Followers

Showing posts with label kollam. Show all posts
Showing posts with label kollam. Show all posts

Thursday, January 28, 2010

അമേരിക്കൻ ഐക്യനാടുകളിലൂടെ 4

a q mahdi


ഓർലന്റോ

അമേരിക്കയിൽ നാലു രാത്രികൾ പിന്നിട്ടിരിക്കുന്നു. ഇന്ന്‌ 5-​‍ാംനാൾ, ഇവിടെ നിന്ന്‌ ഇനി ഓർലന്റോയിലേയ്ക്കാണ്‌ പോകുന്നത്‌. നല്ല വഴിദൂരമുണ്ട്‌, 1500 ലധികം കിലോമീറ്റർ.
അമേരിക്കയുടെ തെക്കുകിഴക്കേ മൂലയിലുള്ള വലിയ ഒരു തുറമുഖനഗരമാണ്‌ ഓർലന്റോ. ഈ ട്രിപ്പിൽ ഏറ്റവും കൂടുതൽ ദിവസം ഞങ്ങൾക്ക്‌ തങ്ങേണ്ടിവരുന്ന രണ്ടുനഗരങ്ങളിലൊന്നും ഇതാണ്‌, മൂന്നുനാൾ. ഞങ്ങൾ കഴിഞ്ഞദിവസം സന്ദർശിച്ച വാഷിങ്ങ്ടണിനു മുകളിലൂടെ സഞ്ചരിച്ചുവേണം ഫ്ലൈറ്റ്‌ ഓർലന്റോയിലെത്തുക എന്ന്‌, ഏരിയൽ റൂട്ട്മാപ്പിലൂടെ മനസ്സിലാവുന്നു.
വീണ്ടും ബഫല്ലോ എയർ പോർട്ടിലേയ്ക്ക.​‍്‌ അമേരിക്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ആഭ്യന്തരവിമാനയാത്ര.
വാഷിങ്ങ്ടണിൽ നിന്നും ഓർലന്റോയിലേക്ക്‌ നേരിട്ട്‌ വിമാനമില്ല, ഷാർലെ (CHARLOTTE) എന്ന സ്ഥലത്തിറങ്ങി, മറ്റൊരു വിമാനത്തിൽ കയറി പോകണം.
ഷാർലെ എന്ന പട്ടണത്തെപ്പറ്റി മുമ്പൊരിക്കലും കേട്ടിട്ടേയുണ്ടായിരുന്നില്ല. എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോഴാണ്‌ ശ്രദ്ധിച്ചതു കേവലം ഒരു വിമാനത്താവളം ഇവിടെ ഉണ്ടെന്നല്ലാതെ, ഇതൊരു വലിയ പട്ടണമൊന്നുമല്ല. യു.എസ്സ്‌.എയർലൈൻസിന്റെ ഒരു ജംഗ്ഷൻ പോയിന്റ്മാത്രം. അമേരിക്കയിലെ പല സമീപ സ്റ്റേറ്റുകളിലേയ്ക്കുമുള്ള ദീർഘദൂര സർവ്വീസുകളൊക്കെ ഇവിടെ വന്നാണ്‌ വഴിതിരിഞ്ഞുപോകുന്നത്‌. വളരെ വലിയൊരു എയർപോർട്ട്‌, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വിമാനത്താവളം. എയർപോർട്ടിൽ ലാന്റ്‌ ചെയ്തിരുന്ന വിമാനങ്ങളുടെ എണ്ണവും, വന്നുപോകുന്ന ഫ്ലൈറ്റുകളുടെ തിരക്കും ഞങ്ങളെ അമ്പരിപ്പിക്കുംവിധം അധികമായിരുന്നു.
അരമണിക്കൂർ കഴിഞ്ഞ്‌ ഞങ്ങൾക്ക്‌ കണക്ഷൻ ഫ്ലൈറ്റ്‌ കിട്ടി, ഒരു പഴയവിമാനം.
യു.എസ്സ്‌.എയർലൈൻസ്‌ എന്ന അമേരിക്കയുടെ ആഭ്യന്തരവിമാനസർവ്വീസിനെപ്പറ്റി ചിലതു പറയാതെ വയ്യ. ഈ അമേരിക്കൻ യാത്രയ്ക്കിടെ ഞങ്ങൾ 5 ആഭ്യന്തരവിമാനങ്ങളിൽ കയറിയിരുന്നു. എയർപോർട്ടുകൾ ഒക്കെ അടിപൊളിതന്നെ, അത്യാധുനികം. എന്നാൽ വിമാനത്തിനുള്ളിലെ സർവ്വീസ്‌ (സേവനം) വളരെ മോശം. മറ്റേതൊരു രാജ്യത്തെയും ഇന്റർനാഷണൽ/ഡൊമസ്റ്റിക്‌ വിമാനത്തിൽ സഞ്ചരിച്ചാലും, എത്ര ചുരുങ്ങിയ സമയത്തേയ്ക്കുള്ള സർവ്വീസാണെങ്കിൽപ്പോലും എന്തെങ്കിലും നല്ല ഭക്ഷണം എയർലൈൻസിന്റെ വകയായി വിളമ്പാറുണ്ട്‌. ഇവിടെ ടൂർമാനേജർ ആദ്യംതന്നെ മൂന്നാര്റിയിപ്പ്‌ തന്നിരുന്നു, യു.എസ്സ്‌.എയർലൈൻസ്‌ വിമാനങ്ങളിൽ അതൊന്നും പ്രതീക്ഷിക്കണ്ട, വിമാനത്തിനുള്ളിൽ കഷ്ടിച്ച്‌ ഒരു ചായയും ചെറിയൊരു പാക്കറ്റ്‌ ബിസ്ക്കറ്റും തന്നാലായി എന്ന്‌. ബാക്കി എന്തുവാങ്ങിയാലും 5 ഡോളർ വീതം വില നൽകേണ്ടി വരും എന്നും. സാധാരണ ടെലിവിഷൻ സൗകര്യമുള്ള വിമാനങ്ങളിൽ, പരിപാടി ശ്രവിക്കാൻ, ചോദിക്കാതെതന്നെ യാത്രക്കാർക്ക്‌ ഓരോ സ്റ്റീരിയോ ഹെഡ്ഫോൺ വിതരണം ചെയ്യാറുണ്ട്‌. ഈ വിമാനത്തിൽ ടി.വി ഇല്ലെങ്കിലും പാട്ടുകേൾക്കാൻ ഹെഡ്ഫോൺ ലഭിക്കും, എന്നാൽ 5 ഡോളർ വാടക നൽകണമത്രെ. ടൂർ മാനേജരുടെ മൂന്നയിപ്പ്‌ കിട്ടിയിരുന്നതിനാൽ ഞങ്ങളൊക്കെ ശ്രദ്ധാപൂർവ്വം നിയന്ത്രണം പാലിക്കുകയും, കീശ കാലിയാവാതെ രക്ഷപ്പെടുകയും ചെയ്തു.
കാലു സ്വസ്ഥമായൊന്നു നിവർത്തിവയ്ക്കാൻ പോലും കഴിയാത്തവിധം ഇടുങ്ങിയ സീറ്റുകളായിരുന്നു ഈ വിമാനത്തിലേത്‌.
അതുപോലെ അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും ഒരുകാര്യം കൂടി ശ്രദ്ധിക്കപ്പെട്ടു. എയർപോർട്ടിലെ ലഗ്ഗേജ്‌ ട്രോളികൾക്കുള്ള വാടകയാണത്‌. ഞങ്ങൾ സന്ദർശിച്ചിട്ടുള്ള മറ്റൊരു രാജ്യത്തും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. ഒരു പ്രാവശ്യം ട്രോളി ഉപയോഗിക്കുന്നതിനുള്ള വാടക, ഇവിടെ അമേരിക്കൻ എയർപോർട്ടുകളിൽ, മൂന്നു ഡോളറായിരുന്നു. ഒരു സമ്പന്നരാഷ്ട്രത്തിലാണിതെന്നോർക്കണം.
ന്യൂയോർക്കിലെ ട്വിൻടവറുകൾ ആക്രമിക്കപ്പെട്ടതിനുശേഷം അമേരിക്കൻ ജനതയുടെ ധൈര്യം വല്ലാതെ ചോർന്നുപോയിരിക്കുന്നുവേന്നു തോന്നുന്നു. എല്ലാ എയർപോർട്ടുകളിലും അതികർശനമായ പരിശോധനകളാണ്‌. തീവ്രവാദികളുടെ ആക്രമണത്തെപ്പറ്റിയുള്ള ഭീതി, ഒരു നിഴൽ പോലെ അമേരിക്കക്കാരെ പന്തുടരുന്നുവോ. ആഭ്യന്തര വിമാനത്താവളങ്ങളിലെ ചെക്കിങ്ങ്‌ സമ്പ്രദായം അതിന്റെ എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതായി കണ്ടു. കാലുറയും, ഷൂവും, വാച്ചും ഒക്കെ അഴിച്ച്‌ സ്ക്രീനിങ്ങ്‌ മേഷീന്‌ സമർപ്പിക്കണം. ഭാര്യയുടെ ആഭരണങ്ങൾ, മാലയും കൈവളകളുംവരെ- ഊരിവാങ്ങി മേഷീനിലൂടെ കടത്തിവിട്ടു അവർ.
ഓർലന്റോ. ഈ തുറമുഖനഗരം വളരെ വലിയൊരു വ്യവസായകേന്ദ്രം കൂടിയാണ്‌. ഇവിടത്തേത്‌ വളരെ വിശാലമായ ഒരു എയർപോർട്ടാണെന്ന്‌ മി. ആഷിക്‌ പറഞ്ഞിരുന്നു.
ലാന്റ്‌ ചെയ്യാൻ അരമണിക്കൂർ സമയമുളളപ്പോൾമുതൽ പുറത്തെകാലാവസ്ഥയിൽ വ്യാപകമായ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അതുവരെ വിന്റോ ഗ്ലാസ്സിലൂടെ പുറം കാഴ്ചകൾ വ്യക്തമായി കണ്ടുകൊണ്ടിരുന്നുവേങ്കിൽ, ഇപ്പോൾ ഒരു മൂടൽ മഞ്ഞിന്റെ ആവരണമാണ്‌ ചുറ്റും പടർന്നിരിക്കുന്നത്‌. പുറത്തെ കാഴ്ച ഒന്നും കാണാനാവുന്നില്ല, ഒക്കെയും അവ്യക്തം.
സമയമാവുംമുമ്പുതന്നെ അസാധാരണമായി സീറ്റ്‌ ബെൽറ്റുകൾ മുറുക്കുവാനുള്ള പെയിലറ്റിന്റെ അനൗൺസ്‌മന്റ്‌ കേട്ടു. യാത്രക്കാർക്ക്‌ ചായവിതരണം ചെയ്തുകൊണ്ടിരുന്ന എയർഹോസ്റ്റസ്മാർ പെട്ടെന്ന്‌ ജോലിനിർത്തി ഓടിപ്പോയി തങ്ങളുടെ സീറ്റുകളിലെത്തി ബെൽറ്റുറപ്പിച്ച്‌ ഇരിപ്പായി.
യാത്രക്കാരെല്ലാം ജാഗരൂകരായി. എന്താണു കാരണം. പുറത്തെ കാലാവസ്ഥ മോശമാണെന്ന്‌ പെയിലറ്റിന്റെ അറിയിപ്പിൽ തുടർന്നു പറഞ്ഞു. ഇടയ്ക്കിടെ വിമാനം ഒരു ശബ്ദത്തോടെ എയർപോക്കറ്റുകളിൽ വീണു കുലുങ്ങി വിറയ്ക്കുകയും, ഇരുവശങ്ങളിലേയ്ക്ക്‌ മെല്ലെ ചരിയുകയും ചെയ്തു. ഇത്തരം ഒരനുഭവം എന്റെ വിമാനയാത്രാ ചരിത്രത്തിൽ ആദ്യമായിരുന്നു. ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്നുള്ള അറിയിപ്പ്‌ പെയിലറ്റിൽ നിന്നുണ്ടായതൊന്നും യാത്രക്കാരെ ആശ്വസിപ്പിച്ചില്ലെന്നു തോന്നി.
വിമാനം ഓർലന്റോ എയർപോർട്ടിനടുത്തെത്തിയെന്ന്‌ അറിയിപ്പുണ്ടായി. പക്ഷേ, പുകമഞ്ഞു കാരണം ഒന്നും കാണാൻ വയ്യ. പുറത്ത്നിന്ന്‌ ഇടയ്ക്കിടെ മിന്നലിന്റെ ഫ്ലാഷ്‌ വെളിച്ചവും, ഇടിവെട്ടുന്നതിന്റെ ശബ്ദവും ഉള്ളിൽ കേട്ടു. പുറത്തു മഴപെയ്തു തുടങ്ങിയിരിക്കുന്നു. എന്തേ, വിമാനം മേഘങ്ങൾക്ക്‌ കീഴിൽ കൂടി, താഴ്‌ന്നു പറക്കുകയാണോ ഇപ്പോൾ.
വിന്റോഗ്ലാസ്സുകളിൽ ജലകണങ്ങൾ തെറിച്ചും തെന്നിയും വീണു കാഴ്ച മറച്ചുകൊണ്ടിരുന്നു. കുറെനേരം എയർപോർട്ടിന്‌ മുകളിൽ വട്ടമിട്ടു പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു. യാത്രക്കാരെല്ലാം ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

എയ്‌റോ ബ്രിഡ്ജിലൂടെ ഓർലന്റോയിലെ മണ്ണിലേയ്ക്ക്‌ നടന്നിറങ്ങുമ്പോൾ, ബ്രിഡ്ജിന്റെ വശത്തെ ഗ്ലാസ്സ്‌ ജനാലകളിലൂടെ വ്യക്തമായി പുറംലോകം കണ്ടു. കോരിച്ചൊരിയുന്ന മഴയാണ്‌ പുറത്ത്‌.
ഒരു ഇ.സി കോച്ച്‌ ഞങ്ങളെയും പ്രതീക്ഷിച്ച്‌ പുറത്തു കാത്തുകിടപ്പുണ്ടായിരുന്നു. ബസ്സിലേയ്ക്ക്‌ കയറണമെങ്കിൽ ഒരിരുപതടി മേലാപ്പില്ലാത്ത സഥലത്തുകൂടി കടന്നു പോകണം. അതിന്‌ ആർക്കും കഴിയുന്നില്ല. തുള്ളിക്കൊരു കുടംവീതം മഴപെയ്യുകയാണ്‌.
ഇത്തരമൊരു പേമാരി, മഴയുടെ നാടായ കേരളത്തിൽ പോലും സമീപകാലത്തെങ്ങും കാണാനിടവന്നിട്ടില്ല. ണല്ലോരു മഴ കാണാനായിപ്പോലും ഏഴാംകടൽ കടന്ന്‌ അമേരിക്കയിൽ വരേണ്ടിവന്നിരിക്കുന്നു.
മഴ ശമിക്കുന്ന മട്ടില്ല. ഏത്‌ അമേരിക്കൻ/യൂറോപ്പ്‌ യാത്രയിലും യാത്രാടിക്കറ്റും പാസ്പോർട്ടും കൂടാതെ കൈയ്യിൽ ഒപ്പം കരുതേണ്ട ചില വസ്തുക്കളുടെ ഒരു ലിസ്റ്റും ടൂർകമ്പനി മുൻകൂട്ടി തരാറുണ്ട്‌. പാസ്പോർട്ടിന്റെ ഒരു കോപ്പി, കണ്ണട ധരിക്കുന്നെങ്കിൽ സ്പെയർ ഒരെണ്ണം, ചെറിയൊരു അലാം ക്ലോക്ക്‌, ക്യാമറ, റോൾഫിലിംസ്‌, വേണമെങ്കിൽ കൊറിക്കാനുള്ള ചിപ്സ്പോലുള്ള ആഹാരവസ്തുക്കൾ, അത്യാവശ്യമരുന്നുകൾ, ഡോക്ടറുടെ കുറിപ്പ്‌- പിന്നെ ഒരു കുടയും.
പാശ്ചാത്യദേശങ്ങളിലെ കാലാവസ്ഥാമാറ്റം ഒരിക്കലും ഒരു വിദേശസഞ്ചാരിക്ക്‌ മുൻകൂട്ടി അറിയാനാവാത്തവിധം സങ്കീർണ്ണമാണ്‌. നല്ല വെയിൽ കത്തിക്കാളി നിൽക്കുന്ന അന്തരീക്ഷം, പെട്ടെന്നാവും കാറും കോളും നിറഞ്ഞ്‌ തുള്ളിക്കൊരുകുടം വീതം മഴ പെയ്യുന്ന അവസ്ഥയിലെത്തുക.
ഇത്തരം യാത്രകളിൽ ഒപ്പം കുട കരുതണമെന്ന ടൂർകമ്പനിയുടെ പ്രത്യേക നിർദ്ദേശം, കഴിഞ്ഞ യൂറോപ്പ്‌ യാത്രയിലെന്നപോലെ ഈ യു.എസ്സ്‌ ട്രിപ്പിലും ഞങ്ങൾ, ഞാനും ഭാര്യയും പാലിച്ചു. പക്ഷേ, ഇപ്പോൾ കുട സൂക്ഷിച്ചിരുന്നത്‌ മെയ്ൻ ബാഗ്ഗേജിനകത്തായിപ്പോയതിനാൽ, പെട്ടെന്ന്‌ അതു തുറന്നെടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല.
അന്നത്തെ യൂറോപ്പ്‌ യാത്രയിൽ, സ്വിറ്റ്സർലന്റിൽ വച്ച്‌ പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം മൂലം എനിക്കുണ്ടായ ഒരനുഭവം ഓർമ്മയിൽ വരുന്നു.
സ്വിറ്റ്സർലന്റിലെ ഒരു പ്രധാന പട്ടണമാണ്‌ ജെയിനെവ. അവിടെ പ്രസിദ്ധമായ ഒരു തടാകമുണ്ട്‌, 'ജനവ തടാകം'. ആ ശുദ്ധജല തടാകത്തിന്‌ തൊട്ടപ്പുറം സ്വിറ്റ്സർലന്റിന്റെ ഒരയൽരാജ്യമായ ഫ്രാൻസ്‌ ആണ്‌.
ജനവ നഗരസന്ദർശനം കഴിഞ്ഞ്‌ ഞങ്ങൾ തടാകക്കരയിലെത്തി. തടാകത്തിനുചുറ്റും വിശാലമായ പാർക്കാണ്‌, അത്‌ അനന്തദൂരത്തിൽ പരന്നു കിടക്കുന്നു. നിറയെ വൃക്ഷങ്ങളും, പൂത്തുലഞ്ഞുനിൽക്കുന്ന ചെടികളും. തടാകത്തെ വലംവച്ച്‌ പാർക്കിനെയും പൂന്തോട്ടത്തെയും ചുറ്റി, സന്ദർശകരെയും

വഹിച്ചുകൊണ്ട്‌ നീങ്ങുന്ന ഒരു റോഡ്‌ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ഗ്രൂപ്പിൽ അന്ന്‌ 44 പേരുണ്ടായിരുന്നു. ആർത്തുള്ളസിച്ച്‌, എല്ലാവരും ആ ട്രെയിനിലൂടെ നീങ്ങുമ്പോൾ പുറത്തു കത്തിനിൽക്കുന്ന വെയിലായിരുന്നു. തടാകത്തെ തഴുകിവരുന്ന ഇളം കുളിർകാറ്റിൽ വെയിലിന്റെ ചൂട്‌ തീരെ അറിഞ്ഞതേയില്ല.
ഞങ്ങളെ അമ്പരപ്പിച്ച്‌ കൊണ്ട്‌, പെട്ടെന്നാണ്‌ ഒരു മഴ തിമിർത്ത്‌ പെയ്യാൻ തുടങ്ങിയത്‌. ഈ മഴമേഘങ്ങൾ എപ്പോൾ, എവിടെനിന്നും കടന്നെത്തി മേലാകാശത്ത്‌ നിറഞ്ഞുവേന്നറിയില്ല. ഒരൽപ്പനിമിഷങ്ങൾക്ക്‌ മുമ്പുവരെ എങ്ങും ഇരുൾമുടലിന്റെ നേരിയൊരു ലക്ഷണം പോലും ഇല്ലാതെ കടുത്തവെയിലായിരുന്നുവല്ലോ.
മേലാപ്പില്ലാത്ത തുറന്ന ബോഗികളാണ്‌ റോഡ്‌ ട്രെയിനിനുണ്ടായിരുന്നത്‌. മഴപെയ്തു തുടങ്ങിയപ്പോൾ വശങ്ങളിൽ നിന്നും ശക്തിയായ കാറ്റടിച്ച്‌, ബോഗിയ്ക്കുള്ളിൽ വെള്ളം ചീറ്റിവീണ്‌ എല്ലാവരും വല്ലാതെ നനയാൻ തുടങ്ങി. കാറ്റും മഴയും ശക്തമായപ്പോൾ, ഡ്രൈവർ തടാകക്കരയിലെ ഒരു മരക്കൂട്ടത്തിനിടയിൽ വാഹനം നിർത്തിയിട്ടു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി, വശത്തുള്ള പോപ്ലാർ മരങ്ങൾക്ക്‌ കീഴിൽ താത്ക്കാലികാഭയം തേടി. മരച്ചില്ലകൾക്കിടയിലൂടെ ഇലകളിൽ തട്ടി മഴവെള്ളം അപ്പോഴും വീണു കൊണ്ടിരുന്നു.
കൂട്ടത്തിൽ എന്റെയും ഭാര്യയുടെയും പക്കൽ മാത്രമേ കുടയുണ്ടായിരുന്നുള്ളു.
ഞങ്ങൾ പുറത്തിറങ്ങി കുടയുംചൂടി നനയാതെ അൽപ്പമൊരു ഗമയിൽത്തന്നെ നിന്നു. മരച്ചോട്ടിൽ നനഞ്ഞുകൊണ്ടുനിന്നിരുന്ന സഹയാത്രികരെ സഹതാപപൂർവ്വം ഞങ്ങൾ നോക്കി. അവർക്ക്‌ ഞങ്ങളോട്‌ അൽപ്പം അസൂയ തോന്നിയിട്ടുണ്ടാവണം.
പൂർണ്ണമായ ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല, അപ്പോൾ ഒരു കനത്ത കാറ്റുവീശി, ഭാര്യയുടെ കുട കൈവിട്ടു പറന്ന്‌ ജെയിനെവ തടാകത്തിൽ പോയി പതിച്ചു. ഓളങ്ങളിൽ പെട്ട്‌, ഒഴുകി അത്‌ അകന്നു പോവുന്നത്‌ നിസ്സഹായരായി ഞങ്ങളും, തെല്ലൊരു ഹാസ്യഭാവത്തിൽ സഹയാത്രികരും നോക്കിനിന്നു. അപ്പോഴാണ്‌ കാറ്റിന്റെ ശക്തിയിൽ എന്റെ കൈയ്യിൽ പിടിച്ചിരുന്ന മൂന്നു മടക്കുള്ള കുട നാലുമടക്കായി ഒടിഞ്ഞു തൂങ്ങിയത്‌. ജാള്യതയോടെ ഞാനും ഭാര്യയും കുടയില്ലാതെ നനഞ്ഞുനിന്നിരുന്ന മറ്റുള്ളവരോടൊപ്പം ചേർന്ന്‌ മഴവെള്ളം ഒലിച്ചിറങ്ങുന്ന മരച്ചില്ലകൾക്കടിയിൽ പമ്മിനിന്നു. സഹയാത്രികർ ബോധപൂർവ്വം പ്രകടിപ്പിച്ച സഹതാപഭാവം കണ്ടില്ലെന്നു ഞങ്ങൾ നടിച്ചു.

"എല്ലാവരും ബസ്സിൽ കയറാനൊരുങ്ങിക്കൊള്ളു....." ടൂർ മാനേജർ ആഷിക്കിന്റെ വാക്കുകളാണ്‌ ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്‌.
മഴ ശമിച്ചിരിക്കുന്നു. എയർപോർട്ടിന്റെ എക്സിറ്റിലൂടെ അപ്പോഴും യാത്രക്കാർപുറത്തിറങ്ങിക്കൊണ്ടിരുന്നു.
എയർപോർട്ടിൽ നിന്നും ഞങ്ങൾ നേരേ ഹോട്ടലിലേയ്ക്കാണ്‌ പോയത്‌. മൂന്നുനാൾ ഇവിടെ, ഈ നഗരത്തിൽ തങ്ങണം. 'ഫെയർ ഫീൽഡ്‌ മാര്യോട്ട്‌' ആയിരുന്നു ഞങ്ങൾക്ക്‌ താമസം ഒരുക്കിയിരുന്ന ഹോട്ടൽ. നല്ല ഹോട്ടലാണ്‌. ഓർലന്റോയിലെ ആദ്യദിവസം, അമേരിക്കയിലെ ഞങ്ങളുടെ 5-​‍ാം നാൾ. ഇന്നത്തെ ബാക്കിസമയം മുഴുവൻ ഷോപ്പിങ്ങിനായി വിട്ടുതന്നു. പിറ്റേദിവസമാണ്‌ ശരിക്കും കാഴ്ചകൾ കാണൽ.
ഷോപ്പിങ്ങിനായി സമയം അനുവദിച്ചു തന്നാലും സാധനങ്ങൾ വാങ്ങൽ അമേരിക്കയിൽ പ്രായോഗികമല്ല, ഒട്ടും ലാഭകരവുമല്ല. നാട്ടിലേതിനേക്കാൾ 10 ഇരട്ടി വില നൽകണം. തീരെ ചെറിയ എന്തെങ്കിലും സാധനങ്ങൾ, സന്ദർശിക്കുന്ന പട്ടണത്തിന്റെയോ ടൂറിസ്റ്റ്‌ സ്മാരകത്തിന്റെയോ ഓർമ്മയ്ക്കായി ഒരു സുവനീർ പോലെ വാങ്ങാമെന്ന്‌ വയ്ക്കാം, വില ഏറിയാൽക്കൂടിയും. എന്നാൽ ഇഷ്ടപ്പെട്ടാൽപോലും അൽപ്പം വലിപ്പം കൂടിയ ഏതെങ്കിലും ഒരു വസ്തു വാങ്ങുന്നതു പ്രായോഗികമല്ല, ഈ യാത്രയിലുടനീളം അതും തൂക്കിപ്പിടിച്ചു നടക്കേണ്ടിവരും.
ഓർലന്റോയിലെ സിറ്റിസ്ക്വയറിലൂടെ ഞങ്ങൾ നാലുപേരും വെറുതേ കറങ്ങാനിറങ്ങി. ഒരു വലിയ ഡിപ്പാർട്ട്‌മന്റ്‌ സ്റ്റോറിൽ ഞങ്ങൾ കയറി. അവിടെയില്ലാത്തതൊന്നും തന്നെയില്ല.
"ഇതാനോക്കൂ....... നമ്മുടെ കമ്പനിയുടെ ഇൻഡ്യൻ ഷർട്ട്‌..........."
ഭാര്യയുടെ ശ്രദ്ധക്ഷണിക്കൽ, അവിടത്തെ ടെക്സ്റ്റയിൽ റെഡിമെയ്ഡ്‌ സെക്ഷനിൽ നിന്നാണ്‌.
ഞാനങ്ങോട്ടു നീങ്ങി. നിരവധി കോട്ടൺ ഷർട്ടുകൾ നിരത്തിയിട്ടിരിക്കുന്നു. പലനിറത്തിലും, വലിപ്പത്തിലുമുള്ളവ. ഷർട്ടുകളൊക്കെ സാധാരണയിൽ (നമ്മുടെ നാട്ടിലെ അളവിനേക്കാൾ) അൽപ്പം വലിപ്പം കൂടിയ ഓവർസൈസുകളാണ്‌. അമേരിക്കക്കാർ പൊതുവേ ലൂസ്‌ ഷർട്ടുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നു.
ഭാര്യ കൈയ്യിലെടുത്തു കാട്ടിയ ഷർട്ട്‌ ശ്രദ്ധിച്ചപ്പോൾ എനിക്കും കൗതുകം തോന്നി. നാട്ടിലെ എന്റെ വ്യാപാരശാലയിൽ വിൽക്കുന്ന ബ്രാൻഡാണത്‌. ബാംഗ്ലൂർ നിന്നുമാണ്‌ എനിക്കത്‌ ലഭിക്കുന്നത്‌. Made In India' എന്നടിച്ചിട്ടുണ്ട്‌ കോളറിൽ. ഞാൻ വില നോക്കി. 59.90 ഡോളർ. 60 ഡോളർ തികച്ചില്ല. ബാറ്റാകമ്പനിക്കാർ അമേരിക്കയിൽ നിന്നും പകർത്തിയതാണോ അവരുടെ വിലയിടലും. അമേരിക്കയിലെ ഏതു ഷോപ്പിലെ ഏതു സാധനത്തിന്റെ വില നോക്കിയാലും റൗണ്ട്‌ ഫിഗറല്ല, ഒരു 90 സെന്റോ, 99 സെന്റോ അവസാന ഭാഗത്തുണ്ടാകും.

വിലകണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, എന്റെ ഷോപ്പിൽ ഞാനതു വിൽക്കുന്നത്‌ അതേ ബ്രാൻഡ്‌, അതേ ഷർട്ട്‌, 495 രൂപയ്ക്കാണ്‌. ഇവിടെയതിന്‌ 2700 രൂപയ്ക്ക്‌ തുല്യമായ ഡോളർ വിലയാണ്‌ ഇട്ടിരിക്കുന്നത്‌. കടൽ കടന്നെത്തുന്ന ഏതു വസ്തുക്കൾക്കും അമേരിക്കയിൽ തോന്നിയ വിലകളാണ്‌.
ഞങ്ങളുടെ കൊച്ചുമോന്‌ 10 ഡോളർ കൊടുത്ത്‌ കറങ്ങുന്ന ഒരു ചൈനീസ്‌ കളിപ്പാട്ടം വാങ്ങി, ഞങ്ങൾ ഷോപ്പിങ്ങിന്‌ വിട പറഞ്ഞ്‌ ഹോട്ടലിലേയ്ക്ക്‌ മടങ്ങി.
ഇത്തരം മുൻകൂട്ടി സംവിധാനം ചെയ്ത പാക്കേജ്‌ ടൂറുകൾക്ക്‌, തമാശയ്ക്കെന്നോണം ചെറിയൊരു പേര്‌ രസകരമായി പറയാറുണ്ട്‌. സിക്സ്‌-സെവൻ-എയ്റ്റ്‌ (6-7-8) എന്ന്‌. ഇത്‌ ടൂർമാനേജർ ഓരോ യാത്രയിലും തലേദിവസം രാത്രിയിൽ തരുന്ന നിർദ്ദേശത്തിലെ മൂന്നക്കങ്ങളാണ്‌.
രാവിലെ 6-ന്‌ ഉണരണം (ഹോട്ടലുകാർ ഫോണിലൂടെ അലാം തന്ന്‌ ഉണർത്തിക്കൊള്ളും), 7-ന്‌ റസ്റ്ററന്റിൽ പോയി പ്രാതൽ കഴിച്ചിരിക്കണം, 8-ന്‌ യാത്രപുറപ്പെടാനായി ബസ്സിൽ കയറിപ്പറ്റണം. പുലർച്ചയ്ക്ക്‌ 5 മണിക്കേ സ്വന്തം അലാം വച്ചുണർന്ന്‌ ഞങ്ങൾ പ്രഭാതകൃത്യങ്ങൾ യഥാസമയം തീർക്കാറുണ്ട്‌.
ഹോട്ടൽ ഭക്ഷണം ഉച്ചയ്ക്കും രാത്രിയിലും ഏതെങ്കിലും ഇൻഡ്യൻ റസ്റ്ററന്റിൽ ഏർപ്പാടുചെയ്തിരിയ്ക്കും. ഈ റസ്റ്ററന്റ്‌ മിക്കപ്പോഴും സിറ്റിക്കു പുറത്തെവിടെയെങ്കിലും ആവും. ഒരിക്കൽ 45 കി.മീറ്റർ ദൂരെവരെ ബസ്സ്‌ ഓടിച്ചുപോയി രാത്രിഭക്ഷണം കഴിച്ചു മടങ്ങിവന്ന അനുവഭവമുണ്ടായിട്ടുണ്ട്‌. ആ ഹോട്ടൽ, സിറ്റിയ്ക്ക്‌ വളരെ പുറത്തായിരുന്നു. ഹോട്ടലിന്റെ പേര്‌ കോഹിനൂർ.
ആ ഹോട്ടലിലെ ഒരു സംഭവം, ഒരനുഭവം, മറക്കാനായിട്ടില്ല.
മനോഹരമായി അലങ്കരിച്ച റസ്റ്ററന്റ്‌ ഹാൾ. തീൻമേശകളും കസേരകളും ഭംഗിയിൽ അടുക്കിയിട്ടിരിക്കുന്നു. വൈൻ, ബീയർ, സോഫ്റ്റ്‌ ഡ്രിങ്ക്‌ ബോട്ടിലുകൾ, ഒക്കെയും കലാപരമായി അടുക്കി വച്ചിരിക്കുന്ന ചെറിയ ഒരു സ്വീകരണമുറി കടന്നുവേണം ഡൈനിങ്ങ്‌ ഹാളിൽ പ്രവേശിക്കേണ്ടത്‌. അവിടെ കയറിച്ചെല്ലുമ്പോൾ റിസപ്ഷനിൽ ഒരു മദ്ധ്യവയസ്ക ഇരിക്കുന്നുണ്ടായിരുന്നു. മദ്ധ്യവയസ്കയല്ല ഒരു വൃദ്ധ. എഴുപത്‌ പിന്നിട്ടിട്ടുണ്ടാവും. അവരാകട്ടെ ഗുജറാത്തിശൈലിയിൽ സാരി ധരിച്ചിരിക്കുന്നു.
അമേരിക്കയിലെ ഏതു റസ്റ്ററന്റിലും ഒരു കൊച്ചുബാർ ഉണ്ടാവും, ഭക്ഷണത്തോടൊപ്പം ആവശ്യക്കാർക്ക്‌ അവർ മദ്യം വിളമ്പുകയും ചെയ്യും. അവിടത്തെ ഇൻഡ്യൻ റസ്റ്ററന്റുകളിലേയും അവസ്ഥ വിഭിന്നമല്ല, കാരണം ഇൻഡ്യൻ രീതിയിലുള്ള ഭക്ഷണം ആസ്വദിക്കാനെത്തുന്നവരിൽ ണല്ലോരു ശതമാനവും വെള്ളക്കാരാവും.

ഞങ്ങളുടെയീ സംഘത്തിൽ മദ്യപിക്കുന്ന ആരുംതന്നെ ഉണ്ടായിരുന്നില്ല.
ഈ യാത്രയ്ക്കിടെ അമേരിക്കയിലെ വലുതും ചെറുതുമായ എല്ലാ പട്ടണങ്ങളിലും മദ്യശാലകളും, ബാറുകളും ഞാൻ കണ്ടു. ബസ്സിൽ സഞ്ചരിക്കുമ്പോഴും, നഗരംചുറ്റാൻ കാൽനടയായി പോകുമ്പോഴും ഇടത്തരം ഹോട്ടലുകാർ റോഡരികിൽ ഭംഗിയായി ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്ന്‌ ഭക്ഷണത്തോടൊപ്പം പരസ്യമായി മദ്യം നുണയുന്ന നിരവധി കുടുംബങ്ങളെ പലയിടത്തും ഞാൻ കണ്ടു. മദ്യപാനശീലം പാശ്ചാത്യരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലേപ്പോലെ മദ്യപിച്ചു ലക്കുകെട്ട്‌ റോഡരികിൽ വീണുകിടക്കുന്നവരെയോ, തെരുവിലൂടെ തെറിപ്പാട്ടുപാടി അട്ടഹാസം മുഴക്കി നീങ്ങുന്നവരെയോ എനിക്ക്‌ അമേരിക്കയിലെങ്ങും കാണാൻ കഴിഞ്ഞില്ല. കോഹിനൂർ ഹോട്ടലിലെ റസ്റ്ററന്റ്‌ ഹാളിൽ കടന്ന,​‍്‌ നാലുപേർക്കിരിക്കാവുന്ന ഒരു ചെറിയ തീൻമേശയ്ക്കു വശങ്ങളിൽ ഞങ്ങളിരുന്നു. മേശപ്പുറത്ത്‌ നേരത്തേ തന്നെ പ്ലേറ്റുകളൊക്കെ നിരത്തി വച്ചിട്ടുണ്ടായിരുന്നു.
എത്ര മനോഹരമായി ആ ഡൈനിങ്ങ്‌ ഹാൾ അലങ്കരിക്കപ്പെട്ടിരിക്കുന്നു. എന്നെ ഏറെ ആകർഷിച്ചതു ഇളം നീല നിറം പൂശിയ ഹാളിന്റെ അകം ചുവരുകളിൽ വരിവരിയായി തൂക്കിയിരുന്ന ചില ചിത്രങ്ങളാണ്‌, ഫോട്ടോകൾ. അധികവും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌. ഇൻഡ്യയിലെ മൺമറഞ്ഞ ദേശീയനേതാക്കളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങളായിരുന്നു അവയിൽ ഏറിയ പങ്കും. ദൈവങ്ങളുടെ ചിത്രങ്ങളൊന്നും തന്നെയില്ല.
മഹാത്മാഗാന്ധിയും പണ്ഡിറ്റ്ജിയും തുടങ്ങി ഡോക്ടർ രാധാകൃഷ്ണൻ, രാജേന്ദ്ര പ്രസാദ്‌, ദാദാഭായി നവറോജി, സർദാർ വല്ലഭായ്‌ പട്ടേൽ, സുഭാഷ്‌ ചന്ദ്രബോസ്‌, രാജീവ്‌ ഗാന്ധിവരെ ചിത്രങ്ങളിൽ സ്ഥലം പിടിച്ചിരുന്നു. രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഒരു വേറിട്ട ചിത്രവും കണ്ടു.
രണ്ട്‌ ഹോട്ടൽ പരിചാരകർ ഭക്ഷണം വിളമ്പാനുള്ള തയ്യാറെടുപ്പിലാണ്‌.
പെട്ടെന്ന്‌, അകത്തുനിന്നും റസ്റ്ററന്റ്‌ ഹാളിലേയ്ക്കുള്ള ഏകവാതിൽ തുറന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടുന്നു. മദ്ധ്യവയസ്കനെപോലെ തോന്നിക്കുന്ന ഒരു വൃദ്ധൻ; ആരോഗ്യസമ്പന്നൻ. ഫുൾ സ്യൂട്ട്‌ ധരിച്ചിരുന്നു അദ്ദേഹം.
കൂപ്പുകൈയ്യോടെയാണ്‌ മൂപ്പരുടെ ഹാളിലേയ്ക്കുള്ള വരവ്‌, 'നമസ്തേജീ...' എന്ന സംബോധനയോടെ. മിക്കവരും പ്രത്യഭിവാദനം ചെയ്തു. എല്ലാ കണ്ണുകളും, ശ്രദ്ധയും അദ്ദേഹത്തിലാ

" ഞാൻ............." സ്വന്തം പേരു പറഞ്ഞിട്ടദ്ദേഹം തുടർന്നു. " ഈ ഹോട്ടലിന്റെ ഉടമസ്ഥൻ, ഈ രാത്രിയിലെ നിങ്ങളുടെ ആതിഥേയൻ..............."
ആളൊരു രസികനാണെന്നു തോന്നി. എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ചെറുപ്രസംഗം തന്നെ നടത്തി. ഒരു വിശദീകരണം. ഇംഗ്ലീഷിലും, ഇടയ്ക്കിടെ ഹിന്ദിയിലുമൊക്കെ അദ്ദേഹം തന്റെ വാക്കുകൾ അങ്ങനെ തുടർന്നുപോയി. രസകരമായ ശൈലിയും അവതരണരീതിയും. മേശപ്പുറത്ത്‌ പരിചാരകർ വിളമ്പിക്കൊണ്ടിരുന്ന ഭക്ഷണത്തിൽപോലും ശ്രദ്ധിക്കാതെ എല്ലാവരും ആ മനുഷ്യനിൽതന്നെ കണ്ണുംനട്ടിരിക്കുന്നു. പഴയ ഹിന്ദി ചലച്ചിത്രനടൻ ദിലീപ്‌ കുമാറിന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. ഒരു തമാശയ്ക്കെന്നോണം ഇടയ്ക്കൊരിക്കൽ അദ്ദേഹം പറഞ്ഞു,
" സ്നേഹിതരേ, നിങ്ങളെപ്പോലൊന്നുമല്ല ഞാൻ, ഞാനൊരു യുവാവാണ്‌.......... 85 വയസ്സ്‌ പ്രായമുള്ള യുവാവ്‌.........."
" എൺപത്തിയഞ്ചുവയസ്സോ.........?" പെട്ടെന്ന്‌ ഞാൻ ചോദിച്ചുപോയി.
" അതേ 85 തന്നെ. 1920-ലാണ്‌ എന്റെ ജനനം. പാകിസ്ഥാനിലെ ലാഹോറിൽ. വിഭജനാന്തരം ഞാൻ ഇൻഡ്യയിലായി, ബോംബെയിൽ. ഒരു ദേശീയവാദിയാണു ഞാൻ. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്‌, ജയിലിൽ കിടന്നിട്ടുമുണ്ട്‌. കഴിഞ്ഞ മുപ്പത്‌ വർഷമായി ഇവിടെ, അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിൽ, ഹോട്ടൽ വ്യാപാരം നടത്തുന്നു. കുട്ടികളൊക്കെ പേരക്കിടാങ്ങളടക്കം ഇൻഡ്യയിൽ തന്നെ. വർഷത്തിലൊരിക്കൽ ഞങ്ങൾ നാട്ടിൽപോകും. ആ രണ്ടാഴ്ചക്കാലം എന്റെ റസ്റ്ററന്റ്​‍്‌ അടഞ്ഞു കിടക്കും..........."
" നിങ്ങളെപ്പോലെ നാട്ടിൽ നിന്നു വരുന്ന ടൂറിസ്റ്റ്‌ സംഘങ്ങൾക്ക്‌ ഭക്ഷണം വിളമ്പുമ്പോഴാണ്‌ ശരിക്കും ഞാനൊരു ഭാരതീയനാവുന്നത്‌. അപ്പോൾഎനിക്ക്‌ വല്ലാത്തൊരു ഗൃഹാതുരത്വം തന്നെ അനുഭവപ്പെടാറുണ്ട്‌..............."
"എന്റെ ഭാര്യ ഇവിടെ എന്നോടൊപ്പമുണ്ട്‌. നിങ്ങൾ കയറിവന്നപ്പോൾ അവരെ കൗണ്ടറിൽ കണ്ടിരിക്കും. അവർ ഒരു വികളാംഗയാണ്‌, അരയ്ക്ക്‌ താഴെ സ്വാധീനമില്ല. വീൽചെയറിലാണ്‌ സഞ്ചരിക്കുന്നത്‌"
ഒരുനിമിഷം ആ വൃദ്ധന്റെ മുഖം ദു:ഖാർദ്രമായി.
" നിങ്ങൾ മടങ്ങുമുമ്പ്‌ തീർച്ചയായും അവളെ കണ്ട്‌ സംസാരിച്ചിട്ടേ പോകാവു. അതവൾക്കാശ്വാസമാവും..." ഒരപേക്ഷയുടെ മട്ടിലാണതദ്ദേഹം പറഞ്ഞത്‌.
" നിങ്ങൾ കഴിച്ചുതുടങ്ങിക്കൊള്ളൂ, ഞാനിതാവരുന്നു............" അദ്ദേഹം അകത്തേയ്ക്ക്‌ പോയി.
ഞങ്ങൾ ഭക്ഷണം കഴിക്കാനാരംഭിച്ചു. സാധാരണയിൽ കവിഞ്ഞ ഒരു നിശബ്ദത, ആ ഡൈനിങ്ങ്‌ ഹാളിൽ തങ്ങിനിന്നു.

" ഞാൻ............." സ്വന്തം പേരു പറഞ്ഞിട്ടദ്ദേഹം തുടർന്നു. " ഈ ഹോട്ടലിന്റെ ഉടമസ്ഥൻ, ഈ രാത്രിയിലെ നിങ്ങളുടെ ആതിഥേയൻ..............."
ആളൊരു രസികനാണെന്നു തോന്നി. എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ അദ്ദേഹം ഒരു ചെറുപ്രസംഗം തന്നെ നടത്തി. ഒരു വിശദീകരണം. ഇംഗ്ലീഷിലും, ഇടയ്ക്കിടെ ഹിന്ദിയിലുമൊക്കെ അദ്ദേഹം തന്റെ വാക്കുകൾ അങ്ങനെ തുടർന്നുപോയി. രസകരമായ ശൈലിയും അവതരണരീതിയും. മേശപ്പുറത്ത്‌ പരിചാരകർ വിളമ്പിക്കൊണ്ടിരുന്ന ഭക്ഷണത്തിൽപോലും ശ്രദ്ധിക്കാതെ എല്ലാവരും ആ മനുഷ്യനിൽതന്നെ കണ്ണുംനട്ടിരിക്കുന്നു. പഴയ ഹിന്ദി ചലച്ചിത്രനടൻ ദിലീപ്‌ കുമാറിന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്‌. ഒരു തമാശയ്ക്കെന്നോണം ഇടയ്ക്കൊരിക്കൽ അദ്ദേഹം പറഞ്ഞു,
" സ്നേഹിതരേ, നിങ്ങളെപ്പോലൊന്നുമല്ല ഞാൻ, ഞാനൊരു യുവാവാണ്‌.......... 85 വയസ്സ്‌ പ്രായമുള്ള യുവാവ്‌.........."
" എൺപത്തിയഞ്ചുവയസ്സോ.........?" പെട്ടെന്ന്‌ ഞാൻ ചോദിച്ചുപോയി.
" അതേ 85 തന്നെ. 1920-ലാണ്‌ എന്റെ ജനനം. പാകിസ്ഥാനിലെ ലാഹോറിൽ. വിഭജനാന്തരം ഞാൻ ഇൻഡ്യയിലായി, ബോംബെയിൽ. ഒരു ദേശീയവാദിയാണു ഞാൻ. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്‌, ജയിലിൽ കിടന്നിട്ടുമുണ്ട്‌. കഴിഞ്ഞ മുപ്പത്‌ വർഷമായി ഇവിടെ, അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിൽ, ഹോട്ടൽ വ്യാപാരം നടത്തുന്നു. കുട്ടികളൊക്കെ പേരക്കിടാങ്ങളടക്കം ഇൻഡ്യയിൽ തന്നെ. വർഷത്തിലൊരിക്കൽ ഞങ്ങൾ നാട്ടിൽപോകും. ആ രണ്ടാഴ്ചക്കാലം എന്റെ റസ്റ്ററന്റ്​‍്‌ അടഞ്ഞു കിടക്കും..........."
" നിങ്ങളെപ്പോലെ നാട്ടിൽ നിന്നു വരുന്ന ടൂറിസ്റ്റ്‌ സംഘങ്ങൾക്ക്‌ ഭക്ഷണം വിളമ്പുമ്പോഴാണ്‌ ശരിക്കും ഞാനൊരു ഭാരതീയനാവുന്നത്‌. അപ്പോൾഎനിക്ക്‌ വല്ലാത്തൊരു ഗൃഹാതുരത്വം തന്നെ അനുഭവപ്പെടാറുണ്ട്‌..............."
"എന്റെ ഭാര്യ ഇവിടെ എന്നോടൊപ്പമുണ്ട്‌. നിങ്ങൾ കയറിവന്നപ്പോൾ അവരെ കൗണ്ടറിൽ കണ്ടിരിക്കും. അവർ ഒരു വികളാംഗയാണ്‌, അരയ്ക്ക്‌ താഴെ സ്വാധീനമില്ല. വീൽചെയറിലാണ്‌ സഞ്ചരിക്കുന്നത്‌"
ഒരുനിമിഷം ആ വൃദ്ധന്റെ മുഖം ദു:ഖാർദ്രമായി.
" നിങ്ങൾ മടങ്ങുമുമ്പ്‌ തീർച്ചയായും അവളെ കണ്ട്‌ സംസാരിച്ചിട്ടേ പോകാവു. അതവൾക്കാശ്വാസമാവും..." ഒരപേക്ഷയുടെ മട്ടിലാണതദ്ദേഹം പറഞ്ഞത്‌.
" നിങ്ങൾ കഴിച്ചുതുടങ്ങിക്കൊള്ളൂ, ഞാനിതാവരുന്നു............" അദ്ദേഹം അകത്തേയ്ക്ക്‌ പോയി.
ഞങ്ങൾ ഭക്ഷണം കഴിക്കാനാരംഭിച്ചു. സാധാരണയിൽ കവിഞ്ഞ ഒരു നിശബ്ദത, ആ ഡൈനിങ്ങ്‌ ഹാളിൽ തങ്ങിനിന്നു.

അതീവ രുചികരമായിരുന്നു അന്നത്തെ അത്താഴം. ഇത്തരം യാത്രകളിലെ ഭക്ഷണക്രമത്തെപ്പറ്റികൂടി പറയേണ്ടിയിരിക്കുന്നു.
ഞാൻ അടുത്ത കാലം വരെ ധരിച്ചിരുന്നത്‌ ഇൻഡ്യക്കാർക്ക്‌ പൊതുവേ രണ്ടുതരം ഭക്ഷണക്രമങ്ങൾ മാത്രമാണുള്ളതെന്നാണ്‌; സസ്യഭക്ഷണവും സസ്യേതരവും. ഇത്തരം വിദേശയാത്രകളിൽ പങ്കെടുത്തതിനുശേഷം മാത്രമാണറിയുന്നത്‌, ഇനിയൊരു രീതികൂടി നമുക്കുണ്ടെന്ന്‌; അത്‌ ജെയ്ൻ ഭക്ഷണക്രമമാണ്‌.
എന്താണ്‌ ജെയ്ൻ ഭക്ഷണം............?
സസ്യഭുക്കുകളാണ്‌ ജെയ്നരെങ്കിലും കുറേക്കൂടി മൗലികമാണ്‌ അവരുടെ ഭക്ഷണരീതി. ഉള്ളി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഇവ അവർക്ക്‌ തീർത്തും വർജ്ജ്യമാണ്‌, നിഷിദ്ധവും. ഇവ ഒഴിവാക്കി ഇക്കാലത്ത്‌ എന്തു ഭക്ഷണവിഭവങ്ങളാണു തയ്യാറാക്കാനാവുക.
ഇത്തരം ലോകയാത്രകളിൽ പങ്കെടുക്കുന്നവരിൽ 50 ശതമാനത്തോളം ആൾക്കാർ എപ്പോഴും ജെയ്നരാവും. വടക്കേ ഇൻഡ്യയിലെ വളരെ സമ്പന്നരായ വ്യാപാരി- വ്യവസായികളായ അവർ ലോകയാത്രകൾ നടത്താൻ അതീവ താൽപര്യമുള്ളവരും, യാത്രയ്ക്കായി എത്രതുക മുടക്കാൻ മടിയില്ലാത്തവരുമാണ്‌. പക്ഷേ ഭക്ഷണവിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. അവർക്കായി മാത്രം ട്രാവൽ കമ്പനികൾ ഓരോ യാത്രയിലും ഭക്ഷണവിഭവങ്ങൾ ഒരുക്കുകയും പ്രത്യേകമായി അവ വിളമ്പുകയും ചെയ്യാറുണ്ട്‌. ലോകസഞ്ചാരം നടത്താൻ ഇൻഡ്യയിൽ ഏറ്റവും വിമുഖതയുള്ളവർ കേരളീയർമാത്രമാണ്‌ എന്ന്‌ എന്റെ അനുഭവം പഠിപ്പിക്കുന്നു.
ഇക്കുറി ഒട്ടാകെ ഞങ്ങളുടെ ഗ്രൂപ്പിലെ 40 പേരിൽ 17 പേരും ജെയ്നന്മാരായിരുന്നു; വിവാഹത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ച വൃദ്ധദമ്പതികളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹോട്ടലുടമ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴദ്ദേഹം വേഷം മാറിയിരിക്കുന്നു. വെളുത്ത കുർത്തയും പൈജാമയും ധരിച്ചപ്പോൾ അദ്ദേഹമിപ്പോൾ ഒരു യഥാർത്ഥ ഉത്തരേന്ത്യക്കാരന്റെ മട്ടിലായി.
ഇനിയെന്താണാവോ പരിപാടി, എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക്‌ ഉറ്റു നോക്കി.
ഹാളിന്റെ മദ്ധ്യഭാഗത്ത്‌ ഒരു പ്രധാന സ്ഥലത്ത്‌ അദ്ദേഹം എല്ലാവരും കാണുംവിധം ഉപവിഷ്ടനായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന ഒരാളെപ്പോലെ അദ്ദേഹം തന്റെ വാക്കുകൾ ആരംഭിച്ചു.
" പ്രിയസ്നേഹിതരേ, നിങ്ങൾ ഒരുപക്ഷേ കരുതുംപോലെ ഞാൻ വെറുമൊരു ഭക്ഷണവിൽപ്പനക്കാരൻ മാത്രമല്ല, ചെറിയൊരെഴുത്തുകാരൻ കൂടിയാണ്‌. ചെറിയ ചില കവിതകൾ ഞാൻ രചിക്കാറുണ്ട്‌. ഞാനെഴുതിയ ഒരു കൊച്ചുകവിത ഇവിടെ നിങ്ങളുടെ മുമ്പിൽ വായിക്കട്ടെ.....?"
ആ ചോദ്യത്തിന്‌ ഒരപേക്ഷയുടെ മട്ടുണ്ടായിരുന്നു.

" തീർച്ചയായും...." എല്ലാവരും ഒരേ സ്വരത്തിൽ അനുവാദം നൽകി. നാട്ടിൽ നിന്നും വളരെ വിദൂരമായ ഒരു രാജ്യത്ത്‌ പതിറ്റാണ്ടുകളായി പാർക്കുന്ന ഈ വൃദ്ധൻ, താനെഴുതിയ വരികൾ കേൾപ്പിക്കാൻ ഒരു സദസ്സിനെ തേടുന്നു. അദ്ദേഹത്തിനിപ്പോൾ ആവശ്യം ഒരു ശ്രോതാവിനെയാണ്‌. ഞങ്ങൾ അതീവതാൽപര്യത്തോടെ, ശ്രദ്ധാപൂർവ്വം ആ മനുഷ്യന്റെ വാക്കുകൾക്കായി കാതോർത്തു.
തന്റെ കുർത്തയുടെ നീളൻപോക്കറ്റിൽ കൈതിരുകി അദ്ദേഹമൊരു കടലാസ്സ്‌ കഷണം പുറത്തെടുത്തു. വായിക്കാൻ അദ്ദേഹത്തിനു കണ്ണട പോലും വേണ്ടിയിരുന്നില്ല. ഒരു യുവാവിന്റെ ചുറുചുറുക്കോടെ താനെഴുതിയ കവിതാശകലം നല്ല ശീലിൽ അദ്ദേഹം വായിച്ചുതുടങ്ങി. ഏതാനും വരികൾ പിന്നിട്ടപ്പോൾ കവിതാലാപനത്തിന്‌ ഒരു സംഗീതഭാവമുണ്ടായി. ഒരു ഗസൽ സംഗീതം ആസ്വദിക്കുന്ന മട്ടിൽ എല്ലാവരും ശ്രദ്ധയോടെ അത്‌ കേട്ടിരുന്നു. ഹിന്ദി ശരിക്കറിയാത്ത എനിക്ക്‌ ആ വാക്കുകളുടെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കാൻ കഴിഞ്ഞില്ല. എങ്കിലും ആ കവിതയുടെ ആലാപനരീതി ഹൃദ്യമായിരുന്നു. അതൊരു ശോകകവിത പോലെ തോന്നി. തന്റെ വരികൾ വായിച്ചവസാനിപ്പിച്ചപ്പോൾ ആ മനുഷ്യന്റെ കൺപീലികൾ നനഞ്ഞിരുന്നു. മറ്റു കേൾവിക്കാരായ ഹിന്ദിക്കാരുടെ മുഖത്തും ശോകഭാവം നിഴലിച്ചതു ഞാൻ ശ്രദ്ധിച്ചു. ഹൃദയസ്പൃക്കും വിഷാദഭാവമുള്ളതുമായ ഏതോ ഇതിവൃത്തമായിരുന്നിരിക്കണം ആ കവിതയിലേതെന്ന്‌ എനിക്ക്‌ തോന്നി.
ഒരു നല്ല സായാഹ്നം, നല്ല ഒരു അത്താഴവിരുന്ന്‌, ഒക്കെക്കഴിഞ്ഞു പുറത്തേക്കിറങ്ങുംവഴി എല്ലാവരും ആ വൃദ്ധന്റെ ഭാര്യയെ ചെന്നു കണ്ട്‌ പരിചയപ്പെട്ടു.
ഞാനും അടുത്ത്‌ ചെന്നു. ഒരു മകനോടെന്നപോലെ ഒരമ്മയുടെ വാത്സല്യഭാവത്തോടെ അവരെന്നോടു സംസാരിച്ചു. കൂട്ടത്തിൽ അന്ന്‌ സാരി ധരിച്ചിരുന്നത്‌ എന്റെ ഭാര്യ മാത്രമായിരുന്നു, ഒരു മാറ്റത്തിനായി മാത്രം ചുരിദാർ അവൾ അന്നൊഴിവാക്കുകയായിരുന്നു. ഭാര്യയുടെ ഹാൻഡ്ലൂം സാരി മെല്ലെ തൊട്ടുനോക്കിയിട്ട്‌ അവർ പറഞ്ഞു.
"നല്ല വേഷം, എത്ര ലളിതം. യാത്രയിൽ അൽപ്പം അസൗകര്യം സൃഷ്ടിക്കുമെങ്കിൽപോലും സാരി നമ്മുടെ ഡ്രസ്സാണ്‌, ഇൻഡ്യയുടെ തനത്‌ വേഷം................." ശബദ്ം താഴ്ത്തി ഇത്രയും പറഞ്ഞിട്ട്‌ അവർ ഹൃദ്യമായി ചിരിച്ചു. ആ ചിരിയിൽപോലും അജ്ഞാതമായ ഒരു ശോകഭാവം ഒളിഞ്ഞിരുന്നുവോ.
അൽപ്പം ഉയരമുള്ള ഒരു വീൽചെയറിലായിരുന്നു കൗണ്ടറിനു പിന്നിൽ അവർ ഇരുന്നിരുന്നത്‌; അവർക്ക്‌ നടക്കാനാവില്ലല്ലോ.


ബസ്സിൽ തിരികെ ഹോട്ടലിലേയ്ക്ക്‌ മടങ്ങുമ്പോഴും, കവിതകളെഴുതുന്ന, യുവത്വം ഇനിയും കൈമോശം വന്നിട്ടില്ലാത്ത വയോവൃദ്ധനായ ആ ഹോട്ടലുടമയെയും, അദ്ദേഹത്തിന്റെ വികലാഗയായ ഭാര്യയെയും ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു എന്റെ ചിന്തകൾ.

Sunday, November 1, 2009

















a q mahdi


ezhuth/dec.2009









സഞ്ചാര രേഖകൾ

അമേരിക്കൻ ഐക്യനാടുകളിലൂടെ

1. ന്യൂയോർക്ക്‌

ലോകത്തെ ഏറ്റവും വലിയ രാജ്യമേതാണ്‌. വലുത്‌ എന്നതിന്റെ വിവക്ഷ, ഭൂമിശാസ്ത്രപരമായ അതിന്റെ വിസ്തൃതി മാത്രമല്ല, ആധുനിക ശാസ്ത്രസാങ്കേതികപ്പെരുമ- സാമ്പത്തികത- ആയുധ ശക്തി- സൈനികബലം- അംഗീകാരം- ഇവയൊക്കെയും ഒത്തിണങ്ങിയരാജ്യം ഏതാണ്‌............?
ഉത്തരം ലളിതം. അമേരിക്ക എന്നറിയപ്പെടുന്ന 'യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌' ആണത്‌; അതെ അമേരിക്കൻ ഐക്യനാടുകൾ .
അത്ര സുദീർഘമായ ദേശീയപാരമ്പര്യത്തിന്റെ പൗരാണികതയൊന്നും അവകാശപ്പെടാൻ ചരിത്രത്തിൽ ഇടമില്ലാതിരുന്നിട്ടും, അവർ ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ആധുനിക ശക്തിയാണ്‌, എല്ലാ മേഖലകളിലേയും ജേതാക്കളാണ്‌, ശാസ്ത്രനായകന്മാരാണ്‌, അതീവ സമ്പന്നരുമാണ്‌, എന്തിന്‌, എല്ലാമെല്ലാമാണ്‌, അതാകട്ടെ, ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റേയും അർപ്പണബോധത്തിന്റേയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായുണ്ടായ നേട്ടങ്ങളാണ്‌.
ലോകഭൂപടത്തിൽ അമേരിക്ക സ്ഥാനം പിടിച്ചിട്ട്‌ കേവലം 500 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതുവരെ യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഈ ഭൂപ്രദേശം ലോകത്തിന്‌ തീർത്തും അപരിചിതമായിരുന്നു. ഈ അജ്ഞാതദേശത്തെ അമേരിക്ക എന്നു നാമകരണം ചെയ്തു ലോകഭൂപടം തയ്യാറാക്കപ്പെട്ടതുപോലും 1507-ൽ മാത്രമായിരുന്നു.
ഇതിനകം നിരവധി ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായെങ്കിലും, ഒരിക്കലും നടക്കാതെപോയ ഒരു മോഹം എന്റെയുള്ളിൽ ബാക്കിനിൽക്കുന്നുണ്ടായിരുന്നു; ഒരു അമേരിക്കൻ സന്ദർശനം. മനസ്സിൽ ആ ആഗ്രഹം പേറിനടക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങൾ പലതായി. പ്രധാന തടസ്സം യാത്രാനുമതി ലഭിക്കുമോ എന്ന ആശങ്ക തന്നെ, അതായത്‌ വിസ ലഭിക്കൽ.
മറ്റേതൊരു രാജ്യത്തെയും ഒരു സാധാരണ പൗരന്‌ ലാഘവപൂർവ്വം കയറിപ്പറ്റാൻ കഴിയാത്തവിധം വ്യത്യസ്ഥവും ദുരൂഹവുമായ ഒരു വ്യക്തിത്വം അമേരിക്ക അവകാശപ്പെടുന്നു. സമീപകാലത്താണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര മോഡിക്കുപോലും ഇൻഡ്യപോലൊരു വൻരാഷ്ട്രത്തിലെ ഭരണനേതൃത്വം അപേക്ഷിച്ചിട്ടും അവർ സന്ദർശനവിസ അനുവദിക്കാതിരുന്നത്‌. മാത്രമല്ല, മുമ്പ്‌ മോഡിക്ക്‌ നൽകിയിരുന്ന ഒരു ടൂറിസ്റ്റ്‌ വിസ പോലും റദ്ദാക്കിക്കളഞ്ഞു അവർ.
ഇതൊക്കെയാണ്‌ സാഹചര്യമെങ്കിലും ഞാൻ വിസയ്ക്ക്‌ വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ഇത്ര വലിയൊരു ശക്തിയായിരുന്നിട്ടും മുസ്ലിം തീവ്രവാദികളെ അമേരിക്ക വല്ലാതെ ഭയപ്പെടുന്നു. തീവ്രവാദി സംഘടനകളെ ഭയാശങ്കയോടെ മാത്രം വീക്ഷിക്കയും ചെയ്യുന്നു അവർ. ഇറാക്കിലേയും ഇറാനിലേയും പല തീവ്രവാദി നേതാക്കളുടെ പേരിനോടും സാമ്യമുള്ളതാണ്‌ എന്റെ പേര്‌. അറബ്ദേശീയവാദികൾ അതിരഹസ്യമായി രൂപം കൊടുത്ത ഒരു കൊടുംഭീകരസംഘടനയുടെ പേരിനോടും എന്റെ പേരിന്‌ സദൃശമുണ്ട്‌. അങ്ങനെയുള്ള എനിക്ക്‌ സ്വന്തം രാജ്യത്തേയ്ക്ക്‌ അമേരിക്ക എങ്ങനെ വിസ നൽകും എന്ന ആശങ്ക നാട്ടിലെ പല സ്നേഹിതന്മാരും പ്രകടിപ്പിച്ചിരുന്നു. 'അൽ മഹ്ദി സേന' (Al Mahdi Army)എന്ന രഹസ്യ തീവ്രവാദി സൈന്യം ഇറാക്കിൽ തമ്പടിച്ചിരിക്കുന്ന യു.എസ്സ്‌. സേനാംഗങ്ങൾക്ക്‌ ഏൽപ്പിക്കുന്ന കനത്ത ഭീഷണിയെപ്പറ്റി ഭയാശങ്ക നിറഞ്ഞ ബോധം പുലർത്തുന്ന അമേരിക്കക്കാർ, ആ പേരുകാരനായ എനിക്ക്‌ തങ്ങളുടെ നാട്ടിലേയ്ക്കുള്ള വിസ തരാൻ മടിക്കില്ലേ?
ഒരു പേരിൽ എന്തർത്ഥമിരിക്കുന്നു, അല്ലേ?
അപേക്ഷ സമർപ്പിച്ച ശേഷം ചെന്നൈയിലെ അമേരിക്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷൻ ഓഫീസിൽ എത്തി, അവിടത്തെ വിശാലമായ ഇ.സി ഹാളിൽ നിരനിരയായി സഥാപിച്ചിരുന്ന കൗണ്ടറുകളിലൊന്നിനുമുമ്പിൽ ഞാനും ഭാര്യയും ക്യൂ നിന്നു. ഓരോ കൗണ്ടറിനു മുന്നിലും വിസ യ്ക്കുള്ള അപേക്ഷകരുടെ നീണ്ട നിര. അമേരിക്കൻ സന്ദർശനം ആഗ്രഹിക്കുന്നവരെ ഇന്റർവ്യൂ ചെയ്ത്‌ അന്തിമതീരുമാനമെടുക്കാൻ ബുള്ളറ്റ്പ്രോ‍ൂഫ്‌ ഗ്ലാസ്സ്കൂടിനുള്ളിൽ ഗൗരവത്തോടെ ഇരിക്കുന്ന വിസ ഓഫീസർമാർ. നാലാമത്തെ കൗണ്ടറിലെ ഓഫീസർക്കു മുമ്പിൽ ഞാനും ഹാജരാക്കപ്പെട്ടു; തൊട്ടുപിന്നിൽ ഭാര്യയുമുണ്ട്‌.
വിസ ഓഫീസർ ണല്ലോരു ചെറുപ്പക്കാരൻ. സുമുഖനാണ്‌. ചുവന്നുതുടുത്ത നിറമുള്ള ആ 'സായ്പ്പ്‌ പയ്യന്റെ' മുഖത്ത്‌ ഒരു നേർത്ത പുഞ്ചിരി പടർന്നിരുന്നു. ഗൗരവലേശമില്ലാതെ അയാളെന്നെ വിഷ്‌ ചെയ്തു. "ഹലോ.........!"
ചെറിയൊരു പുഞ്ചിരിയോടെ ഞാൻ പ്രത്യഭിവാദനം ചെയ്തപ്പോൾ ആ മുഖം അൽപ്പം കൂടി പ്രസന്നമായോ. ചാരനിറമുള്ള അയാളുടെ കണ്ണുകളിൽ അജ്ഞാതമായ ഒരു സൗഹൃദഭാവത്തിന്റെ നേർത്ത തിളക്കമുണ്ടായിരുന്നതുപോലെ തോന്നി.
അമേരിക്കയിലുള്ള തന്റെ മകളെയും, അവിടെ ജനിച്ച പേരക്കിടാവിനെയും കാണാനായി രണ്ടുപ്രാവശ്യം വിസയ്ക്ക്‌ അപേക്ഷിച്ച്‌, ഇന്റർവ്യൂവിൽ പങ്കെടുത്ത്​‍്‌, രണ്ടുതവണയും യാത്രാനുമതി നിഷേധിക്കപ്പെട്ട എന്റെ അയൽക്കാരൻ സ്നേഹിതൻ, ഞാൻ ചെന്നൈയ്ക്ക്‌ പോകുംമുമ്പ്‌ പറഞ്ഞത്‌ ഇതാണ്‌.
"ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക്‌ അമേരിക്കൻ വിസ കിട്ടൂ. ഇന്റർവ്യൂവിൽ എന്തു ചോദ്യമാണ്‌ സായ്പ്പിൽ നിന്നുണ്ടാവുക എന്നതിനു ഒരു നിശ്ചയവുമില്ല, എന്തും ചോദിക്കാം, നിങ്ങളുടെ സത്യസന്ധവും നിർദ്ദോഷകരവുമായ മറുപടി, അതെന്തായാൽ തന്നെയും ആ ഓഫീസർ അത്‌ എങ്ങിനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിസ അനുവദിക്കൽ. ഞാനും ഭാര്യയും രണ്ടുപ്രാവശ്യം ആ ക്യൂവിൽ നിന്നതാണ്‌, ചോദ്യങ്ങൾക്കൊക്കെ തൃപ്തികരമായ മറുപടി കൊടുത്തതുമാണ്‌, എന്നിട്ടും ഞങ്ങൾക്കവർ വിസ അനുവദിച്ചില്ല, കാരണമൊന്നും പറഞ്ഞുമില്ല. ഒന്നുമൊന്നും പ്രവചിക്കാൻ വയ്യ......... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പോയി വരൂ.........."
ഞാൻ സമർപ്പിച്ച രേഖകളൊക്കെ അതിസൂക്ഷ്മം പരിശോധിച്ചു ആ ചെറുപ്പക്കാരൻ ഓഫീസർ. റെക്കോർഡുകൾ മറിച്ചുനോക്കുന്ന സമയത്തുമാത്രം അയാളുടെ മുഖത്ത്‌ നേരിയ ഗൗരവഭാവം നിലനിന്നു.
എത്ര ശ്രദ്ധയോടെ ഏറെ ബുദ്ധിമുട്ടിയാണ്‌ വേണ്ട രേഖകൾ തയ്യാറാക്കിക്കൊണ്ടുപോയത്‌. കഴിഞ്ഞ മൂന്നു വർഷത്തെ ആദായനികുതി രേഖകൾ, ബാങ്ക്‌ അക്കൗണ്ടിന്റെ പൂർണ്ണവിവരങ്ങൾ, ദുബായിൽ ജോലിനോക്കുന്ന മകന്റെ നിയമന ഉത്തരവും ശമ്പളക്കടലാസ്സും വരെ, ഹാജരാക്കിയിരുന്നു. സമർപ്പിച്ച രേഖകളൊക്കെ തൃപ്തികരമായി അയാൾക്ക്‌ തോന്നിയെന്ന്‌ ആ മുഖഭാവം വ്യക്തമാക്കി. പഴയതും പുതിയതുമായി മൂന്നു പാസ്പോർട്ടുകൾ വീതമാണ്‌ ഞങ്ങൾക്കുണ്ടായിരുന്നത്‌. പരസ്പരം പിൻചെയ്ത്‌ ഒട്ടിച്ചുവച്ചിരുന്ന ഞങ്ങൾ രണ്ടുപേരുടെയും ആ മൂന്നു പാസ്പോർട്ടുകളിലേയും വിവിധ രാജ്യങ്ങളിലെ വിസകൾ സ്റ്റാമ്പു ചെയ്ത പേജുകൾ മുഴുവൻ അയാൾ മറിച്ചു നോക്കി, ആത്മഗതമെന്നോണം, മറുപടി ആവശ്യമില്ലെന്ന മട്ടിൽ ചോദിച്ചു,
" OH You have Already Visited A Lot of Countries..........?"
' നിങ്ങൾ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നുവല്ലോ.'
അത്‌, വിസ ലഭിക്കുന്നതിന്‌ അനുകൂലമായ ഒരു പ്രതികരണമായി തോന്നി.
വീണ്ടും പല വിഷയങ്ങളും അയാൾ അന്വേഷിച്ചു, പല ചോദ്യങ്ങളും ചോദിച്ചു, ഒടുവിലാണ്‌ ആദ്യമായി അയാൾ ചോദിക്കേണ്ടിയിരുന്ന ഒരു ചോദ്യം വന്നത്‌.
" Why should you go to USA.....?"
'നിങ്ങളെന്തിന്‌ അമേരിക്കയിൽ പോകുന്നു..........?'
മറുപടിക്കായി ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല എനിക്ക്‌,
" It is one of my dreams to visit your great country......."
അതുകേട്ട്‌ മെല്ലെ തലയുയർത്തി എന്റെ മുഖത്തേയ്ക്കയാൾ നോക്കി. എന്റെ മറുപടി അയാൾക്കിഷ്ടപ്പെട്ടുവേന്ന്‌ വ്യക്തം.
'നിങ്ങളുടെ മഹത്തായ രാജ്യം സന്ദർശിക്കണമെന്നത്‌ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്‌' എന്നാണ്‌ ഞാനയാളോടു പറഞ്ഞിരിക്കുന്നത്‌. എല്ലാ അർത്ഥത്തിലും അതൊരു യാഥാർത്ഥ്യവുമാണ്‌; അമേരിക്കൻ സന്ദർശനം എന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നായിരുന്നു.
അതീവ സംതൃപ്തഭാവത്തിൽ അയാൾ മുഖം ചലിപ്പിച്ചു. സ്വന്തം രാജ്യത്തെപ്പറ്റിയുള്ള അഭിമാനബോധം തീർച്ചയായും അയാളുടെ മനസ്സിൽ നേർത്ത ഒരു ചലനം സൃഷ്ടിച്ചിരിക്കണം. മുഖവുരയൊന്നും കൂടാതെ തന്നെ അയാൾ പറഞ്ഞു, അൽപ്പം ശബ്ദം ഉയർത്തിത്തന്നെ.
" Your Application for visa is granted............."
' നിങ്ങളുടെ അപേക്ഷ സ്വീകരിച്ച്‌ വിസ അനുവദിച്ചിരിക്കുന്നു'. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആ വിസ ഓഫീസറുടെ മുഖത്തേയ്ക്ക്‌ ഒരിക്കൽകൂടി ഞാൻ നോക്കി; അയാളുടെ വെള്ളാരംകണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം ഞാനപ്പോൾ കണ്ടു. 'എന്താ തൃപ്തിയായോ' എന്ന മട്ടിൽ അയാൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
പരിശോധനയ്ക്ക്‌ സമർപ്പിച്ച റെക്കോർഡ്കളൊക്കെ മടക്കിത്തന്നു അയാൾ. ഞാൻ നന്ദി പറഞ്ഞു പിൻവാങ്ങി.
ഇന്റർവ്യൂവിനിടയിൽ എന്റെ ജാതിയും മതവും അയാൾ ചോദിച്ചില്ല. വിസയ്ക്കുള്ള അപേക്ഷാഫോമിലും ഉണ്ടായിരുന്നില്ല ആ ചോദ്യം. എന്തിന്‌, എന്റെ പാസ്പോർട്ടിലും എന്റേതെന്നല്ല നമ്മുടെയൊന്നും പാസ്പോർട്ടുകളിൽ ഏതു മതവിശ്വാസിയാണെന്നതു സൂചിപ്പിക്കുന്ന കോളം ഉണ്ടാവില്ല. വേണമെങ്കിൽ അപേക്ഷകന്റെ പേരിൽനിന്ന്‌ അത്‌ ഊഹിക്കാമെന്ന്‌ മാത്രം. വർത്തമാനകാലത്ത്‌ അത്‌ അത്ര പ്രായോഗികവുമല്ല, അന്യമതസ്ഥരുടെ പേരുകൾ ഇടുക ഇപ്പോൾ സർവ്വസാധാരണമാണുതാനും.
ചെന്നൈയിൽ നിന്നും തിരികെ നാട്ടിലെത്തിയ എനിക്ക്‌, രണ്ടാഴ്ചയ്ക്ക്‌ ശേഷം, രജിസ്റ്റേർഡ്‌ തപാലിൽ വിസ അടിച്ച ഞങ്ങളുടെ പാസ്പോർട്ടുകൾ കിട്ടുകയുണ്ടായി. ഭാഗ്യം, പത്തുവർഷത്തേയ്ക്കുള്ള 'മൾട്ടിപ്പ്ല് എൻട്രി വിസ' ആണ്‌ എനിക്കും ഭാര്യയ്ക്കും സ്റ്റാമ്പ്‌ ചെയ്ത്‌ തന്നിരിക്കുന്നത്‌. ജീവിച്ചിരിക്കുവാൻ ഭാഗ്യമുണ്ടായാൽ അടുത്ത പത്ത്‌ വർഷത്തിനിടെ, എത്രപ്രാവശ്യം വേണമെങ്കിലും ഞങ്ങൾക്ക്‌ അമേരിക്കയിൽ പോയിവരാം.
ജൂൺ 12ന്‌, കൊച്ചിയിൽ നിന്ന്‌ ഞങ്ങൾ എയർ ഇൻഡ്യ വഴി മുംബെയിലെത്തി. ഒരു പാക്കേജ്‌ ടൂറിന്റെ ഭാഗമായിട്ടാണ്‌ ഞങ്ങൾ ഇവിടെ എത്തിയത്‌. ഞങ്ങൾ നടത്തിയിട്ടുള്ള ലോകയാത്രകളൊക്കെ പാക്കേജ്‌ ടൂറുകളിലൂടെയായിരുന്നു.
ഈ ഗ്രൂപ്പിൽ ഒട്ടാകെ 40 പേരുണ്ടായിരുന്നു, ഇരുപത്‌ ഫാമിലികൾ. ഏറെയും മദ്ധ്യവയസ്കർ. ജീവിതസായാഹ്നത്തിൽ കുടുംബഭാരങ്ങളൊക്കെ ഒരുവിധം ഇറക്കിവച്ച്‌, രാജ്യങ്ങൾ ചുറ്റാൻ ഇറങ്ങിത്തിരിച്ചവർ. വിവാഹത്തിന്റെ 50-​‍ാം വർഷം പൂർത്തിയാക്കിയ ദമ്പതികളും കൂട്ടത്തിലുണ്ടായിരുന്നു. ഈ പാക്കേജ്ടൂറിൽ എല്ലാ ചെലവുകളും ഉൾപ്പെടെയുള്ള ഒരു തുക, ടൂർകമ്പനിയിൽ മുൻകൂർ അടച്ചിട്ടാണ്‌ പങ്കെടുക്കുന്നത്‌. വിമാനക്കൂലി, ഹോട്ടൽ വാടക, ഭക്ഷണം, വിവിധസ്ഥലങ്ങളിലെ കാഴ്ചകൾ കാണിക്കൽ തുടങ്ങി എല്ലാം ഉൾപ്പെടുന്നു. ഒപ്പം ഇൻഡ്യാക്കാരനായ ഒരു ടൂർമാനേജരും അനുഗമിക്കുന്നുണ്ട്‌. ഇടയ്ക്കിടെ അമേരിക്കയിൽ നിന്നുള്ള ടൂർഗൈഡുകളുടെ സേവനവും ഉണ്ടാവും.
ബോംബെനിവാസിയായ മി.ആഷിക്‌ ത്രിവേദി എന്ന ചെറുപ്പക്കാരനായിരുന്നു ടൂർ മാനേജർ. വളരെ കഴിവുള്ള ഒരു യുവാവ്‌.
ബോംബെയിൽ നിന്നും പുറപ്പെട്ട വിമാനം പാരീസിലിറങ്ങി, ഇന്ധനം നിറയ്ക്കുകയും വിമാന ജോലിക്കാരെ മാറ്റുകയും ചെയ്തു.
ന്യൂയോർക്കിലെത്തിയപ്പോൾ അവിടത്തെ സമയം വൈകിട്ട്‌ 8 മണി. മുംബെയിൽ നിന്നു പുറപ്പെട്ടത്‌ ഇൻഡ്യൻ സമയം രാവിലെ 6.30 നാണ്‌. ഞങ്ങളുടെ വാച്ചിലെ സമയപ്രകാരം 20 മണിക്കൂർ പറക്കുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ സമയപ്രകാരം 10.30 മണിക്കൂർ സഞ്ചരിച്ചതായേ തോന്നിയുള്ളൂ. രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസമാണിത്‌. വളരെ വിസ്തൃതമായ ഒരു രാജ്യമാണ്‌ യു.എസ്സ്‌.എ. അമേരിക്കയുടെ കിഴക്കേ അറ്റത്താണ്‌ ന്യൂയോർക്ക്‌. ന്യൂയോർക്കും ഇൻഡ്യയുമായി തണുപ്പുകാലത്ത്‌ (വിന്റർ) 10.30 മണിക്കൂർ സമയവ്യത്യാസമുണ്ട്‌; നമ്മെക്കാൾ 10.30 മണിക്കൂർ പിന്നിൽ. ചൂടുകാലത്ത്‌ (സമ്മർ) ഈ സമയവ്യത്യാസം 9.30 മണിക്കൂർ ആയി ചുരുങ്ങും. എന്നാൽ അമേരിക്കയുടെ പടിഞ്ഞാറേ അറ്റമായ സാൻഫ്രാൻസിസ്കോയും ന്യൂയോർക്കും തമ്മിൽ പോലും ഉണ്ട്‌ മൂന്ന്‌ മണിക്കൂർ വ്യത്യാസം.
ഞങ്ങളുടെ യാത്ര സമ്മറിലായിരുന്നു, അമേരിക്കയിലെ ചൂടുകാലത്ത്‌. ന്യൂയോർക്കിലെത്തിയപ്പോൾ വാച്ചിലെ സമയസൂചി 9.30 മണിക്കൂർ പിന്നിലേയ്ക്ക്‌ തിരിച്ചു വച്ചു. സാൻഫ്രാൻസിസ്കോയിലെത്തുമ്പോൾ വീണ്ടും മൂന്നുമണിക്കൂർ കൂടി പിന്നിലേയ്ക്ക്‌ വയ്ക്കേണ്ടിവരും. ഇൻഡ്യയുമായുള്ള സമയവ്യത്യാസം അപ്പോൾ ആകെ 12.30മണിക്കൂറായിത്തീരുന്നു. അങ്ങിനെയാണ്‌ ഇൻഡ്യയിലെ പകൽ അമേരിക്കയിൽ രാത്രികാലമാവുന്നത്‌.
ന്യൂയോർക്ക്‌ സംസ്ഥാനത്തിന്റെ തെക്കുകിഴക്കായി ഹഡ്സൺ നദിക്കരയിലുള്ള, അമേരിക്കയിലെ ഏറ്റവും വലിയ നഗരവും തുറമുഖവുമാണ്‌ ന്യൂയോർക്ക്‌. ഒരുപക്ഷേ ലോകത്തെ ഏറ്റവും വലിയ സിറ്റിയും ഇതാവും.
ന്യൂയോർക്ക്‌ സംസ്ഥാനത്തിന്‌ ബ്രോൺക്സ്‌, ബ്രൂക്ക്ലിൻ, മാൻഹാട്ടൻ, ക്വീൻസ്‌, സ്റ്റേറ്റ്‌ ഐലന്റ്‌ എന്നീ 5 പ്രവിശ്യകളുണ്ട്‌. മാൻഹാട്ടൻ ദ്വീപിലെ ഒരു ഡച്ച്‌ വാണിജ്യത്താവളമായിരുന്നു ഒരിക്കൽ ഈപട്ടണം. 1626-ൽ ഡച്ച്‌ ജനറൽ പീറ്റർ മിന്യവറ്റ്‌ ഈ പ്രദേശം വാങ്ങി, ന്യൂ ആംസ്റ്റർഡാം എന്നപേരിൽ ഡച്ച്‌ കോളനിയാക്കി മാറ്റി. 1664-ൽ ഈ കോളനി ഇംഗ്ലീഷ്കാർ കീഴടക്കുകയും, ന്യൂയോർക്ക്‌ എന്ന പേരിടുകയും ചെയ്തു. 1784 മുതൽ 1797 വരെ ഇത്‌ സംസ്ഥാനതലസ്ഥാനവും, 1789-90-ൽ രാഷ്ട്രത്തിന്റെ തലസ്ഥാനവുമായിത്തീർന്നു. ദീർഘകാലം ഈ നഗരം യു.എസ്സ്‌.കുടിയേറ്റക്കാരുടെ ഒരു പ്രധാനആകർഷണസ്ഥലമായിരുന്നു. ലോകവാണിജ്യം, സാമ്പത്തികം, മാധ്യമം, കല, വിനോദം, ഫാഷൻ തുടങ്ങിയവയുടെ കേന്ദ്രമാണിന്നിത്‌. നഗരം അതിന്റെ പ്രാധാന്യം കൊണ്ടും ലോകവാണിജ്യരംഗത്തെ സുപ്രധാനസ്ഥാനം കൊണ്ടും തീവ്രവാദപ്രവർത്തനങ്ങളുടെ ലക്ഷ്യമായി മാറാറുണ്ട്‌. അങ്ങിനെയാണ്‌, 2001- സെപ്റ്റംബറിൽ റാഞ്ചികൾ, തട്ടിയെടുത്ത വിമാനങ്ങൾകൊണ്ട്‌ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ടമന്ദിരങ്ങളിലേയ്ക്ക്‌ ഇടിച്ചുകയറി, മന്ദിരങ്ങളും അടുത്തുള്ള കെട്ടിടങ്ങളും നിശ്ശേഷം തകർത്തത്‌. ആയിരക്കണക്കിനാളുകൾ അന്നു കൊല്ലപ്പെടുകയും ചെയ്തു.
വളരെ വലിയ ഒരു എയർപോർട്ടാണ്‌ ന്യൂയോർക്കിലേത്‌. അന്തർദ്ദേശീയ വിമാനങ്ങൾ വരിവരിയായി വന്നുപോകുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഓരോ വിമാനവും വന്നിറങ്ങുന്നു, മറ്റു ചിലവ ഉടൻ തന്നെ പറന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണിത്‌.
നഗരഹൃദയഭാഗത്തുള്ള ഹോട്ടൽ എഡിസണിലായിരുന്നു താമസം, 22-​‍ാമത്തെ നിലയിൽ. അതിനുമുകളിൽ എത്രനിലകളുണ്ടെന്ന്‌ എണ്ണിനോക്കാൻ പറ്റിയില്ല. ലിഫ്റ്റ്‌ ർറൂമിൽ കയറിയപ്പോൾ സ്വിച്ച്‌ പാനലിൽ കണ്ടു, ഇനിയും 23 നിലകൾ കൂടി ബാക്കിയുണ്ടെന്ന്‌.
ഒരു രാത്രി കടന്നുപോയി. സുഖമായി ഉറങ്ങി. ഇന്നാണ്‌ നഗരം ചുറ്റൽ, ഒരു എയർകണ്ടീഷൻഡ്‌ കോച്ച്‌ തയ്യാറായി കിടപ്പുണ്ട്‌. ബ്രേക്ക്ഫാസ്റ്റിനുശേഷം ഞങ്ങൾ പുറപ്പെട്ടു.
ന്യൂയോർക്ക്‌. ഇത്രയധികം ബഹുനിലമന്ദിരങ്ങൾ ലോകത്ത്‌ മറ്റൊരിടത്തും ഉണ്ടാവില്ല എന്നു തോന്നുന്നു. 5th അവന്യൂ, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, പ്രസിദ്ധപ്പെട്ട വാൾസ്ട്രീറ്റ്‌ ഒക്കെ കറങ്ങി ഞങ്ങൾ എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിനടുത്തെത്തി.
ഞങ്ങൾ കടന്നുപോന്ന വാൾ സ്ട്രീറ്റിനെപ്പറ്റി ഇവിടെ അൽപ്പം വിശദീകരിക്കേണ്ടിയിരിക്കുന്നു.
ന്യൂയോർക്ക്‌ നഗരത്തിലെ, ഇരുവശവും അംബരചുംബികളായ ബഹുനിലമന്ദിരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഒരു ഇടുങ്ങിയ തെരുവാണ്‌ ലോകപ്രസിദ്ധമായ വാൾ സ്ട്രീറ്റ്‌. ഈ സ്ഥലത്ത്‌ 1653-ൽ നിർമ്മിച്ച ഒരു മൺഭിത്തിയാണ്‌ ഇതിനു ഈ പേരു സമ്മാനിച്ചതു.
മാൻഹാട്ടന്റെ തെക്കേയറ്റത്താണ്‌ സ്ട്രീറ്റിന്റെ സ്ഥാനം. ബ്രോഡ്‌വേയിൽ നിന്ന്‌ ഈസ്റ്റ്‌ റിവർ വരെ നീണ്ടുകിടക്കുന്ന ഏഴു കെട്ടിടസമൂഹങ്ങളുടെ നീളമാണ്‌, ഈ തെരുവിന്റേത്‌. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനും എത്രയോ മുമ്പുതന്നെ ഇത്‌ രാഷ്ട്രത്തിന്റെ ധനകാര്യതലസ്ഥാനമായി അംഗീകരിക്കപ്പെട്ടിരുന്നു. 'ഹൈഫൈനാൻസി' ന്റെ ആഗോളപ്രതീകമായി ഇന്നും ഇതു നിലനിൽക്കുന്നു. ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, അമേരിക്കൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, ഫെഡറൽ റിസർവ്വ്വ്‌ ബാങ്ക്‌ ഓഫ്‌ ന്യൂയോർക്ക്‌, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്‌. ഇൻവെസ്റ്റ്‌ ബാങ്കുകൾ, സെക്യൂരിറ്റി ഡീലർമാർ, ഇൻഷ്വറൻസ്‌ കമ്പനികൾ, ബ്രോക്കറേജ്‌ സ്ഥാപനങ്ങൾ, എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാണിന്നിത്‌.
1792-ൽ ന്യൂയോർക്ക്‌ നഗരത്തിലെ ഇപ്പോഴത്തെ വാൾ സ്ട്രീറ്റിൽ 24 പേർ പങ്കെടുത്ത ഒരു അനൗപചാരിക കൂടിക്കാഴ്ചയിൽനിന്നായിരുന്നു ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ചിന്റെ തുടക്കം. അതിനുശേഷം രണ്ടു നൂറ്റാണ്ടുകാലം പിന്നിടുമ്പോൾ, ലോകത്തെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ കേന്ദ്രമായി മാറി വാൾ സ്ട്രീറ്റ്‌. ഈ ധനകാര്യസ്ഥാപനങ്ങളുടെ മുഴുവൻ ചുക്കാൻ പിടിക്കുന്നതും ജൂതപ്രമാണിമാരാണ്‌. അമേരിക്കയുടെ സാമ്പത്തിക/ധനകാര്യ സ്ഥാപനങ്ങളുടെ മുഴുവൻ ബുദ്ധിസിരാകേന്ദ്രവും യഹൂദർ തന്നെ.
വാൾ സ്ട്രീറ്റിലെ ഈ ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ ബോർഡിൽ അംഗമാകുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കമ്പനിക്ക്‌ ടാക്സടയ്ക്കും മുമ്പ്‌ 2.5ദശലക്ഷം ഡോളറെങ്കിലും (പതിനൊന്നു കോടി രൂപ) വരുമാനമുണ്ടെങ്കിൽ മാത്രമേ ഇതിൽ അംഗത്വം നേടാനാവൂ.


[തുടരും ]
phone :
9895180442

Tuesday, October 27, 2009




brinda
ezhuth/ dec/ 2009




ലഹരി

കുടിക്കുക.
തീരെ പതിയെ
ഓരോ ചവർപ്പും
ആസ്വദിച്ചാസ്വദിച്ച്‌.
ഓരോ നുരയും
വേനലിന്റെ തിളച്ച എണ്ണയിൽ
എങ്ങനെ
പൊട്ടിത്തെറിക്കുന്നു എന്ന്‌
സൂക്ഷ്മമായി അറിയുക
ചിലപ്പോൾ അത്‌
നിങ്ങളോട്‌
ഇങ്ങനെ ചോദിച്ചേക്കാം:
ക്ലോക്കിന്റെ സൂചികൾ
പൊടുന്നനെ പിറകോട്ട്‌
കറങ്ങാൻ തുടങ്ങിയാൽ
സൂര്യൻ
എങ്ങോട്ടേക്ക്‌ പോകുമെന്ന്‌.
എന്തെന്നാൽ
നാമിപ്പോൾ സൂര്യനെ
തുള്ളി തുള്ളിയായി
കുടിക്കാൻ തുടങ്ങുകയാണ്‌.
ചന്ദ്രനെതൊട്ട്‌
നാവിൽ വയ്ക്കുകയാണ്‌
അതിനാലാകണം
അതിങ്ങനെ
കുറേശ്ശെ തീർന്നു വരുന്നത്‌!
ചില്ലുഗ്ലാസിലൂടെ നോക്കുമ്പോൾ
എനിക്കു നിന്റെ മുഖം കാണാം.
നിന്റെ മുഖം
ഒരു വലിയ കണ്ണാണ്‌.
കൃഷ്ണമണി സമുദ്രവും.
കളയാൻ ഒന്നുമില്ല
ഒന്നും കളയാനും കഴിയുകയില്ല
അതിനാൽ കുടിക്കുക
പിന്നെയും കുടിക്കുക
ഓരോ ചവർപ്പും
ആസ്വദിച്ചാസ്വദിച്ച്‌

Monday, August 3, 2009

ഇല പറയുന്നത്‌.... -ബൃന്ദ



ഒരു ഇല സാധാരണയായി
എന്താണു പറയുക?
തിരയേറ്റു വിങ്ങുന്ന കടൽപ്പാലങ്ങളുടെ
വിതുമ്പലുകളെപ്പറ്റി?
ഓരോ വഴിയാത്രക്കാരനും
വെളിച്ചത്തിന്റെ
തണുത്ത ചുംബനം നൽകുന്ന
വിളക്കുമാടങ്ങളെപ്പറ്റി?
സമുദ്രത്തിന്റെ വിഹ്വലതകൾ
ഒരിലയ്ക്കല്ലാതെ മറ്റാർക്കാണ്‌
അറിയാൻ കഴിയുക
അതിനാൽ അത്‌
ഉപ്പുകാറ്റുകളെയും
അലിഞ്ഞുതീർന്ന
ഐസ്ക്രീമുകളെക്കുറിച്ചും പറയുന്നു.
ഒരു മഞ്ഞുതുള്ളിക്ക്‌
ഇലയോട്‌ പറയാനാകാത്തത്‌
ഉപ്പിനെക്കുറിച്ചു മാത്രമാണ്‌.
ഒരില അസാധാരണമായി
ഒന്നും പറയുന്നില്ല.
മുറിച്ചുവച്ച കയ്പ്പും
കടുത്ത മധുരവും
തീരാത്ത ഉപ്പും
കയ്യിട്ടുവാരാത്ത അടച്ച മൺകുടത്തെ
അത്‌ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്‌
ഒരില
തണുത്തു വിറങ്ങലിച്ച കരമാണ്‌.
നാം ഒരേ ഓർമ്മകളുടെ
വിളർത്ത മേനിയിൽ
പരതി നടക്കുവോർ എന്ന്‌
അത്‌ കുറിച്ചു വയ്ക്കുന്നു.
അശാന്തമായ
അഗാധതകളെ
നേർത്ത ഞരമ്പുകളിൽ
സൂക്ഷിക്കുന്നു.
ഓരോ ഇലയും
നിന്നെ മുറകെപ്പിടിക്കുന്ന
വേരാണ്‌.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
അതിൽ
അടയാളപ്പെടുത്തിയിട്ടുണ്ട്‌
കിളിവാതിലിനു പിന്നിൽ
മറഞ്ഞു കിടക്കുന്ന മുഖത്തിനെ
അത്‌ കാട്ടിത്തരുന്നു.
എല്ലാവരും മറന്നുപോയ
ചില വാക്കുകൾ
ആരും കേൾക്കാതെ ഉച്ചരിക്കുന്നു.
കാലം വിറങ്ങലിച്ച
ചീനഭരണിക്കുള്ളിലെ
കറുത്തു പഴകിച്ച ഇരുട്ടിൽ നിന്നു
ഒരില രക്ഷപ്പെട്ടു വന്ന്‌
എന്തായിരിക്കും പറയുക ?

മരണത്തിന്‍റെ കയ്യൊപ്പു പതിച്ച ആശംസാകാര്‍ഡ്‌-എ.ക്യു. മഹ്ദി



തല കുനിച്ചിരിക്കയായിരുന്നു അയാള്‍. നീണ്ടു വളര്‍ന്ന അയാളുടെ തലമുടി
മാത്രമേ ദൂരെ നിന്നു പെട്ടെന്നു കാണാന്‍ കഴിയുമായിരുന്നുള്ളു. ആ
രൂപത്തിന്നരികിലേക്ക്‌ മെല്ലെ ഞാന്‍ നടന്നെത്തി. ചെമ്പിച്ച തലനാരുകള്‍
വീണ്‌ ഭാഗികമായി മറഞ്ഞിരുന്നു അയാളുടെ മുഖം. റോഡിന്നിരുപുറവും നിരവധി
ബഹുനിലക്കെട്ടിടങ്ങള്‍. റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളാണ്‌ അവയൊക്കെയുമെന്ന്‌
തോന്നി. ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ
ബേസ്‌മെണ്റ്റിനരികിലിരിക്കുകയായിരുന്നു അയാള്‍. റോഡിലെ തിരക്കും
വാഹനങ്ങളുടെ ശബ്ദവും ആ മനുഷ്യന്‍ അറിയുന്നതായി തോന്നിയില്ല. തീരെ നിറം
മങ്ങിയ ഒരയഞ്ഞ ടീ ഷര്‍ട്ടാണയാള്‍ ധരിച്ചിരുന്നത്‌.

എന്‍റെ കാല്‍പ്പെരുമാറ്റം ആ മനുഷ്യനെ ഉണര്‍ത്തിയെന്നു തോന്നി. സാവധാനം
അയാള്‍ മുഖമുയര്‍ത്തി.


സുന്ദരനായ ഒരു യുവാവ്‌. മംഗോളിയന്‍ വംശജന്‍. പരിക്ഷീണവും ദൈന്യവുമായ
ഭാവം . ആ ചെറുപ്പക്കാരന്‍റെ താടിരോമങ്ങള്‍ക്കും അകാല നര ബാധിച്ചിരുന്നു.
അസ്ഥിപഞ്ജരം കണക്കെ മെലിഞ്ഞു ശോഷിച്ച ശരീരം. മുഖത്തെ മാംസപേശികള്‍
വലിഞ്ഞു മുറുകി. കവിളെല്ലുകള്‍ പൊന്തിക്കാണാമായിരുന്നു. ഈര്‍പ്പം വറ്റി
വരണ്ടുണങ്ങിയ ആ ചുണ്ടുകള്‍ അല്‍പ്പം നനവിനായി ദാഹിക്കുന്നതുപോലെ. തോന്നി.
തളര്‍ന്ന കണ്ണുകള്‍ തുറക്കാന്‍ തന്നെ അയാള്‍ നന്നെ പണിപ്പെട്ടു.


കഴുത്തില്‍ കറുത്തൊരു ചരട്‌. അതില്‍ ബന്ധിച്ച ചെറിയൊരു ബോര്‍ഡും.
ബോര്‍ഡില്‍ വടിവില്ലാത്ത അക്ഷരങ്ങള്‍.

"-HIV tested, positive,please help me"


ഒരു ഞെട്ടലോടെ , സ്വയമറിയാതെ ഒരടി പിന്നോക്കം ഞാന്‍ നിന്നുപോയി.


നമ്മുടെ നാട്ടില്‍ ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത ഒരപൂര്‍വ്വ കാഴ്ച.


എയ്ഡ്‌സ്‌ ബാധിച്ച ഒരു വ്യക്തിയെ ആദ്യമായി തൊട്ടരികില്‍ മുഖാമുഖം കാണുകയാണ്‌.

നേര്‍ത്ത ഒരു നീല പ്ളാസ്റ്റിക്ക്‌ ഷീറ്റ്‌ വിരിച്ചിരുന്നു അയാള്‍ക്കു
മുന്നില്‍. അതില്‍ ചിതറിവീണുകിടക്കുന്ന കറന്‍സി നോട്ടുകളും ചില
നാണയതുട്ടുകളും. അരികില്‍ മുഷിഞ്ഞ ഒരു റെക്‌സിന്‍ ബാഗ്‌. സിബ്‌ പോയ ആ
ബാഗില്‍ കുത്തിത്തിരുകിയിരുന്നു. ചില മുഷിഞ്ഞ വസ്ത്രങ്ങള്‍ ഏതോ ഡോക്‌ടര്‍
നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ആണെന്ന്‌ തോന്നുന്നു. ഒരു കണ്ണാടി
ഫ്രെയ്‌മില്‍ ഉറപ്പിച്ച്‌ അടുത്തു തന്നെ വച്ചിരുന്നു.


അന്‍പത്‌ ബാത്തിന്‍റെ ഒരു തായ്‌ലണ്റ്റ്‌ കറന്‍സി ഞാനാ പ്ളാസ്റ്റിക്‌
പായിലിട്ടു. നൂറു ഇന്ത്യന്‍ ഉറുപ്പികയ്ക്ക്‌ തുല്യമായ മൂല്യമുണ്ടാവും
അന്നതിന്‌.



നന്ദി പ്രകടിപ്പിക്കാന്‍ കൂടി കഴിയാത്തവിധം വികാരശൂന്യമായ ഭാവമായിരുന്നു
അയാളുടെ മുഖത്ത്‌. ആ മഞ്ഞളിച്ച കണ്ണുകള്‍ മാത്രം തിളക്കമുള്ളതായി
കാണപ്പെട്ടു.


രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തെക്കു കിഴക്ക്‌ ഏഷ്യന്‍ രാജ്യങ്ങളിലൂടെ
ഞാന്‍ നടത്തിയ ഒരു സഞ്ചാര പര്യടനത്തിനിടെ , തായ്‌ലണ്റ്റിന്‍റെ തലസ്ഥാനമായ
ബാങ്കോക്കില്‍ വച്ചാണീ അനുഭവം.
ഒരു കാലത്ത്‌ ലൈംഗിക അരാജകത്വത്തിന്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ച്‌
ഏറ്റവും കുപ്രസിദ്ധി നേടിയ സ്ഥലമാണ്‌ ഞാന്‍ നില്‍ക്കുന്നതെന്നോര്‍ത്തു.

മനോഹരമായ സെക്‌സിനെ , അമൂര്‍ത്തമായ സ്ത്രീ സൌന്ദര്യത്തെ വെറും വില്‍പ്പന
ചരക്കാക്കി മാറ്റാന്‍ അധികാരികള്‍ തന്നെ അനുവാദം നല്‍കിയ ഏക ഏഷ്യന്‍
രാജ്യമാണ്‌ തായ്‌ലണ്റ്റ്‌. വെളുത്ത്‌ തുടുത്ത്‌ ഭംഗിയുള്ള നിറവും ആരേയും
ആകര്‍ഷിക്കാന്‍ പോന്ന വശ്യസൌകുമാര്യവും , വടിവൊത്ത ശരീര
ഭംഗിയുമുള്ളവരാണ്‌ തായ്‌ലണ്റ്റുകാര്‍. : പ്രത്യേകിച്ച്‌
തായ്‌സുന്ദരികള്‍.

സെക്‌സ്‌ ടൂറിസം തായ്‌ലണ്റ്റിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായപ്പോള്‍ ,
എഴുപതുകളുടെ അന്ത്യത്തില്‍ ലൈംഗികരോഗങ്ങളുടെ ഒരന്തര്‍ദ്ദേശീയ വിതരണ
കേന്ദ്രമായി മാറി, തലസ്ഥാനമായ ബാങ്കോക്ക്‌.

പില്‍ക്കാലത്ത്‌ , ഗവണ്‍മെണ്റ്റ്‌ തലത്തില്‍ തന്നെ നടത്തപ്പെട്ട
ബോധവല്‍ക്കരണ പരിപാടികളിലൂടെ , ഈ അവസ്ഥക്ക്‌ കാര്യമായ മാറ്റമുണ്ടായി
എന്നും വായിച്ചതോര്‍മ്മ വരുന്നു. . അപ്പോഴേക്കും ഭൂമുഖത്ത്‌ എയ്ഡ്‌സെന്ന
മഹാവ്യാധി , അതിന്‍റെ വിത്തു പാകിക്കഴിഞ്ഞിരുന്നു.

ഇതാ എയ്ഡ്‌സിന്‌ ഈ പാതവക്കത്ത്‌ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി .
തികച്ചും സഹതാപം അര്‍ഹിക്കുന്ന കാഴ്ച, ആ മനുഷ്യനെ തന്നെ തുറിച്ചു നോക്കി
കുറേ നേരം ഞാനവിടെ തരിച്ചു നിന്നു.

മനുഷ്യനെ നോവിപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നും മെല്ലെ പിരിയാന്‍
തുടങ്ങവേ , അയാളുടെ ചിലമ്പിച്ച സ്വരം കേട്ടു.

" സാര്‍ ഒരു നിമിഷം നില്‍ക്കുമോ?"

അവശവും ദുര്‍ബ്ബലവുമായ ഒരു ശരീരത്തില്‍ നിന്നാണോ മുഴക്കമുള്ള ഈ ശബ്ദം
പുറത്തു വന്നതെന്നു സംസയം തോന്നി.

" ഞാനീ പറയുന്ന വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്ന്‌ കരുതുന്നു. ഇവിടെ
ഈ നഗരത്തിലെമ്പാടും എയ്ഡ്‌സ്‌ എന്ന മാരക രോഗം പതിയിരുപ്പുണ്ട്‌. "
സൂക്ഷിച്ചില്ലെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എതു നിമിഷവും ഒരു
ഭീകരനെപ്പോലെ നിങ്ങളുടെ മുമ്പില്‍ അത്‌ കടന്നുവരാം.

വിലപ്പെട്ട ഒരു മുന്നറിയിപ്പു നല്‍കും മട്ടിലാണയാള്‍ തന്‍റെ വാക്കുകള്‍
തുടര്‍ന്നത്‌.

" ഒരു പ്രശസ്‌ത ട്രാവല്‍ കമ്പനിയുടെ ടൂറിസ്റ്റ്‌ ഗൈഡായിരുന്നു ഞാന്‍.
ഒട്ടേറെ വിനോദയാത്രികര്‍ക്ക്‌ വഴികാട്ടിയായി ഞാന്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അപരിചിതയായ ഒരു യൂറോപ്യന്‍ വനിത ,
ഒരിക്കലെനിക്കു സമ്മാനിച്ചതാണീ ദുരന്തം.

അയാളുടെ വാക്കുകള്‍ തുടര്‍ന്നും കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി.

" വിദേശ ടൂറിസ്റ്റുകളുടെ ഒരു സംഘത്തിലാണ്‌ ഒരിക്കല്‍ ഞാനവളെ ആദ്യമായി
കണ്ടത്‌. ചുവന്നു തുടുത്ത നിറവും , സ്വര്‍ണ്ണത്തലമുടിയും ചാരനിറത്തിലുള്ള
കണ്ണുകളുമുള്ള ഒരു സുന്ദരി. താനൊരു ജര്‍മ്മന്‍കാരിയാണെന്നാണവള്‍ സ്വയം
പരിചയപ്പെടുത്തിയത്‌.
" അവള്‍ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക്‌ ഒരിക്കലെന്നെ ക്ഷണിച്ചു. "

" അതൊരു പ്രലോഭനമായിരുന്നെന്ന്‌ അറിയാന്‍ അന്നെനിക്കായില്ല. ആ
സുഖനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്കിടയില്‍ അവള്‍ പകര്‍ന്നു തന്നതാണീ രോഗം
ഇത്തരമൊരവസ്ഥ ഭൂമിയില്‍ മറ്റാര്‍ക്കുമുണ്ടാവരുതെന്ന്‌ ഞാന്‍
ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നേരില്‍ അവളൊരു
എച്ച്‌.ഐ.വി. വാഹകയാണെന്ന്‌ ഒരിക്കലും ആര്‍ക്കും തോന്നുമായിരുന്നില്ല.


"ആ രാത്രി പിന്നിട്ടതിനു ശേഷം പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല.
പിറ്റേന്ന്‌ നന്നേ പുലര്‍ച്ചക്കുതന്നെ അവള്‍ ഹോട്ടല്‍ വിടുകയും , ഞങ്ങള്‍
പിരിയുകയും ചെയ്‌തു.

" "ഇലോന ബര്‍ക്ക്‌" എന്നായിരുന്നു അവളുടെ പേര്‌ "
ഒരിടവേളയില്‍ , മുറിയുടെ ചുവരിലെ സ്റ്റാണ്റ്റില്‍ തൂക്കിയിരുന്ന എന്‍റെ
ജീന്‍സ്‌ , സ്വാതന്ത്ര്യത്തോടെ അവള്‍ കയ്യിലെടുത്തു. ആ സുന്ദരിയുടെ ഓരോ
ചലനവും കൌതുകപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന്‌ അവളെന്‍റെ പേഴ്‌സ്‌
തപ്പിയെടുക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

" "പെഴ്‌സില്‍ നിന്നും കറന്‍സിയൊന്നും എടുക്കാന്‍ അവള്‍ ശ്രമിച്ചില്ല.
എന്‍റെ അഡ്രസ്സ്‌ കാര്‍ഡ്‌ മാത്രം പുറത്തെടുത്ത്‌ പേരും വിലാസവും
വായിച്ചിട്ട്‌, ആത്മഗതമെന്നോണം സ്വരം താഴ്ത്തി അവള്‍ പറഞ്ഞു.

" "ഞങ്ങളുടെ ക്ളബ്ബില്‍ ഇതാ ഒരു പുതിയ അംഗം കൂടി" "
ഏത്‌ ക്ളബ്ബ്‌? എന്തു ക്ളബ്ബ്‌? എന്‍റെ ചോദ്യം കേട്ടതായിപ്പോലും അവള്‍ ഭാവിച്ചില്ല
. പുലര്‍ച്ചെ സ്ഥലം വിട്ടിരുന്നു. എന്താണ്‌ അവള്‍ പറഞ്ഞതിന്‍റെ
അര്‍ത്ഥമെന്ന്‌ ചോദിക്കാനായില്ല. "

" മാസങ്ങള്‍ക്കു ശേഷം ഒരു നാള്‍ ബര്‍ലിനില്‍ നിന്ന്‌ എനിക്കൊരു
എയര്‍മെയില്‍ കവര്‍ കിട്ടി.

ജര്‍മ്മനിയുടെ തലസ്ഥാനത്തു നിന്നും ആരാണ്‌ എനിക്കെഴുതുക? ഞാനോര്‍ത്തു.

തിടുക്കത്തില്‍ ഞാനാ കവര്‍ തുറന്നു നോക്കി. "welcome to our aids club "
ഒരു വല്ലാത്ത നടുക്കത്തോടെ , ഞാനാ വാക്കുകള്‍ ഒരാവര്‍ത്തികൂടി വായിച്ചു"
" പേടിപ്പിക്കുന്ന ആ സന്ദേശത്തിന്‌ കീഴില്‍ ഒരു കയ്യൊപ്പും, താഴെ "ഇലോന
ബര്‍ക്ക്‌" എന്നും എഴുതിയിരുന്നു.
"അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ ആ സന്ദേശം ഒരു മരണ ദൂതുപോലെ എനിക്കു
തോന്നി. അതെന്‍റെ സ്വസ്ഥതയാകെ കളഞ്ഞു. വല്ലാത്ത ഒരു പരിഭ്രമം എന്നെ
കീഴടക്കി.

" " ഞെട്ടല്‍ ഉളവാക്കുന്ന ഒരു ഭീതി എന്നില്‍ പടര്‍ന്നു കയറി. വളരെ
രഹസ്യമായാണ്‌ ഞാനെന്‍റെ രക്ത പരിശോധന നടത്തിയത്‌. ആ ബ്ളഡ്‌ റിസല്‍ട്ട്‌
എന്നെ തളര്‍ത്തിക്കളഞ്ഞു.
"എച്ച്‌,ഐ.വി. പോസിറ്റീവ്‌" ഞാനാകെ തളര്‍ന്നു പോയി. .

തകര്‍ന്ന മനസ്സുമായി ആ രഹസ്യം ഏറെക്കാലം ഞാന്‍മൂടിവച്ചു. "

പക്ഷേ ഒരിക്കല്‍ ആ വാര്‍ത്ത പുറത്തു വന്നു.
" എന്‍റെ ട്രാവല്‍ കമ്പനി അമേരിക്കയിലേക്കുള്ള ഒരു പാക്കേജ്ജ്‌ ടൂറിന്‍റെ
മാനേജരായി എന്നെ നിയോഗിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്‌. അതെന്നെ
സംബന്ധിച്ചിടത്തോളം എന്‍റെ ഔദ്യോഗിക ജീവിതകാലത്ത്‌ കിട്ടാവുന്ന ഏറ്റവും
വലിയ ഒരവസരമായിരുന്നു. യാത്രാ രേഖകള്‍ക്കൊപ്പം , വിദേശ യാത്രയുടെ ഭാഗമായി
രക്ത പരിശോധനയും നിര്‍ബ്ബന്ധമായിരുന്നു. അങ്ങനെ ഒരു നാള്‍ മൂടിവച്ചിരുന്ന
ആ രഹസ്യം , ട്രാവല്‍കമ്പനിക്കു വേണ്ടി നടത്തിയ രക്തപരിശോധനയിലൂടെ
പുറത്തായി. എന്‍റെ യാത്ര മുടങ്ങി. . ജോലിയും നഷ്‌ടപ്പെട്ടു. ഞാനൊരു
എയ്ഡ്‌സ്‌ രോഗിയാണെന്ന്‌ ലോകം തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌. "
ഒക്കെയും ഞാനാ റോഡരികില്‍ വച്ച്‌ കേട്ടു നിന്നു. . ആ മനുഷ്യനോട്‌ ഒരു
വാക്കു പോലും സംസാരിക്കാനുള്ള മാനസികാവസ്ഥ ആ നിമിഷത്തിലെനിക്കുണ്ടായില്ല.

ഇത്രയധികം അവശനായിട്ടും എല്ലാ കാര്യങ്ങളും സുവ്യക്തമായി സംസാരിക്കാനുള്ള
ശക്തി ഈശ്വരന്‍ അയാള്‍ക്ക്‌ നല്‍കിയിരിക്കുന്നുവെന്നതെന്നെ
അത്ഭുതപ്പെടുത്തി.
ഒരേയൊരു ചോദ്യം മാത്രം എനിക്കയാളോട്‌ ചോദിക്കാനുണ്ടായിരുന്നു.
" നിങ്ങളുടെ കുടുംബം"?

അയാള്‍ വേദനയോടെ ആത്മനിന്ദയോടെ വാക്കുകള്‍ക്കായി പരതി. "

സാര്‍ ഇന്നെനിക്ക്‌ വീടില്ല, കുടുംബമില്ല, സുഹൃത്തുക്കളില്ല. എന്‍റെയീ
രോഗത്തെപ്പറ്റി ഞാനും ലോകവും അറിഞ്ഞ നാള്‍ മുതല്‍ ശരിക്കും
ഞാനൊരനാഥാവസ്ഥയിലായി. എന്‍റെ ജോലി നഷ്‌ടപ്പെട്ടു. വീട്ടുകാര്‍
ഉപേക്ഷിച്ചു. ഞാന്‍ ജീവനോളം സ്നേഹിച്ചിരുന്ന , എന്നെ പ്രേമിച്ചിരുന്ന ഒരു
പെണ്‍കുട്ടി ഉണ്ടായിരുന്നു: അവളും പിന്‍മാറിക്കളഞ്ഞു.
തീര്‍ത്തും ഞാന്‍നിസ്സഹായനായി. ഭാരിച്ച ചികിത്സാചെലവുകള്‍ താങ്ങാന്‍
ഒരിക്കലും എനിക്കാവുമായിരുന്നില്ല. മാസങ്ങളായി, ഈ തെരുവും ഈ
വന്‍കെട്ടിടത്തിന്‍റെ നിഴലുമാണ്‌ എനിക്കഭയം നല്‍കുന്നത്‌. ഒരു പക്ഷേ
ഇതാവും എന്‍റെ അവസാന താവളവും.

സംഭാഷണത്തിനിടയില്‍ ഇടയ്കിടെ അയാളെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്ന ചുമ
ഇപ്പോള്‍ അധികമായി. ചുമയ്ക്കാന്‍കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ
തളര്‍ന്നയാള്‍ തല കുനിച്ചിരുന്നു.

തെല്ലു നേരത്തെ മൌനത്തിനു ശേഷം വീണ്ടുമയാള്‍ മുഖമുയര്‍ത്തി
ജീവിച്ച്‌ ഇനിയും കൊതി തീര്‍ന്നിട്ടില്ല സാര്‍. ആ മോഹം എന്നിലിപ്പോഴും
ബാക്കി നില്‍ക്കുന്നു.
ആ മനുഷ്യന്‍റെ കണ്‌ഠമിടറി. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ഒരു നിമിഷം
അയാള്‍ തന്‍റെ സംഭാഷണം നിര്‍ത്തി വച്ചു.

തീര്‍ത്തും നിരാശാബോധം നിഴലിക്കുന്നവയായിരുന്നു ആ വാക്കുകള്‍. എങ്കിലും
അറിയപ്പെടാത്ത ഏതോ ആശ്വാസബിന്ദുവിന്‍റെ തിരിനാളം ഇപ്പോഴും അയാളില്‍
കെടാതെ നില്‍ക്കുന്നുവെന്നു തോന്നി.

ജീവിതം മനോഹരമായ ഒരു തപസ്യയാണ്‌. എവിടേയോ വായിച്ചത്‌ ഞാനപ്പോഴോര്‍ത്തു.
ഇവിടെയിതാ ഈ മനുഷ്യന്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഈ
ചെറുപ്പക്കാരന്‍. എപ്പഴോ കടന്നെത്തുന്ന മരണത്തെ മുഖാമുഖം കാണാന്‍
ഞെട്ടലോടെ കാത്തിരിക്കുന്നു.

തെല്ലുനേരം അയാള്‍ നിശ്ശബ്ദനായി. ഒരു ചോദ്യഭാവത്തില്‍ ആ മനുഷ്യന്‍
തന്‍റെ വിളറിയ വാക്കുകള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തി. "എനിക്കു
വേണ്ടി പ്രാര്‍ത്ഥിക്കുമോ സാര്‍?"..........കഴിവതു നേരത്തേ കടന്നെത്തുന്ന
സുഖപ്രദമായ ഒരു മരണത്തിനുവേണ്ടി..... !
വീണ്ടും അയാളുടെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു. "വിരോധമില്ലെങ്കില്‍
അങ്ങയുടെ വിലാസം എനിക്കു തരുമോ?"

വിലാസമോ, എന്തിന്‌? ഞാന്‍ മനസ്സിലോര്‍ത്തു. എന്തെങ്കിലും
വിനയായിത്തീരുമോ?. ഞാനൊരു വിദേശീയനാണെന്നിയാള്‍ക്ക്‌ അറിയില്ലെന്നുണ്ടോ?
ഏതായാലും എന്‍റെ അഡ്രസ്‌ കാര്‍ഡ്‌ ഞാനയാള്‍ക്കു നേരെ നീട്ടി.

സംതൃപ്തഭാവത്തില്‍ മുഖം ചലിപ്പിച്ചുകൊണ്ടതയാള്‍ സ്വീകരിക്കാന്‍
കൈയുയര്‍ത്തി. ആ നേര്‍ത്തു ശോഷിച്ച വിരലുകളില്‍ കൈയമര്‍ത്തി ആശ്വാസം
പകരുവാനും എന്‍റെ വിലാസം അച്ചടിച്ച കടലാസ്‌ അയാളുടെ കൈയില്‍ നേരിട്ടു
കൊടുക്കാനും എനിക്കൊട്ടും മടി തോന്നിയില്ല.
അയാളാകട്ടെ അത്‌ തീരെ പ്രതീക്ഷിച്ചില്ല എന്ന്‌ തോന്നി. ആ വാക്കുകളിലതു
വ്യക്തമാവുകയും ചെയ്‌തു.

ഞാനീ വഴിവക്കിലിരിക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. ഇതിനകം എന്നോട്‌
സന്തോഷപൂര്‍വ്വം സംസാരിച്ച , കൈയ്യില്‍ അമര്‍ത്തിപിടിച്ച്‌ ആശ്വാസം
പകര്‍ന്ന ഒരേയൊരു വ്യക്തി നിങ്ങള്‍ മാത്രമാണ്‌. പലരും സഹതാപ പൂര്‍വ്വം
നാണയത്തുട്ടുകള്‍ ദൂരേ നിന്ന്‌ വലിച്ചെറിഞ്ഞ്‌
കടന്നുപോവാറാണുണ്ടായിരുന്നത്‌..... "
അപ്പോഴും നിശ്ശബ്ദനായി ഞാനയാളുടെ വാക്കുകള്‍ കേട്ടുനിന്നു. ദു:ഖഭാവം
ഘനീഭവിച്ച നിമിഷങ്ങള്‍ കടന്നു പോവുന്നു.
സാര്‍ താങ്കള്‍ക്കെന്നെ സ്പര്‍ശിക്കാന്‍ ഭയം തൊന്നിയില്ലേ, ഞാനൊരു
എയ്ഡ്‌സ്‌ രോഗിയാണെന്നറിഞ്ഞിട്ടും. ?

തൊട്ടാല്‍ പകരുന്ന രോഗമല്ലല്ലൊ സ്നേഹിതാ എയ്ഡ്‌സ്‌.
എന്‍റെ വാക്കുകള്‍ ആ മനുഷ്യനെ ആശ്വസിപ്പിച്ചത്‌ ഞാനറിഞ്ഞു.

തീരെ ശോഷിച്ച അയാളുടെ കൈയ്യും , നേര്‍ത്ത വിരലുകളും ഞാന്‍ ശ്രദ്ധിച്ചു.
രോഗം കാര്‍ന്നു തിന്നു്‌ ശുഷ്ക്കിച്ചുപോയ അയാളുടെ ശരീരഭാഗങ്ങള്‍ ഒരു
ദുരന്തത്തിന്‍റെ ബാക്കിപത്രമായി തോന്നി.
ഞാന്‍ ചോദിക്കാതെ തന്നെയയാള്‍ പറഞ്ഞു.
എന്‍റെ പേര്‌ ക്ളിന്‍ബെന്‍ എന്നാണ്‌ സാര്‍........
ശരിയാണ്‌, ഏറെ നേരം അയാളുമായി സംസാരിച്ചിട്ടും ആ മനുഷ്യന്‍റെ പേര്‌'
ഞാന്‍ ചോദിച്ചിരുന്നില്ല.

നിമിഷങ്ങളുടെ നിശ്ശബ്ദത , വീണ്ടും മുഖം കുനിച്ചയാളിരുന്നു. തല
ഉയര്‍ത്തിപിടിക്കാന്‍ കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ.
ഒക്‌ടോബറിലായിരുന്നു ഈ സംഭവം നടന്നത്‌.
മൂന്നുമാസം കഴിഞ്ഞ്‌ , ജനുവരിയില്‍ പുതുവത്സരക്കാലത്ത്‌ , ഒരു നീല
എയര്‍മെയില്‍ കവര്‍ നാട്ടില്‍ എന്നെ തേടിയെത്തി, അതിനുള്ളില്‍ അച്ചടിച്ച
ഒരാശംസാക്കുറിപ്പുണ്ടായിരുന്നു. ബാങ്കോക്കില്‍ നിന്ന്‌ ക്ളിന്‍
ബെന്നിന്‍റേത്‌. കാര്‍ഡിലാകട്ടെ . സന്ദേശത്തിനു കീഴില്‍ അയാളുടെ പേര്‌
മാത്രം , വിലാസമുണ്ടായിരുന്നില്ല.
തെരുവില്‍ അന്തിമാഭയം തേടിയ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‌ സ്വന്തം
മേല്‍വിലാസം എന്നേ നഷ്‌ടപ്പെട്ടിരുന്നു. ആശംസാകാര്‍ഡ്‌ സ്പോണ്‍സര്‍
ചെയ്‌തിരുന്നത്‌ APPAC(AIDS PATIENT' S PALIATIVE ASSISTANTS
CENTRE)-എന്ന സംഘടനയായിരുന്നു. മരണാസന്നരായി ജീവിതാന്ത്യത്തിലെത്തുന്ന
എയ്ഡ്‌സ്‌ രോഗികള്‍ക്ക്‌ ആശ്വാസവും , സുഖകരമായ മരണവും മരണാനന്തരക്രിയകളും
ഒരുക്കികൊടുക്കുന്ന ജീവകാരുണ്യ സംഘടനയാണ്‌ 'APPAC' ചെറിയ അക്ഷരങ്ങളീല്‍
അവരുടെ പൂര്‍ണ്ണവിലാസം സ്റ്റാമ്പ്‌ ചെയ്‌തിരുന്നു കവറിനു പുറത്ത്‌.
ക്ളിന്‍ ബെന്നിന്‍റെ ദയനീയ ചിത്രം ഒരിക്കല്‍കൂടി എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.
ആ മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവെന്നതു തന്നെ എന്നെയാശ്വസിപ്പിച്ചു.
അയാള്‍ക്ക്‌ ഒരു മറുപടി സന്ദേശമയക്കണമെന്നെനിക്ക്‌ തോന്നി.
എവിടേക്കയക്കും? ഞാന്‍ "APPAC " ന്‌ , ബെന്നിന്‍റെ
അവസ്ഥയെക്കുറിച്ചറിയാന്‍ ഒരു കത്തെഴുതി.

ഒരു മാസത്തിനുശേഷം എനിക്കവരില്‍ നിന്നും മറുപടി കിട്ടി. രോഗം
മൂര്‍ച്ഛിച്ച്‌ തീരെ അവശനായി മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്‍റെ
എയര്‍ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു അഡ്രസ്‌ കാര്‍ഡ്‌
പുറത്തെക്കെടുക്കുവാന്‍ അയാള്‍ അവരോടപേക്ഷിച്ചുവത്രെ. എന്‍റെ അഡ്രസ്‌
കാര്‍ഡ്‌. അതിലെ വിലാസക്കാരന്‌ ഒരു കത്തയക്കുക എന്നത്‌ തന്‍റെ അവസാന
ആഗ്രഹമായി ക്ളിന്‍ബെന്‍ പറഞ്ഞത്‌ അവര്‍ സ്വീകരിക്കുകയായിരുന്നു.
അങ്ങനെയാണ്‌ അവര്‍ ബെന്നിന്‍റെ പേരില്‍ എനിക്ക്‌ ഒരു ആശംസാക്കുറിപ്പ്‌
അയച്ചത്‌.
കാര്‍ഡ്‌ പോസ്റ്റ്‌ ചെയ്‌തതിന്‍റെ മൂന്നാം നാള്‍ ബെന്‍ മരിച്ചുവെന്നും
അവര്‍എഴുതിയിരുന്നു.
മരണത്തിന്‍റെ കയ്യൊപ്പുമായി എന്നെത്തേടിയെത്തിയ ആ ആശംസാകാര്‍ഡ്‌
ഞാനിന്നും സൂക്ഷിക്കുന്നു. ഒരു ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം.

+91 9895180442