Followers

Saturday, October 31, 2009

ezhuth online dec . 2009


ezhuth online contents
december 2009

എഡിറ്റോറിയല്‍
മാത്യൂ നെല്ലിക്കുന്ന്

advice column
poet of the month

കെ. ടി. ഷാഹുല്‍‌ഹമീദ്
തോമസ് കൊടിയന്‍

ഗദ്യം
കാനായി കുഞ്ഞിരാമന്‍
പി. വി. രാമചന്ദ്രന്‍
ഡോ. ജി. വേലായുധന്‍
എ. ക്യൂ .മഹ്ദി
മാത്യൂ നെല്ലിക്കുന്ന്
ഡോ. എന്‍. എം. മുഹമ്മദലി
പ്രഫുല്ലന്‍ തൃപ്പൂണിത്തുറ
കെ .ജി . ഉണ്ണികൃഷ്ണന്‍
ഫരീദ് ഹസ്സന്‍സാദ്
കലവൂര്‍ രവി
കലവൂര്‍ രവി

മറ്റു വായനകള്‍

എം. കെ ഹരികുമാര്‍
എം. കെ ഹരികുമാര്‍
ആര്‍. പി.ശിവകുമാര്‍
രാജു ഇരിങ്ങല്‍
അബ്ദുള്‍ ജലീല്‍




dona mayoora

ezhuth/dec.2009





പല സുന്ദരികള്‍
എനിക്കൊരു സ്ത്രീയുടെ ചിത്രം വരച്ച് തരണമെന്ന് പറഞ്ഞമാത്രയില്‍, ചായക്കൂട്ടുകളുടെ സമ്മേളനങ്ങളില്‍ അംഗലാവണ്യം തുളുമ്പുന്ന, നയനപുടവും അധരവും തുടിക്കുന്ന സുന്ദരിയായൊരു സ്ത്രീയുടെ ചിത്രം ദ്രുതഗതിയില്‍ അവള്‍ വരച്ചു തന്നു.

ചിത്രത്തെക്കുറിച്ച് പറയുവാനുള്ളതെല്ലാമെന്റെ ഭാവഭേദങ്ങളില്‍ നിന്നുമറിഞ്ഞെടുത്തെന്നവണ്ണം അടുത്ത കാന്‍‌വാസിലേക്ക് അവളുടെ ചായം ചാലിച്ച ബ്രഷ് വളഞ്ഞും പുളഞ്ഞുമോടി. തലയ്ക്ക് താഴെ കഴുത്തായ് രണ്ട് വര വരച്ചിട്ട് അവളാരാഞ്ഞു.


“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

“ഏതൊക്കെ തരം സ്ത്രീകളെയാണ് നിനക്ക് വരയ്ക്കാന്‍ അറിയാവുന്ന“തെന്ന് ഞാന്‍
‍മറുചോദ്യമെറിഞ്ഞു.

“തുണിയുടുത്ത സ്ത്രീകളും, തുണിയുരിഞ്ഞ സ്ത്രീകളും.“
“ഇതിലേതാണ് സ്ഥായിയായുള്ളത്?“
“രണ്ടാമത്തേത്.“
ഒരു കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെയിരുന്ന സ്ത്രീകള്‍ മുതല്‍ വസ്ത്രം മാറ്റുമ്പോള്‍, കുളിയ്ക്കുമ്പോള്‍, സ്നേഹത്തിന് മുന്നില്‍ സ്വയമര്‍പ്പിക്കുമ്പോള്‍, വയറ്റിപ്പിഴപ്പിന്... അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മചീന്തുകളില്‍ മിന്നി മറഞ്ഞു.
“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“
പകുതി മയക്കത്തില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ഞെട്ടിച്ചുണര്‍ത്തിക്കൊണ്ട് അവളുടെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം.
“മുലയൂട്ടുന്ന സ്ത്രീയെ, പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“
സ്തനങ്ങള്‍ വരച്ചുകൊണ്ടിരുന്ന ബ്രഷ് ചുമന്ന ചായത്തില്‍ മുക്കി ഇടത്തേ മുലഞെട്ടിനെ മറച്ച് ചെറുചുണ്ടുകള്‍ വരച്ച് ചേര്‍ത്തുകൊണ്ടവള്‍ പറഞ്ഞു, ”വരച്ച് കഴിയാന്‍ അഞ്ചുമിനിറ്റെടുക്കും, ചായങ്ങളുണങ്ങാന്‍ അതിലുമേറെ സമയം വേണ്ടി വരും. മറ്റു ചിത്രങ്ങളെന്തെങ്കിലും വരയ്ക്കണമോ?”


“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“ എന്ന ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.




c p aboobacker

ezhuth/dec.2009






And my soul claims her wholesome

Today morning
Birds lost their feathers
Plants their flowers
Mountains their dales
Deer its horns
And I lost my pen

Piercing out of my heart
The lark has flown away
Heavens have claimed her songs
Angels her smiles
God her soul
And my soul claims her wholesome

She had a bird in the cage
A falcon with screeching cries
And with a sharp beak
Ready to break love and ties
It had a fragrance
Spread everywhere in the labyrinth

The tree is still there tall and high
With a lightness of cool and warmth
Standing sentinel to soldiers of love
Shading a roof for fighters of lust
Beyond the hamlets of stags
Orchards of butterflies
And slums of values and priests.

The Shepherd of flames
The shepherd of flames
Eats with his tongue extended
He has no hands
In the end
He has only the will to destroy
In the oven
In the chamber of suicide
On the battle fields
And in wild fires
Black tongues remain
That can't be seen.
He has limitless wealth
But it's of no use to him
Soon
He will combust
And after
Fly in ashes
In breezes.
His spouse
Will bring sticks to the fire
They will crack and burn
She will romanticize the fire
Pouring olive oil
And after
She will wear
A rope of hemp grass
Or of crushed palm leaves
Around her neck.



c p aboobacker

ezhuth/dec.2009





when death is imminent

In the threads hanging from heaven
Fly butterflies
Sun and Earth
Join together
Within the dense pores
Creation of truth and equality
Has begun on the mountain slopes
Sculptor has begun meditation
Before the heaps of clay
New fields of struggle
Are in formation
With kindliness and love
As weapons
Along the paths to heaven
Sights of the army of love
Marching forward
The final moments of
Ecstasy
Until I dissolve in my end
Through wind, rain and sun



in wait
Waiting for the tram
By this narrow lane
I spent a seed to germinate,
To grow into a tree,
To flower and fruition
Waiting for the train
By the blue lake
I spent an egg to hatch,
To wing into a sparrow
And fly awayWaiting for the ship
By the hillI spent a sperm to be born
As myself as helpless,
To grow into a tall buffoonery
Vain, vain are the waiting,
Silence and loudness
And the hugs and cuddles;
Vain, vain are the waiting,
Cruelty and roar,
And frowns and spasms of porn
Foaming in the lake
Swimming and dipping into ponds
Tasting the wetted flesh
I would satiate
As if a lion
With a live stag eaten;
Or a tiger roaring gratified
With lots of venison tasted.



c p aboobacker

ezhuth/dec.2009




motherland
When the poet says to me
that we can speak about birds
I become restless
Because I suspect whether it is not our own epic bird
When my spouse says to me
That we can sing about limits
I am aware of a dervish who lost his tongue and land
Twirling and twirling and dancing
And saw a world without frontiers.
The stormy petrels harp that
The alleys would include the west bank
Those who lost shelters
Got dressed and wore their ornaments

Might get ready for their last journey
The children who ask where their birth land is
Would be taken to their schools
And served sweets
And called "darlings"
Then they would be shot on their chests
Without surprise or fear
They would fall dead calling their moms

In the end they would all be stamped terrorists.
Falcons and foxes would eat a tasty meat.


Intoxicated Singing


Intoxicated with the spirit of poetry
I sang in the dialects of hamlets,
Pasted with cow dung
And decorated with straw
A ruffian among the crowd
Often speaking things unheard
To laymen and folks
I sang in the dialects of hamlets
I was singing things not known to me
Sacrifice, struggles, and martyrdom
I wanted to demolish the church
To make a new one, and
I would make it from the ruins of the old one
But I would run my sermons in the old one
I would cut the plantain trunk
And plant the leafy part
And I would sing about my leaves
Flying in breeze
MY spouse is away
In her comely attire
Of love and affection
In the paradise of life
I wish to sit singing
Lonely in the valley
With a reverberating note
To please her round the clock
But my singing always betrays me
It sings of lives gone
Into the fathoms
Where martyrs live
And paradise
Where songs are made
Trees without leaves
Embrace me in harmonious horror
Into their bony branches
Screeching in silent tones
Rains fail mankind
Into an infernal battle of life
And bleed the emotions
Into fluid maggots
Merci… merci… plead the buns
We can’t enter the juicy dirt
Of human mouths in the battle field
Merci… merci…
And I am intoxicated with the spirit of poetry!










k g unnikrishnan


ezhuth/dec/2009

രോഗികൾക്കും വിശപ്പുണ്ട്‌

മുൻ രാഷ്ട്രപതി കേരളത്തിൽ വന്നപ്പോൾ, വിശപ്പിന്റെ വിളി കേട്ട്‌ ഒരു ഡോക്ടർ പിണങ്ങിപ്പോയ വാർത്ത ചെറുതല്ലാത്ത പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ സ്ഥലം പിടിച്ചിരുന്നല്ലോ. അതുവായിച്ചപ്പോൾ തോന്നിയ ചില വിശപ്പിന്റെ ചിന്തകളാണ്‌ ഈ കുറിപ്പിനാധാരം.
പ്രത്യക്ഷത്തിൽ പ്രസ്തുതവാർത്ത, വി.വി.ഐ.പികൾ വരുമ്പോഴുള്ള തന്ത്രപ്പാടിൽ വി.ഐ.പികൾ അനുഭവിക്കുന്ന അസ്വസ്ഥതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌. പണം കിട്ടാറില്ല എന്ന പേരിൽ ടാക്സി ഡ്രൈവർമാർ ഇത്തരം ജോലികളിൽ നിന്ന്‌ ഒഴിയാറുണ്ട്‌. പോലീസുകാർക്കാണെങ്കിലും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇത്തരം സന്ദർഭങ്ങളിൽ ജോലി ചെയ്യുന്നുണ്ട്‌.
എങ്കിലും ഇവിടെ വിഷയം ഡോക്ടറാണല്ലോ. ഒരു ദിവസം ഭക്ഷണം അൽപം വൈകിയപ്പോൾ ഇത്ര ശക്തമായി ഒരു ഡോക്ടർ പ്രതികരിക്കുകയും അതിനെ അനുകൂലിച്ചുകൊണ്ട്‌ സഹപ്രവർത്തകരും അവരുടെ സംഘടനാ പ്രതിവിധികളും രംഗത്തുവരികയുമുണ്ടായി. എന്നാൽ ഈ ഡോക്ടർമാരെ ഇത്രയും സമ്പന്നരാക്കിയ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇങ്ങനെ വിശപ്പ്‌ എന്ന ഒരവസ്ഥയുണ്ടെന്ന്‌ എപ്പോഴെങ്കിലും ഈ ഡോക്ടർമാർ ചിന്തിച്ചിട്ടുണ്ടോ?
സർക്കാർ ആശുപത്രികളിലാണെങ്കിലും സ്വകാര്യ 'മേടിക്കൽ'സെന്ററുകളിലാണെങ്കിലും രോഗികളാകട്ടെ അവരുടെ ബന്ധുക്കളാകട്ടെ ഈ വിശപ്പ്‌ മാറ്റിവച്ചു വേണം എത്താനെന്നാണ്‌ ഇവരുടെ മതം. എന്റെ അനേകം സ്വന്തമായ അത്തരം അനുഭവങ്ങളിൽ ഒരെണ്ണംമാത്രം പറയാം. വിശപ്പ്‌ നിയന്ത്രിക്കാനാകാത്ത ഒരു അവസ്ഥയുമായി എറണാകുളത്ത്‌ ഇത്തരം ചികിത്സയ്ക്ക്‌ പ്രസിദ്ധമായ ഒരാശുപത്രിയിലെത്തിയതാണ്‌. രണ്ടു ദിവസം മുമ്പ്‌ ബുക്കുചെയ്തപ്പോൾ 11 മണിക്കുവരാൻ പറഞ്ഞു. സ്വന്തം ആവശ്യമായതുകൊണ്ട്‌ 10.30 ന്‌ തന്നെ എത്തി കാത്തിരിപ്പുതുടങ്ങി. 11,12, 1 മണി. ഡോക്ടർ വരുന്നില്ല. വളരെ വിനയത്തോടെ സിസ്റ്ററിനോടു ചോദിച്ചു, വിശക്കുന്നു, ഭക്ഷണം കഴിച്ചിട്ടുവരട്ടെ എന്ന്‌ ഉടനെ മറുപടി വന്നു. പോകുന്നതിനു കുഴപ്പമില്ല പക്ഷേ, ഡോക്ടർ വിളിക്കുമ്പോൾ ഇല്ലെങ്കിൽ അവസാനമേ കാണാൻ പറ്റുകയുള്ളു. ചിലപ്പോൾ കാണാനൊത്തില്ലെന്നും വരും. ഒന്നിനു പോകാൻപോലും ധൈര്യമില്ലാതെ അവിടെ ഇരുന്നു അവസാനം ഡോക്ടർ വന്നത്‌ 4.30 ന്‌.കണ്ടത്‌ 5.30 ന്‌. രോഗ വിവരം ശരിക്കുപറയാൻപോലും ഉള്ള ശക്തി ചോർന്നുപോയിരുന്നു. തിരക്കുണ്ട്‌, ഒരുപാടുരോഗികൾ പുറത്തുനിൽക്കുന്നു എന്നു പറഞ്ഞ്‌ വിശദീകരിക്കാൻ സമ്മതിച്ചതുമില്ല.
ഇവിടെ എന്താണു സംഭവിച്ചതെന്നു പിന്നീടാണ്‌ അറിഞ്ഞത്‌. 11 നു വരുമ്പോൾ ഡോക്ടർ തീയറ്ററിലായിരുന്നു. രണ്ടു മണിക്ക്‌ അവിടെനിന്നിറങ്ങി നേരെപോയി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചിട്ടാണ്‌ 4.30 ന്‌ പ്രിയപ്പെട്ട 'രോഗികളെ കാണാനെത്തിയത്‌
ഈ വിവരം ഞങ്ങൾ രോഗികളോടു പറഞ്ഞിരുന്നെങ്കിൽ ഉച്ചപ്പട്ടിണി ഒഴിവാക്കാമായിരുന്നു. അതു ഡോക്ടറോ ആശുപത്രി അധികാരികളോ ഡ്യൂട്ടി സിസ്റ്ററോ അറിയിക്കാത്തത്താണോ, അഥവാ അറിഞ്ഞിട്ടും അവർ പറയാത്തത്താണോ എന്ന്‌ ഇപ്പോഴും അറിയില്ല. ഏതായാലും രോഗിയുടെ വിശപ്പ്‌ ഇവർക്കു പ്രശ്നമല്ല എന്നു മാത്രം മനസ്സിലായി. അടുത്ത ദിവസവും ഇതിന്റെ ആവർത്തനമായിരുന്നു. അൾട്രാസൗണ്ട്‌ സ്കാൻ, എൻഡോസ്കോപ്പി എന്നിവയ്ക്കായി 9 മണിക്ക്‌, ഒന്നു കഴിയാതെ എത്തണമെന്നു പറഞ്ഞു. 8 നു തന്നെ എത്തി. അൾട്രാസൗണ്ടിന്റെ ആൾ എത്തിയത്‌ 10 ന്‌. രണ്ടു സ്ഥലത്തും ആദ്യത്തെ നമ്പർ ആക്കണമെന്നും വിശന്നാൽ ബുദ്ധിമുട്ടാണെന്നും ഒക്കെപറഞ്ഞതാണ്‌. പക്ഷേ, ആദ്യത്തെതു കഴിഞ്ഞ്‌ 11 നു മാത്രമാണ്‌ രണ്ടാമത്തേതിനു പേരു ചേർത്തത്‌. ഫലമോ, വെറും വയറ്റിൽ ഒന്നരവരെ നിന്നിട്ടും എൻഡോസ്കോപ്പിക്കു വിളിച്ചില്ല. പുറത്തുനിന്നു ബഹളംവെച്ചതു കേട്ട ഡോക്ടർ പുറത്തുവന്നു വിളിച്ചിട്ടാണ്‌ രണ്ട്‌ മണിക്കെങ്കിലും എൻഡോസ്കോപ്പി നടന്നത്‌. എനിക്കപ്പോൾ തോന്നിയത്‌, ഇതുപോലെ ഒരാഴ്ച അവിടെ ചികിത്സിച്ചാൽ ഉച്ചഭക്ഷണം ഒഴിവാക്കാൻ പഠിക്കുമായിരുന്നു എന്നാണ്‌. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറ്റക്കുറച്ചിലുകളോടെ ഇതു വായിക്കുന്നവർക്കെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഉണ്ടായിരിക്കാമെന്നുറപ്പാണ്‌.
ഇത്‌ ഒ.പിയിലുള്ളവരുടെ അനുഭവം. കിടത്തി ചികിത്സയിലാണെങ്കിലും രോഗികൾക്കും ബന്ധുക്കൾക്കും വിശപ്പുമാറ്റിവയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ധാരാളം. ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ കണ്ട്‌ വിവരം ചോദിച്ചു മനസ്സിലാക്കിയിട്ടു ഭക്ഷണം കഴിക്കാമെന്നുവച്ചാൽ ചിലപ്പോൾ അന്നു ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നുവരും. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഡോക്ടർ ഇപ്പോൾ വരും, അതുകഴിഞ്ഞു ഭക്ഷണം കഴിച്ചാൽ മതി എന്നു ഉത്തരവ്‌. ചിലപ്പോൾ തൊട്ടുതാഴെയുള്ള മുറിയിൽ വന്നിട്ട്‌ ഡോക്ടർ താഴെപോയി ഒ.പിയും കഴിഞ്ഞ്‌, ചിലപ്പോൾ ഭക്ഷണവും കഴിഞ്ഞായിരിക്കും വരിക. ഡോക്ടർ പെട്ടെന്നു വന്നാലോ എന്നു പേടിച്ച്‌ രോഗിയുടെ ബന്ധുവും ഈ കുരുക്കിൽപെടാറുണ്ട്‌. ഒഴിവാക്കുന്ന ചില ബുദ്ധിമുട്ടുകളാണിത്‌.
എന്നാൽ ഇതിലപ്പുറമാണ്‌ ആശുപത്രിയിൽ നിന്നും ഡിശ്ചാർജ്ജു ചെയ്യുമ്പോഴത്തെ അവസ്ഥ. രാവിലെ 10ന്‌ ഡിശ്ചാർജ്‌ പറഞ്ഞാൽ ഉച്ചയ്ക്ക്‌ വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു വിചാരിച്ച്‌ ബില്ലടയ്ക്കാനുള്ള ഓട്ടം തുടങ്ങും. ബിൽ സെക്ഷനിൽ ചോദിച്ചാൽ ഡ്യൂട്ടി സിസ്റ്ററിനോടു ചോദിക്കാൻ പറയും. ഡോക്ടറുടെ ഫീസ്‌ എഴുതിയിട്ടില്ല. ഡോക്ടർ വരട്ടെ, എന്നൊക്കെയായിരിക്കും മറുപടി. ഒടുക്കം ഉച്ചയോടുകൂടി ഒപ്പിട്ടാലോ. ബില്ലടയ്ക്കാൻ ചെല്ലുമ്പോൾ അവിടെ ഇന്റർവെൽ ആയിരിക്കും. പിന്നീട്‌ അവരുടെ ഊണുകഴിഞ്ഞ്‌ ബില്ലടയ്ക്കുമ്പോൾ മൂന്നു മണി കഴിയും. ഇതിനിടയിൽ ഭക്ഷണം പോയിട്ട്‌ വെള്ളം കുടിക്കാൻപോലും രോഗിയുടെ ബന്ധുവിനു സാധിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റോ വേണമെങ്കിൽ പിന്നെയും താമസിക്കും.
ഇത്തരത്തിൽ രോഗികളുടെ വിശപ്പു ഗൗനിക്കാത്ത ഡോക്ടർക്ക്‌ വിശപ്പിന്റെ വിളി സഹിക്കാതായെന്നു വായിച്ചപ്പോൾ സത്യത്തിൽ ഉള്ളിൽ സന്തോഷമാണ്‌ തോന്നിയത്‌. സ്വന്തം ഒ.പി.യിൽ 5 മിനിറ്റിന്റെ ഇടവേളകളിൽ 100 മുതൽ 250 രൂപ വരെ കൈപ്പറ്റുന്നവരാണെങ്കിൽ അവർക്കും വിശപ്പു പ്രശ്നമല്ലെന്നും നമുക്കറിയാം. എല്ലാ ഡോക്ടർമാരും ഇത്തരക്കാരാണെന്നു പറയുന്നില്ല. രോഗികളുടെ പ്രത്യേകതകൾ മനസ്സിലാക്കി അവർക്കുവേണ്ട വിട്ടുവീഴ്ചകൾ ചെയ്യുന്ന കുറച്ചുപേരെങ്കിലുമുണ്ട്‌. അത്തരക്കാർക്കു എണ്ണം ഈ സ്വാശ്രയകാലാവസ്ഥയിൽ വീണ്ടും കുറയുന്നതായാണ്‌ കാണുന്നത്‌.
ഏതായാലും വിശപ്പ്‌ എല്ലാവർക്കുമുണ്ട്‌. എന്നു കൂടി ചിന്തിക്കാനുള്ള അവസരമായി ഡോക്ടർമാരും അവരുടെ സംഘടനകളും ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചയിൽ വിലയിരുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

advice column


sukshmananda swami
ezhuth/dec. 2009

de -identification

When somebody plays music, you listen , you just follow the sounds, and eventually you understand the music. The point cannot be explained in words because it is not words , but after listening a while you understand the point and the point is music.

In the same way, watch all emotions, sensations,experiences, as these are vibrations that come and happen to you,whether you pay attention or not , they continue. The vibrations are always going on . Normally we do not interfere with them or separate our self from them. Interferring means seeing and watching, but it does not mean disturbing, as is the definition of the usual interference.

As happens with breathing, when we start to breathe consciously instead of unconsciously , lots of things change, many unconscious acts become conscious and it brings many things to the surface.

Similarly , watching the activities of the mind , and interfering in the activities of mind, which is otherwise unconscious, is like applying a sudden brake to something. Braking helps us see the activities going on without ourconscious consent.in that sense , it is de-identification. Therefore, whatever system of meditation you follow, if it does not bring de -identification , it is futile.


arundhathi janardhanan





alone in the forest


me, alone in the forest
after the sun went to rest
the horrible night i ever had
without my mom and dad

i can see small stream
and can hear an elephant's scream
how dark the forest is?
there i spent the whole night
seeing different sights
the horrible night i ever had
without my mom and dad





ammuflying@yahoo.com

jayan edakkatt
ezhuth/dec.2009


നക്ഷത്രമായി മാറിയ പെണ്‍കുട്ടി

ഫാഷന്‍ റാമ്പില്‍
ക്ലിപ്തപ്പെടുത്തിയ പ്രകാശചത്വരത്തില്‍
ഒരു പരല്‍ മീന്‍ മിന്നായം.
ഓരോ നടതാളത്തിലും
ജാഗരൂകയാകേണ്‍ടതില്ല ജാഗരൂകയാകേണ്ടതില്ല
എന്നു മാറിടങ്ങള്‍.
നിടിലവിശാലങ്ങള്‍ക്ക്
നിരതദ്രവ്യങ്ങളും നിധികളും രൂപംകൊള്ളുന്നു.ഫാഷന്‍ റാമ്പില്‍
ക്ലിപ്തപ്പെടുത്തിയ പ്രകാശചത്വരത്തില്‍
ഒരു പരല്‍ മീന്‍ മിന്നായം.
ഓരോ നടതാളത്തിലും
ജാഗരൂകയാകേണ്‍ടതില്ല ജാഗരൂകയാകേണ്ടതില്ല
എന്നു മാറിടങ്ങള്‍.
നിടിലവിശാലങ്ങള്‍ക്ക്
നിരതദ്രവ്യങ്ങളും നിധികളും

ഭൂമിയുടെ ആഴങ്ങളില്‍നിന്നും നീ പറിച്ചെടുത്ത നിന്‍റെ നാരായവേരിന്‍റെ അറ്റംനിന്‍റെ
പൊക്കിള്‍കൊടിയില്‍ കാണുന്നുണ്‍ട്.
ഒരുക്കി ഒരുക്കി ഒതുങ്ങിയ ഉടലില്‍
ക്ലേദം തീണ്‍ടിയ മറ്റേ അറ്റം ആദിമതയോടെ ഭൂമിയിലൊളിഞ്ഞിരിപ്പുണ്‍ടു
ഓരോ അണുവിലും അണിഞ്ഞിട്ടുണ്‍ടു നീ.
ക്ലാവുപച്ച ഘ്ടികാരം
സമയത്തെ കുറേശ്ശെ കുറേശ്ശെ
മെല്ലെ മെല്ലെ നിമിഷങ്ങളാപുറത്തുവിടുന്നപോലെ
ഒരു നാളമായി
തപം ചെതിരുന്ന
യാഗാഗ്നിപോലെ റാമ്പില്‍
പ്രകാശവേഗത്തില്‍ ക്യാമറാഫ്ളാഷുകള്.
ചിലനേരങ്ങളില്‍ പ്രകാശിക്കുവാന്‍ അനുവധിച്ചുകൊണ്‍ടു
നിന്നിലും വിളക്കുകളിലും സൂര്യചന്ദ്രന്മാരിലും പ്രകാശത്തെ ആരോ തടഞ്ഞിട്ടിട്ടുണ്‍ട്.
നടുവരമ്പെന്ന റാമ്പില്‍
വിളഞ്ഞ പാടമല്ല ചുറ്റുമെങ്കിലും
അക്കരെയുള്ള വിദ്യാലയത്തിലേക്കല്ല യാത്രയെങ്കിലും
തോളില്‍
പുസ്തകസഞ്ചിയല്ല
പട്ടു പാവാടയുടെ പരസ്സ്യമല്ല
പഞചവാദ്യങ്ങള്‍ പശ്ചാത്തലവുമല്ല.
'നാടകം തുടങ്ങാന്‍ നേരമായി ഒരുങ്ങിക്കഴിഞ്ഞില്ലേ നീ ?'
എന്ന് ആദിയില്‍ വചനമുണ്‍ടായി
അല്ല
ആദിയില്‍ നീ ഉണ്‍ടായി.
ബ്യൂട്ടീഷ്യന്‍മാര്‍ ഋതുക്കളെപ്പോലെ നിന്നില്‍ വിതാനിക്കുന്നു.
ഒരുക്കി മതിയായില്ല ആര്‍ക്കും
ഒരുങ്ങി മതിയായില്ല നിനക്കും
ഒരുങ്ങിയില്ലിനിയും നിന്‍റെ വസ്ത്രങ്ങള്‍
പച്ചപ്പായലും പടവുകളുമുള്ള പാവാടകള്‍.
നൃത്തമായി മാറിയ ജഘനതാളം
ജാഗരൂകമാകുന്നു പാടം
ജഘനത്തെ ചൂണ്ടുവിരലാക്കി കുസൃതി കാട്ടി
കാന്തത്തിനും കാന്തപ്പൊടിക്കുമിടയില്‍ കടലാസ്സിട്ട് കുറ്റിമീശ കാന്തപ്പൊടികളെ ഓടിക്കളിക്കടാ കുഞ്ചി രാമാ.
ക്യാമറകളിലും നക്ഷത്രങ്ങളിലും പ്രകാശത്തെ കയറിക്കൂടാന്‍ അനുവധിച്ചത് നിനക്കു തുണയായിട്ടുണ്‍ട്.
ക്ലേശമൊട്ടുമില്ലാതെ അവ പിന്നെയും നിന്നെ പ്രകശിപ്പിക്കുന്നു
തൂവാന്‍ വെമ്പി തുമ്പുകളിലെല്ലാം വെള്ളം പോലെ.
അവസാനമില്ലാത്ത റാമ്പില്‍
നടന്നു നടന്നു തളര്‍ന്നിട്ടോ?
പറിഞ്ഞുയര്‍ന്നുപോയി നീ
നാരായവേരു നീരു തേടുന്നതറിയാതെ
പിറയായും താരകമായും.


sreedevi nair
ezhuth/ dec/ 2009




പ്രണയം ഭയമാണ്

പ്രണയം പ്രേതബാധയാണെന്ന്
ഒരു സഹപാഠിപറഞ്ഞു.
അവള്‍ക്ക് പ്രണയം ഭയമാണ് നല്‍കിയത്.


പ്രണയിക്കുകയാണെങ്കില്‍ രതിയും
മരണവുംസ്വപ്നം കാണണമെന്ന
വാശിയായിരുന്നു അവള്‍ക്ക്.


അവള്‍ പ്രേമിച്ചുവഷളാക്കിയ യുവാവിനെ
ഇപ്പോഴുമവള്‍ക്ക് ഭയമാണ്.
അവള്‍ കാമുകനുമൊത്ത് പോയിരിക്കാറുള്ള
ലൈബ്രറിയെ ഇപ്പോള്‍ ഭയമാണ്.



കാമുകന് നല്‍കാന്‍ എടുത്ത്കൊണ്ടുവന്ന
പുസ്തകങ്ങള്‍ അവള്‍ തൊടാറേയില്ല.
ആപുസ്തകങ്ങള്‍ ഭയപ്പെടുത്തുന്നത് പ്രത്യേക
രീതിയിലാണത്രെ.
കാമുകനൊപ്പം നടന്ന വഴികളിലിപ്പോള്‍
ഭയം മാത്രമേ യുള്ളു.


ഭയം സഹിക്കാന്‍ വയ്യാതെ അവള്‍
അയാളെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
പ്രേമിക്കുന്ന ഓരോ നിമിഷത്തിലും
അവള്‍ ഓര്‍ത്തത് ലൈംഗിക ജീവിതവും
തുടര്‍ന്നുള്ള പ്രസവവുമെല്ലാമായിരുന്നു.

മറ്റുള്ളവരുടെ മുമ്പില്‍ കാമുകനൊത്ത്
അല്ലെങ്കില്‍ ഭര്‍ത്താവുമൊത്ത് നില്‍ക്കേണ്ടി
വരുന്നതോര്‍ത്ത് അവള്‍ ഭയപ്പെട്ടിരുന്നു.
ഭയമാണ് അവളെ പ്രേമിച്ചത്.
അല്ല;
അവള്‍ ഭയത്തെ പ്രേമിക്കുകയാണ് ചെയ്തത്.



ഭയമില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയി
ല്ലായിരുന്നു.
ഭയത്തിനുവേണ്ടിഅവളെന്തും ഉപേക്ഷിക്കു
മായിരുന്നു.
ജീവിതം തന്നെയും!






m k janardanan

ezhuth/dec/2009





ചോകിം എന്റെ സുഹൃത്ത്‌


ചോകിമും ഞാനും കൗമാര സുഹൃത്തുക്കൾ
വെളുത്തുനീണ്ടമുഖവും നീലക്കണ്ണുകളും
ചിരിയും പ്രയങ്കരം
കറുത്തനിറവും അഴകില്ലാത്ത മുഖവും
പനിനീർ പൂ ഹൃദയവും എനിക്കുതന്നത്‌ ദൈവം!
പൂവിനേയും പൂമ്പാറ്റയേയും ആകാശ
കരിനീലത്തേയും കണ്ട്‌ ഞാൻ
മതിമറക്കുമ്പോൾ ദൈവത്തേ തേടുന്നേരം
കച്ചവടപ്പീടികയിലെ വിൽപനചരക്കി-
ലുടക്കിനിന്നു അവന്റെ ഹൃദയം
ഫൈവ്ഡോളർ വിൽപനവിലയിൽ നിന്നും
നിർമ്മാണ ചിലവുകൾ കഴിച്ച്‌ ലാഭം കണ-
ക്കാക്കുകയാണ്‌ ഏത്‌ നേരവും അവൻ
ഞാൻ പ്രകൃതിനേരുകളിലേക്കും ചോകിം,
കച്ചവടത്തിലേക്കും വളർന്നുവലുതായി!
ദൈവസൃഷ്ടിയുടെ അസംഖ്യജീവരഹ
സ്യങ്ങൾ എന്നെ വാരിപ്പുണർന്നുമ്മവച്ചു
അവൻ കൊടുമുടിയോളം വ്യവസായിയായി
ഓരോചുവടിലും എന്റെ നേതൃത്വം ദൈവ-
മായിരിക്കുമ്പോൾ, അവന്റെ ഊഴംപണം മാത്രമായി!
അവന്റെ പട്ടുനൂൽ ഫാക്ടറിയിൽ
അനേകായിരം കൊക്കൂണുകൾ ചൂടിൽ
ജീവൻ തിളച്ചു എന്നെ വിളിച്ചുകേണു
ഞാനും എന്തിനെന്നറിയാതെ ദൈവ-
ത്തോടൊപ്പം നിന്നു വെന്തുരുകി..
പ്രാണിഹത്യകളെ ഞാനെതിർത്തപ്പോൾ,
അവന്റെ തുച്ഛകളെ തടുക്കുകഅസാദ്ധ്യം എന്നറിഞ്ഞു
നിർബ്ബന്ധം എന്റേത്‌ മൂത്ത്‌, അനന്ത-
ശാപം ഒഴിവാക്കാൻ അവൻ പിന്മാറി!
ശേഷശതകോടി ജീവൻ രക്ഷപ്പെട്ടു
ദൈവസ്നേഹത്താൽ ഞാൻ കീഴോട്ടും
ധനശക്തിയാൽ അവൻ മേലോട്ടും വളർന്നു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും
ഭൂമിപ്രാണന്മാക്കും എന്നെ ഇഷ്ടമായി
തീയിൽ ശീലിച്ചുവേണമത്രെ നടക്കാണെന്നു പ്രകൃതിശഠിച്ചു
ഭക്ഷണം കിട്ടാത്തപ്പോൾ പട്ടിണി പരിവയായി
ഒരിക്കലും ദൈവത്തെ കൈവിട്ടില്ല
അവനും ഞാനും വിവരങ്ങൾ കൈമാറിയിരുന്നു
എന്റെ ദുരിതം വേരറുക്കാൻ അവൻ
അയച്ച ബ്ലാങ്ക്‌ ചെക്ക്‌ ഞാൻ മടക്കി
ഇപ്പോഴവൻ ജയിലഴിക്കുള്ളിൽ തടവുപുള്ളി
ബിസിനസ്സ്‌ വളർത്താൻ നോക്കിയ
പിഴവിൽ അവനും രാജ്യവും കടക്കെണിയിൽ
എല്ലാവരും തള്ളിപ്പറഞ്ഞു
ആരും തുണയില്ലാതെ ആകാശത്ത്മൃതിപരത്തുമ്പോൾ,
ദൈവവിളി കേട്ട്‌ ഞാനെത്തി
ഓ കരഞ്ഞു എന്റെ ഹൃദയത്തിനുള്ളിൽ
അവനിടം കിട്ടി. മോചനനാൾ തൊട്ട്‌-
എന്നുംഎനിക്കൊപ്പം. പ്രപഞ്ച
ജാലങ്ങളിൽ ആകൃഷ്ടരായി,
ആനന്ദപൂർണ്ണിമയിൽ ഞങ്ങൾവസിച്ചു
ശാന്തിയുടെ നിലാവുകൾ ഹൃദയങ്ങളിൽ
പെയ്തിറങ്ങി






m k janardanan


ezhuth/dec. 2009






ഭൂമിക്കുമേൽ എന്റെ അവകാശം


മറ്റുള്ളവർക്കുമുന്നിൽ ഞാൻ ജീവിതം തോറ്റപടയാളി
ലോകത്തോട്‌ ഹൃദ്യമായി ചിരിക്കുകയും
വാടിക്കൊഴിയുകയും ചെയ്തുകൊണ്ടിരിക്കുന്ന പൂവ്‌
പൂർണ്ണമായും വിരിയലിനുശേഷമുള്ള അടരൽ
ഈനിമിഷമാണു ധന്യമായ എന്റെ ജീവിത
മെന്നു ഞാനറിയുന്നു
മറ്റുള്ളവർ പക്ഷേ അറിയുന്നില്ല
അവർക്കു അഭിലഷണീയം നൈമിഷങ്ങൾ!
എനിക്കു ശാശ്വതം-ആത്മചൈതന്യചഷകം!
ഞാനൊരു പുഷ്പശകടത്തിൽ ചരിക്കുന്നു
സ്വപ്നങ്ങളിലായിരുന്നു ഗൃഹവാസം
കീറിയതും മുറിഞ്ഞതും ഇങ്ങിനെചോര കിനിഞ്ഞതും
മരണം എന്നിട്ടും ദയാപൂർവ്വം കരഞ്ഞൊഴിയുന്നതും അതാണ്‌!
അങ്ങിനെ അനന്തത്തയിലേക്കുള്ള വഴിയും
അവസാനിക്കാത്ത ഭൂമിയുമായി എന്റെ ജീവൻ!
തകർച്ചകൾ! എല്ലാ ഇടർച്ചകളും കണ്ണീരും,
തൊട്ടറിയുന്നു കൂടെ കരയുന്നു
ഇനിയാത്രാമൊഴി അസ്തമനത്തിന്റെ
സ്വർണ്ണം പുതച്ച ഈനനഞ്ഞസന്ധ്യയിൽ,
രത്നാംബരം മരണമോതുന്നു!
എന്നോടു മാത്രമായീ ഒരു രഹസ്യം!
ഒറ്റക്ക്‌ ഞാനത്‌ ആസ്വദിക്കും!
അംബരക്കീഴെ മലമടക്കുകളും കറുത്ത-
ജടാമകുടവൃക്ഷങ്ങളും വല്ലരികളും
അവയ്ക്കുയരെ മഹാകാലത്തിൽ
കരിനീലപ്പുതമൂടി ഞാനൊന്നുറങ്ങട്ടെ
ഭൂമിക്കുമേലുള്ള സുസ്ഥിരമായ എന്റെ
അവകാശം ആകാശത്തെ അറിയിച്ചുകൊള്ളട്ടെ.







venu v desam

ezhuth/ dec/ 2009






വ്യർത്ഥം


എരിയുവാനൊരു ജീവനും, കൺകളിൽ
പിടയുവാനൊരു സ്വപ്നവുമില്ലാതെ
ബധിരയായ്‌ നിൽക്കുമീയരയാലിന്റെ
തണലിലിന്നെന്റെ മാറാപ്പിറക്കിവെ-
ച്ചതിലുറങ്ങുന്ന ഭൂതകാലത്തിന്റെ
ചുരുൾ നിവർത്തിഞ്ഞാ, നെന്നെദ്ദഹിപ്പിച്ച
ചുടലമാന്തിച്ചികഞ്ഞതിന്നാഴത്തിൽ
പകുതി വെന്തുകരിഞ്ഞൊരെന്നസ്ഥികൾ
ചിതറിയാകെദ്രവിച്ച സ്വപ്നങ്ങളും!
ചുടലഭൂതം കണക്കെക്കൊടുംവ്യഥ-
യിരുൾ നിറഞ്ഞൊരെന്നാത്മാവുമല്ലെയ
ക്കരിനഖങ്ങളാൽ മാന്തിപ്പൊളിച്ചാകെ
ക്കറ പിടിച്ചൊരീമണ്ണു പിഴിഞ്ഞെടു-
ത്തതു ചുരത്തുന്ന വേദന മൂർദ്ധാവി
ലൊരു ശിരോവസ്തിയാക്കി ഞാൻ വിണ്ടതും
മൃതിപുരണ്ടു തണുത്തു വിറയ്ക്കുമെൻ
ജലഘടികാരം കൺപോള നീർത്തതും
ഉയിരുചീന്തിയുതിരും വിഷപുഷ്പ-
വിഷമധാരയായീ രാത്രി നിന്നതും
മറയൂ, മേകാന്തയാമമിതെന്നുള്ളി-
ലാരുതെള്ളിയെറിഞ്ഞലറുന്നിതേ?
പുറ്റിലൊറ്റക്കു ധ്യാനനിമഗ്നനാ-
മിക്കരിമൂർഖനെന്തു പിണഞ്ഞുവോ?
പച്ചയാർക്കുന്ന പാലമരത്തിന്റെ
കൊത്തുന്ന സുഗന്ധത്തിലലിഞ്ഞുവോ?
ഇന്ദ്രനീലത്തിൻ മായായവനിക-
ത്തുമ്പിൽ കണ്ണീര്‌ താരകൾ നെയ്യുന്നു.
ഭീകരമിക്കരിമ്പനക്കാടിന്റെ
ദാഹമായേതു ചന്ദ്രൻ ജ്വലിക്കുന്നു?
നീലപ്പട്ടും, നിലാവുറങ്ങുന്നൊരീ
നീൾമിഴിയിലലിയും കിനാവുമായ്‌
കാൽച്ചിലങ്കക്കിലുക്കവും രാവിന്റെ
സാന്ദ്രതയുമിതേതുയുഗം? ഇവൾ
ദേവകന്യയോ? കിന്നരപുത്രിയോ?
ഊഷരമിശ്ശവപ്പറമ്പിൽ നീണ്ടു
കാലവേദന കാതോർക്കും ക്രൂശുകൾ
ആയിരം കൈകളാഞ്ഞുവീശിക്കൊണ്ടൊ-
രാശുപത്രിയിരുട്ടിൽ വിയർക്കുന്നു.
കാലിൽ മുള്ളുതറച്ചതിൻ സുഖ-
മായിയെൻ ബോധവേദന കത്തട്ടെ.
സാന്ധ്യരക്തപ്പുഴകളിലിന്നലെ-
യാണ്ടുപോയീയിരുണ്ട മേഘാവലി.
അണയുമോർമ്മതൻ മഞ്ഞവെളിച്ചത്തി-
ലലയുമീ നിഴൽപ്പാടുകളെന്തിനോ?
മിഴികളിൽ നിദ്രചെയ്യുന്നതുമില്ല
വിജനമീ രാത്രി വീണപാടങ്ങളും.







venu v desam

ezhuth/dec. 2009





തിയോയ്ക്ക്‌*


വെന്ത ഗോതമ്പുപാടങ്ങൾക്കമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞുകിടക്കുന്നു
നിന്റെ മോഹങ്ങൾ, ലഹരികൾ,
നോവുകൾ.
സർവ്വം ജഡാത്മകം,
നിഖില പ്രപഞ്ചം നിസ്തബ്ധം.
പൂർവ്വദുഃഖങ്ങൾതൻ ചിതാഭസ്മലേപം ചാർത്തി-
യെത്തുന്നിതസ്തമയ മേഘങ്ങൾ
ദൂരെ കിരാതനഗരമിരമ്പുന്നു
കോളിളകിക്കൊടുംകാറ്റുകൾ പ്രാകുന്നു
കനിവറ്റ വരൾകാലമിളകിയാടുന്നു
പേടിപ്പെടുത്തുന്നു കോടിയ രാത്രികൾ
ക്രുദ്ധിച്ച വൃദ്ധമദ്ധ്യാഹ്നങ്ങളും മോന്തി
ചോരച്ച വഹ്നികൾ ചാലിച്ച ചായവും
കീറച്ചെവിയും മുടഞ്ഞമനസ്സുമായ്‌
ബോധനിലാ പ്രളയത്തിൽക്കുളിച്ചൊരാൾ
നീയറിയാതെ നീ സ്നേഹിച്ചുപോയൊരാൾ
ഒറ്റച്ചിറകിൽപ്പറക്കാൻ കൊതിച്ചവൻ
വിഹ്വലസൂര്യനെ സ്നേഹിച്ച സ്വപ്നങ്ങൾ
വിട്ടെറിഞ്ഞേതു വിലയത്തിൽ മുങ്ങുന്നു?
നിന്റെ കറയറ്റ ശുദ്ധികൾ തൻ സ്വപ്ന-
മുള്ളൊരിരുണ്ട ഭൂഗർഭങ്ങളിലൂടെ
ആളിപ്പടരും വ്യസനസമുദ്രങ്ങ-
ളാവഹിച്ചും കൊണ്ടൊരാ,ളേകൻ തിരസ്കൃതൻ
സഞ്ചരിക്കുന്നു.
അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ
വെമ്പുകയാണ്‌ മഹോഷ്ണസമസ്യകൾ
ഹൊ! തിയോ-
എന്തിനൊറ്റക്കിരുന്നീ വിരഹത്തിന്റെ
ചെന്തീ തലോടിക്കുമിയുന്നതിങ്ങനെ?
നിന്റെ കലുഷമാമന്തർഗതങ്ങളിൽ
നഖവും പിശാചുമുഖവുമായ്‌ നോവുകൾ
നിന്റെ നിശിതവിഷാദഖനിയിതിൽ
പ്പൊന്തുന്ന ഗദ്ഗദമെത്ര ഭയാനകം!
ഉദ്വിഗ്ന ഭഗ്നപ്രതീക്ഷകൾ, ജീവനിൽ
കുത്തിവരക്കുന്ന നിത്യദുശ്ശങ്കകൾ
ആർക്കും പകരുവാനാകാത്തൊരാധികൾ
ആഴങ്ങളിൽ വിങ്ങുമാർത്താസ്തമയങ്ങൾ.
നിന്റെ നിവൃത്തികളറ്റ സ്നേഹത്തിന്റെ
ഭാരിച്ച വർഷങ്ങളിൽ കുളിരേറ്റവൻ
വാപിളർന്നുള്ളിൽക്കലിക്കുന്ന വന്യമാം
ഖേദങ്ങളേന്തിമറഞ്ഞ തമസ്കൃതൻ
അന്ധകാരത്തിൽപ്പൊതിഞ്ഞ പ്രപഞ്ചങ്ങൾ
നെഞ്ചോടമർത്തിപ്പിടിച്ചു മറഞ്ഞവൻ
ഞാനറിയുന്നിന്നിതൊക്കെയും നിന്റെ
കാരണമറ്റ കലുഷസത്യങ്ങളെ
നിന്റെ നിരന്തരോന്മാദ വേഗങ്ങളെ
നിന്റെ നിശ്ചഞ്ചലധ്യാനപ്പൊരുളിനെ
പങ്കിട്ടു പോയൊരാ മാനുഷ്യകത്തെയും
ഹൊ! തിയോ-കാടുകൾ വീർപ്പടക്കുന്നു.
വെന്ത ഗോതമ്പുപാടങ്ങൾക്കുമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞു കിടക്കുന്നു
നിന്റെ സ്വപ്നങ്ങളുൽക്കണ്ഠകൾ,
നന്മകൾ.
* തിയോ: വാൻഗോഗിന്റെ സഹോദരൻ. വാൻഗോഗ്‌ മരിച്ചതിനെത്തുടർന്ന്‌ വിഷാദരോഗം മൂർച്ഛിച്ച്‌ മരിച്ചു.







p v ramachandran

ezhuth/ dec/ 2009






നീ വരില്ലേ.....?


പ്രിയപ്പെട്ടവരെ,
ഓർമ്മിക്കുന്നുവോ യൗവനം പൂത്ത ആ കാലം. ഉണ്ടെന്നോ!
എങ്കിൽ തീർച്ചയായും നീ വരണം. എന്തിനെന്നോ?
വെറുതെ ഒന്നു കാണാൻ...
തമ്മിൽ തിരിച്ചറിയലിന്റെ ഒരു സുഖം നുകരാൻ,
ഓർമ്മകളുടെ മാറാപ്പുകുടഞ്ഞിട്ട്‌ നഷ്ടപ്പെട്ട പൂക്കാലത്തിൽ വിരിഞ്ഞ മഴവില്ലുകളും തേൻമലരുകളും ഓർമ്മയിൽ ഉണർത്തി- ആ- സ്നേഹദിനങ്ങളെ ഒരിക്കൽ കൂടി ആസ്വദിക്കാൻ പ്രതിഭകളായ പ്രപിതാമഹന്മാരുടെ സർഗമഴയിലും-ഉള്ളിൽ യൗവനച്ചൂടുമായി ആർക്കോവേണ്ടി മിഴിയെഴുതിയും ശകുന്തളയായി പിൻതിരിഞ്ഞുനോക്കിയും എന്തിനോക്കെയോ വേണ്ടി ഒച്ചവെച്ചും പുസ്തകത്താളുകളിൽ 'ഇഷ്ടാ'ക്ഷരങ്ങൾ കുറിച്ചും പ്രണയത്തിന്റെ ഇളംകാറ്റുകളിൽ പൂത്തുലഞ്ഞും ജീവിതയാഥാർത്ഥ്യങ്ങളുടെ പെരുമഴയിലേക്കും തീപിടിച്ച വേനലിലേക്കും ഒരുവേള; ഭാഗ്യത്തിന്റെയും അവസരങ്ങളുടെയും തിരയടങ്ങിയ സ്നേഹക്കൂടുകളിലേക്കും നമ്മൾ പിരിഞ്ഞുപോയ വിട്ടുപിരിഞ്ഞ നമ്മളുടെ സ്വന്തം കാമ്പസ്‌ പെറ്റമ്മയുടെ സ്നേഹം പേറി വാത്സല്യപൂർവ്വം നമ്മെ ക്ഷണിക്കുന്നുണ്ട്‌ വീണ്ടും; ഒരിക്കൽ കൂടി ഒന്നു കാണാൻ. നമ്മുടെ കലാലയത്തിന്റെ ചരിത്രമുറ്റം ഒരുങ്ങിനിൽക്കുന്നു. നമ്മൾ മറന്നിട്ടും ഉറങ്ങാതെ ഉണരുന്ന നമ്മുടെ കാമ്പസ്‌ ദിനങ്ങളുടെ ഓർമ്മകളുമായി നമ്മൾ ഒത്തുചേരുന്നു. വിജയ പരാജയങ്ങളുടെ കണക്കുകൾ ചികയാതെ ജയിച്ചവരും തോറ്റവരും ഒരിക്കൽ നെഞ്ചുപിടയുന്ന വികാരവായ്പോടെ യാത്രപറഞ്ഞിറങ്ങിയ സ്നേഹിതർ-വീണ്ടും പുതിയ ജീവിത ചിത്രങ്ങളുമായി ഒത്തുചേരുന്നു. ഓർമ്മകളിൽ ഗുരുത്വമുണർത്തി നമ്മളെ അനുഗ്രഹിക്കുവാൻ ഗുരുജനങ്ങളും എത്തിച്ചേരും.
സതീർത്ഥ്യരെ അറിയിച്ചും ക്ഷണിച്ചും
വരണം - തീർച്ചയായും.
കാണാം - കാണണം.
നീ വരില്ലേ?
സസ്നേഹം
ഞാൻ



mathew nellickunnu
ezhuth/ dec/ 2009





നിഴൽ

നിഴലുകൾ നീണ്ടുപോയപ്പോൾ കുറെനേരം ഇരുന്നാൽ വേണ്ടില്ലായെന്നു തോന്നി. ചന്തദിവസമായതുകൊണ്ട്‌ മാർക്കറ്റിൽ തിരക്കു കൂടുതലാണ്‌. പച്ചക്കറിയുടെ അരികിൽ കൂട്ടിയിരിക്കുന്ന കല്ലുകളിൽ ഒന്നു വിശ്രമിക്കാം. ജോലി തേടിയുള്ള ഈ നടപ്പിൽ കാലുകൾ കുഴയുമ്പോൾ മറ്റെന്തുവഴി?
പണ്ട്‌ ക്ലാസിലിരുന്ന്‌ വർത്തമാനം പറഞ്ഞതിന്‌ എന്നോടൊപ്പം പുറത്താക്കപ്പെട്ട സെബാസ്റ്റ്യനെ പെട്ടെന്നോർത്തു. ആ സ്നേഹബന്ധം അവൻ ഒരിക്കലും മറക്കുകയില്ല.
കാറു നന്നാക്കുന്ന ഒരു ഷോപ്പ്‌ അവന്‌ ഈ മാർക്കറ്റിൽ എവിടെയോ ഉണ്ട്‌. എനിക്ക്‌ ഒരു പണി കണ്ടുപിടിക്കാൻ അവൻ സഹായിക്കാതിരിക്കില്ല.
അകലെ മോട്ടോറുകളുടെ ശബ്ദവും കാറുകളുടെ ബോണറ്റു തുറന്നിരിക്കുന്ന കാഴ്ചയും എന്നിൽ പ്രതീക്ഷയുണർത്തി.
സെബാസ്റ്റ്യന്റെ ഓഫീസുമുറിയിൽ നിന്നു പ്രകാശം പുറത്തേക്കു തെളിഞ്ഞു. ചെന്ന കാര്യം പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ മുഖത്തേക്ക്‌ നോക്കി കുറെ നേരം മിണ്ടാതിരുന്നു.
സർട്ടിഫിക്കറ്റുകൾ പൊതിഞ്ഞ കടലാസ്‌ വിയർപ്പിൽ നനഞ്ഞിട്ടുണ്ട്‌. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൻ ആശാവഹമായ ഒരു മറുപടിയാണ്‌ നൽകിയത്‌.
നാളെ നമുക്ക്‌ ഒരാളെ പോയിക്കാണാം. ഇന്ന്‌ എന്റെ മുറിയിൽ തന്നെ നീ കൂടിക്കോ.
ഞാൻ എല്ലാം സമ്മതിച്ച്‌ തലകുലുക്കി.
രാവിലെത്തന്നെ അവന്റെ മോട്ടോർ സൈക്കിളിൽ കയറി ഞങ്ങൾ ഒരാളെക്കാണാൻ പുറപ്പെട്ടു.
ഒരു വലിയ വീടിന്റെ ഗേറ്റുകടന്നപ്പോൾ സെബാസ്റ്റ്യൻ മെല്ലെ പറഞ്ഞു. എമ്മെല്ലെസാറാണ്‌. എനിക്ക്‌ പല സഹായങ്ങളും ചെയ്തിട്ടുണ്ട്‌. ഞങ്ങൾ ഒരേ പാർട്ടിക്കാരാണ്‌.
സെബാസ്റ്റ്യൻ മുറ്റത്തിന്റെ അരികുപറ്റി മോട്ടോർസൈക്കിൾ ചാരിവച്ചിട്ട്‌ വീട്ടിലേക്ക്‌ നീങ്ങിയപ്പോൾ ഞാൻ പിന്നാലെ നടന്നു.
അവൻ കോളിങ്‌ ബെല്ലടിച്ചു. പ്രൗഢിയിൽ വേഷം ധരിച്ച അമ്പതുകാരൻ ചിരിച്ചുകൊണ്ട്‌ ഇറങ്ങിവന്നു. അകത്തിരിക്കാം.
സെബാസ്റ്റ്യൻ ചെരിപ്പുകൾ മാറ്റാതെ അകത്തു കടന്നു. ഞാനും അവനെ അനുകരിച്ച്‌ കസേരയിൽ ഇരുന്നു.
സ്വർണ്ണം പൂശിയ കണ്ണടയിലൂടെ വീട്ടുകാരൻ എന്നെത്തന്നെ നോക്കി.
ഇന്നലെ ഇവനെക്കുറിച്ചാണ്‌ ഞാൻ ഫോണിൽ പറഞ്ഞത്‌.
സെബാസ്റ്റ്യന്റെ വാക്കുകൾ കേട്ട്‌ അയാൾ മൂളി. ഞാൻ നോക്കട്ടെ, ഇപ്പോൾ പൊയ്ക്കോളു. മറ്റൊന്നും പറയുകയോ സൽക്കാരത്തിന്റെ ചുവ കലർന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുകയോ അയാൾ ചെയ്തില്ല.
മറ്റെല്ലായ്പ്പോഴുംപോലെ. ഞാൻ സെബാസ്റ്റ്യന്റെ പിറകെ മുറ്റത്തേക്കിറങ്ങി.




vijayakumar kalarickal


ezhuth/dec/ 2009



ചിലന്തി
അയാൾ ഒരു സർക്കാരുദ്ദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയറ്‌ പിത്തശൂലപിടിച്ച കുട്ടിയുടേതുപോലയോ അല്ല.
അയാൾ ഒരു ബിസിനസ്സ്‌ എക്സിക്യൂട്ടീവോ റെപ്രസന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത്‌ സർവ്വജ്ഞനെന്ന ഭാവമില്ല.
അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിക്കുന്നവന്റെ ചുമയല്ല.
അപ്പോൾ അയാളൊരു കർഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ ഡീസലിന്റെ, പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്ക്കാത്തതിന്റെ ഉന്മേഷവുമുണ്ട്‌ മുഖത്ത്‌.
അതെ, അയാളൊരു കൃഷിക്കാരനാണ്‌. ഗ്രാമത്തിൽ, അച്ഛനിൽ നിന്നും വീതാംശമായി കിട്ടിയ മൂന്നു സെന്റ്‌ ഭൂമിയിൽ ജനകീയാസൂത്രണം അനുവദിച്ചു നൽകിയ വീട്ടിൽ താമസ്സം.
അന്യന്റെ പമ്പുകളിൽ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിൾ, കപ്പ (മരച്ചീനി) കൃഷികൾ ചെയ്യുന്നു. അതിനായിട്ട്‌ മൂന്ന്‌ സെന്റ്‌ സ്ഥലവും വീടും കൂടാതെ ഒന്നു രണ്ടു സ്നേഹിതരുടെ പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കിൽ കാർഷിക ലോണിനായിട്ട്‌ പണയപ്പെടുത്തിയിരിക്കുന്നു.
വായ്പകളുടെ കാലാവധികൾ തീർന്നിട്ടും തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ജപ്തിയുടെ ഭീഷണി...
അയാളിന്ന്‌ ആത്മഹത്യയുടെ മുനമ്പിലാണ്‌....
കഴിഞ്ഞൊരുനാൾ അയാൾ മലയാള ഭാഷയിലെ ഒരു പ്രധാനദിനപത്രത്തിന്റെ ക്ലാസിഫൈഡ്‌ കോളത്തിലെ ഒരു പരസ്യം കൊടുത്തു.
ഒരു മനുഷ്യ ശരീരം വിൽപനയ്ക്ക്‌. ബന്ധപ്പെടുക. പോസ്റ്റ്‌ ബോക്സ്‌ നമ്പർ-13, മങ്കാവുടി പി.ഒ
പരസ്യം വന്ന്‌ മൂന്നുനാൾ കഴിഞ്ഞപ്പോൾ തന്നെ മങ്കാവുടി പോസ്റ്റാഫീസിലെ 13-​‍ാം നമ്പർ ബോക്സിൽ കത്തുകളെത്തിത്തുടങ്ങി. അത്‌ നാലഞ്ച്‌ നാളുകൾ കഴിഞ്ഞപ്പോൾ നൂറിലധികമായി.
സ്വാശ്രയ മെഡിക്കൽ കോളേജുകാരുടെ,
നഗരങ്ങളിൽ വലിയ ബോർഡുകളുമായിരിയ്ക്കുന്ന റിയൽ എസ്റ്റേറ്റുകാരുടെ,
സാടാ ബ്രോക്കർമാരുടെ....
എല്ലാവർക്കും അയാൾ മറുപടി കൊടുത്തു, ഡി.ടി.പി. ചെയ്ത്‌ പ്രിന്റെടുത്തതിന്റെ ഫോട്ടോകോപ്പികൾ.....
അതിൽ അയാൾ ഇങ്ങിനെ എഴുതി:
- മാന്യരേ,
ഞാൻ, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ വസിയ്ക്കുന്ന കർഷകൻ. 50 വയസ്സ്‌, അഞ്ചടി ആറിഞ്ച്‌ ഉയരം. അദ്ധ്വാനിച്ച്‌ ഉറച്ച ദേഹം. അടി, ചതവ്‌, അസ്ഥി പൊട്ടലുകൾ ഒന്നും എൽക്കാത്ത......
മദ്യവും പുകയുമില്ലാത്തതിനാൽ അധികം കറയേൽക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരൾ, പാൻക്രിയാസ്‌.....
ഷുഗറും കൊളസ്ട്രോളുമില്ലാത്ത വൃക്കകൾ, ഹൃദയം....
കുറച്ച്‌ ആവശ്യങ്ങൾക്കുവേണ്ടി എന്റെ ദേഹം വിൽക്കുവാനുദ്ദ്യേശിക്കുന്നു (ആത്മഹത്യ ചെയ്തു നശിപ്പിയ്ക്കുമ്പോൾ അതെന്റെ കുടുംബത്തിന്‌ ഗുണപ്രദമാകുമെന്ന്‌ കരുതി.)
ആവശ്യങ്ങൾ:
ഒന്ന്‌: ഗ്രാമീണ സഹകരണ ബാങ്കിൽ നിന്നും, സുഹൃത്തുക്കളുടെ പക്കൽ നിന്നും വാങ്ങിയിട്ടുള്ള കടങ്ങൾ തീർക്കുക.
രണ്ട്‌: മൂത്തമകളെ നല്ല രീതിയിൽ വിവാഹം ചെയ്തു വിടുക.
മൂന്ന്‌: രണ്ടാമത്തെ മകളെ നേഴ്സിംഗ്‌ പഠിപ്പിയ്ക്കുക.
നാല്‌: ഒരേയൊരു മകനെ പഠിപ്പിച്ച്‌ ഏതെങ്കിലും മാനേജ്‌മന്റ്‌ തസ്തികയിലെത്തിയ്ക്കുക.
അഞ്ച്‌: ഭാര്യയെ വാർദ്ധ്യക്യത്തിലെത്തി മരിക്കുവോളം മാന്യമായി ജീവിയ്ക്കാനനുവദിയ്ക്കുക.
ഈ മോഹങ്ങൾ പൂവണിയാൻ എന്റെ പക്കൽ സ്വന്തം ശരീരം മാത്രമാണുള്ളത്‌. അത്‌ താങ്കൾക്കെടുക്കാം. അതിന്‌ പ്രതിഫലമായിട്ട്‌ മത്സരബുദ്ധിയോടെ ഒരു വില കൽപ്പിക്കുവാൻ താൽപ്പര്യപ്പെടുന്നു.
എന്ന്‌,വിനയപൂർവ്വം, അയാൾ പേര്‌ എഴുതി ഒപ്പിട്ടിരിയ്ക്കുന്നു.
എന്നിട്ടയാൾ സ്വസ്ഥനായിട്ട്‌ ജനകീയാസൂത്രണം വഴി ലഭിച്ച വീട്ടിൽ, അയഞ്ഞു തൂങ്ങിയ കട്ടിലിൽ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങൾ നിറഞ്ഞ മുട്ടയ്ക്ക്‌ ചൂടേറി കാത്തിരിയ്ക്കുന്നു. മറുപടികൾക്കായി.....





kalavoor ravi


ezhuth/dec.2009


അനാഘ്രാത പുഷ്പം പോലെ വേദങ്ങൾ

വേദങ്ങളെ നാലായ്‌ തരം തിരിക്കുന്നു. വേദങ്ങളുടെ ഉള്ളടക്കങ്ങളെ വിശദീകരിക്കുന്ന വേദങ്ങൾ, ബ്രഹ്മാവിന്റെ, പ്രകൃത്യാതീതമായ പ്രതിഭാസമാണ്‌.
രാജകുമാരൻ, "ദാരാഷിക്കോവ്‌" ഷാജഹാൻ ചക്രവർത്തിയുടെ മൂത്തപുത്രനാണ്‌. വേദരഹസ്യങ്ങൾ അറിയുന്നതിലും മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും, ജാതിമതഭേദമില്ലായിരുന്നു. അറിവുകൾ മനസ്സിനെ വെളിച്ചമേകുന്ന വിളക്കുകളാണെന്ന്‌ എല്ലാ തത്ത്വജ്ഞാനികളും എത്തിച്ചേരുന്നത്‌, വിസ്മയാവഹമാണ്‌.
അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിൽ വിജയശ്രീലാളിതനായി, കുതിരപ്പുറത്ത്‌ പരിവാര സമേതം സഞ്ചരിച്ചു വരുമ്പോൾ, വഴിയിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന ഒരു വയോവൃദ്ധനെ കാണുകയുണ്ടായി. അർദ്ധ നഗ്നനും, കാഴ്ചയിൽ മാനസ്സിക നിലതെറ്റിയ ഏതോ വഴിപോക്കനായിരിക്കുമെന്ന്‌ അലക്സാണ്ടർ ചക്രവർത്തിയുടെ കൂടെ എത്തിയിരുന്ന കുതിരപ്പടയിലെ പട്ടാളക്കാർ കരുതുകയുണ്ടായി. ഇളംവെയിൽ കാഞ്ഞുകൊണ്ടിരുന്ന വൃദ്ധനോട്‌ പടയാളികൾ ക്ഷോഭിക്കുകയുണ്ടായി.
പുഛരസത്തിലെ തീഷ്ണമായ കണ്ണുകൾ അസ്ത്രങ്ങൾ കണക്കെ, വെയില്‌ മറച്ചവരെ ആ വൃദ്ധൻ നോക്കിയപ്പോൾ അലക്സാണ്ടർ ചക്രവർത്തിക്ക്‌ സംഗതി മനസ്സിലായി. ലോകം മുഴുവൻ പുകൾപെറ്റ ഡയോജിനസ്സ്‌, എന്ന തത്ത്വജ്ഞാനിയാണ്‌, താൻ അഭിമുഖീകരിക്കുന്നതെന്ന്‌ മനസ്സിലാക്കിയ അലക്സാണ്ടർ ചക്രവർത്തി കുതിരപ്പുറത്തു നിന്നും ചാടിയിറങ്ങി, ഡയോജിനസ്സിന്റെ കാൽക്കൽ നമസ്ക്കരിക്കുകയുണ്ടായി.
ഡയോജിനസ്സിനെക്കുറിച്ചുള്ള മറ്റൊരു വസ്തുത, മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന കുളിരിളക്കുന്ന അരുവിയിൽ നിന്നും, ഒരു പാവപ്പെട്ട മലവാസിയായ ബാലൻ, ദാഹജലം കൈകൊണ്ട്‌ കോരിക്കുടിക്കുന്നതായി കണ്ടപ്പോൾ, ഡയോജിനസ്സ്‌, എന്ന ലോകം കണ്ട അത്ഭുത മനുഷ്യൻ, കയ്യിൽ, വെള്ളം കുടിക്കാൻ കരുതിയിരുന്ന ചെറുചട്ടി തല്ലി ഉടയ്ക്കുകയുണ്ടായി. ആ ബാലന്റെ മാതൃക പിൻതുടർന്നു. അരുവിയിലെ ശുദ്ധജലം, കയ്യിലേന്തി കുടിച്ചു ആത്മസംതൃപ്തി നേടുകയുണ്ടായി.
വിചാരങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞാൽ, അനവസരങ്ങളിലെ അബദ്ധ ജഡിലമായ വിഡ്ഢിത്തങ്ങൾ, ഒഴിവാക്കാൻ ആവുന്നതാണ്‌.
ശരീരബലം മാനസികബലത്തിന്റെ ഉൽപന്നമാണെന്നും, മനസ്സ്‌ പതറിയാൽ എല്ലാം തകരുമെന്നും യോഗീശ്വരന്മാർ ഉൾബോധത്തോടെ ശിഷ്യഗണങ്ങൾക്ക്‌ വഴികാണിക്കുന്നില്ലേ?
വേദങ്ങൾ ശ്രുതിയെന്ന്‌ അറിയപ്പെടുന്നു. കാണപ്പെടുന്നതും കേൾക്കപ്പെടുന്നതും മനസ്സിനെ ആവാഹിച്ചെടുക്കാൻ ശക്തിലഭിക്കുന്നത്‌ ജഗദീശ്വരന്റെ അനുഗ്രഹമാണ്‌.
പുരോഹിതനെ ചൂഷക വിഭാഗത്തിന്റെ ഭാഗമാണെന്ന്‌ നീഷേ, വിലയിരുത്തിയിട്ടുണ്ട്‌.
മറവി അനുഗ്രഹമാകുന്നില്ലെങ്കിൽ, ജീവിതതോണി കരകാണാക്കടലിൽ, കരയെപ്രാപിക്കാനാവാതെ അലഞ്ഞുതിരിയേണ്ടി വരുന്ന എത്ര ദൗർഭാഗ്യവാന്മാരെ, നിത്യവും ജീവിതയാത്രയിൽ കാണുന്നില്ലേ? മാനസ്സികനില തെറ്റാതെ, നേർവഴിക്ക്‌ നയിക്കാൻ, സൂര്യവെളിച്ചം സുസാദ്ധ്യമാക്കുന്നത്‌, അനുഗ്രഹാശ്ശിസ്സുകൾ സ്വായത്തമാക്കാൻ കഴിഞ്ഞവർക്കുമാത്രമാണ്‌.
അറിയുക, ദുഃഖത്തിൽ മടിയത്രേ സുഖം! ജീവിതം കൊഴിഞ്ഞു വീഴുന്ന ഒരു ഉണക്കില പോലെയാണ്‌! ഒരു സന്ധ്യാ പ്രണാമത്തിൽ സ്തനജനഘന കബരീഭാരങ്ങളുടെ വിളയാട്ടമാണെന്ന്‌ ആക്ഷേപിക്കുന്നവർ ഉണ്ടാകാം!!
വിചാരങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞാൽ അബദ്ധജഡിലമായ വാക്കുകൾ സ്വയം നിയന്ത്രിക്കാനാവുമെന്നും, ശരീരബലം മറ്റൊരുവന്റെ മേൽശക്തി പ്രയോഗിക്കാൻ മടിക്കുമെന്നും, അങ്ങനെ അദൃശ്യമായ ശക്തിയിലൂടെ മോക്ഷം നേടാനാവുമെന്നും ബുദ്ധഭഗവാൻ ലോകത്തോട്‌ അരുളി ചെയ്തിട്ടുണ്ട്‌.
അന്നൊരു ഇരുണ്ട രാത്രിയായിരുന്നു. മഴമേഘങ്ങൾ, ജലഘനാബ്ധിയാൽ, കനംവച്ച്‌, മഴയുടെ ആരവം മുഴക്കി. ഗ്രാമം മുഴുവൻ സുഖനിദ്രയിലാണ്‌. ഉണർന്ന്‌ ധ്യാനനിരതനായി ശ്രീ ഗുരുനാനാക്ക്‌ മനസ്സിലെ മൂടലുകൾ നീക്കി തോരാത്ത മഴപോലെ കണ്ണീർ ജലം ചിറപൊട്ടി ഒഴുകി. ദിവ്യമനോഹര സുന്ദരമായ ഗുരു നാനാക്കിന്റെ, കണ്ണീർ പ്രവാഹം അയത്ന ലളിതമായിരുന്നു. ദിവ്യതേജസ്സാർന്ന ഋഷികൾ, ഭൂമിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയയായി അതിനെക്കാണാം.
ഗുരുനാനാക്ക്‌ ഉജ്ജ്വലശോഭയോടെ, അദൃശ്യതയിലേക്ക്‌ കണ്ണുകൾ പായിച്ച്‌ ധ്യാന നിരതനായി, സത്യത്തെ അനാവരണം ചെയ്യണമെങ്കിൽ, കോടാനുകോടി മന്ത്രങ്ങൾ ഉരുവിട്ടാലും, അവ സ്വായത്തമാവില്ലാ. ഗുരുനാനാക്കിന്റെ മന്ത്രഗീതങ്ങൾ, ആകാശപ്പരപ്പിൽ അലയടിച്ചുകൊണ്ട്‌ മഴക്കൊപ്പം നൃത്തം ചവിട്ടുകയുണ്ടായി.
ഗുരു നാനാക്കിന്റെ അമ്മ വ്യാകുലചിത്തയായി. പുത്രന്റെ മുറിയിലെ കൈത്തിരിവെട്ടം അഗ്നിശോഭയാൽ ജ്വലിച്ചുനിന്നിരുന്നു. ആ മാതാവ്‌ അക്ഷമയായി മകന്റെ മുറിയിൽ, ആ അർദ്ധരാത്രിയിൽ പതുക്കെ ശബ്ദം തട്ടിഉണർത്തി നോക്കി. മോനെ, ഇനിയും ഉറങ്ങിയില്ലേ? ഗുരു നാനാക്ക്‌ നിശബ്ദനായി. വെളുപ്പാൻ കാലത്തുള്ള മഞ്ഞിൽക്കുളിച്ച്‌ ചിറകടിക്കുന്ന കുരുവികൾ ഇളകിത്തുള്ളി. ഗുരുനാനാക്ക്‌ അമ്മയോട്‌ പ്രതിവചിച്ചു. കുരുവികളുടെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു. അങ്ങ്‌ അകലെയുള്ള കുഞ്ഞുകുരുവികളെ, പ്രഭാതഗീതം ചൊരിഞ്ഞ്‌ അവ നൃത്തം വയ്ക്കുകയുണ്ടായി.
ഈ നൂറ്റാണ്ടിന്റെ, ചരിത്രസംഭവമാണ്‌, ഓഷോ എന്ന നവചിന്തകന്റെ പിറവി എന്നു പറയുന്നതിൽ തെറ്റില്ലാ. അതിശ്രേഷ്ഠമായ, ആ ചിന്താസരണികൾ എല്ലാ മുൻവിധികളേയും തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു. എല്ലാ മുൻധാരണകളേയും നിർദ്ദാക്ഷ്യണ്യം തള്ളിക്കളയുന്ന നിഷേധാത്മകമായ ബുദ്ധിജീവിയായിരുന്ന ഓഷോ!
പല സന്യാസി ശ്രേഷ്ഠന്മാരുടേയും, പാപ്പരത്ത്വം ഓഷോ ധീരമായി തുറന്നു കാണിക്കുകയുണ്ടായി. ഭക്തജനങ്ങളെ അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കുടുക്കി, അതിന്‌ ആത്മീയ പരിവേഷം നൽകുന്ന പുരി ശങ്കരാചാര്യന്മാരെ ഓഷോ എന്ന തന്റേടി നഖശിഖാന്തം എതിർക്കുകയുണ്ടായി.
അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങളായാലും, അച്ഛന്റെ മുന്നിൽ ഓഛാനിച്ചു നിൽക്കുന്ന മകനെ ഓഷോ തുറന്നു എതിർക്കുകയുണ്ടായി. "' അച്ഛന്റെ മുമ്പിൽ കാലിടറി നിൽക്കുന്ന എത്രയോ കുട്ടികളെ വേണമെങ്കിലും ഓഷോ ധീരമായി അവരവരുടെ അച്ഛന്റെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി.
അടിമത്ത്വം അടിച്ചേൽപ്പിക്കുകയാണ്‌ ഭാരതത്തിന്റെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഓഷോ ചൂണ്ടിക്കാണിക്കുകയുണ്ടായി. അഹിംസ ഭീരുക്കളുടെ ആയുധമാണ്‌. ധീരന്റേതല്ലെന്ന തിരിച്ചറിവ്‌ നേടുന്നതു വരെ ഒരു സ്വതന്ത്ര ജനതയെ വാർത്തെടുക്കാനാവില്ലെന്ന്‌ ഓഷോ എന്ന സ്വതന്ത്ര ചിന്തകൻ ഉദാഹരണങ്ങൾ സഹിതം ലോകത്തെ ബോധ്യപ്പെടുത്തുകയുണ്ടായി.
പ്രപഞ്ച ശക്തി, ആത്യന്തികമായ, അനുഭൂതികളെ അനുഭവിക്കാനല്ലാതെ, ആ ശക്തിയെ കാണാനോ, കീഴടക്കാനോ ആവില്ലാ. പ്രപഞ്ചനാഥൻ സർവ്വജ്ഞനാകുന്നത്‌, ആകാശത്ത്‌ നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങളെ എണ്ണിത്തീർക്കാൻ ശ്രമിക്കുന്നതുപോലുള്ള വൃഥാശ്രമങ്ങളായിട്ടാണ്‌, ഓഷോ എന്ന ചിന്തകൻ പ്രഖ്യാപിച്ചതു. ഒരുനാളും ജനിക്കാത്തവനും ഒരുനാളും അതുകൊണ്ടു തന്നെ മരിക്കാത്തവനാണ്‌ താനെന്നാണ്‌, ഓഷോ സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഖുഷ്‌വന്ത്‌ സിംങ്ങ്‌ (Khushwant Singh) ഓഷോയെക്കുറിച്ച്‌ പറയുന്നത്‌ വളരെ ശ്രദ്ധേയമാണ്‌. അന്താരാഷ്ട്രീയമായ പ്രഗത്ഭന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, ഓഷോയെക്കുറിച്ച്‌ പത്രപ്രവർത്തകർ പറഞ്ഞിട്ടുള്ളത്‌ 21-​‍ാം നൂറ്റാണ്ടിലെ അതിനൂതനമായ പ്രവാചകനാണ്‌ ഓഷോ എന്നാണ്‌.
"He is one, He is omkar, the supreme truth
He is the creator, beyond fear, beyond rancor,
He is the Timeless form
Never born, self creating
He is attained the guru's grace."

ഹാസ്യം



mathew nellickunnu
ezhuth/dec. 2009









ഉദ്ഘാടന മഹാമഹം

സ്ഥലത്തെ പ്രമുഖവ്യവസായിയും സാമൂഹ്യനേതാവുമായ വാറുണ്ണി പുതിയ വ്യവസായസംരഭത്തിന്‌ തുടക്കംകുറിക്കുകയാണ്‌. മലയാളികൾക്ക്‌ കൺകുളിർക്കെ സിനിമകൾ കാണാൻ ഒരു തീയേറ്റർ പടുത്തുയർത്തുകയാണ്‌. എത്രകാലമാണ്‌ തെളിയാത്ത വീഡിയോ കാസറ്റുകൾകണ്ട്‌ വിദേശമലയാളികൾ കാലം കഴിക്കുക. അതിനുള്ള മറുപടിയാണ്‌ വാറുണ്ണിയുടെ 'ബൾക്കീസ്‌' തീയേറ്റർ.
ഏതായാലും അവധി തരപ്പെടുത്തിയാണെങ്കിലും ഉദ്ഘാടനത്തിൽ പങ്കുചേരാൻ സാംസൺ തീരുമാനിച്ചു.
വാറുണ്ണി വെളുക്കെച്ചിരിച്ചും കൈകൂപ്പിവണങ്ങിയും വാതുക്കൽ ആഗതരെ സ്വാഗതംചെയ്യുന്നു. പ്രധാനപരിപാടി ഒരു മലയാളം സിനിമയുടെ പ്രദർശനം തന്നെ. സിനിമയ്ക്കുമുമ്പ്‌ മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു. വാറുണ്ണിയുടെ നേട്ടങ്ങളെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാനും മറന്നില്ല. പ്രധാന വാതായനത്തിൽ ആഗതരെ കാത്തുനിൽക്കുന്നു.
"അഭിനന്ദനങ്ങൾ! മലയാളിസമൂഹം താങ്കളോട്‌ കടപ്പെട്ടിരിക്കുന്നു".
സാംസൺ വാറുണ്ണിയോടായി ഇത്രയുംപറഞ്ഞു. ധാരാളം ആളുകൾ ചക്കാത്തിൽ സിനിമകാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരഭിനന്ദനം സാംസണല്ലാതെ ആരും പറയാൻ മിനക്കെട്ടില്ല. അതുകൊണ്ടു തന്നെ വാറുണ്ണി അടുത്തേക്കുവിളിച്ച്‌ സാംസണ്‌ നന്ദിപറഞ്ഞു.
"മിസ്റ്റർ വാറുണ്ണീ, ഈ തീയേറ്ററിന്‌ 'ബൾക്കീസ്‌' എന്ന്‌ പേരിടാൻ പ്രത്യേക കാരണങ്ങൾ വല്ലതുമുണ്ടോ. എന്താണ്‌ അതിനുപിന്നിലെ പ്രചോദനം?" സാംസൺ ചോദിച്ചു.
"അതിനുപിന്നിലെ പ്രചോദനം, ബൾക്കീസ്‌ എന്റെ അയൽക്കാരിയായിരുന്നു. അവൾ അകാലത്തിൽ മരിച്ചുപോയി. അവളുടെ ഓർമ്മ നിലനിർത്താനാണ്‌ എന്റെ ഉദ്ദേശം".
"ബൾക്കീസിന്റെ മരണം താങ്കളുടെയുള്ളിൽത്തട്ടാൻ പ്രത്യേക കാരണം വല്ലതുമുണ്ടോ?"
"ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. അതാണ്‌ കാരണം".
"അവൾ അവിഹിതഗർഭം പേറിയാണ്‌ കിണറിനെ അഭയംപ്രാപിച്ചതെന്നുള്ളത്‌ ശരിയാണോ?" സാംസൺ ചോദിച്ചു.
"അവൾ മരിക്കുമ്പോൾ ഗർഭിണിയായിരുന്നെന്ന്‌ കേട്ടിട്ടുണ്ട്‌".
"അവളുടെ അകാലനിര്യാണത്തിന്‌ കാരണം താങ്കളുടെ പാപഭാരമാണെന്ന്‌ നാട്ടുകാർ പറഞ്ഞാൽ നിഷേധിക്കുമോ?"
"ഇപ്പോൾ ഇത്തരം കാര്യങ്ങൾ നിഷേധിക്കാനോ, സമ്മതിക്കാനോ ഉള്ള സമയമല്ലല്ലോ."
ഇതുപറഞ്ഞ്‌ വാറുണ്ണി വെളുക്കെച്ചിരിച്ചു. പല്ലിനിടയിൽ രോമങ്ങൾ.
"എന്താണ്‌ നിങ്ങളുടെ പല്ലിനിടയിൽ രോമങ്ങൾ വളരുന്നുവോ? സാധാരണ മുഖത്തല്ലേ രോമങ്ങൾ വളരുന്നത്‌. ഈ ഒറ്റക്കാരണത്താൽ നിങ്ങൾക്ക്‌ ഗിന്നസ്ബുക്കിലേക്ക്‌ പ്രവേശനാനുമതി കിട്ടുവാൻ സാധ്യതകാണുന്നു". സാംസൺ.
വാറുണ്ണി ചോദ്യത്തിന്‌ മറുപടി നൽകിയില്ല.
ഏതായാലും പിന്നീട്‌ സംഭാഷണമദ്ധ്യേ ചിരിക്കാനും ശ്രമിച്ചില്ല.
വാറുണ്ണി തീയേറ്ററിന്റെ ലോബിയിലൂടെ ഉലാത്തുകയാണ്‌. സാംസന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കണം. പട്ടുമുണ്ടും ജുബ്ബായുമാണ്‌ വേഷം. വിശേഷദിവസങ്ങളിൽ മലയാളികൾ കേരളീയവസ്ത്രങ്ങൾ ക്ലോസെറ്റിൽ നിന്നും പുറത്തെടുക്കുന്ന പതിവുണ്ട്‌.
സൂക്ഷിച്ചുനോക്കിയപ്പോൾ വാറുണ്ണിയുടെ വലത്തേമുട്ടിനുതാഴെ ഒരു കെട്ടുകണ്ടു. നടത്തത്തിനും അൽപം പരുങ്ങലുണ്ട്‌.
"എന്തുപറ്റി താങ്കളുടെ നടത്തയ്ക്ക്‌ ഒരു പരുവക്കേടും, കാലിൽ ഒരു തുണിക്കെട്ടും? ഈയിടെയെങ്ങാനും മാരത്തോൺമത്സരമുണ്ടായിരുന്നോ?" സാംസൺ.
"എന്റെ കുടവയറും തടിയുമൊക്കെക്കൂടി ജനാലയിൽക്കൂടി നൂഴ്‌ന്നു കയറിയപ്പോൾ കാല്‌ മെറ്റൽഫ്രെയിമിൽ ഇടിച്ചതാണ്‌".
"എന്താണ്‌ മുൻവാതിലിലൂടെ താങ്കൾ ഗൃഹപ്രവേശിതനാകാത്തത്‌?"
"ലിവിങ്ങ്‌ർറൂമിൽ അവളുടെ അപ്പനും അമ്മയും ദിവസംമുഴുവൻ കുത്തിയിരുന്ന്‌ ടെലിവിഷൻ കാണുകയല്ലേ. പിന്നെ മുൻവാതിലിലൂടെ എങ്ങനെ ഗൃഹപ്രവേശം സാധിക്കും?"
"എന്നാൽ പിന്നെ രാത്രീഞ്ചരനായിക്കൂടെ?" സാംസൺ ചോദിച്ചു.
"അതെങ്ങനെ സാധിക്കാനാണ്‌. ഭാര്യയും മക്കളും വീട്ടിൽ കാത്തിരിക്കുകയല്ലേ. രാത്രിയിൽ വല്ലപ്പോഴുമെങ്കിലും ചെന്നില്ലെങ്കിൽ അവർ വഴക്കുകൂടും. പുലർകാലത്തിനുമുമ്പ്‌ മൂന്നുമണിക്കാണ്‌ അവളുടെ പ്രധാനപ്പെട്ട സർഗ്ഗവാസനകൾ ഉണരുന്നത്‌."
"എന്നാൽപിന്നെ കെട്ടിയോൻചത്ത ലൂസിയാനയെ കല്യാണംകഴിച്ചുകൂടെ?" സാംസൺ ചോദിച്ചു.
"അതെന്തു വർത്തമാനം. എന്റെ പകൽസമയം മുഴുവൻ നീണ്ടുനിവർന്നു കിടപ്പല്ലേ. കെട്ടിച്ചുവിട്ടാൽ അവളുടെ പണംമുഴുവനും എനിക്കു കിട്ടുമോ?"
"മിടുക്കനാണേ. കൊച്ചുകള്ളൻ. ഈ തീയേറ്ററിലെന്താണ്‌ ഒരു ശവത്തിന്റെ ഗന്ധം. എന്താ ഇവിടെ പണ്ട്‌ ശവക്കോട്ട വല്ലതുമായിരുന്നോ?" സാംസൺ.
"ഛേ, ഛേ. മണ്ടത്തരം പറയാതെ, ഈ തീയേറ്റർ പടച്ചുവെച്ചതു ആരുടെകാശാ? അവളുടെ കെട്ടിയോൻ ചത്തപ്പം കിട്ടിയ കാശല്ലേ ഇതെല്ലാം. ഒരുനാൾ, ചത്തുപോയ കെട്ടിയോൻ ഭാര്യയെത്തേടി അലഞ്ഞുനടക്കുമ്പോൾ ഞാനും അവളും തീയേറ്റർപണിയുടെ രംഗനിരീക്ഷണം നടത്തുകയായിരുന്നു. ദൂരെവച്ചുതന്നെ അവളുടെ കാർ കെട്ടിയോൻ തിരിച്ചറിഞ്ഞു. അതിൽപിന്നെ ആ കാറിനും ഒരു മണമുണ്ട്‌. ഈയിടെ മോട്ടൽ ആറിൽ ഞങ്ങളിരുന്ന്‌ ദോശചുടുന്നു. അപ്പോഴും മുറിയിൽ മണം. ഇപ്പോൾ ചന്ദനത്തിരി ഞാനുപയോഗിക്കുന്നുണ്ട്‌. കണ്ടില്ലേ എന്റെ ജുബ്ബായുടെ പോക്കറ്റിൽ ഒരുകൂട്‌ ചന്ദനത്തിരി".
"താങ്കൾക്ക്‌ പണ്ടത്തെപ്പോലെ വില്ലുകുലയ്ക്കാൻ മെയ്യ്‌ വഴങ്ങുമോ? ഒരു പുതിയാപ്ലയുടെ സ്റ്റൈലിലാണല്ലോ രാത്രിയും പകളും താങ്കളുടെ സഞ്ചാരവിഹാരങ്ങൾ? സാംസൺ ചോദിച്ചു.
"ഇതെല്ലാമൊരു ജാഡയല്ലേ. അവളെ ചുമന്ന്‌ ശരിക്കും സുഖിപ്പിച്ചെങ്കിലേ അവളുടെ കീശതുറക്കു."
"വിധവകൾ ശേഖരിച്ച ഇൻഷ്വറൻസ്‌ പണമാണ്‌ താങ്കളുടെ സമ്പത്തിന്റെ അടിത്തറയെന്ന്‌ കേൾക്കുന്നു."
"താങ്കൾ എനിക്കിട്ട്‌ പാരപണിയരുത്‌. എന്റെ ട്രെയിഡ്സീക്രട്ട്സ്‌ മനസ്സിലാക്കിയവൻ നിങ്ങൾമാത്രമാണ്‌."
"ഈയിടെയെങ്ങാനും ലോട്ടറിയടിക്കുമോ? താങ്കൾക്ക്‌ അഞ്ചുനമ്പറുകൾവരെ ഈയിടെ അടിച്ചതായി കേട്ടു." സാംസൺ.
അതുശരിയാണ്‌. അഞ്ചുനമ്പർവരെ ഈയിടെ അടിച്ചു. പക്ഷെ കുലുക്കുപിഴിഞ്ഞപ്പോൾ ചീറ്റിപ്പോയി. ഇപ്പോൾത്തന്നെ നാലെണ്ണമില്ലേ. ഇനിയും ലോട്ടറിയടിച്ചാൽ ബേബിസിറ്റിംഗ്‌ ഈ വയസ്സുകാലത്ത്‌ എന്നെക്കൊണ്ട്‌ പറ്റത്തില്ല.
"അങ്ങനെയല്ലല്ലോ താങ്കളുടെ ഭാര്യ പറയുന്നത്‌." സാംസൺ.
"അവളുടെ ഭാഷ്യം എന്താണ്‌ സഖാവെ?"
"ഭാര്യയോടു കോപിക്കുകയില്ലെങ്കിൽ തുറന്നുപറയാം. 'വണ്ടി എത്ര ചവിട്ടിയിട്ടും ഗിയറിൽ വീഴുന്നില്ല. അവിടെക്കിട. കേട്ടിട്ടില്ലേ, വള്ളം തിരുനക്കരത്തന്നെ' എന്ന്‌."

എഡിറ്റോറിയല്‍




mathew nellickunnu
ezhuth/dec.2009





അങ്കം വെട്ടിയ പെൺകൊടിമാർ

വടക്കൻ പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന, അങ്കംവെട്ടി വിജയിക്കുകയും വീഴുകയും ചെയ്ത വീരാംഗനകളുടെ കഥ ആരുടെ മനസ്സുകളെയാണ്‌ രോമാഞ്ചമണിയിക്കാത്തത്‌? എന്നാലും അന്നും സ്ത്രീകൾ അബലകളായിരുന്നു ഒരർത്ഥത്തിൽ അടിമകളും. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ അങ്ങനെയാവാനെ നിർവാഹമുണ്ടായിരുന്നുള്ളു.
കുട്ടുകുടുംബത്തിൽ മുതിർന്ന പുരുഷന്മാരുടെ അടിയും തൊഴിയുമേറ്റ്‌ മരിച്ചു ജീവിച്ചവരാണല്ലോ സ്ത്രീകൾ. കുട്ടുകുടുംബവ്യവസ്ഥ തകരുകയും അണുകുടുംബത്തിന്റെ ആവിർഭാവം യാഥാർത്ഥ്യമാവുകയും ചെയ്തതോടെ സ്ത്രീയും പുരോഗതിയുടെ വഴിത്താരയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. സ്ത്രീകളും പുരുഷന്മാരോടൊപ്പം തോളോടുതോൾ ചേർന്ന്‌ മത്സരിക്കാനും അവകാശങ്ങൾ പിടിച്ചു വാങ്ങാനും പൊരുതുന്നു.
മൂന്നുദശകം മുമ്പ്‌ വാഹനമോടിക്കുന്ന ഒരു വനിതപോലും ഉണ്ടായിരുന്നില്ല. ഇന്നവർ സൈക്കിളിലും സ്കൂട്ടറിലും സഞ്ചരിക്കുന്നു കാറുകളിൽ ചീറിപ്പാഞ്ഞു പോകുന്നു. ഓട്ടോയും ബസ്സും ഓടിച്ചു തുടങ്ങിയിരിക്കുന്നു. പെൺകിടാങ്ങൾ മാത്രമല്ല. മദ്ധ്യവയസ്കകളും അതിലും പ്രായം കടന്നവരും ഈ നിരയിലുണ്ട്‌ അവരാകട്ടെ തുരുതുരാ ഉണ്ടാകുന്ന അപകടങ്ങളിൽ കക്ഷികളുമല്ല. കാരണം വളരെ സൂക്ഷിച്ചാണവർ വണ്ടി ഓടിക്കുന്നത്‌. പുരുഷന്റെ കൂടപ്പിറപ്പായ അശ്രദ്ധ അവരെ വലയം ചെയ്യുന്നില്ല. അതുകൊണ്ട്‌ അപകടങ്ങൾ അങ്ങിനെ ഉണ്ടാകുന്നുമില്ല.
അകത്തളങ്ങളിൽ മൂടിപ്പുതച്ചിരുന്ന്‌ ഗൃഹജോലികൾ ചെയ്തും കുട്ടികളെ നോക്കിയും കഴിഞ്ഞിരുന്ന സ്ത്രീ എന്ന പഴയ പുരുഷ സങ്കൽപത്തിൽനിന്നും അവൾ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു.
തൊഴിൽ മേഖലയിൽ കേരളത്തിലെ മിക്ക ഓഫീസുകളിലും ടൂറിസം, ഐ.ടി. കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലും സ്ത്രീകളുടെ ആധിപത്യംതന്നെ കാണുവാൻ സാധിക്കും. വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവും ആയുണ്ടായ ഈ വലിയ മാറ്റം അവരുടെ വസ്ത്രധാരണ രീതിയിലും വലിയ മാറ്റങ്ങൾ വന്നു. ആഭരണങ്ങൾ അണിയുന്ന കാര്യത്തിലും സ്ത്രീകൾ ഇന്ന്‌ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്‌. ഫാഷൻ അവരുടെ ഉല്ലാസ ജീവതവുമായി വളരെയേറെ താദാത്മ്യം പ്രാപിച്ചിരിക്കുന്നു.
ചുരിദാർ, ജീൻസ്‌, മറ്റ്‌ മോഡേൺ ഡ്രസ്സുകൾ തുടങ്ങിയവയോടാണ്‌ എല്ലാവർക്കും പ്രിയം. വർണ്ണരാജികൾ വിരാജിക്കുന്ന സാരിയണിഞ്ഞ, നീണ്ട തലമുടി പിന്നിയിട്ട്‌ മുടിയിൽ പൂവുംചൂടി നടന്നിരുന്ന ശാലീനസൗന്ദര്യം ഇന്ന്‌ അപൂർവ്വം മാത്രം. അത്തരം സൗന്ദര്യ സങ്കൽപം ഇന്ന്‌ അപ്പാടെ മാറിയിരിക്കുന്നു. തോളൊപ്പം വെട്ടിയ മുടിയും ചുണ്ടിൽ ചായവും കയ്യിൽ മൊബെയിൽ ഫോണുമായി നടന്നുനീങ്ങുന്ന നാടൻ മദാമ്മമാർ സാർവ്വത്രികമായ കാഴ്ചയാണിപ്പോൾ.
പഴയ നാണംകുണുങ്ങികളായ മലയാളി പെൺകുട്ടികളല്ല ഇന്നവർ. എവിടെയും തങ്ങളുടെ അവകാശങ്ങളും, അഭിപ്രായങ്ങളും വെട്ടിത്തുറന്ന്‌ പറയാൻ ഇന്നവർ പ്രാപ്തരാണ്‌. പണ്ട്‌ കുടുംബങ്ങളിൽ സമ്പാദിച്ചുകൊണ്ടുവന്നിരുന്നത്‌ പുരുഷന്മാരായിരുന്നെങ്കിൽ ഇന്ന്‌ അവരോടൊപ്പം നിന്ന്‌ കുടുംബം പുലർത്താനും സമ്പാദിക്കാനും സ്ത്രീകളും കഴിവ്‌ നേടി.
വിശുദ്ധമായ വേദിയിൽ ആഹ്ലാദസുന്ദരമായ മുഹൂർത്തത്തിൽ കഴുത്തിലണിഞ്ഞ താലിമാല കാരുണ്യലേശമില്ലാതെ പൊട്ടിച്ചെറിയുവാൻ ആർക്കും മടിയില്ല. പണ്ട്‌ എന്തും സഹിച്ച്‌ കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന്‌ കുടുംബത്തിൽ അഭിപ്രായ ഭിന്നതകളും പീഡനങ്ങളും സഹിച്ച്‌ കഴിയുവാൻ സന്നദ്ധരല്ല. കേരളത്തിലെ സ്ത്രീകൾ കുടുംബിനി എന്ന പഴയ സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.
തന്റെ വാക്കുകൾക്കും വിലയുണ്ടെന്നും അതിനാൽ തന്റെ വ്യക്തിത്വത്തിന്‌ അംഗീകാരം വേണമെന്നും അവൾ ആഗ്രഹിക്കുന്നു. സ്വയം പര്യാപ്തത്തയും ഇന്നവൾ ആഗ്രഹിക്കുന്നു. ഭർത്തൃഗൃഹത്തിൽ വന്നു കയറുന്ന സ്ത്രീ എന്തും സഹിക്കേണ്ടവളാണെന്ന പഴയ സങ്കൽപങ്ങൾ പാടെ മാറിയിരിക്കുന്നു. പുരുഷനോടൊപ്പം സമ്പാദിക്കുന്നതിന്റെ ഗർവ്വ്വ്‌ ഇന്നവൾക്കുണ്ട്‌. അമ്മായിയമ്മയുടെ വികള ചിന്തകൾക്കു വിലങ്ങിടുന്നതിനവൾക്കു തന്റേടമുണ്ട്‌.
ഇതിന്റെയെല്ലാം പരിണിതഫലമായി കുടുംബത്തിൽ ഉണ്ടാകുന്ന ഓരോ സംഭവവികാസത്തിന്റേയും ഉത്തരവാദി അവളാണെന്ന കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളിൽ നിന്നും അമ്മായിയമ്മയുടെയോ, നാത്തൂന്മാരുടെയോ എന്തിന്‌ ഭർത്താവിന്റെയോ പീഡനങ്ങളിൽനിന്നും ഇന്നവൾ മോചനത്തിനായി ആഗ്രഹിക്കുന്നു.
ഇതൊക്കെയാണെങ്കിലും സ്ത്രീപീഡനത്തിന്റെ ധാരാളം കഥകൾ പത്രമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾ വീടിനകത്തും പുറത്തും ധാരാളം പീഡിപ്പിക്കപ്പെടുന്നുണ്ട്‌. പെൺവാണിഭങ്ങളും ഇന്ന്‌ ഏറിവരുന്നു. എന്തുമാത്രം സ്ത്രീസ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചാലും ഒരുകാര്യം സത്യമാണ്‌-ഇന്നും ഒരു സ്ത്രീക്ക്‌ രാത്രികാലങ്ങളിലോ വിജനമായ സ്ഥലത്തു കൂടിയോ തനിയെ സഞ്ചരിക്കുവാൻ കഴിയുകയില്ല.

ദർശനികശിൽപം


kanayi kunjiraman
ezhuth/dec.2009


പി.രവികുമാറിന്റെ 'നചികേതസ്‌' എന്ന കാവ്യത്തെപ്പറ്റി

ദർശനമെന്നത്‌ കവിയുടെ സഹജമായ ശക്തിയാണെന്ന്‌ മഹർഷി അരവിന്ദൻ ഫ്യൂച്ചർ പൊയട്രി'യിൽ പറയുന്നു. നചികേതസ്സ്‌ എന്ന അസാധാരണ കാവ്യമെഴുതിയ പി.രവികുമാറിനെ കവി എന്നു ഞാൻ വിളിക്കുന്നത്‌ ഈ അർത്ഥത്തിലാണ്‌.
നചികേതസ്സ്‌ എന്ന കാവ്യം എല്ലാ അംശങ്ങളിലും വ്യത്യസ്തമായിരിക്കുന്നു. ജനനം, ജീവിതം, മരണം,കാലം, സ്ഥലം, അസ്തിത്വം - ഇവയുടെ സമഗ്രവും സൂക്ഷ്മവുമായ ദർശനമാണ്‌ എനിക്ക്‌ ഈ കാവ്യത്തിൽ നിന്നു ലഭിച്ചതു. ഇങ്ങനെയൊരു അനുഭവം - ആഴത്തിലുള്ള അനുഭവം -മലയാളകവിതയിൽ ആദ്യമാണ്‌.
നചികേതസ്സിന്റെ ഭാഷ ഇത്രമാത്രം ലളിതവും സുതാര്യവുമായിത്തീർന്നതിൽ ഞാൻ അത്യന്തം വിസ്മയിച്ചുപോകുന്നു. കവിത ഹൃദയത്തിന്റേതായിത്തീരുന്നു. ഭാഷയും അലങ്കാരങ്ങളും മറഞ്ഞുപോവുകയും ആശയങ്ങൾ തീവ്രമായ അനുഭവമായിത്തീരുകയും ചെയ്യുന്നു. കവിത ഒരിക്കലും പാണ്ഡിത്യത്തിന്റേതല്ലെന്ന്‌ നാം അറിയുന്നു. കവിത അന്തർദ്ദർശനമാണ്‌. ഉപനിഷത്തുകൾ തത്ത്വശാസ്ത്രപരമായ ചിന്തയല്ലെന്നും അവ ആദ്ധ്യാത്മികമായ ദർശനമാണെന്നും മഹർഷി അരവിന്ദൻ പറഞ്ഞിട്ടുള്ളത്‌ ഞാൻ ഇവിടെ ഓർത്തുപോവുകയാണ്‌.
ഒരു ശിൽപി കല്ലിൽ രൂപം കൊത്തിയെടുക്കുന്നതുപോലെ, അത്രമാത്രം നൈസർഗികമായി, അകൃത്രിമമായി, നചികേതസ്സ്‌ എന്ന കാവ്യം രൂപംകൊള്ളുന്നു. ഈ കാവ്യം ഞാൻ എത്രയോ തവണ വായിച്ചു. ഓരോ വായനയിലും ഇത്‌ പുതിയതായിരിക്കുന്നു; ഓരോ വായനയിലും നചികേതസ്സ്‌ എന്നിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു.
നചികേതസ്സിന്റെ മാധ്യമം ഭാഷയായി എനിക്ക്‌ അനുഭവപ്പെട്ടതേയില്ല. ഈ കാവ്യം എനിക്ക്‌ പൂർണ്ണമായും ദൃശ്യബിംബങ്ങളായാണ്‌ അനുഭവപ്പെട്ടത്‌. സമയപരിമിതി കാരണം അവയിൽ ചിലതു മാത്രമേ എനിക്ക്‌ വരയ്ക്കാൻ കഴിഞ്ഞിട്ടുള്ളു. ഈ കാവ്യത്തെ ആസ്പദമാക്കി ഇനിയും കൂടുതൽ ചിത്രങ്ങൾ വരയ്ക്കണമെന്നുണ്ട്‌. ഇതിലെ നരകദർശനത്തെ ആസ്പദമാക്കി ഒരു ചിത്രപരമ്പരതന്നെ ചെയ്യാനും ഉദ്ദേശിക്കുന്നു. നിരന്തരം ശിൽപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഞാൻ വലിയൊരു ഇടവേളയ്ക്കുശേഷം വരയ്ക്കുന്ന ചിത്രങ്ങളാണിത്‌.
ഈ ചിത്രരചനാകാലം എനിക്ക്‌ അനിർവചനീയമായ അനുഭവമായിരുന്നു. ചിന്തയുടെയും ധ്യാനത്തിന്റെയും വെളിപാടുകളുടെയും ദിവസങ്ങളായിരുന്നു.
രവികുമാർ തന്റെ ജീവിതംകൊണ്ടെഴുതിയ നചികേതസ്സ്‌ കുറേക്കൂടി ദീർഘമാവാത്തതെന്താണ്‌?- തീവ്രമായ അനുഭവത്തിലും അന്തർദ്ദർശനത്തിലും ഉരുകിത്തെളിയുന്ന കാവ്യം ദീർഘമാവണമെന്നില്ല. നമ്മുടെ ഉപനിഷത്തുകളും ബാഷോയുടെ കവിതകളും നോക്കുക.
എല്ലാ വേദാന്തവിഷയങ്ങളുടെയും സാരസംഗ്രഹമെന്ന്‌ ആദിശങ്കരൻ വിശേഷിപ്പിക്കുന്ന മാണ്ഡൂക്യോപനിഷത്തിന്‌ ആകെ 12 മന്ത്രങ്ങൾ മാത്രമാണുള്ളത്‌. ഇതുവിശദമാക്കാൻ ഗൗഡപാദാചാര്യർ ഒരു മഹാഗ്രന്ഥം തന്നെ രചിക്കുകയുണ്ടായല്ലോ.
രവികുമാറിന്റെ വാക്കുകളേത്‌, ഉപനിഷത്തുകൾ, ഭാഗവതം, യോഗവാസിഷ്ഠം തുടങ്ങിയവയിൽ നിന്ന്‌ ഉദ്ധരിക്കുന്നത്‌ ഏത്‌ എന്നു വേർതിരിച്ചറിയാനാവാത്ത വണ്ണം നചികേതസ്സ്‌ ആശയങ്ങളുടെ അദ്വൈതശിൽപമായിത്തീർന്നിരിക്കുന്നു. ഒരു വാക്കു മാറ്റാനോ ഒരു വാക്ക്‌ കൂട്ടിച്ചേർക്കാനോ കഴിയാത്തവിധം അത്‌ അത്രമാത്രം ഭാവഭദ്രമായിരിക്കുന്നു. കവിതയിൽ നിന്ന്‌ ഗദ്യത്തിലേക്കും ഗദ്യത്തിൽ നിന്ന്‌ കവിതയിലേക്കും പ്രവഹിക്കുന്ന മൗലികവും നൈസർഗ്ഗീകവുമായ ഒരു രൂപശിൽപമായിരിക്കുന്നു.
എന്നെയും നിങ്ങളെയും വേട്ടയാടുന്ന അസ്തിത്വത്തിന്റെ രഹസ്യമാണ്‌ രവികുമാർ നചികേതസ്സിൽ അന്വേഷിക്കുന്നത്‌.
അവിടെ എന്താണോ ഉള്ളത്‌, അതുതന്നെയാണ്‌ ഇവിടെയും എന്നാണ്‌ യമൻ നചികേതസ്സിനോട്‌ പറയുന്നത്‌.
അതായത്‌ നീ നിന്റെ ജീവിതത്തിൽ കാണാത്ത, അനുഭവിക്കാത്ത പുതിയതായതൊന്നും ഇവിടെയില്ല. നിന്റെ ജീവിതത്തിലുടനീളം നിന്നെ ചൂഴ്‌ന്നുനിന്നിരുന്ന വ്യാകുലത, സംഭ്രാന്തി, പേടിസ്വപ്നങ്ങൾ, ഭയം, ഉത്കണ്ഠ....എല്ലാം ഇവിടെയും അതേപടി നിന്നെ കാത്തിരിക്കുന്നു. ഒപ്പം കച്ചിത്തുരുമ്പെന്നോണം നീ പിടിച്ചിരുന്ന, നിന്നെ നയിച്ചിരുന്ന പ്രതീക്ഷയും. മരണത്തിൽ നിന്ന്‌ മരണത്തിലേക്കുള്ള ഒരു യാത്രയായിരുന്നു നിന്റെ ജീവിതം. ഇവിടെയും ആ യാത്ര നീ തുടരുന്നു.
കഠോപനിഷത്തിലെ ഈ വരികളിൽ നിന്നാണ്‌ പി.രവികുമാറിന്റെ കവിത തുടങ്ങുന്നത്‌.
ആദിനാദത്തിൽ നിന്ന്‌ ഊർന്നുവീണ പ്രപഞ്ചത്തിന്റെ ജനനമാണ്‌ നചികേതസ്സിന്റെ ആദ്യത്തെ ഉണർവ്വ്വ്‌. ആദിനാദത്തിന്റെ തരംഗവീചികൾക്കാണ്‌ ആ ശിശു കാതോർക്കുന്നത്‌.
ഒരു ജീവൻ രൂപാന്തരപ്പെടുന്നതിന്റെ സൂക്ഷ്മമായ വർണ്ണനകളിലൂടെ കവിത ഇതളുകളായി വിരിയുകയാണ്‌. ഇവിടെ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിന്റെ സർഗ്ഗാത്മകചിത്രങ്ങളാണ്‌ വാർന്നുവീഴുന്നത്‌. സൃഷ്ടിയുടെ കഥ സൃഷ്ടിജാലത്തിലൂടെ പറയുമ്പോൾ അത്‌ ഈ ലോകത്തിലെ എല്ലാക്കാലത്തെയും സമസ്ത ജീവജാലങ്ങളുടെയും ആത്മകഥയായി മാറുന്നു. അതാണ്‌ ഈ കവിതയ്ക്ക്‌ ക്ലാസിക്ക്‌ മാനം നൽകുന്നതും.
ജന്മാന്തരത്തിന്റെ തൊട്ടിലിൽ നചികേതസ്സ്‌ വീണ്ടും കണ്ണു തുറക്കുമ്പോഴേക്കും ഒരു ഓർമ്മയുടെ മരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. മൃത്യുവിൽ നിന്ന്‌ മൃത്യുവിലേക്ക്‌ നീ പോകുന്നു എന്ന്‌ യമൻ പറഞ്ഞത്‌ വെറുതെയല്ല.
പുല്ലു മുളയ്ക്കാത്ത ഒരു കുഞ്ഞിന്റെ ആനന്ദമായി വഴിപിരിയുന്ന കവിത പൊടുന്നനെ മരണം അഥവാ ജീവിതം എന്ന യഥാർത്ഥമായ അവസ്ഥയിൽ തട്ടി ഉടഞ്ഞുവീഴുന്നു.
മനുഷ്യാവസ്ഥയെ നിർണ്ണയിക്കുന്ന രണ്ടേ രണ്ടു ഘടകങ്ങളായ കാലത്തിലൂടെയും സ്ഥലത്തിലൂടെയും കവിത പ്രവഹിക്കുന്നു.
അനന്തമായ സ്ഥലത്തിൽ സ്തംഭിച്ച്‌ വഴിമറക്കുന്ന കഴുതയും കാലത്തിന്റെ ഇരുണ്ട ഓർമ്മക്കണ്ണുകളുമായി നീങ്ങുന്ന ഉറമ്പും മനുഷ്യാവസ്ഥയുടെ ഏറ്റവും ദയനീയമായ കരുണാർദ്രമായ ചിത്രങ്ങൾ തന്നെയാണ്‌. വീണും പിടഞ്ഞും വിറച്ചും ഭ്രമിച്ചും നീങ്ങുന്ന യാത്ര കുരിശുമേന്തി നീങ്ങിയ ക്രിസ്തുവിന്റെ തിരുരൂപത്തെ ഓർമ്മിപ്പിക്കുന്നു. എന്നാൽ, എങ്ങോ മറയുവാൻ; പിന്നെയും ദുരിതമായ്‌ വന്നു പിറക്കുവാൻ എന്ന വരികളിലെത്തുമ്പോൾ കവിത ഭാരതീയദർശനത്തിന്റെ അനന്തമായ വാതായനങ്ങൾ തുറക്കുകയാണ്‌.
ഇനി നചികേതസ്സിന്റെ സഞ്ചാരം കവിയുടെ ജീവിതത്തിലൂടെയാണ്‌. ആലംബമറ്റ്‌ കശാപ്പുകാരന്റെ പിന്നാലെ നീങ്ങുന്ന പശുവിന്റെ തിരിഞ്ഞു നോട്ടത്തിൽ കണ്ണുകളിലുണ്ടായ ആ തിളക്കം വേട്ടയാടുന്ന മനസ്സാണ്‌ കവിയുടേത്‌. മരണത്തിലേക്ക്‌ നീങ്ങുന്ന സമസ്തജീവജാലങ്ങളോടുമുള്ള കരുണയാൽ പൊള്ളുന്ന ആ മനസ്സ്‌ 'നിന്റെയായഴിവിന്റെ ഒഴിവുകൊണ്ടെന്റയീ വാഴ്‌വിനെ പെട്ടെന്നഴിക്കൂ' എന്ന വരികളിലെത്തുമ്പോൾ മരണത്തിന്റെ മഹാദർശനത്തിലേക്കാണ്‌ ഉണരുന്നത്‌.
ഭീതിദവും ഞെട്ടിപ്പിക്കുന്നതുമായ നരകദൃശ്യങ്ങൾ കടന്ന്‌, യമന്റെ സ്നേഹസ്പർശത്തിൽ തകിടം മറിയുന്ന നചികേതസ്സിനു മുന്നിൽ, അതുവരെ കണ്ടതായ എല്ലാ ദൃശ്യങ്ങളും മറഞ്ഞുപോകുന്നു.
എല്ലാം വിസ്മയകരവും ആനന്ദകരവുമായി മാറുന്നു. മണികർണികയിൽ എരിയുന്ന ചിതാഗ്നി പോലും പ്രപഞ്ചത്തിന്‌ പ്രകാശം പകരുന്ന വിശ്വരുചിയായി അനുഭവപ്പെടുന്നു.
പാറകൾക്കിടയിൽ കാറ്റിലാടുന്ന തളിരിലകൾ പോലും ജീവന്റെ അത്ഭുതകരമായ ആനന്ദനടനമാവുന്നു. സൂര്യനും ചന്ദ്രനും സമുദ്രവും പർവ്വതങ്ങളും വനരാശികളുമെല്ലാം സൃഷ്ടിയുടെ സൗന്ദര്യലഹരിയാവുന്നു.
അനന്തരം, ബൃഹദീശ്വരത്തിനു മുകളിൽ ആകാശം കനിവാർന്ന്‌ ചുരക്കുകയാണ്‌. ദൈവത്തിന്റെ അതിരറ്റ കരുണയുടെ മഴയാണിത്‌. കരിങ്കല്ലുപോലും തുളച്ചിറങ്ങുന്ന മഴയാണിത്‌. സമസ്തപ്രപഞ്ചങ്ങളും നിർവൃതിയിലാഴുന്നു. എല്ലാ ശബ്ദങ്ങളും നിലയ്ക്കുന്നു-ഇങ്ങനെയൊരു മഴയിൽ ഞാൻ നനയുന്നത്‌ നചികേതസ്സിലാണ്‌.
ഞാൻ ആര്‌' എന്ന അറിവിൽ എല്ലാ ദൃശ്യങ്ങളും വിസ്മയങ്ങളും സുഖവും ദുഃഖവും സ്ഥലവും കാലവും മറഞ്ഞുപോകുന്നു. ഉള്ളത്‌ എങ്ങും നിറഞ്ഞുതിങ്ങുന്ന ശുദ്ധമായ ബോധം മാത്രം.
നചികേതസ്സ്‌ കാണുന്ന നരകം നമ്മുടെ ഉള്ളിലുള്ളതാണ്‌. ചിന്തയിലോ വാക്കിലോ കർമ്മത്തിലോ ഒരു നരകമെങ്കിലും സൃഷ്ടിക്കാത്തവർ ഈ ഭൂമിയിൽ ആരാണുള്ളത്‌? പരമസത്യം അന്വേഷിച്ചുപോകുന്ന, അസ്തിത്വത്തിന്റെ രഹസ്യം അന്വേഷിച്ചുപോകുന്ന ഓരോരുത്തരിലും നചികേതസ്സുണ്ട്‌. രവികുമാറിന്റെ നചികേതസ്സിൽ' ദർശനം കവിതയായും കവിത അനുഭവമായും പരിണമിക്കുന്നു.
തത്ത്വങ്ങളെല്ലാം കഠോപനിഷത്തിൽ ഉണ്ടായിരിക്കെ എന്തിന്‌ നചികേതസ്സ്‌ എന്ന കവിത രവികുമാർ എഴുതി എന്ന ചോദ്യം ആരുടെയെങ്കിലും മനസ്സിൽ ഉണരുകയാണെങ്കിൽ എനിക്ക്‌ നൽകാവുന്ന മറുപടി ഇത്ര മാത്രം. ബിംബപ്രധാനമായ ആത്മോപദേശശതകം രചിച്ച ശ്രീനാരായണ ഗുരു ദുഃഖരഹിതമായ നിലവിളിപോലെ പ്രത്യക്ഷത്തിൽ ഈശ്വരനെ സ്തുതിക്കുന്ന ദൈവദശകം എന്തിനെഴുതി എന്ന ചോദ്യംപോലെ നിരർത്ഥകമാണത്‌.
മുക്തി പഴുത്തുചൊരിഞ്ഞപോലെയാണ്‌ ഈ കവിത രവികുമാറിൽ നിന്ന്‌ അടർന്നുവീണത്‌. സാഹത്യലോകത്തിന്‌ ലഭിച്ച തങ്കക്കനി.

തുമ്പികള്‍-ഇന്ദിരാ ബാലന്‍






indira balan

ezhuth/ dec. 2009

തുമ്പികള്‍

മാനത്തു പാറിക്കളിക്കുന്ന തുമ്പികള്‍,
മനസ്സിന്‍റെ ബോധതീരങ്ങളിലൂടെ
പാറിനടന്നിരുന്ന ആഗ്രഹങ്ങളെപ്പോലെയായിരുന്നു
കാല്‍പ്പനിക ചാരുതയൊ,
ഗൃഹാതുരത്വത്തിന്‍റെ നനുത്ത സംഗീതമോ
ആയിരുന്നു പിന്നീടീ തുമ്പികള്‍
അനന്തമായ ആകാശത്തിന്‍റെ
ഇത്തിരി വട്ടത്തില്‍ മാത്രമെ
അവ പാറിനടന്നിരുന്നുള്ളു
തനിക്കു ചുറ്റുമുള്ള
തന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന
പരിമിതമായ വായുവില്‍
സഞ്ചാരണം ചെയ്യണമെന്നു മാത്രമേ
തുമ്പികള്‍ കരുതിയിരുന്നുള്ളു................
എന്നാല്‍ അവയെ
മറ്റൊരു നിയോഗത്തിലേക്കെത്തിച്ചു
സ്ഥാനമാനങ്ങള്‍ക്കു കലഹിക്കുകയും
കാംക്ഷിക്കുകയും ചെയ്യുന്ന അധികാര വര്‍ഗ്ഗം
"തുമ്പികള്‍ കല്ലെടുക്കട്ടെ"
എടുക്കാവിന്നതിലും ഭാരമുള്ള കല്ലുകള്‍അവര്‍
തുമ്പികളെക്കൊണ്ടെടുപ്പിച്ചു.
ആ ഭാരം താങ്ങാനാവാത്ത
വ്യഥയായി തുമ്പികളുടെ ആരോഗ്യത്തെ കെടുത്തി
അതു തന്നെയായിരുന്നു
അതിനു നിയോഗിച്ചവരുടെ ലക്ഷ്യവും
നിരുപദ്രവകാരികളായവരെ
സമൂഹത്തില്‍ നിന്നുംതുരത്തുകയെന്നത്‌................
തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ നാശം
മനസ്സിലാക്കിയ തുമ്പികള്‍
ഒറ്റക്കെട്ടായി നിന്നു
അധീശ വര്‍ഗ്ഗത്തിനെതിരെ
നിരന്തരം പൊരുതിക്കൊണ്ടിരുന്നു
"ഐകമത്യം മഹാബലം"
എന്ന തത്വത്തിലൂടെ
അവര്‍ പൂര്‍വ്വാധികം കരുത്തോടെ
തിരിച്ചെത്തി
അധികാര വര്‍ഗ്ഗത്തിനെതിരെ നിറയൊഴിച്ചു..............
എന്നാലും അവിടവിടെ
കാരമുള്ളുകള്‍പോലെ തറച്ചു നിന്നു.........
അധികാരവര്‍ഗ്ഗം പൊത്തുകളില്‍ നിന്നും
നീര്‍ക്കോലികളെപ്പോലെ നാക്കു നീട്ടി............
തുമ്പികള്‍ ഒന്നടങ്കം
അഹങ്കാരത്തിന്‍റെ നാക്കു പിഴുതെടുത്തു
പുതിയൊരു ശക്തിയായി
സ്വാതന്ത്ര്യ ഗീതങ്ങളാലപിച്ചു
വിഹായസ്സില്‍ പുതിയ ചിറകടിയുടെ താളത്തില്‍ അലകളുണര്‍ത്തി
തുമ്പികള്‍ വീണ്ടും പാറിനടന്നു..........