Followers

Sunday, October 25, 2009

എം.പി.ശശിധരൻ


m p sasidharan
ezhuth/dec.2009

വെള്ളാമ്പലുകൾ നിറയെയുണ്ടായിരുന്നു പൊയ്കയിൽ.

വെള്ളത്തെ തൊടുന്ന പടവിൽ കിടക്കുകയായിരുന്നു ലോഹിതമോഹൻ.

സൂര്യൻ കത്തി നിൽക്കുന്ന സമയമായിരുന്നു അത്‌.

എന്നിട്ടും ലോഹിതമോഹനു് വിയർത്തില്ല.

ആമ്പലിന്റെ സുഗന്ധവും കടുംവെയിലിന്റെ ലഹരിയും അയാളെ

ഉന്മത്തനാക്കി.


ആരോ വിളിക്കുന്നത്‌ കേട്ടാണ്‌ ലോഹിതമോഹൻ കണ്ണു തുറന്നത്‌. ആദ്യം

അയാൾക്ക്‌ വിശ്വസിക്കാനായില്ല. സ്വർണ്ണവർണ്ണം പൂണ്ട മത്സ്യശരീരമുള്ള

രണ്ടു സുന്ദരികളായിരുന്നു അയാൾക്കരികിൽ.

പെട്ടെന്നാണ്‌ അയാൾക്ക്‌ വിശപ്പനുഭവപ്പെട്ടു തുടങ്ങിയത്‌.

പിന്നെ ഒട്ടും താമസിച്ചില്ല. മത്സ്യകന്യകകളുടെ തലകൾ രണ്ടും അറുത്തെടുത്ത്‌ പൊയ്കയിലിട്ട്‌ അയാൾ വീട്ടിലേക്ക്‌ നടന്നു.


വീട്ടിമരത്തിൽ തീർത്ത വലിയ തീൻമേശ മാത്രമായിരുന്നു ലോഹിതമോഹന്റെ മനസ്സിലപ്പോൾ