Followers

Saturday, December 5, 2009

An award on a work of art



k santhoshkumar


Meet M.K Harikumar, M K, as he is known, the man who carved his own niche in Malayalam literature as the critic of the decade with his very study of the classic:"Khasakinte Ithihaasam" by O.V. Vijayan.

While at college, M.K Harikumar spent some time pouring over the famous novel "Khasakinte Ithihasam". Drawn by its fresh outlook on life, made it his mission to rip the novel apart and dive deeper into the classic to study its metaphysical and aesthetic attributes as an impartial literary student ardenty learning about life from the pages of a literary cult figure. Result came in the form of a small but powerful literary critical study: "Athmayaanangalude Khasak", a comprehensive literary criticism of a single classic novel of the period ever happened in Malayalam Literature.

Thus M K set a trend in the Malayalam literary world which no one dared to follow even today. He became the first ever to do so in the field of literature. And his book, "Athmayaanagalude Khasak" (1984) became the first ever book on literary criticism in Malayalam to concentrate on a single work of an iconic author. The rest of M K's literary outputs is history.

Read More
M K Harikumar
About Harikumar
Athmayaanangalude Khasak Award
Last week, M K has given "Athmayaanangalude Khasak" Awards for the 15 year consecutively to the modern talents in Malayalam literature, at Kochi. Instituted in 1995, the Award has been given to 40 literary figures within a span of 15 years.

M K decided then to institute a literary award in the name of his own masterpiece, which no one has dared to do during his lifetime. He along with his few friends instituted this award with the name of his iconic work "Athmayaanagalude Khasak Award" about 15 years back in Koothattukulam, where M K grew up. The award was presented to the trend-setters in Malayalam literature, and the awardees were selected based on their genuine, and innovative creative outputs. M K claims this is the first of its kind in the country to be awarded to any genuine literary figures unlike the traditional awards. Mind you, no author has ever done this kind of contribution to the literary world in India, leave alone Kerala. Again, M K has been the first to do so.

M K has done what he is used to do always: doing something for the first time differently and create history. He has uploaded the complete online text version of his work:"Athmayanagalude Khasak" now. This, also, is a feat no one else in the malayalam literature has tried himself in India before. One can read the whole work online and enjoy the worth of M K as an unquestioned critic of our times. How the innovative man works and leaves his footprints in Malayalam literature in his own ways.

Right now M K is contributing regularly to his columns in many Malayalam publications, along with blogging on the nets. M K has around six blogs today all contributive to malayalam literature.

He set an unprecedented trend in blogging too that created a history of its sort in the international Malayalm blogging world.

In the international literary field, M K is known as a poet, critic and blogger of excellence. He has earned some well known literary figures from US, Germany and other places as his friends too.

a midnight fair





krishna


The clock above her head
Came the midnight’s children
said to the little kid,
gaily moved around
“get you up my beloved,
sang heavenly tunes
the midnight’s children arrived.
in solos and chorus
The child rose up and
“Welcome you princess,
took the Teddy bear
be our guest tonight
tucking up tunic,
let us sing and dance
sneaked out to the night.
till the stars recede”,
A cold, gentle breeze,
Lamps brightened up
tickled her small face,
Teddy blew trumpet,
the tender frame shivered,
Peepul played cymbals,
the bear moaned soft.
The wind livened the flute.
The silky smooth sky,
Delight prolonged long
lay stretched above,
ecstasy knew no bounds
the tired gloomy earth
swirling, swinging, twisting
slept in dirty cloak.
they danced till day dawned.
Searching hither and yon’
Then they took her in
looking up and down,
and her Teddy too,
seeing no one around
left a parting gift
the child sat in dismay.
.
of eternal LOVE.
In the mute stillness
heard a sound faint,
up above she saw
the benign smile of stars.
&&&&&&&&&&&&&&&&&
KRISHNA

ജരൽക്കാരു*









venu v desam

അഹോ!
ജരൽക്കാരു-
ജ്വരാക്രാന്തമൗനം കുടിച്ചും
വികൾപം ഭുജിച്ചും
നിലാവിന്റെ നീലച്ചറം സന്ത്യജിച്ചും
വരണ്ടുള്ള വഹ്നികൾ
നീറ്റിത്തെളിച്ചും തിണർക്കുന്നു നീ.
അലമുറമീയരയാൽച്ചുവട്ടിൽ നീ ധ്യാന
സ്ഥിതനായ്‌ ത്രസിക്കുന്നു - കരിയും ചവർപ്പും
പ്രതികാര പൈദാഹവും, വെന്തചൂരും
അടിവേരുകൾക്കുള്ളിലിടറിയുണരുന്നു.
പാദാദികേശം പുണരുന്ന പുറ്റിൽ
പാർക്കുന്ന സർപ്പം പടരുന്നു നിന്നിൽ.
മുടിയഴിച്ചലറിക്കിതക്കുന്നു പിതൃനദികൾ
മുകളിൽ മുനകൂർത്ത മദ്ധ്യാഹ്നനേത്രം.
അഹോ!
അസംഗാത്മൻ....
വിഫലതകളാളും വിലാപങ്ങൾ നെയ്തും
വ്രണമഗ്ന ജന്മാന്തരങ്ങൾ നുണഞ്ഞും
ഹൃദയശ്മശാനം കടഞ്ഞും പുകഞ്ഞും
വിയർക്കുന്നു നീ.
അതിരുഷിതമാത്മനേത്രം വിണ്ടുപൊട്ടുന്നു
ആസ്ഥയാ ഛിദ്രങ്ങളാർക്കുന്നനേകധാ.
ഇരുൾമുരളുമോർമ്മക്കയത്തിൽക്കിതപ്പു
സുഖരഹിതമെരിയുമൊരു വൻ നക്രഭൂതം.
കലിയുറയുമാർത്തികൾ നീർത്തിപ്പിടിക്കും
കഠിനതരഖരങ്ങൾ നീട്ടുന്നു കാലം.
കാടകം വിസ്മൃതസ്നിഗ്ദ്ധതകൾ മീട്ടുന്നു.
കാളും ഹൃദയം ജരാവ്യാധിപാത്രം.
* തപസ്സുകൊണ്ട്‌ ശരീരമുണക്കിയ ഒരു മുനി

ജന്മദിനം







venu v desam

അന്തിയിരുളിൽ മയങ്ങും പടിപ്പുര
കരിയിലകളിൽ കാറ്റു കരയുന്നു.
ചുറ്റിലും കൃഷ്ണനാഗങ്ങൾ പാർക്കുന്ന
പച്ചവറ്റിയ പാഴ്ത്തൊടിപ്പൊന്ത
അറ്റവേനലും കോരിക്കുടിച്ചിട്ടും
ഹൃത്തടം ബാക്കിയാക്കിയൊരീകുളം,
ചാഞ്ഞ മഞ്ഞയിൽ സ്വന്തം ശിഖരങ്ങൾ
പൂത്തു നിൽക്കൂമരളിയെന്തേകാകി!
പൂതലിച്ച വിജനഗുഹാക്ഷേത്രം
പൂജമുട്ടിയ പുരാവിഗ്രഹം സ്വപ്നഗ്രസ്തം.
വിണ്ടടർന്ന വിഷാദങ്ങളിലെന്റെ
ചുണ്ടു പൂഴ്ത്തിക്കിടന്നിടാനേ സുഖം.
പ്രാണനിലെൻ പുരാവർഷകോടികൾ
താണ്ടിയെത്തും ജരാതുരസന്ധ്യകൾ
മൂലവ്യാധികളിൽ മിടിച്ചേറുന്നു
കാലദുരന്തങ്ങൾ! ക്ലാന്തമെൻ ഭിത്തികൾ
ഇരുളിലേതോ സമുദ്രസത്വങ്ങളാം
പകയിരമ്പുന്ന പാഷണ്ഡപാപങ്ങൾ
ഉള്ളിലൂതപ്രകാശങ്ങളിൽ മുറി-
ച്ചൊച്ചവെയ്ക്കാതലയുന്നു പ്രാവുകൾ.
പട്ടുപോയതെരുവുകൾ: കണ്ണീരു
കെട്ടി നിൽക്കും ഹൃദയവനികകൾ
കത്തി നിൽക്കും കരാളവേഗങ്ങളിൽ
നൃത്തലോലരാകും ചുഴൽക്കാറ്റുകൾ
ഉഷ്ണയാമിനികൾ കരണ്ടുള്ളതാ-
മെത്രയോ വിരക്തങ്ങൾ നക്ഷത്രങ്ങൾ.
സ്മൃതികൾതോറും പുരാതനോദ്വേഗങ്ങൾ
പതിയിരിക്കുന്ന സൂക്ഷ്മസന്ദേഹങ്ങൾ.
ചിറകുവെന്ത കിനാവുകൾ, വേദന-
യെരിയും സങ്കരസങ്കീർണ്ണരാഗങ്ങൾ.
നേരം വിങ്ങുന്നു. കോടിയ മൗനങ്ങൾ
തേച്ച തേങ്ങും മുഖവുമായ്‌ പാതിയും
തേഞ്ഞ മന്ദസ്മിതവും വിറയാർന്ന
കാടിന്നപ്പുറം പൊന്തുന്നു ചന്ദ്രിക.
വൃദ്ധവൃക്ഷത്തിൽ നിന്നും തളിർപ്പുപോ-
ലന്തരാന്തരാ വീണ്ടും കവിതകൾ.

പത്താംക്ലാസിലെ പരീക്ഷകൾ ഇല്ലാതാകുമ്പോൾ








k g unnikrishnan


പത്താംക്ലാസിൽ അടുത്തവർഷം മുതൽ പരീക്ഷകൾ നിർത്തലാക്കാനും ഐച്ഛികമാക്കാനുമുള്ള സി.ബി.എസ്‌.ഇയുടെ തീരുമാനം സാക്ഷരകേരളത്തിനു മാത്രമല്ല, വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ആർക്കും ഒരു ഞെട്ടലോടെ മാത്രമേ വായിക്കാനാകു.
അനേകദശകങ്ങളായി യുവതയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി അംഗീകരിച്ചിരിക്കുന്നത്‌ പത്താംക്ലാസ്സ്‌ ആണ്‌. സംസ്ഥാനത്തെ പി.എസ്സ്‌.സി തന്നെ മിക്കവാറും ഉദ്യോഗങ്ങൾക്കെല്ലാം യോഗ്യതയായി പറയുന്നത്‌ പത്താം ക്ലാസ്സ്‌ പഠനമാണ്‌. പത്തിലെ വിജയമോ പരാജയമോ പലയിടത്തും യോഗ്യതയായി കാണാം. തോറ്റാലും 10 വരെ പഠിച്ചിരിക്കണമെന്നു നിഷ്കർഷിക്കുന്ന പല ഉപരിപഠന സാധ്യതകളും ഇന്നുനിലവിലുണ്ട്‌.
പണ്ടൊക്കെ കുട്ടികളുടെ, ഭൂരിപക്ഷം പേരുടെയും ലക്ഷ്യം -സാധാരണക്കാരുടെയാണുകേട്ടോ-പത്തും പിന്നെ ടൈപ്പും ഷോർട്ടുഹാൻഡുമാണ്‌. ഇവിടെയൊക്കെ ഇന്റർവ്യൂവിലും മറ്റും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം പത്തിൽ ലഭിച്ച മാർക്കു തന്നെയാണ്‌. 'പത്തിൽ തോറ്റു പഠിത്തോം നിർത്തി' കിട്ടുന്ന പണിക്കുപോയവരും ഉണ്ട്‌.
ഈയവസരത്തിൽ 10 ലെ പരീക്ഷ ഒഴിവാക്കുന്നത്‌ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത. കേരളസർക്കാരിന്റെ കീഴിലുള്ള പത്തിലെ കാര്യങ്ങൾ കുളംതോണ്ടിയിരിക്കുന്ന അവസ്ഥയിൽ പ്രത്യേകിച്ചും. ഇവിടെയാണെങ്കിൽ വിജയശതമാനം 99.9 ലെത്തിക്കാൻ മന്ത്രിയും കൂട്ടരും ഏതറ്റം വരെയും പോകാൻതയ്യാറായിരിക്കുകയാണ്‌. 'പട്ടി' എന്ന ഉത്തരത്തിനു പകരം 'പശു' എന്നെഴുതിയാൽ 'പ' ഉള്ളതുകൊണ്ട്‌ പകുതി മാർക്കു കൊടുക്കുന്ന ദയനീയമായ സ്ഥിതിയാണിവിടെ. പുറമെ 'ഇന്റേണൽ അസെസ്സ്‌മന്റ്‌' എന്ന ഓമനപ്പേരിലെ മാർക്കുകൂടിയാവുമ്പോൾ തങ്ങൾക്കഭിമതരായ 'ഒരു പ്രതി പോലും ശിക്ഷിക്കപ്പെടരുത്‌' എന്ന പോലെത്തന്നെ. ഒരു വിദ്യാർത്ഥിപോലും പരാജയപ്പെടരുത്‌ എന്ന നിർബ്ബന്ധബുദ്ധി നടപ്പിലാകുമ്പോൾ തകരുന്ന വിദ്യാഭ്യാസ നിലവാരത്തിലേക്ക്‌ ഒരു ശക്തമായ ആണി കൂടിയായി സി.ബി.എസ്‌.ഇയുടെ ഈ തീരുമാനം.
ഇതിന്‌ സി.ബി.എസ്‌.ഇ പറയുന്ന ന്യായം വിദ്യാർത്ഥികൾക്കുള്ള അമിതസമ്മർദ്ദം ഒഴിവാക്കുക എന്നതാണ്‌ ലക്ഷ്യമെന്നാണ്‌. അമിതമായ ജോലി സമ്മർദ്ദമുള്ളവരോട്‌ ജോലി ചെയ്യേണ്ട എന്ന്‌ ആരെങ്കിലും പറയുമോ? ഈ തീരുമാനം സി.ബി.എസ്‌.ഇയുടെ ജോലിസമ്മർദ്ദം ഒഴിവാക്കാനാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
ചിലപഠനങ്ങളുടെയും റിപ്പോർട്ടുകളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെ ശുപാർശകളുടെയും ഒക്കെ പിൻബലവും കേന്ദ്രസർക്കാരിന്റെ മാനവവിഭവശേഷിമന്ത്രാലയത്തിന്റെ പച്ചക്കൊടിയും ഇക്കാര്യത്തിലുണ്ടെന്നതും സത്യമാണ്‌.
നടക്കാൻവയ്യത്താവനും ചിലപ്പോൾ നായ പുറകെവന്നാൽ ഓടും. ആ സമ്മർദ്ദം എപ്പോഴും വിദ്യാർത്ഥികളിൽ സൃഷ്ടിക്കണമെന്നല്ല ഇവിടെ വിവക്ഷ. പരീക്ഷ ഇല്ലാത്ത അവസ്ഥയിൽ കുട്ടികൾ എങ്ങിനെ പഠിക്കും? അദ്ധ്യാപകർ എങ്ങിനെ പഠിപ്പിക്കും? യുവജനോത്സവവേദികളിലും റിയാലിറ്റിഷോകളിലും മറ്റുമുള്ളപോലെ അനാരോഗ്യകരമായ മത്സരങ്ങൾ ഇവിടെയുമുണ്ടെന്നു സമ്മതിക്കുന്നു. വിജയശതമാനം 100 ആക്കാൻ പഠനശേഷി കുറഞ്ഞവരെ പരീക്ഷയെഴുതിക്കാത്ത സ്കൂളുകളുണ്ട്‌. അതുപോലെ ഉത്തരക്കടലാസ്‌ നോക്കുന്നവരെ അന്വേഷിച്ചുപോകുന്നവരുമുണ്ട്‌. അതൊക്കെ എന്നും ഉണ്ടാവുകയും ചെയ്യും. എന്നാൽ പരീക്ഷയില്ലാതാകുന്ന അവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവരുടെ മേധാവികൾ, അധ്യാപകർ തുടങ്ങിയവർ കുട്ടികളെ നന്നായി പഠിപ്പിക്കാനും പരിശീലിപ്പിക്കാനും തയ്യാറാകുമോ? പരീക്ഷയില്ലെങ്കിൽ മാർക്കില്ലെങ്കിൽ, സ്കൂളിലെ 100 ശതമാനം വിജയത്തിനോ മികച്ച വിജയത്തിനോ വേണ്ടി ആരെങ്കിലും ശ്രമിക്കുമോ? വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകരുടെ എണ്ണം വളരെയധികം ഈ അന്തരീക്ഷത്തിൽ കുറയാൻ സാധ്യതയുണ്ട്‌. അത്‌ തൊഴിലില്ലായ്മയുടെ വ്യാപ്തി വർദ്ധിപ്പിക്കും എന്നതിനു തർക്കമില്ല. മാത്രമല്ല പത്തിൽ പരീക്ഷയില്ലാതെ 12 ൽ പരീക്ഷ എഴുതുമ്പോൾ വിദ്യാർത്ഥികൾക്ക്‌ സമ്മർദ്ദമേറാനാണു സാധ്യത. അതുവരെ പഠിക്കാത്തതെല്ലാം ഒരുമിച്ചു വിഴുങ്ങേണ്ടതായ അവസ്ഥ തീർച്ചയായും കുട്ടികളെ അമിതസമ്മർദ്ദത്തിലാഴ്ത്തും.
ഇതിനെക്കാളെല്ലാം അപകടകരമായ ഒന്നാണ്‌ രാജ്യത്തെ വിദ്യാഭ്യാസനിലവാരം മൊത്തത്തിൽ ഇടിയും എന്നത്‌. അങ്ങിനെ സംഭവിക്കുമ്പോൾ ഉന്നതപഠനരംഗത്തെ നിലവാരവും തകരാറിലാകും. ഒരു സമ്മർദ്ദവും ത്യാഗവും കഠിദ്ധ്വാനവും ഇല്ലാതെ ആർക്കും ഉന്നതങ്ങളിലെത്താൻ സാധ്യമല്ലെന്നസത്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്‌. സമ്മർദ്ദം താങ്ങാനാകാതെ ചിലർ പുറത്തുപോവാറുണ്ട്‌. പ്രതിഭകളുണ്ടാകുന്നത്‌ അവരുടെ കഴിവകൾ തേച്ചുമിനുക്കുമ്പോഴാണ്‌. അതിന്‌ 10-​‍ാംക്ലാസ്സിലെ ഉന്നതമായ നിലവാരം ആവശ്യവുമാണ്‌. പി.എസ്സ്‌.സിയും, യു.പി.എസ്സി.യുമെല്ലാം ഇത്തരുണത്തിൽ ജോലിക്കുള്ള യോഗ്യതകളിൽ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ടിയും വരും. ഇന്റേണൽ അസ്സസ്സ്‌മന്റ്‌ എത്ര കുറ്റമറ്റതാക്കാൻ ശ്രമിച്ചാലും അവിടെ അഴിമതിയും പലരീതിയിലുള്ള പക്ഷപാതങ്ങളും വ്യക്തി-കുടുംബ-അധ്യാപക-വിദ്യാർത്ഥി-വൈരാഗ്യങ്ങളും പ്രതിഫലിക്കാനും സാധ്യതയുണ്ട്‌. അങ്ങിനെ വന്നാൽ അനർഹർ കയറിപ്പോകും എന്നതു മാത്രമല്ല, തീരെ അർഹതയില്ലാത്തവർ പുറത്താകാനും അതുവഴിവയ്ക്കും.
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാനസികമായ കരുത്തള്ളവർക്കു മാത്രമേ ജീവിതവിജയം നേടാനാകൂ. അതില്ലാത്തവർ ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ പരാജയപ്പെടും. അച്ഛനമ്മമാരോ സ്കൂളധികൃതരോ അമിത സമ്മർദ്ദമടിച്ചേൽപ്പിക്കുന്ന ചുരുക്കം അനുഭവങ്ങളുടെ പേരിൽ ഭൂരിപക്ഷം പേരും ശിക്ഷിക്കപ്പെടരുത്‌. സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ പരാജയപ്പെടുന്നവർ എല്ലാ രംഗങ്ങളിലുമുണ്ട്‌. ക്രിക്കറ്റിലാണെങ്കിൽ പ്രതിഭയുണ്ടായിട്ടും രാജ്യത്തിനകത്തെ മത്സരങ്ങളിൽ അസാമാന്യപാടവം കാണിച്ചശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ പരാജയപ്പെട്ട്‌ പുറത്തുപോകുന്നവർ എത്രയെങ്കിലുമുണ്ട്‌. വിനോദ്കാംബ്ലി ഏറ്റവും നല്ല ഉദാഹരണം. അങ്ങനെയുള്ളവരെ ബോധവൽകരിക്കാനുള്ള സംവിധാനവും ഇന്ന്‌ മുമ്പെത്താക്കാളും നിലവിലുണ്ട്‌.
അതിനാൽ, രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ മൊത്തത്തിൽ അപകടത്തിലാക്കുന്ന ഇത്തരം തീരുമാനം വിശദമായ ഒരു ചർച്ചക്ക്‌ വിഷയമാകേണ്ടതുണ്ടെന്നാണ്‌ തോന്നുന്നത്‌. കുറഞ്ഞപക്ഷം ഇവിടെ ചൂണ്ടിക്കാണിച്ചതുപോലുള്ള ഭയാശങ്കകൾ അസ്ഥാനത്താണെന്നു ബോദ്ധ്യപ്പെടുത്താനെങ്കിലും അധികൃതർ തയ്യാറാവേണ്ടിയിരിക്കുന്നു. ഇന്നത്തെ വിദ്യാർത്ഥികളാണ്‌ നാടിനെകൊണ്ടു നടക്കേണ്ടത്‌ എന്നതിനാൽ ഈ വിഷയത്തിൽ പ്രാധാന്യമേറുന്നു.

ദേവരൗദ്രത

p k gopi


ദേവരൗദ്രതയുടെ
കാവ്യമെഴുതിയെഴുതി
അയാൾ മടുത്തു.
അനുഭവയുദ്ധങ്ങളെ
അപമാനിച്ചുകൊണ്ട്‌
അധർമ്മയോദ്ധാക്കൾ
ചതിച്ചു ജയിക്കുന്നതു കണ്ട്‌
എഴുത്താണികൾ വിറച്ചു.
രക്തപുഷ്പങ്ങളുടെ
കിരീടം ചൂടി
അസ്ഥിപ്പരവതാനിയിലൂടെ
തലകുനിച്ചു നടക്കുന്നവർക്ക്‌
അധികാരം
കൈമാറുന്നതു കണ്ട്‌
അക്ഷരങ്ങൾ നടുങ്ങി.
മാനുഷികമായ
ധർമ്മസങ്കടങ്ങളെ
മണ്ണിലെഴുതാൻ
വിരൽത്തുമ്പു നീട്ടി
കുമ്പിടുമ്പോൾ
എന്നെയെഴുതു...
എന്നെയെഴുതു....എന്ന്‌
കോടാനുകോടി
പ്രളയ വിലാപങ്ങൾ !

ആലില

p k gopi
ആലിലകൾ
സംസാരിക്കുന്നതു പോലെ
മറ്റൊരിലയും
സംസാരിക്കുകയില്ല
തെന്നലിന്റെ
കൈപിടിച്ച്‌
ഭൂമിയെ തൊടുന്നതുവരെ
അത്‌ സംസാരിച്ചു-
കൊണ്ടേയിരിക്കും
ആകാശങ്ങളിൽ
എഴുതിവെച്ചതെല്ലാം
ഉരുവിട്ടു
മനഃപാഠമാക്കിയത്‌
ആവർത്തിക്കുകയാണവ.
ആഴങ്ങളിൽ നിന്ന്‌
ശേഖരിച്ചതെല്ലാം
ആത്മമുരളികൾ
നെഞ്ചോടു ചേർത്ത്‌
ആലപിക്കുകയാണവ.
കൽപടവിൽ
കാറ്റുകൊണ്ട്‌
കാതോർത്തിരിക്കുമ്പോൾ
ആലിലകൾ
പറയാൻ വിട്ടത്‌
തായ്ത്തടിയുടെ
ഇതിഹാസവിരലുകൾ
എഴുതിത്തരും.
പുരുഷാന്തരങ്ങളുടെ
അനന്തമായ
നാവു പോലെ
ആലിലകൾ
ആരോടെന്നില്ലാതെ
സത്യം മാത്രം
സംസാരിച്ചു കൊണ്ടിരിക്കുന്നു!

ക്വട്ടേഷൻ






vijayakumar kalarikkakal

ക്വട്ടേഷൻ കിട്ടിക്കഴിഞ്ഞാൽ അയാളുടെ ജീവിതശൈലി തന്നെ മാറുകയായി, പണ്ടത്തെ ആരാച്ചാരന്മാരെപ്പോലെ.
പിന്നീട്‌ കൃത്യശേഷം മാത്രമേ കെട്ട്യോളുടെ കൂടെ കെടക്കുവൊള്ളു, മത്സ്യമാംസങ്ങൾ കൂട്ടുവൊള്ളു, മദ്യം കൈകൊണ്ട്‌ തൊടുവൊള്ളു.....
അയാൾക്ക്‌ സ്വന്തമായൊരു ശൈലി തന്നെയുണ്ട്‌, കൊലയ്ക്ക്‌, പിന്നിൽ നിന്ന്‌ ആളറിയാതെ കഴുത്തിൽ കയറിട്ട്‌ കുരുക്കി, ശ്വാസംമുട്ടിച്ച്‌, അന്ത്യപ്രാണൻ വിടുന്ന ഘട്ടത്തിൽ ഇടതുകയ്യാൽ കയറിനെ മുറുക്കിക്കൊണ്ട്‌, വലതുകയ്യാൽ എളിയിൽ കരുതിയിരിക്കുന്ന കത്തി ഇരയുടെ നെഞ്ചിൽ ഇടതുവശത്ത്‌ വാരിയെല്ലുകൾക്ക്‌ താഴത്തുകൂടി ഹൃദയത്തിൽ എത്തും വിധത്തിൽ താഴ്ത്തി.....
ഒരു പ്രധാന ശിഷ്യനുണ്ടെങ്കിലും, വേണ്ടിവന്നാൽ മറ്റ്‌ സഹായികളെ കൂട്ടുമെങ്കിലും സ്വന്തം കയ്യാൽ....
ഇരയുടെ സൗകര്യാർത്ഥം.
അതിരാവിലെ സിറ്റൗട്ടിൽ ഇരുന്ന്‌ കട്ടൻചായകുടിച്ച്‌ പേപ്പർ വായിക്കുമ്പോൾ,
പ്രഭാതഭക്ഷണം കഴിക്കുമ്പോൾ,
അത്താഴത്തിന്‌ ഊണുമേശയിലിരിയ്ക്കുമ്പോൾ,
ഇണയോടൊത്തു ശയിയ്ക്കുമ്പോൾ.....
പ്രതിഫലം പറ്റിക്കൊണ്ട്‌,
കക്ഷിരാഷ്ട്രീയങ്ങൾക്ക്‌ അതീതമായി,
ജാതിമതവർണ്ണ വ്യത്യാസങ്ങളില്ലാതെ,
അയിത്താചാരങ്ങൾ മാനിയ്ക്കാതെ ജോലി ചെയ്തുവന്നിരുന്നു.
അതുകൊണ്ട്‌ തന്നെ അയാൾക്ക്‌ മങ്കാവുടിയിൽ മാത്രമല്ല മലയാളത്തുകരയാകെ പേരെടുക്കാൻ കഴിഞ്ഞു.
പക്ഷേ, ഈയിടെ അയാൾ കുറച്ച്‌ ഉൾവലിഞ്ഞിരിയ്ക്കുന്നു.
കഴിവുകൾ ചോർന്നിട്ടോ, മനസ്സ്‌ മടുത്തിട്ടോ അല്ല,
അത്യാവശ്യം പണം കൈവശമുണ്ട്‌, പണം പലിശയ്ക്ക്‌ വേണ്ടവരുമുണ്ട്‌, അപ്പോൾ പുതിയൊരു ഇമേജ്‌ കിട്ടിയിരിക്കുന്നു. സ്ഥാനമാണങ്ങൾ തെളിഞ്ഞുവരുന്നു.
അങ്ങിനെയിരിക്കെ കഴിഞ്ഞ രാത്രിയിൽ,
രണ്ടാം ഭാര്യയോടൊത്ത്‌ ശയിക്കുമ്പോൾ, ഓടിളക്കി കയർ വഴി ഇറങ്ങി അവൻ വന്നു....
അയാളുടെ പിറകിൽ നിന്നും കഴുത്തിൽ കയർ മുറുക്കി, ശ്വാസം മുട്ടിച്ച്‌ അവസാനപ്രാണനും വിടുന്നേരം.....
ശക്തമായ പിടച്ചിലിൽ എങ്ങിനെയോ അയാൾക്ക്‌ അവന്റെ മുഖം കാണാൻ കഴിഞ്ഞു.
അരുമശിഷ്യർ!
അവന്റെ ഇടതുകയ്യാൽ കയർ മുറുക്കി, വലതുകയ്യാൽ എളിയിൽ കരുതിയിരുന്ന പുത്തൻ കത്തിയെടുത്ത്‌.....

മരണം അനിവാര്യമെങ്കിലും





vijayakumar kalarikkal



അയാൾ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാൾ അങ്ങിനെ ആകുന്നതിൽ ആർക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടിയില്ല.
ആയകാലം കഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികൾ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌. തൊട്ടയൽപക്കക്കാർക്കും ബന്ധുക്കൾക്കും ഒക്കെയായിട്ട്‌. മൊത്തത്തിൽ നോക്കിയാൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തൊരു സാധാരണ മനുഷ്യൻ.
ആറുമക്കളുണ്ടയാൾക്ക്‌ ഉന്നതരിൽ ഉന്നതർ-ധനം, പ്രശസ്തി, സ്ഥാനമാണങ്ങൾ എല്ലാമായിട്ട്‌......
സ്വരാജ്യത്തുതന്നെ പലയിടങ്ങളിൽ, വിദേശങ്ങളിൽ.....
ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടിൽ അയാൾ തനിച്ചൊന്നുമല്ല.
ചെറുപ്പക്കാരിയായ ഹോം നേഴ്സും മദ്ധ്യവയസ്ക്കയായ ആയയുമൊത്ത്‌,
വൃത്തിയുള്ള മുറിയിൽ,
കരിവീട്ടിയുടെ കട്ടിലിൽ,
പതുപതുത്ത മെത്തയിൽ,
ബോംബെഡൈയിംഗ്‌ വിരിയിൽ,
നിത്യേന ദേഹത്തു വിശുദ്ധി വരുത്തി,
കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിച്ച്‌,
സുഗന്ധലേപനങ്ങൾ പൂശി,
പഴച്ചാറുകൾ നുണഞ്ഞ്‌,
സന്ദർശകരോടുകൂടി,
പത്തിലേറെ ഫോൺ വിളികളുമൊത്ത്‌......
പക്ഷേ, അന്ന്‌, പെട്ടെന്ന്‌ താളം തെറ്റിപ്പോയി, കർക്കിടക മാസത്തിലെ കറുത്തവാവിന്റെ തലേന്ന്‌ ശക്തിയായി മഴ പെയ്തു തണുപ്പ്‌ ആ വലിയ വീടിന്റെ അകത്തളങ്ങളിൽ പതുങ്ങിക്കയറവെ,
തൊണ്ടയിൽ കഫം കുറുകി,
കാസരോഗം അധികരിച്ച്‌,
ജീവൻ നിലനിർത്താൻ ആഞ്ഞു വലിച്ചു തുടങ്ങിയപ്പോൾ,
ശ്വാസം വലിയുടെ ശബ്ദം ഭീതിതമായപ്പോൾ അക്ഷരാർത്ഥത്തിൽ പറന്നെത്തുകയായിരുന്നു.
മക്കൾ,
മരുമക്കൾ,
ചെറുമക്കൾ,
ബന്ധുക്കൾ,
ചാർച്ചക്കാർ,
സുഹൃത്തുക്കൾ......
ശ്വാസത്തിന്റെ ശബ്ദം വീണ്ടും ഏറിയതല്ലാതെ, ദേഹത്തുനിന്നും അകന്നുപോകാതെ ദിനങ്ങൾ, രാത്രങ്ങൾ.....
പറന്നെത്തിയവർ ആലസ്യത്തിലേയ്ക്കും, അരോചകമായ പിറുപിറുക്കലുകളിലേയ്ക്കും നീങ്ങവേ
കണിയാരുടെ ഗണനങ്ങൾ;
പിതൃകോപമെന്ന്‌,
മാർഗ്ഗതടസ്സങ്ങളെന്ന്‌,
തീർക്കാനായി മോക്ഷക്രിയകൾ,
പാപ പരിഹാരകർമ്മങ്ങൾ.....
വീണ്ടും കാത്തിരിപ്പുതുടരവെ.....
ഡോക്ടർമാരുടെ ടെസ്റ്റുകൾ,
ദയാവധത്തെക്കുറിച്ചുള്ള ചർച്ചകൾ, നിയമ സാധുതയില്ലാത്തതിനെ കുറിച്ച്‌ സംസാരിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തലുകൾ....
വഴിപാടുകൾ, നേർച്ചകൾ.....
കാത്തിരുന്നു മടുത്തവരുടെ മടക്കയാത്രകൾ, ഇനിയും എത്തിച്ചേരാതിരുന്നവരുടെ ട്രെയിൻ, ഫ്ലൈറ്റ്‌ ടിക്കറ്റ്‌ ക്യാൻസൽ ചെയ്യലുകൾ....
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ശാന്തമായി;
മന്ദമായ താളാത്മകമായ ശ്വാസഗതിയോടെ,
പഴച്ചാറ്‌ നുണഞ്ഞുകൊണ്ട്‌.
പറന്നെത്തിയവരൊക്കെ പറന്നൊഴിഞ്ഞു.
മേഘങ്ങൾ പെയ്തൊഴിഞ്ഞ്‌ കർക്കിടകത്തിലെ പത്തൊണക്കിനായി വാനം തെളിഞ്ഞു.
അങ്ങിനെയുള്ളൊരു ശാന്തമായ പ്രഭാതത്തിൽ,
താളാത്മകമായിരുന്ന അയാളിലെ ശ്വാസം ഭ്രമാത്മകമായ സംഗീതമായുയർന്ന്‌ ത്ധടുതിയിൽ നിലച്ചു.
ഞെട്ടിയുണർന്ന ഹോംനേഴ്സിന്റെ നയനങ്ങളിൽനിന്നും രണ്ട്‌ അശ്രുകണങ്ങൾ....
ദേഹത്തിന്റെ അവസാനചൂടും മെല്ലെ താഴുന്നത്‌ തൊട്ടറിഞ്ഞ ആയയുടെ ദീർഘമായൊരു നെടുവീർപ്പ്‌....

മാലാഖ







indira balan


അനിയതമായി ഒഴുകുന്ന
വെണ്മേഘശകലങ്ങളിൽ നിന്നും
തൂവലിനേക്കാൾ മൃദുത്വമേറിയ
ചിറകുകൾ വീശി ഭൂമിയുടെ
അജ്ഞാത താഴ്‌വാരത്തിലേക്ക്‌
പറന്നിറങ്ങിയ നീ ആരായിരുന്നു?
മുന്നിലെ വെള്ളക്കടലാസിന്റെ
ഘനീഭവിച്ച ശൂന്യതയിൽ
വറ്റിവരണ്ട മനസ്സുമായി
ഞാനിരിക്കുമ്പോൾ, കൊക്കിൽ നിറയെ
അക്ഷര മണികളുമായി നീയെത്തിയില്ലേ?
എന്റെ മുന്നിലെ താളുകളിൽ
ചിന്തയുടെ ഉതിർമണികൾ നീ വിതറി................
വികാരങ്ങളുടേയും, വിചാരങ്ങളുടേയും
പുഴ പതഞ്ഞൊഴുകിയപ്പോൾ
ഭൂമിയുടെ കാണാമറയത്തു നിന്ന്‌
നോക്കിയൂറിച്ചിരിച്ചതും നീയായിരുന്നില്ലേ?
നിന്റെ ചിരി അർത്ഥങ്ങളുടെ കടലായിരുന്നു.......................
ഏതു വിശേഷണമാണ്‌
ഞാനാ ചിരിക്കു നൽകേണ്ടത്‌?
അലങ്കാരങ്ങളും, രൂപകങ്ങളും
കാലത്തിന്റെ ചുഴിക്കുള്ളിൽ
കുടുങ്ങിയിരിക്കുന്നു:
ഇവിടെ വർത്തമാനത്തിന്റെ
വക്രിച്ച മുഖങ്ങൾ മാത്രം
സ്നേഹരാഹിത്യത്തിന്റെ
കയ്‌പ്പേറിയ പൊള്ളുന്ന ഭാവങ്ങൾ മാത്രം......
മഴവില്ലിന്റെ അഴകു വിരിയുന്ന
ദീപ്ത സ്വപ്‌നങ്ങൾ മാഞ്ഞിരിക്കുന്നു..!
മഞ്ഞുപുതപ്പണിഞ്ഞ
പ്രഭാതത്തിന്റെ കൈവരികളിൽ
നീ വന്നിറങ്ങുമ്പോൾ
നിന്റെ നീലക്കണ്ണുകളിൽ
കവിതയിലെ നനാർത്ഥങ്ങളുടെ
താമരയിതളുകൾ വിരിയുന്നത്‌
ഞാൻ കണ്ടു:
നിന്റെ അസ്വസ്ഥതകളെ, അന്തഃസംഘർഷങ്ങളെ
തൂത്തെറിഞ്ഞ്‌ , നീ ആവോളം
സ്വപ്നങ്ങളിൽ മുങ്ങിക്കുളിച്ചാലും...
ഞാനിതാ മഴവില്ലു വിരിയുന്ന
സ്വപ്‌നപൂക്കൂടയുമായെത്തിയിരിക്കുന്നു.
എന്ന്‌ നീയെന്നോടു പറഞ്ഞില്ലേ?
നിന്റെ ശബ്ദത്തിൽ വസന്തങ്ങളുടെ വർണ്ണങ്ങൾ
അലിഞ്ഞുചേർന്നിരിക്കുന്നു
പൊയ്‌പോയ പ്രണയസ്മൃതികളുടെ
ഊഷ്‌മള ലോകം ,ആ ശബ്ദത്തിൽ
ഉയിർത്തെഴുന്നേറ്റു......
അതെന്നെ ഉന്മിഷിത്തമാക്കി...................
ഇലച്ചാർത്തുകളിൽ ഉരുണ്ടുകളിക്കുന്ന
സ്ഫടികമണികളിൽ പ്രതിഫലിച്ചതും
നിന്റെ രൂപം തന്നെയായിരുന്നു.
വാത്സല്യദുഗ്‌ദ്ധം ചുരത്തി

ഈ കലാപമണ്ണിന്നടരുകൾക്ക്‌
സാന്ത്വനത്തിന്റെ കുളിർവ്വലയം
അണിയിപ്പിച്ചതും നീയായിരുന്നു.
അപ്പോഴും നീ ആരെന്ന ചോദ്യം
എന്നുള്ളിൽ ഒരു മണിമുഴക്കമായി
ഒരശരീരി പോലെ ഞാനത്‌ കേട്ടു,
പ്രതിസന്ധികളുടേയും, സാന്ദ്രദുഃഖങ്ങളുടേയും
മതിൽക്കെട്ടുകൾ ഭേദിച്ച്‌
ആകാശക്കോണിൽ നിന്ന്‌ മണ്ണിലേക്ക്‌ ഇറങ്ങിവന്ന ഇവൾ
അനുഭവചൂളയിലൂടെ വിമലീകരിക്കപ്പെട്ടവൾ
രോഗാതുരതകളകറ്റി
സ്നേഹചഷകം നിറയ്ക്കുവാൻ
വന്ന മാലാഖ
അതെ, ഇവൾ മാലാഖയാണ്‌......................!

ആർക്കും വേണ്ടാത്തവരുടെ സുവിശേഷം




krishna


ജനിക്കുമ്പോള്‍ തനിക്ക്‌ ഒരു വയസ്സു പ്രായമുണ്ടായിരുന്നെന്ന്‌ ചാക്കോ ഏലിയോടു പറഞ്ഞപ്പോഴാണ്‌ അയില അറിഞ്ഞത്‌. പുഴ അവനെ പ്രസവിച്ച പാടെ കരയിലേക്ക്‌ തള്ളിവിടുകയായിരുന്നു. ആദ്യം കണ്ടത്‌ ഒരു പൂച്ഛയും,പിന്നെ ചാക്കോയും. നീന്തലറിയാത്ത അയാൾ ഒരു വിധത്തിൽ അവനെ വലിച്ച്‌ കരക്കു കയറ്റി. അപ്പോഴേ അവൻ നടക്കാൻ തുടങ്ങി. അവന്റെ കയ്യിൽ അന്നേരം അഞ്ചു രൂപ നോട്ടൊണ്ടായിരുന്നു. അതു കൊടുത്ത്‌ അയാൾ പാലും കഞ്ചാവു ബീഡിയും വാങ്ങിച്ചു.
ആ പൂച്ചേടെ കണ്ണു തട്ടിപ്പറിച്ചെടുത്തിട്ട്‌ തന്റെ കണ്ണ്‌ അവൻ പൂച്ചക്കു കൊടുത്തെന്നും അയാൾ പറഞ്ഞു. "ഏതിരുട്ടത്തും അവനു കാണാം." കഞ്ചാവുബീഡിയുടെ പുകയിലൂടെ അയാൾ പറഞ്ഞു. അത്‌ അവന്‌ ഒരു പുതിയ അറിവായിരുന്നു.
ഏലി അവന്റെ നേരെ നോക്കുന്നത്‌ അവൻ കാണുന്നുണ്ടായിരുന്നു. കുപ്പിവിളക്കിന്റെ നേർത്ത പ്രകാശത്തിൽ അവളുടെ മുഖം ഒരു വലിയ നെയ്യലുവക്കഷ്ണം ആണെന്നവനു തോന്നി. ഒരു കത്തികൊണ്ട്‌ പതുക്കെ നോവിക്കാതെ മുറിച്ചു വായിലിട്ടാൽ എന്തു രസമായിരിക്കും!
ആ രസം നുണഞ്ഞുകിടന്ന്‌ അവൻ ഉറങ്ങിപ്പോയി. പിന്നെ അവനുണർന്നത്‌ രാവിലെ അയാൾ തട്ടിയെഴുന്നേൽപ്പിച്ചപ്പോഴാണ്‌. എനിക്കിന്നു പണിക്കു പോകാമ്മേലാ.വല്ലാത്ത ക്ഷീണം.ആരോടെന്നില്ലാതെ പറഞ്ഞിട്ട്‌ അയാൾ ഏലിയുടെ നേരെ നോക്കി. "നീ കൊറച്ചുകഴിഞ്ഞ്‌ പോയി ഞാനിരിക്കുന്നെടത്തിരുന്നോ.കാലേല കെട്ട്‌ ഇച്ചിരി വലുതായിട്ട്‌ കെട്ടിക്കോ,എന്നിട്ട്‌ അയാൾ അയിലയോടായി പറഞ്ഞു"എളുപ്പം ചെല്ലെടാ മൊതലാളി ഇപ്പം വന്നുകാണും.
അയില എഴുന്നേറ്റ്‌ ആറ്റുവക്കത്തെ കുടിലുകൾക്കിടയിലൂടെ തടിമില്ലിനു നേരേ നടന്നു. ചാക്കൊ തനിക്കുവേണ്ടി എത്രമാത്രം പാടുപെട്ടിട്ടുണ്ടെന്ന്‌ പിന്നൊരിക്കൽ ഏലി പറഞ്ഞാണ്‌ അവൻ അറിഞ്ഞത്‌. കുടിലിന്നുള്ളിലും പുറത്തും കോടമഞ്ഞു നിറഞ്ഞു നിന്ന ഒരു രാത്രിയിൽ അവനെ മുകളിൽ കിടത്തി തട്ടിപ്പരത്തി തന്റെ പുതപ്പാക്കുകയായിരുന്നു അവൾ. ചാക്കോയുടെ കൂർക്കം വലി കുടിലിന്നുള്ളിലാകെ നിറഞ്ഞു കവിഞ്ഞ്‌ അവന്റെ മേലേക്കൂടി ചൂടുള്ള ഒരരുവിപോലെ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. കുടിലിന്റെ പ്ലാസ്റ്റിക്‌ മേൽക്കൂരമേൽ മഞ്ഞുതുള്ളികളും ഇലകളും വീണുകൊണ്ടിരുന്നു.
നിന്നേ ആൽത്തറ സായിപ്പു കണ്ടാൽ അടിച്ചോണ്ടു പോകുമെന്നങ്ങേർക്കു പേടിയായിരുന്നു.നിന്റെ ചെള്ളക്കു ഈ കരഞ്ഞ പാടുണ്ടാക്കിയെടുത്തതും, സായിപ്പിനേ പേടിയാ" വാത്സല്യത്തോടെ അവൾ അവനെ തലോടി. അപ്പം നിനക്കു നൊന്താരുന്നോ?
അവളുടെ വാക്കുകൾ അവന്റെ ചെവിയിലൂടെ ഊറിയിറങ്ങി ഉള്ളു നനച്ചപ്പോൾ അവൻ വിക്കിവിക്കി പറഞ്ഞു. "ഇല്ലാരുന്നു"
ആറ്റുമ്പുറത്തൂന്നു കൊണ്ടുവന്നപ്പം നെനക്കു വിക്കില്ലായിരുന്നെന്ന്‌ അങ്ങേരു പറഞ്ഞു. പിന്നൊരു ദെവസം ഉച്ചക്കു തൊടങ്ങി"

അതവനും ഓർത്തു. അന്നുച്ചയ്ക്കു മില്ലിലെ മൊതലാളി ബിരിയാണി വാങ്ങിച്ചു തന്നു. മില്ലിലെ മുറിയേൽ വെച്ച്‌ കെട്ടിപ്പിടിച്ചുകൂടെ കിടത്തിയോറക്കി. ആരാണ്ട്‌ മാന്തുവേം പിച്ചുവേം ഒക്കെ ചെയ്‌തെന്നു സൊപ്പനം കണ്ടു. പിന്നെ മഴ പെയ്‌തു.വയ്യീട്ടുണര്‍ത്തി ,ചായേം തന്നു വിട്ടു അങ്ങേര്‌. അതുകൊണ്ടാ താമസിച്ചെന്നു പറഞ്ഞപ്പം ചാക്കോചേട്ടൻ തല്ലി. അതു കഴിഞ്ഞപ്പഴാ വിക്കു തൊടങ്ങിയേ?

'പിന്നെ നീ കണ്ടോടാ സൊപ്പനം"?
പിന്നെ കണ്ടത്‌ ചേടത്തി വന്നെണക്കയാ.പക്ഷേങ്കില്‌ അപ്പഴ്‌ ഒറങ്ങുവല്ലാരുന്നു
എന്തോന്ന കണ്ടെ നീയ്‌ ?അവനെ ഇക്കിളിയാക്കിക്കൊണ്ട്‌ ഏലി ചോദിച്ചു.
"അലുവാ തേനലുവ .നല്ല മതുരം.ഇപ്പഴും വായിലുണ്ടെന്നു തോന്നുവാ. നല്ല മണം.റോസാപ്പൂവിന്‌ വെശർക്കുമ്പോഴത്തെ മണം.
ആ മണവും രുചിയും അവൻ നൊട്ടിനുണച്ചു. ഏലി അവന്റെ കവിൾ തന്റെ മുഖത്തോടു ചേർത്തുപിടിച്ചു.
"മില്ലിലെ പണി നിനക്കിഷ്ടവാനോ?'
അവനൊന്നും മിണ്ടിയില്ല.
നീയിന്നാളവിടുന്നു കാശു കട്ടെടുത്തെന്നങ്ങേരു പറഞ്ഞു. അങ്ങനോക്കെ ചെയ്താലവരു തല്ലത്തില്ലയോ നിന്നേ
അതു ഞാൻ കട്ടെടുത്തത്തല്ല. വഴീക്കെടന്നു കിട്ടിയതായിരുന്നു.
നീയെന്തിനാ വഴീക്കെടന്നേ? വേറെ ഒരേടവും കിട്ടിയില്ലയോ നെനക്കു കിടക്കാൻ? കുസൃതിയോടെ ഏലി ചോദിച്ചു.
മില്ലിലെ മൊതലാളിയെ എന്തുകൊണ്ടോ അപ്പോള്‍ അവന്‌ ഓർമ്മ വന്നു.
കാണുമ്പോഴൊക്കെ പിടിച്ചു നുള്ളിനോവിക്കും. വല്ലപ്പോഴും ഒരു രൂപാ ഇട്ടുകൊടുക്കും.
പോയി വല്ലോം വാങ്ങിച്ചു തിന്നോടാ
ഒരു ദിവസം പണി കഴിഞ്ഞു നടന്നപ്പോൾ അയാൾ വിളിച്ചു, ഇവിടെ വാടാ'
പേടിച്ച്‌ അടുത്തുചെന്നു. ചുവന്ന കണ്ണുകൊണ്ട്‌ അയാൾ അവനെയാകെയൊന്നുഴിഞ്ഞു. പിന്നെ അവനുടുത്തിരുന്ന തോർത്തു പിടിച്ചു വലിച്ചു
നല്ല ചെറുക്കൻ. പക്ഷേ കോഴിബിരിയാണീ പാറ്റാ ചത്തുകിടക്കുന്നപോലെ ചെള്ളക്കൊരു പാട്‌.തിന്നാനോക്കത്തില്ല. എന്നാലും തിന്നാൽ വെശപ്പു തീരത്തില്ലലോ
മൊതലാളിയുടെ വീട്ടിൽ പോവാനും അവനു പേടിയായിരുന്നു. ചക്കില അവനെ കാണുമ്പോഴേ പറയും "ഓ വന്നു അയിലക്കൂറാ" വേണ്ടതിനും വേണ്ടാത്തതിനും അവളവനെ തല്ലും. അവളെ പ്രീണിപ്പിക്കാൻ അവൻ ശ്രമിക്കാതിരുന്നില്ല. നാരങ്ങ മുഠായി വാങ്ങിക്കൊണ്ടുകൊടുത്തു. അത്‌ അവളെടുത്ത്‌ അവന്റെ മുഖത്തെറിഞ്ഞു.
"കൊണ്ടുപോടോ നിന്റെ കൂറമിഠായി. അവന്റെയൊരു പൂതി, നിന്റമ്മക്കു കൊണ്ടുകൊടുക്ക്‌.
അവളാരാണെന്ന്‌ അവൾക്കറിയില്ലായിരുന്നു. മൊതലാളിയുടേ മോളോ, പെണ്ണുമ്പിള്ളയോ അതോ ജോലിക്കാരിയോ!
അന്നും ജോലി തീർത്തുപോകാറായപ്പോൾ ചക്കില അടുത്തെത്തി. അവളുടെ മുഖത്ത്‌ ഒരു പുഞ്ചിരി കണ്ടപ്പോൾ എല്ലാ ധൈര്യവും സംഭരിച്ച്‌ അവൻ ചോദിച്ചു.
മൊതലാളീടെ മോളാണോ?

അവളുടെ മുഖത്തു കോപം ഇരച്ചുകയറി.
ഡാ പട്ടീ പറഞ്ഞ്‌ പറഞ്ഞ്‌ അവൾ അവനെ വായിൽ വന്ന തെറിയെല്ലാം വിളിച്ചു.
തന്റെ തെറ്റെന്താണെന്ന്‌ അവന്‌ മനസ്സിലായില്ല. ആ ഉയർന്നു താഴുന്ന മാറിടം നോക്കി കൊണ്ട്‌ അവൻ ആലോചിച്ചു.
പെണ്ണുമ്പിള്ളയായിരിക്കും
അതു ചോദിക്കുന്നതിനുമുമ്പ്‌ അവൾ അവനെ എറിഞ്ഞു. അത്‌ കണങ്കാലിന്റെ അസ്ഥിയിൽ തന്നെ ആഞ്ഞുപതിച്ചപ്പോൾ ഏറുകൊണ്ട നായയെ പോലെ കാലും തൂക്കിപ്പിടിച്ച്‌ അവൻ ഓടി.
രാത്രി മുഴുവൻ നല്ല വേദനയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ-
ആ കാലും തൂക്കി നടക്കാനുമാവില്ല. "
അവൻ വീണ്ടും കിടന്നു. ചാക്കോയും ഏലിയും പോയിക്കഴിഞ്ഞിരുന്നു.
മുറ്റത്തു കെട്ടു കഴിഞ്ഞ അടുപ്പിന്റെ പുകച്ചുരുളിലേറി പുഴ അവനെ തേടിയെത്തി. അത്‌ അവനു ചുറ്റും ഒഴുകി. ഒരു സിനിമാനടിയുടെ ഛായയായിരുന്നു അതിന്‌ . പുഴയുടെ കൈയ്യിലിരുന്ന പിഞ്ചുകുഞ്ഞ്‌ അവനോടു പുഞ്ചിരിച്ചു. പള്ളിമുറ്റത്ത്‌ ആരോ നീട്ടി വിളിക്കുന്നത്‌ അവൻ കേട്ടു. ഈർപ്പം കലർന്ന ഇളംകാറ്റ്‌ അവനെ തഴുകി.
തന്റെ തലയിൽ തട്ടിയ ചാക്കോയുടെ കയ്യിൽ അവൻ തൊട്ടു.
നീയെന്താടാ കൊക്കുന്നേ?
അവൻ കാലുയർത്തിക്കാട്ടി
നിന്നെയാരാടാ തല്ലിയേ?
മൊതലാളീടെ വീട്ടിലെ ചക്കീല.
എന്തിനാടാ?
മൊതലാളീടെ മോളാണോന്ന്‌ ചോദിച്ചേന്‌
ചാക്കോ അലറിച്ചിരിച്ചു
വെറുതെയാണോടാ അവളു തല്ലിയത്‌?
അവനെ തോണ്ടിക്കൊണ്ട്‌ അയാൾ ചോദിച്ചു. അവൻ പുരികമുയർത്തി അയാളെ നോക്കി.
അവളു നിന്റെ മോലാളീന്റെ വിത്താന്ന്‌ ആർക്കാടാ അറിഞ്ഞൂടാത്തത്‌?പിന്നെന്താടാ നായിന്റെ മോനെ നിനക്കു മാത്തറമൊരു സംശയം? കണക്കായിപ്പോയി.
അയാൾ മുമ്പിൽ കണ്ട ഇല പറിച്ചുപിഴിഞ്ഞ്‌ അവന്റെ മുറിവിലൊഴിച്ചു. പിന്നെ ചോറു കൊണ്ടുക്കൊടുത്തു.
ഏലി ചോറും കൊണ്ട്‌ അവന്റെ അടുത്തു വന്നിരുന്നു.
"നീയെന്തിനാടാ കരേന്നേ?
കാലു നൊന്തിട്ടാ
"മണ്ടൻ, ആണുങ്ങളു കരയുവാടോ അയിലേ? നീയാണെങ്കിൽ നല്ല ഉശിരനോരാൺകുട്ടി
അവൾ അവന്റെ ചുമലിൽ തട്ടി. അവളുടെ ശരീരത്തിൽ മുഖമണച്ച്‌ അവൻ ഏങ്ങലടിച്ചു കരഞ്ഞു.
നീ വല്ലോം കഴിച്ചോ?
അവളുടെ കൈ പിടിച്ച്‌ അവൻ സ്വന്തം വയറ്റത്തു വെച്ചു.
ഈടെത്തട്ടിയേച്ച കിടക്കുന്നേ ?ഇല്ല്യോ? അവൾ വാത്സല്യത്തോടെ അവന്റെ മുടിയിൽ തടവി.
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
എന്തേടാ വേണ്ട്യ്യേ?
മൂത്രിക്കണം
അവനെ താങ്ങിപ്പിടിച്ച്‌ അവൾ നടത്തി. തിരിച്ചുകൊണ്ടു വന്നു കിടത്തി.
ഞാമ്പോവാ.ഇപ്പഴേ പോയിരുന്നാലേ വല്ലോം തടേത്തൊള്ളു. അവന്റെ മുഖത്തെ പാടിൽ തടവിയിട്ട്‌ അവൾ തുടർന്നു.കെടന്നോ ഞാൻ നേരത്തേ വരാം
മൂന്നാം ദിവസം ഏന്തിവലിഞ്ഞു മില്ലിലെത്തിയ അവനോടു മൊതലാളി ചോദിച്ചു.
എന്താടാ രണ്ടു ദിവുസം വരാഞ്ഞേ?
അവൻ കാലിലെ പഴുത്തു വീങ്ങിയ മുറിവു കാണിച്ചു. അടുത്തു നിന്ന പണിക്കാരനോട്‌ അയാൾ പറയുന്നത്‌ അവൻ കേട്ടു.
ചെറുക്കന്റെ കാലു പഴുത്തുചീഞ്ഞിരിക്കുന്നു. നല്ല വേദനയായിരിക്കും.
പിറ്റേന്ന്‌ ഉച്ചയാകാറായപ്പോൾ മൊതലാളി അവനെ വിളിച്ചു.
അവന്റെ ശരീരം മുഴുവൻ അറക്കപ്പൊടികൊണ്ട്‌ മൂടിയിരുന്നു. വിയർപ്പും അറക്കപ്പൊടിയും കൂടിക്കുഴഞ്ഞു കലർന്ന്‌ അവന്റെ തലമുടി കറുപ്പു വീണ ഒരു പിച്ചളത്തട്ടം പോലെ മുഖത്തിനു മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. കാലിലെ മുറിവിൽ നിന്നും വിയർപ്പും അറക്കപ്പൊടിയും പഴുപ്പും കലർന്ന വെള്ളം ഒലിച്ചിറങ്ങി ഒരു നേർത്ത പാടപോലെ കണംകാലിലാകെ പറ്റിപ്പിടിച്ചുകിടന്നു.
"പോയി മേലും മോന്തേം ഒന്നു കഴുകിയേച്ചു വാടാ പിശാശെ. മുതലാളിയുടെ സ്വരത്തിന്‌ പതിവില്ലാത്ത ഒരു ഇഴച്ചിലുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ പകുതി അടഞ്ഞിരുന്നു. ചാക്കോ രാത്രി താമസിച്ചുവരുമ്പോഴുള്ള ചൂടുള്ള മണം മുതലാളിക്ക്‌ ചുറ്റും പതഞ്ഞൊഴുകി. എന്നിട്ടീ മീൻ വീട്ടീ കൊണ്ടുകൊടുത്തേച്ചു വാ.
ചക്കിലയുടെ മുമ്പിൽ പോകാനുള്ള ഭയപ്പാടോടെ അവൾ ഏന്തി ഏന്തി നടന്നു.
എന്താടേ മൊടന്തുന്നേ? ചക്കില ചോദിച്ചു.
അവനോന്നും മിണ്ടിയില്ല. കാലിന്റെ വേദന കൂടുന്നു.
മീനിലേക്ക്‌ നോക്കിയിട്ടു അവൾ പറഞ്ഞു"പഴുത്ത അയിലക്കൂറ"
എന്നിട്ട്‌ അവന്റെ ചെവിയിൽ വിരൽ കൊണ്ടു ഞോടി. അതുപോട്ടെ ആരാ നിന്റെ കാലു തല്ലിയൊടിച്ചേ?
മറുപടി പറയാൻ മറന്ന്‌ അവൻ താഴേക്കു നോക്കിനിന്നു. അതേങ്ങനാ? കയ്യിലിരിപ്പ്‌ അതല്ലിയോ? കുരുത്തം കെട്ടവൻ.
കുത്തിവലിക്കുന്ന വേദന അവന്റെ മുഖത്ത്‌ വിചിത്രമായ ചിതരങ്ങൾ വരച്ചു,
അവൾ അവന്റെ മുഖത്തേക്കും കാലിലേക്കും മാറി മാറി നോക്കി. എന്നിട്ട്‌ കനിവു നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
നെനക്കു നല്ലോണം നോവുന്നോ?
അവന്റെ കണ്ണു നിറഞ്ഞു
നെനക്കു വെശക്കുന്നോ?
ഇല്ലെന്നവൻ തലയാട്ടി, ചക്കില എഴുന്നേറ്റ്‌ അവന്റെ മുഖം പിടിച്ചുയർത്തി.
വേദന സഹിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ അവൻ തറയിലിരുന്നു. മുറിവിൽ നിന്നും കൊഴുത്ത മഞ്ഞ ദ്രാവകം ഊറിയിറങ്ങി.
അവൾ അവന്റെ തലയിൽ തൊട്ടു. അവൻ ഭയത്തോടെ എഴുന്നേല്‍ക്കാനാഞ്ഞു.
ആ നനഞ്ഞ മുഖത്തെ ഭയവും ദയനീയതയും അവളോടെല്ലം പറഞ്ഞു.
ഞാനന്നു കല്ലെടുത്തെറിഞ്ഞപ്പോൾ പറ്റിയതാണോടാ?
സഹതാപത്തിന്റെ നനവു് അവളുടെ സ്വരം ആർദ്രമാക്കി. അവളെ നന്ദിയോടെ നോക്കിയിട്ട്‌ അവൻ എഴുന്നേറ്റു നടന്നു.
ചക്കില അവനെ നോക്കിനിന്നു.
മീനും കൊത്തിയെടുത്തു പറന്നകന്ന കാക്കയോട്‌ അവൾ പറഞ്ഞു. ങാ പൊക്കോ ,നെനക്കു് വെശന്നിട്ടല്ലിയോ?
വൈകുന്നേരത്തോടേ അയില ആകെത്തളർന്നു.വെള്ളം മടമടാ കുടിച്ചിട്ടും ഒടുങ്ങാത്ത ദാഹം. കണ്ണുകൾ അടയുന്നു. ഉടുത്തിരുന്ന തോർത്തിന്റെ തുമ്പ്‌ വ്രണത്തിൽ ഒട്ടിപ്പിടിച്ചു
എലി എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. മയങ്ങിക്കിടന്ന അവനെ ഒന്നു നോക്കിയിട്ട്‌ അവൾ വേളിയിൽ വന്നു കഞ്ഞി വെക്കാൻ തുടങ്ങി. തീജ്വാലകളുടെ വെട്ടത്തിൽ വിയർപ്പുകണങ്ങൾ തിളങ്ങി.
ചാക്കോക്കുള്ള കഞ്ഞി മാറ്റിവെച്ചിട്ട്‌ അവൾ അവനെ വിളിച്ചു. മറുപടിയായി തിളച്ച കാറ്റ്‌ അവന്റെ മൂക്കിലൂടെ ചൂളം വിളിച്ചൊഴുകി.
ഏലി അവന്റെ കൈ പിടിച്ചുയർത്തി
എന്തൊരു ചൂട്‌.നല്ല പനിയൊണ്ടല്ലോ കൊച്ചിന്‌.
അർദ്ധരാത്രിയോടെ ചാക്കൊ വന്നെത്തി. വാറ്റുചാരായത്തിന്റേയും കഞ്ചാവുബീഡിയുടേയും സമ്മിശ്രഗന്ധം കുടിലിൽ നിറഞ്ഞു.
അയിലയുടെ കാലിൽ തട്ടി അയാൾ അവന്റെ മേലേക്കു വീണു.
"വഴീലാണോടാ കെടക്കുന്നേ? തപ്പിത്തടഞ്ഞെഴുന്നേറ്റ അയാൾ അവന്റെ പള്ളക്കു തൊഴിച്ചു.
അവനു പനിയാ കെടന്നോട്ടെ
ഏലി പറഞ്ഞു
അങ്ങനവനിപ്പം കെടക്കണ്ട. എണീരെടാ. എടാ എണീക്കാൻ. അയാൾ വീണ്ടും അവനെ തൊഴിച്ചു. എന്നിട്ട്‌ ഒരു പൂച്ചക്കുട്ടിയെയെന്നപ്പോലെ ചെവിക്കു പിടിച്ച്‌ അവനെ ഉയർത്തി‍യുണർത്തി.
കൂലി കിട്ടിയതെന്തിയേടാ പട്ടീ.ഇങ്ങെട്ട്‌ അവന്റെ മൂക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ അയാൾ അലറി.
ചാരായത്തിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക്‌ അടിച്ചു കയറി. നാലു ചുറ്റും പകച്ചുനോക്കിയിട്ട്‌ അവൻ കണ്ണുകളടച്ചു. അവനു കൂലി കിട്ടിയില്ലായിരിക്കും. ഞാൻ വന്നപ്പഴേ അവൻ ഒറക്കമാ. പനിയാ അവന്‌.ഏലി പറഞ്ഞു.
അയാളവനെ താഴേക്ക്‌ ത‍ീയിട്ടി. ഒരുത്തനും പിച്ചക്കാരന്‌ കാശു തരാ വയ്യാ. ,ജോലിക്കു പോയവന്‌ കൂലി വാങ്ങിക്കാനും വയ്യ. നായ്‌ക്കള്‌. അയാൾ വീണ്ടും അവനെ തൊഴിച്ചു.
ദൈവതോഷം കാണിക്കാതെ. അവൻ ചത്തുപോം. ഏലി പറഞ്ഞു.
ചത്തു തൊലയട്ടെ ഫൂ.....അയാൾ കാറിത്തുപ്പി. എന്റെ മറിയ ചത്തപ്പം എവിടാരുന്നു നിന്റെയൊക്കെ തൈവം? എന്റെ ജോസൂട്ടിയെ കാറിടിച്ചു കൊന്നപ്പം ഒരു തൈവോം വന്നില്ലല്ല്‌. കിതച്ചുകൊണ്ടയാൾ
കഞ്ഞ്യെടുത്തു മോന്തിയിട്ട്‌ ഒരു ബീഡി കത്തിച്ചു.
ഏലി അയിലയെ പിടിച്ച്‌ നേരെ കിടത്തി. അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കിയിട്ട്‌ ഉടുത്തിരുന്ന ഉടുമുണ്ട്‌ ഉരിഞ്ഞ്‌ അവനെ പുതപ്പിച്ചു, എന്നിട്ട്‌ സ്വന്തം മൂലയിലേക്കു നീങ്ങി. അയിലയുടെ തലച്ചോറിൽ സൂര്യന്മാർ കത്തിജ്വലിച്ചു. കൊടുങ്കാറ്റുകൾ ഉറഞ്ഞുതുള്ളി. ഏതെല്ലാമോ നൂൽപ്പാലങ്ങളിലൂടെ ആരൊക്കെയോ അവനെ മേലോട്ടും കീഴോട്ടും വലിച്ചു.
അഗാധതയിലെങ്ങോ റോസാപ്പൂവിന്റെ മണമുള്ള നെയ്യലുവയുമായി അമ്മ കാത്തിരിക്കുന്നെന്ന്‌ ജോസൂട്ടി അവനോടു പറഞ്ഞു. തേഞ്ഞുപോയ രണ്ടു മൗത്തശ്ശിപല്ലുകൾ അവനെ നോക്കി പുഞ്ചിരിച്ചു. ആരോ മുമ്പിൽ നടന്ന്‌ അവന്‌ വഴി കാണിച്ചു.
പുഴയുടെ കൈകൾ വാത്സല്യത്തോടെ അവനെ വലിച്ചടുപ്പിച്ചു, പഴുപ്പും, അഴുക്കും ദുർഗ്ഗന്ധവും നിറഞ്ഞ അവന്റെ കീറത്തോർത്തഴിച്ച്‌ മുൾക്കാട്ടിലെറിഞ്ഞു. എന്നിട്ട്‌ അവനെ ആശ്ലേഷിച്ചു,
രാവിലെ മുൾക്കാട്ടിൽ നിന്നും ചാക്കോ ആ തോർത്തു വലിച്ചെടുത്തു. ചത്തവർക്കെന്തിനാ തോർത്ത്‌. ! ഇല്ല്യോ മറിയേ? പുഴയോടയാൾ ചോദിച്ചു. എന്നിട്ട്‌ അതു ചുമലിട്ടിട്ട്‌ പുഴയെ നോക്കി പൊട്ടിക്കരഞ്ഞു.

ഒരു വിളിപ്പാടകലെ


ganesh panniyath



എന്റെ മകൻ പ്രണവിനിപ്പോൾ എന്റെ മനസ്സ്‌ വായിക്കാനറിയാം. അല്ലെങ്കിലും ഈയിടെയായി അവനാകെ മാറിയിട്ടുണ്ട്‌. പ്രായത്തേക്കാൾ പക്വത പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു അവൻ. പത്രവുമായി അവൻ മുറിയിലേക്ക്‌ വരുമ്പോൾ തന്നെ വിളിച്ചുപറയും- അച്ഛാ ഇന്ന്‌ മൊത്തം നാൽപ്പത്തിയേഴ്‌. ചിത്രങ്ങൾ കുറവ്‌.വെറും പതിനാറെണ്ണം മാത്രം. അവൻ പത്രം എനിക്കുനേരെ ഉയർത്തിക്കാണിക്കുന്നു. ചരമകോളങ്ങളുടെ പതിമൂന്നാം പേജ്‌. മുഖം തിരിച്ചറിയാൻ കഴിയുന്ന പതിനാറ്‌ ശവങ്ങൾ ഒറ്റനോട്ടത്തിൽ ഞാൻ കാണുന്നു. മുഖമില്ലാത്തവ മുപ്പത്തിയൊന്ന്‌. ആകെ നാൽപ്പത്തിയേഴ്‌. പത്രം എനിക്കു തന്ന്‌ തിരിച്ചുപോകുമ്പോൾ ഒരനുഷ്ഠാനം പോലെ അവൻ ചോദിക്കുന്നു. എല്ലാവരും ഒരു ദിവസം മരിക്കും അല്ലേ അച്ഛാ...?
അതൊരു തരം ഓർമ്മപ്പെടുത്തലല്ല. മറിച്ച്‌ സാന്ത്വനത്തിന്റെ വാക്കുകളാണ്‌. ജീവിതത്തിലിനി ബാക്കിയാവുന്ന കാത്തിരിപ്പ്‌ ഈ അനിവാര്യതക്ക്‌ വേണ്ടി മാത്രമാവുമ്പോൾ അവൻ സമാധാനിപ്പിക്കുന്നത്‌ ഇതാണ്‌. ഒന്നും ഓർക്കരുത്‌ അച്ഛാ.ഇന്നല്ലെങ്കിൽ നാളെ നാം ഓരോരുത്തരും പിരിഞ്ഞുപോകേണ്ടതല്ലേ?
വാതിൽ ചാരുമ്പോൾ അവൻ ഒന്നുകൂടി നോക്കും. രണ്ടു പാളികൾക്കിടയിലൂടെ മറയുന്ന അവന്റെ മുഖത്തപ്പോൾ ആകുലതകൾ കാണാം. അടുത്ത നിമിഷത്തിൽ സംഭവിക്കാൻ പോകുന്നൊരു മരണത്തെ അവൻ മനനം ചെയ്യുന്നത്‌ നിലവിളികൾ നിറഞ്ഞ അവന്റെ കണ്ണുകളിൽ വായിക്കാം. അടഞ്ഞ വാതിലിനപ്പുറം അവന്റെ പാദപതനങ്ങൾ അവസാനിക്കുമ്പോൾ ഞാൻ പതിമൂന്നാം പേജിന്റെ മുകളിൽ നിന്ന്‌ എന്റെ സ്വാസ്ഥ്യം തുടങ്ങുന്നു.ആദ്യത്തെ ചിത്രം ,അതിന്റെ അടിയിലെ ചരമകുറിപ്പ്‌,പിന്നെ രണ്ടാമത്തെ ചിത്രം അങ്ങനെയങ്ങനെ........മരണങ്ങളിലൂടെയുള്ള സഞ്ചാരമവസാനിക്കുമ്പോൾ പിന്നേയും ആദ്യത്തേതിൽ നിന്നു തുടക്കം. ആവർത്തനങ്ങളുടെ ധാരാളിത്തങ്ങളിൽ ഞാനെന്റെ വേദന മറക്കുകയാണെന്നും ശാന്തിയുടെ സമൃദ്ധിയിലൂടെയാണ്‌ സഞ്ചാരമെന്നും വെറുതെ നിനയ്ക്കും.
പത്രങ്ങളിലെ വാർത്ത ഞാനെന്നോ മറന്നുപോയിരിക്കുന്നു. രാഷ്ട്രീയം ,ഭീകരവാദം, ഭൂകമ്പം, ചരിത്രം, കൃഷി ,വ്യവസായം...ഇല്ല. ഞാനതൊന്നും ശ്രദ്ധിക്കുന്നതേയില്ല. അല്ലെങ്കിൽ അതെന്നെ ബാധിക്കുന്നതേയില്ല. വ്യക്തിയുടെ തീക്ഷ്‌ണമായ പ്രതിസന്ധികൾക്കു മുന്നിൽ സമൂഹം ഒന്നുമല്ലാതെയാവുന്നുവെന്ന തോന്നൽ ശരിയാകുന്നതുപോലെ. അവനു മുന്നിൽ യുദ്ധവും, പ്രകൃതിക്ഷോഭങ്ങളും ഘോഷയാത്രകളുമില്ല. അവന്‌ , അവന്റെ ചെറുവിരലിന്റെ മുറിപ്പാടുതന്നെയാണ്‌ ഏറ്റവും പ്രാധാന്യവും, സത്യവുമായിട്ടുള്ളത്‌. മരണത്തിന്റെ ദയാരാഹിത്യത്തിലേക്ക്‌ മിഴിയോടിച്ചിരിക്കുന്ന ഒരാൾക്ക്‌ എന്ത്‌ സാമൂഹിക പ്രതിബദ്ധതകളാണ്‌ ഉണ്ടാവുകയെന്ന്‌ ഒരൽഭുതത്തോടെ ഞാൻ ഓർത്തുപോകുന്നു.
രോഗവും മരണവും അകന്നുമാറിയ തീക്ഷ്‌ണയൗവനമിതാ പ്രതിരോധത്തിന്റെ ശക്തിയായി ഒരായിരം ഘോഷയാത്രകളായി നീങ്ങുന്നു. കാട്ടിലൂടെ ,മലമടക്കുകളിലൂടെ ഊർജ്ജത്തിന്റെ പ്രസരണം ചുറ്റും വ്യാപിക്കുകയാണ്‌. അത്‌ സമൂഹത്തോട്‌ തോന്നിയ പ്രണയത്തിന്റെ കാലം. ജ്വലിക്കുന്ന ഏതൊരു യൗവനവും ആഗ്രഹിച്ചുപോകുന്ന വിപ്ലവപ്രസ്ഥാനത്തിന്റെ കണ്ണിയാവുമ്പോൾ മുന്നിൽ സമൂഹം മാത്രമേയുള്ളു. വ്യക്തി നിലനിൽക്കുന്നില്ല. അന്ന്‌ മരണത്തിന്റെ സാദ്ധ്യതകളേയുള്ളു. തീർച്ചപ്പെട്ട മരണമില്ലായിരുന്നു. ..എന്നാൽ ഇപ്പോൾ ഉറക്കം മറന്നുപോകുന്ന എനിക്കു ഉണർവ്വിന്റെ ഓരോ മാത്രകളിലും നിറഞ്ഞെത്തുന്ന ശൂന്യതയുടെ മഹാമൗനമറിയുവാനാകുന്നു. അതെന്നെ വല്ലാതെ ഭയപ്പെടുത്തുമ്പോൾ ഒന്നും എനിക്കു സാന്ത്വനമാകുന്നില്ല. എന്റെ സ്നേഹം, വിശ്വാസം, ഭക്തി....മരണബോധത്തിനു മുന്നിൽ ഒന്നും എനിക്കു സമാധാനമാവുന്നില്ലല്ലോ.
ഒരു തരം അനിവാര്യതപോലെ ഞാനപ്പോള്‍ പതിമൂന്നാം പേജിന്റെ ഭാഗമാവുന്നു. ആരോ പത്രമാപ്പീസിലെത്തിച്ച എന്റെ നല്ല ഫോട്ടോകളിലൊന്ന്‌ ഞാനപ്പോള്‍കാണുന്നു. മുഖത്തും കണ്ണുകളിലും ചെറുപ്പത്തിന്റെ പ്രസരിപ്പും ആർജ്ജവവും.നരയോടാത്ത സമൃദ്ധമായ മുടിയുടെ ഭംഗി. കട്ടികൂടിയ മീശക്കു താഴെ നേർത്തൊരു പുഞ്ചിരിയുടെ തിളക്കം. ഫോട്ടോയുടെ അടിയിൽ ചെറിയൊരു ചരമക്കുറിപ്പ്‌. ഞാനത്‌ ശ്രദ്ധാപൂർവ്വം വായിക്കുന്നു. -ചെറിയേടത്ത്‌ അച്ചുതൻ(55)നിര്യാതനായി. സംസ്ക്കാരം ഇന്ന്‌ ഒരുമണിക്ക്‌. ഭാര്യ;ഉഷ, മക്കൾ, പ്രണവ്‌, നന്ദന.റിട്ടേർഡ്‌ വില്ലേജോഫീസർ നാരായണൻ നായരുടേയും, സരോജിനിയമ്മയുടേയും മകനാണ്‌.
എന്റെ ഫോട്ടോയിലേക്ക്‌ സസൂക്ഷ്മം നോക്കിയിരിക്കവെ ,ചരമപേജിലെ മറ്റു ചിത്രങ്ങളും കുറിപ്പുകളും അപ്രത്യക്ഷമാവുകയും അവിടെ എന്റെ ഫോട്ടോയും ചരമക്കുറിപ്പും മാത്രം അവശേഷിക്കുകയും ചെയ്യുന്നു. പിന്നെയത്‌ ഒരു കംമ്പ്യൂട്ടർ സ്ക്രീനിലെന്നപോലെ വികാസം കൊള്ളുകയും ചരമപ്പേജിലേത്‌ ഒറ്റച്ചിത്രമായി ഒരടിക്കുറിപ്പോടെ ഏകാന്തതയറിയുകയും ചെയ്യുന്നു.
കൈയ്യെത്താവുന്ന അകലത്തിൽ , തലഭാഗത്തെ മേശമേൽ ഗീതയുടെ രണ്ടു പരിഭാഷകളുണ്ട്‌. സ്വാമി ചിന്മയാനന്ദന്റെ ഇംഗ്ലീഷ്‌ പരിഭാഷയും വാസുദേവഭട്ടതിരിയുടെ മലയാളവും. പിന്നെ മൃഡാനന്ദ സ്വാമിയുടെ കഠോപനിഷത്തിന്റെ ഭാഷാന്തരീകരണവും. ബയോപ്സിയിലൂടെ രോഗനിർണ്ണയം നടത്തപ്പെട്ടപ്പോൾ നിലച്ചുപോകുന്നത്‌ ബാക്കിയാവുന്ന ആഹ്ലാദവും പ്രത്യാശയുമൊക്കെയാണെന്ന്‌ ബോധത്തിനോടൊപ്പം ഉയർന്ന നിലവിളികളോടെ ചില്ലലമാരയിൽ നിന്ന്‌ പുറത്തെടുത്തു വച്ച പുസ്തകങ്ങളാണവ.ആത്മീയാംശങ്ങളുടെ വരികളിൽ നിന്ന്‌ സമാധാനം കിട്ടുമെന്നുള്ള തോന്നൽ തന്നെ കാരണം. അതിലേക്ക്‌ മിഴിയോടിക്കുമ്പോൾ പ്രാർത്ഥനാമന്ത്രങ്ങളുടെ ചാരുതയറിയാനാകുന്നുണ്ട്‌. നചികേതസ്സു ചോദിച്ച മൂന്നാം വരമായ മരണത്തിനുശേഷം എന്ത്‌ എന്ന സമസ്യയ്ക്കു യമരാജൻ നൽകുന്ന വിവരണങ്ങളും അറിയുവാനാകുന്നുണ്ട്‌.
എല്ലാം ഒരുപാട്‌ ആവർത്തി വായിച്ചതാണ്‌. മനഃപാഠം‌പോലെ ഓരോ വല്ലിയും മനസ്സിലുണ്ട്‌. എന്നാൽ, വയ്യ, ഉതിർന്നുവീഴാത്ത ഒരു കണ്ണുനീർത്തുള്ളിപോലെ ഉഷ എനിക്കു മുന്നിലിരിക്കുമ്പോൾ പുസ്തകങ്ങളിലേക്ക്‌ നോക്കി അവൾ പറയും -ഓരോ വരിയും മനസ്സിൽ ഉരുവിടുക അച്ചു. ഒന്നും ഓർത്ത്‌ മനസ്സ്‌ പതറരുത്‌ ഒക്കെ വിധി............ഈശ്വരാ.
ഇല്ല. മന്ത്രങ്ങളൊന്നും ശരിയാവുന്നില്ല. ഒരു വരിപോലും ഉരുവിടാനാവുന്നില്ല. അത്രമാത്രം വേദനിക്കുന്നു. വേദനയുടെ ആശ്വാസത്തിനായി ഒന്നു നിലവിളിക്കാൻ കൂടി കഴിയുന്നില്ല. തൊണ്ടയിലൂറുന്ന നിലവിളികളിൽ പോലും രോഗാണുക്കളുടെ സമൃദ്ധിയാണ്‌.
ഈ മുറിയിലെ ചുമരലമാരയിൽ നിറയെ പുസ്തകങ്ങൾ .കവിതയും ഫിക്‌ഷനും ഫിലോസഫിയും ചരിത്രത്തിന്റെ പാഠപുസ്തകങ്ങളും. .........രോഗാതുരമായ കണ്ഠത്തിലെ ശബ്ദം ചിലമ്പിക്കാൻ തുടങ്ങിയതു മുതൽ ഓർത്തത്താണ്‌ ഇനിയൊരിക്കലും അവയെ സ്പർശിക്കാനാവില്ലെന്ന്‌. എന്തൊരു ആഹ്ലാദമായിരുന്നു അവ. സംവാദങ്ങളും, ചർച്ചകളും, ഈ പുസ്തകങ്ങളുടെ മനസ്സ്‌ തൊടാതെ പോയിട്ടില്ല. എന്നാൽ സ്വന്തം മരണം നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞ ഒരാൾക്ക്‌ പുസ്തകങ്ങൾ നൽകുന്ന പ്രത്യാശയെന്താണ്‌? ഒന്നുമില്ല. ഒന്നും: പുസ്തകങ്ങളെന്നല്ല ഒന്നും ഒരു സമാധാനമാവുന്നില്ല. മുമ്പ്‌ മക്കളായിരുന്നു ആഹ്ലാദം. എത്ര പ്രയാസങ്ങളുണ്ടായാലും എനിയ്ക്കു സ്വന്തമായി രണ്ടു കുട്ടികളുണ്ടല്ലോ എന്ന ബോധത്തിലേക്ക്‌ മനസ്സ്‌ മടങ്ങുമ്പോൾ ഒരൽഭുതം പോലെ ആഹ്ലാദമെത്തുന്നു. അവിശ്വസനീയമാവുന്നു അതിന്റെ നിർണ്ണയങ്ങൾ. മക്കളുണ്ടെന്ന ബോധം പ്രയാസങ്ങളെ എങ്ങനെയാണ്‌ ഇല്ലാതാക്കുന്നതെന്ന്‌ ഞാൻ ഓർത്തുനോക്കിയിട്ടുണ്ട്‌. എന്നാൽ അതങ്ങനെ സംഭവിക്കുന്നുവെന്നല്ല്ലാതെ എങ്ങനെയെന്ന്‌ അറിയുവാനായിട്ടില്ല. .ഒരു പക്ഷേ, എന്റെ അസ്തിത്വവുമായി ബന്ധിക്കപ്പെട്ട ഘടകം . അതാവാം അല്ലെങ്കിൽ വൈകി പിറന്ന കുട്ടികളോടുള്ള അടങ്ങാത്ത സ്നേഹം............
ഇപ്പോഴിതാ നിർണ്ണയിക്കപ്പെട്ട മരണത്തിന്റെ തീക്ഷ്‌ണമായ വേദനയും, നിരാലംബതയും.ഇവിടെ ഒന്നും ആശ്വാസമാവുന്നില്ല. മക്കളും ഭാര്യയും ആത്മീയസൂക്തങ്ങളും പ്രവചനങ്ങളും പുനർജ്ജനിയും ഒന്നും, കാരണം തീർച്ചയാക്ക്പ്പെട്ട മരണത്തിലേക്കുള്ള യാത്ര ഭീതിജനകമയ ഒരനുഭവമാണ്‌. വേദന തീവ്രമാവുമ്പോൾ കണ്ണുകൾ കൂടുതൽ ആഴങ്ങൾ തേടുകയും മുഖത്തെ പേശികൾ വലിഞ്ഞുമുറുകുകയും ചെയ്യും.അപ്പോൾ ഒരഭയത്തിനായി ഞാൻ പരതുന്നു. എന്റെ ശുഷ്ക്കിച്ച കൈ ഒരു തൂവൽ പോലെ യെടുത്ത്‌ ഉഷയപ്പോൾ നെഞ്ചോടു ചേർക്കുന്നു. പിന്നെ എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവൾ ചോദിക്കും -വല്ലാതെ വേദനിക്കുന്നുവോ അച്ചു?
വേദനയുടെ കാഠ്യന്യത്തെക്കുറിച്ച്‌ അവൾക്ക്‌ അറിയായ്‌കയല്ല. വേദനിക്കുമ്പോഴും അത്രയൊന്നും വേദനയില്ലെന്നുള്ളൊരു അറിവിനുവേണ്ടി , വെറുതെ.....
യാന്ത്രികമായി അവൾ റിസീവറെടുക്കുന്നു. എന്റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ടുതന്നെ അവൾ സംസാരിക്കാൻ തുടങ്ങുന്നു. ഡോക്‌ടർ അച്ചുവിന്‌ വല്ലാതെ വേദനിക്കുന്നുണ്ട്‌. വേഗം വന്നാൽ നന്നായിരുന്നു. വേഗം.
സീറ്റിൽ നിന്നെഴുന്നേറ്റ്‌ കാർ സ്റ്റാർട്ട്‌ ചെയ്‌ത്‌ ഇവിടെ യെത്തുന്നതിനാവശ്യമായ സമയമേ വേണ്ടു ഡോക്‌ടർ ഐസക്കിന്‌. ഗേറ്റ്‌ കടന്ന്‌ അയാളുടെ കാർ എത്തുന്നു. സുഖാന്വേഷണങ്ങളും ചോദ്യങ്ങളുമില്ല. കട്ടികൂടിയ ഗ്ലാസ്സുകൾക്കു പിന്നിലെ പളുങ്കുഗോട്ടി പോലുള്ള കണ്ണുകളിലെ സൂക്ഷ്മത എന്റെ ശരീരത്തിൽ ഒരരിപ്പായി ഇഴയുന്നു. പിന്നെ വളരെ ലാഘവത്തോടെ എന്റെ കൈത്തണ്ടയിലെ നിർജ്ജീവമായിക്കൊണ്ടിരിക്കുന്ന ഞരമ്പുകളിലോന്നിൽ അയാൾ സൂചി കയറ്റുന്നു. ശരീരമാസകലം പടരുന്ന ഡൈക്ലോഫെനക്‌ കലർന്ന മരുന്നിന്റെ ധവളിമ അപ്പോള്‍ഞാനറിയുന്നു. പിന്നെ ഒരു സൈക്യാട്രിസ്റ്റിനെപ്പോലെ ഡോക്‌ടർ ഐസക്‌ പറയുന്നതു കേൾക്കാം. -ഉറങ്ങുക അച്ചുതൻ,സുഖമായി ഉറങ്ങുക ,എല്ലാം ശരിയാവും.
ശരി തന്നെ അടയുന്ന കണ്ണുകൾക്കൊപ്പം അകന്നുപോകുന്ന വേദന .പിന്നെ സമാധിപോലത്തെ ശാന്തി. നിറഞ്ഞ ശാന്തിയിൽ നിറങ്ങളെത്തുന്നു. പിന്നെ അത്‌ മറ്റൊരു ലോകമാണ്‌. നിറങ്ങൾ മാത്രമറിയുന്ന ശൈശവകാലം.
നിറങ്ങളുടെ സമൃദ്ധിയവസാനിക്കുമ്പോൾ ബാക്കിയാവുന്ന വിളറിയ വെളുപ്പിലേക്ക്‌ ഞാൻ മിഴി തുറക്കുന്നു. ഏകാന്തതയുടെ കൂടാരം പോലെ മുറി. അതിൽ ഞാനും എന്റെ വാർദ്ധക്യവും രോഗവും. ഒന്നുറക്കെ കരയാൻ കഴിയാത്തവന്റെ നിസ്സഹായതയും ബാക്കിയാവുന്നു

അങ്ങനെ ഞാൻ ചന്ദ്രനിൽ ഇറങ്ങി

suby t v

ജീവിതത്തിൽ ഞാനേറ്റവും പ്രാധാന്യമുള്ളതായി കാണുന്ന ഒരു ദിനമാണ്‌ ഇന്ന്‌. കാരണം ഇന്നാണ്‌ ഞാൻ ചന്ദ്രയാത്രക്ക്‌ തുടക്കമിടുന്നത്‌.
ഞാനിപ്പോള്‍നാസയിലെ വിശിഷ്ടമായ ഒരു മുറിയിലാണിരിക്കുന്നത്‌. കേരളീയനായ ഞാനും, ചൈനക്കാരനായ വാൻഹിമ്‌ ലാത്തോവറും അമേരിക്കക്കാരനായ ഫാന്റ്‌ വിൽസും ചെറിയ ലഗ്ഗേജുമായി വളരെ സുരക്ഷാപൂർവ്വം പേടകത്തിൽ കയറിയിരുന്നു.
ത്രീ.....ടൂ...വൺ....സീറോ.... പേടകം വൻശബ്ദവും പുകയും വർഷിച്ചുകൊണ്ട്‌ ഉയരുകയാണ്‌. ഭൂമിമണ്ഡലം വിട്ട്‌ ഞങ്ങളുടെ പേടകം ഉയരുകയാണെന്നുള്ള കണ്‍‌ട്രോള്‍ റൂമിലെ അറിയിപ്പ്‌ ഞങ്ങളെ ആവേശഭരിതരാക്കി. ഭൂഗുരുത്വാകർഷണമില്ലാത്ത മണ്ഡലത്തിലെത്തിയപ്പോൾ നാസയിൽ നിന്നു തന്ന ഗുളികരൂപത്തിലുള്ള മിഠായി ഫാന്റ്‌ വിൽസങ്കിൾ വാഹനത്തിൽ വാരിച്ചിതറിയതും അവയോരോന്നും പേടകത്തിനുള്ളിൽ ഓടി നടന്നുതുടങ്ങി. രണ്ട്‌ മാമന്മാരേയും അനുകരിച്ച്‌ ഞാനും മിഠായിയുടെ പിറകേ നടന്നു നടന്നു അവ ഓരോന്നായി വായിലാക്കി. ഫാൻറ്റ്‌ വിൽസങ്കിള്‍ യന്ത്രങ്ങൾ പരിശോധിക്കുന്നതിലും വാൻഹിമ്‌ ലാത്തോറങ്കിൾ വാഹനം നിയന്ത്രിക്കുന്നതിലും മുഴുകി. നിമിഷങ്ങൾക്കകം ഞങ്ങളുടെ വാഹനം ചന്ദ്രനിൽ ഇറങ്ങുകയാണ്‌.
നീണ്ടു കിടക്കുന്ന കറുത്ത പ്രതലം .മാൻഹിമ്‌ ലാത്തോവർ മാമൻ വാഹനം നിയന്ത്രിക്കവേ ഞാനും വിൽസങ്കിളും താഴേക്ക്‌ ചാടി........ഹായ്‌ ....പണ്ട്‌ ഞാൻ ചന്ദ്രനെ നോക്കി പാടാറുള്ള "അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്താണ്‌ " എന്ന പാട്ട്‌ ഒന്നു മൂളിയതും
'ഇഷ്ടമുള്ളത്ര ഓടിനടന്നോളു ട്ടോ" എന്ന ഫാന്റസങ്കിളിന്റെ ആംഗ്യം കാണിക്കലിനെ തുടർന്ന്‌ ഞാൻ അവിടെ ഓടിനടക്കാൻ തുടങ്ങി. കൂടെ അങ്കിളും. ഹെൽമെറ്റിനുള്ളിലൂടെ നമ്മുടെ ഭൂമിയെ കണ്ട ഞാൻ മനസ്സിൽ പറഞ്ഞു"എന്തു ചന്തം,നമ്മുടെ കൊച്ചുഭൂമിക്ക്‌" ഉൽക്കാപതനം മൂലമുള്ള ഗർത്തങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിൽ ഞാൻ കണ്ടു. വാഹനത്തിന്റെ സ്റ്റോർ ബോക്സിൽ പത്തുപതിനഞ്ചു കല്ലുകൾ ഞങ്ങൾ രണ്ടുപേരും ഒത്തുചേർന്ന്‌ കയറ്റിയിട്ടു. ശേഷം ഇന്ത്യയുടേയും അമേരിക്കയുടേയും ചൈനയുടെയും പതാക നാട്ടി. കൺനിറയെ ചന്ദ്രമാമനെ നോക്കി ഞാൻ വിട പറഞ്ഞു വല്ല അന്യഗ്രഹജീവികളേയും കണ്ടിരുന്നെങ്കിൽ ഒന്നു റ്റാറ്റാ പറയാമായിരുന്നു.
വാഹനത്തിന്റെ ഡോർ അടഞ്ഞതും നാസയിലെ അംഗങ്ങളുടെ അഭിനന്ദനങ്ങൾ ഞാനും ഫാന്റ്‌ വിൽസങ്കിളും ഏറ്റുവാങ്ങി. ഞങ്ങൾ ഡ്രസ്സ്‌ അഴിച്ചെടുത്തു. അൽപ്പം വെള്ളം കുടിക്കാൻ ബോട്ടിലിലുള്ള വെള്ളം പുറത്തേക്ക്‌ ഒഴിച്ച ശേഷം ഗോളാകൃതിയിലായ വെള്ളത്തിന്റെ അടുത്ത്‌ പോയി വായിലാക്കി. പേസ്‌റ്റ്‌ രൂപത്തിലുള്ള ആഹാരം ഞങ്ങൾ മൂവരും ആസ്വദിച്ചു കഴിച്ചു. ഒരു കുളി പാസ്സാക്കാൻ തോന്നിയപ്പോൾ ഞാൻ വെള്ളത്തിന്റെ ടാങ്ക്‌ തുറന്നു ബോൾ രൂപത്തിലുള്ള വെള്ളം ഒരു സ്പോഞ്ചിൽ എടുത്തശേഷം അത്‌ ശരീരത്തിൽ അമർത്തിത്തുടച്ചു. ഇതാണ്‌ ഇവിടുത്തെ കുളി. അഥവാ സ്പോഞ്ച്‌ ബാത്ത്‌!
പ്രാണികൾക്ക്‌ ചന്ദ്രനിൽ പറന്നു നടക്കാൻ കഴിയുമോ എന്ന പ്രശ്‌നത്തെ തുടർന്ന്‌ ഞങ്ങൾ കൊണ്ടുവന്ന തേനീച്ച പെട്ടി തുറന്നു. അവയ്‌ക്ക്‌ അതിന്‌ കഴിയുന്നില്ല. രാത്രി ഞാൻ ഉറങ്ങാൻ കിടന്നു. ഇടയ്‌ക്ക്‌ എപ്പോഴോ എന്റെ ഉറക്കത്തിന്‌ തടസ്സമിട്ടപ്പോൾ പേടകത്തിലെ ക്ലോക്ക്‌ ഞാൻ നോക്കി, അഞ്ചു മണി. വീട്ടിലാവുമ്പോൾ മൂത്രമൊഴിച്ച്‌ കിടക്കുന്ന സമയം. അപ്പോളൊരു സംശയം ചന്ദ്രനിൽ പോകുന്നവര്‌ എവിട്യാ മൂത്രം ഒഴിക്ക്യാ? സ്വാഭാവികമായ സംശയം. ഞങ്ങളുടെ ഡ്രസ്സിന്റെ കീഴിൽ ഒരു ബാഗ്‌ ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിലാണ്‌ ചന്ദ്രയാത്ര നടത്തുന്നവർ മുള്ളാറ്‌. ചിരിക്കേണ്ട ഈ ബാഗ്‌ ലോകത്തിലൊരു കുട്ടിക്കും സ്കൂളിൽ കൊണ്ടുപോകുവാൻ കൊടുത്തിട്ടില്ല. ഞങ്ങളുടെ പേടകം ഭൂമിമണ്ഡലത്തിലേക്ക്‌ പ്രവേശിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം. വിജയകരമായി പേടകത്തിന്‌ പുറത്തുള്ള മൂന്ന്‌ പാരച്ച്യൂട്ടുകൾ നിവർന്നു. കടലിൽ ഞങ്ങളെ കാത്തുകിടക്കുന്ന "നാസ" എന്ന കപ്പലിലെ മൂന്ന്‌ ഹെലികോപ്‌ടറുകളിൽ ഒന്ന്‌ പറന്നുവന്ന്‌ ഞങ്ങളെ മൂന്നുപേരേയും അതിനകത്തു കയറ്റി. ശേഷം രണ്ടാമത്തെ ഹെലികോപ്പ്‌ടർ വന്ന്‌ സ്റ്റോർ ബോക്സിലെ കല്ലുകൾ അതിനകത്തു കയറ്റി. മൂന്നാമത്തേത്‌ പറന്നു വന്ന്‌ പേടകവും പൊക്കിയെടുത്ത്‌ പറന്നു തുടങ്ങി. സമയം കൃത്യം 11. മണി. ഹെലികോപ്‌ടർ നാസകേന്ദ്രത്തിലെ പ്രത്യേക കവാടത്തിനു മുൻപിലിറങ്ങി.
ഉയർന്നു പൊങ്ങുന്ന ഹർഷാരവത്തിലൂടെ ഞങ്ങൾ മൂവരും കുറച്ചു ഗമയോടെ നടന്നു. ഒരു ചില്ലുപേടകത്തിനകത്തേക്കാണ്‌ നാസ അധികൃതർ ഞങ്ങളെ നയിച്ചതു്‌.ഇനി പന്ത്രണ്ടു ദിവസം ഇതിനകത്ത്‌ ആണ്‌. പ്രശസ്തരായ ഇരുപതോളം ഡോക്‌ടർമാരുടെ മേൽനോട്ടത്തിൽ. വേറെ ഏതോ ലോകത്തിൽ നിന്ന്‌ വന്നതല്ലേ, ഇത്‌ അത്യാവശ്യമാണ്‌. ചില്ലു വീടിനകത്തു എല്ലാ സൗകര്യങ്ങളുമുണ്ടു താനും. ചില്ലു വീടിനകത്തു നിന്നും ഉയർന്നുപൊങ്ങുന്ന ഹർഷാരവങ്ങളും ക്യാമറകളും പതാകകളും നോക്കി പന്ത്രണ്ടു ദിവസത്തെ ചികിത്സക്കായി ഞാൻ കാത്തിരുന്നു.

ബാലന്റെ ബാല്യം.








briji



സ്ക്കൂളിന്റെ വാർഷികത്തിനു മഹാ പൺ ടിതൻ പ്രസം ഗിച്ചു. "ഇന്നത്തെ കുട്ടികൾക്കു ഒരു ബാല്യം ഇല്ല.ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ മാതാ പിതാക്കൾ അവരുടെ ബാല്യം വളച്ചൊടിച്ചു മുരടിപ്പിക്കുന്നു. കഴുത്തിൽ ഇറുക്കി കെട്ടിയ ടൈ ഉം ,പകമല്ലാത്ത സോക്സും ഷൂസും ഇട്ടു മുതുകു വളയുന്ന ഭാരമുള്ള ബാഗിൽ ഒരേ നിറത്തിൽ അട്ടയിട്ട പുസ്തകങ്ങളെ പോലെ ചിട്ടയായ ഒരു നിർ ജീവിതം.അവർ നാട്ടു മാവിൻ ചുവട്ടിൽ കണ്ണി മാങ്ങ കടിച്ചു നടന്നും മണ്ണപ്പം ചുട്ടു കളിച്ചും രസിക്കുന്നില്ല."
സ്കൂൾ മാസ്റ്ററായിരുന്ന അഛനും ഗ്രാമീണയായ അമ്മയും നിശ്ചയിച്ചു.
മോനേ ബാലാ..കുട്ടന്റെ ബാല്യം മുരടിക്കരുത്‌.മഞ്ചാടികുന്നിൻ ചരുവിലും ,നാട്ടു മാവിൻ ചുവട്ടിലും കൊത്താം കല്ലാടി മണ്ണപ്പം ചുട്ടു അപ്പൂപ്പൻ താടി പറപ്പിച്ചു രസിച്ചോളു.കരുമാടികുട്ടന്മാരുടെ കൂടെ പുഴയിൽ ചാടി തിമിർത്തു നീന്തി ക്കോളു.
ബാലൻ ബാല്യം ആസ്വദിച്ചു.
നഴ്സറിയിൽ പോകാത്തത്‌ കാരണം 'വലിയ' സ്ക്കൂളിൽ അഡ്‌ മിഷനുള്ള ഇന്റർവ്വ്യ്യ്‌ വിൽ തോറ്റു.
ഭൂമിക്കു മണ്ണപ്പത്തിന്റെ ആക്രു തി ആണെന്നു ഉത്തരം പറഞ്ഞു പോൽ !.പിന്നീട്‌ പല സ്ക്കൂളിലും പല വർഷം .ജീവിത ഭാരം ഒറ്റക്കു ചുമന്നു തളർന്ന മാസ്റ്റർ തുച്ചമായ പെൻഷൻ വാങ്ങാൻ യാത്രയായപ്പോൾ കഷ്ടിച്ചു ഒരു ഗുമസ്തനെങ്കിലും ആവാൻ കഴിയാത്ത മകനെ നോക്കി അമ്മ നെടുവീർപ്പിട്ടു.
വിശപ്പെരിയുന്ന മാസാവസാനത്തിൽ ഒരു നുറുങ്ങു കവിത എഴുതാൻ മുനിഞ്ഞിരിക്കുന്ന മകനോടു അമ്മ പറഞ്ഞു.
മോനെ ബാലാ നിന്നെ ഞങ്ങൾ ഒരിക്കലും വേദനിപ്പിച്ചില്ല. നിന്റെ ബാല്യം മുരടിപ്പിച്ചില്ല.എന്നിട്ടു നീ....
എന്തിനാ .ഈ മുരടിച്ച ജീവിതം തരാനോ?.മകന്റെ കണ്ണുകളിൽ ദേഷ്യം ആളി.
എന്റെ പ്രായത്തിൽ ഉള്ളവരെല്ലാം നല്ല സ്ക്കൂളിൽ പഡിച്ചു അമ്പതിനായിരവും കാറും ഒക്കെ വാങ്ങി സുഖിക്കുന്നു.
പക്ഷെ മോനെ നിനക്കു നല്ലൊരു ബാല്യം..
അതെ. പക്ഷെ മണ്ണപ്പത്തിനു മറ്റൊരു പകുതി കൂടിയുണ്ട്‌.അപ്പോഴെ അത്‌ ഉരുണ്ട ഭൂമിയാകൂ. പൊള്ളുന്ന വെയിലിലേക്കു ഇറങ്ങിപോയ മകനോടു അമ്മ ചോദിച്ചു.കുട്ടാ എവിടേക്കാ?
അന്നു ചുട്ടു വെച്ച മണ്ണപ്പമൊക്കെ വിറ്റാൽ കാശ്‌ കിട്ടുമോന്നു നോക്കാൻ.ജീവിക്കാൻ വേണ്ടത്‌ കാശാണമ്മെ കാശ്‌.

5 കഥകൾ


deepusasi thathappilly

1-ആശ്വാസം

നിലാവിന്റെ നേർത്ത സംഗീതത്തിൽ നിഴലുകൾ കഥ പറയുമ്പോൾ ഒരു നിശാശലഭമായി പറക്കുകയായിരുന്നു അവൾ.
യാത്രയുടെ ഏതോ മുഹൂർത്തത്തിൽ ആലസ്യത്തോടെ കണ്ണു തുറന്നപ്പോൾ കിടക്കയിൽ തന്റെ ശരീരം കാണാഞ്ഞ്‌ അവൾ പരിഭ്രമിച്ചു.
"പേടിക്കേണ്ട നിന്റെ സുന്ദരശരീരം ദാ ഈ ഡി.വി.ഡിയിൽ ഭദ്രമായുണ്ട്‌. "കാമുകൻ പറഞ്ഞു.
കാമുകനോടൊപ്പം സർവ്വതും മറന്ന്‌ സ്നേഹം പങ്കു വെക്കുന്ന തന്റെ നഗ്ന ശരീരം ഡി.വി.ഡി.പ്ലെയറിൽ കണ്ടപ്പോഴാണ്‌ , അവൾക്ക്‌ ആശ്വാസമായത്‌.

2-മൗനം

കുറച്ചു നാളുകൾക്കു ശേഷമാണ്‌ അവർ നഗരത്തിരക്കിൽ കണ്ടുമുട്ടിയത്‌. കോഫീഹൗസിലിരുന്ന്‌ കാപ്പിയും ബെർഗ്ഗറും കഴിക്കുമ്പോഴും ,ഏ സി തീയേറ്ററിലിരുന്ന്‌ സിനിമ കാണുമ്പോഴും ഹോട്ടൽമുറിയിൽ വികാരങ്ങൾ പങ്കുവെച്ചുകിടക്കുമ്പോഴും അവർക്കിടയിൽ മൗനത്തിന്റെ കനത്ത മതിൽക്കെട്ടുണ്ടായിരുന്നു.
ഒടുവിൽ
യാത്ര പറയാൻ നേരം അയാൾ അവളോട്‌ ചോദിച്ചു
"നമ്മുടെ ഡിവോഴ്‌സിന്റെ അടുത്ത കൗൺസിലിങ്‌ എന്നാണ്‌?


3-ചിരി

മഞ്ഞുതുള്ളികളുടെ സുഗന്ധം ആർക്കോ എപ്പോഴോ എവിടെയൊക്കെയോ നഷ്ടമായ സ്വപ്‌നങ്ങളുടെ ജീർണ്ണഗന്ധമാണെന്ന തിരിച്ചറിവിലാണ്‌ അയാൾ ആദ്യമായി ചിരിച്ചതു്‌. പക്ഷേ ആ ചിരി അവസാനിച്ചില്ല. മാനസികാരോഗ്യാശുപത്രിയിൽ പല പ്രാവശ്യം ഷോക്ക്‌ ട്രീറ്റുമന്റിനു വിധേയമായിക്കൊണ്ടിരുന്നപ്പോഴും അയാൾ ചിരിച്ചുകൊണ്ടേയിരുന്നു


4-പുകച്ചുവയുള്ള സ്വപ്‌നങ്ങൾ


നിനച്ചിരിക്കാതെ പെയ്‌ത ഒരു പാതിരാമഴയിൽ എൻറെ സ്വപ്‌നങ്ങളത്രയും നനഞ്ഞു കുതിർന്നു. വെയിൽപ്പൂ വിരിയുന്നതും കാത്തിരുന്നു. നനഞ്ഞൊട്ടിയ സ്വപ്‌നങ്ങളെ വേർതിരിക്കാൻ പക്ഷേ, കനിഞ്ഞില്ല ഒരു വെയിൽനാളവും. ഒടുവിൽ നനഞ്ഞ സ്വപ്‌നങ്ങളെ ,പാതകത്തിനു മേൽ ഉണക്കിയെടുത്തു. പക്ഷേ, ഇപ്പോൾ സ്വപ്‌നങ്ങൾക്കെല്ലാം ഒരു പുകച്ചുവ. ഒരു പക്ഷിക്കും ചേക്കേറാൻ ഒരു ശിഖരം പോലും നൽകാതെ വലിയൊരു മരം മാത്രമായ്‌ എന്റെ സ്വപ്‌നങ്ങൾ വളർന്നുകൊണ്ടേയിരുന്നു. അമ്പരപ്പിന്റെ ഒരാകാശവിതാനം മാത്രം എനിക്ക്‌ സമ്മാനിച്ചുകൊണ്ട്‌.


5-പറയാൻ മറന്നത്‌

ഇന്നലത്തെ മഴയ്‌ക്കും ഇന്നത്തെ പകലിനും ഒരുമിക്കാനാവില്ലെന്നറിഞ്ഞ്‌ , നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ വിറങ്ങലിച്ച നിശ്ശബ്‌ദതയിൽ ദൂരങ്ങൾ താണ്ടുമ്പോൾ ഞാൻ ഓർത്തു രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത്‌ ,പറയാൻ മറന്ന പ്രണയത്തെക്കുറിച്ച്‌ മാത്രമായിരിക്കുമോ?

ഒഴിവ്‌






k p m navaz



അങ്ങനെയാണ്‌ അവർ ആ സാഹസത്തിനു തയ്യാറായത്‌. ദാരിദ്ര്യവും, തൊഴിലില്ലായ്‌മയും, വിലക്കയറ്റവും കൊടികുത്തി വാഴുവാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സംഘടിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ നോക്കി പല്ലിറുമ്മുകയും അസൂയ പൂണ്ട്‌ കലിതുള്ളുകയും ചെയ്‌തു.
ഏതു വറുതിയിലും അണ പൈ കുറയാതെ പ്രതിമാസം മാസപ്പടി എണ്ണിവാങ്ങുന്നവർ. കൂടാതെ ഭരണചക്രത്തിന്റെ നട്ടും ബോൾട്ടും എന്ന പേരിൽ വിലക്കയറ്റത്തിന്റെ തോത്‌ അളന്നു തൂക്കി. അതിനു ക്ഷാമ ബത്തയും മറ്റും വേറേയും. എന്തിന്‌ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ശമ്പളവും പെൻഷനുമായി അടിച്ചെടുക്കുന്ന കൂട്ടർ. നാടാകെ കത്തിയെരിഞ്ഞാലും ഭൂമി കീഴ്‌മേലെ മറിഞ്ഞാലും പോറലേൽക്കാതെ ഒരു വർഗ്ഗം. !
യുവരക്തം തിളച്ചു. ഇതിനൊരു അറുതി വരുത്തണം. ചുരുങ്ങിയത്‌ ആ ആനുകൂല്യം കൈപ്പറ്റുന്നവരിൽ ചിലരെങ്കിലും തങ്ങളിൽ നിന്നുള്ളവരായിരിക്കണം. അങ്ങനെ സാമൂഹ്യ നീതി ഉറപ്പു വരുത്തണം.
അതിനെന്തു വഴി?
അവർ സെക്രട്ടറിയേറ്റിലേയും സർക്കാർ ആപ്പീസുകളുടേയും മുമ്പിലെ വെള്ളക്കോളർ പട്ടാളത്തെ നോക്കി തല പുകഞ്ഞാലോചിച്ചു.
"ഒരു വഴിയുണ്ട്‌" അവരിൽ ഒരു ബുജിക്ക്‌ വെളിപാടുണ്ടായി. സെക്രട്ടറിയേറ്റിൽ ബോംബു വെക്കുക. ! ഒരു പൊട്ടലിൽ കുറേയെണ്ണം കായണം.
അത്യുഗ്രശേഷിയുള്ളതു തന്നെ വെക്കണം.
"ഒരു പത്ത്‌ ആയിരെണ്ണമെങ്കിലും ചാകണം. മറ്റു ചിലർ ആവേശപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു. അവരുടെ ഒഴിവുകളിൽ ഞങ്ങളിൽ കുറേ ആളുകൾ കയറിപ്പറ്റും. അങ്ങനെ സാമൂഹ്യനീതി ഉറപ്പാക്കും. ....
ആലോചിച്ചപ്പോൾ സൂപ്പർ ഐഡിയ.അങ്ങനെ നിർദ്ദേശം ഐകകണ്ഠ്യേന പാസായി. ഒടുവിൽ ഒരു ശുഭമുഹൂർത്തത്തിൽ അവർ അക്കാര്യം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്‌തു.
ഡും.....
ഓപ്പറേഷൻ സക്‌സസ്‌. ഉദ്ദേശിച്ചപോലെ കുറേയെണ്ണം ചത്തൊടുങ്ങി. തൂപ്പുകാരൻ മുതൽ കാര്യക്കാരൻ വരെയുള്ള അനേകം പേരുടെ കസേരകൾ ഒറ്റയടിക്ക്‌ കാലി.
യുവവിപ്ലവകാരികളുടെ കണ്ണിൽ പൂത്തിരി കത്തി. തങ്ങളെ ഉൾപ്പെടുത്തി ഒഴിവുകൾ നികത്തപ്പെടുന്ന ശുഭമുഹൂർത്തത്തിനായി അവർ കാതോർത്തു.
ഒരു ദിവസം ഒഴിഞ്ഞു കിടന്ന കസാലകളിലൊക്കെ
പുതിയ ആളുകൾ കുടിയേറിയ വാർത്ത കേട്ട്‌ യുവജന സേന ആഘോഷപൂർവ്വം ആപ്പീസുകളിൽ ഇരച്ചുകേറി. തങ്ങളിൽ ചിലരുടെയെങ്കിലും മുഖം ആ കസാലകളിൽ കുടികൊള്ളുന്നുണ്ടോ എന്ന്‌ അവർ പരതി.
അവർ ആ കാഴ്‌ച കണ്ടു ഞെട്ടി.
ഒഴിവു വന്ന കസാലകളിൽ ഇരിക്കുന്നവരൊക്കെ മരിച്ചവരുടെ ആശ്രിതരായിരുന്നു.

കുറുക്കന്മാര്‍








vijayan vilakkumadam
മനുഷ്യരെ
എങ്ങും കാണാനില്ല
എല്ലായിടത്തും
രണ്ടു കാലുള്ള
കുറുക്കന്മാര്‍ മാത്രം

പ്രസക്തി

കബറടക്കാന്‍ വന്നവര്‍
കബറടക്കി
ദൈവത്തെ പ്രാര്‍ത്ഥിച്ചു
മടങ്ങിയവര്‍ വേഗം
ദൈവസന്നിധിയിലെത്തി
ജീവിതത്തെ ഞാന്‍ വായിക്കട്ടെ
ഒരക്ഷരവും തെളിയുന്നില്ല
ഈ ജീവിതഗ്രന്ഥത്തില്‍
വിധിയെന്ന രണ്ടക്ഷരങ്ങള്‍ മാത്രമിതാ
പ്രകാശിച്ചു നില്‍ക്കുന്നു
പ്രപഞ്ച നാഥന്‍ പോലും
ഇവിടെ
തലകുനിച്ചു നില്‍ക്കുമ്പോള്‍
നാമാര്‌
നമുക്കെന്തു പ്രസക്തി?

നെഞ്ചി൯ കൂ‍ടിലെ നീല മറുക്




raju iringal



അത്യാഹിത വിഭാഗത്തിലെ
നാലാം നമ്പർ കിടക്കയിൽയന്ത്ര സഹായത്താൽ
ജീവ൯ തിരിച്ചു പിടിക്കുമ്പോൾനെഞ്ചി൯ കൂടിലെ നീല മറുക്
വലിഞ്ഞു പിടച്ച്
പുകമേഞ്ഞ ശവപ്പറമ്പിനെ നോക്കി
എന്നെ കൊണ്ടു പോകൂന്ന്
വിലപിച്ചു കൊണ്ടേയിരുന്നു.

നെഞ്ചിൽ നിന്ന്
പൊട്ടിത്തെറിച്ചേക്കുമെന്ന്
സത്യമായും പേടിയോടെ
അവൾമലമുകളിലെ ദൈവത്തേയും
ജല സമാധിയിലെ ദൈവത്തേയും
മുപ്പത്ത് മുക്കോടി ദൈവത്താറിനേയും
കണ്ണ് നിറച്ച് വിളിച്ചു.

സ്നേഹത്തിന്റെ പൊട്ടു നൂലുകൾഓരോ ചലന വേഗതയിലും
തുടര്‍ച്ചയറ്റു പോകുന്നത്
ഉറഞ്ഞ് കട്ടിയാവുന്നത്
പറവകൾ ചിത്രത്തൂണുകളിൽ‘റ’ പരുവത്തിൽ തൂങ്ങി നില്‍ക്കുമ്പോഴാണ്.

ചിത്രത്തിലെ ഓരോ കിളിയും
മാഞ്ഞു മാഞ്ഞ് ഇല്ലാതാകും പോലെ
ചരിത്രത്തിലെ ഓരോ കഥയും
പറഞ്ഞ് പറഞ്ഞ് തേഞ്ഞു പോകും പോലെ
അടുപ്പത്ത് അരി തിളക്കുമ്പോലെ
എന്തൊരു പിടപ്പ്
അതെ
നെഞ്ചിന്‍ കൂടല്ലേ
നീല മറുകല്ലേ..
അമ്മയല്ലേ.
മകനല്ലേ
പിടക്കുക തന്നെ ചെയ്യും

കല്ലടുപ്പ്‌




sakkir hussain

കണ്ണീർ
കാച്ചിയൂതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ കല്ലടരുകൾക്ക്‌
കാലം കേൾക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കൊണ്ട വിറകുകൊള്ളികൾ
നീറി, നീറി
തേങ്ങുന്നുണ്ടായിരുന്നു
കപ്പയും, കറിയും
ഓർമ്മയിൽ മധുരിക്കുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ മൺചട്ടിയിലെ
മത്സ്യക്കുഞ്ഞിനെ തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ച്‌,വേവിച്ച്‌
എത്ര കുരുന്നുകൾ ഉറക്കത്തിലേക്ക്‌
വഴുതിയിട്ടുണ്ടാകും?
ചവർപ്പൻ യാഥാർത്ഥ്യങ്ങൾ
കണ്ടു മടുത്ത എത്ര കൂരകൾ
ഉറക്കത്തിലേക്കു ചെരിഞ്ഞുപോയിക്കാണും?
അപ്പോഴും,
കാരുണ്യത്തിൻ ഹൃദയം പിളർത്തി
കുരു നെൽക്കതിർ പിന്നെയും
ഉതിർന്നുകൊണ്ടിരുന്നു

മരണത്തിന്റെ ഊഴം


delna niveditha
കമ്പനിയിലവസാന സ്നാനമെന്നറിയാതെ
കരനോക്കി കിതച്ചുകേറി
കുഞ്ഞായ നാളിൽ കഴുത്തിലന്നാടിയ
കുഞ്ഞുമണിയൊച്ച മുഴങ്ങി കാതിൽ
ഇന്നലെ ചങ്ങാതി പിടയുന്ന നേരത്ത്‌
മിണ്ടാതെ നിന്നവൻ മിഴി നിറഞ്ഞോ?
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
ടാറിട്ട റോഡിലെ പൊള്ളുന്ന വെയിലിലും
ചാട്ടവാറടിയുടെ ചൂടു മാത്രം
പൊള്ളുന്ന വെയിലിൽ നടന്നു കിതച്ചുപോയ്‌
'തുള്ളിവെള്ളം നാവിൽ മോഹമായി
അടികൊണ്ട്‌ പുളയുമ്പോൾ മടിയല്ല തന്റെ
തടിയുടെ ക്ഷീണമൊന്നാരറിയാൻ
നുരവന്ന്‌ വായിൽ പതയായിതീരുന്നു
നടുറോട്ടിലറിയാതെ വീണുപോയി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
ബന്ധിച്ച കാലിൽ അടിച്ചൊരു ലാടന്റെ
നൊമ്പരം കൊണ്ടു ഞാനെത്ര ദൂരം
അഴകു നോക്കീലവർ കഴിവു നോക്കീലെന്റെ
ആകെ തടിയുടെ തൂക്കമാണ്‌
കൂടു മാറിയാത്ര, നാടു മാറിപ്പോയി
ക്രൂരമാം എത്ര മുഖങ്ങൾ കണ്ടു
കണ്ണന്റെ കാലിയായ്‌ കാനനത്തിൽ മേഞ്ഞ
ഞങ്ങളുടെ ദുരിതമൊന്നാരറിവു
തോളത്തു ബന്ധിച്ച നുകവുമായ്‌ പാടത്ത്‌
തോരാത്ത മഴയത്തും ഉഴുത നേരം
ചേറിൽ കലപ്പ വെച്ചു മുന്നേറുന്ന
നേരത്ത്‌ തവള കരഞ്ഞതോർമ്മ
മൂക്കിൽ കൊരുത്തു വലിച്ച കയറിനെ
നാക്കിനാൽ നക്കി തുടച്ചിരുന്നു
പച്ചപ്പുൽ നാമ്പ്‌ കടിച്ചു വലിച്ചന്ന്‌
കൊച്ചുപുഴയോരത്തു മേഞ്ഞ നേരം
കൊത്തിപ്പെറുക്കുമൊരു കാക്കയെന്മേനിയിൽ
ഒത്തിരി സ്നേഹമായ്‌ തന്നെ തോന്നി
ഇല്ലവർക്കീ മണ്ണിൽ ബന്ധനമൊന്നിന്‌
പുണ്യകർമ്മം ബലിച്ചോറു തിന്നാം
മിണ്ടാത്ത പ്രാണിയായ്‌ മണ്ടുന്നതെപ്പോഴും
മിണ്ടുന്ന നിങ്ങളുടെ വാക്കിനൊപ്പം
കെട്ടിവലിച്ചു കയറ്റിയൊരു വണ്ടിയിൽ
കുത്തിനിറച്ചൊന്നനങ്ങുവാൻ വയ്യാതെ
കാലനാക്കാൻ കഴിയാത്തൊരു യാത്രയിൽ
കാതിൽ മുഴങ്ങും ഇരമ്പൽ മാത്രം
രാത്രിയും പകലുമൊന്നറിയാതെ പോകുന്ന
യാത്രയുടെ അവസാനമെവിടെയാണ്‌
സഞ്ചിയിൽ തൂങ്ങിയുറങ്ങുന്ന പുന്നാടൻ
കണ്ടില്ല ഞങ്ങളുടെ ദുരിതമൊന്നും
ഈയലിനായുസ്സ്‌ ഇത്തിരിയാണേലും
ഈ മണ്ണിൽ ദുരിതങ്ങളൊന്നുമില്ല
അയവിറക്കി പഴയ ഓർമ്മകൾ ഒന്നായി
അവസാനയാത്രയുടെ നാളുകളിൽ
ഒരു കയറിൽ ബന്ധിച്ച ചങ്ങാതിമാരോട്‌
ഒരു നിമിഷമന്നവൻ യാത്ര ചൊല്ലി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌

ക്രിക്കറ്റ്‌

b shihab



കളിക്കളം ഭൂമിയുടെ ആകൃതിയിലാണ്‌
പള്ളിക്കൂടത്തില്‍ കണ്ട ഭൂമിയുടെ രൂപം മുട്ടയുടേതാണ്‌
"ഓവല്‍" എന്ന പേരില്‍ തന്നെ ബിലാത്തിയില്‍
കളിക്കളമുണ്ട്‌
ഇവിടെ അഞ്ചിലും പിഞ്ചിലും
ആറിലും, നൂറിലും
ഒരിന്നിം‌ഗ്‌സ്‌ തരാം
ഓരോ പന്തിലും അനിശ്‌ച്ചിതത്വത്തിന്റെ ഗര്‍ത്തം
വാ പിളര്‍ന്നിരിക്കുന്നു
സില്ലി പോയിന്റില്പോലും
കഴുകന്‍ കണ്ണുമായൊരുത്തന്‍ കാത്തു നില്‍ക്കും
നിഴലുപോലൊരുത്തനെപ്പോഴും പുറകിലുണ്ട്‌
ശരിതെറ്റുകള്‍ രേഖപ്പെടുത്താന്‍ രണ്ടു മാലാഖമാര്‍
നിങ്ങളുടെ ഇരുഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട്‌
ഒരു ചാറ്റല്‍ മഴ വന്നാല്‍ മതി
എല്ലാം തടസ്സപ്പെടാന്‍
ഏത്‌ വമ്പന്റെ ഓഫ്‌ ബെയിലും
നിരുപദ്രവമെന്ന്‌ തോന്നിക്കുന്ന ഒരു സ്ലോബാള്‍
തെറിപ്പിച്ചെന്നിരിക്കും
സഹക്കളിക്കാരും ജനക്കൂട്ടവുമപ്പോള്‍
സ്തബ്ധരാവുകതന്‍നെ ചെയ്യും
ചാനലുകള്‍ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും
അവസാനം പത്രത്തില്‍ പടം വെച്ച വാര്‍ത്ത വരും
ഇന്ന്‌ അപരാജിതനായ്‌ നില്‍ക്കുന്നവന്‍ നിശ്‌ച്ചയമായും
നാളെ കളിക്കളം വിടേണ്ടിവരും
എല്ലാത്തിനും മുകളില്‍ ;അന്ത്യവിധി
മുകളിലിരിക്കുന്ന മൂന്നാമമ്പയറുടേതാണ്‌