Followers

Showing posts with label prem krishna. Show all posts
Showing posts with label prem krishna. Show all posts

Tuesday, March 4, 2014

ചെടികളെ കാണുമ്പോള്‍

പ്രേം കൃഷ്ണ

ചെടികളെ കാണുമ്പോള്‍ 
ഇലകളില്‍ കാമാമില്ലാത്ത 
ഞെരമ്പുകള്‍ കാണുന്നു ..
കാറ്റില്‍ തലയാടും ഇലച്ചാര്‍ത്തുകളില്‍ 
കാണാക്കാറ്റിന്റെ അപാരതകള്‍ അറിയുന്നു ..

ഉടല്‍ ,
നോക്കുന്നവര്‍ക്ക്  സ്വന്തമെന്നു തോന്നും 
പക്ഷെ പിടി തരാത്ത അതിന്റെ പച്ച എത്ര അകലെയാണ് ..


ചെടികളുടെ വേരുകള്‍ പുറം ലോകത്തെ കാണാത്തതല്ല,
പുറത്തുള്ളവര്‍ വേരുകളെ അറിയാതതാണ് ..

വാടിയ പൂക്കളില്‍ കാണാം 
നഷ്ടപെട്ടവരുടെ കണ്ണുകള്‍ ..

ജനിച്ചവരേയും മരിച്ചവരെയും ഒരുപോലെ സ്പര്‍ശിച്ച ചെടികളെ ...
ഇലകളിലെ ശ്വാസം അവരെ ജീവിപ്പിച്ചിടും..
വേരുകളിലെ ജീവന്‍ അവരുടെ മൃത്യുവിനെ സ്പര്‍ശിച്ചിട്ടും
പലരും  നിങ്ങള്‍ അറിയാതെ പോകുന്നത് 

കണ്ണുകളില്‍ ചെടികളും പൂക്കളും വിടരാത്തതു കൊണ്ടാണ് ...................

Friday, August 2, 2013

കവിതകൾ

 പ്രേംകൃഷ്ണ
1.മുള്ളുമനുഷ്യർ

നീയും ഞാനുമെന്നും
ഒരിലയുടെ
അകപുറങ്ങളെന്ന് .
എപ്പോഴും ഇറുത്ത്
വേദനിപ്പിച്ച് പറയും
ഇല വീണത്ര കുറ്റം മുള്ളിനില്ലെന്ന് .
പക്ഷെ കുറ്റവും ശിക്ഷയും 
എന്തെന്നറിയാത്ത
ഇലയും മുള്ളും
പണ്ടേ അറിഞ്ഞിട്ടുണ്ട്
ഏതോ ആലയിൽ രാകപ്പെടുന്ന
മൂർച്ചകളെ......


നിഗൂഡപുഷ്പം
നമ്മൾ ,
മൌനമെന്ന് ധരിക്കുന്ന നിശബ്ദതയും
വിസ്ഫോടനമെന്നു കരുതുന്ന ഭയങ്കര ശബ്ദവും
രണ്ട് വലിയ വിഡ്ഢിത്തരങ്ങളല്ലെ?
ഒരു പൂവ് വിരിയുന്ന
മൌന സൌന്ദര്യത്തിലുണ്ട്
മഹാവിസ്ഫോടനസത്യം .
കോഴി കൊക്കുന്ന ശബ്ദത്തിന്
തൊട്ടു മുന്നിലെ അഗാധതയിലാണ്
മൌനത്തിന്റെ ഗാഡസ്മിതം .
ഒരു ടെലിവിഷനിൽ ഇല്ലാത്തതും -
മൌന വിസ്ഫോടനങ്ങളുടെ
അപാര സാധ്യതകൾ .
അറിയും നാട്യങ്ങൾ
കണ്ടറിയാത്ത ഭാവങ്ങൾ .
മനുഷ്യൻ ഇത്രയധികം
വ്യർഥഭാഷണങ്ങളുരുവിടും കാലത്ത്, 
ജീവിതമെന്ന മനോഹര സത്യം
അവനിൽ നിന്നും അടർന്നിതാ
അതി വിചിത്രരീതികളിൽ
പരസ്പ്പരം നായാടുന്ന അവനെ നോക്കി
ഒരു മൌനത്തിൻ പ്രകാശപുഷ്പവും ചൂടി
നിഗൂഡമായി ചിരിച്ചു നില്ക്കുന്നു .
നമ്മിലുമുണ്ട്
അതേ മൌനവിസ്ഫോടനങ്ങളുടെ മഹാപുഷ്പം ,
പക്ഷെ നമുക്കിന്ന്
മൌനമെന്നതൊരു വെറും നിശബ്ദതയും
വിസ്ഫോടനമൊരുഭയങ്കര ശബ്ദവും മാത്രം !




അനന്തം

ഇന്ന് നാം കാണുമീ
മഴ പെയ്യും മരങ്ങളിൽ
എത്ര ദേശത്തിൻ കിളികൾ
നനഞ്ഞ തൂവൽ പൊഴിച്ചു.

ഇന്ന് നാം കാണുമീ
നഗരഗ്രാമ വീഥികളിൽ
എത്ര യുഗപ്പക്ഷികൾ
പറന്നു ചിറകടിച്ചു .

ഇന്ന് നാം കാണുമീ
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച,
ഏതനന്ത വിചാരങ്ങൾ......

ഒളിക്ക്യാമറ അഥവാ വെളിച്ചത്തിൻ കവചം .
ഒരു ക്യാമറയിൽ അഹങ്കരിക്കുന്നവർക്ക് -
നിങ്ങളൊരു വംശാവലിയുടെ
തുടര്ക്ക്യാമറ മാത്രം . 
പിറന്നു വീഴുന്ന ഓരോ ജന്മത്തിനും
ആട് /കോഴി / മരം
എന്നിങ്ങനെയുള്ള സകല ചിത്രങ്ങളും
മുറ തെറ്റാതെ പകർത്തി നൽകുന്നൊരു തുടർക്ക്യാമറ .
പക്ഷെ കല്ലിനെ പകർത്തി കൊടുക്കുന്നത്
കല്ലെടുക്കാതിരിക്കാനുള്ള നിഗൂഡ തന്ത്രം ചൊല്ലിയാണ് .
സ്സർവ്വശൂന്യതകളിലുമുണ്ട്
നീ കാണാത്ത ഒരൊളിക്ക്യാമറ .
പക്ഷെ പതുങ്ങലിന്റെയും
പരദൂഷണത്തിന്റെയും
ജീർണ സ്വഭാവമില്ലാത്ത 
പരമമായ ഒന്നാണത് .
യുഗങ്ങളായി / അസ്ഥികൂടങ്ങളായി
രേഖപ്പെടുത്തി തരുന്നത്,
ആദ്യവേട്ടക്ക് പ്രേരണ തന്നത് ,
ആദ്യ അക്ഷരത്തിന് പ്രചോദനമരുളിയത്,
നീ കാണാത്ത എന്നാൽ നിന്നിലുമുള്ള
ആ ഒളിക്ക്യാമറയാണ് .
ആ കണ്ണിന്റെ തെളിച്ചം ഇരുളിലാണ് ,
അത് നിങ്ങൾ കാണാത്ത കറുപ്പിന്റെ വെളുപ്പ്‌ ,
അല്ലെങ്കിൽ വെളിച്ചത്തിന്റെ കവചം ....


എന്റെ കത്ത്

എന്റെ ഹൃദയത്തിലൊരു കത്തുണ്ട് ,
എന്നേ എഴുതി പൂർത്തിയായത് .
പക്ഷെ കടലാസ്സിൽ പകര്ത്തി
തപാൽ വഴി അയക്കപ്പെട്ട് ,
മൊബയിലിൽ ടൈപ്പ് ചെയ്ത്
എസ് എം എസ് ആക്കപ്പെട്ട്
ഒരേ ഒരാൾ മാത്രമറിയേണ്ടുന്ന
വെറുമൊരു ഒന്നല്ല
അതെന്ന വ്യക്തമായ ധാരണയാൽ
ഞാനതിനെ കത്തുന്നൊരു കത്തായി തന്നെ
ഉള്ളിൽ കരുതുന്നു.

കണ്ണ്
"പൈതൃക സംരക്ഷകർ "
എന്ന നാമം ചാർത്തപ്പെട്ടൊരു
ശംഖുരൂപം കയ്യിൽ കിട്ടി .
കൌതുകം പൂണ്ടുതാനാഞ്ഞു ,
മാഹാഭാഗ്യം
കണ്ണുള്ളത് കൊണ്ടറിഞ്ഞു
" ശംഖല്ലത് ശംഖുവരയൻ ".
ചിത്തം

മഹാനഗരത്തിലെ വഴിവക്കിൽ
മരിച്ചു കിടന്ന അജ്ഞാതന്റെ
ബാഗിൽ നിന്നും തെറിച്ചു വീണ കണ്ണാടി
മരണ റിപ്പോ ർട്ടെഴുതിയ
പോലീസു കാരനിലുണർന്ന ഒരജ്ഞാത കൗതുകത്താൽ
അയാൾക്കൊപ്പം വീട്ടിലേക്ക് ചലിച്ചു .
സ്വയം മറന്ന്
അതിലേക്കു തന്നെ നോക്കിയിരിക്കെ
കണ്ണാടിയുടെ കണ്ണുകൾ
അവന്റെ പ്രതിബിംബം മായ്ച്ച്
മറ്റൊരു ചിത്രം വരച്ചു തുടങ്ങി.
അകലെ അകലെയായൊരു ഗ്രാമം
ഓർമ്മകളിൽ വിറങ്ങലിച്ചു .
അവിടെ കാത്തിരിപ്പുകളുടെ നിഴലുകളുറങ്ങുന്ന
ഊദുവഴിയിലെ കാവ്
സാന്ധ്യ ദീപങ്ങൾ തെളിച്ച് ,
ഒരു മടങ്ങി വരവും കാത്ത് കൈകൂപ്പി നിൽക്കുന്നു.

ഓർമ്മകളുടെ പാടവക്കത്തതാ
കൂട്ടുകാർ കോർത്ത്‌ വയ്ക്കുന്നു
അവനില്ലാത്ത സായന്തനങ്ങളിലേക്ക്
പാടാത്ത പാട്ടുകളുടെ ബാഷ്പമാലകൾ .
ഉമ്മറത്തിരുന്നു മുത്തശി
കണ്ണുനീർ വാർത്ത് മൊഴിഞ്ഞ
പൂതപാട്ടിന്റെ മുറിഞ്ഞ ഈണം
അവൻ പിച്ച വച്ച തൊടിയിൽ
അവനെ തേടി കരയുന്നു .
വരാനിരിക്കുന്ന പ്രളയമറിയാതെയമ്മ
വരണ്ട വരിക്കപ്ലാവിലിരുന്നു
വിരുന്നു വിളിക്കുന്ന കാക്കയെ പ്രണയിക്കുന്നു .
മരക്കൊമ്പിലൊപ്പമിരുന്ന കുഞ്ഞിനോട്
ദീർഘദർശിയായ കാക്ക
ഒരു കർക്കടകബലിയുടെ കഥ പറയുന്നു .
ഇപ്പോൾ കണ്ണാടിയിലൊരു കണ്‍മുത്തടരുന്നു ,
അത് ചിതറുന്നു .......
കടലാകുന്നു .......

അദൃശ്യനാമം

തൂക്കുമരം എന്നത് വെറുമൊരു നാമമല്ല.
തോക്ക് എന്നത് കുട്ടികൾ കാണുന്നത് പോൽ
ഒരാശ്ചര്യ ചിഹ്ന്നവുമല്ല!
അടുക്കളയിലും ഉപയോഗിക്കപ്പെടുന്നത്
എന്നാ ലാളിത്യമുന്ടെങ്കിലും
"കത്തി" എന്ന നാമം
ഓരോ തോന്നലുകൾക്കനുസരിച്ചു മൂര്ച്ച കൂട്ടപ്പെടുന്നു .

ഹൃദയം / നാവ്
എന്നീ നിത്യഹരിതനാമങ്ങൾ
കണ്ണടച്ച് ഇരുട്ടാക്കുക
എന്ന കിരാത ദർശനതാൽ
ഓരോ ആയുധങ്ങളിലൂടെയും
നാമാവശേഷമാക്കപ്പെടുന്നെപ്പോഴും .

നശിപ്പിക്കപ്പെട്ട പൂന്തോട്ടങ്ങളാണ്
ഓരോ പൈത്രുകങ്ങളും,
പക്ഷെ മരിക്കാത്തവയാണ്
അതിന്റെ ഗന്ധങ്ങൾ .
കാലാൾ / കുതിര / ആന / ടാങ്കർ / വിമാനം -
ഓരോ പൂക്കളുടെ തലയരിയുമ്പോഴും
ഇവ മണ്ണിനടിയിലെ
അന്ജാതയിടങ്ങളിൽ നിന്നും
സ്മാരകനാമങ്ങളായി പുനർജനിക്കുന്നു .

തൂക്കുമരം / തോക്ക് / കത്തി
എന്നിവ സ്വയം ചലിക്കാനാകാത്ത
ഉപകരണങ്ങൾ മാത്രമെങ്കിലും
ഇവയ്ക്കെല്ലാം പിന്നിലെ ഒരദൃശ്യനാമത്തെ
ഓരോ ശ്വാസത്തിലും ഭയപ്പെടണം .
കാരണം അത് " അ " എന്ന അക്ഷരത്തിൽ തുടങ്ങുന്നു ,
ധിക്കാരം അതിന്റെ പൂര്തീകരണവും .

ഭേദം

വഴക്ക് കേൾക്കാത്തവരുണ്ടോ?
വഴക്കിനും വഴക്കില്ലായ്മക്കും വേണ്ടി
എന്നുമെപ്പോഴും വഴക്ക് തന്നെ .
അതിൽ നിന്നും രക്ഷപ്പെടാൻ
റയിൽ പാളത്തിനരികെ വീടുള്ളവനും
കടൽത്തീരത്തൊരു മാടമുള്ളവനും
ചിലപ്പോൾ ഒരറ്റകൈപരീക്ഷിക്കാറുണ്ട് .
അറ്റകൈ എന്നുള്ളത്
ഇപ്പോൾ നിങ്ങൾ ഞെട്ടിയോർത്ത
അവസ്സാനിപ്പിക്കുന്ന കാര്യമല്ല .
അവർ ,
വഴക്കൊന്നും മുഖത്ത് കാട്ടാതെ
കണ്ണിലൊരു ഗഹനതയുടെ വിളക്ക് കൊളുത്തി
കടലിലേക്കും,റെയിൽപാളത്തിലേക്കു
തറപ്പിച്ചു നോക്കിയിരിക്കും .
അപ്പോളതാ വഴക്കിന്റെ വിളക്കാളുന്നവരുടെ കണ്ണിൽ
സഹതാപത്തിന്റെ / ഭയത്തിന്റെ
പടുതിരി കത്തുന്നത് കാണാം .
അപ്പോളറിയും
വഴക്കെത്ര ഭേദമെന്ന് ,
അത് കേൾക്കാതിരിക്കാൻ
ട്രെയിനിരമ്പന്ന , കടലിളകി മറിയുന്ന
ശബ്ദമുണ്ടല്ലോ,
പക്ഷെ ഇത് കാണാതിരിക്കാൻ !!!


2013/7/8 m k harikumar <kuthattukulam@gmail.com>
hi
thank you.
ella kavithakalum e mailil paste cheythu kittiyal upakaram.
mk


2013/7/8 Premkrishna Krishna <krishnathejas79@gmail.com>
പ്രിയ ഹരികുമാർ സാർ,
 എന്റെ  പേര് പ്രേംകൃഷ്ണ . ആനുകാലികങ്ങളിലെ എന്റെ ഇഷ്ട പംക്തികളിൽ ഒന്നാണ് 
കലാ കൌമുദിയിൽ താങ്കൾ എഴുതി വരുന്ന അക്ഷര ജാലകം. . താങ്കളുടെ ശ്രദ്ധയിലേക്ക് ഞാൻ എഴുതിയ കുറച്ചു കവിതകള അയക്കുന്നു . ദയവായി സമയം പോലെ ഇതൊന്നു വായിച്ചു നോക്കണം എന്നപേക്ഷിക്കുന്നു . ഫേസ് ബുക്കിലും മറ്റും ഇടയ്ക്കിടെ കവിതകള ഇടാറുണ്ട് . കുറച്ചു കവിതകൾ അറ്റാച്ച് ചെയ്തും ഒന്ന് രണ്ടെണ്ണം മെയിലിന്റെ കൂടെയും അയക്കുന്നു .  ..അക്ഷര ജാലകം പംക്തിക്ക് എല്ലാ മംഗളങ്ങളും നേർന്നു കൊണ്ട്
ആദരപൂർവ്വം
പ്രേംകൃഷ്ണ


1.മുള്ളുമനുഷ്യർ

നീയും ഞാനുമെന്നും
ഒരിലയുടെ
അകപുറങ്ങളെന്ന് .
എപ്പോഴും ഇറുത്ത്
വേദനിപ്പിച്ച് പറയും
ഇല വീണത്ര കുറ്റം മുള്ളിനില്ലെന്ന് .
പക്ഷെ കുറ്റവും ശിക്ഷയും 
എന്തെന്നറിയാത്ത
ഇലയും മുള്ളും
പണ്ടേ അറിഞ്ഞിട്ടുണ്ട്
ഏതോ ആലയിൽ രാകപ്പെടുന്ന
മൂർച്ചകളെ......


നിഗൂഡപുഷ്പം
നമ്മൾ ,
മൌനമെന്ന് ധരിക്കുന്ന നിശബ്ദതയും
വിസ്ഫോടനമെന്നു കരുതുന്ന ഭയങ്കര ശബ്ദവും
രണ്ട് വലിയ വിഡ്ഢിത്തരങ്ങളല്ലെ?
ഒരു പൂവ് വിരിയുന്ന
മൌന സൌന്ദര്യത്തിലുണ്ട്
മഹാവിസ്ഫോടനസത്യം .
കോഴി കൊക്കുന്ന ശബ്ദത്തിന്
തൊട്ടു മുന്നിലെ അഗാധതയിലാണ്
മൌനത്തിന്റെ ഗാഡസ്മിതം .
ഒരു ടെലിവിഷനിൽ ഇല്ലാത്തതും -
മൌന വിസ്ഫോടനങ്ങളുടെ
അപാര സാധ്യതകൾ .
അറിയും നാട്യങ്ങൾ
കണ്ടറിയാത്ത ഭാവങ്ങൾ .
മനുഷ്യൻ ഇത്രയധികം
വ്യർഥഭാഷണങ്ങളുരുവിടും കാലത്ത്, 
ജീവിതമെന്ന മനോഹര സത്യം
അവനിൽ നിന്നും അടർന്നിതാ
അതി വിചിത്രരീതികളിൽ
പരസ്പ്പരം നായാടുന്ന അവനെ നോക്കി
ഒരു മൌനത്തിൻ പ്രകാശപുഷ്പവും ചൂടി
നിഗൂഡമായി ചിരിച്ചു നില്ക്കുന്നു .
നമ്മിലുമുണ്ട്
അതേ മൌനവിസ്ഫോടനങ്ങളുടെ മഹാപുഷ്പം ,
പക്ഷെ നമുക്കിന്ന്
മൌനമെന്നതൊരു വെറും നിശബ്ദതയും
വിസ്ഫോടനമൊരുഭയങ്കര ശബ്ദവും മാത്രം !