Followers

Showing posts with label kochi. Show all posts
Showing posts with label kochi. Show all posts

Sunday, April 18, 2010

ezhuth/ may 2010

ezhuth / may 2010 [click here]

മന്ദാരം



indira balan


വെൺമയും ലാവണ്യവും
ഇഴ ചേർന്നവളെ
നീയെപ്പോഴും ശാന്തി മന്ത്രം
ചൊല്ലി നിൽക്കുന്നു!
എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ്രത....
ആകാശത്തെ ശുക്രനക്ഷത്രം പോലെ
സ്വച്ഛതയുടെ അടയാളമായി നീ.................
അടിത്തട്ടിലെ അലമാലകളുടെ
ഇരമ്പലിനെ ആരേയുമറിയിക്കാതെ
സ്വയം ഏറ്റെടുത്തങ്ങനെ...............
ഇച്ഛിക്കുന്നവർക്കെന്തും നൽകുന്നവൾ
ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളുടെ പന്തലിപ്പില്ലാതെ
നിന്റെ ആത്മവിശുദ്ധിയാൽ
നീ തിളങ്ങി.....
വെൺമയുടെ പ്രഭാപൂരത്തിൽ
കണ്ണുകൾ മങ്ങി,നിനക്കു മുന്നിൽ
കുനിഞ്ഞ ശിരസ്സുകൾ
പരിഭവത്തിന്റേയും, പരാതികളുടേയും
കൂരമ്പുകളെയ്യാതെ
കാലം കുറിച്ചിട്ട നേരങ്ങളിൽ
മന്ദസ്മിതത്തിന്റെ മാറ്റുമായി
കാരുണ്യത്തിടമ്പേന്തിയ നീ...................
അകൃത്രിമശോഭയോടെ
വിരാജിക്കുന്ന സൗന്ദര്യശിൽപ്പം പോലെ...
നിന്നെ വർണ്ണിക്കുവാൻ ഉൽപ്രേക്ഷകളേറെ വേണം

നിന്റെ പുഞ്ചിരിയിൽ പടർന്നിരിക്കുന്ന
നീലാംബരിയുടെ രാഗച്ഛവി
ആരുമറിഞ്ഞില്ല
ഈർപ്പത്തിന്റെ കനിവില്ലെങ്കിലും
പ്രഭാതങ്ങൾക്കു് മോഹഭംഗമേൽപ്പിക്കാതെ
സ്വതഃസിദ്ധചൈതന്യത്താൽ
വെള്ളപ്പുടവയണിഞ്ഞു നീ വന്നു
പ്രതിഫലേച്ഛയില്ലാതെ
ഫലങ്ങൾ പൊഴിക്കുന്ന കൽപ്പതരുവെ...നിന്റെ നാമം
അന്വർത്ഥമായിരിക്കുന്നു.
"മന്ദാരമെ" അനന്യ വിശുദ്ധിയുടെ
പര്യായമായി ഭൂമിക്കു മീതെ
നീ ശിരസ്സുയർത്തി നിന്നാലും......

കവിതകൾ





dona mayoora




ബി-ഫ്ലാറ്റ്*
------------------

ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!

ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!

*a musical chord.

%%%%%%%%%%%%%%%%%%%%%%%%%%


ഉന്മീലനം
------------------

ഉപരിപ്ലവം മാത്രമാകുന്ന വിപ്ലവം.

രാഷ്ട്രീയം രാഷ്ട്രീയകാര്യ-
മെന്നതില്‍ നിന്നുമുരുത്തിരിഞ്ഞ്
രാഷ്ട്രീയക്കാരന്റേതെന്നായി.

നമ്മള്‍ വിതച്ച പാടങ്ങളിലവര്‍
കേറി റബ്ബറും തെങ്ങും വച്ചു.
പമ്പും, ബിവറേജസ് കോര്‍പ്പറേഷനുമാക്കി.

നമ്മള്‍ക്കിപ്പോള്‍ പണിയും കൂലിയും
സര്‍ക്കാര്‍ വക തൊഴിലുപോലൊരുറപ്പ്!
നൂറ് ദിവസം പണിയെടുത്തത്
ഇരുന്നൂറ് ദിവസം അപ്പോത്തിക്കിരിക്ക്.

നേതാവ് വരുമ്പോളിപ്പോഴും
കോരിത്തരിക്കും,
മുഷ്ടിചുരുട്ടി വായുവിലെറിയും,
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍
നാല്‍ക്കവലയില്‍ മുദ്രാവാക്യം വിളിക്കും.

പ്രസംഗം കഴിഞ്ഞ്
നേതാവിനെ ഓച്ചാനിച്ചാനയിച്ച്
പോലീസകമ്പടിയോടെ
കൊടിവച്ച കാറില്‍ കയറ്റി വിടും.
തിരിച്ച് വീട്ടില്‍ വന്ന്
കൂമ്പടഞ്ഞ വാഴകണക്കെ കിടക്കും.

അണ്ടിയും തൊണ്ടും തല്ലുന്ന
കറപിടിച്ച കൈയാലെ
കെട്ട്യോള് എന്നും അത്താഴം വിളമ്പും;
അതുകൊണ്ടെന്താ
വീട്ടില്‍ പശിയില്ല, പട്ടിണിയില്ല.

രാവിലെ എണീക്കുമ്പോള്‍
മുഷ്ടി ചുരുട്ടി വായുവിലെറിഞ്ഞ
കൈത്തണ്ട കഴയ്ക്കും,
എട്ടുദിക്ക് പൊട്ടുമാറുച്ചത്തില്‍
വിളിച്ച കോരോള കോച്ചും,
ചെവിക്ക് മുകളില്‍ തെറുത്തു വച്ച
ബീഡിക്കും മുകളില്‍
തലചൊറിഞ്ഞാലോചിക്കും

വായുവില്‍ പതിഞ്ഞ മുഷ്ടിപ്പാടും
വായുവിലലിഞ്ഞ മുദ്രാവാക്യവും
കാറ്റ് കാതങ്ങളോളം
കടത്തിക്കൊണ്ടുപോയിരിക്കുമന്നേ
രം.

അവസാനം അടിയാന്‍ കുടിയാനും
കുടിയാന്‍ കുടിയനുമായി.

കള്ളിറങ്ങാതെ
കണ്ണിറങ്ങില്ലയിരുളിലേക്ക്;
ഉറക്കത്തിലേക്ക്.

ഈ കള്ളൊന്നിറങ്ങീട്ട് വേണം
തെളിച്ചത്തിനായിത്തിരി
എണ്ണയൊന്നൊഴിക്കാന്‍
അതിയാന്റെ കണ്ണിലെന്ന് കെട്ട്യോള്!

%%%%%%%%%%%%%%%%%%%%%%%%%%

വിരോധാഭാസം
---------------------------------

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

%%%%%%%%%%%%%%%%%%%%%%%%%%

ഡാഫോഡില്‍
----------------------------

ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.

ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.

വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.

ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.

കൂട് എവിടെയാണ്?

%%%%%%%%%%%%%%%%%%%%%%%%%%

രണ്ട് കവിതകൾ
---------------------------------

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

%%%%%%%%%%%%%%%%%%%%%%%%%%



മൃഗം
--------

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

%%%%%%%%%%%%%%%%%%%%%%%%%%



എല്ല്ലോ സ്റ്റിക്കി
---------------------------

You are not romantic!
ഫ്രിഡ്ജിലെ എല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.

How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.

മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.

Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...

A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!

%%%%%%%%%%%%%%%%%%%%%%%%%%



ശിശിരത്തിലൊരു വേനല്‍ക്കാഴ്ച
--------------------------------------------------------------------

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

%%%%%%%%%%%%%%%%%%%%%%%%%%



ഒളിവിലെ പ്രാർത്ഥന
-----------------------------------------

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!
ദണ്ഡനം
-----------------

ഞാന്‍ ജീവിതത്തിന്റെയാലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

ഓരോ തവണയും
പ്രഹരമേല്‍ക്കുമ്പോള്‍,
മുന കൂര്‍ക്കുകയോ
മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പ് ദണ്ഡ്.

അടുക്കരുത്
വേദനിപ്പിക്കും; മുറിവേല്‍പ്പിച്ച്.

Wednesday, April 14, 2010

ശത്രു


satheesan iritti
പായുമീഘടികാരംനിൽപതെന്നിനി
ക്കാലചക്രത്തിൻ കിതപ്പല്ലോ
കേൾപ്പതെൻ കർണ്ണങ്ങളിൽ!

വറ്റുവതെന്റെ ഗ്രാമപ്പുഴകൾ
തലകൊയ്തുതീർപ്പതെൻ നാടിൻവശ്യ-
സൗന്ദര്യത്തലപ്പാവുകൾ!

വിണ്ടുകീറുവതെന്റെ പാടങ്ങളതിൽ-
പ്പൊങ്ങിനിറയുംനിറംപൂശി
ശീതളമണി സൗധങ്ങൾ!

സ്നേഹത്തിനർത്ഥംമാറി, അനുരാഗത്തി-
നർത്ഥം കുടിച്ചുവറ്റിക്കുന്ന
ചാരിത്ര്യം തെരുവിൽപ്പോലും!

അമ്മവേണ്ടച്ഛൻവേണ്ട, പഴഞ്ചൻപാഴ്‌-
വസ്തുക്കൾ, കാശിന്റെ വലിപ്പത്തിൽ
ഗോഡൗണിൽ സൂക്ഷിപ്പുനാം!

കരയും കണ്ണീരിനും നിറമുണ്ടതിൻ-
പ്പാറിപ്പറക്കും മനസ്സിലെ
രാഷ്ട്രീയപ്പതാകകൾ

നിന്റെവേദനഎന്റേതല്ല
നീചിരിച്ചാലും കരഞ്ഞുകണ്ണീർ
ച്ചാലിൽനീന്തിക്കളിച്ചാലും
എന്തിനുസഹിക്കണംഞ്ഞാനില്ലകൂടെ-
യതുനിന്റെ ചെയ്തിതൻഫലം
നിന്റെ കർമ്മത്തിൻ ഗുണം

ചോരയ്ക്കും മതമുണ്ട്‌
മദത്തിൻപുതപ്പുണ്ട്‌ കണ്ണുനീർ
മഴകൊണ്ട്‌ വിറച്ചുകിടന്നാലും
മാറാത്തവികാരത്തിൻ
കാരിരുമ്പുറയുണ്ട്‌!

'വസുധൈവകുടുംബകം'
പാടുവാനെനിക്കെന്റെ
ധർമ്മബോധത്തിൻ വീണ
ക്കമ്പികളടർന്നുപോല്‌!

'അഹിംസപരമോധർമ്മ'മെന്നു
പാടിയച്ചുണ്ടിൽ ഹിംസതൻരക്തക്കറ
വാർന്നുവാർന്നൊഴുകുന്നു
സ്വധർമ്മംകാട്ടിത്തന്ന വഴിയിൽ
കിടപ്പാണിഅഹിംസതൻപ്രവാചകൻ
ഗാന്ധിജി വെടിയേറ്റ്‌.
കീശയിൽ ചില്ലിക്കാശ്നിറയ്ക്കാൻ
സുഭിക്ഷമായുണ്ണുവാനുറങ്ങുവാൻ
ചമഞ്ഞ്നടക്കുവാൻ
വഴിയുംതേടിത്തേടിനടപ്പൂ-
വന്നെത്തിയ താത്മനാശത്തിന്റെ
യശാന്തിത്താഴ്‌വാരത്തിൽ
ആരെന്റെ ശത്രു-നീയോ?
നീയല്ലെൻമാനസം മാത്രം
അതിൽവാർത്തടച്ചിട്ട സ്വപ്ന
സൗധത്തിൽ കൂടിവാർത്തുവെച്ചിടും
ദുഷ്ടദുർമ്മത്തവികാരങ്ങൾ മേയുന്നകാലത്തോളം

ഞാൻ തന്നെ എന്റെശത്രു,
എന്റെ ജീവന്റെ ശത്രു
നിന്റെ ജീവന്റെ ശത്രു
ഈ സമൂഹത്തിന്റെ ശത്രു
മർത്ത്യലോകത്തിൻശത്രു
ഈപ്രപഞ്ചത്തിൻശത്രു.

Thursday, January 28, 2010

തീൻമേശകൾക്കും ചിലത്‌ പറയാനുണ്ട്‌



saju pullan
എയർപോർട്ടിലെ വാഷ്ബേസിനിൽ എത്ര കഴുകിയിട്ടും ഫ്ലൈറ്റിലെ ആഹാരത്തിന്റെ അരുചി അയാളുടെ വായിൽ നിന്നും ഒഴിഞ്ഞുപോയില്ല. പൈപ്പുവെള്ളത്തിലെ ക്ലോറിൻ ചൊവയിൽ നാവ്‌ നീരസപ്പെടുകയും ചെയ്തു. വീട്ടിൽ എത്തട്ടെ, അയാൾ വിചാരിച്ചു. കിണറ്റിൽ നിന്നും പാളയിൽ കോരിയ വെള്ളം മൊത്തി കുടിക്കണം. എല്ലാ അരുചികളും കഴുകിക്കളയണം. ആ ഓർമ്മയിൽ പൊള്ളുന്ന ചൂടിലും ചുറ്റും മഴയുടെ ഉറവപൊട്ടുന്നതായി തോന്നി. അറൈവൽ ടെർമിനലിന്‌ പുറത്ത്‌ പ്രിയപ്പെട്ടവരെ വരവേൽക്കാൻ നിൽക്കുന്നവരുടെ ആകാംക്ഷപൂണ്ട നോട്ടങ്ങൾ.
പത്ത്‌ വർഷങ്ങൾക്കു ശേഷം കാണുന്ന അച്ഛന്റെയും അമ്മയുടേയും ദിനേഷിന്റെയും ആകാംക്ഷകൾ അയാൾ ആൾക്കൂട്ടത്തിൽ തിരഞ്ഞു.
"ഹലോ ഏട്ടാ ഞാനിവിടേണ്ട്‌" നിറഞ്ഞ ചിരിയോടെ മുമ്പിൽ നിൽക്കുന്നു ദിനേഷ്‌. പറ്റെവെട്ടിയ മുടിയും പതുങ്ങിയ പ്രകൃതവുമായിരുന്ന അനിയൻ, ഇപ്പോൾ ലോവെയ്സ്റ്റ്‌ പാന്റ്സും ബുഷ്‌ ഷർട്ടും ധരിച്ച്‌ ഒരു ഫാഷൻ മോഡലിനെപ്പോലെ-ആലിംഗനത്തിന്റെ ഔപചാരികത കടന്ന്‌ ദിനേഷ്‌ കാറിന്റെ ഡിക്കിയിൽ ലഗേജുകൾ അടുക്കിവച്ചു.
"പോകാം ഏട്ടാ" കത്തുന്ന വെയിലിലേക്ക്‌ കാർ മുരണ്ട്‌ പാഞ്ഞു. വെൽക്കം ടു....ഗ്രാമപഞ്ചായത്ത്‌ - എന്ന്‌ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ നാടെത്തി എന്നറിയിച്ചു.
വഴിക്കിരു പുറവും ദൂരങ്ങളോളം പരന്നു കിടന്ന നെൽപ്പാടങ്ങളായിരുന്നു ഇവിടെ നിന്ന്‌ പോകുമ്പോൾ. മുട്ടു മറയാത്ത മുണ്ടുടുത്ത്‌ ചേറിൽ പണിയുന്ന കർഷകരുടെ തേക്ക്പാട്ടിന്റെ ഈണം ഇന്നലെ കേട്ടപോലെ കാതിൽ മുഴങ്ങുന്നു.
അറബിസംഗീതത്തിന്റെ താളംമുറുകുന്ന ദുബായിലെ പാതിരാക്ലബുകളിൽ സുഹൃത്തുക്കൾ കൂട്ടമായി പോകുമ്പോഴും നാടിന്റെ പച്ചപ്പുകളെയോർത്ത്‌ തേക്ക്പാട്ടിന്റെ ഈണവും മൂളി മുറിയിൽ തനിച്ചിരിക്കാറുണ്ട്‌. 'ആ പച്ചപ്പുകൾ ഒരിക്കൽക്കൂടി കാണാൻ അയാളുടെ കണ്ണുകൾ ആർത്തിപിടിച്ചു.'
എന്നാൽ കണ്ണിൽ തൊടുന്നതെല്ലാം കോൺക്രീറ്റ്‌ ദൃശ്യങ്ങൾ. സ്തൂപരൂപത്തിലും ചതുരവടിവിലും ചരിവാകൃതിയിലും കോൺക്രീറ്റ്‌ കെട്ടിടങ്ങൾ കടുംചായക്കൂട്ടുകളിൽ തല ഉയർത്തി നിൽക്കുന്നു. ഗൾഫിലെ തന്നെ ഏതോ പട്ടണത്തിലാണോ എന്ന തോന്നലായി അയാൾക്ക്‌.
"നമ്മുടെ പാടം നെൽകൃഷി ചെയ്യുന്നത്‌ നീ തനിച്ചാണോ, അതോ കൂലിക്ക്‌ ആളെ കൂട്ട്വേ?"
"പാടം നികത്തി റബർ നട്ടു ഏട്ടാ, അച്ഛനാണ്‌ മേൽനോട്ടം. ഞാൻ ഇതുവരെ നമ്മുടെ പാടം കണ്ടിട്ടുപോലും ഇല്ല."
"അപ്പോൾ ചോറിനുള്ള അരിയോ?"
"അരി വാങ്ങും."
"പാടോണ്ടായിട്ടും അരി വാങ്ങ്വേ?"
അയാളുടെ സ്വരത്തിലെ ഉത്കണ്ഠ കണ്ടിട്ടാവും ദിനേഷ്‌ പറഞ്ഞു: "ഇവിടങ്ങളിൽ ഇപ്പോ നെൽകൃഷിയൊന്നും ഇല്ല. എല്ലാവരും അരി വാങ്ങ്വാണ്‌."
അയാൾക്ക്‌ എന്തോ ഒരു വല്ലായ്മ തോന്നി. ഓർമ്മയിൽ ഒരു മെതിക്കളം തെളിയുന്നു.
ചാണകം മെഴുകിയ മെതിക്കളത്തിൽ നെൽക്കറ്റമേൽ നൃത്തത്താളത്തിൽ മെതിക്കുന്നതച്ഛനും അമ്മയും.
കളത്തിന്‌ പുറത്ത്‌ വീഴുന്ന നെന്മണികൾ പെറുക്കിക്കൂട്ടുന്ന താൻ. അച്ഛനും അമ്മയും രാമൻ മേനോന്റെ കൊയ്ത്താളുകളായിരുന്നു. പെറുക്കിക്കൂട്ടിയ നെന്മണികൾ ഉരലിൽ കുത്തി ശർക്കര ചേർത്ത്‌ അവൽ നനയ്ക്കും. അവൽ നുള്ളി വായിൽ വയ്ക്കുമ്പോഴത്തെ രുചി-ഹൊ!
പതമ്പളക്കുന്ന നെല്ലുകൊണ്ട്‌ രണ്ടുമാസം കഴിക്കും. പിന്നെ അടുത്ത പൂപ്പ്‌ കൊയ്യും വരെ അരിവാങ്ങണം. അരിവാങ്ങലിന്റെ 'കുറച്ചിൽ' ഒഴിവാക്കാനാണ്‌ രാമൻമേനോന്റെ കണ്ടം വിക്കണ്ണ്ട എന്ന്‌ അച്ഛന്റെ കത്തു വന്നപ്പോൾ വാങ്ങി രജിസ്ട്രാക്കാൻ പണം അയച്ചതു. ദിനേഷിനും കൃഷിപ്പണി പഠിക്കാമല്ലോ എന്നും ഓർത്തു.
എന്നിട്ടിപ്പോൾ പാടം നികത്തിയിരിക്കുന്നു. കുത്തരിച്ചോറിന്റെ രുചി അച്ഛനും മറന്നുകളഞ്ഞോ?
ദിനേഷിന്റെ മൊബെയിലിൽ കോൾ മുഴങ്ങി. "ദാ ഞങ്ങൾ എത്തിപ്പോയമ്മേ...ഏട്ടൻ എന്റെ കൂടെ തന്നേണ്ട്‌". തിരിഞ്ഞ്‌ അയാളോടായി പറഞ്ഞു.
"അമ്മയാണ്‌. ഏട്ടൻ വരണത്‌ പ്രമാണിച്ച്‌ സദ്യവട്ടങ്ങള്‌ ഒരുക്കുകയാണമ്മ." അമ്മ വച്ചുണ്ടാക്കുന്ന ഉച്ചയൂണിന്റെ രുചിയോർത്തപ്പോൾ അയാളുടെ വായിൽ കപ്പൽ ഓടി.
ഉപ്പിലിട്ട കടുമാങ്ങയും വാഴക്കൂമ്പ്‌ തോരനും ചീരവച്ചതും മുരിങ്ങയിലയും ചക്കക്കുരുവും ചേർത്ത കൂട്ടുകറിയും. അച്ചിങ്ങ ഒലത്തും കുത്തരിച്ചോറും പച്ചമോരും തൂശനിലയും തീൻമേശയിൽ ഒരുങ്ങുകയാവും.
വീട്ടിൽ എത്തിയാൽ മതി എന്ന്‌ വിചാരിച്ചപ്പോഴേക്കും ഒരു വലിയ ഗേറ്റിന്‌ മുമ്പിൽ കാറ്‌ നിന്നു. പീലിവിരിച്ച തെങ്ങുകളുടെ തണലിൽ ഓടുമേഞ്ഞ ചെങ്കല്ലുവീട്‌ നിന്നിടത്ത്‌ ഒരു കോൺക്രീറ്റ്‌ സൗധം.
ഗ്രാമഹൃദയത്തിൽ ആഢംബരത്തിന്റെ അടയാളം. അയച്ച പണത്തിന്റെ ണല്ലോരു പങ്കും വീടിന്‌ തന്നെ ചെലവായിട്ടുണ്ടാകും.
വീട്‌ റോഡിന്‌ സമമാക്കാൻ മണ്ണ്‌ മാറ്റിയതിന്റെ അവശിഷ്ടങ്ങളായ മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയും വേരുകൾ ഒരു ദുരന്തനാടകത്തിലെ രംഗപടം പോലെ പറമ്പിന്‌ പിന്നിൽ ചിതറിക്കിടന്നു. പൂമുഖത്ത്‌ തന്നെ നിൽക്കുന്നുണ്ട്‌ അച്ഛനും അമ്മയും. മുടിയിലെ നരയും അൽപം തടിയും കൂടിയിട്ടുണ്ട്‌ അച്ഛന്‌.
'പുതിയ വീട്‌ നീ ആദ്യമായി കാണുകയല്ലേ'
'ന്റെ മോനൊന്ന്‌ വീട്ടിലേക്ക്‌ കേറട്ടെ. എന്നിട്ടാവാം. വിശേഷങ്ങൾ പറയല്‌.' അമ്മ ഇടയ്ക്ക്‌ കയറി പറഞ്ഞു.
"മോത്തും മേത്തും റോട്ടിലെ പൊടി പറ്റീട്ട്ണ്ട്‌. എന്റെ മോൻ വേഷം മാറി കുളിക്ക്‌. അകത്തെ ബാത്‌ർറൂമില്‌ ടവ്വലും സോപ്പും എടുത്ത്‌ വച്ചിട്ടുണ്ട്‌.""കിണറ്റിൽ നിന്നും പാളയിൽ വെള്ളം കോരി മേത്തൊഴിക്കുമ്പോഴുള്ള സുഖം ബാത്‌ർറൂമിലെ ഷവറിന്‌ കീഴെ നിന്നാൽ കിട്ടില്ല അമ്മേ."
"കിണറ്റീന്ന്‌. കുളിക്കാനാ....?"
"ൻഘാ..."
"കിണറ്റില്‌ വെള്ളം ഇല്ല. നിലമൊക്കെ ആൾകള്‌ മണ്ണിട്ടു നികത്തി ഉറവയൊക്കെ അടഞ്ഞു. നികത്തിയ നിലത്തിനാ ഇവിടെ ഡിമാന്റ്‌. പൈപ്പ്‌ കണക്ഷൻ ഉള്ളതുകൊണ്ട്‌ നമുക്ക്‌ വെള്ളത്തിന്‌ മുട്ടില്ല. വേഗം കുളിച്ച്‌ വാ, ചോറ്‌ വിളമ്പാം."
അത്രയ്ക്കും മാറിപ്പോയോ അമ്മേ, നമ്മുടെ നാട്‌.
മാറാതെ പിന്നെ, മോനിവിടെ നിന്ന്‌ പോയപ്പോ രണ്ട്‌ ദിവസം ട്രെയിൻ യാത്ര ചെയ്ത്‌ ബോംബേലെത്തീട്ടല്ലേ വിമാനത്തീ കയറാമ്പറ്റ്യത്‌. ഇന്ന്‌ വന്നപ്പോ ഫ്ലൈറ്റീന്നെറങ്ങി ദാന്ന്‌ പറയണ നേരംകൊണ്ട്‌ വീട്ടിലെത്തില്ലേ? അയാൾ വെറുതെ തലയാട്ടിക്കൊണ്ട്‌ കുളിമുറിയിലേക്ക്‌ നടന്നു. കുളിച്ച്‌ വന്നപ്പോഴേക്കും തീൻമേശയിൽ ചില്ല്‌ പാത്രങ്ങൾ നിരന്നിരുന്നു. വിഭവങ്ങൾ കണ്ട്‌ അയാൾ അമ്പരന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരൂപങ്ങൾ സ്ഫടികപാത്രങ്ങളെ സമ്പന്നമാക്കിയിരിക്കുന്നു. അവയിൽ നിന്നുയരുന്നു പരിമളം പഞ്ചനക്ഷത്രമുദ്രയായി ഭോജനശാലയിൽ പതിഞ്ഞു. അവയ്ക്ക്‌ പിന്നിൽ അസംഘടിതരായ അഭയാർത്ഥികളെപ്പോലെ പതുങ്ങിനിൽക്കുന്നു അവിയലും സാമ്പാറും പാവയ്ക്കാ തോരനും .ഒരിയ്ക്കൽ തീൻമേശയിലെ പ്രതാപികളായിരുന്നവർ. അയാൾ അവയെ ഒക്കെയും അരുമയോടെ അടുത്തേക്ക്‌ ചേർത്തുവച്ചു. നാവിൻ രുചിയുടെ ഹരിശ്രീ കുറിച്ചതിവരാണ്‌. ആവി പറക്കുന്ന ചോറിൽ സാമ്പാർ ഒഴിച്ചിളക്കി. ദേശാടനക്കിളി നെന്മണി കൊറിക്കും പോലെ ചോറുരുള വായിൽ ചവച്ചു.
നാവിൽ പുകഞ്ഞത്‌ എന്ത്‌ രുചി....അതെ, അതു തന്നെ.
ദൂരദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക്‌ പൊതികളിൽ വരുന്ന 'വയ്ക്കാൻ തയ്യാർ' സാമ്പാർ കൂട്ടിന്റേത്‌ തന്നെ. അവിയലിൽ കുതിർന്ന മുരിങ്ങാക്കായും എണ്ണയിൽ കുളിച്ച വഴുതനങ്ങയും തിളച്ച വെള്ളത്തിൽ കയ്പ്പ്‌ നഷ്ടപ്പെട്ട പാവയ്ക്കയും അന്യദേശങ്ങളുടെ രുചികളാണെന്ന്‌ അയാളുടെ നാവ്‌ തിരിച്ചറിഞ്ഞു. അയാൾക്ക്‌ ചുറ്റും ആതിഥേയരെപ്പോലെ അച്ഛനും അമ്മയും അനിയനും ഉത്സാഹിച്ചു. അയാളുടെ നാവിലെ രുചിമുകുളങ്ങൾ പനിയിലെന്നപോല കയ്ച്ചു.

Wednesday, January 27, 2010

സൂക്ഷിക്കണം

sukumar arikkuzha

പെണ്ണിന്റെ നേരെയൊരു
കണ്ണടയ്ക്കിൽ
പീഡനമായിടും സൂക്ഷിക്കണം
പെണ്ണൊരുകണ്ണടച്ചൊന്നു
നോക്കിൻ
പീഡനമാകില്ല....സൂക്ഷിക്കണം
രണ്ടുമേ സൂക്ഷിച്ചതില്ലയെങ്കിൽ
ജീവിതം കോഞ്ഞാട്ടയാകുമല്ലോ!?

ചില്ലകളല്ലെ ചില്ലകളല്ലെ...

dona mayoora

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.

പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.

എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽ‌പ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

Sunday, January 3, 2010

ezhuth online february 2010


എഡിറ്റോറിയല്‍

മാത്യൂ നെല്ലിക്കുന്ന്‌
advice column
book review
paul brunton's book
perspectives

കഥ

കെ.പി.എം. നവാസ്

കെ. ജി. ഉണ്ണികൃഷ്ണന്‍

ഗണേഷ് പന്നിയത്ത്

റഫീക്ക് പന്നിയങ്കര

ജെ അനില്‍കുമാര്‍

വിജയകുമാര്‍ കളരിക്കല്‍

തോമസ് നീലാര്‍മഠം

എം. കെ. ജനാര്‍ദ്ദനന്‍

ജയമോഹന്‍

കവിത
ഡെല്‍ന നിവേദിത

ഡെല്‍ന നിവേദിത

സത്താര്‍ ആദൂര്‍

വിജയന്‍ വിളക്കുമാടം

ബി . ഷീഹാബ്

സക്കീര്‍ ഹുസൈന്‍

ഇന്ദിരാ ബാലന്‍


സനല്‍ ശശിധരന്‍

ദേശമംഗലം രാമകൃഷ്ണന്‍

ബിജോയ് ചന്ദ്രന്‍


ശ്രീദേവിനായര്‍

ഗദ്യം


എ. ക്യു. മെഹ്ദി

കെ. ജി. ഉണ്ണികൃഷ്ണന്‍

കെ. കെ. രാജു

എ ക്യു മെഹ്ദി


ദേശമംഗലം രാമകൃഷ്ണന്‍



മറ്റു വായനകള്‍


എന്‍. രേണുക



കെ. എം. ഷെറീഫ്



മൂന്നാര്‍ ചിത്രങ്ങള്‍



പുസ്തക പ്രകാശനം



ദേശമംഗലം രാമകൃഷണന്‍



സി. പി. അബുബക്കര്‍




സീമ ശ്രീഹരി മേനോന്‍





ബാഹുലേയന്‍ ‍ പുഴവേലില്‍

Saturday, December 5, 2009

An award on a work of art



k santhoshkumar


Meet M.K Harikumar, M K, as he is known, the man who carved his own niche in Malayalam literature as the critic of the decade with his very study of the classic:"Khasakinte Ithihaasam" by O.V. Vijayan.

While at college, M.K Harikumar spent some time pouring over the famous novel "Khasakinte Ithihasam". Drawn by its fresh outlook on life, made it his mission to rip the novel apart and dive deeper into the classic to study its metaphysical and aesthetic attributes as an impartial literary student ardenty learning about life from the pages of a literary cult figure. Result came in the form of a small but powerful literary critical study: "Athmayaanangalude Khasak", a comprehensive literary criticism of a single classic novel of the period ever happened in Malayalam Literature.

Thus M K set a trend in the Malayalam literary world which no one dared to follow even today. He became the first ever to do so in the field of literature. And his book, "Athmayaanagalude Khasak" (1984) became the first ever book on literary criticism in Malayalam to concentrate on a single work of an iconic author. The rest of M K's literary outputs is history.

Read More
M K Harikumar
About Harikumar
Athmayaanangalude Khasak Award
Last week, M K has given "Athmayaanangalude Khasak" Awards for the 15 year consecutively to the modern talents in Malayalam literature, at Kochi. Instituted in 1995, the Award has been given to 40 literary figures within a span of 15 years.

M K decided then to institute a literary award in the name of his own masterpiece, which no one has dared to do during his lifetime. He along with his few friends instituted this award with the name of his iconic work "Athmayaanagalude Khasak Award" about 15 years back in Koothattukulam, where M K grew up. The award was presented to the trend-setters in Malayalam literature, and the awardees were selected based on their genuine, and innovative creative outputs. M K claims this is the first of its kind in the country to be awarded to any genuine literary figures unlike the traditional awards. Mind you, no author has ever done this kind of contribution to the literary world in India, leave alone Kerala. Again, M K has been the first to do so.

M K has done what he is used to do always: doing something for the first time differently and create history. He has uploaded the complete online text version of his work:"Athmayanagalude Khasak" now. This, also, is a feat no one else in the malayalam literature has tried himself in India before. One can read the whole work online and enjoy the worth of M K as an unquestioned critic of our times. How the innovative man works and leaves his footprints in Malayalam literature in his own ways.

Right now M K is contributing regularly to his columns in many Malayalam publications, along with blogging on the nets. M K has around six blogs today all contributive to malayalam literature.

He set an unprecedented trend in blogging too that created a history of its sort in the international Malayalm blogging world.

In the international literary field, M K is known as a poet, critic and blogger of excellence. He has earned some well known literary figures from US, Germany and other places as his friends too.

Saturday, October 31, 2009




c p aboobacker

ezhuth/dec.2009





when death is imminent

In the threads hanging from heaven
Fly butterflies
Sun and Earth
Join together
Within the dense pores
Creation of truth and equality
Has begun on the mountain slopes
Sculptor has begun meditation
Before the heaps of clay
New fields of struggle
Are in formation
With kindliness and love
As weapons
Along the paths to heaven
Sights of the army of love
Marching forward
The final moments of
Ecstasy
Until I dissolve in my end
Through wind, rain and sun



in wait
Waiting for the tram
By this narrow lane
I spent a seed to germinate,
To grow into a tree,
To flower and fruition
Waiting for the train
By the blue lake
I spent an egg to hatch,
To wing into a sparrow
And fly awayWaiting for the ship
By the hillI spent a sperm to be born
As myself as helpless,
To grow into a tall buffoonery
Vain, vain are the waiting,
Silence and loudness
And the hugs and cuddles;
Vain, vain are the waiting,
Cruelty and roar,
And frowns and spasms of porn
Foaming in the lake
Swimming and dipping into ponds
Tasting the wetted flesh
I would satiate
As if a lion
With a live stag eaten;
Or a tiger roaring gratified
With lots of venison tasted.







venu v desam

ezhuth/dec. 2009





തിയോയ്ക്ക്‌*


വെന്ത ഗോതമ്പുപാടങ്ങൾക്കമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞുകിടക്കുന്നു
നിന്റെ മോഹങ്ങൾ, ലഹരികൾ,
നോവുകൾ.
സർവ്വം ജഡാത്മകം,
നിഖില പ്രപഞ്ചം നിസ്തബ്ധം.
പൂർവ്വദുഃഖങ്ങൾതൻ ചിതാഭസ്മലേപം ചാർത്തി-
യെത്തുന്നിതസ്തമയ മേഘങ്ങൾ
ദൂരെ കിരാതനഗരമിരമ്പുന്നു
കോളിളകിക്കൊടുംകാറ്റുകൾ പ്രാകുന്നു
കനിവറ്റ വരൾകാലമിളകിയാടുന്നു
പേടിപ്പെടുത്തുന്നു കോടിയ രാത്രികൾ
ക്രുദ്ധിച്ച വൃദ്ധമദ്ധ്യാഹ്നങ്ങളും മോന്തി
ചോരച്ച വഹ്നികൾ ചാലിച്ച ചായവും
കീറച്ചെവിയും മുടഞ്ഞമനസ്സുമായ്‌
ബോധനിലാ പ്രളയത്തിൽക്കുളിച്ചൊരാൾ
നീയറിയാതെ നീ സ്നേഹിച്ചുപോയൊരാൾ
ഒറ്റച്ചിറകിൽപ്പറക്കാൻ കൊതിച്ചവൻ
വിഹ്വലസൂര്യനെ സ്നേഹിച്ച സ്വപ്നങ്ങൾ
വിട്ടെറിഞ്ഞേതു വിലയത്തിൽ മുങ്ങുന്നു?
നിന്റെ കറയറ്റ ശുദ്ധികൾ തൻ സ്വപ്ന-
മുള്ളൊരിരുണ്ട ഭൂഗർഭങ്ങളിലൂടെ
ആളിപ്പടരും വ്യസനസമുദ്രങ്ങ-
ളാവഹിച്ചും കൊണ്ടൊരാ,ളേകൻ തിരസ്കൃതൻ
സഞ്ചരിക്കുന്നു.
അന്തരാത്മാവെക്കടിച്ചുമുറിക്കുവാൻ
വെമ്പുകയാണ്‌ മഹോഷ്ണസമസ്യകൾ
ഹൊ! തിയോ-
എന്തിനൊറ്റക്കിരുന്നീ വിരഹത്തിന്റെ
ചെന്തീ തലോടിക്കുമിയുന്നതിങ്ങനെ?
നിന്റെ കലുഷമാമന്തർഗതങ്ങളിൽ
നഖവും പിശാചുമുഖവുമായ്‌ നോവുകൾ
നിന്റെ നിശിതവിഷാദഖനിയിതിൽ
പ്പൊന്തുന്ന ഗദ്ഗദമെത്ര ഭയാനകം!
ഉദ്വിഗ്ന ഭഗ്നപ്രതീക്ഷകൾ, ജീവനിൽ
കുത്തിവരക്കുന്ന നിത്യദുശ്ശങ്കകൾ
ആർക്കും പകരുവാനാകാത്തൊരാധികൾ
ആഴങ്ങളിൽ വിങ്ങുമാർത്താസ്തമയങ്ങൾ.
നിന്റെ നിവൃത്തികളറ്റ സ്നേഹത്തിന്റെ
ഭാരിച്ച വർഷങ്ങളിൽ കുളിരേറ്റവൻ
വാപിളർന്നുള്ളിൽക്കലിക്കുന്ന വന്യമാം
ഖേദങ്ങളേന്തിമറഞ്ഞ തമസ്കൃതൻ
അന്ധകാരത്തിൽപ്പൊതിഞ്ഞ പ്രപഞ്ചങ്ങൾ
നെഞ്ചോടമർത്തിപ്പിടിച്ചു മറഞ്ഞവൻ
ഞാനറിയുന്നിന്നിതൊക്കെയും നിന്റെ
കാരണമറ്റ കലുഷസത്യങ്ങളെ
നിന്റെ നിരന്തരോന്മാദ വേഗങ്ങളെ
നിന്റെ നിശ്ചഞ്ചലധ്യാനപ്പൊരുളിനെ
പങ്കിട്ടു പോയൊരാ മാനുഷ്യകത്തെയും
ഹൊ! തിയോ-കാടുകൾ വീർപ്പടക്കുന്നു.
വെന്ത ഗോതമ്പുപാടങ്ങൾക്കുമപ്പുറം
സ്വന്തം നിണത്തിൽക്കുഴഞ്ഞു കിടക്കുന്നു
നിന്റെ സ്വപ്നങ്ങളുൽക്കണ്ഠകൾ,
നന്മകൾ.
* തിയോ: വാൻഗോഗിന്റെ സഹോദരൻ. വാൻഗോഗ്‌ മരിച്ചതിനെത്തുടർന്ന്‌ വിഷാദരോഗം മൂർച്ഛിച്ച്‌ മരിച്ചു.







p v ramachandran

ezhuth/ dec/ 2009






നീ വരില്ലേ.....?


പ്രിയപ്പെട്ടവരെ,
ഓർമ്മിക്കുന്നുവോ യൗവനം പൂത്ത ആ കാലം. ഉണ്ടെന്നോ!
എങ്കിൽ തീർച്ചയായും നീ വരണം. എന്തിനെന്നോ?
വെറുതെ ഒന്നു കാണാൻ...
തമ്മിൽ തിരിച്ചറിയലിന്റെ ഒരു സുഖം നുകരാൻ,
ഓർമ്മകളുടെ മാറാപ്പുകുടഞ്ഞിട്ട്‌ നഷ്ടപ്പെട്ട പൂക്കാലത്തിൽ വിരിഞ്ഞ മഴവില്ലുകളും തേൻമലരുകളും ഓർമ്മയിൽ ഉണർത്തി- ആ- സ്നേഹദിനങ്ങളെ ഒരിക്കൽ കൂടി ആസ്വദിക്കാൻ പ്രതിഭകളായ പ്രപിതാമഹന്മാരുടെ സർഗമഴയിലും-ഉള്ളിൽ യൗവനച്ചൂടുമായി ആർക്കോവേണ്ടി മിഴിയെഴുതിയും ശകുന്തളയായി പിൻതിരിഞ്ഞുനോക്കിയും എന്തിനോക്കെയോ വേണ്ടി ഒച്ചവെച്ചും പുസ്തകത്താളുകളിൽ 'ഇഷ്ടാ'ക്ഷരങ്ങൾ കുറിച്ചും പ്രണയത്തിന്റെ ഇളംകാറ്റുകളിൽ പൂത്തുലഞ്ഞും ജീവിതയാഥാർത്ഥ്യങ്ങളുടെ പെരുമഴയിലേക്കും തീപിടിച്ച വേനലിലേക്കും ഒരുവേള; ഭാഗ്യത്തിന്റെയും അവസരങ്ങളുടെയും തിരയടങ്ങിയ സ്നേഹക്കൂടുകളിലേക്കും നമ്മൾ പിരിഞ്ഞുപോയ വിട്ടുപിരിഞ്ഞ നമ്മളുടെ സ്വന്തം കാമ്പസ്‌ പെറ്റമ്മയുടെ സ്നേഹം പേറി വാത്സല്യപൂർവ്വം നമ്മെ ക്ഷണിക്കുന്നുണ്ട്‌ വീണ്ടും; ഒരിക്കൽ കൂടി ഒന്നു കാണാൻ. നമ്മുടെ കലാലയത്തിന്റെ ചരിത്രമുറ്റം ഒരുങ്ങിനിൽക്കുന്നു. നമ്മൾ മറന്നിട്ടും ഉറങ്ങാതെ ഉണരുന്ന നമ്മുടെ കാമ്പസ്‌ ദിനങ്ങളുടെ ഓർമ്മകളുമായി നമ്മൾ ഒത്തുചേരുന്നു. വിജയ പരാജയങ്ങളുടെ കണക്കുകൾ ചികയാതെ ജയിച്ചവരും തോറ്റവരും ഒരിക്കൽ നെഞ്ചുപിടയുന്ന വികാരവായ്പോടെ യാത്രപറഞ്ഞിറങ്ങിയ സ്നേഹിതർ-വീണ്ടും പുതിയ ജീവിത ചിത്രങ്ങളുമായി ഒത്തുചേരുന്നു. ഓർമ്മകളിൽ ഗുരുത്വമുണർത്തി നമ്മളെ അനുഗ്രഹിക്കുവാൻ ഗുരുജനങ്ങളും എത്തിച്ചേരും.
സതീർത്ഥ്യരെ അറിയിച്ചും ക്ഷണിച്ചും
വരണം - തീർച്ചയായും.
കാണാം - കാണണം.
നീ വരില്ലേ?
സസ്നേഹം
ഞാൻ





kalavoor ravi


ezhuth/dec.2009


അനാഘ്രാത പുഷ്പം പോലെ വേദങ്ങൾ

വേദങ്ങളെ നാലായ്‌ തരം തിരിക്കുന്നു. വേദങ്ങളുടെ ഉള്ളടക്കങ്ങളെ വിശദീകരിക്കുന്ന വേദങ്ങൾ, ബ്രഹ്മാവിന്റെ, പ്രകൃത്യാതീതമായ പ്രതിഭാസമാണ്‌.
രാജകുമാരൻ, "ദാരാഷിക്കോവ്‌" ഷാജഹാൻ ചക്രവർത്തിയുടെ മൂത്തപുത്രനാണ്‌. വേദരഹസ്യങ്ങൾ അറിയുന്നതിലും മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും, ജാതിമതഭേദമില്ലായിരുന്നു. അറിവുകൾ മനസ്സിനെ വെളിച്ചമേകുന്ന വിളക്കുകളാണെന്ന്‌ എല്ലാ തത്ത്വജ്ഞാനികളും എത്തിച്ചേരുന്നത്‌, വിസ്മയാവഹമാണ്‌.
അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിൽ വിജയശ്രീലാളിതനായി, കുതിരപ്പുറത്ത്‌ പരിവാര സമേതം സഞ്ചരിച്ചു വരുമ്പോൾ, വഴിയിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന ഒരു വയോവൃദ്ധനെ കാണുകയുണ്ടായി. അർദ്ധ നഗ്നനും, കാഴ്ചയിൽ മാനസ്സിക നിലതെറ്റിയ ഏതോ വഴിപോക്കനായിരിക്കുമെന്ന്‌ അലക്സാണ്ടർ ചക്രവർത്തിയുടെ കൂടെ എത്തിയിരുന്ന കുതിരപ്പടയിലെ പട്ടാളക്കാർ കരുതുകയുണ്ടായി. ഇളംവെയിൽ കാഞ്ഞുകൊണ്ടിരുന്ന വൃദ്ധനോട്‌ പടയാളികൾ ക്ഷോഭിക്കുകയുണ്ടായി.
പുഛരസത്തിലെ തീഷ്ണമായ കണ്ണുകൾ അസ്ത്രങ്ങൾ കണക്കെ, വെയില്‌ മറച്ചവരെ ആ വൃദ്ധൻ നോക്കിയപ്പോൾ അലക്സാണ്ടർ ചക്രവർത്തിക്ക്‌ സംഗതി മനസ്സിലായി. ലോകം മുഴുവൻ പുകൾപെറ്റ ഡയോജിനസ്സ്‌, എന്ന തത്ത്വജ്ഞാനിയാണ്‌, താൻ അഭിമുഖീകരിക്കുന്നതെന്ന്‌ മനസ്സിലാക്കിയ അലക്സാണ്ടർ ചക്രവർത്തി കുതിരപ്പുറത്തു നിന്നും ചാടിയിറങ്ങി, ഡയോജിനസ്സിന്റെ കാൽക്കൽ നമസ്ക്കരിക്കുകയുണ്ടായി.
ഡയോജിനസ്സിനെക്കുറിച്ചുള്ള മറ്റൊരു വസ്തുത, മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന കുളിരിളക്കുന്ന അരുവിയിൽ നിന്നും, ഒരു പാവപ്പെട്ട മലവാസിയായ ബാലൻ, ദാഹജലം കൈകൊണ്ട്‌ കോരിക്കുടിക്കുന്നതായി കണ്ടപ്പോൾ, ഡയോജിനസ്സ്‌, എന്ന ലോകം കണ്ട അത്ഭുത മനുഷ്യൻ, കയ്യിൽ, വെള്ളം കുടിക്കാൻ കരുതിയിരുന്ന ചെറുചട്ടി തല്ലി ഉടയ്ക്കുകയുണ്ടായി. ആ ബാലന്റെ മാതൃക പിൻതുടർന്നു. അരുവിയിലെ ശുദ്ധജലം, കയ്യിലേന്തി കുടിച്ചു ആത്മസംതൃപ്തി നേടുകയുണ്ടായി.
വിചാരങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞാൽ, അനവസരങ്ങളിലെ അബദ്ധ ജഡിലമായ വിഡ്ഢിത്തങ്ങൾ, ഒഴിവാക്കാൻ ആവുന്നതാണ്‌.
ശരീരബലം മാനസികബലത്തിന്റെ ഉൽപന്നമാണെന്നും, മനസ്സ്‌ പതറിയാൽ എല്ലാം തകരുമെന്നും യോഗീശ്വരന്മാർ ഉൾബോധത്തോടെ ശിഷ്യഗണങ്ങൾക്ക്‌ വഴികാണിക്കുന്നില്ലേ?
വേദങ്ങൾ ശ്രുതിയെന്ന്‌ അറിയപ്പെടുന്നു. കാണപ്പെടുന്നതും കേൾക്കപ്പെടുന്നതും മനസ്സിനെ ആവാഹിച്ചെടുക്കാൻ ശക്തിലഭിക്കുന്നത്‌ ജഗദീശ്വരന്റെ അനുഗ്രഹമാണ്‌.
പുരോഹിതനെ ചൂഷക വിഭാഗത്തിന്റെ ഭാഗമാണെന്ന്‌ നീഷേ, വിലയിരുത്തിയിട്ടുണ്ട്‌.
മറവി അനുഗ്രഹമാകുന്നില്ലെങ്കിൽ, ജീവിതതോണി കരകാണാക്കടലിൽ, കരയെപ്രാപിക്കാനാവാതെ അലഞ്ഞുതിരിയേണ്ടി വരുന്ന എത്ര ദൗർഭാഗ്യവാന്മാരെ, നിത്യവും ജീവിതയാത്രയിൽ കാണുന്നില്ലേ? മാനസ്സികനില തെറ്റാതെ, നേർവഴിക്ക്‌ നയിക്കാൻ, സൂര്യവെളിച്ചം സുസാദ്ധ്യമാക്കുന്നത്‌, അനുഗ്രഹാശ്ശിസ്സുകൾ സ്വായത്തമാക്കാൻ കഴിഞ്ഞവർക്കുമാത്രമാണ്‌.
അറിയുക, ദുഃഖത്തിൽ മടിയത്രേ സുഖം! ജീവിതം കൊഴിഞ്ഞു വീഴുന്ന ഒരു ഉണക്കില പോലെയാണ്‌! ഒരു സന്ധ്യാ പ്രണാമത്തിൽ സ്തനജനഘന കബരീഭാരങ്ങളുടെ വിളയാട്ടമാണെന്ന്‌ ആക്ഷേപിക്കുന്നവർ ഉണ്ടാകാം!!
വിചാരങ്ങൾക്കു കടിഞ്ഞാണിടാൻ കഴിഞ്ഞാൽ അബദ്ധജഡിലമായ വാക്കുകൾ സ്വയം നിയന്ത്രിക്കാനാവുമെന്നും, ശരീരബലം മറ്റൊരുവന്റെ മേൽശക്തി പ്രയോഗിക്കാൻ മടിക്കുമെന്നും, അങ്ങനെ അദൃശ്യമായ ശക്തിയിലൂടെ മോക്ഷം നേടാനാവുമെന്നും ബുദ്ധഭഗവാൻ ലോകത്തോട്‌ അരുളി ചെയ്തിട്ടുണ്ട്‌.
അന്നൊരു ഇരുണ്ട രാത്രിയായിരുന്നു. മഴമേഘങ്ങൾ, ജലഘനാബ്ധിയാൽ, കനംവച്ച്‌, മഴയുടെ ആരവം മുഴക്കി. ഗ്രാമം മുഴുവൻ സുഖനിദ്രയിലാണ്‌. ഉണർന്ന്‌ ധ്യാനനിരതനായി ശ്രീ ഗുരുനാനാക്ക്‌ മനസ്സിലെ മൂടലുകൾ നീക്കി തോരാത്ത മഴപോലെ കണ്ണീർ ജലം ചിറപൊട്ടി ഒഴുകി. ദിവ്യമനോഹര സുന്ദരമായ ഗുരു നാനാക്കിന്റെ, കണ്ണീർ പ്രവാഹം അയത്ന ലളിതമായിരുന്നു. ദിവ്യതേജസ്സാർന്ന ഋഷികൾ, ഭൂമിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയയായി അതിനെക്കാണാം.
ഗുരുനാനാക്ക്‌ ഉജ്ജ്വലശോഭയോടെ, അദൃശ്യതയിലേക്ക്‌ കണ്ണുകൾ പായിച്ച്‌ ധ്യാന നിരതനായി, സത്യത്തെ അനാവരണം ചെയ്യണമെങ്കിൽ, കോടാനുകോടി മന്ത്രങ്ങൾ ഉരുവിട്ടാലും, അവ സ്വായത്തമാവില്ലാ. ഗുരുനാനാക്കിന്റെ മന്ത്രഗീതങ്ങൾ, ആകാശപ്പരപ്പിൽ അലയടിച്ചുകൊണ്ട്‌ മഴക്കൊപ്പം നൃത്തം ചവിട്ടുകയുണ്ടായി.
ഗുരു നാനാക്കിന്റെ അമ്മ വ്യാകുലചിത്തയായി. പുത്രന്റെ മുറിയിലെ കൈത്തിരിവെട്ടം അഗ്നിശോഭയാൽ ജ്വലിച്ചുനിന്നിരുന്നു. ആ മാതാവ്‌ അക്ഷമയായി മകന്റെ മുറിയിൽ, ആ അർദ്ധരാത്രിയിൽ പതുക്കെ ശബ്ദം തട്ടിഉണർത്തി നോക്കി. മോനെ, ഇനിയും ഉറങ്ങിയില്ലേ? ഗുരു നാനാക്ക്‌ നിശബ്ദനായി. വെളുപ്പാൻ കാലത്തുള്ള മഞ്ഞിൽക്കുളിച്ച്‌ ചിറകടിക്കുന്ന കുരുവികൾ ഇളകിത്തുള്ളി. ഗുരുനാനാക്ക്‌ അമ്മയോട്‌ പ്രതിവചിച്ചു. കുരുവികളുടെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു. അങ്ങ്‌ അകലെയുള്ള കുഞ്ഞുകുരുവികളെ, പ്രഭാതഗീതം ചൊരിഞ്ഞ്‌ അവ നൃത്തം വയ്ക്കുകയുണ്ടായി.
ഈ നൂറ്റാണ്ടിന്റെ, ചരിത്രസംഭവമാണ്‌, ഓഷോ എന്ന നവചിന്തകന്റെ പിറവി എന്നു പറയുന്നതിൽ തെറ്റില്ലാ. അതിശ്രേഷ്ഠമായ, ആ ചിന്താസരണികൾ എല്ലാ മുൻവിധികളേയും തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു. എല്ലാ മുൻധാരണകളേയും നിർദ്ദാക്ഷ്യണ്യം തള്ളിക്കളയുന്ന നിഷേധാത്മകമായ ബുദ്ധിജീവിയായിരുന്ന ഓഷോ!
പല സന്യാസി ശ്രേഷ്ഠന്മാരുടേയും, പാപ്പരത്ത്വം ഓഷോ ധീരമായി തുറന്നു കാണിക്കുകയുണ്ടായി. ഭക്തജനങ്ങളെ അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കുടുക്കി, അതിന്‌ ആത്മീയ പരിവേഷം നൽകുന്ന പുരി ശങ്കരാചാര്യന്മാരെ ഓഷോ എന്ന തന്റേടി നഖശിഖാന്തം എതിർക്കുകയുണ്ടായി.
അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങളായാലും, അച്ഛന്റെ മുന്നിൽ ഓഛാനിച്ചു നിൽക്കുന്ന മകനെ ഓഷോ തുറന്നു എതിർക്കുകയുണ്ടായി. "' അച്ഛന്റെ മുമ്പിൽ കാലിടറി നിൽക്കുന്ന എത്രയോ കുട്ടികളെ വേണമെങ്കിലും ഓഷോ ധീരമായി അവരവരുടെ അച്ഛന്റെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി.
അടിമത്ത്വം അടിച്ചേൽപ്പിക്കുകയാണ്‌ ഭാരതത്തിന്റെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഓഷോ ചൂണ്ടിക്കാണിക്കുകയുണ്ടായി. അഹിംസ ഭീരുക്കളുടെ ആയുധമാണ്‌. ധീരന്റേതല്ലെന്ന തിരിച്ചറിവ്‌ നേടുന്നതു വരെ ഒരു സ്വതന്ത്ര ജനതയെ വാർത്തെടുക്കാനാവില്ലെന്ന്‌ ഓഷോ എന്ന സ്വതന്ത്ര ചിന്തകൻ ഉദാഹരണങ്ങൾ സഹിതം ലോകത്തെ ബോധ്യപ്പെടുത്തുകയുണ്ടായി.
പ്രപഞ്ച ശക്തി, ആത്യന്തികമായ, അനുഭൂതികളെ അനുഭവിക്കാനല്ലാതെ, ആ ശക്തിയെ കാണാനോ, കീഴടക്കാനോ ആവില്ലാ. പ്രപഞ്ചനാഥൻ സർവ്വജ്ഞനാകുന്നത്‌, ആകാശത്ത്‌ നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങളെ എണ്ണിത്തീർക്കാൻ ശ്രമിക്കുന്നതുപോലുള്ള വൃഥാശ്രമങ്ങളായിട്ടാണ്‌, ഓഷോ എന്ന ചിന്തകൻ പ്രഖ്യാപിച്ചതു. ഒരുനാളും ജനിക്കാത്തവനും ഒരുനാളും അതുകൊണ്ടു തന്നെ മരിക്കാത്തവനാണ്‌ താനെന്നാണ്‌, ഓഷോ സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഖുഷ്‌വന്ത്‌ സിംങ്ങ്‌ (Khushwant Singh) ഓഷോയെക്കുറിച്ച്‌ പറയുന്നത്‌ വളരെ ശ്രദ്ധേയമാണ്‌. അന്താരാഷ്ട്രീയമായ പ്രഗത്ഭന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, ഓഷോയെക്കുറിച്ച്‌ പത്രപ്രവർത്തകർ പറഞ്ഞിട്ടുള്ളത്‌ 21-​‍ാം നൂറ്റാണ്ടിലെ അതിനൂതനമായ പ്രവാചകനാണ്‌ ഓഷോ എന്നാണ്‌.
"He is one, He is omkar, the supreme truth
He is the creator, beyond fear, beyond rancor,
He is the Timeless form
Never born, self creating
He is attained the guru's grace."

Tuesday, October 27, 2009





kalavoor ravi
ezhuth/ dec. 2009


ആകാശത്ത്‌ അമിട്ടുകൾ പൊട്ടുമ്പോൾ !
രാമാനുജൻ, ചിങ്കൽ പെട്ട്‌ സ്വദേശിയായ ഒരു ബ്രാഹ്മണനാണ്‌. (മദ്രാസ്‌ നഗരത്തിൽ നിന്നും 100 കി.വടക്കു പ്രദേശം) രാമാനുജൻ, 12-​‍ാം നൂറ്റാണ്ടിൽ, അദ്വൈതവും വിശിഷ്ടാദ്വൈതവും പഠിപ്പിക്കാൻ തുടങ്ങി.
ഭഗവത്ഗീതയും, തുടർന്നു ഹിന്ദു തത്ത്വശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി. അഖിലേശ്വരനായ പ്രപഞ്ചനാഥൻ വർഗ്ഗ, ജാതി വ്യവസ്ഥകളെ, സ്വാർത്ഥരായ മനുഷ്യരാൽ ചമച്ചുണ്ടാക്കിയ മ്ലേഛവും ഹീനവുമായ ചിന്തകളാണെന്ന തിരിച്ചറിവ്‌ നൽകുകയുണ്ടായി.
ഭഗവത്‌ പ്രീതിക്ക്‌ എതിരാണെന്ന്‌ അറിഞ്ഞിട്ടും, സർവ്വേശ്വരനെ ധിക്കരിക്കുകയായിരുന്നു. മേൽജാതി, കീഴ്ജാതി, എന്നീ വിഡ്ഢിത്തങ്ങൾ മനുഷ്യ നിർമ്മിതമാണെന്നും, സർവ്വേശ്വരനായ പ്രപഞ്ചനാഥൻ, മനുഷ്യ മൃഗാദികൾ ഉൾപ്പെടെ ഒരു പുൽക്കൊടി പോലും നശിപ്പിക്കുന്നതിന്‌ ഇഷ്ടപ്പെട്ടിരുന്നില്ല.
മാധ്വവാ (ആനന്ദ തീർത്ഥർ) ക്രിസ്തുവിന്‌ 11200 വർഷങ്ങൾക്കുമുമ്പ്‌ ജീവിച്ചിരുന്ന, നിരീശ്വര വാദിയായിരുന്നു. ദൈവത്തിന്റെ പേരിൽ നടക്കുന്ന ഗുരുതികൾ മേച്ഛവും, പാപ പങ്കിലമാണെന്നും, ഒരു ദൈവവും അതിനെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും മിണ്ടാപ്രാണികളായ മൃഗങ്ങളുടെ ചോര എങ്ങനെ സ്വീകരിക്കുമെന്നും മാധ്വവാ, യുക്തിസഹം വാദിക്കുകയുണ്ടായി. ദൈവത്തെ തിരിച്ചറിയാൻ അദ്ദേഹം രണ്ടു മൂന്നു വാക്കുകളിൽ ഒതുങ്ങി പറയുന്നത്‌, ''That art Thou'' എന്ന ത്രയാക്ഷരങ്ങളിലൂടെയാണ്‌.
രാമാനണ്ട്‌, എന്ന ഋഷീശ്വരൻ 14, 15 നൂറ്റാണ്ടുകളിലാണ്‌ ജീവിച്ചിരുന്നത്‌. രാമാനുജൻ കൽപ്പിച്ചതു ആരും, മറ്റൊരാളുടെ ജാതിയോ, ജാതിപ്പിരുവുകളോ അന്വേഷിക്കരുതെന്നും, ദൈവത്തെ സ്തുതിക്കുന്നതാരോ, അയാൾ, ദൈവാനുഗ്രഹമുള്ളവനാണെന്നാണ്‌.
108-ന്റെ പുരാണ പ്രഭാവം -
1. ജപമാലയിലെ മണികൾ 108
2. നൂറ്റിയെട്ടു ഉപനിഷത്തു മന്ത്രങ്ങൾ
3. നൂറ്റിയെട്ടു ദിവ്യ ദേശങ്ങൾ (108 വിഷ്ണു ക്ഷേത്രങ്ങൾ)
4. നൂറ്റിയെട്ടു ഒരു പൂർണ്ണ സംഖ്യയാണ്‌.
5. എട്ടു ലക്ഷ്മികടാക്ഷമുള്ള വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്‌.
ശതം എന്നാൽ നൂറ്‌, ശതത്തിനു അനന്തം എന്നാണർത്ഥം.
440 കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ചൊവ്വാഗ്രഹത്തിന്റെ വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടി ഇടിക്കുകയുണ്ടായി. അപ്പോൾ അടർന്നു മാറിയ ഒരു ഭാഗമാണ്‌ ചന്ദ്രനായി പിറവിയെടുത്തുവേന്നാണ്‌ ശാസ്ത്രജ്ഞന്മാർ പറയുന്നത്‌.
കഴിഞ്ഞ 200 കോടി വർഷങ്ങളിൽ ധൂമകേതുക്കളും ഉത്ക്കകളും ചന്ദ്രനിൽ ഇടിച്ചിറങ്ങിയതുമൂലം, 10 ലക്ഷം കോടി ടൺ ജലം, ചന്ദ്രനിലേയ്ക്ക്‌ പമ്പ്‌ ചെയ്തു. എന്നിട്ട്‌ വെള്ളം ചന്ദ്രോപരിതലത്തിൽ പെട്ടെന്ന്‌ വിഘടിച്ചിരിക്കണം. ആ പുരാതന ജലത്തിന്റെ സാന്നിദ്ധ്യമായിരിക്കണം ഇപ്പോൾ കണ്ടെത്തിയതെന്ന്‌ കാസിനി ദൗത്യത്തിന്റെ പഠനത്തിന്‌ നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞൻ റോജർ ക്ലാർക്ക്‌ പറയുന്നത്‌. സൂര്യപ്രകാശമുള്ളപ്പോൾ ചന്ദ്രോപരിതലത്തിൽ, നനവു കൂടുന്നതായും, ചന്ദ്രദിവസം അവസാനിക്കുമ്പോൾ വരളുന്നതായും കാസിനോ കണ്ടെത്തി. നനവും ഉണക്കും മാറിമാറി വരുന്നത്‌ ചന്ദ്രനിൽ എല്ലാ ദിവസവും വെള്ളം ഉണ്ടാകുന്നതിന്റെ തെളിവാണ്‌. സൗരവാതകത്തിലെ ചന്ദ്രനിൽ ഇങ്ങനെ വെള്ളം ഉണ്ടാകുന്നുവേങ്കിൽ സൗരയൂഥത്തിന്റെ ഉൾവലയങ്ങളിൽ അന്തരീക്ഷമില്ലാത്തതും, എന്നാൽ ഓക്സിജൻ സമൃദ്ധമായി പാറകളുള്ളതായ ഗ്രഹങ്ങളിലും ഇതേരീതിയിൽ വെള്ളമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്‌.
40 വർഷം മുമ്പ്‌ 60കളിൽ അമേരിക്കയുടെ അപ്പോളോ യാത്രികർ കൊണ്ടുവന്ന ചന്ദ്രന്റെ മണ്ണിലും പാറയിലുമായി ആദ്യമായി സൊ‍ാചന ലഭിച്ചതു. അതുവരെ ചന്ദ്രനിൽ വരണ്ട മണ്ണാണെന്ന്‌ കരുത്തിയത്‌. എന്നാൽ ചന്ദ്രയാത്രികർ കൊണ്ടുവന്ന പാറയും മണ്ണും ഭൂമിയിൽ വച്ച്‌ കൈകാര്യം ചെയ്തപ്പോൾ ഈർപ്പം തട്ടിയതെന്നാണ്‌ കരുതപ്പെടുന്നത്‌.
വൈദ്യശാസ്ത്ര നോബേൽ, ബ്ലാക്ക്ബോൺ, സ്വസ്തക്കു, ഗ്രെയ്ഡർ, എന്നീ മൂന്നു പേർക്ക്‌ നോബേൽ സമ്മാനർഹരായി. വൈദ്യശാസ്ത്രത്തിനുള്ള, ഈ വർഷത്തെ നോബേൽ സമ്മാനം മൂന്ന്‌ യു.എസ്‌. ഗവേഷകർക്ക്‌, എലിസബത്ത്‌ ബ്ലാക്ക്ബോൺ, ജാക്ക്‌ സ്വസ്തയ്ക്ക്‌, കരോൾ ഗ്രെയ്ഡർ, എന്നിവർ പങ്കിടുകയുണ്ടായി. ക്രോമസോമുകളിലെ സ്വയം പ്രതിരോധ സംവിധാനങ്ങളെ കുറിച്ചുള്ള കണ്ടെത്തലിനാണ്‌ പുരസ്കാരം.
വാർദ്ധക്യം എങ്ങനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന്‌ വെളിച്ചം വീശുന്നതും, അർബുദത്തിനെതിരേയുള്ള പോരാട്ടത്തെ സഹായിക്കുന്നതുമാണ്‌. ഈ കണ്ടെത്തൽ. 14 ലക്ഷം ഡോളർ വരുന്ന സമ്മാനത്തുക.
ഓസ്ട്രേലിയായിൽ ജനിച്ച്‌, യു.ഏശിൽ സ്ഥിരതാമസമാക്കിയ ഗവേഷകനാണ്‌ ബ്ലാക്ക്ബോൺ. ബ്രിട്ടനിലാണ്‌ ജാക്ക്‌ സ്വസ്തക്കിന്റെ ജനനം. ജീവശാസ്ത്രത്തിലെ ഒരു കുഴയ്ക്കുന്ന പ്രശ്നത്തിന്‌ ഇവരുടെ കണ്ടെത്തലുകൾ പരിഹാരം കണ്ടിരിക്കുന്നുവേന്ന്‌ സ്വീഡനിലെ കരോളിൻസ്ക്‌ ഇൻസ്റ്റിറ്റൂട്ട്‌ അറിയിക്കുകയുണ്ടായി. കോശവിഭജന സമയത്തു മാറ്റമുണ്ടാകാതെ ക്രോമോസോമുകൾ പൂർണ്ണമായി പകർത്തപ്പെടുന്നത്‌ എങ്ങനെയെന്ന്‌ അവർ കണ്ടെത്തി.
കോശങ്ങളെക്കുറിച്ച്‌ അറിവിനു പുതിയ പുതിയ മാനങ്ങൾ നൽകുന്നതാണിത്‌. അതുപോലെ രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നുവേന്ന ചോദ്യത്തിനു, ഈ കണ്ടെത്തൽ ഉത്തരം നൽകുമെന്ന്‌ കരുതപ്പെടുന്നു. പുതിയ ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇതു സഹായിക്കും.
ക്രോമസോമുകളുടെ അഗ്രഭാഗത്തിൽ കോശങ്ങളുടെ നാശം തടയുന്നതിന്‌ സഹായിക്കുന്ന ടെലോമറസ്സ്‌ എന്ന ഭാഗമുണ്ട്‌. അടുപ്പുപോലുള്ള ഈ ഭാഗം രൂപപ്പെടുന്നതിനു സഹായിക്കുന്ന ടെലോമെറോയ്ഡ്‌ എന്ന എഞ്ചിനെ ബ്ലാക്ക്‌ ബോണും, ഗ്രെയ്ഡറും ചേർന്നു നടത്തിയ ഗവേഷണങ്ങൾ ഫലങ്ങൾ കണ്ടെത്തുകയുണ്ടായി. ടെലോമെറോയ്ഡിനെ പറ്റിയുള്ള ഗവേഷണങ്ങൾ ഔഷധ രംഗത്ത്‌ പ്രത്യേകിച്ച്‌ ക്യാൻസർ ചികിത്സാ രംഗത്ത്‌ സജീവമായിനടന്നു വരന്നുണ്ട്‌. ഇത്തരം ഗവേഷണങ്ങൾക്ക്‌ ഗതിവേഗം പകരാനും ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നു നോബേൽ നിർണ്ണയ സമിതി വിലയിരുത്തി.
ഊർജ്ജം ! എല്ലാവരും ഊർജ്ജത്തിനുവേണ്ടി തിരയുകയാണ്‌. ഊർജ്ജം ഒരു അക്ഷയ പാത്രമാണ്‌. ഊർജ്ജത്തിന്റെ താക്കോൽ ലഭിച്ചവൻ, ലോകത്തിന്റെ താക്കോൽ ലഭിച്ചവനാണ്‌. മറ്റു ലോകങ്ങളുടെ അകത്തളത്തിൽ പ്രവേശിക്കാനാവുമെന്ന്‌ തീർത്തു പറയാം.
ചന്ദ്രോപരിതലത്തിലെ ഗുരുത്വ സ്വഭാവം കുറവായതിനാൽ, സ്ത്രീകളുടെ മാറിടം, മുഖത്തെ മാംസളപേശി തുടങ്ങിയ സൗന്ദര്യ ലഹരി തരുന്ന, ഒരു പ്രത്യേകതയുണ്ട്‌.
ഊർജ്ജം! എല്ലാവർക്കും ഊർജ്ജത്തിനുവേണ്ടി തിരിയുകയാണ്‌. ഊർജ്ജ സമ്പത്ത്‌ ഒരു മാജിക്‌ പ്രഹേളികയാണ്‌. ഊർജ്ജം അക്ഷയപാത്രമാണ്‌.
Our farewell is the last and final
As we both are aware
that we will not meet in heaven
or be neighbours in the hell
For though we both are aware.
Who is there in the world
To share our death?
And we mortals have a duty
to take up arms against all the monsters,
And only the far sky,
on darkness it being the heaven,

യൂസഫ്‌ ബ്രോഡ്സ്കി
1940-1996
died 28th Januvary at Newyork



prabhullan tripunithura
ezhuth/ dec/ 2009





"വല്യമ്പലം" ഉത്സവനിറവിൽ

(ഈ വർഷത്തെ ഉത്സവം നവംബർ 16 നു കൊടിയേറി 23ന്‌ ആറാട്ടായി നടക്കുന്നു)
കൊച്ചി ദേവസ്വംബോർഡിന്റെ ഭരണത്തിൽ 400-ൽപ്പരം ക്ഷേത്രങ്ങളാണുള്ളത്‌. അതിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തെമാത്രമാണ്‌ 'വല്യമ്പല'മെന്നു വിളിയ്ക്കാറ്‌. അത്‌ ഈ മഹാക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ബൃഹത്‌ ഭാവങ്ങളും, പൂജാക്രമങ്ങളും ഉത്സവാദികളുടെ വൈപുല്യവും പരിഗണിച്ചുകൊണ്ടാവണം. ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതു സാക്ഷാൽ അർജ്ജുനനാണ്‌. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം ഒരൊറ്റരാത്രികൊണ്ട്‌ ഭൂതഗണങ്ങൾ നിർമ്മിച്ചതാണെന്നാണു വിശ്വാസം. ഇവിടെ കൊടിമരവും കിഴക്കേനടയിലെ ദീപസ്തംഭവും ഏറ്റവും ഉയരംകൂടിയതായി കണക്കാക്കപ്പെടുന്നു.
സാധാരണക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തോ മറ്റു വലിയ വിശേഷങ്ങൾക്കോ ആണ്‌ തന്ത്രി നേരിട്ടു വന്നു പൂജ നടത്തുന്നത്‌. എന്നാൽ ഇവിടെ എല്ലാ ദിവസവും ഒരു നേരമെങ്കിലും തന്ത്രി പൂജയുണ്ട്‌. ഇവിടത്തെ ശാന്തിക്കാരൻ ഉഡുപ്പിയിലെ ശീവെള്ളി ഗോത്രക്കാരൻ തന്നെ വേണമെന്നുണ്ട്‌. ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നവർ ക്ഷേത്രത്തിൽ 12 ദിവസത്തെ ഭജനമിരിയ്ക്കണം. അതിനുശേഷം ശാന്തി അവരോധം എന്ന ചടങ്ങുകൂടി കഴിഞ്ഞങ്കിലേ ശാന്തിയായി ചാർജ്ജെടുക്കാനാവൂ. ചാർജ്ജെടുത്തു കഴിഞ്ഞാൽ ക്ഷേത്രത്തിനകത്തുതന്നെ മുഴുവൻ സമയവും കഴിഞ്ഞു കൂടണം. യാതൊരു കാരണവശാലും ക്ഷേത്രമത്തിൽക്കെട്ടിനുപുറത്തുപോയിക്കൂടാ. ക്ഷേത്രത്തിനുപടിഞ്ഞാറെ ഭാഗത്തുള്ള വേങ്കിടേശമന്ദിരത്തിൽ വരെ മാത്രം ചിലസാഹചര്യങ്ങളിൽ അത്യാവശ്യമായി പോകാം. അതുകൊണ്ട്‌ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ മേൽശാന്തിയേയും കീഴ്ശാന്തിയേയും "പുറപ്പെടാ ശാന്തി" എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നു.
തൃപ്പൂണിത്തുറ ക്ഷേത്രത്തിനോടുചേർന്നുണ്ടായിരുന്ന ഊട്ടുപുരയോളം വലിപ്പമുള്ള ഊട്ടുപുര മറ്റൊരു ക്ഷേത്രത്തിനോടും അനുബന്ധിച്ചുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറക്ഷേത്രത്തിന്റെ വടക്കേമതിൽ മുതൽ പാലസ്‌ ഗേൾസ്‌ ഹൈസ്കൂൾ റോഡുവരെയുള്ള മുഴുവൻ സ്ഥലത്തും പണ്ട്‌ നാലുകെട്ടും എട്ടുകെട്ടുമുള്ള ഊട്ടുപുരകളായിരുന്നു. അതിന്റെ തെക്കേഅറ്റത്തുള്ള ഒരു കഷണം മാത്രമാണ്‌ ഇന്ന്‌ ഊട്ടുപുരയായി ബാക്കി നിലനിൽക്കുന്നത്‌. പണ്ടത്തെ ഊട്ടുപുരയിൽ എല്ലാ ദിവസവും ബ്രാഹ്മണർക്കും അന്നത്തെ സർക്കാർ സൗജന്യസദ്യ നൽകിയിരുന്നു. 400 പറ അരിവരെ അവിടെ ഒരു ദിവസം വെച്ചു വിളമ്പിയിട്ടുണ്ടെന്നു പഴമക്കാർ ഓർക്കുന്നു. രാജഭരണം കഴിഞ്ഞശേഷം ഇന്നു ശേഷിപ്പുള്ള ഊട്ടുപുര കല്യാണാവശ്യങ്ങൾക്കായി ദേവസ്വം ബോർഡിൽ നിന്നും വാടകയ്ക്കുകൊടുക്കുന്നു. ഉത്സവക്കാലത്ത്‌ മേളക്കാരും, ജോലിക്കാരും, കലാകാരന്മാർക്കും, ആനക്കാർക്കുമൊക്കെ ഇവിടെ ഭക്ഷണം വിളമ്പുന്നു. ഉത്രം തിരുനാൾസദ്യയും വിളമ്പുന്നത്‌ ഇവിടെയാണ്‌.
എല്ലാ ക്ഷേത്രങ്ങളിലും കൊടിയേറ്റും ആറാട്ടുമുള്ള ഒരു വാർഷികോത്സവമാണുണ്ടാവുക. എന്നാൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിൽ മാത്രം ഒരു വർഷത്തിൽ പൂർണ്ണമായ മൂന്നു ഉത്സവങ്ങളുണ്ട്‌. ആദ്യത്തേത്‌ ചിങ്ങമാസത്തിലെ മൂശാരി ഉത്സവവും, രണ്ടാമത്തേത്‌ വൃശ്ചികത്തിലെ വാർഷികോത്സവവും മൂന്നാമത്തേത്‌ കുംഭമാസത്തിലെ പറയെടുപ്പുത്സവവുമാണ്‌. മൂന്നും ചോതി നക്ഷത്രത്തിൽ കൊടിയേറി തിരുവോണം ആറാട്ടു പ്രധാനമായാണ്‌ നടത്തുന്നത്‌.
ചിങ്ങമാസത്തെ ഉത്സവം മലയാള വർഷത്തിൽ കേരളക്കരയിലെ രണ്ടാമത്തെ ഉത്സവമാണ്‌. (ആദ്യത്തെ ഉത്സവം തൃക്കാക്കര വാമനമൂർത്തിക്ഷേത്രത്തിൽ അത്തം നാളിൽ കൊടിയേറുന്ന ഉത്സവമാണ്‌) തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കൊടിയേറ്റം ചോതി നക്ഷത്രത്തിലാണെന്നു സൂചിപ്പിച്ചുവല്ലോ. അത്തവും ചിത്തിരയും കഴിഞ്ഞാണല്ലോ ചോതി. ഇവിടത്തെ ചിങ്ങത്തിലെ ഉത്സവത്തിനു മൂശാരി ഉത്സവമെന്നാണു പേര്‌. വിഗ്രഹം നിർമ്മിച്ച ശിൽപി വിഗ്രഹത്തിന്റെ പൂർണ്ണതയ്ക്കായി ഭഗവാനെ പ്രാർത്ഥിച്ചു ഒടുവിൽ പ്രതിഷ്ഠയോടു ചേർന്നു ലയിച്ചുപോയി എന്നാണു സങ്കൽപം. ഏതായാലും വിഗ്രഹനിർമ്മാണ പ്രക്രിയയിലെ അവസാനത്തെ ജോലി (നേത്രോന്മീലനം-കണ്ണുതെളിയിയ്ക്കൽ) പൂർത്തിയായിട്ടില്ലെന്നു വിഗ്രഹം കണ്ടാൽ നമുക്കു മനസ്സിലാകും. അതിനു മുമ്പേ ശിൽപി ഭഗവാനിൽ ലയിച്ചു. ഒരു കലാകാരന്റെ ഓർമ്മയ്ക്കു മാത്രമായി കൊടിയേറ്റും ആറാട്ടുമുള്ള എട്ടു ദിവസത്തെ ഒരുത്സവവും മറ്റൊരു മഹാദേവക്ഷേത്രത്തിലും കേട്ടിട്ടില്ല.
അതുപോലെ തന്നെ പറയെടുപ്പിന്നുമാത്രമായി എട്ടുദിവസം നീണ്ടുനിൽക്കുന്ന, കൊടിയേറ്റും ആറാട്ടുമുള്ള ഒരുത്സവവും ഇവിടെ മാത്രമേയുള്ളു. പണ്ട്‌ തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും തൃപ്പൂണിത്തുറ ദേവസ്വം ഭൂമിയാണു അ‍ികമുണ്ടായിരുന്നത്‌. ജന്മി തന്റെ നിലങ്ങളും പുരിയിടങ്ങളും കാണാനായി വർഷത്തിലൊരിക്കൽ നാട്ടിൽ മുഴുവൻ സഞ്ചരിയ്ക്കുന്നതായാണു സങ്കൽപം. മിക്കവാറും ഭവനങ്ങളിലും ചിലപ്രധാന ക്ഷേത്രങ്ങളിലും ഭഗവാനെ എതിരേറ്റു നിറപറവെച്ച്‌ സ്വീകരിയ്ക്കുന്നതാണ്‌ ചടങ്ങ്‌. പോകുന്ന വഴികളിലെല്ലാം പറകൾ സ്വീകരിച്ചു കൊണ്ടാണു എഴുന്നള്ളിപ്പ്‌. കുംഭമാസത്തിൽ ചോതി കൊടികയറി തിരുവോണം ആറാട്ടു പ്രധാനമായാണു പറയെടുപ്പുത്സവം.
ഇനി പറയുന്നതാണ്‌ ഇവിടത്തെ ഏറ്റവും വലിയ ഉത്സവം. വൃശ്ചിക മാസത്തിലെ ചോതി നക്ഷത്രത്തിൽ കൊടികയറി തിരുവോണം ആറാട്ടായി നടത്തുന്ന വാർഷികോത്സവം. ഈ വർഷത്തെ ഉത്സവം നവംബർ 16 മുതൽ 23 വരെ. (വൃശ്ചികം ഒന്നു മുതൽ എട്ടുവരെ)യാണു നടത്തുന്നത്‌. ഈ ഉത്സവത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ നമുക്കൊന്നു ചിന്തിക്കാം. ഈ ഉത്സവം പൊലിമകൾകൊണ്ടും വ്യത്യസ്ഥതകൾകൊണ്ടും ഒരു പ്രത്യേകതലത്തിൽ വിരാജിയ്ക്കുന്നു.
ഇവിടത്തെ മൂന്നു ഉത്സവങ്ങളും ചോതി നക്ഷത്രത്തിൽ കൊടിയേറി തിരുവോണം നക്ഷത്രത്തിൽ ആറാട്ടായാണു നടത്തുക എന്നു പറഞ്ഞുവല്ലോ! എന്നാൽ ഈ വർഷം നവംബർ 16-നു ചോതിയല്ല വിശാഖമാണ്‌. വൃശ്ചികമാസത്തിൽ അനിഴം രണ്ടു ദിവസങ്ങളിൽ വരുന്നതുകൊണ്ട്‌ തിരുവോണം. ആദ്യം ഉറപ്പിച്ച്‌ അന്ന്‌ ആറാട്ട്‌ നിശ്ചയിച്ച്‌ തുടർന്നുമുകളിലേക്കു എട്ടാം ദിവസം 16-ആയുള്ള ഈ വർഷം കൊടിയേറുന്നത്‌.
എല്ലാ ആഘോഷങ്ങളുടേയും തുടക്കം കൊടിയേറ്റിൽ നിന്നാണല്ലോ! പ്രത്യേകിച്ച്‌ ഉത്സവങ്ങളുടെ. എന്നാലിവിടെ കൊടിയേറ്റിനു അരദിവസംമുമ്പേ 15 ആനകളും പൂർണ്ണമേളവും അണിനിരക്കുന്ന പൂർണ്ണതോതിലുള്ള ശിവേലി ആരംഭിച്ചുകഴിയും. തുടർന്ന്‌ ഓട്ടൻതുള്ളൽ തുടങ്ങിയ ക്ഷേത്രകലാപരിപാടികളും അരങ്ങേറും. അതിനെല്ലാം ശേഷം സന്ധ്യയ്ക്കാണ്‌ കൊടികയറ്റം. കൊടിയേറ്റ ദിവസം രാവിലെ എട്ടു മുതൽ ആരംഭിയ്ക്കുന്ന ഉത്സവ പരിപാടികൾ ആറാട്ടുദിവസം പുലരുന്നതുവരെ ഇടതടവില്ലാതെ തുടരും. ഈ ഒരു രീതി തൃപ്പൂണിത്തുറ ക്ഷേത്രത്തിനു മാത്രം സ്വന്തം.
കൊടികയറ്റിന്നുമുമ്പ്‌ ധാന്യങ്ങൾ മുളയിടുന്ന പതിവ്‌ മിക്കക്ഷേത്രങ്ങളിലുമുണ്ട്‌. കൊടിയേറ്റുന്നാൾ മുളയിടുന്ന ധാന്യങ്ങൾ ആറാട്ടാകുമ്പോഴേക്കും മുളച്ച്‌ ചെറിയ ചെടികളായിത്തീരും. അത്‌ ആറാട്ടുനാൾ ഭക്തർക്കു പ്രസാദമായി നൽകും. എന്നാലിവിടെ കൊടിയേറ്റിനും ഒരാഴ്ചയ്ക്കു മുമ്പ്‌ ധാന്യങ്ങൾമുളയിടുകയും കൊടിയേറ്റിനുമുമ്പ്‌ മുളച്ചുചെടികൾ പ്രസാദമായി വിതരണം ചെയ്യുകയുമാണ്‌ പതിവ്‌.
അതുപോലെത്തന്നെ കൊച്ചീ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റൊരു ക്ഷേത്രത്തിലും (രവിപുരം ക്ഷേത്രത്തിലൊഴികെ) ഉത്സവത്തോടനുബന്ധിച്ച്‌ ബ്രഹ്മകലശം ആടുന്ന പതിവില്ല. രവിപുരം ക്ഷേത്രം ഇപ്പോൾ ദേവസ്വംബോർഡിന്റെ കീഴിലാക്കിയെങ്കിലും രാജഭരണത്തിനുശേഷം ഏതാണ്ടു 32 വർഷത്തോളം വലിയമ്മ തമ്പുരാൻ കോവിലകം ഭരണത്തിലായിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലും രവിപുരം ക്ഷേത്രത്തിലും കൊടിയേറ്റിനുമുമ്പായി അതിവിശിഷ്ടമായ ബ്രഹ്മകലശം അഭിഷേകം നടക്കുന്നു.
ഈ വാർഷികോത്സവത്തിന്‌ നാലാം ദിവസമായ തൃക്കേട്ട മുതൽ എഴുന്നള്ളിയ്ക്കുന്ന ആനയുടെ തലേക്കെട്ടും കോലവും കുടയും, എഴുന്നള്ളിപ്പിന്നുമുമ്പിൽ കാണിക്കയിടാനായിവെയ്ക്കുന്ന കുടവും തനി സ്വർണ്ണമാണ്‌ - സ്വർണ്ണം പൂശിയതല്ല. മറ്റു ക്ഷേത്രങ്ങളിൽ ആനപ്പുറത്തു കോലം, കുട, വേഞ്ചാമരം, ആലവട്ടം എന്നിവയാണ്‌ പിടിയ്ക്കുന്നത്‌. എന്നാലിവിടെ തുണികൊണ്ടുള്ള 'തഴ' കൂടി പ്രദർശിപ്പിയ്ക്കുന്നു. അതു മേൽപ്പറഞ്ഞ നാല്‌ ഇനങ്ങൾക്കും മുകളിലായി പരിലസിയ്ക്കുന്നതുകാണാം. രാത്രിയാണെങ്കിൽ വെള്ളയും പകൽ വയലറ്റുംനിറമുള്ള തഴകളാണ്‌ ഉപയോഗിയ്ക്കുന്നത്‌.
എല്ലാ ആഘോഷങ്ങൾക്കും ഏറ്റവും ഒടുവിലത്തെ ചടങ്ങാണല്ലോ കൊടിയിറക്കം. എന്നാൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ മാത്രം ഉത്സവത്തിന്റെ എട്ടാം ദിവസം സന്ധ്യയ്ക്കു കൊടിയിറക്കിയതിനു ശേഷമാണ്‌ മേജർ സെറ്റു പഞ്ചവാദ്യം തകർക്കുന്നത്‌.
കൊടിയിറക്കി കഴിഞ്ഞാൽ ഭഗവാനെ എഴുന്നള്ളിച്ച്‌ പടിഞ്ഞാറെ ഗോപുരത്തിൽ കൂടി പുറത്തേയ്ക്കു കടന്നു തെക്കേഭാഗത്തുള്ള എളേടത്തു മൂസ്സതിന്റെ ഇല്ലത്തെ പറയെടുത്തു തിരിച്ചുപോരുന്നു. അന്നൊരു ദിവസം മാത്രമേ ഭഗവാൻ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേയ്ക്കുള്ള യാത്രയുള്ളു. അതിനുശേഷം ആറാട്ടെഴുന്നള്ളിപ്പു കിഴക്കേനട, സ്റ്റാച്യു വഴി ചക്കംകുളങ്ങര ക്ഷേത്രക്കുളത്തിലെത്തി ആറാട്ടു കഴിഞ്ഞ്‌ തിരികെ ക്ഷേത്രത്തിലെത്തിയാൽ പുലർച്ചേ മൂന്നു മണിയോടെ വീണ്ടും 15 ആനകളും പൂർണ്ണമേളമുള്ള എഴുന്നുള്ളിപ്പു നടക്കും.

തൃപ്പൂണിത്തുറയ്ക്കു പുറത്തുള്ളവരെല്ലാം എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഉത്സവത്തിനു എത്തിച്ചേരാതിരിക്കില്ല. വലിയ ഒരു പരിപാടിയുമില്ലെങ്കിലും ഉത്സവകാലത്തു രാവിലേയും സന്ധ്യക്കും ക്ഷേത്രത്തിൽ വൻ തിരക്കായിരിക്കും. ആ തിരക്കിൽ പലരും വർഷങ്ങൾ തോറും, ചിലർ വർഷങ്ങൾക്കു ശേഷവും കണ്ടുമുട്ടും, പരിചയവും ബന്ധവും പുതുക്കും. എന്തിന്‌, ക്ഷേത്രത്തിൽവെച്ച്‌ വിവാഹാലോചനകൾ പലതും നാമ്പെടുക്കും.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെടിക്കെട്ടില്ല. ഒരു കതിനവെടിപോലും ഉണ്ടാകില്ല. ഭഗവാനു വെടിക്കെട്ടിന്റെ ശബ്ദബഹളം ഇഷ്ടമല്ലെന്നാണു പഴമക്കാരുടെ മതം. എന്നാൽ പറയ്ക്കെഴുന്നള്ളിച്ചു പുറത്തു പോകുമ്പോൾ ചില്ലറ കരിമരുന്നുപ്രയോഗങ്ങൾ എഴുന്നള്ളിപ്പിന്നു മുമ്പിൽ പതിവുണ്ടുതാനും.
ശബരിമല,ചോറ്റാനിക്കര, കൊടുങ്ങല്ലൂർ തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തു പായസം, അപ്പം തുടങ്ങിയ നിവേദ്യങ്ങൾ വിൽപനയ്ക്കു ലഭിക്കും. എന്നാൽ ഈ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്കുള്ള നിവേദ്യമല്ലാതെ ഒന്നും ഉത്സവക്കാലത്തു തയ്യാറാകുകയില്ല; വിൽപ്പനയുമില്ല. കൃഷ്ണവിഷ്ണു ക്ഷേത്രങ്ങളിലെല്ലാം പാൽപ്പായസമാണല്ലോ പ്രധാന നിവേദ്യം! അമ്പലപ്പുഴ പാൽപ്പായസത്തിനു ഒരു പ്രത്യേക നിറം-ഏതാണ്ടു ഗോതമ്പിനോടുചേർന്നനിറ-മാണല്ലോ ഉള്ളത്‌. എന്നാൽ ഗുരുവായൂരെ പാൽപ്പായസത്തിനു തനി വെള്ളനിറമാണ്‌. തൃപ്പൂണിത്തുറയിലെ പാൽപന്തീരാഴിയ്ക്കുള്ളതിനു രണ്ടിനുമിടയിലുള്ള ഒരു വെളുത്തനിറമാണുള്ളത്‌. മൂന്നിനും മൂന്നു തരത്തിലുള്ള സാത്വിക ഭാവങ്ങളും സ്വാദുമുണ്ട്‌. പാൽപന്തിരുനാഴിയ്ക്കു 2500/- രൂപയാണു നിരക്ക്‌. അതും വരും മാസങ്ങളിലേക്ക്‌ അഡ്വാൻസ്‌ ബുക്കിങ്ങാണ്‌. ഇതും ഉത്സവക്കാലം ഒഴിവാക്കിയേ ബുക്കു ചെയ്യുന്നുള്ളു.

ക്ഷേത്രപ്രവേശനം ലഭിച്ചതിനു ശേഷവും തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേയ്ക്ക്‌ പിന്നോക്ക ദളിതജനങ്ങളെ കടത്തിയിരുന്നില്ല. അതുകൊണ്ട്‌ 1949 വരെ പിന്നോക്ക സമുദായാംഗങ്ങളും ഹരിജനങ്ങളും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവം കണ്ടിട്ടില്ല. പിന്നോക്ക സമുദായക്കാരെയും ദളിതരേയും തടയാൻ രാജഭരണകാലത്തെ സർക്കാർ വടക്കേക്കോട്ട വാതിലിലും കിഴക്കേക്കോട്ടവാതിൽക്കലും ഈ രണ്ടു മണിക്കൂർ ഷിഫ്റ്റായി കാവൽക്കാരെ നിയോഗിച്ചിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ തെക്കേഗോപുരം ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു. ഉത്സവക്കാലത്തും ഇതുതുറക്കാറില്ല. തമ്പുരാട്ടിമാർക്ക്‌ ക്ഷേത്രത്തിനകത്തേയ്ക്കു പ്രവേശിയ്ക്കാനുള്ള ഈ കവാടം ക്ഷേത്രപ്രവേശനത്തിനു ശേഷം തുറന്നിട്ടേയില്ല.
രാജഭരണകാലത്ത്‌ മഹാരാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നിരുന്ന ഈ ഉത്സവം ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്‌. മഹാരാജാവ്‌ മേളം നേരിട്ട്‌ വിലയിരുന്നു. അതിനാൽ "തിരുമുമ്പിൽ മേളം" എന്നൊരു പദപ്രയോഗം തന്നെയുണ്ട്‌.
ഇന്നു പൂരങ്ങളുടെ പൂരമെന്നു അറിയപ്പെടുന്ന തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും വലിയ മേളവും, ഏറ്റവും വലിയ പഞ്ചവാദ്യവും ഏറ്റവും കൂടുതൽ അനുഷ്ഠാനകലകളും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വാർഷികോത്സവത്തിനാണുള്ളത്‌.

Wednesday, August 5, 2009

വലക്കണ്ണികളിൽ കാണാത്തത്‌ -എസ്‌.സരോജം



കഥ
വലക്കണ്ണികളിൽ കാണാത്തത്‌
എസ്‌.സരോജം
'ഇൻജക്‌ ഷൻ കൊടുത്തുറക്കാം'. മരുന്നിന്റെ മണമുള്ള നിഴലുകൾ തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്‌ മനസ്സിനെ പിടിച്ചു നിർത്താനാവുമോ?
മാറോടണയ്ക്കാൻ കൊതിക്കുമ്പോൾ കുതറിയോടുന്ന ഒരു നിഴലിന്റെ പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ, എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയിൽ സ്പിരിറ്റിന്റെ മണമുള്ള കണ്ണാടിമാളികയിലേക്ക്‌ ഒന്നെത്തിനോക്കി. അവിടെ നിഴലുകളില്ല, തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങൾ മാത്രം.
ചുവന്ന പട്ടിൽ പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്‌ എന്റെ ശരീരത്തിൽ നിന്നുണ്ടായ ശരീരമാകുന്നു. ഈ ചോതഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്‌ മനസ്സിന്റെ പ്രയാണം.
ആ ജീവനെ കണ്ടെത്തണം, ഈ ശരീരത്തിൽ തന്നെ കുടിയിരുത്തണം, മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം, നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയണം, യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
"എന്റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു".
"നിന്റെ തണുപ്പു മാറ്റാൻ ഈ നെഞ്ചിലെ ചൂടുപോരാ?'
'സ്നേഹത്തിന്റെ ചൂട്‌ എന്നെ ദുർബലനാക്കും.'
കരൾച്ചെപ്പിൽ അടച്ചുവച്ചതു കടലോളം സ്നേഹം. ആർക്കു വേണ്ടി? തിരിഞ്ഞു നടക്കുമ്പോൾ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോൾ അവന്റെ ഹൈടെക്‌ർറൂം മാത്രമായിരുന്നു ലക്ഷ്യം. ആ മുറിക്കുള്ളിൽ വി.ഐ.പി സൂട്ട്കേസിൽ അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറി പൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോൽ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോൽ മാത്രമല്ല, സി.ഡി.യിലെഴുതിയ കത്തും വേസ്റ്റ്‌ ബാസ്ക്കറ്റിൽ കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്‌ ലൈറ്റുകൾ പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടുകിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുകൾ നിശ്ചലമാകുന്നതു കണ്ടിരിക്കാൻ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കിൾ ജാക്സനും കരീനാകപൂറും ആരാധകന്റെ വേർപാടിൽ വേദനിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്കു താളംപിടിച്ച 'പിങ്ക്‌' നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളിൽ, സ്വയം തീർത്ത ചുവരുകൾക്കുള്ളിൽ ചലനമറ്റു കിടക്കുകയാവും.
മെർലിൻ മൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പിൽ നിന്നിറങ്ങി ഹോളിവുഡിലേക്കു തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർസ്പോർട്ട്സ്‌ ബൈക്കുകളുടെ ചിത്രങ്ങൾ-യമഹയുടെ ഡെൽറ്റാബോക്സ്‌, സുസൂക്കിയുടെ മോട്ടുൽ...
പുറകിൽ മറഞ്ഞുനിന്നുകൊണ്ട്‌ അവൻ വിളിക്കുന്നു- 'ക്രൂരീ....'
വർദ്ധിച്ച അഭിമാനത്തോടെ അവൻ പറയുന്നു:-
'എനിക്ക്‌ യമഹയുടെ നാഷണൽ ടീമിൽ സെലക്ഷൻ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നത്‌ ഏതാവണ്ടിയെന്നറിയാമോ? ടീം ക്യാപ്റ്റന്റെ സ്വന്തം ആർ.ഡി. ഇതാദ്യത്തെ ചവിട്ടുപടി, അവസാനത്തേത്‌ ഫോർമുല-1, ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാൽ പിന്നിവിടെ ആരാ ഉള്ളത്‌...ദി ഒള്ളി ഇന്ത്യൻ യൂത്ത്‌...ആഷിഷ്‌ ദി ഗ്രേറ്റ്‌'.
'നിന്റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലും ഒടിഞ്ഞു കിടന്നാലേ നോക്കാൻ ഞാനല്ലേയുള്ളു. റാലിം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്നു വല്ലതും പഠിക്ക്‌.
'താൽപര്യമുള്ളതൊന്നും ചെയ്യാൻപറ്റില്ലെങ്കിൽ ഭൂമിക്കുഭാരമായി ജീവിച്ചിട്ടെന്തുകാര്യം?'
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയപ്പൊഴെക്കും ഒരിക്കലും മടങ്ങിവരാൻ പറ്റാത്തവിധം അവൻ ലക്ഷ്യത്തോടടുത്തിരുന്നു!
'ജീവിതം നിരർത്ഥകം....' അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്റെ അലയൊലി.
ഉഷ്ണക്കാറ്റിന്‌ ബ്രൂട്ടിന്റെ മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയത്‌ എവിടെയാണ്‌?
കയ്യിൽ കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നിൽ!
ഒരു ചെറുപ്പക്കാരനെ പോത്തിന്റെ പുറത്തെഴുന്നള്ളിച്ചു കൊണ്ട്‌ യമദൂതൻ വരവായി. ആ യുവകോമളൻ വാട്ടേഴ്സിന്റെ വരികൾ ഉരുവിട്ടുകൊണ്ടേയിരുന്നു:-
'ജീവിതം ഒരു പേടിസ്വപ്നം...'
അതെ, അതവൻ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളിൽ വലക്കണ്ണികളിൽ നിന്ന്‌ ആർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
'ഇവനെ യമപുരിയിൽ പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം.'-
ഞാൻ യമദൂതനോടഭ്യർത്ഥിച്ചു.
'ഇവൻ ഐ.ടി.വിപ്ലവത്തിന്റെ രക്തസാക്ഷി, നിങ്ങൾക്ക്‌ ഇവന്റെ പേരിൽ സ്മാരകം പണിയാം, ആണ്ടുതോറും അനുസ്മരണം നടത്താം.' യമദൂതൻ പരിഹസിച്ചു.
'എന്ത്‌? വസുന്ധരയിൽ ഐ.ടി.വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവൻ ആശ്ചര്യപ്പെട്ടു.
'ഭൂമിയിൽ ഇപ്പോൾ യാന്ത്രികയുഗമാണു പ്രഭോ, ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ടർ ശ്യംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ടർ. ഊട്ടാനും ഉറക്കാനും യന്ത്രങ്ങൾ. ഐ.ടി.ജ്വരത്തിന്റെ വൈറസുകൾ യുവമസ്തിഷ്കങ്ങളിൽ പടന്നുകയറുകയാണ്‌. സൈബർ കുറ്റകൃത്യങ്ങൾ സർവ്വത്ര. വിഷാദരോഗികളുടെ സ്വന്തംനാട്ടിൽ സ്വയംഹത്യകൾ നിരവധി. പ്രിയ വസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്‌ യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.'
അതുകേട്ട്‌ യമദേവൻ ഉറക്കെയുറക്കെ ചിരിച്ചു, പരിഹാസത്തിന്റെ പൊട്ടിച്ചിരി.
"ഈ നിമിഷം മുതൽ ഇവൻ നമ്മുടെ നിയന്ത്രണത്തിലാണ്‌ ഡേറ്റാർറൂമിൽ കെട്ടിയിട്ടേക്കുക."
യമദേവന്റെ കൽപനകേട്ട്‌ യുവജീവൻ ഞെട്ടിവിറച്ചു. അവൻ നിസ്സഹായനായി എന്നെ നോക്കി.
'എന്റെ മകനെ വിട്ടു തരു, അവനെ കെട്ടിയിടരുതേ', ഞാൻ യമദേവന്റെ കാൽക്കൽ വീണപേക്ഷിച്ചു.
'ഈ ഭ്രാന്തിയെ കൈകാലുകൾ ബന്ധിച്ച്‌ കത്തുന്ന അഗ്നിയിലെറിയുക'
യമദേവൻ കൽപിച്ചു.
'ഞാൻ ഭ്രാന്തിയല്ലാ...'
ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അതുകേട്ട്‌ യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങൾ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ തിരിഞ്ഞോടി.
ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ-
മരുന്നിന്റെ മണമുള്ള നിഴലുകൾക്കു നടുവിൽ!

പ്രണാമം -എം.കെ.ചന്ദ്രശേഖരൻ


ആദ്യം നിന്നെ കണ്ടുമുട്ടുമ്പോഴുള്ള എന്റെ മനസ്സിൽ കയറിപ്പറ്റിയ ധാരണകൾ-ഇപ്പോഴതൊക്കെ മാറി മറഞ്ഞിരിക്കുന്നു.
നീയൊരു വനകകന്യക. അപരിഷ്കൃതയും അസംസ്കൃത-ചിത്തയുമായവൾ. പുതിയൊരു യുഗത്തിന്റെ പിറവിയിലേയ്ക്കുറ്റുനോക്കുന്ന ഈ സന്ദർഭത്തിൽ-കാലഘട്ടത്തിന്റെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനാവാത്ത ഒരു പ്രകൃത പെൺകുട്ടി. എനിക്ക്‌ തെറ്റിയെന്ന്‌ മനസ്സിലായത്‌ കുറെ വൈകിയാണെങ്കിലും, നീ ആരെന്ന്‌ ഇപ്പോൾ അറിയുന്നു. ഒരു താപസകന്യകയുടെ നിസ്സംഗത, നിർമ്മലത-കൊടുംതപസ്സിന്‌ ശേഷം മാത്രം കൈവരിക്കുന്ന ആദ്ധ്യാത്മിക പരിവേഷം. നീയൊരു വിജ്ഞാനഭണ്ഡാകാരത്തിന്റെ ഉടമയാണെന്ന്‌ മനസ്സിലായത്‌-ദുർഘട സന്ധികൾ തരണം ചെയ്ത്‌ മുന്നോട്ടു പോകാനുള്ള കരുത്തും മനോധൈര്യവും ഏറെ പേർക്ക്‌ പകർന്ന്‌ കൊടുത്തുവേന്ന്‌ മനസ്സിലായപ്പോഴാണ്‌. ഒരു സന്നിഗ്ദ്ധഘട്ടത്തിൽ നീയെനിക്ക്‌ നൽകിയ ഉത്തേജനം. എന്നിലെ ശക്തിയേയും ദേവനേയും-അതോടൊപ്പം എന്നിൽ കുടികൊള്ളുന്ന അസുരനേയും തിരിച്ചറിയാനായപ്പോഴാണ്‌, അപ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ വികാരമെന്തായിരുന്നു? ഒരു ഭക്തന്റെ പ്രണാമമായിരുന്നോ? ശക്തിയുടെ മുന്നിൽ അടിയറവ്‌ പറഞ്ഞ ഒരു ശാഷ്ടാംഗപ്രണാമം. നീയൊരു ഗിരിശൃംഖംപോലാണെന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഹിമവാന്റെ ഔന്നത്യം-മഞ്ഞുതുള്ളിയുടെ കുളിർമ, സൗമ്യത, ആശ്രമമൃഗത്തിന്റെ നിഷ്കളങ്കത, ഒരു മഹർഷിവര്യന്റെ നിസ്സംഗത-അതെല്ലാം നിന്നിൽ അന്തർലീനമായിരിക്കുന്നു.
എത്രയോ പേർക്ക്‌ നീ ശാന്തിമന്ത്രം പകർന്ന്‌ കൊടുത്തിരിക്കുന്നു. നീയുരുവിടുന്ന ഓരോ മന്ത്രത്തിനും സൗമ്യതയും ശാന്തിയും ശക്തിയും ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞവർ എത്ര പേർ? തങ്ങളുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ്‌ പാകചിത്തരായി പോയവർ പുതിയൊരു വഴിത്താരയാണ്‌ കണ്ടെത്തിയത്‌. പക്ഷേ, നീയൊരുക്കിയിരുന്ന വാത്മീകത്തിൽ നിന്ന്‌ പുതിയ വെളിച്ചം തേടി മടങ്ങിയവരിൽ ചിലരെങ്കിലും നിന്നെ മനസ്സിലാക്കാത്തവരായിരുന്നു. എന്നിട്ടും നിസ്സംഗതയോടെ എന്നാൽ ഔന്നത്യത്തോടെ തന്നെ നീ നിലകൊണ്ടു. നീയൊരു മഹാനദിയുടെ ഉത്ഭവമായി മാറിയ മറ്റൊരു കഥയും ഞാനറിഞ്ഞു. പൂർവ്വജന്മത്തിലെ അപചയം ഉൾക്കണ്ണാലെ കണ്ടറിഞ്ഞപ്പോൾ നിന്നിലെ വിഷാദം ഘനീഭവിച്ച്‌ പുകഞ്ഞുയർന്ന്‌, വികാരവിക്ഷുബ്ധയായിത്തീർന്ന ഒരവസരത്തിൽ പൊട്ടിത്തെറിച്ച്‌, അഗ്നിതിളച്ച്‌ മറിയുന്ന ലാവയായി താഴ്‌വാരത്തിലേക്ക്‌ ഒഴുകിയപ്പോൾ-നീയൊരു മഹാനദിയായി മാറിയത്‌ അങ്ങനെയാണ്‌.
താഴ്‌വാരങ്ങളെ ഫലഭൂയിഷ്ടമാക്കി, വരണ്ട പ്രദേശങ്ങളെ തഴുകി, പ്രകൃതിയുടെ വരദാനമായി മാറിയ നീ തന്നെ ചിലപ്പോൾ- ആർത്തട്ടഹസിച്ച്‌ കുലംകുത്തിയൊഴുകി, സർവ്വതും പിഴുതെറിഞ്ഞ്‌, സംഹാരരുദ്രയായി മാറുന്നതും ഞാൻ കണ്ടു. അവിടെ നീ നിന്റെ മുഖംമൂടി അഴിച്ച്‌ വച്ച്‌ നിന്റെ മറ്റൊരു മുഖം നീ പ്രകടിപ്പിക്കുന്നു. അപ്പോൾ ഞാൻ നിന്നെ പ്രണമിച്ചതു ഭയഭക്തി ബഹുമാനങ്ങളോടെ ആയിരുന്നു.
പക്ഷേ, നിന്റെയീ ഭാവമാറ്റങ്ങൾ എത്രപേരറിയുന്നു. നീയാരെന്നറിയുന്നതും എത്രപേർ? കരയാതെയും ചിരിക്കാതെയും ചിലപ്പോൾ കരഞ്ഞും ചിരിച്ചും നിശ്ശബ്ദയായി ഒഴുകുന്ന നിന്റെ ലക്ഷ്യം-?
നീയൊരു സാഗരം ലക്ഷ്യമാക്കി നിന്റെ പ്രയാണം തുടങ്ങുന്നു. ഏത്‌ നദിയുടെയും ലക്ഷ്യം സമുദ്രമാണല്ലോ. നിന്റെ മനസ്സ്‌ തന്നെ സമുദ്രമായി മാറുന്ന അവസരങ്ങളും വന്നുപെടുന്നു. കാമുകന്റെ ദർശനവേളയിലെ ആ ഉത്സവപ്രകർഷം - ആ തിമിർപ്പ്‌ -സംഗമ സമയത്തെ അനിർവചനീയമായ ഭാവവാവാദികൾ-അവിടെ ഞാനും നിന്നെ നമിക്കുന്നു. നീ സമുദ്രമായി മാറിക്കഴിഞ്ഞു.
നീ ശാന്തയായി മാറുന്നു. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങൾ നിന്നെ സ്തുതിക്കുന്നു. പക്ഷേ, ശാന്തയാണെങ്കിലും നിന്നിലെത്രയോ അടിയൊഴുക്കുകൾ-മലരുകൾ-ചുഴികൾ-നീ പേറുന്ന മാനസിക സംഘർഷാവസ്ഥ-എത്ര പേരറിയുന്നു? ചിലരെങ്കിലും നിന്നെ നമിക്കുന്നത്‌ നിന്നിൽ അന്തർലീനമായിരിക്കുന്ന അമൂല്യസമ്പത്തിനെ പ്രതിയാണ്‌. മുത്തുകൾ, ചിപ്പികൾ, പവിഴപ്പുറ്റുകൾ. നീപേറുന്ന ഈ അമൂല്യ സമ്പത്തിനെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നതാണ്‌ നിന്റെ ഏറ്റവും വലിയ ദുരന്തവും. ഒരു മഹാസാഗരമായി മാറിയപ്പോൾ നിന്നിൽ വന്നുചേർന്നമാറ്റം-നീയറിയാതെ പോവുന്നു. ഇപ്പോഴും എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ അത്‌ തന്നെയാണ്‌. വീണ്ടും നിനക്കൊരു വിഷാദയോഗം. അത്‌ നിന്റെ മഹത്വത്തിന്റെ-ശക്തിയുടെ മറ്റൊരു വശമാണ്‌. നിന്റെ നിശ്വാസം ഘനീഭവിച്ച്‌ മേലോട്ടുയരുന്നു. നിന്റെ മനസ്സിന്റെ വിഷുബ്ധതപോലെ അത്‌ മേഘക്കൂട്ടമായി മാറുന്നു. ഈ ഭൂഗോളം ആകെ പ്രകമ്പനം കൊള്ളിക്കുന്ന തരംഗങ്ങൾ നീ സൃഷ്ടിക്കുന്നു. നിന്റെ പ്രയാണം ഇപ്പോൾ ആ ദിശയിലേയ്ക്കാണ്‌.
ഓരോ സൃഷ്ടിയുടെയും രഹസ്യമെന്തന്നറിയാൻ സ്രഷ്ടാവ്‌ തന്നെ ചിലപ്പോൾ മുതിരാറുണ്ട്‌. സ്രഷ്ടാവിന്‌ തന്നെ അജ്ഞാതമായൊരു ശക്തി നിയോഗത്താൽ ആപ്രക്രിയ തുടങ്ങിവയ്ക്കുന്നതെപ്പോഴെന്നോ, എന്തിനെന്നോ അറിയുന്നില്ല. ആ ദിശയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്‌, നീ വീണ്ടും ഗിരിശൃംഖങ്ങളിലേക്ക്‌ മടങ്ങുകയാണ്‌. നിന്നെ ഞാൻ പ്രണമിക്കട്ടെ.
എന്നിലെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങളെ ഉണർത്തിയ ദേവി.
എന്നിലെ മനുഷ്യനേയും അസുരനേയും തിരിച്ചറിയാനെന്നെ പ്രാപ്തനാക്കിയ എന്റെ ദേവീ-എന്നിലെ ശക്തി ദൗർബല്യങ്ങളെ പരീക്ഷിച്ചറിഞ്ഞ്‌ പുതിയൊരു പ്രണവമന്ത്രം ഉപദേശിച്ചു തന്ന എന്റെ ദേവീ- നിനക്കെന്റെ പ്രണാമം-പ്രണാമം.