Followers

Wednesday, December 5, 2012

ezhuth /2012 december

ezhuth /december/2012

പച്ചത്തുരുത്ത്

ഫൈസല്‍ ബാവ

 

പ്ലാസ്റ്റിക് മനുഷ്യനേയും ഭൂമിയേയും വിഷമയമാക്കുന്നു.


ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടി കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ വ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ വലിച്ചെറി യുന്നവയില്‍ ഇന്ന് ഏറ്റവും അധികം അപകട കാരിയാവുന്ന വസ്തുവാണ് പ്ലാസ്റ്റിക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചു. നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായി ഉപയോഗിക്കുകയും ബാക്കി വരുന്ന മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് വിവിധ തന്ത്രങ്ങളിലൂടെ പുറം തള്ളുകയാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മാണത്തിലും സംസ്കരണത്തിലും അപകടകരമായ വിഷാംശങ്ങള്‍ പുറത്തു വിടുന്നുണ്ടെന്ന് മനസ്സിലാക്കി യതിനാലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്ലാസ്റ്റിക് വ്യവസായത്തെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. സര്‍വ മേഖലയിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിക്കുകയാണ്. വിവിധ രാസ മാലിന്യങ്ങളാലും മറ്റ് മലിനീകരണങ്ങളാ‍ലും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ തന്നെയാണ് പ്ലാസ്റ്റിക്കിന്റെ വ്യാപനവും വ്യവസായവും അധികരിച്ചു കൊണ്ടിരിക്കുന്നത്.

പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെ യൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറി ക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് വ്യാപനത്തിനു പിന്നില്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അങ്ങനെ കുത്തക കമ്പനികളുടെ മരുന്ന് വ്യവസായം കൊഴുക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യ രാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്.
വ്യവസായ മേഖലയിലും നിത്യോപ യോഗത്തിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വര്‍ധിച്ചു കൊണ്ടി രിക്കുകയാണ്. ചെലവ് കുറവും, ഭാര ക്കുറവും പ്ലാസ്റ്റിക്കിന് ഏറെ സ്വീകാര്യത നേടി കൊടുത്തു. മനുഷ്യ ജീവിതത്തിന്റെ വേഗത വര്‍ധിച്ചതോടെ ഉപയോഗ ശേഷം വലിച്ചെറിയുക എന്ന നിയോ കൊളോണിയല്‍ ചിന്ത വേരോടിയതും ഭക്ഷണ ക്രമം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയതും പ്ലാസ്റ്റിക് വ്യാപനത്തിന് കാരണമായി. ഇതു മൂലം മൈക്രോണില്‍ കുറവു വന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാനും ഉപയോഗ ശേഷം വലിച്ചെറിയാനും തുടങ്ങിയതോടെ ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തി ലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. പ്ലാസ്റ്റിക്കിന്റെ ഉല്പാദനത്തിലും ഉപയോഗത്തിലും സംസ്കരണത്തിലും വിഷം മാത്രമാണ് പുറംന്തള്ള പ്പെടുന്നത്. എങ്കില്‍ ഉപയോഗ ത്തിന്റെ സുഖം മാത്ര മോര്‍ത്ത് ഇത്തരം ഉല്പന്നങ്ങളെ ആശ്രയിക്കുന്ന മനുഷ്യന്റെ ചിന്തയെ പിന്തിരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭൂമിയുടെ പ്രകൃതി ജന്യമായ പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയും ഭൂമിയുടെ ജല സംഭരണത്തെയും വായു സഞ്ചാരത്തെയും ഇല്ലാതാക്കിയും പ്ലാസ്റ്റിക് നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. ഇതു മൂലം മണ്ണിനെ ഉപയോഗ ശൂന്യമാക്കി കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ ക്ലോറിനല്‍ മൂലകം പ്രവര്‍ത്തിക്കുന്നു. ഈ തിരിച്ചറിവ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ക്കു ണ്ടായതിനാലാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഭൂമിക്ക് ഭാരമായി മാറി ക്കഴിഞ്ഞ ഈ പ്രശ്നത്തെ ഇനിയും തിരിച്ചറി ഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായി ചുരുങ്ങും. പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അത്രയും വരും തലമുറ യെയാണ് ബാധിക്കുക. ഇനിയും ഒരു ബദല്‍ സാദ്ധ്യതയെ പറ്റി നാം കാര്യമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരം. ബദല്‍ മാര്‍ഗത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടതുണ്ട്. എങ്കിലും വിഷ മയമായ അന്തരീക്ഷ ത്തില്‍ നിന്നും രക്ഷ നേടാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയേ തീരൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരിക, പ്ലാസ്റ്റിക് വ്യവസായ ത്തെയും വിപണനത്തെയും നിരുത്സാഹ പ്പെടുത്തുക. പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി ജനങ്ങളെ ബോധവ ല്‍ക്കരിക്കുക. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തുക, മര, ലോഹ, തുണി യുല്‍പ്പന്നങ്ങളേയും അതിനോട് ബന്ധപ്പെട്ട കുടില്‍ വ്യവസായ ങ്ങളേയും പ്രോത്സാഹി പ്പിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ അതാത് ഭരണ കൂടങ്ങളും ജനങ്ങളും കൂട്ടായി ശ്രമിക്കേ ണ്ടതുണ്ട്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.

സർക്കാർ എന്ന എൽ.ഡി.സി



                                  þþþþþþþþþþþþþþþþþþþþþþþþþþþþ
                                                                  sI F taml\hÀ½
                                                                  þþþþþþþþþþþþþþþþþþþþþþþþ
        



                          
                         

               CXv Fsâ hm¡pIfÃ. XIgnt¨«sâ hfsc {]kn²amb GWn¸SnIÄ F¶ t\mhen ]dbp¶XmWv.
               BcmWv \½sf `cn¡p¶sX¶p tNmZn¨m Hä hm¡n D¯cw e`n¡pw. kÀ¡mÀ. ]s£ BcmWv kÀ¡mÀ F¶p tNmZn¡pt¼mgmWv Ipg¸w.
               ho, Zn ]o¸nÄ Hm^v C´y F¶v `cWLS\ ]dbpw. D½³Nm­n F¶v \memw ¢mkv hnZymÀ°n ]dbpw. t¥m_ `oa·msc¶v _p²nPohnIÄ ]dbpw. kn sF F F¶v hn¹hImcnIÄ ]dbpw. a³taml³knwKv F¶v tcJIÄ ]dbpw. tkmWnbmPn F¶v ]{X§Ä ]dbpw. ]s£ kXyw F´mWv ?  
              GWn¸SnIÄ aebmft\mh kmlnXy¯nse A]qÀh J\nIfnsem¶mWv. Xncph\´]pcw sk{It«dnbäv ]Ým¯eam¡n cNn¨ Cu t\mh \½psS kÀ¡mÀ `cWk{¼Zmb¯nsâ a\Êv Xpd¶p Im«p¶ IYbmWv.
              B t\mh \ÂIp¶ D¯camWv.
              kÀ¡mÀ F¶m AXv Hcp henb F Un kn BWv.
              F Un kn F¶m AdnbmatÃm. temhÀ Unhnj³ ¢mÀ¡v. GXp `cWIqShpw \ne\n¡p¶Xv ^bepIfneqsSbmWv. `cWIqS¯nsâ GXv {]hÀ¯\hpw ^benÃmsX apt¶m«v t]mInÃ. B ^bensâ P\\w apX acWw hsc AXns\ I¬t{SmÄ sN¿p¶ kyjvSnØnXn kwlmcI\mWv F Un kn. P\m[n]Xykwhn[m\¯nsâ aq¶p  XqWpIfmb ]mÀesaâpw PpUojydnbpw FIvknIyq«ohpw hmkvXh¯n F Un kn Csæn \nÀÖohamWv. F Un kn F¶Xv kÀ¡mcnse Gähpw Xmgs¯ tPmen¡mc³ apX No^v sk{I«dn hsc DÅ ^bÂ\nÀ½mXm¡fmWv. Hcp knw_Â.
              \nba§Ä \ap¡p th­n D­m¡p¶hÀ F Un kn BWv. Ahcp­m¡nb AtX \nbas¯ adn IS¡m\pÅ hnZyIfpw \ap¡pth­n AXn¯s¶ Hfn¸n¨p hbv¡p¶Xpw AhcmWv.
              kÀ¤mßIamb \in¸n¡Â, {Intbänhv Unkv{SIv j³ F¶v Hcp   kahmIyap­v C¡tWmanIvknÂ. AXnsâ D]ÚmXmhmb tPmk^v jpw ]oäÀ Ignª \qäm­nse Gähpw {]KÛcmb cmjv{Sobþkm¼¯nIhnZKv²cn Hcmfmbncp¶p. temIs¯¼mSpapÅ P\m[n]Xys¯kwhn[m\s¯¡pdn¨pÅ At±l¯nsâ {]ikvXamb Hcp A]{KY\ap­v.
              P\m[n]Xyw F¶p h¨m \mw thm«nwKv F¶ {]{InbbneqsS s]mXphmb \· Fs´¶v a\Ênem¡n AXv \S¸m¡m\pÅ `cWm[nImcnIsf sXcsªSp¯v Ahscs¡m­v AXv sN¿n¡p¶p F¶mWv \mw IcpXnbncn¡p¶Xv. CXv sXämWv. thWsa¶p h¨m¯s¶ Cu coXn \S¯m³ ]äm¯{X A{]mtbmKnIhpamWv. \½psS AdnhnÃmbvabpw D]cn¹hXbpw Adnbmhp¶ anSp¡\mb cmjv{Sobt\Xmhn\v \s½s¡m­v AbmÄ¡p th­n thm«p sN¿n¡mhp¶tXbpÅp. hn]Wnbn DXv¸¶§fpambn F¯p¶ I¼\nIfpsS aÕcw t]mse t\Xm¡Ä X½nepÅ aÕc¯n\v Hcp icnbpsS ]cnthjw \ÂIn kwXy]vXn ASbm³ klmbn¡pI am{XamWv sXcsªSp¸pIÄ thm«ÀamÀ¡v FhnsSbpw \ÂIp¶Xv.
               ]s£ CÆn[w \½sf sacp¡n knwlmk\w IcØam¡p¶ Cu anSp¡cpsS \nesb´mWv ? AhnsS Ahsc \nb{´n¡m\mbn Hcp thm«pw th­m¯ FÂ Un kn sI«pIW¡n\v Imen ^bepIfpambn Im¯ncn¡p¶p. 
               At¸mÄ BcmWv icn¡pw `cWm[nImcnIÄ ?
               \½psS C´y³ P\m[n]Xy kwhn[m\¯nsâ FÃm \«pw t_mÄ«pw 
\¶mbn a\Ênem¡n Ahsb kz´w ssienbn D]tbmKs¸Sp¯nb \¼À h¬ {]Xn`bmbncp¶tÃm [ocp`mbn Aw_m\n. At±lw ]dbpw  
               kÀ¡mÀ kwhn[m\s¯ BÀ¡pw amäms\m¡nÃ. Gähpw anSp¡\mb
t\Xmhn\p t]mepw. B kwhn[m\¯nsâ ssa³Uv skäv A{X iàhpw Dd¨XpamWv. ]pXnb Bib§Ä Ahscs¡m­v AwKoIcn¸n¡pI Akm²yamWv.
               FÂ Un kn F´mbmepw amdpInÃ. \ap¡p amäm³ ]äpIbpanÃ.
               AXn\v {ian¨ temIt\Xmhv amthm sk XpwKp t]mepw ]cmPnX\mbn.
               Cu hnjbs¯ AXnat\mlcambn sSenhnj\n AhXcn¸n¨ sbkv an\nÌÀ ]c¼c _n _n kn bpsS ss{]w ssSw lnämbn. ]s£ {_n«\nse F Un kn ¡pt]mepw amäsam¶pw kw`hn¨nÃ.   
               Cu kwhn[m\s¯, ]s£, [ocp`mbnPn XtâXmb coXnbn sacp¡n. Gähpw ]nSn]mSpÅ P\t\Xmhpw hmkvXh¯n Acq]nbmb ]s£ FÃm kÀ¡mÀ NcmNc§fnepw \ndªp \n¶ F Un kn bpsS Zmk\msW¶v [ocp`mbnPn¡v Adnbmambncp¶p. At±lw F Un kn bpsS Zmk\mbn. Xsâ Bhiyhpambn ]pe_Ôw t]mepanÃm¯, ]s£ `mhnbn D­mtb¡mhp¶ FÃm cmjv{SobþHutZymKnI F Un kn IÄ¡pw At±lw Zmk\mbn. `mcXob ]mc¼cy¯n FÃmhscbpw sXmgpXp. hµn¨p. ImWn¡bn«p. \S Xpd¶v {]kmZw e`n¡m³ Imet`Zsat\y {iotImhn¸Snbn Im¯p\n¶p. Hcp Al´bpw Im«nbnÃ.
               At±lw ]dªp.
               F\n¡v t\Xm¡sftbm AhcpsS hnizmk§sftbm amäm³ ]äpInÃ. ]s£ Xocpam\§Ä FSp¡m³ Ahsc klmbn¡m³ Ignbpw.
               Aw_m\nbpw XIgnt¨«\pw Im«nbXv Htc Nn{XamWv.
                         kÀ¡mÀ F¶m F Un kn.

My Birthday

dr.k g balakrishnan

                   
                        Bright, brilliant the sky;
                        Am inquisitive; the why;
                        Is as usual bewildering;
                        Me the knowing unknowing!

                        The spontaneity of this speck;
                        The uncertainty of this clock;
                        Really what does it speak?
                        O it is past; the next is in sight!

                        Happy I am for this dawn;
                        My 68th birthday is born;
                        How much I saw sang;
                        Heard tasted smelt an’ ran!
                       
                        Still my eyes, eager to view;
                        The next morn nascent new;
                        My wings winging to the show;
                        That conjuring swirling glow!
                        ======================

CHRISTMAS GREETINGS

premji


Christmas was only two weeks away. And I was wandering through the newly opened shopping mall in the city, to purchase some inexpensive gifts for friends and relatives, along with my younger son.
“Dad, please get me also a greeting card... for a very special friend of mine”, my seven year old lad demanded coolly.

Christmas is a nightmare for parents, poor , like me.

“Very special friend? Is it for your girlfriend?”

“Daaaaaaaaaad”, poor boy was getting angry.

“Sorry young-man... I was just kidding you”, I tried to calm him down. “O.K...

"Do you want an expensive card or so?”

“No... He doesn't like expensive things... I need a simple....”, he stopped in the middle.

“But, elegant one?”

“Yes...”
Christmas was over and also the holidays.

Continuous ringing bicycle bells woke me up from deep slumber, around four'o clock, in the evening.

“Unfortunately, the postal department couldn't locate the addressee...”, postman told while returning the greeting card. “We are extremely sorry...”, the old man pedaled away with a naughty smile on his pale face.

Tears blinded my eyes, while going through the unfamiliar “To address”.

JESUS
VATICAN

മരണം

സലില മുല്ലൻ


മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു.
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

ആണ്‍മരം

രശ്മി കെ.എം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

പകരം

വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.

മറുവിളി

സന്തോഷ് പാലാ


നേരം വെളുക്കുന്നു കൂട്ടുകാരാ
നിന്റെ നേരിന്‍ 
വെളിച്ചം
നിഴല്‍ തേടിയെത്തുന്നു
 
കാലം കലര്‍പ്പുമായി 
കൊഞ്ഞനം കുത്തുന്നു
കാണുന്നു ഞാന്‍ 
നിന്റെ ജീവതാളം

ആരാണ്  നിന്നുടെ 
അത്ഭുതക്കാഴ്ചകള്‍ക്കന്ത്യം
വരുത്തിയുന്മാദം
തീര്‍ത്തത്?

ആരാണ്  നിന്നുടെ
ജീവിതസന്ധിയെ
കാലപ്പഴക്കം 
കനപ്പിച്ചറുത്തത്?

വിസ്മയം വിഭ്രാന്തി 
തീര്‍ത്തതിനുത്തരം 
തേടുമ്പോള്‍
എത്ര നിസ്സാരമീ 
ജീവിതമോര്‍ത്തുപോയ്!


ഒരു മിഴിനീര്‍ക്കണ-
മുറങ്ങാതെയിന്നുമീ
മുറിത്തറയിലു-
ണര്‍ന്നിരിക്കുന്നു

ഇരുളിലെവിടെയോ
സ്വരമൊതുക്കിയൊരു 
നിശാശലഭമെന്റെ
നിഴലളന്നിരിക്കലാം

കരുതി നില്‍ക്കുന്നു
നിന്മുന്നില്‍ 
ഞാനെന്റെ കരുതലായി 
കണ്ണിലെ 
കാഴ്‌ചകള്‍ കൂടെയും

നില്‍ക്കനില്‍ക്കയെന്‍ 
സ്നേഹിതാ
നമ്മുടെ ചൊല്‍പ്പടിക്കു
നടക്കുമോ 
സൂര്യനും ചന്ദ്രനും?

അസ്തമിച്ചുവെന്നാരു
ചൊല്ലീടുന്നു
കത്തി നിന്നോരാ 
വിപ്ലവനാളുകള്‍

വര്‍ത്തമാനം 
പറഞ്ഞീടുവാനെത്തുമ്പോള്‍
ഉത്സവാഘോഷം 
മദിക്കുന്നു മാനസ്സേ

കെട്ടിയിട്ടോരു 
ചങ്ങലക്കപ്പുറത്തുറ്റു 
നോക്കുന്നു
ജാലകപ്പാളികള്‍

ഉഗ്രമുന്മാദമൊഴിപ്പിച്ചു 
തീര്‍ക്കുമോ
സ്വപ്ന ഭൂമിക  
വീണ്ടുമെനിക്കായ്

തൊട്ടു തൊട്ടു 
ഞാന്‍ 
നില്‍ക്കുന്നു മണ്ണിതില്‍
വിട്ടുപൊകുവാന്‍ 
വയ്യെന്റെ ചങ്ങാതീ

എത്ര ഇരുട്ടിലും 
ഒത്തനിഴലായി
എത്തുക,
മുന്നില്‍ നടന്നുകൊള്‍ക!

എത്ര ദൂരത്തില്‍ 
നിന്നാകിലും
എന്‍ വിളിക്കൊന്നു 
സമ്മാനിയ്ക്ക
നിന്റെ മറുവിളി!

Your Smiles


Nisha.G


I feel so crazy
When you smile at me
I feel so nice
When you look at me.
The dimple on your cheeks
drives me so mad.
The blackest thick moustache
Thumps my crazy heart.
On nights when I hug my
Soft silent pillows
I feel you breathe near my face.
On mornings
When the yellow rays
Penetrate the curtains
I feel you coming down
With those warm rays.
Then I do feel...
My limbs bound
By your silent smiles
Like a silver ray near a dark black cloud
Like a cool cool ice gliding down a thirsty throat.
Your smiles showers down on my still soul.

വെള്ളം തറയില്‍ പലതലകളായി

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

The painted forms

sreedevinair


Colored shapes fill in the canvas

As terrifying forms.

Drawn, all in mixed colors,

When ever tried to beautify them,

Devils kept on dripping down the brush.

Who makes the world weired

Hiding behind the colors?

Are colores the successsors or representatives

Of some terrible truth?

I kept the brush washed

To keep my life from getting colored.

Are human emotions green?

Is Nature green?

Is Nature's green also a guise?

Could easily detect empty emotions on the painted faces.

Let's not color the picture of Life.

On the canvass,invisible forms of voidness

Blossomed.

It is always risky to seek the soul

That throws away the mask.

The risk of enjoyable emotions.

ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടം



സനൽ ശശിധരൻ

തങ്ങളാണ് ഞാനെന്ന്
എന്റെ കൈവിരലുകൾ അഹങ്കരിക്കുന്നുണ്ട്
കാൽ വിരലുകളും ഒട്ടും പിന്നിലല്ല അക്കാര്യത്തിൽ.
ഞാൻ താനാണെന്ന് എന്റെ തലയ്ക്കുമുണ്ട് തോന്നൽ
കണ്ടില്ലേ തലയെടുപ്പ്!
എന്തിന് തലയെ കുറ്റം പറയണം,
ഞാനെന്ന് പറയുമ്പോൾ
നെഞ്ച് എത്രമാത്രം വിരിയുന്നു എന്ന് നോക്കൂ.
മുഷ്ടിക്കും
നട്ടെല്ലിനും
പൊഴിഞ്ഞുപോകുന്ന മുടിക്കും
മുറിച്ചെറിയുന്ന നഖങ്ങൾക്കും വരെ അതേ തോന്നലുണ്ട്,
ഞാൻ അവറ്റയാണെന്ന്.
എന്തൊരു തമാശയാണ്!
ബസ് സ്റ്റാൻഡിലെ ജനക്കൂട്ടം പോലെയുണ്ട്,
വാസ്തവത്തിൽ ഈ ഞാൻ.
ബസ് കാത്ത് നിൽക്കുകയാണ്.
ബസ് വരുന്നതുവരെ ഒരൊറ്റ ജനത
നിമിഷങ്ങൾക്കപ്പുറം
പലവഴികളിലേക്ക് പിരിഞ്ഞുപോകുന്ന ആൾക്കൂട്ടം..
എന്തൊരു ശൂന്യതയാണ് അൽ‌പ്പസമയത്തിനകം
വരാനിരിക്കുന്നത് അല്ലേ...

റീസൈക്ക്ള്‍



രാം മോഹൻ പാലിയത്ത്


മരിച്ചു ചെല്ലുന്ന
മനുഷ്യമ്മാരുടെ
മനസ്സെടുത്തത്രെ
അടുത്ത ബാച്ചിലെ
ശുനകന്മാര്‍ക്കവന്‍
ചമപ്പൂ വാലുകള്‍.
അതുകൊണ്ടാണത്രെ
അവ നിവര്‍ത്തുവാന്‍
പണിപ്പെട്ടോരെല്ലാം
പരാജയിക്കുന്നു

ഒരു പ്രഭാതത്തില്‍

ബി.ഷിഹാബ്

പറമ്പ് വേനല്‍ചൂടില്‍
ഞെരിപിരി കൊണ്ട്
മഞ്ഞളിച്ച് കിടന്നു.

കരിയിലകള്‍ കാശിയ്ക്കുപോകാന്‍
മണ്ണാംങ്കട്ടയെ കാത്തുക്കിടന്നു.

മാമ്പൂ അകാലത്തില്‍ കരിഞ്ഞു കൊഴിഞ്ഞു
തുമ്പിയെപ്പറ്റി കേട്ടിട്ടില്ലാത്ത കുട്ടികള്‍
കാര്‍ട്ടൂണ്‍ പരമ്പര കണ്ടു.
എലിയെയും, പൂച്ചയെയും
പരമ്പരയില്‍ പരിചയപ്പെട്ടു.
കിളിത്തട്ട് കളി
കമ്പ്യൂട്ടറിലേയ്ക്ക് മാറി
വീട്ടമ്മ കുട്ടികളുമായ്
നിസ്സാരക്കാര്യങ്ങള്‍ക്ക് കലഹിച്ചു.
ശോശിച്ച ഒരു വവ്വാല്‍
വൈദ്യുതക്കമ്പിയില്‍ തൂങ്ങി ചത്തു.
വണ്ടികിട്ടാതെ ഗൃഹനാഥന്‍
കവലയില്‍ കാത്തുനിന്നു.
ഉച്ചയായാല്‍ എല്ലാം മാറിയേക്കാം.
ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണ്‌.
നാളെ എന്തായിരിക്കാം
ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ

The Piano Room


winnie panicker

It lead me into a room that was dark
And eerie
And looked like havens arena
Notes of music, salsa-ing and balae dancing
In the ball room of my mind
The plaintive tunes went high and low
And moved to and fro
Glimmers of light lit up and blinked
And it let the music flow still
Into the glassy ocean of innocence

The keys black and white when
I played it sensuously
It led me into a room of
Fantasizing dreams and colorful
Thoughts...

Like the dead ends when a music note
Finishes playing … it echoed with all mite
In the ears that longed for thirsty drops
In a quenching heart.

കൊച്ചി-മുസരിസ് ബിനാലെ 12-12.2012




ചിത്രകാരൻ
ചിത്രകലയെന്നാല്‍ രവിവര്‍മ്മയാണെന്ന് ധരിച്ചുവച്ചിരിക്കുന്ന നമ്മുടെ പൊതുബോധത്തെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാരും ശില്‍പ്പികളും നമുക്കുണ്ടെങ്കിലും അവരൊന്നും നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടാറില്ല. അവരാരും ആദരവിനു കാത്തുനില്‍ക്കാറില്ലെന്നതാണു സത്യം !

കാരണം അത്രക്കു അടച്ചുകെട്ടി ബന്ധവസ്സാക്കിയിരിക്കുന്ന കലാ-സാംസ്ക്കാരിക ബോധമാണ് ജാതി-മത-കക്ഷിരാഷ്ട്രീയ ബോധം കൂടിയ നമുക്കുള്ളത്. പുറമേ നിന്നുള്ള കാറ്റും വെളിച്ചവും തട്ടിയാല്‍ നമ്മുടെ മഹത്തായ രാഷ്ട്രീയ-സാംസ്ക്കാരിക-സദാചാരബോധത്തിനു കളങ്കമേല്‍ക്കാനിടയുണ്ടെന്ന് നമുക്കുറപ്പാണ്. മാത്രമല്ല അഴിമതി എന്നു ചിന്തിക്കുന്നതുപോലും പാപമാണെന്നതിനാല്‍ നാം അഴിമതിയുണ്ടാകാനിടയുള്ള സാമ്പത്തിക സാമൂഹ്യ പരിപാടികളില്‍നിന്നെല്ലാം വളരെ അകലത്തേ നില്‍ക്കു.ഇതെല്ലാം അറിഞ്ഞിട്ടും ആരെങ്കിലും സാമൂഹ്യ സാംസ്ക്കാരിക ഇടപെടലിനായി മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ ധാര്‍മ്മിക രോക്ഷം പിന്നെ അടങ്ങിയിരിക്കില്ല. പതിവിനു വിരുദ്ധമായി ആരെന്തു ചെയ്താലും അത് അഹങ്കാരവും, അഴിമതിയും, സ്വാര്‍ത്ഥതയും, ഗൂഢാലോചനയും, ഹിഡണ്‍ അജണ്ടകളുടെ സാധ്യതകളുടെ കേളികൊട്ടുമാണ്. മൊത്തത്തില്‍ കേരളം സംശയരോഗികളുടെ സ്വന്തം നാടാണെന്ന് നിസംശയം പറയാം.അതുകൊണ്ടുകൂടിയാണ് കൊച്ചിയില്‍ ആദ്യമായി നടത്തപ്പെടുന്ന “കൊച്ചി-മുസരിസ് ബിനാലെ 12.12.2012” വിവാദത്തിനും, ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഴിമതി ആരോപണങ്ങള്‍ക്കും വിധേയമായി സംഘാടകരെ കുരിശിലേറ്റാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

വല്ലവരുടേയും അദ്ധ്വാനത്തിലും, ക്രിയാത്മകശേഷിയിലും,സംഘാടനത്തിലും, സ്പോണ്‍സര്‍ഷിപ്പിലും ഒരുക്കപ്പെടുന്ന ബിനാലെക്കെതിരായി എന്തിനാണാവോ നാം അഴിമതിയും, ലോകാവസാനവും ഭയന്ന് നിലവിളിച്ചു കരയുന്നത് ? ലോകത്തെമ്പാടുമുള്ള കലാകാരന്മാരും, സാംസ്ക്കാരിക പ്രവര്‍ത്തകരും, കലാസ്വാദകരും തീര്‍ഥാടനമ്പോലെ എത്തിച്ചേരുന്ന ഒരു ഇവന്റു സൃഷ്ടിക്കുമ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ടവരും, സര്‍ക്കാരും, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഭീമന്മാരും, കോര്‍പ്പറേറ്റ് കമ്പനികളും ബിനാലെക്കായി കയ്യയച്ച് സ്പോണ്‍സര്‍ ചെയ്യാന്‍ മുതിരുന്നത് അവര്‍ക്കുണ്ടാകുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ്.

അതിനെല്ലാം കൃത്യമായി കണക്ക് പറയാനും, അധികാരസ്ഥാപനങ്ങളില്‍ കണക്ക് അവതരിപ്പിക്കാനും ശേഷിയുള്ളവരല്ലേ ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ സംഘാടകരാകാന്‍ തയ്യാറാകുകയുള്ളു എന്ന സാമാന്യയുക്തിയെങ്കിലും നാം മനസ്സിലാക്കേണ്ടതാണ്. (ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നമ്മുടെ ജ്വല്ലറികളെ ഉപയോഗിച്ച് സ്ത്രീകളെ നെറ്റിപ്പട്ടം കെട്ടിയ ആനയെക്കാള്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ പൊതിയുകയും,പുരുഷന്മാര്‍ക്കു കൂടി സ്വര്‍ണ്ണ കൈവിലങ്ങ് ആഭരണമായി നിര്‍മ്മിച്ചു നല്‍കിയും, കുട്ടികളെ സ്വര്‍ണ്ണം തീറ്റിക്കുകയും ചെയ്ത് ആയിരക്കണക്കിനു കോടികള്‍ കൈക്കലാക്കി പോകുന്നത് കാണാന്‍ കഴിയാത്ത നമ്മളാണ് രണ്ടു കോടിയുടെ കണക്കവതരിപ്പിച്ചില്ല, കിട്ടാനിടയുള്ള 70 കോടിയുടെ കണക്ക് കണ്ടില്ല എന്നൊക്കെ ഒച്ചവെക്കുന്നത് ! സാമ്പത്തിക അഴിമതി ആരോപണവും, സംശയവും പ്രചരിപ്പിച്ച് തുടങ്ങാനിടയുള്ള പദ്ധതിയെ അലസിപ്പിക്കുന്ന ഈ കൂടോത്രം മലയാളി മനസ്സിന്റെ ശാപം തന്നെ ! ) കൊച്ചിയിലെ മട്ടാഞ്ചേരിപോലുള്ള പുരാതന പാണ്ഢികശാലകള്‍ ധാരാളമുള്ള സ്ഥലം ലോകം ശ്രദ്ധിക്കുന്ന പ്രദര്‍ശന വേദിയാക്കാന്‍ ശ്രമിക്കുമ്പോഴുള്ള മുന്നോരുക്കങ്ങളുടെ സമയവും അദ്ധ്വാനവും എത്ര ഭാരിച്ചതാകുമെന്ന് നാം ഓര്‍ക്കേണ്ടതാണ്. ലോക നിലവാരത്തിലുള്ള ശബ്ദ വെളിച്ച നിയന്ത്രണങ്ങളില്ലാത്ത പ്രദര്‍ശനവേദിയിലേക്ക് ലോക പ്രസിദ്ധ മ്യൂസിയങ്ങള്‍ തങ്ങളുടെ കലാവസ്തുക്കള്‍ പ്രദര്‍ശനത്തിനയക്കുകയില്ലെന്നും ഉറപ്പാണ്.


വന്‍പിച്ച ഇന്‍സ്റ്റാളേഷനുല്കളും, വ്യത്യസ്ത പ്രദര്‍ശന വൈവിധ്യവും സജ്ജീകരിക്കേണ്ടതായ ബിനാലെ ഒന്നോ രണ്ടോ വ്യക്തിക്ക് നടപ്പാക്കാനാകുന്ന കലാപ്രദര്‍ശനമല്ല. അതൊരു സമൂഹത്തിന്റെ കൂട്ടയ്മയും, ആവിഷ്ക്കാരവും, അഭിമാനവുമായി സംജാതമാകുന്ന ലോകവിരുന്നാണ്. വിദേശങ്ങളില്‍ സഞ്ചരിക്കാതെതന്നെ ആ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകുക എന്നാല്‍ നമുക്കും, നമ്മുടെ നാടിനും ലോകത്തിന്റെ വേദിയാകാനാകുന്ന അസുലഭവേളയാണ്. ബിനാലെ എന്നത് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണെന്ന ധാരണതന്നെ പൊളിച്ചുകളഞ്ഞാലേ അതെന്താണെന്ന് മനസ്സിലാക്കിത്തുടങ്ങാനാകു. ആര്‍ട്ടു ഗ്യാലറിയിലെ ഒരു ചെറിയ പ്രദര്‍ശന്മായല്ല ബിനാലെകളെയും ട്രിന്നലെകളേയും കാണേണ്ടത്. അതൊരു ഉത്സവമാണ്.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്ര-ശില്‍പ്പകലയുടെ ഉത്സവത്തെ ബിനാലെയെന്നും, മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തെ ട്രിനാലെയെന്നും പേരുവിളിക്കുന്നു. ജനകീയമായ പങ്കാളിത്തത്തോടെ അസാധാരണമായ രൂപഭാവങ്ങളില്‍ സംഭവിക്കുന്ന ക്രിയാത്മകതയുടെ വേദിയാകാന്‍ ഒരു പട്ടണം അല്ലെങ്കില്‍ ഒരു നാട് മുഴുവന്‍ അണിഞ്ഞൊരുങ്ങുന്ന അഭൂതപൂര്‍വ്വമായതും വര്‍ഷങ്ങള്‍ നീളുന്നതുമായ ഒരു തയ്യാറെടുപ്പാണ് സംഘാടനതലത്തില്‍ ബിനാലെ. വിശാലമായ ആ കാന്‍‌വാസില്‍ അവതരിക്കപ്പെടുന്ന ആശയാവിഷ്ക്കാരങ്ങളും ദൃശ്യ-ശ്രവ്യതലങ്ങളുടെ പുതിയ കാഴ്ച്ചപ്പാടുകളും സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ ഇഴചേരുന്നതുപോലും നമുക്ക് നേരില്‍ കാണാനാകും.


അതിലുമുപരിയായി, ലോകമെമ്പാടുമുള്ള ദൃശ്യ വൈവിധ്യങ്ങളുടെ സമുദ്രത്തെ തൊട്ടും കണ്ടും രുചിച്ചും സാക്ഷ്യപ്പെടാനുള്ള സമൂഹത്തിന്റെ ബോധ വികാസമായും ബിനാലെയെ കാണേണ്ടതുണ്ട്. വെളിച്ചത്തേയും, ശബ്ദത്തേയും, ശൂന്യതയേയും, മൌനത്തേയും ശില്‍പ്പഭംഗിയോടെ സജ്ജീകരിക്കുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കലാസ്വാദകരും സാധാരണ ജനങ്ങളും എല്ലാം തന്നെ കാഴ്ച്ചയും, കാഴ്ച്ചക്കാരും,കാഴ്ച്ചപ്പാടും സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്. മനുഷ്യന്റെ ഭാവനയുടെയും,അനുഭവത്തിന്റേയും,ക്രിയാത്മകതയുടേയും ആവിഷ്ക്കാര സാധ്യത ജനകീയമാക്കാന്‍ സഹായിക്കുന്ന ബിനാലെകളും ട്രിനാലെകളും ആരു നടത്തിയാലും, എങ്ങനെ നടത്തിയാലും അതിനെ ചിത്രകാരന്‍ സ്വാഗതം ചെയ്യുന്നു :)

വീസ്വാവ സിംബോഴ്സ്ക / ഭീകരവാദി കണ്ടുകൊണ്ടിരിക്കുന്നു

പരിഭാഷ:വി.രവികുമാർ



പതിമൂന്ന്‌ ഇരുപതിന്‌ ബാറിൽ ബോംബു പൊട്ടും.
ഇപ്പോൾ പതിമൂന്ന് പതിനാറായിട്ടേയുള്ളു.
ഇനിയും സമയമുണ്ട്, ചിലർക്ക് ഉള്ളിലേക്കു പോകാൻ,
ചിലർക്ക് പുറത്തേക്കു വരാനും.

ഭീകരവാദി തെരുവിന്റെ മറുവശമെത്തിക്കഴിഞ്ഞിരിക്കുന്നു.
അകലം അപായത്തിൽ നിന്നയാളെ അകറ്റിയിരിക്കുന്നു,
അവനെല്ലാം കാണാം- സിനിമയിലെന്നപോലെ.

മഞ്ഞ ജാക്കറ്റിട്ട ഒരു സ്ത്രീ, അവർ ഉള്ളിലേക്കു പോവുകയാണ്‌,
കറുത്ത കണ്ണട വച്ച ഒരാൾ, അയാൾ പുറത്തേക്കിറങ്ങുകയാണ്‌.
ജീൻസു ധരിച്ച കൌമാരക്കാർ, അവർ സംസാരിച്ചിരിക്കുകയാണ്‌.
പതിമൂന്നു പതിനേഴും നാലു സെക്കന്റും.
പൊക്കം കുറഞ്ഞ ആയാൾ, അയാൾ ഭാഗ്യവാനാണ്‌,
അയാൾ സ്കൂട്ടറിൽ കയറിപ്പോവുകയാണ്‌.
പൊക്കമുള്ള മറ്റേയാൾ, അയാൾ ഉള്ളിലേക്കു പോവുകയാണ്‌.

പതിമൂന്നു പതിനേഴും നാല്പതു സെക്കന്റും.
ആ പെൺകുട്ടി, മുടിയിൽ പച്ച റിബണും കെട്ടി അവൾ നടന്നുവരികയാണ്‌.
അതാ, ഒരു ബസ് നേരേ മുന്നിൽത്തന്നെ വന്നുനിൽക്കുന്നു.
പതിമൂന്നു പതിനെട്ട്.
പെൺകുട്ടിയെ കാണാനില്ല.
കതേക്കു പോകാനും മാത്രം മണ്ടിയാണോ അവൾ, അതോ അല്ലേ?
ആളുകളെ പുറത്തേക്കെടുക്കുമ്പോൾ നമുക്കതു മനസ്സിലാവും.

പതിമൂന്നു പത്തൊമ്പത്.
എന്തുകൊണ്ടാണെന്നറിയുന്നില്ല, ആരുമിപ്പോൾ അകത്തേക്കു പോകുന്നില്ല.
വേറൊരു ചങ്ങാതി, തടിയൻ, കഷണ്ടിക്കാരൻ,
അയാൾ പുറത്തേക്കിറങ്ങുന്നുണ്ട്.
ഒരു നിമിഷം, പോക്കറ്റിലെന്തോ പരതുകയാണയാൾ,
പതിമൂന്ന് ഇരുപതിന്‌ പത്തു സെക്കന്റുള്ളപ്പോൾ
തന്റെ മുഷിഞ്ഞ കൈയുറയെടുക്കാൻ മടങ്ങിപ്പോവുകയണയാൾ.

കൃത്യം പതിമൂന്ന് ഇരുപത്.
സമയം ഇഴഞ്ഞുനീങ്ങുകയാണല്ലോ.
ഇനി ഏതു നിമിഷവും.
ഇല്ല, ആയിട്ടില്ല.
അതെ, ഇപ്പോൾ.
ബോംബ് പൊട്ടുന്നു.

ഓണ്‍ലൈന്‍ മനോരോഗികളെ തിരിച്ചറിയുക


ജയിംസ് ബ്രൈറ്റ്



മഞ്ചൌസന്‍ സിണ്ട്രോം എന്ന അസുഖത്തെപ്പറ്റി നിങ്ങള്‍ക്കറിയുമോ? നമുക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് അതിനു വേണ്ടി അനാവശ്യമായി ടെസ്റ്റുകള്‍ നടത്തുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുള്ളവര്‍ ചിലപ്പോള്‍ അനാവശ്യമായി ഓപ്പറേഷന് വിധേയരായി എന്ന് പോലും വരാം. ഈ അപൂര്‍വ മാനസിക രോഗത്തിന്റെ ഓണ്‍ലൈന്‍ രൂപം ഉണ്ടെന്ന് മാനസിക ചികിത്സകര്‍ ഈയിടെ കണ്ടുപിടിച്ചു.  അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകള്‍ മാരകങ്ങളായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്‌ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങിയതായി കണ്ടെത്തി. ഇത്തരത്തിലുള്ള പല ബ്ലോഗുകളും കണ്ടെത്തുകയുണ്ടായി.
വാലറി എന്ന ബ്ലോഗര്‍ തനിക്കു വന്ന സ്തനാര്‍ബുദത്തെപ്പറ്റി ആയിരുന്നു എഴുതിയിരുന്നത്. നല്ലവരായ ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ നിന്നും മാനസികമായി ഉള്ള സംരക്ഷണം ആയിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം ചികിത്സയുടെ വിശദാംശങ്ങളും മറ്റും പ്രതിപാദിക്കുന്ന  വിശദങ്ങളായ  പോസ്റ്റുകള്‍ ഇവര്‍ എഴുതുകയുണ്ടായി. അവരുടെ മുറിച്ചു മാറ്റപ്പെട്ട സ്തനങ്ങളുടെ അന്ത്യകൂദാശ വരെ ഇവര്‍ നടത്തി.
ബെത്ത് എന്ന മറ്റൊരു യുവതി തനിക്ക് ലിംഫോമ എന്ന ക്യാന്‍സര്‍ ഉണ്ടെന്നു പറഞ്ഞാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്. അവരുടെ അമ്മാവന്‍ തന്നെ ഈ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കുമ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കി എന്നും ഇവര്‍ അവകാശപ്പെട്ടു. അനേകം വായനക്കാരെ വിഷമത്തില്‍ ആഴ്തുവാന്‍ ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും ആവശ്യമുണ്ടോ?
ഇത്തരത്തിലുള്ള മറ്റനേകം ബ്ലോഗുകളും ഒരു ഇന്റെനെറ്റ് സെര്‍ച്ച് നടത്തിയാല്‍ നിങ്ങള്ക്ക് ലഭിക്കുന്നതാണ്.
ഈ അസുഖത്തെ ഇന്റര്‍നെറ്റ്‌ മഞ്ചൌസന്‍സ് എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള യുവതികളില്‍ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്‌. ഇവര്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാവും. മെഡിക്കല്‍ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്.

വാക്കുകളുടെ അപചയം

മാധവ് കെ. വാസുദേവ്

മനസ്സില്‍ മരവിച്ചു കിടന്ന
അക്ഷരങ്ങള്‍ക്ക് സിരകളില്‍
രക്തയോട്ടം ഉണ്ടായപ്പോള്‍
അക്ഷരങ്ങള്‍ വാക്കുകളായി .

മൂന്നും നാലും അഞ്ചും തലകളും
പരശതം കൈയുകളും ഉള്ള
ദേവാസുരന്മാരെപോലെ
പര്യായങ്ങളിലൂടെ ആകാശത്തോളം
വളര്‍ന്ന വാക്കുകള്‍.

അത്യുന്നതങ്ങളില്‍ ഇരിക്കുന്നവന്റെ
മഹത്വം പാടി വലങ്കയ്യുകളായി മാറി
പരിശുദ്ധിയുടെ മേലങ്കിയണിയുന്ന
പുണ്യവാളന്‍മാര്‍ ഉരുവിടുന്ന
സങ്കീര്‍ത്തനങ്ങളിലൂടെ
വളര്‍ന്ന വാക്കുകള്‍.

മനസ്സിലും കാതുകളിലും
ദൈവഭയം തിരുകികയറ്റുന്ന
മൌലവിമ്മാരുടെ ചുണ്ടിലുതിര്‍ന്ന
വാചനങ്ങളിലൂടെ മലപോലെ
വളര്‍ന്ന വാക്കുകള്‍.

വാക്കുകള്‍ ദൈവത്തിന്റെ
കൈയെഴുത്തുകള്‍ ആണെന്നും
അവന്റെ തിരുത്തപ്പെടാത്ത വിധിയുടെ
നേര്‍ പകര്‍പ്പുകള്‍ ചിത്രങ്ങള്‍.

ദൈവം
ഭയമല്ലയെന്നും നിത്യ സ്നേഹമാണ്
എന്നുമുള്ള അറിവില്‍ നിന്നാണ്
ദൈവത്തിനെ അറിയേണ്ടതെന്ന
സത്യത്തെ പകര്‍ത്തിക്കൊടുക്കുന്നവര്‍
സമൂഹത്തിന്റെ രക്ഷിതാക്കള്‍
എഴുത്തുക്കാര്‍.

ഓരോ എഴുത്തും ഓരോ കൊടുമുടിയായി
വളര്‍ന്നു കയറിയപ്പോള്‍
അജ്ഞതയുടെ മഞ്ഞുരുകി തുടങ്ങി.
അന്ധകാരത്തിന്റെ ഘനംകുറഞ്ഞു
മേഘങ്ങളെ പോലെ പാറി നടന്നു
ദൈവത്തിന്റെ പ്രതിരൂപങ്ങളായി
വാക്കുകള്‍.

പിന്നെ തിരിച്ചലിന്റെയൊരു
ദശാസന്ധിയില്‍ എതിരെ നിന്ന
വരള്‍ച്ചയെ നേരിടാന്‍
സിരകളെ ത്രസിപ്പിക്കുന്ന മദ്യത്തില്‍
മനസ്സിനെ മയക്കുന്ന ലഹരികളില്‍
പിന്നെ മാദാലസ രാവുകളിലവന്‍
വാക്കുകള്‍ തേടി നടന്നു
എഴുത്തിന്റെ കാവല്‍ക്കാര്‍
നന്മയുടെ നേര്‍വഴി കാട്ടിയവര്‍.

ഇപ്പോള്‍ വാക്കുകള്‍
ദൈവത്തില്‍ നിന്നുമകന്നു
ചെകുത്താനും കടലിനുമിടയില്‍
ജീവ വായുവിനായി കേഴുന്നു.

അടുപ്പും അവളും


റോയി.കെ.പോൾ

ഒന്ന് :

എനിക്ക് കുളിരുന്നു
തീയിടൂ ....
അവന്‍
പ്രണയ പരവശനായി ...

രണ്ട്:

അവന്‍റെ യൌവനം
ചെറു തീ കൊളുത്തി
അവളൂതി
വിടര്‍ത്തുമായിരുന്നു

മൂന്ന്‍ :

ഇന്ന് ,
ഒരുപാട് കുളിര്‍ന്നിട്ടും
തിരിഞ്ഞു നോക്കാത്ത
അവളുടെ കണ്ണിലായിരുന്നു
നനഞ്ഞ തീയോലിച്ചത് ...!!

നാല് :

കഞ്ഞിനീരില്ലാത്ത
പലരാത്രികളിലും
പക്ഷെ,
അവര്‍ പ്രണയിച്ചിരുന്നു,
ഒട്ടിയ വയറിനെയും
മോഹത്തെയും
സാക്ഷിയാക്കി....

മാതൃഭാവം

 
 ജ്യോതി രാജീവ്
എന്‍ മാതൃ ഭാവത്തെ പുല്‍കിയുണര്‍ത്തിയ ..
എന്നുണ്ണി കണ്ണനിന്നെരുകില്‍
വന്നിതാ പുഞ്ചിരി പൊഴിച്ചു കൊണ്ടെന്മുന്നില്‍....
സൂര്യതേജസ്സായി വിളങ്ങീടുന്നു
ഒരുകുഞ്ഞു നക്ഷത്രം പോലെയെന്‍മടിത്തട്ടില്‍
ചേര്‍ന്നുമയങ്ങിയ പൊന്‍കിടാവ് ..
മാറോട്ചേര്‍ന്നോരാ പുഞ്ചിരിപ്പാല്‍ മുഖം ,
ഇന്നെന്റെ നെറുകയില്‍ ചുംബിക്കവേ..
ഓര്‍മതന്‍ തേരേറിപ്പോകുന്നിതെന്‍ മനം ..
അവനായി മൂളിയ താരാട്ടിന്‍ വരികളില്‍...