Followers

Thursday, October 31, 2013

പാവക്കൂത്ത്

                                          
 കെ.എം.രാധ
      

ഗുണശേഖരന്  ,ഇരുപത്തിരണ്ട്‌കാരന്‍ ചുള്ളന്‍റെ നേര്‍ക്ക്‌ നോക്കാന്‍ പേടി,എന്നിട്ടല്ലേ .....
  ,''ഇക്കാണുന്നതൊക്കെ എന്‍റെ സമ്പാദ്യം.നിന്‍റച്ഛന് തുടങ്ങി കൊടുത്ത  കുട,തുണി,സ്വര്‍ണ പണയം,നാലഞ്ച് ബസ്സുകള്‍.. >..എല്ലാ വ്യാപാര സംരംഭങ്ങളും ഒറ്റയടിക്ക്  അവന്‍  തകര്‍ത്തു.   പിന്നെ,പിതാവിന്‍റെ അവസാനത്തെ കടമയെന്ന നിലയ്ക്ക്   സ്വൈര്യ കുടുംബജീവിതത്തിന് നിര്‍മിച്ചു  സമ്മാനിച്ച വീടും വിറ്റ്.,...ഒടുവില്‍.......>...നിന്നെ പഠിപ്പിക്കാന്‍ ഗതിയില്ലാതെ ,ഭിക്ഷക്ക് വന്ന് ഇവിടെ സ്ഥിരം കുറ്റിയടിച്ച തൊരപ്പന്‍,,''..

       ഗുണശേഖരന്‍ , പലവട്ടം പറയാനൊരുങ്ങി,വാക്കുകള്‍..... ....ചുണ്ടില്‍ തടഞ്ഞ് എങ്ങോ പറന്നുപോയി...
       പതിനഞ്ച് നില ഫ്ലാറ്റിന് കീഴില്‍  ചെറിയ വാര്‍പ്പ് വീട്,വില്‍ക്കുന്നതിന്റെ ഗുണം,ആവശ്യകത ഗുണശേഖരനോട്  മകന്‍ ശങ്കരന്‍ .....;.
'' അചഛന്‍ മനസ്സിലാക്കണം, അന്‍പത് ഫ്ലാറ്റ്  വിറ്റു കഴിഞ്ഞു.താമസക്കാര്‍ , എത്തിയാല്‍പ്പിന്നെ, ഒരു നിമിഷം നമുക്കിവിടെ  കഴിയാനാവില്ല''
     ഉള്ളത് മുഴുവന്‍ മുടിച്ച്  വീണ്ടും ശങ്കരന്‍റെ  വിളഞ്ഞ  വാക്കുകളിലെ വളഞ്ഞ ബുദ്ധി ഗുണശേഖരന്  തലവേദനയുണ്ടാക്കി.........
                            ഈ പ്രായോഗിക ബുദ്ധി സ്വല്‍പ്പം മുന്‍പേ  തലയ്ക്കകത്ത്  ,മിന്നല്‍ പിണരായെങ്കില്‍ ,.......................... 

        നീ എന്നേ,സ്വന്തമായി പത്ത് കാശ് ഉണ്ടാക്കുമായിരുന്നു.പിതാവിന്‍റെ ഒത്താശയില്ലാതെ!
   'ഗ്രാന്‍ഡ്‌പാ.. ,പെര്‍മിഷന്‍... തന്നേ ഒക്കൂ,അതുങ്ങളെല്ലാം കൂടി..വന്നാല്‍...>.how horrible,. smoke,,pollution,, nasty smell''

                  
       ഈ വീമ്പടിയൊക്കെ വെറുതെ!.ധീരജിനു കൈതണ്ടില്‍  പത്തി വിരുത്തും സര്‍പ്പശിരസ്സ്  ടാറ്റൂ കുത്താനും,ഇടത്  കാതില്‍ ഒറ്റ കമ്മല്‍കിലുക്കം !ബര്‍ഗര്‍-,പിസ്സ ആസ്വദിക്കാനുമല്ലാതെ ,മൊഴിഞ്ഞ വാക്കുകള്‍  മലയാളമോ,ഇംഗ്ലീഷോ ആകട്ടെ   തെറ്റില്ലാതെ എഴുതാനറിയില്ല.

                          പുതു തലമുറ ഭാഷയെ പക്ഷാഘാതപ്പെടുത്തുന്നു.  
       താല്പര്യം,.വിദേശ ചലച്ചിതങ്ങള്‍,.പാശ്ചാത്യ ഭക്ഷണ രീതികള്‍..>കഷ്ടം.!

                      ഗുണശേഖരന്‍ വ്യാകുലപ്പെട്ടു.
                      ഭവനം  വിറ്റ തുകയ്ക്കൊപ്പം മരുമകളുടെ ഓഹരിയില്‍ നിന്ന്  കുറച്ച്   പണവും  കൂടിയെടുത്തത്  കാരണം, തൊരപ്പന്‍ ശങ്കരന്‍റെ  പേരില്‍  തീരാധാരം എഴുതേണ്ടി വന്നു....

      '' വിഡ്ഢിത്തം. ഫ്ലാറ്റ്  നിങ്ങളുടെ പേരില്‍  മതിയായിരുന്നു.കാലശേഷം.കൊടുത്താല്‍. മതിയായിരുന്നു. ''                  ''
       സരസ്വതിയുടെ പരാതി
'' സാരമില്ല.എല്ലാം അവനുള്ളത്,ആ പണി കൂടി വേഗം കഴിഞ്ഞുവെന്നു കരുത്.നിനക്ക് തോന്നുന്നുണ്ടോ, വാശിയോ,മധ്യസ്ഥരുടെഇടപെടലോ ഉണ്ടായാല്‍ ശങ്കരന്‍ ,ഫ്ലാറ്റ് നമ്മുടെ പേരില്‍ എഴുതി തരുമെന്ന്.വെറുതെ മഞ്ഞു കൊള്ളണ്ട.''

       
 കയറ്റിറക്കു  തൊഴിലാളികള്‍,  ഫ്രിഡ്ജ്,അലക്കു യന്ത്രം,തുണി അലമാരകള്‍,ഹോം തിയേറ്റര്‍, പിന്നെയും എന്തൊക്കെയോ വാഹനത്തില്‍  കയറ്റി.
 ഒരു വലിയ ഇരുമ്പ്‌പെട്ടിയില്‍ സാധനങ്ങള്‍ വെയ്ക്കുന്നതിനിടക്ക്  ഗുണശേഖരന്‍::;
        ''ഇതും അതിലെടുത്ത് വെച്ചേക്ക്.''

    നോക്കിനില്‍ക്കും നോക്കുകൂലിക്കാരനെ നോക്കി  ഗുണശേഖരന്‍ പറഞ്ഞു.
         പെട്ടി എടുക്കാന്‍ ചുമട്ടുകാരനെ സഹായിക്കാന്‍  ശങ്കരനെത്തി.

     ''ഇതിലെന്താ...പാറയോ,ഇരുമ്പോ കുത്തി നിറച്ചിട്ടുണ്ടോ?താക്കോല്‍ എവിടെ?''
           ശങ്കരന്‍, ധൃതിയില്‍  പെട്ടി തുറന്നു.,....

     'ഇതെന്തൊക്കെയാ?.കുറെ പഴയ    പുരാണ-ഇതിഹാസ- വേദ,താന്ത്രിക- ജ്യോതിഷ പുസ്തകങ്ങള്‍, ,ദ്രവിച്ച് പോകുന്ന ഫോട്ടോകളും!...പണ്ടാരമടങ്ങാന്‍..!.ആകെ രണ്ട് കിടപ്പ് മുറി,  ഒരു   ചെറിയ ഹാള്‍..>...ഈ കീറ,പഴഞ്ചന്‍ തുക്കടാസ്‌ വെയ്ക്കാന്‍ സ്ഥലമെവിടെ?''

                  '' നിന്നെ ജനിപ്പിച്ച തന്തയും,തള്ളയും ഇനി  തൊട്ട് കിടപ്പ്,  ഇരിപ്പ്മുറിയിലെന്ന് നീ മുന്‍കൂട്ടി തീരുമാനിച്ചല്ലോടാ. വളരെ നന്നായി?''

     അച്ഛന്‍റെ വര്‍ത്തമാനം കേട്ട് ,ശങ്കരന്‍ ചിരിച്ചു.
        ''ധീരജ് മുതിര്‍ന്നില്ലേ?അവന് സ്വസ്ഥമായി വരയ്ക്കാനും,,ഉറങ്ങാനും. ഒരിടം വേണ്ടേ?..''
         ഗുണശേഖരന്‍റെ, അമര്‍ഷത്തില്‍ പഴമയുടെ ചെറുത്തുനില്‍പ്പ്‌. .>
          '' നിനക്കും നിന്‍റെ കെട്ടിയവള്‍ക്കും മറ്റേ മുറിയും! ഞങ്ങള്‍,തെരുവ് ജീവികള്‍.അല്ലേടാ.! കലികാലം.''

   ഗുണശേഖരന്‍റെ സംസാരം കേട്ടില്ലെന്ന് ഭാവിച്ച്,ശങ്കരന്‍റെ ശബ്ദം ഉച്ചത്തില്‍...............>.......
          ''.ചില്ലിട്ട പഴയ.ഫോട്ടോകള്‍.' ഷോകേസില്‍ വയ്ക്കാന്‍ പറ്റില്ല.,  ഇതൊന്നും കെട്ടി വലിച്ച്‌   എടുക്കേണ്ടെന്ന് അച്ഛനോട് എത്ര  വട്ടം പറഞ്ഞു?   മുതുമുത്തച്ഛന്‍മാരുടെ ഫോട്ടോ പ്രദര്‍ശനത്തിന് വെയ്ക്കാന്‍,.കാഴ്ചബംഗ്ലാവിലേയ്ക്കല്ല പോകുന്നത്?ആ കുഞ്ഞു ഫ്ലാറ്റില്‍  നിന്ന് തിരിയാനിടമില്ല.എന്തിനിങ്ങനെ ദ്രോഹിക്കുന്നു?' ജീവിതമേ,പൊള്ളി തുടങ്ങി.''

            ഗുണശേഖരന്‍ ഞെട്ടി, ദേഹത്ത് മരവിപ്പ്,നീറ്റല്‍! 
              മുന്‍ തലമുറ, ''ഇഷ്ടമനുസരിച്ച് ചെലവഴിക്ക്,കാണാനും,കേള്‍ക്കാനും ,നഷ്ടപ്പെട്ടാല്‍   തന്ത്രങ്ങള്‍ മെനഞ്ഞ് വീണ്ടെടുക്കാനും  ഞങ്ങളില്ലെന്ന''' മൌനത്തില്‍  ചൊല്ലി  ഏല്‍പ്പിച്ച .സ്വത്തുക്കള്‍!.

        ഒട്ടും ചോരാതെ  ആയിരം ഇരട്ടിയാക്കി  ശങ്കരന് മുന്‍പില്‍ കാഴ്ചക്കോളായി  വെച്ചു.സന്തോഷം...അഭിമാനം.!
   ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം  ധൂര്‍ത്തിന്‍റെ സമവാക്യങ്ങളില്‍ ആറാടുന്നത് കാണെക്കാണെ ,പലര്‍ വഴി  ഉപദേശം.! 
           ഫലമില്ല.ശങ്കരന്‍ സ്വയം തീര്‍ത്ത  കടം ജപ്തിയില്‍,,തടവറയിലെ കനത്ത അഴികള്‍ക്കുള്ളില്‍..>

             ....ചീട്ടുകൊട്ടാരം കുത്തനെ  വീണു.  മുടിയന്‍  മകനെ തല്ലിക്കൊന്ന്‍ ആറ്റിലെറിയാന്‍., ശേഷി,ഊര്‍ജ്ജം ഒരുക്കൂട്ടി   വെച്ചു.
      എരിപൊരി സംഭവങ്ങള്‍ക്ക്, സാക്ഷിയാകവേ. പിതാവിന്‍റെ ,അമിതവാല്‍സല്യം,അയാളെ കിനാവള്ളികളായി ചുറ്റിവരിഞ്ഞുകെട്ടി.
        .''.മാപ്പ്.  കാണാകയത്തില്‍..മുങ്ങിപ്പോയി,

        '' ഒരു വൈക്കോല്‍തുരുമ്പെങ്കിലും നീട്ടി  രക്ഷിക്കണേ''
         പുത്രവിലാപത്തില്‍,ദുഷ്പ്രേരണകള്‍ ഒടുങ്ങി.  

      
    ഗുണശേഖരന്‍, നിലത്തിരുന്നു.നടുക്കത്തോടെ ,കാണാമറയ്ക്കത്ത് ഒളിച്ചിരുന്ന സത്യം അയാള്‍ ,ആ നിമിഷം വേര്‍പെടുത്തിയെടുത്തു. 

       പ്രായം ,ശരീരത്തിന്,മാത്രമല്ല.ഏത് കൊള്ളരുതായ്മയും തടയാനുള്ള ശേഷി കുറയ്ക്കുന്നു. 
       പുറത്ത് നിന്ന് ശബ്ദം.....

   ''Dad...too...late...come.come.''ധീരജിന്‍റെ വാക്കുകള്‍..>.
       '' 'ഇങ്ങനെ പോയാല്‍ പണിക്കര് എഴുതി തന്ന സമയം കഴിയും.ഇനിയുള്ള കാലമെങ്കിലും നല്ലത് വരണ്ടേ ?  ''

             ശങ്കരന്‍, മുറുമുറുത്തു.                           
          ശങ്കരന്‍റെ കരണത്ത് മാറി മാറി ചുട്ട പ്രഹരത്തിന് ,ഗുണശേഖരന്‍ കരം  ഉയര്‍ത്തി.സ്വയമറിയാതെ ,കൈ താഴ്ന്നു..,തല കുനിഞ്ഞു.

    ഒട്ടും  നിനച്ചിരിക്കാതെ ,ശങ്കരന്‍ ,ഫോട്ടോകളെല്ലാമെടുത്ത്‌ മുറ്റത്തിന്‍ അതിരിലെ ചെമ്പരുത്തിമരത്തിന്‍ ചുവട്ടിലേക്ക്    വലിച്ചെറിയുന്നതിനടിയില്‍,നിമിഷ വേഗത്തില്‍ ഒരു ഫോട്ടോ  പിടിവലിക്കിടെ  അയാള്‍ തട്ടിയെടുത്തു.

       ''ഇത് എന്റമ്മയുടെ..ചിത്രമാ...കൈവിടില്ല.....''
    കിതപ്പില്‍ കുതിര്‍ന്ന  വാക്കുകള്‍ക്കിടയില്‍ ,ഗുണശേഖരന്‍ പിന്നോട്ട് മറിഞ്ഞു. വിയര്‍ത്ത് തളരും മുഖത്ത്‌ നിന്ന് ,പതുക്കെ''അരുതേ''   പിറുപിറുക്കല്‍..... ,

          കുഞ്ഞ് ഗുണശേഖരനെ എടുത്തുകൊണ്ട് നില്‍ക്കുന്ന അമ്മയുടെ ദീപ്ത മുഖമുള്ള ചില്ല് ഫോട്ടോ അയാളുടെ നെഞ്ചില്‍   കിടന്ന് ഞെരിഞ്ഞു..
     പെട്ടെന്ന്,തണുത്ത കൈ തലോടലില്‍ ,ഗുണശേഖരന്‍,കണ്ണ് തുറന്നു.
    സരസ്വതിയുടെ വിറ വന്ന തളര്‍ന്ന സ്വരം 
        ''അരുത്.  ഒരിക്കലും വറ്റാത്ത   ചങ്കൂറ്റം മാത്രം മതി,  നമുക്ക്  ഈ ഭൂമിയില്‍ ഇടം തേടാന്‍''.
   ഗുണശേഖരന്‍,  സരസ്വതി നീട്ടിയ കൈകള്‍ പിടിച്ച് സാവധാനം എഴുന്നേറ്റ്,പുറത്തെ വെയില്‍ തിളക്കത്തില്‍ നടന്നു.

      ഒപ്പം,അയാള്‍, ഉള്ളില്‍ ,ശേഷിച്ച ആയുസ്സ് എങ്ങനെ ചെലവഴിക്കണമെന്ന വ്യക്തമായ രേഖ വരച്ചെടുത്തു.....