Followers

Monday, August 31, 2009

ezhuth online october 2009



എഡിറ്റോറിയല്‍:
മാത്യൂ നെല്ലിക്കുന്ന്

exclusive column :
post post modernist thinker, performatist


raoul eshelman writes


ഈ മാസത്തെ കവി: പകല്‍ക്കിനാവന്‍

കവിത
poems: abdulraheem puthiyapurayil

മത്‌സ്യബന്ധനം: പി എ അനീഷ്

രണ്ടു കവിതകള്‍: സനാതനന്‍

പത്ത് കവിതകള്‍ : ശ്രീദേവി നായര്‍

ചുവപ്പ് :മുരളീകൃഷ്ണ മാലോത്ത്

poems:winnie j panicker

പൊങ്ങുതടി: വിജീഷ് കക്കാട്ട്

തീരം തിരമാലയോട് പറഞ്ഞത്: രജേഷ്കുമാര്‍

ഒരു ദിനാന്ത്യ സ്മൃതി: വിജയന്‍ വിളക്കുമാടം

വത്‌സരങ്ങള്‍ കൊഴിയുമ്പോള്‍:പാവപ്പെട്ടവന്‍

ഇറ്റുവീണ തുള്ളി: സി. പി .ദിനേശ്


കഥ
മൈക്രോ കഥകള്‍: എം. പി ശശിധരന്‍

വിഷമസന്ധി: മാത്യൂ നെല്ലിക്കുന്ന്

നിലനില്പ്പ്: ബ്രിജി

രണ്ടു കഥകള്‍: ബോണി പിന്റോ

രണ്ടു കഥകള്‍: ശ്രീദേവി നായര്‍

ഇസ്പേട് രാജ്ഞി: അലക്സാണ്ടര്‍ പുഷ്കിന്‍ /

ഭാഷാന്തരം : ബാബുരാജ് ടി. വി

ഗദ്യം

forward: dr. m leelavathy

ഉറക്കം കെടുത്തിയ ഇംഗ്ലീഷ് സീലിംഗ് ഫാന്‍: എ. ക്യു. മെഹ്ദി

ടൂറിസവും മനോഭാവവും: കലവൂര്‍ രവി

തുടിക്കുന്ന ജീവിതചിത്രണം:തോപ്പില്‍ഭാസി

face off: briji

പതിനെട്ടാം വയസ്സിലും പുരുഷന്‌ വിവാഹം:ഡോ. ജി. വേലായുധന്‍ എം. ഡി

കവിതയ്ലില്ല, മനസ്സിലുണ്ട്: ഡോ. എന്‍ . എം . മുഹമ്മദാലി

ദസ്തയേവ്സ്കി ഭാഷാന്തരം: വേണു വി ദേശം

ഉത്തരാധുനികതയും ഉപനിഷത്തും: എം. കെ. ഹരികുമാര്‍

അഭിമുഖം

winnie j panicker

mathew nellickunnu

എം. കെ ഹരികുമാര്‍


മറ്റു വായനകള്‍










ഷാ



articles

20 things:
discover



translation:


wills barnstone
death of poetry:




knut hamsun




fiction:




fame:






interview














review


thoreau:




steve amick:




a manette ansay:




c p cavafy:




gerald n callahan:
























Wednesday, August 12, 2009

ezhuth 2009 september

ezhuth online onam special 2009

എഡിറ്റോറിയല്‍
കേരളം വളരുന്നു, പക്ഷേ-മാത്യൂ നെല്ലിക്കുന്ന്‌

column
digi modernist:
alan kirby
in lighter vein
k santhosh kumar

കവിത

ഓര്‍ക്കരുതീപഴയകാര്യങ്ങള്‍ :ദേശമംഗലം രാമകൃഷ്ണന്‍
പെന്‍സില്‍:പി .എ. അനീഷ്

പുതിയ കവിതകള്‍:ഡോണ മയൂര

ശില്‍പം:
ഇല പറയുന്നത്:
monsoon mist:

സ്മൃതികളില്‍ ഒരു പുഷ്പം:ഡെല്‍ന നിവേദിത
how dare the rains come now:
arundhathi janardhanan

രണ്ടുകവിതകള്‍:പി. കെ ഗോപി
രണ്ടു കവിതകള്‍:ജയന്‍ എടക്കാട്
രണ്ട് കവിതകള്‍: സി. പി ദിനേശ്


തീരം തിരമാലയോട് പറഞ്ഞത്:


അഭിമുഖം- ഒ എന്‍ വി

എന്‍. കെ ദേശം-ധന്യാ ഹരികൃഷ്ണന്‍
എം. കെ ഹരികുമാര്‍ -ഗണേഷ് പന്നിയത്ത്

ഈ മാസത്തെ കവി:


കഥ




ഗോധ്രയുടെ ആകാശം:ഗണേശ് പന്നിയത്ത്

വലക്കണ്ണികളീല്‍ കാണാത്തത്:


സാമൂഹ്യപാഠം-രാജീവ് ജി ഇടവ
ദൂരദര്‍ശന്‍ സ്ക്രീനിലെ അഞ്ചു ചിത്രക്കഷണങ്ങള്‍

ഗദ്യം
വീണയുടെ മുഴക്കം :പി രവികുമാര്‍

ആഹ്ലാദത്തോടെ അഭിമാനത്തോടെ:


‍പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും:എം. സി. രാജനാരായണന്‍

ഭാര്യമാര്‍ ശ്രദ്ധിച്ചാല്‍:

‍ഡോ. ബാബുപോളും തിരുവിതാംകൂര്‍ ചരിത്രവും:

മരണത്തിന്‍‌റെ കയ്യൊപ്പുപതിച്ച ആശംസാകാര്‍ഡ്:എ ക്യൂ മഹ്ദി
കൂവി‌പായും തീവണ്ടി:കലവൂര്‍ രവീ
കുലുങ്ങി വിറച്ച് ഓടുന്ന ശ്രീലങ്കന്‍ തീവണ്ടിയിലൊരു യാത്ര:എ.ക്യു. മഹ്ദി
ഇരുളിന്‍‌റെ ലോകത്തെ പൊന്‍ വെളിച്ചം:സുബൈദാ മഹ്ദി
ലക്ഷ്മിമാരും നാണിക്കുട്ടിമാരും :കെ. വി അനൂപ്
ജീവിത സ്പന്ദനങ്ങള്‍:പറവൂര്‍ ഗോപാലകൃഷ്ണന്‍
വിജയ‌ന്‍‌റെ ദര്‍ശനം:എം. കെ ഹരികുമാര്‍
പഴയ താളുകള്‍
ഞാന്‍ കഥാകാരനായ കഥ-പൊന്‍‌കുന്നം വര്‍ക്കി
എന്‍‌റെ ഭാഷയെ തിരിച്ചുതരിക-ഒ.വി. വിജയന്‍
ഒരു പ്രസാധകന്‍‌റെ പിന്‍‌കുറിപ്പുകള്‍-ഷെല്‍വി
മറ്റു വായനകള്‍

links
article
mario varagasc llosatravis godsoe
basil buntingpaul bachelor
creative writingj c hallman
interview
doughlas cooper
mark kaplan
masimba muzodsa
mark haddonsanj
jhumba lahiri
review
stephene meyerfrom
earnest hemingway:steve paul
nick vave
orwel
isaiah berlin

Tuesday, August 11, 2009

ഭാര്യമാര്‍ ശ്രദ്ധിച്ചാല്‍ - ഡോ. ജി. വേലായുധന്‍



ഭാര്യമാർ ശ്രദ്ധിച്ചാൽ ഭാര്യമാർ അറിവോടും കഴിവോടും ശ്രദ്ധിച്ചാൽ എല്ലാ ഭർത്താക്കന്മാരെയും, മദ്യപാനികളും, വ്യഭിചാരികളും ആണെങ്കിൽ തന്നെയും, നേർവഴിയ്ക്ക്‌ കൊണ്ടുവരാൻ സാധിക്കും. പുകവലി, മദ്യപാനം, വ്യഭിചാരം തുടങ്ങിയ ദുഃശ്ശീലങ്ങളിൽ താൽപ്പര്യമില്ലാത്ത പുരുഷന്മാരെയും അങ്ങനെയാക്കിത്തീർക്കുന്നത്‌ ഭാര്യമാരുടെ അറിവില്ലായ്മയും കഴിവില്ലായ്മയും, സമയമില്ലായ്മയുമാണ്‌. ആഹാരം, ലൈംഗികത തുടങ്ങിയ ഭർത്താവിന്റെ എല്ലാ ആവശ്യങ്ങളും ശ്രദ്ധാപൂർവ്വം, ബുദ്ധിപൂർവ്വവും നിറവേറ്റിയാൽ വീടിനോടും, ഭാര്യയോടും കൂറും, ആകർഷണവും സ്നേഹവും ജനിപ്പിക്കാൻ സാധിക്കും. ജോലിക്ക്‌ പോകുന്ന ഭർത്താവ്‌ കഴിയുന്നതും വേഗം വീട്ടിൽ തിരിച്ചെത്താൻ സ്വയം ആഗ്രഹിക്കും, നിർബ്ബന്ധിതനാകും. ഭർത്താവ്‌ ജോലിക്ക്‌ പോകുമ്പോൾ പുഞ്ചിരിയോടെ യാത്രയയ്ക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്‌. സ്ത്രീകൾ ശുചിയായും വൃത്തിയായും, കണ്ണെഴുതി പൊട്ടുതൊട്ട്‌ മുന്നിൽ നിന്ന്‌ സ്വീകരിക്കുന്നത്‌ ഏതു ഭർത്താവിനും സന്തോഷമല്ലേ. ഇത്‌ ചുരുക്കം ചില ഭർത്താക്കന്മാരെ സംശയാലുക്കളാക്കാനും സാധ്യതയില്ലാതില്ല.

ഭർത്താവ്‌ തിരിച്ചെത്തുമ്പോൾ ഒരു കാപ്പിയുമായി സന്തോഷവദനയായി സ്വീകരിക്കണം. ശിശുവുണ്ടെങ്കിൽ നല്ല വസ്ത്രം ധരിപ്പിച്ച്‌ ഒരുക്കി കൈകളിലേക്ക്‌ നീട്ടണം. ഏതൊരു ഭർത്താവും കുട്ടിയെ വാങ്ങി കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കും. വസ്ത്രവും, പാദരക്ഷകളും മറ്റും മാറ്റുന്നതിനും ഭർത്താവിനെ സഹായിക്കണം. ഇങ്ങനെയാകുമ്പോൾ ഏതു പുരുഷനും വീടിനോടും ഭാര്യയോടും ആകർഷണമുണ്ടാവുക സ്വാഭാവികമല്ലേ. മറിച്ച്‌ ഭർത്താവ്‌ വരുമ്പോൾ കുട്ടികൾ ഇടവിടാതെ കരയുന്നതും, ഭാര്യ ഭർത്താവ്‌ വന്നത്‌ മനസ്സിലാക്കാൻ കൂട്ടാകാതെ ഗൃഹജോലിയിൽ വ്യാപൃതരായിരിക്കുന്നതും അയാളെ മുഷിപ്പിക്കും.

ഒരുകപ്പ്‌ പാനീയം കിട്ടാതെ ചോദിച്ചു വാങ്ങേണ്ട അവസ്ഥയുണ്ടാകുന്നതു ശരിയാണോ? ഇങ്ങനെയാണ്‌ പലരും ഒരു ഭാഗത്തുപോയിരുന്ന്‌ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾക്ക്‌ അടിമയാകുന്നത്‌. ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടത്‌ സ്ത്രീധർമ്മമാണ്‌. ഇല്ലെങ്കിലാണ്‌ അവർ വൈദഗ്ധ്യമുള്ള പരസ്ത്രീകളെ പ്രാപിക്കുവാൻ ഇടയാകുന്നത്‌. ഇക്കാര്യത്തിൽ പുരുഷന്മാർക്ക്‌ പലവിധത്തിലുള്ള ആഗ്രഹങ്ങളും, ആവശ്യങ്ങളും ഉണ്ടായിരിക്കും. ഇതിന്‌ പല സ്ത്രീകളും വിമുഖതകാണിക്കുന്നതായി കണ്ടിട്ടുണ്ട്‌. പ്രതിശ്രുത വധുക്കളെ ഇതിനായി സജ്ജമാക്കേണ്ടത്‌ അമ്മമാരുടെ കടമയാണ്‌. ഇക്കാര്യങ്ങളെല്ലാം വിവാഹ പ്രായമായ കുട്ടികളെ വിശദമായി സഭ്യമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കേണ്ടത്‌ മുതിർന്നവരുടെ കടമയാണ്‌. പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തുന്നതും നന്നായിരിക്കും. ഭർത്താക്കന്മാരുടെ ആവശ്യങ്ങൾക്ക്‌ തീരെ വഴങ്ങാത്ത സ്ത്രീകളുമുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ മുന്നും അഞ്ചും വർഷം വരെ ലൈംഗികബന്ധം പുലർത്താൻ സമ്മതിക്കാത്ത ഭാര്യമാരെ സഹിക്കുന്ന ഡോക്ടർമാർവരെയുണ്ട്‌. ഇത്‌ വിവാഹമോചനത്തിനും ആത്മഹത്യക്കും വരെ കാരണമാകാം. വിവാഹിതരാകാൻ പോകുന്ന പുരുഷന്മാരിൽ സ്ത്രീകളുടെ അവയവങ്ങളുടെ സ്ഥാനം കൂടെ അറിഞ്ഞുകൂടാത്തവരുണ്ട്‌. അതുമൂലം ശരിയായ ലൈംഗികബന്ധം പുലർത്താൻ സാധിക്കാത്ത ദമ്പതിമാരെ കാണുന്നുണ്ട്‌. ഇക്കൂട്ടരാണ്‌ സന്താനലബ്ധിക്കായി ചികിത്സയ്ക്ക്‌ സമീപിക്കുന്നവരിൽ ഏറെ പേരും. ഏകദേശം അഞ്ച്‌ ശതമാനം പേർ പരിശോധനയ്ക്കും വൈദ്യനിർദ്ദേശങ്ങളും നൽകുന്നതോടെ അടുത്ത പ്രവാശ്യം വരുമ്പോൾ ഗർഭധാരണം നടന്നു കണ്ടിട്ടുണ്ട്‌. ഇതിന്റെ അർത്ഥം ഒരു ചെറിയ വിഭാഗം ആൾക്കാർക്ക്‌ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ്‌. ലൈംഗിക അസംതൃപ്തിയാണ്‌ കുടുംബകലഹങ്ങൾക്ക്‌ ഒരു കാരണം. പലവീടുകളിലും ഇന്നു കാണുന്ന കലഹങ്ങൾക്കും, ദുരിതങ്ങൾക്കും അടിസ്ഥാന കാരണം ഇതാണെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. അച്ഛനമ്മമാർക്ക്‌ കുടുംബത്തിൽ സമാധാനവും, സംതൃപ്തിയും നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികൾ വഴിതെറ്റിപോകുക സാധാരണമാണ്‌. ഭാര്യമാർ കുടുംബത്തിന്റെ വിളക്കാണ്‌ എന്നു പറയപ്പെടുന്നു. ഇത്‌ വളരെ ശരിയാണ്‌. ഇത്‌ അന്വർത്ഥമാക്കുന്ന ഭാര്യമാർ സമൂഹത്തിൽ സർവ്വസാധാരണമായാൽ സമൂഹം തന്നെ നന്നാകുമെന്നുള്ളത്‌ ഏവരും മനസ്സിലാക്കേണ്ടതാണ്‌. പകലന്തിയോളം ജോലിചെയ്തു ക്ഷീണിച്ചു വന്ന്‌ കണ്ണടച്ചു കിടക്കുന്നത്‌ ഒരു ആശ്വാസമാണ്‌. അതിലും കുറ്റം കാണുന്ന ഭാര്യമാരുണ്ട്‌.

കുളിക്കാതെയും, വൃത്തിഹീനമായും വന്ന്‌ ശയനമുറിയിൽ കയറുന്ന സ്ത്രീകളും ഇല്ലാതില്ല. ദാമ്പത്യജീവിതം ഭാര്യയുടെയും, ഭർത്താവിന്റെയും ജീവിതകാലം മുഴുവൻ ഒന്നിച്ച്‌ അനുഭവിക്കേണ്ടതാണ്‌. അത്‌ സുരക്ഷിതമാക്കാനും, സന്തോഷപ്രദവും സമാധാനകരവുമാക്കാനും ഭാര്യമാരെപ്പോലെ തന്നെ ഭർത്താക്കന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അല്ലെങ്കിൽ ബന്ധം വേർപിരിയലിൽ കലാശിക്കാം, കലാശിക്കുന്നുമുണ്ട്‌. ഭാര്യയുടെ സുഖവും, സന്തോഷവുമായിരിക്കണം ഭർത്താവിന്‌ പരമപ്രധാനം. പല സ്ത്രീകളും ലൈംഗികബന്ധനത്തിനു വിമുഖരാകുന്നത്‌ അവർ ഈ പ്രകീയയിൽ സംതൃപ്തരാകാത്തതുകൊണ്ടാണ്‌. മിക്കസ്ത്രീകൾക്കും ഇത്‌ ഭർത്താവിനെ പറഞ്ഞ്‌ മനസ്സിലാക്കാൻ ലജ്ജയാണ്‌. സ്ത്രീകൾ മിക്കവർക്കും അപൂർവ്വം ചിലർ ഒഴിച്ചാൽ, സ്വാഭാവികമായും ലൈംഗികാസക്തി കുറവാണ്‌. പലരിലും ഇല്ലെന്നുതന്നെ പറയാം. അത്‌ ഉണ്ടാകുന്നത്‌ പുരുഷന്റെ ഉത്സാവഹും കഴിയും അനുസരിച്ചായിരിക്കും. സ്ത്രീകൾ ഇതിൽ മുൻകൈ എടുക്കുക അപൂർവ്വമാണ്‌. എന്നാൽ ചുരുക്കം ചിലർ ഇതിന്‌ അപവാദവുമാണ്‌. ഉറങ്ങികിടക്കുന്ന വികാരങ്ങൾ ഉണർത്തിയിട്ട്‌ അത്‌ പൂർത്തീകരിക്കാതെയും സംതൃപ്തരുമാക്കേയുമിരുന്നാൽ അതിന്റെ ഭവിഷ്യത്ത്‌ എന്തായിരുക്കുമെന്ന്‌ ഊഹിക്കാമല്ലോ. ആയതിനാൽ പലസ്ത്രീകളും, തുടക്കത്തിൽ നല്ല ലൈംഗികാസക്തി പ്രകടിപ്പിക്കുന്നവർ ക്രമേണ അതിൽ വിമുഖരായി കാണുന്നത്‌. പൂർണ്ണമായി നിഷേധിക്കുന്നവരും ഇല്ലാതില്ല.

വളരെയധികം പേരുടെ അനുഭവമാണ്‌. ഇത്‌ ജീവിതപരാജയം അവരുടെ അസംതൃപ്തി പലപ്പോഴും ഭർത്താവിനോടെന്നല്ല ആരോടും പറയുകയില്ല. വിവാഹത്തിനുശേഷം വർഷങ്ങളോളം ലൈംഗികവേഴ്ചയിലേർപ്പെടാൻ ഭർത്താവിന്റെ കഴിവുകേടുമൂലം സാധിക്കാത്ത സ്ത്രീകൾ ആരോടും പരാതി പറയാത്തവരുണ്ട്‌. എന്നാൽ ചിലർ ഇക്കാരണത്താൽ ആദ്യരാത്രി കഴിയുമ്പോൾ തന്നെ സ്വഭവനത്തിലേക്ക്‌ ഓടിപ്പോകുന്നുമുണ്ട്‌. ചിലർ ആദ്യം അമ്മയോടു പറയും, അമ്മ അച്ഛനോടും, പിന്നീട്‌ ഭർത്തൃബന്ധുക്കളോടും തുടർന്നു മറ്റുള്ളവരോടും ഇങ്ങനെ പരാതിപ്പെടുന്നത്‌ വിവാഹമോചനത്തിനോ, ആത്മഹത്യക്കോവരെ വഴി തെളിക്കും. പല പുരുഷന്മാരിലും ലൈംഗികശേഷി ഇല്ലാത്തതിനുകാരണം അതിന്മേലുള്ള ഭയം മൂലമാണ്‌. ഇത്‌ കാരണമായി മനോരോഗികളായ യുവഡോക്ടർവരെയുണ്ട്‌. വിവാഹത്തിനു മുമ്പേ പരസ്ത്രീ ബന്ധമില്ലാത്തവൾക്ക്‌ തുടക്കത്തിൽ ലൈംഗികവേഴ്ച വിജയകരമായി നടത്താൻ ദിവസങ്ങളോ ആഴ്ചകളോ സാധ്യമല്ലാതെ വരുന്നു. ഇതേപ്പറ്റി അധികം ചിന്തിക്കുന്നവർക്ക്‌ ക്രമേണ വർദ്ധിച്ചു വരുന്ന ഭയംമൂലം ലൈംഗിക ശേഷി കുറഞ്ഞു വരുന്നത്‌ സാധാരണമാണ്‌. ഇത്‌ പലരിലും ഒരു ദൂഷിത വലയമായി ഭവിക്കുന്നു. വിവാഹത്തിനു മുമ്പ്‌ പരസ്ത്രീ ബന്ധമുള്ളവർക്ക്‌ പരാജയം സംഭവിക്കുമ്പോൾ അതുമൂലം മാനസിക വിഭ്രാന്തി ഉണ്ടാകുന്നതും അപൂർവ്വമല്ല. ഇതും ആത്മഹത്യവരെയുള്ള അത്യാഹിതങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. ശാസ്ത്രീയമായ പരിശോധനകളും. നിർദ്ദേശങ്ങളും മാത്രമെ മേൽപ്പറഞ്ഞ കുഴപ്പങ്ങൾ പരിഹരിക്കുന്നതിന്‌ ഉപകരിക്കൂ. ശരിയായ നിർദ്ദേശങ്ങളും ചികിത്സയും ലഭിക്കാത്തവരാണ്‌ ഭയംകൊണ്ട്‌ കൂടുതൽ പ്രയാസം അനുഭവിക്കുന്നത്‌.

ലൈംഗികവേഴ്ച കൊണ്ട്‌ പുരുഷന്‌ രോഗവും, ക്ഷീണവും സംഭവിക്കുമെന്ന ധാരണയുണ്ട്‌. ഇത്‌ മിഥ്യാബോധമാണ്‌. പല വൈദ്യന്മാരും സെക്സോളജിസ്റ്റ്‌ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരും ഈ ദൗർബ്ബല്യം പണം സമ്പാദിക്കുവാൻ പറ്റിയ മാർഗ്ഗമായി ഉപയോഗിക്കുന്നുണ്ട്‌. ഇങ്ങനെയുള്ളവർ ഈ നാട്ടിൽ ധാരാളമുണ്ട്‌. മിക്കവാറും എല്ലാ മാധ്യങ്ങളിലും ഇവരെപ്പറ്റിയുള്ള പരസ്യങ്ങൾ കാണാറുമുണ്ട്‌. സ്വപ്നസ്ഖലനം, ശീഘ്രസ്ഖലനം, സ്വയംഭോഗം ഈ വക കാണുന്നവർ ഒരു രോഗമായി കരുതി രഹസ്യമായി മേൽപറഞ്ഞ കൂട്ടരെ സമീപിക്കുന്നുമുണ്ട്‌.
g velayudhan as a philanthropist

HOME

ഗോധ്രയുടെ ആകാശം -ഗണേശ്‌ പന്നിയത്ത്‌





ഇൻക്യുബേറ്ററിലേക്ക്‌ കൂട്ടിയെ മാറ്റിയെന്നറിഞ്ഞപ്പോൾ നിലവിളി തുങ്ങി നിൽക്കുന്ന മുഖഭാവത്തോടെ റസിയ സുൽത്താന എന്നെനോക്കി. ആ നോട്ടത്തിൽ ഒരു നൂറ്‌ ചോദ്യങ്ങൾ നിഴലിച്ചിരുന്നു. അവൻ രക്ഷപ്പെടുമോയെന്ന്‌ തന്നെയായിരുന്നു മുഖ്യമായത്‌. ഭൂകമ്പത്തെ അതിജീവിച്ച കുട്ടിക്ക്‌ പ്രസവാനന്തരം ജീവിതമുണ്ടാവുമോ അരവിന്ദാ എന്ന്‌ അവൾ ചോദിക്കുകയായിരുന്നു. അവൾ പിന്നെ കരച്ചിലേക്ക്‌ വഴുതുമെന്ന്‌ കരുതി അവളുടെ അരികിലിരുന്ന്‌ തലയിൽ തലോടി ഞാൻ പറഞ്ഞു: പേടിക്കാനൊന്നുമില്ലെന്നാണ്‌ ഡോക്ടർ പറഞ്ഞത്‌. പ്രാർത്ഥിക്കുക. മനസ്സ്‌ നിറഞ്ഞ്‌ പ്രാർത്ഥിക്കുക. ഒക്കെ ശരിയാവും... അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അവളൊരു നിമിഷം പ്രാർത്ഥനയിലേക്ക്‌ മിഴിപൂട്ടി. അവൾ പക്ഷേ കരഞ്ഞുതുടങ്ങിയിരുന്നു. കവിളുകളിൽ കണ്ണുനീരിന്റെ നനവുവീണു. പിന്നെ എന്റെ കൈ മുഖത്തോടു ചേർത്തുവെച്ച്‌ അവൾ ചോദിച്ചു - അവനെ ലാളിക്കാനും മുല കൊടുക്കാനുമൊക്കെ എനിക്ക്‌ ഭാഗ്യമുണ്ടാവുമോ? അരവിന്ദാ? ആശുപത്രിയിലേക്ക്‌ പുറപ്പെടുമ്പോൾ തുടങ്ങിയതാണ്‌ അവളുടെ വേവലാതി. ദുരന്തത്തെക്കുറിച്ചുള്ള ഓർമ്മകളൊക്കെ മറന്ന്‌ പ്രസവിക്കാനും മുലയൂട്ടുവാനുമൊക്കെ ഏറെ കൊതിച്ചിരിക്കുകയായിരുന്നു അവൾ. കലശലായ തല ചുറ്റലും വയറുവേദനയുമായി ഏഴാം മാസത്തിൽത്തന്നെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നപ്പോൾ സ്ത്രീസഹജമായ ആശങ്കയിൽ അവൾ ശരിക്കും തളർന്നു പോയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുമെന്ന വിചാരം തന്നെയായിരുന്നു അവൾക്ക്‌.

മാസം തികയാതെ ജന്മംകൊള്ളുന്ന കുഞ്ഞുങ്ങളെയൊക്കെ ദൈവം തിരിച്ചെടുക്കുമെന്നുള്ള ഒരുതരം ബോധം ഇതിനിടയിൽതന്നെ അവൾ വളർത്തിയെടുത്തിരുന്നു. കുട്ടിത്തം മാറാത്ത അവളുടെ മുഖത്ത്‌ അതെപ്പോഴും നിഴലിച്ചു കിടന്നിരുന്നു. മഴമേഘങ്ങൾ തൂങ്ങിനിൽക്കുന്ന മോർവിയുടെ ആകാശത്ത്‌ കഴുകന്മാർ വട്ടമിട്ടു പറക്കുന്ന ഒരു സായാഹ്നത്തിലാണ്‌ ഞാൻ അവളെ കാണുന്നത്‌. ഭൂകമ്പം കഴിഞ്ഞതിന്റെ മൂന്നാം ദിവസമായിരുന്നു അത്‌. ഉപേക്ഷിക്കപ്പെടേണ്ട ഒരു നഗരമായി മാറിയിരുന്നു മോർവി. ഒരു പ്രേതനഗരംപോലെ അത്‌ കിടന്നു. ജീവന്റെ കണികകളൊന്നും മോർവിയിൽ ശേഷിച്ചിരുന്നില്ല. ഒരുപക്ഷേ അവിടെ അവശേഷിച്ച ഏക മനുഷ്യജീവി റസിയ മാത്രമായിരിക്കണം. ഏതു നിമിഷവും പെയ്യാവുന്നൊരു പെരുമഴയുടെ മുന്നോടിയായെത്തുന്ന തണുത്ത കാറ്റിൽ അഴുകിയ ജഡങ്ങളുടെ ദുർഗന്ധമായിരുന്നു. പാടെ തകർന്ന ഒരു രാമക്ഷേത്രത്തിന്റെ കരിങ്കൽത്തൂണിലാണ്‌ അവൾ ഇരുന്നിരുന്നത്‌. നെഞ്ചുമുതൽ മേലോട്ടുള്ള ഭാഗങ്ങളൊക്കെ ഉടഞ്ഞുപോയ മാർബിളിൽ തീർത്ത രാമവിഗ്രഹം കരിങ്കൽത്തൂണിന്റെ അടിയിൽ കിടന്നിരുന്നു.

തല താഴ്ത്തിയിരിക്കുന്ന അവളുടെ ശ്രദ്ധയത്രയും തലയറ്റുപോയ ഈശ്വരാവതാരത്തിന്റെ ദുര്യോഗത്തിലായിരുന്നിരിക്കാം. അതുകൊണ്ടാവാം ഒരുപക്ഷേ അവൾ എന്റെ സാന്നിദ്ധ്യം അറിയാതിരുന്നത്‌. അവൾ ചെറിയൊരു കുട്ടിയാണെന്നാണ്‌ ഞാൻ കരുത്തിയത്‌. ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട നിരാലംബയായൊരു കുട്ടി. അത്രമാത്രം ശോഷിച്ചതായിരുന്നു അവളുടെ ശരീരം. ഞാനവളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും അവളൊന്നും അറിഞ്ഞതേയില്ല. ഞാനവളുടെ ചുമലിൽ കൈവച്ചു. അവളപ്പോൾ പതിയെ മുഖമുയർത്തി. ഓ...ജീവിതത്തിൽ അതുപോലൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു. അവളുടെ മുഖത്ത്‌ ചോരയോട്ടം നിലച്ചുപോയിരുന്നു.

അഴുക്കുപുരണ്ട കണ്ണീർപ്പാടുകളായിരുന്നു അവളുടെ മുഖമാകെ. അതിനു മുകളിൽ ഒരു ദൈവസ്പർശനത്തിനും ശാന്തി നൽകാനാവാത്തവിധം നിലവിളികൾ ഉറഞ്ഞുകൂടിയിരുന്നു. എന്റെ സാന്നിദ്ധ്യം ആദ്യമവളെ ഭയവിഹ്വലയാക്കിയിരിക്കണം. അവിശ്വസനീയമായൊരു കാഴ്ചകാണുന്നതുപോലെ അവൾ എന്നെ പകച്ചുനോക്കി. പിന്നെ മനുഷ്യാവസ്ഥയുടെ കണ്ണികളറ്റുപോയ ഭൂതലത്തിലേക്ക്‌ അവൾ കണ്ണുകൾ നീട്ടി. ചരിത്രമായി മാറിയ മോർവിയുടെ നിഴൽപ്പാടുകൾ തകർച്ചയുടെ മഹാരോദനങ്ങളായി അവളുടെ കണ്ണുകളിൽ നിഴലിച്ചു. എത്രയോ കാലത്തിനുശേഷം കണ്ടുമുട്ടിയ ഒരു മനുഷ്യജീവിയുടെ അവസ്ഥയായി എന്റെ സാന്നിദ്ധ്യം അവൾ പിന്നെ ഗ്രഹിച്ചിരിക്കണം. അവൾ ആയാസപ്പെട്ട്‌ എഴുന്നേൽക്കുകയും എന്നെ തീവ്രമായി കെട്ടിപ്പിടിക്കുകയും ചെയ്തു. അവൾ എഴുന്നേറ്റപ്പോൾ മാത്രമാണ്‌ അവളിലെ സ്ത്രീയെ ഞാൻ തിരിച്ചറിഞ്ഞത്‌. അവൾ ഗർഭിണിയായിരുന്നു. അവളുടെ വീർത്ത വയർ മെലിഞ്ഞ ശരീരത്തിനു പാകമാവാത്തൊരു അവയവമായി നിലകൊണ്ടു. വെളുത്തത്താണെങ്കിലും തീരെ മുഷിഞ്ഞുപോയ സൽവാറും കമ്മീസുമാണ്‌ അവൾ ധരിച്ചിരുന്നത്‌. കമ്മീസിന്റെ വലതുഭാഗം നെടുനീളത്തിൽ കീറിയതിലൂടെ ചെറിയ മുല പുറത്തേക്ക്‌ തള്ളിനിന്നിരുന്നു.

തകർന്നടിഞ്ഞ നഗരത്തെ വീക്ഷിക്കുന്ന പേടിച്ചരണ്ട കണ്ണാണെന്നു തോന്നി അത്‌. ചെമ്പിച്ച നീളം കുറഞ്ഞ മുടിയായിരുന്നു അവളുടേത്‌. മുഷിഞ്ഞ പച്ച നിറമാർന്ന ഒരു റിബ്ബൺ കൊണ്ട്‌ അത്‌ അലസമായി കെട്ടിയിരുന്നു. ആശ്രയമറ്റ ഒരു പെൺകുട്ടിയുടെ വിഹ്വലതകൾ അവൾ എന്റെ നെഞ്ചത്ത്‌ കരഞ്ഞ്‌ തീർക്കുകയായിരുന്നു. അവൾ ആരാണെന്നറിയാതിരുന്നിട്ടും അവൾ എന്റെ നെഞ്ചത്ത്‌ മുഖം ചേർത്ത്‌ വിങ്ങുമ്പോൾ ഏതോ ഒരാത്മീയബന്ധത്തിന്റെ ദൃഢതയും പൊരുളും ഞാൻ അറിഞ്ഞു. രണ്ടു മനുഷ്യരെ ബന്ധിച്ചുനിർത്തുന്ന പാരസ്പര്യത്തിന്റെ ഉൽകൃഷ്ടമായൊരവസ്ഥ. കരച്ചിലിനോടൊപ്പം അവൾ പിറുപിറുത്തുകൊണ്ടിരുന്നു. എനിയ്ക്കാരുമില്ല...എനിയ്ക്കാരുമില്ല. അവളിൽ ഒരു വളയം തീർക്കുകയായിരുന്നു എന്റെ കൈകൾ. സുരക്ഷിതമായൊരു സ്ഥാനത്തിന്റെ സ്പർശനം അവളപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ആശ്രയമറ്റ ബോധങ്ങളിൽ ചേരിതിരിവുകളുടെ പിരിമുറുക്കമില്ലെന്നും വ്യവസ്ഥാപിതമായ ഒന്നും നിലനിൽക്കുന്നില്ലായെന്നും അറിഞ്ഞിരിക്കണം അവളും.

പിന്നെയും തീവ്രമാകുകയായിരുന്നു അവളുടെ ബന്ധനം. അള്ളാ...ഇടയ്ക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു. അതിരുകളില്ലാത്ത വെറും മനുഷ്യാവസ്ഥക്കുമീതെ ദുർഗന്ധപൂരിതമായ കാറ്റ്‌ പിന്നെയും വീശിക്കൊണ്ടിരുന്നു. ബീഹാറിലെ ഡാർബംഗയിൽ നിന്ന്‌ കുടിയേറി പാർത്തവരായിരുന്നു അവളുടെ കുടുംബക്കാർ. സൂറത്തിലെ തുണിമിൽ തൊഴിലാളിയായിരുന്നു അവളുടെ അച്ഛൻ. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹിതയായ അവളുടെ ഭർത്താവും അച്ഛന്റെ അതേ കമ്പനിയിലായിരുന്നു. അവളുടെ കുടുംബാംഗങ്ങൾ. ഒരൊറ്റ രാത്രികൊണ്ട്‌ എല്ലാം ഒടുങ്ങുകയായിരുന്നു. ഒരു ജന്മത്തിന്റെ സ്നേഹം, വിശ്വാസം, സ്വപ്നം, എല്ലാം... അവളുടെ നിഗമനങ്ങൾ തെറ്റിയില്ല. മാസം തികയാതെ ജന്മംകൊണ്ട കുഞ്ഞ്‌ മൂന്നാം നാൾ തിരിച്ചുപോയി...അവൾ എന്നാൽ കരഞ്ഞതേയില്ല. കണ്ണുകൾ വിദൂരതയിൽ കൊരുത്ത്‌ മൗനത്തിന്റെ കയങ്ങളിൽ കൂനിപ്പിടിച്ചിരുന്നു. മുറിക്കുള്ളിൽ എപ്പോഴും പാൽമണം നിറഞ്ഞുനിന്നു. അസഹ്യമായി വിങ്ങുന്ന മുലകൾ പിഴിഞ്ഞുകളയുമ്പോൾ അവൾ ആശ്വാസം കൊണ്ടു. എന്നാൽ അത്രതന്നെ മുലപ്പാൽ ക്ഷണനേരം കൊണ്ട്‌ പിന്നെയും നിറയുകയായിരുന്നു. സഹിക്കാനാവാത്ത വേദനയിലെന്നപോലെ അപ്പോഴൊക്കെ അവൾ ഖുർആൻ സൂക്തങ്ങളിൽ അഭയംതേടി. എന്തുപറഞ്ഞാണ്‌ അവളെ സമാധാനിപ്പിക്കേണ്ടത്‌ എന്ന്‌ എനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും വാക്കുകളൊന്നും സമാധാനം തരുന്ന കാര്യമല്ലല്ലോ ഇവിടെ.

ദുരന്തങ്ങളുടെ ബാക്കിപത്രം പോലെ അവൾ എപ്പോഴും നിലകൊണ്ടു. പിന്നെയെപ്പോഴോ ഒരു രഹസ്യംപോലെ അവൾ പറഞ്ഞു. നമുക്കിവിടെനിന്ന്‌ പോകാം അരവിന്ദാ...ഈ സ്ഥലവും ഓർമ്മകളുമൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇവിടെ ഇനിയും കഴിഞ്ഞുകൂടിയാൽ ഒരു പക്ഷേ ഞാൻ മരിച്ചുപോകും.. കാലിക്കൂട്ടങ്ങളുടെ നടുവിലാണ്‌ ഗോധ്ര വളരുന്നതെന്ന്‌ തോന്നും. നഗരത്തിന്റെ വിളി കേൾക്കുന്ന ഒരു ഗ്രാമീണബോധം തന്നെയാണ്‌ ഗോധ്ര. അവിടെ ജീവിതം തുടങ്ങിയപ്പോൾ ഒരു കാര്യം ഞങ്ങൾക്ക്‌ ബോധ്യമായി. രണ്ടു മതസ്ഥർ ഒരുമിച്ച്‌ കഴിയുന്നൊരു അവസ്ഥയെ അംഗീകരിക്കുകയോ ആ ബോധം ഉൾക്കൊള്ളാൻ ആരും ശ്രമിക്കുകയോ ചെയ്യുന്നില്ലായെന്ന്‌. ഇത്‌ ഗോധ്രയുടെ മാത്രം മനഃശാസ്ത്രമല്ലല്ലോയെന്ന്‌ ഞാൻ സമാധാനിച്ചു. എല്ലാ ദേശങ്ങളുടെയും സ്ഥിതി ഇതുതന്നെ.
പാരമ്പര്യമായി സൂക്ഷിച്ചുപോരുന്നതിനപ്പുറത്തേക്കുള്ള ഒരു ചിന്തയിലേക്ക്‌ വളരാൻ ആർക്കും താൽപര്യമില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ പേടിയാണ്‌ എല്ലാവർക്കും.
ഹിന്ദുക്കൾ എന്നു പറയുന്നവർ എന്നോടു ചോദിക്കും; നിങ്ങൾക്ക്‌ എന്തിന്റെ ഭ്രാന്താണ്‌ മദ്രാസി ബാബൂ. ഒരു മുസ്ലീം പെൺകുട്ടിയുമൊത്തുള്ളൊരു ജീവിതം നല്ലതെന്ന്‌ കരുതുന്നുവോ നിങ്ങൾ....? ഞാൻ ഒന്നും പറയില്ല. വളരെ നേർത്തൊരു ചിരിയിൽ കാര്യങ്ങളൊതുക്കും. എന്തെങ്കിലും പറഞ്ഞുതുടങ്ങിയാൽ പിന്നെ ഒന്നിനും ഒരവസാനമുണ്ടായെന്ന്‌ വരില്ല. ഗോധ്ര കത്തിയെരിയുമ്പോൾ ഞങ്ങൾ ഫ്ലാറ്റിൽതന്നെയായിരുന്നു. എല്ലാ ജനലുകളും വാതിലുകളും അവൾ അടച്ചുപൂട്ടിയിരുന്നു. മുറിക്കുള്ളിലെ ലൈറ്റിടാൻപോലും അവൾ പേടിച്ചു. ടി.വി.ഓൺ ചെയ്യുകയോ മിക്സി പ്രവർത്തിക്കുകയോ ചെയ്തില്ല. ഭക്ഷണം പാകം ചെയ്യാൻ പോലും ചിലപ്പോഴൊക്കെ അവൾ മറന്നു. പ്രാർത്ഥനകളായിരുന്നു എപ്പോഴും. ഈ മുറിക്കുള്ളിലേക്ക്‌ ഏതു നിമിഷവും വർഗീയ ഭ്രാന്തന്മാർ കടന്നെത്തുമെന്നും പിന്നെ ഇവിടെ ജീവിതം ബാക്കിയുണ്ടാവില്ലെന്നും അവൾ കണക്കുകൂട്ടുകയായിരുന്നു. ഒരാൾക്ക്‌ മറ്റൊരാളെ രക്ഷിക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥ... അരവിന്ദാ നാം എന്തുചെയ്യും?
അവൾ എന്നെ ഇറുകെപ്പിടിച്ച്‌ ചോദ്യങ്ങൾ ആവർത്തിക്കും. ഉത്തരങ്ങളില്ലാതെ ഞാനവളെ സ്പർശനത്തിലൂടെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാവും. എന്നാൽ അപ്പോഴും ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു-എന്താണ്‌ ചെയ്യുക...? മുറിപ്പാടുകൾ വീണുപോയി ഗോധ്രയിലാകെ. ചത്തും കൊന്നും ഗോധ്രക്കാർ മുന്നേറി. ആരാധനാലയങ്ങളിൽ ആയുധങ്ങൾ കുമിഞ്ഞുകൂടി. ആക്രമിക്കാനും ഒളിപ്പിച്ചിരിക്കാനുമായി മാറ്റിയ അവിടങ്ങളിൽ നിന്ന്‌ ദൈവം കുടിയൊഴിഞ്ഞുപോയി... റസിയ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു-പേടി തോന്നുന്നു അരവിന്ദാ...എങ്ങോട്ടെങ്കിലും ഓടിപ്പോവാം നമുക്ക്‌... ഈ മുറിക്കുള്ളിലിപ്പോൾ വെള്ളവും വെളിച്ചവുമില്ല. ഞങ്ങൾ രണ്ട്‌ മനുഷ്യജീവികൾ പേടിച്ചരണ്ട്‌, മുഖം കാണാതെ പരസ്പരം കെട്ടിപ്പിടിച്ച്‌ തുരുമ്പിച്ച ഏതോ വിശ്വാസങ്ങളുടെ ആയുധങ്ങളുമായി വരുന്ന ഭ്രാന്തന്മാരുടെ താണ്ഡവങ്ങൾക്ക്‌ കാതോർത്ത്‌....

പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും -എം.സി.രാജനാരായണൻ





ഹിന്ദി സിനിമാ രംഗത്ത്‌ തൃമൂർത്തികൾ (ദിലീപ്കുമാർ, രാജ്കപൂർ, ദേവാനണ്ട്‌) നിറഞ്ഞു നിന്ന കാലത്തും പിന്നീട്‌ മൾട്ടിസ്റ്റാർ സിനിമകൾ അരങ്ങു ഭരിച്ച കാലത്തും (ഷോലെ, അമർ അക്ബർ ആന്റണി) പ്രധാനപ്രമേയം പ്രേമവും വിവാഹവും അനന്തരഫലങ്ങളും പാർശ്വഫലങ്ങളും ഒക്കെയായിരുന്നതുപോലെ പുതിയ കാലത്തെ സിനിമയും ഇതിൽ നിന്ന്‌ വിമുക്തമല്ലെന്നു കാണാം. അമീർഖാനെപോലുള്ള അപൂർവ്വം അഭിനേതാസംവിധായക പ്രതിഭകൾ മാത്രമാണ്‌ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുവാൻ യത്നിക്കുന്നത്‌. അമീർഖാൻ അഭിനയിച്ച ലഗാൻ മംഗൾ പാണ്ഡെ, രംഗ്‌ ദെ ബസന്ത്‌, സംവിധാനം ചെയ്തത്താരെ സമീൻപർ എന്നിവ വ്യത്യസ്തത്ത പുലർത്തിയ രചനകളാണ്‌ അദ്ദേഹം നിർമ്മിച്ച്‌ മരുമകൻ ഇമ്രാൻഖാൻ അഭിനയിച്ച 'ജാനെതുയാജാനെയ' ഒരു ന്യൂജനറേഷൻ സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയകാലത്തെ പ്രണയവും ജീവിതവും അത്‌ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ സബ്ബിർഖാൻ സംവിധാനം ചെയ്ത സജിദ്നാഡിയവാല നിർമ്മിച്ച 'കംബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' ഹിന്ദി സിനിമയെ പല കാതങ്ങൾ പുറകോട്ട്‌ നയിക്കുന്ന പടമാണ്‌. അക്ഷയ്കുമാർ കരീന കപൂർ ജോഡി പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പടത്തിന്‌ യാതൊരു ലോജിക്കുമില്ലാത്ത തിരക്കഥയാണ്‌ പ്രധാന വിനയാകുന്നത്‌. ഹിന്ദി സിനിമാരംഗത്തെ പഴക്കവും തഴക്കവും ചെന്ന നിർമ്മാതാക്കളാണ്‌ നാസിയവാലാ ഗ്രൂപ്പ്‌ (ഇപ്പോൾ ഗ്രാൻഡ്സണിൽ എത്തി നിൽക്കുന്നു) കരീനാ കപൂറിനുമുമ്പ്‌ പാരമ്പര്യം (രാജ്കപൂറിന്റെ പൗത്രി) അക്ഷയ്കുമാർ മാത്രമാണ്‌ ബുദ്ധിമുട്ടി, വൈതരണികൾ പിന്നിട്ട്‌ നായകസ്ഥാനത്തെത്തിയ നടൻ. ഒരു സംവിധായകന്‌ ആവശ്യം വേണ്ട പ്രാഥമിക കാര്യങ്ങളാണ്‌ യുക്തിയും യാഥാർത്ഥ്യബോധവും. സബ്ബീർ ഖാൻ ഇതു രണ്ടും തരിമ്പുമില്ലെന്ന്‌ 'കമ്പക്ക്ത്ത്‌ ഇഷ്ക്ക്‌' തെളിയിക്കുന്നു. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ എന്നുപോലും പറയാനാവാത്ത നിലയിൽ പഴയൊരു പ്രമേയത്തിന്റെ പഴഞ്ചൻ അവതരണമാണ്‌ പുതിയകാല ചിത്രമെന്ന വ്യാജലേബലിൽ ഇറക്കിയിരിക്കുന്നത്‌. പോയകാലത്തും ഇക്കാലത്തും സിനിമയുടെ പ്രധാന പ്രമേയം പ്രേമവും വിവാഹവുമൊക്കെ തന്നെയെങ്കിലും അവതരണത്തിലെ പുതുമകൊണ്ട്‌ ഇത്‌ ഹൃദ്യമാക്കുവാൻ കഴിയുമെന്ന്‌ വിസ്മരിക്കുകയാണ്‌ സബ്ബിർഖാനെപോലുള്ള സംവിധായകർ. ഫ്രാങ്ക്‌ കാപ്ര സംവിധാനം ചെയ്ത അമേരിക്കൻ ക്ലാസിക്ക്‌ 'ഇറ്റ്‌ ഹാപ്പൻഡ്‌ വൺ നൈറ്റ്‌' പറഞ്ഞ പ്രേമത്തിന്റെയും ഒളിച്ചോട്ടത്തിന്റെ കഥക്ക്‌ ലോകസിനിമയിൽ ആയിരമായിരം ആവർത്തനങ്ങൾ ഉണ്ടായിട്ടും ഇന്നും അനുകരണങ്ങൾ തുടരുകതന്നെയാണ്‌. അതേ സമയം പ്രണയം അതിമനോഹരമായി, ചേതോഹരമായി ആവിഷ്ക്കരിക്കാനാകുമെന്നതിന്‌ലോകസിനിമയിൽതന്നെ അന്നും ഇന്നും നിരവധി രചനകൾ കണ്ടെത്താനാകും. ചൈനീസ്‌ സംവിധായകൻ ജാങ്ങ്‌ യി മൗ ഒരുക്കിയ 'ദി റോസ്‌ ഹോം' എന്ന ചിത്രത്തിൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകനായി ഗ്രാമത്തിലെത്തുന്ന യുവാവിനോട്‌ ഗ്രാമീണ യുവതിക്ക്‌ തോന്നുന്ന പ്രണയം വിവാഹത്തിൽ കലാശിച്ച്‌ അവർ ജീവിക്കുന്ന സാഫല്യത്തിന്റെ ജീവിതസ്മരണകൾ അവിസ്മരണീയവും അവാച്യവുമാണ്‌. ഇത്തരം ചിത്രങ്ങളെക്കുറിച്ച്‌ സബ്ബിർ ഖാൻ കേട്ട്‌ കേൾവിപോലുമില്ലെന്ന്‌ 'കബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' കാണുമ്പോൾ മനസ്സിലാകും. രണ്ട്‌ ജോഡികളാണ്‌ പടത്തിലുള്ളത്‌ ഒരു സീനിയർ ജോഡിയും ഒരു ജൂനിയർ ജോഡിയും. ജൂനിയർ ജോഡികൾ വിവാഹിതരാകുന്ന പള്ളിയിലെത്തി വാദപ്രതിവാദങ്ങൾ നടത്തുന്ന സീനിയേഴ്സ്‌ (അക്ഷയ്കുമാർ, കരീനകപൂർ) തുടക്കം തന്നെ അസഹ്യമാകുന്നു. കരീനയുടെ വായടപ്പിക്കാൻ അക്ഷയ്‌ ഒരു ദീർഘചുംബനം നടത്തുന്നത്‌ ഹിന്ദി സിനിമയിലെ പുതിയ കാല കാഴ്ചയെന്നു പറയാം. (പണ്ട്‌ ചുണ്ടുകൾ തമ്മിലടുക്കുകയല്ലാതെയും ചുംബനം നടക്കാറില്ലല്ലോ) കുറേക്കാലമായി ഈ അവസ്ഥക്ക്‌ മാറ്റം വന്നത്‌ അക്ഷയ്കരീനമാർ ആഘോഷിക്കുകയാണ്‌. കാണികൾക്ക്‌ യാതൊരു ചലനവും സംഭവിക്കുന്നില്ലെങ്കിലും അത്‌ പ്രായദോഷം തന്നെ. സ്റ്റുഡിയോവിൽ ഡ്യൂപ്പായി നായക നടന്മാർക്കുവേണ്ടി സാഹസകൃത്യത്തിലേർപ്പെടുന്ന അക്ഷയ്‌ കഥാപാത്രത്തിന്റെ വികാസം മുരടിപ്പിച്ച്‌ പ്രേമത്തിലേക്ക്‌ വഴിതിരിച്ചു വിടുകയാണ്‌ സംവിധായകൻ. ഹൗസ്‌ സർജൻസി പൂർത്തിയാക്കി ഡോക്ടറായി പുറത്തുവരാൻ തയ്യാറെടുക്കുന്ന കരീനയാകട്ടെ കടുത്ത പ്രേമവിരോധിയും. കരീന നടത്തുന്ന പ്രഥമ ഓപ്പറേഷൻ അക്ഷയിന്റെ ദേഹത്തു തന്നെയാകണമല്ലോ. ഗിഫ്റ്റ്‌ കിട്ടിയ വാച്ച്‌ വയറ്റിലിട്ട്‌ തുന്നികൂട്ടിയാണ്‌ ഓപ്പറേഷൻ അവസാനിപ്പിക്കുന്നത്‌. പിന്നെ ചലിക്കുന്ന, പാട്ടുപാടുന്ന വാച്ചും വയറ്റിലിട്ടാണ്‌ അക്ഷയ്‌ ആശാന്റെ ജീവിതം! അവസാനം കരീനതന്നെ വീണ്ടുമൊരു ഓപ്പറേഷൻ നടത്തി വാച്ച്‌ പുറത്തെടുക്കുന്നതോടെ പ്രണയവും പൂത്തുലയുന്നു. യുക്തിരാഹിത്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച്‌ കാണികളെ നോക്കി കൊഞ്ഞനം കുത്തുകയാണ്‌ സംവിധായകൻ. അമേരിക്കയിലും, യൂറോപ്പിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'കമ്പക്ക്ത്ത്‌ ഇഷ്ക്കി'ന്‌ ലൊക്കേഷനുകളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കിലും പുതുമയുള്ളു. ഏതാനും സീനുകളിൽ ഹോളിവുഡ്‌ ലെജന്റ്‌ സിൽവർ സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ടൊന്നും പക്ഷേ ഈ നപുംസക സൃഷ്ടിക്കു രക്ഷയില്ല. ഇതിലെ 'ഇഷ്ക്കും' കഥാപാത്രങ്ങളും എല്ലാം 'നക്ക്ലി' (കൃത്രിമം) മാത്രമാണ്‌. നവാഗത സംവിധായകൻ സജി സുരേന്ദ്രന്റെ 'ഇവർ വിവാഹിതരായാൽ' പറയുന്നതും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പ്രശ്നങ്ങളും പ്രതിവിധികളും തന്നെ. ഈഗോയിസ്റ്റുകളായ അച്ഛനമ്മമാരുടെ ഏക മകനും എം.ബി.എ വിദ്യാർത്ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസൂര്യയാണ്‌. കൂടെ സംവൃതയും ഭാമയുമാണുള്ളത്‌. സംവൃത കോളേജ്മേറ്റും ഭാമ ലൈഫ്മേറ്റും! മാതാപിതാക്കളായ പോയ കാല നായിക രേഖയും സിദ്ദിഖും. ഒരേ അപ്പാർട്ട്‌മന്റിലെ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളിലായി കഴിയുന്ന പിരിയാതെ പിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കുവാൻ വിവാഹം മാത്രമേ പോംവഴിയുള്ളുവേന്ന്‌ സീമന്തപുത്രൻ ധരിച്ചുവശമായാൽ പിന്നെ ബ്രഹ്മൻ തടുത്താലും നിൽക്കില്ലല്ലോ? അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. എക്സ്‌ റേഡിയോ ജോക്കി ഭാമയുമായി വിവാഹം പിന്നെ 'കല്യാണം കളിയല്ലെന്ന്‌ സ്കൂലെ മാസ്റ്റർ പറഞ്ഞത്‌' ശരിക്ക്‌ മനസ്സിലാക്കുകയാണ്‌ ഇരുവരും. അതിനിടക്ക്‌ കരച്ചിലും പിഴിച്ചിലും സംഘട്ടനങ്ങളുമെല്ലാം ഒരുക്കുന്നുണ്ട്‌ സംവിധായകൻ. സുഹൃത്തുക്കളുടെ അതിരുകളില്ലാത്ത പെരുമാറ്റം ഭാമയുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നതും അത്‌ വളരുന്നതും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുമുണ്ട്‌. വിവാഹജീവിതം കുട്ടിക്കളിയല്ലെന്ന്‌ യുവമിഥുനങ്ങൾ ഗ്രഹിച്ചു തുടങ്ങുന്നതിൽ നിത്യജീവിത സന്ദർഭങ്ങളുടെ തിരനോട്ടമുണ്ട്‌. അതിനിടെ പണമില്ലാതെ ഭാര്യയണിയിച്ച മാല വിൽക്കലും, ബൈക്ക്‌ വിൽക്കലും, മാല തിരകെ വാങ്ങലും എല്ലാം യഥാവിധി നടക്കുന്നുണ്ട്‌. അച്ഛനോട്‌ കലഹിച്ച്‌ വീട്‌ വിട്ടിറങ്ങുമ്പോഴാണ്‌ മകൻ യഥാർത്ഥ ജീവിതത്തിന്റെ പരുക്കൻ സ്വഭാവം അറിയുന്നത്‌. രസകരമായിട്ടുണ്ട്‌. കാൽപനികതയാണ്‌ കഥയിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും പുതിയ തലമുറക്ക്‌ പാഠമാകുന്ന ചില സന്ദർഭങ്ങളും മൂഹൂർത്തങ്ങളും കഥയിൽ കോർത്തിണക്കുവാൻ സംവിധായകൻ സജി സുരേന്ദ്രന്‌ കഴിയുന്നു. പ്രണയത്തിനു മുമ്പ്‌ ഒരു ക്ലാഷ്‌-വെർബൽ ഫൈറ്റ്‌ എന്ന സിനിമാ രീതിയും നീതിക്കും സാധുത നൽകിക്കൊണ്ട്‌ ജയസൂര്യ ഭാമമാർ ഏറ്റുമുട്ടുന്നത്‌ പരസ്പരം അറിയാതെ റേഡിയോ ജോക്കായും ശ്രോതാവും തമ്മിലുള്ള കാണായുദ്ധമെന്ന നിലയിലാണെന്നുമാത്രം. വിവാഹശേഷം അതൊരു ഭാരമായി മാറുകയും ചെയ്യുന്നു. പോരേ പൂരം. 'ഇവർ വിവാഹിതരായാൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്‌ പ്രമേയത്തിന്റെ പുതുമകൊണ്ടോ യുക്തി ഭദ്രമായ അവതരണം കൊണ്ടോ അല്ല പ്രസ്തുത നായികാ നായകന്മാരുടെ കോമ്പിനേഷനും അവർക്കിടയിലെ രസതന്ത്രവും കൊണ്ടാണ്‌. തങ്ങയുടെ റോളുകൾ ഭംഗിയാക്കുവാൻ ജയസൂര്യക്കും ഭാമക്കും, സംവൃതക്കുമെല്ലാം കഴിയുന്നു. പറഞ്ഞു പഴകിയ വിഷയത്തിൽ നിന്നും രീതികളിൽ നിന്നും ചെറിയൊരു വ്യതിയാനംപോലും കാണികൾ സ്വീകരിക്കുന്നുവേന്നതിന്‌ സജി സുരേന്ദ്രന്റെ പ്രഥമ സംരംഭം തെളിവാണ്‌. ശുഭപര്യാവസായിയായ 'ഇവർ വിവാഹിതരായാൽ' വിജയം ആഘോഷിച്ച ചിത്രമാണ്‌. ജയസൂര്യാ ഭാമാ വിജയം കൂടിയാണിത്‌.

കുലുങ്ങി വിറച്ചോടുന്ന ശ്രീലങ്കൻ തീവണ്ടിയിലൊരു 'സുഖയാത്ര'-എ. ക്യു. മഹ്ദി



യാത്ര4

ശ്രീലങ്കയിലെ മൂന്നാംദിവസം. ഇന്ന്‌ കാൻഡി സന്ദർശനമാണ്‌ ഞാൻ നിശ്ചയിച്ചതു. കാൻഡി, ബ്രട്ടീഷ്കാർ ശ്രീലങ്കയിൽ നിർമ്മിച്ച ആദ്യനഗരമാണ്‌. അവിടേയ്ക്ക്‌ കൊളംബോയിൽ നിന്നും തീവണ്ടി സർവ്വീസും ഉണ്ട്‌. രാവിലെ റെയിൽവേസ്റ്റേഷനിൽ ഞാനെത്തിയപ്പോഴേയ്ക്കും തീവണ്ടി പോയ്ക്കഴിഞ്ഞിരുന്നു. തൊട്ടടുത്താണ്‌ ബസ്സ്റ്റാന്റ്‌. കാൻഡിക്ക്‌ 120 കി.മി ദൂരമുണ്ട്‌. ഒരു ബസ്സിലാണ്‌ ഞാനവിടേയ്ക്കു പുറപ്പെട്ടത്‌. വളരെ വലിയൊരു ബസ്‌ സ്റ്റേഷനാണ്‌ കൊളംബോയിലേത്‌. ബസ്സ്‌ സർവ്വീസുകളാവട്ടെ വളരെ മോശവും. നിരന്നു കിടക്കുന്നതൊക്കെയും പഴഞ്ചൻ ബസ്സുകൾ. കാണാൻതന്നെ ഒരു ചന്തവുമില്ലാത്ത, ഒരൗചിത്യബോധവും ഇല്ലാതെ വിവിധ നിറങ്ങൾ കൂട്ടിക്കലർത്തി പെയിന്റടിച്ച കുറേ ബസ്സുകൾ.


രണ്ടുമണിക്കൂർ യാത്രാദൂരമുണ്ടായിരുന്നു കാൻഡിയ്ക്ക്‌. ഞരങ്ങിയും മൂളിയും ബസ്സ്‌ നീങ്ങി. കാലൊന്നു നീട്ടിയോ നിവർത്തിയോ വയ്ക്കാനാവാത്ത തരത്തിലുള്ള ഇടുങ്ങിയ സീറ്റുകൾ. പെട്ടെന്ന്‌ ഇറങ്ങിപ്പോയി ഒരു ടാക്സി പിടിച്ചു കാൻഡിക്ക്‌ പോയാലെന്തെന്നുവരെ ചിന്തിച്ചതാണ്‌. ബസ്സിൽ നിന്നൊന്നിറങ്ങമെങ്കിൽപ്പോലും യാത്രക്കാർ പലരെയും അമർത്തിയും, ഞെരിച്ചും വേണമായിരുന്നു. അതുകൊണ്ട്‌ ഒക്കെയും സഹിച്ച്‌ യാത്ര തുടരുകയായിരുന്നു. ഭംഗിയുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളും താണ്ടി ബസ്സ്‌ ഓടിക്കൊണ്ടിരുന്നു. കൊളംബൊയിൽ നിന്ന്‌ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിന്നെ ചുരം കയറ്റമായി. വഴിയിൽ-എഴുപതാംമെയിലിൽ-ഒരു മ്യൂസിയം കണ്ടു. ലഘുഭക്ഷണത്തിന്‌ ബസ്സ്‌ അവിടെ അരമണിക്കൂർ നിർത്തിയിട്ടപ്പോൾ, ആ സമയംകൊണ്ട്‌, ഒരു ഓട്ടപ്രദക്ഷിണംപോലെ ഞാനാ മ്യൂസിയം നടന്നു കണ്ടു. 170 വർഷം മുമ്പ്‌ ഈ ചുരം റോഡിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ, ക്യാപ്റ്റൻ റോജർ എന്ന ബ്രട്ടീഷ്‌ എഞ്ചിനീയറായിരുന്നു നേതൃത്വം വഹിച്ചതു. 1829-ൽ സ്ഥാപിച്ച ഒരു സ്മാരകശിലയിൽ ഈ വിവരങ്ങളൊക്കെ രേഖപ്പെടുത്തിയിരുന്നു. മ്യൂസിയമാകട്ടെ, പഴയ യന്ത്രങ്ങളുടെ ഒരു അമൂല്യകലവറയാണ്‌. രണ്ടു നൂറ്റാണ്ടിനു മുമ്പ്‌ ചുരംറോഡ്‌ നിർമ്മിക്കാനുപയോഗിച്ച യന്ത്രോപകരണങ്ങളാണ്‌ മ്യൂസയത്തിൽ സൂക്ഷിച്ചിരിക്കുന്നത്‌.
കൃഷിയും മത്സ്യബന്ധനവും മാത്രമറിയുന്ന ഒരു ജനതയുടെ നാട്ടിലേക്ക്‌ ബ്രട്ടീഷുകാർ എത്രയോ ദൂരം താണ്ടി കടൽ കടത്തിക്കൊണ്ടുവന്ന കൂറ്റൻ റോഡ്‌ സൂക്ഷിച്ചിരുന്നു. അവിടെ കണ്ട പഴയ ഒരു റോഡ്‌ റോളർ, ഇന്നു നാം ഇന്ത്യയിൽ ഉപയോഗിക്കുന്നതിനെക്കാൾ ആധുനികമാണെന്നു തോന്നി. ചായകുടി കഴിഞ്ഞ്‌ ബസ്സ്‌ പുറപ്പെട്ടു. നിർഭാഗ്യം, കാൻഡിയിലെത്തുംമുമ്പ്‌ വലിയൊരു മഴ പെയ്ത്‌
കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ വന്നിട്ട്‌ കാൻഡി നഗരം ചുറ്റിനടന്നു കാണാനാവാതെ മടങ്ങേണ്ടി വരുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, മഴ പെട്ടെന്ന്‌ ശമിച്ച്‌, അന്തരീക്ഷം തെളിഞ്ഞു. പൊതുവെ വളരെ ആകർഷണീയമായ ഭൂപ്രകൃതിയുള്ള രാജ്യമാണ്‌ ശ്രീലങ്ക. ഇടയിലൊരു കടലിടുക്കുണ്ടായിരുന്നില്ലെങ്കിൽ ശ്രീലങ്ക ഇന്ത്യയുടെ തന്നെ ഒരു ഭാഗമായിരുന്നേനെ, മറ്റൊരു കേരളം. ഇവിടെ, എവിടെ സഞ്ചരിച്ചാലും പ്രകൃതിയുടെ പച്ചപ്പ്‌ പരന്നു വ്യാപിച്ചു കിടക്കുന്നതു കാണാം. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ അധികവും കാൻഡിയിലാണ്‌. പുഴയും മലയും കാട്ടാറുകളുമൊക്കെ ചുറ്റും അതിരിടുന്ന ഈ പഴയ ഇംഗ്ലീഷ്‌ നഗരം കാണുമ്പോൾ, ബ്രട്ടീഷുകാരുടെ സ്ഥലം തെരഞ്ഞെടുക്കൽ എത്രയോ അഭിനന്ദനാർഹമെന്നു തോന്നിപ്പോകും. ഇത്‌ ഇന്ത്യയിലും നമുക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഊട്ടി, കൊടക്കൈനാൽ, യേർക്കാട്‌ തുടങ്ങിയ ഹിൽസ്റ്റേഷനുകളും, മൂന്നാർപോലും, ബ്രട്ടീഷ്‌ ഭരണകാലത്ത്‌, സാഹസികരായ സായിപ്പന്മാർ കുതിരപ്പുറത്തു സഞ്ചരിച്ചു പോയി കണ്ടുപിടിച്ചവയാണ്‌. അതുപോലെ അവർ തങ്ങളുടെ സിലോൺ കോളനിവാഴ്ചക്കാലത്ത്‌ കണ്ടെത്തിയതാവണം മലമുകളിലെ കാൻഡിയും, അവിടെ സുഗമമായി എത്താനാണ്‌ അവർ ഹെവി റോഡ്‌ നിർമ്മാണ യന്ത്രങ്ങൾ കടൽകടത്തി കൊണ്ടു വന്നതും. നിരവധി വൻ തേയിലത്തോട്ടങ്ങൾ ഇവിടെയുണ്ട്‌. ശ്രീലങ്കൻ തേയില, രുചിക്ക്‌ ലോകപ്രസിദ്ധവുമാണ്‌.



വളരെ വലിയൊരു ബുദ്ധക്ഷേത്രവുമുണ്ട്‌ ഇവിടെ. ഒക്കെയും കാണാൻവേണ്ടി ഒരു ടാക്സിക്കാരനെതന്നെ ഏർപ്പാടു ചെയ്യുകയായിരുന്നു. നേപ്പാൾ സന്ദർശനാവസരത്തിൽ അവിടെ റോഡുകളിൽ കണ്ടതരം പഴഞ്ചൻ കാറുകളല്ല ഇവിടെ ടാക്സികളായി ഓടിക്കൊണ്ടിരുന്നത്‌. ഈ ടാക്സിക്ക്‌ ഒരു പാക്കേജ്‌ നിരക്ക്‌, 1000 ശ്രീലങ്കൻ രൂപയ്ക്ക്‌ രണ്ടു മൂന്നു മണിക്കൂർ കൊണ്ട്‌ കാൻഡി മുഴുവൻ കൊണ്ടുനടന്നു കാണിക്കാമെന്നതാണ്‌ ഉടമ്പടി. രസകരമായിരുന്നു ഈ കാർ യാത്ര. തേയിലത്തോട്ടങ്ങൾക്കു ചുറ്റും അരഞ്ഞാണമിട്ടു നീങ്ങുന്ന ചെറിയ റോഡുകളിലൂടെ, വളരെ ശ്രദ്ധയോടെ അയാൾ കാറോടിച്ചു. ചിലയിടങ്ങളിൽ നിർത്തിത്തന്നും സാവധാനം ഓടിച്ചു നീങ്ങിയും കാൻഡിയുടെ പ്രകൃതിഭംഗി മുഴുവൻ ആസ്വദിക്കാൻ അയാളെനിക്കവസരം ഒരുക്കിത്തന്നു. ഈ തേയിലത്തോട്ട വഴികളിലൂടെ സഞ്ചരിച്ചപ്പോൾ, നമ്മുടെ മൂന്നാർ റൂട്ടാണ്‌ ഓർമ്മയിൽ വന്നത്‌.

എന്നാൽ മൂന്നാറിനോ കാൻഡിക്കോ, ഏതു സ്ഥലത്തിനാണ്‌ ഭംഗിയേറെ എന്നു ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും മൂന്നാറിനു തന്നെയെന്ന്‌. മൂന്നാറിലെ കൈയ്യേറ്റഭൂമിയും, അവിടെ നിർമ്മിച്ച വൻ റിസോർട്ടുകളും സർക്കാർ ഇടപെട്ട്‌ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുന്ന ഒന്നാംഘട്ട സമയത്താണ്‌ ഞാനിതെഴുതുന്നത്‌. വിദേശികളെ ആകർഷിക്കുന്ന നമ്മുടെ ഈ വിനോദസഞ്ചാര മേഖലയിൽ തികച്ചും നിർഭാഗ്യകരമായ ഒരന്തരീക്ഷം സംജാതമാക്കാൻ ഇടവരുത്തിയത്‌, പഴയ അനധികൃത നിർമ്മാണ പ്രവർത്തികൾ നടത്തിയ ആൾക്കാരോ, അതോ അന്ന്‌ അവർക്കു ഒത്താശ ചെയ്തുകൊടുത്ത ഉദ്യേഗസ്ഥരോ, ആ ഉദ്യോഗസ്ഥരുടെ തന്നെ തുടർച്ചയുടെ ഭാഗമായ ഇന്നത്തെ ഗവണ്‍മന്റും പ്രതിക്കൂട്ടിലല്ലേ? എന്ന തർക്കത്തിൽ തൽക്കാലം ഇടപെട്ട്‌ ഒരു രാഷ്ട്രീയവിവാദത്തിനു ഞാനിവിടെയൊരുങ്ങുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട, മനോഹരമായ സ്ഥലം, രാജ്യം ഏതെന്നു ചോദിച്ചാൽ കണ്ണുമടച്ചു ഞാൻ പറയും-മാതൃരാജ്യമായതുകൊണ്ടു മാത്രമല്ല-അത്‌ ഇന്ത്യതന്നെയെന്ന്‌. പ്രത്യേകിച്ച്‌ ഇന്ത്യയിലെ നമ്മുടെ കേരളഭൂമി, ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളം. ഇത്ര ഹരിതഭംഗി നിറഞ്ഞ മറ്റൊരു സ്ഥലവും ഈ ഭൂമുഖത്തില്ല തന്നെ.

കേരളത്തിന്‌, നമ്മുടെ കേരളത്തിനു മാത്രമുള്ള അനുഗ്രഹീതമായ ഒരു പ്രത്യേകതയെപ്പറ്റി ശ്രദ്ധിച്ചിട്ടുണ്ടോ? അത്‌ ഇന്ത്യയിലെന്നല്ല, ലോകത്തെ ഒരു രാജ്യത്തിനും മറ്റൊരു സ്ഥലത്തിനും അവകാശപ്പെടാൻ കഴിയാത്തതുമാണ്‌. എന്താണത്‌? ഇത്ര സമതുലനമായ ഭൂപ്രകൃതിയും, മിതഭാവത്തിലുള്ള കാലാവസ്ഥയും ഒത്തൊരുമിച്ച്‌ കൈകോർത്തു നിൽക്കുന്ന മറ്റൊരു പ്രദേശം ഭൂമിയിലില്ല. കുന്നും മലയും കടലും കായലുകളും നദിയും തോടുകളുമൊക്കെ സമീകൃതനിലയിൽ ചിതറിക്കിടക്കുന്ന മറ്റേതൊരു ദേശമുണ്ട്‌ ഭൂമിയിൽ? വർഷത്തിൽ എല്ലാക്കാലത്തും ഹരിതാഭഭാവത്തിന്റെ കുളിർമ്മയും, ജൈവവൈവിധ്യത്തിന്റെ അനുഗ്രഹവും ഭൂപ്രകൃതി ഇവിടെ നമുക്കു സമ്മാനിച്ചിട്ടുണ്ട്‌, നമുക്കുമാത്രം. കാലാവസ്ഥയുടെ കാഠിന്യത്തെ ചെറുക്കുംവിധം വസ്ത്രധാരണം നടത്തേണ്ട ഏതെങ്കിലുമൊരു അവസ്ഥയോ കാലമോ, വർഷം മുഴുവൻ തെരഞ്ഞാലും നമുക്കുണ്ടോ? ഭൂമിയിലെ ഒരനുഗ്രഹമായി വിദേശിയർപോലും സമ്മതിച്ചുതന്നിട്ടുള്ള മൺസൂൺ മഴ നമുക്കു മാത്രമായുള്ള പ്രകൃതിയുടെ ഒരു വരദാനംതന്നെയല്ലേ? ഒരു മഴക്കുവേണ്ടി വേഴാമ്പലിനെപോലെ കാത്തുകാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്‌, സ്ഥലങ്ങളുണ്ട്‌.

നമ്മുടെ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതും ഈയൊരു ദുർവിധി പേറുന്നവരാണ്‌. നമ്മുടെ നവംബർ, ഡിസംബർ, ജനുവരി കാലത്തെ മഞ്ഞുകാലം പോലും സുഖകരമായ ഒരു തണുപ്പ്‌ ആസ്വദിക്കാൻ പാകത്തിൽമാത്രം പ്രകൃതി നമുക്ക്‌ ഒരുക്കിത്തന്നിട്ടുള്ളതാണ്‌. അക്കാലത്തുപോലും കേരളീയർക്ക്‌ പ്രത്യേക മേലുടുപ്പ്‌-സ്വറ്റർ-വേണ്ടിവരുന്നില്ല. വേനൽക്കാലമായ മാർച്ച്‌, ഏപ്രിൽ, മേയ്‌ ആവട്ടെ, അതികഠിനമായ ചൂടിന്റെ തീഷ്ണതയിൽ നമ്മെ ആഴ്ത്തുന്നുമില്ല. നമുക്കു ചുറ്റുമുള്ള തൊട്ടയൽ സംസ്ഥാനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ, തണുപ്പുകാലത്ത്‌ കമ്പിളിക്കുപ്പായത്തിനുള്ളിൽ വിറച്ചു കഴിയേണ്ട കർണ്ണാടകയും വേനലിൽ മാത്രമല്ല വർഷത്തിൽ ഒട്ടുമുക്കാൽ കാലവും പൊള്ളുന്ന ചൂടിൽ കഴിയേണ്ടിവരുന്ന തമിഴ്‌നാടുമാണ്‌.

ഇങ്ങിനെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമൊക്കെ ഒത്തിണങ്ങിയ നാടായിട്ടും, ഈ ഭംഗികളൊക്കെ സ്വയം ആസ്വദിക്കാനോ, ഇവ കാണാനാഗ്രഹിക്കുന്ന പുറംലോകത്തെ വേണ്ടനിലയിൽ ആകർഷിക്കാനോ കഴിവും ഭാഗ്യവുമില്ല എന്ന അവസ്ഥ നമുക്കിന്നുണ്ട്‌. എങ്കിലും, കേരളത്തെ 'ദൈവത്തിന്റെ നാട്‌' എന്ന്‌ ആരും വിളിച്ചുപോവും. നമ്മുടെ നാടിന്‌ ഈ മംഗളവാക്യം സമ്മാനിച്ചതാരാണെന്നറിയേണ്ട, കേട്ടോളൂ. അധികമാർക്കും അറിയാത്ത ഒരു പശ്ചാത്തലം ഈ നാമകരണത്തിനു പിന്നിലുണ്ട്‌. 'വാൾട്ടർ മെൻഡസ്‌' എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? പരസ്യങ്ങൾക്കും മറ്റും ആകർഷമായ ലഘുവാക്യങ്ങൾ രചിച്ച്‌ രൂപകൽപ്പന ചെയ്തിരുന്ന ഒരാളാണദ്ദേഹം. മെൻഡസ്‌ താമസിച്ചിരുന്നത്‌ അഹമ്മദാബാദിലായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടുമുമ്പ്‌, നമ്മുടെ കേരളടൂറിസം വകുപ്പ്‌, ലോകവിപണിയിലേയ്ക്കു കടന്നുചെല്ലുന്നതിനായി ഒരു പരസ്യപ്രസ്ഥാനത്തിനു രൂപം കൊടുക്കാൻ തീരുമാനിച്ചു. അതിനു പറ്റിയ ഒരു സ്ഥിരം തലവാചകം വേണ്ടിയിരുന്നു. വാൾട്ടർ മെൻഡസിനെയാണ്‌ ഈ ചുമതലയേൽപ്പിച്ചതു. വാൾട്ടർ ആലോചന തുടങ്ങി. നീലക്കായലുകൾ, പച്ചപ്പാടങ്ങൾ, മുത്തുക്കുട ചൂടിയ തെങ്ങിൻതോപ്പുകൾ, പളുങ്കുനീർത്തോടുകൾ, പുളകദായനികളായ പുഴകൾ...മെൻഡസിന്റെ മനസ്സിലൂടെ, താൻ കേരളത്തിൽ കണ്ട പലതും കടന്നുപോയി. തീർന്നില്ല, ആകാശത്തോടു പ്രാർത്ഥിക്കുന്ന മലനിരകളും, കാലവർഷക്കാറ്റുകൾക്കു കളമൊരുക്കുന്ന വേനൽപ്പകലുകളും അദ്ദേഹത്തിന്റെ ഓർമ്മയിലെത്തിനിന്നു.

മഴക്കാലങ്ങളും കൊണ്ടു പറന്നുവരുന്ന ശ്യാമമേഘങ്ങളും, ഇടിമിന്നലും, നിലാവുനിറയ്ക്കുന്ന പഞ്ചമികളും പൗർണ്ണമികളുമൊക്കെ ആ മനസ്സിൽ തങ്ങിനിന്നു. ഈ സ്വപ്നദേശത്തെ കിളികളും, പൂക്കളും, ചിത്രശലഭങ്ങളും മൃഗങ്ങളും മനുഷ്യരും-ഹായ്‌! ദൈവം എങ്ങിനെ സൃഷ്ടിച്ചുവോ അതുപോലെത്തന്നെ എല്ലാ ആഴുക്കുകളും ഇപ്പോഴും തഴുകുന്ന നാട്‌. ഇവയൊക്കെ മനസ്സിന്റെ ആഴങ്ങളിൽ തട്ടിയപ്പോൾ, മെൻഡസിന്റെ ഉള്ളിൽ പ്രതിഫലിച്ചതാണ്‌, ഈ വാക്യങ്ങൾ. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിവച്ചു. 'ഗലൃമഹമ ഏഛഉ'ട ഛണച ഇഛഡചഠഞ്ഞഥ' പിൽക്കാലത്ത്‌ ഒരു നാലുവാക്കുകൾ ആഗോളപ്രസിദ്ധിനേടി.
ഈ വാക്കുകളുടെ യാഥാർത്ഥ്യത്തിലൂടെ കേരളം എല്ലാ കടലുകളും മലകളും കടന്ന്‌, അന്യമാം രാജ്യങ്ങളിൽ പേരും പെരുമയും നേടുമ്പോഴാണ്‌, താരതമ്യേന ഇതിന്റെ അടുത്തൊന്നും വരാത്ത ഒരു വിദേശരാജ്യം-വിദേശരാജ്യങ്ങൾ-തേടി ഞാൻ അലയുന്നത്‌. പക്ഷേ, ഈ വിദേശസംസ്കാരങ്ങളുമായൊക്കെ ഇടപഴകുന്നതിലുമില്ലേ വലിയൊരു ത്രില്ല്‌....? തീർച്ചയായും. ഇത്‌ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ. എന്നാൽ സന്ദർശിച്ച വിദേശരാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന്‌ ചോദിച്ചാൽ എനിക്കു പറയാനുണ്ടാവുക, അത്‌ 'സ്വിറ്റ്സർലന്റ്‌' എന്നാവും. എന്നാൽപ്പോലും ഒരുകാര്യം സൂചിപ്പിക്കാതെവയ്യ; എത്ര മനോഹരമാണ്‌ ആ പാശ്ചാത്യദേശമെങ്കിലും അവിടത്തെ അമിതശൈത്യം നിറഞ്ഞ യൂറോപ്യൻ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ കേരളം തന്നെയാണ്‌ ലോകത്തെ ഏറ്റവും നല്ല, മനോഹരമായ, സുഖകരമായ കാലാവസ്ഥയുള്ള ദേശം.

phone: + 91 9895180442

Sunday, August 9, 2009

how dare the rains come now?- arundhathi janardhanan

how dare the rains come now?
after my friend taught me the game -law
we just startd to play,
the rain began to spray.
i was still happy to play in the rain,
but mother said, ''that idea is in vain''.
i sat at home sadly,
but i've books, which are lovely.
but when i looked,
where were the books?
everything has gone wrong for me,
it's been a bad day for me.


arundhathi janardhanan

v-b

toc-H public school

vyttila, cochiN

ammuflying@yahoo.com

പുതിയ കവിതകള്‍-ഡോണ മയൂര




അമ്മയ്ക്ക്...
കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.
തലക്കെട്ട് വേണ്ടാത്തത്...
കഴിഞ്ഞുവെന്ന്‌,
എല്ലാം കൊഴിഞ്ഞുവെന്ന്‌

ഉണങ്ങിയല്ലിച്ച ചില്ലകളെന്നു
നിനയ്‌ക്കുമ്പോള്‍

ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണര്‍ത്തി,
ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍

പ്രഭാവലയമേകാന്‍ സൂര്യന്‍
ഇടയ്‌ക്കിടെയീറനണിയിക്കാന്‍ വര്‍ഷം...

തളിരാര്‍ന്ന്‌ പൂത്തുലഞ്ഞ്‌
പൂമരച്ചില്ലകളാടുമ്പോള്‍

മരമേ, നിനക്കെത്ര വയസ്സായെന്ന്‌
ആരെങ്കിലുമാരായുമോ?

അതുതന്നെയാകണം
സ്‌നേഹം നമ്മോടു ചെയ്യുന്നതും.


ഫ്രഷ് ഔട്ട് ഓഫ് ദ അവന്‍
സില്‍വിയ,

ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു.

വെണ്ണീരടരുന്ന നിന്‍
വലംകാല്പെരുവിരല്‍ത്തുമ്പില്‍
ചുംബനമര്‍പ്പിക്കുന്നെന്നൊരു
വിഭ്രമവിഭൂതിയില്‍ ഞാനമരുന്നു.

നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
നിന്നെപോലെ ഞാനുമീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു.

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

പുറത്ത്‌ മഞ്ഞുവീഴ്‌ചകള്‍ക്കറുതിയാവുന്നു,
പഞ്ചയാമത്തിന്‍ ദൈര്‍ഘ്യമേറുന്നു,
വസന്തമെത്തുവാനേറെയില്ലെന്നാലു-
മറിയുന്നതെനിക്കുവേണ്ടിയല്ലെന്നതും,
അരികില്‍ നീയിനിയില്ലയെന്നതും...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...

സില്‍വിയാ പ്ലാത്‌,
ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.



കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്
കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്

നെറ്റിയിലെ ടാറ്റൂവും,
വാരിച്ചുറ്റിയ ബാനറും
കണ്ടാലറിയാമെന്ന്
ഇന്ത്യന്‍ സ്ത്രീയാണെന്ന്,
ആയതിനാല്‍ അവള്‍ക്ക്
ഞാനിപ്പോഴും ഇന്ത്യനല്ല.

ഒരിക്കല്‍ ചേര പൊരിച്ചത്
തിന്നുന്നതിനിടയില്‍
'ആര്‍ യൂ എ വെജിറ്റെറിയന്‍'
എന്ന് ചോദിച്ചതിന്,
ഇത്രയും നേരം മണലിട്ട്
കടുക് വറുക്കുകയായിരുന്നോ
എന്ന് തിരിച്ച് ചോദിച്ച്
നാല് തെറിപറയാന്‍ തോന്നി
എന്ന് പറഞ്ഞപ്പോള്‍
'ടെറി' ആരാണെന്ന് ചോദിച്ചു.

നാല് തെറിയെന്നാല്‍ നിങ്ങളുടെ
ഫോര്‍ ലെറ്റര്‍ വേര്‍ഡ് പോലുള്ള
ഫോര്‍ വേര്‍ഡ്സാണെന്ന്
പറഞ്ഞു കൊടുത്തപ്പോള്‍
പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചു,

പിന്നെയും ആറ് വര്‍ഷം കൊണ്ടാണ്
മലയാളം നാലക്ഷരം പഠിപ്പിച്ചെടുത്തത്.
അതിനു ശേഷമാണ് 'പലം',
'നീട്ടിയ പാല്', 'പാച്ചകാടി'യുമെല്ലാം
അവള്‍ വാങ്ങാന്‍ തുടങ്ങിയത്.

കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍
തീരുമാനിച്ചെന്ന് അവള്‍
വിളിച്ച് പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ
പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു.

ആശുപത്രിയില്‍
കാണാന്‍ ചെന്നപ്പോള്‍
വാങ്ങിക്കൊണ്ടു പോയ ബൊക്കെയില്‍
അലങ്കരിച്ചിരുന്ന മയില്‍പ്പീലികണ്ട്
ചിരിച്ച്, കോവളമെന്ന് പറഞ്ഞു.

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്,
നിനക്ക് കെട്ടിപ്പിടിച്ചൊരുമ്മ.



എന്റെ രാഷ്ട്രീയം
മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന‍സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്കരിച്ചു.

സത്യം
കാഷായവേഷമണിഞ്ഞ്‌
വിളറിവെളുത്തൊരു
വലിയ നുണ സദസ്സിനു മുന്നില്‍
എഴുന്നേറ്റുനിന്ന്‌ സദസ്യര്‍
‍ഓരോരുത്തര്‍ക്കും
നേരെ വിരല്‍ചൂണ്ടി.

അവിടെ കൂടിയിരുന്ന
ചില ചെറുനുണകള്‍
‍അതുകണ്ട്‌ കൈയടിച്ച്‌,
ആര്‍പ്പുവിളിച്ചു.
ചൂണ്ടിയ വിരല്‍ തങ്ങള്‍ക്കു
നേരെ തിരിയുന്നതുവരെ.

അനന്തരം ചെറുനുണകളെല്ലാം
ഒന്നിച്ചുകൂടി ഒരു
ചീങ്കണ്ണിയുടെ ആകൃതിപ്രാപിച്ച്‌,
സദസ്സിനുമുന്നില്‍ നിന്നിരുന്ന
വലിയ നുണയെ
അവരുടെ മുന്നില്‍വച്ച്‌
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

എന്നിട്ട്‌, വലിയ നുണയെ
കാണ്മാനില്ലെന്നൊരു
വലിയ നുണ, അവര്‍
‍സദസ്സ്യര്‍ക്കുനേരെ
അലറിവിളിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.

പൈന്മരങ്ങള്‍
നീഹാരമുത്തരീയമണിഞ്ഞുറങ്ങുന്ന
ചെങ്കുത്തായ മലനിരകളില്‍ വളരുന്ന
പൈന്മരങ്ങളാണ് സ്നേഹം,
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.


സ്നേഹം
കൊടിയ വിഷം പുരട്ടി
രാകിയ ചാട്ടുളിയാണ്, സ്നേഹം.
തകര്‍ത്ത് കയറുമത് നെഞ്ചിന്‍കൂട്,
ചീകിയില്ലാതെയാക്കുമകക്കാമ്പ്,
ധമനികളില്‍ വിഷംകലര്‍ത്തും

പിന്നെ ‘സമയമാകുന്നു പോലും‘....

സത്യവാങ്മൂലം
നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ
മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.


കുമ്പസാരം
'തലതെറിച്ചതാ'
ഉടല്‍ ബാക്കിയുണ്ട്,
ഉടലോടെ സ്വര്‍ഗ്ഗത്തില്‍
പോകേണ്ടതല്ലയോ!


പനി

ശംഖനാദം
മൂന്നുവട്ടം.
കുരുക്ഷേത്ര ഭൂവിൽ രഥങ്ങളുരുളുന്നു.
മുരള്‍ച്ച, അട്ടഹാസം, ഞരക്കങ്ങള്‍...

കുന്തീ, കവചകുണ്ഡലങ്ങളറുത്തില്ല കര്‍ണന്‍.

വിവസ്‌ത്രയായ പാഞ്ചാലീ
നിനക്കെന്തു വസ്‌ത്രാക്ഷേപം?
അഴിച്ചിട്ട മുടിയാല്‍ മാറെങ്കിലും മറയ്‌ക്കൂ.

നഗ്നമായൊരു തുടയിലടിച്ചാരോ
ഗദയെ വെല്ലുവിളിക്കുന്നല്ലോ!

പതിനെട്ടിന്റെ വിശുദ്ധീ,
പത്തൊമ്പത്‌ പൂഴിക്കടകന്‍.

അഭിമന്യു ചക്രവ്യൂഹത്തിനു പുറത്ത്‌.

ശകുനി പിതാമഹനോടൊപ്പം
ഇപ്പോഴും ചിരഞ്‌ജീവി!

ഇരുട്ടു കനക്കുമ്പോഴെല്ലാമെനിക്ക്‌
രാപ്പനി കടുക്കും.


വലുതാവുമ്പോള്‍ ആരാവണം?
കഞ്ഞിയും കറിയും,
അച്ഛനുമമ്മയും,
അമ്മയും കുഞ്ഞും,
കളിവീടുകെട്ടല്‍,
കളിയോടമുണ്ടാക്കല്‍,
കളിയൂഞ്ഞാലാടല്‍,
മണ്ണപ്പംചുടല്‍...
എല്ലാം പഴയ കളികള്‍.

കല്ലുസ്ലേറ്റും പെന്‍സിലും
പുതിയ 'കളി'.

ആദ്യം,കല്ലുപെന്‍സില്‍
‍വിരലിനിടയില്‍പ്പിടിച്ച്‌
ഞെരിക്കണം,
എഴുതിത്തേയുന്നതിലും
വേഗമെഴുതണം,
എഴുതുന്നതിലുംവേഗം
മുനയൊടിക്കണം.
(അല്ലെങ്കിലും എഴുതി
തേഞ്ഞുതീരാന്‍
വിധിക്കപ്പെട്ടതാണല്ലോ
അതിന്റെ ജന്മം).

കല്ലുസ്ലേറ്റില്‍ നീ
കുത്തിവരച്ച്‌
എഴുതിപ്പഠിക്കണം,
തളിര്‍ക്കണം,
തെളിയണം.
തെളിയുമ്പോള്‍ മറയണം,
മറന്നെന്നു നടിക്കണം,
വീണ്ടും എഴുതണം.

എഴുതാനാവാത്തതിനും
എഴുതിത്തെളിയാത്തതിനും
എഴുതിമായ്‌ച്ചതിനും
എഴുതിമായ്‌ക്കാനാവാത്തതിനും
അക്ഷരങ്ങള്‍ പിഴച്ചതിനും
അക്ഷരങ്ങളാല്‍ പിഴപ്പിച്ചതിനും
പഴിക്കുക, കല്ലുസ്ലേറ്റിനെ.

എറിഞ്ഞുടച്ചുടനതിനുപകര-
മെടുക്കുക, വേറൊരു കല്ലുസ്ലേറ്റ്‌.
പുതിയ പാഠങ്ങളെഴുതുക,
പഠിക്കുന്നെന്നു നടിക്കുക,
പഠിക്കാതെ പഠിപ്പിക്കുക.

ഇനി പറയൂ,
നിനക്ക്‌ ആരാവണം,
കല്ലുസ്ലേറ്റ്‌?
കല്ലുപെന്‍സില്‍?

നിണമെഴുതിയത്‌

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും കള്ളം
കൊണ്ടുനീ ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനും
കഴിഞ്ഞത്‌ ഇനി അടുത്ത
ജന്മത്തിലായെന്നും വരില്ല.

മാനം
മാനം കാണാതെ പുസ്തകത്താളിനുള്ളില്‍

ഒളിപ്പിയ്ച്ച് വയ്ച്ചു നിന്നെയെങ്കിലും,
അതിനുള്ളിലിരുന്നു പെറ്റു പെരുകി
നീയെന്റെ മാനം കളഞ്ഞല്ലോ.
ഭോജ്യം
വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.

ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.

അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.

പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.

ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.

നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍‌കുഞ്ഞുങ്ങള്‍ക്ക്.
മൗനം
ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
‍ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...

പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂ‍രിരുള്‍ കൂട്ടിനുള്ളില്‍.

ezhuth online september 2009




ezhuth online onam special 2009


എഡിറ്റോറിയല്‍
കേരളം വളരുന്നു, പക്ഷേ-
മാത്യൂ നെല്ലിക്കുന്ന്‌
column

digi modernist:
in lighter vein

കവിത
ഓര്‍ക്കരുതീപഴയകാര്യങ്ങള്‍ :
ദേശമംഗലം രാമകൃഷ്ണന്‍
പെന്‍സില്‍:
പി .എ. അനീഷ്
പുതിയ കവിതകള്‍:
Linkഡോണ മയൂര
ശില്‍പം:
ശ്രീദേവി നായര്‍
ഇല പറയുന്നത്:
ബൃന്ദ
സ്മൃതികളില്‍ ഒരു പുഷ്പം:
ഡെല്‍ന നിവേദിത

how dare the rains come :

arundhathi janardhanan
രണ്ടുകവിതകള്‍:
പി. കെ ഗോപി
സൗഹൃദം:
വിജയന്‍ വിളക്കുമാടം
തീരം തിരമാലയോട് പറഞ്ഞത്:
രാജേഷ് കുമാര്‍
അട്ടകള്‍:
എം. കെ ഹരികുമാര്‍

അഭിമുഖം-
ഒ എന്‍ വി
എം കെ സാനു
എന്‍. കെ ദേശം
എം. കെ ഹരികുമാര്‍

ഈ മാസത്തെ കവി:

ഏ. ശശി
പുസ്തക ലോകം
കഥ
വേദഗണിതം:
ശ്രീകുമാരി രാമചന്ദ്രന്‍
പക:
മാത്യൂ നെല്ലിക്കുന്ന്‌
വലക്കണ്ണികളില്‍ കാണാത്തത്:

ഗോധ്രയുടെ ആകാശം:
ഗണേശ് പന്നിയത്ത്
വലക്കണ്ണികളീല്‍ കാണാത്തത്
എസ്. സരോജം
പ്രണാമം -
എം. കെ ചന്ദ്രശേഖരന്‍
സാമൂഹ്യപാഠം-
രാജീവ് ജി ഇടവ
ഗദ്യം
വീണയുടെ മുഴക്കം :
പി രവികുമാര്‍
ആഹ്ലാദത്തോടെ അഭിമാനത്തോടെ:
ജി.എന്‍ പണിക്കര്‍
പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും:
എം. സി. രാജനാരായണന്‍
ഭാര്യമാര്‍ ശ്രദ്ധിച്ചാല്‍:
ഡോ. ജി. വേലായുധന്‍
ഡോ. ബാബുപോളും തിരുവിതാംകൂര്‍ ചരിത്രവും:
ഡോ.കാനം ശങ്കരപ്പിള്ള
മരണത്തിന്‍‌റെ കയ്യൊപ്പുപതിച്ച ആശംസാകാര്‍ഡ്:
എ ക്യൂ മഹ്ദി
കൂവി‌പായും തീവണ്ടി:
കലവൂര്‍ രവീ

കുലുങ്ങി വിറച്ച് ഓടുന്ന ശ്രീലങ്കന്‍ തീവണ്ടിയിലൊരു യാത്ര:
എ.ക്യു. മഹ്ദി
ഇരുളിന്‍‌റെ ലോകത്തെ പൊന്‍ വെളിച്ചം:
സുബൈദാ മഹ്ദി
ലക്ഷ്മിമാരും നാണിക്കുട്ടിമാരും :
കെ. വി അനൂപ്
ജീവിത സ്പന്ദനങ്ങള്‍:
പറവൂര്‍ ഗോപാലകൃഷ്ണന്‍
നരകചിത്രം:
രാജന്‍ കരുവാരക്കുണ്ട്.
വിജയ‌ന്‍‌റെ ദര്‍ശനം:
എം. കെ ഹരികുമാര്‍

പഴയ താളുകള്‍
ഞാന്‍ കഥാകാരനായ കഥ-
പൊന്‍‌കുന്നം വര്‍ക്കി
എന്‍‌റെ ഭാഷയെ തിരിച്ചുതരിക-
ഒ.വി. വിജയന്‍
ഒരു പ്രസാധകന്‍‌റെ പിന്‍‌കുറിപ്പുകള്‍-
ഷെല്‍വി
മറ്റു വായനകള്‍
പി. ജെ ജെ ആന്‍‌റണി
ഡോ . എല്‍. തോമസ്കുട്ടി

സാബു ശങ്കര്‍

links
article
mario varagasc llosa
travis godsoe

juan villoro
mauro javier cardenas


basil bunting
paul bachelor

creative writing
j c hallman

kay ryan
meghan o'rourke

interview
doughlas cooper
claire e white

mark kaplan
ambrose musiyiwa

masimba muzodsa
ambrose musiyiwa

mark haddon
sanjukta dasgupta


jhumba lahiri
issac chotiner

review

stephene meyer

from love vampire


earnest hemingway:
steve paul


nick vave
sam leith

orwell
liam julian

isaiah berlin
a n wilson

പെന്‍സില്‍-പി.എ. അനിഷ്


എഴുതുമ്പോള്‍
മുനയൊടിഞ്ഞ പെന്‍സിലുമായ്
ഒരു കുട്ടി വന്നു

ചെത്തിയിട്ടും ചെത്തിയിട്ടും
മുനവരാത്ത
പെന്‍സിലിനെക്കുറിച്ചോര്‍ത്തു
അതുകൊണ്ട് തെളിയിക്കാനാവാത്ത
ജീവിതത്തെക്കുറിച്ചും

കുഞ്ഞു കണ്ണില്‍
മുനയില്ലാത്ത
പെന്‍സിലിനെക്കുറിച്ചായിരുന്നു
ആശങ്ക

ചെത്തുമ്പോള്‍
മുനവരില്ലെന്നും
പാതിനിറുത്തിയത്
മുഴുമിക്കാനാവില്ലെന്നും
കുഞ്ഞുമിഴികള്‍ക്കറിയുമോ

വിരിയുംമുന്‍പേ
കൊഴിയുന്ന പൂക്കളുടെ
ചിത്രങ്ങളായിരുന്നു
അവളുടെ പുസ്തകം നിറയെ

നിറങ്ങളില്ലാതെ

Thursday, August 6, 2009

In Lighter Vein -by Santhosh Kumar




Onam in Soup!
And Onam is around the corners. Being a top-to-bottom Keralaite I get jitters up the spine now when I hear that "Onam", the grand national festival of Kerala is fast approaching. I gave due thought to the reaction I get whenever I hear the word 'Onam' now a days.
Looking back, I see my boyhood and youth enjoyed what is called the Onam in full fervor: a lot of fun, eating, merrymaking and shuttling to Cinema Halls during those almost-a-week-long celeberations. The nascent smell of friend bana chips, wafers, and the umpteen number of dishes prepared by an army of houswives in union in our parental mansion called "Tharavadu", still lingers in my nostrils. It seemed then, the Onam days broke out for eating and merry making then. suddenly I feel sad, for being getting older and older without fail year after year.



Why I get jitters up my spine now when I hear Onam is just there? Though the times and lifestyles of mine has changed since my good old days, the aura of the very word Onam is still remains intact! Is that why I get jitters up my spine and is that why I get cold sweat down my neck when my children ask me 'Papa, what's Onam?'
I tell, gathering nerves, to my next-generation folks that no Onam these days. I also tell them the reason to foreget about Onam is the global recession.


But they insist that the markets are vibrant and there is nerve-racking promotions about "Grand Onam Sales" for everything man can conceive of. I wonder if there anyone who will offer a set of parents at a discount for this Onam so that i can beg them not to inculcate this festive feeling into my veins again and again.
My young girls knew how it all began.


I told them when they were having patience to listen to me, that Onam is our national festival and it is celeberated to comemmorate the return of the generous King called "Mahabali" who ruled our Kerala in the distant past. It was a time when gods and goddesses where wandering on this land not knowing what to do.


The only thing they still remember is that one God called "Vishnu" got jealous of the popularity of this King and he decided to cheat His Highness in disguise. The rest is, as they say is history or legend.


Whatever, when the King was pushed down to the bottomless hell by the cunning God, he asked the permission of the God to allow him visit his 'beloved people and his beloved land" once in every year.


Yes. And that is the auspicious day we calle "Thiruvonam" when King Mahabali visits his people and his kingdom.
Don't ask me for more of its history or origin. The only thing real about the festival is that it is still celebrated in style irrespective of the pooor and the rich, irrespective of religion, cast or creed or sex. Irrespective of Global Warming, Tsunami or Golbal Recession.


And the very bad thing about Onam is this: Every tom dick and harry expects a treat of any sort in the name of Onam. One cannot escape such demands by the people of the people and for the people.
In short, Onam is a democratic festival.
Being a democratic country we fail miserably to check the spending spree during the Onam days. Being recession I cannot find a nickel to spned in the name of Onam. Being recession many comapnies are cutting down their staff. Many airlines are grounded.



Many government offices are offering free VRS opportunities.


The citizen is becoming more free without a penny in his pocket. Do my girls understand this situation now? Do my neighbours understand what recession is? Do the marketing men around my town understand this? No way.
They all prepared to act like the God who cheated Mahabali to deprive him of his kingdom.


All are around me to deprive me of my cleberation of Onam, in the name of global recession.


I wish at least i will have to celeberate this Onam with a rice-soup, if not with a sumptuous meal. My Onam is in soup!

Wednesday, August 5, 2009

അട്ടകൾ -എം.കെ.ഹരികുമാർ



വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വർദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയിൽ
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകൾക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത ,അവയ്ക്ക്‌ സ്വന്തം
ആകാരത്തിലും ഉടലിലും പറ്റിച്ചേർന്ന്‌
കിടക്കുകയും ,ആവശ്യപ്പെടുമ്പോൾ
മറ്റൊരു ഉരഗമായി ചലിച്ചു
തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്‌.

അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.
ഇണയെ കാണുമ്പോൾ
വേഗം ഹൃസ്വചലനങ്ങളുമായി ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളിൽ
വലിയൊരു രാഷ്ട്രം
നിർമ്മിക്കാൻ തുടങ്ങുന്നു.
അക്കാരണത്താൽ അത്‌ നീണ്ടുപോകും.
സമയം എത്രയായാലും
അട്ടയ്ക്കൊന്നുമില്ല .
സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ ,
സ്വച്ഛന്ദമായ ജീവിതമാണ്‌ .
വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന

അട്ടകൾക്ക്‌ പക്ഷേ ,അതിരുകളില്ല.
ഉയരമുള്ള മതിലിന്റെ ഓരത്ത്‌
താഴേക്ക്‌ വീഴുമെന്ന ഭയമില്ലാതെ
അട്ട ഇണയുടെ മുകളിലമർന്നിരിക്കുന്നു .
ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ്‌ ,
അത്‌ മൈഥുനമല്ല ;
ജീവിതമെന്ന മൈഥുനമാണ്‌.
അട്ടയുടെ രതി വൈകാരിക പൂർത്തിയല്ല ,
ജീവിത സംവേദനമാണ്‌ .

മറ്റൊരിടത്ത്‌ ,തീവ്രമായ ഭൗതിക അസക്തിയുമായി
അലയുന്നതിനു പകരം ,
ഇണയുടെ മുകളിലിരിക്കുന്നതാണ്‌
അതിന്റെ ജീവിതം.
ജീവിതം മറ്റെവിടെയുമില്ല ;
സ്വന്തം ഇണയുടെ മുകളിൽ -
സപ്തസ്വരങ്ങളുടെ നിശ്ശബ്ദ തടാകങ്ങൾ ,
ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങൾ .
ഇണയ്ക്ക്‌ മേലെ കിടന്ന്‌
സമയത്തെ അനുഭവമാക്കുന്നത്‌ ,
ആനന്ദത്തെ വേർതിരിച്ചെടുക്കുന്നത്‌
അട്ടയുടെ സൈബർ സ്പേസാണ്‌ .


അനുരാഗം ദീർഘിച്ച വ്യവഹാരമോ
കാമം ഒരിടത്തുവച്ച്‌ തീരുന്ന
ആവേഗമോ അല്ല ;
അത് മൈഥുന ക്രീഡയിൽ നിന്ന്‌
വേർപെട്ട്‌ വീഴുന്ന പാതാളക്കുഴിയാകാം .
പക്ഷേ, അതൊന്നും
അട്ടയെ ദുഃഖിപ്പിക്കുന്നില്ല

അഭിമുഖം/ഒ.എൻ.വി



ചോദ്യം: 1. ജീവിതാനന്ദം എവിടെയാണുള്ളത്‌?
ആശിക്കുന്നത്‌ കൈവരുമ്പോൾ ആനന്ദമുണ്ടാകുന്നു. കളിക്കോപ്പ്‌ കിട്ടുമ്പോൾ ചെറുപൈതലിന്‌ ആനന്ദം. കുടിലിലെ കുഞ്ഞോമനയ്ക്ക്‌ കുഞ്ഞുവയർ നിറച്ചാഹാരം ആനന്ദം. പ്രണയികൾക്കൊത്തുചേരലിലാനന്ദം. ചിലർക്ക്‌ വിഷുക്കൈനീട്ടമാനന്ദം. ചിലർക്ക്‌ ആണ്ടിലൊരിക്കൽ കിട്ടുന്ന ഓണപ്പുടവയുടെ കോടിമണം പോലുമൊരാനന്ദം. നാക്കിലയിൽ വിളമ്പിയ ആവിപാറുന്ന പുന്നെല്ലരിച്ചോറിന്റെ മണം ഓർക്കുന്നതുപോലുമിന്നെനിക്കാനന്ദം. പതിറ്റടിപ്പൂവിന്‌ സായന്തനദീപ്തിയിലാനന്ദം. ലൗകിക ജീവിതത്തിൽ ഓരോ ആശയും കൈവരിക്കുന്നതാണനന്ദം. എന്നാൽ ആശങ്കകൾക്കെല്ലാമറുതി വരുന്ന പരമമായ നിസ്സംഗത നിർവൃതികരമാവുന്നു. അത്‌ അലൗകികമായ ആനന്ദമാണ്‌-പരമഹർഷം. "ഭാവത്തിൽ പരകോടിയിൽ സ്വയമഭാവത്തിൽ സ്വഭാവം".വരുന്ന അവസ്ഥയാണത്‌. ഭാരതീയ കാവ്യമീമാംസ അത്യുദാത്തമായ കാവ്യാനുഭൂതിയോട്‌ അതിനെ ഏകീകരിക്കുന്നു.
2. നല്ല ജീവിതം, ധന്യജീവിതം എന്നീ വിശേഷണങ്ങളിൽ കഴമ്പുണ്ടോ?
'നല്ലതെ'ന്നത്‌ പലർക്കും പലതാണ്‌. അപ്പോൾ 'നല്ലജീവിത'ത്തെക്കുറിച്ചുള്ള സങ്കൽപത്തിനും വ്യത്യാസം പലതുണ്ടാവും. അപരന്റെ കാര്യത്തിനെന്റേതിനേക്കാളു/മധികമാം കരുതലും കരുണയും" ഉണ്ടാവുക എന്നത്‌ നല്ല ജീവിതത്തിനാധാരമായി ഞാൻ കരുതുന്നു. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കു മമലേ വിവേകികൾ"-അതു തന്നെയാണ്‌ ധന്യ ജീവിതം.
3. സ്കൂളുകളിൽ നിന്ന്‌ കുട്ടികൾ കൊഴിഞ്ഞു പോകാറുണ്ട്‌. ജീവിതത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ എങ്ങനെ കാണുന്നു.?
ഒന്നിച്ച്‌ തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന ഒരാൾ വഴിയിലേതോ സ്റ്റേഷനിലിറങ്ങിപ്പോകുന്നു, പോയിമറയുന്ന അനുഭവമാണനിക്ക്‌ വേണ്ടപ്പെട്ട പലരുടേയും വേർപാട്‌. ഏതു ക്ലാസിൽവച്ച്‌ പഠിത്തം നിർത്തേണ്ടിവരുമെന്നറിയാതെ പഠിച്ചിരുന്ന സതീർത്ഥ്യരെ ഞാനോർക്കുന്നു. ഹൈസ്കൂളിൽ എന്റെ ഉറ്റ സുഹൃത്തായിരുന്ന ഒരു ആന്റണിയുണ്ടായിരുന്നു. നന്നായി പാടുമായിരുന്നു. സൗമ്യനും ശാന്തശീലനുമായിരുന്നു. ഒരു ദിവസം പൊടുന്നനെ അയാളെന്നോടു പറഞ്ഞു. "നാളെ മുതൽ ഞാൻ വരില്ല - എനിക്ക്‌ ഇന്ത്യൻ നേവിയിൽ സെലക്ഷൻ കിട്ടി. നാളെ ബോംബെയ്ക്കു പുറപ്പെടണം. അന്ന്‌ വൈകിട്ട്‌ സ്കൂളിന്റെ കിഴക്കേപ്പാടവരമ്പിലൂടെ അയാൾ നടന്നകലുന്നത്‌ ഞാൻ നോക്കി നിന്നു. ഇടയ്ക്ക്‌ രണ്ടു മൂന്നു തവണ അയാൾ തിരിഞ്ഞു നോക്കി കൈവീശി. ഈയനുഭവം 'പാഥേയ'മെന്ന കവിതയിൽ ചോർന്നുകിടപ്പുണ്ട്‌.
"വേർപിരിയുവാൻ മാത്രമൊന്നിച്ചുകൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു.
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ? പാടി
മറയുന്ന പക്ഷികൾ മടങ്ങി വരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വർണ്ണവും,
പൈങ്കിളിക്കൊക്കിൻ കിനിഞ്ഞ തേൻതുള്ളിയും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും
പേറി ഞാൻ യാത്ര തുടരുന്നു..."
അനിവാര്യമായ അത്തരം വിയോഗങ്ങളോട്‌ പൊരുത്തപ്പെടാനുള്ള കഴിവ്‌ മനുഷ്യനെന്ന ഈ ജന്തുവിനുമുണ്ട്‌.
4. നമ്മുടെ കലാസംരഭങ്ങൾ ഈ കാലഘട്ടത്തിലെന്താണ്‌ സംവേദനം ചെയ്യുന്നത്‌?
പലതും അരങ്ങേറുന്നുണ്ട്‌. അന്യം നിന്നു പോകാവുന്ന നാടൻകലകൾ നമ്മുടെ കലാപൈതൃകത്തെപ്പറ്റി ഒരവബോധം നൽകുന്നു. പിന്നെ, നാടകോത്സവങ്ങൾ -ഇന്ത്യൻ തീയേറ്റർ എവിടെ നിൽക്കുന്നു എന്നതിനെപ്പറ്റി നേരിട്ടു ചിലത്‌ സംവേദനം ചെയ്യുന്നു. ചില പരീക്ഷണങ്ങൾ വിരസമായാലും, പരീക്ഷണങ്ങളും അൽപം സാഹസികമായുമല്ലാതെ പുതിയ വഴികൾ കണ്ടെത്താനാവില്ലല്ലോ. ക്ലാസിക്കൽ സംഗീതത്തിന്റെ ശുദ്ധരൂപം അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌, പുതിയ 'ഫ്യൂഷൻ മ്യൂസിക്‌' ശരിയായർത്ഥത്തിൽ മനസ്സിലാക്കാൻ.
5. ഇഷ്ടപ്പെട്ട 10 മലയാള ചലച്ചിത്ര ഗാനങ്ങൾ?
1. താമസമെന്തേ വരുവാൻ?
2. ഇന്നലെ ഞാനൊരു സുന്ദരരാഗമായ്‌
3. സൂര്യകാന്തി! -
4. സന്യാസിനി! -
5. അഗ്നിപർവ്വതം പുകഞ്ഞു...
6. കസ്തൂരി മണക്കുന്നല്ലോ, കാറ്റേ...
7. വാൽക്കണ്ണെഴുതി,...
8. കിഴക്കുണരും പക്ഷി! -
9. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...
10. ഗംഗേ!...
6. നാടകഗാനങ്ങളിലൂടെ മലയാളത്തനിമയെ കുടിയിരുത്തി എന്നു പറഞ്ഞാലെങ്ങനെ പ്രതികരിക്കും?
അത്‌ ബോധപൂർവ്വമായിരുന്നു എന്നു പറയാൻ വയ്യ. എന്റെ കൗമാരകാലത്ത്‌ ഹിന്ദി സിനിമാ ഗാനങ്ങളാണ്‌ മനസ്സിൽ പതിഞ്ഞിരിക്കുന്നത്‌. സൈഗളിന്റെയും പങ്കജ്മല്ലിക്കിന്റെയും സി.എച്ച്‌. ആദ്മയുടെയും നൂര്ർജഹാന്റെയും ജൂതികാറോയിയുടെയും മറ്റും ഗാനങ്ങളാണ്‌ എന്റെ സംഗീതാഭിരുചിയെ അന്ന്‌ പാലൂട്ടി വളർത്തിയത്‌. പിന്നെ, റാഫിയായി, ലതയായി...മലയാളത്തിലും ഇതുപോലെ എന്നെങ്കിലുമുണ്ടാവുമോ?...അന്നതൊരു വെറും സ്വപ്നമായിരുന്നു. വിദ്യാർത്ഥിക്കാലത്തെ എന്റെ ഉറ്റചങ്ങാതിയായിരുന്ന ദേവരാജൻ ആയിടയ്ക്ക്‌ ചങ്ങമ്പുഴയുടെ ചില കവിതകൾ സ്വരപ്പെടുത്തി എന്നെ പാടികേൾപ്പിച്ചു. അതുവരെ അനുഭവപ്പെട്ടതരത്തിൽ കവിതയുടെയും സംഗീതത്തിന്റെയും ഒരപൂർവ്വപാരസ്പര്യം, അതിന്റെ അപൂർവ്വലയം എന്നെ വല്ലാതെ വശീകരിച്ചു. ദേവരാജൻ എന്റെ ചില നാടൻകവിതകളും സ്വരപ്പെടുത്തി. ചില ചെറിയ കൂട്ടങ്ങളിലവതരിപ്പിച്ചു. ചില ചെറിയ കൂട്ടങ്ങളിലവതരിപ്പിച്ചു. പിന്നെ വലിയ കൂട്ടങ്ങളിലേക്കത്‌ സംക്രമിച്ചു. ഒടുവിൽ, കെ.പി.സി.സി നാടകങ്ങൾ ഒരു പാടുകളരിയിലെത്തിക്കാൻ നിമിത്തമായി. അതങ്ങനെ സംഭവിച്ചു എന്നു മാത്രം. മലയാള കവിതയും, നാടോടിശീലുകളും, ക്ലാസിക്കൽ രാഗങ്ങളും തമ്മിലുള്ള അപൂർവ്വമായൊരു മേളനം-ആകസ്മികമെങ്കിലും അത്‌ തികച്ചും സ്വഭാവികമായിരുന്നു. ഏതാണ്ടതേ കാലത്ത്‌ പി.ഭാസ്കരനും കെ.രാഘവനും സമാനതരംഗദൈർഘ്യത്തിലൂടെ സഞ്ചരിച്ചതും ആകസ്മികമെങ്കിലും ആഹ്ലാദകരമായി.
7.
ഒരു നല്ല കവിതയുണ്ടാവാൻ വേണ്ടതുപലതും ഒരു നല്ല ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ടെന്നു പറയാം: പദബോധം, സംഗീതബോധം, ഒരു നിശ്ചിതഭാവത്തിന്റെ ഉന്മീലനത്തിനുള്ള നൈപുണ്യം, എല്ലാറ്റിനുപരി സഞ്ചിതസംസ്കാരം -ഇവയെല്ലാം ചേർന്നൊരു ഗാനത്തെ സൃഷ്ടിക്കുന്നത്‌. ഒരു മഞ്ചാടിക്കുരുകൊണ്ട്‌ തീർത്ത അളുക്കിനുള്ളിൽ തേങ്ങുന്ന ദന്തനിർമ്മിതമായ ആനയുടെ കുഞ്ഞുരൂപങ്ങൾ കണ്ടിട്ടില്ലേ? അതിന്റെ പിന്നിലും ശിൽപിയുടെ സൂക്ഷ്മതരമായ ശ്രദ്ധ പ്രവർത്തിച്ചിട്ടുണ്ടെന്ന്‌ എടുത്തുപറയേണ്ടതില്ല. ഒരു പല്ലവിയും അനുപല്ലവിയും രണ്ടോ മൂന്നോ ചരണങ്ങളും ഇണക്കിച്ചേർത്തു ഒരു ഭാവം ഇതളിതളായി വിടർത്തിക്കാട്ടി ഹൃദ്യവും വശ്യവുമായൊരു സൗന്ദര്യാനുഭവമാക്കിത്തീർക്കാനാണിവിടയും ശ്രമം. ഒരു തരത്തിൽ, പാട്ടുകളെ ചിത്രകലയിലെ മിനിയേച്ചറുകളോടുപമിക്കാം.
ഒന്നിനി തിരിതാഴ്ത്തു ശാരദനിലാവേ, നീ.,,
എന്നോമലുറക്കമായ്‌,....ഉണർത്തരുതേ".
എന്ന പാട്ടിൽ രണ്ടു സ്നേഹാത്മക്കളുടെ ഒന്നിച്ചുള്ള ജീവിതയാത്രയുടെ ഒരു കുറിയ ചിത്രമുണ്ട്‌. "ഇനി ഞാനുണർന്നിരിക്കാം, നീയുറങ്ങുക! -" എന്ന്‌ തുടങ്ങുന്ന "ശാർൻങ്ഗ്ഗരപ്പക്ഷികളിൽ അതേ ഭാവം തന്നെ. ഒരു വലിയ ക്യാൻവാസിൽ പകർത്തിയിരിക്കുന്നു.
"ശ്യാമമേഘമേ! നീയെൻ പ്രേമ-
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ-" എന്ന പാട്ട്‌ 'മേഘസന്ദേശ'കാവ്യത്തിന്റെ ഒരു മിനിയേച്ചറാണ്‌. ഒന്നു പറഞ്ഞോട്ടെ: അടിപൊളിപ്പാട്ടുകളെ ഒഴിച്ചുനിർത്തിയാണിതു പറയുന്നത്‌.
8. 10 മികച്ച സിനിമകൾ ?
1. ടു ഹാഫ്‌ ടൈംസ്‌ ഇൻ ഹെൽ (ഹങ്കേറിയൻ)
2. ദി ബൈസിക്കിൾ തീഫ്‌ (ഇറ്റാലിയൻ)
3. ദി സ്റ്റോൺ ഫ്ലവർ (റഷ്യൻ)
4. നന്നേ മുന്നേ (ഹിന്ദി)
5. ദോ ബിഗാജയീൻ (ഹിന്ദി)
6. സുവർണ്ണ രേഖ (ബംഗാളി)
7. പഥേർ പഞ്ചാലി (ബംഗാളി)
8. എലിപ്പത്തായം (മലയാളം)
9. അഞ്ചു പെണ്ണുങ്ങൾ (മലയാളം)
10. ഉത്തരായനം (മലയാളം)
മലയാളത്തിൽത്തന്നെ 'നിർമ്മാല്യ'വും 'യവനികയും' അന്തരിച്ച ഭരതന്റെയും പത്മരാജന്റെയും ചില ചിത്രങ്ങളും പുതിയ ചില സംവിധായകരുടെ തന്നെ. ചില ചിത്രങ്ങളും എന്റെ മനസ്സിന്റെ വാതിൽക്കൽ വന്നുമുട്ടുന്നു. പത്തെണ്ണമേ ആവശ്യപ്പെട്ടുള്ളു എന്നതുകൊണ്ട്‌ ഇവിടെ നിർത്തുന്നു.
9. ഒരു കവിതയുടെ ജീവിതം എങ്ങനെ മറ്റൊരാൾക്കു പഠിക്കാനാവും?
ഒരർത്ഥത്തിൽ കവിയുടെ ജീവചരിത്രം തന്നെയാണ്‌ അയാളുടെ കവിത. 'ആത്മകഥ'യെന്നു വേണമെങ്കിൽ തിരുത്തിപ്പറയാം; സ്ഥൂലമായ അർത്ഥത്തിലല്ലോ, സൂക്ഷ്മതലത്തിൽ. കവിയ്ക്ക്‌ മറ്റുള്ളവരുടെ മനസ്സിലൊരസ്തിത്വമുണ്ട്‌. അത്‌ പലതരത്തിലാവാം. ഒരു വലിയ കവിയെ അദ്ദേഹത്തിന്റെ കൃതികളിലൂടെ കണ്ടെത്താൻ ഞാൻ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ്‌ 'ഉജ്ജയിനി' എന്ന കാവ്യം. ഒരു സുഹൃത്ത്‌ ചോദിച്ചു: "കാളിദാസൻ അത്ര നല്ലവനാണോ? ഒരു ചെറിയപാപമെങ്കിലും കാളിദാസനെക്കൊണ്ടും ചെയ്യിക്കാത്തതെന്ത്‌?" 'എന്റെ പ്രശ്നം അതായിരുന്നില്ല' എന്നായിരുന്നു മറുപടി. അധികാരവും കവിയുടെ സ്വാതന്ത്ര്യബോധവും തമ്മിലുള്ള സംഘർഷവും അതിന്റെ ദുരന്തവുമായിരുന്നു എന്റെ വിഷയം. എനിക്കതിൽ കേന്ദ്രീകരിച്ചേ മുന്നോട്ടു പോകുവാനാകുമായിരുന്നുള്ളു.
10. കവിയുടെ ആത്മകഥ എത്രത്തോളം ശരിയാവും ?
ഒരിക്കൽ ഞാനെഴുതി. ഒരു പൂവിരിയാനൊരു മുൾത്തണ്ട്‌ വേണമെങ്കിൽ, കവി ആ മുൾത്തണ്ടു മാത്രമാണ്‌. പൂവെടുത്തോളു -മുൾത്തണ്ടിൽ പിടിച്ച്‌ കൈ നോവിക്കേണ്ട, ചോരപൊടിയാനിടയാക്കേണ്ട - മറ്റൊരുത്തരം പറയാൻ തോന്നുന്നില്ല.




[കടപ്പാട്: ഗോകുലംശ്രീ]

digi modernist

Desperate Romantics


The BBC is currently screening a new costume drama about the Pre-Raphaelites called Desperate Romantics. It seems a useful peg on which to hang a few observations about the contemporary digimodernist conception of the past. Desperate Romantics is symptomatic of a trend in historical drama, and the points I am going to make apply just as easily to other recent TV series such as Rome, The Tudors, and Life on Mars as well as Hollywood productions like The Mummy or Peter Jackson’s King Kong.

Fredric Jameson famously identified the nostalgia film as one of the central instances of 1970s-80s postmodernism. In a world where “history”, or the sense of the past feeding into the present in a continuous cycle, is lost, it can only be evoked as something fossilized, stylized, and mourned: as frozen in aspic, transformed into fashion, and suffused with melancholic longing for what is now irretrievable. Desperate Romantics, on the other hand, could scarcely be more different in its approach to the past. It’s self-consciously tongue-in-cheek, as its joky title and nod to the series Desperate Housewives attests; a disclaimer at the start of each episode warns us that certain fanciful liberties have been taken with the historical record. But inaccuracy is not the issue here.

In short, Desperate Romantics recreates the 1850s as the 2000s in vintage clothing. As Rossetti, Millais, and Hunt stride heartily along London streets with their long hair flowing and their youthful eyes ablaze, they do look, as one reviewer commented, like a contemporary boy band about to burst into song. But whereas postmodernism might have richly played past and present off each other, as Blackadder or Back to the Future did, Desperate Romantics swamps its nominal past with the actual present. The cast move and talk like present-day Oxbridge graduates dressed in old-style clothes; no attempt is made to mimic the stiffness or formality portrayed in Victorian novels. The average viewer is given the impression that the painters were no more interested in or informed about art history and literature than s/he is. Their speech foregrounds present-day sexual frankness: they openly discuss their “virginity”, Effie Ruskin casually reminds her husband of when he “cupped my breast” – genteel characters have an easy sexual discourse that in 1850s’ England would only have been voiced by a prostitute. In a reversal of actual dominant ideology, Victorian repression is depicted as peripheral or as a joke: Tom Hollander’s Ruskin is uptight and anguished, but also ludicrous and marginal. The implication, as conceited as it is historically untrue, is that interesting and worthwhile people in the past were tolerant (open to other classes, genders, races), free (in sex and discourse), and indistinguishable from ourselves. Anyone else is comic relief.

Similarly, in Life on Mars a 2006 policeman travelled back to 1973 to discover that he was more knowledgeable (he knew everything they knew, but they didn’t know, for instance, that Britain would soon have a woman Prime Minister), more tolerant (towards women and ethnic minorities), and less technologically advanced (in forensic science) than his parents’ generation. They and their world are uglier, their food is worse, and so on. This assumption of unearned temporal superiority is partly explained as a product of the brain of a particularly self-confident individual lying in a coma; and though it cannot be articulated, the lost qualities of 1973 are finally inchoately felt in the show’s conclusion. On the whole, the present strides through Life on Mars’s 1973 like a messiah of knowledge, tolerance, and taste come to redeem the benighted heathen.

Some of the superiority of the present day here is well founded, of course, especially the advances in forensics and equality. Moreover, it is as long-standing a human trait to feel that one’s generation is better than its predecessors as it is to imagine one’s culture better than foreign ones. Since the early 19th century people have complacently enjoyed the myth that all pre-Colombian Europeans believed the earth was flat: if humans like to construct other societies as “backward”, they relish setting their invidious constructions in distant times as well as in remote lands. Life on Mars’s temporal superiority complex becomes limiting and unsatisfactory, while Desperate Romantics – which would like to see itself as a “romp” – displays a general indifference to the pastness of the past.

Essentially, it assumes that if 1850s Victorians are not like us, they are of no value or interest – they are, like Ruskin, cartoonish, grotesque, screwed-up. They need people like us to come among them and save them – real people, good people, normal people. This missionary premise was memorably dramatized as long ago as 1998 by the film Pleasantville, where the present day magically invests the 1950s with sexual fulfilment, personal freedom, and racial and gender equality. Pleasantville is closer to postmodernism in its treatment of the past, but the move beyond nostalgia, beyond fossilization and mourning, was already apparent. The present is here become arrogant, imperialistic, totalizing, and deluded: be as us, it proclaims, or be wrong, stupid, dull, unhappy or wicked. Such films and TV series are, then, morality plays in which, by living now, we are guaranteed to be the goodies: it is time that tells.
alan kirby reading