Followers

Showing posts with label salila mullan. Show all posts
Showing posts with label salila mullan. Show all posts

Tuesday, March 4, 2014

ഒറ്റച്ചിറകുള്ള പക്ഷി

സലില മുല്ലൻ

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?


സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട  

ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


ചിരിച്ചും കരഞ്ഞും ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.

രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .


വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലു-
മൊന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
 

ഒടുവിലൊരു നാളി-
ലെല്ലാം മറന്നു നീ
എന്നെച്ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി വിശറിയാല്‍ വീശുന്നു.
 

നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
 

പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .
 

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു, 

ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ ....

Monday, February 3, 2014

ഒറ്റച്ചിറകുള്ള പക്ഷി

സലില മുല്ലൻ


ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?

സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട
ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.

ചിരിച്ചും കരഞ്ഞും
ഒന്നിച്ചുറങ്ങിയും
മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.


രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .

വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലും
ഒന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.

ഒടുവിലൊരു നാളില്‍
എല്ലാം മറന്നു നീ
എന്നെ ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി
വിശറിയാല്‍ വീശുന്നു.
നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു,
ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ .....

Thursday, January 2, 2014

ഞാന്‍ ശില്പി


സലില മുല്ലൻ

ഞാന്‍ ശില്പി,
രൂപങ്ങള്‍ മെനയുന്നു .
ഓരോ നിനിഷവും
ഞാനൊരു വിഗ്രഹം
വാര്‍ത്തെടുക്കുന്നു .
എന്നാല്‍,നിന്‍റെ മുന്നില്‍
ഞാനവയെല്ലാം തച്ചുടക്കുന്നു .

ഓരോ നിമിഷവും
പുതുരൂപങ്ങള്‍ വാര്‍ത്ത്
ഞാനതില്‍ ചൈതന്യ-
മാവാഹിക്കുന്നു.
എന്നാല്‍,നിന്‍റെ മുഖ-
ദര്‍ശനത്താല്‍ എനിക്കവയെല്ലാം
തീയിലെറിയാന്‍ ‍വെമ്പല്‍ !
ആരാണ് നീ?!
മധുശാലയിലെ വിളമ്പുകാരനോ,
സുബോധികളുടെ ശത്രുവോ?
ഞാന്‍ പണിയുന്ന ഓരോ
ഗൃഹവും തകര്‍ക്കുന്നതും നീയോ?!

നിന്‍റെ സൌരഭ്യത്തില്‍ മുങ്ങി
എന്‍റെ ആത്മാവ്
നിന്റെതുമായി അലിയുന്നു
ഞാനതിനെ താലോലിക്കട്ടെ.

ഞാന്‍ ചിന്തുന്ന ഓരോതുള്ളി രക്തവും
ലോകത്തോടു വിളിച്ചുപറയുന്നൂ:
"ഞാനെന്‍റെ പ്രിയനോടു ചേര്‍ന്നിരിക്കുന്നൂ".
എന്‍റെയീ മണ്‍ ‍കുടിലില്‍
നിന്‍റെ സാമീപ്യത്തിനായ് ഹൃദയം
കേഴുന്നൂ .
പ്രിയനേ, എന്‍റെ കുടിലിലേക്കു വരൂ,
അല്ലെങ്കിലീ കുടിലുപേക്ഷിച്ചു പോകാന്‍
എന്നെ നീ അനുവദിക്കൂ ...

Monday, December 2, 2013

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

 

 

സലില മുല്ലൻ

ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.
സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ പ്രൗഡിയേറിയതായിതോന്നി .
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !

Thursday, October 31, 2013

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

 

 

സലില മുല്ലൻ


ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.
സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ പ്രൗഡിയേറിയതായിതോന്നി .
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !

Sunday, September 29, 2013

പൂരം

സലില മുല്ലൻ

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷാണ് പൂരത്തിനു നാട്ടിലെത്തുന്നത്. ഈ വര്‍ഷം എന്തായാലും പൂരം കൂടണമെന്ന്‌  നേരത്തെ തീരുമാനിച്ചതാണ്. മാസങ്ങള്‍ക്കുമുമ്പേ തുടങ്ങി തയ്യാറെടുപ്പുകള്‍ . ഇല്ലെങ്കില്‍ എല്ലാവര്‍ഷത്തേയും പോലെ അവസാന നിമിഷം അപ്രതീക്ഷിതമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത എന്തെങ്കിലും അത്യാവശ്യം കയറി വരും. പോക്കു മാറ്റിവക്കേണ്ടി വരും. എല്ലാ വര്‍ഷവും ഒരുമാസം മുമ്പ് വീട്ടില്‍ പ്രഖ്യാപിക്കും 'ഈ വര്‍ഷം നമ്മള്‍ എന്തായാലും പൂരത്തിന് നാട്ടില്‍ പോകും.' പിന്നീടുള്ള ദിവസങ്ങളില്‍ ഏതു വിഷയം സംസാരിച്ചാലും അവസാനം ചെന്നെത്തുക കുട്ടിക്കാലത്തെ പൂരത്തിന്‍്റെ വിശേഷങ്ങളിലാവും. രമയും കുട്ടികളും ഇതുവരെ പൂരം കൂടിയിട്ടേയില്ല. പക്ഷേ നാട്ടിലുള്ളവരേക്കാളേറെ പൂരവിശേഷങ്ങള്‍ അവര്‍ക്കറിയാം. 
കഴിഞ്ഞവര്‍ഷവും പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ രമയുടെ നിരാശ ദേഷ്യമായി മാറി. അവള്‍ അന്ത്യശാസനം തന്നു 
' മേലില്‍ പൂരത്തെപ്പറ്റി ഒരക്ഷരം പോലും ഇവിടെ മിണ്ടരുത്. കല്യാണം കഴിഞ്ഞ് വന്ന അന്നു മുതല്‍ കേള്‍ക്കണതാ ഒരു പൂരവിശേഷം. മനുഷ്യരേങ്ങനെ മോഹിപ്പിക്ക്യല്ലാതെ ഒരു തവണേങ്കിലും ഒന്നു  കൊണ്ടോയിട്ടാണെങ്കില്‍ വേണ്ടില്ല. വെറൂതേന്തിനാ ഈ കുട്ട്യോളേക്കൂടി ങ്ങനെ മോഹിപ്പിക്കണേ?'
അവള്‍ പറയണതിലും കാര്യമുണ്ട്. വിവാഹം കഴിഞ്ഞിട്ട് പതിനാറു വര്‍ഷം കഴിഞ്ഞു. അന്നുമുതല്‍ എല്ലാക്കൊല്ലവും കേള്‍ക്കുന്നതാണീ പൂരവിശേഷം. ഇക്കൊല്ലം എന്തായാലും നമ്മള്‍ പോകും എന്ന  ഉറപ്പും എല്ലാ വര്‍ഷവും തെറ്റാതെ ആവര്‍ത്തിക്കുന്നുണ്ട്.
'അമ്മേന്തിനാ അച്ഛനോട് ദേഷ്യപ്പെടണേ? അച്ഛനാഗ്രഹോല്ലാഞ്ഞിട്ടല്ലല്ലോ , പറ്റാഞ്ഞിട്ടല്ലേ ?. നമ്മളേക്കാളെത്രയധികം ആഗ്രഹോണ്ടാവും അച്ഛന്.' മകള്‍ രക്ഷക്കെത്തിയതുകൊണ്ട് രംഗം തത്ക്കാലത്തേക്ക് ശാന്തമായി.
അന്നു  തീര്‍ച്ചപ്പെടുത്തീതാണ്,എന്തുതന്നെ വന്നാലും അടുത്ത പൂരത്തിന് നാട്ടിലുണ്ടാവണം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ കാവിലെ പൂരം ജീവിതത്തിന്‍്റെ ഭാഗമായി മാറീതാണ്. തീരെ കുട്ടി യായിരുപ്പോഴത്തെ ഓര്‍മ്മകളിലൊന്ന്  അച്ഛന്റെ  തോളിലിരുന്ന് പൂരത്തിന് പോകാറുള്ളതാണ്. ആദ്യമായി ബലൂണ്‍  കണ്ടത് അന്നാണ്. മുളകൊണ്ടുള്ള വലിയ സ്റ്റാന്‍്റില്‍ പല നിറത്തിലും ആകൃതിയിലുമുള്ള ഒരുപാട് ബലൂണുകളുമായി കറുത്ത കണ്ണടവച്ച്, പീപ്പി ഊതിക്കൊണ്ട് പൂരപ്പറമ്പില്‍ നിന്ന  ബലൂണ്‍കാരനെ ഒരുപാടാരാധനയോടെയാണ് അന്ന് കണ്ടത്. വലുതാവുമ്പോള്‍ ഒരു ബലൂണ്‍കാരനാവണമെന്ന് അന്ന്  തീര്‍ച്ചപ്പെടുത്തി. വലുതായിട്ടും ഒരുപാടുകാലം ' അപ്പൂ, നിനക്ക് ബലൂണ്‍ കാരനാവണ്ടേ' എന്ന് അമ്മേം ചിറ്റമാരുമൊക്കെ കളിയാക്കാറുണ്ട്. 
സ്ക്കൂളില്‍ പോയിതുടങ്ങിയശേഷമാണ് പൂരം മുഴുവനായി ആഘോഷിക്കാന്‍ തുടങ്ങിയത്. മിക്കവാറും പരീക്ഷ കഴിഞ്ഞ് സ്ക്കൂള്‍ അടച്ച ഉടനെയാവും പൂരം. ഇന്നത്തെപ്പോലെ കുട്ടികളെ ഒറ്റക്ക് എങ്ങോടും വിടില്ല എന്നൊന്നും അന്നില്ല. സ്ക്കൂളിലേക്ക് പോകുതും വരുതും കൂട്ടുകാരോടൊപ്പം നടന്നാണ്. രണ്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അഷ്റഫും ജോസഫുമൊത്ത് പകല്‍ സമയത്ത് പൂരപ്പറമ്പില്‍ കറങ്ങിനടന്ന്  കാഴ്ചകള്‍ കാണാറുണ്ട്. 
അക്കാലത്ത് ഇന്ന്  റബര്‍ നില്‍ക്കുന്ന  തോട്ടത്തിന്റെ  പകുതിഭാഗം കശുമാവായിരുന്നു . കശുവണ്ടിക്ക് നല്ല വിലയും. മാങ്ങപഴുത്ത് അണ്ടി ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ പറിച്ചെടുത്തില്ലെങ്കില്‍ മറ്റുള്ളവര്‍ പറിച്ചോണ്ടുപോവും. കിഴക്കുള്ള കുറേ ചോത്തിമാരുണ്ടായിരുന്നു . അവര്‍ക്ക് അമ്മേടെ ഉച്ചയുറക്കത്തിന്റെ  സമയം നന്നായറിയാം. ആ സമയത്തവര്‍ പറമ്പില്‍ കയറി വിറകൊടിക്കും, കശുവണ്ടി പറിക്കും, മാങ്ങ പറിക്കും. ശബ്ദം കേട്ട്  അമ്മ കുന്നു കയറി ചെല്ലുമ്പോഴേക്കും അമ്മയെ കളിയാക്കിചിരിച്ചുകൊണ്ട് അവരോടും. ഒരിക്കലൊരു സംഭവമുണ്ടായി. കൊയ്ത്തുകഴിഞ്ഞ് മുറ്റം നിറയെ കറ്റകളടുക്കിയിട്ടുണ്ട്. ഒരുഭാഗത്ത് കുറച്ചുപേര്‍ മെതിക്കുന്നു . അപ്പോഴാണ് തോട്ടത്തില്‍ വിറകൊടിക്കു ശബ്ദം കേട്ടത്. 
'ആ ചോത്തികള് തോട്ടത്തിക്കേറി അതിക്രമം കാണിക്കണ് ണ്ടല്ലോ ! റബറിന്റെ പച്ചക്കൊമ്പൊക്കെ ഒടിച്ചു നശിപ്പിക്കും. കശുവണ്ടി മുഴ്വോനും കട്ടോണ്ടോവും. തമ്പ്രാട്ട്യേ അവര്‍ക്ക് പേടീല്ലാ. ന്നാലും മ്മള് ഇത്രേം ആണ്ങ്ങളിവ്ടെ ള്ളപ്പളെങ്കിലും അവര്‍ക്കൊരു പേടി വേണ്ടേ! ഇത്ങ്ങനെ വി"ാപ്പറ്റില്ലല്ളോ.' കളത്തില്‍ മേല്‍നോ"ം നടത്തു കു"്യാപ്ളേടേം കൂ"രുടേം പൗരുഷം സടകുടഞ്ഞെണീറ്റു. അവര്‍ ഒരു സംഘമായി തോട്ടത്തിലേക്ക് ചെന്നു. പിന്നാലെ ജോസഫും ഓമനക്കുട്ടനും ഞാനും ഉള്‍പ്പെടെയുള്ള കുട്ടിപ്പടയും. ഞങ്ങള്‍ പാതിവഴിയത്തെത്തിയപ്പോഴേക്കും വലിയ ആവേശത്തില്‍ മുന്നില്‍ പോയവര്‍ അതേ വേഗത്തില്‍ താഴേക്കു വരുന്നു ! ' കുട്ട്യോള് അങ്ങോട്ടു പോണ്ട. അവറ്റകളോട് പെരുമാറാന്‍ കൊള്ളില്ല.' കുട്ട്യാപ്ല  ദേഷ്യത്തില്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന്  പിന്നീട് ജോസഫ് പറഞ്ഞാണറിഞ്ഞത്. പാഞ്ഞടുക്കുന്ന  ആണ്‍ പടയെ കണ്ടതും ചോത്തികള് ഉടുമുണ്ട് ഉരിഞ്ഞ് അവിടെ നിന്നത്രേ! ചെന്ന  വേഗത്തില്‍ മടങ്ങുന്നവരെക്കണ്ട് അവര്‍ പിന്നില്‍ നിന്ന്  കൈകൊട്ടി ചിരിച്ചു. 
കശുവണ്ടി നാട്ടുകാര് കൊണ്ടുപോകാതെ പറിച്ച്, ഉണക്കി വില്‍ക്കുതിനായി അമ്മ ഒടുവിലൊരു സൂത്രം കണ്ടു പിടിച്ചു. കള്ളന്‍മാര് കൊണ്ടുപോകാതെ കശുവണ്ടി പറിച്ചുണക്കി വിറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വിറ്റുകിട്ടു  പണത്തിന്റെ പത്തു ശതമാനം തരാമെന്ന് അമ്മ പറഞ്ഞു(അന്ന്  ഞങ്ങള്‍ക്ക് ശതമാനക്കണക്കൊന്നും  അറിയില്ലായിരുന്നു.   ഒരുരൂപ കിട്ടിയാല്‍ പത്തുപൈസ നിങ്ങള്‍ എടുത്തോളൂ എന്നാണ് അമ്മ ഞങ്ങളുമായി കരാറുണ്ടാക്കിയത്. അന്ന് അമ്മയില്‍ നിന്നാണ് ബിസിനസിന്റെ ആദ്യപാഠം പഠിച്ചതും). അമ്മേടെ ആ തന്ത്രം വിജയിച്ചു. രാവിലെ എത്രവിളിച്ചാലും എണീക്കാത്ത ഞാന്‍ അതിരാവിലെ കുട്ടയും തോട്ടിയുമായി തോട്ടത്തിലേക്ക് വച്ചുപിടിക്കാന്‍ തുടങ്ങി. അവിടെയെത്തുമ്പോഴേക്കും ജോസഫ് കശുമാവിന്‍്റെ മുകളില്‍ ഹാജരുണ്ടാവും. കിട്ടാന്‍പോകുന്ന  പ്രതിഫലമോര്‍ക്കുമ്പോള്‍ നിശറുകടിയുടെ(പുളിയുറുമ്പിന്‍്റെ) നീറ്റലും കശുമാവിന്‍ ചോട്ടിലെ കൊതുകുകടിയുമൊക്കെ ഞങ്ങള്‍ മറക്കും. അമ്മ ഒരിക്കലും വാക്കുപാലിക്കാതിരുന്നില്ല . അങ്ങനെ, പൂരമാവുമ്പഴേക്കും ഞങ്ങളുടെ കയ്യില്‍ നല്ളൊരു തുക സമ്പാദ്യമുണ്ടാവും. 
ആദ്യമായി മരണക്കിണര്‍ കണ്ടതും സൈക്കിള്‍ യജ്ഞം കണ്ടതും ഒരു പൂരത്തിനാണ്. ഏഴാംക്ളാസിലെ പരീക്ഷ കഴിഞ്ഞതിന്റെ  പിറ്റേ ദിവസാണ് പൂരം തുടങ്ങീത്.  അതിനു മുമ്പിലത്തെ വര്‍ഷം പൂരം കഴിഞ്ഞയുടനെയായിരുന്നു  കൊല്ലപ്പരീക്ഷ. അതുകൊണ്ട് പൂരം നല്ലോണം ആഘോഷിക്കാനായില്ല. പരീക്ഷ കഴിഞ്ഞസ്ഥിതിക്ക് ഈ വര്‍ഷം പൂരം പൊടിപൊടിക്കണമെന്ന്  ഞങ്ങള്‍ തീരുമാനിച്ചു. സ്ക്കൂളിലെ മുതിര്‍ന്ന  വിദ്യാര്‍ത്ഥികളായിരുന്ന  ഞങ്ങള്‍ക്ക് അവസാന ദിവസം ആറാം ക്ളാസിലെ കുട്ടികളുടെ വക യാത്രയയപ്പു സല്‍ക്കാരമുണ്ടായിരുന്നു . എല്ലാവരും ചേർന്ന്  ഫോട്ടോയെടുത്തു. പിരിയുമ്പോള്‍ വല്ലാത്ത വിങ്ങല്‍ . പരസ്പരം യാത്രപറയുമ്പോള്‍ പലരുടേയും കണ്ണുകള്‍ കലങ്ങി.അടുത്ത വര്‍ഷം വേറേ സ്ക്കൂളിലാണ് പഠിക്കേണ്ടത്. ആരെല്ലാം ഒരുമിച്ചുണ്ടാകുമെന്നറിയില്ല. ഏറ്റവുമധികം സങ്കടപ്പെട്ടുകണ്ടത് അഷ്റഫിനെയാണ്. പിറ്റേ ദിവസം പൂരപ്പറമ്പില്‍ വച്ചാണ് അവന്‍ ഞങ്ങളോട് അവന്റെ  പ്രണയകഥ പറഞ്ഞത്. അതുവരെ പുസ്തകങ്ങളിലും സിനിമകളിലും മാത്രമാണ് പ്രേമകഥകള്‍ കേട്ടിരുന്നുള്ളൂ. ആദ്യമായാണ് ഒരു പ്രേമിയെ നേരിട്ടുകാണുത്. ക്ലാസിലെ മിണ്ടാപ്പൂച്ച എന്ന റിയപ്പെട്ടിരുന്ന  രേണു സി നായരാണ് കഥയിലെ നായിക. ഇനി അവളെ എങ്ങനെയാണ് കാണാന്‍ പറ്റുകയെന്നറിയില്ല എന്നു പറയുമ്പോള്‍ അവനന്റെ  ശബ്ദം ഇടറി. അവന് പെട്ടെന്ന്  ഞങ്ങളുടെ ഇടയില്‍ ഒരു വീരപരിവേഷം വന്നു . പൂരപ്പറമ്പില്‍ നിന്ന് അവള്‍ക്കുവേണ്ടി പച്ചക്കുപ്പിവളകളും കമ്മലും കല്ലുമാലയും വാങ്ങാന്‍ അഷ്റഫിനു പണംകൊടുക്കുമ്പോള്‍ അങ്ങനെയെങ്കിലും ആ പ്രണയകഥയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ  ചാരിതാര്‍ത്ഥ്യമായിരുന്നു . പിറ്റേന്ന്  തന്റെ  പുതിയ സൈക്കിളില്‍ അഷ്റഫിനേയും പിന്നിലിരുത്തി മൂന്നാലു കിലോമീറ്റര്‍ ദൂരെയുള്ള രേണൂന്റെ  വീടിനടുത്തുപോയതും അവളെക്കാണാനാവാതെ തിരിച്ചുപോന്നതും ഇലത്തെപോലെയോര്‍ക്കുന്നു . പിന്നീട്  എട്ടാം ക്ളാസില്‍ തന്റെ  സ്ക്കൂളിലാണ് രേണൂം ചേര്‍ന്നതെന്നറിഞ്ഞപ്പോള്‍ അഷ്റഫ് ഏറെ സന്തോഷിച്ചു. മൂന്നാലുമാസങ്ങള്‍ക്കുശേഷം പുതിയ സ്ക്കൂളിലെ സ്പോര്‍ട്സ് ചാമ്പ്യന്‍ ഏണസ്റ്റുമായി രേണു പ്രണയത്തിലാണെ കാര്യം പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും  ഏഴാംക്ളാസോടുകൂടി പഠനം ഉപേക്ഷിച്ച് മാമേടെകൂടെ ബോംബേക്ക് പോകേണ്ടിവന്ന  അഷ്റഫ് ഇടക്കു ഫോണ്‍  ചെയ്തപ്പോള്‍ എന്തുകൊണ്ടോ താന്‍ ഒളിച്ചുവച്ചു. 

അവന്‍ പിന്നീട് ദുബയ് പോയെന്നും  സ്വന്തം പ്രയത്നത്താല്‍ പഠിച്ച് നല്ലനിലയിലായെന്നും  വര്‍ഷങ്ങള്‍ക്കുശേഷം അറിഞ്ഞു. പിന്നീട് പലവട്ടം തമ്മില്‍ കണ്ടിട്ടും പഴയ പ്രണയകഥയെക്കുറിച്ച് പരസ്പരം പറഞ്ഞില്ല.
ഇപ്പോള്‍ സിറിയയിലാണ് അഷ്റഫ്. ജോസഫ് അയര്‍ലന്റിലും. കഴിഞ്ഞ കുറേ മാസങ്ങളുടെ ശ്രമഫലമായി മൂന്നുപേര്‍ക്കും പൂരക്കാലത്ത് ഒരുമിച്ച് അവധികിട്ടിയിട്ടുണ്ട്  . ഈ വര്‍ഷം എന്തായാലും ആ പഴയകാലങ്ങളൊക്കെ ഒന്നൂടി ആവര്‍ത്തിക്കണം. കശുവണ്ടി പെറുക്കാന്‍ തോട്ടത്തില്‍ കശുമാവുകളില്ല, വിറ്റുകിട്ടുന്ന പണത്തില്‍ നിന്ന് പത്തുശതമാനം കമ്മീഷന്‍ തരാന്‍ അമ്മയുമില്ല. പക്ഷേ മൂന്നുപേര്‍ക്കും പണത്തിന് യാതൊരു പഞ്ഞവുമില്ല. ഇന്റര്‍നെറ്റിലൂടെ ഇടക്കിടെ പതിവുള്ള ചാറ്റിനിടയില്‍ അഷ്റഫ് തയൊണ് ഈ പൂരക്കാലത്ത് പഴയകാലത്തിന്റെ  ഒരു തനിയാവര്‍ത്തനം എന്ന  ആശയം മുന്നോട്ടുവച്ചത്. കേട്ടപ്പോള്‍ ജോസഫിനും ഉത്സാഹം. നാലുദിവസവും രാത്രിമുഴുവന്‍ പൂരപ്പറമ്പില്‍ തന്നെ തങ്ങണം, മരണക്കിണറും സൈക്കിള്‍ യജ്ഞവുമൊക്കെ കാണണം... അഷ്റഫിന് ആവേശം അടക്കാനാവുന്നുണ്ടായിരുന്നില്ല. പഴയ സൈക്കിള്‍ വീട്ടിലിപ്പോഴുമുണ്ടോ എന്നവന്‍ ചോദിച്ചപ്പോള്‍ എന്താണവന്റെ  മനസ്സിലെന്നൂഹിച്ചു. അവന്റെ  പ്രേമകഥ ഞങ്ങളോട് ആദ്യമായി പറഞ്ഞ അതേ പൂരപ്പറമ്പിലെ ആല്‍ത്തറയിലിരുന്നുതന്നെ ഈ പൂരത്തിന് രേണു -ഏണസ്റ്റ് പ്രണയകഥ അവനോട് പറയണം. ഇപ്പോളതെല്ലാം ഒരു തമാശയായേ തോന്നൂ . . 
സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാനുള്ള എയര്‍ഹോസ്റ്റസിന്റെ  അറിയിപ്പാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. 
'പൂരപ്പറമ്പിലായിരുന്നൂല്ലേ  ഇത്രനേരം? രസച്ചരട് മുറിഞ്ഞോ?' രമയുടെ നേരെ നോക്കിയപ്പോള്‍ അവള്‍ കളിയാക്കി.
നാലുവര്‍ഷം കഴിഞ്ഞു നാട്ടിൽ  വന്നു പോയിട്ട് . അച്ഛനും അമ്മയും പോയതോടെ എല്ലാവര്‍ഷവും ഉള്ള വരവൊക്കെ നിന്നു . 
' ലാന്റു  ചെയ്തൂല്ലേ ? ഞങ്ങള്‍ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്.' ഫോണ്‍  സ്വിച്ചോണ്‍  ചെയ്തപ്പോള്‍ തന്നെ ജോസഫിന്റെ  ഫോണ്‍ . അവരുടെ ഫ്ളൈറ്റ് എത്തീട്ട്  ഒരുമണിക്കൂര്‍ കഴിഞ്ഞുകാണും. ' മറ്റവന്റെ  ഫ്ളൈറ്റ് ലേറ്റാ. വണ്ടി എത്തീട്ടുണ്ട്.' 
ഒരേ ദിവസം മൂന്നുപേര്‍ക്കും എത്താനാവും എന്നറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഒരുമിച്ച് പോകാമെന്ന് . മൂന്നുപേരും കുടുംബസമേതമാണ്. ഒരുവണ്ടിയില്‍ എല്ലാരുംകൂടി പോകുന്നത് ബുദ്ധിമുട്ടാവില്ലേന്നു  താന്‍ സംശയം പറഞ്ഞപ്പോള്‍ അഷ്റഫ് തീര്‍ത്തു പറഞ്ഞു അതുമതിയെന്ന് . അവന്റെ അനിയന്‍ റാഫി നാട്ടിൽ  ട്രാവലേജന്‍സി നടത്തുകയാണിപ്പോള്‍ . ആറേഴു വണ്ടികള്‍ സ്വന്തമായുണ്ട്. ഏതുതരം വണ്ടിവേണമെങ്കിലും കൊണ്ടുവന്നോളും. 
' പിന്നെ , ന്തൊക്ക്യാ ങ്ങടെ പരിപാടി?' 
രണ്ടുമണിക്കൂറുകള്‍ക്കു ശേഷം പരസ്പരമുള്ള കെട്ടിപ്പിടിത്തങ്ങള്‍ക്കും കുശലപ്രശ്നങ്ങള്‍ക്കുമൊടുവില്‍ എല്ലാരും വണ്ടിയില്‍ക്കയറി, യാത്ര തുടങ്ങിയപ്പോള്‍  റാഫി ചോദിച്ചു. 
' ഇതെന്താ റാഫീ, നിന്റെ  വേഷോം ഭാഷേക്കെ മാറീല്ലോ ! നീ പ്പോ ഒരു തനി മാപ്ലയായിട്ട്ണ്ടല്ലോ ?' അവനെക്കണ്ടപ്പോള്‍ മുതല്‍ തോന്നീതാ ഒരു പന്തികേട്. മൂത്താപ്പാനെ കൂട്ടാനായി അവന്റെ  കൂടെ വന്ന  ചെറിയ മോളുടെ തലയില്‍ തട്ടം . അവനാണെങ്കില്‍ ഇടത്തോട്ട്  മുണ്ടുടുത്തിരിക്കുന്നു . പോരാത്തതിന് തലയിലൊരു പച്ചത്തൊപ്പീം! ഇതൊന്നും  നാട്ടില്‍ പണ്ടു പതിവില്ലാത്തതാണ്. ഇപ്പോ ദാ, ഭാഷയിലും മാറ്റം. വണ്ടിയുടെ അകവും പുറവുമെല്ലാം മതചിഹ്നങ്ങളാല്‍ സമൃദ്ധം. പേരെഴുതിയിരിക്കുതുപോലും അറബിയില്‍ ! 
'പ്പോ പഴേ കാലോന്ന്വല്ലാ അപ്പ്വേട്ടാ . ആ കാലോക്കെ പണ്ടേ കയിഞ്ഞില്ലേ ?'
റാഫി പറഞ്ഞതിന്റെ  അര്‍ത്ഥം പൂര്‍ണ്ണമായി പിടികിട്ടീല്ല. 
'ങ്ങള് ദ് പറയ്, ന്തൊക്ക്യാ ങ്ങടെ പരിപാടീ?' വിഷയം മാറ്റിക്കൊണ്ട് അവന്‍ ചോദ്യം ആവര്‍ത്തിച്ചു. ' ങ്ങടെ ടൂറിന്റെ  പ്ളാനറിഞ്ഞിട്ട്  വേണം എനക്ക് വണ്ടി വേറേ ഓട്ടംണ്ടോന്ന്  നോക്കാന്‍ .'
'ടൂറോ! ഞങ്ങളെങ്ങടും പോണില്ലെടാ. ആറ്റുനോറ്റ് പൂരക്കാലം നോക്കി നാട്ടില് വന്നത് പൂരം കൂടാനാ. ഞങ്ങള് പഴയകാലം തിരിച്ചുകൊണ്ടോരും. നീയും ഈ നാലു ദിവസം ഓട്ടോന്നും ഏല്‍ക്കണ്ട. നമുക്കെല്ലാര്‍ക്കും കൂടി പൂരം കൊഴുപ്പിക്കണം.' അഷ്റഫ് പറഞ്ഞ് നിര്‍ത്തീതും റാഫി ബ്രേക്ക് ചവിട്ടീതും ഒപ്പം. 
'ക്കാക്ക ന്ത് പിരാന്താ ഈ പറേണേ! പൂരം കൂടാനോ? ആര്? ങ്ങളും ജോസച്ചായനും എന്നാ  ഹിന്ദുവായേ!'
'റാഫീ, നീ വെറുതേരിക്ക്. ഇതിന്റെടേല് നീ മതം തിരികികേറ്റാന്‍ നോക്കണ്ട. പൂരം നമ്മുടെ നാടിന്റാഘോഷാണ്. നമ്മുടെ അപ്പനപ്പൂപ്പന്‍മാരും അവരുടെ കാര്‍ന്നോമ്മാരും പൂരാഘോഷിച്ചത് മതം നോക്കീട്ടല്ല. നീ വെറുതെ ഞങ്ങടെ മൂഡ് കളയല്ലേ .' ജോസഫിന്റെ  ശബ്ദത്തിലെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞു.

'ങ്ങള് എന്നോട് കലമ്പണ്ട ജോസ്ച്ചായാ. പഴങ്കഥ പറഞ്ഞിട്ടൊന്നും കാര്യോല്ല. നമ്മുടെ നാട് പഴയ നാടല്ല. ങ്ങള് ഈ പഴമ്പുരാണോം പറഞ്ഞങ്ങട്ട് ചെന്ന് നോക്ക് പൂരം കൂടാന്‍ . നാലുവര്‍ഷായി പൂരപ്പറമ്പ് മതില് കെട്ടി  ഗേറ്റും വച്ചിട്ട്. ഗേറ്റിനു പുറത്ത് 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് വലിയ ബോര്‍ഡും വച്ചിട്ട്ണ്ട്. കയിഞ്ഞേന്റെ  മുമ്പേത്തേ കൊല്ലം ഇതിന്റെ  പേരില്‍ വഴക്കുണ്ടായതല്ലേ . അവന്മാര് നമ്മടെ രണ്ടുപേര്ടെ കാല് വെട്ടി .  അതീപ്പിന്നെ മ്മടെ ഉറൂസിന് അവമ്മാരെ മ്മളും കേറ്റണില്ല. കയിഞ്ഞ കൊല്ലം ഉറൂസിന് ചെറിയ കലമ്പലൊക്കേണ്ടായി. പ്പോ പൂരത്തിനും ഉറൂസിനും വന്‍ പോലീസ് സന്നാഹാണ്. എപ്പയാ ലഹളേണ്ടാവണേന്ന  പേട്യാ ല്ലാര്ക്കും. ഈ സമയത്ത് ഈടെ നിക്കണേക്കാ ഭേദം വല്ലടത്തും ടൂറ് പോണത് ത്യാ.' 
റാഫി പറഞ്ഞു നിര്‍ത്തി. കുറച്ചുനേരത്തേക്ക് വല്ലാത്തൊരു നിശബ്ദത നിറഞ്ഞു .
'വണ്ടി പുറകോട്ടെടുക്ക്.' അപ്പൂന്റെ  ഉറച്ച ശബ്ദം നിശബ്ദത ഭഞ്ജിച്ചു. 
'ഏറ്റവുമടുത്ത ഫ്ളൈറ്റില്‍ നമ്മള്‍ തിരിച്ചുപോകുന്നു ' ഇനിയൊരു പൂരം തന്റെ  ജീവിതത്തിലുണ്ടാവില്ലെന്ന്  ഉള്ളിലു റപ്പിച്ചു.കൊണ്ട്  രമയോടും കുട്ടികളോടുമായി പറഞ്ഞു . 

Wednesday, December 5, 2012

മരണം

സലില മുല്ലൻ


മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു.
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

Tuesday, October 30, 2012

വിരഹം,പ്രണയത്തിന്റെ പൂര്‍ണ്ണത

സലില മുല്ലൻ

നീണ്ട ഏഴുദിവസങ്ങള്‍ക്കു ശേഷം ഇന്ന് വീണ്ടും ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ എഴുതി നിര്‍ത്തിയ ഇടത്തുനിന്നും ഞാന്‍ ബഹുദൂരം പോന്നിരിക്കുന്നു. ഈ ഏഴു ദിവസങ്ങള്‍ തിരിച്ചറിവിന്റെ ദിനങ്ങളായിരുന്നു .

പ്രണയത്തില്‍ നഷ്ടങ്ങളും ലാഭങ്ങളും ഇല്ലെന്ന അനൂപിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു എന്ന് നീ . പ്രണയത്തെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് അന്ധന്‍ ആനയെക്കണ്ടതുപോലെയാണെന്നും . ഓരോരുത്തരും അവരവരുടെ അനുഭവത്തിനനുസരിച്ച്‌ അതാണ്‌ പ്രണയമെന്നു നിര്‍വ്വചിക്കുന്നു. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും നിലാവും പൂക്കളും കിളികളും ഋതുഭേദങ്ങളും ഉള്ളിടത്തോളം പ്രണയികളുടെ മനസ്സും അസ്വസ്ഥമായിക്കൊണ്ടേ ഇരിക്കും . വിരഹത്തിലാണ് പ്രണയം അതിന്റെ പൂര്‍ണ്ണഭാവത്തില്‍ അനുഭവിക്കാനാവുക ...നീ പറഞ്ഞു കൊണ്ടേ ഇരുന്നു .

ഒടുവില്‍ പതിവുപോലെ റൂമിയിലെത്തുകയും...

" യഥാര്‍ഥ അനുരാഗി ഏതെല്ലാം വഴികളിലൂടെ ചുറ്റിത്തിരിഞ്ഞാലും ഒടുവില്‍ അവന്റെ അനശ്വരയായ പ്രണയഭാജനത്തിനടുത്തെത്തുക തന്നെ ചെയ്യും ..."

നീ ഇന്നലെ ഫോണില്‍ അയച്ച സന്ദേശം ഞാന്‍ മാച്ചുകളയാതെ സൂക്ഷിച്ചുവച്ചിരിക്കുന്നു

Saturday, October 6, 2012

മരണം


സലില മുല്ലൻ

മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു.
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

Thursday, August 2, 2012

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ എത്ര അരക്ഷിതര്‍ !!


സലില മുല്ലൻ






ഇന്ന് രണ്ടായിരത്തി പന്ത്രണ്ട്,മേയ് ഇരുപത്തി മൂന്നാം തീയതി .നാളെ അമ്മേടെ രണ്ടാം ശ്രാദ്ധ ദിനം. അമ്മയില്ലാതെ രണ്ടാണ്ട് ഈ ഭൂമിയില്‍ ജീവിച്ചു. കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് പറയുന്നത് എത്ര സത്യം ! അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ മുറിവും കാലം മാച്ചു.

വയനാട്ടില്‍ നിന്നു രാവിലേ ഇക്കേടെ കാറില്‍ കണ്ണൂര്‍ക്ക്‌ പുറപ്പെട്ടു. അവിടെനിന്നു ട്രെയിനില്‍ ഏറണാകുളത്തേക്ക്  പോകാന്‍ കണ്ണൂര്‍ - എറണാകുളം ഇന്റര്‍ സിറ്റിയില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നു .ട്രെയിന്‍ പുറപ്പെടുമ്പോഴും വെയിറ്റിംഗ്  ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തു തന്നെ എന്റെ പേര്. കണ്ണൂര് നിന്നു പുറപ്പെടുന്ന വണ്ടി ആയതിനാല്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട് മെന്റിന്റെ സമീപത്തുള്ള സാധാരണ കമ്പാര്‍ട്ട് മെന്റില്‍ സീറ്റ് കിട്ടി. ജനാലയോട് ചേര്‍ന്നുള്ള സീറ്റ്. എങ്കില്‍ പിന്നെ ഇനി ടി ടി ആറിനെ കാണാനൊന്നും നില്‍ക്കണ്ടാ, അവിടെ തന്നെ ഇരിക്കാം എന്ന് തീരുമാനിച്ചു.  ആ കമ്പാര്‍ട്ട് മെന്റില്‍ സീറ്റുകള്‍ പരസ്പരം അഭിമുഖമായിട്ടല്ല, ഒന്നിന് പുറകില്‍ മറ്റൊന്നായാണ് ക്രമീകരിച്ചിരുന്നത് . അതിനാല്‍ തിരക്ക് വന്നാലും സീറ്റിന്റെ ഇടയില്‍ കയറി ആരും നില്‍ക്കില്ല.
വെയിലിന്റെ ആക്രമണം അസഹ്യമായതിനാല്‍ ഞാന്‍ ജനാലയുടെ അരികില്‍ നിന്നും അല്‍പ്പം മാറിയാണ് ഇരുന്നത്.  ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പ് തോളില്‍ ലാപ് ടോപ്‌ തൂക്കിയ ഒരു ചെറുപ്പക്കാരന്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അയാള്‍ വളര ചേര്‍ന്നിരുന്നതിനാല്‍ വെയിലിന്റെ ചൂട് അവഗണിച്ചു കൊണ്ട് ഞാന്‍ ജനാലയുടെ അരികിലേക്ക് ചേര്‍ന്നിരുന്നു. അല്‍പ്പ സമയത്തിനു ശേഷം അയാള്‍ സംസാരിക്കാന്‍ തുടങ്ങി.
'ചേച്ചി എങ്ങോട്ടാ ?'
'എറണാകുളം.' ഞാന്‍ ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി.
'ചേച്ചി ഏറണാകുളത്താണോ  വര്‍ക്ക് ചെയ്യുന്നേ?' അയാള്‍ വീണ്ടും ചോദിച്ചു.
എന്റെ നാട് എറണാകുളം ആണ് എന്നും വയനാട് പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ ആണ് ഞാന്‍ എന്നും അയാളുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞു. സാമാന്യ മര്യാദ അനുസരിച്ച് അയാള്‍ എവിടെ പോകുന്നു എന്ന് ഞാനും ചോദിച്ചു. അയാള്‍ കണ്ണൂരുകാരന്‍ ആണെന്നും ഏറണാകുളത്താണ്  ജോലി എന്നും പറഞ്ഞു.
ഞാന്‍ ബാഗില്‍ നിന്നും പുസ്തകമെടുത്തു വായിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും സ്വന്തം കയ്യില്‍ ഇരുന്ന ഫ്രണ്ട്  ലൈന്‍ മാഗസിന്‍ നിവര്‍ത്തി വായിക്കാന്‍ തുടങ്ങി.
വായനയില്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ പെട്ടന്ന് എന്റെ ശരീരത്തില്‍ അയാളുടെ കൈ വിരലുകള്‍ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ചു. അറിയാതെ കൈ  കൊണ്ടതാവാമെന്നു കരുതി അയാളുടെ കയ്യിലേക്ക് ഒന്നു നോക്കിയ ശേഷം ഞാന്‍ അല്‍പ്പം കൂടി ജനാലക്കലെക്ക് ഒതുങ്ങി ഇരുന്നു. തുടര്‍ന്ന് എനിക്ക് വായനയില്‍ ശ്രദ്ധിക്കാനായില്ല. എങ്കിലും പുസ്തകം നിവര്‍ത്തി വായിക്കുന്ന മട്ടില്‍ തന്നെ ഇരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന് അധികം വൈകാതെ എനിക്ക് മനസിലായി. 'കണ്ണൂര് എവിടെയാണ് ഇയാളുടെ വീട്?' ഞാന്‍ ചോദിച്ചു. ചേച്ചിക്ക് കണ്ണൂര് അറിയാമോ എന്ന ചോദ്യത്തിന് എനിക്ക് കണ്ണൂര് ചില സുഹൃത്തുക്കളൊക്കെ ഉണ്ട് എന്ന് ചെറിയ ഭീഷണി മട്ടില്‍ ഞാന്‍ മറുപടി പറഞ്ഞു. തോട്ടട യില്‍ ആണ് വീടെന്നും ഏറണാകുളത്ത് കുസാറ്റില്‍ ആയിരുന്നു പഠനം എന്നും ബി ടെക്ക്‌ കഴിഞ്ഞ് വൈറ്റിലയിലുള്ള ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍
ജോലി ചെയ്യുകയാണെന്നും അയാള്‍ പറഞ്ഞു. ഏതു വര്‍ഷം ആണ് പാസ് ഔട്ട് ആയതെന്ന എന്റെ ചോദ്യത്തിന് 2007 -ല്‍ പഠനം കഴിഞ്ഞു എന്ന് അയാള്‍ പറഞ്ഞു. 'അപ്പൊ ഏതാണ്ട് ഇരുപത്തേഴു വയസ്സ് കാണും ല്ലേ?' ഞാന്‍ ചോദിച്ചു.
'അതേ' അയാള്‍ പറഞ്ഞു.
ഞാന്‍ വീണ്ടും വായനയിലേക്ക് തിരിഞ്ഞപ്പോള്‍ അയാള്‍ ഉറങ്ങുന്ന മട്ടില്‍ ഇരുന്നു. കുറച്ചു സമയത്തിനു ശേഷം അവന്റെ വിരലുകള്‍ വീണ്ടും നീണ്ടു വന്നു.
'മോനെ, നീ കുറച്ചങ്ങു നീങ്ങി ഇരിക്ക്. വെയിലിന്റെ ചൂട് താങ്ങാന്‍ പറ്റുന്നില്ല.' ഞാന്‍ അവനോടു പറഞ്ഞു.
'ഈ ചൂടിലും ഡോക്ടര്‍ ഓവര്‍ കോട്ടൊക്കെ ഇട്ടിട്ടുണ്ടല്ലോ?'അല്‍പ്പം മാറിയിരുന്നു കൊണ്ട് അവന്‍ പറഞ്ഞു. എന്തു ചെയ്യാന്‍ , ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ചൂടാണെങ്കിലും ഇതൊക്കെ ധരിക്കേണ്ടി വരുന്നു ഇക്കാലത്ത് എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. കുറച്ചു സമയത്തേക്ക് അവന്റെ ശല്യം ഉണ്ടായില്ല. പതുക്കെ പതുക്കെ അവന്‍ തൊട്ടുരുമ്മി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു 'നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട്?'
'അച്ഛനും അമ്മേം ഏട്ടനും.'
'പെങ്ങമ്മാരില്ല അല്ലെ?' ഞാന്‍ ചോദിച്ചു. ഇല്ലെന്നു അവന്‍ മറുപടി പറഞ്ഞു. 'അമ്മ ഉണ്ടല്ലോ ?' എന്റെ ചോദ്യത്തിന് അവന്‍ ഉണ്ടെന്നു തല കുലുക്കി.
വീണ്ടും കുറച്ചു സമയത്തേക്ക് വല്യ ശല്യം ഇല്ലാതെ അവന്‍ ഉറങ്ങുന്ന മട്ടില്‍ മടിയില്‍ വച്ചിരിക്കുന്ന ലാപ് ടോപ്പിലേക്ക് തല ചായ്ച് ഇരുന്നു.
ശല്യം തീര്‍ന്നു എന്ന് കരുതി ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്കും തിരിഞ്ഞു.
പെട്ടെന്നാണ് കാല്‍മുട്ടിന് താഴെ, ജീന്‍സിന്റെ മുകളില്‍ കൂടി എന്തോ ഇഴയുന്നതായി തോന്നിയത്. ഞാന്‍ കുനിഞ്ഞു നോക്കിയപ്പോള്‍ , ഉറങ്ങുന്ന മട്ടില്‍ മടിയില്‍ തലചായ്ചിരിക്കുന്ന അവന്റെ കയ്യാണ് അതെന്നു  കണ്ടു. അവന്റെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് ഞാനവനെ തട്ടി വിളിച്ചു. ഒന്നുമറിയാത്ത മട്ടില്‍ , ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് പോലെ അവന്‍ എന്റെ നേരെ നോക്കി.
അവന്റെ മുഖത്തേക്ക്, കണ്ണിലേക്കു നോക്കി ഞാന്‍ ചോദിച്ചു. 'നിനക്ക് നാണമില്ലേ മോനെ? നീയൊരു എന്ജിനീയറിംഗ് കഴിഞ്ഞ പ്രൊഫഷനല്‍ അല്ലെ?'
'സോറി  ഡോക്ടര്‍ , അറിയാതെ കൈ കൊണ്ടതാണ്.' ചുറ്റും നോക്കി അവന്‍ പരിഭ്രമത്തോടെ പറഞ്ഞു.
'അല്ല, അറിയാതെ കൊണ്ടാതല്ലെന്നു എനിക്കും നിനക്കും അറിയാം. നീ കുറേ നേരമായില്ലേ ഇതു തുടങ്ങിയിട്ട്? അരുത്, അരുത് എന്ന് ഞാന്‍ പലതവണ നിനക്ക് മുന്നറിയിപ്പ് തരികയും ചെയ്തതല്ലേ?' എന്റെ ചോദ്യത്തിന്റെ മുന്നില്‍ അവന്‍ പരുങ്ങി.
'എനിക്ക് നിന്റെ അമ്മയുടെ പ്രായം ഉണ്ടല്ലോ.' ഞാന്‍ തുടര്‍ന്നു. 'അറിയാം' അവന്‍ പറഞ്ഞു. 'എന്നിട്ടാണോ ഇങ്ങനെ പെരുമാറുന്നത്?' എന്റെ ചോദ്യത്തിന് മുന്നില്‍ അവന്‍ തലകുനിച്ചിരുന്നു.
നിന്നെപ്പോലുള്ള ചെറുപ്പക്കാര്‍ സഹയാത്രികര്‍ക്ക്  എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായിക്കേണ്ടവര്‍  അല്ലെ? നിന്റെ ഈ പ്രവര്‍ത്തി നിന്റെ പ്രൊഫഷന് പോലും നാണക്കേടല്ലേ?'
'സോറി ഡോക്ടര്‍ , ഒരബദ്ധം പറ്റിയതാണ്. ഇനി ആവര്‍ത്തിക്കില്ല.' അവന്‍ ശബ്ദം താഴ്ത്തി, തല ഉയര്‍ത്താതെ പറഞ്ഞു.'
' അക്ഷരാഭ്യാസമില്ലാത്ത, സ്കൂള്‍ കണ്ടിട്ട് പോലുമില്ലാത്ത, നിന്നെപ്പോലുള്ളവര്‍ പ്രാകൃതര്‍ എന്ന് പരിഹസിക്കുന്ന ആദിവാസികളുടെ കൂടെയാണ് കഴിഞ്ഞ എട്ടു മാസമായി ഞാന്‍ ജീവിക്കുന്നത്. എട്ടോ ഒന്‍പതോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജീപ്പില്‍ പതിനഞ്ചും പതിനാറും പേര്‍ ഒരുമിച്ചാണ് ഞാന്‍ അവിടെ യാത്ര ചെയ്യാറ്. ഒരിക്കല്‍ പോലും അവരില്‍ നിന്നും ഇതുപോലൊരു പെരുമാറ്റം എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അഭ്യ്യസ്ഥ വിദ്യര്‍ എന്ന് മേനി നടിക്കുന്ന നീയൊക്കെ അവരില്‍ നിന്നും ഏറെ പഠിക്കണം.' ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ട്‌ അവന്‍ കണ്ണടച്ചിരുന്നു.
കുറച്ചു കഴിഞ്ഞ് ഞാനെന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു നമ്പര്‍ എടുത്ത് അവനെ കാണിച്ചു കൊടുത്തു.
8121281212
'ഈ നമ്പര്‍ ഏതാണെന്ന് നിനക്കറിയാമോ?' നമ്പറിന്റെ മുകളില്‍ ഞാന്‍ എഴുതിയിരിക്കുന്ന പേര് അവന്‍ വായിച്ചു- റയില്‍വേ കമ്പ്ലൈന്റ് എസ് എം എസ് - അവന്റെ മുഖം വിളറി.
'ഞാന്‍ ഇപ്പോള്‍ ഈ നമ്പരിലേക്ക് ഒരു മെസ്സേജ് അയച്ചാല്‍ അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തുമ്പോള്‍ നിന്നെ പോലീസ് അറസ്റ്റ് ചെയ്യും. അതു നാളത്തെ പത്രത്തില്‍ വാര്‍ത്തയാവും. നിനക്കും നിന്റെ വീട്ടുകാര്‍ക്കും നീ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും അതുണ്ടാക്കുന്ന ചീത്തപ്പേരിനെ  പറ്റീ നീ ഒന്നോര്‍ത്തു നോക്കൂ.'
'ഡോക്ടര്‍ , പ്ലീസ്... ഇനി ഞാന്‍ ആവര്‍ത്തിക്കില്ല. പ്ലീസ്, മാപ്പ് തരണം..' ഇപ്പോള്‍ കരയുമെന്ന മട്ടില്‍ അവന്‍ കെഞ്ചി.
'ഞാനിപ്പോള്‍ അതൊന്നും ചെയ്യുന്നില്ല. പക്ഷെ, നിന്നെപ്പോലുള്ളവര്‍ ഓര്‍ക്കുന്നത് നല്ലതാണ്, ഇപ്പോള്‍ ഈ നമ്പര്‍ എല്ലാ യാത്രക്കാരികളുടെ ഫോണിലും ഉണ്ടാവും. പോലീസ് പിടിയില്‍ ആയതിനു ശേഷം ചിന്തിച്ചിട്ട് കാര്യമില്ല. മേലില്‍ ആരോടും ഇങ്ങനെ പെരുമാറാതിരിക്കുക.' ഞാന്‍ പറഞ്ഞു നിര്‍ത്തി.
പിന്നീട് ആലുവ വരെ അവന്‍ കണ്ണു തുറന്നില്ല. ആലുവ എത്തിയപ്പോള്‍ എന്നോട് യാത്ര പറഞ്ഞു. 'ഡോക്ടര്‍ , ഞാനിവിടെ ഇറങ്ങുന്നു. ഇനി ഒരിക്കലും ഞാന്‍ ആരോടും ഇങ്ങനെ പെരുമാറില്ല. താങ്ക്സ്.'
'ഓക്കേ.' ഞാനവന്റെ പുറത്തു മൃദുവായി തട്ടി ചിരിച്ചു.
                                          ---------------------------------------