Followers

Showing posts with label mathew nellickunnu. america. Show all posts
Showing posts with label mathew nellickunnu. america. Show all posts

Saturday, January 2, 2010

മരുഭൂമിയുടെ ഉയിർത്തെഴുന്നേൽപ്‌

mathew nellickunnu


ഇടുക്കി പദ്ധതിയുടെ വരവോടെ തൊടുപുഴ ജലസമൃദ്ധമായി. ഞങ്ങളുടെ മൂവാറ്റുപുഴയാറിലും ആ വെള്ളമെത്തി. ഏതു വേനലിലും വരണ്ടുപോകാത്ത്‌ മൂവാറ്റുപുഴ ആറിൽ തുടിച്ചുനീന്തിയും കൈത്തോടുകളിൽനിന്നും മീൻപിടിച്ചും നടന്ന എന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മപോലും ഹൃദ്യമാണ്‌. മക്കളോടും കൊച്ചുമക്കളോടും ഞാനാക്കഥകൾ പറഞ്ഞിട്ടുണ്ട്‌. അവർക്ക്‌ അങ്ങനെയൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല. അടച്ചിട്ട മുറികളിൽ കോൺക്രീറ്റ്‌ കൂടുകളിൽ, സ്കൂൾബസ്സുകളിൽ, കമ്പ്യൂട്ടർ സ്ക്രീനിനുമുൻപിൽ ഒക്കെയാണ്‌ അവർ വളർന്നത്‌.
അവരോടു കഥപറയുമ്പോൾ ഞാൻ അഭിമാനിച്ചു. മണ്ണിന്റെ മണമറിഞ്ഞു വളരാനായതിൽ ആഹ്ലാദിച്ചു. കുസൃതിയും സാഹസികതയും നിറഞ്ഞ അനുഭവങ്ങളോർത്ത്‌ ഊറിയൂറിച്ചിരിച്ചു. ഇനിയും നാട്ടിൽചെല്ലുമ്പോൾ പാടത്ത്‌ ചൂണ്ടയിട്ടു മീൻപിടിക്കണം എന്ന മോഹമുദിച്ചതു അങ്ങനെയാണ്‌.
പിന്നീട്‌ നാട്ടിൽവന്നപ്പോൾ വീടിന്റെ മുൻപിലുള്ള പാടശേഖരങ്ങളുടെ അരികിലെ തോടിന്റെ വരമ്പിലൂടെ ഞാൻ ചൂണ്ടയുമായി നടന്നു. പക്ഷേ തോട്ടിൽ ഒരു ചെറുമത്സ്യത്തെപ്പോലും കാണാനുണ്ടായിരുന്നില്ല. പണ്ട്‌ തോടുകളിൽ ധാരാളമുണ്ടായിരുന്നവരാൽ, മൂശി, പരൽമീനുകൾ, ഞണ്ട്‌, ഞവിണി ഇവയിലൊന്നിനെപ്പോലും കണ്ടില്ല. തോടിന്റെയും പാടത്തിന്റെയും വരമ്പുകളിൽ വന്നിരുന്ന്‌ മീൻപിടിച്ചിരുന്ന പൊൻമാൻപക്ഷികൾ, കൊറ്റികൾ എന്നിവയിൽ ഒന്നിനെപ്പോലും കാണാനായില്ല. തോട്ടിൽ ചാടിത്തിമിർത്തും വാഴത്തടകൊണ്ട്‌ ചങ്ങാടമുണ്ടാക്കി നീന്തിത്തുടിച്ചും മീൻപിടിച്ചുരസിക്കാൻ കുട്ടികളുമില്ലാതായിരിക്കുന്നു.
രാവിലെ വീട്ടുജോലികളെല്ലാമൊതുക്കി താളിതേച്ചു മുങ്ങിക്കുളിക്കുവാനും തുണിനനയ്ക്കുവാനും വന്നിരുന്ന സ്ത്രീകളേയും തോട്ടിറമ്പിൽ കണ്ടില്ല. പാടത്ത്‌ നെല്ലിനടിക്കുന്ന കീടനാശനികൾ ഒഴുകി തോട്ടിലെത്തുന്നതിനാലും, തോട്ടിറമ്പിൽ കുളിയ്ക്കാൻ ഭയപ്പെട്ടുമാണത്രേ പെണ്ണുങ്ങൾ തോടുപേക്ഷിച്ചതു.
പ്രകൃതി കനിഞ്ഞു നൽകിയ വരങ്ങൾ ആർക്കും വേണ്ടാതായിരിക്കുന്നു. രാത്രിയും പകളും ഇടയ്ക്കിടെ കേട്ടിരുന്ന ചീവീടുകളുടെ നീണ്ടശബ്ദവും, ആകാശത്തും താഴെയും മിന്നിത്തെളിഞ്ഞ്‌ പാറിനടന്നിരുന്ന മിന്നാമിന്നികളേയും കാണാനും കേൾക്കാനുമില്ല. മുറ്റത്തും പരിസരത്തും ധാരാളമുണ്ടായിരുന്ന കാക്കകളും, തൊഴുത്തുനിറഞ്ഞുനിന്നിരുന്ന പശുക്കളും ആടുകളും, പിന്നെ വളർത്തു പൂച്ചകളും വളരെ കുറഞ്ഞിരിക്കുന്നു.
കർഷകരേയും കാർഷികമേഖലയേയും വിലകുറച്ചുകാണുന്നവരാണ്‌ ഇന്ന്‌ നാട്ടുമ്പുറത്തുകാർപോലുമെന്ന്‌ വേദനയോടെ ഞാൻ മനസ്സിലാക്കി. കെട്ടിടനിർമ്മാണത്തിനും വ്യവസായ ആവശ്യത്തിനും റോഡുനിർമ്മാണത്തിനും റബർകൃഷിക്കും മറ്റുമായി പ്രകൃതി കനിഞ്ഞു നൽകിയിരുന്ന വരദാനങ്ങൾ നശിപ്പിച്ചുകൊണ്ട്‌, സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച്‌ മണ്ണിനെ ചൂഷണംചെയ്യുകയാണ്‌ ഇന്ന്‌ മനുഷ്യർ. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ ഒരു സമൂഹവും ഭൂമുഖത്ത്‌ നിലനിൽക്കില്ല. അടുത്ത തലമുറയ്ക്കായി നാം കരുതിവച്ചിരിക്കുന്നത്‌ തെങ്ങുകളില്ലാത്ത, കുടിക്കാൻ വെള്ളത്തിനായി കേഴുന്ന, വനങ്ങളും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും നഷ്ടപ്പെട്ട, വിഷമാലിന്യങ്ങൾ നിറഞ്ഞ, മരുഭൂമിയായിക്കൊണ്ടിരിക്കുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ മാത്രമുള്ള ഒരു ശ്മശാനകേരളമാണ്‌.

Saturday, October 31, 2009

ezhuth online dec . 2009


ezhuth online contents
december 2009

എഡിറ്റോറിയല്‍
മാത്യൂ നെല്ലിക്കുന്ന്

advice column
poet of the month

കെ. ടി. ഷാഹുല്‍‌ഹമീദ്
തോമസ് കൊടിയന്‍

ഗദ്യം
കാനായി കുഞ്ഞിരാമന്‍
പി. വി. രാമചന്ദ്രന്‍
ഡോ. ജി. വേലായുധന്‍
എ. ക്യൂ .മഹ്ദി
മാത്യൂ നെല്ലിക്കുന്ന്
ഡോ. എന്‍. എം. മുഹമ്മദലി
പ്രഫുല്ലന്‍ തൃപ്പൂണിത്തുറ
കെ .ജി . ഉണ്ണികൃഷ്ണന്‍
ഫരീദ് ഹസ്സന്‍സാദ്
കലവൂര്‍ രവി
കലവൂര്‍ രവി

മറ്റു വായനകള്‍

എം. കെ ഹരികുമാര്‍
എം. കെ ഹരികുമാര്‍
ആര്‍. പി.ശിവകുമാര്‍
രാജു ഇരിങ്ങല്‍
അബ്ദുള്‍ ജലീല്‍



mathew nellickunnu
ezhuth/ dec/ 2009





നിഴൽ

നിഴലുകൾ നീണ്ടുപോയപ്പോൾ കുറെനേരം ഇരുന്നാൽ വേണ്ടില്ലായെന്നു തോന്നി. ചന്തദിവസമായതുകൊണ്ട്‌ മാർക്കറ്റിൽ തിരക്കു കൂടുതലാണ്‌. പച്ചക്കറിയുടെ അരികിൽ കൂട്ടിയിരിക്കുന്ന കല്ലുകളിൽ ഒന്നു വിശ്രമിക്കാം. ജോലി തേടിയുള്ള ഈ നടപ്പിൽ കാലുകൾ കുഴയുമ്പോൾ മറ്റെന്തുവഴി?
പണ്ട്‌ ക്ലാസിലിരുന്ന്‌ വർത്തമാനം പറഞ്ഞതിന്‌ എന്നോടൊപ്പം പുറത്താക്കപ്പെട്ട സെബാസ്റ്റ്യനെ പെട്ടെന്നോർത്തു. ആ സ്നേഹബന്ധം അവൻ ഒരിക്കലും മറക്കുകയില്ല.
കാറു നന്നാക്കുന്ന ഒരു ഷോപ്പ്‌ അവന്‌ ഈ മാർക്കറ്റിൽ എവിടെയോ ഉണ്ട്‌. എനിക്ക്‌ ഒരു പണി കണ്ടുപിടിക്കാൻ അവൻ സഹായിക്കാതിരിക്കില്ല.
അകലെ മോട്ടോറുകളുടെ ശബ്ദവും കാറുകളുടെ ബോണറ്റു തുറന്നിരിക്കുന്ന കാഴ്ചയും എന്നിൽ പ്രതീക്ഷയുണർത്തി.
സെബാസ്റ്റ്യന്റെ ഓഫീസുമുറിയിൽ നിന്നു പ്രകാശം പുറത്തേക്കു തെളിഞ്ഞു. ചെന്ന കാര്യം പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ മുഖത്തേക്ക്‌ നോക്കി കുറെ നേരം മിണ്ടാതിരുന്നു.
സർട്ടിഫിക്കറ്റുകൾ പൊതിഞ്ഞ കടലാസ്‌ വിയർപ്പിൽ നനഞ്ഞിട്ടുണ്ട്‌. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൻ ആശാവഹമായ ഒരു മറുപടിയാണ്‌ നൽകിയത്‌.
നാളെ നമുക്ക്‌ ഒരാളെ പോയിക്കാണാം. ഇന്ന്‌ എന്റെ മുറിയിൽ തന്നെ നീ കൂടിക്കോ.
ഞാൻ എല്ലാം സമ്മതിച്ച്‌ തലകുലുക്കി.
രാവിലെത്തന്നെ അവന്റെ മോട്ടോർ സൈക്കിളിൽ കയറി ഞങ്ങൾ ഒരാളെക്കാണാൻ പുറപ്പെട്ടു.
ഒരു വലിയ വീടിന്റെ ഗേറ്റുകടന്നപ്പോൾ സെബാസ്റ്റ്യൻ മെല്ലെ പറഞ്ഞു. എമ്മെല്ലെസാറാണ്‌. എനിക്ക്‌ പല സഹായങ്ങളും ചെയ്തിട്ടുണ്ട്‌. ഞങ്ങൾ ഒരേ പാർട്ടിക്കാരാണ്‌.
സെബാസ്റ്റ്യൻ മുറ്റത്തിന്റെ അരികുപറ്റി മോട്ടോർസൈക്കിൾ ചാരിവച്ചിട്ട്‌ വീട്ടിലേക്ക്‌ നീങ്ങിയപ്പോൾ ഞാൻ പിന്നാലെ നടന്നു.
അവൻ കോളിങ്‌ ബെല്ലടിച്ചു. പ്രൗഢിയിൽ വേഷം ധരിച്ച അമ്പതുകാരൻ ചിരിച്ചുകൊണ്ട്‌ ഇറങ്ങിവന്നു. അകത്തിരിക്കാം.
സെബാസ്റ്റ്യൻ ചെരിപ്പുകൾ മാറ്റാതെ അകത്തു കടന്നു. ഞാനും അവനെ അനുകരിച്ച്‌ കസേരയിൽ ഇരുന്നു.
സ്വർണ്ണം പൂശിയ കണ്ണടയിലൂടെ വീട്ടുകാരൻ എന്നെത്തന്നെ നോക്കി.
ഇന്നലെ ഇവനെക്കുറിച്ചാണ്‌ ഞാൻ ഫോണിൽ പറഞ്ഞത്‌.
സെബാസ്റ്റ്യന്റെ വാക്കുകൾ കേട്ട്‌ അയാൾ മൂളി. ഞാൻ നോക്കട്ടെ, ഇപ്പോൾ പൊയ്ക്കോളു. മറ്റൊന്നും പറയുകയോ സൽക്കാരത്തിന്റെ ചുവ കലർന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുകയോ അയാൾ ചെയ്തില്ല.
മറ്റെല്ലായ്പ്പോഴുംപോലെ. ഞാൻ സെബാസ്റ്റ്യന്റെ പിറകെ മുറ്റത്തേക്കിറങ്ങി.

ഹാസ്യം



mathew nellickunnu
ezhuth/dec. 2009









ഉദ്ഘാടന മഹാമഹം

സ്ഥലത്തെ പ്രമുഖവ്യവസായിയും സാമൂഹ്യനേതാവുമായ വാറുണ്ണി പുതിയ വ്യവസായസംരഭത്തിന്‌ തുടക്കംകുറിക്കുകയാണ്‌. മലയാളികൾക്ക്‌ കൺകുളിർക്കെ സിനിമകൾ കാണാൻ ഒരു തീയേറ്റർ പടുത്തുയർത്തുകയാണ്‌. എത്രകാലമാണ്‌ തെളിയാത്ത വീഡിയോ കാസറ്റുകൾകണ്ട്‌ വിദേശമലയാളികൾ കാലം കഴിക്കുക. അതിനുള്ള മറുപടിയാണ്‌ വാറുണ്ണിയുടെ 'ബൾക്കീസ്‌' തീയേറ്റർ.
ഏതായാലും അവധി തരപ്പെടുത്തിയാണെങ്കിലും ഉദ്ഘാടനത്തിൽ പങ്കുചേരാൻ സാംസൺ തീരുമാനിച്ചു.
വാറുണ്ണി വെളുക്കെച്ചിരിച്ചും കൈകൂപ്പിവണങ്ങിയും വാതുക്കൽ ആഗതരെ സ്വാഗതംചെയ്യുന്നു. പ്രധാനപരിപാടി ഒരു മലയാളം സിനിമയുടെ പ്രദർശനം തന്നെ. സിനിമയ്ക്കുമുമ്പ്‌ മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു. വാറുണ്ണിയുടെ നേട്ടങ്ങളെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാനും മറന്നില്ല. പ്രധാന വാതായനത്തിൽ ആഗതരെ കാത്തുനിൽക്കുന്നു.
"അഭിനന്ദനങ്ങൾ! മലയാളിസമൂഹം താങ്കളോട്‌ കടപ്പെട്ടിരിക്കുന്നു".
സാംസൺ വാറുണ്ണിയോടായി ഇത്രയുംപറഞ്ഞു. ധാരാളം ആളുകൾ ചക്കാത്തിൽ സിനിമകാണാൻ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരഭിനന്ദനം സാംസണല്ലാതെ ആരും പറയാൻ മിനക്കെട്ടില്ല. അതുകൊണ്ടു തന്നെ വാറുണ്ണി അടുത്തേക്കുവിളിച്ച്‌ സാംസണ്‌ നന്ദിപറഞ്ഞു.
"മിസ്റ്റർ വാറുണ്ണീ, ഈ തീയേറ്ററിന്‌ 'ബൾക്കീസ്‌' എന്ന്‌ പേരിടാൻ പ്രത്യേക കാരണങ്ങൾ വല്ലതുമുണ്ടോ. എന്താണ്‌ അതിനുപിന്നിലെ പ്രചോദനം?" സാംസൺ ചോദിച്ചു.
"അതിനുപിന്നിലെ പ്രചോദനം, ബൾക്കീസ്‌ എന്റെ അയൽക്കാരിയായിരുന്നു. അവൾ അകാലത്തിൽ മരിച്ചുപോയി. അവളുടെ ഓർമ്മ നിലനിർത്താനാണ്‌ എന്റെ ഉദ്ദേശം".
"ബൾക്കീസിന്റെ മരണം താങ്കളുടെയുള്ളിൽത്തട്ടാൻ പ്രത്യേക കാരണം വല്ലതുമുണ്ടോ?"
"ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. അതാണ്‌ കാരണം".
"അവൾ അവിഹിതഗർഭം പേറിയാണ്‌ കിണറിനെ അഭയംപ്രാപിച്ചതെന്നുള്ളത്‌ ശരിയാണോ?" സാംസൺ ചോദിച്ചു.
"അവൾ മരിക്കുമ്പോൾ ഗർഭിണിയായിരുന്നെന്ന്‌ കേട്ടിട്ടുണ്ട്‌".
"അവളുടെ അകാലനിര്യാണത്തിന്‌ കാരണം താങ്കളുടെ പാപഭാരമാണെന്ന്‌ നാട്ടുകാർ പറഞ്ഞാൽ നിഷേധിക്കുമോ?"
"ഇപ്പോൾ ഇത്തരം കാര്യങ്ങൾ നിഷേധിക്കാനോ, സമ്മതിക്കാനോ ഉള്ള സമയമല്ലല്ലോ."
ഇതുപറഞ്ഞ്‌ വാറുണ്ണി വെളുക്കെച്ചിരിച്ചു. പല്ലിനിടയിൽ രോമങ്ങൾ.
"എന്താണ്‌ നിങ്ങളുടെ പല്ലിനിടയിൽ രോമങ്ങൾ വളരുന്നുവോ? സാധാരണ മുഖത്തല്ലേ രോമങ്ങൾ വളരുന്നത്‌. ഈ ഒറ്റക്കാരണത്താൽ നിങ്ങൾക്ക്‌ ഗിന്നസ്ബുക്കിലേക്ക്‌ പ്രവേശനാനുമതി കിട്ടുവാൻ സാധ്യതകാണുന്നു". സാംസൺ.
വാറുണ്ണി ചോദ്യത്തിന്‌ മറുപടി നൽകിയില്ല.
ഏതായാലും പിന്നീട്‌ സംഭാഷണമദ്ധ്യേ ചിരിക്കാനും ശ്രമിച്ചില്ല.
വാറുണ്ണി തീയേറ്ററിന്റെ ലോബിയിലൂടെ ഉലാത്തുകയാണ്‌. സാംസന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കണം. പട്ടുമുണ്ടും ജുബ്ബായുമാണ്‌ വേഷം. വിശേഷദിവസങ്ങളിൽ മലയാളികൾ കേരളീയവസ്ത്രങ്ങൾ ക്ലോസെറ്റിൽ നിന്നും പുറത്തെടുക്കുന്ന പതിവുണ്ട്‌.
സൂക്ഷിച്ചുനോക്കിയപ്പോൾ വാറുണ്ണിയുടെ വലത്തേമുട്ടിനുതാഴെ ഒരു കെട്ടുകണ്ടു. നടത്തത്തിനും അൽപം പരുങ്ങലുണ്ട്‌.
"എന്തുപറ്റി താങ്കളുടെ നടത്തയ്ക്ക്‌ ഒരു പരുവക്കേടും, കാലിൽ ഒരു തുണിക്കെട്ടും? ഈയിടെയെങ്ങാനും മാരത്തോൺമത്സരമുണ്ടായിരുന്നോ?" സാംസൺ.
"എന്റെ കുടവയറും തടിയുമൊക്കെക്കൂടി ജനാലയിൽക്കൂടി നൂഴ്‌ന്നു കയറിയപ്പോൾ കാല്‌ മെറ്റൽഫ്രെയിമിൽ ഇടിച്ചതാണ്‌".
"എന്താണ്‌ മുൻവാതിലിലൂടെ താങ്കൾ ഗൃഹപ്രവേശിതനാകാത്തത്‌?"
"ലിവിങ്ങ്‌ർറൂമിൽ അവളുടെ അപ്പനും അമ്മയും ദിവസംമുഴുവൻ കുത്തിയിരുന്ന്‌ ടെലിവിഷൻ കാണുകയല്ലേ. പിന്നെ മുൻവാതിലിലൂടെ എങ്ങനെ ഗൃഹപ്രവേശം സാധിക്കും?"
"എന്നാൽ പിന്നെ രാത്രീഞ്ചരനായിക്കൂടെ?" സാംസൺ ചോദിച്ചു.
"അതെങ്ങനെ സാധിക്കാനാണ്‌. ഭാര്യയും മക്കളും വീട്ടിൽ കാത്തിരിക്കുകയല്ലേ. രാത്രിയിൽ വല്ലപ്പോഴുമെങ്കിലും ചെന്നില്ലെങ്കിൽ അവർ വഴക്കുകൂടും. പുലർകാലത്തിനുമുമ്പ്‌ മൂന്നുമണിക്കാണ്‌ അവളുടെ പ്രധാനപ്പെട്ട സർഗ്ഗവാസനകൾ ഉണരുന്നത്‌."
"എന്നാൽപിന്നെ കെട്ടിയോൻചത്ത ലൂസിയാനയെ കല്യാണംകഴിച്ചുകൂടെ?" സാംസൺ ചോദിച്ചു.
"അതെന്തു വർത്തമാനം. എന്റെ പകൽസമയം മുഴുവൻ നീണ്ടുനിവർന്നു കിടപ്പല്ലേ. കെട്ടിച്ചുവിട്ടാൽ അവളുടെ പണംമുഴുവനും എനിക്കു കിട്ടുമോ?"
"മിടുക്കനാണേ. കൊച്ചുകള്ളൻ. ഈ തീയേറ്ററിലെന്താണ്‌ ഒരു ശവത്തിന്റെ ഗന്ധം. എന്താ ഇവിടെ പണ്ട്‌ ശവക്കോട്ട വല്ലതുമായിരുന്നോ?" സാംസൺ.
"ഛേ, ഛേ. മണ്ടത്തരം പറയാതെ, ഈ തീയേറ്റർ പടച്ചുവെച്ചതു ആരുടെകാശാ? അവളുടെ കെട്ടിയോൻ ചത്തപ്പം കിട്ടിയ കാശല്ലേ ഇതെല്ലാം. ഒരുനാൾ, ചത്തുപോയ കെട്ടിയോൻ ഭാര്യയെത്തേടി അലഞ്ഞുനടക്കുമ്പോൾ ഞാനും അവളും തീയേറ്റർപണിയുടെ രംഗനിരീക്ഷണം നടത്തുകയായിരുന്നു. ദൂരെവച്ചുതന്നെ അവളുടെ കാർ കെട്ടിയോൻ തിരിച്ചറിഞ്ഞു. അതിൽപിന്നെ ആ കാറിനും ഒരു മണമുണ്ട്‌. ഈയിടെ മോട്ടൽ ആറിൽ ഞങ്ങളിരുന്ന്‌ ദോശചുടുന്നു. അപ്പോഴും മുറിയിൽ മണം. ഇപ്പോൾ ചന്ദനത്തിരി ഞാനുപയോഗിക്കുന്നുണ്ട്‌. കണ്ടില്ലേ എന്റെ ജുബ്ബായുടെ പോക്കറ്റിൽ ഒരുകൂട്‌ ചന്ദനത്തിരി".
"താങ്കൾക്ക്‌ പണ്ടത്തെപ്പോലെ വില്ലുകുലയ്ക്കാൻ മെയ്യ്‌ വഴങ്ങുമോ? ഒരു പുതിയാപ്ലയുടെ സ്റ്റൈലിലാണല്ലോ രാത്രിയും പകളും താങ്കളുടെ സഞ്ചാരവിഹാരങ്ങൾ? സാംസൺ ചോദിച്ചു.
"ഇതെല്ലാമൊരു ജാഡയല്ലേ. അവളെ ചുമന്ന്‌ ശരിക്കും സുഖിപ്പിച്ചെങ്കിലേ അവളുടെ കീശതുറക്കു."
"വിധവകൾ ശേഖരിച്ച ഇൻഷ്വറൻസ്‌ പണമാണ്‌ താങ്കളുടെ സമ്പത്തിന്റെ അടിത്തറയെന്ന്‌ കേൾക്കുന്നു."
"താങ്കൾ എനിക്കിട്ട്‌ പാരപണിയരുത്‌. എന്റെ ട്രെയിഡ്സീക്രട്ട്സ്‌ മനസ്സിലാക്കിയവൻ നിങ്ങൾമാത്രമാണ്‌."
"ഈയിടെയെങ്ങാനും ലോട്ടറിയടിക്കുമോ? താങ്കൾക്ക്‌ അഞ്ചുനമ്പറുകൾവരെ ഈയിടെ അടിച്ചതായി കേട്ടു." സാംസൺ.
അതുശരിയാണ്‌. അഞ്ചുനമ്പർവരെ ഈയിടെ അടിച്ചു. പക്ഷെ കുലുക്കുപിഴിഞ്ഞപ്പോൾ ചീറ്റിപ്പോയി. ഇപ്പോൾത്തന്നെ നാലെണ്ണമില്ലേ. ഇനിയും ലോട്ടറിയടിച്ചാൽ ബേബിസിറ്റിംഗ്‌ ഈ വയസ്സുകാലത്ത്‌ എന്നെക്കൊണ്ട്‌ പറ്റത്തില്ല.
"അങ്ങനെയല്ലല്ലോ താങ്കളുടെ ഭാര്യ പറയുന്നത്‌." സാംസൺ.
"അവളുടെ ഭാഷ്യം എന്താണ്‌ സഖാവെ?"
"ഭാര്യയോടു കോപിക്കുകയില്ലെങ്കിൽ തുറന്നുപറയാം. 'വണ്ടി എത്ര ചവിട്ടിയിട്ടും ഗിയറിൽ വീഴുന്നില്ല. അവിടെക്കിട. കേട്ടിട്ടില്ലേ, വള്ളം തിരുനക്കരത്തന്നെ' എന്ന്‌."

എഡിറ്റോറിയല്‍




mathew nellickunnu
ezhuth/dec.2009





അങ്കം വെട്ടിയ പെൺകൊടിമാർ

വടക്കൻ പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന, അങ്കംവെട്ടി വിജയിക്കുകയും വീഴുകയും ചെയ്ത വീരാംഗനകളുടെ കഥ ആരുടെ മനസ്സുകളെയാണ്‌ രോമാഞ്ചമണിയിക്കാത്തത്‌? എന്നാലും അന്നും സ്ത്രീകൾ അബലകളായിരുന്നു ഒരർത്ഥത്തിൽ അടിമകളും. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ അങ്ങനെയാവാനെ നിർവാഹമുണ്ടായിരുന്നുള്ളു.
കുട്ടുകുടുംബത്തിൽ മുതിർന്ന പുരുഷന്മാരുടെ അടിയും തൊഴിയുമേറ്റ്‌ മരിച്ചു ജീവിച്ചവരാണല്ലോ സ്ത്രീകൾ. കുട്ടുകുടുംബവ്യവസ്ഥ തകരുകയും അണുകുടുംബത്തിന്റെ ആവിർഭാവം യാഥാർത്ഥ്യമാവുകയും ചെയ്തതോടെ സ്ത്രീയും പുരോഗതിയുടെ വഴിത്താരയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. സ്ത്രീകളും പുരുഷന്മാരോടൊപ്പം തോളോടുതോൾ ചേർന്ന്‌ മത്സരിക്കാനും അവകാശങ്ങൾ പിടിച്ചു വാങ്ങാനും പൊരുതുന്നു.
മൂന്നുദശകം മുമ്പ്‌ വാഹനമോടിക്കുന്ന ഒരു വനിതപോലും ഉണ്ടായിരുന്നില്ല. ഇന്നവർ സൈക്കിളിലും സ്കൂട്ടറിലും സഞ്ചരിക്കുന്നു കാറുകളിൽ ചീറിപ്പാഞ്ഞു പോകുന്നു. ഓട്ടോയും ബസ്സും ഓടിച്ചു തുടങ്ങിയിരിക്കുന്നു. പെൺകിടാങ്ങൾ മാത്രമല്ല. മദ്ധ്യവയസ്കകളും അതിലും പ്രായം കടന്നവരും ഈ നിരയിലുണ്ട്‌ അവരാകട്ടെ തുരുതുരാ ഉണ്ടാകുന്ന അപകടങ്ങളിൽ കക്ഷികളുമല്ല. കാരണം വളരെ സൂക്ഷിച്ചാണവർ വണ്ടി ഓടിക്കുന്നത്‌. പുരുഷന്റെ കൂടപ്പിറപ്പായ അശ്രദ്ധ അവരെ വലയം ചെയ്യുന്നില്ല. അതുകൊണ്ട്‌ അപകടങ്ങൾ അങ്ങിനെ ഉണ്ടാകുന്നുമില്ല.
അകത്തളങ്ങളിൽ മൂടിപ്പുതച്ചിരുന്ന്‌ ഗൃഹജോലികൾ ചെയ്തും കുട്ടികളെ നോക്കിയും കഴിഞ്ഞിരുന്ന സ്ത്രീ എന്ന പഴയ പുരുഷ സങ്കൽപത്തിൽനിന്നും അവൾ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു.
തൊഴിൽ മേഖലയിൽ കേരളത്തിലെ മിക്ക ഓഫീസുകളിലും ടൂറിസം, ഐ.ടി. കമ്പ്യൂട്ടർ തുടങ്ങിയ മേഖലകളിലും സ്ത്രീകളുടെ ആധിപത്യംതന്നെ കാണുവാൻ സാധിക്കും. വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവും ആയുണ്ടായ ഈ വലിയ മാറ്റം അവരുടെ വസ്ത്രധാരണ രീതിയിലും വലിയ മാറ്റങ്ങൾ വന്നു. ആഭരണങ്ങൾ അണിയുന്ന കാര്യത്തിലും സ്ത്രീകൾ ഇന്ന്‌ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്‌. ഫാഷൻ അവരുടെ ഉല്ലാസ ജീവതവുമായി വളരെയേറെ താദാത്മ്യം പ്രാപിച്ചിരിക്കുന്നു.
ചുരിദാർ, ജീൻസ്‌, മറ്റ്‌ മോഡേൺ ഡ്രസ്സുകൾ തുടങ്ങിയവയോടാണ്‌ എല്ലാവർക്കും പ്രിയം. വർണ്ണരാജികൾ വിരാജിക്കുന്ന സാരിയണിഞ്ഞ, നീണ്ട തലമുടി പിന്നിയിട്ട്‌ മുടിയിൽ പൂവുംചൂടി നടന്നിരുന്ന ശാലീനസൗന്ദര്യം ഇന്ന്‌ അപൂർവ്വം മാത്രം. അത്തരം സൗന്ദര്യ സങ്കൽപം ഇന്ന്‌ അപ്പാടെ മാറിയിരിക്കുന്നു. തോളൊപ്പം വെട്ടിയ മുടിയും ചുണ്ടിൽ ചായവും കയ്യിൽ മൊബെയിൽ ഫോണുമായി നടന്നുനീങ്ങുന്ന നാടൻ മദാമ്മമാർ സാർവ്വത്രികമായ കാഴ്ചയാണിപ്പോൾ.
പഴയ നാണംകുണുങ്ങികളായ മലയാളി പെൺകുട്ടികളല്ല ഇന്നവർ. എവിടെയും തങ്ങളുടെ അവകാശങ്ങളും, അഭിപ്രായങ്ങളും വെട്ടിത്തുറന്ന്‌ പറയാൻ ഇന്നവർ പ്രാപ്തരാണ്‌. പണ്ട്‌ കുടുംബങ്ങളിൽ സമ്പാദിച്ചുകൊണ്ടുവന്നിരുന്നത്‌ പുരുഷന്മാരായിരുന്നെങ്കിൽ ഇന്ന്‌ അവരോടൊപ്പം നിന്ന്‌ കുടുംബം പുലർത്താനും സമ്പാദിക്കാനും സ്ത്രീകളും കഴിവ്‌ നേടി.
വിശുദ്ധമായ വേദിയിൽ ആഹ്ലാദസുന്ദരമായ മുഹൂർത്തത്തിൽ കഴുത്തിലണിഞ്ഞ താലിമാല കാരുണ്യലേശമില്ലാതെ പൊട്ടിച്ചെറിയുവാൻ ആർക്കും മടിയില്ല. പണ്ട്‌ എന്തും സഹിച്ച്‌ കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന്‌ കുടുംബത്തിൽ അഭിപ്രായ ഭിന്നതകളും പീഡനങ്ങളും സഹിച്ച്‌ കഴിയുവാൻ സന്നദ്ധരല്ല. കേരളത്തിലെ സ്ത്രീകൾ കുടുംബിനി എന്ന പഴയ സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.
തന്റെ വാക്കുകൾക്കും വിലയുണ്ടെന്നും അതിനാൽ തന്റെ വ്യക്തിത്വത്തിന്‌ അംഗീകാരം വേണമെന്നും അവൾ ആഗ്രഹിക്കുന്നു. സ്വയം പര്യാപ്തത്തയും ഇന്നവൾ ആഗ്രഹിക്കുന്നു. ഭർത്തൃഗൃഹത്തിൽ വന്നു കയറുന്ന സ്ത്രീ എന്തും സഹിക്കേണ്ടവളാണെന്ന പഴയ സങ്കൽപങ്ങൾ പാടെ മാറിയിരിക്കുന്നു. പുരുഷനോടൊപ്പം സമ്പാദിക്കുന്നതിന്റെ ഗർവ്വ്വ്‌ ഇന്നവൾക്കുണ്ട്‌. അമ്മായിയമ്മയുടെ വികള ചിന്തകൾക്കു വിലങ്ങിടുന്നതിനവൾക്കു തന്റേടമുണ്ട്‌.
ഇതിന്റെയെല്ലാം പരിണിതഫലമായി കുടുംബത്തിൽ ഉണ്ടാകുന്ന ഓരോ സംഭവവികാസത്തിന്റേയും ഉത്തരവാദി അവളാണെന്ന കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളിൽ നിന്നും അമ്മായിയമ്മയുടെയോ, നാത്തൂന്മാരുടെയോ എന്തിന്‌ ഭർത്താവിന്റെയോ പീഡനങ്ങളിൽനിന്നും ഇന്നവൾ മോചനത്തിനായി ആഗ്രഹിക്കുന്നു.
ഇതൊക്കെയാണെങ്കിലും സ്ത്രീപീഡനത്തിന്റെ ധാരാളം കഥകൾ പത്രമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾ വീടിനകത്തും പുറത്തും ധാരാളം പീഡിപ്പിക്കപ്പെടുന്നുണ്ട്‌. പെൺവാണിഭങ്ങളും ഇന്ന്‌ ഏറിവരുന്നു. എന്തുമാത്രം സ്ത്രീസ്വാതന്ത്ര്യത്തെ പ്രകീർത്തിച്ചാലും ഒരുകാര്യം സത്യമാണ്‌-ഇന്നും ഒരു സ്ത്രീക്ക്‌ രാത്രികാലങ്ങളിലോ വിജനമായ സ്ഥലത്തു കൂടിയോ തനിയെ സഞ്ചരിക്കുവാൻ കഴിയുകയില്ല.

Wednesday, August 5, 2009

പക-മാത്യു നെല്ലിക്കുന്ന്‌



ആസന്നമായ ഒരു വിപത്തിന്റെ നിഴൽ പ്രകടമായിരുന്നു. അനിവാര്യമായ എന്തോ ഒന്നിന്റെ ആഗമനം ഉടനെ ഉണ്ടാവുമെന്നയാൾക്കു തോന്നി. ഇനിയും തിരിച്ചറിയാത്ത ഏതോ ചിന്തകൾ അയാളെ ഗ്രസിച്ചു.
കടൽ ശാന്തവും സ്വച്ഛവുമായിരുന്നു. തിരമാലകൾ ഉറക്കം തൂങ്ങുന്നതുപോലെ. അകലെ ആകാശം കടലിൽ മുട്ടുകയും ആ സ്ഥാനം ലക്ഷ്യമാക്കി കപ്പൽ വേഗത്തിൽ നീങ്ങുകയും ചെയ്തു.
ഡക്കിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ വൃദ്ധനായ ഒരു മനുഷ്യൻ അയാൾക്കു കൂട്ടിനെത്തി. മുഖവുര കൂടാതെ വൃദ്ധൻ പറഞ്ഞു: 'കണ്ടില്ലേ ആ ഉയരംകൂടിയ തൊപ്പിക്കാരൻ ഒച്ചവെക്കുന്നത്‌? അയാളിന്നലെ ചീട്ടുകളിയിലെന്നെ ചതിച്ചു തോൽപ്പിച്ചു'.
അയാൾ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ വൃദ്ധൻ തുടർന്നു: 'അവന്റെ കൂടെയുള്ള ആ പെണ്ണിന്റെ നിൽപും ഭാവവും കണ്ടോ? അവൾ ലാസ്‌വേഗാസിലെ അറിയപ്പെടുന്ന ഒരു കാൾ ഗേളാണ്‌. കമ്പനിയുടെ പണംകൊണ്ട്‌ അവൻ അവളുമായി ഉല്ലാസയാത്രയ്ക്കിറങ്ങിയിരിക്കുന്നു! അവന്റെ പണവും പ്രതാപവും ഞാൻ നശിപ്പിക്കും. എന്നോട്‌ മത്സരിച്ചവരൊന്നും രക്ഷപ്പെട്ടിട്ടില്ല'.
ഇത്രയും കേട്ടപ്പോൾ അയാൾ പറഞ്ഞു.'നിങ്ങൾക്കു മറ്റുള്ളവരുടെ ബലഹീനതകൾ ക്ഷമിച്ചുകൂടേ? ഈ വിനോദസഞ്ചാരത്തിന്റെ മുഴുവൻ സുഖവും ആസ്വദിച്ചു കൂടേ?
വൃദ്ധനു കോപം വന്നു. 'നിങ്ങൾക്കൊന്നും അറിയില്ല. നിങ്ങൾ ഈ ലോകത്തിലല്ല'. വൃദ്ധൻ വേഗത്തിൽ അവിടം വിട്ടു.
അപ്പോൾ അയാൾക്കരുകിൽ രണ്ടു മധ്യവയസ്കകൾ വന്നു നിൽക്കുന്നതു കണ്ടു. അവർ അയാളെ ശ്രദ്ധിക്കാതെ എന്തോ ഗൗരവത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഒരുവൾ അപറയോടു പറഞ്ഞു: 'കണ്ടില്ലേ, കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ആ കിഴവൻ കമ്പനി പ്രസിഡന്റ്‌ ഇന്നലെ ആ കാബറെ നർത്തകിയുടെ പിറകെ തെണ്ടിനടന്നത്‌? നാണമില്ലാത്ത മനുഷ്യൻ!'
അയാൾ അവരെ നോക്കി. വളരെ പണിപ്പെട്ട്‌ മേക്കപ്പും നടത്തിയിരിക്കുന്നു, വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചിരിക്കുന്നു. എന്തിനാണ്‌ അവർ ആ നല്ല നിമിഷങ്ങൾ വഷളാക്കുന്നതെന്ന്‌ അയാൾക്കു മനസ്സിലായില്ല. മറ്റുള്ളവരെ അവരുടെ വഴിക്കു വിട്ടുകൂടേ? പകയും വിദ്വേഷവും എന്തിനു മനസ്സിൽ സൂക്ഷിക്കുന്നു? അകലെ മറയാൻ തിരക്കു കൂട്ടുന്ന സൂര്യനെ നോക്കി അയാൾ ചിന്തയിൽ മുഴുകി.
രാത്രിയിൽ കാലാവസ്ഥ മാറിയതു പെട്ടെന്നാണ്‌. കോളുകൊണ്ട ആകാശവും പ്രക്ഷുബ്ധമായ കടലും യാത്രക്കാരെ ഭയപ്പെടുത്തി. മുന്നോട്ടുള്ള പ്രയാണത്തിൽ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഏറെക്കഴിയുന്നതിനു മുമ്പ്‌ വലിയൊരു പൊട്ടിത്തെറി, കപ്പൽ എവിടെയോ തട്ടിത്തകരുന്നതുപോലെ. യാത്രക്കാർ നിലവിളിച്ചു. കപ്പിത്താന്റെ വാക്കുകൾ മുഴങ്ങി. 'ആരും പരിഭ്രാന്തരാവുന്നത്‌. കപ്പൽ ഒരു ദ്വീപിൽ ഇടിച്ചു. എല്ലാവരും ദ്വീപിലേക്കിറങ്ങിക്കൊള്ളുക. താമസിയാതെ കപ്പൽ കടലിൽ താഴും.'
യാത്രക്കാർ ജീവനുവേണ്ടി മത്സരിച്ചോടി. ഓട്ടത്തിൽ പലർക്കും പരിക്കേറ്റു. ഒടുവിൽ എല്ലാവർക്കും ദ്വീപിൽ അഭയം തേടാൻ കഴിഞ്ഞു. കുറെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ജോലിക്കാർ കപ്പലിൽനിന്നു വീണ്ടെടുത്തു. എല്ലാവരും ദ്വീപിൽ സഹായം കാത്ത്‌ കഴിഞ്ഞുകൂടി.
നേരത്തെ സംസാരിച്ച വൃദ്ധനെ അയാൾ കണ്ടു. കോട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും തോക്കും അയാളെ കാണിച്ചുകൊണ്ട്‌ വൃദ്ധൻ പറഞ്ഞു: 'ഇത്‌ അവനുവേണ്ടി കരുതിയിട്ടുള്ളതാണ്‌.'
അടുത്തദിവസം തൊപ്പിക്കാരന്റെ ജഡം ദ്വീപിൽ കണ്ടെത്തി. വെടിയുണ്ടയേറ്റാണ്‌ മരിച്ചതെന്നു വ്യക്തമായിരുന്നു. ആരാണ്‌ കൊന്നത്തെന്ന്‌ മനസ്സിലായില്ല. മത്സ്യങ്ങളെ കുരുക്കുവാനുള്ള തിടുക്കത്തിൽ ക്യാപ്റ്റനോ മറ്റു ജോലിക്കാർക്കോ കുറ്റവാളിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
പിന്നീട്‌ കായ്കനികൾ തേടി അയാൾ കാട്ടിൽ അലയുകയായിരുന്നു. അപ്പോൾ കൈയിൽ വടികളുകമായി പണ്ടത്തെ മധ്യവയ്സകകൾ കാട്ടിൽ നിന്നു തീരത്തേക്കു വരുന്നതയാൾ കണ്ടു: അയാളെ അവർ കണ്ടില്ല. അവർ വടികൾ കാട്ടിലെറിഞ്ഞിട്ട്‌ നടന്നകന്നു. അവർ പോയപ്പോൾ അയാൾ ആ വടികളെടുത്തു നോക്കി. അവയിൽ രക്തക്കറ ഉണ്ടായിരുന്നു.
അയാൾ ഭക്ഷണം തേടി കാടിന്റെയുള്ളിലേക്കു നടന്നു. അകലെയല്ലാതെ ആരോ മരിച്ചുകിടക്കുന്നതയാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ അടുത്തുചെന്നു നോക്കി. അത്‌ കപ്പലിലെ കാബറെ നർത്തകിയായിരുന്നു.