Followers

Showing posts with label ezhuth online. Show all posts
Showing posts with label ezhuth online. Show all posts

Monday, February 3, 2014




ഉള്ളടക്കം/ഫെബ്രുവരി 2014



ഇനിയും കെടാത്ത വെളിച്ചം
എം.തോമസ്‌ മാത്യു

പുതപ്പ്
സി വി പി നമ്പൂതിരി

കാക്കനാടന്റെ വഴി
ഡോ.എം.എസ്‌.പോൾ

റിപ്പബ്ലിക്ക്ദിനക്കവിത 2014
ഡോ.കെ.ജി.ബാലകൃഷ്ണൻ

ഒറ്റച്ചിറകുള്ള പക്ഷി
സലില മുല്ലൻ

Mother
Salomi John Valsan
കവിതകളിലേയും പാട്ടുകളിലേയും ‘നീ’
രാം മോഹൻ പാലിയത്ത്Sculpture
ശ്രീദേവി നായർ

ദൂതരെ സ്പർശിയ്ക്കപോലുമരുത്
സുനിൽ എം എസ്മർമ്മരം:മഹമൂദ് ദർവീശ് -
പരിഭാഷ: വി രവികുമാർ

രണ്ടു സ്വപ്‌നങ്ങളും ഒരു യാഥാര്‍ത്ഥ്യവും
താജുദ്ദീൻ

മരണം ഒരു കവിതയാണ്...
ശ്രീപാർവ്വതി

The Hues
Greeshma Mathews
ഉറക്കുപാട്ട്‌
അജയ്മേനോൻ

ശരീരമേ ശരീരമേ
എ വി സന്തോഷ്കുമാർ

സമാധാനം ആവശ്യപ്പെടുന്നത്
ഫസൽ റഹ് മാൻ

അബദ്ധ ജീവിതങ്ങൾ !!!!
ജോണി ജോസഫ്

സന്ദര്‍ശകര്‍
രജീഷ് പാലവിള

മഹാത്മവേ
പഴനി ഭാരതി /പരിഭാഷ : ഭൈരവി നീം

ചൗര പഞ്ചാശിക
ബിജു ജി നാഥ്

രാത്രിയുടെ ലഹരി .......ഗസ്സല്‍ .....
സ്റ്റീഫൻ മിനൂസ്

Monday, September 2, 2013

Friday, August 2, 2013

ezhuth online august2013

COURTESY:GOOGLE
 എഴുത്ത് ഓൺലൈൻ
ആഗസ്റ്റ് 2013


 ഉള്ളടക്കം


രണ്ടു കവിതകള്‍
പി എ അനീഷ്

"അഴീക്കോടിന്റെ കയ്യൊപ്പ് "
ടി.ജി.വിജയകുമാർ
വഴക്കം
ഇ എസ് സതീശൻ
 കാടിറക്കം
സണ്ണി തായങ്കരി

ഈജിപ്ഷ്യന്‍ മമ്മി
ശ്രീപാർവ്വതി

ഓര്‍മ
കെ.എം.രാധ

ചിലപ്പോഴിങ്ങനെയും
ഗീതാജാനകി

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?
രാം മോഹൻ പാലിയത്ത്

ലാപുട : കവിതയെ വായിക്കുമ്പോള്‍
സനൽ ശശിധരൻ

വേദന
ശ്രീകൃഷ്ണദാസ് മാത്തൂർ

ചില സംസ്ക്കാരചിന്തകള്‍
സന്തോഷ് പാലാ

അനാചാരവും പ്രപഞ്ചവും .
ഫൈസൽ  പകൽക്കുറി

My Muses 
Dr K G Balakrishnan
The Piano Room
Winnie Panicker
വിരൂപത...!!!
ശ്രീജിത്ത് മൂത്തേടത്ത്

ഇടത്തോട്ടെഴുതുന്നത്
ടി.പി.അനില്‍ കുമാര്‍

ഗോത്രയാനം
അനിൽ കുറ്റിച്ചിറ

മരിൻ സൊരെസ്ക്യു - സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്
പരിഭാഷ : വി രവികുമാർ

ഓഡ് റ്റു ദ് സീ/ഇബ്രാഹിം അൽ റുബായിയാസ്
പരിഭാഷ :രജീഷ് പാലവിള

കവിതകൾ
പ്രേംകൃഷ്ണ

തിരനോട്ടം
ജയചന്ദ്രന്‍ പൂക്കരത്തറ

അവനേക്കുറിച്ച് നല്ലതു മാത്രം
വിദർഭ






Friday, July 5, 2013

EZHUTHU ONLINE/JULY 2013


 ഉള്ളടക്കം






 മഴയും മലയാളവും
എം.കെ.ചാന്ദ് രാജ്
 വിഭൂതി
ഹരിശങ്കർ അശോകൻ

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?
രാം മോഹൻ പാലിയത്ത്

കവിതയുടെ സിഗ്നല്‍.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍ 

കാത്തിരിപ്പ്
രാജു കാഞ്ഞിരങ്ങാട് 

രണ്ട് ദൃശ്യങ്ങള്‍ക്കപ്പുറം
കെ.എം.രാധ

 മാപ്പപേക്ഷ
അരുണിമ ഓമനക്കുട്  

My first kiss
ഗീതാജാനകി
മഹാമൌനം
ഇന്ദിരാബാലൻ

 ഒബ്സര്‍വേഷന്‍
ശ്രീജിത്ത് മൂത്തേടത്ത്

 ശൂന്യത
ശ്രീദേവിനായർ 

കാഫ്കയുടെ കത്തുകൾ
പരിഭാഷ: വി. രവികുമാർ
 വിരസതക്ക് വിശക്കുമ്പോള്‍
സനൽ ശശിധരൻ

 Who will cry when you vanish
സലോമി ജോൺ വൽസൻ
 കയ്യൊപ്പ്
ഷഫീക്ക് എസ്. കെ

 ഒരു തീപ്പാട്ട്
ഡോ കെ ജി ബാലകൃഷ്ണൻ

 വീസ്വാവ ഷിംബോർസ്ക - ബാഹുല്യങ്ങൾക്കിടയിൽ
പരിഭാഷ: വി.രവികുമാർ

 അവനും അവളും
സന്ദീപ് പഴശ്ശി
 പുലർകാല സ്വപ്‌നങ്ങൾ
 ഫൈസൽ പകൽക്കുറി

 വി കെ എന്‍ വക അസ്സല്‍ വിവര്‍ത്തനം
അരുൺ പല്ലിശ്ശേരി

ഒരു യാത്രയ്ക്കുമുമ്പ്
ഗിരീഷ് വി നായർ

ബിംബമുടയുന്നു
ഹരി കോവിലകം

പെരുമ്പടവം ശ്രീധാരൻ സംസാരിക്കുന്നു
അനിൽകുമാർ സി.പി

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍
എം.കെ.ഹരികുമാർ

Sunday, June 2, 2013

Saturday, March 2, 2013

ezhuth /march 2013

courtesy google 
എഴുത്ത് ഓണ്‍ലൈന്‍ 
മാര്‍ച്ച് 2 0 1 3 

click  here 

Saturday, February 2, 2013

ezzhuth

courtesy :google 
ezhuth 
online  
february  
2013

click  here 

Saturday, October 6, 2012

ezhuth/oct/2012

ഞാന്‍ കണ്ടത്

ബി.ഷിഹാബ്


വനപര്‍വ്വത്തിലെ കുയില്‍ പറഞു.
ഭൂമിയ്ക്കെന്ത് പച്ചപ്പ്?
മാന്തളിര്‍ മനോഹരം, രുചികരം!

ഓട്ടപന്തയങളില്‍ മുയല്‍ പകച്ചു നിന്നു!
ആമ സകൌതുകം നീന്തി തുടിച്ചു.

മാനത്തു സൂര്യന്‍ കത്തിജ്വലിച്ചു.
മാനും, മാനവും, പുഴയില്‍ പുനര്‍ജ്ജനിച്ചു.

അടുത്തു നിന്നകലെ നോക്കുമ്പോള്‍
കൂരിരുട്ടില്‍ മിന്നാമിന്നിക്കൂട്ടങള്‍, പോല്‍.
നക്ഷത്ര കുടുംബങള്‍!

അകലെനിന്നടുത്തു കണ്ടപ്പോള്‍
ഭൂമിയൊരു ഗോളമായ് കണ്ടു.
ഭൂമിയില്‍ കുന്നും കുഴികളും
ജലവും ജന്തുക്കളും കണ്ടു.

അടുത്തുനിന്നകലെയകലെ നോക്കുമ്പോള്‍
വേറെയും ഭൂമികള്‍ കണ്ടു.
ആകെയും തമസ്സെന്നു കണ്ടു.
ഏവരും ഇരുട്ടാല്‍ തപ്പുന്ന കണ്ടു.!

മരണം


സലില മുല്ലൻ

മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു.
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

നിങ്ങളുടെ വിലയെത്ര ?

വി.പി. അഹമ്മദ്


രെ കണ്ടാലും പ്രദമദൃഷ്ടിയാല്‍ തന്നെ അവരെ വിലയിരുത്താന്‍ തല്‍പരരും ഔല്‍സുഖ്യം കാണിക്കുന്നവരുമാണല്ലോ നാം. എന്താണീ വിലയിരുത്തല്‍  എന്നായിരിക്കും ചിന്ത. അല്ലെങ്കില്‍ എങ്ങനെയാണു വിലയിരുത്തുക ? സാമാന്യമായി പറയുകയാണെങ്കില്‍ വില  നിശ്ചയിക്കുക തന്നെയാണ്  വിലയിരുത്തല്‍ .

വിലയെന്ന് കേള്‍ക്കുമ്പോള്‍ അങ്ങാടിയില്‍ കാണുന്ന സാധനങ്ങളുടെ നാണയത്തിലുള്ള വിലയായിരിക്കും ആദ്യമായി മനസ്സില്‍ വരിക. എങ്കില്‍ തന്നെ ഒരു സാധനത്തിന്‍റെ വില നിശ്ചയിക്കുന്നത് ധാരാളം അനുബന്ധ കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അതിന്റെ നിര്‍മ്മാണത്തിന്നായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില, നിര്‍മ്മാണ ചെലവു, നിര്‍മ്മാതാവിന്റെ ലാഭം, ഉപഭോക്താവിന്‍റെ കയ്യിലെത്തുന്നത് വരെയുള്ള മറ്റു ചെലവുകള്‍ , അതിന്‍റെ ഗുണം, ഉപയോഗം, ലഭ്യത എന്നിങ്ങനെ ധാരാളം  കാര്യങ്ങള്‍ ഉദാഹരണങ്ങളായി നിരത്താം.

ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നതും ഒരുപക്ഷെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ പോലെ തന്നെയാണെന്ന് പറയാം.  എന്നാല്‍ നാണയത്തിന്റെ തോതിലല്ലാത്ത ഈ വിലയിടല്‍ അത്ര എളുപ്പമായ ഒരു ഉദ്യമമല്ല. വളരെയധികം സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണക്കിലെടുത്ത് മാത്രമേ ഒരു വ്യക്തിയെ വിലയിരുത്താന്‍ പറ്റൂ. ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരും എന്നത് തന്നെ കാരണം. ഒരു വ്യക്തിയുടെ ആന്തരികമായ ഗുണങ്ങളും ദോഷങ്ങളും മറ്റൊരാള്‍ക്ക്‌ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് ഒരു വലിയ വാസ്തവമായി എന്നും അവശേഷിക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ നൂറു ശതമാനം കൃത്യമായി വിലയിരുത്തുക എന്നത് അസാദ്ധ്യമാണ്.

ഒരു ശ്രമമെന്ന നിലക്ക് ആദ്യമായി വ്യക്തിയുടെ ബാഹ്യമായ പദാര്‍ത്ഥപരമായ കൈമുതലുകള്‍  (സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട് എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കുക. ഇവ ഏതൊരു വ്യക്തിയുടെ കാര്യത്തിലും പല വിധത്തിലും മാറ്റങ്ങള്‍ക്കു വിധേയമാണെന്ന് മറക്കുന്നില്ല. അടുത്തതായി അയാളുടെ സ്വഭാവ വിശേഷങ്ങള്‍ (മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കാം. ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെ ചിലതെങ്കിലും ചിലപ്പോള്‍ അയാളുടെ തനതായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ മുമ്പിലുള്ള പ്രകടനമാകാം. മാത്രമല്ല പ്രസ്തുത സ്വഭാവങ്ങളുടെ സ്രോതസ്സായ മനസ്സ് (ചിന്ത) സാഹചര്യത്തിന്‍റെ പ്രേരണയാല്‍ മാറാനും അങ്ങനെ സ്വഭാവങ്ങള്‍ തന്നെ മാറാനും സാദ്ധ്യതയുണ്ട്.

ഈ രണ്ടു പരിഗണനകളിലും വ്യക്തമാവുന്നത് അയാളുടെ ബാഹ്യമായ അവസ്ഥാഗുണങ്ങള്‍ ആയിരിക്കെ ഒരു വിലയിരുത്തലിനു ഇവ മതിയാകുന്നില്ല. എങ്കിലും ആന്തരികമായ ഗുണവിശേഷങ്ങളുടെ പ്രതിഫലനമെന്ന നിലയില്‍ ഏറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള അയാളെ വിലയിരുത്താന്‍ കുറെയെങ്കിലും ഈ പരിഗണനകള്‍ ഉചിതമാവും. ബൃഹത്തായ നിര്‍വചനവും വിവരണവും കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതവിജയം തന്നെയാണ് ഒരു വ്യക്തിയുടെ പരമമായ വില.

പിറന്നു വീണ ഉടനെയുള്ള ഒരു കുട്ടിയെ അച്ഛനമ്മമാരും ബന്ധുക്കളും ഏറെ സന്തോഷത്തോടെ വാരിയെടുക്കുന്നു, ഉമ്മവെക്കുന്നു, സ്നേഹിക്കുന്നു. ആ കുട്ടി അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തത് കൊണ്ടോ, ഏറ്റവും സുന്ദരനോ, ബുദ്ധിമാനോ, വിജയിയോ, നന്നായി വസ്ത്രം ധരിച്ചവനോ ആയതു കൊണ്ടോ അല്ല ഈ സ്നേഹം. പൂര്‍ണ്ണമായും നിസ്സഹായന്‍ , സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍ , എല്ലാറ്റിനും പരസഹായം വേണ്ടവന്‍ - ഇങ്ങനെയൊക്കെ ആണെങ്കിലും നിശ്ചയിക്കാന്‍ വയ്യാത്ത ഏറെ വലിയ വിലയുണ്ട് ആ കുട്ടിക്ക്. ഇവിടെ ഏതു പരിഗണനയാണ് മാനദണ്ഡം ! 

മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്.  ആത്മാഭിമാനം കുറയുമ്പോള്‍ സ്വയം നാശത്തിലേക്കാണ്‌ വഴി തുറക്കുക. കൂടുതല്‍  അദ്ധ്വാനിക്കുവാനും പരാജയത്തെ മറികടന്നു ഏറ്റവും നല്ലതിലേക്ക് ഉയരാനും സ്വയം വിലയിരുത്തല്‍ കൊണ്ട് കഴിയും. നമ്മെ നാമായി കാണുന്നതാണ് ഈ വിലയിരുത്തല്‍ ; ഒരിക്കലും വേറൊരാള്‍ നമ്മെ കാണുന്നതിനെ ആശ്രയിച്ചല്ല അത്. ജീവിതത്തിന്റെ തുടക്കം മുതല്‍ ഇത് വരെ പല വിധത്തിലായി ശേഖരിച്ച എല്ലാറ്റിന്റെയും ആകത്തുകയാണ് ഇന്ന് കാണുന്ന നാം ഓരോരുത്തരും. ഇതിലേക്ക് വീണ്ടും പലതും കൂട്ടിച്ചേര്‍ക്കുകയാണ് ഇനിയും ചെയ്യുന്നതും ചെയ്യേണ്ടതും.
           
   *         *         *         *         *
             
ചരിത്രപ്രസിദ്ധമായ ഒരു വിലയിരുത്തല്‍ കേള്‍ക്കണോ? പതിനാലാം നൂറ്റാണ്ടില്‍ നിര്‍ദ്ദയനായ മംഗോളിയന്‍ രാജാവ്‌ ടൈമൂര്‍ , തുര്‍ക്കി അടങ്ങുന്ന അനറ്റോലിയ സാമ്രാജ്യം കീഴടക്കിയ കാലം. അന്ന് ജീവിച്ചിരുന്ന മുല്ല നാസിറുദ്ദീനോട് രാജാവ്‌ ഒരിക്കല്‍ ചോദിച്ചു: 
"എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
"ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
"അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.

കഥാസാരം

രശ്മി കെ.എം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു

ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു

ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു

"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

ഹലോപ്പതി...!

സനൽ ശശിധരൻ

ഏഴെട്ടുമാസം വരും എന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടി പനിവന്നു മരിച്ചിട്ട്. പനി നാലഞ്ചു ദിവസം കുറയാതെ നിന്നപ്പോള്‍ അവളുടെ അച്ഛനമ്മമാര്‍ നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രിയില്‍ കുട്ടിയേയും കൊണ്ട് പോയിരുന്നു. അധികം പരിശോധനകളൊന്നും നടത്താതെ സാധാരണ ആന്റി ബയോട്ടിക്കുകളും പാരാസെറ്റമോളും കൊടുത്ത് അവളെ ഡോക്ടര്‍ വീട്ടിലേക്കയച്ചു. പനി കുറഞ്ഞില്ല. നില വഷളായപ്പോള്‍ അവര്‍ പിറ്റേന്ന് വീണ്ടും ആശുപത്രിയിലേക്ക് പോയി. അന്നും അതുതന്നെ സംഭവിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് അവളെ അഡ്മിറ്റ് പോലും ചെയ്യാതെ ഡോക്ടര്‍ മടക്കി അയച്ചു. വീട്ടിലെത്തിയപ്പോള്‍ കുട്ടി ചോര ഛര്‍ദ്ദിച്ചു കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. വിദ്യാഭ്യാസമൊന്നുമില്ലാത്ത, കൂലിപ്പണിചെയ്ത് അന്നന്നത്തെ അന്നം നേടുന്ന മാതാപിതാക്കള്‍ നിലവിളിക്കുക മാത്രം ചെയ്തു. ഡോക്ടര്‍ക്കെതിരെ, ചികിത്സാപ്പിഴവുകളുടെ ചൂണ്ടുവിരല്‍ കത്തിയെങ്കിലും അത് ഉടന്‍ തന്നെ കെട്ടു. പരാതിയുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവരും എന്ന ഒറ്റ വാചകത്തില്‍ പരാതിയില്ല എന്ന് അവര്‍ ഒപ്പിട്ടുകൊടുത്തു. പിന്നീടതേക്കുറിച്ചവരോട് സംസാരിച്ചപ്പോള്‍ കുട്ടിയുടെ ശരീരം കീറിമുറിക്കുന്നത് സഹിക്കില്ലാത്തതുകൊണ്ടാണ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറഞ്ഞു.

ഇതിപ്പോള്‍ പറയുന്നത്, നമ്മുടെ അലോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണക്കാരനെ എത്രമാത്രം ശ്രദ്ധയോടെയാണ് ചികിത്സിക്കുന്നതെന്ന് ഓര്‍മിപ്പിക്കാനാണ്. പണവും സ്വാധീനവുമുണ്ടെങ്കില്‍, അത്യാവശ്യം നാവുയര്‍ത്തി സംസാരിക്കാനുള്ള കെല്പെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരാശുപത്രികളില്‍ മാന്യമായ ചികിത്സ ലഭിക്കൂ എന്നതാണവസ്ഥ. മാസത്തില്‍ ഒന്നുരണ്ടുതവണയെങ്കിലും സര്‍ക്കാരാശുപത്രികളില്‍ പോകേണ്ടിവരുന്നതുകൊണ്ട് നേരിട്ടറിയാം. രോഗം ഒരു കുറ്റമാണെന്ന മട്ടിലാണ് രോഗികളോടുള്ള പെരുമാറ്റം. നൂറും ഇരുനൂറും രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ ആകെയുണ്ടാവുക രണ്ടോ മൂന്നോ സിസ്റ്റര്‍മാരാകും. ഒരിക്കല്‍ സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുള്ളവര്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രിയിലേ പോകൂ. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ കഴിവില്ലാത്തവര്‍ ഒരു വഴിയുമില്ലെങ്കിലേ ആശുപത്രിയില്‍ തന്നെ പോകണമെന്ന് ചിന്തിക്കൂ. ആശുപത്രിയില്‍ പോകും മുന്‍പ് തന്നെ മനസു തയാറെടുത്തിരിക്കും, എത്ര വലിയ അവഗണനയും സഹിക്കാന്‍, എത്ര വലിയ അനീതിയ്ക്കും കണ്ണടയ്ക്കാന്‍. ഇതാണവസ്ഥ. ഇതു പക്ഷേ സാധാരണക്കാരന്റെ കാര്യം മാത്രമാണ്. കയ്യില്‍ കാശുള്ളവന് ഇതൊന്നും ഒരു പ്രശ്നമല്ല. അവന്റെ സങ്കല്പത്തിലെ ആശുപത്രിയുടെ അകത്തളം ടിവിയും എസിയുമുള്ള ഒരു വിശ്രമമുറിയായിരിക്കും. അവന്‍ രോഗം വരുന്നതിനു മുന്നേ ആശുപത്രി സ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്നവനാകും.

സാധാരണക്കാരന്‍ പനിമുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങളില്‍ അലോപ്പതിയല്ലാതെ മറ്റെന്തെങ്കിലും ശമനമാര്‍ഗമുണ്ടോ എന്ന് തേടിപ്പോകുന്നത് ഇങ്ങനെയൊരവസ്ഥയിലാണ് . മന്ത്രവാദം മുതല്‍ ഗോമൂത്രം വരെയും ലാടം മുതല്‍ ഹോമിയോപ്പതി വരേയുമുള്ള എല്ലാത്തിനും അവന്‍ തലവെച്ചുകൊടുക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് എന്നതുകൊണ്ടുമാത്രം അവന്‍ ഒന്നിനേയും നിഷേധിക്കുകയില്ല. ഉടന്‍ മരിച്ചുപോകുന്ന വിഷമൊഴികെ എല്ലാം സസന്തോഷം സ്വന്തം ശരീരത്തില്‍ പ്രയോഗിക്കാന്‍ അവന്‍ തയാറാകും. അതിന്റെ പേരില്‍ അവനെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ ഒരു നിമിഷമെങ്കിലും അവന്റെ ആശുപത്രിയാതനകളിലൂടെ കടന്നുപോകണം. അതറിഞ്ഞു കഴിഞ്ഞാല്‍, അലോപ്പതിയല്ലാതെ, ആശുപത്രിയില്‍ പോകാതെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോയാലും അധികനാള്‍ കഴിയേണ്ടിവരാതെ രോഗം മാറുമോ എന്ന അന്വേഷണങ്ങള്‍ അവന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തെറ്റുപറയാന്‍ കഴിയാതെ വരും. രോഗത്തിന് സ്വന്തമായി മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്നു വാങ്ങിക്കഴിക്കുന്നതും, ചുറ്റുവട്ടത്തെ പച്ചിലകളില്‍ നിന്നും മരുന്നുകണ്ടെത്താന്‍ ശ്രമിക്കുന്നതും രണ്ടായി കാണണം. ഒറ്റമൂലികളെന്ന് വിളിച്ചു കളിയാക്കുന്ന ചിലതിലെങ്കിലും ചില്ലറ അസുഖങ്ങളെ ഭേദമാക്കാനുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഇപ്പറയുന്ന ശാസ്ത്രീയമായിത്തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. അത് തുളസിയിലക്കഷായമായിക്കോട്ടെ ചുക്കുകാപ്പിയായിക്കോട്ടെ അലോപ്പതിക്കെതിരെയുള്ള വെല്ലുവിളിയായല്ല, പ്രകൃതിയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാനുള്ള സാഹസമായി കരുതുന്നതാണ് നല്ലത്. അത്തരം സാഹസങ്ങള്‍ മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണം ചെയ്യുകയേ ഉള്ളു.

 അലോപ്പതിമാത്രമാണ് ശാസ്ത്രീയമെന്ന രീതിയിലുള്ള വാദമുഖങ്ങളുന്നയിക്കുന്നവര്‍ ആയുര്‍വേദവും, സിദ്ധയും, യുനാനിയും, ഹോമിയോപ്പതിയും എന്തിന് ലാട വൈദ്യവും നാട്ടുവൈദ്യവും വരെയുള്ള ചികിത്സാ രീതികളില്‍ മരുന്നുകൊണ്ട് രോഗം മാറുന്നോ എന്നല്ല, മരുന്നിന് ശാസ്ത്രീയമായ തെളിവുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചുക്കുകാപ്പികൊണ്ട് പനിമാറും എന്നു പറയുമ്പോള്‍ പനിമാറുമോ എന്നല്ല ചുക്കിന് ശാസ്ത്രീയതയുണ്ടോ എന്നാണവര്‍ ചോദിക്കുക. അത്തരം ചോദ്യങ്ങള്‍ തീര്‍ച്ചയായും നല്ലതു തന്നെ. ചുക്കിന്റെ ശാസ്ത്രീയത കണ്ടെത്താനുള്ള ഒരു വാതിലാണതെങ്കില്‍ ‍. എന്നാല്‍ സംഭവിക്കുന്നത് മിക്കപ്പോഴും മറിച്ചാണ്. ചുക്കു വാദികളും ചുക്ക് വിരുദ്ധരും എന്ന രണ്ടു തട്ടില്‍ അണിനിരന്ന് ചുക്ക് ഗുണങ്ങളും ചുക്കു ദോഷങ്ങളും തമ്മിലുള്ള യുദ്ധമായി അത് മാറും. വിജയത്തിനായി ഗുണങ്ങളെ തമസ്കരിക്കാനും ദോഷങ്ങളെ പെരുപ്പിച്ചു കാട്ടാനും ഒരുപക്ഷം ശ്രമിക്കും മറുപക്ഷം തിരിച്ചും.

അലോപ്പതിക് മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തുന്ന അതേ സമ്പ്രദായം കൊണ്ട് ഇതര ചികിത്സാരീതികളിലെ മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് മനസിലാകുന്നില്ല. നിശ്ചയമായും അലോപ്പതി അതിന്റെ കൃത്യതകൊണ്ടും ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കലിനുള്ള അതിന്റെ മാര്‍ഗങ്ങള്‍ കൊണ്ടും മരുന്നുശാസ്ത്രങ്ങളില്‍ മുകള്‍ത്തട്ടില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ മറ്റ് ചികിത്സാ പദ്ധതികളൊക്കെ അലോപ്പതി പിന്തുടരുന്ന അതേ മാര്‍ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ ശാസ്ത്രീയത തെളിയിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? ഒരു പ്രത്യേകതരം രാസവസ്തു ഒരു രോഗത്തിന് ഉപയോഗിക്കാമോ എന്നും അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുന്ന അതേ രീതിയില്‍ തന്നെ, ഒരു പ്രത്യേകതരം ഭക്ഷണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്തുകൊണ്ട് ഒരു രോഗം ചികിത്സിക്കാം എന്നവകാശപ്പെടുന്ന ഒരു ചികിത്സാ പദ്ധതിയിലെ മരുന്നുകള്‍ പരിശോധിക്കണമെന്നുണ്ടോ? അതു പ്രത്യേകിച്ചും തലമുറകളായി ആളുകള്‍ ഉപയോഗിച്ചു വരുന്നതോ, പെട്ടെന്ന് കുറച്ചുപേര്‍ സ്വമനസാലെ സാഹസം പോലെ സ്വയം പരീക്ഷണവസ്തുവായിക്കൊണ്ട് അനുഭവങ്ങളിലൂടെ തെളിയിച്ചതോ ആണെങ്കില്‍..?

ഓണം - ഒരു വിമോചനസമരത്തിന്റെ ഓർമ


രാംമോഹൻ പാലിയത്ത്




ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചതിന്റെ ഓര്‍മയല്ലേ യഥാര്‍ത്ഥത്തില്‍ ഓണം?
ഓര്‍മകളുണ്ടായിരിക്കണം എന്ന വാക്കിന്റെ ചുരുക്കം?

ഒരു വിമോചനസമര ദൃശ്യം
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിന്റെ ഓര്‍മയെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓണമെന്നു വിളിക്കുന്നത്? സഖാവ് ഈഎംഎസിന്റെ സ്ഥാനത്ത് സഖാവ് മഹാബലിയായിരുന്നെന്നു മാത്രം. മാനുഷരെല്ലാരുമൊന്നുപോലെ എന്നു പറയുന്നതല്ലേ അസ്സേ ഈ സോഷ്യലിസം? സോഷ്യലിസം മാത്രമല്ല വിമോചനസമരവും ദേവാസുരന്മാരുടെ കാലം മുതല്‍തന്നെ നമുക്ക് പരിചിതമായിരുന്നുവെന്ന് സാരം. മഹാബലിയുടെ സല്‍ഭരണത്തില്‍ സഹികെട്ട ഛോട്ടാമോട്ടാ ദേവന്മാര്‍ ദേവ(കേ)ന്ദ്രനെ കണ്ട് പരാതി ബോധിപ്പിക്കുകയും വാമനവേഷത്തില്‍ (ഭരണഘടനയുടെ 356-ആം വകുപ്പ്) ഇടപെടാന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെടുകയും ചെയ്താണല്ലോ മഹാബലി മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ചത്.
ആ അര്‍ത്ഥത്തില്‍ ഓണത്തെ ഒരു ഹൈന്ദവ ആഘോഷമായി ചുരുക്കിക്കാണേണ്ട കാര്യമില്ല. അഥവാ ഓണം ഒരു ഹൈന്ദവ വിരുദ്ധ ആഘോഷമാണ്. എന്നല്ല, ഒരു ആസുര ആഘോഷവുമാണ്. അല്ലെങ്കില്‍, ലളിതമായിപ്പറഞ്ഞാല്‍ ആര്യന്മാര്‍ക്കെതിരെയുള്ള ദ്രാവിഡത്തനിമയുടെ ഓര്‍മ പ്രതിരോധം. അധികാരത്തിനെതിരെയുള്ള മാനവികതയുടെ സമരം മറവിയ്ക്കെതിരെയുള്ള ഓര്‍മയുടെ സമരമാണെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ മിലാന്‍ കുണ്ടറ പറഞ്ഞിട്ടുള്ളതും ഓര്‍ത്തേക്കുമല്ലൊ.
ഒരു പക്ഷേ ഇത് ഓര്‍ക്കാതെയാകണം ഓണത്തിനെതിരെ കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഒരിക്കല്‍ ഹാലിളകിയത്. ഓണത്തിനെ സവര്‍ണര്‍ കൊള്ളയടിച്ചു കൊണ്ടുപോയി. ആചാരങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ബോണസ് സീസണായി. കള്ളുകച്ചവടത്തിന്റെ പൂക്കാലമായി. തുണി, സ്വര്‍ണം, മിക്സി, ടീവി, വാഷിംഗ് മെഷീന്‍ കച്ചവടങ്ങളുടെ വിളവെടുപ്പുല്‍സവമായി. അതൊന്നും പക്ഷേ ഓണത്തിന്റെ കുറ്റമല്ലല്ലോ, നാട്ടുകാരുടേയും അവരുടെ രാഷ്ട്രീയത്തിന്റേയും കാലഘട്ടത്തിന്റേയും പ്രശ്നമല്ലേ?
കെ ഇ എൻ
കാളനെപ്പോലെ കാളയിറച്ചിക്കും സാംസ്കാരിക പ്രാതിനിധ്യം വേണമെന്ന് കെ ഇ എന്‍ വാദിക്കുകയുണ്ടായി. 56% ഹിന്ദുക്കളും ബീഫു തിന്നുന്ന കേരളത്തില്‍ത്തന്നെ വേണമായിരുന്നോ ഈ ബീഫ് വരട്ടുവാദം? കേരളത്തില്‍ത്തന്നെ എറണാകുളത്തും വടക്കോട്ടുമുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും - വിശേഷിച്ചും ഈഴവര്‍ക്ക് - ഓണം, വിഷുവിന് നോണ്‍-വെജ് നിര്‍ബന്ധമാണ്. കാവ്യാ മാധവന്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറഞ്ഞിരുന്നു - കാസര്‍കോട്ടുകാരിയായ കാവ്യ തന്റെയൊരു ആദ്യകാല സിനിമാ ഓണത്തിന് ചിക്കനും മീനുമില്ലേ എന്ന ആശ്ചര്യപ്പെട്ടതു കേട്ട് തെക്കന്‍ മൂരാച്ചികള്‍ പരിഹസിച്ചു ചിരിച്ച കാര്യം. ഇക്കാര്യത്തില്‍ ഞാന്‍ കാവ്യാ മാധവനു വേണ്ടി വക്കാലത്തെടുക്കാം - കാരണം ഒരു ഈഴവ യുവതിയെ വിവാഹം കഴിച്ച ശേഷമുള്ള എന്റെ ആദ്യ ഓണത്തിന് തൂശനിലയില്‍ കാളനും അവിയലിനുമൊപ്പം ചെമ്മീനും ചിക്കനും തിരുതയുമുണ്ടായിരുന്നു. എന്റെ നായര്‍, പെറ്റിബൂര്‍ഷ്വാ, സവര്‍ണ, മൃദുഹൈന്ദവ കൈത്തണ്ടയില്‍ നിന്ന് ഒരു വളയും ഊരിപ്പോയില്ല. (ഏമ്പക്കങ്ങളുടെ രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ടായിരുന്നു. നോ ഹെല്‍പ്!)

ബീഫ്, പോർക്ക് കട്ടുകൾ
മറ്റൊന്നു കൂടി: ഓര്‍ത്തഡോക്സ് കൃസ്ത്യാനികളില്‍ ഭൂരിപക്ഷം പേരും ഇടതന്മാരായിരുന്ന കൂത്താട്ടുകുളം എന്നൊരു പ്രദേശമുണ്ട് - എറണാകുളത്തിന് കിഴക്ക്. അവിടത്തെ ഈഴവര്‍ക്ക് പന്നിയിറച്ചി ഇല്ലാതെ ഒരു വിഷുവില്ല എന്ന് എന്നോട് സാക്ഷ്യം പറഞ്ഞത് ഇപ്പോഴും ദുബായില്‍ കെമിസ്ട്രി എന്ന പരസ്യ ഏജന്‍സി നടത്തുന്ന ഷാജി നാരായണന്‍. കേരളത്തിന്റെ സാംസ്കാരിക ഉല്‍പ്പാദനങ്ങളെപ്പറ്റി അറിയാന്‍ ഗ്രാംഷിയേക്കാള്‍ വായിക്കേണ്ടത് കാവ്യാ മാധവനേയും ഷാജി നാരായണനേയുമാണ് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അഥവാ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന പിണറായിയുടെ വീമ്പു പറച്ചിലിനു മുമ്പില്‍ മലയാളീസ് എന്നൊരു വാക്കു കൂടി കൂട്ടിച്ചേര്‍ത്തേക്കാം - സഖാവേ, ഈ മലയാളീസ് എന്ന പാര്‍ട്ടീസിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

ഇതെഴുതാനിരിക്കുന്നത് ഒരു ജൂലൈ 31-ന്. എത്ര യാദൃശ്ചികം, കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ സംസ്ഥാന മന്ത്രിസഭയെ 1959 ജൂലൈ 31-നാണ് കേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടത്. വിമോചനസമരം എന്നു പേരു വീണ ഒരു നെറികെട്ട സമരത്തിന്റെ (അത് നെറികെട്ടതായിരുന്നുവെന്ന് അതില്‍ പങ്കെടുത്തവര്‍ പോലും - ജസ്റ്റിസ് കെ. ടി. തോമസ് മുതല്‍ ഫാദര്‍ വടക്കന്‍ വരെയുള്ളവര്‍ - പില്‍ക്കാലത്ത് ഏറ്റുപറഞ്ഞു) തുടര്‍ച്ചയായിരുന്നു ആ ഡിസ്മിസല്‍. തിരുക്കൊച്ചിമലബാറില്‍ നായന്മാരുടെ രണ്ടാം അധ:പതനം സംഭവിച്ചതും തിരുക്കൊച്ചിമലബാര്‍ രാഷ്ട്രീയത്തെ വര്‍ഗീയശക്തികള്‍ എന്നെന്നേയ്ക്കുമായി വിഴുങ്ങിയതും വിമോചനസമരം കാരണം തന്നെ.

പാലക്കാട്ട് തങ്ങളാവശ്യപ്പെട്ട എന്‍ജിനീയറിംഗ് കോളേജ് ലഭിച്ചില്ല എന്നതായിരുന്നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വിമോചനസമരത്തിനിറങ്ങാനുണ്ടായ ഇമ്മീഡിയറ്റ് കോസ്. എന്നാല്‍ സിഐഎയും ഗാന്ധിജിയെ ആദ്യകാലത്ത് അന്തിക്രിസ്തു എന്നു വിളിച്ചവരും ചില വിഷപ(ാ)ത്രങ്ങളും ചേര്‍ന്ന് മന്നനെ ചുടുചോറു വാരിപ്പിച്ചതാണ് വിമോചനസമരത്തിന്റെ മാക്രോ ചിത്രം. മാക്രോണി വെറും മൈക്രോണി. മാക്രോ ചിത്രങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എക്കാലത്തും ഉണ്ടാകുമല്ലോ ഇത്തരം ചില മൈക്രോണികള്‍. പോരാത്തതിന് മാക്രോണിയും പാസ്തയും തിന്നുന്നവരാണല്ലോ ജ്ഞാനസ്നാനം ചെയ്യപ്പെട്ട പാര്‍ട്ടിയുടെ ഇപ്പോഴത്തെ മേലാളന്മാര്‍!

അതുകൊണ്ട് ഓണം എല്ലാ വിമോചനസമരങ്ങളുടേയും കയ്ക്കുന്ന ഓര്‍മയായിരിക്കണം. ഓര്‍മകളുണ്ടായിരിക്കണം.

സ്റ്റോപ്പ് പ്രസ്: കേരളം ഭരിച്ചിരുന്ന മഹാബലിയെയാണ് വിഷ്ണുവിന്റെ വാമനാവതാരം ചവിട്ടിത്താഴ്ത്തിയത് എന്നാണല്ലോ കഥ. വാമനന്‍ കഴിഞ്ഞിട്ടാണ് പരശുരാമാവതാരം. അപ്പോള്‍ പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നു പറയുന്നതോ? സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല എന്ന് ഇടമറുക് പറയുമ്പോലെ കേരളം മഹാബലി ഭരിച്ചിട്ടില്ല എന്നോ പരശുമാരനല്ല കേരള സൃഷ്ടാവ് എന്നോ പറയേണ്ടി വരും.

പരിസ്ഥിതി വാദവും ജീവനും



ഫൈസല്‍ ബാവ 



പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോ‍യിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം, ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.
- ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?
- കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?
- ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?
- ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?
- വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?
- കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?
“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”
പുതിയ സാങ്കേതിക യുഗത്തില്‍ അതേ വഴിയിലൂടെ, പരിസ്ഥിതിയെ കുറിച്ചറിയാന്‍, പറയാന്‍,  ഇനിയും നാം തയ്യാറായില്ലെങ്കില്‍? 
പരിസ്ഥിതി വാദം ജീവന് വേണ്ടിയുള്ള ഒരു രാഷ്ട്രീയമാണ്. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവേണ്ട

ആവർത്തനകാലം

ജാനകി
 
                  

                മഴ ഒരു ശിക്ഷയായേറ്റെടുത്താണ് അയാൾ അതിലേയ്ക്കിറങ്ങിപ്പോ യത് അത് കൂസലില്ലായ്മയായി തെറ്റിദ്ധരിച്ച് മഴ അയാളെ കുത്തിപെയ്തു..

                 ദരിദ്രവാസി  ഒരു കീറക്കുടേങ്കിലും എടുത്തൂട്റാ? നിന്റപ്പുപ്പന കൊണ്ടെട്പ്പിച്ചട്ട്ണ്ട് പിന്നേണ് നരുന്ത് നീ.” മഴ പലതും പറഞ്ഞ് പ്രലോഭിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര് ‘ ഹരിഹരസുതൻ’ എന്നായിരുന്നു

                 കമ്മ്യുണിസ്റ്റ് ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത് അഛന്റെ പേരിൽ മുദ്ര നിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപു തെറ്റുയുണ്ടായവൻ എന്ന കുറ്റത്തിന് ആ പേര് അത്രയും നീളത്തിൽ വലിച്ചിഴച്ച്, ചുമന്ന് അയാൾ മടുത്തിരുന്നു..ശരിയായ അർഥങ്ങളിൽ നിന്നും വ്യതിചലിച്ച്, അമ്മയുടെ പ്രായശ്ചിത്തത്തിന്റേയും  അഛൻ അമ്മയോടു കാണിച്ച ഔദാര്യത്തിന്റേയും അടയാളം മാത്രമായി ‘പേര്’ അയാളിൽ കറുത്ത മറുകു പോലെ പറ്റിച്ചേർന്നു

                 ഇങ്ങിനെയുള്ള  ചില ചിന്താകുഴപ്പങ്ങൾ കൊണ്ടു തന്നെയാണ് കുറേയൊക്കെ ആലോചിച്ചിട്ട് അയാൾ മകൾക്ക്  ‘വിനീത’ എന്നു പേരു വിളിച്ചത്..ജീവിതത്തിന്റെ അനന്തസാദ്ധ്യതകളിൽ  അത്യാവശ്യം വേണ്ട ഒന്ന് എന്ന നിലയ്ക്ക് തനിക്ക് ഈ പേരു കൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ എന്നവൾക്ക് തോന്നാതിരിക്കാൻ..

                പക്ഷേ  മേൽ‌പ്പറഞ്ഞ അനന്തസാദ്ധ്യതകളിലെവിടേയോ തുറന്ന ഗഹ്വരത്തിലൂടെ എവിടേയ്ക്കെന്നില്ലാതെ വിനീത, ഒരു ദിവസം മുൻപ് കടന്നു പോയ്ക്കളയുകയും ചെയ്തു……

                  ചുറ്റും മഴയിൽ ചിറകുകൾ തല്ലിയ ഈയാം പാറ്റകളുടെ വികല ശരീരങ്ങൾ പുറപ്പെടുവിച്ച ആമഗന്ധം ശ്വസിച്ചു നടക്കുമ്പോൾ,ജലക്കുമിളകൾക്കുള്ളിലിരുന്ന് വിനീത നനഞ്ഞൊട്ടിയ സ്വന്തം ചിറകു വിടർത്താ‍ൻ ശ്രമിക്കുന്നുണ്ടാവുമെന്ന് അയാൾക്കു തോന്നി..

               “സുതേട്ടോയ്.., ദ്ന്താ..മഴേത്ത്..ഇവിടെ കേറിനിക്കെടോ” ചായയുടെ കൊതിപ്പിക്കുന്ന ചൂടും മണവും അടിച്ചു പതപ്പിച്ച് ‘സുമാറു ജോസ്‘ മഴയിലൂടെ വിളിച്ചു കൂവി..മഴക്കുത്തേറ്റ് ചുവന്ന മുഖം താഴ്ത്തി അയാൾ വിളികേൾക്കാത്ത മട്ടിൽ നടന്നു..കുടുങ്ങാശേരിക്കവലയ്ക്കപ്പുറത്ത് റാട്ടുപുരയിൽ അഛൻ കമ്മ്യുണിസത്തെ രഹസ്യമായി പരത്തുന്നത് വർഷങ്ങൾക്കിപ്പുറം മഴ നനഞ്ഞു നിന്നു കൊണ്ട് , സന്ദർഭത്തിനു തീരെ യോജിച്ചില്ലെങ്കിൽ കൂടി ഹരിഹരസുതൻ ഒരിക്കൽ കൂടി കേട്ടു

              “സോവിയറ്റ്യൂണ്യൻ സോവിയറ്റ്യൂണ്യൻന്ന് കേട്ടട്ടെണ്ടാ?” അഛന്റെ ഗൂഡഗാംഭീര്യമുള്ള ചോദ്യം..

               “ഉം.ഉം” രാപ്പുള്ളുകൾ  മൂളുന്ന പോലെ റാട്ടു പുരയിലെ അരണ്ട വെളിച്ചത്തിൽ നിന്നും അമർത്തിയ ഇരവമുയർന്നു

                “ങാ‍അതാവ്ണം  ഇവടെ..നോക്ക്  മണ്ണെണ്ണ ഒഴ്ച്ച് തിരീട്ട ഈ കുപ്പ്യെളക്ക്     കണ്ടാ?”  മറുപടിയായി പിന്നെയും മുരൾച്ച

                 ഈ കുപ്പ്യെളക്കൊന്നും വേണ്ട മതിലുമ്മലത്തെ ഒരു കഷ്ണം ഞെക്ക്യാ മതി വെട്ടം വരുംഎപ്പഴാ.? അർഥപൂർണ്ണമായ ഒരു നിശബ്ദത..കുപ്പിവിളക്കിന്റെ തിരിനാളം പ്രതിഫലിപ്പിച്ച് കുറേ കണ്ണുകൾ  മിഴിഞ്ഞ് തിളങ്ങി നിന്നു

                  “ഇവടെ സോവിയറ്റ്യൂണ്യനാവണം.ഈയെമ്മസ് കേറട്ടേന്ന്..  ഗാന്ധി ഓർക്കാപ്പൊറത്ത് പോയതോണ്ട് മാത്രം ആയുസ്സ് കിട്ട്യ കോഗ്രസ്സിന്റ നട്വൊടിക്കണം……”..റാട്ടു കറക്കി തഴമ്പിച്ച കൈകൾ  മേശയിലടിച്ചുറപ്പിച്ചത് കേട്ട നേരം തന്നെ  അയാളുടെ പെരുവിരലിനെ ഒരു കൂർത്ത കല്ല് ഗാഡമായി ചുംബിച്ച് ചുവപ്പിച്ചുനീറ്റലിൽ സോവിയറ്റ് യൂണിയൻ എന്നെന്നേയ്ക്കുമായി പവർക്കട്ടിൽ മുങ്ങിപ്പോയി റാട്ടുപുരയുടെ സ്ഥാനത്തു വന്ന ഇന്റെർനെറ്റുകഫേ  വശ്യ സുന്ദരിയെ പോലെയുണ്ട് സ്വാതന്ത്രമില്ലാത്ത ആസക്തികളേയും വിചാരങ്ങളേയും കെട്ടഴിച്ചു വിട്ട് പുതിയൊരു പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ലോകത്ത് കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്ന വലക്കൂട്…….

                     www.forgetparants.com നെറ്റിലേയ്ക്ക് വിനീത കയറിയതിന്റെ പാസ് വേർഡ് എന്തായിരിക്കും..?!! sorry acha   എന്നോ    sorry amma എന്നോ..?...ഒരു പരാതി എഴുതിക്കൊടുത്തതിന്റെ  തരുതരുപ്പ് മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയായിട്ടും ചൂടു പുകഞ്ഞുകൊണ്ടിരുന്നു…………


            ..17 വയസ്സ് …….വിനീതാഹരിഹരൻ ( സുതൻ അവൾ വേണ്ടെന്നു വച്ചതാണ്) വെളുത്ത നിറം186 സെ.മീ ഉയരം മെലിഞ്ഞ ശരീരം..മറുക്.മറുക് എവിടേയാണ്!!!??(മകളുടെ ശരീരത്തിൽ അഛൻ മറുകു തേടി നടക്കുന്നതിലെ പാരവശ്യം കണ്ട്  എസ്.ഐ വഷളൻ ചിരിയും ചിരിച്ച്  അയാളെന്തെഴുതുന്നു എന്നു നോക്കി  ചാരിയിരിപ്പുണ്ടായിരുന്നു) കണ്ടു പിടിച്ചു ഒരെണ്ണംകഴുത്തിന് ഇടതു വശത്ത്.കാണാതാവുമ്പോൾ ധരിച്ചിരുന്നത് നീലയിൽ വെളുത്ത ചെക്കുകളുള്ള യൂണിഫോം.......

                തലയിലെ തൊപ്പിയേക്കാൾ പവറുള്ള പുഛം ഒതുക്കിയിട്ട് എസ് ഐ പരാതി ഒന്നോടിച്ച് നോക്കി..

               “ചെന്ന് ക്ടാവിന്റെ മുറീം ബുക്കും തുണ്യലമാരേം ഒന്ന് പരിശോധിച്ചേക്ക് ബാക്കി ഞങ്ങള് തപ്പിക്കോളാം.പണ്ടാരടങ്ങാൻ വല്ല  ലവ്ജിഹാദിലോ മറ്റോ.കിട്ട്യാല് ഒന്ന് റിപ്പേയ്റ് ചെയ്തെടുത്താ മതി..”

               അപ്പോൾ മുതലാണ് ഹരിഹരസുതൻ പുറത്ത് കലിപ്പോടെ പെയ്യുന്ന മഴയിലേയ്ക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്മഴയും അയാളും സന്തത സഹചാരികളായി തീർന്നത്……..

                “റെയിൻ റെയിൻ ഗോ എവേ..,
              കം എഗേയ്ൻ അനതർ ഡേ…….”..ഇറമ്പിൽ നിന്നൊഴുകുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച കുട്ടിയുടുപ്പുകാരിയിൽ.”മഴ വിര്ന്നു വന്നതാണ് പോകാൻ പറയാമ്പാടില്ല” എന്നു പറഞ്ഞതിൽ പിന്നെ ,മഴയുടേ ആതിഥേയ ഭാവം മാത്രമായിരുന്നു എപ്പോഴും എന്ന് അയാളോർത്തു…….

              വിനീത പിറന്നപ്പോൾ അയാൾ സർക്കാർ ബസ്സിന്റെ സ്റ്റിയറിംഗിൽ ആദ്യമായി തൊട്ടുതൊഴുകയാ‍യിരുന്നു..ആരംഭ ശൂരത്വത്തിന്റെ തിളപ്പിലെ ആവിയായിരുന്നു ആ ഭക്തിഅധികം താമസിയാതെ ആനവണ്ടിയുടെ പാപ്പാനായി, അയാൾ കയറിയിറങ്ങുന്ന  യാത്രക്കാരെ മുഴുവൻ അകത്തേയ്ക്കും പുറത്തേയ്ക്കും എറിഞ്ഞു തള്ളുന്ന ചരക്കുകളായി കാണാൻ ശീലിച്ച് , സർക്കാരിന്റെ സ്വന്തം സേവകനായി മാറി..‘സ്വ.ലേ‘..എന്നൊക്കെ പറയും പോലെ ‘സ്വ സേ‘ .

                    കൊല്ലങ്ങൾ നീണ്ടു നിന്ന ഏതാനും  സ്ഥിരം സർവീസുകളിൽ സ്വന്തം സേവനം ചില കള്ളുഷാപ്പുകളുടെ പിന്നിലേയ്ക്കും, മൂട്ടവിളക്ക് അടയാളം കാണിക്കുന്ന കൂരകളിലേയ്ക്കുമായി നീട്ടിയെടുക്കുകയും ചെയ്തിരുന്നു…….നോൻപു കാലത്ത് മുറതെറ്റിയുണ്ടായവന്റെ താന്തോന്നിത്തമെന്ന സ്വയംവിശദീകരണാശ്വാസം കൊണ്ട് സ്റ്റിയറിംഗ് കറക്കിയെടുത്ത് അക്കാലത്ത് അയാൾ മൂളിപ്പാട്ടു പാ‍ടി ..ആ ദിനങ്ങളിലൊന്നിലായിരുന്നു അയാൾ- കുറ്റിക്കാടുകളിലേയ്ക്ക് താനിനി നോക്കാൻ പോകുന്നില്ലെന്ന് തീരുമാനിച്ചതും വഴിവക്കിലെ വെള്ളത്തിന് ജീവിതത്തിൽ പറ്റിയ കറ കഴുകി മാറ്റാൻ കഴിയുമെന്നു വൃഥാ വിചാരിച്ചതും….

               ങ്ങിനെ തീരുമാനിച്ചതിന്റേയും വിചാരിച്ചതിന്റേയും അന്ന്  മഴ തന്നെയായിരുന്നു…… 
        “സുതേട്ടോയ്, പിന്നില് ലോങ് സീറ്റിലൊര് ജോഡീണ്ട്ട്ടാഅറ്റം തൊട്ട് കേറീതാടോ..ഏതാണ്ടൊരു തീരുമാനൂല്ലായ്ക പോലെ.”

          ചെവിയിൽ കണ്ടക്ടർ ചന്ദ്രൻ ബാഗും കക്ഷത്തിലിറുക്കി കുനിഞ്ഞു നിന്ന് മന്ത്രിച്ച വിവരത്തിലേയ്ക്ക് പാക്ക് ചവച്ച് അയാൾ തിരിഞ്ഞു നോക്കിബസ്സിന്റെ അവസാന സീറ്റിൽ പരിഭ്രമിച്ച രണ്ടു മുഖങ്ങൾ വെളിവാക്കപ്പെട്ടുആണത്തം പൊടിമീശയിലേയ്ക്കു  പടർന്നു തുടങ്ങിയ ഒന്നും , അതിൽ ആശ്രയം കണ്ട്. എന്നാലതത്ര സുരക്ഷിതമല്ലെന്നു മനസ്സിലാക്കി പകച്ചു ചേർന്നിരിക്കുന്ന മറ്റൊന്നും..ബസ്സിൽ മറ്റുയാത്രക്കാരായി മൂന്നു പേർ മാത്രം

              “സംഗതി ചാടീതാട്ടാ..” അയാൾ ടോപ് ഗിയറിട്ടു..   

             അടുത്തടുത്ത സ്റ്റോപുകളിൽ മറ്റു മൂന്നുപേർ കൂടി ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇറച്ചിക്കോഴികളെ കൊണ്ടു പോകുന്ന പോലെ ബസ്സ് സർക്കാരിനെ മറന്ന് ഓടാൻ തുടങ്ങി

               ഒരു നഗര ദൂരത്തിനപ്പുറം ഇറയത്തെ തൂണിൽ വട്ടം പിടിച്ച് നിന്ന് വിനീത അഛനെ അന്വേഷിക്കുകയായിരുന്നു അപ്പോൾ.

               “അഛന്എത്ര ആൾക്കാരെ എവിടേക്ക എത്തിക്കണ്ടാതാന്നറിഞ്ഞൂടെറി..? ഇത് പോലെ നോക്കീരിക്കണ ഒരുപാട് ക്ടാവുകളുണ്ടാവുംക്ടാവുകളെ നോക്കീരിക്കണ അഛ്നമ്മമാര്ണ്ടാവും അവരെക്കെ കൊണ്ടേക്കൊടുത്തിട്ടേ നിന്റെ അഛന് വരാമ്പറ്റ്ള്ളു

              കാത്തിരിപ്പു നീറ്റുന്ന ഓരോ വീട്ടിലെയ്ക്കും പ്രതീക്ഷിക്കുന്നവരെ എറിഞ്ഞിട്ടു കൊടുക്കുന്ന ദൈവത്തിന്റെ കൈകളിലെ   പൊതിയും പ്രതീക്ഷിച്ച് വിനീത അമ്മയുടെ മടിയിൽ കിടന്നു.. ഹൃദയമിടിപ്പിനും നിശ്വാസത്തിനുമപ്പുറം സ്വപ്നങ്ങളിൽ വന്നിരുന്ന തുമ്പികൾക്ക് അവൾ പല നിറങ്ങൾ കണ്ടുമഞ്ഞ..ചുവപ്പ്കറുപ്പ്അടുത്ത മിടിപ്പിൽ പറന്നുയരാൻ തുടങ്ങിയ അവയുടെ ചിറകുകൾ പകുതി മുറിച്ചു കളയുകയോ..വാലിനറ്റത്തൂടെ പൂത്തിരിപ്പുല്ല് കയറ്റുകയോ വേണംപ്രാണനിൽ തറഞ്ഞ പുല്ലുമായി പറക്കുന്ന തുമ്പിയെ കാണാൻ എന്തു രസം!! ഹാ..അഛൻ വന്നല്ലോ,,!? അഛൻ അവയുടെ ചിറകുകൾ മുറിച്ച് അവൾക്കിട്ടു കൊടുത്തു ചിലതിന്റെ വാലിൽ ഓലനാരുകെട്ടി ജീവനെ രണ്ടായി പകുത്തു കൊടുത്തു ..പക്ഷെ വാലിൽ പിടിച്ച ഒരു കറുമ്പൻ തുമ്പി മാത്രം വളഞ്ഞ് കുത്തി അവളുടെ വിരലിൽ കടിച്ചു  .

            “ഹവ്……..” വിരൽ വലിച്ച് വിനീത ഉറക്കം ഞെട്ടി…….”

            ഞെട്ടിത്തെറിക്കുന്ന പെൺകുട്ടിയെ ബസ്സിൽ നിന്നും വലിച്ച് പുറത്തു കളയുകയായിരുന്നു അന്നേരത്ത് ഹരിഹരസുതനും, ചന്ദ്രനും……കുറ്റിക്കാട്ടിലേയ്ക്കു വീണ പെൺ ശരീരത്തിന്റെ ഞരക്കം, ഇരുട്ടു വകഞ്ഞു മാറ്റി കാണാൻ ശ്രമിക്കാതെ ചോര പുരണ്ട പാവാടയും കൂടി  പുറത്തെ മഴയിലേയ്ക്കെറിയുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു.....‘പകലാണെങ്കിൽക്കൂടി എനിക്കാ കാഴ്ച്ച  കാണണ്ട’   വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും നോക്കി സഹതപിച്ച് അയാൾ സ്റ്റിയറിംഗിൽ വിയർത്ത കൈകളമർത്തി……


              “ ആ പയ്യനെ ഇതീന്ന് തള്ളീട്ടപ്പോ അടീലെക്ക്യാ പോയെ..?..”   ചന്ദ്രൻ അടുത്തു വന്ന് അമർത്തി ചോദിച്ചു.    

               തലച്ചോറൊഴിഞ്ഞ തലയുടെ ചതവിന്റെ ഉയർച്ച ബസ്സിന് ഒരു ഞൊടിയുണ്ടായിരുന്നോ എന്ന് അയാൾ നടുങ്ങി സംശയിച്ചുപിന്നെ നിഷേധിച്ചു

               “ഹേയ് ഇല്ലില്ല ..” എന്നിട്ടും വഴിയരുകിൽ കെട്ടിക്കിടന്ന വെള്ളത്തിലൊക്കെ ബസ്സിന്റെ ടയറുകൾ ഓടിച്ചു കഴുകിയെടുത്തു..വീണ്ടും വീണ്ടും..

                   പിന്നീട് ജീവിതത്തിന്റെ ഓടയിൽ പലവുരു കഴുകിയെടുത്ത ശരീരത്തിൽ മനസ്സു വൃത്തിയാവാതെ  ദുർഗന്ധം വമിച്ചു കിടന്നു..അതേ സമയം നേരിടേണ്ടി വന്ന കുറേ വിരോധാഭാസങ്ങളിൽ ആദ്യം പതറി നിൽക്കുകയുംശേഷം സന്ദർഭോചിതമല്ലാതെ അയാൾ ചിരിച്ചു മണ്ണു കപ്പുകയും ചെയ്തു
                   
                നിരീശ്വരവാദം മൂത്ത് മുറ്റത്തെ തുളസിത്തറയിലെ കൽ വിളക്കിൽ മൂത്രമൊഴിച്ച അഛനെ..-കാരണവന്മാർ ,കല്ലും ലിംഗവും  തമ്മിലുണ്ടായ നിമിഷങ്ങൾ നീണ്ട  മൂത്രബന്ധത്തിലൂടെ കയറിപ്പിടിച്ച് പഴുപ്പിച്ചുമതിലിലെ കഷ്ണം ഞെക്കിയാൽ തെളിയുന്ന വിളക്കിനെ,പ്രകാശത്തിൽ അധികരിക്കുന്ന വേദനയിൽ ശപിച്ച് അഛൻ ഹരിഹരസുതനോട് അപേക്ഷിച്ചു.

               “ഞാഞ്ചത്താബെലീടണം..കേട്ടെറാ.കമ്മ്യുണിസം പറഞ്ഞ് ചാരം വാരി തെങ്ങുഞ്ചോട്ടില് ഇട്ടേക്കര്ത്…..”

              വാക്കു  പാലിച്ചു  ..ഉമ്മറത്ത് ഫ്രെയിമിലിട്ടു വച്ച മാർക്സിന്റേയും.., ഏംഗത്സിന്റേയും..ലെനിന്റേയും മുഖം ഒന്നു വീർത്തിരുന്നെങ്കിലും “അതു പോട്ട് പുല്ല്..” എന്ന് അവഗണിച്ച് അഛനെ ബലിയിട്ട് സന്തോഷത്തോടെ പറഞ്ഞയച്ചു.. അന്നു തൊട്ടിങ്ങോട്ട് ഓരോ കർക്കിടകവാവിനും ബലിയിടുന്ന തന്നെ നോക്കി തന്റെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിച്ച് അഛൻ “ ശവ്യാണെങ്കിലും നീയാളു കൊള്ളാട്ടെറാ കള്ളക്കമ്മ്യുണിസ്റ്റ്കാരന്റെ മോനെ “ എന്ന് പറഞ്ഞു കൊണ്ട് ഇരുത്തിയൊന്നുമൂളി പോകുന്ന പോലെ അയാൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
         
          ഇപ്പോൾ  ഭൂതകാലത്തിലെ ശവിത്വ സിംഹാസനമൊഴിഞ്ഞ്, മനസ്സിലെ പിതൃത്വ പിടപ്പിന്റെ ആന്തലോടെ ചുറ്റിപ്പിണഞ്ഞ മഴനൂലുകളെ അഴിച്ചു മാറ്റി  അയാൾ ഇറയത്തെ അത്താണിയിലിരുന്നു

            പുറത്ത് ആരെയും കണ്ടില്ലദൈവത്തെയും അഛനേയും ഒരെപോലെ സ്നേഹിച്ച മറ്റൊരു വിരോധാഭാസം  ഓർമ്മക്കേടു ബാധിച്ച് അകത്തെ മുറിയിൽ സ്വയം ആരെന്ന് ഇടയ്ക്കിടക്ക് വിളിച്ചു ചോദിച്ചു കിടപ്പുണ്ട്..അഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരന്മാരായിരുന്നു..
            
           മഴയേറ്റ് രോമങ്ങളൊട്ടിയ കൈത്തണ്ടയിലേയ്ക്ക് ഉണക്ക തോർത്ത് വീണതിനൊപ്പം  “ അവൾക്കൊര് വാക്ക് മിണ്ടീട്ട് പോവായ്ര്ന്നു“  എന്ന പുറകിൽ നിന്ന് പറഞ്ഞ് ഭാര്യ ഒരു ഉറപ്പിലെത്തിയെന്ന് അയാളെ ബോദ്ധ്യപ്പെടുത്തി

           “എന്തായാലും നീയാ ക്ടാവിന്റ മുറ്യൊന്നു നോക്ക്യേ.”

          “എന്തൂട്ട് നോക്കാൻ.” ഓയൽ സാരിയിൽ ഒപ്പിയെടുക്കാൻ പറ്റാത്ത കണ്ണുനീരിനെ കുനിഞ്ഞ് സാരിപൊക്കി പാവാടയിൽ തുടച്ച് അവൾ മൂക്കു വലിച്ചു.

           “ഒര്  മജീദ് എന്ന ചെക്കൻ അവൾടെ മൊബൈലില് വിളിക്ക്യോയ്ര്ന്ന്

            “മജീദാ.!!??  “ ഉണ്ടായേക്കാവുന്നതിൽ ഏറ്റവും സാധ്യത കുറഞ്ഞത് എന്ന നിസ്സാരത ഏതൊരഛനേയും പോലെ ആദ്യം തോന്നിയെങ്കിലും പിന്നീടയാൾ ഞെട്ടി.

           “ക്ടാങ്ങള് ഫ്രണ്ട്സാന്ന് പറഞ്ഞപ്പൊ………

         “ ഫ്രണ്ട്സ്”  മഴയിലേയ്ക്ക് ഒന്നു കൂടി ചാടിയിറങ്ങിയപ്പോൾ മാത്രം വീട്ടിൽ ഫോണുള്ളത് ഓർത്തു തിരിച്ചു കയറി.., പോലീസ് സ്റ്റേഷനിലേയ്ക്ക് ആ വിവരം കൂടി വിളിച്ചു പറഞ്ഞതിനു ശേഷം ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല എന്നറിഞ്ഞ് അയാളിരുന്നു..ശരീരത്തിന്റെ നിഷ്ക്രിയത്ത്വം ഉൾക്കൊള്ളാൻ കഴിയാതെ വിറക്കുന്ന മനസ്സോടെ ഹരിഹരസുതൻ പുലമ്പി”ദൈവമേ..കുറ്റിക്കാട്ടിലെ ഞരക്കം………..ഭൂമിയിൽ കുറ്റിക്കാടുകളും., മറയും.., ഇരുട്ടും ഉള്ളിടത്തോളം കാലം പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണോ!!?”

           നിഷ്ക്രിയത്വം കുടഞ്ഞെറിഞ്ഞ്.., മനസ്സ്.., പണ്ട് കേട്ടു കളഞ്ഞ ഞരക്കത്തിനേക്കാൾ ഉച്ചത്തിലൊന്നു ഞരങ്ങി…….

            പിറ്റേദിവസം സ്റ്റേഷനിൽ നിന്നും വിളിച്ചതു കൊണ്ട് അയാൾക്കു പോകേണ്ടി വന്നുഏതെങ്കിലും അജ്ഞാത മൃതദേഹത്തിൽ നിന്നും മകളുടെ ശേഷിപ്പുകൾ കണ്ടുപിടിക്കേണ്ടതോ……അല്ലെങ്കിൽ പലയിടങ്ങളിൽ നിന്നു കിട്ടിയ ശരീര ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു വച്ചതിൽ അവളുടെ രൂപം വാർത്തെടുക്കേണ്ടതോ ആയ കടമയാണ് താനാൽ നിർവ്വഹിക്കാൻ പോകുന്നത് എന്ന വിചാരങ്ങളിൽ അയാളുടെ കാലുകൾ ഉടക്കി നടന്നു……..

            സ്റ്റേഷനിൽ ചെന്നപ്പോൾ ..,ഇരുകൃതാവിൽ നിന്നും കറുത്ത തോടൊഴുകി വന്ന് താ‍ടിയിൽ കൂട്ടി മുട്ടിയ മുഖമുള്ള രണ്ടു പയ്യന്മാർ .പേടിയേക്കാൾ കൂടുതൽ പുതു തലമുറയുടെ മുഖമുദ്രയായ അസഹ്യത പ്രകടിപ്പിച്ചു നിൽ‌പ്പുണ്ടായിരുന്നു..

           “ഹരിഹരാ.ദേ ഇതാണ് മജീദ്ട്ടാ  ക്ടാവിന്റെ ഫോൺ ചെയ്യണ ക്ലാസ്മേറ്റ്..”   കൂടുതൽ വെളുത്തവനെ ലാത്തി കൊണ്ട് തൊട്ട് എസ് ഐ അറിയിച്ചു. ഉടനെ മറ്റവനേയും ചൂ‍ണ്ടി കാണിച്ചു..

         പിന്നിവൻഅജ്മല്.അടുത്ത കൂട്ട്കാരാ.ഇവനറ്യാതെ ഈ ഗഡി ഒന്നും ചെയ്യില്ല.. ..”

         ഹരിഹരസുതൻ രണ്ടു പേരേയും മാ‍റി മാറി നോക്കി കൈകൂപ്പി……
  
       “ മക്കളേ..ന്റെ ക്ടാവെന്ത്യേ.? കൂടുതൽ അപേക്ഷിക്കാൻ കഴിയാത്ത വിധം തന്റെ നിസ്സഹായതയിലലിഞ്ഞ് അവർ അവരുടെ പോക്കറ്റിൽ നിന്നോ ഷർട്ടിനുള്ളിൽ നിന്നോ വിനീതയെ പുറത്തെടുത്തു തന്നേക്കും എന്ന് അയാൾ വിശ്വസിച്ചു പോയിരുന്നു..

         പക്ഷെ .., അസഹ്യത അനിവാര്യമെന്നോണം ബഹിർഗമിച്ചു

       “വിനീതേനെ എനിക്കറ്യാം  പക്ഷെ ഒരു ബന്ധൂല്ലാട്ടാ..കാർന്നോര്  ഞങ്ങൾടടുത്ത് കരഞ്ഞ്  വിളിച്ചട്ട് എന്തു കാര്യം.“

        കൈകൂപ്പിയതിനപ്പുറം അവന്റെ കാലുകൾ കനത്ത ബൂട്ടിൽ മറഞ്ഞിരിക്കുന്നതു കണ്ട് അയാൾ നിരാശപ്പെട്ടു

        “ഹരിഹരസുതനിങ്ങ്ട് മാറ്യേ.ഇനി ഞാൻ ചോദിയ്ക്ക്യാ.പറ മക്കളേ.ലവ് നിന്റെക്ക സ്വന്തം വക…….ജിഹാദ് വേറെ അവന്മാരുടേം.ബൈക്കും മൊബൈലും കാശും ഒക്കെ ഫ്രീയാ അല്ലേ..“

           ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ.., മുന്നിലെ യൂണിഫോമിനെ മറന്ന് മജീദ് പ്രതികരിച്ചു

“സാറേ പ്രേമത്തിനെ പോലും വർഗീയ വൽക്കരിച്ച്  ഇങ്ങ്ന  ഞങ്ങളെ  പ്രതികളാക്കി നിർത്തര്ത്.പ്രേമിച്ചെങ്കി വീട്ടിക്കൊണ്ടുപോയി നിക്കാഹു നടത്തും..മുസ്ലീം  ആൺപിള്ളേര് ഇനി ഇതിനു വേണ്ടി സമരോ മറ്റോ ചെയ്യണോ ഒന്നു പ്രേമിക്കാൻ..“

          അതു ശരിയാണല്ലോ എന്ന സംശയം വച്ചു കൊണ്ടു തന്നെയായിരുന്നു എസ് ഐ അവന്റെ പല്ലു അടിച്ചു തെറിപ്പിച്ചത് മത പ്രചരാണാർത്ഥമുള്ള വിശുദ്ധയുദ്ധത്തിന്റെ പേരിൽ പല്ലു നഷ്ടപ്പെട്ടവൻ വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്നു..മറ്റവനാകട്ടെ ചോരത്തിളപ്പിനെയൊക്കെ ഊതിയാറ്റി .., നാവു കൊണ്ട് തന്റെ പല്ലുകളെയൊന്നു തഴുകി.

          എസ് ഐ ഹരിഹരസുതന്റെ  തോളിൽ പിടിച്ച് പുറത്തേക്കു മാറ്റി നിർത്തി പറഞ്ഞു.

         “കാര്യം ശര്യാട്ടാ ഹരിഹരാ…….ഈ ഗഡികള്  മൂന്ന് ദെവസോയിട്ട് ക്ലാസീ മൊടങ്ങീട്ടില്ല.ഇവന്മാരെ ഇപ്പൊ തന്നെ വിടും..നമുക്ക് ഇനി വേറെ വഴി നോക്കാം താൻ പേടിക്കണ്ടറോ..വഴീണ്ട്……

           ‘ പേടിക്കണ്ട‘ എന്നു പറഞ്ഞതിൽ നിന്നുമാണ്, സത്യത്തിൽ പേടി അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് അയാളെ മാന്തിപ്പൊളിക്കാൻ തുടങ്ങിയത്..സ്റ്റേഷനിൽ ഊരിയിട്ട ചെരുപ്പ് മറന്ന് ഹരിഹരസുതൻ പിന്നേയും മഴയിലേയ്ക്കിറങ്ങി…….

              തനിയാവർത്തനങ്ങളുടെ സാധ്യതകൾ  മനുഷ്യജീവിതത്തിൽ ഒളിപ്പോരാളിയെപോലെ  പതിയിരിക്കുന്നു എന്ന വെളിപാടോടെ ,വഴിയരുകിലെ വെള്ളക്കെട്ടുക്കളിൽ ഏതെങ്കിലും വണ്ടിയുടെ ചക്രങ്ങളിൽ നിന്നുള്ള രക്തഛവിയുണ്ടോയെന്ന് അയാൾ പരിശോധിച്ചു കൊണ്ടിരുന്നു..ഒപ്പം .., കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് മഴക്കാറു മറയിട്ട പകൽ വെളിച്ചത്തിൽ അരിച്ചു പെറുക്കി.അങ്ങേയറ്റം, ഇറച്ചിക്കോഴിയുടെ പപ്പും തൂവലുമെങ്കിലുംഅതെങ്കിലും………………….