Followers

Saturday, October 31, 2009







m k janardanan

ezhuth/dec/2009





ചോകിം എന്റെ സുഹൃത്ത്‌


ചോകിമും ഞാനും കൗമാര സുഹൃത്തുക്കൾ
വെളുത്തുനീണ്ടമുഖവും നീലക്കണ്ണുകളും
ചിരിയും പ്രയങ്കരം
കറുത്തനിറവും അഴകില്ലാത്ത മുഖവും
പനിനീർ പൂ ഹൃദയവും എനിക്കുതന്നത്‌ ദൈവം!
പൂവിനേയും പൂമ്പാറ്റയേയും ആകാശ
കരിനീലത്തേയും കണ്ട്‌ ഞാൻ
മതിമറക്കുമ്പോൾ ദൈവത്തേ തേടുന്നേരം
കച്ചവടപ്പീടികയിലെ വിൽപനചരക്കി-
ലുടക്കിനിന്നു അവന്റെ ഹൃദയം
ഫൈവ്ഡോളർ വിൽപനവിലയിൽ നിന്നും
നിർമ്മാണ ചിലവുകൾ കഴിച്ച്‌ ലാഭം കണ-
ക്കാക്കുകയാണ്‌ ഏത്‌ നേരവും അവൻ
ഞാൻ പ്രകൃതിനേരുകളിലേക്കും ചോകിം,
കച്ചവടത്തിലേക്കും വളർന്നുവലുതായി!
ദൈവസൃഷ്ടിയുടെ അസംഖ്യജീവരഹ
സ്യങ്ങൾ എന്നെ വാരിപ്പുണർന്നുമ്മവച്ചു
അവൻ കൊടുമുടിയോളം വ്യവസായിയായി
ഓരോചുവടിലും എന്റെ നേതൃത്വം ദൈവ-
മായിരിക്കുമ്പോൾ, അവന്റെ ഊഴംപണം മാത്രമായി!
അവന്റെ പട്ടുനൂൽ ഫാക്ടറിയിൽ
അനേകായിരം കൊക്കൂണുകൾ ചൂടിൽ
ജീവൻ തിളച്ചു എന്നെ വിളിച്ചുകേണു
ഞാനും എന്തിനെന്നറിയാതെ ദൈവ-
ത്തോടൊപ്പം നിന്നു വെന്തുരുകി..
പ്രാണിഹത്യകളെ ഞാനെതിർത്തപ്പോൾ,
അവന്റെ തുച്ഛകളെ തടുക്കുകഅസാദ്ധ്യം എന്നറിഞ്ഞു
നിർബ്ബന്ധം എന്റേത്‌ മൂത്ത്‌, അനന്ത-
ശാപം ഒഴിവാക്കാൻ അവൻ പിന്മാറി!
ശേഷശതകോടി ജീവൻ രക്ഷപ്പെട്ടു
ദൈവസ്നേഹത്താൽ ഞാൻ കീഴോട്ടും
ധനശക്തിയാൽ അവൻ മേലോട്ടും വളർന്നു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും
ഭൂമിപ്രാണന്മാക്കും എന്നെ ഇഷ്ടമായി
തീയിൽ ശീലിച്ചുവേണമത്രെ നടക്കാണെന്നു പ്രകൃതിശഠിച്ചു
ഭക്ഷണം കിട്ടാത്തപ്പോൾ പട്ടിണി പരിവയായി
ഒരിക്കലും ദൈവത്തെ കൈവിട്ടില്ല
അവനും ഞാനും വിവരങ്ങൾ കൈമാറിയിരുന്നു
എന്റെ ദുരിതം വേരറുക്കാൻ അവൻ
അയച്ച ബ്ലാങ്ക്‌ ചെക്ക്‌ ഞാൻ മടക്കി
ഇപ്പോഴവൻ ജയിലഴിക്കുള്ളിൽ തടവുപുള്ളി
ബിസിനസ്സ്‌ വളർത്താൻ നോക്കിയ
പിഴവിൽ അവനും രാജ്യവും കടക്കെണിയിൽ
എല്ലാവരും തള്ളിപ്പറഞ്ഞു
ആരും തുണയില്ലാതെ ആകാശത്ത്മൃതിപരത്തുമ്പോൾ,
ദൈവവിളി കേട്ട്‌ ഞാനെത്തി
ഓ കരഞ്ഞു എന്റെ ഹൃദയത്തിനുള്ളിൽ
അവനിടം കിട്ടി. മോചനനാൾ തൊട്ട്‌-
എന്നുംഎനിക്കൊപ്പം. പ്രപഞ്ച
ജാലങ്ങളിൽ ആകൃഷ്ടരായി,
ആനന്ദപൂർണ്ണിമയിൽ ഞങ്ങൾവസിച്ചു
ശാന്തിയുടെ നിലാവുകൾ ഹൃദയങ്ങളിൽ
പെയ്തിറങ്ങി