Followers

Thursday, December 1, 2011

ezhuth online / december 2011

COURTESY:GOOGLE

ezhuth /december 2011/contents

courtesy:google


എഡിറ്റോറിയൽ:
മാത്യൂ നെല്ലിക്കുന്ന്



പഴവിള രമേശൻ

സന്തോഷ് പാലാ

വി ജയദേവ്

രാം മോഹൻ പാലിയത്ത്

സനൽ ശശിധരൻ

വി രവികുമാർ

ഇന്ദിരാബാലൻ

സതീഷ് ചേലാട്ട്

സോണ ജി

സുധാകരൻ ചന്തവിള

കെ.എസ്.ചാർവാകൻ

വി.പി.അഹമ്മദ്

ഡോ.കെ.ജി.ബാലകൃഷ്ണൻ

ശ്രീദേവിനായർ

വിന്നി പണിക്കർ

ബി.ഷിഹാബ്

ചിത്രകാരൻ

എം.കെ.ഹരികുമാർ

എഡിറ്റോറിയൽ

മുല്ലപ്പെരിയാർ :നമ്മുടെ വെള്ളം നമുക്ക് അധീനമാകണം.

മാത്യു നെല്ലിക്കുന്ന്


സ്വന്തം നാട്ടിലെ വെള്ളത്തിന്റെ പേരിൽ ഇത്രയും പേടിച്ച് കഴിയേണ്ടിവന്ന ഒരു ജനത വേറെയുണ്ടോയെന്ന് അറിയില്ല.
നമ്മുടെ ഭീതി ഇന്ന് എല്ലാ മനസമാധാനവും കെടുത്തിയിരിക്കുന്നു.
വെള്ളം കൊണ്ടുപോകാതെ, ജീവിതവും സമ്പാദ്യവും സംരക്ഷിക്കാൻ കേരളം മുഴുവനായിതന്നെ ഇന്ന് പ്രക്ഷോഭത്തിലാണ്.
എല്ലാകാര്യത്തിലും ഈ ഐക്യം നാം മാതൃകയാക്കണം.
ഇത്രയും ഭീതിയിലായിട്ടും അതിൽ നിന്ന് ഒരു ശാശ്വതപരിഹാരം ഉണ്ടാകാത്തത് നമ്മുടെ ജനാധിപത്യം എത്തിപ്പെട്ടിരിക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥ്യ്ക്ക് ഉദാഹരണമാണ്.
സംസ്ഥാനത്തെ മുഴുവൻ നേതാക്കളും സമരം ചെയ്യുകയാണ്.
പക്ഷേ പരിഹാരമാകുന്നില്ല.
ഒരു യഥാർത്ഥ പ്രശ്നം ജനാധിപത്യത്തിൽ ഇപ്പോഴും ഒരു കീറാമുട്ടിയാണ്.
എൻഡോസൾഫാൻ പ്രശ്നത്തിൽ നാം അതു കണ്ടതാണ്
സംസ്ഥാനങ്ങളുടെ രൂപീകരണവും രാഷ്ട്രീയപാർട്ടികളുടെ ആവിർഭാവവും പുതിയ സമസ്യകൾ ഉണ്ടാക്കിയെന്നതാണ് ശരി.
ഇപ്പോൾ ഒരു സംസ്ഥാനം , അതിന്റെ അണക്കെട്ടിന്റെ പേരിൽ ഉറക്കെ നിലവിളിച്ചുകൊണ്ട് അലയുന്നു.
പക്ഷേ അതിനു ഒരു മോചനമാർഗ്ഗം കാണിച്ചുകൊടുക്കാൻ മറ്റു സംസ്ഥാനങ്ങളോ കേന്ദ്ര നേതൃത്വമോ ഇല്ലാതായി എന്ന് പറയാം.
മറ്റു സംസ്ഥാനങ്ങൾക്ക് കാഴ്ചക്കാരായി നോക്കി നിൽക്കാൻ മാത്രമാണോ കഴിയുക.
ദേശീയ രാഷ്ട്രീയം ഇന്നു ഒരു പിടി മൗനങ്ങളിലാണ്.
വാചാലമായ മൗനം

ജ്ഞാനവിവേകം



സതീഷ്‌ ചേലാട്ട്‌


കുടജാദ്രിയിലേക്കുള്ള യാത്രകൾ
മനസ്സിനു നൽകിയ
അപ്പൂപ്പൻ താടികൾ.
ശങ്കരന്റെ
കാൽച്ചുവടുകൾ
കാലവും കാലാന്തരവും ഓർമിപ്പിക്കുന്നു.
ചരിത്രരഥത്തെ പൈന്തുടരുക
കാലമരുൾ ചെയ്യുന്നൂ
മനുഷ്യവംശത്തോട
ഇടവും വലവും
മുമ്പും പിറകും
മേലും കീഴും
മൂന്നു ദിശകൾ:
ത്രിമാനതകൾ.

കാലം ഏകവും ഏകമായ
യാത്രയുമാണ്‌.
കാലം നദി പോലെ മുമ്പോട്ടൊഴുകുന്നു.
സ്ഥലകാലങ്ങളുടെ
കിനാവിലൂടെ
അദൃശ്യമായൊരു രേഖ പോലെ
നദിയൊഴുകുന്നു.


നാലാം പാഠം




പഴവിള രമേശൻ


പാഠമൊന്നേ
പാവം ഞാൻ
പാഠം രണ്ടേ
പാവം നീ
പാഠം മൂന്നേ
പാവം നാം
പാഠം നാലു മറിക്കും മുമ്പേ
മൂത്തു നരച്ചു
മരിച്ചതു
പാവം നീയ
ല്ലിവനല്ലതു
നിങ്ങളിലാരെ
ന്നോതുക
എന്നിട്ടീ
നാലാം പാഠം
നമുക്കു
മറിച്ചു
നരച്ചു
മരിക്കാം!!
1974
ആഗസ്റ്റ്‌

പ്രേമ രഹസ്യം

(വില്യം ബ്ലേക്ക്‌ )
പരിഭാഷ: സോണ ജി


നിന്നോട്‌
പ്രണയം പറയാൻ
തിരയില്ല ഒരിക്കലും
പറഞ്ഞു തരാൻ
പറ്റാത്ത വികാരമാണ്‌ പ്രണയം
ഇളം കാറ്റ്‌
പതുങ്ങിയും
ശാന്തമായും ഒഴുകുന്നുണ്ട്‌...
പ്രേമത്തിനോട്‌
ഞാൻ സംസാരിച്ചിട്ടുണ്ട്‌
ദാരുണമായ ഭയങ്ങൾ
തണുപ്പിൽ കിടുകിടുക്കുമ്പോൾ
എന്റെ ഹൃദയം കൊണ്ട്‌
അവളോട്‌ മന്ത്രിച്ചിട്ടുണ്ട്‌
ഓ! അവൾ മറഞ്ഞെന്നോ!
എത്ര പെട്ടെന്നാണ്‌
അവൾ എന്നിൽ നിന്ന്‌ അകന്നത്‌
മറവിൽ
നിശബ്ദനായി ഒരു സഞ്ചാരി വന്നു.
ദീർഘനിശ്വാസത്തോടെ
അയാൾ അവളെ വാരിപ്പുണർന്നു.

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം



സുധാകരൻ ചന്തവിള

ആഗോളവൽക്കരണവും കമ്പോളവൽക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വംത്‌ സ്ത്രീകളാണ്‌. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗർബല്യങ്ങളിൽ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉൽപന്നമായി മാറപ്പെട്ടത്‌ ആധുനികകാലഘട്ടത്തിലാണ്‌.
'ആരാകിലെന്ത്‌ മിഴിയുള്ളവർ നോക്കിനിന്നിരിക്കാം'-എന്ന്‌ നൂറുവർഷം മുമ്പ്‌ കുമാരനാശാൻ 'വീണപൂവി'ലൂടെ പറഞ്ഞപ്പോഴും അതിനുമുമ്പ്‌ വേണ്മണിക്കവികളും ചമ്പൂകാരന്മാരും എന്തിന്‌ കാളിദാസൻ വരെ സ്ത്രീകളുടെ സൗന്ദര്യസൗഷ്ഠവങ്ങളെ വർണ്ണിച്ചപ്പോഴും സ്ത്രീ കമ്പോളോൽപന്നമാണെന്ന ഉദ്ദേശമുണ്ടായിരുന്നില്ല.


ഇപ്പോൾ തൊഴിൽശാലകളിലും വ്യവസായശാലകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പണിയെടുക്കപ്പെടുന്ന സ്ത്രീകൾക്ക്‌ ണല്ലോരളവോളം 'ഉൽപന്ന'മെന്ന അവസ്ഥ നേരിടേണ്ടിവരുന്നു. വലിയ വലിയ സ്വർണ്ണമാളികകളും വസ്ത്രമാളികകളും മറ്റു ആഢംബരകച്ചവടശാലകളുമെല്ലാം സുന്ദരികളായ സ്ത്രീകളെ പ്രദർശിപ്പിച്ച്‌ പരോക്ഷമായി കമ്പോളം ചെയ്യപ്പെടുന്നു. അവിടങ്ങളിൽ സ്ത്രീകൾ കഴിവുള്ളതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടുന്നില്ല. അതിനനുസരിച്ച്‌ അവർക്ക്‌ സൗന്ദര്യവുമുണ്ടാകണം.
കഴിവിനെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കാൾ ശരീരസൗന്ദര്യത്തെ ചൂഷണം ചെയ്യപ്പെടുക എന്ന തന്ത്രമാണ്‌ മുതലാളിത്വം സ്വീകരിക്കുന്നത്‌. ഒരു സ്ത്രീക്കുനൽകുന്ന വേതനം (രൂപ) പോലും അവൾ ചെയ്യുന്ന ജോലിക്കല്ല, മറിച്ച്‌ ആ സ്ത്രീയുടെ സൗന്ദര്യത്തിനാണെന്നും വരുത്തിതീർക്കുന്നു. സൗന്ദര്യത്തെ പ്രദർശിപ്പിക്കുന്നതിനും അതുവഴി കമ്പോളം വർദ്ധിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള വേഷമണിയുന്നതിനും സംസാരിക്കുന്നതിനുമെല്ലാം സ്ത്രീകളെ പരിശീലിപ്പിക്കപ്പെടുന്നു.

പല ആശ്രമങ്ങളിലേയും ആരാധാനാലയങ്ങളിലേയും പരിചാരികമാരുടെയും അവസ്ഥയും ഇതിൽ നിന്ന്‌ വ്യത്യസ്തമല്ല. സ്വാമിമാർക്കോ ആൾദൈവങ്ങൾക്കോ സേവകരായി നിയമിക്കപ്പെടുന്നതും ഏറ്റവുമധികം സൗന്ദര്യമുള്ള സ്ത്രീകളെയാണ്‌. അവിടെയെല്ലാം എത്തിച്ചേരുന്ന മറ്റു ഭക്തജനങ്ങൾക്ക്‌ നയനാനന്ദകരവും ആത്മാനന്ദകരവുമായ ആമോദമുണ്ടാകണമെങ്കിൽ ശരീരസൗന്ദര്യം പ്രദർശിപ്പിച്ചേ മതിയാകൂ എന്ന മനഃശ്ശാസ്ത്രം ഇവിടെ വിനിയോഗിക്കപ്പെടുന്നു.

മാധ്യമങ്ങളുടെ കവർ പേജുമുതൽ അവസാനപേജുവരെ സ്ത്രീശരീരപ്രദർശനവേദിയായി മാറുന്നു. നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ വിശേഷാൽപ്പതിപ്പുകൾപോലും 'ലൈംഗികപ്പതിപ്പു'കളാക്കി മാറ്റുന്നു. സാഹിത്യത്തിനോ സംസ്കാരത്തിനോ സമകാലികവിഷയങ്ങൾക്കോ പ്രാധാന്യം നൽകാത്ത സ്ഥിതിയാണുള്ളത്‌. ഏതെങ്കിലും സ്ത്രീകളുടെ പൂർവ്വജീവിതകഥകൾ വർണ്ണിച്ചോ വിസ്തരിച്ചോ സ്ത്രീസമൂഹത്തെതന്നെ കമ്പോളവൽക്കരിക്കപ്പെടുന്നു. എന്തിനേറെപ്പറയുന്നു, നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആരോഗ്യമാസികകൾപോലും ചിന്തിക്കുന്നത്‌ ആ വഴിക്കാണെന്നു കാണാം. സ്ത്രീരോഗങ്ങളെയും ചികിത്സകളെയുംക്കുറിച്ച്‌ പ്രതിപാദിക്കുന്ന അവസരത്തിൽ സ്ത്രീകളുടെ സെക്സ്‌ എങ്ങനെ വൈറ്റ്ഴിക്കപ്പെടാം എന്നതാണ്‌ അവിടെ വിജയിച്ചുകാണുന്നത്‌. അതുവഴി സെക്സ്‌ വായനയാണ്‌ ഏറ്റവുമധികം റീഡബിലിറ്റിയുള്ള വായന എന്നു വരുത്തുകയും മറ്റുള്ള പ്രസാധകർക്കുപോലും അങ്ങനെ ചെയ്യാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
സിനിമയുടെ അവസ്ഥ ചർച്ചചെയ്യാതിരിക്കുകയാണ്‌ നല്ലത്‌. കാരണം അത്രയ്ക്കാണ്‌ അവിടെ ശരീരം കച്ചവടം ചെയ്യപ്പെടുന്നത്‌. ലൈംഗികത പഠിക്കപ്പെടേണ്ടുന്ന വിഷയം എന്നതിനപ്പുറം കമ്പോളം ചെയ്യപ്പെടേണ്ടുന്ന ഒന്നായിമാത്രം വാഴ്ത്തുന്നത്‌ ഏറ്റവും കൂടുതൽ സിനിമയിലാണ്‌. ഇവിടെയും ഭരിക്കപ്പെടുന്നത്‌ മുതലാളിത്തത്തിന്റെ സ്വാർത്ഥതത്തന്നെയെന്ന്‌ സൂക്ഷ്മമായ ചിന്തയിൽ ബോധ്യപ്പെടും.

നമ്മുടെ നാട്ടിൽ ആവശ്യത്തിലധികം സ്ത്രീസംഘടനകളും പ്രവർത്തകരുമുണ്ട്‌. എന്നാൽ യഥാർത്ഥ സ്ത്രീവിഷയങ്ങളിൽ നിന്നും പിന്മാറിപ്പോകുന്ന സ്ത്രീവിമോചന സംഘടനകളെയാണ്‌ കാണാൻ കഴിയുന്നത്‌. ഇത്രമാത്രം സ്ത്രീവിമോചനസംഘനകൾ ഇല്ലാത്ത നാട്ടിൽ സ്ത്രീകൾ രാത്രിസമയങ്ങളിൽപ്പോലും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീത്വം വൈറ്റ്ഴിക്കപ്പെടുന്നതിൽ പുരുഷന്മാർക്കുള്ള വിഷമംപോലും സ്ത്രീസംഘടനകൾ പ്രകടിപ്പിക്കുന്നില്ലല്ലോ?

ഒരു സൈബർയുഗ സത്യ സംഹിത



കെ.എസ്സ്‌. ചാർവ്വാകൻ


സത്യത്തെ നിങ്ങൾക്ക്‌
കാണാൻ കഴിയില്ല.
കാരണം സത്യം
അസത്യമാകുന്നു
മിഥ്യയാകുന്നു
സത്യം വാക്കുകളിലെ അർത്ഥരഹിതശബ്ദം
സത്യം കോടതിയിലെ വിൺവാക്ക്‌
സത്യം നീതിപാലകന്റെ ശമ്പളം
സത്യം കശാപ്പുകാരന്റെ കത്തി
സത്യം വേട്ടക്കാരന്റെ ഉന്നം
സത്യം മദ്യക്കച്ചവടക്കാരന്റെ കണക്ക്‌
സത്യം മദ്യപന്റെ വെളിപാട്‌
സത്യം വേശ്യയുടെ സ്നേഹം
സത്യം ശിശുവിന്റെ കരച്ചിൽ
സത്യം രാഷ്ട്രത്തിന്റെ എലുകകൾ
സത്യം ആത്മാവിന്റെ ദുഃഖം
സത്യം അന്വേഷകന്റെ ഉന്മാദം
1.
സത്യം ദൈവത്തിന്റെ കളി
സത്യം സത്താന്റെ സാന്നിദ്ധ്യം
സത്യം ഭരണാധികാരിയുടെ കള്ളക്കളി
സത്യം കാമുകിയുടെ വികാരം
സത്യം കാമുകന്റെ രതി
സത്യം സ്നേഹത്തിന്റെ ആവശ്യം
സത്യം മരണത്തിന്റെ ബന്ധു
സത്യം സ്നേഹത്തിന്റെ ശത്രു
സത്യം പ്രണയത്തിന്റെ ശൂന്യത
സത്യം മതത്തിന്റെ മദം
സത്യം മതനേതാവിന്റെ പൊയ്മുഖം
സത്യം മന്ത്രിയുടെ വെപ്പാട്ടി
സത്യം രാഷ്ടീയ കപടനാടകം
സത്യം നടിയുടെ അടിവസ്ത്രം
സത്യം നിർമ്മാതാവിന്റെ കാശ്‌
സത്യം നടന്റെ മുതലവഴക്കം
സത്യം തൊഴിലാളിയുടെ ഉപ്പ്‌
സത്യം കോർപ്പറേറ്റിന്റെ ചൂഷണം
സത്യം എഴുത്തുകാരന്റെ ദർശനം
സത്യം സംവിധായകന്റെ ഭ്രാന്ത്‌
സത്യം ഭിഷഗ്വരന്റെ പണം
സത്യം അമ്മയുടെ മുലപ്പാൽ
സത്യം കുഞ്ഞിനെ വിൽക്കുന്ന അമ്മ
സത്യം സ്നേഹിതന്റെ പോക്കറ്റ്‌
സത്യം ചാനലിൽ മയക്കം
2.
സത്യം നിയമത്തിന്റെ അടഞ്ഞകണ്ണ്‌
സത്യം ബോധത്തിന്റെ വഴക്കം
സത്യം മനസ്സിന്റെ ചാഞ്ചാട്ടം
സത്യം നാവിന്റെ പച്ച
സത്യം വയറിന്റെ വിളി
സത്യം വെള്ളത്തിലെ തീയ്‌
സത്യം വായുവിലെ ആകാശം
സത്യം കുടത്തിലെ വെളിച്ചം
സത്യം കാലത്തിന്റെ മാറ്റം
സത്യം ശവക്കല്ലറയിലെ ജഡം
3.
സത്യം കത്തുന്ന ജഡം
സത്യം ആപേക്ഷികതയിൽ ആപേക്ഷികത
സത്യം ആപേക്ഷികതയിൽ മായം.


അറിഞ്ഞും അറിയാതെയും


സന്തോഷ് പാലാ

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
അടുത്തിരുന്നത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ തൊട്ടപ്പൊളെനിയ്ക്ക്
തോന്നി,
അവളുടെ ചൂട് പൊള്ളുന്നതല്ലെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കാലുരുമ്മിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ നോക്കിയപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ മുഖത്തെക്കാളും സൌന്ദര്യം
കാലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
കൈ തലോടിയത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചോദിച്ചപ്പോളെനിയ്ക്ക്
തോന്നി,
അവളുടെ വാക്കുക്കളെക്കാളും ഭംഗി
വിരലുകള്‍ക്കാണെന്ന്.

അറിഞ്ഞു കൊണ്ട് തന്നെയാണവള്‍
വിളിച്ചത് എന്നാണ് ഇപ്പോഴും
മനസ്സ് പറയുന്നത്
അറിയാതെ ചെന്നപ്പോളെനിയ്ക്ക്
തോന്നി,
അവളില്‍ ഒരു ഞാനുണ്ടെന്ന്
അവളമ്മയും ഞാനച്ഛനുമായി
ജീവിച്ചു തുടങ്ങിയെന്ന്!.

the multitude


dr k g balakrishnan

“Their creation does not require the intervention of some

supernatural being or god. Rather, these multiple universes

arise naturally from physical law.”

-Stephen Hawking (The Grand Design).



“The How is simple, but

The Why is the Query”-

Proclaimed the Rishi.

This is That an’ That is This;

That’s all.” He assured; “but

It is Uni-Multi Continuum.”

He underlined.

At this nascent juncture,

The Moment transcendent,

Me the Poet perceive the tiniest,

The near-nothingness, the nought-not

Rather how it could be a cipher?

For the Nil too the Arivu,

As still the Space, the Poornam

Where the zero is homed,

Is perpetual, the apprehension.

Concealed the Unitude in the Space,

The Multitude in the Non-Dual,

The uniqueness spells it self its glory;

The Unlimit-ness of the micro an’ macro,

The sanctum instant that amalgamates both,

Are the entire saga bewildering.

That was why the Rishi pronounced thus:

“The Wheel is wheeling!”

Yes, the winking note the microwave,

Originates in space, plays the role,

Reverberates an’ conceals itself

In the Space the Truth.

=================


Note-

Arivu=Knowledge(Narayana Guru)

Poornam=Full

നീ


ശ്രീദേവിനായർ

ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരു തുണ്ടു ഭൂമി
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാൻ ഞാനിന്നും അശക്തയാണ്‌
ഉടമസ്ഥവകാശം ചോദിക്കാൻ ഒരിക്കലും നീ വരരുത്‌
കാരണം എന്റെ ആത്മാവു പോലും
പണയപ്പെട്ടതാണ്‌

എനിക്ക്‌ സ്വന്തം ഞാൻപോലുമല്ല
എന്ന അറിവ്‌ എന്നെ വേട്ടയാടപ്പെടുമ്പോൾ
നിന്നെ ഞാനെവിടെയാണ്‌
സ്വന്തമാക്കിവെക്കേണ്ടത്‌?

my incandescent lamp

winnie paniker

I’ll write this poem of love for you,

My incandescent lamp, that you

Glow with every passing moment, into

The avenue that is sweet laden and so sober


I’ll write this poem of love for you,

My breath of life, that you

Engulf me with passion, so dear and

Enduring in my smooth and sometimes rocky road


I’ll write this poem of love for you,

My sugar candy, that you

Pamper me and my life with all

Adoration, in my path of life and eternity


I’ll write this poem of love for you,

My companion, that you

Walk with me in every step, and smoothen

My journey to live my everlasting life with you


I’ll write this poem of love for you,

My dear, that you

Rekindle every moment to keep me at pace

To help me relive the aroma of the beautiful life showered on me…

സാറാജോസഫിന്റെ ഒതപ്പ്‌


ഇന്ദിരാബാലൻ


“ഇതൊരു ഇരുട്ടുമുറിയാണ്‌. കാറ്റോ, വെളിച്ചമോ, ഒരു പഴുതിലൂടേയും ഇതിനകത്തേക്കു കടക്കില്ല. നടുമ്പുറത്ത്‌ ഒറ്റച്ചവിട്ടിന്‌ മാർഗ്ഗലീത്ത ഇതിനകത്തേക്കു തെറിച്ചു വീഴുകയായിരുന്നു. കമിഴ്ന്നടിച്ചാണ്‌ വീണത്‌. വീണു കിടക്കുന്ന അവൾക്കു പിന്നിൽ വാതിലടഞ്ഞ ഒച്ചയിൽ ഭൂമിയിലെ മുഴുവൻ ഗർഭപാത്രങ്ങളും ഞെട്ടിവിറച്ചു”..... ഈ വാചകങ്ങൾ ഒതപ്പെന്ന നോവലിന്റെ തുടക്കമാണ്‌.

ഇതു വായിക്കുമ്പോൾ ഒരു ഇടിത്തീ പോലെ മനസ്സിലേക്കിരച്ചുകയറുന്ന ഒരവസ്ഥയാണ്‌അനുഭവപ്പെട്ടത് . . സ്വാതന്ത്ര്യം കൊതിക്കുന്ന ഏതൊരു പെണ്ണിനു മുന്നിലും അധീശത്വത്തിന്റേയോ, മുതലാളിത്തത്തിന്റേയോ തൊഴിക്കാലുകൾ ഉയരുന്നു. ഈയൊരു വെല്ലുവിളിയെ അതിജീവിച്ചാലേ പുറത്തിറങ്ങാനും കഴിയു.ഇങ്ങിനെ പ്രത്യേക രൂപീകരണതന്ത്ര ങ്ങൾക്കുള്ളിൽ തളച്ചിടുമ്പോഴാണ്‌ സ്ത്രീ നിലവിലുള്ള ഹേതുക്കളോടു കലഹിക്കുന്നതും, സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ തിരയുന്നതും. എപ്പോഴും പെണ്ണ്‌` ഇരയും സമൂഹം വേട്ടക്കാരനുമാവുന്നു. മതത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ കന്യാസ്ത്രീയുടെ ഉടുപ്പഴിച്ചുവെച്ച്‌ സമൂഹത്തിലേക്കിറങ്ങിയ മാർഗ്ഗലീത്തയുടേയും, അച്ചൻ പട്ടത്തിൽ നിന്നും ഒരു സാധാരണക്കാരന്റെ വിചാര വികാരങ്ങളുമായി പുറത്തിറങ്ങിയ റോയ് ഫ്രാൻസിസ്‌ കരീക്കന്റേയും ജീവിതത്തിലൂടെ ഇഴ വിടർത്തുന്നു ഈ നോവലിന്റെ ഭൂമിശാസ്ത്രം.. സ്വയം പര്യാപ്തതയോടെ സ്ത്രീക്ക്‌ ഏതൊരു കാര്യത്തിലേക്കും ഇറങ്ങാമെന്ന ബോധത്തെ സമൂഹം സദാചാരത്തിന്റെ (കപട) വിലങ്ങണിയിക്കുന്നു. പെണ്ണിനു മാത്രം എന്ന രീതിയിൽ മുദ്ര കുത്തപ്പെട്ട സമൂഹബോധത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ ചില ആശയ നിര്‍മ്മിതികളുടെ തായ്‌വേരു മുറിക്കാതെ പെണ്ണിനു മുന്നേറ്റമില്ല. മാർഗ്ഗലീത്തക്ക്‌ ഇടക്കെല്ലാം ശക്തി പകരുകയും ചിലപ്പോ ൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ആബേലമ്മയുടെ വാക്കുകളിലൂടെ സഞ്ചരിക്കാം. ":അവരാര്‌ടെ മനസ്സ്‌ പറയുന്ന പോലെ ചെയ്യാ“. ബോധമനസും അബോധമനസ്സും തമ്മിലുള്ള മല്പ്പിടുത്തത്തിന്റെ പരിണതഫലമായുള്ള മൂര്ത്തരൂപമാണ് ആബേലമ്മയെന്ന കഥാപാത്രം. ഒരു പക്ഷേ മാർഗ്ഗലീത്തയുടെ മനസ്സാക്ഷിതന്നെയാകുന്നു ഈ കഥാപാത്രം. കാരണം ഇവരുടെ വാക്കുകൾ ഇടക്കിടക്ക്‌ പിറകോട്ടും, മുൻപോട്ടും നയിക്കാൻ കാരണമാകുന്നു. മന സിന്റെ ഗതിവിഗതികൾ തന്നെയല്ലെ അത്‌?


ഓരോ താളിലൂടേയും സഞ്ചരിക്കുമ്പോൾ നിരവധി സാമൂഹ്യ- മത-പ്രശ്നങ്ങളിലേക്കും നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്‌. മാർഗ്ഗലീത്തയെ സ്നേഹിക്കുന്നവർ പോലും കപടസദാചാരത്തെ ഭയന്ന്‌ മൗനം ഭജിക്കുന്നു. സ്വാതന്ത്ര്യത്തേയും പുരോഗമനത്തേയും കാംക്ഷിക്കുന്നവരും, എല്ലാറ്റിനും പിന്തിരിപ്പൻ ന്യായങ്ങളുമായി വരുന്നവരുമായ നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുടനീളം രംഗത്തു വരുന്നുണ്ട്‌. പുരോഗമനവാദികൾ നിലവിലുള്ളതിനെ അഴിച്ചുപണിത് വിമലീകരിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധീകരണപ്രക്രിയയിലേർപ്പെടുമ്
പോഴും പിന്നോടു വലിക്കുന്ന പ്രതിലോമശക്തികളുടെ നടുവിൽ പെട്ട്‌ അന്തസംഘർഷത്തിന്നിര യാവുന്നവർ. സമൂഹത്തിലെ വിവേചനങ്ങളും .സ്ഥാപിതതാത്പര്യങ്ങളും വളരെ അനായസപാടവത്തോടെ നോവലിസ്റ്റ്‌ വരച്ചുകാണിക്കുന്നുണ്ട്‌.ശരിയായ പ്രാർത്ഥന ശരിയായ പ്രവർത്തനത്തിലാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും സാറാജോസഫ്‌ ശ്രമിക്കുന്നുണ്ട്‌. കൊല്ലും കൊലയും നടത്താനധികാരമുണ്ടായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ സന്തതിയാണ്‌ മാർഗ്ഗലീത്ത.

അദ്ധ്യാപകവൃത്തിയിലൂടെ സേവനമനോഭാവവും, കാരുണ്യവും വളർത്തുകയെന്ന ആശയം പ്രചരിപ്പിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത്‌ അനേകം പേർക്ക്‌ താങ്ങായും തണലായും വർത്തിച്ച ചണ്ണേര വർക്കിമാഷടെ മകൾ. അവളുടെ ഉള്ളിൽ മുളച്ചുപൊന്തിയ സ്വാതന്ത്ര്യബോധത്താൽ കഠിനമായ ഒരു ചട്ടക്കൂടു ഭേദിച്ച്‌ സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോൾ ---സ്വന്തം അമ്മയടക്കം വീട്ടുകാരുടേയും നാട്ടുകാരുടേയും അധിക്ഷേപത്തിനും പരിഹാസത്തിനും പാത്രമാകുന്നു. കായ പഴുക്കാനിടുന്ന കുണ്ടിലാണ്‌ മാർഗ്ഗലീത്തയെ ജലപാനമില്ലാതെ പൂട്ടിയിടുന്നത്‌. ഒരു വ്യവസ്ഥിതിക്കകത്തു പെട്ടുപോയാൽ പിന്നെ അതിനോട്‌ ചേർന്നുപോവുകയാണ്‌ നല്ലത്‌ .ധിക്കരിച്ചു പുറത്തു കടന്നാ ൽ ആത്മാവിനും ശരീരത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന ആബേലമ്മയുടെ വാക്കുകൾ അവളിൽ ഭീതി നിറക്കുന്നുണ്ടെങ്കിലും അതിനെ ധിക്കരിച്ചു തന്നെ മാർഗ്ഗലീത്ത നിലവിലുള്ള വ്യവസ്ഥിതിക്കു പുറത്തുകടക്കുകയാണ്‌. മതപരമായ വിശ്വാസ സ്സംഹിതകൾക്ക്‌ അകത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾക്കു ശേഷം പുറത്തു കടക്കുന്ന മറ്റൊരു കഥാപാത്രമാണ്‌ റോയ് ഫ്രാൻസിസ്‌ കരീക്കൻ. മാർഗ്ഗലീത്തയിൽ നിന്നും അയാൾ തീർത്തും വ്യത്യസ്ഥനാകുന്നു. പൂർണ്ണമായി അയാൾക്കു സ്വതന്ത്രനാവാൻ കഴിയുന്നില്ല.

സ്ത്രൈണതയുടെ ആർജ്ജവം നേടിയ മാർഗ്ഗലീത്തയെന്ന കഥാപാത്രത്തിനു മുന്നിൽ കരീക്കൻ തീർത്തും പരാജയമാണ്‌. പകലിന്റെ ഉറപ്പുകളെ ഒരു രാത്രി കൊണ്ട്‌ തകർത്തെറിഞ്ഞ കരീക്കന്‌ മനസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. പള്ളി വിട്ടിറങ്ങിവന്ന അച്ചനും കന്യാസ്ത്രീയും എന്ന സമൂഹത്തിന്റെ ചെളി വാരിയെറിയലിനു മുന്നിൽ അയാളുടെ മാനസികാവസ്ഥ വികലവും ഭീതിദവുമാകുന്നു. അപ്പന്റെ മരണത്തിനു കരീക്കന്റെ പ്രവൃത്തികൾ ഹേതുവാകുന്നതോടെ അയാളെ പാപബോധം വേട്ടയാടുന്നു.എന്നാൽ അത്തരം വേളകളിൽ മാർഗ്ഗലീത്തയുടെ മനോധൈര്യം അസാധാരണതയേറിയ ശക്തിവിശേഷമുള്ളതാകുന്നു. “ദൈവത്തോടും, മനുഷ്യരോടും ഞാൻ നീതി പുലർത്തുന്നില്ല, സൗഹൃദത്തോടും പ്രണയത്തോടും നീതി ചെയ്യുന്നില്ല, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഞാൻ നീതി ചെയ്യുന്നില്ല , എന്റെ കണ്ണീർ അടയാളപ്പെടുത്തുക” എന്ന കരീക്കന്റെ ഏറ്റുപറച്ചിൽ അയാളുടെ പരാജയബോധം വ്യക്തമാക്കുന്നു.വൈകാരികതയുടെ ഏതോ നിമിഷത്തിൽ തോന്നിയ ഒരു സ്വാതന്ത്ര്യബോധമേ കരീക്കനിലുള്ളു. ആന്തരികമായി അയാൾ മതം, പള്ളി, കുടുംബം,സമൂഹം, സദാചാരസങ്കല്പ്പങ്ങൾ എന്നിവയുടെ കൂച്ചുവിലങ്ങിൽ ബന്ധിതനാകുന്നു. എന്നാൽ മാർഗ്ഗലീത്തയാകട്ടെ പ്രതിസന്ധികൾക്കിടയിലും ഈ വ്യവസ്ഥകളെല്ലാം പുതുക്കിപ്പണിയാൻ ശക്തിയാർജ്ജിക്കുന്നു. “ആനന്ദമാണ്‌ ദൈവമെന്നും, ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും, ഭൂമി ഹരിതാഭമാകുമെന്നും, പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത്‌ ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള തിരിച്ചറിവ്‌ നോവലിസ്റ്റ്‌ മാർഗ്ഗലീത്തയിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.

അസഹിഷ്ണുതയേറിയ അപമാനങ്ങൾക്കിടയിലും ആനന്ദത്തെ വേർതിരിച്ചെടുക്കാൻ മാർഗ്ഗലീത്തക്കു കഴിയുന്നു. മാർഗ്ഗലീത്തക്കുള്ളിലെ കാവ്യാത്മക ഭാവനയാണ്‌ ഈ ശക്തിവിശേഷത്തിനു കാരണം. ഭാവനയുള്ളവർക്കേ ജീവിതത്തിന്റെ ക്രൂരതയിലും അതിനെ മധുരതരമാക്കുവാൻ കഴിയുകയുള്ളു, മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും ഇറങ്ങിവന്ന കരീക്കൻ മാർഗ്ഗലീത്തയെ ജീവിതത്തിലേക്ക് വലിച്ചിഴച്ച്‌ കൈക്കഴുകി അവളിൽ നിന്നും ഒളിച്ചോടുന്ന കപടസദാചാരത്തിന്റെ പാരമ്പര്യക്കണ്ണിതന്നെയാണ്‌.

അയാൾ തന്റേതായ ശാന്തിമാത്രം തേടി പള്ളിയങ്കണങ്ങളിലെ പടികളിലേക്കു തന്നെ ശരണം പ്രാപിക്കുന്നു.ജീവിതത്തിന്റെ മുൾക്കിരീടങ്ങളണിഞ്ഞുകൊണ്ട്‌ ആവുന്നതും ചെറുത്തു നില്ക്കുന്ന മാർഗ്ഗലീത്ത ഇവിടെ പരാജയപ്പെടുകയല്ല വിജയിക്കുക തന്നെയാണ്‌. ഒരു മിന്നലിന്റെ നൈമിഷികവെളിച്ചത്തിൽ ഉള്ളും പുറവും ഒരുപോലെ പ്രകാശിക്കുകയും തൊട്ടടുത്ത നിമിഷത്തിൽ എല്ലാം കെട്ടുപോവുകയും ചെയ്യുന്നു. എന്നിട്ടും അവളുടെ മനസ്സ്‌ അസാധാരണമാം വിധം ശാന്തമാകുന്നു. എത്ര ലളിതമാണ്‌ ജീവിതത്തിന്റെ പൊരുളെന്നും, ഒടുവിൽ ഒരുകെട്ടഴിയും പോലെ ജീവിതവും അഴിഞ്ഞുപോവുന്നെന്ന ദാർശനിക ഇടത്തിലേക്ക് മാർഗ്ഗലീത്തയുടെ ചിന്താധാര ഒഴുകുന്നു.ദുഃസ്സഹമായ ജീവിതം നയിക്കുന്നവരാണ്‌ യഥാർത്ഥ്ത്തിൽ ജീവിക്കുന്നത്‌ കല്ലും മുള്ളും പാകിയ ജീവിതരഥ്യകൾ താണ്ടി പൊട്ടിയൊലിച്ച വ്രണങ്ങളുമായി നീങ്ങുമ്പോൾ ജീവിതം സത്യമാകുന്നു. മതവും സമൂഹവും പ്രണയവുമെല്ലാം ഒറ്റപ്പെടുത്തിയ മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ കരളിലൊരു കൊളുത്ത്‌ വലിയാതിരിക്കില്ല. ഒരിറ്റു കണ്ണീർ വീഴാതെ ഈ പുസ്തകം മടക്കിവെക്കാനാവില്ല .


മിന്നലും കാറ്റുമായി തകർത്തു പെയ്യുന്ന ഒരു മഴയായിരുന്നു അവൾക്കെന്നും ജീവിതം . കണ്ണീരും വിയർപ്പും കൊണ്ട്‌ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന ഒരു പിടി മനുഷ്യർ മാർഗ്ഗലീത്തക്കൊപ്പം നിന്നു. അവരെ മാർഗ്ഗലീത്ത ഹൃദയം കൊണ്ടു തൊടുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനെ അവൾ തിരിച്ചുപിടിക്കുന്നു. മലയാള നോവൽ സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ ത്യാഗം കൊണ്ടും, സഹനം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും സ്ത്രൈണതയുടെ ശക്തി കൊണ്ടും വേറിട്ടുനില്ക്കുന്നു ഒതപ്പിലെ "മാർഗ്ഗലീത്ത "എന്ന്‌ ചുവന്ന മഷിയാൽ അടിവരയിട്ടുറപ്പിക്കുന്നു. ഒരു മാലാഖയെപ്പോലെ മാർഗ്ഗലീത്ത വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു.....!




സ്വാതന്ത്ര്യം കൊതിക്കുന്ന ഏതൊരു പെണ്ണിനു മുന്നിലും അധീശത്വത്തിന്റേയോ, മുതലാളിത്തത്തിന്റേയോ തൊഴിക്കാലുകൾ ഉയരുന്നു. ഈയൊരു വെല്ലുവിളിയെ അതിജീവിച്ചാലേ പുറത്തിറങ്ങാനും കഴിയു.ഇങ്ങിനെ പ്രത്യേക രൂപീകരണതന്ത്ര ങ്ങൾക്കുള്ളിൽ തളച്ചിടുമ്പോഴാണ്‌ സ്ത്രീ നിലവിലുള്ള ഹേതുക്കളോടു കലഹിക്കുന്നതും, സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ തിരയുന്നതും. എപ്പോഴും പെണ്ണ്‌` ഇരയും സമൂഹം വേട്ടക്കാരനുമാവുന്നു. മതത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ കന്യാസ്ത്രീയുടെ ഉടുപ്പഴിച്ചുവെച്ച്‌ സമൂഹത്തിലേക്കിറങ്ങിയ മാർഗ്ഗലീത്തയുടേയും, അച്ചൻ പട്ടത്തിൽ നിന്നും ഒരു സാധാരണക്കാരന്റെ വിചാര വികാരങ്ങളുമായി പുറത്തിറങ്ങിയ റോയ് ഫ്രാൻസിസ്‌ കരീക്കന്റേയും ജീവിതത്തിലൂടെ ഇഴ വിടർത്തുന്നു ഈ നോവലിന്റെ ഭൂമിശാസ്ത്രം.. സ്വയം പര്യാപ്തതയോടെ സ്ത്രീക്ക്‌ ഏതൊരു കാര്യത്തിലേക്കും ഇറങ്ങാമെന്ന ബോധത്തെ സമൂഹം സദാചാരത്തിന്റെ (കപട) വിലങ്ങണിയിക്കുന്നു. പെണ്ണിനു മാത്രം എന്ന രീതിയിൽ മുദ്ര കുത്തപ്പെട്ട സമൂഹബോധത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ ചില സാമൂഹ്യബോധങ്ങളുടെ തായ്‌വേരു മുറിക്കാതെ പെണ്ണിനു മുന്നേറ്റമില്ല. മാർഗ്ഗലീത്തക്ക്‌ ഇടക്കെല്ലാം ശക്തി പകരുകയും ചിലപ്പോ ൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ആബേലമ്മയുടെ വാക്കുകളിലൂടെ സഞ്ചരിക്കാം. ":അവരാര്‌ടെ മനസ്സ്‌ പറയുന്ന പോലെ ചെയ്യാ“. ബോധമനസും അബോധമനസ്സും തമ്മിലുള്ള മല്പ്പിടുത്തത്തിന്റെ പരിണതഫലമാണെന്നു തോന്നുന്നു ആബേലമ്മയെന്ന കഥാപാത്രം. ഒരു പക്ഷേ മാർഗ്ഗലീത്തയുടെ മനസ്സാക്ഷിതന്നെയാകുന്നു ഈ കഥാപാത്രം. കാരണം ഇവരുടെ വാക്കുകൾ ഇടക്കിടക്ക്‌ പിറകോട്ടും, മുൻപോട്ടും നയിക്കാൻ കാരണമാകുന്നു. മന സിന്റെ ഗതിവിഗതികൾ തന്നെയല്ലെ അത്‌?


'ഒതപ്പി'ൽ ഓരോ താളിലൂടേയും സഞ്ചരിക്കുമ്പോൾ നിരവധി സാമൂഹ്യ- മത-പ്രശ്നങ്ങളിലേക്കും നോവലിസ്റ്റ് വിരൽ ചൂണ്ടുന്നുണ്ട്‌. മാർഗ്ഗലീത്തയെ സ്നേഹിക്കുന്നവർ പോലും കപടസദാചാരത്തെ ഭയന്ന്‌ മൗനം ഭജിക്കുന്നു. സ്വാതന്ത്ര്യത്തേയും പുരോഗമനത്തേയും കാംക്ഷിക്കുന്നവരും, എല്ലാറ്റിനും പിന്തിരിപ്പൻ ന്യായങ്ങളുമായി വരുന്നവരുമായ നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുടനീളം രംഗത്തു വരുന്നുണ്ട്‌. പുരോഗമനവാദികൾ നിലവിലുള്ളതിനെ അഴിച്ചുപണിത് വിമലീകരിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധീകരണപ്രക്രിയയിലേർപ്പെടുമ്
പോഴും പിന്നോടു വലിക്കുന്ന പ്രതിലോമശക്തികളുടെ നടുവിൽ പെട്ട്‌ അന്തസംഘർഷത്തിന്നിര യാവുന്നവർ. സമൂഹത്തിലെ വിവേചനങ്ങളും .സ്ഥാപിതതാത്പര്യങ്ങളും വളരെ അനായസപാടവത്തോടെ നോവലിസ്റ്റ്‌ വരച്ചുകാണിക്കുന്നുണ്ട്‌.ശരിയായ പ്രാർത്ഥന ശരിയായ പ്രവർത്തനത്തിലാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും സാറാജോസഫ്‌ ശ്രമിക്കുന്നുണ്ട്‌. കൊല്ലും കൊലയും നടത്താനധികാരമുണ്ടായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ സന്തതിയാണ്‌ മാർഗ്ഗലീത്ത. അദ്ധ്യാപകവൃത്തിയിലൂടെ സേവനമനോഭാവവും, കാരുണ്യവും വളർത്തുകയെന്ന ആശയം പ്രചരിപ്പിക്കുകയും, പ്രവർത്തിക്കുകയും ചെയ്ത്‌ അനേകം പേർക്ക്‌ താങ്ങായും തണലായും വർത്തിച്ച ചണ്ണേര വർക്കിമാഷടെ മകൾ. അവളുടെ ഉള്ളിൽ മുളച്ചുപൊന്തിയ സ്വാതന്ത്ര്യബോധത്താൽ കഠിനമായ ഒരു ചട്ടക്കൂടു ഭേദിച്ച്‌ സമൂഹമദ്ധ്യത്തിലേക്കിറങ്ങിയപ്പോൾ ---സ്വന്തം അമ്മയടക്കം വീട്ടുകാരുടേയും നാട്ടുകാരുടേയും അധിക്ഷേപത്തിനും പരിഹാസത്തിനും പാത്രമാകുന്നു. കായ പഴുക്കാനിടുന്ന കുണ്ടിലാണ്‌ മാർഗ്ഗലീത്തയെ ജലപാനമില്ലാതെ പൂട്ടിയിടുന്നത്‌.

ഒരു വ്യവസ്ഥിതിക്കകത്തു പെട്ടുപോയാൽ പിന്നെ അതിനോട്‌ ചേർന്നുപോവുകയാണ്‌ നല്ലത്‌ . പുറത്തു കടന്നാൽ ആത്മാവിനും ശരീരത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന ആബേലമ്മയുടെ വാക്കുകൾ അവളിൽ ഭീതി നിറക്കുന്നുണ്ടെങ്കിലും അതിനെ ധിക്കരിച്ചു തന്നെ മാർഗ്ഗലീത്ത നിലവിലുള്ള വ്യവസ്ഥിതിക്കു പുറത്തുകടക്കുകയാണ്‌. മതപരമായ വിശ്വാസ സ്സംഹിതകൾക്ക്‌ അകത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾക്കു ശേഷം പുറത്തു കടക്കുന്ന മറ്റൊരു കഥാപാത്രമാണ്‌ റോയ് ഫ്രാൻസിസ്‌ കരീക്കൻ. മാർഗ്ഗലീത്തയിൽ നിന്നും അയാൾ തീർത്തും വ്യത്യസ്ഥനാകുന്നു. പൂർണ്ണമായി അയാൾക്കു സ്വതന്ത്രനാവാൻ കഴിയുന്നില്ല. സ്ത്രൈണതയുടെ ആർജ്ജവം നേടിയ മാർഗ്ഗലീത്തയെന്ന കഥാപാത്രത്തിനു മുന്നിൽ കരീക്കൻ തീർത്തും പരാജയമാണ്‌. പകലിന്റെ ഉറപ്പുകളെ ഒരു രാത്രി കൊണ്ട്‌ തകർത്തെറിഞ്ഞ കരീക്കന്‌ മനസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. പള്ളി വിട്ടിറങ്ങിവന്ന അച്ചനും കന്യാസ്ത്രീയും എന്ന സമൂഹത്തിന്റെ ചെളി വാരിയെറിയലിനു മുന്നിൽ അയാളുടെ മാനസികാവസ്ഥ വികലവും ഭീതിദവുമാകുന്നു. അപ്പന്റെ മരണത്തിനു കരീക്കന്റെ പ്രവൃത്തികൾ ഹേതുവാകുന്നതോടെ അയാളെ പാപബോധം വേട്ടയാടുന്നു.എന്നാൽ അത്തരം വേളകളിൽ മാർഗ്ഗലീത്തയുടെ മനോധൈര്യം അസാധാരണതയേറിയ ശക്തിവിശേഷമുള്ളതാകുന്നു.

“ദൈവത്തോടും, മനുഷ്യരോടും ഞാൻ നീതി പുലർത്തുന്നില്ല, സൗഹൃദത്തോടും പ്രണയത്തോടും നീതി ചെയ്യുന്നില്ല, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഞാൻ നീതി ചെയ്യുന്നില്ല , എന്റെ കണ്ണീർ അടയാളപ്പെടുത്തുക” എന്ന കരീക്കന്റെ ഏറ്റുപറച്ചിൽ അയാളുടെ പരാജയബോധം വ്യക്തമാക്കുന്നു.വൈകാരികതയുടെ ഏതോ നിമിഷത്തിൽ തോന്നിയ ഒരു സ്വാതന്ത്ര്യബോധമേ കരീക്കനിലുള്ളു. ആന്തരികമായി അയാൾ മതം, പള്ളി, കുടുംബം,സമൂഹം, സദാചാരസങ്കല്പ്പങ്ങൾ എന്നിവയുടെ കൂച്ചുവിലങ്ങിൽ ബന്ധിതനാകുന്നു. എന്നാൽ മാർഗ്ഗലീത്തയാകട്ടെ പ്രതിസന്ധികൾക്കിടയിലും ഈ വ്യവസ്ഥകളെല്ലാം പുതുക്കിപ്പണിയാൻ ശക്തിയാർജ്ജിക്കുന്നു. “ആനന്ദമാണ്‌ ദൈവമെന്നും, ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും, ഭൂമി ഹരിതാഭമാകുമെന്നും, പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത്‌ ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള തിരിച്ചറിവ്‌ നോവലിസ്റ്റ്‌ മാർഗ്ഗലീത്തയിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. അസഹിഷ്ണുതയേറിയ അപമാനങ്ങൾക്കിടയിലും ആനന്ദത്തെ വേർതിരിച്ചെടുക്കാൻ മാർഗ്ഗലീത്തക്കു കഴിയുന്നു. മാർഗ്ഗലീത്തക്കുള്ളിലെ കാവ്യാത്മക ഭാവനയാണ്‌ ഈ ശക്തിവിശേഷത്തിനു കാരണം. ഭാവനയുള്ളവർക്കേ ജീവിതത്തിന്റെ ക്രൂരതയിലും അതിനെ മധുരതരമാക്കുവാൻ കഴിയുകയുള്ളു, മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും ഇറങ്ങിവന്ന കരീക്കൻ മാർഗ്ഗലീത്തയെ ജീവിതത്തിലേക്ക് വലിച്ചിഴച്ച്‌ കൈക്കഴുകി അവളിൽ നിന്നും ഒളിച്ചോടുന്ന കപടസദാചാരത്തിന്റെ പാരമ്പര്യക്കണ്ണിതന്നെയാണ്‌. അയാൾ തന്റേതായ ശാന്തിമാത്രം തേടി പള്ളിയങ്കണങ്ങളിലെ പടികളിലേക്കു തന്നെ ശരണം പ്രാപിക്കുന്നു.

ജീവിതത്തിന്റെ മുൾക്കിരീടങ്ങളണിഞ്ഞുകൊണ്ട്‌ ആവുന്നതും ചെറുത്തു നില്ക്കുന്ന മാർഗ്ഗലീത്ത ഇവിടെ പരാജയപ്പെടുകയല്ല വിജയിക്കുക തന്നെയാണ്‌. ഒരു മിന്നലിന്റെ നൈമിഷികവെളിച്ചത്തിൽ ഉള്ളും പുറവും ഒരുപോലെ പ്രകാശിക്കുകയും തൊട്ടടുത്ത നിമിഷത്തിൽ എല്ലാം കെട്ടുപോവുകയും ചെയ്യുന്നു. എന്നിട്ടും അവളുടെ മനസ്സ്‌ അസാധാരണമാം വിധം ശാന്തമാകുന്നു. എത്ര ലളിതമാണ്‌ ജീവിതത്തിന്റെ പൊരുളെന്നും, ഒടുവിൽ ഒരുകെട്ടഴിയും പോലെ ജീവിതവും അഴിഞ്ഞുപോവുന്നെന്ന ദാർശനിക ഇടത്തിലേക്ക് മാർഗ്ഗലീത്തയുടെ ചിന്താധാര ഒഴുകുന്നു.ദുഃസ്സഹമായ ജീവിതം നയിക്കുന്നവരാണ്‌ യഥാർത്ഥ്ത്തിൽ ജീവിക്കുന്നത്‌ കല്ലും മുള്ളും പാകിയ ജീവിതരഥ്യകൾ താണ്ടി പൊട്ടിയൊലിച്ച വ്രണങ്ങളുമായി നീങ്ങുമ്പോൾ ജീവിതം സത്യമാകുന്നു. മതവും സമൂഹവും പ്രണയവുമെല്ലാം ഒറ്റപ്പെടുത്തിയ മാർഗ്ഗലീത്തയെ വായിച്ചെടുക്കുമ്പോൾ കരളിലൊരു കൊളുത്ത്‌ വലിയാതിരിക്കില്ല. ഒരിറ്റു കണ്ണീർ വീഴാതെ ഈ പുസ്തകം എനിക്കു മടക്കിവെക്കാനായില്ല.

മിന്നലും കാറ്റുമായി തകർത്തു പെയ്യുന്ന ഒരു മഴയായിരുന്നു അവൾക്കെന്നും ജീവിതം . കണ്ണീരും വിയർപ്പും കൊണ്ട്‌ ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന ഒരു പിടി മനുഷ്യർ മാർഗ്ഗലീത്തക്കൊപ്പം നിന്നു. അവരെ മാർഗ്ഗലീത്ത ഹൃദയം കൊണ്ടു തൊടുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനെ അവൾ തിരിച്ചുപിടിക്കുന്നു. മലയാള നോവൽ സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ ത്യാഗം കൊണ്ടും, സഹനം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും സ്ത്രൈണതയുടെ ശക്തി കൊണ്ടും വേറിട്ടുനില്ക്കുന്നു ഒതപ്പിലെ "മാർഗ്ഗലീത്ത "എന്ന്‌ ചുവന്ന മഷിയാൽ അടിവരയിട്ടുറപ്പിക്കുന്നു. ഒരു മാലാഖയെപ്പോലെ മാർഗ്ഗലീത്ത വിശുദ്ധിയാർജ്ജിച്ചിരിക്കുന്നു.....!

അപശബ്ദതാരാവലി


വി.ജയദേവ്
പറഞ്ഞുകഴിഞ്ഞപ്പോള്‍ ശരിയാണേ.
വറുതിയും പട്ടിണിയും
കണ്ടകശ്ശനി പോലെയാ.
കൊണ്ടേ പോകുവെന്നതെത്ര നേരാ,
അതു മുഖത്തെഴുതിയും വച്ചിട്ടുണ്ട്.
ഏതാണ്ടൊരു സ്ഥലത്തിന്‍റെ പേരു പറഞ്ഞു.
ആര്‍ക്കാ അതൊക്കെയിപ്പോള്‍
ഓര്‍ക്കാനുണ്ട് നേരമെന്നേ.
വെള്ളപ്പൊക്കമോ വരള്‍ച്ചയോ
എന്തോ സംഭവിച്ചുവെന്നുറപ്പാ.
മാരണങ്ങള്‍ വന്ന പാടെ
ഒളിച്ചുപോരികയായിരുന്നു.
കിട്ടിയ കിടക്കയും കുടുക്കയും കൊണ്ട്.
പല്ലെന്തെങ്കിലും കടിച്ചിട്ട്
ദിവസം അഞ്ചുപത്തായി.
നാവെന്തെങ്കിലും രുചിച്ചിട്ട്
കാലമെത്രയോ ആയി.
ഒട്ടിയ വയറുകള്‍
ശബ്ദതാരാവലിയിലേക്ക്
ഇടയ്ക്കിടെ പാളിനോക്കുന്നത്
എന്തിനാവും ആവോ?.
ആശാനുമൊക്കെയുള്ള കാലത്താണേ,
ശബ്ദം കൊണ്ടുള്ള കളിയും ചിരിയും
കാര്യവുമെന്നൊക്കെ
പറഞ്ഞപ്പോള്‍
തലയാട്ടിയതാണല്ലോ,
നമ്മുടെ ഭാഷ വല്ലോം
പിടികിട്ടുന്നുണ്ടാകുമോ?.
വിശപ്പുണക്കുന്ന ,
തടിച്ചുകൊഴുത്ത ,
എണ്ണയില്‍ മൊരിഞ്ഞ ,
പോഷകങ്ങള്‍ നിറഞ്ഞ ,
ദുര്‍മേദസുള്ള ,
അംഗവടിവുള്ള ,
വാലിട്ടുകണ്ണെഴുതിയ,
കാക്കത്തൊള്ളായിരം
വാക്കുകളുണ്ടതില്‍
എന്നു പറഞ്ഞതു
മനസിലായിട്ടുണ്ടാവണം.
നീട്ടിയ കടലാസിലെ ഒപ്പ്
വില്ലേജ് ഓഫിസറുടേതാണോ
ഹെഡ്ഡങ്ങത്തേയുടേതാണോ
എന്നു പാളിനോക്കിയപ്പോഴാണേ രസം,
ഒരു വിരലടയാളം പോലുമില്ല.
വല്ലാത്തൊരു ഭാഷ തന്നെ,
അതല്ല ഞെട്ടിച്ചത്.
അതൊരു കവിതയായിരുന്നു.
ശബ്ദതാരാവലിക്കകത്തു നിന്നു
തന്നെയാവും ആ ശബ്ദവും.
അല്ലാതെ വേറെ ശബ്ദം എവിടിരിക്കുന്നു?.
ചുറ്റും എന്തൊക്കെയോ ഇടിഞ്ഞുവീഴുന്നെന്നോ.
എവിടെയോ എല്ലാം തകരുന്നെന്നോ. അതെ,
ആരോ സ്വയം വലിച്ചെറിയുന്നുമുണ്ട് ചുറ്റിലും.

കാക്കയുടെ വീട്


ബി.ഷിഹാബ്

കാക്കയൊരു വീട് വയ്ക്കാന്‍
മുന്നിലൊരുവഴിയും തെളിയാതെ മിഴിച്ചിരുന്നു
പാവം തളര്‍ന്നിരുന്നു!

ഉയരത്തിലൊരുമരമന്വേഷിച്ചു നടന്നു.
തറയില്‍ പറന്നിരുന്നു കരഞു.

പശുവിന്റെ മുതുകിലും
മണ്‍കലത്തിന്റെ വക്കിലും
മാറിമാറിയിരുന്നു വലഞു.

ഫലവൃക്ഷങളന്വേഷിച്ചു നടന്നു
പലവട്ടം പറന്നു തളര്‍ന്നു

ചുള്ളിക്കമ്പുകള്‍, കമ്പിതുണ്ടുകള്‍
ചകിരിതോലുകള്‍
ഒക്കെ തേടിനടന്നു
നിരാശയില്‍ വീണു.

മരമന്വേഷിച്ചുനടന്നവസാനം
കറണ്ടു തൂണില്‍ കയറിയിരുന്നു.

ചുള്ളിയെടുക്കാന്‍ കൊത്തിയ മണലില്‍
വെള്ളിപോയൊരു ചുണ്ടും കൊണ്ട് പറക്കെ
ചിന്തിച്ചേ പോയ് പാവം കാക്ക
ഇനിയെങനെ തിന്നും
പൊള്ളിയ ചുണ്ടാല്‍




മാംസത്തിലൂടെയാണ്‌.



എം.കെ.ഹരികുമാർ

വെറും മാംസമാണ്‌ ഈ ലോകം.

മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു.

മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച്‌

പ്രകൃതിയിലൊന്നും മനസ്സിലാക്കാനാവില്ല.

കണ്ടലോകം ,

കേട്ടലോകം,

അറിഞ്ഞലോകം ,

ജീവിച്ചലോകം

എല്ലാം മാംസത്തില്‍നിന്നാണ്‌,

മാംസത്തിലൂടെയാണ്‌.

യേശുദാസൻ പാണനാണ്!

ചിത്രകാരൻ

യേശുദാസ് പാണനാണ്, ചെംബൈ വൈദ്യനാഥ ഭാഗവതര്‍ പാണനാണ്, ആ റേഞ്ചില്‍ വരുന്നതല്ലെങ്കിലും, പാട്ടു പാടുന്നതിനാല്‍ ഞാനും പാണനാണ് എന്ന് വിനയത്തോടെ മനസ്സില്‍ തട്ടി പറയാന്‍ കഴിയുന്ന സത്യസന്ധത അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായിമാത്രം സിദ്ധിക്കുന്ന മഹനീയ ബോധമാണ്. കലാ-സാംസ്ക്കാരിക വിഷയങ്ങളില്‍ ഹരിഗോവിന്ദന് മഹത്വപൂര്‍ണ്ണമായ കാഴ്ച്ചശക്തിയുണ്ടെന്ന് മുകളില്‍ കൊടുത്ത വീഡിയൊ സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തിന്റെ അതിസമ്മര്‍ദ്ദത്തില്‍ മാത്രം രൂപപ്പെടുന്ന വജ്രതുല്യമായ മാനവികവീക്ഷണമാണത്. കഠിനമായ കഷ്ടപ്പാടിലും സ്വന്തം മനസ്സിനെ ധനാത്മകമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന വ്യക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ച. ആ ഉള്‍ക്കാഴ്ച്ചയെ ഒരു മൂന്നാം കണ്ണായിത്തന്നെ കാണണം. ചിത്രകാരന്‍ കുട്ടിക്കഥകള്‍ പോലുള്ള ഹൈന്ദവ കല്‍പ്പനകളെ ന്യായീകരിക്കുകയല്ല, സമൂഹത്തിന്റെ ഉപരിതലങ്ങളേയും ജാതി-മതപരമായ പുറം തോടുകളേയും സംബത്തികമായ കോട്ടകൊത്തളങ്ങളേയും ഭേദിച്ച് സമൂഹത്തിന്റെ ആകത്തുകയായ സമഗ്രജീവിതത്തെ അറിയാനും പറയാനും കഴിയുന്ന അസാധാരണ കാഴ്ച്ചശക്തിയെ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തിയെങ്കിലും മനസ്സിലക്കിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിന്റെ ഭാഗമായി മാത്രമാണ് ഈ പ്രയോഗം നടത്തുന്നത് :)

ഹരിഗോവിന്ദന്റെ ഭാഷനോക്കു !!! ഹരിഗോവിന്ദന്റെ ഓരോ വാക്കും, പ്രയോഗങ്ങളും സ്ഫടികം പോലെ സുതാര്യവും,ശാസ്ത്രീയവും,ചരിത്രബോധമുള്ളതും, നിഷ്ക്കളങ്കവും, ലക്ഷ്യങ്ങളില്‍ ആഞ്ഞു തറക്കുന്നതുമാണ്. കോല്‍ക്കളിയും നാടന്‍ കലകളും കേരള കലാമണ്ഢലത്തില്‍ കഥകളി പഠിപ്പിക്കുന്ന തൊട്ടടുത്ത ക്ലാസ്സില്‍ തന്നെ പഠിപ്പിക്കേണ്ടതാണെന്നു പറയ്യുന്ന ലാളിത്യത്തോടെയുള്ള ആര്‍ജ്ജവം ഹരിഗോവിന്ദനെ ഒരു പാട്ടുകാരന്‍, ഇടക്കാവാദകന്‍,കുചേലനായിരുന്ന ഞരളത്തു രാമ പൊതുവാളിന്റെ മഹാനായ സന്തതി എന്നതിലെല്ലാം ഉപരി ഒരു ദാര്‍ശനിക പ്രതിഭയാക്കുന്നുണ്ട്.

കഥകളിയും കോല്‍ക്കളിയും അടുത്തടുത്ത കളരികളില്‍ സംഭവിക്കാതത് എന്താണെന്ന് .....ചാത്തന്റെം പോത്തന്റെ കല എന്ന നിലയില്‍ നാടന്‍ കലകള്‍ ....വേര്‍പ്പെടുത്തി മണ്ണാന്റെ കലയായി കണ്ണൂരില്‍ ഫോക്ക്‍ലോര്‍ അക്കാദമിയായി കൊണ്ടിടുകയും... മാപ്ലാരുടെ കലയാക്കി കോല്‍ക്കളിയേയും മാര്‍ഗ്ഗംകളിയേയും കൊണ്ടോട്ടി കൊണ്ടിട്ടു... മാപ്ലാര്‍ക്കും കിട്ട്യേലോ ഒരക്കാഡമിന്ന് അവരും സന്തോഷിച്ചു... !!!
സത്യത്തില്‍ പഠിക്കപ്പെടേണ്ടതാണ് ഹരിഗോവിന്ദന്റെ മനസ്സില്‍ നിന്നും പുറത്തുവരുന്ന സത്യത്തിന്റെ കനല്‍ക്കട്ടകള്‍ !

മാനവികമായ സാംസ്ക്കാരിക തലത്തിലേക്ക് ഉയരണമെന്ന് ആഗ്രഹിക്കുന്നവര്‍ വിസ്തരിച്ച് പഠിക്കേണ്ടതാണ് മുകളില്‍ കൊടുത്ത വീഡിയോയിലെ ഹരിഗോവിന്ദന്റെ വാക്കുകളും,നിര്‍മ്മലതയും. ലാല്‍ ജോസ് അഭിമുഖം ചെയ്യുന്നതായുള്ള ഈ വീഡിയോക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് പ്ലസില്‍ 2008 ല്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ മൂന്നാം ഭാഗമാണ് മുകളില്‍ കൊടുത്ത വീഡിയോ. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ വീഡിയോ ലിങ്ക് കൈവശമുള്ളവര്‍ അത് ചിത്രകാരനും ബൂലോകത്തിനുമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം ഇയാള്‍ സാധാരണക്കാരനല്ല.ഇയാളെ നമ്മുടെ സമൂഹത്തിനു മൊത്തത്തില്‍ അവകാശപ്പെട്ടതാണ്.

ഈ വീഡിയോ ചിത്രകാരനു ലഭിച്ചത് ദേവദാസ് വി.എം.എന്ന ബ്ലൊഗറുടെ ബസ്സ് പോസ്റ്റില്‍ നിന്നുമാണ്. ജാതി-മത നിരപേക്ഷമായ മാനവിക തലത്തില്‍ ചിന്തിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം ബ്ലോഗര്‍മാരിലൊരാളായ ദേവദാസിനോട് ചിത്രകാരന്‍ നന്ദി പറയുന്നു - ചിത്രകാരന്‍ സമയക്കുറവുകൊണ്ട് അവഗണിച്ചു കളഞ്ഞിരുന്ന സ്വന്തം നാട്ടുകാരന്‍ കൂടിയായ (പെരിന്തല്‍മണ്ണ വിട്ടിട്ട് 25 കൊല്ലമായി ! ) ഞരളത്ത് ഹരിഗോവിന്ദന്റെ ഈ വീഡിയോ ലിങ്ക് ശ്രദ്ധയില്‍പ്പെടുത്തിയതിന്.

നിന്റെ തന്തയും അനോനിയാണോടാ?


രാം മോഹൻ പാലിയത്ത്

ബ്ലോഗിംഗ് തുടങ്ങിയ കാലം മുതല്‍ ഹാര്‍ട്ട്ബേണ്‍സ് തന്നിരുന്ന വര്‍ഗമായിരുന്നു അനോനികള്‍. വിശേഷിച്ചും ‘മുലയെന്നു കേള്‍ക്കുമ്പോള്‍’ എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഒരുപാട് അനോനീസ് രംഗത്തു വന്ന് തെറിയഭിഷേകം നടത്തി. അതോടെ ഈ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ തുടങ്ങി. റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ജനറേഷനില്‍പ്പെട്ടവര്‍ക്ക് ഒരു കാര്യം ചിലപ്പോള്‍ പുതുമയായിരിക്കും - റേഷന്‍ കടയില്‍ ഒരു ദിവസം ഒരു കാര്‍ഡില്‍ ഒരു പ്രാവശ്യമേ സാധനങ്ങള്‍ വാങ്ങാന്‍ പറ്റുകയുള്ളു. [ഞങ്ങടെ ചേന്നമംഗലം ഭാഷേപ്പറഞ്ഞാ ഒരു പ്രാവശ്യേ ‘പതിപ്പിക്കുള്ളു’].


മോഡറേഷന്‍ കടയിലും മറ്റൊരു തരത്തിലുള്ള പരിമതിയുണ്ട് - ബ്ലോഗിന്റെ ഉടമസ്ഥന്‍ വായിച്ച് അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ വെബ്ലിച്ചം കാണുകയുള്ളൂ. മോഡറേഷന്‍ ഒരു ബോറന്‍ ഏര്‍പ്പാടാണ്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഭവിച്ചിട്ടുണ്ട്. [രണ്ടു മൂന്നു വര്‍ഷം മുമ്പത്തെ ഒരുപാട് പോസ്റ്റുകളില്‍ ഈ പരിഭവങ്ങള്‍ വായിക്കാം]. എന്നിട്ടും ഇപ്പോഴും മോഡറേഷന്‍ അവസാനിപ്പിച്ചിട്ടില്ല.

അനോനീസില്‍ പലരും നമുക്ക് അടുത്തറിയാവുന്നരായിരിക്കും. നേരെ വന്ന് തെറി പറയാന്‍ ധൈര്യമില്ലാത്തവര്‍. ഇനി നേരെ വന്ന് പറഞ്ഞാലും ചിലപ്പോള്‍ നമുക്ക് നല്ല സ്പിരിറ്റില്‍ എടുക്കാന്‍ അറിയില്ല എന്നു വിചാരിച്ച് ഹൃദയവിശാലതയോടെ അനോനികളാവുന്നവരുമുണ്ട്.

ചില നല്ല അനോനികളുമുണ്ട്. വിമര്‍ശനം നേരെ വന്ന് നടത്തും, പ്രശംസിക്കാന്‍ അനോനിയായി വരും.

അനോനികള്‍ക്കെതിരെ ഏറ്റവുമധികം പോരാടിയിട്ടുള്ള ഒരാള്‍ നിഷാദ് കൈപ്പള്ളിയാണ്.

ഏത് അനോനിയേയും പൊക്കാന്‍ ടെക്നോളജിക്ക് പറ്റും.

മൈക്രോബ്ലോഗിംഗും കൂടുതല്‍ ജനാധിപത്യസ്വഭാവമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്ന സോഷ്യല്‍ മീഡിയയിലെ പുതിയ അവതാരങ്ങളും വന്നപ്പോള്‍ ബ്ലോഗിംഗിന്റെ പോപ്പുലാരിറ്റി ഇല്ലാതായി. അനോനികളുടെ വിലസല്‍ ഇപ്പോള്‍ അത്തരം ഇടങ്ങളിലാണ്. മറ്റേതൊരു മാധ്യമത്തേക്കാളും അനോനികള്‍ക്ക് സ്കോപ്പുള്ള ഫീല്‍ഡാണ് ഓണ്‍ലൈന്‍. പണ്ടുകാലത്തെ ഊമക്കത്തുകള്‍ക്കു പകരം ഇക്കാലത്ത് ഊമെയിലാണെന്ന വ്യത്യാസമേയുള്ളു.

അനോനികളുടെ നല്ല വശത്തെപ്പറ്റി പറഞ്ഞു തന്നത് ജിഷി സാമുവലാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയന്റാണ് അനോനീസ് എന്നാണ് ജിഷി പറഞ്ഞത്. രഹസ്യബാലറ്റാണല്ലൊ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഭയം കൂടാതെ വോട്ടു ചെയ്യണമെങ്കില്‍ രഹസ്യസ്വഭാവം വേണം. അനോനികളെ ആ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി എന്നാണ് ജിഷി പഠിപ്പിക്കാന്‍ ശ്രമിച്ചത്.

എങ്കിലും ചിലപ്പോള്‍ ഇപ്പോഴും ആ ചോദ്യം ചോദിക്കാന്‍ തോന്നും. ജനാധിപത്യം എളുപ്പമല്ല അല്ലേ?


ഓറഞ്ചു തിന്നാൻ പോകുന്നു



സനൽ ശശിധരൻ

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം
പശിമരാശി മണ്ണിനെ ബലാൽസംഗം ചെയ്യുന്നു.
പെരിയാറേ എന്ന കൂട്ടനിലവിളി
റോഡുകളും പാലങ്ങളും
വീടുകളും കെട്ടിപ്പിടിച്ച്
അറബിക്കടലിലേക്ക് ഓടിപ്പോകുന്നു
പിന്നാലെ ഒരു രാക്ഷസൻ തണ്ണിമത്തനുരുളുന്നു..
മണ്ണടരുകൾക്കുള്ളിൽ
ചരിത്രവിദ്യാർത്ഥികൾക്കായി
മനുഷ്യരുടേയും മൃഗങ്ങളുടേയും
നഗരങ്ങളുടേയും ഫോസിലുകൾ
രൂപം കൊള്ളുന്നു
സർവം ശാന്തമാകുന്നു..
പുഴകളെ ബോൺസായിയാക്കി
അടുക്കളത്തോട്ടത്തിൽ
വളർത്തുന്നവരുടെ
രാജ്യം വരേണമേ എന്ന്
ഒരു ശവമഞ്ചം പാട്ടുപാടുന്നു..
നൂറ്റാണ്ടുകാലം വെള്ളത്തിൽ മുങ്ങിനിന്ന
കൂറ്റൻ മരങ്ങളുടെ ശവശരീരങ്ങൾ
ആകാശത്തേക്ക് കൈകളുയർത്തി മരിച്ച
രൂപത്തിൽ വെളിപ്പെടുന്നു..
സ്വപ്നം കഴിഞ്ഞു..
അല്ല ഉറക്കം കഴിഞ്ഞു..
ഞാൻ ഒരു ഡാം പൊളിക്കാൻ പോകുന്നു
ഓറഞ്ചിന്റെ അല്ലികൾ പൊളിക്കുന്നതുപോലെ
കല്ലുകൾ ഓരോന്നോരോന്നായിളക്കി
കടവായിൽ വെച്ച് നുണഞ്ഞ് നീരിറക്കി
ചണ്ടി, ത്ഫൂ എന്ന് തുപ്പണം..

ലോര്‍ക്ക - ചരിഞ്ഞുകിടക്കുന്ന സ്ത്രീ


വി രവികുമാർ


നഗ്നയായി നിന്നെക്കണ്ടാൽ ഞാനോർക്കുന്നതു മണ്ണിനെ,


മിനുസമായ മണ്ണിനെ, കുതിരകൾ മാഞ്ഞുപോയതിനെ,
ഈറകളില്ലാത്ത മണ്ണിനെ, കേവലരൂപത്തെ,
ഭാവിയ്ക്കു മുഖം തിരിച്ചതിനെ, വെള്ളിയുടെ വടിവിനെ.

നഗ്നയായി നിന്നെക്കണ്ടാൽ ഞാനറിയുന്നതു മഴയുടെ തൃഷ്ണയെ,
ചുറ്റിപ്പിടിയ്ക്കാനൊരു പേലവജഘനം തിരഞ്ഞുപോകുന്ന മഴയെ,
അതുമല്ലെങ്കിൽ സ്വന്തം കവിളിന്റെ വെളിച്ചം കാണാതെ
ജ്വരം പിടിച്ച കടലിന്റെ പരപ്പാർന്ന മുഖത്തെ.

കിടപ്പറകളിൽ ചോര മാറ്റൊലിയ്ക്കും,
പാളുന്ന വാളുകളുമായതു വന്നുചേരും,
വയലറ്റുപൂവും ഹൃദയവുമൊളിയ്ക്കുമിടങ്ങൾ
നിനക്കറിവുമുണ്ടാകില്ല പക്ഷേ.

വേരുകളുടെ കലാപം നിന്റെയുദരം.
വടിവു നിവരാത്ത പ്രഭാതം നിന്റെയധരം.
ഇളംചൂടുള്ള കിടക്കയുടെ റോജാപ്പൂക്കൾക്കടിയിൽ
മരിച്ചവർ തേങ്ങുന്നു, ഊഴം കാത്തിരിക്കുന്നവർ.

ബര്‍മ്മയിലേക്ക് ഒരു കത്ത്

വി.പി.അഹമ്മദ്



വിദേശങ്ങളില്‍ ജോലി ചെയ്യാനും കച്ചവടത്തില്‍ ഏര്‍പ്പെടാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകള്‍ കുബൈത്തും ദുബായിയും അബൂദുബായിയും "കണ്ടുപിടിക്കു"ന്നതിന് വളരെ മുമ്പായി ബര്‍മ്മയില്‍ പോയിരുന്നു. ബര്‍മ്മ ഏതെന്നു ഒരു നിമിഷം സംശയിക്കുന്ന കുറച്ചു പേരെങ്കിലും, പ്രത്യേകിച്ച് ഇളം തലമുറയില്‍ ഉള്ളവര്‍ , കാണും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ള അയല്‍ രാജ്യമാണ് ഇന്ന് മ്യാന്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മ്മ.



രാഷ്ട്രീയം, മതപരം, സാംസ്കാരികം, കല, കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ബര്‍മ്മയിലെ സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ബര്‍മ്മ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കച്ചവടത്തിനായും തൊഴില്‍ തേടിയും അവിടേക്ക് കൂട്ടമായി നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ , എഞ്ചിനീയര്‍മാര്‍ , സൈനികര്‍ , റോഡ്‌ പണിക്കാര്‍ എന്നിങ്ങനെ ധാരാളം ഇന്ത്യക്കാര്‍ അവിടെ ജോലിയെടുത്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തോടെ നെല്ല് കൃഷിയിലെര്‍പ്പെടാനും ധാരാളം ഇന്ത്യക്കാര്‍ (പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാര്‍ ) അവിടെ കുടിയേറിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ റംഗൂണില്‍ (ഇപ്പോള്‍ യാംഗോണ്‍ ) ജനസംഖ്യയുടെ പകുതിയോളം തെക്കേ ഇന്ത്യക്കാരായിരുന്നു.


1962-ല്‍ സൈനിക നീക്കത്തോടെ അധികാരം കൈക്കലാക്കിയ ജെനറല്‍ നെവിന്‍ ഇന്ത്യക്കാരെ മുഴുവനായി പുറത്താക്കാന്‍ ഉത്തരവിറക്കി. തലമുറകളായി അവിടെ ജീവിക്കുകയും ആ സമൂഹത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത ഇന്ത്യക്കാര്‍ പൊടുന്നനെ ആക്രമിക്കപ്പെടാന്‍ തുടങ്ങി. 1964-ല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ കൂട്ടായ ദേശ സാല്‍ക്കരണം കൂടെ ആയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിക്ക വയ്യാതെയും മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വ്യോമമാര്‍ഗവും ജലമാര്‍ഗവുമായി അവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ കാര്യമായ പങ്കു വഹിച്ചെങ്കിലും പലരും മരിക്കുകയും കാണാതാകപ്പെടുകയും ചെയ്തു.


* * * *
1960-61 കാലം, പ്രൈമറി സ്കൂളില്‍ (അഞ്ചാം തരം) പഠിക്കുകയാണ് ഞാന്‍ . ആ വര്‍ഷമാണ് മൂത്ത സഹോദരിയുടെ കല്യാണം നടന്നത്. അളിയന്‍റെ പിതാവിന് ബര്‍മ്മയില്‍ കച്ചവടമായിരുന്നു. കല്യാണത്തോടനുബന്ധിച്ചു നാട്ടില്‍ വന്ന അദ്ദേഹം തിരിച്ചു പോകുന്നതിന് മുമ്പുള്ള കുറഞ്ഞ കാലയളവില്‍ കുട്ടികളായ ഞങ്ങളോടും വലിയവരോടും വളരെ അടുത്തിരുന്നു. അമ്മദ്കാക്ക എന്നാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌. അദ്ദേഹം കാണിച്ച സ്നേഹവും അദ്ദേഹത്തോട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആദരവും നല്ല ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തില്‍ .


ആദ്യമായി ഞാന്‍ അവരുടെ വീട്ടില്‍ പോയത്‌, അദ്ദേഹത്തിന്‍റെ കൂടെയാണ്. ഒരു വൈകുന്നേരം നടന്നായിരുന്നു യാത്ര. ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചത്തിനായി ഒരു ചൂട്ട് വാങ്ങാമെന്നു പറഞ്ഞ് ഒരു വീട്ടില്‍ കയറിയതും എന്നെ അകത്തോട്ട് വിളിച്ചു കൊണ്ടുപോയതും പെങ്ങളെ കണ്ടപ്പോള്‍ എന്നെ കളിപ്പിച്ചത് മനസ്സിലായതും ഒരു വലിയ തമാശയായി ഞാന്‍ ഓര്‍ക്കുന്നു. ആ വീട്ടിലെ പ്രവേശന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന വലിയ ക്ലോക്ക് ഞാന്‍ വളരെ കൌതുകത്തോടെ ഏറെ നേരം നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ താക്കോല്‍ കൊടുക്കുന്ന ( winding ) വിദേശ നിര്‍മ്മിത (SEIKOSHA) മായ ക്ലോക്കിന്‍റെ സ്വര്‍ണ്ണ നിറത്തിലുള്ള പെന്‍ഡുലം ആടുന്നതും അപ്പോള്‍ കേള്‍ക്കുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദവും അരമണിക്കൂര്‍ കൂടുമ്പോഴുള്ള മണിയടിയും എനിക്ക് ഇഷ്ടമായി. നോട്ടു ബുക്കിന്‍റെ വലുപ്പമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഞാന്‍ ആദ്യമായി കണ്ടതും അന്ന് അവിടെ വെച്ചാണ്.


ഒരു ദിവസം വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം, അദ്ദേഹം അടുത്ത ദിവസം ബര്‍മ്മയിലേക്ക് തിരിച്ചുപോവുകയാണെന്നും യാത്ര പറയാന്‍ വന്നതാണെന്നും അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ വിഷമമായി. സ്വന്തം വീട്ടില്‍ നിന്നും ഉറ്റവരിലൊരാള്‍ പോകുന്ന പോലെ. ഏറെ വേദനയോടെയും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കിയത്.


രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഉപ്പക്കു അദ്ദേഹത്തിന്‍റെ എഴുത്ത് വന്നു. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള എഴുത്ത് വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "പടച്ചവന്‍റെ വേണ്ടുകയാല്‍ എനിക്ക് എത്രയും പ്രിയപ്പെട്ട മൂസ്സാക്കയും ........" യാത്രയില്‍ ബുദ്ധിമുട്ടൊന്നും കൂടാതെ എറംഗൂലില്‍ (റംഗൂണ്‍ ) എത്തിയ വിവരവും സുഖാന്വേഷണങ്ങളും മാത്രമായിരുന്നു ആ ഉപചാര കത്തിന്‍റെ ഉള്ളടക്കം. കത്തിനു ഒരു മറുപടി അയക്കുന്ന കാര്യം, വീട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തെങ്കിലും ഒരു കത്തെഴുതാനുള്ള പരിജ്ഞാനം ഉപ്പക്ക് ഇല്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കീറാമുട്ടിയായി.


അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നോട്ടുബുക്കിന്‍റെ നടുവില്‍ നിന്ന് പറിച്ചെടുത്ത വരയുള്ള കടലാസ്സില്‍ ഉമ്മ പറഞ്ഞു തന്ന പോലെ ഞാന്‍ എന്‍റെ ആദ്യത്തെ കത്തെഴുതി. എബിസിഡി കാസിനു ബീഡി പാടാന്‍ മാത്രം തുടങ്ങിയിരുന്ന എനിക്ക്, എഴുത്ത് കവറിലാക്കി മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു പെട്ടിയിലിടുന്ന പ്രക്രിയകള്‍ അറിയില്ലായിരുന്നു. അതിനാല്‍ എഴുതിയ കടലാസ്സ്‌ മടക്കി ഉപ്പയെ ഏല്‍പിച്ചു. അങ്ങാടിയില്‍ ആരുടെയോ സഹായത്തോടെ ബാക്കി കാര്യങ്ങള്‍ ഉപ്പ നടത്തുകയും ചെയ്തു.


ബര്‍മ്മയിലേക്ക് ഒരു കത്തിട്ട് മറുപടി ലഭിക്കാന്‍ അന്ന് മൂന്ന്‍ നാല് ആഴ്ചകള്‍ വേണ്ടി വരുമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും കണ്ടില്ല. ആകാംക്ഷയോടെ കാത്തിരുന്ന് കിട്ടാതായപ്പോള്‍ വിഷമം തോന്നിയെങ്കിലും ക്രമേണ കത്തിന്‍റെ കാര്യം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷെ അമ്മദ്കാക്ക എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു.


ഉപ്പയുടെ നെഞ്ചുന്തി നില്‍ക്കുന്ന കീശയില്‍ സ്ഥിരമായുള്ള തേങ്ങാകണക്കുകള്‍ എഴുതിയ തുണ്ട് കടലാസ്സുകളുടെയും പണപ്പയറ്റിന്‍റെ മടക്കിവെച്ച ക്ഷണക്കത്തുകളുടെയും മറ്റ് കടലാസ്സുകളുടെയും കെട്ടു ഒരു ദിവസം എന്തോ കാര്യത്തിനായി എന്നെ കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ കിട്ടിയ മടക്കിയ നോട്ടുബുക്കിന്‍റെ കടലാസ്സ് ഞാന്‍ നിവര്‍ത്തി വായിച്ചു, " ഏറ്റവും പ്രിയപ്പെട്ട അമ്മദ്കാക്ക വായിച്ചറിയുവാന്‍.......". നാട്ടില്‍ നിന്ന് ശത്രുക്കള്‍ ആരോ ഊമക്കത്തായി തനിക്കയച്ച കാലിക്കവര്‍ ആണെന്ന് സൂചിപ്പിച്ചു അമ്മദ്കാക്ക അത് വീട്ടിലേക്കു അയച്ചുകൊടുത്ത കാര്യം പെങ്ങള്‍ നേരത്തെ ഒരിക്കല്‍ പറഞ്ഞത്‌, അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടിവായിച്ചു.