Followers

Showing posts with label k m radha. Show all posts
Showing posts with label k m radha. Show all posts

Thursday, October 31, 2013

പാവക്കൂത്ത്

                                          
 കെ.എം.രാധ
      

ഗുണശേഖരന്  ,ഇരുപത്തിരണ്ട്‌കാരന്‍ ചുള്ളന്‍റെ നേര്‍ക്ക്‌ നോക്കാന്‍ പേടി,എന്നിട്ടല്ലേ .....
  ,''ഇക്കാണുന്നതൊക്കെ എന്‍റെ സമ്പാദ്യം.നിന്‍റച്ഛന് തുടങ്ങി കൊടുത്ത  കുട,തുണി,സ്വര്‍ണ പണയം,നാലഞ്ച് ബസ്സുകള്‍.. >..എല്ലാ വ്യാപാര സംരംഭങ്ങളും ഒറ്റയടിക്ക്  അവന്‍  തകര്‍ത്തു.   പിന്നെ,പിതാവിന്‍റെ അവസാനത്തെ കടമയെന്ന നിലയ്ക്ക്   സ്വൈര്യ കുടുംബജീവിതത്തിന് നിര്‍മിച്ചു  സമ്മാനിച്ച വീടും വിറ്റ്.,...ഒടുവില്‍.......>...നിന്നെ പഠിപ്പിക്കാന്‍ ഗതിയില്ലാതെ ,ഭിക്ഷക്ക് വന്ന് ഇവിടെ സ്ഥിരം കുറ്റിയടിച്ച തൊരപ്പന്‍,,''..

       ഗുണശേഖരന്‍ , പലവട്ടം പറയാനൊരുങ്ങി,വാക്കുകള്‍..... ....ചുണ്ടില്‍ തടഞ്ഞ് എങ്ങോ പറന്നുപോയി...
       പതിനഞ്ച് നില ഫ്ലാറ്റിന് കീഴില്‍  ചെറിയ വാര്‍പ്പ് വീട്,വില്‍ക്കുന്നതിന്റെ ഗുണം,ആവശ്യകത ഗുണശേഖരനോട്  മകന്‍ ശങ്കരന്‍ .....;.
'' അചഛന്‍ മനസ്സിലാക്കണം, അന്‍പത് ഫ്ലാറ്റ്  വിറ്റു കഴിഞ്ഞു.താമസക്കാര്‍ , എത്തിയാല്‍പ്പിന്നെ, ഒരു നിമിഷം നമുക്കിവിടെ  കഴിയാനാവില്ല''
     ഉള്ളത് മുഴുവന്‍ മുടിച്ച്  വീണ്ടും ശങ്കരന്‍റെ  വിളഞ്ഞ  വാക്കുകളിലെ വളഞ്ഞ ബുദ്ധി ഗുണശേഖരന്  തലവേദനയുണ്ടാക്കി.........
                            ഈ പ്രായോഗിക ബുദ്ധി സ്വല്‍പ്പം മുന്‍പേ  തലയ്ക്കകത്ത്  ,മിന്നല്‍ പിണരായെങ്കില്‍ ,.......................... 

        നീ എന്നേ,സ്വന്തമായി പത്ത് കാശ് ഉണ്ടാക്കുമായിരുന്നു.പിതാവിന്‍റെ ഒത്താശയില്ലാതെ!
   'ഗ്രാന്‍ഡ്‌പാ.. ,പെര്‍മിഷന്‍... തന്നേ ഒക്കൂ,അതുങ്ങളെല്ലാം കൂടി..വന്നാല്‍...>.how horrible,. smoke,,pollution,, nasty smell''

                  
       ഈ വീമ്പടിയൊക്കെ വെറുതെ!.ധീരജിനു കൈതണ്ടില്‍  പത്തി വിരുത്തും സര്‍പ്പശിരസ്സ്  ടാറ്റൂ കുത്താനും,ഇടത്  കാതില്‍ ഒറ്റ കമ്മല്‍കിലുക്കം !ബര്‍ഗര്‍-,പിസ്സ ആസ്വദിക്കാനുമല്ലാതെ ,മൊഴിഞ്ഞ വാക്കുകള്‍  മലയാളമോ,ഇംഗ്ലീഷോ ആകട്ടെ   തെറ്റില്ലാതെ എഴുതാനറിയില്ല.

                          പുതു തലമുറ ഭാഷയെ പക്ഷാഘാതപ്പെടുത്തുന്നു.  
       താല്പര്യം,.വിദേശ ചലച്ചിതങ്ങള്‍,.പാശ്ചാത്യ ഭക്ഷണ രീതികള്‍..>കഷ്ടം.!

                      ഗുണശേഖരന്‍ വ്യാകുലപ്പെട്ടു.
                      ഭവനം  വിറ്റ തുകയ്ക്കൊപ്പം മരുമകളുടെ ഓഹരിയില്‍ നിന്ന്  കുറച്ച്   പണവും  കൂടിയെടുത്തത്  കാരണം, തൊരപ്പന്‍ ശങ്കരന്‍റെ  പേരില്‍  തീരാധാരം എഴുതേണ്ടി വന്നു....

      '' വിഡ്ഢിത്തം. ഫ്ലാറ്റ്  നിങ്ങളുടെ പേരില്‍  മതിയായിരുന്നു.കാലശേഷം.കൊടുത്താല്‍. മതിയായിരുന്നു. ''                  ''
       സരസ്വതിയുടെ പരാതി
'' സാരമില്ല.എല്ലാം അവനുള്ളത്,ആ പണി കൂടി വേഗം കഴിഞ്ഞുവെന്നു കരുത്.നിനക്ക് തോന്നുന്നുണ്ടോ, വാശിയോ,മധ്യസ്ഥരുടെഇടപെടലോ ഉണ്ടായാല്‍ ശങ്കരന്‍ ,ഫ്ലാറ്റ് നമ്മുടെ പേരില്‍ എഴുതി തരുമെന്ന്.വെറുതെ മഞ്ഞു കൊള്ളണ്ട.''

       
 കയറ്റിറക്കു  തൊഴിലാളികള്‍,  ഫ്രിഡ്ജ്,അലക്കു യന്ത്രം,തുണി അലമാരകള്‍,ഹോം തിയേറ്റര്‍, പിന്നെയും എന്തൊക്കെയോ വാഹനത്തില്‍  കയറ്റി.
 ഒരു വലിയ ഇരുമ്പ്‌പെട്ടിയില്‍ സാധനങ്ങള്‍ വെയ്ക്കുന്നതിനിടക്ക്  ഗുണശേഖരന്‍::;
        ''ഇതും അതിലെടുത്ത് വെച്ചേക്ക്.''

    നോക്കിനില്‍ക്കും നോക്കുകൂലിക്കാരനെ നോക്കി  ഗുണശേഖരന്‍ പറഞ്ഞു.
         പെട്ടി എടുക്കാന്‍ ചുമട്ടുകാരനെ സഹായിക്കാന്‍  ശങ്കരനെത്തി.

     ''ഇതിലെന്താ...പാറയോ,ഇരുമ്പോ കുത്തി നിറച്ചിട്ടുണ്ടോ?താക്കോല്‍ എവിടെ?''
           ശങ്കരന്‍, ധൃതിയില്‍  പെട്ടി തുറന്നു.,....

     'ഇതെന്തൊക്കെയാ?.കുറെ പഴയ    പുരാണ-ഇതിഹാസ- വേദ,താന്ത്രിക- ജ്യോതിഷ പുസ്തകങ്ങള്‍, ,ദ്രവിച്ച് പോകുന്ന ഫോട്ടോകളും!...പണ്ടാരമടങ്ങാന്‍..!.ആകെ രണ്ട് കിടപ്പ് മുറി,  ഒരു   ചെറിയ ഹാള്‍..>...ഈ കീറ,പഴഞ്ചന്‍ തുക്കടാസ്‌ വെയ്ക്കാന്‍ സ്ഥലമെവിടെ?''

                  '' നിന്നെ ജനിപ്പിച്ച തന്തയും,തള്ളയും ഇനി  തൊട്ട് കിടപ്പ്,  ഇരിപ്പ്മുറിയിലെന്ന് നീ മുന്‍കൂട്ടി തീരുമാനിച്ചല്ലോടാ. വളരെ നന്നായി?''

     അച്ഛന്‍റെ വര്‍ത്തമാനം കേട്ട് ,ശങ്കരന്‍ ചിരിച്ചു.
        ''ധീരജ് മുതിര്‍ന്നില്ലേ?അവന് സ്വസ്ഥമായി വരയ്ക്കാനും,,ഉറങ്ങാനും. ഒരിടം വേണ്ടേ?..''
         ഗുണശേഖരന്‍റെ, അമര്‍ഷത്തില്‍ പഴമയുടെ ചെറുത്തുനില്‍പ്പ്‌. .>
          '' നിനക്കും നിന്‍റെ കെട്ടിയവള്‍ക്കും മറ്റേ മുറിയും! ഞങ്ങള്‍,തെരുവ് ജീവികള്‍.അല്ലേടാ.! കലികാലം.''

   ഗുണശേഖരന്‍റെ സംസാരം കേട്ടില്ലെന്ന് ഭാവിച്ച്,ശങ്കരന്‍റെ ശബ്ദം ഉച്ചത്തില്‍...............>.......
          ''.ചില്ലിട്ട പഴയ.ഫോട്ടോകള്‍.' ഷോകേസില്‍ വയ്ക്കാന്‍ പറ്റില്ല.,  ഇതൊന്നും കെട്ടി വലിച്ച്‌   എടുക്കേണ്ടെന്ന് അച്ഛനോട് എത്ര  വട്ടം പറഞ്ഞു?   മുതുമുത്തച്ഛന്‍മാരുടെ ഫോട്ടോ പ്രദര്‍ശനത്തിന് വെയ്ക്കാന്‍,.കാഴ്ചബംഗ്ലാവിലേയ്ക്കല്ല പോകുന്നത്?ആ കുഞ്ഞു ഫ്ലാറ്റില്‍  നിന്ന് തിരിയാനിടമില്ല.എന്തിനിങ്ങനെ ദ്രോഹിക്കുന്നു?' ജീവിതമേ,പൊള്ളി തുടങ്ങി.''

            ഗുണശേഖരന്‍ ഞെട്ടി, ദേഹത്ത് മരവിപ്പ്,നീറ്റല്‍! 
              മുന്‍ തലമുറ, ''ഇഷ്ടമനുസരിച്ച് ചെലവഴിക്ക്,കാണാനും,കേള്‍ക്കാനും ,നഷ്ടപ്പെട്ടാല്‍   തന്ത്രങ്ങള്‍ മെനഞ്ഞ് വീണ്ടെടുക്കാനും  ഞങ്ങളില്ലെന്ന''' മൌനത്തില്‍  ചൊല്ലി  ഏല്‍പ്പിച്ച .സ്വത്തുക്കള്‍!.

        ഒട്ടും ചോരാതെ  ആയിരം ഇരട്ടിയാക്കി  ശങ്കരന് മുന്‍പില്‍ കാഴ്ചക്കോളായി  വെച്ചു.സന്തോഷം...അഭിമാനം.!
   ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം  ധൂര്‍ത്തിന്‍റെ സമവാക്യങ്ങളില്‍ ആറാടുന്നത് കാണെക്കാണെ ,പലര്‍ വഴി  ഉപദേശം.! 
           ഫലമില്ല.ശങ്കരന്‍ സ്വയം തീര്‍ത്ത  കടം ജപ്തിയില്‍,,തടവറയിലെ കനത്ത അഴികള്‍ക്കുള്ളില്‍..>

             ....ചീട്ടുകൊട്ടാരം കുത്തനെ  വീണു.  മുടിയന്‍  മകനെ തല്ലിക്കൊന്ന്‍ ആറ്റിലെറിയാന്‍., ശേഷി,ഊര്‍ജ്ജം ഒരുക്കൂട്ടി   വെച്ചു.
      എരിപൊരി സംഭവങ്ങള്‍ക്ക്, സാക്ഷിയാകവേ. പിതാവിന്‍റെ ,അമിതവാല്‍സല്യം,അയാളെ കിനാവള്ളികളായി ചുറ്റിവരിഞ്ഞുകെട്ടി.
        .''.മാപ്പ്.  കാണാകയത്തില്‍..മുങ്ങിപ്പോയി,

        '' ഒരു വൈക്കോല്‍തുരുമ്പെങ്കിലും നീട്ടി  രക്ഷിക്കണേ''
         പുത്രവിലാപത്തില്‍,ദുഷ്പ്രേരണകള്‍ ഒടുങ്ങി.  

      
    ഗുണശേഖരന്‍, നിലത്തിരുന്നു.നടുക്കത്തോടെ ,കാണാമറയ്ക്കത്ത് ഒളിച്ചിരുന്ന സത്യം അയാള്‍ ,ആ നിമിഷം വേര്‍പെടുത്തിയെടുത്തു. 

       പ്രായം ,ശരീരത്തിന്,മാത്രമല്ല.ഏത് കൊള്ളരുതായ്മയും തടയാനുള്ള ശേഷി കുറയ്ക്കുന്നു. 
       പുറത്ത് നിന്ന് ശബ്ദം.....

   ''Dad...too...late...come.come.''ധീരജിന്‍റെ വാക്കുകള്‍..>.
       '' 'ഇങ്ങനെ പോയാല്‍ പണിക്കര് എഴുതി തന്ന സമയം കഴിയും.ഇനിയുള്ള കാലമെങ്കിലും നല്ലത് വരണ്ടേ ?  ''

             ശങ്കരന്‍, മുറുമുറുത്തു.                           
          ശങ്കരന്‍റെ കരണത്ത് മാറി മാറി ചുട്ട പ്രഹരത്തിന് ,ഗുണശേഖരന്‍ കരം  ഉയര്‍ത്തി.സ്വയമറിയാതെ ,കൈ താഴ്ന്നു..,തല കുനിഞ്ഞു.

    ഒട്ടും  നിനച്ചിരിക്കാതെ ,ശങ്കരന്‍ ,ഫോട്ടോകളെല്ലാമെടുത്ത്‌ മുറ്റത്തിന്‍ അതിരിലെ ചെമ്പരുത്തിമരത്തിന്‍ ചുവട്ടിലേക്ക്    വലിച്ചെറിയുന്നതിനടിയില്‍,നിമിഷ വേഗത്തില്‍ ഒരു ഫോട്ടോ  പിടിവലിക്കിടെ  അയാള്‍ തട്ടിയെടുത്തു.

       ''ഇത് എന്റമ്മയുടെ..ചിത്രമാ...കൈവിടില്ല.....''
    കിതപ്പില്‍ കുതിര്‍ന്ന  വാക്കുകള്‍ക്കിടയില്‍ ,ഗുണശേഖരന്‍ പിന്നോട്ട് മറിഞ്ഞു. വിയര്‍ത്ത് തളരും മുഖത്ത്‌ നിന്ന് ,പതുക്കെ''അരുതേ''   പിറുപിറുക്കല്‍..... ,

          കുഞ്ഞ് ഗുണശേഖരനെ എടുത്തുകൊണ്ട് നില്‍ക്കുന്ന അമ്മയുടെ ദീപ്ത മുഖമുള്ള ചില്ല് ഫോട്ടോ അയാളുടെ നെഞ്ചില്‍   കിടന്ന് ഞെരിഞ്ഞു..
     പെട്ടെന്ന്,തണുത്ത കൈ തലോടലില്‍ ,ഗുണശേഖരന്‍,കണ്ണ് തുറന്നു.
    സരസ്വതിയുടെ വിറ വന്ന തളര്‍ന്ന സ്വരം 
        ''അരുത്.  ഒരിക്കലും വറ്റാത്ത   ചങ്കൂറ്റം മാത്രം മതി,  നമുക്ക്  ഈ ഭൂമിയില്‍ ഇടം തേടാന്‍''.
   ഗുണശേഖരന്‍,  സരസ്വതി നീട്ടിയ കൈകള്‍ പിടിച്ച് സാവധാനം എഴുന്നേറ്റ്,പുറത്തെ വെയില്‍ തിളക്കത്തില്‍ നടന്നു.

      ഒപ്പം,അയാള്‍, ഉള്ളില്‍ ,ശേഷിച്ച ആയുസ്സ് എങ്ങനെ ചെലവഴിക്കണമെന്ന വ്യക്തമായ രേഖ വരച്ചെടുത്തു.....

Monday, September 2, 2013

ഓര്‍മ:സുകുമാർ അഴീക്കോട് മാന്ത്രികനല്ല

കെ.എം.രാധ

      

സിത്താര്‍ തന്ത്രികളില്‍ ജാലവിദ്യ വിരിയിക്കും പണ്ഡിറ്റ്‌ രവി ശങ്കര്‍ ഇരുപത്തൊന്നാം വയസ്സില്‍ അന്നപൂര്‍ണ്ണ എന്ന 14 കാരിയെ ജീവിത സഖിയാക്കി. അവളുടെ മധുരോദാര സംഗീതം തട്ടി നീക്കി, സ്വന്തം മകനെ ഉപേക്ഷിച്ച് ആ കലാകാരന്‍ നര്‍ത്തകിമാര്‍ക്കും, വെപ്പാട്ടിമാര്‍ക്കും ഒപ്പം ഭോഗലാലസതയില്‍ തുടിച്ചു... മരണം വരെ. 

ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മ, 2010 ജനുവരി 24 ചൊവ്വാഴ്ച സുകുമാര്‍ അഴീക്കോടിന്‍റെ അന്ത്യം അറിഞ്ഞ്, ഗുരുവിന്‍റെ പലതരം ഫോട്ടോകള്‍, ആദരാഞ്ജലികള്‍, ചില സംശയങ്ങള്‍ പങ്കിട്ടു. മാഷിന്‍റെ ഭൌതികശരീരം കോഴിക്കൊട്ടെത്തിയിട്ടും അവസാനമായി ഒരു നോക്ക് കാണാത്തതെന്ത്? സൌദി, ഖത്തര്‍, ഒമാന്‍, ഇംഗ്ലണ്ട് അങ്ങനെയങ്ങനെ...

 പത്ര-ചാനലുകളില്‍ നിങ്ങളെ കണ്ടില്ല. ചോദ്യം കേട്ട് വേദനിച്ചു. ഒരുപാട്.............
 2011 ഡിസംബര്‍ 23 വ്യാഴാഴ്ച തൃശൂര്‍ അമല ആശുപത്രിയില്‍ കൂട്ടിനു അഴീക്കോടിന്‍റെ ശിഷ്യന്‍ മുരളി വാണിമേലും(മുരളി വളയം ഗവര്‍മെന്റ്  ഹൈസ്കൂളില്‍ എന്‍റെ ശിഷ്യനായതും നിമിത്തമാകാം) ഒരുമിച്ച് എത്തുമ്പോള്‍, മനസ്സ് വിങ്ങിയിരുന്നു. 'തത്ത്വമസിയും' 'ജനാല കാഴ്ചകളും' സമ്മാനിച്ച, ആത്മകഥയില്‍ 'എഴുത്തുകാരി' യെന്നും 'എക്സ്ട്രാ പൌണ്ടെ'ന്നും പരിചയപ്പെടുത്തിയ വിജ്ഞാന സാഗരമായ  ഗുരുനാഥന്‍.........

 !!!
കണ്ണീരടക്കാനായില്ല...............

 "മാസ്റ്റര്‍ക്ക് ഒന്നും സംഭവിക്കില്ല. ഒപ്പം ഞങ്ങളുണ്ട്. മാഷുടെ അസുഖം മാറും. ഉറപ്പുണ്ട്." 
ആ കണ്ണുകള്‍ അസാധാരണമാം വിധം തിളങ്ങുന്നു. പിതൃസമാനമായ സ്നേഹ ,വാത്സല്യത്തോടെ , മാഷിന്‍റെ തലയില്‍, നെറ്റിയില്‍, കവിളില്‍ തലോടി. മുരളി, ചലനശേഷിയില്ലാത്ത കാല്‍ തടവുന്നു. 

സര്‍ക്കാര്‍, പരിചരണത്തിന് ഏര്‍പ്പെടു

  ത്തിയ രണ്ടു ചെറുപ്പക്കാരികള്‍ തിരക്കുന്നു.
 "നിങ്ങള്‍ ആരാണ്? ആരാണ്?" 

"ശിഷ്യ" 
നീണ്ടു നിവര്‍ന്നു കിടക്കുന്ന ഏകാന്തപഥികന്‍റെ മുഖത്തു സംതൃപ്തി. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നു.

 "വലിയ എഴുത്തുകാരിയാണ്, വലിയ എഴുത്തുകാരി."
 വീണ്ടും മാഷിന്‍റെ നെറുകയില്‍ തലോടിക്കൊണ്ട്. 

"മാസ്റ്റര്‍ ഭാഗ്യവാനാണ്. എത്രയോ വീടുകളില്‍ വാര്‍ദ്ധക്യ ജന്മങ്ങള്‍ പുഴുവരിച്ചു കിടക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ..." ഈ മഹേന്ദ്ര ജാലക്കാരന്‍റെ മാന്ത്രികവടി ചുഴറ്റലില്‍ ആള്‍ക്കൂട്ടം വിസ്മയ ലഹരിയിലാഴ്ന്നു പോയ എത്രയെത്ര അവസരങ്ങള്‍..!!!!!....

 മാസ്റ്റര്‍ക്ക് ചുറ്റും എഴുത്തുകാരായ മഹേഷ്‌ മംഗലാട്ട്, വി.ജി.തമ്പി, അദ്ദേഹത്തിന്‍റെ ഭാര്യ റോസി തമ്പി, കല്‍പ്പറ്റ ബാലകൃഷ്ണന്‍...>

മാഷ്‌ , കല്‍പ്പറ്റ ബാലകൃഷ്ണന്‍ കൊണ്ടുവന്ന ഇളനീര്‍ കഴിച്ചു. ഉച്ച ഭക്ഷണത്തിനു സമയമായില്ല. നഴ്സുമാര്‍ പറഞ്ഞു. ഉയര്‍ത്തിയ കൈ, കുനിഞ്ഞു നിന്ന എന്‍റെ നെറുകയില്‍ വെച്ച് പതുക്കെ പറഞ്ഞു.

 "വേഗം പൊയ്ക്കോ".
 മാഹിയില്‍ താമസിക്കുന്ന മുരളിക്കൊപ്പം  വേഗം കോഴിക്കോട്ടേക്ക് - ഇരുട്ടും മുമ്പ് - പോകണമെന്ന്!

നിറകണ്ണുകളില്‍ മായും രൂപങ്ങള്‍....... 2012 
ജനുവരി 24 ചൊവ്വാഴ്ച്ച രാത്രി 8 -45 നു കോഴിക്കോട് ടൌണ്‍ ഹാള്‍ വേദിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാ യോഗിയെ ഒരു നോക്ക് കണ്ട് അര്‍ദ്ധബോധത്തോടെ, പടിയിറങ്ങി. 

വരുംതലമുറയ്ക്ക് സാറിന്‍റെ വക 'ആശാന്‍റെ സീതാകാവ്യം', 'രമണനും മലയാള കവിതയും', പുരോഗമന സാഹിത്യവും മറ്റും, 'മഹാത്മാവിന്‍റെ മാര്‍ഗ്ഗം'... എത്രയെത്ര വിശിഷ്ട ഗ്രന്ഥങ്ങള്‍, ധാടി, മോടി, രാഷ്ട്രീയം, ധനം പദവി ഒപ്പം മാധ്യമങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എളുപ്പം ജനശ്രദ്ധ നേടാം. 

1966ല്‍ (ഞാന്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി) ബി എഡിന് നിരീക്ഷകനായി വന്ന മാഷ്‌, പ്രണയ ലേഖനമെഴുതി, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നു ചാനല്‍-മാധ്യമ വിപ്ലവത്തിലൂടെ അനശ്വരയായ പ്രണയിനി എവിടെ? ആ ചിന്തായോഗിയുടെ ഗ്രന്ഥങ്ങള്‍ പകരും അമൂല്യമായ അറിവും, അനുഭവങ്ങളും, ഓര്‍മകളും ജീവിതത്തിനങ്ങോളം പിന്തുടരുന്ന ശിഷ്യ സമൂഹമെവിടെ? കുമാരനാശാന്‍റെ വാക്കുകളില്‍ " മനമോടാത്ത കുമാര്‍ഗ്ഗമില്ല". സുകുമാര്‍ അഴീക്കോട്, നാല്പതാം വയസ്സില്‍ അവരെ ഇഷ്ടപ്പെട്ടിരിക്കാം, തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ 50, 60, 70, 80 വയസ്സില്‍ ഈ മഹിളാരത്നം എവിടെയായിരുന്നു?. അന്ന് ദൃശ്യ മാധ്യമങ്ങള്‍ ഇത്രയധികം പ്രചാരത്തിലില്ല, സമ്മതിച്ചു. ഒരു കാര്‍ഡ്‌ അവര്‍ക്ക് എഴുതാമായിരുന്നല്ലോ. മാസ്റ്റര്‍ ചോദിച്ചല്ലോ "വിലാസിനിയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു കത്തെഴുതി അയയ്ക്കാമായിരുന്നില്ലേ?" അപ്രതിരോധ്യമായ - ആരാലും തടുക്കപ്പെടാന്‍ കഴിയാത്ത -ഇച്ഛാശക്തിയുടെ ഉടമയാണ് അഴീക്കോട്. "ക്ഷമിക്കുക, പൊറുക്കുക, രാജിയാകുക" - ഇതാണ് അവസാന നിമിഷം വിലാസിനി ടീച്ചറെ കാണാന്‍ അനുവദിച്ചത്.


 മാഷിന്‍റെ 50, 60, 70, 80 പ്രായത്തില്‍ സാക്ഷാല്‍ ഉര്‍വശി-മേനക-രംഭ-തിലോത്തമമാര്‍ വന്നാല്‍ പോലും, ആ ജ്ഞാന - കര്‍മ്മ യോഗിയുടെ അനേക കാതം ദൂരത്തെ നില്‍ക്കു. ആ മഹാസത്യം മനസിലാക്കുക. ഈ ശിഷ്യ 'തത്ത്വമസി' ഒരു കോപ്പി വേണമെന്ന് രണ്ടുവാക്ക്‌ എഴുതി, ഉടന്‍ കാര്‍ഡില്‍ മറുപടി വന്നു "എന്‍...ബി.എസില്‍ കാര്‍ഡ് കാണിച്ചു പുസ്തകം വാങ്ങുക". ഒരു സംശയം- വേദന കൊണ്ട് പുളയുന്ന, അതാരുമാകട്ടെ - ഒരു വയോവൃദ്ധന്‍റെ അടുക്കലേക്കു അണിഞ്ഞൊരുങ്ങി, ചാനലുകളാല്‍ അനുയാത്രയായിട്ടു വേണോ സന്ദര്‍ശനം? സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ജയറാം സാധാരണ വേഷത്തില്‍ മാഷെ വന്ന് കണ്ടു. മനുഷ്യ മനസ്സ് നിഗൂഢമാണ് . "ഒപ്പം വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന്", മാഷിന്‍റെ മറുപടി -"അത് കേട്ടത് തന്നെ മഹാ ഭാഗ്യമെന്നും". ഭാഷയ്ക്കും സാഹിത്യത്തിനും സ്വയം അര്‍പ്പിച്ച ആ മഹാ ത്യാഗി, ഓര്‍മ നശിക്കും വരെ ആത്മാവിനെ പണയം വെച്ച ഒരേര്‍പ്പാടിനും തയ്യാറാവില്ല. തീര്‍ച്ച. "മരിക്കുന്നതിനു മുന്‍പ് ഒരു ദിവസമെങ്കിലും ഭാര്യയായി ജീവിക്കണമെന്ന് ആഗ്രഹിച്ചു, കഴിഞ്ഞില്ല"- 

മരണത്തോട് അടുക്കുകയാണെന്ന തിരിച്ചറിവുണ്ടായിട്ടും "വിലാസിനി ഇവിടെ നില്‍ക്കു, കുറച്ചു മണിക്കൂര്‍ ഒപ്പം നിന്ന് എന്നെ ശുശ്രൂഷിക്കു" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചുവോ ഇല്ല. ഒരിക്കലുമില്ല. ചാനലുകള്‍, ദേശീയ-പ്രാദേശിക പത്രങ്ങള്‍ പരസ്യത്തിനും, മാര്‍ക്കറ്റിങ്ങിനും വേണ്ടി എന്ത് നെറികേടും പ്രവര്‍ത്തിക്കും. ചാനലുകള്‍ ആഘോഷിച്ച നളിനി ജമീലയുടെ ആത്മകഥ, ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അതുപോലെ ഇനിയും അവര്‍, മറ്റു വ്യക്തികളെ കൊണ്ട് എഴുതിച്ചാല്‍ മുന്‍ റെക്കോര്‍ഡില്‍ എത്താനാകുമോ? ചിന്തിക്കുക. ഈ ശിഷ്യ, വാശി പിടിച്ചിരുന്നെങ്കില്‍, ഒട്ടും സംശയിക്കണ്ട, പരിചരിക്കാന്‍ മാഷ്‌ അനുവദിക്കും. തീര്‍ച്ച.

 എന്‍റെ പ്രാരാബ്ധ കൂമ്പാരങ്ങള്‍ കാരണം, കഴിഞ്ഞില്ല. കുറ്റബോധമുണ്ട്. വിലാസിനി ടീച്ചര്‍ ക്ഷമിക്കുക. ഫെയ്സ്ബുക്കില്‍ പലരും ഗുരുവര്യനെ തേജോവധത്തിന്, അപകീര്‍ത്തിപ്പെടുത്തിയതിന് ടീച്ചറും ഉത്തരവാദിയാണ്‌.. ടീച്ചര്‍ക്ക് നല്ലത് വരട്ടെ....

Friday, July 5, 2013

രണ്ട് ദൃശ്യങ്ങള്‍ക്കപ്പുറം


    
                 
  കെ.എം.രാധ
    സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട് വാക്കും നല്ലതെന്നേ തോന്നൂ) 
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.?’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! നാരീമണികള്‍ക്ക് എല്ലാം മറച്ചുവച്ച്  എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
  സീതയെ നോക്കി വീണ്ടും എന്തോ ചൊല്ലാന്‍.....?.പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്നറിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി.,സത്യവതിയുടെ വാക്കുകളില്‍ കീഴടങ്ങി..
..സീതയുടെ, .ഉള്ളിലെ നെരിപ്പോടില്‍,കൊടുംവേദനകള്‍ ഉമിത്തീയായി                             . കത്തി പടര്‍ന്നു.
എങ്ങനെയാണ്?.ഈ അഭിനവ പെരുംകാളിയെ,മെരുക്കി, കൌമാരം തികയാത്ത പൊന്നുമോളെ..മോചിപ്പിക്കുക? ...
സീത,മേദിനിയെ ദയ യാചിച്ച്, മനസ്സില്‍ ചേര്‍ത്തുപിടിച്ചു.
‘’എന്തേ..''മേദിനിയെ നോക്കി പേടിപ്പിക്കുന്നത്?മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി.,സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവളെന്ന്!
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’സത്യവതിയുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട മേദിനീ....നീ ..ഈ കെട്ടിലമ്മയെ
പിടിച്ചു തള്ളി പുറത്താക്ക്'' .
സീതയുടെ നുറുങ്ങും മനസ്സില്‍ ഒരായിരം വെള്ളിടി വെട്ടി
ഒറ്റയ്ക്ക്,വന്നത്..അബദ്ധമായി...വന്നില്ലെങ്കിലോ?......
''പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതി,മിനുത്ത ചാരു കട്ടിലില്‍ കിടന്ന് വീണ്ടും വിചാരണകോടതിയായി മാറുന്നു.  
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്താക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.,കണ്ണീര്‍ ഒരു ചെറു വഴി തേടി കവിളിന് കീഴെ....   
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ കീറി,.മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
സത്യവതിയുടെ പൊട്ടിച്ചിരി,പരിഹാസം അസഹ്യം....
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ..മുന്നാ..നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..
    ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ ,സീതയ്ക്ക്,മുന്‍പില്‍.!!!11!!1.........!!....>>........................
  ................................................................................................................................... 
 വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

Sunday, June 2, 2013

അനുഭവം

കെ എം രാധ                     


ഇടത്തരം യാഥാസ്ഥിതിക അമ്പലവാസി കൂട്ടുകുടുംബത്തില്‍  ഇരുപത്താറ്‌ അംഗങ്ങള്‍ക്കൊപ്പം 31 വര്‍ഷം താമസിച്ച് ജീവിതത്തിലെ പെരുങ്കളിയാട്ടങ്ങള്‍ കണ്ട് സ്തബ്ധയായവള്‍...ലഹരി പാനവും,മുഴുഭ്രാന്തും,വ്യവഹാരങ്ങളും,ഗുരുതിയും,ശാക്തേയ പൂജയും,മന്ത്രോച്ചാരണങ്ങളും കൂടിക്കുഴഞ്ഞവര്‍ക്കിടയില്‍പ്പെട്ട് സ്വപ്നവും,യാഥാര്‍ത്ഥ്യവും വേര്‍തിരിക്കാനാവാതെ കാലിടറിയവള്‍..എന്‍റെ സാഹിത്യജീവിതം  തുടങ്ങുന്നതവിടെ നിന്നാണ്.
            സമത്വസുന്ദരലോകം കെട്ടിപ്പടുക്കാമെന്ന് വ്യാമോഹിച്ച് കൊമ്മേരി കുന്നിന്‍റെ  പള്ളയ്ക്കകത്ത് വിപ്ളവ ചിന്തകള്‍ക്ക് നിറം കൊടുത്ത കരുമാടി,പിതൃപീഡനത്താല്‍ മനോരോഗാശുപത്രിയില്‍ എത്തപ്പെട്ട പേരില്ലാ പെണ്‍കുട്ടി,പേരുകേട്ട വിഷഹാരിയും നാട്ടുവൈദ്യനുമെന്ന നാട്യത്തില്‍ ,വട്ടുള്ളവരെ ചങ്ങലയ്ക്കിട്ട് ,നെല്ലിയ്ക്കാത്തളം വെയ്ക്കുന്ന ,അപസ്മാരക്കാരനെ  ,പച്ചമരുന്ന് കലക്കി കൊടുത്ത്‌,ചൂരല്‍ പ്രഹരത്താല്‍ കൊന്ന ദുര്‍മന്ത്രവാദി കേളുമൂപ്പന്‍,  തറവാട്ടിലെ  ആഢൃത്വം വലിച്ചെറിഞ്ഞ് അന്യജാതിക്കാരനൊപ്പം ഇറങ്ങിപ്പോയ ശ്രീജ....
        മുപ്പത് വര്‍ഷം മുന്‍പ്‌  സര്‍ക്കസ്സ്‌ കൂടാരത്തിന് മുകളില്‍ നിന്ന്  പ്രകാശചൂട്ടുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍  വ്യാപിപ്പിക്കുന്നത് പോലെ സമൂഹത്തിന് നേരെ കണ്ണാടി തിരിച്ചു വെച്ചു...പിന്നെ ....നീണ്ട മൌനത്തിന്‍,നിഷേധകൊടുമ്പുകള്‍.....>...... .
 മനുഷ്യമനസ്സിന്‍റെ കാണാകാഴ്ചകളില്‍ അലയുമ്പോള്‍ കഥകള്‍ പിറവിയെടുക്കുന്നു,കഥാപാത്രങ്ങള്‍ ചമയങ്ങളില്ലാതെ അരികിലെത്തുന്നു.
            ....നിശ്ശബ്ദതയുടെ ഹിമാലയന്‍ ഭിത്തികളില്‍   വെറുങ്ങലിച്ച് തല തല്ലി   പൊയ്ക്കാലുകളില്‍ വേച്ചുവേച്ചു നടന്ന  അടുത്ത മുപ്പതാണ്ടുകള്‍..  .....      കാലത്തിന് കണ്ണീര്‍ കലക്കം,എനിക്കും....
    മാനസികവിഭ്രാന്തിയും ,മറവി രോഗവും പിടിപെട്ട അമ്മ,വിലങ്ങണിയിച്ച കുടുംബജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍,സര്‍ക്കാര്‍ സങ്കര  വിദ്യാലയങ്ങളിലെ അധ്യാപനം കൌമാരക്കാരിലെ വൈകാരിക ഭാവങ്ങള്‍ ഇഴയടുപ്പത്തോടെ അടുത്തറിഞ്ഞ നിമിഷങ്ങള്‍.......................
    കോഴിക്കോട് എന്‍റെ ജന്മദേശം.....
    ഒരു ചെറുപ്പക്കാരന്‍ അച്ഛനെ കൊന്നവനെ പെട്രോള്‍പമ്പിലിട്ടു വെട്ടിക്കൊന്നു.മറ്റൊരു യുവാവ് കവര്‍ച്ചകേസില്‍ പ്രതി..മിഠായി തെരുവിലെ പടക്കകട സ്ഫോടനത്തില്‍ കടയുടമയും ,(സ്നേഹിതയുടെ പിതാവ്),വിഷു നാളില്‍ ജോലിയെടുത്ത് പണമുണ്ടാക്കി പ്ലസ്1 ന് ചേരാന്‍ കൊതിച്ച ശിഷ്യന്‍ ഉള്‍പ്പെടെയുളള   ജോലിക്കാരും കത്തിച്ചാമ്പലായി.പിതാവിന്‍റെ കത്തിക്കരിഞ്ഞ ദേഹം തിരിച്ചറിയാനാവാതെ കൂട്ടുകാരി ബോധം കെട്ടുവീണത്‌ കണ്ട് ...പൊട്ടിക്കരഞ്ഞു.
             
          ഒരിക്കലും അടുക്കാനാകാത്ത വിധം അകലുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍,ഭര്‍ത്താവിനൊപ്പം  ശയിക്കവെ കാമുകനെ ഓര്‍ക്കുന്നവര്‍,വില കൂടിയ മദ്യം,സിഗരറ്റ്,രുചികര ഭക്ഷണം ശീലമാക്കിയ ആര്‍ഭാടക്കാരികള്‍,വര്‍ഷങ്ങളായി തികഞ്ഞ അപരിചിതരായി അടുത്തടുത്ത മുറികളില്‍ ഉറങ്ങി,പുറംലോകത്ത് മാതൃകാദമ്പതി വേഷം അണിയുന്നവര്‍,വീടിനകത്ത് ഒളിജീവിതം നയിക്കുന്നവര്‍,വില കുറഞ്ഞ ചാരായം മോന്തി ,കഞ്ചാവ് ബീഡി വലിച്ച് ദേഹവില്പനയ്ക്ക് തയാറാകുന്നവര്‍,സ്വവര്‍ഗാനുരാഗികള്‍,.....
          ഒരേയൊരു ഇരുപത്തേഴുകാരന്‍ എം.ബി എക്കാരന്‍ ഓമന പുത്രന്‍ നാല്‍പ്പത്തഞ്ചുകാരിയെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്നത് കണ്ട് ഇടനെഞ്ച് പൊട്ടി കരയും മാതൃഹൃദയം,അരക്കിറുക്കിയായ അമ്മയെ ഇരിപ്പിടത്തില്‍ ബന്ധിച്ച്,മ്യൂച്ചല്‍ ഫണ്ടുകള്‍,ഓഹരികള്‍ വില്‍ക്കാനിറങ്ങി ,ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സ്ഥിരംജോലി മോഹിച്ച് കന്യകാത്വം  ബിസിനസ് രാജാവിന് മുന്‍പില്‍   (എച്ച്ഐവി പോസിറ്റീവ് എന്നറിയാതെ ) അടിയറവ് വെയ്ക്കുന്ന ശ്രുതി.എപ്പോഴും അമ്മയെ കുറ്റപ്പെടുത്തി,സര്‍ക്കാര്‍ ജോലിക്കാരനായ അചഛ ന്‍റെ രണ്ടാം കല്യാണത്തില്‍ പങ്കെടുത്തതോടെ , മനം മാറ്റം സംഭവിച്ച് അമ്മയ്ക്കരികില്‍ ഓടിയെത്തിയ സുമ ,കൌമാരക്കാരി മകള്‍ വീട് വിട്ടു പോയി മാംസവില്‍പ്പനക്കാരിയുടെ ,വീട്ടുതടങ്കലില്‍... പുഴുത്ത്‌ പഴുത്ത് കിടക്കുന്ന വിവരമറിഞ്ഞു എത്തുന്ന സീത ഒടുവില്‍ .....അതേ തൊഴില്‍ തന്നെ സ്വീകരിച്ചത്,കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആസ്വദി ക്കാനെത്തിയ പാട്രിക്ക് മെല്ലറും,കാമുകി ജസീക്കാ വൈലും,പരസ്ത്രീഗമന കഥകള്‍ പരസ്പരം പറഞ്ഞു രസിക്കുന്ന അസ്സല്‍ കുടുംബനാഥന്മാര്‍,സൂക്ഷ്മദര്‍ശിനിയിലൂടെ....ബൈനാക്കുലറിലൂടെ....സ്ത്രീ-പുരുഷ സംഗമം കണ്ട്,''പരമാനന്ദ രസം''നുകരാനെത്തി,ഒടുവില്‍ പെണ്ണിന്റെ കരടി ഭര്‍ത്താവില്‍ നിന്ന് ഇരുമ്പ്വടി കൊണ്ട് അടിയേറ്റ്മരണത്തിന്‍റെ വക്കിലെത്തിയ കൌമാരക്കാരന്‍ മിഥുന്‍,നീഗ്രോ മോഡലിനെ പ്രേമിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മലയാളി പെണ്‍കുട്ടി ഷാരോണ്‍........>.......
   നമുക്ക് ചുറ്റും വിചിത്ര മനുഷ്യരും ,പൊള്ളുന്ന ജീവിതവും ,തീഷ്ണമായ മനോലോകവുമുണ്ട്.അവ പച്ചയായി മുന്‍പില്‍ അവതരിക്കുമ്പോള്‍ മുഖം തിരിക്കാന്‍ ഒരെഴുത്തുകാരിക്ക് കഴിയില്ല.അതേ....കഥാപാത്രങ്ങള്‍ എന്നെ തേടി വരുന്നു.
        സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്നു.കൃതികള്‍ വിലയിരുത്തേണ്ടത് വായനയെ സ്നേഹിക്കുന്നവരും നിരൂപകരുമാണ്.ചിലപ്പോള്‍ കഥാകാരി എഴുതുന്നത്‌ അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിക്കണമെന്നില്ല...എങ്കിലും ...നല്ല കാമ്പുള്ള രചനകള്‍ ഒരു പരിധി വരെ തിരിച്ചറിഞ്ഞ് എല്ലാവരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.

Saturday, May 4, 2013

ഇളംതെന്നലറിയാതെ..


കെ.എം.രാധ

സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഏറ്റവും പുതിയ ക്രീമിട്ട് മുഖം നന്നായി മിനുക്കി , ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
' പല വട്ടം പറഞ്ഞു, മംഗലത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക് മുന്‍പും നീ വില കൊടുത്തിട്ടില്ല.''
അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിക്കും. ,ഇനിയൊരിക്കലും...അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം. ......''
സുമി,അമ്മയെ ദേഷ്യപ്പെട്ടു.
,അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .....
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് ...പോകരുതേ''
വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍ സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ ചിരി, .
കൂട്ടുകാരി, ജയ അടുത്ത് വന്ന് പതുക്കെ: ....
''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
' അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.? അച്ഛന് എന്നെ ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'...''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
'' കാര്‍മുകില്‍ മൂടിയ നിന്നെ പ്രകാശത്തിലെത്തിക്കാന്‍....>.....ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം...ജയയിലെത്തി.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''സുമിയുടെ ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ കേട്ട് ജയ അദ്ഭുതപ്പെട്ടു.
'' ഓടിട്ട വീട്ടിന്‍ മുകളില്‍ മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാവില്‍ ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം അച്ഛന്‍ നടപ്പാക്കി.നല്ലത് വരട്ടെ.''
ജയയ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,ജയയെ മാറ്റി നിര്‍ത്തി ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കത് താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു....ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി വിവാഹ മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍, ജയ..
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരം സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന് വിഷമമുണ്ടായോ...ആര്‍ക്കറിയാം?പക്ഷേ.....നിന്‍റമ്മ,പാവം.അവര്‍ക്കിത് താങ്ങാനാവില്ല. ''
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ ....എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍ കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും''
ജയ, പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്, പാചകം, തുണികള്‍ അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന് പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....> അച്ഛന്‍റെ .ഭീഷണിയില്‍ മടുത്ത് കയര്‍ കെട്ടി ആറ്റില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി സുമി ഉറക്കം വരുന്നു , കിടയ്ക്കയില്‍ പുതു വിരിപ്പ് വിരിക്കണമെന്ന് ശഠിച്ച് അരികിലെത്തിയത്, ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ് പിന്തിരിയാന്‍ കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം കാറ്റിലും കോളിലും പെട്ട് ഉലഞ്ഞത്....പൊട്ടിത്തെറികള്‍,തേങ്ങലുകള്‍,പിരാക്ക്‌..,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍ പൊട്ടിച്ചിരിച്ച് അചഛനെ..വിരട്ടി തിരിച്ചയച്ചത്,....
ഇപ്പോള്‍ ,സുമിക്ക് കാര്യങ്ങള്‍ വ്യക്തത......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
അപ്പൂപ്പന്‍റെ കര്‍ക്കശത ,തന്നെയാണ് അചഛന്റേതുമെന്ന് സുമിക്ക് മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ട, വിപരീത ബുദ്ധിയില്‍ നിന്ന്
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക് സുമി എടുത്തു ചാടി. ,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ ''കോടതി ചെലവ് വിധിച്ചതിലും അധികം പണം നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത് മോളെ എന്നന്നേക്കും.അകറ്റാനുള്ള സൂത്രശാലിയുടെ..തന്ത്രമെന്ന്,അമ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന അമ്മയുടെ വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
ബസ്സിറങ്ങി, സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....സുമി .,ഉറക്കെ കരഞ്ഞു.
പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
'' ഞാനും കൂടി പോയാല്‍ മോള്‍ക്ക്‌ പിന്നെ ആരുണ്ട്‌?''.
ഇരുവര്‍ക്കും ഇടയിലൂടെ ഇളംതെന്നല്‍ കടന്നുപോയി....

Monday, July 2, 2012

ജീവിതം സാക്ഷി


                                                                                                                  
കെ.എം.രാധ
                                                                                                                                                                                                                                   ''എങ്ങോട്ടാ''? ..................                                                                                                                                                            ഉടുത്തൊരുങ്ങി,,അവസാനവട്ട മുഖം മിനുക്കലിനു ശേഷം,തിടുക്കത്തില്‍ ഇരിപ്പ് മുറിയിലെത്തിയ   ചാരുലതയോട്,വിഷ്ണു ചോദിച്ചു
ഓ,ഇത്ര നേരം ഒരക്ഷരം മിണ്ടാതെ.ഇപ്പോള്‍,.ഈ നേരമില്ലാനേരത്ത് ചോദ്യങ്ങള്‍.!  ഇന്ന് ..ഒരു കാര്യവും സാധിക്കില്ല........................ ഈ മനുഷ്യന്‍ തിന്നു മുടിക്കാന്‍ മാത്രം ജീവിതത്തിലേക്ക്‌ കടന്നു കയറിയിട്ട് കൃത്യം മാസം ഒന്‍പത് .ഇതിലും ഭേദം, അഞ്ചു വര്ഷം ഒപ്പം കഴിഞ്ഞു ഒരു നാള്‍ പെട്ടന്ന് കാണാമറയത്തൊളിച്ച രമേശന്‍ തന്നെ. ചാരുലത,സാരി നേരേയാക്കി തിരിഞ്ഞു നിന്നു.    
''ദേ.....നൂറു കൂട്ടം കാര്യമുണ്ട്.ഫ്രിഡ്ജില്‍ ചോറും കറിയും ഉള്ളത് ചൂടാക്കി വേണം കഴിക്കാന്‍!.നാട് മുഴുക്കെ ആളെ കൊല്ലും പനി..''
''എപ്പഴാ മടക്കം ?നിന്നെ അന്വേഷിച്ചു വരുന്നവരോട് എന്ത് പറയും?എട്ടു ദിവസമായി കുടിവെള്ളം കിട്ടാത്ത വടക്കേടത്ത്  കോളനിക്കാരെ എങ്ങനെ ആശ്വസിപ്പിക്കും??പാവങ്ങള്‍.എത്ര ദിവസമായി നിന്റെ പിറകെ നടക്കുന്നു?വോട്ട് വാങ്ങാന്‍ എന്ത് മിടുക്ക് !ഈയിടെയായി നിന്റെ ഉത്സാഹം മറ്റു ചിലതിലാ...."
'വിഷ്ണു,അവര്‍ വരുമ്പോള്‍ എല്ലാം ശരിയായിട്ടുന്ടെന്നു പറയു .വെള്ളം രണ്ടു ദിവസത്തിനകം ഒകെ''
'''കള്ളം ''
''അതെ രക്ഷയുള്ളൂ.മറ്റു നിവര്‍ത്തിയില്ല.ഊണ് കഴിഞ്ഞു വേഗം വീട് പൂട്ടി  ഇറങ്ങിക്കോ .ഞാന്‍ വരുമ്പോള്‍ മൊബൈലില്‍ വിളിക്കാം.എന്നിട്ട്,ഇങ്ങോട്ടെത്തിയാല്‍  മതി. സന്ധ്യക്ക് മടങ്ങി വന്നാല്‍ നാട്ടുജന്തു  ശല്യം കുറയും''.
'നിനക്കാരെയും പേടിയില്ല.'
'''ഫയലുകള്‍ ഇളകാത്തത് എന്റെ കുറ്റമാണോ ?സമയം വൈകി .മേശയില്‍ നിന്നു ആവശ്യത്തിന് പണമെടുക്കു.ഉപദേശം  വേണ്ട."
'ഇക്കണക്കിനു പോയാല്‍ നിന്നെ നാട്ടുകാര്‍ വളയും''അയാള്‍,ഗൌരവത്തില്‍ അവളെ നോക്കി..
'പിന്നെ, ഏമാന്‍മാരെ പേടിച്ചു പൊതു കാര്യങ്ങള്‍ക്ക് പോകാതിരിക്കണോ?  എന്നെ പാര്‍ട്ടി രക്ഷിക്കും.കിട്ടുന്നതിന്റെ പകുതി അങ്ങോട്ട്‌  കൊടുക്കുന്നുണ്ട്. ''  വാക്കുകളുടെ മൂര്‍ച്ചയില്‍ അഹങ്കാരം ഒളിഞ്ഞിരുന്നു .                
'' നീ അവസരവാദി... കഴിഞ്ഞ തവണ  ജയിപ്പിച്ച പാര്‍ട്ടി ഇത്തവണ തോല്‍ക്കുമെന്നു കരുതി നീ കൂറ് മാറി..അന്ന് നിനക്ക് കിട്ടുന്നതിനു ഒരു കണക്കും കൊടുക്കണ്ട.അത് ഈ പുതുപുത്തന്‍ മണിമാളിക, തെളിവ്. വെറുതയല്ല ,രമേശന്‍ കെട്ടും പൂട്ടി പോയത്.""
അതെന്റെ കഴിവ്‌. .നിങ്ങളെ ഇങ്ങോട്ട് തള്ളി കയറ്റികൊണ്ടുവന്ന  കുടുംബശ്രീക്കാരോട് നാല് വര്‍ത്തമാനം പറയുന്നുണ്ട്.-എങ്ങനെ ഈ ശല്യം ഒഴിവാക്കാന്‍ കഴിയുമെന്ന്."
വിഷ്ണുവിന് കലി വന്നു. 
, രാവിലെ നീയെന്നെ പട്ടിണിക്കിട്ടു.വെറും ഒരു ചായയല്ലേ തന്നത്?നീ ഒരു മനുഷ്യസ്ത്രീയോ?''
ഇയാള്‍,ഇന്നത്തെ എന്റെ എല്ലാ പരിപാടിയും വന്‍കുളമാക്കും..... രക്ഷപ്പെടുക.
ചാരുലത,സൌമ്യോദാരശാന്ത ഭാവത്തില്‍...........
വിഷ്ണുവേട്ടാ,സമയം,പത്ത് കഴിഞ്ഞു.ആട്ട,മൈദ,പുട്ട് പൊടി ഇവിടിരിപ്പുണ്ടെന്ന്, അറിയാമല്ലോ.ചപ്പാത്തി,പൂരി,അര കുറ്റി പുട്ട് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കു.ഇന്നലെ രാത്രി കുറെ കണക്ക്‌ ശരിയാക്കി.അതാ സ്വല്പം വൈകി ഉണര്‍ന്നത്.ഞാന്‍ വന്ന് അടുത്തുകിടന്നത് വിഷ്ണുവേട്ടന്‍ അറിഞ്ഞില്ല.സുഖനിദ്ര''. 
അറിഞ്ഞിട്ടെന്തു കാര്യം?കിടയ്ക്കയില്‍ ഈ നിര്‍ഗുണപരബ്രമം ഒരു ബാധ്യത..ന്നാലും ,ഇങ്ങനെയും ഭൂമിയില്‍ പെണ്ണുങ്ങളുണ്ടോ? 
ഒരു നേരം വയര്‍ നിറച്ചു ആഹാരം കിട്ടാന്‍ മാര്‍ഗമുണ്ടായിരുന്നെങ്കില്‍ എന്നേ ഈ പങ്കു കച്ചവടം അവസാനിപ്പിക്കുമായിരുന്നു.
''ശരി,നീ പൊയ്ക്കോ...മടക്കം ....അധികം ഇരുട്ടാവണ്ട.''
ഗേറ്റ് പകുതി തുറന്ന്,പെട്ടന്ന് അവള്‍ തിരികെ വിഷ്ണുവിന്റെ അടുത്തേക്ക്.....(''പെട്ടെന്നവള്‍''- പാരായണ സുഖം കിട്ടുമെങ്കില്‍  മടിക്കണ്ട,അങ്ങനെ വായിക്കു.അനുവാചകരാണ്,എഴുത്തുകാരുടെ കണ്‍കണ്ട ദൈവങ്ങള്‍.കഥ, സുമനസ്സുകളിലേക്ക്,പകരാന്‍ പെടുന്ന പെടാപാട് !).
''പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ ''
അയാള്‍ ,നിശബ്ദനായി.
ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനതിരക്കില്‍ എം.ഡി മുട്ടിയുരുമ്മി ,ഒട്ടിച്ചേര്‍ന്നു വലത്ഷൂസിനറ്റം വളരെ മൃദുലമായി ഇടതുകാലില്‍ തൊട്ടു. ...നാട, മുറിക്കുന്നതിനീടക്ക് അവള്‍ ആ കുട്ടികുറമ്പനെ  രൂക്ഷമായി നോക്കി. അയാള്‍,പിന്‍വാങ്ങി.ചില നാണമില്ലാ വിരുതന്മാര്‍ -ഇതുപോലുള്ള അവസരങ്ങളില്‍......... വേണ്ട....!
ഇരു പാര്‍ട്ടിയിലും ചില അസുരജന്മങ്ങളുണ്ട്.വര്‍ത്തമാനം -അതും ഗൌരവ ജനസേവനം ചര്‍ച്ചക്കെടുക്കുമ്പോള്‍-,അല്‍പ്പം കഴിഞ്ഞ് ഒപ്പമുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കി ഒറ്റപെടുത്തി, വര്‍ത്തമാനത്തിനിടക്ക്.......ഒട്ടും നിനച്ചിരിക്കാ..വേളയില്‍ ഒരു ആലിംഗനം...ചുടു ചുംബനം!....മുറുക്കി ചുവന്ന,ചുണ്ടുകളില്‍ സിഗരറ്റ് മണം..... കുതറി,ഓടി ശ്വാസമിടിപ്പില്‍ പുകയും അമര്‍ഷം,...!വേഗം വീട്ടിലെത്തി പൈപ്പിന്‍ ചുവട്ടില്‍ വായ അസ്സലായി പലവട്ടം കഴുകി ,മുഖത്തു തണുത്ത വെള്ളം ധാരയായി ഒഴിച്ചു.എന്തൊരു ആശ്വാസം.!
രമേശന്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ -''ഏതോ ജനപ്രതിനിധിയുമായി അവിഹിത ബന്ധം!''!കഷ്ടം!കുടുംബബന്ധം കലക്കി,വേര്‍പിരിച്ചു ആരുടെയൊക്കെയോ കാര്യസാധ്യത്തിനെന്നു എത്ര വട്ടം  ആണയിട്ടു!വിശ്വസിച്ചില്ല.. !                                                                                                      പരിപാടിക്ക് ശേഷം സമൃദ്ധ ഭക്ഷണം!തീന്‍മേശപ്പുറത്ത് നിരന്ന പേരറിയാത്ത വിഭവങ്ങള്‍ കണ്ടു കൊതി !പ്രഷര്‍,ഷുഗര്‍ ഇല്ല.ആദ്യം,ഓരോന്നെടുത്ത് രുചിച്ചു.പിന്നെ,.മധുര-പുളി-ചവര്‍പ്പ്‌ -എരിവും,ഉപ്പും ഇല്ലാത്തവയില്‍ നിന്ന് ഇഷ്ടഭോജ്യങ്ങളെടുത്ത് വയറു നിറയ്ക്കാവുന്നതില്‍ അധികം കഴിച്ചു.അതിഥികളും,കാഴ്ചക്കാരും പിരിഞ്ഞു.......
വാഹനത്തില്‍ ഓഫീസിലെത്തിക്കാമെന്നു ഏറ്റിരുന്നു..അന്വേഷിച്ചു.
''പത്ത് നിമിഷത്തിനകം വണ്ടി എത്തും.മാഡത്തെ എം.ഡി.വിളിക്കുന്നു.......'' ചുരിദാറിട്ട പെണ്‍കുട്ടി അവളെ ക്ഷണിച്ചു.
ചെന്നിട്ട് നൂറു കൂട്ടം കാര്യങ്ങള്‍. രേഷന്‍ കാര്‍ഡില്‍ തെറ്റ് വന്നത് തിരുത്താന്‍ എവിടെ പോകണം ?ആരെ കാണണം?അച്ഛന്റെ വയസ്സ് മകന്,!അമ്മയുടെ പേര് മകള്‍ക്ക്-!നിര്‍ദേശങ്ങള്‍ക്ക്,സഹായത്തിനു വരുന്നവര്‍ ഏറെ!.ഡിഗ്രി പഠിച്ച്  നടാടെ ജോലിക്ക് വരുന്നവര്‍ കുറഞ്ഞൊന്നു ശ്രദ്ധിച്ചില്ലെങ്കില്‍ വന്നു കൂടുന്ന പിഴവുകള്‍!                                                                                                                    .കുഞ്ഞിത്താത്തക്ക് വിദേശത്ത് (വിദേശത്ത് ,കുഞ്ഞിത്താത്ത-ഇതാണ് ശരി )ആയപ്പണി.സ്വര്‍ണവും,പണവും കടത്തുന്ന '''വാഹക'' എന്ന ഇരട്ടപേരുണ്ട്.അവര്‍ക്ക്‌ അവധി കഴിഞ്ഞ് രണ്ടു ദിനത്തിന്കം മടങ്ങി പോകണം. നാല് മക്കള്‍ ഉള്ളതില്‍ കാര്‍ഡില്‍, രണ്ടു കുട്ടികളുടെ പേര്                                                                                                                                                                                     മാത്രം.                                                                                                                                                                                 ഫോണ്‍ വിളിച്ചു.മുഖദാവില്‍ ചെന്ന് കണ്ടു.കുഞ്ഞിത്താത്തയ്ക്കു വേണ്ടി വാദിച്ചു.രണ്ടാഴ്ച കഴിഞ്ഞ് വന്നു നോക്കാന്‍!.അഹങ്കാരി ചെറുപ്പക്കാരി പെണ്ണിന്റെ മുഖത്ത് അടിക്കാന്‍ കൈ തരിച്ചു.അവിടെ നിന്നിറങ്ങി  വിഷമം തീര്‍ക്കാന്‍ എതിര്‍ വശത്തെ ഇരമ്പും കടലിന് മുന്‍പിലെ മരച്ചുവട്ടില്‍,മാര്‍ബിള്‍ മിനുസത്തില്‍ ഇരുന്നു.സമുദ്രം പതുക്കെ പതുക്കെ ശാന്തയാവുന്നു കടല്‍കാറ്റിന്റെ  മൌന ഗീതത്തില്‍.സ്വന്തം .മനസ്സും.....     
  ചാരുലത എഴുനേറ്റു പെണ്‍കുട്ടി ചൂണ്ടികാണിച്ച മുറിയിലേക്ക്. .......                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   
                                                          ''വരൂ ''
ഇളംഇരുട്ടില്‍ ശീതം നിറഞ്ഞു തൂവും മുറിയില്‍ ഒരിറ്റു വെളളി വെളിച്ചത്തില്‍ യുവ കോമളന്‍ !കറുപ്പ് കൂളിംഗ് ഗ്ലാസ്‌..ശൃംഗാര.ചിരി!കഷ്ടിച്ചു ..ഇരുപത്തഞ്ചു വയസ്സ്!.മുട്ടയില്‍നിന്ന് വിരിയുമ്പോഴെക്കും സ്വര്‍ണകപ്പില്‍ വീഞ്ഞ് !ഭാഗ്യവാന്‍ !.                                             
                                                       ''കണ്ടാല്‍ പ്രായം ഇരുപത്തിരണ്ടു ''  അവന്‍ അവളുടെ മുഖമാകെ നോട്ടം തടവി .                                                                              
                                                    ''കഴിഞ്ഞാഴ്ച മുപ്പത്തഞ്ച് തികഞ്ഞു'' അവള്‍  ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു. ഇതുപോലെയുള്ള  എത്ര കടുംമധുരതേന്‍കുഴമ്പന്‍മാരെ  കൈകാര്യപ്പെടുത്തിയിട്ടുണ്ട്!                                                                                     
                                                          ''റിയലി 'അവന്‍ ,സെറ്റിയില്‍ ചാരിയിരുന്നു.-അദ്ഭുതഭാവം കലര്‍ന്ന് !                                                                                                                     '''യു ലുക്ക്‌ സൊ സ്മാര്‍ട്ട് !ഒരു ചെറിയ ഗിഫ്റ്റ്‌.എന്തും വിവാദമാകുന്ന കാലം.അതുകൊണ്ടാണ് ആ സമയത്ത്  തരാതിരുന്നത്.''                                              
                                           ''താങ്ക്സ്..എന്താണ്?"'                                                                                                          
അവള്‍ ,നേരിയ ചുവന്ന വര്‍ണകടലാസ് നിവര്‍ത്തി.വെളുത്ത കല്ലില്‍ തിളങ്ങും സ്വര്‍ണ മോതിരം !                                                         ചാരുലത ചിരിച്ചു. ,വളരെ അര്‍ത്ഥമുള്ള ചിരി.ആ ചുള്ളന് ഒരിക്കലും ഊഹിച്ചെടുക്കാന്‍ കഴിയാത്തത്. .....                                                                                                                                                          
                                                   '' ങ്ഹാ..ചിരി കാണാനെന്ത് ഭംഗി! . ചെറുപ്പക്കാരന്‍.                                                                                                          .....                                                                                              
               '' പുതിയ ഫാഷന്‍. നിങ്ങള്‍ക്ക്‌ നന്നായി ചേരും.ഫ്രണ്ടസ്,പരിചയക്കാര്‍  .....എല്ലാവരോടും ഇവിടം വിസിറ്റ് .........''
യുവാവിന്റെ    വാചകം ചാരുലത പൂര്‍ത്തിയാക്കി .                                                                                                                                                                
 '' അതൊന്നും പ്രശ്നമല്ല.. ഒരു വാക്ക് പറയുന്നതില്‍ എന്ത് ബുദ്ധിമുട്ട്.ഞങ്ങള്‍ കാരണം താങ്കള്‍ക്ക് ബിസിനസ്  കിട്ടുമെങ്കില്‍  സന്തോഷം.''               
                                 ''വിപിന്‍ എന്ന് വിളിക്കു...ദേ......വിസിറ്റിംഗ് കാര്‍ഡ്‌ ... '' .                                                                  .അവള്‍, മോതിര ഡപ്പി ബാഗില്‍ വെച്ചു എഴുനേറ്റു.                                                                                                                                        വിപിന്‍  മിനുത്ത ഇരിപ്പിടത്തില്‍ ചാരി കിടന്ന്, റിമോട്ട് അമര്‍ത്തിയപ്പോള്‍  ചാരുലതക്കു,മുന്‍പില്‍ വാതില്‍ തുറന്നു.അവള്‍, കാത്തുകിടക്കും ടാറ്റാ സുമോവില്‍ കയറി. ...... 
.             രമേശനെ ഇഷ്ടമായിരുന്നു.ഒരു കുഞ്ഞു ഏതു വിവാഹിതയും സ്വപ്നം കാണുന്നത്.കുറച്ചുകാലം മരുന്ന് കഴിച്ചാല്‍ തീരാവുന്ന പ്രശ്നം.പേടിക്കാന്‍ ഒന്നുമില്ല.ഭാസ്കരന്‍ ഡോക്ടറുടെ ഒരു മാസത്തെ  ചികില്‍സ.! 
                                ''മടുത്തു.ഗുളികയും,ടോണിക്കും.സേവിച്ചു ഭക്ഷണത്തിന് രുചി  പോലും ഇല്ലാതായി .''രമേശന് എന്നും പരാതികള്‍.എല്ലാം ശരിയാകുമെന്ന് കരുതി.പക്ഷേ .ഏതോ....ഒരു പകല്‍     ഒരു വാക്ക് പോലും എഴുതി വെക്കാതെ .....ഒരക്ഷരം മിണ്ടാതെ ...പുഷ്പയുടെ അമ്മയെ ആശുപത്രിയില്‍ നിന്ന് കണ്ട വീട്ടിലെത്തിയപ്പോള്‍ ......അന്തരീക്ഷം മൂകം...... നിശ്ചലം..     
പലരുടെ നിര്‍ബന്ധം -ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകും.ഒരു തുണ വേണം. .വിഷ്ണു നല്ലവന്‍. അച്ഛന്‍,അമ്മ-മരിച്ചു ബന്ധുബലമില്ല.....സ്വതന്ത്രന്‍...പണ്ടത്തെ പത്താം തരം പാസായവന്‍.(ഇന്നത്തെ ബിരുദധാരി) .                                                                                                                                       ..!നാട് വിട്ടവന്‍, ഇത്രകാലമായിട്ടും തിരിച്ചു വന്നില്ലല്ലോ ?വിവാഹമോചനകടലാസ് കിട്ടിയ ഉടന്‍ രജിസ്ട്രാഫീസിലെ കൈയൊപ്പിന്റെ ഉറപ്പില്‍   വിഷ്ണുവിന്റെ വരവ്..................................................................................................................................................  ...കുറച്ച് കാലത്തെ വാസത്തിനിടക്ക് ഈ മനുഷ്യന് ചാരുലതയെപറ്റി എന്തറിയാം?അഴിമതിക്ക്‌ കൂട്ട് നില്‍ക്കാന്‍ നിര്‍ബന്ധിച്ചത് -അതും-റോഡ്‌ നിര്‍മാണതിരിമറി(പ്രത്യക്ഷത്തില്‍ ,കണ്ടെത്താനാവുന്ന ഏതു അനീതിക്കും എന്നും ചാരുലത എതിര്).വ്യക്തിത്വം,-നീതിബോധം തമ്മില്‍ ഇഴപിരിയാചരടില്‍ ,പാര്‍ട്ടി നേതൃത്വം പിടിമുറുക്കിയപ്പോള്‍.......സംശയിച്ചില്ല.രാജികത്ത് കൊടുത്തു..   
                    രമേശന്‍ ,കുഞ്ഞുങ്ങള്‍,-സമാധാന ജിവിതം ...മുന്നൊരുക്കത്തിന്റെ ഭാഗമായി ബാങ്ക് വായ്പയില്‍ ''മണിമാളിക ''പണിതു;തിരിച്ചടവിന്റെ  പെടാപാട് ഇന്നും ഒപ്പം .....തീരാതലവേദനയായി..ഈ നിമിഷം വരെ ,വിഷ്ണുവിനെ അറിയിക്കാത്ത ഒരേ ഒരു കാര്യം.അതാണ്‌.വിഷ്ണുവിന് ,.ജോലിയില്ല,അതിനിടക്ക് ....എന്തിനു വെറുതെ....?
വാഹനചില്ലിനപ്പുറം,ഒഴുകും കെട്ടിടങ്ങള്‍,വേനല്‍ പ്രകൃതി ...വിഷ്ണു പുണരുമ്പോള്‍ രമേശനാണ് മുന്‍പില്‍.!മരവിപ്പ് .!വല്ലായ്മ!   
മാനസികമായ അടുപ്പകുറവാകാം ,.സുരതത്തില്‍ വരുന്ന ജടിലത !...                                                                    
വൈകുന്നേരം അഞ്ചര കഴിഞ്ഞിട്ടും ആവശ്യക്കാരുടെ അനേകം പരിദേവനങ്ങള്‍.വിവരാവകാശകാര്യാലയത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  വിഷ്ണുവിനെ ഓര്‍മ വന്നു.അവള്‍ മൊബലില്‍ കുറെ പ്രാവശ്യം വിളിച്ചു._'പരിധിക്ക് പുറത്താണ് ''                
സാധാരണ ഏതു പരിപാടിക്ക്‌ പോയാലും ഉപഹാരം സ്വീകരിക്കാറില .നാളെ,മോതിരം വിറ്റ് കിട്ടുന്ന തുക പുഷ്പയുടെ  അമ്മക്ക് ഓപ്പരേഷനു ആശുപത്രിയില്‍ കൊണ്ട് ചെന്ന് കൊടുക്കണം.വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അന്യനാട്ടില്‍കുടിയേറിയ തനിക്ക് കൂടപിറപ്പിന്റെ  സ്ഥാനത്ത് സഹായിയായി എന്നും അവള്‍ മാത്രം.....
ചാരുലത ഗേറ്റ് കടന്നു വരുമ്പോള്‍ വിഷ്ണു മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.സന്ധ്യാനേര തുടുപ്പില്‍ മാനം ചുവക്കുന്നു. ......   
ആഞ്ഞു വന്ന വിഷമത്തോടെ ചാരുലത വിഷ്ണുവിനെ കെട്ടിപ്പിടിച്ചു..... 
                   ''നിങ്ങള്‍ക്ക്‌ എന്നെ നന്നായിട്ട് പ്രേമിച്ചുകൂടേ....മനുഷ്യാ.....''           
അവളുടെ തേങ്ങലില്‍, അയാളുടെ ഉള്ളില്‍ ഒരു ചെറു മിന്നല്‍പിണര്‍. ....വിഷ്ണു  അല്പം മുന്‍പ്‌ തയാറാക്കിയ തിരകഥയുടെ താളുകള്‍  വലിച്ചു കീറി.---നാളെ രാവിലെ,പുറപ്പെടാന്‍ ഒരുങ്ങിയ ഒരിക്കലും മടങ്ങാത്ത  യാത്രയുടെ ......

Sunday, May 16, 2010

സ്ത്രീ അംഗീകാരം അർഹിക്കുന്നു


k m radha


സ്ത്രീ തന്റേതായ രീതിയിൽ അവളുടെ പ്രാധാന്യം തെളിയിക്കുന്നതോടെ പുരുഷൻ അവളെ അംഗീകരിക്കാൻ നിർബ്ബന്ധിതനായിത്തീരും. ആ അംഗീകാരം അവളുടെ മുന്നേറ്റത്തിന്‌ കൂടുതൽ ശക്തിപകരും.
പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്യേ
നസ്ത്രീ സ്വാതന്ത്ര്യ മർഹതി
മനുസ്മൃതിയിൽ എഴുതിയിരിക്കുന്ന ഈ വരികളിലെ അവസാനഭാഗമായ 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന വാക്യം മാത്രം പ്രാധാന്യത്തോടെ എടുത്ത്‌ പറഞ്ഞ്‌ സ്ത്രീകൾ സ്വാതന്ത്ര്യമർഹിക്കുന്നില്ല എന്ന നിഗമനത്തിലെത്തുകയാണ്‌ പലരും. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുവെയ്ക്കാനുള്ള ശ്രമത്തിൽ ഇത്തരം നിഗമനങ്ങൾ ഒട്ടും ശരിയായ രീതിയല്ല. കാരണം പിതാവും ഭർത്താവും പുത്രനും സ്ത്രീയെ സംരക്ഷിക്കണമെന്ന നിർദ്ദേശത്തിന്‌ ഊന്നൽ കൊടുക്കുന്ന ഈ വാക്കുകളിൽ സ്ത്രീ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ മനുപോലും ഇന്നത്തെ പുരുഷ ജനങ്ങൾ കാണിക്കുന്ന താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. സ്ത്രീയുടെ സംരക്ഷകനാകുന്നതിന്‌ പകരം അവളുടെ സ്വാതന്ത്ര്യത്തെ ഹനിച്ച്‌ അവളെ പരമാവധി ചൂഷണം ചെയ്യുവാനാണ്‌ പുരുഷന്റെ ശ്രമം. അതിന്‌ അവൻ മനുവിന്റെ വാക്കുകളിൽ പൈന്തുണ കണ്ടെത്തുന്നു.
തന്റെ കൽപനാ ശക്തിക്ക്‌ മുന്നിൽ സ്ത്രീ എന്നും കീഴ്പെട്ട്‌ നിൽക്കണമെന്നാണ്‌ പുരുഷൻ എന്നും ആഗ്രഹിക്കുന്നത്‌. ഒപ്പത്തിനൊപ്പമുള്ള ഒരു കാര്യത്തിനും അവൻ തയാറല്ല. സ്ത്രീ അവന്റെ പിന്നിൽ, അമ്മ, സഹോദരി, ഭാര്യ, കാമുകി തുടങ്ങി ഏത്‌ വേഷത്തിലായാലും ഒതുങ്ങിനിൽക്കണമെന്ന സ്വാർത്ഥ മോഹമാണ്‌ പുരുഷന്റേത്‌. അതിന്‌ സ്ത്രീ തയ്യാറല്ലെങ്കിൽ അവളെ കുത്തിനോവിക്കാനുള്ള തന്ത്രങ്ങൾ അവൻ മെനയുകയായി. അപവാദ പ്രചാരണമോ, ബുദ്ധിശക്തി കുറവേന്നോ, കഴിവില്ലായ്മയെന്നോ ഒക്കെ അവൻ ആരോപിക്കും.
സ്ത്രീകൾ പൊതുരംഗത്ത്‌ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും പുരുഷ മേധാവിത്വം സജീവമായി നിൽക്കുന്നെങ്കിൽ പഴയ കാലത്തെ അവസ്ഥ എന്തായിരിക്കും.
സ്ത്രീകൾക്ക്‌ അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടം. കുടുംബ പ്രാരാബ്ധങ്ങളും അവഗണനയും അപമാനവും നിരക്ഷരതയും ശാപമായിരുന്ന കാലഘട്ടത്തിൽ സർഗപ്രക്രിയ നടത്തുക എന്നത്‌ സ്ത്രീയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. എന്നിട്ടും അവൾ എഴുതി ശ്രദ്ധപിടിച്ചുപറ്റി. ആ കഴിവ്‌, അതിന്‌ പിന്നിലെ സാഹസികത സമ്മതിച്ചേ പറ്റു. ഇതുപോലെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ്‌ അവൾ മുന്നേറുന്നത്‌. പുരുഷൻ തന്റെ അധികാര ഭാവം മാറ്റിവച്ച്‌ അവൾക്ക്‌ പൈന്തുണ നൽകിയാൽ അവളുടെ മുന്നേറ്റം എളുപ്പമാവും. പക്ഷേ അതിനവൻ തയ്യാറല്ല.
വീട്ടിലായാലും ഓഫീസിലായാലും അഭിപ്രായ വൈരുധ്യങ്ങൾ ഉണ്ടാകുമ്പോൾ പുരുഷനും സ്ത്രീയും ഒരുമിച്ചുള്ള സഹവർത്തിത്വത്തിന്‌ എന്നും പ്രസക്തിയുണ്ട്‌. ശക്തിയും, സൗന്ദര്യവും തമ്മിലുള്ള ചേർച്ചയ്ക്ക്‌ തടസ്സമായി നിൽക്കുന്നത്‌ പുരുഷന്റെ അഹംബുദ്ധിയും ധാർഷ്ട്യവുമാണ്‌.
തനിക്കെതിരെ പുരുഷൻ നടത്തുന്ന അടിച്ചമർത്തലുകളെയും ആക്രമണങ്ങളെയും കുറിച്ച്‌ സ്ത്രീ ബോധവതിയാവണം. ആ രീതിയിൽ അവളെ ബോധവത്ക്കരിക്കാൻ ശക്തമായ സ്ത്രീപക്ഷ രചനകൾ ഉണ്ടാവണം.
പുരുഷന്മാരെപോലെ കഴിവും തന്റേടവും ജീവിതാവബോധവും ബുദ്ധികൂർമ്മതയുമുള്ള എത്രയോ സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്‌. ആ കഴിവുകളെ അംഗീകരിക്കാനും ആദരിക്കാനും പുരുഷൻ തയ്യാറാവുകയാണ്‌ വേണ്ടത്‌. പുച്ഛത്തിന്‌ പകരം സഹജീവികളെന്ന ബോധം അവനിലുണ്ടാവണം. സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്ന ചിന്താഗതി മാറണം. അവളോട്‌ ദയവും വാത്സല്യവും സ്നേഹവും പ്രകടിപ്പിക്കണം. ഇതൊന്നും ചെയ്തില്ലെങ്കിലും അവളെ അടിച്ചമർത്താതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. അസ്തിത്വത്തിന്‌ വേണ്ടി സ്ത്രീ ചെയ്യുന്ന പ്രവർത്തനങ്ങളെ അവൾക്ക്‌ എതിരായി പ്രയോഗിക്കാൻ ശ്രമിക്കാതിരിക്കണം.
പുരുഷന്റെ പൈന്തുണയും അംഗീകാരവും നേടിയെടുക്കുവാൻ സ്ത്രീ ചെയ്യേണ്ടത്‌ സ്ത്രീകളുടെ തന്നെ സഹകരണത്തോടെയും സഹായത്തോടെയും മുന്നോട്ട്‌ വരികയാണ്‌. സ്ത്രീകൾക്കായി സ്ത്രീകൾ തന്നെ നടത്തുന്ന വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ അവരുടെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കൗൺസലിംഗ്‌ സെന്ററുകൾ എന്നിവ ഈ മുന്നേറ്റത്തിന്‌ ഒരു പരിധിവരെ ശക്തിപകരും. സ്ത്രീ തന്റേതായ രീതിയിൽ അവളുടെ പ്രാധാന്യം തെളിയിക്കുന്നതോടെ പുരുഷൻ അവളെ അംഗീകരിക്കാൻ നിർബന്ധിതനായിത്തീരും. ആ അംഗീകാരം അവളുടെ മുന്നേറ്റത്തിന്‌ കൂടുതൽ ശക്തി പകരും.
(ശക്തിയും സൗന്ദര്യവും തമ്മിലുള്ള ചേർച്ചക്ക്‌ തടസ്സമായി നിൽക്കുന്നത്‌ പുരുഷന്റെ അഹംബുദ്ധിയും ധാർഷ്ട്യവുമാണ്‌.)