Followers

Saturday, December 5, 2009

ബാലന്റെ ബാല്യം.








briji



സ്ക്കൂളിന്റെ വാർഷികത്തിനു മഹാ പൺ ടിതൻ പ്രസം ഗിച്ചു. "ഇന്നത്തെ കുട്ടികൾക്കു ഒരു ബാല്യം ഇല്ല.ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ മാതാ പിതാക്കൾ അവരുടെ ബാല്യം വളച്ചൊടിച്ചു മുരടിപ്പിക്കുന്നു. കഴുത്തിൽ ഇറുക്കി കെട്ടിയ ടൈ ഉം ,പകമല്ലാത്ത സോക്സും ഷൂസും ഇട്ടു മുതുകു വളയുന്ന ഭാരമുള്ള ബാഗിൽ ഒരേ നിറത്തിൽ അട്ടയിട്ട പുസ്തകങ്ങളെ പോലെ ചിട്ടയായ ഒരു നിർ ജീവിതം.അവർ നാട്ടു മാവിൻ ചുവട്ടിൽ കണ്ണി മാങ്ങ കടിച്ചു നടന്നും മണ്ണപ്പം ചുട്ടു കളിച്ചും രസിക്കുന്നില്ല."
സ്കൂൾ മാസ്റ്ററായിരുന്ന അഛനും ഗ്രാമീണയായ അമ്മയും നിശ്ചയിച്ചു.
മോനേ ബാലാ..കുട്ടന്റെ ബാല്യം മുരടിക്കരുത്‌.മഞ്ചാടികുന്നിൻ ചരുവിലും ,നാട്ടു മാവിൻ ചുവട്ടിലും കൊത്താം കല്ലാടി മണ്ണപ്പം ചുട്ടു അപ്പൂപ്പൻ താടി പറപ്പിച്ചു രസിച്ചോളു.കരുമാടികുട്ടന്മാരുടെ കൂടെ പുഴയിൽ ചാടി തിമിർത്തു നീന്തി ക്കോളു.
ബാലൻ ബാല്യം ആസ്വദിച്ചു.
നഴ്സറിയിൽ പോകാത്തത്‌ കാരണം 'വലിയ' സ്ക്കൂളിൽ അഡ്‌ മിഷനുള്ള ഇന്റർവ്വ്യ്യ്‌ വിൽ തോറ്റു.
ഭൂമിക്കു മണ്ണപ്പത്തിന്റെ ആക്രു തി ആണെന്നു ഉത്തരം പറഞ്ഞു പോൽ !.പിന്നീട്‌ പല സ്ക്കൂളിലും പല വർഷം .ജീവിത ഭാരം ഒറ്റക്കു ചുമന്നു തളർന്ന മാസ്റ്റർ തുച്ചമായ പെൻഷൻ വാങ്ങാൻ യാത്രയായപ്പോൾ കഷ്ടിച്ചു ഒരു ഗുമസ്തനെങ്കിലും ആവാൻ കഴിയാത്ത മകനെ നോക്കി അമ്മ നെടുവീർപ്പിട്ടു.
വിശപ്പെരിയുന്ന മാസാവസാനത്തിൽ ഒരു നുറുങ്ങു കവിത എഴുതാൻ മുനിഞ്ഞിരിക്കുന്ന മകനോടു അമ്മ പറഞ്ഞു.
മോനെ ബാലാ നിന്നെ ഞങ്ങൾ ഒരിക്കലും വേദനിപ്പിച്ചില്ല. നിന്റെ ബാല്യം മുരടിപ്പിച്ചില്ല.എന്നിട്ടു നീ....
എന്തിനാ .ഈ മുരടിച്ച ജീവിതം തരാനോ?.മകന്റെ കണ്ണുകളിൽ ദേഷ്യം ആളി.
എന്റെ പ്രായത്തിൽ ഉള്ളവരെല്ലാം നല്ല സ്ക്കൂളിൽ പഡിച്ചു അമ്പതിനായിരവും കാറും ഒക്കെ വാങ്ങി സുഖിക്കുന്നു.
പക്ഷെ മോനെ നിനക്കു നല്ലൊരു ബാല്യം..
അതെ. പക്ഷെ മണ്ണപ്പത്തിനു മറ്റൊരു പകുതി കൂടിയുണ്ട്‌.അപ്പോഴെ അത്‌ ഉരുണ്ട ഭൂമിയാകൂ. പൊള്ളുന്ന വെയിലിലേക്കു ഇറങ്ങിപോയ മകനോടു അമ്മ ചോദിച്ചു.കുട്ടാ എവിടേക്കാ?
അന്നു ചുട്ടു വെച്ച മണ്ണപ്പമൊക്കെ വിറ്റാൽ കാശ്‌ കിട്ടുമോന്നു നോക്കാൻ.ജീവിക്കാൻ വേണ്ടത്‌ കാശാണമ്മെ കാശ്‌.