Followers

Friday, January 29, 2010

ezhuth , march , 2010


ezhuth online

march 2010

read more[click ]

ezhuth online march 2010


ezhuth
magazine
2010
march
contents


എഡിറ്റോറിയല്‍

മാത്യു നെല്ലിക്കുന്ന്

കവിത
പി എ അനീഷ്


വേണു വി ദേശം

രാജനന്ദിനി

അസ്മോ പുത്തഞ്ചിറ

ഡോണ മയൂര

ശ്രീദേവി നായര്‍

ജയന്‍ എടക്കാട്ട്

സോന ഗോപിനാഥ്

തേജസ്വിനി അജിത്ത്

ജിഷ രാജന്‍

സുകുമാര്‍ അരിക്കുഴ

ഷീല വിദ്യ

കോടിക്കുളം സുകുമാരന്‍

സുകുമാര്‍ അരിക്കുഴ

ഗദ്യം

എം. കെ.ഹരികുമാര്‍

എന്‍. എ . എസ്. പെരിഞ്ഞനം, ബാംഗ്ലൂര്‍

തോമസ് നീലാര്‍മഠം

എം. കെ . ചന്ദ്രശേഖരന്‍

ഇന്ദിരാബാലന്‍

എ ക്യൂ മഹ്ദി

കഥ
മാത്യു നെല്ലിക്കുന്ന്

എം. കെ .ജനാര്‍ദ്ദനന്‍


എം. കെ .ജനാര്‍ദ്ദനന്‍

സാജു പുല്ലന്‍

എം. കെ .ജനാര്‍ദ്ദനന്‍

വിജയകുമാര്‍ കളരിക്കല്‍

സിന്ധു എസ്

ദീപുശശി തത്തപ്പിള്ളി


തോമസ് പി കൊടിയന്‍

സാജു പുല്ലന്‍

തോമസ് നീലാര്‍മഠം

നെയ്യാര്‍ ചിത്രങ്ങള്‍- ഗൗതം കൃഷ്ണന്‍


മറ്റു വായനകള്‍

രാധാലക്ഷ്മി പത്മരാജന്‍
ഡോ. റോസി തമ്പി
സുജാതവര്‍മ്മ

most widely read column

അക്ഷരജാലകം

കവിതകള്‍

asmo puthanchira












































അലക്കുകാരി



m k janardanan

അലക്കിതേച്ച തുണികളുടെ ഭാണ്ഡക്കെട്ടും ചുമലിലേന്തി അലക്കുകാരി ശിത്തിര വലിയവീടിന്റെ ഉമ്മറത്തെത്തി. കോളിംഗ്‌ ബെല്ലിന്റെ സ്വിച്ചിൽ അവളുടെ കറുത്ത ചൂണ്ടു വിരൽ അമർന്നു.അകത്ത്‌ ശബ്ദം ചിലമ്പി.അതിനിടയിൽ ഗ്രില്ലുകൾക്കിടയിലൂടെ സ്വീകരണമുറിയിലെ സെറ്റികളും, കസേരകളും ശ്രദ്ധിക്കാൻ തുടങ്ങി അവൾ. അവ കണ്ണുകൾക്കു വലിയ അതിശയമായി. ഇതുപോലെ ഒരെണ്ണം ഇരിക്കാൻ തന്റെ വീട്ടിൽ എന്നെങ്കിലും ഉണ്ടാകുമോ? അതോർക്കാൻ പോലും അവൾക്ക്‌ അർഹതയുണ്ടായിരുന്നില്ല. പട്ടിണിപ്പാവങ്ങൾക്കു നടുവിൽ ദാരിദ്ര്യ വീട്ടിൽ ജനിച്ചവളാണ്‌. ആ വീടിന്റെ ഉദ്യാനത്തിലേക്കും കണ്ണുകൾ ചെന്നു. നാനാവർണ്ണങ്ങളിൽ അഴകുള്ള പൂക്കൾ. കാറ്റുകൊള്ളാൻ സിമന്റു ബഞ്ച്‌. കണ്ണുകൾ വീണ്ടും പൂമുഖത്തേക്ക്‌ ചെന്നപ്പോൾ പൂമുഖവാതിലിലെ ചിത്രവേലകൾ കണ്ടു. തേക്കുതടിയിൽ കൊത്തിയ തേരും തേരാളിയായ കൃഷ്ണനും തേർ വലിക്കുന്ന അശ്വങ്ങളുടെ ഭംഗിയും അവളെ ഹഠാദാകർഷിച്ചു. അപ്പോഴേക്കും വാതിൽ തുറന്നു ധനികയായ വീട്ടമ്മ പ്രത്യക്ഷയായി. കൈത്തണ്ടയിൽ ധാരാളം സ്വർണ്ണവളകൾ കഴുത്തിൽ ഭാരം തൂങ്ങുന്ന സ്വർണ്ണമാല. മഹാലക്ഷ്മിയെപ്പോലുണ്ട്‌ കാഴ്ച്ചയിൽ.
"എന്താ ശിത്തിരേ തുണികളൊക്കെ അലക്കികൊണ്ടു വന്നോ?
"വന്താച്ച്‌ അമ്മാ വന്താച്ച്‌"
ഭാണ്ഡം കെട്ടഴിഞ്ഞു.
അലക്കിത്തേച്ചു വടിപോലെയാക്കിയ വസ്ത്രങ്ങളും,സാരികളും എല്ലാം നിരീക്ഷിച്ചു, വെടിപ്പും എണ്ണവും തിട്ടപ്പെടുത്തി ,കൂലി കൃത്യമായും നൽകി. എന്നിട്ടും അവൾ പടിയിറങ്ങാൻ മടിച്ചുനിൽക്കുന്നതു കണ്ട്‌ വീട്ടമ്മ പറഞ്ഞു
"ഇനിയുള്ള തുണികൾ കുറച്ചുദിവസം കഴിഞ്ഞു തരാം. ഇടക്കു വന്നാൽ മതി. ശിത്തിര പൊയ്ക്കോളു"
അവൾ വീണ്ടും തങ്ങിനിൽപ്പാണ്‌ .പോകാൻ മടി
"അമ്മാ കൊഞ്ചം കഞ്ചി കെടക്കുമാ പശിക്കിറതു"
"കഞ്ഞീം കിഞ്ഞീം ഒന്നും ഇവിടെയില്ല. കൂലി തന്നിട്ടുണ്ട്‌. പോയി അരിവാങ്ങി കഞ്ഞി വെച്ചു കുടിക്ക്‌"
ചെല്ല്‌......
വാതിലിന്റെ അൽപ്പം ചെരിവിൽ അവളെ നോക്കിനിൽക്കുന്നതുപോലെ കൃഷ്ണചിത്രം.വാതിൽ കൃഷ്ണനെ നോക്കി നിന്നു. നല്ല ഭംഗി.
അവൾ പറഞ്ഞു.
അന്ത സാമി പടം നല്ലായിരുക്കമ്മ"
വീട്ടമ്മ പറഞ്ഞു
"അല്ലേ ഒറ്റക്കതകിനു രൂപ 75000 ചിലവാക്കിയതാ.പിന്നെ മോശമാകുമോ?
തന്റെ വീടിന്റെ അഴകും ചിലവായ വൻ തുകയും വിളംബരം ചെയ്യാന്‍ കിട്ടിയ അവസരം കൊച്ചമ്മ പാഴാക്കിയില്ല. പൊതുവേ അറുത്തകൈക്കു ഉപ്പു തേക്കാത്ത -ദാഹിച്ച കുടിനീർ പോലും നൽകാനിഷ്ടപ്പെടാത്ത ഹൃദയശൂന്യയാണെങ്കിലും........
വിശക്കുന്ന വയറോടെ അവളുടെ നനഞ്ഞ കണ്ണുകൾ ഭഗവാന്റെ ചിത്രത്തിൽ തന്നെ തഞ്ചിനിന്നു.
"എങ്കിൽ പിന്നെ ശിത്തിര ചെല്ല്‌"
വീട്ടമ്മ അകത്ത്‌` കയറി കതകടച്ചു. അലക്കുതുണികളെല്ലാം കൊടുത്ത്‌ തീർത്ത്‌ ഭാണ്ഡം കാലിയാക്കി വീട്ടിലെത്തി. പകൽ മായുകയാണ്‌. തുണിക്കടയിൽ പോയി അരിയും സാധനങ്ങളും വാങ്ങി ദൂരം നടന്ന്‌ ഈ കുന്നു കയറി കൂരയിൽ വന്നു കഞ്ഞി വെച്ചു കുടിക്കാൻ ഏറെ വൈകും. ചുറ്റും പാറച്ചെരുവാണ്‌. പാറയുടെ പൊത്തിലും പോടിലുമൊക്കെ ഇരുട്ടിയാൽ വഴിയിൽ നല്ലയിനം പാമ്പുകളും ഇര തേടുന്നുണ്ടാകും.ഭയപ്പെടണം അവയെ. എന്നാൽ മനഃപ്പൂര്‍‌വ്വം‌ ‌ ഒന്നും ചെയ്യില്ല അവ.
അവൾക്കു വല്ലാതെ ദുഃഖം തോന്നി. എങ്കിലും വളരെ കാലമായി താൻ വിഴുപ്പലക്കി കെട്ടിച്ചുമന്നും കൊണ്ടുപോയി കൊറ്റുക്കുന്ന വീട്ടമ്മക്കു ഒരു തവി ചോറു ,ഈ ഏഴക്കു തരാൻ തോന്നിയില്ലല്ലോ. മനസ്സേറെ തപിച്ചു കരഞ്ഞുപോയി ശിത്തിര. സാരമില്ല. എല്ലാം ദൈവത്തിന്റെയിഷ്ടം. നടക്കട്ടെ. തന്റെ വിധിയിങ്ങനെ. ശിത്തിരയുടെ അടുക്കളയും വർക്കേരിയയും ഭക്ഷണശാലയും കിടപ്പുമുറിയും ഒക്കെക്കൂടി ഏഴു ചതുരശ്ര അടി മാത്രം വിസ്തീർണ്ണമുള്ള ചാണകം പൂശിയ ഈ തറയാണ്‌.

ചുറ്റും വാരിക്കമ്പുകൾ നാട്ടി അതിന്മേൽ ചാക്കുതുണി കെട്ടിമറച്ച ഭിത്തി. ചാക്കുകൊണ്ടുള്ള വാരിക്കമ്പിന്റെ കതക്‌. മേൽക്കൂരയും വാരിക്കമ്പുകളാൽ തന്നെ. ദ്രവിച്ച തെങ്ങോല മടലുകളുടെ പഴുതിലൂടെ മാനം മുഴുവനും കാണാം. മഴയും മഞ്ഞും നനയാം. ഭാഗ്യത്തിന്‌ മനുഷ്യരുടെ മനോഗുണം കൊണ്ട്‌ പരിതഃസ്ഥിതി നശിച്ച്‌ "മഴക്കാലം" എന്നൊരു കാലം അകന്നു മറഞ്ഞുപോയത്‌ ശിത്തിരയുടെ ഭാഗ്യം. മഴ നനയാതെ കിടന്നുറങ്ങാം. .ചിലപ്പോള്‍ ഉറക്കത്തിൽ പഴുതാര കുത്തിയുണർത്തും. മറ്റുപകരണങ്ങൾ ചെറിയ അലുമിനിയ കഞ്ഞിക്കലം. ചെറു ചെരുവം. ഒരു ഗ്ലാസ്സ്‌. പിടിയറ്റ വറചട്ടി. ഒരു മണ്ണെണ്ണ സ്റ്റൗ, ഒരു പ്ലേറ്റ്‌.ഉറങ്ങാൻ ഒരു കീറപ്പായ. ഒരു നാറ തോർത്ത്‌. മണ്ണെണ്ണക്കു വിലയായതിനാൽ അതിന്റെ തകർ ടിന്നിൽ ഒരു ചായക്കൊ മറ്റോ ബാക്കി കാണും. അത്രതന്നെ. ഇതൊക്കെയാണ്‌ ശിത്തിരയുടെ ആകെ സമ്പത്തിന്റെ സത്യവാങ്ങ്‌മൂലം. സ്റ്റൗവിൽ വെള്ളം തിളച്ചപ്പോൾ ഒരു നുള്ളു തേയില ഇട്ടു. അൽപ്പം പഞ്ചസാര പൊതിഞ്ഞു വെച്ചിരുന്നത്‌ കട്ടു തിന്നാൻ കയറിക്കൂടിയ കാക്കയുറുമ്പുകളെ ആട്ടിയകറ്റി, ചുട്ടുപൊള്ളുന്ന കടും ചായ ആറാനുള്ള ക്ഷമയില്ലാതെ ഊതിക്കുടിച്ചു. വെള്ളത്തിനും പഞ്ഞം.ചരിവിനു താഴെ നിന്നു ചുമന്നുകൊണ്ടുവരണം. ചായക്കടയിലെ ഒരു ഉഴുന്നുവടയാണ്‌ ഇതുവരേയുള്ള പകലത്തെ ആഹാരം. അരി വാങ്ങിച്ചു കൊണ്ടു വന്ന്‌ കഞ്ഞി വെച്ച്‌ ഒരു തവി കഞ്ഞികുടിക്കണമെന്ന്‌ ആഗ്രഹം തോന്നി. പക്ഷെ എങ്ങനെ കുന്നിറങ്ങിപ്പോയി നടന്നു ടൗണിൽ ചെന്നു തിരികെ വരാനാണ്‌? തീരെ വയ്യ.വല്ലാത്ത തലവേദന വരുന്നു. പടിപടിയായി വേദന കൂടി.സകല നാഡികളേയും തളർത്തി കശക്കുന്നു. തല പിളർക്കുംപോലുള്ള വേദനയാൽ കടവുകളെ.....കടവുകളെ..എന്നു കരയുന്നുണ്ട്‌ അവൾ. വേദനയുടെ മൂർദ്ധന്യത്തിൽ വീണുപോയി. കീറപ്പായയിൽ എപ്പോഴോ ഉണരും മുമ്പ്‌ ,അർദ്ധബോധത്തിൽ ആരോ വന്നിരിക്കണം. ആശുപത്രിയിൽ കൊണ്ടു ചെന്നാക്കി.അയലത്ത്‌ പാറച്ചെരുവിൽ ആട്ടോ ഓടിക്കുന്ന മനുഷ്യത്വമുള്ള ഒരു ചെറുപ്പക്കാരനുണ്ട്‌. അദ്ദേഹമാണോ? ആകാം. ധർമ്മാശുപത്രിയിൽ ഗൗരവ രോഗികളുടേയും ,നിസ്സാരരോഗികളുടേയും രോഗമുണ്ടോയെന്നു പോലും നിശ്ചയമില്ലാത്ത സംശയനിവാരണ രോഗികളുടെയും വൻതിരക്ക്‌. അവരുടെയൊക്കെ ആശ്രിതപ്പടകൾ വേറെ.
ധർമ്മാശുപത്രിയുടെ ഗതികേട്‌. പ്രൈവറ്റിൽ പണം കൊടുക്കണം. ആകയാൽ ഇത്രയുമല്ല തിരക്ക്‌. ശിത്തിര ക്യൂവിൽ നിന്നു നിരങ്ങി ഡോക്ടറുടെ മുന്നിലെത്തി. ഡോക്‌ടറുടെ കണ്ണുകൾ അവളിലേക്ക്‌ നീണ്ടു.
"എന്താണ്‌ അസ്വസ്ഥതയെന്നു പറയു"
അദ്ദേഹം സ്റ്റെതസ്ക്കോപ്പ്‌ കയ്യിലെടുത്ത്‌ ചെവിയിൽ ചേർത്തു.
തലയിൽ കൈത്തല മമർത്തി ശിത്തിര പറഞ്ഞു.
"വെട്ടുകത്തിയാലെ വെട്ടിനുറുക്കണമാതിരി തല വലിക്കിത്‌ ടാക്ടർ"
ഡോക്ടർ ഏറെ നേരമെടുത്ത്‌ ഹൃദയമിടിപ്പ്‌ പരിശോധിക്കുകയും അതിന്റെ വേരിയേഷൻ പഠിക്കുകയും ചെയ്തു. അവൾക്കു വേണ്ടി ഏറെ സമയം നീണ്ടപ്പോൾ ക്യൂവിൽ നിന്നവർ പിറുപിറുത്തു. നാശം എത്ര നേരമായി മറ്റുള്ളവരുടെ സമയം മിനക്കെടുത്തുന്നു.
ഒടുവിൽ വേദന സംഹാരി ഗുളികകൾ നൽകിക്കൊണ്ട്‌ പരിശോധനകൾക്കായി വീണ്ടുമെത്താൻ കൽപ്പിച്ചുകൊണ്ട്‌ ഡോക്ക്‌ടർ അവളെ പറഞ്ഞയച്ചു. പല ദിനങ്ങളിലായി പിന്നെ ,പല പല പരിശോധനകൾ.ഒടുവിൽ അവളുടെ പ്രശ്നാവലികൾക്കു ഡോക്‌ടർ ഉത്തരം കണ്ടുപിടിച്ചു. തലയിൽ രക്ഷിക്കാവുന്ന സ്റ്റേജുകളെല്ലാം പിന്നിട്ടു കഴിഞ്ഞ ബ്രയിൻ ട്യൂമർ....... പ്രൈവറ്റു ചികത്സക്കു പോയാൽ സർജ്ജറിക്കും മറ്റുമായി 3 ലക്ഷം വേണ്ടി വരും. റീജിനൽ ക്യാൻസർ സെന്ററിൽ പോയാൽ ഇളവുണ്ട്‌. അതിന്‌ ആരുണ്ട്‌?100 ശതമാനം ഫെയിലർ സാദ്ധ്യതയാണുള്ളതെന്നു ഡോക്‌ടർ പറഞ്ഞു. ആരോ പറഞ്ഞു; ഭക്ഷ്യമായവും മറ്റുമായി അധികമാളുകൾ രോഗികളായിരിക്കുന്നു. അതുവഴി ആശുപത്രികൾ ഏതർത്ഥത്തിലും അറവുശാലകളായിരിക്കുന്നു.
"ഡോക്ടർ തിരക്കി"എന്തു ശെയ്യും ശിത്തിരെ? "
"ഒന്നുമേ ശെയ്യമുടിയാത്‌ ടാക്ടർ "
അവൾക്കു മരണം സുനിശ്ചിതം. ആളും അർത്ഥവുമില്ലാതെ തനിയെ അവൾ കുടിലിലേക്ക്‌ നടന്നു. ഒരു മകനും മരുമകളും ഉള്ളതു ചെന്നൈയിലാണ്‌. അവളെ കെട്ടിച്ചപ്പോൾ സ്ത്രീധനം കൊടുക്കായ്‌കയാൽ കഴിഞ്ഞ കുറി വന്നപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു ഓടിന്റെ കനൽത്തേപ്പുപെട്ടി അവൾ സ്ത്രീധനത്തിനു പകരം എടുത്തുകൊണ്ടുപോയി. അവരും അഗതികൾ. എപ്രകാരമോ ചരിവിലൂടെ തലയിലെ വേദന ഏന്തി നടന്നു. അവൾ കൂരയിലെത്തി. കീറപ്പായ നീർത്തി അതിലിരുന്ന്‌ കൈ മടക്കി തലയിണയാക്കി ചെരിഞ്ഞു കിടന്നു.

ജലപാനമില്ലാതെ ,ശുശ്രൂഷയില്ലാതെ, ആശ്രിതരില്ലാതെ ഒരേ കിടപ്പ്‌.താലൂക്ക്‌ ആശുപത്രിയുടെ പാലിയേറ്റീവ്‌ കെയർ യൂണിറ്റിലെ
പ്രധാന ഡോക്‌ടറും സാത്വികമനസ്സിന്റെ ഉടമയുമായ ഡോക്ടർ മിനി മോഹനനും വോളണ്ടിയർ സംഘവും ശിത്തിരയെത്തേടിയെത്തി. ദൈന്യതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമായിക്കിടക്കുന്ന രോഗി. കരുണയറ്റു പോയ ലോകം. ഡോക്ടറും സംഘവും ചെല്ലുമ്പോൾ ഒരാഴ്‌ച്ചയായി വശം ചെരിഞ്ഞുള്ള ഒരേ കിടപ്പിൽ രോഗി തീർത്തും അവശയാണ്‌. ഭക്ഷണം കൊടുക്കാനാരുമില്ലാതായ അവസ്ഥയിൽ ഒരു ബൺകഷ്‌ണമോ, കുടിനീരോ ഇറക്കനാവാതായ രോഗി. ശുശ്രൂഷ പോലും ശ്രമകരം. ഡോക്ടറും സംഘവും ആവതെല്ലാം ചെയ്തു. ചരിഞ്ഞുകിടക്കുന്ന അവസ്ഥയിൽ നിന്നും നിവർത്തുമ്പോൾ പായയിൽ ഒട്ടിപ്പിടിച്ചിരുന്ന മുടികൾ ഒന്നിച്ചു പറിഞ്ഞുപോയി. നിവർത്തിക്കിടത്തി മുടി പറ്റെ മുറിച്ചു നീക്കി. ചൂടുവെള്ളത്തിൽ തുണി മുക്കി പ്പിഴിഞ്ഞു ദേഹം മുഴുവനും തുടച്ചു. കുടിനീർ നൽകാൻ വേണ്ടുവോളം ശ്രമിച്ചു. ആവുന്നില്ല. ശുശ്രൂഷാസംഘത്തെ ഒഴിച്ചാൽ അവൾ ജീവിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ദയാശൂന്യരായി മാറിക്കഴിഞ്ഞ ലോകർക്കു താത്പര്യമുണ്ടായിരുന്നില്ല. ദേവാലയങ്ങളിൽ കനത്ത തുകയുടെ വഴിപാട്‌ നേർന്നു തനിക്കു മാത്രം രക്ഷകൾ ലഭിക്കാനായി ഉഴറി നടക്കുന്ന ഭക്തരും അവരുടെ സ്വാർത്ഥദൈവങ്ങളും അവൾക്കു തുണയായില്ല. വേദനയിൽ നിന്നുള്ള മുക്തി പോലെ ഒരു നാൾ അവൾ മരിച്ചു. ദീനരിൽ ദീനയായി ജീവിച്ചു മൃതയായി അവൾ കിടന്നു. ഒരാഴ്‌`ച്ചക്കു ശേഷം ഡോക്ടറും സന്നദ്ധ സംഘവും പരിശോധനാശുശ്രൂഷകൾക്കെത്തുന്നതുവരെ അവിടേക്ക്‌ അയൽക്കാരാരും തിരിഞ്ഞു നോക്കിയില്ല. ആകയാൽ മരണവിവരം ആരും അറിഞ്ഞില്ല. ആഴ്ച്ചവട്ടത്തിനുള്ളിൽ രക്ഷാസഘം വന്നെത്തുമ്പോൾ അവളുടെ ചീഞ്ഞു പുഴുവരിച്ച ശരീരമാണവരെ എതിരേറ്റത്‌. അസഹ്യമായ ദുർഗന്ധവും......കാറ്റിലൂടെ നാലു ദിശകളിലേക്കും ചിതറി ആ ഗന്ധം ചെന്നെത്തുമ്പോൾ ആളുകൾ ധൂപമൂട്ടാൻ കരുതിവെച്ച ചന്ദനത്തിരികളുടെ കൂട്‌ പൊളിച്ച്‌ നാസികയിലെ നാറ്റമകറ്റാൻ അവയെ ഒന്നിച്ച്‌ തീ കൊളുത്തിവയ്ക്കുകയാണ്‌ ചെയ്തത്‌. ഹൃദയ നന്മകളുടേ ഉറവകൾ- മനസ്സുകളുടെ ,ഏതു കൊടും വേനലിലും വറ്റിപ്പോകാതെയുള്ള ചിലർ ശിത്തിരയുടെ മൃതദേഹം പൊതിഞ്ഞു പായയിൽ ചുരുട്ടി ഒരു വാഹനത്തിലേറ്റിവെച്ച്‌ ശ്മശാനത്തിലേക്ക്‌ നീങ്ങി ........................

Thursday, January 28, 2010

തീൻമേശകൾക്കും ചിലത്‌ പറയാനുണ്ട്‌



saju pullan
എയർപോർട്ടിലെ വാഷ്ബേസിനിൽ എത്ര കഴുകിയിട്ടും ഫ്ലൈറ്റിലെ ആഹാരത്തിന്റെ അരുചി അയാളുടെ വായിൽ നിന്നും ഒഴിഞ്ഞുപോയില്ല. പൈപ്പുവെള്ളത്തിലെ ക്ലോറിൻ ചൊവയിൽ നാവ്‌ നീരസപ്പെടുകയും ചെയ്തു. വീട്ടിൽ എത്തട്ടെ, അയാൾ വിചാരിച്ചു. കിണറ്റിൽ നിന്നും പാളയിൽ കോരിയ വെള്ളം മൊത്തി കുടിക്കണം. എല്ലാ അരുചികളും കഴുകിക്കളയണം. ആ ഓർമ്മയിൽ പൊള്ളുന്ന ചൂടിലും ചുറ്റും മഴയുടെ ഉറവപൊട്ടുന്നതായി തോന്നി. അറൈവൽ ടെർമിനലിന്‌ പുറത്ത്‌ പ്രിയപ്പെട്ടവരെ വരവേൽക്കാൻ നിൽക്കുന്നവരുടെ ആകാംക്ഷപൂണ്ട നോട്ടങ്ങൾ.
പത്ത്‌ വർഷങ്ങൾക്കു ശേഷം കാണുന്ന അച്ഛന്റെയും അമ്മയുടേയും ദിനേഷിന്റെയും ആകാംക്ഷകൾ അയാൾ ആൾക്കൂട്ടത്തിൽ തിരഞ്ഞു.
"ഹലോ ഏട്ടാ ഞാനിവിടേണ്ട്‌" നിറഞ്ഞ ചിരിയോടെ മുമ്പിൽ നിൽക്കുന്നു ദിനേഷ്‌. പറ്റെവെട്ടിയ മുടിയും പതുങ്ങിയ പ്രകൃതവുമായിരുന്ന അനിയൻ, ഇപ്പോൾ ലോവെയ്സ്റ്റ്‌ പാന്റ്സും ബുഷ്‌ ഷർട്ടും ധരിച്ച്‌ ഒരു ഫാഷൻ മോഡലിനെപ്പോലെ-ആലിംഗനത്തിന്റെ ഔപചാരികത കടന്ന്‌ ദിനേഷ്‌ കാറിന്റെ ഡിക്കിയിൽ ലഗേജുകൾ അടുക്കിവച്ചു.
"പോകാം ഏട്ടാ" കത്തുന്ന വെയിലിലേക്ക്‌ കാർ മുരണ്ട്‌ പാഞ്ഞു. വെൽക്കം ടു....ഗ്രാമപഞ്ചായത്ത്‌ - എന്ന്‌ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ നാടെത്തി എന്നറിയിച്ചു.
വഴിക്കിരു പുറവും ദൂരങ്ങളോളം പരന്നു കിടന്ന നെൽപ്പാടങ്ങളായിരുന്നു ഇവിടെ നിന്ന്‌ പോകുമ്പോൾ. മുട്ടു മറയാത്ത മുണ്ടുടുത്ത്‌ ചേറിൽ പണിയുന്ന കർഷകരുടെ തേക്ക്പാട്ടിന്റെ ഈണം ഇന്നലെ കേട്ടപോലെ കാതിൽ മുഴങ്ങുന്നു.
അറബിസംഗീതത്തിന്റെ താളംമുറുകുന്ന ദുബായിലെ പാതിരാക്ലബുകളിൽ സുഹൃത്തുക്കൾ കൂട്ടമായി പോകുമ്പോഴും നാടിന്റെ പച്ചപ്പുകളെയോർത്ത്‌ തേക്ക്പാട്ടിന്റെ ഈണവും മൂളി മുറിയിൽ തനിച്ചിരിക്കാറുണ്ട്‌. 'ആ പച്ചപ്പുകൾ ഒരിക്കൽക്കൂടി കാണാൻ അയാളുടെ കണ്ണുകൾ ആർത്തിപിടിച്ചു.'
എന്നാൽ കണ്ണിൽ തൊടുന്നതെല്ലാം കോൺക്രീറ്റ്‌ ദൃശ്യങ്ങൾ. സ്തൂപരൂപത്തിലും ചതുരവടിവിലും ചരിവാകൃതിയിലും കോൺക്രീറ്റ്‌ കെട്ടിടങ്ങൾ കടുംചായക്കൂട്ടുകളിൽ തല ഉയർത്തി നിൽക്കുന്നു. ഗൾഫിലെ തന്നെ ഏതോ പട്ടണത്തിലാണോ എന്ന തോന്നലായി അയാൾക്ക്‌.
"നമ്മുടെ പാടം നെൽകൃഷി ചെയ്യുന്നത്‌ നീ തനിച്ചാണോ, അതോ കൂലിക്ക്‌ ആളെ കൂട്ട്വേ?"
"പാടം നികത്തി റബർ നട്ടു ഏട്ടാ, അച്ഛനാണ്‌ മേൽനോട്ടം. ഞാൻ ഇതുവരെ നമ്മുടെ പാടം കണ്ടിട്ടുപോലും ഇല്ല."
"അപ്പോൾ ചോറിനുള്ള അരിയോ?"
"അരി വാങ്ങും."
"പാടോണ്ടായിട്ടും അരി വാങ്ങ്വേ?"
അയാളുടെ സ്വരത്തിലെ ഉത്കണ്ഠ കണ്ടിട്ടാവും ദിനേഷ്‌ പറഞ്ഞു: "ഇവിടങ്ങളിൽ ഇപ്പോ നെൽകൃഷിയൊന്നും ഇല്ല. എല്ലാവരും അരി വാങ്ങ്വാണ്‌."
അയാൾക്ക്‌ എന്തോ ഒരു വല്ലായ്മ തോന്നി. ഓർമ്മയിൽ ഒരു മെതിക്കളം തെളിയുന്നു.
ചാണകം മെഴുകിയ മെതിക്കളത്തിൽ നെൽക്കറ്റമേൽ നൃത്തത്താളത്തിൽ മെതിക്കുന്നതച്ഛനും അമ്മയും.
കളത്തിന്‌ പുറത്ത്‌ വീഴുന്ന നെന്മണികൾ പെറുക്കിക്കൂട്ടുന്ന താൻ. അച്ഛനും അമ്മയും രാമൻ മേനോന്റെ കൊയ്ത്താളുകളായിരുന്നു. പെറുക്കിക്കൂട്ടിയ നെന്മണികൾ ഉരലിൽ കുത്തി ശർക്കര ചേർത്ത്‌ അവൽ നനയ്ക്കും. അവൽ നുള്ളി വായിൽ വയ്ക്കുമ്പോഴത്തെ രുചി-ഹൊ!
പതമ്പളക്കുന്ന നെല്ലുകൊണ്ട്‌ രണ്ടുമാസം കഴിക്കും. പിന്നെ അടുത്ത പൂപ്പ്‌ കൊയ്യും വരെ അരിവാങ്ങണം. അരിവാങ്ങലിന്റെ 'കുറച്ചിൽ' ഒഴിവാക്കാനാണ്‌ രാമൻമേനോന്റെ കണ്ടം വിക്കണ്ണ്ട എന്ന്‌ അച്ഛന്റെ കത്തു വന്നപ്പോൾ വാങ്ങി രജിസ്ട്രാക്കാൻ പണം അയച്ചതു. ദിനേഷിനും കൃഷിപ്പണി പഠിക്കാമല്ലോ എന്നും ഓർത്തു.
എന്നിട്ടിപ്പോൾ പാടം നികത്തിയിരിക്കുന്നു. കുത്തരിച്ചോറിന്റെ രുചി അച്ഛനും മറന്നുകളഞ്ഞോ?
ദിനേഷിന്റെ മൊബെയിലിൽ കോൾ മുഴങ്ങി. "ദാ ഞങ്ങൾ എത്തിപ്പോയമ്മേ...ഏട്ടൻ എന്റെ കൂടെ തന്നേണ്ട്‌". തിരിഞ്ഞ്‌ അയാളോടായി പറഞ്ഞു.
"അമ്മയാണ്‌. ഏട്ടൻ വരണത്‌ പ്രമാണിച്ച്‌ സദ്യവട്ടങ്ങള്‌ ഒരുക്കുകയാണമ്മ." അമ്മ വച്ചുണ്ടാക്കുന്ന ഉച്ചയൂണിന്റെ രുചിയോർത്തപ്പോൾ അയാളുടെ വായിൽ കപ്പൽ ഓടി.
ഉപ്പിലിട്ട കടുമാങ്ങയും വാഴക്കൂമ്പ്‌ തോരനും ചീരവച്ചതും മുരിങ്ങയിലയും ചക്കക്കുരുവും ചേർത്ത കൂട്ടുകറിയും. അച്ചിങ്ങ ഒലത്തും കുത്തരിച്ചോറും പച്ചമോരും തൂശനിലയും തീൻമേശയിൽ ഒരുങ്ങുകയാവും.
വീട്ടിൽ എത്തിയാൽ മതി എന്ന്‌ വിചാരിച്ചപ്പോഴേക്കും ഒരു വലിയ ഗേറ്റിന്‌ മുമ്പിൽ കാറ്‌ നിന്നു. പീലിവിരിച്ച തെങ്ങുകളുടെ തണലിൽ ഓടുമേഞ്ഞ ചെങ്കല്ലുവീട്‌ നിന്നിടത്ത്‌ ഒരു കോൺക്രീറ്റ്‌ സൗധം.
ഗ്രാമഹൃദയത്തിൽ ആഢംബരത്തിന്റെ അടയാളം. അയച്ച പണത്തിന്റെ ണല്ലോരു പങ്കും വീടിന്‌ തന്നെ ചെലവായിട്ടുണ്ടാകും.
വീട്‌ റോഡിന്‌ സമമാക്കാൻ മണ്ണ്‌ മാറ്റിയതിന്റെ അവശിഷ്ടങ്ങളായ മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയും വേരുകൾ ഒരു ദുരന്തനാടകത്തിലെ രംഗപടം പോലെ പറമ്പിന്‌ പിന്നിൽ ചിതറിക്കിടന്നു. പൂമുഖത്ത്‌ തന്നെ നിൽക്കുന്നുണ്ട്‌ അച്ഛനും അമ്മയും. മുടിയിലെ നരയും അൽപം തടിയും കൂടിയിട്ടുണ്ട്‌ അച്ഛന്‌.
'പുതിയ വീട്‌ നീ ആദ്യമായി കാണുകയല്ലേ'
'ന്റെ മോനൊന്ന്‌ വീട്ടിലേക്ക്‌ കേറട്ടെ. എന്നിട്ടാവാം. വിശേഷങ്ങൾ പറയല്‌.' അമ്മ ഇടയ്ക്ക്‌ കയറി പറഞ്ഞു.
"മോത്തും മേത്തും റോട്ടിലെ പൊടി പറ്റീട്ട്ണ്ട്‌. എന്റെ മോൻ വേഷം മാറി കുളിക്ക്‌. അകത്തെ ബാത്‌ർറൂമില്‌ ടവ്വലും സോപ്പും എടുത്ത്‌ വച്ചിട്ടുണ്ട്‌.""കിണറ്റിൽ നിന്നും പാളയിൽ വെള്ളം കോരി മേത്തൊഴിക്കുമ്പോഴുള്ള സുഖം ബാത്‌ർറൂമിലെ ഷവറിന്‌ കീഴെ നിന്നാൽ കിട്ടില്ല അമ്മേ."
"കിണറ്റീന്ന്‌. കുളിക്കാനാ....?"
"ൻഘാ..."
"കിണറ്റില്‌ വെള്ളം ഇല്ല. നിലമൊക്കെ ആൾകള്‌ മണ്ണിട്ടു നികത്തി ഉറവയൊക്കെ അടഞ്ഞു. നികത്തിയ നിലത്തിനാ ഇവിടെ ഡിമാന്റ്‌. പൈപ്പ്‌ കണക്ഷൻ ഉള്ളതുകൊണ്ട്‌ നമുക്ക്‌ വെള്ളത്തിന്‌ മുട്ടില്ല. വേഗം കുളിച്ച്‌ വാ, ചോറ്‌ വിളമ്പാം."
അത്രയ്ക്കും മാറിപ്പോയോ അമ്മേ, നമ്മുടെ നാട്‌.
മാറാതെ പിന്നെ, മോനിവിടെ നിന്ന്‌ പോയപ്പോ രണ്ട്‌ ദിവസം ട്രെയിൻ യാത്ര ചെയ്ത്‌ ബോംബേലെത്തീട്ടല്ലേ വിമാനത്തീ കയറാമ്പറ്റ്യത്‌. ഇന്ന്‌ വന്നപ്പോ ഫ്ലൈറ്റീന്നെറങ്ങി ദാന്ന്‌ പറയണ നേരംകൊണ്ട്‌ വീട്ടിലെത്തില്ലേ? അയാൾ വെറുതെ തലയാട്ടിക്കൊണ്ട്‌ കുളിമുറിയിലേക്ക്‌ നടന്നു. കുളിച്ച്‌ വന്നപ്പോഴേക്കും തീൻമേശയിൽ ചില്ല്‌ പാത്രങ്ങൾ നിരന്നിരുന്നു. വിഭവങ്ങൾ കണ്ട്‌ അയാൾ അമ്പരന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരൂപങ്ങൾ സ്ഫടികപാത്രങ്ങളെ സമ്പന്നമാക്കിയിരിക്കുന്നു. അവയിൽ നിന്നുയരുന്നു പരിമളം പഞ്ചനക്ഷത്രമുദ്രയായി ഭോജനശാലയിൽ പതിഞ്ഞു. അവയ്ക്ക്‌ പിന്നിൽ അസംഘടിതരായ അഭയാർത്ഥികളെപ്പോലെ പതുങ്ങിനിൽക്കുന്നു അവിയലും സാമ്പാറും പാവയ്ക്കാ തോരനും .ഒരിയ്ക്കൽ തീൻമേശയിലെ പ്രതാപികളായിരുന്നവർ. അയാൾ അവയെ ഒക്കെയും അരുമയോടെ അടുത്തേക്ക്‌ ചേർത്തുവച്ചു. നാവിൻ രുചിയുടെ ഹരിശ്രീ കുറിച്ചതിവരാണ്‌. ആവി പറക്കുന്ന ചോറിൽ സാമ്പാർ ഒഴിച്ചിളക്കി. ദേശാടനക്കിളി നെന്മണി കൊറിക്കും പോലെ ചോറുരുള വായിൽ ചവച്ചു.
നാവിൽ പുകഞ്ഞത്‌ എന്ത്‌ രുചി....അതെ, അതു തന്നെ.
ദൂരദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക്‌ പൊതികളിൽ വരുന്ന 'വയ്ക്കാൻ തയ്യാർ' സാമ്പാർ കൂട്ടിന്റേത്‌ തന്നെ. അവിയലിൽ കുതിർന്ന മുരിങ്ങാക്കായും എണ്ണയിൽ കുളിച്ച വഴുതനങ്ങയും തിളച്ച വെള്ളത്തിൽ കയ്പ്പ്‌ നഷ്ടപ്പെട്ട പാവയ്ക്കയും അന്യദേശങ്ങളുടെ രുചികളാണെന്ന്‌ അയാളുടെ നാവ്‌ തിരിച്ചറിഞ്ഞു. അയാൾക്ക്‌ ചുറ്റും ആതിഥേയരെപ്പോലെ അച്ഛനും അമ്മയും അനിയനും ഉത്സാഹിച്ചു. അയാളുടെ നാവിലെ രുചിമുകുളങ്ങൾ പനിയിലെന്നപോല കയ്ച്ചു.

അമേരിക്കൻ ഐക്യനാടുകളിലൂടെ 4

a q mahdi


ഓർലന്റോ

അമേരിക്കയിൽ നാലു രാത്രികൾ പിന്നിട്ടിരിക്കുന്നു. ഇന്ന്‌ 5-​‍ാംനാൾ, ഇവിടെ നിന്ന്‌ ഇനി ഓർലന്റോയിലേയ്ക്കാണ്‌ പോകുന്നത്‌. നല്ല വഴിദൂരമുണ്ട്‌, 1500 ലധികം കിലോമീറ്റർ.
അമേരിക്കയുടെ തെക്കുകിഴക്കേ മൂലയിലുള്ള വലിയ ഒരു തുറമുഖനഗരമാണ്‌ ഓർലന്റോ. ഈ ട്രിപ്പിൽ ഏറ്റവും കൂടുതൽ ദിവസം ഞങ്ങൾക്ക്‌ തങ്ങേണ്ടിവരുന്ന രണ്ടുനഗരങ്ങളിലൊന്നും ഇതാണ്‌, മൂന്നുനാൾ. ഞങ്ങൾ കഴിഞ്ഞദിവസം സന്ദർശിച്ച വാഷിങ്ങ്ടണിനു മുകളിലൂടെ സഞ്ചരിച്ചുവേണം ഫ്ലൈറ്റ്‌ ഓർലന്റോയിലെത്തുക എന്ന്‌, ഏരിയൽ റൂട്ട്മാപ്പിലൂടെ മനസ്സിലാവുന്നു.
വീണ്ടും ബഫല്ലോ എയർ പോർട്ടിലേയ്ക്ക.​‍്‌ അമേരിക്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ആഭ്യന്തരവിമാനയാത്ര.
വാഷിങ്ങ്ടണിൽ നിന്നും ഓർലന്റോയിലേക്ക്‌ നേരിട്ട്‌ വിമാനമില്ല, ഷാർലെ (CHARLOTTE) എന്ന സ്ഥലത്തിറങ്ങി, മറ്റൊരു വിമാനത്തിൽ കയറി പോകണം.
ഷാർലെ എന്ന പട്ടണത്തെപ്പറ്റി മുമ്പൊരിക്കലും കേട്ടിട്ടേയുണ്ടായിരുന്നില്ല. എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോഴാണ്‌ ശ്രദ്ധിച്ചതു കേവലം ഒരു വിമാനത്താവളം ഇവിടെ ഉണ്ടെന്നല്ലാതെ, ഇതൊരു വലിയ പട്ടണമൊന്നുമല്ല. യു.എസ്സ്‌.എയർലൈൻസിന്റെ ഒരു ജംഗ്ഷൻ പോയിന്റ്മാത്രം. അമേരിക്കയിലെ പല സമീപ സ്റ്റേറ്റുകളിലേയ്ക്കുമുള്ള ദീർഘദൂര സർവ്വീസുകളൊക്കെ ഇവിടെ വന്നാണ്‌ വഴിതിരിഞ്ഞുപോകുന്നത്‌. വളരെ വലിയൊരു എയർപോർട്ട്‌, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വിമാനത്താവളം. എയർപോർട്ടിൽ ലാന്റ്‌ ചെയ്തിരുന്ന വിമാനങ്ങളുടെ എണ്ണവും, വന്നുപോകുന്ന ഫ്ലൈറ്റുകളുടെ തിരക്കും ഞങ്ങളെ അമ്പരിപ്പിക്കുംവിധം അധികമായിരുന്നു.
അരമണിക്കൂർ കഴിഞ്ഞ്‌ ഞങ്ങൾക്ക്‌ കണക്ഷൻ ഫ്ലൈറ്റ്‌ കിട്ടി, ഒരു പഴയവിമാനം.
യു.എസ്സ്‌.എയർലൈൻസ്‌ എന്ന അമേരിക്കയുടെ ആഭ്യന്തരവിമാനസർവ്വീസിനെപ്പറ്റി ചിലതു പറയാതെ വയ്യ. ഈ അമേരിക്കൻ യാത്രയ്ക്കിടെ ഞങ്ങൾ 5 ആഭ്യന്തരവിമാനങ്ങളിൽ കയറിയിരുന്നു. എയർപോർട്ടുകൾ ഒക്കെ അടിപൊളിതന്നെ, അത്യാധുനികം. എന്നാൽ വിമാനത്തിനുള്ളിലെ സർവ്വീസ്‌ (സേവനം) വളരെ മോശം. മറ്റേതൊരു രാജ്യത്തെയും ഇന്റർനാഷണൽ/ഡൊമസ്റ്റിക്‌ വിമാനത്തിൽ സഞ്ചരിച്ചാലും, എത്ര ചുരുങ്ങിയ സമയത്തേയ്ക്കുള്ള സർവ്വീസാണെങ്കിൽപ്പോലും എന്തെങ്കിലും നല്ല ഭക്ഷണം എയർലൈൻസിന്റെ വകയായി വിളമ്പാറുണ്ട്‌. ഇവിടെ ടൂർമാനേജർ ആദ്യംതന്നെ മൂന്നാര്റിയിപ്പ്‌ തന്നിരുന്നു, യു.എസ്സ്‌.എയർലൈൻസ്‌ വിമാനങ്ങളിൽ അതൊന്നും പ്രതീക്ഷിക്കണ്ട, വിമാനത്തിനുള്ളിൽ കഷ്ടിച്ച്‌ ഒരു ചായയും ചെറിയൊരു പാക്കറ്റ്‌ ബിസ്ക്കറ്റും തന്നാലായി എന്ന്‌. ബാക്കി എന്തുവാങ്ങിയാലും 5 ഡോളർ വീതം വില നൽകേണ്ടി വരും എന്നും. സാധാരണ ടെലിവിഷൻ സൗകര്യമുള്ള വിമാനങ്ങളിൽ, പരിപാടി ശ്രവിക്കാൻ, ചോദിക്കാതെതന്നെ യാത്രക്കാർക്ക്‌ ഓരോ സ്റ്റീരിയോ ഹെഡ്ഫോൺ വിതരണം ചെയ്യാറുണ്ട്‌. ഈ വിമാനത്തിൽ ടി.വി ഇല്ലെങ്കിലും പാട്ടുകേൾക്കാൻ ഹെഡ്ഫോൺ ലഭിക്കും, എന്നാൽ 5 ഡോളർ വാടക നൽകണമത്രെ. ടൂർ മാനേജരുടെ മൂന്നയിപ്പ്‌ കിട്ടിയിരുന്നതിനാൽ ഞങ്ങളൊക്കെ ശ്രദ്ധാപൂർവ്വം നിയന്ത്രണം പാലിക്കുകയും, കീശ കാലിയാവാതെ രക്ഷപ്പെടുകയും ചെയ്തു.
കാലു സ്വസ്ഥമായൊന്നു നിവർത്തിവയ്ക്കാൻ പോലും കഴിയാത്തവിധം ഇടുങ്ങിയ സീറ്റുകളായിരുന്നു ഈ വിമാനത്തിലേത്‌.
അതുപോലെ അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും ഒരുകാര്യം കൂടി ശ്രദ്ധിക്കപ്പെട്ടു. എയർപോർട്ടിലെ ലഗ്ഗേജ്‌ ട്രോളികൾക്കുള്ള വാടകയാണത്‌. ഞങ്ങൾ സന്ദർശിച്ചിട്ടുള്ള മറ്റൊരു രാജ്യത്തും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. ഒരു പ്രാവശ്യം ട്രോളി ഉപയോഗിക്കുന്നതിനുള്ള വാടക, ഇവിടെ അമേരിക്കൻ എയർപോർട്ടുകളിൽ, മൂന്നു ഡോളറായിരുന്നു. ഒരു സമ്പന്നരാഷ്ട്രത്തിലാണിതെന്നോർക്കണം.
ന്യൂയോർക്കിലെ ട്വിൻടവറുകൾ ആക്രമിക്കപ്പെട്ടതിനുശേഷം അമേരിക്കൻ ജനതയുടെ ധൈര്യം വല്ലാതെ ചോർന്നുപോയിരിക്കുന്നുവേന്നു തോന്നുന്നു. എല്ലാ എയർപോർട്ടുകളിലും അതികർശനമായ പരിശോധനകളാണ്‌. തീവ്രവാദികളുടെ ആക്രമണത്തെപ്പറ്റിയുള്ള ഭീതി, ഒരു നിഴൽ പോലെ അമേരിക്കക്കാരെ പന്തുടരുന്നുവോ. ആഭ്യന്തര വിമാനത്താവളങ്ങളിലെ ചെക്കിങ്ങ്‌ സമ്പ്രദായം അതിന്റെ എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതായി കണ്ടു. കാലുറയും, ഷൂവും, വാച്ചും ഒക്കെ അഴിച്ച്‌ സ്ക്രീനിങ്ങ്‌ മേഷീന്‌ സമർപ്പിക്കണം. ഭാര്യയുടെ ആഭരണങ്ങൾ, മാലയും കൈവളകളുംവരെ- ഊരിവാങ്ങി മേഷീനിലൂടെ കടത്തിവിട്ടു അവർ.
ഓർലന്റോ. ഈ തുറമുഖനഗരം വളരെ വലിയൊരു വ്യവസായകേന്ദ്രം കൂടിയാണ്‌. ഇവിടത്തേത്‌ വളരെ വിശാലമായ ഒരു എയർപോർട്ടാണെന്ന്‌ മി. ആഷിക്‌ പറഞ്ഞിരുന്നു.
ലാന്റ്‌ ചെയ്യാൻ അരമണിക്കൂർ സമയമുളളപ്പോൾമുതൽ പുറത്തെകാലാവസ്ഥയിൽ വ്യാപകമായ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അതുവരെ വിന്റോ ഗ്ലാസ്സിലൂടെ പുറം കാഴ്ചകൾ വ്യക്തമായി കണ്ടുകൊണ്ടിരുന്നുവേങ്കിൽ, ഇപ്പോൾ ഒരു മൂടൽ മഞ്ഞിന്റെ ആവരണമാണ്‌ ചുറ്റും പടർന്നിരിക്കുന്നത്‌. പുറത്തെ കാഴ്ച ഒന്നും കാണാനാവുന്നില്ല, ഒക്കെയും അവ്യക്തം.
സമയമാവുംമുമ്പുതന്നെ അസാധാരണമായി സീറ്റ്‌ ബെൽറ്റുകൾ മുറുക്കുവാനുള്ള പെയിലറ്റിന്റെ അനൗൺസ്‌മന്റ്‌ കേട്ടു. യാത്രക്കാർക്ക്‌ ചായവിതരണം ചെയ്തുകൊണ്ടിരുന്ന എയർഹോസ്റ്റസ്മാർ പെട്ടെന്ന്‌ ജോലിനിർത്തി ഓടിപ്പോയി തങ്ങളുടെ സീറ്റുകളിലെത്തി ബെൽറ്റുറപ്പിച്ച്‌ ഇരിപ്പായി.
യാത്രക്കാരെല്ലാം ജാഗരൂകരായി. എന്താണു കാരണം. പുറത്തെ കാലാവസ്ഥ മോശമാണെന്ന്‌ പെയിലറ്റിന്റെ അറിയിപ്പിൽ തുടർന്നു പറഞ്ഞു. ഇടയ്ക്കിടെ വിമാനം ഒരു ശബ്ദത്തോടെ എയർപോക്കറ്റുകളിൽ വീണു കുലുങ്ങി വിറയ്ക്കുകയും, ഇരുവശങ്ങളിലേയ്ക്ക്‌ മെല്ലെ ചരിയുകയും ചെയ്തു. ഇത്തരം ഒരനുഭവം എന്റെ വിമാനയാത്രാ ചരിത്രത്തിൽ ആദ്യമായിരുന്നു. ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്നുള്ള അറിയിപ്പ്‌ പെയിലറ്റിൽ നിന്നുണ്ടായതൊന്നും യാത്രക്കാരെ ആശ്വസിപ്പിച്ചില്ലെന്നു തോന്നി.
വിമാനം ഓർലന്റോ എയർപോർട്ടിനടുത്തെത്തിയെന്ന്‌ അറിയിപ്പുണ്ടായി. പക്ഷേ, പുകമഞ്ഞു കാരണം ഒന്നും കാണാൻ വയ്യ. പുറത്ത്നിന്ന്‌ ഇടയ്ക്കിടെ മിന്നലിന്റെ ഫ്ലാഷ്‌ വെളിച്ചവും, ഇടിവെട്ടുന്നതിന്റെ ശബ്ദവും ഉള്ളിൽ കേട്ടു. പുറത്തു മഴപെയ്തു തുടങ്ങിയിരിക്കുന്നു. എന്തേ, വിമാനം മേഘങ്ങൾക്ക്‌ കീഴിൽ കൂടി, താഴ്‌ന്നു പറക്കുകയാണോ ഇപ്പോൾ.
വിന്റോഗ്ലാസ്സുകളിൽ ജലകണങ്ങൾ തെറിച്ചും തെന്നിയും വീണു കാഴ്ച മറച്ചുകൊണ്ടിരുന്നു. കുറെനേരം എയർപോർട്ടിന്‌ മുകളിൽ വട്ടമിട്ടു പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു. യാത്രക്കാരെല്ലാം ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

എയ്‌റോ ബ്രിഡ്ജിലൂടെ ഓർലന്റോയിലെ മണ്ണിലേയ്ക്ക്‌ നടന്നിറങ്ങുമ്പോൾ, ബ്രിഡ്ജിന്റെ വശത്തെ ഗ്ലാസ്സ്‌ ജനാലകളിലൂടെ വ്യക്തമായി പുറംലോകം കണ്ടു. കോരിച്ചൊരിയുന്ന മഴയാണ്‌ പുറത്ത്‌.
ഒരു ഇ.സി കോച്ച്‌ ഞങ്ങളെയും പ്രതീക്ഷിച്ച്‌ പുറത്തു കാത്തുകിടപ്പുണ്ടായിരുന്നു. ബസ്സിലേയ്ക്ക്‌ കയറണമെങ്കിൽ ഒരിരുപതടി മേലാപ്പില്ലാത്ത സഥലത്തുകൂടി കടന്നു പോകണം. അതിന്‌ ആർക്കും കഴിയുന്നില്ല. തുള്ളിക്കൊരു കുടംവീതം മഴപെയ്യുകയാണ്‌.
ഇത്തരമൊരു പേമാരി, മഴയുടെ നാടായ കേരളത്തിൽ പോലും സമീപകാലത്തെങ്ങും കാണാനിടവന്നിട്ടില്ല. ണല്ലോരു മഴ കാണാനായിപ്പോലും ഏഴാംകടൽ കടന്ന്‌ അമേരിക്കയിൽ വരേണ്ടിവന്നിരിക്കുന്നു.
മഴ ശമിക്കുന്ന മട്ടില്ല. ഏത്‌ അമേരിക്കൻ/യൂറോപ്പ്‌ യാത്രയിലും യാത്രാടിക്കറ്റും പാസ്പോർട്ടും കൂടാതെ കൈയ്യിൽ ഒപ്പം കരുതേണ്ട ചില വസ്തുക്കളുടെ ഒരു ലിസ്റ്റും ടൂർകമ്പനി മുൻകൂട്ടി തരാറുണ്ട്‌. പാസ്പോർട്ടിന്റെ ഒരു കോപ്പി, കണ്ണട ധരിക്കുന്നെങ്കിൽ സ്പെയർ ഒരെണ്ണം, ചെറിയൊരു അലാം ക്ലോക്ക്‌, ക്യാമറ, റോൾഫിലിംസ്‌, വേണമെങ്കിൽ കൊറിക്കാനുള്ള ചിപ്സ്പോലുള്ള ആഹാരവസ്തുക്കൾ, അത്യാവശ്യമരുന്നുകൾ, ഡോക്ടറുടെ കുറിപ്പ്‌- പിന്നെ ഒരു കുടയും.
പാശ്ചാത്യദേശങ്ങളിലെ കാലാവസ്ഥാമാറ്റം ഒരിക്കലും ഒരു വിദേശസഞ്ചാരിക്ക്‌ മുൻകൂട്ടി അറിയാനാവാത്തവിധം സങ്കീർണ്ണമാണ്‌. നല്ല വെയിൽ കത്തിക്കാളി നിൽക്കുന്ന അന്തരീക്ഷം, പെട്ടെന്നാവും കാറും കോളും നിറഞ്ഞ്‌ തുള്ളിക്കൊരുകുടം വീതം മഴ പെയ്യുന്ന അവസ്ഥയിലെത്തുക.
ഇത്തരം യാത്രകളിൽ ഒപ്പം കുട കരുതണമെന്ന ടൂർകമ്പനിയുടെ പ്രത്യേക നിർദ്ദേശം, കഴിഞ്ഞ യൂറോപ്പ്‌ യാത്രയിലെന്നപോലെ ഈ യു.എസ്സ്‌ ട്രിപ്പിലും ഞങ്ങൾ, ഞാനും ഭാര്യയും പാലിച്ചു. പക്ഷേ, ഇപ്പോൾ കുട സൂക്ഷിച്ചിരുന്നത്‌ മെയ്ൻ ബാഗ്ഗേജിനകത്തായിപ്പോയതിനാൽ, പെട്ടെന്ന്‌ അതു തുറന്നെടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല.
അന്നത്തെ യൂറോപ്പ്‌ യാത്രയിൽ, സ്വിറ്റ്സർലന്റിൽ വച്ച്‌ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം മൂലം എനിക്കുണ്ടായ ഒരനുഭവം ഓർമ്മയിൽ വരുന്നു.
സ്വിറ്റ്സർലന്റിലെ ഒരു പ്രധാന പട്ടണമാണ്‌ ജെയിനെവ. അവിടെ പ്രസിദ്ധമായ ഒരു തടാകമുണ്ട്‌, 'ജനവ തടാകം'. ആ ശുദ്ധജല തടാകത്തിന്‌ തൊട്ടപ്പുറം സ്വിറ്റ്സർലന്റിന്റെ ഒരയൽരാജ്യമായ ഫ്രാൻസ്‌ ആണ്‌.
ജനവ നഗരസന്ദർശനം കഴിഞ്ഞ്‌ ഞങ്ങൾ തടാകക്കരയിലെത്തി. തടാകത്തിനുചുറ്റും വിശാലമായ പാർക്കാണ്‌, അത്‌ അനന്തദൂരത്തിൽ പരന്നു കിടക്കുന്നു. നിറയെ വൃക്ഷങ്ങളും, പൂത്തുലഞ്ഞുനിൽക്കുന്ന ചെടികളും. തടാകത്തെ വലംവച്ച്‌ പാർക്കിനെയും പൂന്തോട്ടത്തെയും ചുറ്റി, സന്ദർശകരെയും

വഹിച്ചുകൊണ്ട്‌ നീങ്ങുന്ന ഒരു റോഡ്‌ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ഗ്രൂപ്പിൽ അന്ന്‌ 44 പേരുണ്ടായിരുന്നു. ആർത്തുള്ളസിച്ച്‌, എല്ലാവരും ആ ട്രെയിനിലൂടെ നീങ്ങുമ്പോൾ പുറത്തു കത്തിനിൽക്കുന്ന വെയിലായിരുന്നു. തടാകത്തെ തഴുകിവരുന്ന ഇളം കുളിർകാറ്റിൽ വെയിലിന്റെ ചൂട്‌ തീരെ അറിഞ്ഞതേയില്ല.
ഞങ്ങളെ അമ്പരപ്പിച്ച്‌ കൊണ്ട്‌, പെട്ടെന്നാണ്‌ ഒരു മഴ തിമിർത്ത്‌ പെയ്യാൻ തുടങ്ങിയത്‌. ഈ മഴമേഘങ്ങൾ എപ്പോൾ, എവിടെനിന്നും കടന്നെത്തി മേലാകാശത്ത്‌ നിറഞ്ഞുവേന്നറിയില്ല. ഒരൽപ്പനിമിഷങ്ങൾക്ക്‌ മുമ്പുവരെ എങ്ങും ഇരുൾമുടലിന്റെ നേരിയൊരു ലക്ഷണം പോലും ഇല്ലാതെ കടുത്തവെയിലായിരുന്നുവല്ലോ.
മേലാപ്പില്ലാത്ത തുറന്ന ബോഗികളാണ്‌ റോഡ്‌ ട്രെയിനിനുണ്ടായിരുന്നത്‌. മഴപെയ്തു തുടങ്ങിയപ്പോൾ വശങ്ങളിൽ നിന്നും ശക്തിയായ കാറ്റടിച്ച്‌, ബോഗിയ്ക്കുള്ളിൽ വെള്ളം ചീറ്റിവീണ്‌ എല്ലാവരും വല്ലാതെ നനയാൻ തുടങ്ങി. കാറ്റും മഴയും ശക്തമായപ്പോൾ, ഡ്രൈവർ തടാകക്കരയിലെ ഒരു മരക്കൂട്ടത്തിനിടയിൽ വാഹനം നിർത്തിയിട്ടു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി, വശത്തുള്ള പോപ്ലാർ മരങ്ങൾക്ക്‌ കീഴിൽ താത്ക്കാലികാഭയം തേടി. മരച്ചില്ലകൾക്കിടയിലൂടെ ഇലകളിൽ തട്ടി മഴവെള്ളം അപ്പോഴും വീണു കൊണ്ടിരുന്നു.
കൂട്ടത്തിൽ എന്റെയും ഭാര്യയുടെയും പക്കൽ മാത്രമേ കുടയുണ്ടായിരുന്നുള്ളു.
ഞങ്ങൾ പുറത്തിറങ്ങി കുടയുംചൂടി നനയാതെ അൽപ്പമൊരു ഗമയിൽത്തന്നെ നിന്നു. മരച്ചോട്ടിൽ നനഞ്ഞുകൊണ്ടുനിന്നിരുന്ന സഹയാത്രികരെ സഹതാപപൂർവ്വം ഞങ്ങൾ നോക്കി. അവർക്ക്‌ ഞങ്ങളോട്‌ അൽപ്പം അസൂയ തോന്നിയിട്ടുണ്ടാവണം.
പൂർണ്ണമായ ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല, അപ്പോൾ ഒരു കനത്ത കാറ്റുവീശി, ഭാര്യയുടെ കുട കൈവിട്ടു പറന്ന്‌ ജെയിനെവ തടാകത്തിൽ പോയി പതിച്ചു. ഓളങ്ങളിൽ പെട്ട്‌, ഒഴുകി അത്‌ അകന്നു പോവുന്നത്‌ നിസ്സഹായരായി ഞങ്ങളും, തെല്ലൊരു ഹാസ്യഭാവത്തിൽ സഹയാത്രികരും നോക്കിനിന്നു. അപ്പോഴാണ്‌ കാറ്റിന്റെ ശക്തിയിൽ എന്റെ കൈയ്യിൽ പിടിച്ചിരുന്ന മൂന്നു മടക്കുള്ള കുട നാലുമടക്കായി ഒടിഞ്ഞു തൂങ്ങിയത്‌. ജാള്യതയോടെ ഞാനും ഭാര്യയും കുടയില്ലാതെ നനഞ്ഞുനിന്നിരുന്ന മറ്റുള്ളവരോടൊപ്പം ചേർന്ന്‌ മഴവെള്ളം ഒലിച്ചിറങ്ങുന്ന മരച്ചില്ലകൾക്കടിയിൽ പമ്മിനിന്നു. സഹയാത്രികർ ബോധപൂർവ്വം പ്രകടിപ്പിച്ച സഹതാപഭാവം കണ്ടില്ലെന്നു ഞങ്ങൾ നടിച്ചു.

"എല്ലാവരും ബസ്സിൽ കയറാനൊരുങ്ങിക്കൊള്ളു....." ടൂർ മാനേജർ ആഷിക്കിന്റെ വാക്കുകളാണ്‌ ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്‌.
മഴ ശമിച്ചിരിക്കുന്നു. എയർപോർട്ടിന്റെ എക്സിറ്റിലൂടെ അപ്പോഴും യാത്രക്കാർപുറത്തിറങ്ങിക്കൊണ്ടിരുന്നു.
എയർപോർട്ടിൽ നിന്നും ഞങ്ങൾ നേരേ ഹോട്ടലിലേയ്ക്കാണ്‌ പോയത്‌. മൂന്നുനാൾ ഇവിടെ, ഈ നഗരത്തിൽ തങ്ങണം. 'ഫെയർ ഫീൽഡ്‌ മാര്യോട്ട്‌' ആയിരുന്നു ഞങ്ങൾക്ക്‌ താമസം ഒരുക്കിയിരുന്ന ഹോട്ടൽ. നല്ല ഹോട്ടലാണ്‌. ഓർലന്റോയിലെ ആദ്യദിവസം, അമേരിക്കയിലെ ഞങ്ങളുടെ 5-​‍ാം നാൾ. ഇന്നത്തെ ബാക്കിസമയം മുഴുവൻ ഷോപ്പിങ്ങിനായി വിട്ടുതന്നു. പിറ്റേദിവസമാണ്‌ ശരിക്കും കാഴ്ചകൾ കാണൽ.
ഷോപ്പിങ്ങിനായി സമയം അനുവദിച്ചു തന്നാലും സാധനങ്ങൾ വാങ്ങൽ അമേരിക്കയിൽ പ്രായോഗികമല്ല, ഒട്ടും ലാഭകരവുമല്ല. നാട്ടിലേതിനേക്കാൾ 10 ഇരട്ടി വില നൽകണം. തീരെ ചെറിയ എന്തെങ്കിലും സാധനങ്ങൾ, സന്ദർശിക്കുന്ന പട്ടണത്തിന്റെയോ ടൂറിസ്റ്റ്‌ സ്മാരകത്തിന്റെയോ ഓർമ്മയ്ക്കായി ഒരു സുവനീർ പോലെ വാങ്ങാമെന്ന്‌ വയ്ക്കാം, വില ഏറിയാൽക്കൂടിയും. എന്നാൽ ഇഷ്ടപ്പെട്ടാൽപോലും അൽപ്പം വലിപ്പം കൂടിയ ഏതെങ്കിലും ഒരു വസ്തു വാങ്ങുന്നതു പ്രായോഗികമല്ല, ഈ യാത്രയിലുടനീളം അതും തൂക്കിപ്പിടിച്ചു നടക്കേണ്ടിവരും.
ഓർലന്റോയിലെ സിറ്റിസ്ക്വയറിലൂടെ ഞങ്ങൾ നാലുപേരും വെറുതേ കറങ്ങാനിറങ്ങി. ഒരു വലിയ ഡിപ്പാർട്ട്‌മന്റ്‌ സ്റ്റോറിൽ ഞങ്ങൾ കയറി. അവിടെയില്ലാത്തതൊന്നും തന്നെയില്ല.
"ഇതാനോക്കൂ....... നമ്മുടെ കമ്പനിയുടെ ഇൻഡ്യൻ ഷർട്ട്‌..........."
ഭാര്യയുടെ ശ്രദ്ധക്ഷണിക്കൽ, അവിടത്തെ ടെക്സ്റ്റയിൽ റെഡിമെയ്ഡ്‌ സെക്ഷനിൽ നിന്നാണ്‌.
ഞാനങ്ങോട്ടു നീങ്ങി. നിരവധി കോട്ടൺ ഷർട്ടുകൾ നിരത്തിയിട്ടിരിക്കുന്നു. പലനിറത്തിലും, വലിപ്പത്തിലുമുള്ളവ. ഷർട്ടുകളൊക്കെ സാധാരണയിൽ (നമ്മുടെ നാട്ടിലെ അളവിനേക്കാൾ) അൽപ്പം വലിപ്പം കൂടിയ ഓവർസൈസുകളാണ്‌. അമേരിക്കക്കാർ പൊതുവേ ലൂസ്‌ ഷർട്ടുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നു.
ഭാര്യ കൈയ്യിലെടുത്തു കാട്ടിയ ഷർട്ട്‌ ശ്രദ്ധിച്ചപ്പോൾ എനിക്കും കൗതുകം തോന്നി. നാട്ടിലെ എന്റെ വ്യാപാരശാലയിൽ വിൽക്കുന്ന ബ്രാൻഡാണത്‌. ബാംഗ്ലൂർ നിന്നുമാണ്‌ എനിക്കത്‌ ലഭിക്കുന്നത്‌. Made In India' എന്നടിച്ചിട്ടുണ്ട്‌ കോളറിൽ. ഞാൻ വില നോക്കി. 59.90 ഡോളർ. 60 ഡോളർ തികച്ചില്ല. ബാറ്റാകമ്പനിക്കാർ അമേരിക്കയിൽ നിന്നും പകർത്തിയതാണോ അവരുടെ വിലയിടലും. അമേരിക്കയിലെ ഏതു ഷോപ്പിലെ ഏതു സാധനത്തിന്റെ വില നോക്കിയാലും റൗണ്ട്‌ ഫിഗറല്ല, ഒരു 90 സെന്റോ, 99 സെന്റോ അവസാന ഭാഗത്തുണ്ടാകും.

വിലകണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, എന്റെ ഷോപ്പിൽ ഞാനതു വിൽക്കുന്നത്‌ അതേ ബ്രാൻഡ്‌, അതേ ഷർട്ട്‌, 495 രൂപയ്ക്കാണ്‌. ഇവിടെയതിന്‌ 2700 രൂപയ്ക്ക്‌ തുല്യമായ ഡോളർ വിലയാണ്‌ ഇട്ടിരിക്കുന്നത്‌. കടൽ കടന്നെത്തുന്ന ഏതു വസ്തുക്കൾക്കും അമേരിക്കയിൽ തോന്നിയ വിലകളാണ്‌.
ഞങ്ങളുടെ കൊച്ചുമോന്‌ 10 ഡോളർ കൊടുത്ത്‌ കറങ്ങുന്ന ഒരു ചൈനീസ്‌ കളിപ്പാട്ടം വാങ്ങി, ഞങ്ങൾ ഷോപ്പിങ്ങിന്‌ വിട പറഞ്ഞ്‌ ഹോട്ടലിലേയ്ക്ക്‌ മടങ്ങി.
ഇത്തരം മുൻകൂട്ടി സംവിധാനം ചെയ്ത പാക്കേജ്‌ ടൂറുകൾക്ക്‌, തമാശയ്ക്കെന്നോണം ചെറിയൊരു പേര്‌ രസകരമായി പറയാറുണ്ട്‌. സിക്സ്‌-സെവൻ-എയ്റ്റ്‌ (6-7-8) എന്ന്‌. ഇത്‌ ടൂർമാനേജർ ഓരോ യാത്രയിലും തലേദിവസം രാത്രിയിൽ തരുന്ന നിർദ്ദേശത്തിലെ മൂന്നക്കങ്ങളാണ്‌.
രാവിലെ 6-ന്‌ ഉണരണം (ഹോട്ടലുകാർ ഫോണിലൂടെ അലാം തന്ന്‌ ഉണർത്തിക്കൊള്ളും), 7-ന്‌ റസ്റ്ററന്റിൽ പോയി പ്രാതൽ കഴിച്ചിരിക്കണം, 8-ന്‌ യാത്രപുറപ്പെടാനായി ബസ്സിൽ കയറിപ്പറ്റണം. പുലർച്ചയ്ക്ക്‌ 5 മണിക്കേ സ്വന്തം അലാം വച്ചുണർന്ന്‌ ഞങ്ങൾ പ്രഭാതകൃത്യങ്ങൾ യഥാസമയം തീർക്കാറുണ്ട്‌.
ഹോട്ടൽ ഭക്ഷണം ഉച്ചയ്ക്കും രാത്രിയിലും ഏതെങ്കിലും ഇൻഡ്യൻ റസ്റ്ററന്റിൽ ഏർപ്പാടുചെയ്തിരിയ്ക്കും. ഈ റസ്റ്ററന്റ്‌ മിക്കപ്പോഴും സിറ്റിക്കു പുറത്തെവിടെയെങ്കിലും ആവും. ഒരിക്കൽ 45 കി.മീറ്റർ ദൂരെവരെ ബസ്സ്‌ ഓടിച്ചുപോയി രാത്രിഭക്ഷണം കഴിച്ചു മടങ്ങിവന്ന അനുവഭവമുണ്ടായിട്ടുണ്ട്‌. ആ ഹോട്ടൽ, സിറ്റിയ്ക്ക്‌ വളരെ പുറത്തായിരുന്നു. ഹോട്ടലിന്റെ പേര്‌ കോഹിനൂർ.
ആ ഹോട്ടലിലെ ഒരു സംഭവം, ഒരനുഭവം, മറക്കാനായിട്ടില്ല.
മനോഹരമായി അലങ്കരിച്ച റസ്റ്ററന്റ്‌ ഹാൾ. തീൻമേശകളും കസേരകളും ഭംഗിയിൽ അടുക്കിയിട്ടിരിക്കുന്നു. വൈൻ, ബീയർ, സോഫ്റ്റ്‌ ഡ്രിങ്ക്‌ ബോട്ടിലുകൾ, ഒക്കെയും കലാപരമായി അടുക്കി വച്ചിരിക്കുന്ന ചെറിയ ഒരു സ്വീകരണമുറി കടന്നുവേണം ഡൈനിങ്ങ്‌ ഹാളിൽ പ്രവേശിക്കേണ്ടത്‌. അവിടെ കയറിച്ചെല്ലുമ്പോൾ റിസപ്ഷനിൽ ഒരു മദ്ധ്യവയസ്ക ഇരിക്കുന്നുണ്ടായിരുന്നു. മദ്ധ്യവയസ്കയല്ല ഒരു വൃദ്ധ. എഴുപത്‌ പിന്നിട്ടിട്ടുണ്ടാവും. അവരാകട്ടെ ഗുജറാത്തിശൈലിയിൽ സാരി ധരിച്ചിരിക്കുന്നു.
അമേരിക്കയിലെ ഏതു റസ്റ്ററന്റിലും ഒരു കൊച്ചുബാർ ഉണ്ടാവും, ഭക്ഷണത്തോടൊപ്പം ആവശ്യക്കാർക്ക്‌ അവർ മദ്യം വിളമ്പുകയും ചെയ്യും. അവിടത്തെ ഇൻഡ്യൻ റസ്റ്ററന്റുകളിലേയും അവസ്ഥ വിഭിന്നമല്ല, കാരണം ഇൻഡ്യൻ രീതിയിലുള്ള ഭക്ഷണം ആസ്വദിക്കാനെത്തുന്നവരിൽ ണല്ലോരു ശതമാനവും വെള്ളക്കാരാവും.

ഞങ്ങളുടെയീ സംഘത്തിൽ മദ്യപിക്കുന്ന ആരുംതന്നെ ഉണ്ടായിരുന്നില്ല.
ഈ യാത്രയ്ക്കിടെ അമേരിക്കയിലെ വലുതും ചെറുതുമായ എല്ലാ പട്ടണങ്ങളിലും മദ്യശാലകളും, ബാറുകളും ഞാൻ കണ്ടു. ബസ്സിൽ സഞ്ചരിക്കുമ്പോഴും, നഗരംചുറ്റാൻ കാൽനടയായി പോകുമ്പോഴും ഇടത്തരം ഹോട്ടലുകാർ റോഡരികിൽ ഭംഗിയായി ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്ന്‌ ഭക്ഷണത്തോടൊപ്പം പരസ്യമായി മദ്യം നുണയുന്ന നിരവധി കുടുംബങ്ങളെ പലയിടത്തും ഞാൻ കണ്ടു. മദ്യപാനശീലം പാശ്ചാത്യരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലേപ്പോലെ മദ്യപിച്ചു ലക്കുകെട്ട്‌ റോഡരികിൽ വീണുകിടക്കുന്നവരെയോ, തെരുവിലൂടെ തെറിപ്പാട്ടുപാടി അട്ടഹാസം മുഴക്കി നീങ്ങുന്നവരെയോ എനിക്ക്‌ അമേരിക്കയിലെങ്ങും കാണാൻ കഴിഞ്ഞില്ല. കോഹിനൂർ ഹോട്ടലിലെ റസ്റ്ററന്റ്‌ ഹാളിൽ കടന്ന,​‍്‌ നാലുപേർക്കിരിക്കാവുന്ന ഒരു ചെറിയ തീൻമേശയ്ക്കു വശങ്ങളിൽ ഞങ്ങളിരുന്നു. മേശപ്പുറത്ത്‌ നേരത്തേ തന്നെ പ്ലേറ്റുകളൊക്കെ നിരത്തി വച്ചിട്ടുണ്ടായിരുന്നു.
എത്ര മനോഹരമായി ആ ഡൈനിങ്ങ്‌ ഹാൾ അലങ്കരിക്കപ്പെട്ടിരിക്കുന്നു. എന്നെ ഏറെ ആകർഷിച്ചതു ഇളം നീല നിറം പൂശിയ ഹാളിന്റെ അകം ചുവരുകളിൽ വരിവരിയായി തൂക്കിയിരുന്ന ചില ചിത്രങ്ങളാണ്‌, ഫോട്ടോകൾ. അധികവും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌. ഇൻഡ്യയിലെ മൺമറഞ്ഞ ദേശീയനേതാക്കളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങളായിരുന്നു അവയിൽ ഏറിയ പങ്കും. ദൈവങ്ങളുടെ ചിത്രങ്ങളൊന്നും തന്നെയില്ല.
മഹാത്മാഗാന്ധിയും പണ്ഡിറ്റ്ജിയും തുടങ്ങി ഡോക്ടർ രാധാകൃഷ്ണൻ, രാജേന്ദ്ര പ്രസാദ്‌, ദാദാഭായി നവറോജി, സർദാർ വല്ലഭായ്‌ പട്ടേൽ, സുഭാഷ്‌ ചന്ദ്രബോസ്‌, രാജീവ്‌ ഗാന്ധിവരെ ചിത്രങ്ങളിൽ സ്ഥലം പിടിച്ചിരുന്നു. രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഒരു വേറിട്ട ചിത്രവും കണ്ടു.
രണ്ട്‌ ഹോട്ടൽ പരിചാരകർ ഭക്ഷണം വിളമ്പാനുള്ള തയ്യാറെടുപ്പിലാണ്‌.
പെട്ടെന്ന്‌, അകത്തുനിന്നും റസ്റ്ററന്റ്‌ ഹാളിലേയ്ക്കുള്ള ഏകവാതിൽ തുറന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടുന്നു. മദ്ധ്യവയസ്കനെപോലെ തോന്നിക്കുന്ന ഒരു വൃദ്ധൻ; ആരോഗ്യസമ്പന്നൻ. ഫുൾ സ്യൂട്ട്‌ ധരിച്ചിരുന്നു അദ്ദേഹം.
കൂപ്പുകൈയ്യോടെയാണ്‌ മൂപ്പരുടെ ഹാളിലേയ്ക്കുള്ള വരവ്‌, 'നമസ്തേജീ...' എന്ന സംബോധനയോടെ. മിക്കവരും പ്രത്യഭിവാദനം ചെയ്തു. എല്ലാ കണ്ണുകളും, ശ്രദ്ധയും അദ്ദേഹത്തിലാ

" ഞാൻ............." സ്വന്തം പേരു പറഞ്ഞിട്ടദ്ദേഹം തുടർന്നു. " ഈ ഹോട്ടലിന്റെ ഉടമസ്ഥൻ, ഈ രാത്രിയിലെ നിങ്ങളുടെ ആതിഥേയൻ..............."
ആളൊരു രസികനാണെന്നു തോന്നി. എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ചെറുപ്രസംഗം തന്നെ നടത്തി. ഒരു വിശദീകരണം. ഇംഗ്ലീഷിലും, ഇടയ്ക്കിടെ ഹിന്ദിയിലുമൊക്കെ അദ്ദേഹം തന്റെ വാക്കുകൾ അങ്ങനെ തുടർന്നുപോയി. രസകരമായ ശൈലിയും അവതരണരീതിയും. മേശപ്പുറത്ത്‌ പരിചാരകർ വിളമ്പിക്കൊണ്ടിരുന്ന ഭക്ഷണത്തിൽപോലും ശ്രദ്ധിക്കാതെ എല്ലാവരും ആ മനുഷ്യനിൽതന്നെ കണ്ണുംനട്ടിരിക്കുന്നു. പഴയ ഹിന്ദി ചലച്ചിത്രനടൻ ദിലീപ്‌ കുമാറിന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. ഒരു തമാശയ്ക്കെന്നോണം ഇടയ്ക്കൊരിക്കൽ അദ്ദേഹം പറഞ്ഞു,
" സ്നേഹിതരേ, നിങ്ങളെപ്പോലൊന്നുമല്ല ഞാൻ, ഞാനൊരു യുവാവാണ്‌.......... 85 വയസ്സ്‌ പ്രായമുള്ള യുവാവ്‌.........."
" എൺപത്തിയഞ്ചുവയസ്സോ.........?" പെട്ടെന്ന്‌ ഞാൻ ചോദിച്ചുപോയി.
" അതേ 85 തന്നെ. 1920-ലാണ്‌ എന്റെ ജനനം. പാകിസ്ഥാനിലെ ലാഹോറിൽ. വിഭജനാന്തരം ഞാൻ ഇൻഡ്യയിലായി, ബോംബെയിൽ. ഒരു ദേശീയവാദിയാണു ഞാൻ. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്‌, ജയിലിൽ കിടന്നിട്ടുമുണ്ട്‌. കഴിഞ്ഞ മുപ്പത്‌ വർഷമായി ഇവിടെ, അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിൽ, ഹോട്ടൽ വ്യാപാരം നടത്തുന്നു. കുട്ടികളൊക്കെ പേരക്കിടാങ്ങളടക്കം ഇൻഡ്യയിൽ തന്നെ. വർഷത്തിലൊരിക്കൽ ഞങ്ങൾ നാട്ടിൽപോകും. ആ രണ്ടാഴ്ചക്കാലം എന്റെ റസ്റ്ററന്റ്​‍്‌ അടഞ്ഞു കിടക്കും..........."
" നിങ്ങളെപ്പോലെ നാട്ടിൽ നിന്നു വരുന്ന ടൂറിസ്റ്റ്‌ സംഘങ്ങൾക്ക്‌ ഭക്ഷണം വിളമ്പുമ്പോഴാണ്‌ ശരിക്കും ഞാനൊരു ഭാരതീയനാവുന്നത്‌. അപ്പോൾഎനിക്ക്‌ വല്ലാത്തൊരു ഗൃഹാതുരത്വം തന്നെ അനുഭവപ്പെടാറുണ്ട്‌..............."
"എന്റെ ഭാര്യ ഇവിടെ എന്നോടൊപ്പമുണ്ട്‌. നിങ്ങൾ കയറിവന്നപ്പോൾ അവരെ കൗണ്ടറിൽ കണ്ടിരിക്കും. അവർ ഒരു വികളാംഗയാണ്‌, അരയ്ക്ക്‌ താഴെ സ്വാധീനമില്ല. വീൽചെയറിലാണ്‌ സഞ്ചരിക്കുന്നത്‌"
ഒരുനിമിഷം ആ വൃദ്ധന്റെ മുഖം ദു:ഖാർദ്രമായി.
" നിങ്ങൾ മടങ്ങുമുമ്പ്‌ തീർച്ചയായും അവളെ കണ്ട്‌ സംസാരിച്ചിട്ടേ പോകാവു. അതവൾക്കാശ്വാസമാവും..." ഒരപേക്ഷയുടെ മട്ടിലാണതദ്ദേഹം പറഞ്ഞത്‌.
" നിങ്ങൾ കഴിച്ചുതുടങ്ങിക്കൊള്ളൂ, ഞാനിതാവരുന്നു............" അദ്ദേഹം അകത്തേയ്ക്ക്‌ പോയി.
ഞങ്ങൾ ഭക്ഷണം കഴിക്കാനാരംഭിച്ചു. സാധാരണയിൽ കവിഞ്ഞ ഒരു നിശബ്ദത, ആ ഡൈനിങ്ങ്‌ ഹാളിൽ തങ്ങിനിന്നു.

" ഞാൻ............." സ്വന്തം പേരു പറഞ്ഞിട്ടദ്ദേഹം തുടർന്നു. " ഈ ഹോട്ടലിന്റെ ഉടമസ്ഥൻ, ഈ രാത്രിയിലെ നിങ്ങളുടെ ആതിഥേയൻ..............."
ആളൊരു രസികനാണെന്നു തോന്നി. എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ചെറുപ്രസംഗം തന്നെ നടത്തി. ഒരു വിശദീകരണം. ഇംഗ്ലീഷിലും, ഇടയ്ക്കിടെ ഹിന്ദിയിലുമൊക്കെ അദ്ദേഹം തന്റെ വാക്കുകൾ അങ്ങനെ തുടർന്നുപോയി. രസകരമായ ശൈലിയും അവതരണരീതിയും. മേശപ്പുറത്ത്‌ പരിചാരകർ വിളമ്പിക്കൊണ്ടിരുന്ന ഭക്ഷണത്തിൽപോലും ശ്രദ്ധിക്കാതെ എല്ലാവരും ആ മനുഷ്യനിൽതന്നെ കണ്ണുംനട്ടിരിക്കുന്നു. പഴയ ഹിന്ദി ചലച്ചിത്രനടൻ ദിലീപ്‌ കുമാറിന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. ഒരു തമാശയ്ക്കെന്നോണം ഇടയ്ക്കൊരിക്കൽ അദ്ദേഹം പറഞ്ഞു,
" സ്നേഹിതരേ, നിങ്ങളെപ്പോലൊന്നുമല്ല ഞാൻ, ഞാനൊരു യുവാവാണ്‌.......... 85 വയസ്സ്‌ പ്രായമുള്ള യുവാവ്‌.........."
" എൺപത്തിയഞ്ചുവയസ്സോ.........?" പെട്ടെന്ന്‌ ഞാൻ ചോദിച്ചുപോയി.
" അതേ 85 തന്നെ. 1920-ലാണ്‌ എന്റെ ജനനം. പാകിസ്ഥാനിലെ ലാഹോറിൽ. വിഭജനാന്തരം ഞാൻ ഇൻഡ്യയിലായി, ബോംബെയിൽ. ഒരു ദേശീയവാദിയാണു ഞാൻ. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്‌, ജയിലിൽ കിടന്നിട്ടുമുണ്ട്‌. കഴിഞ്ഞ മുപ്പത്‌ വർഷമായി ഇവിടെ, അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിൽ, ഹോട്ടൽ വ്യാപാരം നടത്തുന്നു. കുട്ടികളൊക്കെ പേരക്കിടാങ്ങളടക്കം ഇൻഡ്യയിൽ തന്നെ. വർഷത്തിലൊരിക്കൽ ഞങ്ങൾ നാട്ടിൽപോകും. ആ രണ്ടാഴ്ചക്കാലം എന്റെ റസ്റ്ററന്റ്​‍്‌ അടഞ്ഞു കിടക്കും..........."
" നിങ്ങളെപ്പോലെ നാട്ടിൽ നിന്നു വരുന്ന ടൂറിസ്റ്റ്‌ സംഘങ്ങൾക്ക്‌ ഭക്ഷണം വിളമ്പുമ്പോഴാണ്‌ ശരിക്കും ഞാനൊരു ഭാരതീയനാവുന്നത്‌. അപ്പോൾഎനിക്ക്‌ വല്ലാത്തൊരു ഗൃഹാതുരത്വം തന്നെ അനുഭവപ്പെടാറുണ്ട്‌..............."
"എന്റെ ഭാര്യ ഇവിടെ എന്നോടൊപ്പമുണ്ട്‌. നിങ്ങൾ കയറിവന്നപ്പോൾ അവരെ കൗണ്ടറിൽ കണ്ടിരിക്കും. അവർ ഒരു വികളാംഗയാണ്‌, അരയ്ക്ക്‌ താഴെ സ്വാധീനമില്ല. വീൽചെയറിലാണ്‌ സഞ്ചരിക്കുന്നത്‌"
ഒരുനിമിഷം ആ വൃദ്ധന്റെ മുഖം ദു:ഖാർദ്രമായി.
" നിങ്ങൾ മടങ്ങുമുമ്പ്‌ തീർച്ചയായും അവളെ കണ്ട്‌ സംസാരിച്ചിട്ടേ പോകാവു. അതവൾക്കാശ്വാസമാവും..." ഒരപേക്ഷയുടെ മട്ടിലാണതദ്ദേഹം പറഞ്ഞത്‌.
" നിങ്ങൾ കഴിച്ചുതുടങ്ങിക്കൊള്ളൂ, ഞാനിതാവരുന്നു............" അദ്ദേഹം അകത്തേയ്ക്ക്‌ പോയി.
ഞങ്ങൾ ഭക്ഷണം കഴിക്കാനാരംഭിച്ചു. സാധാരണയിൽ കവിഞ്ഞ ഒരു നിശബ്ദത, ആ ഡൈനിങ്ങ്‌ ഹാളിൽ തങ്ങിനിന്നു.

അതീവ രുചികരമായിരുന്നു അന്നത്തെ അത്താഴം. ഇത്തരം യാത്രകളിലെ ഭക്ഷണക്രമത്തെപ്പറ്റികൂടി പറയേണ്ടിയിരിക്കുന്നു.
ഞാൻ അടുത്ത കാലം വരെ ധരിച്ചിരുന്നത്‌ ഇൻഡ്യക്കാർക്ക്‌ പൊതുവേ രണ്ടുതരം ഭക്ഷണക്രമങ്ങൾ മാത്രമാണുള്ളതെന്നാണ്‌; സസ്യഭക്ഷണവും സസ്യേതരവും. ഇത്തരം വിദേശയാത്രകളിൽ പങ്കെടുത്തതിനുശേഷം മാത്രമാണറിയുന്നത്‌, ഇനിയൊരു രീതികൂടി നമുക്കുണ്ടെന്ന്‌; അത്‌ ജെയ്ൻ ഭക്ഷണക്രമമാണ്‌.
എന്താണ്‌ ജെയ്ൻ ഭക്ഷണം............?
സസ്യഭുക്കുകളാണ്‌ ജെയ്നരെങ്കിലും കുറേക്കൂടി മൗലികമാണ്‌ അവരുടെ ഭക്ഷണരീതി. ഉള്ളി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഇവ അവർക്ക്‌ തീർത്തും വർജ്ജ്യമാണ്‌, നിഷിദ്ധവും. ഇവ ഒഴിവാക്കി ഇക്കാലത്ത്‌ എന്തു ഭക്ഷണവിഭവങ്ങളാണു തയ്യാറാക്കാനാവുക.
ഇത്തരം ലോകയാത്രകളിൽ പങ്കെടുക്കുന്നവരിൽ 50 ശതമാനത്തോളം ആൾക്കാർ എപ്പോഴും ജെയ്നരാവും. വടക്കേ ഇൻഡ്യയിലെ വളരെ സമ്പന്നരായ വ്യാപാരി- വ്യവസായികളായ അവർ ലോകയാത്രകൾ നടത്താൻ അതീവ താൽപര്യമുള്ളവരും, യാത്രയ്ക്കായി എത്രതുക മുടക്കാൻ മടിയില്ലാത്തവരുമാണ്‌. പക്ഷേ ഭക്ഷണവിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. അവർക്കായി മാത്രം ട്രാവൽ കമ്പനികൾ ഓരോ യാത്രയിലും ഭക്ഷണവിഭവങ്ങൾ ഒരുക്കുകയും പ്രത്യേകമായി അവ വിളമ്പുകയും ചെയ്യാറുണ്ട്‌. ലോകസഞ്ചാരം നടത്താൻ ഇൻഡ്യയിൽ ഏറ്റവും വിമുഖതയുള്ളവർ കേരളീയർമാത്രമാണ്‌ എന്ന്‌ എന്റെ അനുഭവം പഠിപ്പിക്കുന്നു.
ഇക്കുറി ഒട്ടാകെ ഞങ്ങളുടെ ഗ്രൂപ്പിലെ 40 പേരിൽ 17 പേരും ജെയ്നന്മാരായിരുന്നു; വിവാഹത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ച വൃദ്ധദമ്പതികളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹോട്ടലുടമ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴദ്ദേഹം വേഷം മാറിയിരിക്കുന്നു. വെളുത്ത കുർത്തയും പൈജാമയും ധരിച്ചപ്പോൾ അദ്ദേഹമിപ്പോൾ ഒരു യഥാർത്ഥ ഉത്തരേന്ത്യക്കാരന്റെ മട്ടിലായി.
ഇനിയെന്താണാവോ പരിപാടി, എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക്‌ ഉറ്റു നോക്കി.
ഹാളിന്റെ മദ്ധ്യഭാഗത്ത്‌ ഒരു പ്രധാന സ്ഥലത്ത്‌ അദ്ദേഹം എല്ലാവരും കാണുംവിധം ഉപവിഷ്ടനായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന ഒരാളെപ്പോലെ അദ്ദേഹം തന്റെ വാക്കുകൾ ആരംഭിച്ചു.
" പ്രിയസ്നേഹിതരേ, നിങ്ങൾ ഒരുപക്ഷേ കരുതുംപോലെ ഞാൻ വെറുമൊരു ഭക്ഷണവിൽപ്പനക്കാരൻ മാത്രമല്ല, ചെറിയൊരെഴുത്തുകാരൻ കൂടിയാണ്‌. ചെറിയ ചില കവിതകൾ ഞാൻ രചിക്കാറുണ്ട്‌. ഞാനെഴുതിയ ഒരു കൊച്ചുകവിത ഇവിടെ നിങ്ങളുടെ മുമ്പിൽ വായിക്കട്ടെ.....?"
ആ ചോദ്യത്തിന്‌ ഒരപേക്ഷയുടെ മട്ടുണ്ടായിരുന്നു.

" തീർച്ചയായും...." എല്ലാവരും ഒരേ സ്വരത്തിൽ അനുവാദം നൽകി. നാട്ടിൽ നിന്നും വളരെ വിദൂരമായ ഒരു രാജ്യത്ത്‌ പതിറ്റാണ്ടുകളായി പാർക്കുന്ന ഈ വൃദ്ധൻ, താനെഴുതിയ വരികൾ കേൾപ്പിക്കാൻ ഒരു സദസ്സിനെ തേടുന്നു. അദ്ദേഹത്തിനിപ്പോൾ ആവശ്യം ഒരു ശ്രോതാവിനെയാണ്‌. ഞങ്ങൾ അതീവതാൽപര്യത്തോടെ, ശ്രദ്ധാപൂർവ്വം ആ മനുഷ്യന്റെ വാക്കുകൾക്കായി കാതോർത്തു.
തന്റെ കുർത്തയുടെ നീളൻപോക്കറ്റിൽ കൈതിരുകി അദ്ദേഹമൊരു കടലാസ്സ്‌ കഷണം പുറത്തെടുത്തു. വായിക്കാൻ അദ്ദേഹത്തിനു കണ്ണട പോലും വേണ്ടിയിരുന്നില്ല. ഒരു യുവാവിന്റെ ചുറുചുറുക്കോടെ താനെഴുതിയ കവിതാശകലം നല്ല ശീലിൽ അദ്ദേഹം വായിച്ചുതുടങ്ങി. ഏതാനും വരികൾ പിന്നിട്ടപ്പോൾ കവിതാലാപനത്തിന്‌ ഒരു സംഗീതഭാവമുണ്ടായി. ഒരു ഗസൽ സംഗീതം ആസ്വദിക്കുന്ന മട്ടിൽ എല്ലാവരും ശ്രദ്ധയോടെ അത്‌ കേട്ടിരുന്നു. ഹിന്ദി ശരിക്കറിയാത്ത എനിക്ക്‌ ആ വാക്കുകളുടെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല. എങ്കിലും ആ കവിതയുടെ ആലാപനരീതി ഹൃദ്യമായിരുന്നു. അതൊരു ശോകകവിത പോലെ തോന്നി. തന്റെ വരികൾ വായിച്ചവസാനിപ്പിച്ചപ്പോൾ ആ മനുഷ്യന്റെ കൺപീലികൾ നനഞ്ഞിരുന്നു. മറ്റു കേൾവിക്കാരായ ഹിന്ദിക്കാരുടെ മുഖത്തും ശോകഭാവം നിഴലിച്ചതു ഞാൻ ശ്രദ്ധിച്ചു. ഹൃദയസ്പൃക്കും വിഷാദഭാവമുള്ളതുമായ ഏതോ ഇതിവൃത്തമായിരുന്നിരിക്കണം ആ കവിതയിലേതെന്ന്‌ എനിക്ക്‌ തോന്നി.
ഒരു നല്ല സായാഹ്നം, നല്ല ഒരു അത്താഴവിരുന്ന്‌, ഒക്കെക്കഴിഞ്ഞു പുറത്തേക്കിറങ്ങുംവഴി എല്ലാവരും ആ വൃദ്ധന്റെ ഭാര്യയെ ചെന്നു കണ്ട്‌ പരിചയപ്പെട്ടു.
ഞാനും അടുത്ത്‌ ചെന്നു. ഒരു മകനോടെന്നപോലെ ഒരമ്മയുടെ വാത്സല്യഭാവത്തോടെ അവരെന്നോടു സംസാരിച്ചു. കൂട്ടത്തിൽ അന്ന്‌ സാരി ധരിച്ചിരുന്നത്‌ എന്റെ ഭാര്യ മാത്രമായിരുന്നു, ഒരു മാറ്റത്തിനായി മാത്രം ചുരിദാർ അവൾ അന്നൊഴിവാക്കുകയായിരുന്നു. ഭാര്യയുടെ ഹാൻഡ്ലൂം സാരി മെല്ലെ തൊട്ടുനോക്കിയിട്ട്‌ അവർ പറഞ്ഞു.
"നല്ല വേഷം, എത്ര ലളിതം. യാത്രയിൽ അൽപ്പം അസൗകര്യം സൃഷ്ടിക്കുമെങ്കിൽപോലും സാരി നമ്മുടെ ഡ്രസ്സാണ്‌, ഇൻഡ്യയുടെ തനത്‌ വേഷം................." ശബദ്ം താഴ്ത്തി ഇത്രയും പറഞ്ഞിട്ട്‌ അവർ ഹൃദ്യമായി ചിരിച്ചു. ആ ചിരിയിൽപോലും അജ്ഞാതമായ ഒരു ശോകഭാവം ഒളിഞ്ഞിരുന്നുവോ.
അൽപ്പം ഉയരമുള്ള ഒരു വീൽചെയറിലായിരുന്നു കൗണ്ടറിനു പിന്നിൽ അവർ ഇരുന്നിരുന്നത്‌; അവർക്ക്‌ നടക്കാനാവില്ലല്ലോ.


ബസ്സിൽ തിരികെ ഹോട്ടലിലേയ്ക്ക്‌ മടങ്ങുമ്പോഴും, കവിതകളെഴുതുന്ന, യുവത്വം ഇനിയും കൈമോശം വന്നിട്ടില്ലാത്ത വയോവൃദ്ധനായ ആ ഹോട്ടലുടമയെയും, അദ്ദേഹത്തിന്റെ വികലാഗയായ ഭാര്യയെയും ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു എന്റെ ചിന്തകൾ.

Wednesday, January 27, 2010

സൂക്ഷിക്കണം

sukumar arikkuzha

പെണ്ണിന്റെ നേരെയൊരു
കണ്ണടയ്ക്കിൽ
പീഡനമായിടും സൂക്ഷിക്കണം
പെണ്ണൊരുകണ്ണടച്ചൊന്നു
നോക്കിൻ
പീഡനമാകില്ല....സൂക്ഷിക്കണം
രണ്ടുമേ സൂക്ഷിച്ചതില്ലയെങ്കിൽ
ജീവിതം കോഞ്ഞാട്ടയാകുമല്ലോ!?

തീർത്ഥാടനം

sukumar arikkuzha
വിജ്ഞാനത്തിന്‌
വൃത്തിയിലേക്കൊരു
തീർത്ഥാടനമാകാം
ഈശ്വരചിന്തയി-
ലൈക്യത്തോടൊരു
തീർത്ഥാടനമാകാം
കൃഷി, വ്യവസായം
കുടിൽ വ്യവസായം
സാങ്കേതിക വിദ്യ
ഇവയുടെ പഠനത്തിന്നായിട്ടൊരു
തീർത്ഥാടനമാകാം
ഗുരുവരനോതിയ
തീർത്ഥാടനലക്ഷ്യങ്ങളിതെട്ടല്ലോ!

കർത്താവിനു കാശുവേണ്ട




ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു ദിവസം ഗാനഗന്ധർവ്വൻ യേശുദാസിനോടൊപ്പം ഒരു പകൽകാലം ചെലവഴിക്കാൻ എനിക്കവസരം ലഭിച്ചു. പന്തളത്തിനു സമീപം കുളനട എന്ന സ്ഥലത്ത്‌ എമിനൻസ്‌ ഗ്രൂപ്പിന്റെ ഡയറക്ടർ പി.എം.ജോസ്‌ ഭവനരഹിതർക്കായി നിർമ്മിച്ചു നൽകിയ 15 വീടുകളുടെ താക്കോൽ ദാന കർമ്മം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം ആലപിച്ച മനോഹരഗാനങ്ങളുടെ വരികൾ കേൾക്കാതെ ഉറങ്ങുന്ന മുതലാളികൾ അത്യപൂർവ്വമാണ്‌. സ്ഥിരം യാത്രചെയ്യുന്ന എന്നേപ്പോലുള്ളവർ ഒരു ലോട്ടറി വിൽപ്പനക്കാരന്റെ അനൗൺസ്‌മന്റിനിടയിൽ നിന്നുപോലും ആ ശബ്ദം വളരെ പെട്ടെന്ന്‌ തിരിച്ചറിയും. ഈ അനുഗ്രഹീത ഗായകനോടൊപ്പം ചെലവഴിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങളിലൊന്നാണ്‌.
ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ്‌ പി.എം.ജോസ്‌ 15 വീടുകൾ നിർമ്മിച്ചിരിക്കുന്നത്‌. അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ വാർക്കകെട്ടിടങ്ങൾ രൂപത്തിലും ഭാവത്തിലും എല്ലാം ഒന്നുപോലെ. എമിനൻസ്‌ വില്ലേജ്‌ എന്നാണ്‌ അദ്ദേഹം ആ സ്ഥലത്തിനു നൽകിയിരിക്കുന്ന പേര്‌.
തുറന്ന വാഹനത്തിലാണ്‌ യേശുദാസിനേയും വിശിഷ്ടാതിഥികളേയും സമ്മേളനനഗരിയിലേക്ക്‌ ആനയിച്ചതു.
എമിനൻസ്‌ വില്ലേജിന്‌ അഭിമുഖമായി റോഡിന്റെ എതിർവശത്ത്‌ കക്ഷിവഴക്കിനെത്തുടർന്ന്‌ പൂട്ടിയിട്ടിരിക്കുന്നതിനാൽ മേൽക്കൂര തകർന്ന്‌ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രൈസ്തവ ദേവാലയം കണ്ടത്‌ അദ്ദേഹത്തിന്‌ ഹൃദയഭേദകമായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടയിൽ യേശുദാസും അതു സൂചിപ്പിക്കുകയും ചെയ്തു.
ഇടതുവശത്തേക്കു നോക്കുമ്പോൾ എനിക്ക്‌ അത്യന്തം അഭിമാനവും സന്തോഷവും തോന്നുന്നു. നിർദ്ധനരായവർക്കുവേണ്ടി ജോസ്‌ സൗജന്യമായി നിർമ്മിച്ചു നൽകുന്ന അതിമനോഹരമായ വീടുകൾ. എന്നാൽ വലതുവശത്തേക്കു നോക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നു. ഈശ്വരചൈതന്യം തുളുമ്പി നിന്നിരുന്ന അനേക വർഷങ്ങൾ നിങ്ങളുടെ പൂർവ്വികർ ആരാധിച്ചിരുന്ന ഒരു ദേവാലയം കടവാവലിനും നരച്ചീറിനും സാമൂഹിക വിരുദ്ധർക്കും വിഹരിക്കുവാനുള്ള ഒരു സ്ഥലമായി മാറ്റിത്തീർത്തിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചെന്നപ്പോൾ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി വരുന്ന ആളുകൾ കുറവായതിനാൽ പൂട്ടിക്കിടക്കുന്ന പള്ളികൾ കണ്ടിട്ടുണ്ട്‌. പക്ഷേ അവ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട രീതിയിലല്ല കാണപ്പെട്ടത്‌. ഒരു വിശുദ്ധസ്ഥലത്തിന്റെ പവിത്രത തോന്നിപ്പിക്കും വിധം മനോഹരമായി സംരക്ഷിക്കപ്പെടുന്ന നിലയിലാണ്‌ അവ കാണുന്നത്‌. എന്നാൽ ഇതുപോലെ ഭയഹീനമായ ഒരു ദൃശ്യം കേരളത്തിലല്ലാതെ മറ്റെങ്ങും കാണാൻ കഴിയുമെന്നു തോന്നുന്നില്ല. ഞാൻ ഇതിനേക്കുറിച്ച്‌ അറിയാവുന്നവരോടു വിശദാംശങ്ങൾ ചോദിച്ചപ്പോൾ ജീവിച്ചിരിക്കുമ്പോൾ പള്ളിയുടേയും പട്ടക്കാരന്റേയും പേരുപറഞ്ഞ്‌ വഴക്കടിച്ചും തമ്മിൽ തല്ലിയും കഴിഞ്ഞിട്ട്‌ ഒടുവിൽ മരിച്ചു കഴിയുമ്പോൾ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കാനാണ്‌ യോഗമെന്ന്‌ ആരോ എന്നോടു പറഞ്ഞു. അതായത്‌ ഇരുകൂട്ടർക്കും പള്ളി രണ്ടുണ്ടെങ്കിലും സെമിത്തേരി ഒന്നേയുള്ളു. അതിനാൽ വാശിയും വൈരാഗ്യവും ഉപേക്ഷിച്ച്‌ നിങ്ങൾ ഇരുകൂട്ടരും കൂടെ ഒരു മനസ്സായി നിന്നുകൊണ്ട്‌ ഈ പള്ളി പുനരുദ്ധരിക്കണം. നിങ്ങളുടെ അഭ്യുദയകാംക്ഷിയെന്ന നിലയിൽ എന്നാലാവുന്ന സഹായങ്ങൾ ഇക്കാര്യത്തിൽ ചെയ്യാനും ഞാൻ ഒരുക്കമാണ്‌.
യേശുദാസിന്റെ ശബ്ദം ആ പള്ളിപ്പരിസരത്ത്‌ മാറ്റൊലിക്കൊള്ളുകയാണോ എന്നെനിക്കുതോന്നി. കേരളത്തിൽ കക്ഷിവഴക്കിനെത്തുടർന്ന്‌ പൂട്ടിക്കിടക്കുന്ന ധാരാളം പള്ളികൾ ഉണ്ട്‌. എത്രയോ വർഷം പഴക്കമുള്ള പള്ളികൾ കടമറ്റം,കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ എത്രയോ വർഷം പൂട്ടിക്കിടക്കുന്ന അവസ്ഥ നേരിട്ടു. നമ്മുടെ പിതാക്കന്മാർ കണ്ണീരോടെ പ്രാർത്ഥിച്ച ദേവാലയങ്ങൾ! അവ നിർദാക്ഷിണ്യം പൂട്ടിയിട്ട്‌,അതിന്റെ ഇടത്തും വലത്തും വേറെ പള്ളി വയ്ക്കുക. അതിനും വലിപ്പച്ചെറുപ്പം നോക്കുക. കാശിന്റെ ബലത്തിലാണ്‌ കക്ഷികളുടെ മഹത്വം തെളിയിക്കുന്നത്‌. ഇവിടെ വിധവയുടെ ചില്ലിക്കാശിനെ ക്രൈസ്തവസമൂഹം വലിച്ചെറിയുകയാണ്‌. കർത്താവിനു കാശുവേണ്ട എന്ന തിരിച്ചറിവ്‌ എന്നാണ്‌ നമുക്കുണ്ടാവുക?
കേരളത്തിലെ പൂട്ടിക്കിടക്കുന്ന മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളും ആരാധനയ്ക്കായി തുറന്നു കൊടുക്കുന്ന ഒരു സമാധാന അന്തരീക്ഷം സംജാതമാക്കാൻ മനസ്സുകൊണ്ട്‌ ഈശ്വരനെ പ്രണമിക്കുന്ന മനുഷ്യർക്കേ കഴിയൂ. ഭക്തിയും ആരാധനയും അനുഷ്ഠാനങ്ങളും രാഷ്ട്രീയക്കാരുടെ പ്രകടനം പോലെ പൊലിപ്പിച്ചെടുക്കുന്ന പുതിയ രീതികളെ നിർമൂലനം ചെയ്യാൻ ഇവിടെ ഒരു വിശ്വാസ ശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഈ ദേവാലയത്തിൽ എല്ലാത്തിനും സാക്ഷിയായി കർത്താവു നിൽക്കുന്നു. രണ്ടു കൂട്ടരും മാറിമാറി വച്ച പുതിയ പള്ളികളിൽ കേവലം ആൾരൂപങ്ങളേയുള്ളു. ആത്മാവുള്ള മനുഷ്യരില്ല. അതുകൊണ്ട്‌ കർത്താവിന്‌ അവിടെ പ്രവേശനവുമില്ല.
ദൈവത്തിന്റെ വാസസ്ഥാനത്തെ അശുദ്ധമാക്കിത്തീർത്ത കച്ചവടക്കാരെയും വാണിഭസംഘങ്ങളെയും അവിടെനിന്നും തുരത്തിയ കർത്താവ്‌ ഈ ദേവാലയം ജീർണ്ണിച്ചു നിലംപൊത്തിയാലും ഇവിടെനിന്നും പോവില്ല. ഒരിക്കൽ ദൈവിക ശുശ്രൂഷകൾക്കും വി.കുർബ്ബാനയ്ക്കും കൂദാശകൾക്കും വേണ്ടി ഒരുക്കിയെടുത്ത സ്ഥലമാണിത്‌. ദൈവിക സാന്നിദ്ധ്യത്തെ തുടച്ചു കളയാനോ കഴുകി കളയാനോ സാധിക്കില്ലല്ലോ.
ഇല്ലാത്തവന്റെ പക്ഷം പിടിച്ചു കൊണ്ട്‌ അവനു തലചായ്ക്കാൻ ഒരിടം ഉണ്ടാക്കിക്കൊടുത്ത പി.എം.ജോസിന്റെ എമിനന്റ്സ്‌ വില്ലേജിനു അനുഗ്രഹമായി ഈ ദേവലായത്തിലെ ഈശ്വരസാന്നിദ്ധ്യം ഏക്കാലവും ഉണ്ടാവും.

ബെന്തിപ്പൂക്കളിലേയ്ക്കുള്ള ഡിജിറ്റൽ വഴി

thomas p kodiyan


രമണന്റെ ഫോണിലെ കിളി ചിലച്ചു. ചന്ദ്രികയാണ്‌. "അച്ഛൻ സമ്മതിക്കുന്നില്ല രമണാ. മാപ്പു തരിക" അവളുടെ സ്വരം കാതരവും ലോലവുമായിരുന്നു.
ഫോണിന്റെ മറുതലയ്ക്കൽ അർത്ഥപൂർണ്ണമായൊരു മൗനത്തിനു വിരാമമായി ചന്ദ്രികയുടെ പിതാവിന്റെ മൊബെയിൽ ഫോണിലൊരു പിക്ചർ മെസ്സേജ്‌....
അസ്ത്രപ്രജ്ഞനായ പിതാവ്‌ ഐ.സി.യു.വിൽ.
മകളുടെ ഭാവിയെ നോക്കി ചകിതയായിപ്പോയ അമ്മ അതിനുശേഷം മൗനം മുറിയ്ക്കാൻ മറന്നുപോയി.
രമണനും മദനനും റെയിൽവേ ഓവർബ്രിഡ്ജിൽ നിൽക്കുമ്പോൾ ശവഗന്ധമുള്ള പൂക്കളും വച്ച്‌ ചന്ദ്രിക ആമ്പുലൻസിൽ കടന്നു പോയി.
യാത്രാമൊഴി പറയുന്നതിനു വേണ്ടി ഒരു വേള അവൾ ആമ്പുലൻസിന്റെ ചില്ലുജാലകത്തിലൂടെ നോക്കുമെന്നാശിച്ച്‌ രമണൻ നിന്നു.
പക്ഷേ, ബന്തിപ്പൂക്കളുടേയും ജമന്തിപ്പൂക്കളുടേയും ഭാരം കൊണ്ട്‌ അവൾക്കെഴുന്നേൽക്കാനായില്ല.
ചന്ദ്രിക അദ്ധ്യാപികയായിരുന്ന സ്കൂളിൽ നിന്നും അവളുടെ പ്രിയ കുഞ്ഞുങ്ങളുടെ നീണ്ട നിര അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. അവരുടെ കുഞ്ഞു ഷൂസുകളുടേയും വസ്ത്രങ്ങളുടേയും മർമ്മരത്തിൽ തെരുവ്‌ ഗദ്ഗദം കൊണ്ടു. അവരുടെ കൈകളിലുണ്ടായിരുന്ന പൂക്കൾപോലും മൗനികളായിരുന്നു. അവ കരയുകയായിരുന്നു. അവയുടെ മിഴിനീർ വീണു വഴികൾ നനഞ്ഞു.
രമണന്റെ തൊണ്ടയിലൊരു കടൽ കഴച്ചു. അവന്റെ കണ്ണുകളിൽ കാഴ്ചകൾ മങ്ങി. പകരം അതീതകാലത്തു നിന്നും ചന്ദ്രികയുടെ പിതൃക്കളുടെ നീണ്ട നിര അവന്റെ മുന്നിൽ തെളിഞ്ഞു. അവർ ചോദിച്ചു."കുഞ്ഞേ, നീയെന്തിനീ മഹാപാപം ചെയ്തു? ഞങ്ങളുടെ വംശവൃക്ഷത്തിന്റെ ഒടുവിലെ പുഷ്പമാണു നീ ഹരിച്ചു കളഞ്ഞത്‌. ഞങ്ങൾക്കിനി ആരു ബലിയൂട്ടും? ആരു ഞങ്ങളുടെ ദാഹം ശമിപ്പിക്കും. ആരെയും ശപിച്ചു ശീലമില്ലല്ലോ കുഞ്ഞേ ഞങ്ങൾക്ക്‌..."
ഭാവിയുടെ ഗർഭത്തിലിരുന്ന്‌ അരൂപികളായ ഒരു സന്തതി പരമ്പര അവനോടു വാവിട്ടു കേണു."ഞങ്ങൾ ചന്ദ്രികയിലൂടെ പ്രകാശത്തിന്റെ ലോകം കാണാനിരുന്നവരാണ്‌. ഇനി ഞങ്ങൾക്കു ജനനമില്ല. ജീവിതമില്ല. പ്രണയങ്ങളുമില്ല. മടങ്ങിപ്പോവുകയാണ്‌. ഇരുളിലേയ്ക്ക്‌...ഇരുളിലേയ്ക്ക്‌..."രമണൻ പറഞ്ഞു. "മദനാ, ഞാൻ ഒരു ജന്മപരമ്പരയുടെ ഘാതകനാണ്‌. ഒരു പൂന്തോട്ടം പുനർനിർമ്മിക്കാനാവാത്ത വിധം ഞാൻ നശിപ്പിച്ചു. എനിക്കു ചുറ്റും നിലവിളികളും ശാപവാക്കുകളും നിറയുന്നു" കരഞ്ഞുകൊണ്ടുവനതു പറയുമ്പോൾ അവനിൽ ചന്ദ്രികയുടെ വായ്പ്പൂവിന്റെ വാസനയും, അതിലൂറിയ മധുവും അവളുടെ മേനിയിൽ അവനു വേണ്ടി മാത്രം വിരിഞ്ഞ പുഷ്പങ്ങളും നിറഞ്ഞു.
അൽപം കഴിഞ്ഞ്‌ അവൻ ചോദിച്ചു "മദനാ, മനുഷ്യൻ മരിക്കുമ്പോൾ പൂത്തിരികൾ കത്തുന്നതു നീ കണ്ടിട്ടുണ്ടോ?" ഇല്ലെന്നു മദനൻ പറഞ്ഞപ്പോൾ, താഴെ, മൗനത്തിൽ മരണമൊളിപ്പിച്ചു കൈകൾ നിവർത്തിനിന്നിരുന്ന വൈദ്യുതിക്കമ്പികളിലേയ്ക്കവൻ സ്വയം സമർപ്പണം നടത്തിക്കാണിച്ചുകൊടുത്തു...
പൂത്തിരികൾ. പൊട്ടിത്തെറികൾ. കൂട്ടുകാരൻ പച്ചയ്ക്കു കരിയുന്ന ഗന്ധം.....
നടുക്കം നൽകിയ ശിലാഭാവത്തിൽ നിന്നും വർത്തമാനകാലത്തിലേക്കു മദനൻ മടങ്ങി വന്നപ്പോഴേയ്ക്കും അവന്റെ ഫോൺ വിശന്നുതലതല്ലിക്കരഞ്ഞു തുടങ്ങി. ചന്ദ്രികയെ രമണൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവേന്നു ലോകമറിയട്ടെ.
മദനൻ ഫോണെടുത്തു. മൊബെയിൽ വീഡിയോ ക്യാമറയിൽ രമണൻ തല്ലിപ്പിടഞ്ഞു തീർന്നു. രമണൻ, ഡിജിറ്റൽ ശബ്ദങ്ങളും ചിത്രങ്ങളുമായി മദനന്റെ ഫോണിൽ അനശ്വരനായി.
മൊബെയിലിന്റെ വിശപ്പു മാറിയപ്പോഴും മദനന്‌ ഒരു ഖേദം ബാക്കിയായി-എന്തു കൊണ്ടിതുവരെ ആരും ഗന്ധങ്ങൾ പിടിച്ചെടുക്കുന്ന സംവിധാനം കണ്ടെത്തിയില്ല.
ശബ്ദഘോഷങ്ങളും അഗ്നിപുഷ്പങ്ങളും, കരിയുന്ന മാംസ ഗന്ധവുമടങ്ങിയപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന്‌ മദനൻ രമണന്റെ വീട്ടിലേയ്ക്കുള്ള

പ്രേക്ഷക പങ്കാളിത്തം ആവശ്യപ്പെടുന്ന ചലച്ചിത്രകാരൻ: ഫെഡറിക്കോ ഫെല്ലിനി


m k chandrasekharan

വിചിത്രമായ ഭാവനകളാൽ മെനഞ്ഞെടുത്ത ശിൽപങ്ങൾ ലോകസിനിമാരംഗത്ത്‌ അജയ്യനായ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമകളെക്കുറിച്ച്‌ അങ്ങനെയാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ആത്മകഥയുടെ അംശങ്ങൾ അടങ്ങിയിരിക്കും. ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ-യാഥാത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേയ്ക്ക്‌ ഉയർത്തുന്നു ചിത്രീകരണം-അതായിരുന്നു ഫെല്ലിനി നടത്തിയിരുന്നത്‌. അവിടെ സാധാരണ പ്രേക്ഷകനേക്കാളുപരി അയാളുടെ ബുദ്ധിപരമായ ആസ്വാദനതലം കൂടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുന്നു.
1920 ജനുവരി 20-​‍ാം തീയതി ഇറ്റലിയിലെ 'റെമ്നി' എന്നഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസാനന്തരം കാർട്ടൂണിസ്റ്റായും പത്രപ്രവർത്തകനായും ജോലി ചെയ്തതിന്‌ ശേഷമാണ്‌ ചലച്ചിത്ര രംഗത്തേയ്ക്ക്‌ വരുന്നത്‌. നിയോറിയലിസത്തിന്റെ പ്രമുഖ വക്തവായിരുന്ന റോസല്ലിനിയുടെ 'റോം ഓപ്പൺ സിറ്റി'ക്ക്‌ തിരക്കഥയെഴുതിക്കൊണ്ടേയിരുന്നു, തുടക്കം.
1947 ലെ തിരക്കഥാ രചനയ്ക്ക്‌ ഓസ്കാർ നോമിനേഷന്‌ ഫെല്ലനിയുടെ പേര്‌ ശുപാർശ ചെയ്യപ്പെട്ടു. റോസല്ലിനിയുടെ തന്നെ രണ്ടാമത്തെ ചിത്രമായ, 1946-ൽ പുറത്തിറങ്ങിയ 'പൈസ' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയ്ക്കും അദ്ദേഹത്തിന്‌ ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി. വേറെ പല സംവിധായകർക്കും വേണ്ടി പത്തോളം ചിത്രങ്ങൾക്ക്‌ തിരക്കഥാ രചനയിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. ഏതാനും ടെലിവിഷൻ ചിത്രങ്ങൾക്കും തിരക്കഥകളെഴുതിയിട്ടുണ്ട്‌. ഇതിനു പുറമെ 'ദി മിറേക്കിൾ' എന്ന ചിത്രത്തിൽ ഒരു പുരോഹിതന്റെ വേഷവും കൈകാര്യം ചെയ്തു. സിനിമയ്ക്കും യഥാതലം ലഭിക്കുന്നതിനായി തന്റെ കറുത്തമുടി ബ്ലീച്ച്‌ ചെയ്യാനും അദ്ദേഹം തയ്യാറായി. തന്റെ മുപ്പത്‌ കൊല്ലത്തെ ചലച്ചിത്ര ജീവിതത്തിനിടയ്ക്ക്‌ 24 ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്‌. ഐവിറ്റോലിനി (1953), ലാസ്ട്രഡ(1954), ഇൽബിദോൻ (1955), ലാനോട്ടിഡി കാമ്പ്രിക (1957), ലാഡോർഡ്‌ വിറ്റ (1960), എക്സ്‌ ആൻഡ്‌ ഹാഫ്‌ (1963), ജൂലിയറ്റ്‌ ഓഫ്‌ ദി സ്പിരിറ്റ്സ്‌ (1965), ഹിസ്റ്ററീസ്‌ എക്സ്ട്രാ ഓഡിനറി (1968), ഫെല്ലിനി എഡയറക്ടേഴ്സ്‌ നോട്ട്ബുക്ക്‌ (1969), ക്ലൗൺസ്‌ (1970), റോമ (1972), അമർകോഡ്‌ (1973), സിറ്റി ഓഫ്‌ വുമൺ (1980), ജിഞ്ചർ ആൻഡ്‌ ഫ്രെഡ്‌ (1986), ഇന്റർവ്യു (1987) ഇവയാണ്‌ അവയിൽ പ്രധാനപ്പെട്ടവ. ഫെല്ലനിയുടെ ചിത്രങ്ങളിലെ ഭ്രമകൽപന കലർന്ന ആവിഷ്കാര രീതിക്ക്‌ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നത്‌ 1954ൽ പുറത്തിറങ്ങിയ 'ലാസ്ട്രഡ' എന്ന സിനിമയാണ്‌. സ്നേഹത്തിന്‌ വേണ്ടി ദാഹിച്ച്‌ നടക്കുന്ന ഒരു പെൺകുട്ടി- ജെൽ സോമിന്ന-അവൾ ചെന്നു പെടുന്നത്‌ മുട്ടാളനും കാട്ടാളത്തം മുഖമുദ്രയുമായിക്കൊണ്ട്‌ നടക്കുന്ന സംപാനോ എന്ന സർക്കസുകാരന്റെ അടുക്കലാണ്‌. കേവലം തുച്ഛമായ തുകയ്ക്ക്‌ അയാൾ അവളെ, അവളുടെ അമ്മയുടെ പക്കൽ നിന്ന്‌ വാങ്ങുകയായിരുന്നു. ഒരു തെരുവ്‌ സർക്കസുകാരനായ സംപാനോയ്ക്ക്‌ സർക്കസഭ്യാസത്തിന്‌ കൂട്ടാളിയും സഹായിയുമായിട്ടാണ്‌ അവളെ വാങ്ങിയത്‌. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന തെണ്ടികളുടേയും അധസ്ഥിതരുടേയും പ്രതിനിധികളാണ്‌ സംപാനയും ജെൽസോമിനയും. പലപ്പോഴും ഇവരുടെ വികാരവിചാരങ്ങൾ ആശയവിനിമയത്തിന്റെ അഭാവംകൊണ്ട്‌ ഏറെ സങ്കീർണ്ണമായി മാറുന്നുണ്ട്‌. ക്രൂരമനസ്ഥിതിക്കാരനായ ഒരു കോമാളിയാണ്‌ സംപാനയെങ്കിൽ സകലജീവജാലങ്ങളോടും കുട്ടികളോടും പ്രാണിവർഗ്ഗത്തോടും എന്തിന്‌ ചെടികളോടും പ്രകൃതിയോടും വരെ സമഭാവനയോടും കാരുണ്യത്തോടും പെരുമാറുന്നവളാണ്‌ ജെൽസോലിന. കാവ്യത്മാകവും ആത്മീയവുമായ ഒരു നിഗോ‍ൂഢതലം ഈ സിനിമക്കുണ്ട്‌. താൻ കൊണ്ട്‌ നടക്കുന്ന സ്നേഹവും അനുകമ്പയും സമഭാവനയും മൂലം. അവളുടെ ജന്മം വിശുദ്ധമായ ഒന്നാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. നേരെ മറിച്ച്‌ സംപാനയാകട്ടെ അയാളുടെ കാട്ടാളത്തം നിറഞ്ഞ പ്രകടനവും നിഷ്ഠൂരമായ പെരുമാറ്റവും മൂലം, അയാൾ അയാളുടെ അസ്തിത്വം തന്നെ ജീർണ്ണമാക്കുകയാണ്‌. പക്ഷേ, സംപാനയുടെ അസ്തിത്വം പുനർജനിക്കാൻ ജെൽ സോമിഹയുടെ ആത്മത്യാഗം വഴിയൊരുക്കി. രോഗത്തിനടിമയായി മരിച്ച ജെൽസോമിനക്കാണ്‌, ജീവിച്ചിരുന്ന ജെൽസോമിനയേക്കാൾ കൂടുതൽ സ്നേഹം എന്ന യാഥാർത്ഥ്യത്തെ സംപാനോ മനസ്സിലാക്കുന്നു. മനുഷ്യർക്കിടയിൽ ആശയവിനിമയം അസാധ്യമായിത്തീരുന്നതിന്റെ ഫലമായി ജീവിതം തന്നെ കൈവെടിഞ്ഞ അവളുടെ സാന്നിദ്ധ്യം അയാളുടെ ഏകാന്തത്തയിൽ അനുഭവപ്പെടുമ്പോൾ അയാൾക്ക്‌ വന്നു ചേരുന്ന കുറ്റബോധം, അയാളെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു. സ്നേഹരഹിതമായ ഒരു ജീവിതത്തിലൂടെ തനിക്ക്‌ നഷ്ടപ്പെട്ട യഥാതഥമായ കലാഭിരുചികൾ അവളുടെ ആത്മത്യാഗത്തിലൂടെ അയാൾ കണ്ടത്തുന്നു.
ജീവിതത്തിന്റെ നിർവ്വചനാതീതമായ രഹസ്യാത്മകതയുടെ പ്രതീകമായി ഫെല്ലിനി കടലിന്റെ സാന്നിദ്ധ്യം തുടക്കത്തിലും അവസാനത്തിലും കാണിക്കുന്നുണ്ട്‌. ഈ രണ്ടു രംഗങ്ങളിൽ മാത്രമാണ്‌ കടൽ സജീവസാന്നിദ്ധ്യമായി വരുന്നുള്ളു. രാത്രിസമയം മദ്യപിച്ച്‌ വശംകെട്ട്‌ കടൽത്തീരത്ത്‌ നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തിലേക്ക്‌ മിഴികൾ നട്ട്‌ മലർന്ന്‌ കിടക്കുന്ന അയാളുടെ ജീവിതം തന്നെ ഒരു ചൂതാട്ടമായിരുന്നു. ആ ചൂതാട്ടത്തിലൂടെ അടുപ്പമുള്ള സകലരും അയാളിൽ നിന്നകന്നിരിക്കുന്നു. താനെന്നും ഒറ്റയ്ക്കായിരുന്നുവേന്ന സത്യം അയാൾ മനസ്സിലാക്കുന്നു. പശ്ചാത്തലത്തിൽ ജെൽ സോമിന പാടാറുള്ള നേർത്ത വിഷാദഗാനത്തിന്റെ അലകൾ അയാളിലേക്ക്‌ തെന്നിവരുന്നു. ഈ നിമിഷംവരെ മൃദുലവികാരങ്ങൾക്ക്‌ തീരെ സ്ഥാനമില്ലാതിരുന്ന തന്റെ ഹൃദയത്തിൽ പുതിയൊരു വെളിച്ചം വന്ന്‌ കയറിയിരിക്കുന്നു. കാലം സമ്മാനിച്ച ഓർമ്മകൾ മാത്രമേ കൂട്ടിനൊള്ളുവേന്നറിയുമ്പോൾ, സ്വന്തം അസ്തിത്വത്തിന്റെ അനിവാര്യമായ പരിസമാപ്തിയിലേയ്ക്ക്‌ അയാൾ നടന്നടുക്കുകയാണ്‌. ലാസ്ട്രഡയിലെ ഈ അവസാനരംഗം മാത്രം മതി, ഫെഡറിക്കോ ഫെല്ലിനിയുടെ സ്ഥാനം ലോകസിനിമാരംഗത്ത്‌ ശാശ്വതീകരിക്കാൻ. ഫെല്ലിനിയുടെ മറ്റൊരു വിഖ്യാത സിനിമയാണ്‌ 1963-ൽ പുറത്തിറങ്ങിയ 'എയിറ്റ്‌ ആൻഡ്‌ ഹാഫ്‌' (8.5). ഒരു സംവിധായകൻ നേരിടുന്ന ആശയ ദാരിദ്രം - അതിന്റെ അന്വേഷണമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. അതേസമയം, തന്റെ ബാല്യജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമ്മകൾ, മതത്തെ സംബന്ധിച്ച്‌ അയാൾ കൊണ്ടുനടക്കുന്ന ചില സംശയങ്ങൾ ഇവയും തന്റെ ആത്മാംശമടങ്ങിയ ചിത്രത്തിൽ കാണാൻ കഴിയും. അവിടെ സ്നേഹവും സ്നേഹരാഹിത്യവും, തനിക്ക്‌ പിടിപെട്ടിട്ടുണ്ടോ എന്ന്‌ സംശയിക്കപ്പെടുന്ന ലൈംഗികകുഴപ്പങ്ങളും എല്ലാം ഒന്നൊന്നായി കടന്നുവരുന്നു. ഇവിടെ സംവിധായകന്റെ മനസ്സിലേക്ക്‌ കടന്നിറങ്ങി അയാളെ പിടികൂടുന്ന ഭീതിദമായ ചുറ്റുപാടുകളെ ക്യാമറ തന്നെ പിടികൂടുന്നതുപാലെ തോന്നാം. ഓർമ്മയും ഭ്രമകൽപനയും ഇടകലർന്ന മാജിക്കൽ റിയലിസത്തിന്റെ ചുവടുപിടച്ചുള്ള ആവിഷ്കാരം - അതാണ്‌ ഫെല്ലിനി സാധിച്ചെടുത്തത്‌. 'ഗിദോ' എന്ന്‌ പേരുള്ള ഈ സംവിധായകന്റെ മനസ്സിൽ കടന്ന്‌ വരുന്ന അന്തസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭാവപകർച്ചകൾ പകർത്തിക്കാട്ടാൻ ക്യാമറമാന്റെ അകമഴിഞ്ഞ സഹായവും ഫെല്ലിനിയെ തുണച്ചിട്ടുണ്ട്‌. ഒരു സംവിധായകനെന്ന നിലയിൽ തനിക്കൊരു പുനരുദ്ധാരണം സാദ്ധ്യമാണോ എന്ന ഭയം കലർന്ന ഒരു സന്ദേഹമാണ്‌ അയാളെ പിടികൂടിയിരിക്കുന്നത്‌. തനിക്ക്‌ വന്നുപെട്ട ആലസ്യം, നിഷ്ക്രിയത്വം ഇവയൊക്കെ മറികടന്നുള്ള ഒരുയർത്തെഴുന്നേൽപാണ്‌ അയാൾ ലക്ഷ്യമിടുന്നത്‌. അങ്ങനൊരുയർത്തെഴുന്നേൽപ്‌ അയാൾക്ക്‌ ലഭിച്ചുവോ എന്നത്‌ പ്രേക്ഷകന്റെ ചിന്താഗതിക്ക്‌ വിട്ടുകൊടുത്തപോലെ തോന്നാം. പക്ഷേ, അങ്ങനെ പ്രക്ഷകന്റെ ചിന്താതലത്തെ ഉദ്ദേ‍ീപിപ്പിക്കുന്നതിന്‌ വേണ്ടിയാണോ എന്നറിയില്ല, ഇവിടെ ഫെല്ലിനി ഗിദ്ദോവിന്‌ ലഭിക്കുന്ന മനഃശാസ്ത്രചികിത്സയുടെ ഭാഗമായി നേടുന്ന ഒരുൾക്കാഴ്ച തന്മയീഭാവത്തോടെ വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമായി ഏതാനും കള്ളന്മാർ ചേർന്ന്‌ ഒരു നൃത്തം അവതരിപ്പിക്കുന്നുണ്ട്‌. ഈ നൃത്തത്തിന്റെ കേന്ദ്രഭാഗത്ത്‌ സംവിധായകനുമുണ്ട്‌. അതുവഴി താൻ നിർമ്മിക്കാൻ പോകുന്ന സിനിമയുടെ അഭിനേതാക്കളെയും കണ്ടെത്തുകയാണ്‌ ഇവിടെ സാവകാശത്തിൽ സംവിധായകൻ അയാളുടെ ജോലി കണ്ടെത്തുന്നതിനായുള്ള ഇച്ഛാശക്തി വീണ്ടെടുത്തത്തായി വ്യാഖ്യാനിക്കാം. നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്തുവേന്ന സൊ‍ാചന-ഇവിടെ സിനിമയുടെ അവസാനം എങ്ങനെയാണെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകന്‌ വിട്ടുകൊടുത്തിരിക്കുന്നു. ഫെല്ലിനിയുടെ പലചിത്രങ്ങളും പ്രേക്ഷകരുടെ ബുദ്ധിപരമായ ആഖ്യാനതലം ആവശ്യപ്പെടുന്നതാണ്‌. ഫെല്ലിനിയുടെ മിക്കചിത്രങ്ങളും ഉന്നതത്തലത്തിലുള്ള ആസ്വാദനതലം ആവശ്യപ്പെടുന്നതാണെങ്കിലും പ്രേക്ഷകരുടെ നിശിതമായ വിമർശനങ്ങൾക്കും അക്ഷേപങ്ങൾക്കും പാത്രമായ ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌. 'ലാഡോൾസ്‌ വിറ്റ' ഒരു നൈറ്റ്‌ ക്ലബ്ബിൽ സ്ട്രിപ്റ്റീസ്‌ നൃത്തം ചെയ്ത ടർക്കിഷ്‌ ഡാൻസർ ഹാരിഷ്ണാനയുടെ ചിത്രം പത്രങ്ങളിൽ കണ്ടതോടെയാണ്‌, ഈ ചിത്രത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്‌. 1956 ലെ മെയ്‌ ദിനത്തിൽ സെന്റ്‌-പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന്‌ ക്രിസ്തുവിന്റെ പ്രതിമ ഇറക്കുന്ന ദൃശ്യം കാണാനിടയായതും സ്ട്രിപ്പ്റ്റീസ്‌ ഡാൻസറുടെ പടം പത്രത്തിൽ വന്നതും ചേർത്ത്‌ പുതിയൊരാശയത്തിന്‌ രൂപം കൊടുക്കുകയായിരുന്നു. 'അനിതാ എക്ബർഗ്‌' എന്ന നടിയായിരുന്നു ഡാൻസറുടെ റോളിൽ വന്നത്‌. സെന്റ്പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിലെ കപ്പേളയിലേയ്ക്ക്‌ പ്രകോപനപരമായ രീതിയിൽ ഡ്രസ്സ്‌ ചെയ്ത്‌ നടന്നു കയറുന്ന ഒരുവൾ-തീർച്ചയായും ചിത്രം കടുത്ത മതവിശ്വാസികളെയും പുരോഹിത വർഗ്ഗത്തേയും അരിശം കൊള്ളിച്ചതിൽ അവരെ കുറ്റം പറയാനാവില്ല. ആ ചിത്രം പുറത്തിറങ്ങിയപ്പോൾ ടിക്കറ്റിന്റെ വില കരിഞ്ചന്തയിൽ കുത്തനെ ഉയർന്നതും അതുവരെ ഉണ്ടായിരുന്ന ബോക്സ്‌ ഓഫീസ്‌ റിക്കാർഡ്‌ തകർന്നതും അവരെ ക്രുദ്ധരാക്കി. സേൻസർ ബോർഡിന്റെ നടപടികൾക്ക്‌ വിധേയമാകുന്നതിന്‌ മുന്നേതന്നെ ആഭാസകരമായ സീനുകളുള്ള ചിത്രം കാണുന്നതിന്റെ തിരക്കായിരുന്നു. ടിക്കറ്റ്‌ കിട്ടാനായി ആൾക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന ചിത്രങ്ങൾ സഹിതമുള്ള വാർത്തകൾ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതോടെ, ഫെല്ലിനിയുടെ അതുവരെ ഇറങ്ങിയ ചിത്രങ്ങളേക്കാൾ കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രം 'ലാഡോൻസ്‌ വിറ്റ' ആണെന്നത്‌ ഫലത്തിൽ അദ്ദേഹത്തിന്‌ കുപ്രസക്തിയാണ്‌ നൽകിയത്‌. 1960 ഫെബ്രുവരിയിൽ മിലനിലെ ഒരു പ്രദർശന ഹാളിൽ വച്ച്‌ ഈ ചിത്രം കണ്ട ഒരുവൻ ക്രൂദ്ധനായി അവിടെ സന്നിഹിതനായിരുന്ന ഫെല്ലിനിയുടെ മേൽ കാർക്കിച്ചു തുപ്പുകയുണ്ടായി എന്നത്‌ തന്നെ യാഥാസ്ഥിതികരെയും മതവിശ്വാസികളെയും എങ്ങനെ ചിത്രം പ്രകോപിപ്പിച്ചുവേന്നതിന്‌ തെളിവാണ്‌. അധിക്ഷേപിക്കുന്നവരുടേയും വിമർശകരുടേയും എണ്ണം ഏറിയപ്പോൾ ഈ ചിത്രം വീണ്ടും സേൻസർ നടപടിക്ക്‌ വിധേയമാക്കണമെന്ന്‌ വത്തിക്കാൻ ആവശ്യപ്പെട്ടു. റോമിലെ പുരോഹിതരുടെ സംഘടനചിത്രം നിരോധിക്കണമെന്നുവരെ ആവശ്യപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിന്‌ അനുകൂലമായി സംസാരിക്കാനും ആൾക്കാരുണ്ടായി. സാൻഫെഡെയിലെ ജെസ്യൂട്ടുകൾ ചിത്രത്തിന്‌ അനുകൂലമായി സംസാരിച്ചതു സഭാന്തരീക്ഷം വീണ്ടും കലുഷിതമാവാനേ സഹായിച്ചുള്ളു. കാണിലെ ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രത്തിന്‌ സ്പേഷ്യൽ പരാമർശം ലഭിച്ചുവേങ്കിലും ജൂറിമാരുടെയിടയിലും ഭിന്നാഭിപ്രായം വരികയുണ്ടായി. ഫെല്ലിനിയെപ്പറ്റിയുള്ള മറ്റൊരാക്ഷേപം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പല ഇമേജുകളും ദൃശ്യങ്ങളും ആവർത്തിക്കുന്നുവേന്നതാണ്‌. 8.5 ലിൽ കണ്ട കുള്ളന്മാരുടെ നൃത്തം അതിന്‌ മുമ്പിറങ്ങിയ ലാസ്ട്രയിലും ചിത്രീകരിച്ചതാണ്‌. വേറൊന്ന്‌ അദ്ദേഹം ഷൂട്ടിംഗ്‌ സമയത്തും തിരക്കഥ മാറ്റി എഴുതുന്നുവേന്നുള്ളതാണ്‌. ഒരു സിനിമയുടെ പെർഫെക്ഷന്‌ വേണ്ടി ചിലപ്പോൾ എഴുതപ്പെട്ട തിരക്കഥ മാറ്റിവച്ച്‌ വേറൊന്ന്‌ എഴുതിയെന്നിരിക്കും.
ഒരു ചിത്രം-അതിന്റെ കഥ എഴുതി സംവിധാനം ചെയ്യുക എന്നത്‌ തന്റെ ദേഹത്ത്‌ ബാധിച്ച അസുഖം പുറത്ത്‌ ചാടിക്കുന്നതിന്‌ തുല്യമാണെന്നാണ്‌. വേറൊന്നുകൂടി അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ചതും എന്നാൽ ഒരിക്കലും സാധിക്കാതെ പോയതും തന്റെ ഫിലിമിലേക്ക്‌ പകർത്താൻ ശ്രമിച്ചിട്ടുണ്ട്‌. തനിക്കൊരു പ്രണയജീവിതം ഉണ്ടായിട്ടില്ലെന്ന്‌ തുറന്ന്‌ പറയുന്ന ഫെല്ലിനി തന്റെ സിനിമയിലൂടെ പ്രണയിതാക്കളുടെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, അത്‌ സാധാരണ സിനിമകളിലെ പ്രണയജീവിതമല്ല, പ്രേക്ഷകരുമായി സംവേദിക്കാനുതകുന്ന ഒരാസ്വാദനതലം സൃഷ്ടിക്കാൻ വേണ്ടി ഫാന്റസിയും റിയലിസവും കലർന്ന ആവിഷ്ക്കാരരീതി ലാസ്ട്രഡയിൽ താൻ പകർത്തിയത്‌ അത്തരമൊരു ആഖ്യാനരീതിയാണെന്ന്‌ ഫെല്ലിനി പറയുന്നു.
മേക്കിംഗ്‌ എ ഫിലിം (FARE UN FILM) എന്ന പുസ്തകത്തിൽ ഫെല്ലിനി അതിനെപ്പറ്റി പറയുന്നുണ്ട്‌. ആ സിനിമ തുടങ്ങിയ സമയത്ത്‌ ആശയക്കുഴപ്പമുണ്ടാകത്തക്ക അനിശ്ചിതത്വം കലർന്ന-മനസ്സിൽ കടന്നുകൂടിയ ഒരു വികാരം-അത്‌ വേദന കലർന്ന ഒരു മധുരവികാരമായി പടർന്ന്‌ തന്നെ വല്ലാതെ കുഴക്കി എന്ന്‌ പറയുന്നു. അത്‌ ഒരു നിഴൽപോലെ തനിക്ക്‌ മീതെ തങ്ങി നിൽക്കുന്നുവേന്ന തോന്നലിലായിരുന്നു. പിന്നീട്‌, ആശയം വളർന്ന്‌ വികസിച്ച്‌ സിനിമയാക്കി മാറ്റുകയായിരുന്നു! ലാസ്ട്രഡ. ഫെല്ലിനിയുടെ എല്ലാ ചിത്രങ്ങളും യാഥാർത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്നതാണ്‌. പ്രേക്ഷകന്റെ പങ്കാളിത്തം വെറും സിനിമ കാണലിൽ ഒതുങ്ങുന്നില്ല. അവരുടെ ചിന്തയുടെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നു. 1993 ഒക്ടോബർ 30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കലവൂർ രവി ഒരു പൂമരമായിരുന്നു

m k harikumar

രവി ഒരു പൂമരമായിരുന്നു. ആ മരം സുഗന്ധമുള്ള പൂക്കൾ പൊഴിച്ചതു, അതിനു വേണ്ടിയായിരുന്നില്ല. മറ്റുള്ളവർക്ക്‌ വേണ്ടിയായിരുന്നു.

വാസ്തവത്തിൽ കലവൂർ രവി സാറിനെ എന്നാണ്‌ കണ്ടതെന്ന്‌ എനിക്കോർക്കാൻ പറ്റുന്നില്ല. ആ പരിചയം യഥാർത്ഥ സ്നേഹമായി വളരുകയാണ്‌ ചെയ്തത്‌. എന്റെ വ്യക്തിത്വത്തെയെന്നെപോലെ എന്റെ എഴുത്തിനോടും രവിസാറിനു പ്രത്യേക വാത്സല്യമായിരുന്നു. എന്നെ എത്ര പ്രാവശ്യം അദ്ദേഹം കലവൂരിലെ വീട്ടിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നു. വിളിക്കുമ്പോൾ കാർ ഏർപ്പാടാക്കും. തിരിച്ചുപോരുമ്പോഴും കാർ അയച്ചുതരും. ഇതെല്ലാം അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു.
കലവൂർ രവി എപ്പോഴും ആശയങ്ങളുടെ കാമുകനായിരുന്നു. അദ്ദേഹം വാർത്തകളും മറ്റും വിവരിക്കുന്നത് എന്നെ പുതിയ ഒരു അറിവിലേക്ക്‌ നയിക്കുന്നതിനുപകരിച്ചിട്ടുണ്ട്‌.

കലവൂർ രവി അവസാനകാലത്ത്‌ ധാരാളം എഴുതി. പുതിയ ലേഖനങ്ങൾ ആഴ്ചതോറും എനിക്കു അയച്ചുതരുമായിരുന്നു. മനുഷ്യമസ്തിഷ്കം, സാഹിത്യം, വേദാന്തം, മന:ശ്ശാസ്ത്രം, തത്വചിന്ത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌, ഒരിക്കലും തീരാത്ത ഒരു തൃഷ്ണ അദ്ദേഹത്തിൽ ബാക്കിയുണ്ടായിരുന്നു. നിഷേ , കീർക്കഗോർ, ഫിജോഫ്‌ കാപ്ര തുടങ്ങിയ ചിന്തകർ രവിയുടെ കിടപ്പുമുറിയിൽ ഉണ്ടായിരുന്നപോലെ അനുഭവപ്പെട്ടു. രവി വളരെ സീരിയസ്സായാണ്‌ എഴുതുന്നത്‌ . ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ ഇതര പാശ്ചാത്യ ആശയസംഹിതകളുമായി അടുപ്പിച്ചുകൊണ്ട്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌.

രവി ഒരു പൂമരമായിരുന്നു. ആ മരം സുഗന്ധമുള്ള പൂക്കൾ പൊഴിച്ചത് , അതിനു വേണ്ടിയായിരുന്നില്ല. മറ്റുള്ളവർക്ക്‌ വേണ്ടിയായിരുന്നു.
ജീവിതാന്ത്യകാലത്തെ ഏകാന്തത , ഭാര്യയുടെ മരണശേഷം അത്‌ വർദ്ധിച്ചിരുന്നെന്നു തോന്നുന്നു. സർഗ്ഗാത്മക കർമ്മങ്ങളിലൂടെ അത് ഫലംതരുന്ന വടവൃക്ഷമായി രൂപാന്തരപ്പെടുകയായിരുന്നു.
ഞങ്ങൾ തമ്മിൽ എന്തായിരുന്നു ബന്ധം? ഞാൻ അതേപ്പറ്റി പലപ്പോഴും ആലോചിച്ചിട്ടുണ്ട് . അദ്ദേഹം എന്റെ കാര്യത്തിൽ വലിയ ശ്രദ്ധാലുവായിരുന്നു. എന്റെ എഴുത്തിന്റെ വലിയൊരു ഉടമസ്ഥനെപ്പോലെയാണ്‌ അദ്ദേഹം പെരുമാറിയിരുന്നത്‌. മിക്കപ്പോഴും രാവിലേയാവും വിളിക്കുക. അടുത്തകാലത്തായി പകലേപ്പോഴെങ്കിലുമാവും വിളിക്കുക. 'കലാകൗമുദി' വായിച്ച ശേഷം വിളി പതിവാണ്‌. എന്റെ കോളം 'അക്ഷരജാലക'ത്തെപ്പറ്റി ചിന്തനീയമായ നിരീക്ഷണങ്ങളാണ്‌ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്‌. എല്ലാ വിമർശനത്തിലും എന്നോടൊപ്പമായിരുന്നു അദ്ദേഹം. എന്റെ സാഹിത്യ ജീവിതത്തിനു വലിയ തണലായിരുന്നു രവിസാർ.
രവിസാറിന്റെ കുടുംബ വീട്ടിൽ ഒരു ദിവസം സന്ധ്യയ്ക്ക്‌ എല്ലാവരെയും വിളിച്ചുകൂട്ടി എനിക്കൊരു ഉപഹാരം തന്നു. നന്നായി എഴുതാനുള്ള പ്രചോദനം. ഒരു കൊതുമ്പു വള്ളത്തിന്റെ ശിൽപമായിരുന്നു ആ ഉപഹാരം. ഞാനും മാത്യു നെല്ലിക്കുന്നും ചേർന്ന്‌ എഴുത്ത്‌ ഓൺ ലൈൻ തുടങ്ങിയപ്പോൾ, അതിനോടും അദ്ദേഹം



സഹകരിച്ചു. രവിസാറിന്റെ കോളം ഞങ്ങൾ സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. അദ്ദേഹം മുടങ്ങാതെ ലേഖനങ്ങൾ അയച്ചുതന്ന്‌ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
നിഷ്കളങ്കമായ മനസ്സായിരുന്നു രവിസാറിന്റേത്‌. മറ്റുള്ളവർക്ക്‌ നന്മവരാൻ വേണ്ടി ഇതുപോലെ പ്രവർത്തിക്കാൻ ആർക്കു കഴിയും?
എന്റെ സാഹിത്യജീവിതം 25 വർഷം പൂർത്തിയാക്കിയപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച സന്തോഷം ഞാനിന്നുമോർക്കുന്നു. എനിക്കു ഡൽഹിയിൽ സ്വീകരണം നൽകണമെന്നാണ്‌ അദ്ദേഹം ആഗ്രഹിച്ചതു. ഇതിനായി അദ്ദേഹം ഡൽഹിയിലുള്ള ചിലരെ വിളിച്ചത് എനിക്കറിയാം.

'ഓറ' മാസികയിൽ രവിസാറിന്റെ ലേഖനങ്ങൾ മിക്കപ്പോഴും വരും. ആ ലേഖനങ്ങൾ അദ്ദേഹത്തിന്റെ ദാർശനികമായ ആഴം വ്യക്തമാക്കി തന്നിട്ടുണ്ട്‌. രവിസാറിന്റെ മനസ്സ്‌ സദാ പ്രതികരണ ക്ഷമമായിരുന്നു. സ്നേഹ വിശുദ്ധിയോടെ ചിരിക്കാൻ കഴിയുമായിരുന്ന അദ്ദേഹത്തിനു ക്ഷോഭമില്ലായിരുന്നു; എന്നാൽ അന്വേഷണബുദ്ധിയും അനുകമ്പയും ധാരാളമുണ്ടായിരുന്നു.
ആശയങ്ങളെ അതീതമായ സങ്കലനപ്പട്ടികയിലെ അക്കങ്ങളായി കാണാൻ രവിസാറിനു കഴിഞ്ഞു. ആ അക്കങ്ങൾ തിരിച്ചും മറിച്ചും കൂട്ടിനോക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു. ചിലപ്പോൾ പട്ടികയ്ക്ക്‌ പുറത്തേക്ക്‌, നിയമം തെറ്റിച്ച്‌ അദ്ദേഹം ഒറ്റയാൻ യാത്രകൾ നടത്തും. ദൈവനിഷേധികളെ ദൈവവിശ്വാസികൾക്കു മുഖാമുഖം നിർത്താൻ കഴിയുന്നത്‌ അപ്പോഴായിരുന്നു. കണക്കുകൾ ഒരിക്കലും അവസാനിച്ചിരുന്നില്ല. മനുഷ്യമനസ്സ്‌ എന്ന കടങ്കഥയിൽ, സാങ്കൽപിക അക്കങ്ങളായി അദ്ദേഹം രൂപീകരിച്ച ആശയലോകങ്ങൾ നമ്മെ എന്നും പ്രലോഭിപ്പിക്കാൻ പോന്നതായിരുന്നു.
പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ഒരിക്കൽ സമാഹരിച്ച്‌ പുസ്തകമാക്കാൻ അദ്ദേഹം സന്മനസ്സ്‌ കാണിച്ചു. 'മനുഷ്യൻ മരിക്കുന്നില്ല' എന്നായിരുന്നു ആ ലേഖന സമാഹാരത്തിന്റെ പേര്‌. രവിസാറും മരിക്കുന്നില്ല. മനുഷ്യൻ എങ്ങനെയാണ്‌ മരിക്കുന്നത്‌, അവൻ സൃഷ്ടിച്ച ചിന്തകൾ ഇവിടെയെല്ലാമുള്ളപ്പോൾ?

'മനുഷ്യൻ മരിക്കുന്നില്ല' എന്ന കൃതിക്ക്‌ അവതാരിക എഴുതാൻ അദ്ദേഹം എന്നോടാണ്‌ ആവശ്യപ്പെട്ടത്‌. രാഷ്ട്രീയ, സാഹിത്യരംഗങ്ങളിൽ എത്രയോ പ്രഗത്ഭർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായുണ്ട്‌. എന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണത്‌. എന്റെ വാക്കുകളിൽ അദ്ദേഹം സ്നേഹപൂർവ്വമായി രേഖപ്പെടുത്തിയ വിശ്വാസത്തിന്റെ അടയാളമാണത്‌.
രവിസാർ രോഗം മൂർച്ഛിച്ച്‌, മതിലകം ഗ്രീൻകാർഡ്‌ ആശുപത്രിയിലാണെന്ന്‌ ഞാനറിഞ്ഞത്‌ വൈകിയാണ്‌. സാറിന്റെ ഫോൺകോൾ ഇല്ലാതായപ്പോഴാണ്‌ ഞാൻ വീട്ടിലേക്ക്‌ വിളിച്ച്‌ തിരക്കിയത്‌. അപ്പോൾ മകന്റെ ഭാര്യയാണ്‌, അദ്ദേഹത്തിന്റെ രോഗനിലയെപ്പറ്റി പറഞ്ഞത്‌. പിറ്റേദിവസം ഞാൻ മതിലകം ആശുപത്രിയിൽ പാഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ച എനിക്കു വിവരിക്കാൻ പ്രയാസമുണ്ട്‌. രവിസാറിനു സംസാരിക്കാൻ പറ്റുന്നില്ല. ക്ഷീണം കൊണ്ട്‌ ഉറക്കത്തിൽ നിന്ന്‌ ഉറക്കത്തിലേക്ക്‌ വഴുതുകയാണ്‌. കൈകാലുകളിലും ഉടലിലും നീരുവന്ന്‌ വീർത്തിട്ടുണ്ട്‌. ഡോക്ടർമാർ ഉപേക്ഷിച്ചപോലെ! എന്നിട്ടും ഞാൻ ഉറക്കെ, 'രവി സാറേ, ഹരികുമാറാണ്‌ 'എന്ന്‌ വിളിച്ചു പറഞ്ഞു. രണ്ട്‌ മൂന്ന്‌ വിളിച്ചപ്പോൾ അദ്ദേഹം കണ്ണുകൾ തുറന്നു. അൽപനേരം കൊണ്ട്‌ എന്നെ മനസ്സിലായെന്ന്‌ വ്യക്തം. ആങ് ഹാ.... എന്ന്‌ ചിറകോട്ടിക്കൊണ്ട്‌ മൂളാനല്ലാതെ അദ്ദേഹത്തിനു ഒന്നിനും കഴിയുമായിരുന്നില്ല. ഒരു ചെറിയ ചിരി അനൈഹികമായ പരിതാപങ്ങളോടെ, സ്നേഹമിന്നലോടെ ആ മുഖത്ത്‌ വന്ന്‌ പെട്ടെന്ന്‌ മാഞ്ഞുപോയി. രവിസാർ വീണ്ടും ഉറക്കത്തിൽ പ്രവേശിച്ചു.
രവിസാർ എന്റെ സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു. നമ്മുടെ ചിന്താജീവിതത്തിന്‌ വല്ലപ്പോഴും ലഭിക്കാറുള്ള അളവറ്റ പിന്തുണയും കരുത്തുമായിരുന്നു അദ്ദേഹം തന്നത്‌.
ഈ ചിന്തകൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു.

ആസ്വാദനം

വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)
n a s perinjanam bangalore

ഇന്ന്‌ നമ്മുടെ ഭാഷയിൽ കവിത വായിക്കുന്നവരേക്കാൾ കൂടുതൽ പേർ കവിതയെഴുതുന്നവരാണ്‌. എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കവിതയുടെ ഇത്തരത്തിലുള്ള ജനകീയതയിൽ ഒട്ടും ആഹ്ലാദത്തിന്‌ വകയില്ലായെന്നതാണ്‌ ദുഃഖകരമായ മറ്റൊരു സത്യം. ഭാഷയെ സംബന്ധിച്ചിടത്തോളം കവിത മഹത്തരമാണെന്ന തിരിച്ചറിവായിരിക്കാം അത്തരമൊരവസ്ഥാവിശേഷത്തിന്‌ വഴിയൊരുക്കിയത്‌. നിർഭാഗ്യകരമെന്നു പറയട്ടെ ആധുനികതയുടെ പേരിൽ സുന്ദരിയും, സൗഭാഗ്യവതിയുമായ കവിതയുടെ മൂക്കും, മുലയുമരിയുകയാണ്‌ അവരിൽ പലരിന്നും ചെയ്തുകൊണ്ടിരിക്കുന്നത്‌.
കവിതക്ക്‌ 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച ശ്രീ :ഏഴാച്ചേരി രാമചന്ദ്രൻ പറയുന്നതിങ്ങനെയാണ്‌.
"നമ്മുടെ ഹൃദയത്തെ ഉണർത്താൻ പര്യാപ്തമായ താളാത്മകതയും വാക്കുകൾക്കുള്ളിലെ സ്വയംഭൂവായ ഈണവും മലയാളകവിതക്ക്‌ അത്യാവശ്യമാണെന്ന്‌ ഞാൻ കരുതുന്നു. ഇതൊരു മൂഢവിശ്വാസമാണെന്നു നിനക്കുന്നവരും കണ്ടേക്കാം. ആദിദ്രാവിഡ ഗോത്ര സംസ്കൃതിയുടെ ഈണതാളപാരമ്പര്യത്തിൽ വളർന്നു കൊഴുത്ത മലയാളകവിതയെ ആധുനികതയുടെ ഇടുക്കു തൊഴുത്തിൽ തൽക്കാലം ബന്ധിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ അത്‌ ശാശ്വതമല്ല. വിമർശനം പോലും സർഗ്ഗാത്മകതയുടെ ഉന്നതപദവിയിൽ എത്തി നിന്നിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ?"(ഇപ്പോൾ നദീമുഖം ശാന്തം)
ഈദൃശമായ ഒരവബോധത്തിന്റെ പശ്ച്ചാതലത്തിൽ ശ്രീമതി:ഇന്ദിരാബാലന്റെ "വർഷമുകിലുകൾ" എന്ന കവിതാസമാഹാരം വായിക്കുന്ന ഏതൊരു സഹൃദയനും നിരാശപ്പെടേണ്ടി വരില്ല. മറിച്ച്‌ അനുഗൃഹീതയായ ഒരു എഴുത്തുകാരിയുടെ ഹൃൽസ്പന്ദനങ്ങൾ കവിതാമയമായാവിഷ്‌ക്കരിക്കാൻ അവർക്കിതിലെ മിക്കവാറും കവിതകളിലൂടെ കഴിഞ്ഞിരിക്കുന്നു. "മാതൃത്വം" തുടങ്ങി "കുരുതി" വരെയുള്ള അറുപത്തൊന്നു കവിതകൾ. ഏതൊരു സമാഹാരത്തിലുമെന്നപോലെ ഇതിലേയും എല്ലാ സൃഷ്ടികളും ഒരേപോലെ വായനക്കാരെ ആസ്വദിപ്പിച്ചുകൊള്ളണമെന്നില്ല. ആസ്വാദനം തന്നെ ആപേക്ഷികമാണല്ലോ. എനിക്കിഷ്ടപ്പെടുന്നത്‌ മറ്റൊരാൾക്കങ്ങിനെ ആവണമെന്നില്ല. മറിച്ചും. എന്നിരുന്നാലും "കൃഷ്ണപക്ഷത്തിൽ" നിന്ന്‌ "വർഷമുകിലുകളി"ലെത്തുന്ന കവി ഇവിടെ പടവുകൾ കയറി മുന്നോട്ടു കുതിക്കുകയാണെന്ന കാര്യത്തിൽ സംശയലേശമില്ലതന്നെ.


"കൃഷ്ണപക്ഷവും, വർഷമുകിലുകളും "ശോകമൂകമായ ആത്മസംവേദനത്തിന്റെ ഒരു ദുഃഖപുത്രിയെയാണ്‌ അനുവാചകർക്ക്‌ സമ്മാനിക്കുന്നതെന്ന്‌ തോന്നി.
"വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം "
എന്നാണല്ലോ പ്രശസ്ത കവി അക്കിത്തം നമ്മെ പഠിപ്പിക്കുന്നത്‌,
എങ്കിലും ജീവിതത്തോടുള്ള അദമ്യമായ അഭിവാഞ്ചയും ഒപ്പം ജീവിതത്തിന്റെ അഴുക്കും കരിയും തുടച്ചുനീക്കാനുള്ള ഒരാഭിമുഖ്യവും ചില കവിതകളിൽ നമുക്കു വായിച്ചെടുക്കാൻ കഴിയുന്നുവെന്നത്‌ ആശ്വാസകരം തന്നെ

"തവപൂന്തണലിൽ തലചായ്‌ച്ചണയവെ
സകല താപങ്ങളും അലിഞ്ഞുതീരുന്നു
നോവിന്നാഴം മറന്നു തലോടീടവെ
മനതാരിൽ വിരിയുന്നു നവമുകുളങ്ങൾ" (മാതൃത്വം)
മാതൃത്വത്തിൽ നിന്നാണല്ലോ എല്ലാറ്റിന്റേയും തുടക്കം.
"നിശീഥത്തിൻ നീലയാമങ്ങളിൽ
പൂക്കും നിശാഗന്ധിപോൽ
ധവളാഭ ചൊരിഞ്ഞു വെള്ളി-
കൊലുസ്സണിഞ്ഞ നിലാവായി"
കവിത പൂക്കുന്ന നീലയാമങ്ങളെ എത്ര സുന്ദരമായാണീ കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.
"തപിച്ചു കിടന്ന മോഹങ്ങളുടെ തിരയേറ്റം
മുളപൊട്ടുന്ന പുതുനാമ്പുകളുടെ
അരുണിമ കലർന്ന മന്ദഹാസം
അവിടെയുതിർത്ത പൂനിലാമഴയിൽ
പൂത്ത പരിജാതങ്ങൾ..
സപ്ത വർണ്ണാഞ്ചിതമായ ജീവിതത്തിന്റെ
തിരുമുറ്റത്ത്‌ ഞാൻ
അഞ്ജലീബദ്ധയായി
ആനന്ദാശ്രുധാരകളുമായി
.(സ്നേഹവൈഖരി)
അതീവസുന്ദരം തന്നെ .കാൽപ്പനികതയുടെ ഉച്ചകോടിയിലേക്ക്‌ കുതിക്കുന്ന ഈ ശിൽപ്പചാതുരിയുടെ മുമ്പിൽ നമോവാകം.

"കളിവിളക്കിന്നുജ്ജ്വലകാന്തിയിലൊരു
ജന്മസാഫല്യത്തിൻ മണിക്കിരീടം തിളങ്ങി
അതി ധന്യമാ മുഹൂർത്തമിന്നുമെന്നകതാരിൽ
പ്രോജ്ജ്വലിപ്പൂ കെടാവിളക്കുപോൽ
വാത്സല്യ നിർഭരയായനുമതിയും.....................നൽകിയ മാതാവിന്റെ അനുഗ്രഹാശ്ശിസ്സുകൾ ഏറ്റുവാങ്ങി...തുടക്കം കുറിച്ച ഒരു കലാകാരന്റെ വിജയഗാഥ എത്ര ഭംഗിയായാണ്‌ ചിത്രീകരിക്കുന്നത്‌.(മുഹൂർത്തം)
"തുച്ഛമാം ജീവിതനിമിഷങ്ങളെ
ആളുന്നൊരഗ്നിയിൽ കരിയാതെ
കാക്കുമീ ജീവനത്തുടിപ്പിൻ
സ്നേഹോഷ്‌മളമാം മധുരഗാഥ..."(സ്നേഹോഷ്മളഗാഥ)
ഏതാനും വരികളിലൂടെ ജീവിതത്തെ വാരിപ്പുണരാനുള്ള ഒരഭിനിവേശമാണീ കവിത കാഴ്ച്ച വെക്കുന്നത്‌.

നഗരക്കാഴ്ച്ചകളിൽ ..............ധീരസുന്ദരമീയൂഴി തന്നുടയാടയുരിഞ്ഞാക്ഷേപവർഷം ചൊരിഞ്ഞു,നെഞ്ചു കീറിപ്പായുന്ന വെടിയുണ്ടയും,മതവൈരത്തിൻ കത്തിമുനയും, വിശപ്പിന്നഗ്നി കത്തിക്കാളുന്ന പട്ടടയിൽ വെന്തു നീറുന്നോരുടെ വേദനയും ,തെരുവോരത്തെ എച്ചിലിനായ്‌ ,എല്ലിനായ്‌ ,കടിപിടികൂടും തെരുവുനായ്ക്കളെപ്പോൽ മുരളുന്ന മർത്ത്യനും, അമ്മിഞ്ഞപ്പാലിൻ മധുരമറിയാതെ വളരുന്ന അനാഥപിഞ്ചു ബാല്യങ്ങളും, മക്കളെയൂട്ടാനമ്മ തൻ അരവയർ മുറുക്കിക്കെട്ടി സ്വത്വം വിറ്റു നടക്കും മാതൃത്വത്തിൻ ദീനതകളും തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി സമകാലിക പ്രശ്നങ്ങൾക്കു നേരെ വിരൽ ചൂണ്ടുകയാണിവിടെ ചെയ്യുന്നത്‌. ഒപ്പം അധികാരാന്ധരായി നിഷ്‌ക്രിയത പൂണ്ടു നിൽക്കുന്ന ഭരണസാരഥികളേയും..സത്യത്തിൻ മൂടി തുറന്നു സ്നേഹശാദ്വലഭൂവിൻ മന്ത്രം കേൾക്കാനും ഗർജ്ജനം മുഴക്കിക്കൊണ്ടു തന്നെ ധർമ്മത്തിൻ സ്വർണ്ണകഞ്ചുകം നേടിയെടുക്കാനുള്ള ഒരാഹ്വാനവും ഈ കവിതയിലുണ്ട്‌.

അക്ഷരത്തിന്റെ അക്ഷയഖനി ഭാഷയുടെ ആരണ്യഗർഭത്തിലുദയം കൊണ്ട്‌ സൗന്ദര്യമായ്‌,ശക്തിയായ്‌, സത്യമായ്‌....വാക്കിന്റെ രസായനമായി രൂപം കൊള്ളുന്ന അവസ്ഥയെ കാൽപ്പനികതയിൽ അണിയിച്ചൊരുക്കുകയാണ്‌ "വാക്കിന്റെ രസായനമെന്ന" കവിത.
ആദിത്യമന്ത്രങ്ങളുരുക്കഴിച്ച്‌ തപഃധ്യാനത്തിലെന്ന പോലെ മായാസ്വപ്‌നത്തിലാകൃഷ്ടയായി ,ഉഷഃകിരണങ്ങളുടെ സ്പർശനമേറ്റ്‌ ദിവ്യമായ അനുഭൂതിയിലുണർന്നു ഉജ്ജ്വലമായ സൂര്യകാന്തിയിൽ വിസ്മിതയായി .ലജ്ജാവരണയായി,പ്രണയപാരവശ്യത്തിൻ വികാരോജ്ജ്വല നിമിഷങ്ങളിൽ .അരുണശോഭയിൽ പുളകിതയായി ദിവ്യമായൊരനുഭൂതിയിലാകൃഷ്ടയായി വശം വദയായിക്കഴിഞ്ഞ ഒരു രാഗിണിയെയാണിവിടെ വരച്ചുവെച്ചിരിക്കുന്നത്‌. പേരെടുത്തുപറയാതെ തന്നെ ഒരിതിഹാസകഥാനായികയുടെ ഹൃദയാന്തഃകരണത്തിലെ ആന്ദോളനങ്ങൾ വരച്ചുവെച്ച ഈ തൂലികാ ചിത്രം അനുവാചകരിൽ അനുഭൂതിയുളവാക്കുന്നു. ക്ഷണികതയുടെ മിന്നലാട്ടം പൊലിഞ്ഞ്‌ പടിഞ്ഞാറു പെറ്റുകിടക്കുന്ന ചെങ്കനലിൽ എരിയാൻ തുടങ്ങിയ ഹൃദയം അസ്തമയത്തെ അനുഗമിച്ചെത്തുന്ന തമസ്സിന്റെ വേതാളരൂപികള്‍ വീണ്ടും കരിമേഘങ്ങളെറിയുമോ? എന്ന ആശങ്കയോടെയാണ്‌ "തമസ്സെ വീണ്ടുമെത്തുന്നുവൊ" എന്ന കവിത അവസാനിക്കുന്നത്‌.
;ആർത്തലച്ചു വീണോരു പേമഴക്കൂത്തിൻ
ഭ്രാന്തഭാവം പൂണ്ടു ഭയാർത്തയാക്കിയെന്നെ
നീയന്നൊരുനാൾ..................
മറന്നുവൊ മഴനൂലുകളെ നിങ്ങൾ
പേർത്തുമിവൾ തൻ നരച്ച സ്വപ്‌നത്തെ കാക്കും
വരണ്ടഹൃത്തടത്തിന്നടരുകളിലേക്ക്‌ ചീറിയടിക്കുന്ന
താളമായ്‌ പെയ്തിറങ്ങിയതും
തമസ്സിൻ പാതാള ഗുഹകൾ താണ്ടി വന്നു
വിരഹാതുരയായി നിൽക്കുമീ വസുധയെ
ഉർവ്വരയാക്കുന്നതും നീയല്ലയോ.........
ബഹുഭാവഋതു സംഗീതമായി
പെയ്തിറങ്ങിയോരമൃത വർഷിണീ
നെടുനാളായി കണ്ടിട്ടു നിന്നെ
ഇവൾക്കരികിലണയാനെന്തേ കാലവിളംബം?
വിരഹാതുരയായി നിൽക്കുന്ന വസുധയെ ഉർവ്വരയാക്കുന്ന കാവ്യമഴതന്നെയാണ്‌ "വർഷമുകിലുകൾ" എന്ന കവിത എന്ന്‌ സംശയമില്ല.

ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെക്കുടിച്ചവശയായൊരീ /മകൾക്കിത്തിരി പ്രാണവായു ഇറ്റുവാൻ വന്നതൊ/പഠിച്ചുവൊ മകളെ നി ജീവിതത്തിന്നർത്ഥശാസ്ത്രം? എന്നു ചോദിച്ചുകൊണ്ട്‌ നിൽക്കുന്ന തന്റെ പിതാവിനെ സ്വപ്‌നത്തിൽ ദർശിക്കുന്ന കവിതയാണ്‌` "കനവിൽ വന്ന അച്ഛൻ"

സ്നേഹഗംഗയും, ചാരുസ്വരൂപിണിയും, മഹീതലത്തെ നിധികുംഭമാക്കിയ സാന്ത്വനകുളിർ സങ്കീർത്തനമായി കിനാവിൽ കടന്നുവന്ന മാതാവിന്റെ ചിത്രം ഭാവബന്ധുരം.....................
"ഹാ ഹാ കരോമി"എന്ന കവിത അകാലത്തിൽ പൊലിഞ്ഞ പ്രശസ്തകഥകളിഗായകനായിരുന്ന ശ്രി:കലാമണ്ഡലം ഹൈദരാലിക്കുള്ള ആദരാഞ്ജലിയാണ്‌.
"പ്രതിരോധക്കടമ്പകളേറെ കടന്നു/സ്വസമുദായത്തിന്നഭിമാനപാത്രമായ്‌/സംഗീത കൽപ്പതരുവായ്‌ /വിരാജിച്ച ഗന്ധർവ്വഗായകാ വിതുമ്പുന്നീ വസുന്ധര................./ശാന്തനായുറങ്ങുന്ന ഗാനലോലുപാ/ നമിക്കുന്നു ഞാനീയശ്രുധാരയിൽ/കുതിർന്നൊരു പിടി വാക്കുകളാൽ..............തുടർന്നുള്ള ഗാനകോകിലം, എവിടെ, എന്നീ കവിതകളും ഈ അശ്രുധാരക്ക്‌ അനുബന്ധമായി തോന്നി. സ്വരമാധുരികൊണ്ടും ആവിഷ്ക്കാരചാതുരി കൊണ്ടും ചങ്ങമ്പുഴയുടെ കനകച്ചിലങ്കയൊലിയാണീ കവിതകളിൽ താളലയങ്ങളൊരുക്കുന്നത്‌. അഭിനന്ദിക്കാതെ വയ്യ. സ്ത്രീത്വത്തെ ചവിട്ടിയരക്കുന്ന സമകാലിക ജീവിതത്തിന്റെ അറപ്പും, വെറുപ്പും നിറഞ്ഞ സാമൂഹിക ചാപല്യങ്ങൾക്കെതിരെ അമർഷത്തോടെ പൊട്ടിത്തെറിക്കുകയാണ്‌ "യാജ്ഞസേനി" യിലൂടെ കവി ചെയ്യുന്നത്‌.

"യാജ്ഞ്സേനി നീ ഏകാകിയാണ്‌/ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടവൾ/നിന്റെ യാതനകൾക്കറുതി വരുത്തുവാൻ /ഇനിയൊരു സുദർശനമുയരില്ല/സുദർശനത്തിലും വിഷവായു പുരണ്ടിരിക്കുന്നു. /അസത്യത്തിനെതിരെ മൂർച്ചയുള്ള രസനയുള്ളവളെ/നിന്റെ രസനയും ഭേദിക്കുവാൻ ഹീനർ ഒരുങ്ങിനിൽക്കുന്നു. നീ ലോകത്തു നിന്നും തമസ്ക്കരിക്കപ്പെടുന്നു. അറിയുക, വഞ്ചനയുടെ മുഖമേതെന്ന്‌/സ്ത്രീയെ നിനക്കു രക്ഷ നീ മാത്രം............................

ഇവിടെ ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി വിളംബരം ചെയ്യുന്ന പല ശീലാവതിമാരുടേയും വിങ്ങിപ്പൊട്ടലുകളും, ആത്മനൊമ്പരങ്ങളും പകർത്താനല്ല കവി ശ്രമിക്കുന്നത്‌. മറിച്ച്‌ അമർഷത്തോടെ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയിലേക്ക്‌ വിരൽ ചൂണ്ടുകയാണ്‌ ചെയ്യുന്നത്‌.
ഈ കവിതയോടൊപ്പം നിർത്തിവായിക്കാവുന്ന മറ്റൊരു കവിത "രൗദ്രമാണ്‌".ഇളങ്കോവടികളുടെ ചിലപ്പതികാര നായിക"വിരഹത്തിന്നൊറ്റച്ചിലമ്പും വാളുമായി ജ്വലിച്ചു നിൽക്കുന്ന കണ്ണകിയെ വികാരച്ചോർച്ചയില്ലാതെ തന്നെ നമ്മിലേക്കെത്തിക്കുന്നു.
ഇഹലോകത്തിൻ പ്രയാണം കഴിഞ്ഞു തുഴഞ്ഞുപോയ അച്ഛന്റെ ശയ്യക്കരികെ യിരുന്നു വിതുമ്പുന്ന അമ്മയുടെ ചിത്രം ആരുടേയും കണ്ണു നനയ്ക്കാതിരിക്കില്ല. ഒപ്പം തികട്ടിവരുന്ന ഓർമ്മകളും.
ദ്രുതനടനമാടിയ പാദങ്ങൾ /ആടില്ലിനി കലാശത്തിൻ ചുവടുകൾ/മുദ്രപുഷ്പങ്ങളാൽ പ്രപഞ്ചം വിരിയിച്ച വിരലുകൾ വിടരില്ലിനി/നവരസഭാവങ്ങളിഴ ചേർന്നു തുടിച്ച മിഴിയിണയും/ തുറക്കില്ലായിനിയൊരിക്കലുമെന്ന സത്യത്തിൻ/മുൾമുനയിൽ കോർത്തു വലിച്ചു മാനസം/തോടിയോ മുഖാരിയോ ഏതു രാഗതന്തുവാണീയരങ്ങിലഴിഞ്ഞുവീഴുവതും?(കുന്നിമണികൾ)
"പ്രചണ്ഡതാളം" സുനാമിയുടെ ഭീകരച്ചിത്രം വരക്കുകയാണിവിടെ. പ്രകൃതി തൻ രൗദ്രഭാവം/മുടിയഴിച്ചിട്ടുറഞ്ഞുതുള്ളി രാപ്പകലുകളിൽ/നീരാളിത്തിരകൾക്കുള്ളിൽ പിടഞ്ഞുനീറി /പല്ലവം പോലൊലിച്ചു പൊയ്‌ പൈതങ്ങൾ/ചുടലക്കളരിയാക്കി ധരിത്രിയെ/ ചുടലഭദ്രകാളി നൃത്തം ചവുട്ടി....ഉറ്റവരേയും ഉടയവരേയും അച്ഛനേയും അമ്മയേയും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ട ജനങ്ങൾ...നെട്ടോട്ടമോടിത്തളർന്നു വീഴുന്നതും...ഏതു ജന്മാപരാധത്തിന്റെ പാപഫലമിതെന്നോർത്തു നടുങ്ങിയത്‌ കവി തന്നെയല്ലേ?
തുടർന്നുള്ള ശരശയ്യ, തിരിച്ചറിവ്‌ ,പൊന്‍‌കണി,നിശ്ശബ്ദരാഗം,അമ്മയുടെ തൃപ്പാദങ്ങളിലേക്ക്‌,ചുവപ്പു രാശി, വിരഹ മുരളി,അഗ്നി ,കരുണം, നീലോൽപ്പലങ്ങളെ തേടി,ഇടവപ്പാതി, തട്ടകം, നിയോഗം,കടലിനൊരു ഉണർത്തുപാട്ട്‌,എന്റെ ഗ്രാമം,കടങ്കഥ, കർ‌ണ്ണികാരം, തെരുവ്‌ ,പ്രണയിനി, ഉഷസ്സ്‌ .മൗനഗീതം, കുരുതി എന്നീ കവിതകളിൽ ചിലവ ആശയവും ആവിഷ്ക്കാരവും സമന്വയിച്ചു നിൽക്കുന്ന നിലവാരമുള്ള സൃഷ്ടികളാണ്‌.
എന്നിരുന്നാലും ഒരു പ്രശസ്തകവി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട്‌ മുമ്പൊരിക്കൽ താഴെക്കാണും വിധം പ്രസ്താവിച്ചതായി വായിക്കാനിടയായി. നമുക്കെല്ലാം പ്രയോജനകരവും പ്രോത്സാഹനമർഹിക്കുന്നതുമായ ഒരാശയമാണതെന്നു തോന്നിയിട്ടുണ്ട്‌.

"കവിത പൂർണ്ണതയുടെ മാധുര്യമാണ്‌. അത്‌ ഒരു പ്രതിമയുടെ നെറുകയിൽ വീ‍ഴുന്ന മഞ്ഞുതു‍ള്ളി പോലെ ,മഴത്തുള്ളിപോലെ തന്നെ പുതുതായിരിക്കണം. പ്രതിമ ഭൂതകാലമാണെങ്കിൽ പ്രതിമയിൽ വീഴുന്ന മഞ്ഞുതുള്ളി ഭൂതകാലത്തിൽ വീഴുന്ന വർത്തമാനകാലമാണ്‌."

ശ്രീമതി ഇന്ദിരാബാലന്റെ മേലുദ്ധരിച്ച കവിതകളിൽ"ഉഷസ്സ്‌" എന്നൊരു രചനയുണ്ട്‌. ഇതിൽ പുതിയൊരു പ്രഭാതത്തെ വരവേൽക്കാൻ വേണ്ടി കവി പാടുമ്പോൾ നമുക്കും അതൊന്നേറ്റു പാടാൻ തോന്നിപ്പോകും ....
"മണ്ണിന്റെ കാലത്തള കിലുക്കി മന്ദാരങ്ങൾ
ഉഷസ്സിന്റെ പല്ലവിയേറ്റു പാടി,മുഗ്ദ്ധ-
സ്മേര വദനയായ്‌ നിൽപ്പൂ പ്രകൃതിയാം ജനനി
പാടുന്നു വീണ്ടും തവ അക്ഷയസംഗീതം
നമോവാകം പ്രഭാതമെ നമോവാകം"


വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)

വിൽക്കാനുണ്ട്‌ രത്നം


saju pullan

നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ്‌ അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്‌. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.

കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ്‌ ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.

അഴിമുഖത്തു നിന്നും വീശിയ കാറ്റ്‌ നഗരത്തിലേക്ക്‌ കടന്നു ,കാറ്റ്‌ ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.

രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.

ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട്‌ ഇഷ്ടപ്പെട്ടു അയാൾക്ക്‌. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്‌. തേന്‍‌മധുരമുള്ള ശരീരം. !
ഇന്നിത്രക്ക്‌ മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട്‌ ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്‌. നമുക്ക്‌ പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?

അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട്‌ എന്നെപ്പറ്റി ചിലത്‌ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട്‌ മാത്രമാണ്‌ ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്‌. അങ്ങേക്ക്‌ കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട്‌ സംസാരിച്ചതു തന്നെ ധാരാളം എന്ന്‌ മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ്‌ കുട്ടീ എന്ന്‌ അയാൾ അവളോട്‌ പറഞ്ഞു.


'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന്‌ മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട്‌ കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.

മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ്‌ അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന്‌ കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!

ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്‌. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !

ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?

'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്‌.

"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട്‌ അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.

അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത്‌ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്‌?
എഞ്ചിനീയറിംഗ്‌ ഒന്നാം വർഷം.
യേത്‌ കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ്‌ അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്‌. .............എന്നാണ്‌ പേര്‌

കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല്‌ വിറച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.


അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.

അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക്‌ എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട്‌ ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന്‌ പറയാനുമാവില്ലല്ലോ?

അയാളുടെ കണ്ണുകളിലേക്ക്‌ പാളിനോക്കിക്കൊണ്ട്‌ അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ്‌ പറയില്ലെന്ന്‌ എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്‌.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ്‌ നീ പറഞ്ഞുവരുന്നത്‌?
അതോ, അവൾ ഒന്നു നിർത്തിയിട്ട്‌ നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച്‌ ഏറ്റവും നന്നായി അറിയുന്നത്‌. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ്‌ ഞാൻ പഠിക്കുന്നത്‌.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖം‌മൂടി അഴിഞ്ഞു വീണ്‌ വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.

"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ്‌ സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ്‌ അവൾ പറഞ്ഞത്‌

"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ്‌ വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്‌. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന്‌ അങ്ങ്‌ വില പേശുകയില്ലെന്ന്‌ ഞാൻ കരുതുന്നു.
"യു ബ്ലാക്ക്‌ മെയിൽ മീ ബ്ലഡി ബിച്ച്‌"

"ഓഹ്‌ നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന്‌ അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.

"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ്‌ വയ്‌പ്പ്‌. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന്‌ അറിയാവുന്നതു തന്നെ. അറിയില്ലെന്ന്‌ വെറുതെ ഭാവിക്കുകയാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ്‌ സാർ ഞ്ങ്ങൾ പറയുന്നത്‌. ബ്ലാക്ക്‌ മെയിലിംഗ്‌ എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്‌. മറ്റ്‌ പേര്‌ പറഞ്ഞ്‌ ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട്‌ അങ്ങേക്ക്‌ തന്നെയാണ്‌. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.


എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ്‌ തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത്‌ ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ്‌ . നഷ്ടപ്പെട്ടത്‌ വലുതാണെങ്കിലും നേടിയതും വലുതാണ്‌

ഇനിയുള്ള കാലം പഠനത്തിന്‌ മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക്‌ അടുത്ത മാസത്തേക്കുള്ള ഫീസ്‌ എങ്ങിനെ അയയ്ക്കുമെന്നോർത്ത്‌. മകളെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എഞ്ചിനീയർ ആക്കണം എന്ന്‌ മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ്‌ മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ്‌ എപ്പോഴും ഓർമ്മ വരുന്നത്‌. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത്‌ എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്‌.
ഞാനവളെ എഞ്ചിനീയറിംഗ്‌ പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന്‌ സ്ക്കോളർഷിപ്പ്‌ തരപ്പെട്ടു എന്ന്‌ അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.

ടബ്ബ്‌...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്‌. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ്‌ ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.

ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്‌.

അയാൾ ടെലിഫോണിനരികിലേക്ക്‌ നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന്‌ റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്‌. പിന്നെ ആരാണ്‌ ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്‌

റിസപ്‌ഷനിസ്റ്റില്‍ വിളിച്ച്‌ രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത്‌ ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന്‌ വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ്‌ പിടച്ചു. പുറത്തേക്ക്‌ വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.

അവളുടെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ്‌ കോളേജിലെത്തിയാൽ രണ്ട്‌ അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്‌` അവധികളില്ലാത്ത പഠനകാലമാണ്‌.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക്‌ സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.

കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്‌

thomas neelarmatham


ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തിന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ അദ്ദേഹം പഠിപ്പിക്കുന്ന ഗവണ്‍മന്റ്‌ ഹയർ സെക്കന്ററി സ്ക്കൂളിന്റെ വാർഷികാഘോഷത്തിന്‌ പ്രസംഗിക്കാൻ പോയത്‌. മുഖ്യപ്രഭാഷകന്റെ കസേര നൽകി സുഹൃത്ത്‌ എന്നെ ആദരിച്ചു.

കേരളം ഇന്നു നേരിടുന്ന രാഷ്ട്രീയ- സാമൂഹിക -സാംസ്ക്കാരികരംഗങ്ങളിലെ പ്രതിസന്ധികളെ തലോടിയുണർത്തി ഞാനൊരു വിധം സേവ നടത്തി. പ്രേക്ഷകർ എന്റെ പ്രസംഗം ആവോളം ആസ്വദിച്ചു എന്ന സംതൃപ്തിയോടെയാണ്‌ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഞാൻ വേദി വിട്ടിറങ്ങിയത്‌.
അനന്തരം, നിറം മങ്ങിയ ഗ്ലാസ്സിൽ തണുത്ത വിളറിയ ചായയുടേയും കറുത്തു പൊള്ളിയ പരിപ്പുവടയുടേയും നൊന്തു പഴുത്ത ഞാലിപ്പൂവൻപ്പഴത്തിന്റേയും മുന്നിൽ വിശിഷ്ടാതിഥികളോടൊപ്പം ഇരിക്കുമ്പോള്‍ ചില അദ്ധ്യാപകരും രക്ഷാകർത്താക്കളും പരിചയപ്പെടാനെത്തി.പലരും പ്രസം‌ഗം നന്നായിരുന്നു എന്ന്‌ പ്രശംസിച്ചു. ഞാൻ കൃത്രിമമായ വിനയത്തോടെ പ്രശംസിച്ചവരോട്‌ നന്ദി പറഞ്ഞു യാത്ര പറഞ്ഞിറങ്ങുന്നതിനുമുമ്പ്‌ ആ സ്ക്കൂളിലെ നാലഞ്ച്‌ അദ്ധ്യാപികമാർ എന്റെ ചുറ്റും കൂടി.
കൂട്ടത്തിൽ സുന്ദരിയായ ഒരു ടീച്ചർ എനിക്ക്‌ പരിചയപ്പെടുത്തി.ഞാൻ സന്തോഷത്തോടെ എല്ലാവരോടും കുശലങ്ങൾ അന്വേഷിച്ചു.
സുന്ദരിടീച്ചർ പിന്നെയും എന്നെ വിടാൻ ഭാവമില്ല. ഒടുവിൽ അവർ പറഞ്ഞു
'സാറെ ഞങ്ങളൊരു പ്രത്യേകകാര്യം കൂടി പറയാനാ വന്നത്‌.
ഇതൊരു ഗവണ്‍മന്റ്‌ സ്ക്കൂൾ ആണെന്ന്‌ സാറിനറിയാമല്ലോ.
ഇവിടെ പ്രാഥമികാവശ്യങ്ങൾ നടത്താൻ പോലുമുള്ള സൗകര്യങ്ങളില്ല. പ്രത്യേകിച്ചു ഞങ്ങൾ ലേഡിടീച്ചേഴ്‌സിന്‌. അതുകൊണ്ട്‌ ഞങ്ങളെല്ലാരുംകൂടി പിരിവെടുത്തും ശമ്പളത്തീന്ന്‌ എടുത്തും ലേഡിടീച്ചേഴ്‌സിന്‌ ഉപയോഗിക്കാൻ ഒരു മൂത്രപ്പുരയുണ്ടാക്കാൻ തീരുമാനിച്ചു.അതിലേക്ക്‌ സാറും എന്തെങ്കിലും തരണം.
ടീച്ചറിന്റെ സൗന്ദര്യവും അഭ്യർത്ഥനയും കൂടി തട്ടിച്ചു നോക്കിയപ്പോള്‍ ഞാൻ വീണു. യാത്രപ്പടിയിനത്തിൽ സുഹൃത്ത്‌ എനിക്കു നൽകിയ കവറെടുത്ത്‌ ഞാൻ ആ ടീച്ചറിനു നേരെ നീട്ടി. ടീച്ചറെ നല്ല കാര്യമാണ്‌ നടക്കട്ടെ ഇതു സന്തോഷപ്പൂർവ്വം സ്വീകരിച്ചൊ.

ടീച്ചർ രണ്ടു കൈയും നീട്ടി അത്‌` വാങ്ങി. എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ്‌ ഞാനിറങ്ങി. കുറേ നാൾ കഴിഞ്ഞ്‌ ഒരു പ്രവൃത്തി ദിവസം എറണാകുളത്ത്‌ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ട്‌ ഭാര്യാസമേതനായി ഞാൻ ബസ്‌സ്റ്റാൻഡിൽ നിൽക്കുകയാണ്‌. ദൂരെ നിന്നും ഒരു സ്ത്രീ നിറപുഞ്ചിരിയോടെ എനിക്കഭിമുഖമായി നടന്നു വരുന്നു. എന്നെത്തന്നെയാണൊ അവരുദ്ദേശിക്കുന്നത്‌ എന്ന്‌ മനസ്സിലാകാത്തതിനാൽ ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. അവർ അടുത്തു വരുന്തോറും ചിരിയുടെ മാറ്റ്‌ വർദ്ധിക്കുകയാണ്‌. സംശയാസ്പദമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടവനെയെന്നപോലെ ഭാര്യ എന്നെ ഒളി കണ്ണിട്ടു നോക്കുന്നു.
അവരുടെ ലക്ഷ്യം ഞാൻ തന്നെയായിരുന്നു. ആളിനെ മനസ്സിലാക്കാൻ ഞാനപ്പോഴും പാടുപെടുകയായിരുന്നു.

'സാറെന്താ ഇവിടെ?'
'ഞങ്ങളൊരു കല്യാണത്തിന്‌ വന്നതാ. ഇതെന്റെ ഭാര്യ ജസ്സി. ഞാൻ ഭാര്യയെ പരിചയപ്പെടുത്തി. ജസ്സി, അത്ര തൃപ്തികരമല്ലാത്ത മട്ടിൽ കൈകൂപ്പി ചിരി അഭിനയിച്ചു.

'സാറിന്‌ എന്നെ മനസ്സിലായോ?
ഞാൻ ശരിക്ക്‌ അങ്ങോട്ട്‌ ഓർക്കുന്നില്ല. പക്ഷെ പരിചയപ്പെട്ടതായറിയാം.

അയ്യോ സാറെ കുറച്ചു നാൾ മുമ്പ്‌ ഞങ്ങളുടെ സ്ക്കൂളിലെ പരിപാടിക്കു സാറു വന്നത്‌ ഓർക്കുന്നില്ലേ'
പെട്ടെന്ന്‌ എനിക്കോർമ്മ വന്നു.
ഓ, ശരിയാണ്‌ ഓർക്കുന്നുണ്ട്‌. ടീച്ചറെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ'

നല്ല വിശേഷം സാറെ എല്ലാവർക്കും സുഖമല്ലേ'
അതെ, സാറെ,ങ്‌ ഹാ പിന്നെ മൂത്രപ്പുര കാണുമ്പോഴൊക്കെ ഞാൻ സാറിനെ ഓർക്കും.
അത്രയും പറഞ്ഞുതീർന്നതും അവർക്ക്‌ കയറേണ്ട ബസ്സു വന്നതും ഒപ്പമായിരുന്നു.വീണ്ടും കാണാം എന്ന മംഗളവാക്കോടെയാണ്‌ അവർ കാറ്റുപോലെ ആ ബസ്സിലേക്ക്‌ പാഞ്ഞു കയറിയത്‌.

വീട്ടിലെത്തുന്നവരെ ഭാര്യ എന്നോടു മിണ്ടിയതേയില്ല.

അകത്തേക്കു കയറി , വലിയ ശബ്ദത്തോടെ ബഡ്‌റൂമിന്റെ വാതിലടച്ചുകൊണ്ട്‌ അവൾ എന്നോടു പറഞ്ഞു.
'നിങ്ങൾ ഇത്രയും വൃത്തികെട്ട മനുഷ്യനാണെന്നു ഞാനറിഞ്ഞിരുന്നില്ല.

അതും പറഞ്ഞ്‌ അവൾ അലമുറയിട്ടു കരയാനും തുടങ്ങി.

അതിനു ശേഷം സ്കൂളുകളിലെ പരിപാടികൾക്ക്‌ ക്ഷണിക്കുമ്പോൾ ഭാര്യ അനുവദിച്ചാൽ വരാം എന്നാണ്‌ ഞാൻ പറയുന്നത്‌.

ഇതുപോലെ തന്നെ ഒരു ദുര്യോഗം ഒരിയ്ക്കൽ ഭാര്യയുമായി ഷോപ്പിംഗിന്‌ പോയപ്പോഴും എനിക്കുണ്ടായി.

വീട്ടിൽ നിന്ന്‌ ഇറങ്ങുന്നതിനു മുമ്പേ , അവൾ പറഞ്ഞതാണ്‌ കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ മറക്കരുതേയെന്ന്‌. സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ബൈക്ക്‌ നിർത്തിയതും അവൾ അകത്തേക്ക്‌ ഊളിയിട്ടുകയറുന്നതും ഞൊടിയിടയിലായിരുന്നു. എന്തൊക്കെയോ വാങ്ങാനുള്ള അവളുടെ പരവേശം കണ്ട്‌ പരിഭ്രമിച്ച്‌ ഞാൻ ഇടയ്ക്കിടെ പേഴ്‌സ്‌ തപ്പിക്കൊണ്ട്‌ അതിനുള്ളിൽ നിന്നു.ഏറെ കഴിഞ്ഞു കുളിക്കുന്ന സോപ്പുകൾ വച്ചിട്ടുള്ള ഷെൽഫിന്റെ മുന്നിൽ ഞാനെത്തി. ഉയരം കൂടുതലായതുകൊണ്ട്‌ ആരുടേയും സഹായമില്ലാതെ ഒരു സോപ്പ്‌ കയ്യിൽ കിട്ടിയാൽ അതൊന്നു മണപ്പിച്ചു നോക്കുകയെന്നത്‌ സ്വാഭാവികം. ഞാനും അതേ ചെയ്തുള്ളു. ആ സോപ്പ്‌ തിരിച്ചും മറിച്ചും മണപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ഭാര്യ കൊടുങ്കാറ്റു പോലെ എന്റെ അരികിലേക്ക്‌ ചീറ്റിയടുത്തു.
എന്തു പറ്റി?
ഞാൻ അമ്പരപ്പോടെ ചോദിച്ചു
വാ പോകാം
സോപ്പു വാങ്ങിക്കേണ്ടേ?
സോപ്പും വേണ്ട. ഒരു മണ്ണാങ്കട്ടയും വേണ്ട,.വണ്ടിയെടുക്ക്‌ വീട്ടിൽ പോകാം. ഞാൻ ആദ്യമായി അവളെ അനുസരിച്ചു.


വീട്ടിൽ ചെന്നയുടനെ അവളുടെ പതിവുകരച്ചിൽ തുടങ്ങി.
ഞാൻ ആരും കേൾക്കാതിരിക്കാനായി കതകിന്‌ കുറ്റിയിട്ടു
പിന്നെ ഞാനങ്ങ്‌ ഭർത്താവായി
അൽപ്പം കയർത്ത്‌ തന്നെ സംസാരിച്ചു.
നീയല്ലേ പറഞ്ഞത്‌ ,കുളിക്കുന്ന സോപ്പു വാങ്ങിക്കണമെന്ന്‌. എന്നിട്ട്‌ അതു വാങ്ങിക്കാതെ ഇത്ര ധൃതി വെച്ച്‌ കടയിൽ നിന്ന്‌ ഇറങ്ങിയത്‌ എന്തിനാ?

എന്റെ ശബ്ദം കുറേ കൂടിപ്പോയോ എന്നെനിക്കു സംശയം

എന്നിട്ടും ഞാൻ ആ ചോദ്യം വീണ്ടും ചോദിച്ചു.
എന്തിനാ, കടയിൽ നിന്നിറങ്ങിപ്പോന്നത്‌ എന്ന്‌ നിങ്ങൾക്കറിയണൊ? ഞാൻ ഒരു ഭർത്താവിന്റെ ശബ്ദത്തിൽ തന്നെ പറഞ്ഞു.
'എനിക്കറിയണം"
അവൾ മുൻവശത്തെ മുറിയിലെത്തി. ടീ.വി.യുടെ ശബ്ദം കൂട്ടി. കുട്ടികൾ അതിൽ മുഴുകിയിരിക്കുകയാണ്‌. അകത്തെ ബഹളം ആരും കേൾക്കാതിരിക്കാൻ അവൾ ചെയ്ത പണി എനിക്ക്‌ ഇഷ്ടപ്പെട്ടു.
നിങ്ങൾ അറിയണം ഇല്ലേ?
അവൾ എന്റെ നേർക്ക്‌ ചീറി അടുക്കുകയാണ്‌.
ഇടയ്ക്കിടെ കരച്ചിലിന്റെ ശബ്ദവും.
ഞാൻ ചോദിച്ചു
എടീയെ എന്താ പ്രശ്‌നം?
അവൾ സുനാമിയുടെ തിരയടിക്കുംപോലെ കട്ടിലിൽ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ എന്റെ നേർക്ക്‌ തിരിഞ്ഞു. 'നിങ്ങൾ ഇത്രയും മോശക്കാരനാണെന്ന്‌ ,ദൈവമേ ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.
പിന്നെയും കരച്ചിൽ
എടീ, ഞാൻ എന്തു ചെയ്തെന്നാ നീ ഈ പറയുന്നത്‌?
നാണം കെട്ട മനുഷ്യാ, നാട്ടുകാരുടെ മുന്നിൽ വെച്ച്‌ നിങ്ങൾ ആ കടയിൽ നിന്ന്‌ കൊണ്ട്‌ ആ സോപ്പിന്റെ കവറിന്റെ പുറത്തുള്ള പെണ്ണിന്റെ ചുണ്ടിൽ എത്ര തവണയാണ്‌ ഉമ്മ വെച്ചതു്‌, ഞാനിതെങ്ങനെ സഹിക്കണം?

പിന്നീട്‌ ഞാനൊരിക്കലും ഭാര്യയോടൊപ്പം കുളിക്കുന്ന സോപ്പ്‌ വാങ്ങിക്കാൻ പോയിട്ടില്ല.