Followers

Showing posts with label keralam. Show all posts
Showing posts with label keralam. Show all posts

Saturday, October 31, 2009





c p aboobacker

ezhuth/dec.2009






And my soul claims her wholesome

Today morning
Birds lost their feathers
Plants their flowers
Mountains their dales
Deer its horns
And I lost my pen

Piercing out of my heart
The lark has flown away
Heavens have claimed her songs
Angels her smiles
God her soul
And my soul claims her wholesome

She had a bird in the cage
A falcon with screeching cries
And with a sharp beak
Ready to break love and ties
It had a fragrance
Spread everywhere in the labyrinth

The tree is still there tall and high
With a lightness of cool and warmth
Standing sentinel to soldiers of love
Shading a roof for fighters of lust
Beyond the hamlets of stags
Orchards of butterflies
And slums of values and priests.

The Shepherd of flames
The shepherd of flames
Eats with his tongue extended
He has no hands
In the end
He has only the will to destroy
In the oven
In the chamber of suicide
On the battle fields
And in wild fires
Black tongues remain
That can't be seen.
He has limitless wealth
But it's of no use to him
Soon
He will combust
And after
Fly in ashes
In breezes.
His spouse
Will bring sticks to the fire
They will crack and burn
She will romanticize the fire
Pouring olive oil
And after
She will wear
A rope of hemp grass
Or of crushed palm leaves
Around her neck.

Sunday, October 25, 2009

പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം



dr.n m muhammadali
ezhuth/dec. 2009




പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം

മുസ്ലിം യുവാവ് മറ്റു മതത്തില്‍ പെട്ട യുവതിയുമായി പ്രണയത്തിലായാല്‍ കാമുകിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന് നിര്‍ബ്ബന്ധിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ പ്രേമജിഹാദ് എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കാമുകി സ്വന്തം മതത്തില്‍ തുടരുന്നത് അനുവദിക്കാന്‍ മുസ്ലിം കാമുകന് കഴിയുന്നില്ല. യുവാക്കളില്‍ ‘പ്രേമജിഹാദ് മനോഭാവം’ രൂപപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ പൊതുവായ ചില കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.
മൃദുഹിന്ദുത്വവും മൃദുഇസ്ലാമിസവും
ഏതാണ്ട് രണ്ടരക്കൊല്ലം മുന്‍പ് ബാങ്ക് ജീവനക്കാരുടെ മാസിക സോളിഡാരിറ്റി യില്‍ ഞാന്‍ ഒരു ലേഖനം എഴുതി. അതിന്റെ ശീര്‍ഷകം “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്നായിരുന്നു. ലേഖനം തുടങ്ങിയത്, മതപരമായി ബഹുസ്വരതയുള്ള കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ച കെ.ഇ.എന്‍.കുഞ്ഞഹമ്മദിനെ, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ, പുരോഗമന കലാസാഹിത്യസംഘത്തില്‍‍ നിന്നു പുറത്താക്കണമെന്ന് കവി ഓ.എന്‍.വി.കുറുപ്പ് ഒരു പുസ്തകപ്രകാശനചടങ്ങില്‍‍ ആക്രോശിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്ക് പ്രഭാവമുണ്ടായിരുന്ന കേരളീയ പൊതുമനസ്സില്‍ (COMMONSENSE)ഇപ്പോള്‍ മൃദുഹിന്ദുത്വം മേധാവിത്വം (hegemony) പുലര്‍ത്തുന്നത് കൊണ്ടാണ് ഇത്തരം ആക്രോശങ്ങള്‍ ഉണ്ടാകുന്നത് എന്ന മന:ശാസ്ത്രപരമായ നിരീക്ഷണമാണ് ഞാന്‍ ലേഖനത്തില്‍ അവതരിപ്പിച്ചത്.

ഇസ്ലാമിസവും ഫാഷിസവും
ഇന്ത്യയിലെ ഫാഷിസത്തിന്റെ രൂപമാണ് ഹിന്ദുത്വം (ഹൈന്ദവത അല്ല)എന്നാണെന്റെ അഭിപ്രായം. ഇസ്ലാമിസത്തിനും (രാഷ്ട്രീയ ഇസ്ലാം) ഫാഷിസ്റ്റ് സ്വഭാവമുണ്ടെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇഖ്വാനുല്‍ മുസ്ലിമീന്‍ (മുസ്ലിം ബ്രദര്‍ഹൂഡ്) എന്ന സംഘടനയുടെ സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ ജിഹാദ് ചിന്തകളെയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദിയുടെ ‘ദൈവിക ഭരണം’ (ഹുക്മെ ഇലാഹ്) സിദ്ധാന്തങ്ങളെയും വിലയിരുത്തിയപ്പോള്‍ ഉണ്ടായ അഭിപ്രായമാണത്. മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ ഞാന്‍ ഇസ്ലാമിസത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
ഇന്ത്യയിലെ രണ്ടാമത്തെ ഫാഷിസ്റ്റ് ശക്തി ഇസ്ലാമിസമാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതും അല്ലാഹുവിന്റെ ഭരണത്തിലുള്ളതുമായ സാമ്രാജ്യമാണ് ലോകത്തെങ്ങുമുള്ള ഇസ്ലാമിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ഈ ദൈവികസാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറയ്ക്ക് അമേരിക്കന്‍ സാമ്രാജ്യത്തിന്റേതില്‍ നിന്ന് വ്യത്യാസമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും പാശ്ചാത്യസംസ്കാരത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെയും പോരാടുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ അവകാശവാദം. ഇസ്ലാമിസ്റ്റുകള്‍ ലോകത്തെങ്ങും ശ്രമിച്ചുകൊണ്ടിരിക്കുന്നത് മതപരമായ പുനരുജ്ജീവനത്തിനാണ് (revival of Islam). പഴയ ‘നിഷ്കളങ്കമായ’ മതത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപത്തിലാണ് മൃദുഇസ്ലാമിസം കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമികപുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

ലേഖനം തുടര്‍ന്നു:
ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖം ഭീകരപ്രവര്‍ത്തനത്തിന്റേതാണ്. ഭീകരപ്രവര്‍ത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അതിനു തക്കതായ ഒരു മാനസികാവസ്ഥ വിശ്വാസികളില്‍ പൊതുവായും യുവതീയുവാക്കളില്‍ വിശേഷമായിട്ടും സൃഷ്ടിക്കേണ്ടതുണ്ട്. മതമൌലികവാദവും പുനരുജ്ജീവനസിദ്ധാന്തങ്ങളുമടങ്ങുന്ന മൃദുഇസ്ലാമിസം ഈ മാനസികാവസ്ഥ സൃഷ്ടിക്കാന്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഏജന്‍സി എന്‍.ഡി.എഫിനാണ്. ആര്‍.എസ്.എസ്. അക്രമത്തിന് അക്രമത്തിലൂടെ തന്നെ പകപോക്കുക എന്ന അജണ്ടയാണവരുടേത്. മതത്തിനകത്ത് നിന്നുയരുന്ന ഭിന്നശബ്ദങ്ങളെയും അമര്‍ച്ച ചെയ്യുക എന്ന പരിപാടിയുമുണ്ട്. മലപ്പുറം ജില്ലയിലും മുസ്ലിം ഭൂരിപക്ഷമുള്ള പോക്കറ്റുകളിലും അവര്‍ ഈ പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുന്നു. വേഷഭൂഷകളില്‍ ഇസ്ലാമികസ്വത്വം (Islamic identity) പ്രകടമാകണമെന്ന് അവര്‍ ശഠിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ അടുത്ത കാലത്ത് പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ലാമിസം അധീശത്വം സ്ഥാപിച്ചു തുടങ്ങിയതിന്റെ തെളിവാണ്.

‘സമൂഹത്തിന്റെ പൊതുമനസ്സില്‍’ എന്നപ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത് മുസ്ലിംസമൂഹത്തെയാണ്. സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെയും അമേരിക്കന്‍ ഇമ്പീരിയലിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കൂട്ടുപ്രതിയായിരുന്നു ഇസ്ലാമിസം എന്ന ചരിത്രയാഥാര്‍ത്ഥ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഞാന്‍ ലേഖനം അവസാനിപ്പിച്ചതിങ്ങനെയാണ്:
രണ്ട് ഫാഷിസ്റ്റ് ശക്തികളുടെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പൊതുമണ്ഡലത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞുവരികയാണ്. ഹിന്ദുക്കള്‍ ഹിന്ദുധര്‍മ്മം അനുഷ്ഠിക്കുക; മുസ്ലിങ്ങള്‍ ഇസ്ലാമിസ്റ്റ് രീതികള്‍ അനുഷ്ഠിക്കുക. ഇത് രണ്ടിനെയും കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല, വിശേഷിച്ച് മതത്തിനു പുറത്തുള്ളവര്‍. മുസ്ലിം പേരുള്ള ആള്‍ ഹിന്ദുക്കളുടെ ഉത്സവങ്ങളെക്കുറിച്ചു വിമര്‍ശനപരമായി പറഞ്ഞാല്‍ പറഞ്ഞ ആളിനെ വര്‍ഗ്ഗീയവാദിയായി ചാപ കുത്തും, സംഘത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശഠിക്കുകയും ചെയ്യും. അയാള്‍ എല്ലാത്തിനെയും വിവാദമാക്കുന്ന ഫാഷിസ്റ്റാണെന്നും അയാളുടേത് ഫാഷിസ്റ്റ് തന്ത്രമാണെന്നും പറയും. കേരളത്തിന്റെ പൊതുബോധത്തില്‍ (COMMONSENSE) മൃദുഹിന്ദുത്വയുടെയും മൃദുഇസ്ലാമിസത്തിന്റെയും അധീശത്വം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ട് സജീവമായ പങ്കാണ് വഹിക്കുന്നത്. പല സാംസ്കാരിക പ്രവര്‍ത്തകരും സ്വന്തം ബോധമണ്ഡലത്തില്‍ ഫാഷിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നത് തിരിച്ചറിയുന്നില്ലെന്ന അപകടകരമായ സ്ഥിതിവിശേഷം കൂടിയുണ്ട് കേരളത്തില്‍.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പി.ഡി.എഫ്. കോപി ഇ-മെയില്‍ അറ്റാച്മെന്റായി അയച്ചു തരാം. drnmmohammedali@gmail.com

കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ നിലപാട്
യുക്തിവാദിസംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മേല്പറഞ്ഞ ലേഖനം ഞാനറിയാതെ പൂര്‍ണ്ണരൂപത്തില്‍ പുന:പ്രസിദ്ധീകരിച്ചു. അതൊരു നല്ലകാര്യമായതുകൊണ്ട് ഞാന്‍ സന്തോഷിച്ചു. അത് വായിച്ചിട്ടില്ലെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് റ്റെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. എങ്കിലും, ഇക്കൊല്ലത്തെ മാധ്യമം വാര്‍ഷികപ്പതിപ്പിലെ ‘മതം, സാമുദായികത, വര്‍ഗ്ഗീയത കേരളത്തില്‍’ എന്ന ശീര്‍ഷകത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇങ്ങനെ എഴുതി:“ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
ഇതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമം പത്രാധിപര്‍ ഓ.അബ്ദുറഹ്മാന്‍ ഇന്ത്യയിലെ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളെ എത്ര ‘മനോഹരമായി’ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നോക്കുക: “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത മുസ്ലിം സമൂഹത്തില്‍ പ്രതികരണങ്ങള്‍ ചിലപ്പോഴെല്ലാം പരിധിവിടുന്നത് തീവ്രവാദാരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.”

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെ http://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. മുമ്പ് സൂചിപ്പിച്ച “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ശഠിക്കുന്ന ചിന്തകരുണ്ട് കേരളത്തില്‍. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) അമ്പത്തേഴു കൊല്ലം മുമ്പ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഇതേ ബ്ലോഗിലെ “മുഹമ്മദലി ജിന്നയും ഞാനും” എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്.
പ്രേമജിഹാദ് - പാലിലെ പാഷാണം
ജിഹാദ് എന്നാല്‍ യുദ്ധം എന്നാണര്‍ത്ഥം. വ്യാഖ്യാനങ്ങള്‍ പലതുണ്ട്. അതിലേക്ക് കടക്കുന്നില്ല. പ്രേമം കാമത്തിന്റെ ഉദാത്തീകൃത (sublimed) രൂപമാണ്. കാമം ജന്തുക്കളുടെ പ്രഥമവികാരങ്ങളിലൊന്നാണ്. ജീവന്റെ നിലനില്പും വംശവര്‍ദ്ധനവുമായി ബന്ധപ്പെട്ട വികാരങ്ങളാണ് പ്രഥമവികാരങ്ങള്‍. സാമൂഹികജീവിതസംബന്ധിയായ വികാരങ്ങള്‍ ദ്വിതീയവികാരങ്ങളാണ്. മതവികാരം, ദേശസ്നേഹം, പാര്‍ട്ടിക്കൂറ് തുടങ്ങിയവ ദ്വിതീയവികാരങ്ങളാണ്. പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ട് വരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നത് പോലെയാണ്.

പ്രണയജിഹാദ് സംഘപരിവാറിന്റെയും ചില മാധ്യമങ്ങളുടെയും ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്ന് സമര്‍ത്ഥിക്കാനായി മാധ്യമം “പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍” എന്ന പേരില്‍ ‘അന്വേഷണം’ തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഏതെങ്കിലും ഇസ്ലാമിസ്റ്റ് സംഘടന തയ്യാറാക്കിയ ജിഹാദ് പരിപാടി അനുസരിച്ചാണ് മുസ്ലിം കാമുകന്മാര്‍ അമുസ്ലിം കാമുകിമാരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബ്ബന്ധിക്കുകയോ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. കാമുകി കാഫിര്‍ (അവിശ്വാസിനി) ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാധ്യമല്ല. കാരണം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥകയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തില്‍ പാഷാണം ചേര്‍ക്കാന്‍ ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്. പ്രണയജിഹാദിനെ നേരിടാന്‍ സംഘപരിവാറിന്റെ കൈയാളായി ക്ലെരിക്കല്‍ ഫാഷിസ്റ്റുകള്‍ അഥവാ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് നിരാകരിക്കുന്ന “മൃദുക്രിസ്ത്യാനികത” രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടു നില്‍ക്കരുതെന്നും ഖത്തീബ്മാരോടും മുസലിയാക്കന്മാരോടും ജമാ‍അത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുള്ള മതസൌഹാര്‍ദ്ദമെങ്കിലും നിലനിറുത്താനും അതാവശ്യമാണ്. ഇസ്ലാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടത് ബുദ്ധിജീവികള്‍ ഏറ്റു പറയാതിരിക്കുന്നതാവും നല്ലത് എന്നെനിക്ക് തോന്നുന്നു. എന്തായാലും ഇതു സംബന്ധിച്ച് ആരോഗ്യകരമായ ഒരു സംവാദം (വിവാദമല്ല) നടക്കുന്നത് നന്നായിരിക്കും. യുവതീയുവാക്കള്‍ക്ക് മതം നോക്കാതെ പ്രണയിക്കാനും പ്രണയത്തിലായാല്‍ അവരവരുടെ മതങ്ങളില്‍ തുടരാനും അങ്ങനെ തന്നെ വിവാഹിതരായി ജീവിതം തുടരാനുമുള്ള മനോഘടനയും (mindset) പൊതു അന്തരീക്ഷവും ഉണ്ടാകണം.
എന്റെ അനുഭവം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. എന്റെമകള്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന ഈഴവയുവാവുമായി പ്രണയത്തിലായി. വിശ്വാസികളും ഭക്തരും വൃദ്ധരും ആയ എന്റെ മാതാപിതാക്കളെ എങ്ങനെ വിവരം അറിയിക്കുമെന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയ പ്രശ്നം. നേരിട്ടു പറയാനുള്ള അധൈര്യം കാരണം കത്തിലൂടെ വിവരം അറിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാപ്പ കൊടുങ്ങല്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി, വിവരങ്ങള്‍ നേരിട്ടറിയാന്‍. വിവിരങ്ങള്‍ അറിഞ്ഞപ്പോള്‍ എണ്‍പത്താറുകാരനായിരുന്ന ബാപ്പ പറഞ്ഞത് ഇതാണ്:
“അല്ലാഹുവിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ”.
മക്കള്‍ അമുസ്ലിങ്ങളുമായി പ്രണയത്തിലായാല്‍ വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുവാനുള്ള COMMONSENSE സമൂഹത്തില്‍ വളര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

Tuesday, August 11, 2009

കുലുങ്ങി വിറച്ചോടുന്ന ശ്രീലങ്കൻ തീവണ്ടിയിലൊരു 'സുഖയാത്ര'-എ. ക്യു. മഹ്ദി



യാത്ര4

ശ്രീലങ്കയിലെ മൂന്നാംദിവസം. ഇന്ന്‌ കാൻഡി സന്ദർശനമാണ്‌ ഞാൻ നിശ്ചയിച്ചതു. കാൻഡി, ബ്രട്ടീഷ്കാർ ശ്രീലങ്കയിൽ നിർമ്മിച്ച ആദ്യനഗരമാണ്‌. അവിടേയ്ക്ക്‌ കൊളംബോയിൽ നിന്നും തീവണ്ടി സർവ്വീസും ഉണ്ട്‌. രാവിലെ റെയിൽവേസ്റ്റേഷനിൽ ഞാനെത്തിയപ്പോഴേയ്ക്കും തീവണ്ടി പോയ്ക്കഴിഞ്ഞിരുന്നു. തൊട്ടടുത്താണ്‌ ബസ്സ്റ്റാന്റ്‌. കാൻഡിക്ക്‌ 120 കി.മി ദൂരമുണ്ട്‌. ഒരു ബസ്സിലാണ്‌ ഞാനവിടേയ്ക്കു പുറപ്പെട്ടത്‌. വളരെ വലിയൊരു ബസ്‌ സ്റ്റേഷനാണ്‌ കൊളംബോയിലേത്‌. ബസ്സ്‌ സർവ്വീസുകളാവട്ടെ വളരെ മോശവും. നിരന്നു കിടക്കുന്നതൊക്കെയും പഴഞ്ചൻ ബസ്സുകൾ. കാണാൻതന്നെ ഒരു ചന്തവുമില്ലാത്ത, ഒരൗചിത്യബോധവും ഇല്ലാതെ വിവിധ നിറങ്ങൾ കൂട്ടിക്കലർത്തി പെയിന്റടിച്ച കുറേ ബസ്സുകൾ.


രണ്ടുമണിക്കൂർ യാത്രാദൂരമുണ്ടായിരുന്നു കാൻഡിയ്ക്ക്‌. ഞരങ്ങിയും മൂളിയും ബസ്സ്‌ നീങ്ങി. കാലൊന്നു നീട്ടിയോ നിവർത്തിയോ വയ്ക്കാനാവാത്ത തരത്തിലുള്ള ഇടുങ്ങിയ സീറ്റുകൾ. പെട്ടെന്ന്‌ ഇറങ്ങിപ്പോയി ഒരു ടാക്സി പിടിച്ചു കാൻഡിക്ക്‌ പോയാലെന്തെന്നുവരെ ചിന്തിച്ചതാണ്‌. ബസ്സിൽ നിന്നൊന്നിറങ്ങമെങ്കിൽപ്പോലും യാത്രക്കാർ പലരെയും അമർത്തിയും, ഞെരിച്ചും വേണമായിരുന്നു. അതുകൊണ്ട്‌ ഒക്കെയും സഹിച്ച്‌ യാത്ര തുടരുകയായിരുന്നു. ഭംഗിയുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളും താണ്ടി ബസ്സ്‌ ഓടിക്കൊണ്ടിരുന്നു. കൊളംബൊയിൽ നിന്ന്‌ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിന്നെ ചുരം കയറ്റമായി. വഴിയിൽ-എഴുപതാംമെയിലിൽ-ഒരു മ്യൂസിയം കണ്ടു. ലഘുഭക്ഷണത്തിന്‌ ബസ്സ്‌ അവിടെ അരമണിക്കൂർ നിർത്തിയിട്ടപ്പോൾ, ആ സമയംകൊണ്ട്‌, ഒരു ഓട്ടപ്രദക്ഷിണംപോലെ ഞാനാ മ്യൂസിയം നടന്നു കണ്ടു. 170 വർഷം മുമ്പ്‌ ഈ ചുരം റോഡിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ, ക്യാപ്റ്റൻ റോജർ എന്ന ബ്രട്ടീഷ്‌ എഞ്ചിനീയറായിരുന്നു നേതൃത്വം വഹിച്ചതു. 1829-ൽ സ്ഥാപിച്ച ഒരു സ്മാരകശിലയിൽ ഈ വിവരങ്ങളൊക്കെ രേഖപ്പെടുത്തിയിരുന്നു. മ്യൂസിയമാകട്ടെ, പഴയ യന്ത്രങ്ങളുടെ ഒരു അമൂല്യകലവറയാണ്‌. രണ്ടു നൂറ്റാണ്ടിനു മുമ്പ്‌ ചുരംറോഡ്‌ നിർമ്മിക്കാനുപയോഗിച്ച യന്ത്രോപകരണങ്ങളാണ്‌ മ്യൂസയത്തിൽ സൂക്ഷിച്ചിരിക്കുന്നത്‌.
കൃഷിയും മത്സ്യബന്ധനവും മാത്രമറിയുന്ന ഒരു ജനതയുടെ നാട്ടിലേക്ക്‌ ബ്രട്ടീഷുകാർ എത്രയോ ദൂരം താണ്ടി കടൽ കടത്തിക്കൊണ്ടുവന്ന കൂറ്റൻ റോഡ്‌ സൂക്ഷിച്ചിരുന്നു. അവിടെ കണ്ട പഴയ ഒരു റോഡ്‌ റോളർ, ഇന്നു നാം ഇന്ത്യയിൽ ഉപയോഗിക്കുന്നതിനെക്കാൾ ആധുനികമാണെന്നു തോന്നി. ചായകുടി കഴിഞ്ഞ്‌ ബസ്സ്‌ പുറപ്പെട്ടു. നിർഭാഗ്യം, കാൻഡിയിലെത്തുംമുമ്പ്‌ വലിയൊരു മഴ പെയ്ത്‌
കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ കുത്തനെയുള്ള കയറ്റംകയറി കഷ്ടപ്പെട്ട്‌ ഇവിടെവരെ വന്നിട്ട്‌ കാൻഡി നഗരം ചുറ്റിനടന്നു കാണാനാവാതെ മടങ്ങേണ്ടി വരുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, മഴ പെട്ടെന്ന്‌ ശമിച്ച്‌, അന്തരീക്ഷം തെളിഞ്ഞു. പൊതുവെ വളരെ ആകർഷണീയമായ ഭൂപ്രകൃതിയുള്ള രാജ്യമാണ്‌ ശ്രീലങ്ക. ഇടയിലൊരു കടലിടുക്കുണ്ടായിരുന്നില്ലെങ്കിൽ ശ്രീലങ്ക ഇന്ത്യയുടെ തന്നെ ഒരു ഭാഗമായിരുന്നേനെ, മറ്റൊരു കേരളം. ഇവിടെ, എവിടെ സഞ്ചരിച്ചാലും പ്രകൃതിയുടെ പച്ചപ്പ്‌ പരന്നു വ്യാപിച്ചു കിടക്കുന്നതു കാണാം. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ അധികവും കാൻഡിയിലാണ്‌. പുഴയും മലയും കാട്ടാറുകളുമൊക്കെ ചുറ്റും അതിരിടുന്ന ഈ പഴയ ഇംഗ്ലീഷ്‌ നഗരം കാണുമ്പോൾ, ബ്രട്ടീഷുകാരുടെ സ്ഥലം തെരഞ്ഞെടുക്കൽ എത്രയോ അഭിനന്ദനാർഹമെന്നു തോന്നിപ്പോകും. ഇത്‌ ഇന്ത്യയിലും നമുക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഊട്ടി, കൊടക്കൈനാൽ, യേർക്കാട്‌ തുടങ്ങിയ ഹിൽസ്റ്റേഷനുകളും, മൂന്നാർപോലും, ബ്രട്ടീഷ്‌ ഭരണകാലത്ത്‌, സാഹസികരായ സായിപ്പന്മാർ കുതിരപ്പുറത്തു സഞ്ചരിച്ചു പോയി കണ്ടുപിടിച്ചവയാണ്‌. അതുപോലെ അവർ തങ്ങളുടെ സിലോൺ കോളനിവാഴ്ചക്കാലത്ത്‌ കണ്ടെത്തിയതാവണം മലമുകളിലെ കാൻഡിയും, അവിടെ സുഗമമായി എത്താനാണ്‌ അവർ ഹെവി റോഡ്‌ നിർമ്മാണ യന്ത്രങ്ങൾ കടൽകടത്തി കൊണ്ടു വന്നതും. നിരവധി വൻ തേയിലത്തോട്ടങ്ങൾ ഇവിടെയുണ്ട്‌. ശ്രീലങ്കൻ തേയില, രുചിക്ക്‌ ലോകപ്രസിദ്ധവുമാണ്‌.



വളരെ വലിയൊരു ബുദ്ധക്ഷേത്രവുമുണ്ട്‌ ഇവിടെ. ഒക്കെയും കാണാൻവേണ്ടി ഒരു ടാക്സിക്കാരനെതന്നെ ഏർപ്പാടു ചെയ്യുകയായിരുന്നു. നേപ്പാൾ സന്ദർശനാവസരത്തിൽ അവിടെ റോഡുകളിൽ കണ്ടതരം പഴഞ്ചൻ കാറുകളല്ല ഇവിടെ ടാക്സികളായി ഓടിക്കൊണ്ടിരുന്നത്‌. ഈ ടാക്സിക്ക്‌ ഒരു പാക്കേജ്‌ നിരക്ക്‌, 1000 ശ്രീലങ്കൻ രൂപയ്ക്ക്‌ രണ്ടു മൂന്നു മണിക്കൂർ കൊണ്ട്‌ കാൻഡി മുഴുവൻ കൊണ്ടുനടന്നു കാണിക്കാമെന്നതാണ്‌ ഉടമ്പടി. രസകരമായിരുന്നു ഈ കാർ യാത്ര. തേയിലത്തോട്ടങ്ങൾക്കു ചുറ്റും അരഞ്ഞാണമിട്ടു നീങ്ങുന്ന ചെറിയ റോഡുകളിലൂടെ, വളരെ ശ്രദ്ധയോടെ അയാൾ കാറോടിച്ചു. ചിലയിടങ്ങളിൽ നിർത്തിത്തന്നും സാവധാനം ഓടിച്ചു നീങ്ങിയും കാൻഡിയുടെ പ്രകൃതിഭംഗി മുഴുവൻ ആസ്വദിക്കാൻ അയാളെനിക്കവസരം ഒരുക്കിത്തന്നു. ഈ തേയിലത്തോട്ട വഴികളിലൂടെ സഞ്ചരിച്ചപ്പോൾ, നമ്മുടെ മൂന്നാർ റൂട്ടാണ്‌ ഓർമ്മയിൽ വന്നത്‌.

എന്നാൽ മൂന്നാറിനോ കാൻഡിക്കോ, ഏതു സ്ഥലത്തിനാണ്‌ ഭംഗിയേറെ എന്നു ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും മൂന്നാറിനു തന്നെയെന്ന്‌. മൂന്നാറിലെ കൈയ്യേറ്റഭൂമിയും, അവിടെ നിർമ്മിച്ച വൻ റിസോർട്ടുകളും സർക്കാർ ഇടപെട്ട്‌ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുന്ന ഒന്നാംഘട്ട സമയത്താണ്‌ ഞാനിതെഴുതുന്നത്‌. വിദേശികളെ ആകർഷിക്കുന്ന നമ്മുടെ ഈ വിനോദസഞ്ചാര മേഖലയിൽ തികച്ചും നിർഭാഗ്യകരമായ ഒരന്തരീക്ഷം സംജാതമാക്കാൻ ഇടവരുത്തിയത്‌, പഴയ അനധികൃത നിർമ്മാണ പ്രവർത്തികൾ നടത്തിയ ആൾക്കാരോ, അതോ അന്ന്‌ അവർക്കു ഒത്താശ ചെയ്തുകൊടുത്ത ഉദ്യേഗസ്ഥരോ, ആ ഉദ്യോഗസ്ഥരുടെ തന്നെ തുടർച്ചയുടെ ഭാഗമായ ഇന്നത്തെ ഗവണ്‍മന്റും പ്രതിക്കൂട്ടിലല്ലേ? എന്ന തർക്കത്തിൽ തൽക്കാലം ഇടപെട്ട്‌ ഒരു രാഷ്ട്രീയവിവാദത്തിനു ഞാനിവിടെയൊരുങ്ങുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട, മനോഹരമായ സ്ഥലം, രാജ്യം ഏതെന്നു ചോദിച്ചാൽ കണ്ണുമടച്ചു ഞാൻ പറയും-മാതൃരാജ്യമായതുകൊണ്ടു മാത്രമല്ല-അത്‌ ഇന്ത്യതന്നെയെന്ന്‌. പ്രത്യേകിച്ച്‌ ഇന്ത്യയിലെ നമ്മുടെ കേരളഭൂമി, ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളം. ഇത്ര ഹരിതഭംഗി നിറഞ്ഞ മറ്റൊരു സ്ഥലവും ഈ ഭൂമുഖത്തില്ല തന്നെ.

കേരളത്തിന്‌, നമ്മുടെ കേരളത്തിനു മാത്രമുള്ള അനുഗ്രഹീതമായ ഒരു പ്രത്യേകതയെപ്പറ്റി ശ്രദ്ധിച്ചിട്ടുണ്ടോ? അത്‌ ഇന്ത്യയിലെന്നല്ല, ലോകത്തെ ഒരു രാജ്യത്തിനും മറ്റൊരു സ്ഥലത്തിനും അവകാശപ്പെടാൻ കഴിയാത്തതുമാണ്‌. എന്താണത്‌? ഇത്ര സമതുലനമായ ഭൂപ്രകൃതിയും, മിതഭാവത്തിലുള്ള കാലാവസ്ഥയും ഒത്തൊരുമിച്ച്‌ കൈകോർത്തു നിൽക്കുന്ന മറ്റൊരു പ്രദേശം ഭൂമിയിലില്ല. കുന്നും മലയും കടലും കായലുകളും നദിയും തോടുകളുമൊക്കെ സമീകൃതനിലയിൽ ചിതറിക്കിടക്കുന്ന മറ്റേതൊരു ദേശമുണ്ട്‌ ഭൂമിയിൽ? വർഷത്തിൽ എല്ലാക്കാലത്തും ഹരിതാഭഭാവത്തിന്റെ കുളിർമ്മയും, ജൈവവൈവിധ്യത്തിന്റെ അനുഗ്രഹവും ഭൂപ്രകൃതി ഇവിടെ നമുക്കു സമ്മാനിച്ചിട്ടുണ്ട്‌, നമുക്കുമാത്രം. കാലാവസ്ഥയുടെ കാഠിന്യത്തെ ചെറുക്കുംവിധം വസ്ത്രധാരണം നടത്തേണ്ട ഏതെങ്കിലുമൊരു അവസ്ഥയോ കാലമോ, വർഷം മുഴുവൻ തെരഞ്ഞാലും നമുക്കുണ്ടോ? ഭൂമിയിലെ ഒരനുഗ്രഹമായി വിദേശിയർപോലും സമ്മതിച്ചുതന്നിട്ടുള്ള മൺസൂൺ മഴ നമുക്കു മാത്രമായുള്ള പ്രകൃതിയുടെ ഒരു വരദാനംതന്നെയല്ലേ? ഒരു മഴക്കുവേണ്ടി വേഴാമ്പലിനെപോലെ കാത്തുകാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്‌, സ്ഥലങ്ങളുണ്ട്‌.

നമ്മുടെ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതും ഈയൊരു ദുർവിധി പേറുന്നവരാണ്‌. നമ്മുടെ നവംബർ, ഡിസംബർ, ജനുവരി കാലത്തെ മഞ്ഞുകാലം പോലും സുഖകരമായ ഒരു തണുപ്പ്‌ ആസ്വദിക്കാൻ പാകത്തിൽമാത്രം പ്രകൃതി നമുക്ക്‌ ഒരുക്കിത്തന്നിട്ടുള്ളതാണ്‌. അക്കാലത്തുപോലും കേരളീയർക്ക്‌ പ്രത്യേക മേലുടുപ്പ്‌-സ്വറ്റർ-വേണ്ടിവരുന്നില്ല. വേനൽക്കാലമായ മാർച്ച്‌, ഏപ്രിൽ, മേയ്‌ ആവട്ടെ, അതികഠിനമായ ചൂടിന്റെ തീഷ്ണതയിൽ നമ്മെ ആഴ്ത്തുന്നുമില്ല. നമുക്കു ചുറ്റുമുള്ള തൊട്ടയൽ സംസ്ഥാനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ, തണുപ്പുകാലത്ത്‌ കമ്പിളിക്കുപ്പായത്തിനുള്ളിൽ വിറച്ചു കഴിയേണ്ട കർണ്ണാടകയും വേനലിൽ മാത്രമല്ല വർഷത്തിൽ ഒട്ടുമുക്കാൽ കാലവും പൊള്ളുന്ന ചൂടിൽ കഴിയേണ്ടിവരുന്ന തമിഴ്‌നാടുമാണ്‌.

ഇങ്ങിനെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമൊക്കെ ഒത്തിണങ്ങിയ നാടായിട്ടും, ഈ ഭംഗികളൊക്കെ സ്വയം ആസ്വദിക്കാനോ, ഇവ കാണാനാഗ്രഹിക്കുന്ന പുറംലോകത്തെ വേണ്ടനിലയിൽ ആകർഷിക്കാനോ കഴിവും ഭാഗ്യവുമില്ല എന്ന അവസ്ഥ നമുക്കിന്നുണ്ട്‌. എങ്കിലും, കേരളത്തെ 'ദൈവത്തിന്റെ നാട്‌' എന്ന്‌ ആരും വിളിച്ചുപോവും. നമ്മുടെ നാടിന്‌ ഈ മംഗളവാക്യം സമ്മാനിച്ചതാരാണെന്നറിയേണ്ട, കേട്ടോളൂ. അധികമാർക്കും അറിയാത്ത ഒരു പശ്ചാത്തലം ഈ നാമകരണത്തിനു പിന്നിലുണ്ട്‌. 'വാൾട്ടർ മെൻഡസ്‌' എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? പരസ്യങ്ങൾക്കും മറ്റും ആകർഷമായ ലഘുവാക്യങ്ങൾ രചിച്ച്‌ രൂപകൽപ്പന ചെയ്തിരുന്ന ഒരാളാണദ്ദേഹം. മെൻഡസ്‌ താമസിച്ചിരുന്നത്‌ അഹമ്മദാബാദിലായിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടുമുമ്പ്‌, നമ്മുടെ കേരളടൂറിസം വകുപ്പ്‌, ലോകവിപണിയിലേയ്ക്കു കടന്നുചെല്ലുന്നതിനായി ഒരു പരസ്യപ്രസ്ഥാനത്തിനു രൂപം കൊടുക്കാൻ തീരുമാനിച്ചു. അതിനു പറ്റിയ ഒരു സ്ഥിരം തലവാചകം വേണ്ടിയിരുന്നു. വാൾട്ടർ മെൻഡസിനെയാണ്‌ ഈ ചുമതലയേൽപ്പിച്ചതു. വാൾട്ടർ ആലോചന തുടങ്ങി. നീലക്കായലുകൾ, പച്ചപ്പാടങ്ങൾ, മുത്തുക്കുട ചൂടിയ തെങ്ങിൻതോപ്പുകൾ, പളുങ്കുനീർത്തോടുകൾ, പുളകദായനികളായ പുഴകൾ...മെൻഡസിന്റെ മനസ്സിലൂടെ, താൻ കേരളത്തിൽ കണ്ട പലതും കടന്നുപോയി. തീർന്നില്ല, ആകാശത്തോടു പ്രാർത്ഥിക്കുന്ന മലനിരകളും, കാലവർഷക്കാറ്റുകൾക്കു കളമൊരുക്കുന്ന വേനൽപ്പകലുകളും അദ്ദേഹത്തിന്റെ ഓർമ്മയിലെത്തിനിന്നു.

മഴക്കാലങ്ങളും കൊണ്ടു പറന്നുവരുന്ന ശ്യാമമേഘങ്ങളും, ഇടിമിന്നലും, നിലാവുനിറയ്ക്കുന്ന പഞ്ചമികളും പൗർണ്ണമികളുമൊക്കെ ആ മനസ്സിൽ തങ്ങിനിന്നു. ഈ സ്വപ്നദേശത്തെ കിളികളും, പൂക്കളും, ചിത്രശലഭങ്ങളും മൃഗങ്ങളും മനുഷ്യരും-ഹായ്‌! ദൈവം എങ്ങിനെ സൃഷ്ടിച്ചുവോ അതുപോലെത്തന്നെ എല്ലാ ആഴുക്കുകളും ഇപ്പോഴും തഴുകുന്ന നാട്‌. ഇവയൊക്കെ മനസ്സിന്റെ ആഴങ്ങളിൽ തട്ടിയപ്പോൾ, മെൻഡസിന്റെ ഉള്ളിൽ പ്രതിഫലിച്ചതാണ്‌, ഈ വാക്യങ്ങൾ. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിവച്ചു. 'ഗലൃമഹമ ഏഛഉ'ട ഛണച ഇഛഡചഠഞ്ഞഥ' പിൽക്കാലത്ത്‌ ഒരു നാലുവാക്കുകൾ ആഗോളപ്രസിദ്ധിനേടി.
ഈ വാക്കുകളുടെ യാഥാർത്ഥ്യത്തിലൂടെ കേരളം എല്ലാ കടലുകളും മലകളും കടന്ന്‌, അന്യമാം രാജ്യങ്ങളിൽ പേരും പെരുമയും നേടുമ്പോഴാണ്‌, താരതമ്യേന ഇതിന്റെ അടുത്തൊന്നും വരാത്ത ഒരു വിദേശരാജ്യം-വിദേശരാജ്യങ്ങൾ-തേടി ഞാൻ അലയുന്നത്‌. പക്ഷേ, ഈ വിദേശസംസ്കാരങ്ങളുമായൊക്കെ ഇടപഴകുന്നതിലുമില്ലേ വലിയൊരു ത്രില്ല്‌....? തീർച്ചയായും. ഇത്‌ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ. എന്നാൽ സന്ദർശിച്ച വിദേശരാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന്‌ ചോദിച്ചാൽ എനിക്കു പറയാനുണ്ടാവുക, അത്‌ 'സ്വിറ്റ്സർലന്റ്‌' എന്നാവും. എന്നാൽപ്പോലും ഒരുകാര്യം സൂചിപ്പിക്കാതെവയ്യ; എത്ര മനോഹരമാണ്‌ ആ പാശ്ചാത്യദേശമെങ്കിലും അവിടത്തെ അമിതശൈത്യം നിറഞ്ഞ യൂറോപ്യൻ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ കേരളം തന്നെയാണ്‌ ലോകത്തെ ഏറ്റവും നല്ല, മനോഹരമായ, സുഖകരമായ കാലാവസ്ഥയുള്ള ദേശം.

phone: + 91 9895180442

Thursday, August 6, 2009

In Lighter Vein -by Santhosh Kumar




Onam in Soup!
And Onam is around the corners. Being a top-to-bottom Keralaite I get jitters up the spine now when I hear that "Onam", the grand national festival of Kerala is fast approaching. I gave due thought to the reaction I get whenever I hear the word 'Onam' now a days.
Looking back, I see my boyhood and youth enjoyed what is called the Onam in full fervor: a lot of fun, eating, merrymaking and shuttling to Cinema Halls during those almost-a-week-long celeberations. The nascent smell of friend bana chips, wafers, and the umpteen number of dishes prepared by an army of houswives in union in our parental mansion called "Tharavadu", still lingers in my nostrils. It seemed then, the Onam days broke out for eating and merry making then. suddenly I feel sad, for being getting older and older without fail year after year.



Why I get jitters up my spine now when I hear Onam is just there? Though the times and lifestyles of mine has changed since my good old days, the aura of the very word Onam is still remains intact! Is that why I get jitters up my spine and is that why I get cold sweat down my neck when my children ask me 'Papa, what's Onam?'
I tell, gathering nerves, to my next-generation folks that no Onam these days. I also tell them the reason to foreget about Onam is the global recession.


But they insist that the markets are vibrant and there is nerve-racking promotions about "Grand Onam Sales" for everything man can conceive of. I wonder if there anyone who will offer a set of parents at a discount for this Onam so that i can beg them not to inculcate this festive feeling into my veins again and again.
My young girls knew how it all began.


I told them when they were having patience to listen to me, that Onam is our national festival and it is celeberated to comemmorate the return of the generous King called "Mahabali" who ruled our Kerala in the distant past. It was a time when gods and goddesses where wandering on this land not knowing what to do.


The only thing they still remember is that one God called "Vishnu" got jealous of the popularity of this King and he decided to cheat His Highness in disguise. The rest is, as they say is history or legend.


Whatever, when the King was pushed down to the bottomless hell by the cunning God, he asked the permission of the God to allow him visit his 'beloved people and his beloved land" once in every year.


Yes. And that is the auspicious day we calle "Thiruvonam" when King Mahabali visits his people and his kingdom.
Don't ask me for more of its history or origin. The only thing real about the festival is that it is still celebrated in style irrespective of the pooor and the rich, irrespective of religion, cast or creed or sex. Irrespective of Global Warming, Tsunami or Golbal Recession.


And the very bad thing about Onam is this: Every tom dick and harry expects a treat of any sort in the name of Onam. One cannot escape such demands by the people of the people and for the people.
In short, Onam is a democratic festival.
Being a democratic country we fail miserably to check the spending spree during the Onam days. Being recession I cannot find a nickel to spned in the name of Onam. Being recession many comapnies are cutting down their staff. Many airlines are grounded.



Many government offices are offering free VRS opportunities.


The citizen is becoming more free without a penny in his pocket. Do my girls understand this situation now? Do my neighbours understand what recession is? Do the marketing men around my town understand this? No way.
They all prepared to act like the God who cheated Mahabali to deprive him of his kingdom.


All are around me to deprive me of my cleberation of Onam, in the name of global recession.


I wish at least i will have to celeberate this Onam with a rice-soup, if not with a sumptuous meal. My Onam is in soup!

Wednesday, August 5, 2009

കവിത- ടി.എ.ശശി


മാധവിക്കുട്ടി തന്റെ കവിതയെ കുറിച്ച് പറയുന്നിടത്ത്,
"കവിത ആത്മാവിന്റെ അടിവസ്ത്രമാണെന്ന‌"
അവര്‍ തന്നെ കടം കൊണ്ട വാചകമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌.
സങ്കീര്‍ണ്ണമായ കാലമാണു നമ്മുടേതെന്ന് എല്ലാവര്‍ക്കുമറിയാം.
നിസ്സഹായതയും നിലവിളികളും വേണ്ടതിലധികമുള്ള
ഒരു സമൂഹത്തിലേക്കാണ്‌ ഇന്നിന്റെ കവിത കടന്നുചെല്ലേണ്ടത്‌.
അവിടേക്ക്‌ എണ്ണ നിറഞ്ഞ വാക്കുകള്‍ ആവശ്യമില്ല.
എണ്ണയുടെ അമിതോപയോഗം ശരീരത്തെയെന്നപോലെ
അതുള്ള വാക്കുകള്‍ കവിതയേയും ദുഷിപ്പിക്കുന്നു.
ഈ ദുഷിപ്പ് സഹിക്കവയ്യാതെയാവണം
യഥാര്‍ത്ഥവായനക്കാരന്‍ കവിതയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
വായനക്കാരന്റെ മനസ്സിലേയ്ക്കും അതുവഴി സമൂഹത്തിലേക്കും
കവിത ഇറങ്ങിച്ചെല്ലേണ്ടതെങ്ങനെ എന്നുകൂടി കവി ചിന്തിച്ചേ തീരൂ.
അത്തരമൊരന്വേഷണമൊന്നും എന്റെ കവിതയില്‍ ഇല്ലെങ്കിലും,
ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ഒരെളിയ ശ്രമം
ഒരുപിടി വാക്കുകളിലൂടെ ഞാന്‍ നടത്തുന്നു എന്നു മാത്രം-ടി.എ.ശശി




ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.


ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.


വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.


വിരലുകള്‍


ഇന്ദ്രിയങ്ങള്‍
ഇല്ലാതാകുന്ന
നിമിഷമാണോ
നിശബ്ദത.
രണ്ടു നിശബ്ദതകള്‍
കൂട്ടിമുട്ടുമ്പോള്‍
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്ക്കും.


വ്യാവസായികാടി-
സ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.


പ്രതിഷ്ഠ


ഉടലും തലയും വേര്‍പെട്ടിട്ടില്ല
വസ്ത്രങ്ങള്‍ എല്ലാം നല്ല പോലെ
ഒരു തുള്ളി ചോരയും പൊടി-
യാത്തൊരു മൃതദേഹപ്രതിഷ്ഠ
കാണ്മു കണ്ണാടിയില്‍; എത്ര സത്യം
നാരായണഗുരുവിന്‍ മൊഴി .

ശവങ്ങള്‍ പറയുന്നത്





കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്‍
വന്നിരിക്കില്ലെ.
കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ.


പുലി

സിംഹങ്ങള്‍
പുലികളെ തിന്നു
സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.


ഒരു നിശബ്ദരേഖ

ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.

പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.

റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.

പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.


തിങ്ങി തിങ്ങി

ജലം തിങ്ങി തിങ്ങി വരുമ്പോള്‍
പുറത്തേക്കൊഴുകുവാന്‍
കഴിയുന്ന പുഴയേ
നിന്റെ ജന്മം നല്ലത്.

അഗ്നിയേ നീ തിങ്ങി തിങ്ങി
വരുമ്പോള്‍ പൊട്ടിത്തെറിച്ച്
പുറത്തേക്കാളും.
അകവും പുറവും
ഇല്ലാതാകുമ്പോള്‍
ഒഴുക്കുമില്ല
ആളലുമില്ല.

തിങ്ങി തിങ്ങി
ഇടമില്ലാഞ്ഞിട്ടാകും
*ഉടലില്‍ പൂമാല
പറ്റിക്കിടന്നതും
ഉടലോ കയറില്‍
തൂങ്ങിക്കിടന്നതും.


..................................
* ഉടലില്‍ പൂമാലയിട്ട്
തൂങ്ങിയ ഇടപ്പള്ളി.

പാളക്കണ്ണാടി

തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടി നോക്കാന്‍
കിടന്നതാകുമൊ
കണ്‍ തുറന്നേ
കിടക്കും
ശിരസ്സുകള്‍.

ജഡഹത്യ

ചില ഇരകള്‍
വെടി കൊള്ളുന്നതിനു
മുന്‍പേ
ജഡങ്ങളായിരിക്കും.
ജഡങ്ങളെ
കൊല്ലുകതന്നെ വേണം;
മരിക്കുന്നതുവരെ.
ശവക്കുഴികള്‍ക്കു മേല്‍
നിറയൊഴിക്കുവാന്‍
പിന്നെയെന്തിനു
മെനക്കെടണം.


ധവളപത്രം

അസ്ഥികളെ
ചുറ്റിപ്പറ്റി
ഒട്ടിക്കൂടിയ മാംസം
ഇടിയുകയൊ
അഴിയുകയൊ
അതുമല്ലെങ്കില്‍
ഉണങ്ങി..ഉണങ്ങി..

പ്ലാശിന്‍ കമ്പുകള്‍
കൂട്ടിപ്പിടിച്ച്
ധവളനിറ-
മാര്‍ന്നതൊക്കെയും
പെറുക്കിയെടുക്കുമ്പോള്‍
വെറും നുറുങ്ങുകളെ
എങ്ങിനെയാണ്‌
ധവളപത്ര-
മെന്നു പറയുക.





t.a.sasi
advertising coordinator
advertising dept.
emke group
head office
abu dhabhi
email sasilulu@gmail.com
sasita90@gmail.com
+971503706750