Followers

Sunday, August 2, 2009

നരക ചിത്രം -രാജൻ കരുവാരകുണ്ട്‌

ഇഹപരവ്യത്യാസം മറന്ന്‌ രമേശനും തൊട്ടുപിറകെ മുഹമ്മദും നൂൽപ്പാലം കടന്നു. ശേഷിച്ചതിനു വേണ്ടി നെഞ്ചിൻ കൂട്ടിലേക്ക്‌ ജോസഫിന്റെ ആഹ്ലാദത്തിൽ മുങ്ങി. അയാൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി അവരോടൊപ്പം ഒളിച്ചു കളിക്കാൻ തുടങ്ങി. പെരുമഴ പോലെ മഞ്ഞവെളിച്ചം ചിതറുന്ന പ്രതലത്തിൽ കിടന്ന്‌ കളിതീരുമുമ്പേ അവർ തർക്കിച്ചു.
തർക്കം മൂത്തുവന്നപ്പോൾ ദൈവം നിനച്ചു
"ഇതെന്തൊരു തമാശ"!
അധികം വൈകിക്കാതെ നരകം കാണിച്ച്‌ ദൈവം ആശ്വാസത്തിന്റെ നെടുവീർപ്പിൽ കണ്ണുതുറന്നു.
മൂവ്വരും നരക ചിത്രങ്ങൾ കണ്ടു.
"ഞങ്ങൾക്കിതുമതി, ഇവിടേയും സ്വർഗ്ഗത്തിലെ
ഒരു മാളിക തീർക്കാം". രമേശൻ പറഞ്ഞു.
ഏതു നരഗത്തിലും സ്വർഗ്ഗത്തുരുത്തുണ്ടാക്കാൻ
ഞങ്ങൾക്കറിയാം. ജോസഫ്‌ മൊഴിഞ്ഞു.
"വെറും സ്വർഗ്ഗം ആർക്കുവേണം" മുഹമ്മദ്‌ കോപിച്ചു. ദൈവം പുതിയ വാമൊഴിയിൽ നിശബ്ദനായി. കണ്ണടച്ച്‌ ഒരു പുതിയലോകം സൃഷ്ടിക്കാനുള്ള വഴിനോക്കി യാത്ര തുടങ്ങി.