Followers

Showing posts with label 22. Show all posts
Showing posts with label 22. Show all posts

Tuesday, March 4, 2014

പാവക്കൂത്ത്-

     

ഇന്ദിരാബാലൻ


ചലിക്കുന്നു പാവകളോരോന്നും 
സൂത്രധാരൻ കൊരുത്തൊരീ ചരടിലായ് 
ഇഴഞ്ഞുനീങ്ങുന്നിവർ തൻ രാവുകളും 
നനഞ്ഞ ശീലപോലിരുളിൽ മുങ്ങുന്നു നിശ്വാസവും.

. കഥയറിയാതെയല്ലയോ ചമയങ്ങളണിവതും
 പരകായങ്ങളായിയേറെ നടന്മാരും 
കൂടുവിട്ടു കൂടുമാറി കാണികളുമീ രംഗവീഥിയിൽ 
നിഴൽപ്പാവക്കൂത്തുകൾ കാൺമതിന്നായ്...

 നിലാവു പെയ്ത മുഖങ്ങളുമഴിഞ്ഞു വീഴുന്നുയീ- 
സൂത്രധാരനൊരുക്കിയ വാരിക്കുഴികളിൽ 
അലക്കിവെളുപ്പിക്കുവാൻ നോക്കി പല കല്ലിലും 
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ

 സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയോ 
സൂത്രധാരനാമീ കുശവൻ കുടങ്ങൾ തീർക്കുന്നതും
 വെന്തുനീറിപ്പുകയുന്നോരടുപ്പു പോൽ 
ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും 

നിഴലുപോലുമന്യമാകുന്നൊരീ വേളയിൽ
 പ്രതിരോധഭാഷ്യം മുഴക്കി പാവകൾ 
നിലച്ചു നിഴൽപ്പാവക്കൂത്തുകളും 
അണഞ്ഞു ,ജ്വലിക്കും ദീപനാളങ്ങളും 

പാവകൾ തൻ ചലനഭേദം കണ്ടു 
ഭയക്കുന്നുവോയീ സൂത്രധാരൻ 
ഏറെയായാൽ തിരിഞ്ഞെതിർക്കും 
ഏതു സാധുജീവി തൻ കരങ്ങളുമെന്നറിവീലെ?

 കൊലവിളി മുഴക്കി ചുവടുകൾ വെച്ചു 
സൂത്രധാരൻ തൻ ശിരസ്സറുത്തു പാവകൾ 
കത്തീ പടുതിരിനാളങ്ങൾ രംഗമണ്ഡപത്തിൽ
 ആടി വീണു,ഒരു ജീവിതത്തിൻ യവനികയും

 അശാന്തി തൻ കരുക്കൾ നീക്കി 
കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
 ഒടുക്കയവരെ ധർമ്മത്തിൻ വാൾത്തലയാൽ
 ശുദ്ധികലശം ചെയ്തു പുണ്യമാക്കുകീ ലോകത്തേയും........!

Thursday, January 2, 2014

കണ്ണുകളുടെ ദേശീയതയില്‍

എം.കെ.ഹരികുമാർ

ഏറ്റവും അദൃശ്യമായ
ഒരു കാഴ്ച ഏതു പൂവിലുമുണ്ട്‌.
ഒരു വസ്ത്രം മാറുന്നപോലെ നമ്മെ
പുതിയതാക്കാന്‍
ആ അദൃശ്യതയ്ക്ക്‌ കഴിയും.
എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍
നമ്മള്‍ പൂവിനെ
ഒരു വലിയ ആര്‍ത്ഥിക ലോകത്തിന്‍റെ
സൂചകമാക്കി
കണ്ണും നട്ടിരിക്കുന്നു

Thursday, October 31, 2013

Home



                                    
      
Salomi john valsen
 
We all live in a house---
Which has no breath and life..
The walls are wide and coloourful
Yet they seem moribund..
We named it our rooms,
And I call it as the tavern of sorrows
It has four ends-vivid shapes..
Rectangular , square and hexoganal.
Yes we made it for us,,in our own choice.
Because we all simply in love with this arid nest.
Yes we are in love,,,love with this lifeless snobbish thing.
Which has no life ..without our laughter and sighs..
Whispers and secret but hot tears.
Poor being,,the house..how pathetic,,,
It cannot survive without us..until it being a debri.
We hide our identity in the inner force..
Under the surveilance of an unseen entity..
We live like an intruder who tries to tresspasses
The forbidden line of control.{ LOC }
Like a coward we shut the door with great fear..
Always finds an unfind shadow is behind us.
We live like a haunted and wanted suspect.
Yes ,why we shut the door and sit inside…
We really dwell in fearful fear..
Fears every one and every thing on our wayward life
Because we have to and we love to live…
Till eternity., through the sufferings…
Which is habitual and we don’t want to
Dig the nuggets of reasons,,
Our reasoning is a broken windo pane.
It is there ,,for us ,to maintain our house
The much loved  and abandoned one…
Our house which we ourselves refuses to
Make it as a home………

Sunday, September 29, 2013

sunny

sunny thayankari

Friday, August 2, 2013

രണ്ടു കവിതകള്‍

പി എ അനീഷ്

1)കാവ്

സൂക്ഷിക്കുന്നുണ്ട്
ഓര്‍മകളിലിന്നും
മരങ്ങളിടതൂര്‍ന്ന
ഒരു വനശകലം

ചുളിഞ്ഞ തൊലിപോലെ
തൂങ്ങിയ വേടുകള്‍ക്കിടയില്‍
ഒളിച്ചിരിപ്പുണ്ടാകും
ദാഹിക്കുന്ന കണ്ണുകള്‍
ഉച്ചക്കാറ്റിന്റെ ചുഴലിയില്‍
കൂട്ടമായ് ചിറകടിച്ചുയര്‍ന്ന്
അദൃശ്യമായ എന്തിന്റെയോ
സാന്നിധ്യമുണ്ടെന്നു ഭയപ്പെടുത്തും
കരിയിലകള്‍
തിരി വയ്ക്കാന്‍ മറന്ന്
എണ്ണ വറ്റിപ്പോയ
കല്‍വിളക്കുകള്‍ക്കരികില്‍
മഴയത്തും വെയിലത്തും
ഫണം വിടര്‍ത്തിയ മൂകത
കണ്ണുകാണാത്ത പകലിന്റെ കൊമ്പില്‍
തലകീഴായ് തൂങ്ങുന്ന
പേക്കിനാവുകള്‍
പായലുമൂടിയ
ജലത്തിന്റെ വിളളലുകളില്‍
കുമിളകളായ് പൊന്തുന്ന
തോന്നലുകള്‍
ഒന്നുമില്ലായ്മയുടെ
കൂണുകള്‍ മുളച്ച
വെയില്‍ത്തെരുവുകള്‍ കടന്ന്
ഉഷ്ണക്കാറ്റിന്‍ ചുവട്ടിലിരിക്കുമ്പോള്‍
അടയുന്ന കണ്‍പോളകളില്‍
തെളിയുന്നു
അരണ്ട വെളിച്ചത്തിന്റെ
ആ ദ്വീപ്

അവിടെ നിന്നുളള മടക്കങ്ങളില്‍
എന്റെ കൈകളിലുണ്ടാകും
ചുരുട്ടിപ്പിടിച്ച
ഒരു തുണ്ട്
വയല്‍
2)തണുപ്പിനോട്

എടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്

ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്

എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

Sunday, June 2, 2013

ഉൺമ

ശ്രീദേവിനായർ

പിരിയുവാനാവാത്ത നൊമ്പരപ്പാടത്തെ
പാതയോരത്തു ഞാൻ വിത്തു പാകി
വിത്തു മുളച്ചുള്ളിലുണ്ടായ പൂച്ചെടി
തുമ്പിൽ ഞാനെന്നുടെയുൺമ കണ്ടു
ജന്മങ്ങൾ കണ്ടൊരു നൻമ തൻ പൂക്കളിൽ
ജന്മജന്മാന്തരം കണ്ടെടുത്തു
ആയിരം രാവുകൾ കാതോർത്തിരുന്നിട്ടും
പൂങ്കുയിൽ നാദം ഞാൻ കേട്ടതില്ല

Saturday, March 2, 2013

രണ്ടു കവിതകള്‍


ശ്രീദേവിനായര്‍


ശൂന്യത



പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്

മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്.

ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്

സ്വഭാവംചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.



മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ

പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!


നമ്മള്‍ ശൂന്യരാണ്.

ആരോടും സ്നേഹമില്ലാത്തവര്‍.

ജനിതകമായും നമ്മള്‍ ശൂന്യരാണ്!


ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്

നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.

വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്

അവ സംവാദത്തിനോ,വിവാദത്തിനോ

ഒരുമ്പെടുന്നത്!


എന്നാല്‍ നമ്മള്‍;

അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിയ്ക്കും.


(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍

സംഗീതത്തിന്റെയും,പ്രേമത്തിന്റെയും

സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍

കഴിയുന്ന നമ്മള്‍ എത്ര ശൂന്യര്‍!
മൺകുടിൽ

ഒരഗ്നിസ്ഫുംല്ലിംഗമെന്നധരത്തിൽ വീശി
ചുടുനെടുവീർപ്പുകളെന്നിലെത്തി
അതിനു‍ള്ളിലെന്തോ പദം തെറ്റിനിന്നു
മറ്റൊരു ജ്വാല പോലായി പിന്നെ

നിനക്കാതെ വന്നൊരു നീലവെളിച്ചത്തിൽ
കത്തുന്ന കനലിനു ജ്വാലയായി
താപം നിറച്ചൊരു തപമെന്നു‍ള്ളിലായ്‌
താനെയണയാത്തൊരഗ്നിയായി

രോമകൂപങ്ങളായിരം വട്ടമെൻ
പേർ ചൊല്ലിയുണർത്തിടുമ്പോള്‍
രോമാഞ്ചമില്ലെന്റെയുള്ളിലായോർമ്മകൾ
താപത്തിൽ നീറുമൊരു ഓർമ്മയായി

ദുഃഖത്തിന്നോരത്തു ഞാൻ ചാരിനിന്നൊരു
മൺകുടിലിനും ചോരവാർത്തു
പഴയോല മേഞ്ഞോരാകെട്ടിനകം നിത്യം
കണ്ണീർ മഴയിൽ കുതിർന്നു നിന്നു

Thursday, January 3, 2013

രാംലീല

ടി.ജെ.വർക്കി
ബാല്യത്തെ
മുറ്റത്തും വരാന്തയിലും
അമ്മയുടെ
പൊന്നുമ്മ മടിയിലും
വിതറിയിട്ടു...

കൌമാരത്തെ
തൊടിയില്‍
ഓന്തുകള്‍ പായും
കരിയിലപ്പാട്ടിനും
മാചുവട്ടിലും
പേരചുവട്ടിലും
അണ്ണാറക്കണ്ണന്
കൂട്ടിനും വിട്ടു...

(കാല്‍വയ്പുകള്‍ തോറും
അമ്മ
ഓടിവന്നുനിറയും..
പതുക്കെ...സൂക്ഷിച്ച്...
എന്നൊക്കെ
പെയ്തു പെയ്തു നില്‍ക്കും...)

പാവം യൌവ്വനത്തെയൊ
പൊള്ളുന്ന
പഞ്ചാരമണലില്‍
വെയിലിലേക്ക്
നീട്ടിവിരിച്ചിട്ട്
കാറ്റിനും കോളിനും വിട്ടു....

വാര്‍ദ്ധക്യം
അത്
ആകാശത്തിന്റെ
ഒറ്റയിലയില്‍ പൊതിഞ്ഞെടുത്ത്
രാംലീല കണ്ടുമടങ്ങും വഴി
ആല്‍ച്ചുവട്ടില്‍
മറന്നു വയ്ക്കുകയായിരുന്നു......