Followers

Showing posts with label indira. Show all posts
Showing posts with label indira. Show all posts

Saturday, January 2, 2010

കുചേലൻ

indira balan


നിറവിന്റെ മടിത്തട്ടിൽ
സൂചിമുനകൾ തറച്ചു
മണിമാളികയിലെ കനത്ത
ഏകാന്തത ഭീകരസത്വമായി
ഇരുട്ടിന്റെ കടവിൽ
വീണ നിലാവുപോലെ
ബോധമണ്ഡലത്തിൽ
കയറിവന്ന മയിൽപ്പീലികൾ
ഇറങ്ങിപ്പോയി....കാടിന്റെ അഗാധതയിലേക്ക്‌
കൃഷ്ണമുടിയിലെ വെള്ളിയലുക്കുകൾ
വേടന്റെ അമ്പേറ്റ്‌ നിലം പതിഞ്ഞു..
വർത്തമാനത്തിന്റെ സമസ്യകൾ
വിദൂരപർവ്വതരേഖപോലെ.
ഓടക്കുഴലിന്റെ മുഗ്‌ദ്ധനാദത്തിലും
വ്യഥിതലയന തരംഗങ്ങൾ
മനസ്സ്‌ തീ പിടിച്ച
ചിറകുപോലെ പിടഞ്ഞു.
ഓർമ്മയുടെ അവിൽപ്പൊതി അഴിച്ച്‌
ഇളംകാറ്റിന്റെ മർമ്മരത്തിനായ്‌
കാതോർക്കുമ്പോള്‍ വന്നു മൂടുന്നു
വിഷം വമിക്കുന്ന വ്യാളീമുഖങ്ങൾ
ഏഴുനിലമാളികയും, സപ്രമഞ്ചവും വേണ്ട
ഈ കുചേലന്‌, ആ പഴയ കുടിൽ മതി
അവിടെ സ്നേഹത്തിന്റെ പുല്ലു മേഞ്ഞ മേൽക്കൂരയും
ഗോക്കളെ മേയ്‌ക്കുന്ന ഇടയബാലനുമുണ്ട്‌.

Saturday, October 31, 2009

തുമ്പികള്‍-ഇന്ദിരാ ബാലന്‍






indira balan

ezhuth/ dec. 2009

തുമ്പികള്‍

മാനത്തു പാറിക്കളിക്കുന്ന തുമ്പികള്‍,
മനസ്സിന്‍റെ ബോധതീരങ്ങളിലൂടെ
പാറിനടന്നിരുന്ന ആഗ്രഹങ്ങളെപ്പോലെയായിരുന്നു
കാല്‍പ്പനിക ചാരുതയൊ,
ഗൃഹാതുരത്വത്തിന്‍റെ നനുത്ത സംഗീതമോ
ആയിരുന്നു പിന്നീടീ തുമ്പികള്‍
അനന്തമായ ആകാശത്തിന്‍റെ
ഇത്തിരി വട്ടത്തില്‍ മാത്രമെ
അവ പാറിനടന്നിരുന്നുള്ളു
തനിക്കു ചുറ്റുമുള്ള
തന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന
പരിമിതമായ വായുവില്‍
സഞ്ചാരണം ചെയ്യണമെന്നു മാത്രമേ
തുമ്പികള്‍ കരുതിയിരുന്നുള്ളു................
എന്നാല്‍ അവയെ
മറ്റൊരു നിയോഗത്തിലേക്കെത്തിച്ചു
സ്ഥാനമാനങ്ങള്‍ക്കു കലഹിക്കുകയും
കാംക്ഷിക്കുകയും ചെയ്യുന്ന അധികാര വര്‍ഗ്ഗം
"തുമ്പികള്‍ കല്ലെടുക്കട്ടെ"
എടുക്കാവിന്നതിലും ഭാരമുള്ള കല്ലുകള്‍അവര്‍
തുമ്പികളെക്കൊണ്ടെടുപ്പിച്ചു.
ആ ഭാരം താങ്ങാനാവാത്ത
വ്യഥയായി തുമ്പികളുടെ ആരോഗ്യത്തെ കെടുത്തി
അതു തന്നെയായിരുന്നു
അതിനു നിയോഗിച്ചവരുടെ ലക്ഷ്യവും
നിരുപദ്രവകാരികളായവരെ
സമൂഹത്തില്‍ നിന്നുംതുരത്തുകയെന്നത്‌................
തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ നാശം
മനസ്സിലാക്കിയ തുമ്പികള്‍
ഒറ്റക്കെട്ടായി നിന്നു
അധീശ വര്‍ഗ്ഗത്തിനെതിരെ
നിരന്തരം പൊരുതിക്കൊണ്ടിരുന്നു
"ഐകമത്യം മഹാബലം"
എന്ന തത്വത്തിലൂടെ
അവര്‍ പൂര്‍വ്വാധികം കരുത്തോടെ
തിരിച്ചെത്തി
അധികാര വര്‍ഗ്ഗത്തിനെതിരെ നിറയൊഴിച്ചു..............
എന്നാലും അവിടവിടെ
കാരമുള്ളുകള്‍പോലെ തറച്ചു നിന്നു.........
അധികാരവര്‍ഗ്ഗം പൊത്തുകളില്‍ നിന്നും
നീര്‍ക്കോലികളെപ്പോലെ നാക്കു നീട്ടി............
തുമ്പികള്‍ ഒന്നടങ്കം
അഹങ്കാരത്തിന്‍റെ നാക്കു പിഴുതെടുത്തു
പുതിയൊരു ശക്തിയായി
സ്വാതന്ത്ര്യ ഗീതങ്ങളാലപിച്ചു
വിഹായസ്സില്‍ പുതിയ ചിറകടിയുടെ താളത്തില്‍ അലകളുണര്‍ത്തി
തുമ്പികള്‍ വീണ്ടും പാറിനടന്നു..........