Followers

Showing posts with label thodupuzha. Show all posts
Showing posts with label thodupuzha. Show all posts

Saturday, October 31, 2009







m k janardanan

ezhuth/dec/2009





ചോകിം എന്റെ സുഹൃത്ത്‌


ചോകിമും ഞാനും കൗമാര സുഹൃത്തുക്കൾ
വെളുത്തുനീണ്ടമുഖവും നീലക്കണ്ണുകളും
ചിരിയും പ്രയങ്കരം
കറുത്തനിറവും അഴകില്ലാത്ത മുഖവും
പനിനീർ പൂ ഹൃദയവും എനിക്കുതന്നത്‌ ദൈവം!
പൂവിനേയും പൂമ്പാറ്റയേയും ആകാശ
കരിനീലത്തേയും കണ്ട്‌ ഞാൻ
മതിമറക്കുമ്പോൾ ദൈവത്തേ തേടുന്നേരം
കച്ചവടപ്പീടികയിലെ വിൽപനചരക്കി-
ലുടക്കിനിന്നു അവന്റെ ഹൃദയം
ഫൈവ്ഡോളർ വിൽപനവിലയിൽ നിന്നും
നിർമ്മാണ ചിലവുകൾ കഴിച്ച്‌ ലാഭം കണ-
ക്കാക്കുകയാണ്‌ ഏത്‌ നേരവും അവൻ
ഞാൻ പ്രകൃതിനേരുകളിലേക്കും ചോകിം,
കച്ചവടത്തിലേക്കും വളർന്നുവലുതായി!
ദൈവസൃഷ്ടിയുടെ അസംഖ്യജീവരഹ
സ്യങ്ങൾ എന്നെ വാരിപ്പുണർന്നുമ്മവച്ചു
അവൻ കൊടുമുടിയോളം വ്യവസായിയായി
ഓരോചുവടിലും എന്റെ നേതൃത്വം ദൈവ-
മായിരിക്കുമ്പോൾ, അവന്റെ ഊഴംപണം മാത്രമായി!
അവന്റെ പട്ടുനൂൽ ഫാക്ടറിയിൽ
അനേകായിരം കൊക്കൂണുകൾ ചൂടിൽ
ജീവൻ തിളച്ചു എന്നെ വിളിച്ചുകേണു
ഞാനും എന്തിനെന്നറിയാതെ ദൈവ-
ത്തോടൊപ്പം നിന്നു വെന്തുരുകി..
പ്രാണിഹത്യകളെ ഞാനെതിർത്തപ്പോൾ,
അവന്റെ തുച്ഛകളെ തടുക്കുകഅസാദ്ധ്യം എന്നറിഞ്ഞു
നിർബ്ബന്ധം എന്റേത്‌ മൂത്ത്‌, അനന്ത-
ശാപം ഒഴിവാക്കാൻ അവൻ പിന്മാറി!
ശേഷശതകോടി ജീവൻ രക്ഷപ്പെട്ടു
ദൈവസ്നേഹത്താൽ ഞാൻ കീഴോട്ടും
ധനശക്തിയാൽ അവൻ മേലോട്ടും വളർന്നു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും
ഭൂമിപ്രാണന്മാക്കും എന്നെ ഇഷ്ടമായി
തീയിൽ ശീലിച്ചുവേണമത്രെ നടക്കാണെന്നു പ്രകൃതിശഠിച്ചു
ഭക്ഷണം കിട്ടാത്തപ്പോൾ പട്ടിണി പരിവയായി
ഒരിക്കലും ദൈവത്തെ കൈവിട്ടില്ല
അവനും ഞാനും വിവരങ്ങൾ കൈമാറിയിരുന്നു
എന്റെ ദുരിതം വേരറുക്കാൻ അവൻ
അയച്ച ബ്ലാങ്ക്‌ ചെക്ക്‌ ഞാൻ മടക്കി
ഇപ്പോഴവൻ ജയിലഴിക്കുള്ളിൽ തടവുപുള്ളി
ബിസിനസ്സ്‌ വളർത്താൻ നോക്കിയ
പിഴവിൽ അവനും രാജ്യവും കടക്കെണിയിൽ
എല്ലാവരും തള്ളിപ്പറഞ്ഞു
ആരും തുണയില്ലാതെ ആകാശത്ത്മൃതിപരത്തുമ്പോൾ,
ദൈവവിളി കേട്ട്‌ ഞാനെത്തി
ഓ കരഞ്ഞു എന്റെ ഹൃദയത്തിനുള്ളിൽ
അവനിടം കിട്ടി. മോചനനാൾ തൊട്ട്‌-
എന്നുംഎനിക്കൊപ്പം. പ്രപഞ്ച
ജാലങ്ങളിൽ ആകൃഷ്ടരായി,
ആനന്ദപൂർണ്ണിമയിൽ ഞങ്ങൾവസിച്ചു
ശാന്തിയുടെ നിലാവുകൾ ഹൃദയങ്ങളിൽ
പെയ്തിറങ്ങി

Tuesday, October 27, 2009

m k janardhanan





m k janardhanan
ezhuth , dec, 2009





മാടുകച്ചവടം

ഓർത്തു നോക്കുക
ഇനി പറയുന്ന വൈരുദ്ധ്യങ്ങൾ
അവർ ഭർത്തൃമതി. അമ്മ, കുടുംബിനി.
മറ്റൊരുവനെ ഒളികണ്ണിട്ടുനോക്കുന്നു.
ഇതാ ഈ സ്ത്രീ കുടുംബസ്ഥ
എന്നെ കള്ള ക്കണ്ണെറിയുന്നു.
അതാ അവൾ മറയിൽനിന്നുകൊണ്ട്‌
ആ ചെറുപ്പക്കാരനെ ഒളിഞ്ഞു
നോക്കുന്നു. കണ്ണു കണ്ണുകളിൽ
തഞ്ചി ശരീരം യാചിക്കുന്നു.
അവളുമാർ അർത്ഥമിട്ടു നോക്കുമ്പോൾ
അവന്മാർ പിന്നിലല്ല. അങ്ങിനെ
സ്ത്രീ പുരുഷ നയനങ്ങൾ പരസ്പരം
സർച്ചു ലൈറ്റുകളാകുമ്പോൾ പിന്നെ
ഇവിടെ സംതൃപ്തജീവിതമില്ല
കതിരില്ലാത്ത പതിർമാത്രമാണിവിടെ
ദാമ്പത്യജീവിതം. ഇണകളില്ല.
നുണകൾ മാത്രം. തണലില്ല.
കൊടും വെയിൽ മാത്രം.
വിവാഹം ഹൃദയങ്ങളുടെസമ്മിശ്രണ
മല്ല. വിവാഹപ്പന്തൽ അറവു
ശാലകളാണ്‌. ജന്മങ്ങളെ
താലിക്കയറിൽ കുരുക്കുന്നു
പ്രണയത്തിന്റെ കണ്ണുകൾ
ഹൃദയസൗഗന്ധങ്ങൾ
അവദൈവത്തിന്റേതാണ്‌
അന്ധരുടെ സാമ്രാജ്യത്തിൽ
ദൈവത്തിനു സ്ഥാനമെവിടെ?
കുമാരിമാരെ, കുമാരന്മാരെ
നടാഷയെപ്പോലെ വിവാഹം
ശ്മശാന യാത്രയാക്കാതിരിക്കുക
കണ്ണെറിയുക കണ്ണെറിയുക
കണ്ടുനിറയുക ഉണ്ടുനിറയുക .
കക്കാനും നിൽക്കാനും പഠിക്കുക
ചത്തൊടുങ്ങാതെ ജീവിക്കുക
നിരന്തര നിത്യപ്രണയ ബ്രഹ്മത്തെ
പുനഃസ്ഥാപിക്കുക

നിലാവ്‌

എല്ലാവർക്കുമായുള്ള കവി സന്ദേശമിതാണ്‌
പ്രിയമിത്രങ്ങളെ മനുഷ്യസൃഷ്ടിക്കു
ശേഷം ദൈവം ഉപേക്ഷിച്ച
രജോഗുണമൂർത്തി ഭൂമിയിൽ
നിലാവായി മാറി. ആകയാൽ-
നിലാവും മനുഷ്യരും ആത്മ-
ബന്ധുക്കളാണ്‌ സ്നേഹത്തിന്റെ
നിലാവ്‌ നമ്മളിൽ പെയ്തിറങ്ങട്ടെ.
സ്നേഹം കൊണ്ട്‌ വിശക്കുന്ന കുഞ്ഞിനെയൂട്ടുക
എല്ലാവരും കൈവിട്ട യാചകിയെ-
യാചകനെ സഹായിക്കുക!
അവർക്കു ആശ്രയം നമ്മൾ മാത്രമാണ്‌!
ആശ്രിതരില്ലാത്ത അയലത്തെ
പടുവൃദ്ധയെ കൈപിടിച്ചുനടത്തി-
ദയാവാക്കുചൊല്ലുക.
ലോകത്തെയുണർത്താൻ സുപ്രഭാതം
പാടിയെത്തുന്നപക്ഷിക്കു അൽപം ധാന്യ
മണിഎറിഞ്ഞുനൽകുക.
അവധാന്യം മെതിച്ചു ഒളിച്ചുസൂക്ഷിക്കുന്നില്ല എന്നതിനാൽ,
നമ്മുടെ ഏത്‌ തിരക്കിലും ദീനന്റെ,
സ്വരം കേട്ട്‌ അവനെ സ്വാന്ത്വനിപ്പിക്കുക.
അവനു വേണ്ടത്‌ ചെയ്യുക.
സ്നേഹം നിഷേധിച്ചശിശുവിന്‌
തേൻ വാക്കും ഇറ്റു ഭക്ഷണവും നൽകുക.
നമ്മൾ സ്നേഹമാണ്‌ നിലാവിന്റെ
ശീതളവെണ്മയാണ്‌. നമ്മളും
മറ്റുള്ളവരും ദൈവത്തിന്റെ
മുഖഛായകളാകയാൽ അവർ
നമ്മൾ തന്നെയാണെന്നു കരുതുക
ലോകംയുദ്ധക്കളത്തിലെ ചോരകുടി-
ക്കുമ്പോൾ നമുക്കുലോകത്തെ,
ലോകത്തെ സ്നേഹിക്കാം.
നാം നിലാവാണ്‌. നമ്മുടെയും
നമ്മുടെ പിതാക്കളുടെയും രേതസ്സിന്റെ,
നിറം നിലാവിന്റേതാണ്‌
നമുക്കു ലോകത്തിന്റെ അജ്ഞത-
യേയും അഗ്നിയേയും കെടുത്തുന്ന പുണ്യമാകാം
നമുക്കുവേണ്ടിയാണ്‌ നക്ഷത്രശോഭകൾ
ശാന്തിയുടെ ഉദ്യാനങ്ങൾ നമ്മുടേതാണ്‌.
വരുക വേഗം തിരിച്ചുവരുക.

പ്രാർത്ഥനാ മൊഴികൾ
പ്രാർത്ഥനയിലൂടെ ഞാൻ നിത്യവും
ദൈവത്തിലേക്കു വേർപെടുത്തു.
ആ യാതൊന്നിൽ മാഞ്ഞുപോകുന്നു.
പൂവും പുൽക്കൊടിയും പ്രാവും
നക്ഷത്രങ്ങളും-സ്ഥൂലതകളെ നയിക്കുമ്പോൾ,
സ്ഥൂലതകളത്രയുമന്റെ ദൈവം!
ആ ഒരു നിമിഷം സ്മരിച്ചുകൊണ്ട്‌
ഒരു പ്രകാശബിന്ദുവായി ഞാൻ
ചുരുങ്ങുമ്പോൾ അണ്ഡകടാഹം ഞാൻ !
അനന്തത്ത ഭേദിച്ചു കടന്നു പോവുകയാണ്‌.
ജീവനും രക്തവും അരിഞ്ഞു
കൊടുത്ത എന്റെ ദൈവത്തിലേക്ക്‌
വാക്കുകൾകൊണ്ടും ചേഷ്ടകൾ
കൊണ്ടുമല്ല, മമതയാൽ അലി
ഞ്ഞലിഞ്ഞു ഞാൻ അവനിലേക്കു,
ദ്രവിച്ചു ദ്രവിച്ചു കണ്ണീർക്കയമായി
ഒഴുകിയെത്തുകയാണ്‌.
ഞാൻ എല്ലാറ്റിലും എല്ലാമായ അവൻ
കവിതയായി എന്നിലും നിറഞ്ഞിരിക്കുകയാണ്‌.
ആ നിമിഷം ഞാനും
എന്റെ ദൈവവുമെന്നു രണ്ടില്ല
ഞങ്ങൾ ഒന്നായ്‌ കലർന്നിരിക്കുകയാണ്‌.