുകളോട്‌ ഒട്ടിനിന്നിരുന്ന അവളുടെ വെള്ളിപാദസരം കിലുങ്ങിത്തുടങ്ങി. അതെ മീര ആടുകയാണ്‌. അവളുടെ കണ്ണനോടൊപ്പം, എല്ലാം മറന്ന്‌ യമുനയിലെ ഓളങ്ങളും വൃന്ദാവനത്തിലെ ഓരോ മരച്ചില്ലയും അവർക്കായി താളമിട്ടു. അവരുടെ നൃത്തച്ചുവടുകൾക്ക്‌ വേഗതയാർന്നുകൊണ്ടേയിരുന്നു.
അസഹ്യമായ വേദന. കൺപോളകൾ തുറക്കാൻ കഴിയുന്നില്ല. എങ്കിലും മീര കണ്ണുകൾ വലിച്ചുതുറക്കാൻ ശ്രമിച്ചു. ദൃഷ്ടി പതിഞ്ഞത്‌ വെള്ളച്ചുമരിലാണ്‌. വെള്ളച്ചുമരിലൂടെ കണ്ണോടിച്ച അവളെ കറങ്ങുന്ന പങ്കകൾ കളിയാക്കിച്ചിരിച്ചു. പരിഹാസങ്ങളെ വകവയ്ക്കാൻ കൂട്ടാക്കാത്ത അവളുടെ ബോധമണ്ഡലം ആശുപത്രിമുറിക്കുള്ളിലെ രൂക്ഷഗന്ധത്തെ തിരിച്ചറിഞ്ഞു. പെട്ടെന്ന്‌ വെള്ളച്ചുമരിൽ ചിത്രങ്ങൾ ഒന്നൊന്നായി തെളിയാൻ തുടങ്ങി. ഏതോ സ്വപ്നത്തിലെന്നവണ്ണമാണ്‌ താൻ സഞ്ചരിച്ചിരുന്നത്‌. പാഞ്ഞുവരുന്ന വാഹനത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ ശ്രമിക്കുംമുമ്പേ തന്നിൽ നിന്നും ഒരാർത്തനാദം പുറപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീടൊന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല. ആയുസ്സിന്റെ ബലം കൊണ്ട്‌ രക്ഷപ്പെട്ടതാണെന്ന ആരുടേയോ ആശ്വാസവചനങ്ങളെ ഉൾക്കൊള്ളാനാവാതെ അവൾ തളർന്നുപോയി.


മീര ഓർക്കാൻ ശ്രമിച്ചു. തന്റെ കണ്ണന്റെ ജന്മദിനത്തെ. ചലനശേഷി നഷ്ടപ്പെട്ട കാലുകളിലെ പാദസരങ്ങൾ ഇനിയൊരിക്കലും കിലുങ്ങുകയില്ല. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. ഈ കണ്ണുനീരത്രയും ഒഴുകുന്നതെങ്ങോട്ടാണ്‌? യമുനയിലേയ്ക്കോ? അവിടെ പുതിയ പുളിനങ്ങൾ സൃഷ്ടിക്കാൻ മീരയുടെ കണ്ണുനീരിനാകുമോ?
കൈയ്യെത്തിച്ച്‌ ജനൽപാളി തുറക്കാൻ ശ്രമിച്ചു. ഒരു പ്രതിഷേധ ശബ്ദത്തോടെ അവ പതിയെ തുറക്കപ്പെട്ടു. പുറത്തെ വിശാലമായ ലോകം അവൾക്കു മുന്നിൽ കൺചിമ്മി. അവളുടെ നൊമ്പരങ്ങളെ മുഴുവൻ ആവാഹിച്ചെടുത്ത വാനം മഴമേഘങ്ങൾകൊണ്ട്‌ നിറഞ്ഞിരുന്നു. അവയ്ക്കിടയിൽ അവൾ കണ്ടു. അവളുടെ കണ്ണനെ. അവന്റെ പുഞ്ചിരി അവളെ മെല്ലെ തലോടി. നൊമ്പരം പീളകെട്ടിയ കൺപോളകൾ പാതിയടഞ്ഞു. ആ പകുതികാഴ്ച അവളെ മറ്റൊരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മീരയും കണ്ണനും മാത്രമുള്ള മറ്റൊരു ലോകത്തേക്ക്‌.

വാല്മീകം

vijayakumar kalarickal


രത്നാകരൻ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ്‌ താളവും ലയവുമുണ്ട്‌. അവനോടൊത്ത്‌ ഈണമിടാനും നൃത്തമാടാനും സ്നേഹിതരുമുണ്ട്‌.
അവനെ ഗാനങ്ങളെല്ലാം സ്വപ്നത്തിൽ തീർത്ത ചിത്രങ്ങളാണ്‌. ഒരായിരം വർണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താൻ ചിറകുകളുമുള്ള ചിത്രങ്ങൾ.
അവന്റെ നീണ്ടു നിൽക്കുന്ന ദൃഢമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിനിവാസികൾ കരുതിയിരുന്നു. ചേരിയിലെ മൂപ്പനും കാരണവന്മാർക്കും അവനെ വളരെ പഥ്യമായിരുന്നു.
പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്‌ അവൻ ആദ്യമായിട്ടാഗാനങ്ങൾ ചേരിനിവാസികൾക്കായിട്ടാലപിച്ചതു.
എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവിൽ വളർന്നു നിൽക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ എല്ലാവരും വട്ടമിട്ടിരുന്ന്‌, അവർ സ്വയം വാറ്റിയെടുത്ത സുര മോന്തുകയും, ഏതോ കാട്ടുചെടിയുടെ ഇലകൾ അടർത്തിയെടുത്ത്‌ ഉണക്കി പൊടിച്ച്‌ മറ്റേതോ ചെടിയുടെ ഉണക്കിയ ഇലയിൽ ചുരുട്ടി പുകച്ച്‌ വലിക്കുകയുമായിരുന്നു.
സുരയിലും, പുകയിലും അവർ ലോകങ്ങളെ, ദുഃഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.
ആനന്ദത്തിന്റെ മാസ്മരികമായൊരു വലയിൽ അകപ്പെട്ട്‌ പൊങ്ങുതടികളേപ്പോലെ ഒഴുകി നടക്കുകയായിരുന്നു.
അവർ വൃദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്‌.
അതൊരു വസന്തകാലാരവമായിരുന്നു. ചേരിയ്ക്ക്‌ പുറത്തു വളർന്നു നിൽക്കുന്ന വനത്തിൽ നിന്നും ഒരായിരം മണങ്ങൾ എത്തിക്കൊണ്ടിരുന്നു.
കഴിഞ്ഞ രാത്രിയിൽ, അവർ നായാടിപ്പിടിച്ച കാട്ടുപോത്തിന്റെ മാംസം തീക്കുണ്ഡത്തിലിട്ട്‌ വേവിച്ച്‌, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളിൽ നിരത്തിയിട്ട്‌ ഏതെല്ലാമോ കാട്ടുചെടിയുടെ കായകൾ ഉണക്കിപ്പൊടിച്ച്‌ വെന്ത മാംസങ്ങൾ വിതറി തീറ്റ ഒരുക്കുകയാണ്‌ ഒരു പറ്റം സ്ത്രീകൾ.
അവൻ പാടി.
ഒരു നാൾ ഞാൻ രാജാവാകും; ഞാൻ നിങ്ങളുടെ രാമനാകും;
തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്റേതാകും;
എന്റെ സ്നേഹിതരെ നിങ്ങളെല്ലാം എന്റെ കൊട്ടാരത്തിലെ വാശികളാകും.
നിങ്ങളോടൊത്ത്‌ കേളിയാടുന്ന എന്നെ നിങ്ങൾ രാമനെന്നു വിളിക്കും.
ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.
ഈ തേവന്മാർ നമ്മുടെ മണ്ണിൽ നിന്നും അകന്നുപോകും.
ഈ തേവന്മാർ എവിടെനിന്നോ വന്നവരാണ്‌; അവർ നമ്മുടെ മണ്ണും വിണ്ണും കൈക്കലാക്കുകയായിരുന്നു. പെണ്ണും, പൊന്നും തട്ടിയെടുക്കുകയായിരുന്നു. മേനിയും വേലയും കാൽക്കലാക്കുകയായിരുന്നു.
നമ്മുടെ മേനിക്ക്‌ മണ്ണിന്റെ മണമുണ്ട്‌. വേലയുടെ ചൂടുണ്ട്‌, അവർ. തേവന്മാർ, വെളുത്തു വിളറിയവരും മേദസ്സുകൂടി കൊഴുത്തവരുമാണ്‌.
ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും....
അവൻ വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു. അവനോടൊത്ത്‌ ചേരിയിലെ എല്ലാ പുരുഷന്മാരും പാടി. അവന്റെ പെണ്ണ്‌ സീതമ്മയോടൊത്ത്‌ എല്ലാം സ്ത്രീകളും നൃത്തമാടി.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരം, അവിടെ ആയിരക്കണക്കിന്‌ ചേരിനിവാസികൾ പണിയെടുക്കുകയാണ്‌.
പാടവരമ്പുകളിലും, വരമ്പുകൾ ചേരുന്ന വഴികളിലും അവരെ നിയന്ത്രിക്കാനായി, പണികൾ ചെയ്യിക്കാനായി രാജാവിന്റെ കിങ്കരന്മാർ, ചാട്ടവാറുകളും, വടികളും, കുന്തമുനകളുമായി കാവൽ നിൽക്കുന്നുണ്ട്‌. അവരെല്ലാം വെളുത്തവരും ചേരി മക്കൾക്ക്‌ മനസ്സിലാക്കാത്തഭാഷ സംസാരിക്കുന്നവരും, കോട്ടയ്ക്കുള്ളിൽ, നഗരത്തിൽ പാർക്കുന്നവരുമാണ്‌.
രത്നാകരനോട്‌ അടുത്തുനിന്നു തന്നെയാണ്‌ സീതമ്മയും പണിയെടുത്തിരുന്നത്‌. അവൾ മാത്രമല്ല, കൂട്ടുകാരനുള്ള എല്ലാചേരിപെണ്ണുങ്ങളും തങ്ങളുടെ സ്നേഹിതനോടൊത്താണ്‌ പണിക്കിറങ്ങുന്നത്‌.
രത്നാകരൻ ശ്രദ്ധിച്ചു. സീതമ്മ അവന്റെ ദേഹത്ത്‌ തൊട്ട്‌ തൊട്ടാണ്‌ നിൽക്കുന്നത്‌. അവളുടെ മനക്കോണിലെവിടെയോ ഉടക്കിയിരിക്കുന്നു. അവൾ തല നിവർത്തി നിന്ന്‌ അവനെ നോക്കി. അവളെത്തന്നെ നോക്കി നിന്നിരുന്ന രത്നാകരന്റെ കണ്ണുകളിൽ നോക്കി അവൾ കണ്ണുകളാൽ എന്തെന്നു തെരക്കി.
അവൻ ഉത്തരം കൊടുത്തില്ല. അവന്റെ കണ്ണുകൾ ശൂന്യവും ആലംബരമില്ലാതെ ബലഹീനവും ദുഃഖമയവുമായിരുന്നു.
അവൻ അവളെ കാണുമായിരുന്നു.
മുട്ടിനു താഴെ നഗ്നമായ കാലുകൾ, ആഴക്കയത്തിൽ വിരിയുന്ന ചുഴിപോലുള്ള പൊക്കിൾ, ലവനും, കുശനും ആവോളം അമൃതുനുകർന്നിട്ടും ഉടയാത്ത മാറും ഓമനത്തമുള്ള മുഖവും, കണ്ണുകളും, ചുണ്ടുകളും...
രത്നാകരന്റെ മനസ്സൺനു പിടഞ്ഞു.
ഇതേവരെ തേവരുടെ കണ്ണുകളിൽ അവൾ പെട്ടിട്ടില്ല. ഒളിച്ചു നടക്കാൻ അവൾക്ക്‌ നന്നായറിയാം. ചേരിയിലെ എല്ലാ പെണ്ണുങ്ങൾക്കും അറിയാം. എന്നിട്ടും വളരെപ്പേർ ആ കിങ്കരന്മാരുടെ കണ്ണുകളിൽ പെടാറുണ്ട്‌.
രത്നാകരൻ ഓർമ്മിച്ചു പോവുകയാണ്‌; അച്ഛൻ അവന്‌ പറഞ്ഞുകൊടുത്ത കഥ. ആ കഥ അച്ഛന്‌ മുത്തച്ഛനിൽ നിന്നും കിട്ടിയതായിരുന്നു.
ഈ കോട്ടയും, കൊത്തളവും നമ്മുടേതായിരുന്നു. നമ്മുടെ ഗോത്രത്തിന്റെ മൂപ്പൻ രാജാവായിരുന്നു. ഈ പാടശേഖരവും, വനാന്തരങ്ങളും കാടും, പടലും, കാട്ടുമൃഗങ്ങളും നമ്മുടേതായിരുന്നു.
നാം തന്നെ നമുക്കായിട്ട്‌ അദ്ധ്വാനിച്ച്‌ വിളവെടുത്ത്‌ സുഖമായി വാണിരുന്ന കാലം. അച്ഛനെന്നോ, അമ്മയെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒത്ത്‌ ഈ ഐശ്വര്യങ്ങളെല്ലാം കെട്ടിപ്പെടുക്കുകയായിരുന്നു.
ഒരു നാൾ എവിടെ നിന്നോ ഈ നായാടികൾ ഒരു പറ്റം ആടുമാടുകളുമായിട്ട്‌ ഇവിടെ എത്തി. നീണ്ടു നിന്നതും തുടരെ തുടരെയുണ്ടായ യുദ്ധത്തിൽ നമ്മുടെ യോദ്ധാക്കളും മുത്തച്ഛന്മാരും, മുത്തശ്ശിമാരും കൊലചെയ്യപ്പെട്ടു. യുവതികളും, ബാലന്മാരും അടിമകളാക്കപ്പെട്ടു. നമ്മുടെ നഗരം അവർ കൈയ്യടക്കുകയും ചെയ്തു. അവർ വെളുത്ത നിറക്കാരും നമുക്ക്‌ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരുമായിരുന്നു.
അവർക്ക്‌ ദൈവത്തിന്റെ രൂപമാണെന്നും; ദൈവത്തിന്റെ അവതാരങ്ങളാണെന്നും, ഇക്കാണുന്നതെല്ലാം, കറുത്തവരായ നമ്മളും. ഇക്കാടും പടലും കാട്ടുമൃഗങ്ങളും പാടങ്ങളും അവരുടേതാണെന്നും, അവർക്കുവേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നും, അവർ ദേവന്മാരാണെന്നും, നമ്മൾ കാട്ടാളന്മാരാണെന്നും പറഞ്ഞു. കഥകളെഴുതി, പാട്ടുകളെഴുതി, പാടി നടന്നു, പറഞ്ഞു നടന്നു.
രത്നാകരന്റെ മനം വിദ്വേഷത്താൽ പുകഞ്ഞു. കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യന്‌ കീഴെ പാടത്ത്‌ കുനിഞ്ഞുനിന്ന്‌ വലയെടുത്ത്‌ അവന്റെ പുറംതൊലി പൊള്ളി കരുവാളിച്ചു പോയി. അവന്റെ മാത്രമല്ല, അവന്റെ മാത്രമല്ല, അവന്റെ പെണ്ണിന്റെ; ആയിരമായിരം ചേരിനിവാസികളായ ആണുങ്ങളുടേയും, പെണ്ണുങ്ങളുടേയും.
ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നവൻ മോഹിച്ചുപോയി. വെള്ളക്കീറുകൾ കിഴക്കൻ മലനിരയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുളിച്ച പഴങ്കഞ്ഞി മോന്തി പാടത്തേയ്ക്ക്‌ പോന്നതാണ്‌. ഇനിയും ഒരു പിടി വറ്റോ ഒരു തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞ്‌, അന്നത്തെ വേലക്കൂലിയായി കിട്ടുന്ന ഒരു പിടിയോ രണ്ടു പിടിയോ യവം, കുടിലിൽ കൊണ്ടുപോയി വേവിച്ച്‌ കഴിയ്ക്കുമ്പോഴാണ്‌. എങ്കിലും വിശപ്പാറുമോ; ഒരിക്കലും ആറാറില്ല. വിശപ്പാറ്റാനായി രാവുകളിൽ തന്നെ ചേരിയിലെ ചെറുപ്പക്കാർ കാട്ടിൽ വേട്ടയ്ക്കു കയറുന്നു.
പാടവരമ്പിന്‌ താഴെക്കൂടി ഒഴുകുന്ന അരുവിക്കരയിലേക്ക്‌ പണിക്കാരുടെ ഇടയിലൂടെ പതുങ്ങി നടക്കാൻ അവന്‌ തോന്നിയതാണ്‌. പക്ഷെ, അപ്പോഴേക്കും അവൻ ഒരു കിങ്കരന്റെ കണ്ണിൽപ്പെട്ടുകഴിഞ്ഞു. അയാൾ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി, പുലഭ്യം വിളിച്ച്‌ ചാട്ടവാറുമായി അവനടുത്തേയ്ക്ക്‌ ഓടിയെത്തി. അവൻ പാടത്ത്‌ കൂനിക്കൂടി നിന്ന്‌ പണിയെടുത്തു. എന്നിട്ടും പൊള്ളിക്കരുവാളിച്ച അവന്റെ മുതുകിൽ ചാട്ടവീണു. ഏഴോ എട്ടോ പ്രാവശ്യം.
ഹോ.....!
അവൻ പുളഞ്ഞുപോയി. സീതമ്മ അവനിൽ നിന്നും അകന്ന്‌ മറ്റു പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഒളിച്ചുകളഞ്ഞിരുന്നു. അവളെ കിങ്കരൻ കാണാതിരിക്കാൻ!
കിങ്കരൻ പുളിച്ച തെറികളുമായി വരമ്പിലേറിക്കഴിഞ്ഞപ്പോൾ സീതമ്മ അവനടുത്തെത്തി..... ദൈവമേ! അവൻ ഏറെ വേദനിച്ചതു അവളുടെ മുഖം കണ്ടിട്ടാണ്‌.
അവന്റെ കരളിൽനിന്നും ദീനമായൊരു സ്വരം പോലെ ഗാനം പുറത്തേക്കൊഴുകി....ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും.... ആ ഗാനം അവന്‌ അടുത്തുനിന്നവരും അതിനടുത്തുനിന്നവരും ഏറ്റുപാടി. ഏറ്റുപാടി ഏറ്റുപാടി അവരുടെ മനസ്സുകളിൽ സ്വപ്നങ്ങൾ വിരിയുകയായി... ആ സ്വപ്നങ്ങളെല്ലാം ഒത്തുകൂടി.
അവരെല്ലാം ഒത്തുകൂടി ഓരോ പിടി പൂഴിയെടുത്ത്‌ ഉമിനീരിൽ കുഴച്ച്‌ ഉരുളകളാക്കി അടുക്കി അടുക്കിവെച്ചു. അടുക്കുകൾ ചേർന്ന്‌ ചേർന്ന്‌ പുറ്റുകളായി പുറ്റുകൾ ചേർന്ന്‌ ചേർന്ന വളരെ വലിയൊരു വാല്മീകമായി.
ആ വാല്മീകം വളർന്നു വളർന്നു ആകാശം മുട്ടി.....
വാല്മീകത്തിനുള്ളിൽ അവരെല്ലാം ചിറകുകൾ മുളക്കാത്ത കീടങ്ങളായി ഒത്തുകൂടിയിരുന്നു. പാട്ടുപാടി.
ഞാനൊരുനാൾ രാജാവാകും, ഞാൻ നിങ്ങളുടെ രാമനാകും...
രണ്ടു മൂന്നു നാളുകളായി തോരാത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്‌. അന്നും അവർ വേല ചെയ്തു. കൂലിയായികിട്ടിയ രണ്ടുപിടി മലരുമായി രത്നാകരനും, സീതമ്മയും കുടിയിലെത്തി. നനഞ്ഞു കുതിർന്നൊരു മൂലയിൽ ലവനും, കുശനും കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങുകയാണ്‌.
സീതമ്മ മലരും ചായ അനത്തിയ വെള്ളവുമായെത്തുംവരെ രത്നാകരൻ മക്കളെ മടിയിൽ ഇരുത്തി കെട്ടിപ്പിടിച്ചു ചൂടേകി.
മലര്‌ തുല്യമായി വീതിച്ച്‌ കഴിച്ച്‌, നിറയാത്ത വയറിന്റെ ബാക്കി ഭാഗം മുഴുവൻ ചായ വെള്ളത്താൽ നിറച്ചു.
കുടിലിന്റെ ഇലമറകളുടെ വിടവിലൂടെ തണുത്ത കാറ്റ്‌ ഉള്ളിലേക്ക്‌ ശക്തിയായിത്തന്നെ എത്തുന്നുണ്ട്‌. തണുപ്പ്‌ അവരുടെ ശരീരങ്ങളിൽ വിറയലായി പടർന്നു കയറുന്നു. നാലു ശരീരങ്ങൾ ഒട്ടിചേർന്നിരിക്കുന്നു.
മക്കളുടെ മയങ്ങുന്ന കാതുകളിലേയ്ക്ക്‌ രത്നാകരൻ ഗാനമായി ഒഴുകിയിറങ്ങി.
ഞാനൊരുനാൾ രാജാവാകും ഞാൻ നിങ്ങളുടെ രാമനാകും....
ലവന്റെയും, കുശന്റെയും മനസ്സിൽ സ്വപ്നങ്ങൾ വാല്മീകം പോലെ മുളച്ചു വന്നു.
ഉമിനീരും, വിയർപ്പും അവിടവിടെ തട്ടിപ്പൊട്ടിയൊലിച്ച രക്തവും ചേർന്ന്‌ മണ്ണു കുഴച്ച്‌ അവർ സ്വപ്നങ്ങളെ വാനോളം ഉയർത്തികെട്ടി.
പുറത്ത്‌ വഴ തിമിർത്തുപെയ്തുകൊണ്ടേയിരുന്നു. കുടിലിനുള്ളിലേക്ക്‌ ശക്തിയായി കാറ്റടിച്ചുകൊണ്ടേയിരുന്നു.
പൊടുന്നനെ ഉണ്ടായ ഒരു മിന്നലിന്റെ വെളിച്ചത്തിലും തുടർന്നുണ്ടായ ഇടിയുടെ ശബ്ദത്തിലും അവർ ഞെട്ടിയുണർന്നു പോയി....
ഇടിമിന്നലിൽനിന്നും കിട്ടിയ വെളിച്ചത്തിൽ അവർ, യവനും, കുശനും കണ്ടു, അവരുടെ സ്വപ്നമായിരുന്ന വാല്മീകം തകർന്നുവീഴുന്നതും കുത്തിയൊഴുകുന്ന മഴവെള്ളത്തിൽ ഒലിച്ചു പോകുന്നതും...
വെള്ളത്തിൽ ഒലിച്ച്‌, പൊങ്ങിയും, താണും, അവർ ചിറകുകൾ മുളയ്ക്കാത്ത കീടങ്ങളായി കരകാണാതെ ഒഴുകി നടന്നു.

പത്തു കവിതകള്‍


rajanandini

1--നിലപാടുതറയിലെ കാവലാൾ

ദ്രാവിഡത്തിൽ നിന്ന്‌ ഒറ്റചിലമ്പുമായ്‌
മലനാട്ടിലെത്തിയോൾ നീ
വരമഞ്ഞൾ തേച്ചും കുരുമുളകു കുടിച്ചും
കാമം സഹിച്ചവൾ നീ
നിലപാടുതറയിൽ നീ വെളിച്ചപ്പെട്ടപ്പോൾ
നിനക്കരികെ നിന്നവൻ ഞാൻ
നിന്റെ ചുണ്ടു വിരൽ ചൂണ്ടിയ പീഠത്തിൽ
ഇടത്തരികത്തിരുന്നവൻ ഞാൻ
നീ തന്ന നെല്ലുമരിയും പൂവും നെഞ്ചോടു ചേർത്ത്‌
നിന്നെ ധ്യാനിച്ചവൻ ഞാൻ
ഒരു കുടം കള്ളു താ ഒരു കുടം ചോര താ
അലറി വിളിച്ചവൾ നീ
എന്റെ സ്വപ്‌നങ്ങളും നെഞ്ചിലെ ചോരയും
നിന്നിൽ പൊലിച്ചവൻ ഞാൻ
അണിവയറും പുറവടിയും കണങ്കാലും കാർമുടിയും
പാനയിൽ വാഴ്‌ത്തിയോൻ ഞാൻ
കലി തു‍ള്ളിച്ചാടി നീ കളത്തിൽ വന്നപ്പോള്‍
താലമുഴിഞ്ഞു വണങ്ങിയോൻ ഞാൻ
ഇടം ചവിട്ടി വലം ചവിട്ടി ഞെരിയാണി അമർത്തിച്ചവിട്ടി
നീ തട്ടകത്തേറിയപ്പോൾ
കണ്ണിമ പൂട്ടാതെ പന്തം കൊളുത്തി നിന്റെ
അപ്പുറം മാറി നിന്നോൻ
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടു നീ
പോർക്കളം മായ്‌ച്ച നേരം
കണ്ണിൽ പൊടി വീണു നെഞ്ചിൽ പന്തം കേറി
മണ്ണിൽ പതിച്ചവൻ ഞാൻ
അരമണി കിലുക്കിയും വാൾമുന വീശിയും
അകത്തെഴുന്നെള്ളിയപ്പോൾ
ചെമ്പട്ടുകൊണ്ടു നിന്റെ കഴുത്തും അണിവയറും
അമർത്തി തുടച്ചവൻ ഞാൻ
കലിയൊന്നടങ്ങുമ്പോള്‍ തിരികെ വിളിക്കുവാൻ
കാതോർത്തു കാവൽ നിന്നോൻ
പക്ഷേ............ എരിഞ്ഞ കണ്ണിൽ നിന്നും
അടർന്ന കനൽ വീണു
കരിഞ്ഞൊരു കാവലാൾ ഞാൻ


2-ഒരു മദ്യക്കുപ്പിയുടെ ദുരന്തം

തിരകളിൽ നീന്തിത്തുടിച്ചും
മുങ്ങിയും പൊങ്ങിയും
ഗതികിട്ടാ പ്രേതം കണക്കെയലച്ചും
കരയോടടുത്തെന്നു തോന്നുന്നതിൻ മുമ്പ്‌
തിരകളെന്നെതട്ടി
ദൂരത്തെറിഞ്ഞും
കഴിയുന്നു ഞാനെത്ര നാളുകളായൊന്നു
നിവരുവാൻ പോലുമാകാതെയീ നീറ്റിൽ
ഒരു നാളെന്നെപുണർന്നു ചേർത്തെന്നിലെ
പതയുന്ന ലഹരി നുണഞ്ഞവർ തന്നെയാ-
പതറുന്ന കാലുകൾ കൊണ്ടെന്നെ തട്ടിയീ-
കടലിന്റെയാഴത്തിലേക്കായെറിഞ്ഞു
ഇനിയൊരു ജന്മമുണ്ടെന്നാകിലെന്നെയീ
നുരയുന്ന മദ്യം നിറയ്ക്കുവാൻ പോരുന്ന
മനുഷ്യന്റെ ജന്മം തുലയ്ക്കുന്ന ഹേതുവായ്‌
പിറവിയെടുക്കരുതെന്നു പ്രാർത്ഥിക്കുന്നു


3-പ്രണിധാനം

ഏറെ നടന്ന്‌ തളർന്ന്‌
തപിച്ച്‌ തണുത്ത്‌ വിറച്ച്‌
വല്ലാതങ്ങു മുഷിയുമ്പോൾ
ഞാൻ വേദത്തെ ഓർക്കാറില്ലെടൊ
കാലത്തിന്റെ ഞെരിയാണിയമർത്തലിൽ
ഞെരിഞ്ഞടർന്നു വീഴുമ്പോള്‍
ഞാൻ ആചാരഭാരങ്ങളെ
കുടഞ്ഞെറിയുന്നെടൊ
എനിക്കിപ്പോള്‍ വേണ്ടത്‌
വേദാന്തത്തിന്റെ തണുപ്പല്ല
ഉഷസ്സിന്റെ ,ഉർവ്വരതയുടെ
ഉന്മാദത്തിന്റെ ഒരിറ്റുമുലപ്പാൽ
മുള്ളുവേലികൾക്കപ്പുറം
മുരിക്കുപൂക്കുന്നപോലെ
നിന്റെ പ്രണയമാണെനിക്കാധാരം
നിന്റെ പ്രണവമാണെനിക്കവലംബം
4-മിന്നാമിനുങ്ങ്‌

ഈ നിമിഷങ്ങളിൽ.
ഈ സുന്ദര നിമിഷങ്ങളിൽ
ഏകാന്തത ഉരുകിയൊലിച്ചു നിറം വാർന്നു
ആകാശവും കടലും ഒരേ ചുവപ്പു നിറം
നമുക്കപ്പുറം
ദൂരം വെറുമൊരു മിഥ്യ
അബോധത്താൽ ഞാനൊരു വലയെറിഞ്ഞു
നിന്റെ കണ്ണിലെ പരൽ മീനുകളെ
സ്വന്തമാക്കൻ
പക്ഷേ...നീയത്‌
തന്ത്രപൂർവ്വം മുറുകെ പിടിച്ചു
എനിയ്ക്കു നൽകാതെ
ഹൃദയത്തിന്റെ അഗാധതയിൽ നിന്നും
വികാരങ്ങൾ രൂപാന്തരം തേടി
പുറത്തേക്കൊഴുകി
ചിന്തയുടെ ഇരുളിൽ
ഒരു നക്ഷത്രമുദിച്ചു
പിന്നെ ഒരായിരം
നിഷ്‌ക്കളങ്കതയുടെ മിന്നാമിനുങ്ങുകളായി
അവ ഇരുളിനെ വിഴുങ്ങുമ്പോൾ
കണ്ടു ഞാൻ എന്നെ

5-അഭിഗമം
ഇന്നാണ്‌ ഞാനൊരു വെളുത്ത കടലാസ്സായത്‌
എന്റെ മുന്നിൽ ചായങ്ങൾ
ചുവപ്പ്‌, പച്ച, നീല, മഞ്ഞ
പലവർണ്ണങ്ങളിൽ ഞാൻ ഊളിയിട്ടു
പിന്നെ എന്നിലേക്ക്‌ തിരികെ
ഊളിയിട്ട വർണ്ണങ്ങൾ -രൂപങ്ങൾ തേടി
രൂപങ്ങൾ അർത്ഥങ്ങൾ തേടി
അർത്ഥങ്ങൾ വാക്കുകൾ തേടിയും അലഞ്ഞു
ഒടുവിൽ- മൗനത്തിലഭയം
മൗനമോ......വാക്കുകൾക്കതീതവും
അപ്പോൾ..
നീയെനിക്കു മൗനമാകുന്നു
വർണ്ണങ്ങളുടെ പൂർണ്ണതയാണ്‌ വെളുപ്പെങ്കിൽ
ശബ്ദത്തിന്റെ പൂർണ്ണതയായി
മൗനമായി നീയെന്നിൽ വരിക
എന്റെ അസ്ഥിത്വത്തിലേക്ക്‌
മൗനത്തിലൊളിച്ച വാക്കുകളായി
വെളുപ്പിലൊളിച്ച വർണ്ണങ്ങളായി
നാം...................

6-സന്ധ്യക്കുടഞ്ഞ
കുടം

പ്രണവപർവ്വത്തിന്റെ താളിയോലയില്‍
പ്രായം കിതയ്ക്കുന്നു
വേദാന്തങ്ങളൊക്കെ വേദനകളാകുമ്പോള്‍
നേരിനെ നാരായമാക്കി
നെഞ്ചിൽ കുത്തിയിറക്കുന്നതാര്‌?
വേനൽ മഴ വരണ്ട വയലുകളിൽ
രതി നിർവ്വാണം തേടുമ്പോള്‍ പൂർവ്വാപര ബന്ധത്തിന്റെ
പട്ടു നൂലിൽ
പ്രണയം ആത്മഹത്യ ചെയ്യുന്നുവോ?
പേരാലിലയിൽ പ്രപഞ്ചം
പെരുവിരലുണ്ണുമ്പോൾ
നിന്റെയോടക്കുഴലിന്റെ
ഓരോ സുഷിരവും
എന്റെ മനസ്സാകുന്നു
അഴിയാബന്ധങ്ങളുടെ കുരുക്കിൽ
ജീവിതം.........സന്ധ്യക്കുടച്ച കുടമാകുന്നുവോ?



7-ഒരു താരാട്ടിന്റെ ഓർമ്മക്ക്‌
ഇന്നലെകളെ ചുറ്റിപ്പിടിച്ചു ഞാൻ
ഒട്ടു നേരമിരിയ്ക്കട്ടെയിക്കൊടും
കാടു കെട്ടിയ മുറ്റത്തെ ജീവിത
പാഴ്‌മരത്തണൽ കീഴിലെ പൂഴിയിൽ

ജന്മബന്ധക്കുരുക്കഴിച്ചെത്രയോ
കാതമപ്പുറം പോയി നീയെങ്കിലും
കാതരം നിന്നു പോകുന്നു ഞാനുണ്ണി
അന്തപന്ഥാവിനോരത്തിലങ്ങനെ
നിന്റെ നോക്കിന്റെ പോർമുനക്കുത്തേറ്റ്‌
ചൂഴ്‌ന്നു വീണുപോയെന്നുടെ കണ്ണുകൾ
നിന്റെ വാക്കിന്റെ വായ്‌ത്തലപ്പേറ്റിയ
ചെന്തഴൽ ചിന്തുചങ്കിൽ കൊരുക്കവെ
പാതി വെന്തുപോയെങ്കിലും ഉള്ളിലായ്‌
ഇത്തിരി ചോരവറ്റാത്ത മാംസവും
പൈതലെ നിനക്കായ്‌ കരുതുന്നുണ്ടോ-
രിറ്റു പാലു ഞാനെൻ മുലക്കാമ്പിലും

ഇങ്ങു നീ തിരികെ വരികെന്നുണ്ണി
നിഗ്രഹിക്കുക നിഷ്ഠുരം നിന്നുടെ
സ്വത്വബോധതലങ്ങളിലാളുന്ന
സ്വാർത്ഥ ബന്ധിത കാമബീജങ്ങളെ

8-ചില്ലുജാലകത്തിനപ്പുറം

ഇളം കാറ്റിലെ ദലമർമ്മരങ്ങളിൽ
നിന്റെ പാദപതനം കേട്ടുവോ?
രാവിന്റെ ഈ അന്ത്യനിമിഷങ്ങളിലും
ഞാൻ കാത്തിരിക്കുന്നത്‌ നിന്റെ വരവിനായി
നീ പകുതി പറഞ്ഞു നിർത്തിയ സ്നേഹ-
വാക്കുകൾക്ക്‌ കാതോർത്ത്‌....
പാടി മുഴുമിക്കാത്ത നിന്റെ ഉറക്കുപാട്ടിന്റെ
ഈണങ്ങളിൽ തല ചായ്‌ച്ച്‌
ഞാൻ ഉറങ്ങാതിരിക്കുകയാണ്‌
എവിടെയോ പൂത്ത നിശാഗന്ധിയുടെ
സൗരഭം...
എന്നെ വന്നു മൂടുമ്പോഴും
അതു നിന്റെ വിയർപ്പിനോളം
ഹൃദ്യമായിരുന്നില്ല.
തുരുമ്പിച്ച ഓടാമ്പലിൽ കുരുങ്ങിയ നിന്റെ മനസ്സിന്റെ
ചില്ലിജാലകത്തിനോരത്ത്‌
നിന്റെ നിശ്വാസത്തിന്റെ ഊഷ്മളതയിൽ
അലിയാൻ...
ഞാൻ കാത്തിരിക്കുന്നു
ഹൃദയത്തെ ഞെരിച്ചമർത്തുന്ന
ബന്ധഭാരങ്ങൾ
ഇറ്റു വീഴുന്ന ചോരപ്പൂക്കളിൽ.
ഒരു പ്രണയത്തിന്റെ പുഞ്ചിരി.
ഇരവും പകളും ഇണചേരുന്ന
ഈ ബ്രാഹ്മമുഹൂർത്തത്തിൽ
നിനക്കു മാത്രമായെന്റെ തുടിപ്പുകൾ
ഇതു ധന്യമുഹൂർത്തം........അവസാനിക്കാത്ത കാത്തിരിപ്പിന്റെ

9-ഇക്കിളിപ്പൂവ്‌

ചവിട്ടി നിൽക്കാൻ വേണ്ടത്രമണ്ണില്ലാതെ
വഴിയോരത്തു പുഞ്ചിരിച്ചു നിന്നു
വിനോദയാത്രികരെ നോക്കി
ഒരിയ്ക്കലൊരു കവിയെന്നെ
ഇക്കിളിപ്പൂവേന്നു വിളിച്ചു
കാമുകിയുടെ പിന്‍‌കഴുത്തിൽ
എന്നെ ചേർത്തുഴിഞ്ഞ്‌ ഇക്കിളിപ്പെടുത്തി
ഞാനും......
എന്നാൽ ഇന്ന്‌
ഒരു തെറിച്ച പെണ്ണെന്നെ
പറിച്ചെടുത്തപ്പോൾ.
പറിഞ്ഞുപോയതെന്റെ കാലുകൾ
ചുവടുറയ്ക്കാത്ത നിൽപ്പിന്റെ ഫലം!
അവൾ.............
പൊരിവെയിലിലേക്കെന്നെ
വലിച്ചെറിഞ്ഞു
യാത്രികരാൽ ചവുട്ടിയരക്കപ്പെട്ടു
അരഞ്ഞതെന്റെ ശരീരം മാത്രം
എന്നിലെ വിത്തുകൾ മുളയ്ക്കപ്പെടും
പുതുനാമ്പുകൾ കിളിർക്കപ്പെടും


10-പ്രിയതമക്കൊരു കാവ്യം

പുലരുവാനിനിയെത്രയുണ്ടെന്റെ
പ്രിയതമ ചൊല്ലുക
ഇരുളിനറ്റത്തൊരിറ്റുവെട്ടമായ്‌
അരികിലെത്തുകില്ലേ?
ഇരവിനിത്ര മേലകലമുണ്ടെന്ന്‌
അറിഞ്ഞതിനു മാത്രം
നനഞ്ഞ സന്ധ്യയിലൊരിക്കലെന്നെ നീ
തിരിച്ചറിഞ്ഞതല്ലേ?
നിനക്കു മാത്രമായ്‌ പകുത്തു നൽകുവാൻ
ഉരുക്കിവെച്ചതെല്ലാം
ഒളിച്ചുവെച്ചു ഞാനകത്തൊരിടത്തൊ-
രിരുണ്ട കോണിലായി
പറഞ്ഞതുമില്ല കരളിനുള്ളിലെ
മുറിഞ്ഞമൗനങ്ങളിൽ
പൊതിഞ്ഞെടുത്തു ഞാനുയിരിൽ സൂക്ഷിച്ച
നിറഞ്ഞ മോഹങ്ങളെ
അറിഞ്ഞു പിന്നെ നീയടുത്തു വന്നെന്റെ
അടഞ്ഞ കൺപീലിയിൽ
പതുക്കെ ചുണ്ടുകൾ വിടർത്തി വീഴ്‌ത്തിയ
നനുത്ത ചുംബനത്തിൽ
തുടിച്ചുണർന്നെന്റെ കനൽ കിനാവുകൾ
കടുത്ത വേനൽ പോലെ
പുണർന്നു ചേർത്തു ഞാൻ കരങ്ങളാലെന്റെ
ഉണർവ്വിനുള്ളിലായ്‌
ഇനിയൊരിക്കലും പിരിയുകീലൊന്നു
പറഞ്ഞു കാതി നേരം
ഇനിയും വയ്യെന്റെ പ്രിയതമെയിനി
ഒരു നിമിഷം പോലും
തനിച്ചിരിക്കുവാൻ കഴിയുന്നീല നീ
വരിക വേഗമെന്നിൽ

Sunday, January 3, 2010

ezhuth online february 2010


എഡിറ്റോറിയല്‍

മാത്യൂ നെല്ലിക്കുന്ന്‌
advice column
book review
paul brunton's book
perspectives

കഥ

കെ.പി.എം. നവാസ്

കെ. ജി. ഉണ്ണികൃഷ്ണന്‍

ഗണേഷ് പന്നിയത്ത്

റഫീക്ക് പന്നിയങ്കര

ജെ അനില്‍കുമാര്‍

വിജയകുമാര്‍ കളരിക്കല്‍

തോമസ് നീലാര്‍മഠം

എം. കെ. ജനാര്‍ദ്ദനന്‍

ജയമോഹന്‍

കവിത
ഡെല്‍ന നിവേദിത

ഡെല്‍ന നിവേദിത

സത്താര്‍ ആദൂര്‍

വിജയന്‍ വിളക്കുമാടം

ബി . ഷീഹാബ്

സക്കീര്‍ ഹുസൈന്‍

ഇന്ദിരാ ബാലന്‍


സനല്‍ ശശിധരന്‍

ദേശമംഗലം രാമകൃഷ്ണന്‍

ബിജോയ് ചന്ദ്രന്‍


ശ്രീദേവിനായര്‍

ഗദ്യം


എ. ക്യു. മെഹ്ദി

കെ. ജി. ഉണ്ണികൃഷ്ണന്‍

കെ. കെ. രാജു

എ ക്യു മെഹ്ദി


ദേശമംഗലം രാമകൃഷ്ണന്‍



മറ്റു വായനകള്‍


എന്‍. രേണുക



കെ. എം. ഷെറീഫ്



മൂന്നാര്‍ ചിത്രങ്ങള്‍



പുസ്തക പ്രകാശനം



ദേശമംഗലം രാമകൃഷണന്‍



സി. പി. അബുബക്കര്‍




സീമ ശ്രീഹരി മേനോന്‍





ബാഹുലേയന്‍ ‍ പുഴവേലില്‍

Saturday, January 2, 2010

മരുഭൂമിയുടെ ഉയിർത്തെഴുന്നേൽപ്‌

mathew nellickunnu


ഇടുക്കി പദ്ധതിയുടെ വരവോടെ തൊടുപുഴ ജലസമൃദ്ധമായി. ഞങ്ങളുടെ മൂവാറ്റുപുഴയാറിലും ആ വെള്ളമെത്തി. ഏതു വേനലിലും വരണ്ടുപോകാത്ത്‌ മൂവാറ്റുപുഴ ആറിൽ തുടിച്ചുനീന്തിയും കൈത്തോടുകളിൽനിന്നും മീൻപിടിച്ചും നടന്ന എന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മപോലും ഹൃദ്യമാണ്‌. മക്കളോടും കൊച്ചുമക്കളോടും ഞാനാക്കഥകൾ പറഞ്ഞിട്ടുണ്ട്‌. അവർക്ക്‌ അങ്ങനെയൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല. അടച്ചിട്ട മുറികളിൽ കോൺക്രീറ്റ്‌ കൂടുകളിൽ, സ്കൂൾബസ്സുകളിൽ, കമ്പ്യൂട്ടർ സ്ക്രീനിനുമുൻപിൽ ഒക്കെയാണ്‌ അവർ വളർന്നത്‌.
അവരോടു കഥപറയുമ്പോൾ ഞാൻ അഭിമാനിച്ചു. മണ്ണിന്റെ മണമറിഞ്ഞു വളരാനായതിൽ ആഹ്ലാദിച്ചു. കുസൃതിയും സാഹസികതയും നിറഞ്ഞ അനുഭവങ്ങളോർത്ത്‌ ഊറിയൂറിച്ചിരിച്ചു. ഇനിയും നാട്ടിൽചെല്ലുമ്പോൾ പാടത്ത്‌ ചൂണ്ടയിട്ടു മീൻപിടിക്കണം എന്ന മോഹമുദിച്ചതു അങ്ങനെയാണ്‌.
പിന്നീട്‌ നാട്ടിൽവന്നപ്പോൾ വീടിന്റെ മുൻപിലുള്ള പാടശേഖരങ്ങളുടെ അരികിലെ തോടിന്റെ വരമ്പിലൂടെ ഞാൻ ചൂണ്ടയുമായി നടന്നു. പക്ഷേ തോട്ടിൽ ഒരു ചെറുമത്സ്യത്തെപ്പോലും കാണാനുണ്ടായിരുന്നില്ല. പണ്ട്‌ തോടുകളിൽ ധാരാളമുണ്ടായിരുന്നവരാൽ, മൂശി, പരൽമീനുകൾ, ഞണ്ട്‌, ഞവിണി ഇവയിലൊന്നിനെപ്പോലും കണ്ടില്ല. തോടിന്റെയും പാടത്തിന്റെയും വരമ്പുകളിൽ വന്നിരുന്ന്‌ മീൻപിടിച്ചിരുന്ന പൊൻമാൻപക്ഷികൾ, കൊറ്റികൾ എന്നിവയിൽ ഒന്നിനെപ്പോലും കാണാനായില്ല. തോട്ടിൽ ചാടിത്തിമിർത്തും വാഴത്തടകൊണ്ട്‌ ചങ്ങാടമുണ്ടാക്കി നീന്തിത്തുടിച്ചും മീൻപിടിച്ചുരസിക്കാൻ കുട്ടികളുമില്ലാതായിരിക്കുന്നു.
രാവിലെ വീട്ടുജോലികളെല്ലാമൊതുക്കി താളിതേച്ചു മുങ്ങിക്കുളിക്കുവാനും തുണിനനയ്ക്കുവാനും വന്നിരുന്ന സ്ത്രീകളേയും തോട്ടിറമ്പിൽ കണ്ടില്ല. പാടത്ത്‌ നെല്ലിനടിക്കുന്ന കീടനാശനികൾ ഒഴുകി തോട്ടിലെത്തുന്നതിനാലും, തോട്ടിറമ്പിൽ കുളിയ്ക്കാൻ ഭയപ്പെട്ടുമാണത്രേ പെണ്ണുങ്ങൾ തോടുപേക്ഷിച്ചതു.
പ്രകൃതി കനിഞ്ഞു നൽകിയ വരങ്ങൾ ആർക്കും വേണ്ടാതായിരിക്കുന്നു. രാത്രിയും പകളും ഇടയ്ക്കിടെ കേട്ടിരുന്ന ചീവീടുകളുടെ നീണ്ടശബ്ദവും, ആകാശത്തും താഴെയും മിന്നിത്തെളിഞ്ഞ്‌ പാറിനടന്നിരുന്ന മിന്നാമിന്നികളേയും കാണാനും കേൾക്കാനുമില്ല. മുറ്റത്തും പരിസരത്തും ധാരാളമുണ്ടായിരുന്ന കാക്കകളും, തൊഴുത്തുനിറഞ്ഞുനിന്നിരുന്ന പശുക്കളും ആടുകളും, പിന്നെ വളർത്തു പൂച്ചകളും വളരെ കുറഞ്ഞിരിക്കുന്നു.
കർഷകരേയും കാർഷികമേഖലയേയും വിലകുറച്ചുകാണുന്നവരാണ്‌ ഇന്ന്‌ നാട്ടുമ്പുറത്തുകാർപോലുമെന്ന്‌ വേദനയോടെ ഞാൻ മനസ്സിലാക്കി. കെട്ടിടനിർമ്മാണത്തിനും വ്യവസായ ആവശ്യത്തിനും റോഡുനിർമ്മാണത്തിനും റബർകൃഷിക്കും മറ്റുമായി പ്രകൃതി കനിഞ്ഞു നൽകിയിരുന്ന വരദാനങ്ങൾ നശിപ്പിച്ചുകൊണ്ട്‌, സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച്‌ മണ്ണിനെ ചൂഷണംചെയ്യുകയാണ്‌ ഇന്ന്‌ മനുഷ്യർ. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ ഒരു സമൂഹവും ഭൂമുഖത്ത്‌ നിലനിൽക്കില്ല. അടുത്ത തലമുറയ്ക്കായി നാം കരുതിവച്ചിരിക്കുന്നത്‌ തെങ്ങുകളില്ലാത്ത, കുടിക്കാൻ വെള്ളത്തിനായി കേഴുന്ന, വനങ്ങളും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും നഷ്ടപ്പെട്ട, വിഷമാലിന്യങ്ങൾ നിറഞ്ഞ, മരുഭൂമിയായിക്കൊണ്ടിരിക്കുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ മാത്രമുള്ള ഒരു ശ്മശാനകേരളമാണ്‌.

Sunday, December 13, 2009

Saturday, December 12, 2009

ezhuth online january 2010














എഡിറ്റോറിയല്‍

മാത്യൂ നെല്ലിക്കുന്ന്

കവിത
പി കെ ഗോപി

പി കെ ഗോപി

രാജു ഇരിങ്ങല്‍

മുയ്യം രാജന്‍

ബി ടി അനില്‍ കുമാര്‍

വേണു വി ദേശം

ബി ടി അനില്‍ കുമാര്‍

വിജയന്‍ വിളക്കുമാടം

കൃഷ്ണ

ബ്രിന്ദ


ശ്രീദേവി നായര്‍

വേണു വി ദേശം

ഇന്ദിരാ ബാലന്‍


സക്കീര്‍ ഹുസൈന്‍

ബി ഷിഹാബ്

ഉള്ളൂര്‍ എം. പരമേശ്വരന്‍

വേണു വി ദേശം

ഡെല്‍ന നിവേദിത

ഗദ്യം

ഉദ്ഘാടന മഹാമഹം

എ ക്യൂ മഹ്ദി

എം. കെ ഹരികുമാര്‍

മോന്‍സി ജോസഫ്

സിറിയക്

സി പി രാജശേഖരന്‍

എം കെ ചന്ദ്രശേഖരന്‍

കെ സന്തോഷ്കുമാര്‍

കെ. ജി . ഉണ്ണികൃഷ്ണന്‍

കഥ
ജി ബി സി മേനോന്‍

ഡോണ മയൂര
വിജയകുമാര്‍ കളരിക്കല്‍

വിജയകുമാര്‍ കളരിക്കല്‍

ബ്രിജി

ഗണേഷ് പന്നിയത്ത്

കെ പി എം നവാസ്

കൃഷ്ണ

ദീപുശശി തത്തപ്പള്ളി

സുബി ടി വി

മറ്റു വായനകള്‍

ആത്മായനങ്ങളുടെ ഖസാക്ക് സമ്പൂര്‍ണം

ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്

എഴുത്ത് അക്കാദമി അവാര്‍ഡ് 1

എഴുത്ത് അക്കാദമി അവാര്‍ഡ്- 2

Sunday, November 1, 2009

ezhuth online 2009



ezhuth

online . dec . 2009




c p aboobacker

ezhuth/dec. 2009






Trees of The City Park

The cold dawns of winter
Wrapped themselves
On the trees of the city park
The morning walkers
Created spiral circles
Peacock feathers
With their wide open eyes
Shone in lustrous circles
In the inkpot of poetry
Rose a c minor from scale of octave;
In the wild forest
Peacocks, stags and reeds;
Go ahead,
Before the untamed, wild elephants
Come to cross the road,
Go forward.
Royal courts remain in wait for you,
Life and drowsiness are creeping
Through the way faring towns.
Bullocks are tormenting water and mud
In paddy fields.
Sunflower blossoms,
Thick breasts of plateaus
Secrete sorrows;
Drown not in them, Go forward.
Winter is a mere beginning,
Not an end.
Beginning of a revolution,
An epoch, a history,
And an end.
The secretions of the medicinal plants
Destroyed in the war marches
Come to you along the mountain slopes
Oh, ocean, to you.
Seasons creep again,
In the end winter raise its hoods
On the Christmas trees;
Again trees of the city park.


The Blind

If you are born blind,
Remain blind
The world is an ugly phenomenon

You have milky ways in your eyes
Numberless, my child,
You have garlanded yourself
With umpteen colours invisible

You are lucky
Not to see the bloodshed
Around in the neighbourhoods
Smelling caramel and milk,
Darling, you are fortunate
Not to view men eating men
And women eating women

Love has no parallel
Child,
Love is a very selfish thought
You cry loud
And see naught
Because the Creator willed it
That way

Nonsense, says my brethren
Why must he will that way?

There is at least one
That escapes
The sights of slaughter
And the heat of explosions

Your eyes are filed with milk
Vision the beauties
Innocent as they are
You smell good or bad
And avoid seeing
What is not to be seen

Why? Why?

Do we have to cry aloud,
If sad about the troubles
of the world around?

Do we have to shout aloud
If we speak about the horrors
We experience?

Do we have to torch a light
To seek a man in our midst
Drowning in dearth of words?

Do we have to burn logs
To cook the fowl we caught
If we have fire inside?

Do we have to fiddle the string
In the cool flowery spring
If we have music inside?

Do we have to smile around
About the graze of love and calf
In the wilderness of poetry?
About the chewed up grass?
About the saliva drops fallen?
About dew drops sprinkling in eyes?

Do we have to cry aloud
About the corpses around
Hanging on the wayside posts
Cockroached into atomic wombs
Destruction beyond their reach
Extinction ready for man?

Saturday, October 31, 2009

ezhuth online dec . 2009


ezhuth online contents
december 2009

എഡിറ്റോറിയല്‍
മാത്യൂ നെല്ലിക്കുന്ന്

advice column
poet of the month

കെ. ടി. ഷാഹുല്‍‌ഹമീദ്
തോമസ് കൊടിയന്‍

ഗദ്യം
കാനായി കുഞ്ഞിരാമന്‍
പി. വി. രാമചന്ദ്രന്‍
ഡോ. ജി. വേലായുധന്‍
എ. ക്യൂ .മഹ്ദി
മാത്യൂ നെല്ലിക്കുന്ന്
ഡോ. എന്‍. എം. മുഹമ്മദലി
പ്രഫുല്ലന്‍ തൃപ്പൂണിത്തുറ
കെ .ജി . ഉണ്ണികൃഷ്ണന്‍
ഫരീദ് ഹസ്സന്‍സാദ്
കലവൂര്‍ രവി
കലവൂര്‍ രവി

മറ്റു വായനകള്‍

എം. കെ ഹരികുമാര്‍
എം. കെ ഹരികുമാര്‍
ആര്‍. പി.ശിവകുമാര്‍
രാജു ഇരിങ്ങല്‍
അബ്ദുള്‍ ജലീല്‍

advice column


sukshmananda swami
ezhuth/dec. 2009

de -identification

When somebody plays music, you listen , you just follow the sounds, and eventually you understand the music. The point cannot be explained in words because it is not words , but after listening a while you understand the point and the point is music.

In the same way, watch all emotions, sensations,experiences, as these are vibrations that come and happen to you,whether you pay attention or not , they continue. The vibrations are always going on . Normally we do not interfere with them or separate our self from them. Interferring means seeing and watching, but it does not mean disturbing, as is the definition of the usual interference.

As happens with breathing, when we start to breathe consciously instead of unconsciously , lots of things change, many unconscious acts become conscious and it brings many things to the surface.

Similarly , watching the activities of the mind , and interfering in the activities of mind, which is otherwise unconscious, is like applying a sudden brake to something. Braking helps us see the activities going on without ourconscious consent.in that sense , it is de-identification. Therefore, whatever system of meditation you follow, if it does not bring de -identification , it is futile.