Followers

Showing posts with label 10. Show all posts
Showing posts with label 10. Show all posts

Tuesday, March 4, 2014

തുമ്പയുടെദുഃഖം


സുജയ മേനോൻ
പാടവരമ്പിലെ പൂത്തുമ്പപ്പെണ്ണിന്
നാണം മറന്നൊന്നു പൂത്തുലയാന്‍
ഓണവെയിലൊളിക്കാമുകനെത്തീല്ല;

നാളെ ത്തിരുവോണഘോഷമല്ലേ;
പാടേ നനഞ്ഞു കറുത്ത മുഖംപൊത്തി,
ആവണിക്കാറ്റിലൂടൂറിച്ചിരിച്ചും കൊണ്ടോ-
ണപുലര്‍വേള മെല്ലെയോതി,
"തുമ്പപ്പൂവേ നിന്‍റെ യുണ്മയെ ചൂടുവാന്‍
മാവേലിക്കില്ല തിടുക്കമൊട്ടും,
ഓണത്തിനെത്തുന്ന തമ്പുരാനിപ്പോഴായ്
ഏറെ പ്രിയം വര്‍ണ്ണപ്പൂക്കളത്രേ!
പലനിറച്ചേലയുടുത്തു തിളങ്ങുവോര്‍,
ഗമയില്‍ചമഞ്ഞു ഞെളിഞ്ഞു നടപ്പവര്‍,
ഉള്ളില്‍ വിഷമെന്നറിയാതുടലാകെ,
വാസനത്തൈലം പുരട്ടിയൊരുങ്ങിയോര്‍,
ദൂരെ ചുരംതാണ്ടിയെത്തുവോര്‍,
ചെട്ടിച്ചിപ്പൂക്കളി,വര്‍ക്കിതു കൊയ്ത്തുകാലം.
വാരിയണിയുന്നു മാവേലിയീപ്പുക്കള്‍,
ആമോദമോടെ തിളങ്ങട്ടെ ഉത്സവം
വെള്ളപ്പുടവയുടുത്തോള്‍ കൃശഗാത്രി,
ഉള്ളിലെ സൌരഭമല്ലാതെയൊന്നുമേ
കയ്യിലില്ലാത്തോള്‍ വയല്‍തുമ്പ,
കുഞ്ഞുപൂവേ നിന്നെയാര്‍ക്കുവേണം?
കാലത്തിനൊപ്പം നടക്കാനറിയാത്ത
പാവമോരമ്മൂമ്മ നെഞ്ചിലേറ്റും,
പാടാന്‍ മറന്നകവിതയായൂറൂന്ന
ഭാവനക്കല്ലാതെ,ഈ തിരക്കില്‍!"


Monday, February 3, 2014

മരണം ഒരു കവിതയാണ്...

ശ്രീപാർവ്വതി


ഒരു എപിസോഡ് കൊണ്ടു തീര്‍ക്കാനാകാത്ത
നീണ്ടു നിവര്‍ന്ന ഒരു കവിത
എന്‍റെയും നിന്‍റെയും
അവസാനം ഒരു പുസ്തകത്തില്‍ തുടങ്ങി
താളൊടുങ്ങുമ്പോള്‍ അവസാനിക്കുന്നു.
ഇടയിലാരോ സോളമന്റെ ഉത്തമ ഗീതം
ഉറക്കെ വായിക്കുന്നു.
പിന്നെയാരോ കുരുക്ഷേത്രയുദ്ധം കാണുന്നു.
പിന്നെയുമെത്രയോ പേജുകള്‍ മറിയാതെ പോകുന്നു.
രണ്ടു യാത്രകള്‍ക്കിടയിലുള്ള
വെറുമൊരു കവിതയെന്ന് മരണത്തെ വിളികുമ്പോള്‍
എത്രമനോഹരമായി ചിലരതിന്, രാഗമൊരുക്കുന്നു
താളനിബദ്ധമായി ഉറക്കെ പാടുന്നു.
പക്ഷേ ചിലപ്പോള്‍ ചിലര്‍ നിഴലില്‍ തിരയുന്നു,
കിട്ടാത്തതും അറിയാത്തതുമായ സത്യങ്ങളെ
തിരഞ്ഞ് തിരഞ്ഞ് മടുത്തൊടുവില്‍ തളര്‍ന്നുറങ്ങുന്നു.

മരണം ഒരു സ്വാതന്ത്ര്യമാണ്...
ഒരു ജീവിതത്തിനും പകരാനാകാത്ത
സ്വാതന്ത്യപ്പക്ഷികള്‍
ചിറകടിക്കുന്ന ദിനമാണത്.
സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ പുസ്തകങ്ങളുടെ
നിലാവിന്‍റെ ഭൂമിയുടെ ഒക്കെ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിഞ്ഞ് പറന്നു പോകാന്‍ ആത്മാവിനു കിട്ടുന്ന
അസുലഭ ദിനം.
ശരീരത്തിന്‍റെ മരവിപ്പിനും നെരിപ്പിനുമിടയില്‍
വെമ്പി വെമ്പി പുകഞ്ഞു പുകഞ്ഞ് പുറത്തേയ്ക്കു കടക്കുമ്പോള്‍
ആത്മാവ് ആദ്യം ചെയ്യുക ഭൂമിയില്‍ അമര്‍ത്തിയൊരു ചുംബനമണത്രേ...
പാദം വയ്ക്കാന്‍ ഇടം തന്ന മണ്ണേ നിനക്കു വിട...
പുനര്‍ജ്ജനിക്കാം ഞാന്‍ , മരമായോ, മാനായോ, മനുഷ്യനായോ...

മരണം ഒരു തടവറയാണ്...
മരത്തിന്‍റെ തണല്‍ നഷ്ടമായ ചെറു പുഷ്പങ്ങളില്‍
വെയില്‍ നിഴല്‍ വീഴ്ത്തിരിയിക്കുന്നു.
അതിജീവനത്തിന്‍റെ തുറന്നിട്ട വേദപുസ്തകം കയ്യില്‍
വെറുതേ തുറന്നു പിടിച്ച് അവര്‍ വിലപിക്കുന്നു
പിന്നെ നോഹയുടെ കഥ ഉറക്കെ വായിക്കുന്നു.
പ്രാണന്‍ നിറച്ച വഞ്ചികള്‍ ഉയിരു നിറച്ചു മടങ്ങുന്നു.
ഇനി പിടച്ചിലില്ല..
തലോടലില്ല...
രോഗശാന്തിയേകാന്‍ കാലം ബാക്കി വച്ച ചാരമല്ലാതെ...

ഇനി നീ സ്വയം കവിത രചിക്കും.
പുതിയ ജീവനത്തിന്‍റെ
പുതിയ നിലാവിന്‍റെ
പുതിയ പ്രണയത്തിന്‍റെ
പുതിയ കാറ്റിന്‍റെ
പുതിയ കാലത്തിന്‍റെ...
അവിടെ ജീവതാളമുണ്ടാകട്ടെ...
വിസുദ്ധിയുടെ സംഗീതമുണ്ടാകട്ടെ...

Thursday, January 2, 2014

ശിരസുപോയ പ്രതിമയുടെ കഥ..

സനൽ ശശിധരൻ


നാമിപ്പോൾ ഒരു തെരുവിലാണ്
ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ് 
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
ഇതാ ഒരുവൻ നക്ഷത്രമെണ്ണി നിൽക്കുന്നു.. 
അവൻ അവന്റെതന്നെ ഒരു പ്രതിമ
അവൻ അവന്റെതന്നെ മുൻകൂർ സ്മാരകം
(ഉടൻ തന്നെ അവൻ കൊല്ലപ്പെടും)
അവൻ ആലോചിക്കുന്നതെന്തെന്ന് 
എനിക്കും നിങ്ങൾക്കും വ്യക്തമല്ലാത്തപോലെ
അവനും വ്യക്തമല്ലാതെ കാണപ്പെടുന്നു.
അവന്റെ കണ്ണുകൾ ചീഞ്ഞ മൽസ്യത്തിന്റെപോലെ
നിറംകെട്ട് മയങ്ങി കാണപ്പെടുന്നു.
അവൻ അവളെ കാത്തുനിൽക്കുകയാണ്.

അവൾ താമസിയാതെ അതാ ആ വളവുകഴിഞ്ഞ്
ഈ വേദിയിലേക്ക് പ്രവേശിക്കും..
അവളുടെ നിഴലുകൾ കരിമ്പിൻ കാട്ടിൽ അസ്തമിക്കുന്ന സൂര്യനെ
ഓർമിപ്പിച്ചുകൊണ്ട് ഈ തെരുവിനെ അലങ്കരിക്കും.
അവൾ ഉറുമ്പുകളെ നോവിക്കാതെ,
പൊടിപറത്താതെ അവന്റെ അരികിലെത്തും..
അവനും അവൾക്കുമിടയിൽ അവനും അവളും മാത്രമാവും..
അവൻ-നിശ്ചേതനമായ കണ്ണുകൾ കൊണ്ട് അവളെ നോക്കും..
അവന്റെ കണ്ണിൽ പുരളാതിരിക്കാൻ 
അവളുടെ നിഴലുകൾ അവളെ മറച്ചുപിടിക്കും..

അവൻ അവളുടെ നിഴലുകളെ തിരിച്ചറിയുന്ന നിമിഷമാണിത്.
മഴവില്ലുപോലെ ആകർഷകമായ അവളുടെ നിഴലുകൾ..
ആരും തൊടാതെ അവളെ അവൾ സൂക്ഷിക്കുന്ന കവചം..
അവളിലേക്കുള്ള അവന്റെ ദൂരം..
അവൻ നിറപ്പകിട്ടുള്ള ആ നിഴലുകളെ വെറുക്കുന്ന നിമിഷമാണിത്.
എത്ര പരിശ്രമിച്ചാലും അവൻ അവന്റെ പ്രതിമയിൽ നിന്നുണരും.
എത്ര പരിശ്രമിച്ചാലും അവൻ അവളെ കടന്നുപിടിക്കും.
അവൾ ഉടയാടകൾ പോലെ അണിഞ്ഞിരിക്കുന്ന നിഴലുകളെ
അവൻ ഓരോന്നോരോന്നായി അഴിച്ചെടുക്കും..
അവൾ ഇതളുകളടർന്നുപോവുന്ന സൂര്യകാന്തിപ്പൂപോലെ നഗ്നയാവും..
അവളുടെ ഊർവരമായ നഗ്നതയിൽ നിന്നും പുറപ്പെടുന്ന
ഇരുണ്ട പ്രകാശം തെരുവിനെ മൂടും..
വെളിച്ചം കൊണ്ട് മറച്ചുവച്ചിരുന്നതൊക്കെ ഒരു നൊടി തിളങ്ങും
അവൻ അവളോട് അവന്റെ പ്രണയം പറയും..
അവന്റെ ചുണ്ടുകളിൽ ഒരു ചുംബനം വിറയ്ക്കും..


ഇതാ ഈ നിമിഷം വളരെ പ്രധാനമാണ്..
അവൾ അവളെ ഭയപ്പെടുന്ന നിമിഷം
അവളുടെ ഇരുണ്ടപ്രകാശത്തെ ഭയപ്പെടുന്ന നിമിഷം..
ഈ നിമിഷത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊരു നിമിഷം അവൾക്കില്ല..
ഇപ്പോൾ-ഇതാ ഇപ്പോൾത്തന്നെ അവൾ അവനെ തള്ളിമാറ്റും.
അഴിഞ്ഞുവീണ അവളുടെ നിഴലുകൾ എടുത്തു ചുറ്റും.
തെരുവിനെ മൂടിയ ഇരുണ്ട പ്രകാശം അസ്തമിക്കും.
വെളിച്ചം അതിന്റെ കബളിപ്പിക്കൽ തുടരും..
എല്ലാം പഴയപടിയാവും..
ഒന്നൊഴികെ
അവൻ കൊല്ലപ്പെട്ടിരിക്കും..
അവന്റെ ശിരസ് പൊടിതിന്നു വിശപ്പാറ്റും.

വായനക്കാരേ നിങ്ങൾ പുനർജനിക്കുകയാണെങ്കിൽ
ഈ തെരുവിൽ ഒരുവേള വരണം
ശിരസുപോയ ഒരു പ്രതിമയായി അവൻ തപസുചെയ്യുന്നതുകാണാം..
അവനെ കൊലചെയ്ത കുറ്റത്തിന് അവൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാം

Monday, December 2, 2013

ശിലയുടെ ദുഃഖം


സ്റ്റീഫൻ മിനൂസ്
ശിലയൊരു ദേവതയായ്‌ മാറിയന്നും
ശില്‍പ്പിതന്‍ പാണികള്‍ തളര്‍ന്നിരുന്നു
ഒരുകോടിയുരുവിട്ടാ മന്ത്രാക്ഷരങ്ങളാല്‍
പ്രതിഷ്ടിച്ചന്നാ ബലിക്കല്ലിന്‍ മുന്നില്‍

ഇഷ്ടങ്ങളാനാളില്‍ രാഗനൃത്തമായ്മുന്നില്‍
സപ്തസ്വരങ്ങളും നടനമാടും
ചിത്രങ്ങള്‍ ജീവതപസ്വിയായന്നും
ചുവരുകള്‍ പോയയുഗത്തിന്‍ ചരിത്രമായി

ഇതിഹാസങ്ങള്‍ അവതരിചൊടുവിലാ
ജനനിയും കാലത്തിന്‍ മറവിലായി
പൊടിയുന്ന മണ്‍കുടില്‍ കെട്ടിമേയാന്‍പോലും
വിരലുകളനങ്ങാതെ തടവിലായി

ഉയരുമാ ദുഃഖത്തില്‍ മണ്‍കൂനയും താനേ
കരയുന്നാ ശിലയുടെ മുന്നില്‍ത്തന്നെ
ഒരിക്കലുമിനിയാ ഉളിമുനയേല്‍ക്കാതെ
ശാപമോക്ഷംകാത്തീജഡം ബാക്കിയായ്‌ ....

Thursday, October 31, 2013

പാവക്കൂത്ത്

                                          
 കെ.എം.രാധ
      

ഗുണശേഖരന്  ,ഇരുപത്തിരണ്ട്‌കാരന്‍ ചുള്ളന്‍റെ നേര്‍ക്ക്‌ നോക്കാന്‍ പേടി,എന്നിട്ടല്ലേ .....
  ,''ഇക്കാണുന്നതൊക്കെ എന്‍റെ സമ്പാദ്യം.നിന്‍റച്ഛന് തുടങ്ങി കൊടുത്ത  കുട,തുണി,സ്വര്‍ണ പണയം,നാലഞ്ച് ബസ്സുകള്‍.. >..എല്ലാ വ്യാപാര സംരംഭങ്ങളും ഒറ്റയടിക്ക്  അവന്‍  തകര്‍ത്തു.   പിന്നെ,പിതാവിന്‍റെ അവസാനത്തെ കടമയെന്ന നിലയ്ക്ക്   സ്വൈര്യ കുടുംബജീവിതത്തിന് നിര്‍മിച്ചു  സമ്മാനിച്ച വീടും വിറ്റ്.,...ഒടുവില്‍.......>...നിന്നെ പഠിപ്പിക്കാന്‍ ഗതിയില്ലാതെ ,ഭിക്ഷക്ക് വന്ന് ഇവിടെ സ്ഥിരം കുറ്റിയടിച്ച തൊരപ്പന്‍,,''..

       ഗുണശേഖരന്‍ , പലവട്ടം പറയാനൊരുങ്ങി,വാക്കുകള്‍..... ....ചുണ്ടില്‍ തടഞ്ഞ് എങ്ങോ പറന്നുപോയി...
       പതിനഞ്ച് നില ഫ്ലാറ്റിന് കീഴില്‍  ചെറിയ വാര്‍പ്പ് വീട്,വില്‍ക്കുന്നതിന്റെ ഗുണം,ആവശ്യകത ഗുണശേഖരനോട്  മകന്‍ ശങ്കരന്‍ .....;.
'' അചഛന്‍ മനസ്സിലാക്കണം, അന്‍പത് ഫ്ലാറ്റ്  വിറ്റു കഴിഞ്ഞു.താമസക്കാര്‍ , എത്തിയാല്‍പ്പിന്നെ, ഒരു നിമിഷം നമുക്കിവിടെ  കഴിയാനാവില്ല''
     ഉള്ളത് മുഴുവന്‍ മുടിച്ച്  വീണ്ടും ശങ്കരന്‍റെ  വിളഞ്ഞ  വാക്കുകളിലെ വളഞ്ഞ ബുദ്ധി ഗുണശേഖരന്  തലവേദനയുണ്ടാക്കി.........
                            ഈ പ്രായോഗിക ബുദ്ധി സ്വല്‍പ്പം മുന്‍പേ  തലയ്ക്കകത്ത്  ,മിന്നല്‍ പിണരായെങ്കില്‍ ,.......................... 

        നീ എന്നേ,സ്വന്തമായി പത്ത് കാശ് ഉണ്ടാക്കുമായിരുന്നു.പിതാവിന്‍റെ ഒത്താശയില്ലാതെ!
   'ഗ്രാന്‍ഡ്‌പാ.. ,പെര്‍മിഷന്‍... തന്നേ ഒക്കൂ,അതുങ്ങളെല്ലാം കൂടി..വന്നാല്‍...>.how horrible,. smoke,,pollution,, nasty smell''

                  
       ഈ വീമ്പടിയൊക്കെ വെറുതെ!.ധീരജിനു കൈതണ്ടില്‍  പത്തി വിരുത്തും സര്‍പ്പശിരസ്സ്  ടാറ്റൂ കുത്താനും,ഇടത്  കാതില്‍ ഒറ്റ കമ്മല്‍കിലുക്കം !ബര്‍ഗര്‍-,പിസ്സ ആസ്വദിക്കാനുമല്ലാതെ ,മൊഴിഞ്ഞ വാക്കുകള്‍  മലയാളമോ,ഇംഗ്ലീഷോ ആകട്ടെ   തെറ്റില്ലാതെ എഴുതാനറിയില്ല.

                          പുതു തലമുറ ഭാഷയെ പക്ഷാഘാതപ്പെടുത്തുന്നു.  
       താല്പര്യം,.വിദേശ ചലച്ചിതങ്ങള്‍,.പാശ്ചാത്യ ഭക്ഷണ രീതികള്‍..>കഷ്ടം.!

                      ഗുണശേഖരന്‍ വ്യാകുലപ്പെട്ടു.
                      ഭവനം  വിറ്റ തുകയ്ക്കൊപ്പം മരുമകളുടെ ഓഹരിയില്‍ നിന്ന്  കുറച്ച്   പണവും  കൂടിയെടുത്തത്  കാരണം, തൊരപ്പന്‍ ശങ്കരന്‍റെ  പേരില്‍  തീരാധാരം എഴുതേണ്ടി വന്നു....

      '' വിഡ്ഢിത്തം. ഫ്ലാറ്റ്  നിങ്ങളുടെ പേരില്‍  മതിയായിരുന്നു.കാലശേഷം.കൊടുത്താല്‍. മതിയായിരുന്നു. ''                  ''
       സരസ്വതിയുടെ പരാതി
'' സാരമില്ല.എല്ലാം അവനുള്ളത്,ആ പണി കൂടി വേഗം കഴിഞ്ഞുവെന്നു കരുത്.നിനക്ക് തോന്നുന്നുണ്ടോ, വാശിയോ,മധ്യസ്ഥരുടെഇടപെടലോ ഉണ്ടായാല്‍ ശങ്കരന്‍ ,ഫ്ലാറ്റ് നമ്മുടെ പേരില്‍ എഴുതി തരുമെന്ന്.വെറുതെ മഞ്ഞു കൊള്ളണ്ട.''

       
 കയറ്റിറക്കു  തൊഴിലാളികള്‍,  ഫ്രിഡ്ജ്,അലക്കു യന്ത്രം,തുണി അലമാരകള്‍,ഹോം തിയേറ്റര്‍, പിന്നെയും എന്തൊക്കെയോ വാഹനത്തില്‍  കയറ്റി.
 ഒരു വലിയ ഇരുമ്പ്‌പെട്ടിയില്‍ സാധനങ്ങള്‍ വെയ്ക്കുന്നതിനിടക്ക്  ഗുണശേഖരന്‍::;
        ''ഇതും അതിലെടുത്ത് വെച്ചേക്ക്.''

    നോക്കിനില്‍ക്കും നോക്കുകൂലിക്കാരനെ നോക്കി  ഗുണശേഖരന്‍ പറഞ്ഞു.
         പെട്ടി എടുക്കാന്‍ ചുമട്ടുകാരനെ സഹായിക്കാന്‍  ശങ്കരനെത്തി.

     ''ഇതിലെന്താ...പാറയോ,ഇരുമ്പോ കുത്തി നിറച്ചിട്ടുണ്ടോ?താക്കോല്‍ എവിടെ?''
           ശങ്കരന്‍, ധൃതിയില്‍  പെട്ടി തുറന്നു.,....

     'ഇതെന്തൊക്കെയാ?.കുറെ പഴയ    പുരാണ-ഇതിഹാസ- വേദ,താന്ത്രിക- ജ്യോതിഷ പുസ്തകങ്ങള്‍, ,ദ്രവിച്ച് പോകുന്ന ഫോട്ടോകളും!...പണ്ടാരമടങ്ങാന്‍..!.ആകെ രണ്ട് കിടപ്പ് മുറി,  ഒരു   ചെറിയ ഹാള്‍..>...ഈ കീറ,പഴഞ്ചന്‍ തുക്കടാസ്‌ വെയ്ക്കാന്‍ സ്ഥലമെവിടെ?''

                  '' നിന്നെ ജനിപ്പിച്ച തന്തയും,തള്ളയും ഇനി  തൊട്ട് കിടപ്പ്,  ഇരിപ്പ്മുറിയിലെന്ന് നീ മുന്‍കൂട്ടി തീരുമാനിച്ചല്ലോടാ. വളരെ നന്നായി?''

     അച്ഛന്‍റെ വര്‍ത്തമാനം കേട്ട് ,ശങ്കരന്‍ ചിരിച്ചു.
        ''ധീരജ് മുതിര്‍ന്നില്ലേ?അവന് സ്വസ്ഥമായി വരയ്ക്കാനും,,ഉറങ്ങാനും. ഒരിടം വേണ്ടേ?..''
         ഗുണശേഖരന്‍റെ, അമര്‍ഷത്തില്‍ പഴമയുടെ ചെറുത്തുനില്‍പ്പ്‌. .>
          '' നിനക്കും നിന്‍റെ കെട്ടിയവള്‍ക്കും മറ്റേ മുറിയും! ഞങ്ങള്‍,തെരുവ് ജീവികള്‍.അല്ലേടാ.! കലികാലം.''

   ഗുണശേഖരന്‍റെ സംസാരം കേട്ടില്ലെന്ന് ഭാവിച്ച്,ശങ്കരന്‍റെ ശബ്ദം ഉച്ചത്തില്‍...............>.......
          ''.ചില്ലിട്ട പഴയ.ഫോട്ടോകള്‍.' ഷോകേസില്‍ വയ്ക്കാന്‍ പറ്റില്ല.,  ഇതൊന്നും കെട്ടി വലിച്ച്‌   എടുക്കേണ്ടെന്ന് അച്ഛനോട് എത്ര  വട്ടം പറഞ്ഞു?   മുതുമുത്തച്ഛന്‍മാരുടെ ഫോട്ടോ പ്രദര്‍ശനത്തിന് വെയ്ക്കാന്‍,.കാഴ്ചബംഗ്ലാവിലേയ്ക്കല്ല പോകുന്നത്?ആ കുഞ്ഞു ഫ്ലാറ്റില്‍  നിന്ന് തിരിയാനിടമില്ല.എന്തിനിങ്ങനെ ദ്രോഹിക്കുന്നു?' ജീവിതമേ,പൊള്ളി തുടങ്ങി.''

            ഗുണശേഖരന്‍ ഞെട്ടി, ദേഹത്ത് മരവിപ്പ്,നീറ്റല്‍! 
              മുന്‍ തലമുറ, ''ഇഷ്ടമനുസരിച്ച് ചെലവഴിക്ക്,കാണാനും,കേള്‍ക്കാനും ,നഷ്ടപ്പെട്ടാല്‍   തന്ത്രങ്ങള്‍ മെനഞ്ഞ് വീണ്ടെടുക്കാനും  ഞങ്ങളില്ലെന്ന''' മൌനത്തില്‍  ചൊല്ലി  ഏല്‍പ്പിച്ച .സ്വത്തുക്കള്‍!.

        ഒട്ടും ചോരാതെ  ആയിരം ഇരട്ടിയാക്കി  ശങ്കരന് മുന്‍പില്‍ കാഴ്ചക്കോളായി  വെച്ചു.സന്തോഷം...അഭിമാനം.!
   ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം  ധൂര്‍ത്തിന്‍റെ സമവാക്യങ്ങളില്‍ ആറാടുന്നത് കാണെക്കാണെ ,പലര്‍ വഴി  ഉപദേശം.! 
           ഫലമില്ല.ശങ്കരന്‍ സ്വയം തീര്‍ത്ത  കടം ജപ്തിയില്‍,,തടവറയിലെ കനത്ത അഴികള്‍ക്കുള്ളില്‍..>

             ....ചീട്ടുകൊട്ടാരം കുത്തനെ  വീണു.  മുടിയന്‍  മകനെ തല്ലിക്കൊന്ന്‍ ആറ്റിലെറിയാന്‍., ശേഷി,ഊര്‍ജ്ജം ഒരുക്കൂട്ടി   വെച്ചു.
      എരിപൊരി സംഭവങ്ങള്‍ക്ക്, സാക്ഷിയാകവേ. പിതാവിന്‍റെ ,അമിതവാല്‍സല്യം,അയാളെ കിനാവള്ളികളായി ചുറ്റിവരിഞ്ഞുകെട്ടി.
        .''.മാപ്പ്.  കാണാകയത്തില്‍..മുങ്ങിപ്പോയി,

        '' ഒരു വൈക്കോല്‍തുരുമ്പെങ്കിലും നീട്ടി  രക്ഷിക്കണേ''
         പുത്രവിലാപത്തില്‍,ദുഷ്പ്രേരണകള്‍ ഒടുങ്ങി.  

      
    ഗുണശേഖരന്‍, നിലത്തിരുന്നു.നടുക്കത്തോടെ ,കാണാമറയ്ക്കത്ത് ഒളിച്ചിരുന്ന സത്യം അയാള്‍ ,ആ നിമിഷം വേര്‍പെടുത്തിയെടുത്തു. 

       പ്രായം ,ശരീരത്തിന്,മാത്രമല്ല.ഏത് കൊള്ളരുതായ്മയും തടയാനുള്ള ശേഷി കുറയ്ക്കുന്നു. 
       പുറത്ത് നിന്ന് ശബ്ദം.....

   ''Dad...too...late...come.come.''ധീരജിന്‍റെ വാക്കുകള്‍..>.
       '' 'ഇങ്ങനെ പോയാല്‍ പണിക്കര് എഴുതി തന്ന സമയം കഴിയും.ഇനിയുള്ള കാലമെങ്കിലും നല്ലത് വരണ്ടേ ?  ''

             ശങ്കരന്‍, മുറുമുറുത്തു.                           
          ശങ്കരന്‍റെ കരണത്ത് മാറി മാറി ചുട്ട പ്രഹരത്തിന് ,ഗുണശേഖരന്‍ കരം  ഉയര്‍ത്തി.സ്വയമറിയാതെ ,കൈ താഴ്ന്നു..,തല കുനിഞ്ഞു.

    ഒട്ടും  നിനച്ചിരിക്കാതെ ,ശങ്കരന്‍ ,ഫോട്ടോകളെല്ലാമെടുത്ത്‌ മുറ്റത്തിന്‍ അതിരിലെ ചെമ്പരുത്തിമരത്തിന്‍ ചുവട്ടിലേക്ക്    വലിച്ചെറിയുന്നതിനടിയില്‍,നിമിഷ വേഗത്തില്‍ ഒരു ഫോട്ടോ  പിടിവലിക്കിടെ  അയാള്‍ തട്ടിയെടുത്തു.

       ''ഇത് എന്റമ്മയുടെ..ചിത്രമാ...കൈവിടില്ല.....''
    കിതപ്പില്‍ കുതിര്‍ന്ന  വാക്കുകള്‍ക്കിടയില്‍ ,ഗുണശേഖരന്‍ പിന്നോട്ട് മറിഞ്ഞു. വിയര്‍ത്ത് തളരും മുഖത്ത്‌ നിന്ന് ,പതുക്കെ''അരുതേ''   പിറുപിറുക്കല്‍..... ,

          കുഞ്ഞ് ഗുണശേഖരനെ എടുത്തുകൊണ്ട് നില്‍ക്കുന്ന അമ്മയുടെ ദീപ്ത മുഖമുള്ള ചില്ല് ഫോട്ടോ അയാളുടെ നെഞ്ചില്‍   കിടന്ന് ഞെരിഞ്ഞു..
     പെട്ടെന്ന്,തണുത്ത കൈ തലോടലില്‍ ,ഗുണശേഖരന്‍,കണ്ണ് തുറന്നു.
    സരസ്വതിയുടെ വിറ വന്ന തളര്‍ന്ന സ്വരം 
        ''അരുത്.  ഒരിക്കലും വറ്റാത്ത   ചങ്കൂറ്റം മാത്രം മതി,  നമുക്ക്  ഈ ഭൂമിയില്‍ ഇടം തേടാന്‍''.
   ഗുണശേഖരന്‍,  സരസ്വതി നീട്ടിയ കൈകള്‍ പിടിച്ച് സാവധാനം എഴുന്നേറ്റ്,പുറത്തെ വെയില്‍ തിളക്കത്തില്‍ നടന്നു.

      ഒപ്പം,അയാള്‍, ഉള്ളില്‍ ,ശേഷിച്ച ആയുസ്സ് എങ്ങനെ ചെലവഴിക്കണമെന്ന വ്യക്തമായ രേഖ വരച്ചെടുത്തു.....

Sunday, September 29, 2013

പ്രണയക്കെടുതികൾ

ആരതി ബി പൊസിറ്റീവ്



ഇനിയൊരു തിരിച്ചു വരവാണ്,
തിരിച്ചറിയലിന്‍റെ തിരിച്ചു വരവ്..

നമുക്ക് പുറകോട്ടു നടക്കാം..,
കൈ അയച്ചുള്ള ഒരു പിടിയായിരുന്നു
കണ്ണില്‍ അന്നുള്ള ലജ്ജയില്ല
കവിളില്‍ ചാലുമില്ല
ചുണ്ടുകള്‍ നുണഞ്ഞു
ദുഃഖം ഇറക്കുന്നുണ്ടാകാം.

അതിനും വളരെ മുന്‍പ്‌...,
ജനാലയുടെ അഴികളുടെ നാണം
നിന്നോടുള്ള സ്നേഹം
അതിലൂടെ എന്നോടുള്ള സ്നേഹം
ഇന്നെക്കുള്ള ചത്തു മലര്‍ച്ച
കഥക്കുള്ള ഘോഷയാത്രയും.

ഇവയ്ക്കൊക്കെയും മുന്നേ..
മോഹം,
സ്വപനം,
ഇടവഴികള്‍,
പാട്ടുകള്‍,
അനുഭൂതികള്‍,
ചവോക്ക് മരങ്ങളുടെ താഴ്വര...

ഇന്ന്..,
എല്ലാം ചേര്‍ന്നുള്ള നമ്മള്‍
ആള്‍ക്കൂട്ടത്തില്‍ തനിയെ...

Monday, September 2, 2013

ചിന്ത

ടി.സി.ജോൻ ചിന്തകൾ
 സാബുഷണ്മുഖം

കുട്ടനാടിന്റെ ചെളിച്ചെത്തമുള്ള ഭാഷ , വലിയ നോവലിസ്റ്റായ തകഴി ശിവശങ്കരപിള്ളയിലല്ല , കാവാലം വിശ്വനാഥക്കുറുപ്പിന്റെ ' കായല് ' , ' കായല് രാജാവ് ' തുടങ്ങിയ നോവലുകളിലാണ് ചിനപ്പിട്ടുചിറകെട്ടുന്നത്  . എന്തുകൊണ്ടോ കാവാലം വിശ്വനാഥക്കുറുപ്പിന്റെ നോവലുകള് ശ്രദ്ധിക്കപ്പെട്ടില്ല  . ഗ്രീക്ക്  മിഥോളജിയെ ഉപജീവിച്ചെഴുതിയ  ' ഭൂമിക്കൊരു പുരാവൃതത' മെന്ന നോവലിലും കുട്ടനാടൻ ഭാഷയെ  മറ്റൊരു രീതിയില് സമർത്ഥമായി ഉപയോഗിക്കാൻ വിശ്വനാഥക്കുറുപ്പിനു കഴിഞ്ഞു . അയ്യപ്പപണിക്കർ ആമുഖമെഴുതിയിട്ടും ആ നോവലും ശ്രദ്ധിക്കപ്പെട്ടില്ല.

പുതിയകാലത്തിന്റെ കാഴ്ചയും ഭാഷയും ജേഴ്സിയണിഞ്ഞ്‌ മൈതാനത്തിറങ്ങിക്കളിക്കുന്ന നോവലുകളും കഥകളുമാണ്‌  കരുണാകരന്റേത്  .  കാറോട്ടമത്സരത്തിന്റെ ദൃശ്യത്തിലെന്നവണ്ണം വേഗതയുടെ പാരമ്യത്തില്  നിശ്ചലമായി  , നിശബ്ദമായി ,ആഴത്തിലേക്ക് അഴിയുന്ന ഭാഷയും കാഴ്ചയും . ബേസ്‌ ബോള് പന്തുകൾ പോലെ ദിശതെറ്റുന്നു എന്നു തോന്നിപ്പിച്ചുകൊണ്ട്‌  കൃത്യവും സൂക്ഷ്മവുമായ ദിശയിലേക്കാണ് ആഖ്യാനത്തിന്റെ സഞ്ചാരം. എന്നിട്ടും , നമ്മുടെ സ്ഥിരം നോവല് ചർച്ചകളിൽ , കഥാചര്ച്ചകളില് എന്തുകൊണ്ടോ കരുണാകരന് വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

എഴുതാൻ തുടങ്ങിയത് കാവാലം വിശ്വനാഥക്കുറുപ്പിനേയോ കരുണാകാരനെയോ കുറിച്ചല്ല .  ടി.സി. ജോണിനെക്കുറിച്ചാണ് . കാവാലം വിശ്വനാഥക്കുറുപ്പ് ,  കരുണാകരന് , ടി.സി. ജോണ് . മൂന്നുപേരും മൂന്നു തരം നോവലിസ്റ്റുകളാണ് . മൂന്നു പേരും അവരുടെ നോവലുകള് പരസ്പരം വായിച്ചാല് ഒരിക്കലും പൊരുത്തപ്പെടാനാവാതെ തെറ്റിപ്പിരിയാനാണ് കൂടുതൽ സാദ്ധ്യത .  അത്രത്തോളം തീര്ത്തും പരസ്പരവിരുദ്ധമാണ് അവരുടെ എഴുത്തുരീതിയും സമീപനരീതിയും .  മൂന്നുപേരേയും ഒന്നിച്ചു വെച്ചത് ശരിയായില്ലെന്ന് ആർക്കെങ്കിലും   തോന്നിയാൽ ആ തോന്നലിനെ അംഗീകരിച്ചുകൊണ്ട് , വായനയുടെ ജനാധിപത്യത്തിൽ വിശ്വസിച്ചുകൊണ്ട് ,  Italo Calvino -യെ കൂട്ടുപിടിച്ചുകൊണ്ട് മൂന്നുപേരേയും ഒന്നിച്ചു വെക്കുകയാണ് . Calvino എഴുതുന്നു : The struggle of literature is in fact a struggle to escape from the confines of language; it stretches out from the utmost limits of what can be said; what stirs literature is the call and attraction of what is not in the dictionary. ഈ വരികളിൽ സൂചിതമായിരിക്കുന്ന ശ്രമം , പാടേ വ്യത്യസ്തമായ രീതിയിൽ മൂന്നുപേരും ഒരു പോലെ നടത്തുന്നുണ്ട് എന്നു കാണാം. .

അടിവേരുകളും ഇടതിങ്ങുംപടർച്ചകളുമുള്ള വയനാടൻ ഭാഷയാണ്‌ ടി. സി. ജോണിന്റെ നോവലുകളിൽ ചിത്രപ്പെടുന്നത് . കാടുകയറിപ്പോയ ഭാഷ കാറ്റടിച്ച് ജോണിന്റെ നോവലുകളിൽ വലിഞ്ഞു മുറുകുന്നു . ഗോത്രവേദനയുടെ
അസ്ഥികൾക്കിടയിൽ നഷ്ടഭാഷയുടെ വന്യവിപിനങ്ങൾ മജ്ജയും മാംസവും മാതിരി നിറയുന്നു . ഏതെങ്കിലും വിധത്തിലുള്ള അക്കാദമിക് അഭ്യാസങ്ങൾ നടത്തിയോ , സര്വകലാശാലാ ഗവേഷണത്തിലൂടെയോ , സെമിനാര് ചര്ച്ചകളിലൂടെയോ  മെരുക്കിയെടുത്തതല്ല ജോണിന്റെ ഭാഷ . അത് മെട്ടും മട്ടും  താനേ തെഴുത്ത വടിവം .  തനിപ്പേച്ചിന്റെ തനിയാവര്ത്തനം .  അട്ടമാടുന്ന കടുംപച്ചക്കാട്‌ . ചെറുകാടിന്റെ ' ജീവിതപ്പാത ' പോലെ വന്നു തൊടുന്ന ഏതൊക്കെയോ ആത്മാർത്ഥതകളുടെ മുഴക്കം ജോണിന്റെ എഴുത്തിലുണ്ട് .' ഉറാട്ടി 'യിൽ അതുണ്ട് .  കിട്ടേണ്ട ശ്രദ്ധ ജോണിന് കിട്ടിയില്ല . മറ്റൊരു വായനയിൽ , മറ്റൊരു വായനയുടെ മറ്റൊരു സംസ്കാരവിശകലനത്തിൽ  , മറ്റൊരു സംസ്കാരവിശകലനത്തിന്റെ മറ്റൊരു സന്ദർഭത്തിൽ ജോണിന്റെ നോവലുകളേയും ( ആ നോവലുകളുടെ പരിമിതികൾ എന്തായിരുന്നാലും ) പരിഗണിക്കേണ്ടി വരും .

ജോണ് പൊതുകാര്യക്കാരനും പുരോഗമനകലാസാഹിത്യസംഘം  പ്രവര്ത്തകനുമായിരുന്നു. ഞാനാകട്ടെ , പൊതുവേദികളില് നിന്നും സംഘടനകളില് നിന്നും സ്വന്തം പരിമിതികൾ കൊണ്ട് തികച്ചും അകലം പാലിക്കുന്ന ഒരാളും . സാഹിത്യ -  സാമൂഹിക -രാഷ്ട്രീയ നിലപാടുകളില് കടലും കടലാടിയും പോലെ വ്യത്യസ്തരെന്ന് നിസ്സംശയം പറയാം  .  എന്നാല് , ഒരാളുടെ എഴുത്തിനെ അയാളുടെ സംഘടന നോക്കി  , അയാളുടെ ജാതിയും മതവും നോക്കി , അയാള് മാര്ക്സിസ്റ്റാണോ  ഗാന്ധിയന്  ആണോ  , ആത്മീയവാദിയാണോ , മാവോയിസ്റ്റാണോ എന്നു നോക്കിയല്ല ഒരു ചെറിയ വായനക്കാരനായ ഞാന് വായിക്കുന്നത് . മുന്നില് വരുന്ന രചനകളില് , ഏതുതരം എഴുത്തുകാരനുമാവട്ടെ , അയാളുടെ കാല്പ്പാടുകള് ആഴത്തില് വീണു കിടക്കുന്നുണ്ടോ , പോകത്തവഴികളില് ആ കാല്പ്പാടുകള് പോകുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ്‌ എന്റെ വിനീതമായ സഞ്ചാരം . ആ സഞ്ചാരമാണ് മലയാള സാഹിത്യചരിത്രം അര്ഹിക്കുന്നരീതിയില് അടയാളപ്പെടുത്തിയിട്ടില്ലാത്ത്ത പെരുനല്ലി കൃഷ്ണനിലേക്കും വെളുത്തേരി കേശവനിലേക്കും കാട്ടൂര് ലക്ഷ്മിക്കുട്ടിയമ്മയിലേക്കും പരവൂർ കൊച്ചംബാളിയിലേക്കും ഓ.നാണു ഉപാദ്ധ്യായനിലേക്കും  കരുവാ കൃഷ്ണനിലേക്കുമടക്കം നിരവധി എഴുത്തുകാരിലേക്കു പോകുന്നത് . ഇവരൊന്നും ശ്രേഷ്ഠപദവിയുള്ള എഴുത്തുകാരല്ല. ചില സവിശേഷ സന്ദര്ഭങ്ങളിലെ സവിശേഷതയുള്ള എഴുത്തുകാരാണ് . അതേ അന്വേഷണമാണ്‌ ടി.സി ജോണിലേക്കും എത്തിചേര്ന്നത്‌ .

ടി. സി. ജോണിനെ പരിചയപ്പെടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി . ഒരേയൊരു തവണ  തമ്മില് കണ്ടു . സ്നേഹക്കുറിപ്പോടുകൂടി ചില പുസ്തകങ്ങള് സദയം  അയച്ചു തന്നു . അങ്ങനെ ആരുമല്ലാത്ത എന്നെയും  ജോണ് പരിഗണിച്ചു . പല മേഖലകളില് പ്രവര്ത്തിച്ചിരുന്ന ജോണിന് ഒര്മ്മിച്ചു വെക്കാന്  തക്കവണ്ണമുള്ള അടുത്ത ബന്ധമോ അതിനുള്ള എന്തെങ്കിലും യോഗ്യതയോ എനിക്കില്ല.  അതുകൊണ്ടു തന്നെ  ജോണുമായുള്ള  തീരെചെറിയ പരിച്ചയത്തെക്കുറിച്ച് എന്തെഴുതിയാലും അത് അധികപറ്റാവും . എന്റെ അതിനിസ്സാരമായ നിശ്ശബ്ദതയിൽ  നിന്നുകൊണ്ട് ഒരടുത്ത സുഹൃത്തിന്റെ , ഒരു ജേഷ്ഠന്റെ വേർപാടായി ജോണിന്റെ വേർപാടിനെ ഞാൻ കാണുന്നു, അനുഭവിക്കുന്നു. 


ടി.സി.ജോൺ


Friday, August 2, 2013

My muses

dr k g balakrishnan

                         My mind the dancing whirlpool
                         Its depth immeasurable;
                         Its fulcrum the Time, the endlessness;
                         It is the eternal intuitive speck of mine.

                         My selfish self is dead an’ gone;
                         I am anew, the nascent view;
                         Immortal; lone an’ non-duel;
                         -The nameless formless Hue.

                          The Light illuminating my mind,
                          The hush ecstatic tranquilizing;
                          The solitude of calmness mutes;
                          -The bliss blossoming to the Nought.

                           The thought who am I lingering;
                           The hymn whispering: “you, you are!”
                            ===========================

Thursday, July 4, 2013

ഒരു യാത്രയ്ക്കുമുമ്പ്

ഗിരീഷ് വി നായർ

കറുത്തമേഘങ്ങള്‍ കുരുക്കഴിച്ചൊരാ
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്‍കാര്‍ന്നുതിന്നുമീ
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം

Sunday, June 2, 2013

യാമി


ജിഷാ രാജൻ

ഞാൻ ഇന്നു ഉറങ്ങിയില്ല. ഇരുട്ടിനു കൂട്ടിരുന്നു. രാത്രിക്കു കുളിരുരുപകരാൻ ഫാൻ കാവലുണ്ട്‌.  സമയം കൊല്ലുവാൻ മടിയിൽ വെച്ചു സിനിമ കാണുന്ന കുന്തവും ഉണ്ട്‌. ചിന്തിക്കാൻ ഒന്നിനും സമയവും ഇല്ല. നേരം പുലരുവോളം കാത്തിരുന്നതിനു കാരണവും ഇല്ല. ചിന്തകൾ സ്വതന്ത്രമാക്കിയ ആത്മാവിന്റെ അധിനിവേശം ഒട്ടും അലോസരപ്പെടുത്താത്ത ദിനരാത്രങ്ങളിൽ ഒന്ന്‌. ഇമകൾ വീർത്തു തൂങ്ങി നിൽക്കുന്നു. അതു സ്വപ്നങ്ങളുടെ അടിഞ്ഞുകൂടലായിരിക്കണം.
       പുകചുരുളുകൾ മുകളിലേക്കു ഉയരുമ്പോൾ കരിഞ്ഞു താഴേ വീഴുന്ന ചാരം സ്വപ്നങ്ങളായിരുന്നു. ചിറകുകൾ മുളച്ച മനസ്സിന്റെ അവശിഷ്ടം. നടന്നു തളർന്ന്‌ സരസ്വതിയുടെ കാൽ ചുവട്ടിൽ അഭയം തേടി. പക്ഷെ അവൾക്കു ഭൃത്യർ ഒരുരുപാട്‌. ഇനിയും ഒരാൾക്ക്‌ ഇടമില്ല. നെഞ്ചിലെ പ്രാണൻ പാതി അവിടെ തകർന്നടിഞ്ഞു. ആ വെപ്രളപ്പാച്ചിലിൽ കരിയും പുകയും ചാരവും ദൃഷ്ടി മറച്ചു. അവയെല്ലാം സ്വപ്നങ്ങൾ ആയിരുന്നുവേന്ന്‌ പിന്നീടറിഞ്ഞു.
       ഇനിയൊരു തിണ്ണ നിരങ്ങുവാനുണ്ടെങ്കിൽ അതു ലക്ഷ്മിയുടെ മാത്രം. അവൾ പിന്നെ മുന്നേ കണ്ടവളെപ്പൊലേ അല്ല. തീരെ കണ്ണിൽചോരയില്ല. എങ്കിലും വണ്ടി ചക്രം കറക്കാതിരിക്കുവാൻ വയ്യ. ശേഷിച്ച പാതി ജീവനും അവൾ കാണിക്കയർപ്പിച്ചു.
       ഇനിയൊന്നും ബാക്കിയില്ല. ഏന്തി വലിഞ്ഞു ഇഴയുമ്പോൾ കാലടിപ്പിച്ചു പിന്നാക്കം വലിക്കാൻ, വായ പിളർന്ന്‌ കൊടുത്താൽ കൊരവള്ളി പൊട്ടിച്ചു രക്തം കുടിക്കാൻ പെറ്റ സന്താനങ്ങളും, കൂട്ടിനു, പാതി ജീവിതം വെച്ചു നീട്ടിയ പരിത്യാഗിയും. ആകെമൊത്തം കൂട്ടിയാൽ ത്യാഗം മാത്രമാൺണു കാണുകിൽ പറയാനോക്കില്ല "ഞാൻ ജീവിച്ചു" എന്ന്‌.
       ഇനി ഞാൻ ഉറങ്ങട്ടെ.രാത്രിയുടെ ഏഴാം യാമവും പിന്നിടുമ്പോൾ ഈ യാമി ഉറങ്ങട്ടെ. മിഴിമുനയിലെ നൈർമല്യവും കൈമുതലാക്കി നാളേക്കു വേണ്ടി ഞാൻ ഉറങ്ങട്ടെ.

Saturday, May 4, 2013

ഒരു പെണ്ണിന്റെ കഥ

രശ്മി കെ എം 

അങ്ങനെ അവള്‍
വ്യഭിചരിക്കാന്‍ തീരുമാനിച്ചു.

പഴയ പഞ്ഞിക്കിടക്ക കുടഞ്ഞു വിരിച്ചു.
കഴുത്തിറക്കമുള്ള ബ്ലൌസിനുള്ളില്‍
എന്തെല്ലാമോ ഒളിക്കുന്നതായി ഭാവിച്ച്
പഞ്ചായത്തു റോഡിലൂടെ നടന്നുനോക്കി.
കല്‍ച്ചീളു തട്ടി ഉപ്പൂറ്റി മുറിഞ്ഞു
ചീട്ടുകളിപ്പുരയുടെ ജനലിലൂടെ
ഭര്‍ത്താവ് ഉച്ചത്തില്‍ തെറി വിളിച്ചു.

വൈകുന്നേരം
തോട്ടിന്‍ കരയിലവള്‍
കുളിക്കാനെന്ന മട്ടില്‍ തുണിയുരിഞ്ഞു.
ഒളിഞ്ഞുനോക്കുന്ന കണ്ണുകള്‍ക്കു വേണ്ടി
മലര്‍ന്നും ചെരിഞ്ഞും നീന്തി.
കുളിച്ചു കയറുമ്പോള്‍
തവളകള്‍ കളിയാക്കിച്ചിരിച്ചു.

വിളക്കില്‍ എണ്ണ തീര്‍ന്നതിനാല്‍
രാത്രി, വീടുമുഴുവന്‍ ഇരുട്ടായിരുന്നു.
അവള്‍ക്കു അവളെത്തന്നെ കാണാന്‍ കഴിഞ്ഞില്ല.

പഞ്ഞിക്കിടക്ക തണുത്തുപോയിരുന്നു
അവള്‍ വാവിട്ടു കരഞ്ഞു.

അത്രയ്ക്കു വിശക്കുന്നുണ്ടായിരുന്നു.

Tuesday, April 2, 2013

ഇടവഴി

ദിലീപ്കുമാർ 


പ്രണയത്തിലായിരുന്നു,
വേലികെട്ടി ഇടവഴി തിരിച്ചിട്ട
ശീമകൊന്നകൾ.

ഇടക്കെപ്പോഴോ
ഒരുമ്മവെക്കാൻ
ഒന്നുചാഞ്ഞുനിന്നപ്പോഴാണ്
ഇരുവശമുള്ളവീട്ടുകാരും
കാൽനടയാത്രക്കാരായ
നാട്ടുകാരും തമ്മിൽ
തർക്കമുണ്ടായത്

സംഘർഷത്തിൽ
വെട്ടേറ്റു മരിച്ച
കമിതാക്കൾ
പരസ്പരം
പുണർന്നു തന്നെകിടന്നു ............

Saturday, March 2, 2013

വിമർശനങ്ങൾ ജയിക്കുമോ?

വെണ്മാറനല്ലൂര്‍ നാരായണന്‍ 
 

യുക്തിവിചാരം സ്വാതന്ത്ര്യ പാതയായി അംഗീകരിക്കപ്പെട്ട നൂറ്റാണ്ടുമുതൽ, വിമർശനം ഉപാധിയായി മാറി. വിമർശിക്കുമ്പോഴും വിമർശനം നേരിടുമ്പോഴും, ചിന്തകൾ പൂർണ്ണതനേടാൻ ശ്രമിക്കുന്നു. പഠന സഹായിയായി മാറുന്നു.

യുക്തിമാത്രമായ വിമർശനം ജയകരമാകില്ല.
...യുക്തി പലർക്കും ഇവിടെ ആവശ്യമില്ല.
ജീവിത ജയം മാത്രമേ ആവശ്യമുള്ളു.
വിമർശന ജയം, ജീവിത ജയമാകണമെന്നുമില്ല.
പലർക്കും ജീവിതം മാത്രമേ ആവശ്യമുള്ളു. ജയമായാലും പരാജയമായാലും അതവർ സർവ്വാത്മനാ സ്വീകരിച്ചുകൊള്ളും.

വീട്ടുകാരെ വിമർശിച്ചുനോക്കൂ! അവർ പരിവർത്തനപ്പെടും.
വീട്ടുകാർ നിങ്ങളെ വിമർശിക്കട്ടെ, നിങ്ങൾ പരിവർത്തനപ്പെടും.
... നേരായ മാർഗ്ഗത്തിലാവും പരിവർത്തനപ്പെടുകയെന്ന് പറയാനാവില്ലെന്ന് മാത്രം.
നേരായ പരിവർത്തനത്തിന്, നമ്മിൽ സഹാനുഭൂതി ഉണ്ടാവണം.

സഹാനുഭൂതി കൂടാതെ സുഹൃത്തിനെ വിമർശിച്ചാലും, ശത്രുവിനെ വിമർശിച്ചാലും, നേരായ ഫലം ലഭിച്ചെന്ന് വരില്ല.
സഹാനുഭൂതി ചീറുകയില്ല, വിഷമത്തിന്റെ സ്വരത്തിലാവും ശബ്ദിക്കുക

സഹാനുഭൂതിയില്ലാത്ത വിമർശനങ്ങൾ സ്വീകരിച്ച് നേരാകുന്നവർ, അബലരുമായിരിക്കും.
അബലന്റെ നേരുകൊണ്ട് പ്രയോജനമില്ലെന്ന് മാത്രമല്ല, അവരുടെ സൗഹൃദം നമ്മോടൊപ്പം (എപ്പോഴും) ഉണ്ടാവുകയുമില്ല.
സൗഹൃദം അവർ പ്രയോജനപ്പെടുത്തുന്ന "one-way traffic" ആയിരിക്കും നിലവിൽ വരുക.

നേതാക്കളോടും നായകരോടും കൂടുന്നവരിൽ ഭൂരിപക്ഷവും അത്തരം അടിമകളായിരിക്കും.
----------------
സഹാനുഭൂതികൂടാതെയുള്ള വിമർശനങ്ങൾ, പ്രതിപക്ഷത്തിന് നൽകുന്ന തന്ത്രപഠന പാഠങ്ങളാവും.
അത്തരം വിമർശനം ഏൽക്കുന്നവരും നൽകുന്നവരും തന്ത്രപരമായി പുരോഗമിക്കും.
തന്ത്രയുക്തിയുടെ പുരോഗമനത്തിന് അവസാനമുണ്ടാകില്ല.
അവ, മൂല്ല്യങ്ങളുടെ നാശമായിരിക്കും സൃഷ്ടിക്കുക.
..... മൂല്ല്യനാശ പുരോഗതിയുടെ പാതകളാവും തെളിയിക്കുക.
വിമർശന ലക്ഷ്യം, വിപരീത ഫലങ്ങളിലേക്ക് പരിവർത്തനപ്പെട്ടുപോകുന്ന
.....വിധിവൈപരീത്യങ്ങളാവും നിലവിൽ വരുക.

വിമർശനം, ... സ്വാതന്ത്ര്യത്തിന്റേയും, യുക്തിയുടേയും പുരോഗമന ഉപാധിയാണ്.
സഹാനുഭൂതിയിൽ, അതിരുകൾ കടന്ന് പ്രവർത്തന നിരതമാകണമെന്നുമാത്രം.

Thursday, January 3, 2013

കാമന

സിന്ധു അർജുൻ

പകുത്തു നല്‍കിയ നട്ടെല്ലിന്‍
അധികാരമോ നിന്നില്‍
ഭൂവിന്‍ അവകാശി നീ മാത്രമെന്ന്
നിന്‍ ഭാവം ....
ഭരണ കൂടവും അധികാരവും
നിന്റെത് മാത്രം ...
നിനക്കായ്‌ തിരുത്തപ്പെടുന്നു
നിയമങ്ങള്‍ ...
നിന്നില്‍ ആസക്തമാകുന്ന കാമനകളില്‍
ഉപഭോഗവസ്തുവാകുന്നു സ്ത്രീ
കൂട്ടായി പങ്കുവെക്കപ്പെടുന്നവ....
ഭോഗിച്ച് ഇല്ലാതാക്കും വിധം
വളരുന്നു നിന്‍ ആസക്തി
ആ തീയില്‍ എരിഞ്ഞു ചാമ്പലകുന്നു
സ്ത്രീയെന്ന സൃഷ്ടി .....
എന്തിനീ നട്ടെല്ലിന്‍ ഭാരം നമുക്ക്
വലിച്ചെറിയാം നമുക്കിത്
പിറക്കാതിരിക്കട്ടെ ഒരു പെണ്‍കുഞ്ഞു പോലും
ഇനിയീ മണ്ണില്‍
നമസ്കരിക്കാം നമുക്കാ മുത്തശ് ശിയെ
നന്ദി പറയാം
പിറന്നു വീണ ചെറുമകള്‍ തന്‍ തൊണ്ടയില്‍
ആദ്യമായി നെന്മണി വിതറിയ
മുത്തശ് ശിയെ ........
നടക്കാം നമുക്കാ വഴികളിലൂടെ
ഉതിര്‍ക്കാം നെന്മണികള്‍
ഓരോ പെണ്‍ കരച്ചിലിനും
വരട്ടെ മഹാപ്രളയം ഭൂവില്‍
തുടച്ചു നീക്കപ്പെടട്ടെ എല്ലാം
ഈ മണ്ണില്‍ നിന്നും
നടക്കട്ടെ സൃഷ്ടികര്‍മ്മങ്ങള്‍ വീണ്ടും
കൈപ്പിഴ പറ്റാതെ നോക്കുക സൃഷ്ടാവേ
നട്ടെല്ല് ഞങ്ങള്‍ക്ക് വീതിച്ചു വെക്കല്ലേ
തന്നീടുകെല്ലാം ഞങ്ങള്‍ക്ക് സ്വന്തമായി ...

Wednesday, December 5, 2012

The painted forms

sreedevinair


Colored shapes fill in the canvas

As terrifying forms.

Drawn, all in mixed colors,

When ever tried to beautify them,

Devils kept on dripping down the brush.

Who makes the world weired

Hiding behind the colors?

Are colores the successsors or representatives

Of some terrible truth?

I kept the brush washed

To keep my life from getting colored.

Are human emotions green?

Is Nature green?

Is Nature's green also a guise?

Could easily detect empty emotions on the painted faces.

Let's not color the picture of Life.

On the canvass,invisible forms of voidness

Blossomed.

It is always risky to seek the soul

That throws away the mask.

The risk of enjoyable emotions.

Tuesday, October 30, 2012

പ്രകൃതിയില്‍

ബി.ഷിഹാബ്

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

Saturday, October 6, 2012

ഹലോപ്പതി...!

സനൽ ശശിധരൻ

ഏഴെട്ടുമാസം വരും എന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടി പനിവന്നു മരിച്ചിട്ട്. പനി നാലഞ്ചു ദിവസം കുറയാതെ നിന്നപ്പോള്‍ അവളുടെ അച്ഛനമ്മമാര്‍ നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രിയില്‍ കുട്ടിയേയും കൊണ്ട് പോയിരുന്നു. അധികം പരിശോധനകളൊന്നും നടത്താതെ സാധാരണ ആന്റി ബയോട്ടിക്കുകളും പാരാസെറ്റമോളും കൊടുത്ത് അവളെ ഡോക്ടര്‍ വീട്ടിലേക്കയച്ചു. പനി കുറഞ്ഞില്ല. നില വഷളായപ്പോള്‍ അവര്‍ പിറ്റേന്ന് വീണ്ടും ആശുപത്രിയിലേക്ക് പോയി. അന്നും അതുതന്നെ സംഭവിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് അവളെ അഡ്മിറ്റ് പോലും ചെയ്യാതെ ഡോക്ടര്‍ മടക്കി അയച്ചു. വീട്ടിലെത്തിയപ്പോള്‍ കുട്ടി ചോര ഛര്‍ദ്ദിച്ചു കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. വിദ്യാഭ്യാസമൊന്നുമില്ലാത്ത, കൂലിപ്പണിചെയ്ത് അന്നന്നത്തെ അന്നം നേടുന്ന മാതാപിതാക്കള്‍ നിലവിളിക്കുക മാത്രം ചെയ്തു. ഡോക്ടര്‍ക്കെതിരെ, ചികിത്സാപ്പിഴവുകളുടെ ചൂണ്ടുവിരല്‍ കത്തിയെങ്കിലും അത് ഉടന്‍ തന്നെ കെട്ടു. പരാതിയുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവരും എന്ന ഒറ്റ വാചകത്തില്‍ പരാതിയില്ല എന്ന് അവര്‍ ഒപ്പിട്ടുകൊടുത്തു. പിന്നീടതേക്കുറിച്ചവരോട് സംസാരിച്ചപ്പോള്‍ കുട്ടിയുടെ ശരീരം കീറിമുറിക്കുന്നത് സഹിക്കില്ലാത്തതുകൊണ്ടാണ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറഞ്ഞു.

ഇതിപ്പോള്‍ പറയുന്നത്, നമ്മുടെ അലോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണക്കാരനെ എത്രമാത്രം ശ്രദ്ധയോടെയാണ് ചികിത്സിക്കുന്നതെന്ന് ഓര്‍മിപ്പിക്കാനാണ്. പണവും സ്വാധീനവുമുണ്ടെങ്കില്‍, അത്യാവശ്യം നാവുയര്‍ത്തി സംസാരിക്കാനുള്ള കെല്പെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരാശുപത്രികളില്‍ മാന്യമായ ചികിത്സ ലഭിക്കൂ എന്നതാണവസ്ഥ. മാസത്തില്‍ ഒന്നുരണ്ടുതവണയെങ്കിലും സര്‍ക്കാരാശുപത്രികളില്‍ പോകേണ്ടിവരുന്നതുകൊണ്ട് നേരിട്ടറിയാം. രോഗം ഒരു കുറ്റമാണെന്ന മട്ടിലാണ് രോഗികളോടുള്ള പെരുമാറ്റം. നൂറും ഇരുനൂറും രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ ആകെയുണ്ടാവുക രണ്ടോ മൂന്നോ സിസ്റ്റര്‍മാരാകും. ഒരിക്കല്‍ സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുള്ളവര്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രിയിലേ പോകൂ. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ കഴിവില്ലാത്തവര്‍ ഒരു വഴിയുമില്ലെങ്കിലേ ആശുപത്രിയില്‍ തന്നെ പോകണമെന്ന് ചിന്തിക്കൂ. ആശുപത്രിയില്‍ പോകും മുന്‍പ് തന്നെ മനസു തയാറെടുത്തിരിക്കും, എത്ര വലിയ അവഗണനയും സഹിക്കാന്‍, എത്ര വലിയ അനീതിയ്ക്കും കണ്ണടയ്ക്കാന്‍. ഇതാണവസ്ഥ. ഇതു പക്ഷേ സാധാരണക്കാരന്റെ കാര്യം മാത്രമാണ്. കയ്യില്‍ കാശുള്ളവന് ഇതൊന്നും ഒരു പ്രശ്നമല്ല. അവന്റെ സങ്കല്പത്തിലെ ആശുപത്രിയുടെ അകത്തളം ടിവിയും എസിയുമുള്ള ഒരു വിശ്രമമുറിയായിരിക്കും. അവന്‍ രോഗം വരുന്നതിനു മുന്നേ ആശുപത്രി സ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്നവനാകും.

സാധാരണക്കാരന്‍ പനിമുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങളില്‍ അലോപ്പതിയല്ലാതെ മറ്റെന്തെങ്കിലും ശമനമാര്‍ഗമുണ്ടോ എന്ന് തേടിപ്പോകുന്നത് ഇങ്ങനെയൊരവസ്ഥയിലാണ് . മന്ത്രവാദം മുതല്‍ ഗോമൂത്രം വരെയും ലാടം മുതല്‍ ഹോമിയോപ്പതി വരേയുമുള്ള എല്ലാത്തിനും അവന്‍ തലവെച്ചുകൊടുക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് എന്നതുകൊണ്ടുമാത്രം അവന്‍ ഒന്നിനേയും നിഷേധിക്കുകയില്ല. ഉടന്‍ മരിച്ചുപോകുന്ന വിഷമൊഴികെ എല്ലാം സസന്തോഷം സ്വന്തം ശരീരത്തില്‍ പ്രയോഗിക്കാന്‍ അവന്‍ തയാറാകും. അതിന്റെ പേരില്‍ അവനെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ ഒരു നിമിഷമെങ്കിലും അവന്റെ ആശുപത്രിയാതനകളിലൂടെ കടന്നുപോകണം. അതറിഞ്ഞു കഴിഞ്ഞാല്‍, അലോപ്പതിയല്ലാതെ, ആശുപത്രിയില്‍ പോകാതെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോയാലും അധികനാള്‍ കഴിയേണ്ടിവരാതെ രോഗം മാറുമോ എന്ന അന്വേഷണങ്ങള്‍ അവന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തെറ്റുപറയാന്‍ കഴിയാതെ വരും. രോഗത്തിന് സ്വന്തമായി മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്നു വാങ്ങിക്കഴിക്കുന്നതും, ചുറ്റുവട്ടത്തെ പച്ചിലകളില്‍ നിന്നും മരുന്നുകണ്ടെത്താന്‍ ശ്രമിക്കുന്നതും രണ്ടായി കാണണം. ഒറ്റമൂലികളെന്ന് വിളിച്ചു കളിയാക്കുന്ന ചിലതിലെങ്കിലും ചില്ലറ അസുഖങ്ങളെ ഭേദമാക്കാനുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഇപ്പറയുന്ന ശാസ്ത്രീയമായിത്തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. അത് തുളസിയിലക്കഷായമായിക്കോട്ടെ ചുക്കുകാപ്പിയായിക്കോട്ടെ അലോപ്പതിക്കെതിരെയുള്ള വെല്ലുവിളിയായല്ല, പ്രകൃതിയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാനുള്ള സാഹസമായി കരുതുന്നതാണ് നല്ലത്. അത്തരം സാഹസങ്ങള്‍ മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണം ചെയ്യുകയേ ഉള്ളു.

 അലോപ്പതിമാത്രമാണ് ശാസ്ത്രീയമെന്ന രീതിയിലുള്ള വാദമുഖങ്ങളുന്നയിക്കുന്നവര്‍ ആയുര്‍വേദവും, സിദ്ധയും, യുനാനിയും, ഹോമിയോപ്പതിയും എന്തിന് ലാട വൈദ്യവും നാട്ടുവൈദ്യവും വരെയുള്ള ചികിത്സാ രീതികളില്‍ മരുന്നുകൊണ്ട് രോഗം മാറുന്നോ എന്നല്ല, മരുന്നിന് ശാസ്ത്രീയമായ തെളിവുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചുക്കുകാപ്പികൊണ്ട് പനിമാറും എന്നു പറയുമ്പോള്‍ പനിമാറുമോ എന്നല്ല ചുക്കിന് ശാസ്ത്രീയതയുണ്ടോ എന്നാണവര്‍ ചോദിക്കുക. അത്തരം ചോദ്യങ്ങള്‍ തീര്‍ച്ചയായും നല്ലതു തന്നെ. ചുക്കിന്റെ ശാസ്ത്രീയത കണ്ടെത്താനുള്ള ഒരു വാതിലാണതെങ്കില്‍ ‍. എന്നാല്‍ സംഭവിക്കുന്നത് മിക്കപ്പോഴും മറിച്ചാണ്. ചുക്കു വാദികളും ചുക്ക് വിരുദ്ധരും എന്ന രണ്ടു തട്ടില്‍ അണിനിരന്ന് ചുക്ക് ഗുണങ്ങളും ചുക്കു ദോഷങ്ങളും തമ്മിലുള്ള യുദ്ധമായി അത് മാറും. വിജയത്തിനായി ഗുണങ്ങളെ തമസ്കരിക്കാനും ദോഷങ്ങളെ പെരുപ്പിച്ചു കാട്ടാനും ഒരുപക്ഷം ശ്രമിക്കും മറുപക്ഷം തിരിച്ചും.

അലോപ്പതിക് മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തുന്ന അതേ സമ്പ്രദായം കൊണ്ട് ഇതര ചികിത്സാരീതികളിലെ മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് മനസിലാകുന്നില്ല. നിശ്ചയമായും അലോപ്പതി അതിന്റെ കൃത്യതകൊണ്ടും ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കലിനുള്ള അതിന്റെ മാര്‍ഗങ്ങള്‍ കൊണ്ടും മരുന്നുശാസ്ത്രങ്ങളില്‍ മുകള്‍ത്തട്ടില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ മറ്റ് ചികിത്സാ പദ്ധതികളൊക്കെ അലോപ്പതി പിന്തുടരുന്ന അതേ മാര്‍ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ ശാസ്ത്രീയത തെളിയിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? ഒരു പ്രത്യേകതരം രാസവസ്തു ഒരു രോഗത്തിന് ഉപയോഗിക്കാമോ എന്നും അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുന്ന അതേ രീതിയില്‍ തന്നെ, ഒരു പ്രത്യേകതരം ഭക്ഷണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്തുകൊണ്ട് ഒരു രോഗം ചികിത്സിക്കാം എന്നവകാശപ്പെടുന്ന ഒരു ചികിത്സാ പദ്ധതിയിലെ മരുന്നുകള്‍ പരിശോധിക്കണമെന്നുണ്ടോ? അതു പ്രത്യേകിച്ചും തലമുറകളായി ആളുകള്‍ ഉപയോഗിച്ചു വരുന്നതോ, പെട്ടെന്ന് കുറച്ചുപേര്‍ സ്വമനസാലെ സാഹസം പോലെ സ്വയം പരീക്ഷണവസ്തുവായിക്കൊണ്ട് അനുഭവങ്ങളിലൂടെ തെളിയിച്ചതോ ആണെങ്കില്‍..?