Followers

Monday, February 3, 2014




ഉള്ളടക്കം/ഫെബ്രുവരി 2014



ഇനിയും കെടാത്ത വെളിച്ചം
എം.തോമസ്‌ മാത്യു

പുതപ്പ്
സി വി പി നമ്പൂതിരി

കാക്കനാടന്റെ വഴി
ഡോ.എം.എസ്‌.പോൾ

റിപ്പബ്ലിക്ക്ദിനക്കവിത 2014
ഡോ.കെ.ജി.ബാലകൃഷ്ണൻ

ഒറ്റച്ചിറകുള്ള പക്ഷി
സലില മുല്ലൻ

Mother
Salomi John Valsan
കവിതകളിലേയും പാട്ടുകളിലേയും ‘നീ’
രാം മോഹൻ പാലിയത്ത്Sculpture
ശ്രീദേവി നായർ

ദൂതരെ സ്പർശിയ്ക്കപോലുമരുത്
സുനിൽ എം എസ്മർമ്മരം:മഹമൂദ് ദർവീശ് -
പരിഭാഷ: വി രവികുമാർ

രണ്ടു സ്വപ്‌നങ്ങളും ഒരു യാഥാര്‍ത്ഥ്യവും
താജുദ്ദീൻ

മരണം ഒരു കവിതയാണ്...
ശ്രീപാർവ്വതി

The Hues
Greeshma Mathews
ഉറക്കുപാട്ട്‌
അജയ്മേനോൻ

ശരീരമേ ശരീരമേ
എ വി സന്തോഷ്കുമാർ

സമാധാനം ആവശ്യപ്പെടുന്നത്
ഫസൽ റഹ് മാൻ

അബദ്ധ ജീവിതങ്ങൾ !!!!
ജോണി ജോസഫ്

സന്ദര്‍ശകര്‍
രജീഷ് പാലവിള

മഹാത്മവേ
പഴനി ഭാരതി /പരിഭാഷ : ഭൈരവി നീം

ചൗര പഞ്ചാശിക
ബിജു ജി നാഥ്

രാത്രിയുടെ ലഹരി .......ഗസ്സല്‍ .....
സ്റ്റീഫൻ മിനൂസ്

ദൂതരെ സ്പർശിയ്ക്കപോലുമരുത്



 സുനിൽ എം എസ്

മഹാഭാരതകഥയിൽ യുദ്ധമൊഴിവാക്കാനായി ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കൌരവരുടെ അടുത്തേയ്ക്കു ചെല്ലുന്നുണ്ട്. ദൂതനായി വന്ന ശ്രീകൃഷ്ണനെ ഹസ്തിനപുരിയിലെ ധൃതരാഷ്ട്രമഹാരാജാവിന്റെ കൊട്ടാരത്തിൽ വച്ച് ദുര്യോധനനും കൂട്ടരും കൂടി പിടിച്ചുകെട്ടാനൊരുമ്പെടുമ്പോൾ ദൂതനെ ഒരിയ്ക്കലും ഉപദ്രവിയ്ക്കരുതെന്ന തത്വം ഭീഷ്മരും വിദുരരുമടങ്ങുന്ന മഹാത്മാക്കളെല്ലാം ദുര്യോധനപ്രഭൃതികളോട് ആവർത്തിച്ചാവർത്തിച്ച് അഭ്യർത്ഥിയ്ക്കുന്നുണ്ട്. പക്ഷേ, ആരു കേൾക്കാൻ! തന്നെ പിടിച്ചുകെട്ടാൻ കയറുമായി വന്നവരിൽനിന്നു രക്ഷപ്പെടാനായി മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം പ്രദർശിപ്പിയ്ക്കേണ്ടി വന്നു. ക്രിസ്തുവിനും നാലു ശതാബ്ദം മുൻപ് മഹാഭാരതം എഴുതപ്പെട്ടെന്നാണു കണക്കാക്കപ്പെടുന്നത്. ദൂതരെ സ്പർശിയ്ക്കപോലും ചെയ്യരുതെന്ന തത്വം ഭാരതത്തിൽ അക്കാലത്തുതന്നെ നിലവിലിരുന്നിരുന്നെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. ആ തത്വത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് ദൂതരെ പിടികൂടി തടവിലിടാൻ മടിയ്ക്കാത്തവർ ഭാരതത്തിൽ അന്നുണ്ടായിരുന്നെന്നും ഇതേ കഥയിൽ നിന്നു തന്നെ മനസ്സിലാക്കാം.
അന്യരാജ്യത്ത് എത്തിപ്പെട്ടുപോയ ദൂതർ നിസ്സഹായരാണ്. നിസ്സഹായരായ അന്യരാജ്യദൂതരെപ്പിടിച്ചു കുറ്റം ചുമത്തി ജയിലിലടയ്ക്കുക ഏതു രാജ്യത്തിനും എളുപ്പമാണ്. എന്നിട്ടും രാജ്യങ്ങൾ അങ്ങനെ ചെയ്യാറില്ല. രാജ്യങ്ങളെല്ലാം തന്നെ അന്യരാജ്യദൂതരെ ബഹുമാനിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാൻ ഭാരതത്തിനും, ഭാരതത്തിന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാൻ പാക്കിസ്ഥാനും അനായാസേന കഴിയുമായിരുന്നെങ്കിലും ഈ രണ്ടു രാജ്യങ്ങളും പരസ്പരം ഘോരയുദ്ധത്തിലേർപ്പെട്ടിരുന്നപ്
പോൾപ്പോലും ദൂതന്മാരെ പിടിച്ചു തടവിലിടുകയെന്നത് ഒരിയ്ക്കൽപ്പോലും ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമാണ്. പരസ്പരബന്ധങ്ങൾ വഷളാകുമ്പോൾ നയതന്ത്രപ്രതിനിധികളെ തിരിച്ചു വിളിയ്ക്കുകയോ തിരിച്ചുവിളിയ്ക്കാനാവശ്യപ്പെടുകയോ ആണ് ഇന്ത്യയും പാക്കിസ്ഥാനും ചെയ്തിട്ടുള്ളത്.
രണ്ടാം‌ലോകമഹായുദ്ധകാലത്ത്, 1941ൽ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിയ്ക്കുമ്പോൾ ആക്രമണത്തെപ്പറ്റിയുള്ള ഔപചാരികമായ ഒരു മുന്നറിയിപ്പും ജപ്പാൻ അമേരിക്കയ്ക്ക് നൽകിയിരുന്നില്ല. 2300ലേറെ അമേരിക്കൻ സൈനികർ ആ ഒറ്റദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജപ്പാൻ ആ കൊടുംചതി ചെയ്തിട്ടും, ജപ്പാൻ‌വിരുദ്ധ ജനവികാരം അമേരിക്കയിൽ കൊടുമ്പിരിക്കൊണ്ടിട്ടും, അമേരിക്കയിലെ അന്നത്തെ ജാപ്പനീസ് അംബാസഡറായിരുന്ന നോമുറയേയോ മറ്റു നയതന്ത്രോദ്യോഗസ്ഥരേയോ അമേരിക്ക അന്നറസ്റ്റു ചെയ്തില്ല. നോമുറ ദൂതനാണ്, ദൂതന്മാരെ സംരക്ഷിയ്ക്കണം എന്ന തത്വമായിരുന്നു കാണണം അതിന്റെ പിന്നിൽ. അന്ന് അമേരിക്കയിലുണ്ടായിരുന്ന മറ്റ് ജപ്പാൻ‌കാരെ അമേരിക്ക കരുതൽത്തടങ്കലിലാക്കി (ഇതിന്ന് പിൽക്കാലത്ത് കോൺഗ്രസ് പാസ്സാക്കിയ ഒരു പ്രമേയത്തിലൂടെ അമേരിക്ക ക്ഷമായാചനം ചെയ്യുകയും ചെയ്തു). എന്നാൽ ജപ്പാന്റെ നയതന്ത്രപ്രതിനിധികളെ അമേരിക്ക സ്പർശിച്ചതേയില്ല.

അന്യരാജ്യത്തിന്റെ ദൂതർ എന്നു പറയുമ്പോൾ ആ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധിയെ -  അംബാസഡറെ - മാത്രമല്ല ആ ഗണത്തിൽ പെടുത്തുന്നത്. നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിയ്ക്കുന്ന ഉദ്യോഗസ്ഥരും അക്കൂട്ടത്തിൽ പെടും, പെടണം. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി മാത്രമല്ല, അമേരിക്കയിലെ വിവിധ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ ഇന്ത്യാഗവണ്മെന്റു നിയമിച്ചിരിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥരും ഇന്ത്യയുടെ ദൂതർ തന്നെ. ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് അമേരിക്കയിലെ വിവിധസ്ഥലങ്ങളിൽ വിവിധ തലങ്ങളിലുള്ള ഓഫീസുകളുണ്ടാകാം. അവിടങ്ങളിൽ സേവനമനുഷ്ഠിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥരും ദൂതർ തന്നെ. കുറഞ്ഞ ദൂതർ, കൂടിയ ദൂതർ എന്നിങ്ങനെ ദൂതരെ പല ശ്രേണികളിലായി വേർതിരിയ്ക്കുന്നതു ശരിയല്ല. അവരെല്ലാം ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികൾ തന്നെ. ദേവയാനി ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അമേരിയ്ക്കയിൽ ചെന്നിരിയ്ക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്രബന്ധം പുലർത്താനും ആ നയതന്ത്രബന്ധം ബലപ്പെടുത്താനുമാണ്. അതുകൊണ്ട് അവരെയെല്ലാം ഇന്ത്യയുടെ ദൂതരായിത്തന്നെ അമേരിക്ക കണക്കാക്കണം.

ഒരു രാജ്യത്തെ പൌരന്മാർ ആ രാജ്യത്തെ നിയമങ്ങൾക്കു വിധേയരാണ്. അമേരിക്കൻ പൌരന്മാർ അമേരിക്കയിലെ നിയമങ്ങൾക്കു വിധേയരാണ്. എന്നാൽ അമേരിക്കയുമായി നയതന്ത്രബന്ധം പുലർത്താൻ വേണ്ടി അന്യരാജ്യങ്ങളുടെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിയ്ക്കുന്
നവർ അമേരിക്കൻ പൌരന്മാരല്ല, അതുകൊണ്ടു തന്നെ അമേരിക്കൻ നിയമങ്ങൾ അവർക്കു ബാധകമാകാൻ പാടില്ല. അമേരിക്കയിൽ താമസിയ്ക്കുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അമേരിക്കൻ പൌരന്മാരല്ല, ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളാണ്. അവർ അമേരിക്കൻ നിയമങ്ങൾക്കു വിധേയരല്ല, വിധേയരാകാൻ പാടില്ല. ചുരുക്കത്തിൽ അമേരിക്കൻ പൌരന്മാർക്ക് അമേരിക്കൻ നിയമങ്ങൾ ബാധകമാണ്, പക്ഷേ ആ നിയമങ്ങൾ ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർക്കു ബാധകമാകരുത്.
ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ലാത്ത, സ്വമേധയാ അമേരിക്കയിൽ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യൻ പൌരന്മാരുണ്ട്. ഇവർ ഇന്ത്യാഗവണ്മെന്റിനെ പ്രതിനിധീകരിയ്ക്കാൻ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന നയതന്ത്ര പ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ല. സ്വമേധയാ അമേരിക്കയിൽ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യൻ പൌരന്മാർ അമേരിക്കൻ നിയമങ്ങൾ അനുസരിയ്ക്കാൻ സമ്മതിച്ചിട്ടുള്ളവരും അതിനു ബാദ്ധ്യസ്ഥരുമാണ്. അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ അമേരിക്കൻ നിയമങ്ങളനുസരിച്ചുള്ള ശിക്ഷ അവർക്കു നൽകേണ്ടിവരുന്നതു സ്വാഭാവികവുമാണ്. എന്നാൽ അമേരിക്കൻ നിയമങ്ങൾ ലംഘിയ്ക്കുന്ന ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർ ശിക്ഷിയ്ക്കപ്പെടാൻ പാടില്ല, കാരണം ഇന്ത്യൻ നയതന്ത്രോദ്യോഗസ്ഥർ ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികളാണ്, അവർ അമേരിക്കൻ നിയമങ്ങൾക്കു വിധേയരല്ല.

വലിപ്പത്തിലും സമ്പന്നതയിലും രാഷ്ട്രങ്ങൾ തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും നയതന്ത്രബന്ധങ്ങളുടെ കാര്യത്തിൽ രാഷ്ട്രങ്ങൾ തുല്യരാണ്. രാഷ്ട്രങ്ങൾ നയതന്ത്രപ്രതിനിധികളെ പരസ്പരം ക്ഷണിയ്ക്കുകയുമാണു ചെയ്യുന്നത്: അമേരിക്ക ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു, ഇന്ത്യ അമേരിക്കൻ ഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു. രാഷ്ട്രങ്ങളുടെ പരസ്പര ക്ഷണമനുസരിച്ചു ചെന്നെത്തിയിരിയ്ക്കുന്നവർ അഥവാ വന്നെത്തിയിരിയ്ക്കുന്നവരാണ് നയതന്ത്രപ്രതിനിധികൾ. ക്ഷണിച്ചു വരുത്തിയിരിയ്ക്കുന്നവരെ ജയിലിലടയ്ക്കാനോ ശിക്ഷിയ്ക്കാനോ പാടില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാൻ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 1949ൽ അമേരിക്കയുടെ ക്ഷണമനുസരിച്ച് ജവഹർലാൽ നെഹ്രു അമേരിക്ക സന്ദർശിച്ചു. 1959ൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവർ ഇന്ത്യ സന്ദർശിച്ചു. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നെഹ്രു വീണ്ടും അമേരിക്ക സന്ദർശിച്ചു. ഈ സന്ദർശനങ്ങൾക്കിടയിലും അതിനു മുൻപുമെല്ലാം നടന്ന ചർച്ചകളിൽ പലതും നയതന്ത്രബന്ധങ്ങൾ ബലപ്പെടുത്താനുദ്ദേശിച്ചുള്ളവ കൂടിയായിരുന്നു കാണണം. ചുരുക്കത്തിൽ ഞാൻ പറഞ്ഞുവരുന്നത്, നയതന്ത്രബന്ധങ്ങൾ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ മാത്രം താത്പര്യമനുസരിച്ചല്ല, പ്രത്യുത ഇരുരാജ്യങ്ങളുടേയും താത്പര്യമനുസരിച്ചാണു സ്ഥാപിയ്ക്കപ്പെടുന്നത്. നയതന്ത്രപ്രതിനിധികളായാലും നയതന്ത്രോദ്യോഗസ്ഥരായാലും നിലവിലിരിയ്ക്കുന്ന ഈ പരസ്പര ക്ഷണമനുസരിച്ചുതന്നെ ചെന്നിരിയ്ക്കുന്നവരും വന്നിരിയ്ക്കുന്നവരുമാണ്. ക്ഷണമനുസരിച്ചുവന്നെത്തിയിരിയ്
ക്കുന്നവരെ അവർ വന്നെത്തിക്കഴിയുമ്പോൾ നിയമമെടുത്തുയർത്തിക്കാട്ടി, അവയെല്ലാം അവർ അനുസരിയ്ക്കണമെന്നു പറയുന്നതു ശരിയല്ല.
ഒരു രാജ്യത്തു താമസിയ്ക്കുന്ന അന്യരാജ്യദൂതർക്ക് വിയന്നാ കൺ‌വെൻഷൻ പോലുള്ള അന്താരാഷ്ട്ര നിയമങ്ങളാണു ബാധകമായിട്ടുള്ളത്. അമേരിക്കയിലെ എല്ലാ ഇന്ത്യൻ നയതന്ത്രപ്രതിനിധികളും നയതന്ത്രകാര്യാലയങ്ങളിലെ എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥരും അമേരിക്കൻ നിയമങ്ങളല്ല, അന്താരാഷ്ട്ര നിയമങ്ങളാണ് അനുസരിയ്ക്കേണ്ടത്. ഈ വ്യവസ്ഥകളും നിബന്ധനകളും തലമുടിനാരിഴ കീറി വ്യാഖ്യാനിയ്ക്കുമ്പോൾ നയതന്ത്രപ്രതിനിധികൾക്കും നയതന്ത്രോദ്യോഗസ്ഥർക്കും അനുകൂലമായ നിലപാടെടുക്കണം; അവർ ക്ഷണിയ്ക്കപ്പെട്ടവരാണ് എന്നതുതന്നെ കാരണം. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്രകാര്യാലയങ്ങളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരോ അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചാൽ, അമേരിയ്ക്കയ്ക്ക് ആകെക്കൂടി ചെയ്യാവുന്നത് ആ വ്യക്തികളെ അമേരിക്കയിൽ നിന്നു പുറത്താക്കുക മാത്രമാണ്. ഒരമേരിക്കൻ പൌരൻ സ്വന്തം രാജ്യമായ അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നെന്നു കരുതുക. അമേരിക്കയ്ക്ക് അയാളെ വിചാരണ ചെയ്ത്, അയാൾക്ക് വധശിക്ഷ പോലും നൽകാൻ സാധിയ്ക്കും. അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നത് അവിടുത്തെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനോ ആണെങ്കിൽ അമേരിക്ക അയാളെപ്പിടിച്ച് ജയിലിലിടരുത്. അമേരിക്കയ്ക്ക് അയാളെ പുറത്താക്കാം, അല്ലെങ്കിൽ അയാളെ പിൻ‌വലിയ്ക്കാൻ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാം. ഏകപക്ഷീയമായി, ബലമായി പുറത്താക്കലല്ല, പിൻ‌വലിയ്ക്കാൻ ആവശ്യപ്പെടുന്നതാണ് ഏറ്റവും ശരി. ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ നയതന്ത്ര‌ഉദ്യോഗസ്ഥനോ കൊലപാതകം, ബലാൽക്കാരം, മോഷണം, എന്നിങ്ങനെയുള്ള ഗുരുതരമായ ക്രിമിനൽക്കുറ്റങ്ങൾ ചെയ്താൽ‌പ്പോലും അയാളെ അനഭിമതനായി പ്രഖ്യാപിച്ച് പുറത്താക്കാനോ അയാളെ പിൻ‌വലിയ്ക്കാൻ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാനോ മാത്രമേ പാടുള്ളു.

നയതന്ത്രപ്രതിനിധികളേയും നയതന്ത്ര‌ഉദ്യോഗസ്ഥരേയും അറസ്റ്റുചെയ്ത് തടങ്കലിലിടുകയും ശിക്ഷിയ്ക്കുകയും ചെയ്യാൻ തുടങ്ങിയാൽ അവർ ഭയഭീതരാകുകയും, അത് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനശിലകളായ തത്വങ്ങളുടെ ലംഘനവുമാകും. ദേവയാനി ഖോബ്രഗഡെ ഇന്ത്യൻ നയതന്ത്ര‌ഉദ്യോഗസ്ഥയാണ്. ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധിയാണ്. അവർ അമേരിക്കയിൽ ജീവിയ്ക്കാൻ വേണ്ടി സ്വമേധയാ ചെന്നിരിയ്ക്കുന്നതല്ല. ഇന്ത്യാഗവണ്മെന്റാണ് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥയായി അവരെ അമേരിക്കയിലേയ്ക്കയച്ചിരിയ്ക്കുന്നത്. അവർ ക്രിമിനൽക്കുറ്റം ചെയ്തെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടെങ്കിൽ അമേരിക്ക ദേവയാനിയെ അനഭിമതയായി പ്രഖ്യാപിച്ച് പുറത്താക്കുകയോ, അവരെ പിൻ‌വലിയ്ക്കാൻ ഇന്ത്യയോടാവശ്യപ്പെടുകയോ ആണു വേണ്ടിയിരുന്നത്. അതിനുപകരം ദേവയാനിയെ അറസ്റ്റു ചെയ്തത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്.

റിപ്പബ്ലിക്ക്ദിനക്കവിത-2014


ഡോ കെ ജി ബാലകൃഷ്ണൻ 
========================== 
അപ്പനാനപ്പുറമേറിയാൽ 
ചെക്കനും തയമ്പെന്ന് 
കലികാലക്കണക്ക്.

അവിടം തിരുമ്മിത്തിരുമ്മി
മെഴുക്കിട്ട് മിനുക്കി 
കൈ കുഴയുവൊനൊന്നരക്കാശ്.   

അന്തിയാവോളം വെള്ളം കോരി 
കുടമിട്ടുടയ്ക്കുവോൻ;
പിന്നെ, 
പിറ്റേന്ന്, 
വോട്ടുയന്ത്രത്തിൽ
പതിവുപോലെ 
വിരലമർത്തുവോൻ -
ദരിദ്രവാസി.
(പൂമുഖത്ത് പൊന്നുരുക്കുന്നിടത്ത് 
നിനക്കെന്ത് കാര്യമെന്ന് 
പണ്ടേ പണ്ടേ 
നാട്ടുനടപ്പ് )

കറുത്ത ഈ ചാവാലിപ്പശു
ഇനി പെറില്ല ;
പെറ്റാലും പാൽ തരില്ല ;
(അറവുകാരന്ന് 
വിൽക്കാമെന്ന് 
അടിയന്റെ 
പഴമനസ്സ് )

ഇംഗ്ലീഷ് വളമുള്ളപ്പോൾ  
ചാണോം മൂത്രോം 
എന്തിനെന്ന് 
പരിഷ്കാരി.

അതെ,
പൊന്മുട്ടയിടുന്ന
താറാവിനെ 
കൊല്ലുന്നത് 
നിന്റെ നീതി.

നിന്റെ 
അടുക്കളയിൽനിന്ന്
പൊരിച്ച 
ഇറച്ചിമണം.

2 .
ജനുവരി ഇരുപത്തി യാറുകൾ
വന്നേ പോകുന്നു;
മലയപ്പുലയൻ 
മഴവന്നനാൾ
വാഴനട്ടുകൊണ്ടെയിരിക്കുന്നു;
ഇവിടെ 
മാതേവന്റെ 
പകൽക്കിനാവ് 
പുതിയ കുപ്പിയിലെ 
അളിഞ്ഞ വീഞ്ഞ്.
(ഇതിനൊക്കെ 
പ്രതികാരം 
ചെയ്യാതടങ്ങുമോ
പിന്മുറക്കാരെന്ന് 
കവി 
ഒച്ച വെച്ചുകൊണ്ടേയിരിക്കുന്നു.
(കൂടെ നാണോം മാനോമില്ലാത്ത  നീയും
നിന്റെ കൂട്ടരും!)  
======================================          

The Hues




 Greeshma Mathews.
It was tragic; convincing me that there is no way to escape other than into the reds in those gulmohar trees...else it may make my blood color fade..!!
I started breathing heavily & made no choice other than death. Frigid water in the tarn spellbinds me into its depth. I found my palm veins clearly in Green. No, it’s fading into red, darkness of the color made me blind. At a very long distance heard someone humming, it was Dhrupad.
I was worn out by its ecstasy. Every sleepless night shoved me into the same unlit tarn.
It was not merely a nightmare but my destination. I’m awake & know what is happening exactly .Outbreak of a ‘string less’ woman, you might take it as simple as that. My first visit to Das’s home.
A small piece of turmeric was tied at the end of her saree; yet another custom for a Brahmin widow.
It has been nine days since Surabhi reached here. During these days, often she hears some harsh voices of elderly women, in between the mourning ceremony, cursing her for the bad fate of Bilahari Das.
“Thilodakam and other funeral rites have been completed. It is important to give peace to the departing soul in the astral plane.”
a-brahma stamba-paryantam devarsi pitr-manavah
trpayantu pitarah sarve matr-mata-mahadayah
atita-kula-kotinam sapta-dvipa-nivasinam
a-brahma bhuvanal lokadi-dam astu thilodakam.
Heard a loud recitation from the courtyard.
Mortuary card which had been tied to his knee left untied on the floor. To her understanding it includes all physical details about the dead person, but not her name. What she lost was her soul &soul is not a physical thing, she thought. For a moment she forgets the fact that Bilahari is dead, while glances of his gentle, smiling face passes through her mind. Lacuna he left behind was huge.
“According to the custom, you are not supposed to move from this room until the ‘Antyesthi’ is over.” Said an old lady in a strangled voice. Surabhi couldn’t see the face as the lady was standing behind the partly closed door. She feels totally jittered, strange & abandoned in that dark room.
Her eyes filled with water as every nook & corner reminds about Das. At once she urged to return back to Basanchora & walk with him, under those unknown trees sprinkling red flowers, as they used to do.
“Das...”                
Surabhi whispered in great agony, when she felt a frozen touch on her cheeks. The emptiness she realized, as she was about to hold close him, made her round the bend.
Doors were open & it was dark outside. She followed the disembodied voice.
The place was familiar.
Steps to the tarn..!! The water was cold & still like the winter night.
“Das...” her brittle voice sounds even feeble in the mist.
She started breathing heavily as water covered over .Frigid water in the tarn spellbinds into its depth, made her palm veins clearly in Green. No, it’s fading into red. Obscurity of the color spread around.
At a very long distance she found Das.

MOTHER



      
                    
     Salomi John Valsan                                 
We born as her flesh and hot blood
We born as her children who connected
With connotation and detached from
Her most pure , powerful and infinite
Umbilical cord which she gives us as
Her most immaculate  gift……our life….!
We the sons and daughters
Grow and grow forgetting
The shadow and shades she provides
When the wings have had enough strength
We forget the huge trunk
Of that melodious murmur , of
Our oak tree….yep our one
And only absolved oak tree
Which incessantly spreads us its
Soft and sober shadow…..yep
She is nonetheless …….
The one whom we back dropped
On our way to grab and accumulate
 wayward wealth..
We never   looked back
To see …….oh…God…..
Whether she is behind us…
Or afar from us…with her feeble pace
Put forth…..or fallen on the
Desert which we had made for her
As with our hard hearted connivance….
               -----------------   salomi john valsen.

കവിതകളിലേയും പാട്ടുകളിലേയും ‘നീ’

രാം മോഹൻ പാലിയത്ത്



Death in Venice
മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയുടെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളിലൊന്നിലെ ‘നീ’ അദ്ദേഹത്തിന്റെ കൌമാരപ്രായക്കാരനായ കാമുകനാണെന്ന് [catamite] കേട്ടിട്ടുണ്ട്. ലിംഗ സൂചനകളൊന്നുമില്ലാത്തതിനാൽ അത് പക്ഷേ മനസ്സിലാവുകയില്ല്ല. എന്നല്ല ഓമലേ എന്നൊക്കെ വിളിക്കുന്നുമുണ്ട്.
കവിതയെഴുതാൻ ശ്രമിക്കുന്നയാളുടെ, അയാൾ ഗ്രേറ്റ് കവിയോ പറട്ട കവിയോ ആകട്ടെ, കവിതകളിലും പാട്ടുകളിലുമെല്ലാം എല്ലാ കാലത്തും ‘നീ’ കടന്നു വരും. കലാകാരന്മാർ മനുഷ്യരെപ്പോലെ തന്നെ പൊതുവേ പ്രേമരോഗികൾ ആയിരിക്കുമല്ലൊ. പോരാത്തതിന് ജ്യോതിഷത്തിൽ കലയുടേയും കാമുകത്വത്തിന്റേയും കാരകൻ ഒരാൾ തന്നെ - ശുക്രൻ [വീനസ്]. എഴുതപ്പെട്ട സാഹിത്യത്തിൽ ഏറിയ പങ്കും പ്രണയവുമായി ബന്ധപ്പെട്ടതാണെന്നതും ഇവിടെ ഓർക്കാവുന്നതാണ്.

ഒരാളുടെ എഴുത്തുകളിലെ ‘നീ’ എല്ലാക്കാലത്തും ഒരേ ആൾ തന്നെയാകണമെന്നില്ല. നെരൂദയുടെ വൈധവ്യനൃത്തത്തിലെ ‘നീ’യല്ലല്ലൊ ഏറ്റവും ശോകഭരിതമായ വരികളിലെ ‘നീ’. റങ്കൂൺകാലത്തെ നെരൂദയുടെ കാമുകിയായിരുന്ന മേരി ജോ ബ്ലിസ് ആണ് വിഡോവേഴ്സ് ടാങ്കോയിലെ നായിക. എല്ലാ നല്ല പ്രണയികളേയും പോലെ അവരും പൊസസ്സീവ് ആയിരുന്നു. എല്ലാ നല്ല പ്രണയികളേയും പോലെ എന്നെങ്കിലും നെരൂദൻ മുങ്ങിക്കളയുകയാണെങ്കിൽ വെട്ടിക്കൊല്ലാൻ വേണ്ടി അവരും തലയിണക്കീഴിൽ ഒരു സാങ്കൽ‌പ്പിക കഠാര സൂക്ഷിച്ചു. നെരൂദയല്ലെ ആള്, എത്ര കൊളം കണ്ടതാ. മേരി ജോ മുള്ളാൻ പോയ തക്കം നോക്കിയാവും അങ്ങേര് കപ്പലീക്കേറി കൊളംബോയ്ക്കു വിട്ടു. കപ്പൽ തുറമുഖം വിട്ടയുടൻ മേരി ജോ ഓടിയെത്തി. തുറമുഖം മുഴുവൻ അലറി വിളിച്ചു കരഞ്ഞു. ആ കപ്പലിലിരുന്ന് നെരൂദ എഴുതിയതാണ് വിഡോവേഴ്സ് ടാങ്കോ. [പിന്നീട് ഓള് നെരൂദയെ കാണാൻ വേണ്ടി കൊളംബോയിലേയ്ക്ക് വരുന്നുണ്ട്. അതാണ് മോനേ പ്രേമം. അസ്ഥിക്ക് പിടിച്ച പ്രേമമല്ല, അസ്തിക്ക് പിടിച്ച പ്രേമം!]

മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയുടെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളിലൊന്നിലെ ‘നീ’ അദ്ദേഹത്തിന്റെ കൌമാരപ്രായക്കാരനായ കുണ്ടൻ ചെക്കനാണെന്ന് [catamite] കേട്ടിട്ടുണ്ട്. ഖസാക്കിലെ കാറ്റമൈറ്റിനെ ഓർമയില്ലെ? അള്ളാപ്പിച്ചാ മൊല്ലാക്കയുടെ സ്വന്തം കുണ്ടൻ നൈജാമലി. നൈജാമലിയെ വീട്ടിൽ കൊണ്ടുവന്ന അന്നു രാത്രി ആ വീട്ടിൽ ആരും ഉറങ്ങിയില്ല എന്നാണ് വിജയൻ എഴുതിയിരിക്കുന്നത്. പാവം തിത്തിബിയുമ്മ. അപ്രതീക്ഷിതമായ കോർണറിൽ നിന്ന് കോമ്പറ്റീഷൻ വരുമ്പോൾ ഏത് ജീവിക്കാണ് ഉറങ്ങാൻ പറ്റുക? അള്ളാപ്പിച്ച+നൈജാമലിയെ വെട്ടുന്ന പ്രണയമാണ് കസാന്ദ്സകീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിലുള്ളത് - ഈ നോവലിന് ഗ്രീക്ക് പാഷനെന്നും പേരുണ്ട്. ഇരട്ടച്ചങ്കുള്ള ആളോളെപ്പോലെ രണ്ടു പേരുള്ള ഈ നോവലും കിടു, കിക്കിടു. ക്രൈസ്റ്റ് റീക്രൂസിഫൈഡിലെ ഇക്ക ടർക്കിക്കാരനാണ് - ആഗ. അയാളുടെ ചെക്കൻ യൂസഫകൈ. ചെക്കൻ കൊല്ലപ്പെടുമ്പോഴുള്ള അയാളുടെ കരച്ചിൽ വായിക്കുമ്പോൾ ആരിലും ഉണർന്നുപോം ഹോമോസെക്ഷ്വാലിറ്റി. അത് പക്ഷേ വായനക്കാരന്റെ ദൌർബല്യമല്ല, കസാൻസാകിസിന്റെ ശക്തിയാണ്. നൈജാമലിയെ വർണിക്കുമ്പോൾ വിജയനും ആ ശക്തി പങ്കിടുന്നു. തോമസ് മൻ എന്ന ജർമൻ നൊബേൽ ജേതാവിന്റെ ഡെത്ത് ഇൻ വെനീസിലുമുണ്ട് ഒരു പയ്യൻ. എഴുത്തുകാരനായ നായകൻ ഇവിടെ പയ്യനെ തൊടുന്നതു പോയിട്ട് മിണ്ടുന്നതു പോലുമില്ല. പക്ഷേ അതൊരു റൂയിനസ് പാഷനായിരുന്നു. drunken by those eyes എന്നാണ്. [ബ്രാൻഡി മാത്രം കുടിക്കുന്നവരോട് എന്തു പറയാൻ!].

പറഞ്ഞു വന്നത് ഹോമോസെക്ഷ്വാലിറ്റിയെപ്പറ്റില്ല, കവിതകളിലേയും പാട്ടുകളിലേയും 'നീ'കളെപ്പറ്റിയാണല്ലൊ. സുപ്രീം കോടതിയുടെ സ്വവർഗാനുരാഗ വിരുദ്ധ നിലപാടിന്റെ വെയിലത്താണ് കാടുകയറിപ്പോയത്. 'നീ' ഏതറ്റം വരെയും പോകാം എന്നു കാണിക്കാൻ മാത്രമാണ് മലയാളകവിതയിലെ കാറ്റമൈറ്റിനെ ചൂണ്ടിക്കാണിച്ചത്.

പ്രിയപ്പെട്ട കവികളേ, പാട്ടെഴുത്തുകാരേ, നിങ്ങളുടെ എഴുത്തുകളിലെ സാധാരണവും അസാധാരണവുമായ 'നീ'കൾ ആരെല്ലാമായിരുന്നു? ഓർത്തെടുക്കാൻ രസമുണ്ടോ? പിന്നെയും വേദനിക്കുന്നുണ്ടോ? അതെന്നും ഒരേ ആൾ തന്നെ ആയിരുന്നു എന്ന് നുണ പറയാൻ തോന്നുന്നുണ്ടോ?

രാത്രിയുടെ ലഹരി .......ഗസ്സല്‍ .....

സ്റ്റീഫൻ മിനൂസ്


നിശയുടെ നീലിമ തഴുകിവന്നെത്തുന്ന
അജ്ഞാത സുന്ദരിയീ രാത്രി
നിലാവുണര്‍ത്തും മിന്നും താരകകൂട്ടരും
മിഴിതുറന്നെത്തുമീ ശാന്തരാത്രി

വിടരും നിശാഗന്ധി ചിരിയുമായെത്തുന്ന
പവിഴനിറമുള്ളോരീ രാത്രി
രാക്കിളി കൊഞ്ചുന്ന രാഗങ്ങളില്‍ ശ്രുതി
മീട്ടിയുണരുന്നോരീ രാത്രി

വിടപറയും ത്രിസന്ധ്യ കല്‍വിളക്കിലായ്
പ്രഭചോരിയുന്നോരീ രാത്രി
കര്‍പ്പൂര സുഗന്ധം പേറിവന്നെത്തുന്ന
മകരമഞ്ഞില്‍ കുളിച്ചോരീ രാത്രി

സ്വപ്‌നങ്ങള്‍ കണ്ടു മയങ്ങാനൊത്തിരി
സ്വര്‍ഗ്ഗവാതില്‍ തുറക്കുമീ രാത്രി
ഏഴിലംമ്പാലയും പിച്ചകവള്ളിയും
മദഗന്ധം പരത്തുന്നോരീ രാത്രി

തിരപതഞ്ഞീതീരം മിനുക്കുമ്പോളൊത്തിരി
മുത്തുകള്‍ ചിതറുന്നൊരീ രാത്രി
മധുചഷകങ്ങളൊഴിയാതെയിന്നീ
ലഹരിയുണര്‍ത്തുന്നൊരീ രാത്രി ....

രാത്രിയുടെ ലഹരി ............സ്റ്റീഫന്‍മിനുസ്‌ ...

സമാധാനം ആവശ്യപ്പെടുന്നത്

ഫസൽ റഹ് മാൻ


കാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച്
സെമിനാറില്‍ പങ്കെടുക്കാനാണ്
വെളുപ്പിനേ ഇറങ്ങിയത്‌.
പാതവികസനത്തിന്റെ
ബുള്‍ഡോസര്‍ നയത്തിനെതിരെ
കിടപ്പാടം പോയ ഗ്രാമീണരുടെ വഴിതടയല്‍-
ഏറെ മുഷിഞ്ഞാണ് നഗരത്തിലെത്തിയത്.
സമ്മേളനങ്ങളില്‍ വൈകിയെത്തുന്നത് ശരിയല്ല.
വളരെ നന്നായിരുന്നു അവതരണം.
റേച്ചല്‍ കോറിയുടെ ആത്മബലിയെ
അനുസ്മരിച്ചതിനു നല്ല കയ്യടിയായിരുന്നു.
അതും കഴിഞ്ഞിറങ്ങിയതാണ്.

നഗരത്തിരക്കില്‍
വീട്ടമ്മയുടെ മാല പൊട്ടിച്ച് പാഞ്ഞ തെരുവ് പയ്യനെ
ജനം കൈകാര്യം ചെയ്യവേ,
തൊട്ടടുത്ത ബാറിലേക്ക് നമ്മള്‍ ഊളിയിടുന്നു.
നമ്മളവനെ പിന്തുടരേണ്ടതില്ല.
ഈറന്‍ ചുവരുകളുള്ള ഇരുണ്ട ഗല്ലികളില്‍
രോഗവും മൃതിയും മണക്കുന്ന
നിര്‍വ്വികാര മുഖങ്ങള്‍
സുഖമുള്ള കാഴ്ചയാവില്ല.
നുരയുന്ന ചഷകങ്ങള്‍ക്ക് മുന്നില്‍
സോമാലിയയും ലൈബീരിയയും
നമ്മളെ അസ്വസ്ഥരാക്കുന്നു.
ആ പയ്യന്റെ അമ്മയെ
ഇന്നലെ പോലീസ് പിടിച്ചിട്ടുണ്ടാവും.
സദാചാര ബോധമില്ലാത്ത വര്‍ഗ്ഗം.
നമ്മളത് ചിന്തിക്കേണ്ടതില്ല.
നമ്മള്‍ ഇറോം ഷര്‍മ്മിളയുടെ
പോരാട്ട വീര്യം ചര്‍ച്ച ചെയ്യുന്നു.
അവന്റെ തെരുവില്‍
ഇന്നലെയും പോലീസ് വേട്ടയുണ്ടായിക്കാണണം-
ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ക്ക് വേണ്ടി.
നമ്മളാ വഴി പോവേണ്ടതില്ല.
നമ്മള്‍ കാശ്മീരും തെലുങ്കാനയും
അവലോകനം ചെയ്യുന്നു.
തെരുവോരത്ത് മുനിഞ്ഞിരിക്കുന്ന
ആദിവാസി വൃദ്ധന്‍
കുളിച്ചിട്ടു നാളുകളായിക്കാണും.
വൃത്തിയില്ലാത്ത മനുഷ്യര്‍-
നമ്മളപ്പോള്‍ മുഖം തിരിച്ചു.
അയാളോടൊപ്പം മലമടക്കുകളിറങ്ങിയ
ഇരുണ്ടു മെലിഞ്ഞ യുവതികള്‍
ലൈംഗീക വിശപ്പിന്റെ നഗര വഴികളില്‍
ഇരകളായി മറഞ്ഞതാണ്.
അയാളുടെ കാത്തിരിപ്പ് നമുക്ക് വിഷയമല്ല.
ആസ്ത്രേലിയന്‍ ആദിവാസികളോടും
ആമസോണ്‍ ഗോത്ര വിഭാഗങ്ങളോടും
പരിഷ്കൃത സമൂഹം കാട്ടിയ ക്രൂരത
നമ്മള്‍ ചര്‍ച്ചക്കെടുക്കുന്നു.
മദ്യമേശ തുടക്കാനെത്തുന്ന ബാലനില്‍
കലാപം പുകഞ്ഞ നാട്ടില്‍ നിന്നുള്ള
ഭയന്നോട്ടത്തിന്റെ പകപ്പുണ്ടിപ്പോഴും.
അത് നമ്മളെ അലട്ടേണ്ടതില്ല.
അല്‍ജസീറയിലെ സിറിയന്‍ കാഴ്ചകളെക്കുറിച്ച്
നമ്മളിപ്പോള്‍ പറഞ്ഞു തുടങ്ങുന്നു.
വംശ വെറിയുടെ കനല് കടന്നവന്‍
നമ്മുടെ റുവാണ്ടന്‍ കഥകളില്‍ എത്തിനോക്കുന്നില്ല.
അല്ലെങ്കിലും അവന്റെ ഭാഷ വേറെയാണല്ലോ.

നഗരത്തിലെ ഏറ്റം വൃത്തിയുള്ള ഈ മദ്യശാലയില്‍
നമ്മളിപ്പോള്‍ ചിന്താമഗ്നരാണ്.
വയറ്റത്തടിച്ചു പാടുന്ന ആ നാടോടിപ്പയ്യന്‍
നമ്മുടെ ഇഷ്ടഗാനത്തെ മുറിപ്പെടുത്തിയതോര്‍ത്ത്
നമ്മളിപ്പോഴും അസ്വസ്ഥരാണ്.
അങ്ങനെ നമ്മള്‍ പീറ്റര്‍ സീഗറുടെ മരണത്തെ
ഒരു നിമിഷം ഓര്‍ത്തുപോവുന്നു.
ഹോട്ടലിന്റെ പിറകു വശത്ത്‌
നഗരത്തിലെ മറ്റു ഹോട്ടലുകളെപോലെ
സെപ്ടിക് ടാങ്ക് തോട്ടിലേക്ക് തുറക്കുന്നത്
ഒരു പ്രാദേശിക പ്രശ്നമായിട്ടുണ്ട്.
നമ്മളത് ഗൗനിക്കേണ്ടതില്ല.
നാട്ടരരുവിയെ മരിക്കാന്‍ വിട്ടു
ആര്‍ട്ടിക് മഞ്ഞുരുക്കത്തിലേക്കും
ഷെയറെടുത്ത കമ്പനിയുടെ പുകക്കുഴല്‍ വിട്ടു
ഓസോണ്‍ പാളികളിലേക്കും
നമ്മള്‍ തെന്നി മാറുന്നു.
ലാറ്റിനമേരിക്കയില്‍
ജലയുദ്ധം ജയിച്ച തദ്ദേശീയരെ കുറിച്ച്
നടത്താന്‍ പോകുന്ന ചലച്ചിത്രപ്രദര്‍ശനത്തെ കുറിച്ച്
നമ്മള്‍ തീരുമാനമെടുക്കാനുണ്ട്.
ബൗദ്ധിക വഴക്കത്തിന്റെ സുഖവാസ വസതിയില്‍
കവിതയുടെ ജലകന്യകമാര്‍
ഇപ്പോള്‍ നമുക്കായി നൃത്തം ചെയ്തു തുടങ്ങുന്നു.

സൂക്ഷ്മത്തില്‍ സ്ഥൂലത്തിലേക്ക്
അനായാസം വഴുതിമാറുന്നത്‌ കൊണ്ടാണല്ലോ
നമ്മളിപ്പോഴും
സമാധാന ജീവിതമായിരിക്കുന്നത്.

ചൗര പഞ്ചാശിക


ഹേ ബില്‍ഹണന്‍,
പ്രണയത്തിന്റെ ആത്മാവിനെ
ജീവിതത്തില്‍ കൊരുത്തിട്ടവനെ
പ്രണയത്തടവുകാരാ .

കാവ്യജീവിതത്തിന്റെ അധിനിവേശങ്ങളില്‍
പാഞ്ചാലനാടിനെ കുരുക്കിയവന്‍ നീ.
അക്ഷരങ്ങള്‍ കൊണ്ട്
ഹൃദയങ്ങള്‍ കീഴടക്കിയവന്‍.

കാവ്യനീതിക്കപ്പുറം പ്രണയത്തില്‍
യാമിനിയുടെ ഹൃദയം കവര്‍ന്നവന്‍ നീ .
മദനാഭിരാമന്റെ വാള്‍ത്തലപ്പിനെ
പ്രണയം കൊണ്ട് നേരിട്ടവന്‍.

ഹേ ബില്‍ഹണന്‍,
തടവറയുടെ ഇരുട്ടില്‍ പോലും
മരണത്തിന്റെ ഗന്ധം നുകര്‍ന്ന് നീ
പ്രണയത്തിന്റെ ഗീതം രചിച്ചവന്‍
പ്രണയിനികളുടെ നായകന്‍.

ഉയരാന്‍ മടിച്ചു നിന്ന വാള്‍ത്തലപ്പില്‍
നിന്റെ പ്രണയാക്ഷരങ്ങള്‍ ഉമ്മവച്ചപ്പോള്‍
നീ നേടിയത് പ്രണയിനിയെ .
കാലം നിന്നെ ഓര്‍ക്കുന്നു
പ്രണയത്തിന്റെ സ്മാരകം പോല്‍ .

മഹാത്മവേ


പഴനി ഭാരതി /പരിഭാഷ : ഭൈരവി നീം
ഇപ്പോഴൊക്കെ
നിന്റെ മര ചർക്കയിൽ
സ്വര്ണ കസവുകളെ
നെയ്തെടുക്കുന്നു
അഴിമതിക്കാർ

ചോദിച്ചാലോ
നിന്റെ താങ്ങ് വടി മർദ്ദനം

നീ ചുമന്ന
മലം നിറച്ച ചട്ടി
പോലെ നാറുന്നു
ജാതി ഭേദങ്ങൾ

പക്ഷെ
നിന്റെ കണ്ണട ഇവിടെ ഭദ്രമാണ്
നിന്റെ ദർശനങ്ങളെ
ഞങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും

നിന്റെ പാദുകങ്ങൾ ഭംഗിയായി
സൂക്ഷിക്കുന്നുണ്ട്
പാത ഞങ്ങൾ കളഞ്ഞുവെങ്കിലും

നിന്റെ കാലവും ഘടികാരവും
ഇവിടെ പ്രദർശന ശാലയിൽ ഭദ്രമാണ്.

ഇവിടെ
തപാൽ നിലയങ്ങൾ
ഇല്ലാതാകും
എന്നതിനാൽ
നിന്റെ തല ഞങ്ങൾ സ്റ്റാമ്പുകളിൽ
നേരത്തേ അച്ചടിച്ചിട്ടുണ്ട്

നിനക്ക് ഇഷ്ടപ്പെട്ട
മൂന്നു കുരങ്ങു പാവകളെ
പോലെയാണ് ഞങ്ങൾ ഇപ്പോൾ

ദുർനടപടികളെ നോക്കാറില്ല
ദുര്നടപടികൾക്കെതിരെ ശബ്ടിക്കാറില്ല
ദുര്നടപടികളെ കേൾക്കാറില്ല .

പക്ഷെ
പേടിയുണ്ട് മഹാത്മാവേ
ഞങ്ങൾ
അന്ധരാണോ
ബാധിരരാണോ
ഊമകളാണോ
എന്ന് !

***

മരണം ഒരു കവിതയാണ്...

ശ്രീപാർവ്വതി


ഒരു എപിസോഡ് കൊണ്ടു തീര്‍ക്കാനാകാത്ത
നീണ്ടു നിവര്‍ന്ന ഒരു കവിത
എന്‍റെയും നിന്‍റെയും
അവസാനം ഒരു പുസ്തകത്തില്‍ തുടങ്ങി
താളൊടുങ്ങുമ്പോള്‍ അവസാനിക്കുന്നു.
ഇടയിലാരോ സോളമന്റെ ഉത്തമ ഗീതം
ഉറക്കെ വായിക്കുന്നു.
പിന്നെയാരോ കുരുക്ഷേത്രയുദ്ധം കാണുന്നു.
പിന്നെയുമെത്രയോ പേജുകള്‍ മറിയാതെ പോകുന്നു.
രണ്ടു യാത്രകള്‍ക്കിടയിലുള്ള
വെറുമൊരു കവിതയെന്ന് മരണത്തെ വിളികുമ്പോള്‍
എത്രമനോഹരമായി ചിലരതിന്, രാഗമൊരുക്കുന്നു
താളനിബദ്ധമായി ഉറക്കെ പാടുന്നു.
പക്ഷേ ചിലപ്പോള്‍ ചിലര്‍ നിഴലില്‍ തിരയുന്നു,
കിട്ടാത്തതും അറിയാത്തതുമായ സത്യങ്ങളെ
തിരഞ്ഞ് തിരഞ്ഞ് മടുത്തൊടുവില്‍ തളര്‍ന്നുറങ്ങുന്നു.

മരണം ഒരു സ്വാതന്ത്ര്യമാണ്...
ഒരു ജീവിതത്തിനും പകരാനാകാത്ത
സ്വാതന്ത്യപ്പക്ഷികള്‍
ചിറകടിക്കുന്ന ദിനമാണത്.
സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ പുസ്തകങ്ങളുടെ
നിലാവിന്‍റെ ഭൂമിയുടെ ഒക്കെ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിഞ്ഞ് പറന്നു പോകാന്‍ ആത്മാവിനു കിട്ടുന്ന
അസുലഭ ദിനം.
ശരീരത്തിന്‍റെ മരവിപ്പിനും നെരിപ്പിനുമിടയില്‍
വെമ്പി വെമ്പി പുകഞ്ഞു പുകഞ്ഞ് പുറത്തേയ്ക്കു കടക്കുമ്പോള്‍
ആത്മാവ് ആദ്യം ചെയ്യുക ഭൂമിയില്‍ അമര്‍ത്തിയൊരു ചുംബനമണത്രേ...
പാദം വയ്ക്കാന്‍ ഇടം തന്ന മണ്ണേ നിനക്കു വിട...
പുനര്‍ജ്ജനിക്കാം ഞാന്‍ , മരമായോ, മാനായോ, മനുഷ്യനായോ...

മരണം ഒരു തടവറയാണ്...
മരത്തിന്‍റെ തണല്‍ നഷ്ടമായ ചെറു പുഷ്പങ്ങളില്‍
വെയില്‍ നിഴല്‍ വീഴ്ത്തിരിയിക്കുന്നു.
അതിജീവനത്തിന്‍റെ തുറന്നിട്ട വേദപുസ്തകം കയ്യില്‍
വെറുതേ തുറന്നു പിടിച്ച് അവര്‍ വിലപിക്കുന്നു
പിന്നെ നോഹയുടെ കഥ ഉറക്കെ വായിക്കുന്നു.
പ്രാണന്‍ നിറച്ച വഞ്ചികള്‍ ഉയിരു നിറച്ചു മടങ്ങുന്നു.
ഇനി പിടച്ചിലില്ല..
തലോടലില്ല...
രോഗശാന്തിയേകാന്‍ കാലം ബാക്കി വച്ച ചാരമല്ലാതെ...

ഇനി നീ സ്വയം കവിത രചിക്കും.
പുതിയ ജീവനത്തിന്‍റെ
പുതിയ നിലാവിന്‍റെ
പുതിയ പ്രണയത്തിന്‍റെ
പുതിയ കാറ്റിന്‍റെ
പുതിയ കാലത്തിന്‍റെ...
അവിടെ ജീവതാളമുണ്ടാകട്ടെ...
വിസുദ്ധിയുടെ സംഗീതമുണ്ടാകട്ടെ...

പുതപ്പ്

സി വി പി നമ്പൂതിരി


---------------
പുറമേനിന്നുമെത്തുന്നൂ
ശബ്ദത്തിന്റെ പുകച്ചുരുള്‍...
കാലൊച്ച,തേങ്ങല്‍,ഒറ്റപ്പെ-
ട്ടകലുന്ന ചിലമ്പൊലി...

നേരമേറെപ്പുലര്‍ന്നെന്നു
പുറംലോകം മുഴങ്ങവേ
പുതപ്പിന്നുള്ളിലെച്ചൂടില്‍
മുഖം മൂടിക്കിടന്നു ഞാന്‍

വീഞ്ഞും,കവിതയും വാക്കു-
കണ്ടെത്താത്ത കിനാവുമായ്
വിരുന്നൊരുക്കിയെന്നെക്കാ-
ത്തവളൊറ്റയ്ക്കിരിക്കയാം

തണുപ്പത്തീ പുതപ്പിന്റെ
പുറത്തെങ്ങിനെ പോകുവാന്‍?
പിന്നിട്ടരാവും തെരുവും
വയ്യ വയ്യിനി താണ്ടുവാന്‍...

പുതപ്പാണഭയം നല്‍കും
കവചം പലനേരവും
ഇതിന്നകത്തെ ലോകത്തു-
ണ്ടെനിക്കൊറ്റയ്ക്കു ജീവിതം...

കടക്കണക്കും കണ്ണീരും
കലാപത്തിന്‍റെ മൌനവും
തണുപ്പും,പ്രണയത്തിന്‍റെ
നോവു മില്ലാത്തജീവിതം...

പുതപ്പിന്നുള്ളിലുണ്ടെന്റെ
യാത്മാവിന്‍ ജലയാത്രകള്‍....
ഒളിപ്പോ,രൊറ്റ്;ഞാനെന്നെ
സമസ്യക്കുള്ള പൂരണം...

കണ്ണടച്ചു കിടക്കുമ്പോള്‍
ഒരു കാലൊച്ച പിന്നെയും!
അതുംകൂടി പുറത്താകാന്‍
പുതപ്പില്‍ ചുരുളുന്നു ഞാന്‍.........
---------------------------------------

സന്ദര്‍ശകര്‍



രജീഷ് പാലവിള

കുഞ്ഞിനെക്കാണാനോരോ ബന്ധുക്കള്‍ വീട്ടില്‍ വരും;
കുഞ്ഞിനുടുപ്പും സോപ്പും പാവയും കൊണ്ടുത്തരും !

കുരുന്നാമാതിഥേയന്‍ അവരെ സല്‍ക്കരിക്കും;
വിരുന്നുകാരെയെല്ലാമെത്രയോ രസിപ്പിക്കും ;

ചുറ്റിലുമിരുന്നവര്‍ അവനെക്കളിപ്പിക്കും ;
ഉറ്റബന്ധത്തിന്‍റേതാം കണ്ണികള്‍ പഠിപ്പിക്കും !

നീട്ടിയും കുറുക്കിയും വാക്കുകള്‍ താരാട്ടാകും ;
നീട്ടിയ കൈകളെല്ലാമവന്‍റെ തൊട്ടിലാകും!

പറയാനവര്‍ക്കുണ്ടാ,മെത്രയോ വിശേഷങ്ങള്‍!;
പഴയനൂറ്റാണ്ടുകള്‍ പകര്‍ന്ന വിശ്വാസങ്ങള്‍!!

''കണ്ണേറ് ജയിക്കുവാന്‍ കവിളില്‍ പൊട്ടുവേണം!
കണ്ണിനുമുകളിലും കറുപ്പ് തൊട്ടിടേണം!!'';

''അരയില്‍,മൂരിമണി,ച്ചരട് കെട്ടീടേണം!
മുളകു,മുപ്പുമെന്നും ഉഴിഞ്ഞു ചുട്ടീടണം!'';

ജന്മനാളറിഞ്ഞെന്നാല്‍ തുടങ്ങും വരുംകാല-
കര്‍മ്മമണ്ഡലത്തിന്‍റെ നക്ഷത്രകക്കണക്കുകള്‍!

പറയാനവര്‍ക്കുണ്ടാമെത്രയോ വര്‍ത്തമാനം;
പഴയനൂറ്റാണ്ടുകള്‍ പകര്‍ന്ന തത്വശാസ്ത്രം!

നക്ഷത്രഗണാകീര്‍ണ്ണനഭസ്സില്‍, ഗ്രഹനില
തല്‍ക്ഷണം പരതുന്നു ചതുരപ്പലകകള്‍!!

ഇന്നോളമാകാശത്തോ,ട്ടൊന്നു നോക്കിയിട്ടില്ല;
കുന്നോളം ജല്പനങ്ങള്‍ക്കെന്നിട്ടും കുറവില്ല!

ഓമലേ!വിരല്‍ത്തുമ്പില്‍ മുറുക്കെ പിടിക്കുവിന്‍ ;
ഓരോരോ കുരുക്കുമായ്‌ വേറെയും നായാട്ടുകാര്‍!!

അബദ്ധ ജീവിതങ്ങൾ !!!!

ജോണി ജോസഫ്

നിർവചനങ്ങൽക്കതീതം
മനുഷ്യ ഹൃദയങ്ങൾ !
അവ നിനച്ചുകൂട്ടും
വികൃതികൾ,
വിവേകം പലപ്പോഴും
വഴിമാറിനിൽക്കും
വികാരങ്ങൾക്ക്
നാമെല്ലാം അടിമകൾ

നൈമിഷികമാം
ജീവിതപ്പുസ്തകത്താളിൽ
ഒളിപ്പിച്ചു വയ്ക്കും
മയിൽ‌പ്പീലി സ്വപ്‌നങ്ങൾ
പെറ്റുപെരുകുമെന്നോർത്തു
താളുകൾ മറിക്കുമ്പോൾ
പലപ്പോഴും അടർന്നുദ്രവിക്കുന്ന
പീലികൾ പോലെ
ദ്രവിക്കുന്ന സ്വപ്‌നങ്ങൾ,

നഷ്ട്ടങ്ങളുടെ
കണക്കുപുസ്തകത്തിൽ
ഇടം നേടിയ കൊഴിഞ്ഞ
ബന്ധങ്ങളുടെ മഷിപ്പാടുകൾ,
എപ്പോഴോ കൈമോശംവന്ന
വിറയാർന്ന, നിണമാർന്ന
സ്നേഹ ബന്ധങ്ങളുടെ
ഒരിക്കലും നിലയ്ക്കാത്ത
വിങ്ങലും തേങ്ങലും ..

ഒന്ന് കാതോർത്താൽ
ഇടയ്ക്കിടെ കേൾക്കാൻപറ്റുന്ന
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഉൾത്തുടിപ്പുകൾ
അവ ഇനിയും ജീവിക്കാൻ
പ്രേരകമാവുമ്പോൾ
അറിയാതെ നീണ്ടുപോകുന്ന
അബദ്ധ ജീവിതങ്ങൾ !!!!

ശരീരമേ ശരീരമേ

എ വി സന്തോഷ്കുമാർ
------------------------
വെള്ളപുതച്ച മരങ്ങള്‍,പാതകള്‍
വെള്ളപുതപ്പിച്ച കാറ്റിന്‍റെ ഇടനെഞ്ചില്‍
ശൈത്യം മരവിച്ച ശ്വാസക്കുറുകലുകള്‍

നടന്നു പോകുന്ന രൂപങ്ങള്‍
ചീറിപ്പായുന്ന റോഡുകള്‍
വദനദ്വാരങ്ങള്‍ പുകക്കുഴലുകള്‍
ആവിപറക്കുന്ന ശരീരങ്ങള്‍.

ശരീരമേ ശരീരമേ നിന്നില്‍ നിന്നും
പുക ഉയരുന്നത് ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളു!

ഉറക്കുപാട്ട്‌


അജയ്മേനോൻ

രാരിരം രാരിരം രാരോ
ചെല്ലപ്പൂങ്കുരുന്നേ നീയുറങ്ങ്‌
ആയിരം പീലികൾ നീർത്തീ
വിണ്ണിൽ താരകൾ താരാട്ടുപാടീ
ചാരത്തിളംകാറ്റു ചൊല്ലീ
തൊട്ടിലാട്ടിടാം നീ ചായുറങ്ങ്‌
കുഞ്ഞുമിഴിയിതൾ ചിമ്മീ
കുഞ്ഞുവിരലീമ്പി മെല്ലെ,
അമ്മതൻ ചാരത്തു മാറിൽ
കുഞ്ഞിക്കൈ രണ്ടും പിണച്ച്‌
പല്ലവം വെല്ലുമാ പാദം
തെല്ലൊന്ന് ചേലിൽ മടക്കി
കണ്ണീരിൽ കണ്മയ്‌ പടർന്നൊ
അതോ നിന്നമ്മ ചാർത്തിയതാണോ
പൂങ്കവിൾക്കോണിലെ ചായം,
ആരും കണ്ണുതട്ടാതിരിക്കാനോ
സ്വപ്നത്തിൽ മാലാഖ വന്നോ
നിന്നെ പൊൽച്ചിറകാലെ പുണർന്നോ
എന്തു നിൻ പുഞ്ചിരിക്കർത്ഥം
പൊന്നെ അമ്മക്കറിഞ്ഞിടാൻ മോഹം.

രാരിരം......
കണ്മഷി കണ്ണിരിൽ പടർന്നു, ചെഞ്ചുണ്ടുകൽ പാതി വിടർത്തി, സ്വപ്നംകണ്ടുറങ്ങുന്ന ഒരു കുഞ്ഞ്‌....

രണ്ടു സ്വപ്‌നങ്ങളും ഒരു യാഥാര്‍ത്ഥ്യവും





താജുദ്ദീൻ


കഴിഞ്ഞദിവസം
എന്റെ വാഹനത്തിന്റെ
ഇന്ധന ടാങ്കിന്
ഓട്ട വീണു
പുതിയതു വാങ്ങി

ഇന്നലെ
വലിച്ചുമുറുക്കുമ്പോളെന്റെ
അരപ്പട്ട പൊട്ടി
അത് 
തുന്നിച്ചേര്‍ത്തു

ഇന്ന്
ഞാനൊരു സ്വപ്നം കണ്ടു:
തെരുവില്‍
സമരക്കാര്‍
കൂട്ടംകൂടി നില്‍ക്കുകയായിരുന്നു
അവരാരും
വസ്ത്രം ധരിച്ചിരുന്നില്ല

പൊരുളറിയാത്ത 
ആ മര്‍മ്മരങ്ങള്‍
ഇവിടെ
ചേര്‍ത്തെഴുതുമ്പോഴും
ഞാന്‍ മരിച്ചിരുന്നില്ല

മർമ്മരം:മഹമൂദ് ദർവീശ് -

പരിഭാഷ: വി രവികുമാർ

mahmoud-darwish
മഹ് മൂദ് ദാർവിഷ്



മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.

Sculpture


ശ്രീദേവി നായർ

The crowd is swelling
To see the nude sculpture of a woman
That stood before
A Devadaru tree.

Is nude attractive?
Sculptor loves nakedness.
All the organs
Are made to perfection.

Sculpture doesn’t need sex.
Only the onlookers need it.
Though the sculpture longed for sex
The sculptor forbids it.

The sculptor said:
You’re only a sculpture.
Your face and boobs
And body are all for the viewers.
You need just to stand there.
Those who throng to see you
Will decide what to do.
You’re not permitted
To have coitus.

You need not open your eyes.
To kindle wild erotica
You can lean a bit, if need be.
Even if you lie flat on the ground
It doesn’t matter much.

Sculpture said:
How long does it take
To know what coitus is?

Sculptor said:
Don’t wait.
Waiting for long for it
You’ll go insane.
You don’t have any right
Over your sex-needs.
You are only a showcase-object.

To see the fire catching up on your body
The Minister and the Academy President
Are all coming.
You make them hot.

Hearing this the sculpture trembled.
Out of that shivering
A fire broke out somehow.
In that fire
The sculpture got charred.

കാക്കനാടന്റെ വഴി



ഡോ.എം.എസ്‌.പോൾ

മതത്തെ പിൻപറ്റി നിൽക്കുന്ന പാപബോധത്തെ ദുർബലമാക്കിക്കൊണ്ടുള്ള
ചിന്താപദ്ധതിയായിരുന്നു തന്റെ കൃതികളിൽ കാക്കനാടൻപിതുടർന്നത്.
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും രതിയുടെയും കഥകൾ ബൈബിളിന്‌
സമാന്തരമായി സൃഷ്ടിച്ചുകൊണ്ട്‌ അവിടങ്ങളിലൊക്കെ നിലനിൽക്കുന്ന പാപികളുടെ
ലോകത്തെ പ്രതിനിധീകരിക്കുകയായിരുന്നു കാക്കനാടൻ. സത്യസന്ധതകൊണ്ട്‌
കാക്കനാടൻ
കപടാദർശങ്ങളെയും അധികാര കേന്ദ്രങ്ങളെയും തീഷ്ണമായി വിറകൊള്ളിക്കുന്നതിന്‌
കാക്കനാടന്‌ കഴിഞ്ഞിട്ടുണ്ട്‌.

       മലയാളിയുടെ ബോധാബോധതലങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയവരാണ്‌
കാക്കനാടനുൾപ്പെടെയുള്ള ആധുനികർ. സാഹിത്യത്തെ ഇത്തരത്തിൽ
പ്രസ്ഥാനവത്ക്കരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്‌ കേവല അക്കാദമിക്‌
വ്യായാമങ്ങളാണെങ്കിലും അത്തരം ഒരു വിഭജനം കൊണ്ടുമാത്രമേ നവോത്ഥാന
എഴുത്തുകാരിൽ നിന്ന്‌ വ്യത്യസ്തമായി മനുഷ്യമനസ്സിലേക്കും
ഭാവനാലോകത്തേക്കും ആന്തരികപ്രയാണം നടത്തിയ ഈ എഴുത്തുകാരെ വേർതിരിച്ചു
കാണാൻ കഴിയൂ. വ്യവസ്ഥിതികളോടും സദാചാരസംഹിതകളുടെ കാപട്യനിലപാടുകളോടും
കൃതികളിൽകൂടി പ്രതികരിക്കാൻ കഴിഞ്ഞവരായിരുന്നു. ഒ.വി.വിജയൻ, കാക്കനാടൻ,
മുകുന്ദൻ തുടങ്ങിയ ആധുനിക എഴുത്തുകാർ. എഴുത്തുകാരൻ നേരിട്ട
പീഢാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു പരിധിവരെ കൊണ്ടുപോകാൻ ഇവർക്കുകഴിഞ്ഞു.

എഴുത്തിലും ജീവിതത്തിലും അരാജകത്വം നിറഞ്ഞ കാക്കനാടൻ ഇവരിൽ നിന്നും
വ്യത്യസ്തനുമായിരുന്നു. അവാർഡുകൾ മെരുക്കിയെടുക്കാത്ത ഒരു എഴുത്തുകാരനായി
തുടർന്നുവേന്നതാണ്‌ കാക്കനാടന്റെ ധൈക്ഷണിക ജീവിതത്തിന്‌ ഇത്രയേറെ
സാന്ദ്രത കൈവരുന്നതിന്‌ കാരണം. അവാർഡുകളുടെ എണ്ണം നോക്കിയായിരുന്നില്ല
കാക്കനാടൻ എന്ന എഴുത്തുകാരനെ മലയാളി വിലയിരുത്തിയത്‌. കാക്കനാടന്റെ
നോവലുകളുടെ കലാപരമായ മൂല്യത്തിനപ്പുറം അതിലെ ധീരമായ പ്രഖ്യാപനങ്ങൾക്ക്‌
ഹ്രസ്വകാലയളവിലെങ്കിലും മലയാളി ശ്രദ്ധനൽകി എന്നതാണീവിടെ പ്രധാനം.

       താന്ത്രികത, ആഭിചാരം, ക്ഷുദ്രപ്രയോഗം, പാപം, ലൈംഗികത, അനുസരണക്കേട്‌
എന്നിങ്ങനെയുള്ള ഹൈന്ദവ ക്രൈസ്തവ മതബോധത്തിലെ തമോഗുണങ്ങളെ തന്റെ
കൃതികളിലേക്ക്‌ കൊണ്ടുവരികയും അവയെ പിന്തുടർന്നുകൊണ്ട്  പൗരോഹിത്യത്തിനും
വരേണ്യബോധത്തിനുമെതിരുനിൽക്കുന്ന മനുഷ്യാവസ്ഥയുടെ സത്യസന്ധമായ വഴികളിലൂടെ
കാക്കനാടൻ സഞ്ചരിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ താഴ്‌വര പോലുള്ള
നോവലുകളിലും ശ്രീചക്രം പോലുള്ള കഥകളിലും ഈ സമീപനം കാക്കനാടൻ
പിന്തുടരുന്നു.. രാഷ്ട്രീയം മതം ലൈംഗികത എന്നിവയോട്‌ സന്ധി ചെയ്യുകയോ
നിഷേധപൂർവ്വം അവയിൽ നിന്നൊഴിഞ്ഞുമാറുകയോ ചെയ്യാതിരുന്നുവേന്നതാണ്‌
കാക്കനാടന്റെ സാഹിത്യകൃതികളുടെ  സവിശേഷത. ഒരു
കത്തോലിക്കനല്ലാതിരുന്നതിനാൽ പള്ളി മതത്തിന്റെ വിരട്ടുമാർഗങ്ങൾക്കു
പുറത്തായിരുന്നു കാക്കനാടൻ. 
എം.പി.പോൾ, പൊൻകുന്നം വർക്കി തുടങ്ങിയവർക്കു
നേരിടേണ്ടിവന്ന മതപൗരോഹിത്യത്തിന്റെ വിലക്കുകളൊന്നും കാക്കനാടന്റെ
എഴുത്തുവഴിയിലുണ്ടായില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അപാരമായ ഭൂമി
കാക്കനാടനു സ്വന്തമായിരുന്നു. അതുകൊണ്ടുതന്നെ സത്യം വിളിച്ചു
പറയുന്നതിന്‌ ഈ എഴുത്തുകാരന്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. മതം
കമ്യൂണിസം എന്നിവയോട്‌ കലഹിക്കുകയും സഹവസിക്കുകയും സമദൂരം പാലിക്കുകയും
ചെയ്യുന്നുവെന്നത്‌ കാക്കനാടന്റെ എഴുത്തിന്റെ സവിശേഷതയാണ്‌. 'ഉഷ്ണമേഖല'
എന്ന നോവലിൽ കാക്കനാടൻ ഈ സ്വാതന്ത്ര്യം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അപചയം ശിവൻകുട്ടിയിലൂടെ
ആവിഷ്ക്കരിച്ചപ്പോൾ അത്‌ കേരളത്തിലെ പാർട്ടിഘടങ്ങളിൽ സമ്മിശ്ര
പ്രതികരണമുളവാക്കിയതിനു കാരണവുമിതുതന്നെ. 
'ബാബേൽ' എന്ന കഥയിൽ കാക്കനാടൻ ഈ
വഴിയിൽ ഏറെ സഞ്ചരിക്കുന്നുണ്ട്‌. ബൈബിളിന്റെ പശ്ചാത്തലത്തിൽ നിന്ന്‌
വേർപെടുത്തി ബാബേൽ പരാമർശത്തെ നാട്ടുപുരാവൃത്തവുമായി ചേർന്ന്‌
ലോകകമ്യൂണിസത്തിന്റെ തകർച്ചയെ കലാത്മകമായി ഈ കഥയിൽ അവതരിപ്പിക്കുന്നു. ഈ
കഥയ്ക്ക്‌ ആഖ്യാനപരമായി ഏറെ സവിശേഷതകളുണ്ട്‌. മനുഷ്യൻ അവൻ നിർമ്മിച്ച
താത്വികയുക്തികളിൽ നിന്നും സാമൂഹികബന്ധങ്ങളിൽ നിന്നും
അന്യവത്ക്കരിക്കപ്പെടുന്നുവേന്ന വിചിത്രയാഥാർത്ഥ്യം ഇവിടെയുണ്ട്‌.
"കാവിലമ്മയുടെ രോഷത്തിന്റെ കഥപറയുന്ന തന്റെ രചനയ്ക്ക്‌ ബാബേൽ എന്ന പേരു
നൽകുകയും മൂലകഥയിലെ അനുഭവസത്തയെ കഥയുടെ കേന്ദ്രതത്വമായി സങ്കൽപിക്കുകയും
ചെയ്യുകവഴി തന്റെ കഥയിൽ കമ്യൂണിസ്റ്റ്‌ ഭരണക്രമത്തിനെതിരെ ഒരു കടുത്ത
വിമർശനത്തെ നിർദ്ദേശിക്കുകയാണ്‌ കാക്കനാടൻ ചെയ്തത്‌". എന്ന്‌ കെ.പി.അപ്പൻ
അഭിപ്രായപ്പെട്ടിട്ടുണ്ട്‌. (ബാബേലിന്റെ രാഷ്ട്രീയ വിവക്ഷകൾ: ചെറുകഥ
ആഖ്യാനവും അനുഭവസത്തയും )

       എഴുത്തിന്റെ വിശുദ്ധമാർഗങ്ങളെയും അധികാരത്തിന്റെ പ്രലോഭനങ്ങളെയും
നിരാകരിക്കാൻ കഴിഞ്ഞിടത്താണ്‌ കാക്കനാടൻ എന്ന ആധുനികൻ
വ്യത്യസ്തനാവുന്നത്‌. എഴുത്തുകാർ ചിട്ടപ്പെടുത്തി ജീവിതം നയിക്കുന്നവരും
സദാചാരത്തിന്റെ കാവൽഭടന്മാരും ആയിരിക്കണമെന്ന അർത്ഥത്തിൽ അവരെ സാംസ്കാരിക
നായകർ എന്നുവിശേഷിപ്പിക്കാറുണ്ട്‌. എഴുത്തുകാരന്റെ അരാജക
ജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാതെ സർവ്വ പ്രശ്നങ്ങൾക്കും
സാംസ്കാരിക നായകൻ മറുപടി പറയേണ്ടതുണ്ട്‌.  എന്ന വാദം പലപ്പോഴും നമ്മുടെ
സമൂഹം മുന്നോട്ടുവയ്ക്കാറുണ്ട്‌. എഴുത്തിന്റെ അപാരമായ
സ്വാതന്ത്ര്യത്തെക്കുറിച്ചോ കലാകാരന്റെ വിപുലമായ അധികാരത്തെക്കുറിച്ചോ
അജ്ഞരായി നിരവധി സാഹിത്യജീവനക്കാർ എപ്പോഴും അധികാരവർഗത്തിന്റെ ദാക്ഷിണ്യം
കാംക്ഷിച്ച് കാലം കഴിക്കുന്നുണ്ട്‌. സാംസ്കാരിക മന്ത്രിയാകാൻ സാധ്യതയുള്ള
സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചരണം നടത്തുക അതുവഴി വിലപിടിപ്പുള്ള അവാർഡുകൾ
ഉറപ്പിക്കുക തുടങ്ങിയ മ്ലേച്ഛമാർഗങ്ങളിൽ സഞ്ചരിക്കുന്ന നിരവധി കവികളും
കഥാകൃത്തുക്കളുമുണ്ട്‌. 
സാംസ്കാരിക പ്രാധാന്യമുള്ള നഗരങ്ങളിലേക്ക്‌
കുടിയേറി നട്ടെല്ലില്ലാത്ത ജീവിതം നയിക്കുന്ന ഇത്തരം
എഴുത്തുകാർക്കിടയിലാണ്‌ സത്യസന്ധതയും ആർജവത്വവുമുള്ള എഴുത്തുകാരന്റെ
കൃതികളും ജീവിതവും വ്യത്യസ്തമാകുന്നത്‌. ഇത്തരം വിഗ്രഹഭഞ്ജകർ അവരുടെ
സമകാലികതയിലല്ല പിൽക്കാല ചരിത്രത്തിലാണ്‌ ഇടം തേടുന്നത്‌. അങ്ങനെ
ശിഷ്യഗണങ്ങളും സ്തുതിപാടകരും നിഷ്ക്രമിക്കുമ്പോഴും ജീനിയസ്സുകൾ
തലയുയർത്തി നിൽക്കുന്നു അത്തരം പ്രതിഭാശാലികളുടെ നിരയിലായിരുന്നു
കാക്കനാടൻ. അധികാരസ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും
എഴുത്തുകാരൻ മാറിനിൽക്കണമെന്ന്‌ നിരന്തരം ആവർത്തിക്കുന്ന കാക്കനാടന്റെ
വഴിയിൽ കൂടുതലാളുകളില്ല എന്നത്‌ ഭീതിതമായ ഒരുസത്യമാണ്‌.

ഇനിയും കെടാത്ത വെളിച്ചം





എം.തോമസ്‌ മാത്യു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛ ഒരഭിനിവേശം പോലെ തന്നെ
ആവേശിച്ചിരുന്നെന്നും തന്റെ ജീവിതഗതിയെ നിർണ്ണയിച്ച ഘടകങ്ങളിൽ ഈ
വികാരത്തിന്‌ ഗണനീയമായ സ്ഥാനമുണ്ടായിരുന്നെന്നും ബർട്രന്റ്‌ റസ്സൽ തന്റെ
ആത്മകഥയുടെ ആരംഭത്തിൽത്തന്നെ പ്രസ്താവിക്കുന്നുണ്ട്‌.മനുഷ്
യന്റെ മൗലിക
ചോദനകളിൽ ഒന്നാണ്‌ ഇതെന്നു പറയാം. ജന്തുലോകം പൊതുവേ ജൈവികവാസനയുടെ
തലത്തിൽ നിന്ന്‌ അതിനെ ഉയർത്തി ഉദാത്തീകരിക്കുകയില്ല. ഏതു ജൈവവാസനയെയും
ആ നിഴലിൽ നിർത്താതെ ഉയർന്ന വിതാനത്തിലേക്ക്‌ ഉയർത്തി ഉദാത്തീകരിക്കാൻ
കഴിയുമെന്നത്‌ മനുഷ്യന്റെ വ്യാവർത്തക ധർമ്മമാണ്‌.

പ്രജനന വാസനയെ
ഉദാത്തീകരിച്ച്‌ പ്രേമത്തിന്റെ പാരിജാതപദവിയിൽ എത്തിച്ച്‌ അതിന്റെ
സങ്കീർത്തനം കൊണ്ട്‌ ലോകസാഹിത്യത്തെ രോമാഞ്ചമണിയിച്ചതു മനുഷ്യന്റെ മാത്രം
സിദ്ധിയാണ്‌. സ്നേഹത്തിന്റെ പ്രകാരഭേദങ്ങൾ വിവരിക്കുന്ന ഒരു ഗ്രന്ഥം
തന്നെ എറിക്‌ ഫ്രോം രചിച്ചിട്ടുണ്ട്‌. ദി ആർട്ട്‌ ഓഫ്‌ ലിവിംഗ്‌.
 
       എവിടെ നിന്നാണ്‌ മനുഷ്യന്‌ ഈ വരം ലഭിച്ചതു എന്ന ചോദ്യത്തിന്‌ നേരെ
ഉത്തരം പറയാൻ മതത്തിനു മാത്രമേ കഴിയുകയുള്ളു. ദൈവം തന്റെ സ്നേഹത്തിന്‌
ആവിഷ്കാരം നൽകിയത്‌ സൃഷ്ടിയിലൂടെയാണെന്നും എല്ലാ സൃഷ്ടികളുടെയും മകുടമായി
മനുഷ്യനെ തന്റെ സാദൃശ്യത്തിലും സാരൂപ്യത്തിലും സൃഷ്ടിച്ചു എന്നും
കൂട്ടിവായിക്കാവുന്ന വിധമാണ്‌ ബൈബിളിലെ വിവരണം. ഒരുപടികൂടി കടന്ന്‌
മനുഷ്യനെ ദൈവം കുടുംബമായി സൃഷ്ടിച്ചു എന്ന്‌ വ്യാഖ്യാനിക്കാവുന്ന വിധം
ഉപപന്നമാണ്‌ ആ വിവരണം. അങ്ങനെയാണെങ്കിൽ ദൈവിക സ്നേഹത്തിന്റെ പ്രകാശനം
നിർവ്വഹിക്കുമ്പോഴാണ്‌ മനുഷ്യൻ തന്റെ ഉണ്മയുടെ നിറവ്‌
ആവിഷ്കരിക്കുന്നതെന്ന്‌ പറഞ്ഞുകൂടെ? പങ്കിടലിന്റെയും ആത്മദാനത്തോളം
ചെയ്യുന്ന പരസ്പരസമർപ്പണത്തിന്റെയും പാഠങ്ങൾ ആദ്യംതൊട്ടെ പഠിക്കട്ടെ
എന്നു കരുതിയാവണം, മനുഷ്യനെ കുടുംബമായി സൃഷ്ടിച്ചതു. പക്ഷേ, ഇപ്പോൾ
കുടുംബത്തിൽ നിന്നും അതുപഠിക്കുന്നുണ്ടോ എന്ന്‌ ആർക്കറിയാം.
കുടുംബക്കോടതി സ്ഥാപിക്കേണ്ടത്‌ വിദ്യാലയത്തിന്റെ ഓരത്ത്‌ ആയിരിക്കണം
എന്ന്‌ ചിന്തിക്കാവുന്ന വിധം നമ്മൾ പുരോഗമിച്ചു കഴിഞ്ഞില്ലേ!!
 
       മനുഷ്യന്‌ ഈ ഉയരം അപ്രാപ്യമല്ലെന്ന്‌ ചരിത്രം ആവർത്തിച്ചു
കൊണ്ടിരിക്കുന്നു. മൊളൊക്കോയ്‌ ദ്വീപിലെ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച്‌
അവരിൽ ഒരാളായിത്തീരുന്നതാണ്‌ ജീവിതത്തിന്റെ ധന്യത എന്നു ചിന്തിച്ച
ഫാ.ഡാമിയൻ പഴംകഥയാണോ? കൽക്കത്തയിലെ ഓടകളിൽ വീണു കിടക്കുന്ന
അർദ്ധപ്രാണങ്ങളെ വാരിയെടുത്തു ശുശ്രൂഷിക്കുമ്പോഴാണ്‌ തന്റെ പ്രേഷിതവൃത്തി
സ്വാർത്ഥകമാകുന്നതെന്നു കരുത്തിയ മദർതെരേസാ നമുക്ക്‌ വിദൂരസ്ഥയല്ലല്ലോ.
ഇതാ ഝാർഘണ്ഡിൽ കൽഖരി ഖാനി തൊഴിലാളികൾക്ക്‌ മനുഷ്യോചിതമായ ജീവിതം ലഭിക്കാൻ
പോരാടിക്കൊണ്ടിരുന്ന വത്സാജോണിന്റെ രക്തസാക്ഷിത്വത്തിന്റെ കഥകൾ
പത്രത്താളുകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇവരൊക്കെ തങ്ങളുടെ ജീവിതത്തിലെ
സുഖങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടു നടന്നവരല്ല. 

അഥവാ  സുഖത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപം നമ്മുടേതിൽ നിന്ന്‌ എല്ലാം
വ്യത്യസ്തമാണ്‌. നമ്മൾ ബഹുഭൂരിപക്ഷം പേർ, ശരാശരിക്കുമേൽ ഉയരുന്നതെന്ന്‌
ശാഠ്യമുള്ളവർ, നരകേറിയ മുടിയിൽ ചായം പിടിപ്പിച്ച്‌ കറുപ്പിച്ച്‌, യൗവ്വനം
നടിച്ച്‌, ഉടലാകെ പരിമളം പൂശി, തിളങ്ങും ഉടയാടകൾ ചാർത്തി പൊങ്ങച്ചം വിതറി
പൊതുജീവിതം നയിക്കുന്ന അൽപന്മാർ! നാം സുഖമെന്നു കരുതുന്നതെന്ത്‌? മുന്തിയ
ഹോട്ടലിലെ പഴകിയ ഭക്ഷണത്തിനു മുമ്പിൽ വീരസ്യം വിളമ്പുന്നത്‌,
വാറ്റുചാരായത്തിന്‌ ചൂരും നിറവും പകർന്നത്‌,കാൽ കുപ്പി വെള്ളം ചേർക്കാതെ
വിഴുങ്ങി വേച്ചു നടക്കുന്നത്‌, ഏത്‌ അഴുക്കു കണ്ടാലും
കയറിപ്പിടിക്കുന്നതും പൗരുഷത്തിന്റെ അടയാളമെന്നു ഭ്രമിക്കുന്നത്‌,
വളർത്തു നായയുടെ കുലമഹിമയിലും വംശശുദ്ധിയിലുമാണ്‌, അന്തസ്സും
തറവാടിത്തവും  എന്നു തെറ്റദ്ധരിക്കുന്നത്‌... അങ്ങനെ എന്തെല്ലാം... ഈ
നമ്മൾ ഭോഷത്തം എന്നു പരിഹസിക്കുന്നത്‌ ജീവിതത്തിന്റെ ധന്യതയാണെന്നു
കരുത്തിയവരാണ്‌ അവർ!

 
       ഭോഷത്തം മനുഷ്യനിലെ ദൈവികസത്തയോടുള്ള വിശ്വസ്തത്തയാണ്‌. തങ്ങൾ
തങ്ങളോടുതന്നെ സത്യസന്ധരാവുകയാണ്‌ ചെയ്യുന്നതെന്ന്‌ അവർ അറിയുന്നുണ്ടോ
എന്തോ? അഥവാ, ഇതൊക്കെ നമ്മളെമാത്രം അലട്ടുന്ന പ്രശ്നങ്ങളായിരിക്കാം. അവർ
തങ്ങൾ പദം വെയ്ക്കാനായുന്നിടത്തു വീഴുന്ന ഇത്തിരി വെട്ടത്തിൽ മാത്രം
ദൃഷ്ടിയർപ്പിക്കുന്നവരായിരിക്കാ
ം. തങ്ങളുടെ ഉള്ളിൽ ഉണർന്നിരിക്കുന്ന
ശക്തി വഴിതെറ്റാതെ അവരെ നയിച്ചുകൊണ്ടിരിക്കുന്നു. വഴിയോരത്തു നിന്ന്‌
പരിഹാസം ഉതിർക്കുന്നവർ കാലംപോകെ അവരെ വിശുദ്ധപദവിയിലേയ്ക്ക്‌
ഉയർത്തണമെന്ന്‌ ആരവം ഉതിർക്കുകയും ചെയ്യും! വൈകിയാണെങ്കിലും നാം
മഹത്വത്തെ തിരിച്ചറിയുന്നുണ്ടല്ലോ. നമ്മുടെ ഉള്ളിലെ വെളിച്ചം തീരെ
കെട്ടുപോയിട്ടില്ലെന്നതിന്റെ ഉറപ്പാണല്ലോ ഈ ആരവം!
 
       മതിവരാത്ത ആസക്തിയിലും ഊനം തട്ടാത്ത സ്വാർത്ഥതയിലും ആണു കിടക്കുന്നവരെ ഈ
വരാഹജീവിതമല്ല തങ്ങളെക്കൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നതെന്ന്‌ അറിയിച്ച്‌
മനുഷ്യത്വത്തിന്റെ വഴിയിൽ നടക്കാൻ വേണ്ടി അവരെ വീണ്ടെടുക്കാനാണ്‌
ദൈവപുത്രൻ മനുഷ്യാവതാരം കൊള്ളാൻ തീരുമാനിച്ചതു. അവൻ ഒരു പുതിയ മൂല്യക്രമം
അവതരിപ്പിക്കുകയായിരുന്നു.യഥാർ
ത്ഥത്തിൽ അത്‌ അത്ര പുതിയതൊന്നും
ആയിരുന്നില്ല. മനുഷ്യൻ സത്തചോർത്തിക്കളഞ്ഞ്‌ തൊണ്ടുമാത്രം അവശേഷിപ്പിച്ച
ദൈവിക നീതിശാസ്ത്രത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു. കാരംപോയ ഉപ്പ്‌
എറിഞ്ഞുകളയാനേ കൊള്ളൂ. എണ്ണ വറ്റിയ വിളക്ക്‌ പുകപരത്തുകയേയുള്ളൂ.
സ്നേഹശൂന്യമായ മനസ്സ്‌ രാക്ഷസശൗര്യം പൂണ്ട്‌ അന്യർക്ക്‌ നരകം
സൃഷ്ടിക്കുന്നു. അതുനേടാൻ മാത്രം ശീലിക്കുന്നു. ഒന്നും കൊടുക്കാൻ
സന്നദ്ധമാകുന്നില്ല. അവിടെയാണ്‌ നൽകുന്നതിലാണ്‌ ആനന്ദം, നേടുന്നതിലല്ല,
ദ്വേഷിക്കുന്നവരെപ്പോലും സ്നേഹിക്കുന്നതിലാണ്‌ സ്വർഗ്ഗീയമായ സുഖം
കുടികൊള്ളുന്നത്‌ എന്ന സന്ദേശവുമായി ദൈവപുത്രൻ കടന്നുവരുന്നത്‌. ജീവൻ വരെ
കൊടുക്കുന്ന സ്നേഹത്തിന്റെ പരമാവധിയാണ്‌ അവിടുന്ന്‌ ഉദാഹരിച്ചതു.

 
സ്നേഹമാണ്‌ ജീവനിലേക്കുള്ള, നിത്യജീവനിലേക്കുള്ള, വഴി എന്ന്‌ അവിടുന്ന്‌
ഉപദേശിച്ചു. സ്നേഹമുള്ളിടത്താണ്‌ സ്വർഗ്ഗം, അവിടെ തൃഷ്ണകൾ ഒടുങ്ങുന്നു;
സ്വാർത്ഥം അസ്തമിക്കുന്നു. അശാന്തി വിട പറയുന്നു. സ്നേഹിച്ചു
തുടങ്ങുമ്പോൾ സ്നേഹം കിട്ടുന്നില്ലല്ലോ എന്ന പരാതിയും അവസാനിക്കുന്നു.
സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട ലോകത്തെ നിസ്നേഹതയുടെ നരകത്തിൽ നിന്ന്‌
സ്നേഹത്താൽ വീണ്ടെടുക്കാനുള്ള ദൈവീക പദ്ധതിയുടെ ഉദ്ഘാടനമാണ്‌
ബേത്ലെഹേമിലെ പുൽത്തൊട്ടിയിൽ കിശോര നിഷ്കളങ്കതയായി അവതരിച്ചതു.