Followers

Showing posts with label b shihab. Show all posts
Showing posts with label b shihab. Show all posts

Tuesday, March 4, 2014

ഏപ്രില്‍


എന്റെ പ്രിയസ്വപ്നത്തിനു
നീ വിധിച്ചതു വിരാമമോ?
വിടരും ചിന്തകള്‍ക്ക് വിലങോ?
വിഷുകൈനീട്ടമായ് നീ എനിക്കേകിയതു
വിഷാദചുഴികളോ?
ഈസ്റ്റര്‍ സമ്മനമായ് കൊണ്ടുവന്നത്
യൂദായുടെ സമ്പാദ്യമോ?
നിന്റെ റംസാന്‍ വസ്ത്രങളില്‍
പലിശപ്പണത്തിന്റെ ഗന്ധമോ?
ഏപ്രില്‍
കരിംപൂച്ചപോല്‍, കാലൊച്ച കേള്‍പ്പിക്കാതെ
കറുത്ത മേലങ്കിയും ധരിച്ചു നീ
കണ്ണീര്‍ പൂക്കളുമായ് വന്നു.
എന്റെ പ്രിയമോഹങളുടെ കഴുത്തു ഞെരിക്കുവാന്‍
ഒരു ഭീമസേനന്റെ
കൈകരുത്തുമായ്
വഴിവിളക്കിലൊന്നിനെ
ഊതിക്കെടുത്തി.
മനസ്സിലെ പ്രണങളെ മാന്തിപൊളിച്ചു.
ഏപ്രില്‍
നിന്റെ പ്രഭാതങള്‍ക്ക്
ചുവന്നു കലങിയ കണ്ണുകളായിരുന്നു.
പൌര്‍ണ്ണമികള്‍ക്ക്
വെളുത്തു വിളറിയ മുഖമായിരുന്നു.
മാര്‍ച്ചിന്റെ ക്രൂരതയും
മേമയുടെ ചരിത്രവും നിനക്കില്ല;
എങ്കിലും സ്വപ്നങളൊരേപ്രിലിന്റെ
പരിധിയ്ക്കുമപ്പുറത്താണ്‌
ഏപ്രിലൊരു ഫൂളല്ല, മിഥ്യയല്ല
ഏപ്രിലൊരു സത്യം,
വര്ഷമേഘങള്‍ പെയ്തടങുമ്പോള്‍
ഒരു നിത്യസത്യം
വര്‍ഷങള്‍ കൊഴിഞു പോകുമ്പോള്‍

Saturday, May 4, 2013

മരത്തിന്റെ കഥ

ബി .ഷിഹാബ് 

ഞങ്ങളുടെ പുരയിടത്തിലൊരു
വന്‍മരം ജീവിച്ചു
കാലവര്‍ഷം വരുമ്പോള്‍
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്
പഴുത്ത ഇലകളോടൊപ്പം
പച്ച ഇലകളും
തളിരിലകളും കൊഴിഞ്ഞു!
ചിലപ്പോള്‍ കൂട്ടത്തില്‍
ചില്ലകളൊടിഞ്ഞു!
ചിലപ്പോള്‍
വന്‍ ശിഖരങ്ങളൊടിഞ്ഞു.
ഒരു ദിവസം കൊടുങ്കാറ്റില്‍
വന്‍മരം കടപുഴകി കിടന്നു.
കടപുഴകിയ മരത്തില്‍ നിന്നും
കിളികളും കുടുംബവുമൊരു
ഞെട്ടലിനൊടുവില്‍
അടുത്ത മരത്തിലേക്ക് ചേക്കേറി
ഉറുമ്പും കുടുംബവും
മരത്തിനുചുറ്റും തേരാപാരാ നടന്നു.
തേന്‍കുടം നിറഞ്ഞു തുളുമ്പീടവെ തേനീച്ചകള്‍
ഭരണകൂട സുരക്ഷയ്ക്കായ്
രാജ്ഞിക്കു ചുറ്റും മൂളിപ്പറന്നു !
വടിയും, വാളും,
കയറും, കഴുകന്റെ കണ്ണുമായ്
രണ്ട് മൂന്ന് പേര്‍
മരത്തിനരികില്‍
വന്നു ചേര്‍ന്നു.
ഒരു മഹാശൂന്യത
മനസ്സില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി.

Thursday, January 3, 2013

രാജശില്പി

ബി.ഷിഹാബ്

നീ പ്രേമശില്പിയാണ്‌
പ്രേമശില്പികളില്‍ രാജശില്പിയാണ്‌
നിന്‍പ്രേമസാഗരതീരങ്ങളില്‍
രാജഹംസങ്ങളെ
പഞ്ചാര മണല്‍ത്തടങ്ങളെ
പാലമൃതൂട്ടുന്ന പൌര്‍ണ്ണമികളെ
പച്ചിലക്കാടുകളെ
പാടുന്ന
പുഴകളെ
നീ രചിക്കുന്നു
പകര്‍ത്തുന്നു
പകര്‍ന്നു കൊടുക്കുന്നു
വാര്‍ത്തെടുക്കുന്നു
വച്ചു സൂക്ഷിക്കുന്നു
വലിച്ചെറിഞ്ഞുടയ്ക്കുന്നു
എന്നിരുന്നാലും
നിന്‍ പ്രേമസാഗരതീരങ്ങളില്‍
പ്രേമം വിളമ്പി
തിരിച്ചു വരാത്ത യാത്ര പോയ
പ്രിയരെയോര്‍ക്കുമ്പോള്‍
കണ്ണു നനയുന്നു
കരള്‍ പിടയുന്നു
എങ്കിലും നീ പ്രേമശില്പികളില്‍
രാജശില്പിയാണ്‌.




Wednesday, December 5, 2012

ഒരു പ്രഭാതത്തില്‍

ബി.ഷിഹാബ്

പറമ്പ് വേനല്‍ചൂടില്‍
ഞെരിപിരി കൊണ്ട്
മഞ്ഞളിച്ച് കിടന്നു.

കരിയിലകള്‍ കാശിയ്ക്കുപോകാന്‍
മണ്ണാംങ്കട്ടയെ കാത്തുക്കിടന്നു.

മാമ്പൂ അകാലത്തില്‍ കരിഞ്ഞു കൊഴിഞ്ഞു
തുമ്പിയെപ്പറ്റി കേട്ടിട്ടില്ലാത്ത കുട്ടികള്‍
കാര്‍ട്ടൂണ്‍ പരമ്പര കണ്ടു.
എലിയെയും, പൂച്ചയെയും
പരമ്പരയില്‍ പരിചയപ്പെട്ടു.
കിളിത്തട്ട് കളി
കമ്പ്യൂട്ടറിലേയ്ക്ക് മാറി
വീട്ടമ്മ കുട്ടികളുമായ്
നിസ്സാരക്കാര്യങ്ങള്‍ക്ക് കലഹിച്ചു.
ശോശിച്ച ഒരു വവ്വാല്‍
വൈദ്യുതക്കമ്പിയില്‍ തൂങ്ങി ചത്തു.
വണ്ടികിട്ടാതെ ഗൃഹനാഥന്‍
കവലയില്‍ കാത്തുനിന്നു.
ഉച്ചയായാല്‍ എല്ലാം മാറിയേക്കാം.
ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണ്‌.
നാളെ എന്തായിരിക്കാം
ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ

Tuesday, October 30, 2012

പ്രകൃതിയില്‍

ബി.ഷിഹാബ്

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

Saturday, October 6, 2012

ഞാന്‍ കണ്ടത്

ബി.ഷിഹാബ്


വനപര്‍വ്വത്തിലെ കുയില്‍ പറഞു.
ഭൂമിയ്ക്കെന്ത് പച്ചപ്പ്?
മാന്തളിര്‍ മനോഹരം, രുചികരം!

ഓട്ടപന്തയങളില്‍ മുയല്‍ പകച്ചു നിന്നു!
ആമ സകൌതുകം നീന്തി തുടിച്ചു.

മാനത്തു സൂര്യന്‍ കത്തിജ്വലിച്ചു.
മാനും, മാനവും, പുഴയില്‍ പുനര്‍ജ്ജനിച്ചു.

അടുത്തു നിന്നകലെ നോക്കുമ്പോള്‍
കൂരിരുട്ടില്‍ മിന്നാമിന്നിക്കൂട്ടങള്‍, പോല്‍.
നക്ഷത്ര കുടുംബങള്‍!

അകലെനിന്നടുത്തു കണ്ടപ്പോള്‍
ഭൂമിയൊരു ഗോളമായ് കണ്ടു.
ഭൂമിയില്‍ കുന്നും കുഴികളും
ജലവും ജന്തുക്കളും കണ്ടു.

അടുത്തുനിന്നകലെയകലെ നോക്കുമ്പോള്‍
വേറെയും ഭൂമികള്‍ കണ്ടു.
ആകെയും തമസ്സെന്നു കണ്ടു.
ഏവരും ഇരുട്ടാല്‍ തപ്പുന്ന കണ്ടു.!

Sunday, September 2, 2012

വാനമ്പാടികള്‍

ബി ഷിഹാബ്

മാനത്തു വാനമ്പാടികള്‍
വന്നു നിറയുമ്പോഴാണ്‌
ദൈവത്തിന്റെ കരവിരുതില്‍ ഞാന്‍
വിസ്മയിച്ചു പോകാറുള്ളത്!

ഉയരെയുയരെ പറക്കുന്നവര്‍,
അര്ത്ഥ സംമ്പുഷ്ടം പാടുന്നവര്‍.

പകിട്ടേറിയ പക്ഷിക്കൂട്ടം
മാലാഖമാരുടെ പ്രഭാവലയം.

കൂടുവിട്ടവര്‍ മാനത്തു പറക്കുമ്പോള്‍
കൂടുകെട്ടുന്നതെന്‍ നെഞ്ചില്‍.

കര്‍മ്മത്തിന്റെ സുവര്ണ്ണ പര്‍വ്വത്തില്‍
ദേശാടനം വിനോദത്തിനല്ല!

ഓര്‍മ്മയില്‍ കാരണവര്‍ക്ക് സാന്ത്വനം
കണ്ടാല്‍ കുട്ടികള്‍ക്ക് കൌതുകം

യുവാക്കള്‍ക്കഭിനിവേശം;
യുവതികള്‍ക്ക് കൂടപ്പിറപ്പ്.

ആര്‍ത്തി കൊടുംവെയില്‍
വനവും, വാനവും പങ്കുവയ്ക്കുമ്പോള്‍
വംശനാശം വരുന്നതാര്‍ക്കൊക്കെ?

നദി നശിച്ച നാട്ടില്‍
കൃഷിയുപേക്ഷിച്ച മണ്ണില്‍
വാനമ്പാടികളെവിടെ കൂടുകൂട്ടും ?

ആര്‍ത്തി ഭൂതം താഴെകണ്ണുരുട്ടുമ്പോള്‍
വാനമ്പാടികളെവിടെ കൂടുക്കൂട്ടും?

എങ്കിലും കുന്നുകളിന്‍ മേല്‍ പറക്കുന്നവര്‍
ഭൂമിയിലെ ദുര്‍ഭൂതങളെ ഭയക്കില്ലിനിമേല്‍!

ഏതുമനസ്സിലും കൂടുക്കൂട്ടുന്നവര്‍
മേലെ മാനത്തു നിര്‍ഭയം പറക്കുമിനി!

Thursday, August 2, 2012

തണല്‍ മരങ്ങള്‍

ബി.ഷിഹാബ്

വിളകാക്കുവാന്‍ തീര്‍ത്ത വേലികള്‍ തന്നെ
വിളവ് തിന്നുന്നത് കണ്ടുവോ? നീ.

തണലേകുവാന്‍ നട്ട തണല്‍മരങ്ങള്‍ സ്വയം
ഇലപൊഴിച്ച് ദാരുവായി.

ഇലപൊഴിക്കാത്ത മരങ്ങളില്‍ കാക്ക കൂടു കൂട്ടി.
തണല്‍തേടി വരുവോരുടെ തലയില്‍ കാഷ്ഠിച്ചു.
രാജവീഥിയ്ക്കിരുപുറവും
പാഴ്മരങ്ങളുടെ പടയാണ്‌.

ആലുമാഞ്ഞിലിയുമില്ല
പ്ലാവും, മാവും തേനുലാവുന്ന വരിക്കകളെങ്ങുമില്ല!

നാം നട്ടുവളര്‍ത്തുന്നതോ? വിവിധ നേരങ്ങളില്‍
വിവിധ നിറങ്ങള്‍ കാട്ടുന്ന പാഴ്മരങ്ങളെ!

പാതയോരങ്ങളിലെത്തിപ്പെട്ടാല്‍
പാഴ്മരങ്ങളുടെ വിത്തില്‍ ചവുട്ടി വഴുക്കി വീഴാം.

വിപ്ലവകവിയുടെ പ്രതിമയില്‍
കാക്ക കാഷ്ഠിച്ചു പറന്നു പോയി.
കാക്ക കാഷ്ഠിച്ച് കാഷ്ഠിച്ച്
ഗാന്ധി പ്രതിമയ്ക്ക്
മുഖം നഷ്ടമായി.

രാജപാതയില്‍ നിന്നാല്‍ കൊട്ടാരമൊരു കാട്ടിലാണെന്നു തോന്നും
കാടുമൊരു നാട്
കാട്ടിലെ നിയമങ്ങളില്‍ കടുത്ത നീതിയുണ്ടല്ലൊ?
കൊട്ടാരം കഴിഞ്ഞാല്‍, കാണാന്‍ ചേലൊത്ത,
കാടുനാടുമല്ലാത്ത, കഥയൊട്ടുമില്ലാത്ത
പാഴ്മരങ്ങളുടെ വിചിത്രദേശങ്ങള്‍ കാണാം.

Monday, July 2, 2012

തണല്‍ മരങ്ങള്‍



 ബി.ഷിഹാബ്  

വിളകാക്കുവാന്‍ തീര്‍ത്ത വേലികള്‍ തന്നെ
വിളവ് തിന്നുന്നത് കണ്ടുവോ? നീ.

തണലേകുവാന്‍ നട്ട തണല്‍മരങ്ങള്‍ സ്വയം
ഇലപൊഴിച്ച് ദാരുവായി.

ഇലപൊഴിക്കാത്ത മരങ്ങളില്‍ കാക്ക കൂടു കൂട്ടി.
തണല്‍തേടി വരുവോരുടെ തലയില്‍ കാഷ്ഠിച്ചു.
രാജവീഥിയ്ക്കിരുപുറവും
പാഴ്മരങ്ങളുടെ പടയാണ്‌.

ആലുമാഞ്ഞിലിയുമില്ല
പ്ലാവും, മാവും തേനുലാവുന്ന വരിക്കകളെങ്ങുമില്ല!

നാം നട്ടുവളര്‍ത്തുന്നതോ? വിവിധ നേരങ്ങളില്‍
വിവിധ നിറങ്ങള്‍ കാട്ടുന്ന പാഴ്മരങ്ങളെ!

പാതയോരങ്ങളിലെത്തിപ്പെട്ടാല്‍
പാഴ്മരങ്ങളുടെ വിത്തില്‍ ചവുട്ടി വഴുക്കി വീഴാം.

വിപ്ലവകവിയുടെ പ്രതിമയില്‍
കാക്ക കാഷ്ഠിച്ചു പറന്നു പോയി.
കാക്ക കാഷ്ഠിച്ച് കാഷ്ഠിച്ച്
ഗാന്ധി പ്രതിമയ്ക്ക്
മുഖം നഷ്ടമായി.

രാജപാതയില്‍ നിന്നാല്‍ കൊട്ടാരമൊരു കാട്ടിലാണെന്നു തോന്നും
കാടുമൊരു നാട്
കാട്ടിലെ നിയമങ്ങളില്‍ കടുത്ത നീതിയുണ്ടല്ലൊ?
കൊട്ടാരം കഴിഞ്ഞാല്‍, കാണാന്‍ ചേലൊത്ത,
കാടുനാടുമല്ലാത്ത, കഥയൊട്ടുമില്ലാത്ത
പാഴ്മരങ്ങളുടെ വിചിത്രദേശങ്ങള്‍ കാണാം.


Thursday, May 3, 2012

മരം

ബി.ഷിഹാബ്

"കരി" തിന്ന്
പ്രാണന്‍ ചുരത്തുമ്പോള്‍

അശുദ്ധം കുടിച്ച്
ശുദ്ധം ശേഖരിയ്ക്കുമ്പോള്‍

വെയിലേറ്റേവര്‍ക്കും
തണലേകുമ്പോള്‍

ചവര്‍ കടഞമൃത്
വേര്‍തിരിക്കുമ്പോള്‍

ആവാസവ്യവസ്ഥയില്‍
അടിക്കല്ലാകുന്നു നീ.

ബി.ഷിഹാബ്

Wednesday, April 4, 2012

പൊന്‍മുടി യാത്ര


ബി.ഷിഹാബ്


കല്ലാറില്‍ നിന്നുമെത്ര നാഴികക്കല്ലുകള്‍?

ഘോരവനം തുടങുന്നത് കല്ലാര്‍ കഴിഞാണ്.

ഇരുപത്തിയാറു ഹെയര്‍പിന്‍ വളവുകള്‍

നോക്കിയാല്‍ തലകറങുന്നയഗാധ ഗര്‍ത്തങള്‍!

ആരെയും ഭയപ്പെടുത്തുന്ന ആത്മഹത്യാമുനബുകള്‍!

ഏത് നിമിഷവും കൂറ്റന്‍ പാറകള്‍
മുന്നില്‍ പതിക്കാം.

യാത്രയ്ക്കു നിത്യവിരാമമായ് പാറയുരുണ്ട്

തലയില്‍ വീണ സംഭവങളുമുണ്ട്

ആത്മഹത്യ മുനബുകള്‍ക്കപ്പുറത്ത്

പതിനെട്ടക്ഷൌഹിണികള്‍ പരസ്പരം വെട്ടി മരിച്ച

കുരുക്ഷേത്ര ശൂന്യത നിവര്‍ന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍

കൂറ്റന്‍ കാട്ടാനകള്‍ നിഷ്കരുണം കുത്തിപ്പിളര്‍ന്നിട്ട

ഇടതൂര്‍ന്ന ഈറക്കടുകള്‍.

യാത്ര ദുഷ്കരവും ദുര്‍ഘടവുമാണെങ്കിലും

പൊന്‍മുടിയുടെ വശ്യസൌന്ദര്യവും, ഡിയര്‍ പാര്‍ക്കും

കുളിരുകോരുന്ന കാലാവസ്ഥയും

തുള്ളിച്ചാടി കുണുങിയോടുന്ന പൊന്‍മുടിപ്പുഴയും

കുഞനുജത്തി പൂന്തേനരുവിയും

സദാമാടി വിളിച്ചുകൊണ്ടിരിക്കും.

ചീവീടിന്‍ ഗാനപ്രപന്‍ചംകൊണ്ട് മുഖരിതമായ

ഗോള്‍ഡന്‍ വാലികള്‍

കണ്ണീരിന്റെ നൈര്‍മല്യവുമായൊഴുകിയെത്തുന്ന

ദാഹമകറ്റുന്ന ജലധാരകള്‍.

വെളുപ്പനും, കറുപ്പനും കാപ്പിരിയും

സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്

തമിഴനും, തെലുങ്കനും, കാശ്മീരിയും

സൂര്യനും, ചന്ദ്രനും

രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ

ജീവിതയാത്രപോലെ പൊന്‍മുടിയാത്ര

Wednesday, February 29, 2012

ഞാന്‍ കണ്ടത്


ബി.ഷിഹാബ്


വനപര്‍വ്വത്തിലെ കുയില്‍ പറഞു.
ഭൂമിയ്ക്കെന്ത് പച്ചപ്പ്?
മാന്തളിര്‍ മനോഹരം, രുചികരം!

ഓട്ടപന്തയങളില്‍ മുയല്‍ പകച്ചു നിന്നു!
ആമ സകൌതുകം നീന്തി തുടിച്ചു.

മാനത്തു സൂര്യന്‍ കത്തിജ്വലിച്ചു.
മാനും, മാനവും, പുഴയില്‍ പുനര്‍ജ്ജനിച്ചു.

അടുത്തു നിന്നകലെ നോക്കുമ്പോള്‍
കൂരിരുട്ടില്‍ മിന്നാമിന്നിക്കൂട്ടങള്‍, പോല്‍.
നക്ഷത്ര കുടുംബങള്‍!

അകലെനിന്നടുത്തു കണ്ടപ്പോള്‍
ഭൂമിയൊരു ഗോളമായ് കണ്ടു.
ഭൂമിയില്‍ കുന്നും കുഴികളും
ജലവും ജന്തുക്കളും കണ്ടു.

അടുത്തുനിന്നകലെയകലെ നോക്കുമ്പോള്‍
വേറെയും ഭൂമികള്‍ കണ്ടു.
ആകെയും തമസ്സെന്നു കണ്ടു.
ഏവരും ഇരുട്ടാല്‍ തപ്പുന്ന കണ്ടു.!

Wednesday, February 1, 2012

കാലൊടിഞ കിളി


ബി.ഷിഹാബ്

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.

Saturday, December 31, 2011

കാലൊടിഞ കിളി



ബി.ഷിഹാബ്

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.




Thursday, December 1, 2011

കാക്കയുടെ വീട്


ബി.ഷിഹാബ്

കാക്കയൊരു വീട് വയ്ക്കാന്‍
മുന്നിലൊരുവഴിയും തെളിയാതെ മിഴിച്ചിരുന്നു
പാവം തളര്‍ന്നിരുന്നു!

ഉയരത്തിലൊരുമരമന്വേഷിച്ചു നടന്നു.
തറയില്‍ പറന്നിരുന്നു കരഞു.

പശുവിന്റെ മുതുകിലും
മണ്‍കലത്തിന്റെ വക്കിലും
മാറിമാറിയിരുന്നു വലഞു.

ഫലവൃക്ഷങളന്വേഷിച്ചു നടന്നു
പലവട്ടം പറന്നു തളര്‍ന്നു

ചുള്ളിക്കമ്പുകള്‍, കമ്പിതുണ്ടുകള്‍
ചകിരിതോലുകള്‍
ഒക്കെ തേടിനടന്നു
നിരാശയില്‍ വീണു.

മരമന്വേഷിച്ചുനടന്നവസാനം
കറണ്ടു തൂണില്‍ കയറിയിരുന്നു.

ചുള്ളിയെടുക്കാന്‍ കൊത്തിയ മണലില്‍
വെള്ളിപോയൊരു ചുണ്ടും കൊണ്ട് പറക്കെ
ചിന്തിച്ചേ പോയ് പാവം കാക്ക
ഇനിയെങനെ തിന്നും
പൊള്ളിയ ചുണ്ടാല്‍




Friday, September 30, 2011

ഹസീന



ബി.ഷിഹാബ്


സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്‌നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്‌സരങള്‍ കാത്തിരിയ്ക്കാം

സഖി
ഹസീന
നമ്മളൊന്നാണ്‌
നീ എന്റെ സ്വതന്ത്രമാണ്‌
ചണമില്ലുകളിലെ ചൈതന്യമാണ്‌
മനസ്സിലെ തുടിപ്പാണ്‌
ബ്രഹ്മപുത്രയുടെ ആഴമാണ്‌
ഹിമവന്റെ ഔന്നത്യമാണ്‌
ടാഗോറിന്റെ കവിതയാണ്‌
സ്വപ്നലോകത്തിലെ രാജ്ഞിയാണ്‌
എന്റെ പിതാവിന്റെ പുത്രിയാണ്‌

സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്‌
പടയില്‍ സേനാപതിയാണ്‌
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്‌
രാവില്‍ ശുക്രതാരയാണ്‌
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്‌

സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ

സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്‌
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍