Followers

Saturday, January 2, 2010

രക്തരക്ഷസ്സുകൾ

m k janarddanan



ചൂടുള്ള ഒരു വാർത്തക്കു പിൻപറ്റി പത്രപ്രവർത്തകനായ ഫക്രുദ്ദീൻ ന്യൂയോർക്കു സിറ്റിയുടെ തെരുവോരത്ത്‌ നിൽക്കുകയാണ്‌. 'ദി ട്രൂത്ത്‌' മാഗസിന്റെ എഡിറ്റർ കൂടിയായ അയാൾ അംബര ചുംബികളായ കെട്ടിടങ്ങൾക്കു താഴെ ചിതറി ചലിക്കുന്ന പരശതം വാഹനത്തിരക്കിൽ ഒരു ടാക്സി കൈകാട്ടി നിർത്തിച്ചു. അയാൾ കയറിയിരിക്കവെ ടാക്സി നീങ്ങി.

ഡ്രൈവർ തിരക്കി.:വെയർ ടുഗോ" അയാൾ പറഞ്ഞു

"ഫോർട്ട്‌ ഹുഡ്‌ മിലിട്ടറി സെന്റർ"
ഫക്രുദ്ദീൻ പറഞ്ഞ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കി ടാക്‌സി നീങ്ങി.

നിരീക്ഷകനും സത്യാന്വേഷിയും ,നീതിയുടേയും നന്മയുടേയും ,പത്രപ്രവർത്തകനുമായ ഫക്രുദ്ദീൻ ഓർക്കുകയായിരുന്നു. ഭഗവത്‌ഗീതയും ബൈബിളും പോലെ വിശുദ്ധഖുറാനും ഒരു മഹൽ ഗ്രന്ഥം‌ ആണ്‌.. ആരേയും അനാവശ്യമായി ഹിംസിക്കാനുള്ള സന്ദേശം അതിലില്ല. എന്നാൽ അഫ്‌ഘാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും ഇടക്കുള്ള ഗോത്രവർഗ്ഗങ്ങളുടെ മേഖലയിൽ ,നിരപരാധികളുടെ കൊലയാളി ബിൻലാദന്റേയും ,മതത്തിന്റെ യാഥാസ്ഥിതിക- പ്രാകൃത വിശ്വാസികളായ താലിബാന്റേയും ,ദുർബോധനങ്ങളുടെ ഫലമായി ഖുറാന്റെ വിശുദ്ധാക്ഷരങ്ങളിൽ ചോര പുരണ്ടിരിക്കുന്നു. താനുൾപ്പെടെയുള്ള ഇൻഡ്യയിലെ നല്ലവരായ മുസ്ലീം‌ങ്ങൾ അവരുടെ നീചത്വങ്ങളെ എതിർക്കുന്നു. ,വെറുക്കുന്നു.
ടാക്‌സി ഫോർട്ടു ഹുഡ്‌ സേനാകേന്ദ്രത്തിലെത്തി നിന്നു. പത്രപ്രവർത്തകൻ ഇറങ്ങി. ടാക്സിതെരുവിൽ കലർന്നു മറഞ്ഞു. മനോരോഗവിദഗ്‌ദ്ധൻ ഡോ:നിദാൽ ഉതിർത്ത വെടിയുണ്ടകളിൽ മൃതിയടഞ്ഞവരുടെ ദാരുണ വാർത്തകളുടെ ദൃക്‌സാക്ഷിയാവാൻ എത്തിയതാണ്‌.വളരെ കഷ്ടപ്പെട്ടു നേടിയ ജേർണ്ണലിസ്റ്റ്‌ പാസ്സുള്ളതുകൊണ്ടാണ്‌ അകത്ത്‌ കടക്കാനിടയായ്ത്‌. രേഖകൾ അരിച്ചുപെറുക്കി നോക്കിയ ശേഷമാണ്‌ അതിവിപുലമായ ആ ഏരിയായിലേക്ക്‌ സൈനികർക്കുപോലും പ്രവേശനം അനുവദിച്ചത്‌.ഗേറ്റ്‌ പാറാവുകാരൻ അയാൾക്കു നേരെ ഗൺ ഉയർത്തി. പാസ്‌ പരിഷോധിച്ചശേഷം അകത്തേക്കു നടക്കാൻ അനുവദിച്ചു. വാർത്തകൾ കൈയ്യിലാക്കാൻ ഇനിയും അലയേണ്ടിയിരിക്കുന്നു. അതിനിടയിൽ തന്നെക്കുറിച്ചും അയാൾ ഓർത്തുപോയി. ഒരു ജന്മം മുഴുവനും ഉൾച്ചൂടിയ സംഘർഷാനുഭവങ്ങൾ...............
നിറഞ്ഞതാണ്‌ തന്റെ ജീവിതയാത്രകൾ. കാഴ്‌ച്ചകളിലെ ജനജീവിതങ്ങൾ വിവിധ നാടുകൾ വിവിധ ഭാഷക്കാർ .അവയെല്ലാം തന്നിലുണർത്തിയെടുത്ത അവബോധങ്ങൾ. വിശ്വമാനവീയത. ഇതിനിടയിൽ നഷ്ടപ്പെട്ടവയുടെ കണക്കുകളിൽ വീട്‌,കുടുംബം, ഭാര്യ, കുട്ടികൾ .അങ്ങിനെയുള്ള സ്വപ്‌നങ്ങൾ ഒന്നും തനിക്കില്ല. ശാന്തിയറ്റു പോയ ലോകത്തിൽ ഒരർത്ഥത്തിൽ അതൊരു ബാദ്ധ്യതയായി ഇല്ലാത്തതും ഭാഗ്യം. തന്റെ റിസേർച്ചുകളും, പഠനങ്ങളും ഒരു ജന്മത്തിന്റെ മുഴുവനും തപോഫലമാണ്‌.നിദാന്തശ്രദ്ധാലുവായി അറിവിനു വേണ്ടി അലഞ്ഞിട്ടുണ്ട്‌. അനുഭവങ്ങൾ എണ്ണമറ്റതാണ്‌. അനാഥ ബാല്യം, നാടു ചുറ്റൽ, ഒടുവിൽ പതിനഞ്ചാം വയസ്സിൽ ബോംബെയുടെ തെരുവുകളിൽ ഫുട്‌പാത്തിൽ ഉറക്കം. ഫർണ്ണീച്ചർ കടയിലെ ഹെൽപ്പർ ജോലി. ആംഗ്യഭാഷ.അതിനിടയിൽ നൈറ്റ്‌ സ്കൂളിൽ ചേർന്നുള്ള പഠനം.ഡിഗ്രി വരെ.ഇന്ത്യാപാക്‌ യുദ്ധം. തൊഴിൽ നഷ്ടം. പട്ടിണി, മൂന്നു ദിവസമാണ്‌ പച്ചവെള്ളം മാത്രം കുടിച്ചുകൊണ്ട്‌ തള്ളി വിട്ടത്‌. ജീവിതത്തിൽ നേരിട്ടിട്ടുള്ളതിൽ ഏറ്റവും കടുത്ത അനുഭവം .നാട്ടിൽ ഉമ്മയേയും സഹോദരങ്ങളേയും വേർപ്പെട്ടതിലുള്ള ഒരേകാന്തന്റെ നൊമ്പരങ്ങൾ. അനുഭവങ്ങൾ ചേർത്തുവെച്ച്‌ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കണമെന്ന മോഹം പോലും പൂവണഞ്ഞില്ല. പണത്തിന്റെ കുറവ്‌. തന്റെ ഉയർച്ചക്കുവേണ്ടി ആരോടും യാജിച്ചില്ല. നിലനില്പ്പിനുവേണ്ടി ദൈവത്തിനോടു പോലും. .ആകയാൽ വിശുദ്ധിയുള്ള അഴുക്കു പുരളാത്ത ഒരു മനസ്സല്ലാതെ, സർവ്വശക്തനായ അല്ലാഹു പോലും ഒന്നും തന്നില്ല. നന്മകൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കു കിട്ടുന്ന യാതനയുടെ കൂടെ പര്യായപദമാണ്‌ അല്ലാഹു എന്നു തോന്നി. എഴുത്തിന്റെ തട്ടകങ്ങൾ പുറം പൂച്ചുകാരെക്കൊണ്ടും ,സ്വയശഃപ്രാർത്ഥികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.ഇത്തരക്കാർക്കിടയിലൊന്നും ഫക്രുദ്ദീന്റെ രചനകൾക്കു സ്ഥന്മുണ്ടായില്ല. പല എഡിറ്റർമാർക്കും അക്ഷരങ്ങളോട്‌ പ്രതിബദ്ധതയില്ല. വിൽപ്പനക്കുള്ള വിഭവങ്ങൾ തേടി നിരത്തലാണവരുടെ ജോലി. രാഷ്ട്രീയവ്യാപാരികളും ആത്മീയക്കച്ചവടക്കാരും ഓരേ നാണയത്തിന്റെ രണ്ടു പുറങ്ങൾ.ഇതിനെല്ലാം ഇടയിലാണ്‌ സത്യാന്വേഷിയായ ഫക്രുദ്ദീൻ എന്ന പത്രപ്രവർത്തകന്റെ കർമ്മപഥങ്ങൾ. അത്‌ ക്ലേശങ്ങൾ നിറഞ്ഞതായില്ലെങ്കിലേ അല്‍ഭുതമുള്ളു. ഇതിനിടയിലാണ്‌ ` ആ വാർത്തയുടെ ഹിന്റ്‌ കിട്ടിയത്‌. ഇതിനു മുൻപ്‌ ഇങ്ങിനെയൊരു സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയിൽ ജനിച്ചു വളർന്ന പശ്ചിമേഷ്യൻ വംശജൻ ഡോ:നിദാൽ എന്ന 39-കാരൻ 50000 വരുന്ന അമേരിക്കൻ സേനയിലെ ഒരു മേജർ, തന്റെ ബറ്റാലിയനിലെ സൈനികരുടെ നെഞ്ചിനു നേരെ മാറി മാറി നിറയൊഴിച്ചു.12 പേർ തൽക്ഷണം മരിച്ചുവീണു. ഒരു സിവിലിയനേയും അയാൾ കൊന്നു. 13 പേരുടെ ചോരക്കളങ്ങൾ അതിലേറെ ആകാംക്ഷ നിറഞ്ഞതായിരുന്നു. അടുത്ത മോമന്റ്‌ ,ഒരു വനിതാ സൈനിക ഓഫീസർ മേജറുടെ ശരീരത്തിലേക്കു 4 നിറയുതിർത്തു. മേജർ തറ പറ്റി. സുരക്ഷാഗാർഡുകൾ വേഗം അയാളെ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ നിലനിർത്തി . മരിച്ച സൈനികരുടേയും അവരുടെ ബന്ധുമിത്രാദികളുടെയും സ്ഥിതിയോ? 50000 സൈനികവ്യൂഹത്തിന്റെ ബിരുദദാനച്ചടങ്ങുകൾ നടക്കുന്നതിനിടയിലാണ്‌ ദാരുണമായ ഈ സംഭവം അരങ്ങേറിയത്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ അപലപിച്ചു. "ഷേം ഇറ്റ്‌ കാണ്‍‌ട്‌ സഫർ" ഇതു സഹിക്കാനാവില്ല.

ഈ സംഭവത്തിന്റെ നൈതികതക്കു ഫക്രുദ്ദീൻ ഉത്തരം തേടുകയായിരുന്നു. അമേരിക്കയിൽ പഠനം പൂർത്തിയാക്കി സൈനിക ഡോക്‌ടറായി ഉദ്യോഗം നേടിയെങ്കിലും തനിക്കേറ്റ വംശീയക്ഷതങ്ങൾക്കുള്ള മറുപടിയായിരുന്നത്രേ ഈ കൂട്ടക്കുരുതി. എത്ര നീചമായ പ്രവർത്തി! മരിച്ചുവീണ പട്ടാൾക്കാരൻ പോലും അയാളുടെ ശത്രുവായിരുന്നില്ല. ഇങ്ങിനെയാണ്‌ ലോകത്തിന്റെ ഏറ്റവും പുതിയ ക്രൂരതകൾ അരങ്ങേറുന്നത്‌.മനോരോഗികളെ ചികിത്സിക്കുന്ന ഡോക്‌ടറായ മനോരോഗിയുടെ പ്രതികാരം.ആരോടെന്നു പോലും ഒന്നു ചിന്തിക്കുന്നതിനു മുമ്പ്‌ നിരപരാധികൾക്കു നേരെ ഇവർ ഡ്രാക്കുളയെപ്പോലെ മനസ്സിന്റെ ശവപ്പെട്ടിയിൽ നിന്നും ഉണർന്നേറ്റു വന്ന്‌ ആരുടെയെങ്കിലും ചോരകുടിച്ചു ദാഹമകറ്റുന്നു. ഇത്തരം പിശാചുക്കളോട്‌ ഫക്രുദ്ദീന്‌ കഠിന വെറുപ്പാണ്‌. ഫക്രുദ്ദീൻ ഇസ്ലാമിൽ വിശ്വസിക്കുന്നു. ഇസ്ലാം നിരന്തര പ്രാർത്ഥനയുടെ സ്നേഹത്തിന്റെ സക്കാത്തിന്റെ പലിശനിഷേധത്തിന്റെ മദ്യത്തിന്റേയും ചൂതുകളിയുടേയും നിഷേധത്തിന്റെ മതമാണ്‌. മനോരോഗികളായ മതഭ്രാന്തന്മാർക്കു ,പാഠഭേദം എഴുതിചേർക്കാനുള്ള മതമല്ല., കൊലയല്ല സ്നേഹമാണ്‌.സകല മതങ്ങളുടേയും അടിസ്ഥാന സന്ദേശം. ജീവ നിഗ്രഹമല്ല ജീവന്റെ ഉയിർപ്പാണ്‌ ലക്ഷ്യം. ശാന്തി നിലനിർത്താനുള്ള ആയുധം ബോംബുകളും തോക്കുകളുമല്ല. സ്നേഹമാണ്‌. മനോരോഗിയ ചികിത്സിക്കുന്ന ഡോ;നിദാലിനെപ്പോലെയാണ്‌. ഇന്നത്തെ ലോകത്തിന്റെ നിയന്ത്രണ കേന്ദ്രങ്ങളും അതിന്റെ സംവിധാനങ്ങളും. സകല നാശങ്ങളുടേയും പ്രഭവം അവിടെനിന്നാണ്‌.ഒപ്പം കണ്ടുമുട്ടിയ ഒരു ലേഖകൻ ഫക്രുദ്ദീനോട്‌ ചോദിച്ചു. മി.ഫക്രുദ്ദീൻ വം‌ശീയ പീഡനം " ഇറ്റ്‌ ഈസ്‌ എ ട്രൂത്ത്‌...ഫോർ എക്സാമ്പിൾ ഓസ്ട്രേലിയ. ".ഡോ നിദാലിനെ പൂർണ്ണമായും കുറ്റപ്പെടുത്താമോ?
ഡഫിനിറ്റിലി കൊലപാതകം നിഷിദ്ധമാണ്‌. സീ മി അരുൺഘോഷ്‌.ലോർഡ്‌ ബുദ്ധ അഹിംസ പ്രചരിപ്പിച്ചിരുന്ന ആളായിരുന്നില്ലേ.സീ നമുക്കു ഒരു മതവിശ്വാസം-എനിവൺ റിലീജിയൻ നല്ലതാണ്‌. മനുഷ്യരുടെ നേച്വർ ഒന്നാണ്‌. അപ്പോള്‍ മതങ്ങളുടെ ഫാക്‌ടറും ഒന്നാകാതെ വയ്യ. കേൾക്കു-മത വിശ്വാസിയല്ലെങ്കിലും കൊലപാതക പക്ഷക്കാരനാകരുത്‌. പ്ലീസ്‌"
അരുൺഘോഷ്‌ ന്യായവാദം ചെയ്തു. "മത ചരിത്രം കൊലകളുടെ ചരിത്രമല്ലേ?കുരിശുയുദ്ധം. ബദർ യുദ്ധം, മഹാഭാരതയുദ്ധം ,അങ്ങിനെ?

"രാഷ്ട്രീയ ചരിത്രവും കൊലകളുടെ ചരിത്രമല്ലേ?
"ഹിറ്റ്‌ലറും അലക്സാണ്ടറും വിപ്ലവ ആഹ്വാനക്കാരും എല്ലാവരും ധാരാളം കൊലകൾ ചെയ്തവരല്ലേ? രണ്ടു മഹായുദ്ധങ്ങളെ, ജനങ്ങൾക്കു നേരിടേണ്ടി വന്നില്ലേ? രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ മൂല്യമുള്ളവർ വളരെ കുറവ്‌. കോടികളിൽ ഒരു ഗാന്ധി., ഒരു ലിങ്കൺ ,ഒരു ലൂതർ കിംഗ്‌.തീർന്നു. മതതത്ത്വങ്ങൾ പരിശോധിക്കു. എടുത്താലും തീരാത്ത മൂല്യങ്ങളുടേയും പൊരുളുകളുടേയും ഖാനികളാണവ. ചിന്തിച്ചു നോക്കണം. "യസ്‌ യുവർ കറക്‌ട്‌ മി.ഫക്രുദ്ദീൻ.

നിദാൽ കഠിന ദുഷ്ടൻ തന്നെ. അയാളെ തൂക്കിലേറ്റുക തന്നെ വേണം. നിദാലുമാർ ഒന്നല്ല, മരത്തിൽ ചുറ്റിവളരുന്ന ഇത്തിൾക്കണ്ണികളെപ്പോലെ എല്ലാ മതങ്ങളിലും യാഥാസ്ഥിതികരായ ഈ കൊലപാതകരുണ്ട്‌. ലോകത്തിന്റെ ധാർമ്മികതകളെ നശിപ്പിക്കുന്നതവരാണ്‌. പ്രത്യയ ശാ‍ാസ്ത്രങ്ങളുടെ , ഭരണങ്ങളുടെ എല്ലാ വേദികളിലും ജനങ്ങളെ നിയന്ത്രിക്കുന്നവർ ഇവരായിരിക്കുന്നു. ഇതനുവദിക്കരുത്‌. സത്യത്തിലും പ്രപഞ്ചത്തിലും ദൈവത്തിലും വിശ്വസിക്കുന്നവർ ഒന്നിച്ച്‌ ഒരേ ചേരിയാകേണ്ടിയിരിക്കുന്നു. ഹിന്ദുവോ, ക്രിസ്ത്യനോ ,ഇസ്ലാമോ എന്ന ഭേദം അതിനുണ്ടാകരുത്‌..അരുൺഘോഷ്‌ ചോദിച്ചു.

"മി.നിദാലിന്‌ എന്തു ശിക്ഷയാണ്‌ ചേരുക. അനേക ജീവന്റെ നിലനിൽപ്പിനായി അരുതാത്തതെന്തെങ്കിലും , അവനു അതേ ഗണത്തിൽ മാപ്പില്ല. തൂക്കികൊല തന്നെ നൽകണം. വാർത്തകൾ ഒരുക്കി. നിദാലിനു മാപ്പരുതെന്ന ലേഖനവും എഴുതി തയ്യാറാക്കി ഫക്രുദ്ദീൻ തന്റെ പത്രത്തിന്റെ ടേബിൾ നെറ്റിലേക്ക്‌ മെയിൽ ചെയ്തു. സംഘർഷവും ആധികളും ,ലോകത്തിന്റെ വിശപ്പും കണ്ണീരും ചോരയും ,പടർന്നു കിടന്ന തെരുവിലേക്കിറങ്ങി നടന്നു. ന്യൂയോർക്ക്‌ തെരുവിന്റെ വെളിച്ചങ്ങളിലൂടെ ചലിക്കുന്ന ജനസമുദ്രത്തിലെ വേറിട്ട ഒരലയായി അയാൾ ഒഴുക്കിനിടയിൽ ഒഴുകി നീങ്ങി.