Followers

Sunday, January 2, 2011

ദുരവസ്ഥ


haridas valamangalam

വെയിൽ വെൺതാപത്തിന്റെ
മണലായിളയുടെ
പടുവിസ്തൃതികളിൽ
പടർന്നു കിടക്കവേ
ഇലകളിളംകാറ്റിൽ
രാഗമാലപിക്കൊന്നരരയാൽ
ഹരിതത്തിൻ സ്വപ്നങ്ങൾ വിരിയിക്കെ
തണലിൻ ജലമേനിയകമാർദ്രമായ്‌
സ്നേഹസുകൃതം ബുദ്ധന്നുള്ളിൽ
നിറച്ചു, പക്ഷേയിന്നും
*കറുത്ത കനലുകൾ
തിന്നുന്നു കിനാക്കളെ,
കവിക്കു മോക്ഷം കിട്ടാതിപ്പൊഴുമലയുന്നു.
('ദുരവസ്ഥ'യിൽ 'കറുത്ത തീ'യെന്ന ആശാന്റെ പ്രയോഗം)



അറിവ്‌


പ്രേമവും മരണവും
രണ്ടുമൊന്നാണെന്ന്‌
താരകാകാശവും താരും തളിരും