Followers

Showing posts with label 4. Show all posts
Showing posts with label 4. Show all posts

Tuesday, March 4, 2014

ചെടികളെ കാണുമ്പോള്‍

പ്രേം കൃഷ്ണ

ചെടികളെ കാണുമ്പോള്‍ 
ഇലകളില്‍ കാമാമില്ലാത്ത 
ഞെരമ്പുകള്‍ കാണുന്നു ..
കാറ്റില്‍ തലയാടും ഇലച്ചാര്‍ത്തുകളില്‍ 
കാണാക്കാറ്റിന്റെ അപാരതകള്‍ അറിയുന്നു ..

ഉടല്‍ ,
നോക്കുന്നവര്‍ക്ക്  സ്വന്തമെന്നു തോന്നും 
പക്ഷെ പിടി തരാത്ത അതിന്റെ പച്ച എത്ര അകലെയാണ് ..


ചെടികളുടെ വേരുകള്‍ പുറം ലോകത്തെ കാണാത്തതല്ല,
പുറത്തുള്ളവര്‍ വേരുകളെ അറിയാതതാണ് ..

വാടിയ പൂക്കളില്‍ കാണാം 
നഷ്ടപെട്ടവരുടെ കണ്ണുകള്‍ ..

ജനിച്ചവരേയും മരിച്ചവരെയും ഒരുപോലെ സ്പര്‍ശിച്ച ചെടികളെ ...
ഇലകളിലെ ശ്വാസം അവരെ ജീവിപ്പിച്ചിടും..
വേരുകളിലെ ജീവന്‍ അവരുടെ മൃത്യുവിനെ സ്പര്‍ശിച്ചിട്ടും
പലരും  നിങ്ങള്‍ അറിയാതെ പോകുന്നത് 

കണ്ണുകളില്‍ ചെടികളും പൂക്കളും വിടരാത്തതു കൊണ്ടാണ് ...................

Monday, February 3, 2014

MOTHER



      
                    
     Salomi John Valsan                                 
We born as her flesh and hot blood
We born as her children who connected
With connotation and detached from
Her most pure , powerful and infinite
Umbilical cord which she gives us as
Her most immaculate  gift……our life….!
We the sons and daughters
Grow and grow forgetting
The shadow and shades she provides
When the wings have had enough strength
We forget the huge trunk
Of that melodious murmur , of
Our oak tree….yep our one
And only absolved oak tree
Which incessantly spreads us its
Soft and sober shadow…..yep
She is nonetheless …….
The one whom we back dropped
On our way to grab and accumulate
 wayward wealth..
We never   looked back
To see …….oh…God…..
Whether she is behind us…
Or afar from us…with her feeble pace
Put forth…..or fallen on the
Desert which we had made for her
As with our hard hearted connivance….
               -----------------   salomi john valsen.

Thursday, January 2, 2014

വരാതെ വരുമോ?


സലോമി ജോണ്‍ വത്സന്‍

എവിടെയാണു നീ, സ്നേഹിതാ?
എന്റെ ഓര്‍മ്മകള്‍ക്ക്‌ ചാരനിറമായിരിക്കുന്നു
നീ വരുമോ, വരാതിരിക്കുമോ-
യെന്നു തപിച്ചു ഞാന്‍
എത്രയോ രാപ്പകലുകള്‍
എണ്ണിയൊടുക്കി?
എന്റെ അറയ്ക്കരികിലെ
മഞ്ഞ മന്ദാരങ്ങള്‍
നമ്മുടെ സ്നേഹകാലങ്ങളെ
ഉപ്പുതൂണുകളാക്കുന്നു
അകലെ ഞാന്‍ കാണുന്ന
ചാവുമുറിയുടെ
പായല്‍ പിടിച്ച ചുവരുകള്‍
നമുക്കിടയിലെ അകലം തിട്ടമാക്കുന്നു
ഇത്‌ ഇലകൊഴിയും കാലം...
ചാവുമുറിക്കരികിലെ
സ്പാത്തോഡിയയില്‍
ഒരൊറ്റ ഇല പോലുമില്ല
അവയുടെ ചുവന്ന പൂക്കള്‍
കൊഴിഞ്ഞ്‌ ശവമായി
മണ്ണോടു മണ്ണായിരിക്കുന്നു
എന്റെ ഹൃദയ താളത്തില്‍
ശ്രുതിഭംഗമേറുന്നു
ഓര്‍മ്മകള്‍ക്ക്‌ എന്നേ
ജര ബാധിച്ചിരിക്കുന്നു...
നിന്റെ ഓര്‍മ്മകള്‍ക്ക്‌
ഓജസ്സ്‌ പകരുവാന്‍
എന്റെ സിരകളിലെ
സമസ്ത ഊര്‍ജ്ജവും
ഞാന്‍ കാത്ത്‌ വയ്ക്കുന്നു
നീ വരുമെന്നും...
വരാതിരിക്കില്ലെന്നും...
വരാതിരിക്കുമോയെന്നും...
ഓര്‍ത്തോര്‍ത്ത്‌... നീറിപ്പുകഞ്ഞ്‌...
എന്റെ ഹൃദയം വിലാപം മുഴക്കുന്നു...
ഇന്നലെയും ചാവുമുറിയുടെ വാതില്‍
കാവല്ക്കാര്‍ തുറന്നിരുന്നു
ഇരുട്ടിന്റെ ഇടിമുഴക്കങ്ങളുടെ
നിലവറയില്‍ നിന്നും
ആരുടെയോ തേങ്ങലുകള്‍...
രാവിന്റെ തുടിപ്പില്‍
കാഴ്ച്ചകള്‍ക്ക്‌ രൂപം നഷ്ട്ടപ്പെട്ടു
എന്റെ ജീണ്ണിച്ച മുറിയകങ്ങളില്‍
തേങ്ങലുകള്‍ പ്രതിധ്വനിക്കുന്നു...
എന്നെ കാതോര്‍ത്തിരിക്കുന്ന
മണിമുഴക്കങ്ങളില്‍
മരണധ്വനികള്‍ ചിലമ്പുന്നു...
ഒടുങ്ങിയൊടുങ്ങി
തേഞ്ഞു തീര്‍ന്ന പകലുകളില്‍
പിന്നെയും പ്രതീക്ഷയുടെ
ചങ്ങലക്കണ്ണികളെണ്ണി
ഞാന്‍ കാത്തിരിക്കുന്നതെന്തേ?
വിലാപങ്ങളുടെ മണിമുഴക്കങ്ങള്‍
കേട്ട്‌ മരവിച്ച മനസ്സിന്റെ
വ്യഥിത ഗാഥകള്‍
ചരമ ഗീതങ്ങളാകുന്നു
ഈ നിമിഷങ്ങള്‍ ഏതോ
ഗുഹാന്തരങ്ങളിലേക്ക്‌ എന്നെ
ക്ഷണിക്കുന്നതറിയുന്നു..
മരണത്തിന്റെ മഞ്ഞു വാതിലുകള്‍
മലര്‍ക്കെ തുറന്നു കയറിയതാരായിരുന്നു?
ഓ... ഈ പകലും ഒടുങ്ങുകയാണല്ലൊ!
മരുന്നിന്റെ മരണ ഗന്ധങ്ങള്‍ നിറഞ്ഞ
ശവതാളമേറ്റ പകല്‍
വിടചൊല്ലി ഒടുങ്ങുകയാണ്‌
ഇനിയും കാത്തിരിപ്പെന്ന
വ്യാമോഹത്തിന്‍ ചുടലയില്‍
ഞാന്‍ വിട ചൊല്ലുവാനൊരുങ്ങട്ടെ
നിനക്കായുള്ള കാത്തിരിപ്പില്‍
ബലിക്കാക്കകളുടെ ചിറകടിയൊച്ചകള്‍
സാന്ത്വനമാകുന്നു...

Monday, December 2, 2013

പ്രണയകാലം .

അഹമ്മദ് മുയിനുദ്ദീൻ



കണ്ണില്‍ കടല്‍ ഒളിപ്പിച്ച കൂട്ടുകാരീ
നിന്റെ കണ്ണിമകളില്‍
തണല്‍ മരങ്ങള്‍
വച്ച് പിടിപ്പിച്ചതാരാണ്

ഒരൊറ്റ വാക്കിന്‍റെ നനവില്‍
കാറ്റാടി മരങ്ങളില്‍
കാറ്റൊളിപ്പിച്ച തെന്തിനാണ്

കീടനാശിനി തളിക്കാത്ത
ഓര്‍മ്മകള്‍
സ്വപ്‌നങ്ങള്‍
സായാഹ്നങ്ങള്‍
നമുക്ക്മാത്രം സ്വന്തം ..

Thursday, October 31, 2013

കേരളപ്പിറവി മാമാങ്കക്കാര്‍ക്ക് ...


ദയാഹരി
നാമകരണവും പിറന്നാള്‍ ആഘോഷവും
കാലമെത്രയായ് നാം കൊണ്ടാടി മടുക്കുന്നു
കസവ് ചേലകള്‍ ചുറ്റുന്ന പെണ്ണിനും
അവളില്‍ ഉറ്റു നോക്കുന്നോരാണിനും
അക്ഷരങ്ങളെ വ്യഭിചരിക്കുമെഴുത്തിനും
സംസ്കൃതിയെ വിറ്റ് തിന്നും രാഷ്ട്രീയത്തിനും
ഓര്‍മ്മകളെ വില്‍ക്കും ചാനല്‍ മാമാങ്കത്തിനും
ഓണവും വിഷുവും മറക്കും മലയാളിക്കും
ഒന്നാം തീയതിയെ ശപിക്കും കുടിയനും
ഒന്നാണെന്ന് നടിക്കും മതങ്ങള്‍ക്കും
ഹരിതമില്ലാത്ത ഗിരി നിരകള്‍ സാക്ഷിയായ്
മണലില്‍ മറയുന്ന നിളാ നദി സാക്ഷിയായ്
ചിതലെടുക്കുന്ന ഭാഷയെ സാക്ഷിയായ്
ചിതയിലേറിയ കാര്‍ഷിക ജീവിതം സാക്ഷിയായ്
രാത്രി പകലില്ലാതെ തെരുവില്‍ വില്‍ക്കുന്ന
നാട്ടു പെണ്ണിന്‍ മാനാഭിമാനങ്ങള്‍ സാക്ഷിയായ്
ഷണ്ടഭോഗത്തിന്‍ ഉന്മത്ത ലഹരിയില്‍
സ്വയം വിറ്റ് തിന്നുന്ന മനുജരെ സാക്ഷിയായ്
മഴുവെറിഞ്ഞവന്‍റെ മഹാമനസ്കതയെ
പഴമൊഴിക്കവികളുടെ നാട്ടുനന്മകളെ
കഥകളില്‍ കതിരിട്ട ഗ്രാമീണതകളെ
നിലവറയില്‍ നിധി കാക്കും ദൈവങ്ങളെ
വഴിപിരിഞ്ഞു പോയ കാലങ്ങളില്‍
ഉലകു തെണ്ടി വന്ന സംസ്കാര ബിംബങ്ങളെ
മനസ്സില്‍ ചേര്‍ത്തു വെച്ച് സഹതപിക്കുവാന്‍
അഭിനവമലയാണ്മ തന്‍ മധുരം രുചിക്കാന്‍
വര്‍ഷമെത്രയായ് നമ്മള്‍ പങ്കിടുന്നു
മിഥ്യയെന്നറിയുകിലും ഈ പിറന്നാള്‍ മധുരം

Sunday, September 29, 2013

ഭരിപ്പുകാരുടെ ഊര്ചുറ്റിക്കറക്കം



ഡോ കെ ജി ബാലകൃഷ്ണൻ 


കടക്കണ്‍കടാക്ഷം;
കനകത്തിളക്കം - 
 പന്തയക്കുതിരക്ക് 
കടിഞ്ഞാണ്‍.

കുഞ്ചന്റെ ചിരിയുടെ
മുഴക്കപ്പെരുക്കം -
ഭരിപ്പുകാരുടെ
ഊരുകറക്കം.

ഊര തടവും കരം - 
കോഴ വാങ്ങും വഴക്കം-
കലിയുടെ കാല്- 
വാരൽത്തഴക്കം.

2 .
കണ്ണുനീർച്ചാലരുവി- 
മണ്ണുമാന്തി മാന്തി   
അഴുക്കുചാലാവുന്നത്- 
ഉരുൾപൊട്ടി 
കരൾപൊട്ടി
കാലം കൂലം കുത്തിയൊഴുകി- 
വോട്ടുകൂട്ടം 
വെള്ളം കുടിച്ച് ചാവുന്നത്.

3. 
വെളുത്ത കുതിരയിലെ 
ചുവപ്പ് തൊപ്പിക്കാരാ,
ഞാൻ 
ഈ 
പുൽക്കൊടിതുമ്പിൽ 
പിടഞ്ഞാടിക്കിടപ്പുണ്ട്.


നിനക്ക് മെതിക്കാൻ 
ഇനി 
കുന്നലനാട്ടിൽ
ഒരു 
മണ്‍കൂന?

(നമ്മള് കൊയ്യും 
വയലെല്ലാം 
വില്ലകളായി
വിളഞ്ഞല്ലോ)
=========================  

Monday, September 2, 2013

നേര്‍രേഖ

രാജേഷ് ചിത്തിര


പിറവിയില്‍ നിന്നും
മരണത്തിലേക്കുള്ള
വളഞ്ഞ നേര്‍രേഖ

ജീവിതം...
----------------------
ഉടമ
****
ആറടി മണ്ണിന്റെ
ജന്മി,
ഇന്ന്
അരപ്പിടി
ചാരത്തിന്നുടമ...
------------------------

ജഡനിബിഡം
*************
ജഡനിബിഡമാണിവിടം,
എന്നുമന്തിയ്ക്കു
സ്വഗ്ഗൃഹംപൂകു-
മജ്ഞാതജഡനിബിഡമാണിവിടം...

-- രജീഷ് ചിത്തിര

Friday, August 2, 2013

ഓഡ് റ്റു ദ് സീ/ഇബ്രാഹിം അൽ റുബായിയാസ്



പരിഭാഷ :
രജീഷ് പാലവിള
സാഗരഗീതം

കടലേ!യെനിക്കു നീ പകര്‍ന്നു തന്നീടുക ;
അകലെയാം പ്രാണപ്രിയര്‍ തന്‍ വാര്‍ത്തകള്‍ !!

അവരുടെ അരികിലേക്കെത്തുവാ,നല്ലെങ്കി-
ലിവനു നിന്‍ കയ്യില്‍ മരിച്ചുകിടക്കുവാന്‍ ..

മുങ്ങീടുമായിരുന്നല്ലോ നിന്നി,ലവിശ്വാസ -
ചങ്ങലകളിതേതുമില്ലെങ്കിലീ ഞാന്‍ !!

ശോകഭരിതമായ്‌ നിന്‍റെ തീരങ്ങളൊക്കെയും;
ക്രൂരതടങ്കലിന്‍ നോവാലനീതിയാല്‍ !

നിര്‍ദ്ദയം വിഴുങ്ങുന്നു നീ ,ക്ഷിപ്രമെന്‍ ശാന്തത!
മൃത്യുവാകുന്നു നിന്‍ വന്യനിശബ്ദത !!

നിന്‍റെ പ്രചണ്ഢമാം തിരയടിയില്‍ നിഗൂഢത!
നിന്നിലുണര്‍ന്ന മൗനഞൊറിയിലോ വഞ്ചന !!

നിശ്ചലതയില്‍ ദുശാഠ്യമാ,ലൊരുവേളയീ
കപ്പലിന്‍ നായകനെ വധിച്ചിടാം നീ!

എന്നല്ല ,യീ തിരകളാലതിന്‍ സഞ്ചാരിയെ
എന്നേയ്ക്കുമായി നീ കൊണ്ടുപോകാം !!

ഗൂഢമാം ശാന്തിയില്‍;ബധിരമാം വ്യാപ്തിയില്‍;
മൂഢമൌനങ്ങളി,ലലംഭാവങ്ങളില്‍ ,

ക്രൗര്യമായലറിടും കാറ്റിന്റെ ചുഴിയിലും
പേറുന്നു ,നീ ശവക്കുഴികളെല്ലായ്പ്പൊഴും !

കാറ്റിനാല്‍ ക്ഷുഭിതമായായ്‌ തീരുമ്പൊഴൊക്കെയും
ഏറ്റമറിയുന്നു ഞാന്‍ ,നിന്നനീതി !

കാറ്റ് നിന്‍വായ്‌മൂടിക്കെട്ടുമ്പൊഴോ ,വേലി-
യേറ്റമിറക്കങ്ങള്‍ തീരങ്ങളില്‍ !!

കടലേ!യിവിടെത്തടങ്കലില്‍ ഞങ്ങള്‍ തന്‍
തുടലുകള്‍ നിന്നെയും നോവിക്കുമോ?!

അവര്‍ തന്‍ ബലപ്രയോഗങ്ങളാലിതുവഴി
പ്രതിദിനം,വന്നുപോകുന്നു ഞങ്ങള്‍ !

ഞങ്ങള്‍ തന്‍ കുറ്റങ്ങളൊക്കെ നീയറിയുമോ?
എങ്ങുനിന്നിരുളിലേക്കെത്തിയെന്നറിയുമോ ?!!

കടലേ!നീയു,മപമതിക്കുന്നുവോ ,ഞങ്ങളീ -
ത്തടവില്‍ പുലര്‍ത്തുന്ന ദാസഭാവം !

ശത്രുക്കളോടൊത്തു വഞ്ചിച്ചു ഞങ്ങളെ
ദുഷ്ടയായ്‌ നീ കാവല്‍ നില്‍ക്കുന്നുവോ?!!

ഇവിടെയീപ്പാറകള്‍ക്കിടയില്‍ നടന്നതാം
കുടിലതയൊക്കെ ,യവപറഞ്ഞതില്ലേ ?

അടിമയായ്‌ തീര്‍ന്നതാം ക്യൂബ,യാക്കഥകള്‍ നിന്‍
ഹൃദയത്തിലേക്കു പകര്‍ന്നതില്ലേ ?!!

കഠിനമാം മൂന്നുവര്‍ഷങ്ങള്‍ നിന്‍ തീരത്ത്
കരള്‍ നൊന്തു ഞങ്ങള്‍ ;നീയെന്തു നേടി ?!!

കവിതകള്‍ നിറച്ചതാം കപ്പലീകടലിലാ-
യെരിയുമാത്മാവിലടച്ച തീനാളവും!!

കവിയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് ത്രാണനം ;
വ്രണിതഹൃദയങ്ങള്‍ക്ക് ശമനൌഷധം !!

Friday, July 5, 2013

രണ്ട് ദൃശ്യങ്ങള്‍ക്കപ്പുറം


    
                 
  കെ.എം.രാധ
    സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട് വാക്കും നല്ലതെന്നേ തോന്നൂ) 
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.?’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! നാരീമണികള്‍ക്ക് എല്ലാം മറച്ചുവച്ച്  എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
  സീതയെ നോക്കി വീണ്ടും എന്തോ ചൊല്ലാന്‍.....?.പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്നറിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി.,സത്യവതിയുടെ വാക്കുകളില്‍ കീഴടങ്ങി..
..സീതയുടെ, .ഉള്ളിലെ നെരിപ്പോടില്‍,കൊടുംവേദനകള്‍ ഉമിത്തീയായി                             . കത്തി പടര്‍ന്നു.
എങ്ങനെയാണ്?.ഈ അഭിനവ പെരുംകാളിയെ,മെരുക്കി, കൌമാരം തികയാത്ത പൊന്നുമോളെ..മോചിപ്പിക്കുക? ...
സീത,മേദിനിയെ ദയ യാചിച്ച്, മനസ്സില്‍ ചേര്‍ത്തുപിടിച്ചു.
‘’എന്തേ..''മേദിനിയെ നോക്കി പേടിപ്പിക്കുന്നത്?മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി.,സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവളെന്ന്!
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’സത്യവതിയുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട മേദിനീ....നീ ..ഈ കെട്ടിലമ്മയെ
പിടിച്ചു തള്ളി പുറത്താക്ക്'' .
സീതയുടെ നുറുങ്ങും മനസ്സില്‍ ഒരായിരം വെള്ളിടി വെട്ടി
ഒറ്റയ്ക്ക്,വന്നത്..അബദ്ധമായി...വന്നില്ലെങ്കിലോ?......
''പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതി,മിനുത്ത ചാരു കട്ടിലില്‍ കിടന്ന് വീണ്ടും വിചാരണകോടതിയായി മാറുന്നു.  
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്താക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.,കണ്ണീര്‍ ഒരു ചെറു വഴി തേടി കവിളിന് കീഴെ....   
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ കീറി,.മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
സത്യവതിയുടെ പൊട്ടിച്ചിരി,പരിഹാസം അസഹ്യം....
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ..മുന്നാ..നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..
    ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ ,സീതയ്ക്ക്,മുന്‍പില്‍.!!!11!!1.........!!....>>........................
  ................................................................................................................................... 
 വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

Sunday, June 2, 2013

തേച്ചുതേച്ചില്ലാതായ വാക്കുകൾ








ടി സി വി സതീശൻ



നാക്ക്

തേച്ചുതേച്ചില്ലാതാക്കിയ
വാക്കുകൾ സാക്ഷ്യം
അക്ഷരങ്ങൾ കൊണ്ടമ്മാനമാടി
അന്യനെ തൊൽപ്പിക്കുന്നവൻ നാക്ക്

സ്നേഹം

കുപ്പി ഭരണിയിലാക്കി
സ്നേഹമാണ് സർവ്വതുമെന്നു
ലേബലൊട്ടിച്ചു
സ്വസ്ഥമായുറങ്ങി സ്നേഹം

പ്രണയം

പിങ്ക് റോസാപ്പൂക്കൾക്ക് വിട്ട്
ചുംബനത്തിനായി
ചുണ്ടുകൾ തേടി അലഞ്ഞു

ജീവിതം

കണക്കു പുസ്തകത്തിലെ
ലാഭത്തിന്റെ അവസാന കോളത്തിൽ
ജീവിതത്തെ ഒളിപ്പിച്ചുവെച്ചു





Saturday, May 4, 2013

പ്രോമിത്യൂസ്



 ശ്രീജിത്ത്‌ മൂത്തേടത്ത് 
കഴുത്തില്‍ കുരുക്കുകള്‍
വീണിടും മുമ്പേ ശതം
ശാഖികള്‍ ഛേദംചെയ്തു
നഗ്നനായ് നിര്‍ത്തീനിന്നെ.

അംഗഛേദ്യത്തിന്‍ മുറി -
വായയില്‍നിന്നും നിണം
നേര്‍ത്തചാലുകള്‍ തീര്‍ത്തു
ഒഴുകിപ്പരക്കുന്നു.

നീതന്നോരക്ഷരത്താല്‍,
നീ തന്നോരഗ്നിയാലും
ജഗത്തിന്‍ ഗര്‍വ്വശൈലം
താണ്ടി രമിപ്പോര്‍ ഞങ്ങള്‍.

കീഴ്ക്കാം തൂക്കാം ശിലാ -
ഭിത്തിയില്‍‌ പിടഞ്ഞൊരാ
നിന്‍കരള്‍ കാര്‍ന്നു കാര്‍ന്നു
കഴുകന്‍ ഭുജിച്ചപോല്‍,

പ്രാണപീഡയാല്‍ തളര്‍ -
ന്നാധിയാല്‍ ദൂരെമാറി,
മൃത്യുതന്നഞ്ജിപോലും
അകന്നു കഴിയുന്ന,

നിന്നുടലനുവാരം
മഴുതന്‍ മൂര്‍ച്ചയാലെ
മടികൂടാതെ ഞങ്ങള്‍
പിളര്‍ക്കാന്‍ ശ്രമിക്കുന്നു.

ഏകമാം പ്രഹരത്താല്‍
പ്രാണനും പറിയുന്ന
മനുഷ്യപ്രാണികള്‍തന്‍
ഭാഗ്യത്തിന്‍‌ വിഭിന്നമായ്,

ദേവശ്രേഷ്ഠനാം തവ
പ്രാണനാശം പോലും
സാവധാനത്തിന്‍ ശപ്ത
പ്രകര്‍‌ഷണത്താലല്ലോ.

കടയ്ക്കല്‍ ദുര്‍ദര്‍ശന
യന്ത്രത്താല്‍ മുറിപറ്റി
കഴുത്തില്‍ കുരുക്കിട്ട
കയറിന്‍ ദിശനോക്കി

മല്‍ദേഹം നിപതിക്കെ ,
മറ്റാര്‍ക്കും മുറിയാതെ,
ശ്രദ്ധിച്ചു നെടുനീളെ
നിവര്‍ന്നു കിടന്നു നീ.

പ്രപഞ്ച പ്രാണവായു
പൊഴിക്കും നിന്‍പത്രങ്ങള്‍‌
പൊഴിഞ്ഞുകിടപ്പതിന്‍
പഴിയാരിതുപേറും!

ദാഹാര്‍ത്തി ശമിപ്പിക്കാന്‍
ശീതളസുഖംനല്‍കാന്‍‌
സ്വച്ഛമാം പാനപാഥം
പരിത്രാണം ചെയ്തനിന്‍

വേരിന്‍ ജടാജാല
പടലങ്ങളെപ്പോലും
യന്ത്രനഖമൂര്‍ച്ചയാല്‍
പിഴുതുകളഞ്ഞല്ലോ!

സ്വദേഹം നാനാജൈവ
ഗേഹമായ് നിര്‍ത്തിയോന്‍ നീ
മന്നിടം മഹാബിലം
നിന്റെ ‌ഔദാര്യം മാത്രം.

നിന്‍ഹത്യ പേറിത്തന്ന
ഭ്രാതൃഹത്യതന്‍ പാപം
ശമിപ്പാനെന്തുവേണം
തുഷാഗ്നിയില്‍ ദഹിക്കാതെ!

Tuesday, April 2, 2013

ഋതുഭേദങ്ങള്‍

വിനിൽ വിശ്വൻ 

ആരായിരുന്നു നീ ....?
കാലം തെറ്റി പെയ്ത മഴയോ
വൈകി വന്ന വസന്തമോ...?
അറിയാന്‍ ശ്രമിച്ചപ്പോള്‍ അകന്നു പോയി

ഒരു നേര്‍ത്ത പുഞ്ചിരി തന്നു കൊണ്ട്..!!
ഋതുഭേദങ്ങള്‍ പോയ്‌ മറഞ്ഞാലും
ഈ ജന്മം പെയ്തു കഴിഞ്ഞാലും..
ഒരു മഴ കാത്ത്......
നിന്നെ കാത്ത്.....!!

Saturday, March 2, 2013

അച്ഛന്‍

രശ്മി കെ.എം 
 സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍
ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.
നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...

Thursday, January 3, 2013

അകവും പുറവും

ബഷീർ മുഹമ്മദ്

ചില്ലയില്ലാത്തതിനാലാണ്
നെഞ്ചു തന്നത്
നിനയ്ക്ക് കൂടു വെക്കാന്‍
നിന്നോടു കൂട്ടുകൂടാന്‍
.എന്നിട്ടുമെന്തേ
അകവും പുറവും തുരന്നിട്ടും
കാറ്റിനോടക്കുഴലായിട്ടും
നിന്റെ കൊക്കിന്നു താളം പിടിയ്ക്കാന്‍
നിന്നു തന്നിട്ടും
മറ്റൊരു ചില്ല തേടി നീ പോയതെന്തേ ...
മഴയ്ക്കും കാറ്റിനും വെയിലിനും
ജയിക്കാന്‍ മാത്രം
ഒരു പടുമര മാക്കി യെന്നെ
തോല്പ്പിച്ച്ചതെന്തേ ...?

Wednesday, December 5, 2012

CHRISTMAS GREETINGS

premji


Christmas was only two weeks away. And I was wandering through the newly opened shopping mall in the city, to purchase some inexpensive gifts for friends and relatives, along with my younger son.
“Dad, please get me also a greeting card... for a very special friend of mine”, my seven year old lad demanded coolly.

Christmas is a nightmare for parents, poor , like me.

“Very special friend? Is it for your girlfriend?”

“Daaaaaaaaaad”, poor boy was getting angry.

“Sorry young-man... I was just kidding you”, I tried to calm him down. “O.K...

"Do you want an expensive card or so?”

“No... He doesn't like expensive things... I need a simple....”, he stopped in the middle.

“But, elegant one?”

“Yes...”
Christmas was over and also the holidays.

Continuous ringing bicycle bells woke me up from deep slumber, around four'o clock, in the evening.

“Unfortunately, the postal department couldn't locate the addressee...”, postman told while returning the greeting card. “We are extremely sorry...”, the old man pedaled away with a naughty smile on his pale face.

Tears blinded my eyes, while going through the unfamiliar “To address”.

JESUS
VATICAN

Tuesday, October 30, 2012

ഓണം ഇപ്പോള്‍ പരിധിക്കകത്താണ്

സന്തോഷ് പാലാ

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട് 
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ 
വാലു തപ്പിയും
കണ്ടതെല്ലാം 
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ 
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ് 
തുഴഞ്ഞ്
ഒരു 
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി 
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ് 
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍ 
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍ 
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി 
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം 
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച് 
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ് 
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

Saturday, October 6, 2012

ജന്മത്തിന്‍റെ ഉപമകള്‍.

 എന്‍.ബി.സുരേഷ് |


ഒറ്റയടിപ്പാതകളിലൂടെ
യാത്രകളെല്ലാം അസ്തമിക്കുന്നു.
വരണ്ടുണങ്ങാത്ത ഒറ്റക്കാറ്റും ഇനി വീശാനില്ല.
മഴ പെയ്യുന്ന ഒരുച്ചയില്‍ നിഴലില്ലാതെ വന്ന്
വെയിലുപൊള്ളുന്ന ഒരുച്ചയില്‍
നിഴലുമാത്രം കൂട്ടിനായ്
തിരിച്ചുപോകുന്നു ഞാന്‍.
ജന്മത്തിന്‍റെ കപ്പല്‍ച്ഛെദത്തിലെ
ഏകാന്തനാവികന്‍.
ഈ ഇടത്താവളത്തില്‍ എനിക്ക്
ഋതുക്കളുടെ ഉടയാടകള്‍ കിട്ടി.
കാണാത്ത ഭൂഖണ്ഡങ്ങള്‍ പോലെ
സ്വന്തം നെഞ്ചില്‍ നാം ഒളിച്ചിരിക്കുന്നു.
ഒരു തോണിപ്പാട്ടില്ലാതെ പുഴയും
തുഴയില്ലാതെ തോണിയും ഒഴുകിതീരുന്നു.
അനാഥജന്മത്തിന്‍റെ ഉപമകള്‍ എന്തെല്ലാം?
പൊക്കിള്‍കൊടികൊഴിഞ്ഞ ഒരു കുട്ടി.
കൂടില്ലാത്ത ഒരു പറവ.
ഒഴുക്കില്ലാത്ത ഒരു പുഴ.
പച്ചയൊഴിഞ്ഞ ഒരു വനം.
തടവുകാരന്‍ അകത്തും പുറത്തും
ഓര്‍മ്മകളുടെ ഇരയാണ്.
കാടെരിയുന്നതും കനവുരുകുന്നതും
ഒരേ ഗന്ധത്തിലാണ്.
കാറ്റും മഴയും കടലിലെന്നപോലെ
കരുണയും കലാപവും ഒരേ മനസ്സില്‍.
രാപ്പകലുകള്‍ പോലെ
പ്രണയവും പ്രളയവും.
സായംസന്ധ്യപോലെ
ജനിമൃതികള്‍ക്കിടയില്‍ ഹൃദയസ്പന്ദനം.
പച്ചിലയും പഴുത്തിലയും പോലെ
ചിരിയും കരച്ചിലും പിറന്നൊടുങ്ങുന്നു.
എനിക്കും നിങ്ങള്‍ക്കുമിടയില്‍
ഒരു പച്ചപ്പുണ്ട്‌.
നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍
ഭൂമിയെന്നപോലെ.
കൂട്ടരേ,
നിലാവെരിയുന്ന ഒരു പകലും
സൂര്യന്‍ തണുക്കുന്ന ഒരു രാത്രിയും
കിനാവുകണ്ട്‌ ഞാന്‍ പോകുന്നു.
മഴപൊഴിയുന്ന ഒരു മനസ്സും
കനലെരിയുന്ന ഒരു കണ്ണും
തോരാതെ തീരാതെ പോകുന്നു.
ജന്മത്തിന്‍റെ ഉപമകള്‍.
എങ്കിലും അവസാനിക്കുന്നില്ല.