Followers

Thursday, January 2, 2014

ezhuth online/january 2014


  പുതുവൽസരാശംസകൾ


ഉള്ളടക്കം
ജനുവരി 2014






കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല
രാംമോഹൻ പാലിയത്ത്

The Sound
Dr .K G Balakrishnan

ഈ കുതിരവണ്ടിയിൽ നമുക്കു യാത്ര തുടരാം
അമ്പാട്ട്‌ സുകുമാരൻനായർ

ഞാന്‍ ശില്പി
സലില മുല്ലൻ

ശിരസുപോയ പ്രതിമയുടെ കഥ..
സനൽ ശശിധരൻ

എന്റെ ഗ്രാമം
രാജു ഇരിങ്ങൽ

ശേഷിച്ചിട്ടുണ്ട്…..
ഗീത മുന്നൂർക്കോട്

ശരീരം
ശ്രീപാർവ്വതി

ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍
താജുദ്ദീൻ

അങ്കക്കോഴി
ജയചന്ദ്രന്‍ പൂക്കരത്തറ

തിരിഞ്ഞു നോക്കുമ്പോള്‍
ആഷാ ശ്രീകുമാർ

വിപരീതമായ കൈകൾ:നെരൂദ
പരിഭാഷ: വി രവികുമാർ

ജീവന്റെ വില
ശ്രീദേവി നായർ

ഈയാണ്ടിലെ അവസാന പുറം
ഇഖ്ബാൽ വി സി

കണ്ണന്റെ തംബുരു
വാസുദേവൻ അന്തിക്കാട്

വരാതെ വരുമോ?
സലോമി ജോണ്‍ വത്സന്‍

വേദാന്തങ്ങൾ
ഫൈസൽ പകൽക്കുറി

തടവു ജീവിതം
ജ്യോതി രാജീവ്

ഏകാകി
സ്റ്റീഫൻ മിനൂസ്

Aloneness
Salomi John Valsan

You're My Rain
Winnie Panicker

കണ്ണുകളുടെ ദേശീയതയില്‍
എം.കെ.ഹരികുമാർ

THE SOUND

DR. K G Balakrishnan

You the Sound, Colorless, Odorless,
Tasteless and the Shapeless, Non-tactile
But the Expression obliterates the dark;
Like the rising sun mercilessly melts away the dew.
You the sweet Dream electro magnetic
Which enchant the quantum by each and every
speck,
You the Sound in out and the Third Eye
The countless stars those twinkling as eyes;
Moments spurn time wave and tide.
Fate the intractable is always with me like
The shadow death and destination endless.
The Voice that sparkles day and night
Glittering emerald is nothing than you!
Your lips prompting and prompting everything!
I am the passer by seeking your footprint
But could only hear You in the song lingering.
We fools waste the sound by scolding shouting
cursing
Self, universe, five senses and what else!
You console me clarify glorify and amplify.
Sound is wave also light both spell shape.

ALONENESS


    
         
   salomi john valsan
How wonderful you
My wounded soul
You crushed me
With your unseen thorn
You smashed me
with your sharp nail.
I am the sinner….
Sinner by life and death....
Life turns blue .
Memories drown like a corpse..
It haunts me with its crippled hands
yep...yet I love to live
With my impeccable but
Impalpable loneliness…..
I ponder over with
My sober soliloquy…
I know where life stands still.
Being the soul of solitude…
I yearn to be a loner..
A lone ranger..
Who strives to swim and swim….
Through the vast ocean of sorrows
Like a Humming Bird….
Which only and ever
Can fly in a backward direction..
 ------------------------------------------                 

വരാതെ വരുമോ?


സലോമി ജോണ്‍ വത്സന്‍

എവിടെയാണു നീ, സ്നേഹിതാ?
എന്റെ ഓര്‍മ്മകള്‍ക്ക്‌ ചാരനിറമായിരിക്കുന്നു
നീ വരുമോ, വരാതിരിക്കുമോ-
യെന്നു തപിച്ചു ഞാന്‍
എത്രയോ രാപ്പകലുകള്‍
എണ്ണിയൊടുക്കി?
എന്റെ അറയ്ക്കരികിലെ
മഞ്ഞ മന്ദാരങ്ങള്‍
നമ്മുടെ സ്നേഹകാലങ്ങളെ
ഉപ്പുതൂണുകളാക്കുന്നു
അകലെ ഞാന്‍ കാണുന്ന
ചാവുമുറിയുടെ
പായല്‍ പിടിച്ച ചുവരുകള്‍
നമുക്കിടയിലെ അകലം തിട്ടമാക്കുന്നു
ഇത്‌ ഇലകൊഴിയും കാലം...
ചാവുമുറിക്കരികിലെ
സ്പാത്തോഡിയയില്‍
ഒരൊറ്റ ഇല പോലുമില്ല
അവയുടെ ചുവന്ന പൂക്കള്‍
കൊഴിഞ്ഞ്‌ ശവമായി
മണ്ണോടു മണ്ണായിരിക്കുന്നു
എന്റെ ഹൃദയ താളത്തില്‍
ശ്രുതിഭംഗമേറുന്നു
ഓര്‍മ്മകള്‍ക്ക്‌ എന്നേ
ജര ബാധിച്ചിരിക്കുന്നു...
നിന്റെ ഓര്‍മ്മകള്‍ക്ക്‌
ഓജസ്സ്‌ പകരുവാന്‍
എന്റെ സിരകളിലെ
സമസ്ത ഊര്‍ജ്ജവും
ഞാന്‍ കാത്ത്‌ വയ്ക്കുന്നു
നീ വരുമെന്നും...
വരാതിരിക്കില്ലെന്നും...
വരാതിരിക്കുമോയെന്നും...
ഓര്‍ത്തോര്‍ത്ത്‌... നീറിപ്പുകഞ്ഞ്‌...
എന്റെ ഹൃദയം വിലാപം മുഴക്കുന്നു...
ഇന്നലെയും ചാവുമുറിയുടെ വാതില്‍
കാവല്ക്കാര്‍ തുറന്നിരുന്നു
ഇരുട്ടിന്റെ ഇടിമുഴക്കങ്ങളുടെ
നിലവറയില്‍ നിന്നും
ആരുടെയോ തേങ്ങലുകള്‍...
രാവിന്റെ തുടിപ്പില്‍
കാഴ്ച്ചകള്‍ക്ക്‌ രൂപം നഷ്ട്ടപ്പെട്ടു
എന്റെ ജീണ്ണിച്ച മുറിയകങ്ങളില്‍
തേങ്ങലുകള്‍ പ്രതിധ്വനിക്കുന്നു...
എന്നെ കാതോര്‍ത്തിരിക്കുന്ന
മണിമുഴക്കങ്ങളില്‍
മരണധ്വനികള്‍ ചിലമ്പുന്നു...
ഒടുങ്ങിയൊടുങ്ങി
തേഞ്ഞു തീര്‍ന്ന പകലുകളില്‍
പിന്നെയും പ്രതീക്ഷയുടെ
ചങ്ങലക്കണ്ണികളെണ്ണി
ഞാന്‍ കാത്തിരിക്കുന്നതെന്തേ?
വിലാപങ്ങളുടെ മണിമുഴക്കങ്ങള്‍
കേട്ട്‌ മരവിച്ച മനസ്സിന്റെ
വ്യഥിത ഗാഥകള്‍
ചരമ ഗീതങ്ങളാകുന്നു
ഈ നിമിഷങ്ങള്‍ ഏതോ
ഗുഹാന്തരങ്ങളിലേക്ക്‌ എന്നെ
ക്ഷണിക്കുന്നതറിയുന്നു..
മരണത്തിന്റെ മഞ്ഞു വാതിലുകള്‍
മലര്‍ക്കെ തുറന്നു കയറിയതാരായിരുന്നു?
ഓ... ഈ പകലും ഒടുങ്ങുകയാണല്ലൊ!
മരുന്നിന്റെ മരണ ഗന്ധങ്ങള്‍ നിറഞ്ഞ
ശവതാളമേറ്റ പകല്‍
വിടചൊല്ലി ഒടുങ്ങുകയാണ്‌
ഇനിയും കാത്തിരിപ്പെന്ന
വ്യാമോഹത്തിന്‍ ചുടലയില്‍
ഞാന്‍ വിട ചൊല്ലുവാനൊരുങ്ങട്ടെ
നിനക്കായുള്ള കാത്തിരിപ്പില്‍
ബലിക്കാക്കകളുടെ ചിറകടിയൊച്ചകള്‍
സാന്ത്വനമാകുന്നു...

എന്റെ ഗ്രാമം


രാജു ഇരിങ്ങൽ


മീനുകൾ
തവളകൾ
ആമകൾ
പാമ്പുകൾ
പച്ച ക്കുതിരകൾ
പാടങ്ങൾ
കുളങ്ങൾ
പൊന്മകൾ
കൊറ്റികൾ-
കണ്ണിലെ കടലിൽ
കുരുങ്ങിക്കിടക്കുന്നു.
ചേക്കേറാനുള്ളയിടം
അകലെയാണ്
ആളുകൾ
ബഹളങ്ങൾ
വാഹനങ്ങൾ
തിരക്കുകൾ
ഫ്ലാറ്റുകൾ
ജയിൽഅറയിലെ-
ന്നപോലെ
ജീവിതങ്ങൾ.
കുപ്പി വെള്ളത്തിൽ
ഞാനിന്നു
എന്റെ ഗ്രാമത്തെ
കാണുന്നു

അങ്കക്കോഴി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

ഉയിരിന്റെ
ഉശിരാര്‍ന്ന
ഉറുമികള്‍ക്കുള്ളില്‍
നേര്‍ത്തു
നേര്‍ത്തകലുന്ന
വൃത്തത്തിനുള്ളില്‍
ഒളിമിന്നി
ഒരുമിച്ചിരുന്നു മിന്നി
ഓര്‍ക്കാപ്പുറത്തുമിന്നി
ചതിക്കാത്ത
കളമതില്‍
കള്ളികള്‍ക്കുള്ളില്‍
കാല്‍കുത്തി നില്ക്കാന്‍
കഴിയാത്ത വാക്കില്‍
ചുരുണ്ടരയിലൊരു
വൃത്തമായ്
തീര്‍ന്നോരുറുമിയാണിപ്പോള്‍
നീയെന്ന സത്യം
വിളിച്ചു കൂവട്ടെ.

ഞാന്‍ ശില്പി


സലില മുല്ലൻ

ഞാന്‍ ശില്പി,
രൂപങ്ങള്‍ മെനയുന്നു .
ഓരോ നിനിഷവും
ഞാനൊരു വിഗ്രഹം
വാര്‍ത്തെടുക്കുന്നു .
എന്നാല്‍,നിന്‍റെ മുന്നില്‍
ഞാനവയെല്ലാം തച്ചുടക്കുന്നു .

ഓരോ നിമിഷവും
പുതുരൂപങ്ങള്‍ വാര്‍ത്ത്
ഞാനതില്‍ ചൈതന്യ-
മാവാഹിക്കുന്നു.
എന്നാല്‍,നിന്‍റെ മുഖ-
ദര്‍ശനത്താല്‍ എനിക്കവയെല്ലാം
തീയിലെറിയാന്‍ ‍വെമ്പല്‍ !
ആരാണ് നീ?!
മധുശാലയിലെ വിളമ്പുകാരനോ,
സുബോധികളുടെ ശത്രുവോ?
ഞാന്‍ പണിയുന്ന ഓരോ
ഗൃഹവും തകര്‍ക്കുന്നതും നീയോ?!

നിന്‍റെ സൌരഭ്യത്തില്‍ മുങ്ങി
എന്‍റെ ആത്മാവ്
നിന്റെതുമായി അലിയുന്നു
ഞാനതിനെ താലോലിക്കട്ടെ.

ഞാന്‍ ചിന്തുന്ന ഓരോതുള്ളി രക്തവും
ലോകത്തോടു വിളിച്ചുപറയുന്നൂ:
"ഞാനെന്‍റെ പ്രിയനോടു ചേര്‍ന്നിരിക്കുന്നൂ".
എന്‍റെയീ മണ്‍ ‍കുടിലില്‍
നിന്‍റെ സാമീപ്യത്തിനായ് ഹൃദയം
കേഴുന്നൂ .
പ്രിയനേ, എന്‍റെ കുടിലിലേക്കു വരൂ,
അല്ലെങ്കിലീ കുടിലുപേക്ഷിച്ചു പോകാന്‍
എന്നെ നീ അനുവദിക്കൂ ...

കണ്ണന്റെ തംബുരു


വാസുദേവൻ അന്തിക്കാട്
പൊട്ടിയ തന്ത്രികളത്രയും
കേട്ടിത്തരുമോ നീ കണ്ണാ
കാട്ടിത്തരുമോ യപശ്രുതികൾ
പാടിത്തരുമോ നവരാഗങ്ങൾ
അപശ്രുതി മാത്രമായ്
അലങ്കാരമില്ലാതായ്
അപനിർമിതി തേടുമീ
തംബുരുവും ഞാനും
അപരരായി നിൻ
സ്തുതി ഗീതികൾ രാപകൽ
മീട്ടുവാനശക്തരായി
വന്ദിച്ചിടുന്നു ഓജസ്സു വാർന്ന
കൈകൾ കൂപ്പു ന്നനുഗ്രഹം തേടുന്നു
അവിടുത്തെ ഭക്തരിൽ എളിയവൾ
ഓടക്കുഴൽ താഴെ വെച്ചു കണ്ണ -
നന്നേരം ചൊല്ലി ,'"ഉപാസനനയിൽ
സംപ്രീതനായ് ഞാൻ ; തരൂ ,തംബുരു
തന്ത്രികളിലോടട്ടെ യെൻ അംഗുലികൽ "
കൊരിത്തരിച്ചവൽ കണ്ണ നെടുത്തു
വക്ഷത്തു ചാർത്തിയാ തന്ത്രിയിൽ
വിരലുകൾ ചേർത്തു വെച്ചപ്പോൾ
കണ്ണൻറെ വക്ഷേ ശയിക്കുന്ന വീണയായ്
മീര ശ്വാസം നിലച്ചു ,കണ്ണന്റെ ചുടു -
നിശ്വാസമാ മാറിലും
കപോലാങ്ങളിലുമേൽക്കവെ
പൊട്ടിയ തന്ത്രികൾ താനേ
ചേർന്നപ്പോൾ നഷ്ട വസന്തങ്ങൾ
മടങ്ങി വരവേ വാടിത്തളർന്നാ
തംബുരു തീർത്തു കണ്ണൻറെ
കളഭ മേദസ്സിൻ മണം പറ്റി
ഗീതികൾ ............

വിപരീതമായ കൈകൾ:നെരൂദ

പരിഭാഷ: വി രവികുമാർ




നിങ്ങളിലാരു കണ്ടു,
കറ്റ കൊയ്യുന്ന, കതിരും പതിരും തിരിക്കുന്ന എന്നെ?
ആരാണു ഞാൻ, ഈ കുഴിമടിയൻ?
മറ്റേതോ ഒരു ജോ*
മണ്ണിനെ തൊട്ടു,
അവന്റെ കൈയിൽ നിന്നു വീണതെന്തോ
താഴിൽ ചാവിയെന്നപോലെ തിരിഞ്ഞു:
അവനായി മണ്ണു മലർക്കെത്തുറന്നു.

എനിക്കതായില്ല:
ശ്രമിക്കാനുള്ള ജ്ഞാനമോ
സമയമോ എനിക്കുണ്ടായില്ല.
നാഗരികനായൊരു ജഡത്തെപ്പോലെ
ഞാനെന്റെ വിരൽനഖങ്ങൾ മിനുക്കിവച്ചു;
ചക്രക്കീലിന്റെ മെഴുക്കിനെന്നെ വെറുപ്പായിരുന്നു;
നിർമ്മലമായ പ്രക്രിയകളിലടങ്ങുന്ന കളിമണ്ണോ,
എന്നെക്കൂട്ടാതെ മറ്റേതോ നാട്ടിലേക്കു കുടിയേറുകയും ചെയ്തു.
കൃഷി എന്റെ പുസ്തകങ്ങളെ ഗൌനിച്ചിട്ടേയില്ല;
സ്വന്തമായിട്ടൊന്നും ചെയ്യാനില്ലാതായിപ്പോയ ഞാൻ
എന്റെ ദുർബലമായ ശീലങ്ങളിൽ ഒട്ടിപ്പിടിച്ചു,
ഒന്നിൽ നിന്നൊന്നിലേക്കു ഞാനലഞ്ഞു,
വിട പറയാനായി മാത്രം ഞാൻ ജീവിച്ചു.
വിട, ഒലീവിനെ അറിയാതെ ഒലീവെണ്ണയോടു ഞാൻ പറഞ്ഞു,
വിട, മദ്യക്കോപ്പയോട്, ആ തനിവിസ്മയത്തോടു ഞാൻ പറഞ്ഞു,
വിട, സർവതുമേ, വിട: ഒരിക്കലും ഞാനറിയില്ല,
എന്റെ ബലം കെട്ട കൈകളുടെ സഹായമില്ലാതെ
ഈ മണ്ണിൽ ആ തരം കാര്യങ്ങളുരുവം കൊള്ളുന്നതെങ്ങനെയെന്ന്.


*ആട്ടിടയനും കൃഷിക്കാരനുമായ മിഗുവെൽ ഹെർണാണ്ടെഥ് എന്ന കവിയെ ഓർമ്മിച്ചുകൊണ്ട്

കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല


രാംമോഹൻ പാലിയത്ത്

ബ്രസീലിലിയന്‍ എഴുത്തുകാരന്‍ പൌലോ കൊയ് ലോ എല്ലാ വര്‍ഷവും ഒരു കൃസ്മസ് കഥയെഴുതും. നമ്മുടെ ഓണപ്പതിവ് കഥകള്‍ പോലെ. ഇതില്‍ പരിഹാസമൊന്നുമില്ല. രണ്ട് വ്യത്യസ്ത ഓണക്കാലങ്ങളില്‍ സ്റ്റോക്കെല്ലാം തീര്‍ന്ന രണ്ടു മലയാളി എഴുത്തുകാരെ രണ്ട് മലയാളി പത്രാധിപന്മാര്‍ ഭീഷണിപ്പെടുത്തിയോ മുറിയിലടച്ചിട്ടോ എഴുതിപ്പിച്ച കഥകളാണ് മതിലുകള്‍ (ബഷീര്‍), മരപ്പാവകള്‍ (കാരൂര്‍) എന്നിവ. രണ്ടും ഒന്നാംകിട. മരപ്പാവകള്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥ. പോരാ - ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്ന്.

ഇക്കുറി പൌലോ കൊയ് ലോയുടെ കഥ വന്നോയെന്നറിഞ്ഞില്ല. പൌലോ കൊയ് ലോ എന്റെ പ്രിയ എഴുത്തുകാരനുമല്ല. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ പൌലോ കൊയ് ലോയേയും പെലെയേയുമല്ല ജോര്‍ജ് അമാദോവിനെയാണോര്‍ക്കുക. [മനുഷ്യമ്മാര് രണ്ടു തരം - ജോര്‍ജ് അമാദോയെ വായിച്ചവരും വായിക്കാത്തവരും]. നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ. അങ്ങേരുടെ ഒരു വാചകം: one cannot fuck all the women in the world, but one can try!

അഞ്ചാറ് വര്‍ഷം മുമ്പത്തെ കൃസ്മസ്സിന് പൌലോ കൊയ് ലോ പ്രസിദ്ധപ്പെടുത്തിയ things are not what they seem എന്ന മനോഹരമായ കൃസ്മസ് കഥയുടെ സംഗ്രഹം ഇതാ:

കൊയ് ലോയുടെ നാടായ ബ്രസീലില്‍ കൃസ്മസ് കാലം കൊടുംചൂടുള്ള സമയമാണ്. അങ്ങനെ ഒരു കൃസ്മസ് കാലത്ത് രണ്ട് മാലാഖമാര്‍ ഒരു ബ്രസിലീയന്‍ പട്ടണത്തില്‍ കൃസ്മസ് ഒരുക്കങ്ങള്‍ കാണാനും ആളുകളുടെ ക്ഷേമമറിയാനുമായി വന്നുചേര്‍ന്നു - ഒരു വയസ്സന്‍ മാലാഖയും ഒരു ചെറുപ്പം മാലാഖയും. മാലാഖമാരാണെന്നറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നത്. ആദ്യം ചെന്നത് ഒരു പണക്കാരന്റെ വീട്ടില്‍. വീടെന്നു പറഞ്ഞാല്‍പ്പോരാ, ഒരു കൊട്ടാരം. പണക്കാരന്‍ കടുത്ത ദൈവവിശ്വാസിയായതുകൊണ്ട് അയാള്‍ക്ക് മാലാഖമാരുടെ തലകള്‍ക്കു മുകളിലെ അദൃശ്യവലയം കാണാന്‍ പറ്റി. പക്ഷേ അങ്ങനെ അവരെ തിരിച്ചറിഞ്ഞിട്ടും അന്നു രാത്രി ആ വീടിന്റെ ബേസ്മെന്റിലേ അവരെ കിടത്താന്‍ പറ്റിയുള്ളു, കാ‍രണം അന്നവിടെ ഒരു വലിയ കൃസ്മസ് വിരുന്നു നടക്കുകയായിരുന്നു. അന്നാട്ടിലെ എല്ലാ വലിയ ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വിരുന്ന്. എല്ലാ മുറികളും എന്‍ ഗേജ്ഡ്. ബേസ്മെന്റില്‍ വെന്റിലേഷന്‍ കുറവായതിനാല്‍ നല്ല ചൂടായിരുന്നു, എന്തോ ഭക്ഷണം കിട്ടിയതും കഴിച്ച് രണ്ട് മാലാഖമാരും ഉറങ്ങാതെ കിടന്നു. ആളുകളുടെ ആധിക്യം കൊണ്ടായിരിക്കണം, പെട്ടെന്ന് ബേസ്മെന്റിന്റെ മേല്‍ഭാഗം തകര്‍ന്ന് താഴേയ്ക്കിരുന്നു. വയസ്സന്‍ മാലാഖ എന്തു ചെയ്തു - അങ്ങേര് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ആ വീട് പൂര്‍വരൂപത്തിലാക്കി. വന്നു കൂടിയവരും ഗൃഹനാഥനുമൊന്നും അറിയുന്നതിനു മുമ്പു തന്നെ എല്ലാം പഴയപടി! പിറ്റേന്ന് രാവിലെ പണക്കാരനോട് യാത്ര പറഞ്ഞ് അവര്‍ അവിടം വിട്ടു

അന്നു വൈകീട്ട് അവര്‍ ഒരു പാവപ്പെട്ട കുടുംബം താമസിക്കുന്ന കുടിലില്‍ ചെന്നു കയറി. അവര് ഈശ്വരവിശ്വാസികളല്ലായിരുന്നതുകൊണ്ട് പ്രഭാവലയമൊന്നും കണ്ടില്ല. ഏതായാലും വന്നു കയറിയ അതിഥികള്‍ക്ക് അവര്‍ കാറ്റു വരുന്ന മുറി തന്നെ കൊടുത്തു. പശുവിനെ കറന്ന് പാലെടുത്ത് തിളപ്പിച്ചു കൊടുത്തു. അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല ഭക്ഷണം കൊടുത്തു. വീട്ടിലെ കുഞ്ഞിനെ നിലത്ത് പായയില്‍ ഇറക്കിക്കിടത്തി അതിഥികള്‍ക്ക് ഏറ്റവും നല്ല കിടയ്ക്ക തന്നെ കിടക്കാനും കൊടുത്തു. അന്നു രാത്രി അതിഥികള്‍ സുഖമായുറങ്ങി. പക്ഷേ പിറ്റേന്ന് രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് ഈ മാലാഖമാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ആ വീട്ടുകാരുടെ ഏകവരുമാനമാര്‍ഗമായിരുന്ന പശു രാവിലെ തൊഴുത്തില്‍ മരിച്ചു കിടക്കുകയാണ്. മാലാഖമാര്‍ക്ക് സങ്കടമായി. ഏതായാലും അവര്‍ക്ക് അടുത്ത സ്ഥലം തേടി പോകണമല്ലൊ, അവര്‍ യാത്ര പറഞ്ഞിറങ്ങി. വഴിയിലെത്തിയ പാടെ ചെറുപ്പക്കാരന്‍ മാലാഖ വയസ്സന്‍ മാലാഖയോട് തട്ടിക്കയറി: നമ്മളെ തിരിച്ചറിഞ്ഞിട്ടും നന്നായി പരിചരിക്കാതിരുന്ന ധനികന്റെ കൊട്ടാരം ഇടിഞ്ഞുവീണപ്പോള്‍ നിങ്ങളത് ഉടന്‍ തന്നെ ആരോരുമറിയാതെ ഒരു സെക്കന്റ് കൊണ്ട് ശരിയാക്കി. എന്നാല്‍ തിരിച്ചറിയാതിരുന്നിട്ടും മാലാഖമാരെയെന്നപോലെ നമ്മളെ പരിചരിച്ച ഒരു ദരിദ്രകുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ പശു ചത്തുപോയിട്ട് ചെറുവിരലനക്കാതെ നിങ്ങള്‍ യാത്രയും ചോദിച്ച് പോന്നു. എവിടെപ്പോയി നിങ്ങടെ മന്ത്രശക്തി? നിങ്ങടെ കൂടെ ഒരു ചുവട് ഞാനിനി മുന്നോട്ടില്ല.

ഇതുകേട്ട് വയസ്സന്മാലാഖ ഇങ്ങനെ പറഞ്ഞു: ധനികന്റെ വീടിന്റെ അടിത്തറ സോളിഡ് സ്വര്‍ണം കൊണ്ടാണുണ്ടിക്കിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ പഴയ കൊട്ടാരം അടുത്ത കാലത്ത് വിലയ്ക്കു വാങ്ങിയ ധനികന് അക്കാര്യമറിയില്ല. മര്യാദയില്ലാത്ത അയാള്‍ക്ക് അത്രയും സ്വര്‍ണം കൊടുക്കണ്ട എന്നു കരുതിയാണ് ആരുമറിയും മുമ്പെ ഞാനത് പൂര്‍വസ്ഥിതിയിലാക്കിയത്.

ഇനി ദരിദ്രന്റെ വീട്ടിലെ കാര്യം. ഇന്നലെ രാത്രി മരണത്തിന്റെ മാലാഖ വന്നപ്പോള്‍ ഞാന്‍ വിവരമറിഞ്ഞിരുന്നു. നമ്മള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട് അയാളെന്നെ വിളിച്ചുണര്‍ത്തി. ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ഭൂമിയിലെ കൃസ്മസ് ആഘോഷങ്ങള്‍ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ‘നിങ്ങളെന്താ ഇവിടെ’ എന്ന് ഭയത്തൊടെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കുഞ്ഞിന്റെ ജീവനെടുക്കാനായിരുന്നു അയാള്‍ വന്നത്. അവരെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ ജീവനെടുക്കുന്നതിനു പകരം അയാളാ പശുവിന്റെ ജീവനും കൊണ്ടുപോയി. മരണമലാഖ ഒരിടത്തുവന്നാല്‍ ഒരു ജീവനെങ്കിലും കൊണ്ടെ പോകൂ എന്ന് നിനക്കറിയാമല്ലൊ! മകനേ, കാര്യങ്ങളെല്ലാം കാണപ്പെടുന്നതുപോലെയല്ല.

ശിരസുപോയ പ്രതിമയുടെ കഥ..

സനൽ ശശിധരൻ


നാമിപ്പോൾ ഒരു തെരുവിലാണ്
ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ് 
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
ഇതാ ഒരുവൻ നക്ഷത്രമെണ്ണി നിൽക്കുന്നു.. 
അവൻ അവന്റെതന്നെ ഒരു പ്രതിമ
അവൻ അവന്റെതന്നെ മുൻകൂർ സ്മാരകം
(ഉടൻ തന്നെ അവൻ കൊല്ലപ്പെടും)
അവൻ ആലോചിക്കുന്നതെന്തെന്ന് 
എനിക്കും നിങ്ങൾക്കും വ്യക്തമല്ലാത്തപോലെ
അവനും വ്യക്തമല്ലാതെ കാണപ്പെടുന്നു.
അവന്റെ കണ്ണുകൾ ചീഞ്ഞ മൽസ്യത്തിന്റെപോലെ
നിറംകെട്ട് മയങ്ങി കാണപ്പെടുന്നു.
അവൻ അവളെ കാത്തുനിൽക്കുകയാണ്.

അവൾ താമസിയാതെ അതാ ആ വളവുകഴിഞ്ഞ്
ഈ വേദിയിലേക്ക് പ്രവേശിക്കും..
അവളുടെ നിഴലുകൾ കരിമ്പിൻ കാട്ടിൽ അസ്തമിക്കുന്ന സൂര്യനെ
ഓർമിപ്പിച്ചുകൊണ്ട് ഈ തെരുവിനെ അലങ്കരിക്കും.
അവൾ ഉറുമ്പുകളെ നോവിക്കാതെ,
പൊടിപറത്താതെ അവന്റെ അരികിലെത്തും..
അവനും അവൾക്കുമിടയിൽ അവനും അവളും മാത്രമാവും..
അവൻ-നിശ്ചേതനമായ കണ്ണുകൾ കൊണ്ട് അവളെ നോക്കും..
അവന്റെ കണ്ണിൽ പുരളാതിരിക്കാൻ 
അവളുടെ നിഴലുകൾ അവളെ മറച്ചുപിടിക്കും..

അവൻ അവളുടെ നിഴലുകളെ തിരിച്ചറിയുന്ന നിമിഷമാണിത്.
മഴവില്ലുപോലെ ആകർഷകമായ അവളുടെ നിഴലുകൾ..
ആരും തൊടാതെ അവളെ അവൾ സൂക്ഷിക്കുന്ന കവചം..
അവളിലേക്കുള്ള അവന്റെ ദൂരം..
അവൻ നിറപ്പകിട്ടുള്ള ആ നിഴലുകളെ വെറുക്കുന്ന നിമിഷമാണിത്.
എത്ര പരിശ്രമിച്ചാലും അവൻ അവന്റെ പ്രതിമയിൽ നിന്നുണരും.
എത്ര പരിശ്രമിച്ചാലും അവൻ അവളെ കടന്നുപിടിക്കും.
അവൾ ഉടയാടകൾ പോലെ അണിഞ്ഞിരിക്കുന്ന നിഴലുകളെ
അവൻ ഓരോന്നോരോന്നായി അഴിച്ചെടുക്കും..
അവൾ ഇതളുകളടർന്നുപോവുന്ന സൂര്യകാന്തിപ്പൂപോലെ നഗ്നയാവും..
അവളുടെ ഊർവരമായ നഗ്നതയിൽ നിന്നും പുറപ്പെടുന്ന
ഇരുണ്ട പ്രകാശം തെരുവിനെ മൂടും..
വെളിച്ചം കൊണ്ട് മറച്ചുവച്ചിരുന്നതൊക്കെ ഒരു നൊടി തിളങ്ങും
അവൻ അവളോട് അവന്റെ പ്രണയം പറയും..
അവന്റെ ചുണ്ടുകളിൽ ഒരു ചുംബനം വിറയ്ക്കും..


ഇതാ ഈ നിമിഷം വളരെ പ്രധാനമാണ്..
അവൾ അവളെ ഭയപ്പെടുന്ന നിമിഷം
അവളുടെ ഇരുണ്ടപ്രകാശത്തെ ഭയപ്പെടുന്ന നിമിഷം..
ഈ നിമിഷത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊരു നിമിഷം അവൾക്കില്ല..
ഇപ്പോൾ-ഇതാ ഇപ്പോൾത്തന്നെ അവൾ അവനെ തള്ളിമാറ്റും.
അഴിഞ്ഞുവീണ അവളുടെ നിഴലുകൾ എടുത്തു ചുറ്റും.
തെരുവിനെ മൂടിയ ഇരുണ്ട പ്രകാശം അസ്തമിക്കും.
വെളിച്ചം അതിന്റെ കബളിപ്പിക്കൽ തുടരും..
എല്ലാം പഴയപടിയാവും..
ഒന്നൊഴികെ
അവൻ കൊല്ലപ്പെട്ടിരിക്കും..
അവന്റെ ശിരസ് പൊടിതിന്നു വിശപ്പാറ്റും.

വായനക്കാരേ നിങ്ങൾ പുനർജനിക്കുകയാണെങ്കിൽ
ഈ തെരുവിൽ ഒരുവേള വരണം
ശിരസുപോയ ഒരു പ്രതിമയായി അവൻ തപസുചെയ്യുന്നതുകാണാം..
അവനെ കൊലചെയ്ത കുറ്റത്തിന് അവൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാം

ജീവന്റെ വില

ശ്രീദേവി നായർ


രാവിലെ സ്കൂളിലേയ്ക്ക് വരുന്ന വഴി നീളെ ചുമപ്പുനിറം.
രക്തത്തിന്റെചുമപ്പ്.
നഷ്ടപ്പെട്ട പെന്‍സിലിന്റെ നിറം ചുമപ്പ്.
മെടഞ്ഞിട്ട മുടിയിലെ റിബ്ബണും ചുമപ്പ്.
ഇന്നലെ അച്ചന്റെ കൈപ്പാടു പതിഞ്ഞ
അടിയുടെ പാടും ചുമപ്പ്.
വഴിയോരത്തു കണ്ട ഇറച്ചിക്കടയിലെ
പിടഞ്ഞുമരിക്കുന്ന വെള്ളക്കോഴിയുടെ
പുറം മറയ്ക്കുന്ന ചോരയുടെ നിറവും
ചുമപ്പ്.
വേദനിയ്ക്കുന്ന മനസ്സിനെ ചുമന്ന തൂവാലയില്‍
പൊതിഞ്ഞ് പെണ്‍കുട്ടി
ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നു.
വെള്ള യൂണിഫോമില്‍ പൊതിഞ്ഞ അവള്‍,
തളര്‍ന്ന് തിരിച്ചെത്തിയപ്പോള്‍
അവളറിയാതെ കോഴിയുടെ
ചോര യൂണിഫോമിനെ ചുമന്ന
നിറമാക്കിയിരുന്നു.
പിടയ്ക്കുന്ന കോഴി അവളുടെ
ഉള്ളില്‍ കേഴുകയായിരുന്നു.

You're my rain


WinniePanicker
 
You're my rain that has still not stopped pouring,
pouring down the moving shadows, mellowing, sometimes
heavy, sometimes shallow, drizzling slowly and falling
drops creating ripples, spreading ultimately just disappearing...

You're my breeze that fondles me, embracing all the time
like the wind at the sea shore engulfing the horizon with love
you're just around me, and I breathe you into me,and I just lay behind,
leaving myself so free, to fall into your hands, so safe...

You're my endless dream, of hope and adoration
my prayer everyday to keep me smiling, like the happy flower
that bloomed in the garden, so pretty, mild, and elegant,
only to bloom again, into eternity, of that endless dream...

You're the sunshine of my dreams, that I awaited,
so long, dreaming, feeling, just seeing in front of me...
that presence, so divine, so pure, gripping my thoughts, emotions,
so much close to me, now merged into your love, serenity...

You're my shadow that is still travelling along,
moving with me through my paths, always together,
holding my hands, never separate, so much so inseparable
my shadow just plain and clear, you are me...

തടവു ജീവിതം

ജ്യോതി രാജീവ്


ആരോ മെനഞ്ഞൊരു
ഇരുളിന്‍റെ കൂട്ടില്‍ ; മൌനത്തിന്റെ
ചങ്ങലപ്പൂട്ടുകളാല്‍ തളച്ച്
തടവു ജീവിതം ജീവിക്കുന്നു
ചിലര്‍ .

മുന്നോട്ടും പിന്നോട്ടും ഇടയ്ക്കു
വശങ്ങളിലേക്കും
ചാഞ്ചാടി ചാഞ്ചാടിയുള്ള യാത്രയില്‍;
കൂടുകള്‍ ദ്രവിക്കുന്നതും
ചങ്ങലപ്പാടുകളിലെ
വ്രണങ്ങള്‍ പഴുക്കുന്നതും
അറിയാതെ പോകുന്നവര്‍ .

തടവറ തടവറ എന്ന്
ചിറകുകള്‍ കൊഴിയും വരെ
ആര്‍ത്തലച്ചു പറഞ്ഞിട്ടും ,
കൊട്ടാരം കൊട്ടാരം എന്ന കാഴ്ച്ചക്കാരുടെ
കൌതുക പറച്ചിലുകള്‍ക്കു മുന്നില്‍
ഇതെന്തൊരു അത്ഭുതം എന്ന്
പതറി ,വീണ്ടും
ചങ്ങലപ്പൂട്ടുകളിലേക്ക്
ഉള്‍വലിഞ്ഞു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍
പഴുതുകള്‍ തേടുന്നവര്‍.

വേദാന്തങ്ങൾ

ഫൈസൽ പകൽക്കുറി

=============
നമസ്തേ
സുഹൃത്തേ .
പ്രഭാതത്തിൽ ഊർജസ്വലരായി
ഉണരുവിൻ സൂര്യ
നമസ്കാരം ഉത്തമം .

കണികളിൽ
സദാ വ്യഥ വേണ്ട
കൂട്ടരേ .

മുഖ ത്ത ടിയ്ച്ചു
വിലപിയ്ക്കുന്നവളെയും
നാശവും നഷ്ടവും
വിളിയ്ച്ചു പറഞ്ഞു
പ്രാര്തിയ്ക്കുന്നവളെയും
ദൈവം ശപിയ്ചിരിയ്ക്കുന്നു .

മരണപ്പെട്ടവരുടെ
ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞു
കരയുന്നവരും
അത് കേള്ക്കുന്നവരും
പ്രപഞ്ച സൃഷ്ടാവിന്റെ
ശത്രുക്കൾ .

നല്ലതും ചീത്തയും
തിരിച്ചറിയാൻ വിവേകം
വേണം - അതിനോ വേദാന്തം
മനസ്സിലാകണം -
അതോ വേദപുസ്തകങ്ങളിലൂടെ .....!

തിരിഞ്ഞു നോക്കുമ്പോള്‍



ആഷാ ശ്രീകുമാർ
പുതുവര്‍ഷത്തിന്റെ ലഹരി
ഒട്ടും ചോരാതെ ഞാന്‍
ഓര്‍മ്മകള്‍ ഒന്നടുക്കട്ടെ !!

അച്ഛന്റെ വിരലില്‍
തൂങ്ങി ലോകം കണ്ട നാളും
അമ്മയുടെ ലാളനയില്‍
നാവില്‍ രുചികള്‍ നിറച്ചതും

സൌഹൃദ പ്പെരുമഴയില്‍
കാലം കണ്ണെഴുതി
സന്തോഷം കൊലുസ്സണിയിച്ചു
മോഹങ്ങള്‍ പൊട്ടണിയിച്ചു

ചെഗുവേരയും മാര്‍ക്സും
ഏങ്കല്സും കലാലയാങ്കണത്തില്‍
വിപ്ലവ മോഹമായ്

കണ്ണില്‍ പ്രണയ സാഗരം ഒളിപ്പിച്ചു
ചുള്ളിക്കാടും അയ്യപ്പനും
ഓയന്‍വിയും ഘനഗംഭീരമായ്‌
തന്മയമായ് ചൊല്ലി
പ്രണയത്തീമനസ്സില്‍ നിറച്ചു

ഒരു മംഗല്യസൂത്രത്തിന്‍ ശ്രീയായ്
എന്നിലെ പ്രണയഭാവത്തിന്നര്‍ത്ഥം
പകര്‍ന്നതും
എന്നിലെ ശ്രീയായി എന്റെ 'ശ്രീ' യായി
എന്റെ കൈ പിടിച്ചൊപ്പം നടക്കുന്നു

അമ്മയായ് ഗൃഹനാഥയായ്
സ്വസ്ഥയായ് അഭിമാനമായ്
ജീവിത വഴിയില്‍ ഇരിക്കവേ
എന്നിലെ എന്നില്‍ സന്തിഷ്ടയാണ് ഞാന്‍
ദുഃഖമൊട്ടുമേ ഇല്ല
പരാജയമില്ല

തിരിഞ്ഞു നോക്കിയാല്‍
എങ്ങും നന്മകള്‍ മാത്രം
ഇന്നും നാളയും പുണ്യം നിറയട്ടെ
ജീവിത യാത്രയില്‍ സ്നേഹാമൃതം
നിറയട്ടെ എല്ലാം നിന്‍ അനുഗ്രഹം
സര്‍വ്വേശ്വരാ !!!!!!

ശരീരം

ശ്രീപാർവ്വതി

കണ്ണില്‍ കണ്ട വഴികളിലൊക്കെ തിരഞ്ഞു
എവിടെയാണ്, ശരീരം നഷ്ടപ്പെട്ടതെന്ന്.
കനവാണോ സത്യമാണോ
ഒരു രാത്രി അവളുടെ ശരീരം അപ്രത്യക്ഷമായി
നിലാവിന്‍റെ വെളിച്ചത്തില്‍
വെറുതേ കഥപറഞ്ഞിരുന്നപ്പോഴാണ്,
ചുവന്ന കണ്ണുള്ള ചെന്നായ വന്നത്.
അവന്‍റെ മൂര്‍ച്ചയുള്ള നഖങ്ങളില്‍
മാംസം പോറി പറ്റിയിരുന്നതും കണ്ടതാണ്
പിന്നീടെപ്പോഴോ നീണ്ട ഒരു ഉറക്കത്തിനൊടുവില്‍
അവളുടെ ശരീരം കാണാതെയായി.
പൊട്ടക്കിണറിലും സാരിത്തുമ്പിലും
സയനേഡ് കുപ്പിക്കരികിലും അവള്‍ സ്വയം തിരഞ്ഞു
ഒടുവില്‍ കണ്ടെത്തിയപ്പോള്‍
നഗ്നമായി കിടന്ന ശരീരത്തിനടുത്ത്
ഒട്ടിയ വയറുമായി ഒരു കുഞ്ഞു ശരീരം
തുറിച്ച കണ്ണില്‍ വിശപ്പിന്‍റെ നിലവിളി
അവളുടെ ശരീരത്തിന്, അപ്പോഴും ചൂടാറിയിരുന്നില്ല.
മുലപ്പാലിന്‍റെ മണം തിരഞ്ഞ് വിശപ്പിന്‍റെ
കൈകള്‍ അവളില്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ശരീരമെന്നത് വിശപാറ്റുന്ന യന്ത്രമാണെന്ന് 
ആ തിരയിലിനൊടുവില്‍ അവള്‍ 
ഡയറിയുടെ അവസാന താളില്‍ കുറിച്ചു വച്ചു.
പിന്നെ ആത്മഹത്യ ചെയ്തു.

ശേഷിച്ചിട്ടുണ്ട്…..


  ഗീത മുന്നൂർക്കോട്

ഈയറയിൽ
ആദ്യരാവിന്റെ മുല്ല മണം

കിടക്കവിരിയുടെ മടക്കുകളിൽ
ഒളിച്ച് കളിക്കുന്നുണ്ട്….

പകുത്തു നുണഞ്ഞ പാൽമധുരം
പമ്മിപ്പതുങ്ങി
അറയുടെ ഏതോ മൂലയിൽ നിന്നും
ഉമിനീരു ചുരത്തുന്നുണ്ട്…
ഓർമ്മകൾ മധുരിച്ച്
തികട്ടുന്നുമുണ്ട്….

ഒന്നും തിരിയാ ലോകത്തു നിന്നും
പുത്തനറിവുകൾ
കണ്ടെടുത്ത വിസ്മയം
കണ്ണുകളിലേക്ക് ഒളിയമ്പെയ്യുന്നുണ്ട്…

പ്രാണനും പ്രാണനും
സൃഷ്ടിസംഗമസുഷുപ്തിയിൽ
ആലസ്യം കൊള്ളുന്നുമുണ്ട് !

പുനരാവർത്തിക്കുള്ള
മടക്കയാത്രകൾക്ക്
ഈ ചുമരുകൾ കണ്ണടക്കാമെന്ന്
ഇപ്പോഴും രഹസ്യം പറയുന്നുമുണ്ട് !

പരസ്പരം പകർന്ന ദാഹങ്ങൾ
ഊതിയാറ്റുമ്പോൾ
എന്നും മിച്ചം വച്ചിരുന്നോ
നൊമ്പരങ്ങൾക്ക് കുറുകെച്
ചാടുന്ന
ഒരു പിടി ആവേശം .?

ഏകാകി

സ്റ്റീഫൻ മിനൂസ്

ഈ ....സാഗരത്തിന്‍റെ മവ്നം
ഇന്നീ തീരമുറങ്ങുന്ന നേരം
എകാകിയായീ തുഴയില്ലാത്തോണിയില്‍
അലസ്സമായ്‌ നീങ്ങുന്നീ കാറ്റിനൊപ്പം

അകലെയാണിന്നെന്‍റെ മാനസ്സമെത്രയോ
അടക്കിപ്പിടിച്ചതാണൊരു നാളിലായ്‌
കൈവിട്ട പട്ടംപോലലയുന്നു ഇന്നും
അറിവില്ലാത്തീരങ്ങള്‍ പിന്നിടുന്നു

ഹൃദയം പറിച്ചെടുത്തകന്നുപോയാത്തീരം
അലയാഴിയില്‍ നിണമോഴുകിപ്പോയി
അടക്കുവാനാകാത്ത നൊമ്പരം മാത്രമായ്
അന്ത്യമാം നാളിലെ ഈ യാത്രയില്‍

ഉടഞ്ഞ മണ്‍പാത്രത്തിലവസാന തുള്ളിയില്‍
ഊറുന്ന കണ്ണീര്‍ക്കണങ്ങള്‍ മാത്രം
പൊരിയുന്ന നെഞ്ചിലെ തീക്കനലന്നേരം
നെയ്യ്‌വീണ് ആളിപ്പൊലിയുംപോലെ ....


.ഏകാകി ........സ്റ്റീഫന്‍മിനുസ്‌ ........[ഗസ്സല്‍].

ഈയാണ്ടിലെ അവസാന പുറം

ഇഖ്ബാൽ വി സി


കഴിഞ്ഞതിന്റെ
കണക്കു കൂട്ടലുകൾ ;
വരുന്നതിന്റെ
വരവ് വെക്കാനും,
വരുന്നതാണ്
നാളത്തെ പുലരി.

ആകാശത്തെ നക്ഷത്രങ്ങൾ
ഭൂമിയിലെ നക്ഷത്രങ്ങളെയാണ്‌
നോക്കി കൊണ്ടിരിക്കുന്നത്.

വെളിച്ചം എരിഞ്ഞടങ്ങിയ
നക്ഷത്രങ്ങൾ
ഒന്നിന് പിറകെ ഒന്നായി ......
-----------------------------------------

ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍

 താജുദ്ദീൻ

ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഈ പ്രപഞ്ചത്തില്‍
പലതും സംഭവിക്കുന്നുണ്ട്

രണ്ട്

അഴുക്കുചാലുകള്‍
ഒന്നാവുന്നുണ്ട്

ശീതജലപ്രവാഹങ്ങള്‍

ഉഷ്ണജലപ്രവാഹമായ്
ഐക്യപ്പെടുന്നുണ്ട്

ലോകസമാധാനത്തിന്

ഒരു ചുംബനത്തിന്റെ
ദൈര്‍ഘ്യത്തോളം
സമയം
അടയാളപ്പെടുത്തുന്നുണ്ട്

മേഘക്കുരുക്കുരുക്കില്‍ നിന്ന്

സൂര്യന്‍
മെല്ലെ എത്തിനോക്കുന്നുണ്ട്

സ്‌ഫോടനങ്ങള്‍ക്കിടയില്‍

മൗനം
കനക്കുന്നുണ്ട്

മൗനത്തിന്റെ ചില്ലയില്‍

കിനാവുകള്‍
കൂടുകൂട്ടുന്നുണ്ട്

കുഞ്ഞുങ്ങള്‍

വന്‍കരകള്‍ തമ്മിലൊരു
പാലം വരക്കുന്നുണ്ട്

ഞാന്‍ നിന്നെ

ചുംബിച്ചുക്കുമ്പോള്‍
ഈ പ്രപഞ്ചം
അങ്ങനെ പലതും
തെറ്റിദ്ധരിക്കുന്നുണ്ട്‌

കണ്ണുകളുടെ ദേശീയതയില്‍

എം.കെ.ഹരികുമാർ

ഏറ്റവും അദൃശ്യമായ
ഒരു കാഴ്ച ഏതു പൂവിലുമുണ്ട്‌.
ഒരു വസ്ത്രം മാറുന്നപോലെ നമ്മെ
പുതിയതാക്കാന്‍
ആ അദൃശ്യതയ്ക്ക്‌ കഴിയും.
എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍
നമ്മള്‍ പൂവിനെ
ഒരു വലിയ ആര്‍ത്ഥിക ലോകത്തിന്‍റെ
സൂചകമാക്കി
കണ്ണും നട്ടിരിക്കുന്നു

ഈ കുതിരവണ്ടിയിൽ നമുക്കു യാത്ര തുടരാം