Followers

Tuesday, March 4, 2014

EZHUTH / MARCH/ 2014



 ഉള്ളടക്കം

ഏപ്രില്‍
ബി ഷിഹാബ്
 പാവക്കൂത്ത്
 ഇന്ദിരാബാലൻ
Boarding Pass
Salomi John Valsan
മിസ്‌ കോൾ
മണർകാട്‌ ശശികുമാർ
മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ
രാം മോഹൻ പാലിയത്ത്

ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന
സന്തോഷ് പാലാ
ഒറ്റച്ചിറകുള്ള പക്ഷി
സലില മുല്ലൻ
യാത്ര
ചവറ കെ.എസ്‌.പിള്ള

ഉൽസവം
എൻ.ജി. ഉണ്ണികൃഷ്ണൻ

ജെസിബി മണ്ണുമാറ്റുമ്പോൾ
മഞ്ഞപ്ര ഉണ്ണികൃഷ്ണൻ

ഭാവനാശാലികളുടെ ഭാവിഭാരതം
പി. സുജാതൻ
റൂമാതുരത്വം
ഹരിശങ്കരൻ അശോകൻ
മരങ്ങൾ
ധർമ്മരാജ് മടപ്പള്ളി

In The Ball Room of My Mind 

Winnie Panicker

 Scattered RainS

Sreedevi Nair

കായ്ക്കാത്ത ഓറഞ്ചുമരത്തിന്റെ പാട്ട്/ലോർക്ക
പരിഭാഷ: വി രവികുമാർ

ഒട്ടിയകവിളുകളും ഒട്ടിയവയറും
പ്രീതി രഘുനാഥ്

തുമ്പയുടെദുഃഖം
സുജയ മേനോൻ

ചെടികളെ കാണുമ്പോള്‍
പ്രേം കൃഷ്ണ

ഞാന്‍
താജുദ്ദീൻ എ പി

രാധ വചനീയ
ഷൈജു രവീന്ദ്രൻ

പാവക്കൂത്ത്-

ഇന്ദിരാബാലൻ


ചലിക്കുന്നു പാവകളോരോന്നും 
സൂത്രധാരൻ കൊരുത്തൊരീ ചരടിലായ് 

ഇഴഞ്ഞുനീങ്ങുന്നിവർ തൻ രാവുകളും 
നനഞ്ഞ ശീലപോലിരുളിൽ മുങ്ങുന്നു നിശ്വാസവും.


. കഥയറിയാതെയല്ലയോ ചമയങ്ങളണിവതും

 പരകായങ്ങളായിയേറെ നടന്മാരും 
കൂടുവിട്ടു കൂടുമാറി കാണികളുമീ രംഗവീഥിയിൽ 

നിഴൽപ്പാവക്കൂത്തുകൾ കാൺമതിന്നായ്...

 നിലാവു പെയ്ത മുഖങ്ങളുമഴിഞ്ഞു വീഴുന്നുയീ- 
സൂത്രധാരനൊരുക്കിയ വാരിക്കുഴികളിൽ 

അലക്കിവെളുപ്പിക്കുവാൻ നോക്കി പല കല്ലിലും 
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ


 സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയോ 

സൂത്രധാരനാമീ കുശവൻ കുടങ്ങൾ തീർക്കുന്നതും
 വെന്തുനീറിപ്പുകയുന്നോരടുപ്പു പോൽ 

ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും 

നിഴലുപോലുമന്യമാകുന്നൊരീ വേളയിൽ
 പ്രതിരോധഭാഷ്യം മുഴക്കി പാവകൾ 

നിലച്ചു നിഴൽപ്പാവക്കൂത്തുകളും 
അണഞ്ഞു ,ജ്വലിക്കും ദീപനാളങ്ങളും 


പാവകൾ തൻ ചലനഭേദം കണ്ടു 

ഭയക്കുന്നുവോയീ സൂത്രധാരൻ 
ഏറെയായാൽ തിരിഞ്ഞെതിർക്കും 

ഏതു സാധുജീവി തൻ കരങ്ങളുമെന്നറിവീലെ?

 കൊലവിളി മുഴക്കി ചുവടുകൾ വെച്ചു 
സൂത്രധാരൻ തൻ ശിരസ്സറുത്തു പാവകൾ 

കത്തീ പടുതിരിനാളങ്ങൾ രംഗമണ്ഡപത്തിൽ
 ആടി വീണു,ഒരു ജീവിതത്തിൻ യവനികയും


 അശാന്തി തൻ കരുക്കൾ നീക്കി 

കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
 ഒടുക്കയവരെ ധർമ്മത്തിൻ വാൾത്തലയാൽ

 ശുദ്ധികലശം ചെയ്തു പുണ്യമാക്കുകീ ലോകത്തേയും........!

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ

രാം മോഹൻ പാലിയത്ത്

അമ്മയ്ക്കും ഇളയ സഹോദരനും പിന്നാലെ പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു. ഏതാനും ആയിരങ്ങള്‍ മുടക്കി 2007-ലായിരുന്നു ഈ നിക്ഷേപം. 

ഇപ്പോള്‍, ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, ഈ മൂന്ന് ഓഹരികളിലെ നിക്ഷേപങ്ങള്‍ കൊണ്ടുമാത്രം ഇദ്ദേഹം വീണ്ടും ഒരു ലക്ഷാധിപതി ആയിരിക്കയാണ്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടുള്ളതിനാല്‍ ഈ ഓഹരികള്‍ തത്കാലം വില്‍ക്കാനും ഇദ്ദേഹത്തിന് പരിപാടിയില്ല.

ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനം ഇത്രയേയുള്ളൂ. അഥവാ, ഓഹരി നിക്ഷേപം റോക്കറ്റ് സയന്‍സല്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളീയര്‍ പൊതുവില്‍ ഓഹരികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഒരു കാരണം, ഇതിനോടുള്ള പുച്ഛവും വേണ്ടത്ര അറിവില്ലായ്മയുമാണ്. ഓഹരി നിക്ഷേപം ഉത്പാദനപരമല്ല എന്നാണ് നമ്മുടെ ചില ആളുകള്‍ വാദിക്കുന്നത്. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കി ലോറികളിലും ട്രെയ്‌നുകളിലും കേറി വരുന്ന സാധനങ്ങള്‍ രണ്ടു കൈയും നീട്ടി വാങ്ങിത്തിന്നാനും ദേഹത്ത് പൂശാനും ഒരു മടിയുമില്ല താനും. അത് ഉത്പപ്പാദനപരമാണോ? അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളു -നമ്മളെക്കൊണ്ട് നന്നായിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങി നമ്മളും ഇത്തിരി നന്നാവുക.

ഗുജറാത്തിലുണ്ടാക്കിയ ടൂത്ത് പേസ്റ്റ് വാങ്ങുന്നത് പാപമല്ലെങ്കില്‍ ആ ടൂത്ത് പേസ്റ്റ് കമ്പനിയുടെ ഷെയര്‍ വാങ്ങുന്നത് പാപമാകുന്നതെങ്ങനെ?

തന്റെ ഫ്ലാറ്റിന്റെ മുകളില്‍ താമസിക്കുന്ന ഗുജറാത്തി സുഹൃത്തുമായുള്ള സമ്പര്‍ക്കമാണ് നേരത്തെ പറഞ്ഞ മുംബൈ മലയാളിക്ക് ഓഹരി നിക്ഷേപത്തില്‍ താത്പര്യമുണ്ടാക്കിയത്. കുഞ്ഞുണ്ടായി 28-ാം ദിവസം അതിന് പാന്‍കാര്‍ഡ് എടുക്കുന്നവരാണ് മിക്കവാറും ഗുജറാത്തികള്‍.

കേരളത്തിലെ കുഞ്ഞുങ്ങളാകട്ടെ ജനിച്ച് രണ്ടാം ദിവസം തന്നെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സെറിലാക്, പാമ്പേഴ്‌സ് തുടങ്ങിയ മറുനാടന്‍ ബ്രാന്‍ഡുകളുടെ തൃപ്പാദങ്ങളില്‍ അടിമകിടത്തപ്പെടുന്നു. വലുതാകുന്തോറും ബ്രാന്‍ഡ് പേരുകള്‍ മാത്രം മാറുന്നു. ഗുജറാത്തികളും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ, ഇത്തരം പല ബഹുരാഷ്ട്ര കമ്പനികളുടെയും ഫാക്ടറികള്‍ ഗുജറാത്തില്‍ തന്നെയുണ്ട്. എന്നാല്‍ അതുമാത്രമല്ല കാര്യം, തങ്ങളെക്കൊണ്ട് നന്നാവുന്ന ഈ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ഒപ്പം തങ്ങളും നന്നാവണമെന്ന വിചാരവും ഗുജറാത്തികള്‍ക്കുണ്ട്.

തീറ്റി സാധനങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സിമന്റ് മുതല്‍ക്കുള്ള ബില്‍ഡിങ് മെറ്റീരിയല്‍സ്, വാച്ചുകള്‍, പേനകള്‍, തുണിത്തരങ്ങള്‍, ഓഫീസ്-വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍... ഇവയെല്ലാം വന്‍തോതില്‍ വിറ്റഴിയുന്ന സ്ഥലമാണ് നമ്മുടെ കൊച്ചു വലിയ കേരളം. ഇന്ത്യയുടെ ഉപഭോക്തൃ വിപണിയുടെ 12% ആണ് കേരളത്തിന്റെ വിഹിതമെന്ന് ജി.കെ.എസ്.എഫിനുള്ള ആശംസാ സന്ദേശത്തില്‍ നമ്മുടെ വ്യവസായ മന്ത്രി തന്നെ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെയും വിസ്തീര്‍ണത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയും മാത്രമാണ് കേരളത്തിന്റെ പങ്ക് എന്നറിയുമ്പോഴാണ് നമ്മുടെ കണ്‍സ്യൂമറിസത്തിന്റെ വലിപ്പം മനസ്സിലാവുക. ഇതാണ് 2008 ജനവരിയില്‍ പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ മുഖലേഖനത്തില്‍ കേരളത്തെ ഒരു 'ബ്രാന്‍ഡാലയം' എന്ന് വിളിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍, മറ്റൊരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം കൂടുതല്‍ വലുതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അത് ഇനിയും വലുതാവുക തന്നെ ചെയ്യും.

ഉദാഹരണത്തിന്, കൂടുതല്‍ കേരളീയര്‍ പ്രമേഹ രോഗികളാവും. കൂടുതല്‍ ഫാര്‍മ കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കാശുവാരും. പ്രമേഹ രോഗികള്‍ക്ക്, അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അത് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്ന് കരുതരുതെന്നു മാത്രം.

BOARDING PASS


Salomi John Valsan                                                          
 We know , we born on earth

To bid adieu forever…

To reach the far end of this planet

Which is totally unknown..?

Life, in its entirety and splendor

Devouring like a ghastly accident.

As the hangman waits for the contemned

We are waiting patiently for the last

And only call from afar...

Waiting and waiting for the

Dooms day process is something

Like a downward force

Which pushes us to the abyss of silence.

Life is something plunged straight from

The whirlwind to the oasis.

Yep..we live to attain the

Moribund and hilarious turn of events.

At times we the helpless creatures

Feel spent and fed up of the spiritual poverty.

Yet we love this far stretched putrid life….

Like the trespasser waits stealthy to enter the forbidden land

Without  a Boarding  pass….

With  brazen gaze and deserted hope……!

ചെടികളെ കാണുമ്പോള്‍

പ്രേം കൃഷ്ണ

ചെടികളെ കാണുമ്പോള്‍ 
ഇലകളില്‍ കാമാമില്ലാത്ത 
ഞെരമ്പുകള്‍ കാണുന്നു ..
കാറ്റില്‍ തലയാടും ഇലച്ചാര്‍ത്തുകളില്‍ 
കാണാക്കാറ്റിന്റെ അപാരതകള്‍ അറിയുന്നു ..

ഉടല്‍ ,
നോക്കുന്നവര്‍ക്ക്  സ്വന്തമെന്നു തോന്നും 
പക്ഷെ പിടി തരാത്ത അതിന്റെ പച്ച എത്ര അകലെയാണ് ..


ചെടികളുടെ വേരുകള്‍ പുറം ലോകത്തെ കാണാത്തതല്ല,
പുറത്തുള്ളവര്‍ വേരുകളെ അറിയാതതാണ് ..

വാടിയ പൂക്കളില്‍ കാണാം 
നഷ്ടപെട്ടവരുടെ കണ്ണുകള്‍ ..

ജനിച്ചവരേയും മരിച്ചവരെയും ഒരുപോലെ സ്പര്‍ശിച്ച ചെടികളെ ...
ഇലകളിലെ ശ്വാസം അവരെ ജീവിപ്പിച്ചിടും..
വേരുകളിലെ ജീവന്‍ അവരുടെ മൃത്യുവിനെ സ്പര്‍ശിച്ചിട്ടും
പലരും  നിങ്ങള്‍ അറിയാതെ പോകുന്നത് 

കണ്ണുകളില്‍ ചെടികളും പൂക്കളും വിടരാത്തതു കൊണ്ടാണ് ...................

മരങ്ങൾ


ധർമ്മരാജ് മടപ്പള്ളി

എങ്ങു നിന്നാണ്
മരങ്ങൾ തുടങ്ങുന്നത്?
കൈമോശം വന്നതെന്തോ
വേരുകൾ കൊണ്ട്
മണ്ണിൽ തിരഞ്ഞ്,
ചില്ല്ലകൾ കൊണ്ട്
ആകാശത്തിൽ തിരഞ്ഞ്,
ഇങ്ങനെ എഴുന്നേറ്റു നിന്ന്,
നീ കണ്ടുവോ നീ കണ്ടുവോ എന്ന്
വഴി പോക്കനെയൊക്കെ
സാകൂതം ഉറ്റു നോക്കി,
ഈ മരങ്ങൾ എന്താണിങ്ങനെ!

പച്ചകൾ എത്ര തൂക്കിയാലും
മതി വരാത്ത പ്രണയമേ
വന്നിരിക്കാം നമുക്കീ മരച്ചോട്ടിൽ
ഒരു വേള മരം തിരയുന്നത്
നമ്മളെയാണെങ്കിലൊ?
പാവം അവ ഒന്ന്
തല ചായ്ക്കട്ടെ..
അതുവരെ
നമുക്കീ മരങ്ങളെപോൽ
എഴുന്നു നിൽക്കാം.

പച്ച മരങ്ങൾ
ഒരു രാത്രിയെങ്കിലും
നമ്മുടെ
മടിയിൽ കിടന്നുറങ്ങട്ടെ.

റൂമാതുരത്വം



 ഹരിശങ്കരൻ അശോകൻ

ജനൽച്ചില്ലകളിൽ കഴുകിയുണക്കാനിട്ട പറവകൾ
ലാപ്‌ടോപ്പിൽ ടോപ്പഴിക്കുന്ന ലാറ്റിനാ സുന്ദരി
ഭിത്തിയിൽ ജീസസിന്റെ മണമുള്ള ചുവന്ന നക്ഷത്രം

കുമ്പിളുകുത്താൻ സൂക്ഷിച്ച് വച്ചിരിക്കുന്ന അസൈന്മെന്റുകൾ
കഴുത്തു പൊട്ടിയിട്ടും ആരെയും കുത്തി നോവിക്കാതെ കട്ടിലിനടിയിൽ ഒരു പാവം പൊന്മാൻ‌കുപ്പി
നിഗൂഡരഹസ്യങ്ങൾ തുടകൾക്കിടയിൽ ഒളിപ്പിച്ച പാഠപുസ്തകങ്ങൾ

മറിഞ്ഞുവീണതോട് കൂടി നിരാശയുടെ ചാരത്തിൽ ചരിഞ്ഞു കിടക്കുന്ന ആഷ്ട്രേ
നര ബാധിച്ചിട്ടും ജര ബാധിക്കാത്ത ജീൻസിന്റെ പോക്കറ്റുകളിൽ മറന്ന് കിടക്കുന്ന ബിറ്റുകൾ
നാണയത്തുട്ടുകൾ കന്യകാത്വം ചുരണ്ടിക്കളഞ്ഞ റീച്ചാർജ്ജ് കൂപ്പണുകൾ

കൊതുകുകൾ കോളനിവൽക്കരണം നടത്തിയ തുണിക്കൂമ്പാരങ്ങൾക്ക് മുകളിൽ പൊട്ടി വീണ അയ
വിശുദ്ധബൈബിളിൽ അവസാനത്തെ നൂറിന്റെ നോട്ട്
ഒരിക്കലും വരാത്ത എതിരാളികളെ നേരിടാൻ കൊണ്ട് വച്ച പലകകഷണങ്ങൾ

ജീവിതം പോലെ കശക്കപ്പെട്ട ശീട്ടുകൾ മാത്രം കൃത്യമായ് സൂക്ഷിച്ചിരിക്കുന്ന ഷെൽഫ്

അർത്ഥം ഊറ്റിക്കളഞ്ഞ് സൌഹൃദം നിറച്ച തെറികൾ
വല്ലപ്പോഴും കടന്ന് വന്നിരുന്ന നിശബ്ദത
പരീക്ഷാത്തലേന്ന് മുദ്രാവാക്യങ്ങൾ പോലെ അർത്ഥമറിയാതെ ഉരുവിട്ട സമവാക്യങ്ങൾ
നിഗൂഡവും അഗാധവുമായ ചളികൾ

സ്കാബിസ് എന്ന കീടബാധ പോലെ
മാന്തിയപ്പോൾ സുഖം പകർന്നും
പിന്നെ നീറ്റലായ് പുകച്ച് കണ്ണ് നിറച്ചും
ഒരു റൂം
ഒരു കാ‍ലം

ആകെ ഒരു റൂമാതുരത്വം

അതെ, ഹൃദയത്തിൽ ചൊറിയാൻ കഴിയാത്ത ഇടത്തിൽ
ഒരു സ്കാബിസ് വസന്തം...

ഞാന്‍

 താജുദ്ദീൻ എ പി

ഞാന്‍
എന്നോടു തന്നെ
വെറുതെ
പറയുകയാണ്:

ദു:ഖങ്ങളൊന്നും
പങ്കുവെച്ച്
നശിപ്പിക്കരുത്

ഹൃദയത്തില്‍
ഒരു കുഞ്ഞു ഖബറുണ്ടാക്കി
നല്ല വെള്ളത്തുണിയില്‍
പൊതിഞ്ഞ്
അടക്കം ചെയ്യുക

ശേഷം
അതിന്റെ-
പതിനാറടിയന്തിരവും
ആണ്ടും
മറക്കാന്‍ കഴിഞ്ഞാല്‍

അതിനേക്കാള്‍
നല്ല വിത്ത്
വേറെ ഇല്ല

രാധ വചനീയ

   
     ഷൈജു രവീന്ദ്രൻ

രാധയോടെന്തിനു നീരസം കണ്ണാ 
രാവേറെയായാലും പോകല്ലേ കണ്ണാ 
രാകേന്ദു പാരിനെ പുല്‍കുമ്പോള്‍ കണ്ണാ 
രാഹിത്യമെന്‍ ദുഃഖമാക്കല്ലേ കണ്ണാ 

തുളസി കതിര്‍മണി വീശല്ലേ കണ്ണാ 
തമസ്സില്‍ പൂമേനി നോവുന്നു കണ്ണാ 
തുകടിയുലഞ്ഞു കളിരുമ്പോള്‍ കണ്ണാ 
തൃണകുടം മാടി വിളിക്കുന്നു കണ്ണാ

നീലാഭയാര്‍ന്ന നിന്‍ നെഞ്ചകം കണ്ണാ
നന്‍പ് നിറയുന്ന നീര്‍ത്തടം കണ്ണാ
നന്തുണി നീയെന്നു തോന്നുകില്‍ കണ്ണാ
നൂപുരം കൊഞ്ചാന്‍ തുടങ്ങില്ലേ കണ്ണാ

പയ്യാരം ചൊല്ലാന്‍ മടിയ്ക്കാതെ കണ്ണാ
പല്ലവം ചെഞ്ചുണ്ടില്‍ ചാര്‍ത്തു നീ കണ്ണാ
പാരുഷ്യം കേട്ട് മടങ്ങല്ലേ കണ്ണാ
പ്രാണന്‍റെ പീയൂഷം നീയല്ലേ കണ്ണാ

ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന



സന്തോഷ് പാലാ
mcsanthosh@yahoo.com

ടൈംസ്ക്വയറില്‍ ബോളു വീഴാന്‍
കാത്തിരുന്നവര്‍ക്കിട്ട്
ഒരു പണികൊടുക്കാനും
ഞങ്ങള്‍ ടെക്കികള്‍
വെറും കടലാസുപുലികളും
കൂലിയടിമകളുമല്ലെന്ന്
തെളിയിക്കാനുമായി
ഡല്‍ഹിലേക്ക് ചാനല്‍ മാറ്റി
ഒരു ഷോട്ടകത്താക്കി.

പുളകിതമാക്കും പുഞ്ചിരിയാല്‍
എന്നെ ആനയിച്ച്,
ആഘോഷിപ്പിച്ച്
കഴിഞ്ഞ വര്‍ഷം ചെയ്ത സഹായങ്ങളെ
ഒത്തിരി സ്നേഹത്തോടെ ഓര്‍ത്തെടുത്ത
ബന്ധുക്കളെയും കൂട്ടുകാരെയും
കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ,പൊട്ടിച്ചിരിച്ച് ,തൊട്ടുനക്കി
ബെന്‍സുകാറിന്റെ മുന്‍സീറ്റിലേക്കു ചായുമ്പോള്‍
അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നു ഞാനും
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാരെയും പറ്റിച്ചേയെന്നു മക്കളും
മന:സുഖം തീര്‍ത്ത് യാത്ര തുടരുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ബന്ധുക്കളും കൂട്ടുകാരും
വീണ്ടും വീണ്ടും പുഞ്ചിരിക്കുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ഞാനുമെന്റെ കാറും
വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍
അമേരിക്കന്‍ അഭിനയക്കളരിയിലെ
മഹാപ്രതിഭകളായ മലയാളിമനുഷ്യജീവിതങ്ങളെ,
അത്യുല്‍‌പ്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ
അകിടുതാങ്ങികളെ,പാല്‍‌വില്‍പ്പനക്കാരെ,
നിങ്ങളുടെ പ്രതിനിധിയായ
എന്നോടു പൊറുക്കേണമേ...
ദൈവമെ,വിശപ്പില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന
വിപ്ലവത്തിന്റെ വിത്ത്
ഞങ്ങളുടെ മണ്ണിലുണ്ടാകാതെ കാക്കേണമേ...

ഫ്ലോറല്‍ പാര്‍ക്കിലെ കുര്യാച്ചനങ്കിളും
പുതു വര്‍ഷവും
സ്നേഹത്തിന്റെ ചിഹ്നങ്ങളായ പുളിച്ച തെറികള്‍
പൂക്കളായഭിഷേകം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പെ
നിലത്തിരുന്ന ബക്കറ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ഒന്നും മിച്ചമില്ലെന്ന്
ഒളികണ്ണിട്ട് ഉറപ്പാക്കിയിരുന്നു.

ന്യൂഇയര്‍ റെസലൂഷന്‍ അവിടെയിരിക്കട്ടെ.
കുപ്പി മുത്തുന്ന ഫോട്ടോയ്ക്ക്
ഫെയിസ്‌ബുക്കിലൊരു
ലൈക്കടിക്കാന്‍ കരുണയുണ്ടാകേണമേ...

തുമ്പയുടെദുഃഖം


സുജയ മേനോൻ
പാടവരമ്പിലെ പൂത്തുമ്പപ്പെണ്ണിന്
നാണം മറന്നൊന്നു പൂത്തുലയാന്‍
ഓണവെയിലൊളിക്കാമുകനെത്തീല്ല;

നാളെ ത്തിരുവോണഘോഷമല്ലേ;
പാടേ നനഞ്ഞു കറുത്ത മുഖംപൊത്തി,
ആവണിക്കാറ്റിലൂടൂറിച്ചിരിച്ചും കൊണ്ടോ-
ണപുലര്‍വേള മെല്ലെയോതി,
"തുമ്പപ്പൂവേ നിന്‍റെ യുണ്മയെ ചൂടുവാന്‍
മാവേലിക്കില്ല തിടുക്കമൊട്ടും,
ഓണത്തിനെത്തുന്ന തമ്പുരാനിപ്പോഴായ്
ഏറെ പ്രിയം വര്‍ണ്ണപ്പൂക്കളത്രേ!
പലനിറച്ചേലയുടുത്തു തിളങ്ങുവോര്‍,
ഗമയില്‍ചമഞ്ഞു ഞെളിഞ്ഞു നടപ്പവര്‍,
ഉള്ളില്‍ വിഷമെന്നറിയാതുടലാകെ,
വാസനത്തൈലം പുരട്ടിയൊരുങ്ങിയോര്‍,
ദൂരെ ചുരംതാണ്ടിയെത്തുവോര്‍,
ചെട്ടിച്ചിപ്പൂക്കളി,വര്‍ക്കിതു കൊയ്ത്തുകാലം.
വാരിയണിയുന്നു മാവേലിയീപ്പുക്കള്‍,
ആമോദമോടെ തിളങ്ങട്ടെ ഉത്സവം
വെള്ളപ്പുടവയുടുത്തോള്‍ കൃശഗാത്രി,
ഉള്ളിലെ സൌരഭമല്ലാതെയൊന്നുമേ
കയ്യിലില്ലാത്തോള്‍ വയല്‍തുമ്പ,
കുഞ്ഞുപൂവേ നിന്നെയാര്‍ക്കുവേണം?
കാലത്തിനൊപ്പം നടക്കാനറിയാത്ത
പാവമോരമ്മൂമ്മ നെഞ്ചിലേറ്റും,
പാടാന്‍ മറന്നകവിതയായൂറൂന്ന
ഭാവനക്കല്ലാതെ,ഈ തിരക്കില്‍!"


ഒട്ടിയകവിളുകളും ഒട്ടിയവയറും

പ്രീതി രഘുനാഥ്
കഴുത്തിലെതാലിച്ചരടിനെക്കാള്‍
അവള്‍വിശ്വസിച്ചത്
തുലാക്കട്ടയില്‍തൂങ്ങുന്ന
കയറിന്‍റെബലത്തിലായിരുന്നു
അതവളെചതിച്ചില്ല
അരുമയോടെ
ഇറുക്കിഓമനിച്ചു

പ്രണയത്തിന്‍റെതാപത്തില്‍
വീടിന്‍റെതണുപ്പ്പ്പുപേക്ഷിച്ചവളെ
താങ്ങാന്‍
മറ്റൊന്നുംഉണ്ടായിരുന്നില്ല

അടയാന്‍മടിച്ച
കണ്ണുകള്‍തുറിച്ചുനോക്കിയിരുന്നത്
വ്യഥകള്‍മാത്രംസമ്മാനിച്ച
ജീവിതത്തെയോ

ഒട്ടിയകവിളുകളും
ഒട്ടിയവയറും
പരസ്പരംമത്സരിച്ചിരുന്നുവെന്ന്
പോസ്റ്റ്‌മോര്‍ട്ടംറിപ്പോര്‍ട്ടില്‍
വിലയിരുത്തിയിരിക്കുമോ

മെലിഞ്ഞുണങ്ങിയശരീരത്തിലെ
എണ്ണമറ്റപാടുകള്‍
പ്രണയംമിഥ്യയാണെന്നും
ജീവിതമാണ്സത്യമെന്നും
അവളെപഠിപ്പിച്ചിരിക്കുമോ

ഏതായാലും
കരിഞ്ഞമാംസത്തോടൊപ്പം
എരിഞ്ഞടങ്ങാന്‍
സ്വപ്നങ്ങളൊന്നും
ബാക്കിയായിരുന്നില്ല
അതെന്നോ
കരിഞ്ഞുപോയതല്ലേ

Scattered Rain

sreedevi nair
 
A drop of rain
Male me love-torn
Is somebody coming
To land me through the
Labyrinth of Love, unknown?

I received from the sharp nails
Of rain, tiktats unknown, sighs.
Is it that the rain drops
Could steal the lust of my eyes?

Like some organism,
Rain drop beckons me,
But I cannot ever see
The rain
Like scattered idols of life, rain.
Yet my mind
Not cooled.
On each glass piece of
Shattered mind, a rain reflects, may be
In the sky, into the mind
I keep seeking the rain.
May may love
Come as rain

കായ്ക്കാത്ത ഓറഞ്ചുമരത്തിന്റെ പാട്ട്/ലോർക്ക

പരിഭാഷ: വി രവികുമാർ






മരംവെട്ടുകാരാ,
എന്നിൽ നിന്നെന്റെ നിഴൽ മുറിച്ചുമാറ്റൂ,
ഫലം കാണാത്തൊരു ജന്മത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

കണ്ണാടികൾക്കിടയിൽ ഞാനെന്തിനു വന്നുപിറന്നു?
പകൽ എന്നെ വലം വച്ചുകൊണ്ടേയിരിക്കുന്നു,
രാത്രിയാവട്ടെ,
അതിന്റെ നക്ഷത്രങ്ങളിലേക്കെന്നെ പകർത്തുകയും ചെയ്യുന്നു.

എനിക്കെന്നെക്കാണാതെ ജീവിക്കണം.
ഞാൻ സ്വപ്നം കാണട്ടെ,
ഉറുമ്പുകളും അപ്പൂപ്പൻതാടികളുമാ-
ണെന്റെ കിളികളും ഇലകളുമെന്ന്.

മരംവെട്ടുകാരാ,
എന്നിൽ നിന്നെന്റെ നിഴൽ മുറിച്ചുമാറ്റൂ,
ഫലം കാണാത്തൊരു ജന്മത്തിന്റെ യാതനയിൽ നി-
ന്നെന്നെ മോചിപ്പിക്കൂ.

In The Ball Room of My Mind




Winnie Panicker
It lead me into a room that was dark
And eerie
And looked like havens arena
Notes of music, salsa-ing and balae dancing
In the ball room of my mind
The plaintive tunes went high and low
And moved to and fro
Glimmers of light lit up and blinked
And it let the music flow still
Into the glassy ocean of innocence

The keys black and white when
I played it sensuously
It led me into a room of
Fantasizing dreams and colorful
Thoughts...

Like the dead ends when a music note
Finishes playing … it echoed with all mite
In the ears that longed for thirsty drops
In a quenching heart.

ഭാവനാശാലികളുടെ ഭാവിഭാരതം




പി. സുജാതൻ


നന്ദൻ നിലേക്കനിയുടെ 'വിഭാവന ചെയ്യുന്ന ഇന്ത്യ' എന്ന കൃതിയിൽ ഒരു അനുഭവ വിവരണമുൺ​‍്‌. ഇൻഫോസിസ്‌ കമ്പനിയുടെ ബാംഗ്ലൂർ കാമ്പസിൽ നന്ദനെ കാണാൻ ഒരു അമേരിക്കക്കാരൻ എത്തി. മൈസൂറിൽ നിന്ന്‌ ബാംഗ്ലൂർ സിറ്റി വരെ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാണ്‌ വിദേശി ഇൻഫോസിസിന്റെ വളപ്പ്‌ കടന്നത്‌. നന്ദനുമായുള്ള കൂടിക്കാഴ്ചയിൽ ഏറെ നേരവും റോഡ്‌ യാത്രയുടെ ക്ലേശങ്ങൾ അതിഥി വിസ്തരിച്ചുകൊൺ​‍ിരുന്നു. അയാൾ പറഞ്ഞു: "നന്ദൻ, നിങ്ങളുടെ ഈ കമ്പനി വളപ്പ്‌ എത്ര മനോഹരമായിരിക്കുന്നു. വൃത്തിയും വെടിപ്പും ഉള്ള വിശാല വീഥികൾ. മനോഹരമായ തൊഴിലിടങ്ങൾ, പക്ഷേ കമ്പനിക്ക്‌ പുറത്തുള്ള റോഡ്‌ ഇതുപോലാകാത്തത്‌ എന്ത്‌? ഹുസ്സൂർ റോഡുവഴി ബാംഗ്ലൂരിൽ എത്താൻ എത്രമാത്രം ഞാൻ കഷ്ടപ്പെടേണ്ടി വന്നു. തകർന്ന റോഡുകളിലെ വാഹനത്തിരക്ക്‌ ഭയങ്കരം തന്നെ. ഇൻഫോസിസിന്റെ കാമ്പസുപോലെ പൊതുറോഡുകളും നന്നാകാൻ എന്താണ്‌ തടസം?"


വിദേശിയുടെ ജിജ്ഞാസയ്ക്ക്‌ മറുപടിയായി നന്ദൻ നിലേക്കനി ഇങ്ങനെ പറഞ്ഞു: "രാഷ്ട്രീയം, ഉദ്യോഗസ്ഥ അഴിമതി, കരാറുകാരന്റെ തട്ടിപ്പ്‌". ആ ഉത്തരം അതിഥിക്ക്‌ പിടിച്ചില്ല. അദ്ദേഹം ശബ്ദമുയർത്തിപ്പറഞ്ഞു."എന്നാൽ താങ്കളെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം. ദീർഘമായ ഒരു ചിരിയായിരുന്നു അതിന്‌ നന്ദന്റെ മറുപടി. അമേരിക്ക പോലെയാണ്‌ ഇന്ത്യയെന്ന്‌ സായിപ്പ്‌ ധരിച്ചുകാണും. ഒരു കമ്പനി എക്സിക്യൂട്ടീവിന്‌ പൊടുന്നനെ ഒരു ദിവസം രാഷ്ട്രീയത്തിലിറങ്ങി ശോഭിക്കാമെന്ന്‌ ഇന്ത്യയിൽ ആരും കരുതുന്നില്ല. അമേരിക്കയിൽ അങ്ങനെ സാധിക്കും. സാധിച്ചിട്ടുൺ​‍്‌. മൈക്കൾ ബ്ലുംബെർഗ്‌ വലിയൊരു കമ്പനിയുടെ മേധാവിയായത്‌ പൊടുന്നനെയാണ്‌. അതേ വേഗത്തിൽ പിറ്റേക്കൊല്ലം അദ്ദേഹം ന്യൂയോർക്ക്‌ നഗരത്തിലെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഒരു രാഷ്ട്രീയ ഭരണാധികാരിയാകാൻ ഒരാൾക്ക്‌ അത്രവേഗം കഴിയുമെന്ന്‌ തോന്നുന്നില്ല.


പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്‌ രാഷ്ട്രീയത്തിൽ യാദൃച്ഛികമായി വന്നുപെട്ട ഒരാളാണ്‌. സാമ്പത്തികശാസ്ത്രം പഠിച്ച്‌ കലാശാലാ അധ്യാപകനായി തുടങ്ങിയ ഡോ. സിംഗ്‌ ലോകബാങ്കിൽ പ്രവർത്തിച്ചു. ഇന്ത്യയിൽ മടങ്ങിവന്ന്‌ റിസർവ്വ്ബാങ്ക്‌ ഗവർണറായി. റിട്ടയർ ചെയ്ത്‌ പെൻഷൻവാങ്ങി വീട്ടിൽ വിശ്രമിക്കേൺ ഘട്ടത്തിലാണ്‌ അദ്ദേഹം അപ്രതീക്ഷിതമായി പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതല ഏറ്റെടുത്ത്‌ രാഷ്ട്രീയത്തിൽ എത്തിയത്‌. രാജീവ്ഗാന്ധിയുടെ ദുരന്ത മരണശേഷം രൂപം കൊൺ ന്യൂനപക്ഷ മന്ത്രിസഭയായിരുന്നു അത്‌. കാലാവധി പൂർത്തിയാക്കുമോ എന്ന്‌ സകലരും സന്ദേഹിച്ചു. നരസിംഹറാവുവിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ഫലിച്ചു. പുത്തൻ സാമ്പത്തിക നയങ്ങൾക്ക്‌ ഉദാരപൂർവ്വം ഇന്ത്യയിൽ തുടക്കം കുറിച്ചതു റാവു പ്രധാനമന്ത്രിയയായിരുന്ന കാലത്താണ്‌. ധനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിംഗ്‌ ആയിരുന്നു പരിഷ്കരണ പ്രക്രിയയുടെ ചുക്കാൻ പിടിച്ചതു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ലോകശ്രദ്ധയിൽകൊണ്ടുവന്നു.

വികസനരംഗത്ത്‌ പുതിയ കുതിച്ചുചാട്ടങ്ങളുൺ​‍ായി. പിന്നാലെ വന്ന എൻ.ഡി.എ സർക്കാരിന്‌ മാറ്റിമറിക്കാൻ പറ്റാത്തവിധം സുദൃഢമായ ഒരു തുടക്കമായിരുന്നു സിംഗിന്റെ പരിഷ്കരണങ്ങൾ. ലോക സാമ്പത്തിക കാലാവസ്ഥയുടെ ഗതി മനസിലാക്കി നടത്തിയ അർത്ഥവത്തായ ചുവടുവയ്പുകൾ ഫലം കൺ​‍ു. കോൺഗ്രസ്‌ നേതൃത്വത്തിൽ 2004ൽ യു.പി.എ അധികാരത്തിൽ വന്നപ്പോൾ സോണിയഗാന്ധിക്ക്‌ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക്‌ നിർദ്ദേശിക്കാൻ പറ്റിയ സ്വാഭാവിക പ്രതിനിധി ഡോ. മൻമോഹൻസിംഗ്‌ ആയി. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ നോട്ടമുള്ള പ്രണബ്‌ കുമാർ മുക്കർജിക്ക്‌ പോലും ലഭിക്കാതെ പോയ അവസരമാണത്‌. ഒരിക്കൽ പ്രണബ്‌ ധനമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ കീഴിൽ റിസർവ്വ്‌ ബാങ്ക്‌ ഗവർണർ എന്ന പദവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഡോ. മൻമോഹൻസിംഗ്‌. പിന്നീട്‌ ക്യാബിനറ്റ്‌ കോളീഗും ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ പ്രണബിന്റെ ബോസും ആണ്‌ സിംഗ്‌. ഇതെല്ലാം രാഷ്ട്രീയത്തിലെ യാദൃച്ഛികതകളാണ്‌. ഒരു കമ്പനി മേധാവിക്കോ അക്കാദമീഷ്യനോ പൊടുന്നനെ രാഷ്ട്രീയനയ തീരുമാനങ്ങളുടെ തലപ്പത്ത്‌ എത്താൻ ഇന്ത്യയിൽ അനേകം കടമ്പകളുൺ​‍്‌. അത്രത്തോളം വിശാലമായ പ്രോഫഷണലിസം ഇന്ത്യൻ ജനാധിപത്യം സ്വപ്നം കൺ​‍ുതുടങ്ങിയിട്ടുപോലുമില്ല.


രാജീവ്ഗാന്ധിയാണ്‌ രാഷ്ട്രീയത്തിൽ തൊഴിൽ പ്രാഗൽഭ്യത്തിന്‌ പ്രാധാന്യം നൽകിയ പ്രധാനമന്ത്രി. ശാസ്ത്രസാങ്കേതിക മികവിലൂടെ ഇന്ത്യയെ അടുത്ത നൂറ്റാണ്ടിലേക്ക്  നയിക്കണമെന്ന ഒരു ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ രംഗത്തും ഉജ്വലമായ പ്രവർത്തനാനുഭവമുള്ള വിദഗ്ധരെ അധികാരപദവികളിൽ കൊണ്ടുവരാൻ  കോൺഗ്രസിന്റെ കവാടം രാജീവ്ഗാന്ധി തുറന്നിട്ടു. അതിന്റെ മെച്ചവും ഇന്ത്യക്കുണ്ടായി.

നന്ദൻ നിലേക്കനി  യുനീക്ക് ഐഡ്ന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന നൂതനമായ ഒരു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവിയിൽ മഹത്തായ ഒരു പ്രവർത്തന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌. രാജ്യത്തെ എല്ലാ പൗരന്മാർക്കും തിരിച്ചറിയൽ കാർഡ്‌ നൽകുക എന്നതാണ്‌ ആ സ്ഥാപനത്തിന്റെ സമയബന്ധിത ലക്ഷ്യം. വ്യക്തിയെക്കുറിച്ച്‌ അറിയേൺ മുഴുവൻ വസ്തുതകളും രേഖപ്പെടുത്തിയ ഡിജിറ്റൽ രേഖയാണ്‌  അത്. UIDAI  വരുന്ന ഒരു വർഷത്തിനുള്ളിൽ കേരളത്തിലാണ്‌ ആദ്യമായി പദ്ധതി പൂർത്തിയാക്കുക. മൂന്നുകൊല്ലം കൊണ്ട്  എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ എന്നും ഒരു അനുമാനമാണ്‌. 2011ലെ പ്രാഥമിക റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത്‌ 121 കോടി ജനങ്ങളുണ്ടെന്ന്  കണക്കാക്കുന്നു. അലഞ്ഞുതിരിയുന്നവരും തെരുവിൽ ഉറങ്ങുന്നവരും ഈ കണക്കെടുപ്പിൽ വരില്ല. നാടോടികളും ഭവനരഹിതരുമായ കോടിക്കണക്കിനാളുകൾ രേഖയിലില്ല. ഇന്ത്യയിലെ വികസനാസൂത്രണ നയങ്ങളെ അട്ടിമറിക്കുന്ന ഒരു വസ്തുതയാണിത്‌. നന്ദന്റെ തിരിച്ചറിയൽ കാർഡ്‌ ഈ കുറവ്‌ എന്നേക്കുമായി പരിഹരിക്കും. ഇത്തരം നൂതനമായ ഒരു പദ്ധതിയുമായി ഇൻഫോസിസ്‌ വിട്ട്‌ കേന്ദ്രസർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ ടെക്നോക്രാറ്റിന്റെ ഉള്ളിൽ ഭാവനാശാലിയായ ഒരു രാഷ്ട്രീയ മനുഷ്യൻ ഒളിച്ചിരുപ്പുണ്ട്. കർണ്ണാടക സ്വദേശിയായ നന്ദൻ നിലേക്കനി എന്ന 56കാരൻ നാളത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകില്ലെന്ന്‌ ആരുകണ്ടു?

ജെസിബി മണ്ണുമാറ്റുമ്പോൾ





മഞ്ഞപ്ര ഉണ്ണികൃഷ്ണൻ


നിലാവസ്തമിക്കുന്നുകുന്നിൻ
മേലാപ്പിലുമെൻ മനസ്സിലുമൊപ്പം
മുദ്രമാറുന്നപോൽസ്നേഹത്തിൻ
മണ്ണുമാറ്റുന്നല്ലോ കിനാവിലുംഭൂവിലും
സൂര്യനുദിക്കുന്നദിക്കിലെല്ലാടവും
ഗിരിമകുടമായ്നിലക്കുന്നമേടകൾ
ചിരപരിചിതമാമതിരുകൾക്കപ്പുറം
കതിരുകൾചുംബിച്ചകുന്നിൻചരിവുകൾ
ഉതിരുകയാണുലകിന്മിഴിയിലെ
ദുരിതപൂരിതമശ്രുബിന്ദുക്കളായ്‌
നഗരകത്തിയിൽ കാന്തമായ്‌ ചേരുന്ന
ഹരിതങ്ങൾ വാടിയ ഹൃദയാന്തരങ്ങളിൽ
ഞൊടിയിടയിൽ നഖരങ്ങളാഴത്തിൽ
പിടിമുറുക്കുവാൻവരികയാണിപ്പോഴും
ഒഴുകിയെത്തിയസ്നേഹതീരങ്ങളിൽ
കഴുകുകൾവന്ന്‌ കാത്തിരിയ്ക്കുന്നപോൽ
കൂർത്തദംഷ്ട്രകളിരുമ്പിനാൽതീർത്
ഹസ്തത്താലടുക്കുന്നുതെരുതെരെ
അഷ്ടദിക്കുകളെല്ലാമടർത്തുവാ-
നെത്തുന്നു, ഭീകരരൂപീയാർന്നൊരായന്ത്രം
വീണടിയുന്നു, മണ്ണിന്മനസ്സിലാ
ലെണ്ണിയൊടുങ്ങാത്തവിണ്ണിലെത്താരകൾ
കണ്ണുചിമ്മിതുറക്കുമ്പോളായിരംപൊന്നിൽ
കുളിച്ചുതിളങ്ങുന്നോരോർമ്മകൾ
തേടിനടക്കുന്നൊരാപൈതലിൻകാഴ്ചയിൽ
മാരിവില്ലിൻനിറമാർന്നപമ്പരം
മണിമേടകളുയിർത്തുന്നതിന്നായ്‌
മണ്ണുമാറ്റുമ്പോളുൾതെറ്റുന്നചിന്തകൾ
യന്ത്രബുദ്ധിയിൽതെറ്റായിമാറവെ
ഇന്ദ്രിയങ്ങളെല്ലാം മിടയുന്നുതമ്മിലും
ചങ്ങലയ്ക്കിട്ടഹൃദയങ്ങളായിരം
കോർത്തെടുക്കുന്നയന്ത്രക്കരങ്ങളിൽ
തെറ്റിവീഴവേപടുത്തത്താംകാലത്തിൽ
വെണ്മകലർന്നമഹാസൗരങ്ങളായിരം
നഷ്ടമാർന്നകരച്ചിലാൽപൈതങ്ങൾ
ദൃഷ്ടിയാൽതേടുന്നുസൗവർണ്ണപമ്പരം

ഉൽസവം



എൻ.ജി. ഉണ്ണികൃഷ്ണൻ

കൊമ്പുകൾ ഉണ്ടെങ്കിലും ആനകൾക്ക്‌

എന്റെ വയസ്സിഅമ്മയുടെ ബപ്പിച്ചിരി

ചളിയുരുട്ടി ഉണ്ടാക്കും  മുമ്പ്‌ ദൈവത്തിന്‌
ഒരു കൊച്ചുകുട്ടി​‍വരച്ചുകൊടുത്തതാകണം

ആനയുടെ മോഡൽ, ലളിതം
നെറ്റിപ്പട്ടങ്ങൾ തിളങ്ങിയങ്ങനെ
മുത്തുക്കുടകൾ വിടർന്നങ്ങനെ
ആലവട്ടം വെൺചാമരം വീശിയങ്ങനെ
ച്ചേ കൊമ്പു കുഴൽ ചേങ്ങല
ഇരമ്പിയങ്ങനെ മീനപ്പൊരിവെയ്‌ലാളി
ആനകൾ
താളവും സ്​‍പീഡുകള്ളും മൂത്ത്‌
പെപ്പരപെരപെരപേ എന്ന്‌
ഏഴുനില അമിട്ടു പൊട്ടിവിരിയുംപോലെ
മേലോട്ടു കുതിച്ച്‌
നീലഷർട്ടണിഞ്ഞ ഒരു കഷികാർന്നോർ
അരികത്ത്​‍്‌ വിരൽ ഞൊടിച്ച്‌ താളമിട്ട്‌
റിട്ടയേഡ്‌ ഇടിക്കാരൻ ഡി.എസ്‌.പി.
എന്റെ ചെറിയ ദാഹം
ഏഴാനകൾ
മേളക്കാർ നൂറ്റൊന്ന്‌,പെരുകും ആൾക്കൂട്ടം
പെരുകും ദാഹം
പൊക്കവും തിടമ്പും ഇല്ലാത്ത
ഒരെണ്ണമെയിലന്റെ
കൂച്ചുവിലങ്ങുരയും വ്രണം
വേദന
വെളിച്ചപ്പെട്ട്‌
ഒരുവനെ
കുത്തികോർത്തെറിയും കരുതിച്ചുവപ്പ്​‍്‌
ഒരാ​‍്‌ ഉറക്കം നിന്ന്‌ ഊരു കെട്ടിയ കമ്പം
മഞ്ഞ പച്ച പല നിറങ്ങളും
കഥാപ്രസംഗം ബാലെ
കച്ചേരി കഥകൾ​‍ിയും
വരയുന്നു
അവൾ പാതിരാമഴ
ഇടിമിന്നൽ തുള്ളി മായ്ക്കും
തിരുമുടി തിരുനെറ്റി തിരുമിഴി തിരുമുലകൾ
തിരുതുടകൾ തിരുനാഭി
തൃപ്പാദങ്ങളും
എഴുന്നള്ളി അപ്പൻ വന്നപ്പോൾ
അവൾ തീ​‍ർന്നിരിക്കും തമാശ
പെണ്ണുങ്ങൾ പറഞ്ഞും ചിരിച്ചും
കൊടിയിറങ്ങുന്നു
വചനത്തിനും മുൻപേ എരിഞ്ഞ്‌
അങ്ങോളം ആളും
നിന്റെ എന്റയും കാമം


യാത്ര



ചവറ കെ.എസ്‌.പിള്ള

ചിറകുതളർന്നുപോയെങ്കിലും മനപ്പക്ഷി
ചിറകുനീർത്തിപറന്നെത്രയും ജാതോല്ലാസ-
മൊഴുകിയെത്തീടുന്നൂയനന്തവിഹായസ്
സിൽ
തിരികെയണയുന്നു, വപ്പൂപ്പൻതാടിപോലെ
എന്തൊരാനന്ദ, മെനിക്കിന്നുമീസായന്തന-
മങ്ങലുചൂഴുമ്പോഴും സ്വപ്നയാത്രകൾചെയ്‌വാൻ
വാഴ്‌വിൻ യാഥാർത്ഥ്യത്തിൻകയ്പുകളലിഞ്ഞുപോ
മായികസങ്കൽപത്തിൻമാധുരി നുണയുവാൻ!
എത്രമേലപാരതപുൽകിലും തിരിച്ചിട-
ത്തെത്തുവാൻ ക്ഷണിപ്പതീഭൂമിതൻനിയാമക-
ശക്തിയാണല്ലോ,യോരോയാത്രയും തുടങ്ങീടു-
മിടത്തുവീണ്ടും വന്നുപതിക്കും കല്ലാണല്ലോ.
എന്നേ തുടങ്ങീയാത്ര, അമ്മതന്നുദരത്തി-
ലൊക്കത്തു, കയ്യിൽതൂങ്ങി,യോടിയും ചാഞ്ചാടിയു-
മോണത്തിനുഞ്ഞാലാടാ, നോണപ്പൂക്കളം തീർക്കാ-
നോണപ്പൂത്തുമ്പിതുള്ളാ, നന്നാവാമോർമ്മിപ്പുഞ്ഞാൻ
യാത്രകളനന്തമാം യാത്രകളതിൻപാത-
നീട്ടലും കുറയ്ക്കലും തുടരും മഹായാനം!
ഇരുളും വെളിച്ചവും പൂക്കുന്ന വഴികളിൽ
മുള്ളുകൾ, കുണ്ടും കുഴീം, പൊള്ളുന്ന കനലുകൾ
പൂവുകൾ, തളിർത്തൊത്ത, പൂന്തണൽ, തണ്ണീർപ്പന്ത-
ലൊക്കെയും താണ്ടി, യെത്രസാർത്ഥകം മമയാത്ര!
യാത്രകൾ, ജനപഥവേഴ്ചകൾ, ഋതുക്കൾതൻ
മാറ്റങ്ങൾ, സംസ്കാരത്തിൻ തീർത്ഥങ്ങൾ, ചരിത്രത്തിൻ
തോറ്റങ്ങൾ, വഴിവിള, ക്കിക്കാലപാദമുദ്ര
ഒക്കെയുമറിവിന്റെ പെട്ടകം തുറക്കുന്നു
യാത്രകളകക്കണ്ണിൻ പാളികൾ തുറക്കുന്നു
യാത്രകളന്വേഷണ; മറിയാനിഗോ‍ൂഡത-
പ്പൂട്ടുകൾ തുറക്കുന്നു, ചരിത്രം രുചിക്കുന്നു
കാഴ്ചകളൊരുക്കുന്നുകാണാത്തിടങ്ങളിൽ
യാത്രകളനുധ്യാനമാത്രകളാക്കിത്തീർത്ത
തീർത്ഥപാദരാം മഹായാത്രികർ, ധർമ്മാധർമ്മ-
സൂക്തങ്ങൾ വിരചിച്ച ജ്ഞാനികൾ മഹാശയർ
ആർത്തരായലഞ്ഞവർ പ്രപഞ്ചസത്യംതേടി.
യാത്രയാലല്ലോ ബുദ്ധൻ പരമവെട്ടം നേടി
നാട്ടകത്തമാവാസിരാത്രികൾ പകലാക്കി.
യാത്രയാലല്ലോകാലരഥ്യയിൽ ദീപസ്തംഭം
തീർത്തവർ സ്നേഹോദാരധന്യരാം മനീഷിമാർ
യാത്രയാലല്ലോ നിത്യസത്യത്തിൻ പൊരുളുകൾ
പൂത്തതീ മണ്ണിൽ സ്നേഹസങ്കീർത്തനങ്ങൾ പാടി

ഒറ്റച്ചിറകുള്ള പക്ഷി

സലില മുല്ലൻ

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?


സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട  

ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


ചിരിച്ചും കരഞ്ഞും ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.

രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .


വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലു-
മൊന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
 

ഒടുവിലൊരു നാളി-
ലെല്ലാം മറന്നു നീ
എന്നെച്ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി വിശറിയാല്‍ വീശുന്നു.
 

നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
 

പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .
 

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു, 

ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ ....

മിസ്‌ കോൾ




 
മണർകാട്‌ ശശികുമാർ


അച്ഛനുമമ്മയും പിണങ്ങിപ്പിരിഞ്ഞു
ഞങ്ങൾ മക്കൾ
ഇണങ്ങിക്കഴിയുന്നു
അമ്മയ്ക്ക്‌ സൗന്ദര്യ ഭ്രമം
അച്ഛന്‌ ജീവിത വിഭ്രാന്തി
ഒരിക്കൽ
ഒരു കൊച്ചു വള്ളത്തിൽ പടിഞ്ഞാറോട്ടു
തുഴഞ്ഞു പോയ അച്ഛനെ
പിന്നീടാരും കണ്ടിട്ടില്ല
സന്ധ്യാസൂര്യനൊപ്പം മുങ്ങിത്താഴ്‌ന്നെന്നു കൂട്ടുകാർ
പവിഴപ്പുറ്റുകൾക്കിടയിലൂടെ
മത്സ്യകന്യകയെ
പ്രണയിച്ചു നടക്കുന്നതു കണ്ടെന്ന്‌
നീലത്തിമിംഗലം
ശരിയെന്നു കിനാവള്ളിയുടെ
മൊബെയിൽ ഫോൺ
വാർത്ത വാനോളം
പിണങ്ങിപ്പോയ അമ്മ
ഓടിയെത്തി
തീരത്തണയുന്ന വഞ്ചികളിലെ
മത്സ്യക്കൂമ്പാരങ്ങളിൽ
അമ്മയുടെ വെപ്രാളത്തിന്റെ
വിരലടയാളങ്ങൾ
അച്ഛന്റെ മുഖമുള്ള കുഞ്ഞുങ്ങൾ
ഇല്ലെന്നുറപ്പു വരാതെ
ചിതറി വീണ തിരമാലകളിൽ
അമ്മയുടെ അന്വേഷണക്കിതപ്പുകൾ
ഒടുക്കം
പുറങ്കടലിലെ ശീതക്കാറ്റിനൊപ്പം
ജന്മത്തിന്റെ ലാന്റ്‌ ഫോണിലേയ്ക്ക്‌
ഒരു മിസ്കോൾ
അച്ഛന്റെ.

പാവക്കൂത്ത്-

     

ഇന്ദിരാബാലൻ


ചലിക്കുന്നു പാവകളോരോന്നും 
സൂത്രധാരൻ കൊരുത്തൊരീ ചരടിലായ് 
ഇഴഞ്ഞുനീങ്ങുന്നിവർ തൻ രാവുകളും 
നനഞ്ഞ ശീലപോലിരുളിൽ മുങ്ങുന്നു നിശ്വാസവും.

. കഥയറിയാതെയല്ലയോ ചമയങ്ങളണിവതും
 പരകായങ്ങളായിയേറെ നടന്മാരും 
കൂടുവിട്ടു കൂടുമാറി കാണികളുമീ രംഗവീഥിയിൽ 
നിഴൽപ്പാവക്കൂത്തുകൾ കാൺമതിന്നായ്...

 നിലാവു പെയ്ത മുഖങ്ങളുമഴിഞ്ഞു വീഴുന്നുയീ- 
സൂത്രധാരനൊരുക്കിയ വാരിക്കുഴികളിൽ 
അലക്കിവെളുപ്പിക്കുവാൻ നോക്കി പല കല്ലിലും 
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ

 സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയോ 
സൂത്രധാരനാമീ കുശവൻ കുടങ്ങൾ തീർക്കുന്നതും
 വെന്തുനീറിപ്പുകയുന്നോരടുപ്പു പോൽ 
ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും 

നിഴലുപോലുമന്യമാകുന്നൊരീ വേളയിൽ
 പ്രതിരോധഭാഷ്യം മുഴക്കി പാവകൾ 
നിലച്ചു നിഴൽപ്പാവക്കൂത്തുകളും 
അണഞ്ഞു ,ജ്വലിക്കും ദീപനാളങ്ങളും 

പാവകൾ തൻ ചലനഭേദം കണ്ടു 
ഭയക്കുന്നുവോയീ സൂത്രധാരൻ 
ഏറെയായാൽ തിരിഞ്ഞെതിർക്കും 
ഏതു സാധുജീവി തൻ കരങ്ങളുമെന്നറിവീലെ?

 കൊലവിളി മുഴക്കി ചുവടുകൾ വെച്ചു 
സൂത്രധാരൻ തൻ ശിരസ്സറുത്തു പാവകൾ 
കത്തീ പടുതിരിനാളങ്ങൾ രംഗമണ്ഡപത്തിൽ
 ആടി വീണു,ഒരു ജീവിതത്തിൻ യവനികയും

 അശാന്തി തൻ കരുക്കൾ നീക്കി 
കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
 ഒടുക്കയവരെ ധർമ്മത്തിൻ വാൾത്തലയാൽ
 ശുദ്ധികലശം ചെയ്തു പുണ്യമാക്കുകീ ലോകത്തേയും........!

ഏപ്രില്‍


എന്റെ പ്രിയസ്വപ്നത്തിനു
നീ വിധിച്ചതു വിരാമമോ?
വിടരും ചിന്തകള്‍ക്ക് വിലങോ?
വിഷുകൈനീട്ടമായ് നീ എനിക്കേകിയതു
വിഷാദചുഴികളോ?
ഈസ്റ്റര്‍ സമ്മനമായ് കൊണ്ടുവന്നത്
യൂദായുടെ സമ്പാദ്യമോ?
നിന്റെ റംസാന്‍ വസ്ത്രങളില്‍
പലിശപ്പണത്തിന്റെ ഗന്ധമോ?
ഏപ്രില്‍
കരിംപൂച്ചപോല്‍, കാലൊച്ച കേള്‍പ്പിക്കാതെ
കറുത്ത മേലങ്കിയും ധരിച്ചു നീ
കണ്ണീര്‍ പൂക്കളുമായ് വന്നു.
എന്റെ പ്രിയമോഹങളുടെ കഴുത്തു ഞെരിക്കുവാന്‍
ഒരു ഭീമസേനന്റെ
കൈകരുത്തുമായ്
വഴിവിളക്കിലൊന്നിനെ
ഊതിക്കെടുത്തി.
മനസ്സിലെ പ്രണങളെ മാന്തിപൊളിച്ചു.
ഏപ്രില്‍
നിന്റെ പ്രഭാതങള്‍ക്ക്
ചുവന്നു കലങിയ കണ്ണുകളായിരുന്നു.
പൌര്‍ണ്ണമികള്‍ക്ക്
വെളുത്തു വിളറിയ മുഖമായിരുന്നു.
മാര്‍ച്ചിന്റെ ക്രൂരതയും
മേമയുടെ ചരിത്രവും നിനക്കില്ല;
എങ്കിലും സ്വപ്നങളൊരേപ്രിലിന്റെ
പരിധിയ്ക്കുമപ്പുറത്താണ്‌
ഏപ്രിലൊരു ഫൂളല്ല, മിഥ്യയല്ല
ഏപ്രിലൊരു സത്യം,
വര്ഷമേഘങള്‍ പെയ്തടങുമ്പോള്‍
ഒരു നിത്യസത്യം
വര്‍ഷങള്‍ കൊഴിഞു പോകുമ്പോള്‍