Followers

Sunday, September 29, 2013

പൂരം

സലില മുല്ലൻ

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷാണ് പൂരത്തിനു നാട്ടിലെത്തുന്നത്. ഈ വര്‍ഷം എന്തായാലും പൂരം കൂടണമെന്ന്‌  നേരത്തെ തീരുമാനിച്ചതാണ്. മാസങ്ങള്‍ക്കുമുമ്പേ തുടങ്ങി തയ്യാറെടുപ്പുകള്‍ . ഇല്ലെങ്കില്‍ എല്ലാവര്‍ഷത്തേയും പോലെ അവസാന നിമിഷം അപ്രതീക്ഷിതമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത എന്തെങ്കിലും അത്യാവശ്യം കയറി വരും. പോക്കു മാറ്റിവക്കേണ്ടി വരും. എല്ലാ വര്‍ഷവും ഒരുമാസം മുമ്പ് വീട്ടില്‍ പ്രഖ്യാപിക്കും 'ഈ വര്‍ഷം നമ്മള്‍ എന്തായാലും പൂരത്തിന് നാട്ടില്‍ പോകും.' പിന്നീടുള്ള ദിവസങ്ങളില്‍ ഏതു വിഷയം സംസാരിച്ചാലും അവസാനം ചെന്നെത്തുക കുട്ടിക്കാലത്തെ പൂരത്തിന്‍്റെ വിശേഷങ്ങളിലാവും. രമയും കുട്ടികളും ഇതുവരെ പൂരം കൂടിയിട്ടേയില്ല. പക്ഷേ നാട്ടിലുള്ളവരേക്കാളേറെ പൂരവിശേഷങ്ങള്‍ അവര്‍ക്കറിയാം. 
കഴിഞ്ഞവര്‍ഷവും പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ രമയുടെ നിരാശ ദേഷ്യമായി മാറി. അവള്‍ അന്ത്യശാസനം തന്നു 
' മേലില്‍ പൂരത്തെപ്പറ്റി ഒരക്ഷരം പോലും ഇവിടെ മിണ്ടരുത്. കല്യാണം കഴിഞ്ഞ് വന്ന അന്നു മുതല്‍ കേള്‍ക്കണതാ ഒരു പൂരവിശേഷം. മനുഷ്യരേങ്ങനെ മോഹിപ്പിക്ക്യല്ലാതെ ഒരു തവണേങ്കിലും ഒന്നു  കൊണ്ടോയിട്ടാണെങ്കില്‍ വേണ്ടില്ല. വെറൂതേന്തിനാ ഈ കുട്ട്യോളേക്കൂടി ങ്ങനെ മോഹിപ്പിക്കണേ?'
അവള്‍ പറയണതിലും കാര്യമുണ്ട്. വിവാഹം കഴിഞ്ഞിട്ട് പതിനാറു വര്‍ഷം കഴിഞ്ഞു. അന്നുമുതല്‍ എല്ലാക്കൊല്ലവും കേള്‍ക്കുന്നതാണീ പൂരവിശേഷം. ഇക്കൊല്ലം എന്തായാലും നമ്മള്‍ പോകും എന്ന  ഉറപ്പും എല്ലാ വര്‍ഷവും തെറ്റാതെ ആവര്‍ത്തിക്കുന്നുണ്ട്.
'അമ്മേന്തിനാ അച്ഛനോട് ദേഷ്യപ്പെടണേ? അച്ഛനാഗ്രഹോല്ലാഞ്ഞിട്ടല്ലല്ലോ , പറ്റാഞ്ഞിട്ടല്ലേ ?. നമ്മളേക്കാളെത്രയധികം ആഗ്രഹോണ്ടാവും അച്ഛന്.' മകള്‍ രക്ഷക്കെത്തിയതുകൊണ്ട് രംഗം തത്ക്കാലത്തേക്ക് ശാന്തമായി.
അന്നു  തീര്‍ച്ചപ്പെടുത്തീതാണ്,എന്തുതന്നെ വന്നാലും അടുത്ത പൂരത്തിന് നാട്ടിലുണ്ടാവണം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ കാവിലെ പൂരം ജീവിതത്തിന്‍്റെ ഭാഗമായി മാറീതാണ്. തീരെ കുട്ടി യായിരുപ്പോഴത്തെ ഓര്‍മ്മകളിലൊന്ന്  അച്ഛന്റെ  തോളിലിരുന്ന് പൂരത്തിന് പോകാറുള്ളതാണ്. ആദ്യമായി ബലൂണ്‍  കണ്ടത് അന്നാണ്. മുളകൊണ്ടുള്ള വലിയ സ്റ്റാന്‍്റില്‍ പല നിറത്തിലും ആകൃതിയിലുമുള്ള ഒരുപാട് ബലൂണുകളുമായി കറുത്ത കണ്ണടവച്ച്, പീപ്പി ഊതിക്കൊണ്ട് പൂരപ്പറമ്പില്‍ നിന്ന  ബലൂണ്‍കാരനെ ഒരുപാടാരാധനയോടെയാണ് അന്ന് കണ്ടത്. വലുതാവുമ്പോള്‍ ഒരു ബലൂണ്‍കാരനാവണമെന്ന് അന്ന്  തീര്‍ച്ചപ്പെടുത്തി. വലുതായിട്ടും ഒരുപാടുകാലം ' അപ്പൂ, നിനക്ക് ബലൂണ്‍ കാരനാവണ്ടേ' എന്ന് അമ്മേം ചിറ്റമാരുമൊക്കെ കളിയാക്കാറുണ്ട്. 
സ്ക്കൂളില്‍ പോയിതുടങ്ങിയശേഷമാണ് പൂരം മുഴുവനായി ആഘോഷിക്കാന്‍ തുടങ്ങിയത്. മിക്കവാറും പരീക്ഷ കഴിഞ്ഞ് സ്ക്കൂള്‍ അടച്ച ഉടനെയാവും പൂരം. ഇന്നത്തെപ്പോലെ കുട്ടികളെ ഒറ്റക്ക് എങ്ങോടും വിടില്ല എന്നൊന്നും അന്നില്ല. സ്ക്കൂളിലേക്ക് പോകുതും വരുതും കൂട്ടുകാരോടൊപ്പം നടന്നാണ്. രണ്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അഷ്റഫും ജോസഫുമൊത്ത് പകല്‍ സമയത്ത് പൂരപ്പറമ്പില്‍ കറങ്ങിനടന്ന്  കാഴ്ചകള്‍ കാണാറുണ്ട്. 
അക്കാലത്ത് ഇന്ന്  റബര്‍ നില്‍ക്കുന്ന  തോട്ടത്തിന്റെ  പകുതിഭാഗം കശുമാവായിരുന്നു . കശുവണ്ടിക്ക് നല്ല വിലയും. മാങ്ങപഴുത്ത് അണ്ടി ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ പറിച്ചെടുത്തില്ലെങ്കില്‍ മറ്റുള്ളവര്‍ പറിച്ചോണ്ടുപോവും. കിഴക്കുള്ള കുറേ ചോത്തിമാരുണ്ടായിരുന്നു . അവര്‍ക്ക് അമ്മേടെ ഉച്ചയുറക്കത്തിന്റെ  സമയം നന്നായറിയാം. ആ സമയത്തവര്‍ പറമ്പില്‍ കയറി വിറകൊടിക്കും, കശുവണ്ടി പറിക്കും, മാങ്ങ പറിക്കും. ശബ്ദം കേട്ട്  അമ്മ കുന്നു കയറി ചെല്ലുമ്പോഴേക്കും അമ്മയെ കളിയാക്കിചിരിച്ചുകൊണ്ട് അവരോടും. ഒരിക്കലൊരു സംഭവമുണ്ടായി. കൊയ്ത്തുകഴിഞ്ഞ് മുറ്റം നിറയെ കറ്റകളടുക്കിയിട്ടുണ്ട്. ഒരുഭാഗത്ത് കുറച്ചുപേര്‍ മെതിക്കുന്നു . അപ്പോഴാണ് തോട്ടത്തില്‍ വിറകൊടിക്കു ശബ്ദം കേട്ടത്. 
'ആ ചോത്തികള് തോട്ടത്തിക്കേറി അതിക്രമം കാണിക്കണ് ണ്ടല്ലോ ! റബറിന്റെ പച്ചക്കൊമ്പൊക്കെ ഒടിച്ചു നശിപ്പിക്കും. കശുവണ്ടി മുഴ്വോനും കട്ടോണ്ടോവും. തമ്പ്രാട്ട്യേ അവര്‍ക്ക് പേടീല്ലാ. ന്നാലും മ്മള് ഇത്രേം ആണ്ങ്ങളിവ്ടെ ള്ളപ്പളെങ്കിലും അവര്‍ക്കൊരു പേടി വേണ്ടേ! ഇത്ങ്ങനെ വി"ാപ്പറ്റില്ലല്ളോ.' കളത്തില്‍ മേല്‍നോ"ം നടത്തു കു"്യാപ്ളേടേം കൂ"രുടേം പൗരുഷം സടകുടഞ്ഞെണീറ്റു. അവര്‍ ഒരു സംഘമായി തോട്ടത്തിലേക്ക് ചെന്നു. പിന്നാലെ ജോസഫും ഓമനക്കുട്ടനും ഞാനും ഉള്‍പ്പെടെയുള്ള കുട്ടിപ്പടയും. ഞങ്ങള്‍ പാതിവഴിയത്തെത്തിയപ്പോഴേക്കും വലിയ ആവേശത്തില്‍ മുന്നില്‍ പോയവര്‍ അതേ വേഗത്തില്‍ താഴേക്കു വരുന്നു ! ' കുട്ട്യോള് അങ്ങോട്ടു പോണ്ട. അവറ്റകളോട് പെരുമാറാന്‍ കൊള്ളില്ല.' കുട്ട്യാപ്ല  ദേഷ്യത്തില്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന്  പിന്നീട് ജോസഫ് പറഞ്ഞാണറിഞ്ഞത്. പാഞ്ഞടുക്കുന്ന  ആണ്‍ പടയെ കണ്ടതും ചോത്തികള് ഉടുമുണ്ട് ഉരിഞ്ഞ് അവിടെ നിന്നത്രേ! ചെന്ന  വേഗത്തില്‍ മടങ്ങുന്നവരെക്കണ്ട് അവര്‍ പിന്നില്‍ നിന്ന്  കൈകൊട്ടി ചിരിച്ചു. 
കശുവണ്ടി നാട്ടുകാര് കൊണ്ടുപോകാതെ പറിച്ച്, ഉണക്കി വില്‍ക്കുതിനായി അമ്മ ഒടുവിലൊരു സൂത്രം കണ്ടു പിടിച്ചു. കള്ളന്‍മാര് കൊണ്ടുപോകാതെ കശുവണ്ടി പറിച്ചുണക്കി വിറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വിറ്റുകിട്ടു  പണത്തിന്റെ പത്തു ശതമാനം തരാമെന്ന് അമ്മ പറഞ്ഞു(അന്ന്  ഞങ്ങള്‍ക്ക് ശതമാനക്കണക്കൊന്നും  അറിയില്ലായിരുന്നു.   ഒരുരൂപ കിട്ടിയാല്‍ പത്തുപൈസ നിങ്ങള്‍ എടുത്തോളൂ എന്നാണ് അമ്മ ഞങ്ങളുമായി കരാറുണ്ടാക്കിയത്. അന്ന് അമ്മയില്‍ നിന്നാണ് ബിസിനസിന്റെ ആദ്യപാഠം പഠിച്ചതും). അമ്മേടെ ആ തന്ത്രം വിജയിച്ചു. രാവിലെ എത്രവിളിച്ചാലും എണീക്കാത്ത ഞാന്‍ അതിരാവിലെ കുട്ടയും തോട്ടിയുമായി തോട്ടത്തിലേക്ക് വച്ചുപിടിക്കാന്‍ തുടങ്ങി. അവിടെയെത്തുമ്പോഴേക്കും ജോസഫ് കശുമാവിന്‍്റെ മുകളില്‍ ഹാജരുണ്ടാവും. കിട്ടാന്‍പോകുന്ന  പ്രതിഫലമോര്‍ക്കുമ്പോള്‍ നിശറുകടിയുടെ(പുളിയുറുമ്പിന്‍്റെ) നീറ്റലും കശുമാവിന്‍ ചോട്ടിലെ കൊതുകുകടിയുമൊക്കെ ഞങ്ങള്‍ മറക്കും. അമ്മ ഒരിക്കലും വാക്കുപാലിക്കാതിരുന്നില്ല . അങ്ങനെ, പൂരമാവുമ്പഴേക്കും ഞങ്ങളുടെ കയ്യില്‍ നല്ളൊരു തുക സമ്പാദ്യമുണ്ടാവും. 
ആദ്യമായി മരണക്കിണര്‍ കണ്ടതും സൈക്കിള്‍ യജ്ഞം കണ്ടതും ഒരു പൂരത്തിനാണ്. ഏഴാംക്ളാസിലെ പരീക്ഷ കഴിഞ്ഞതിന്റെ  പിറ്റേ ദിവസാണ് പൂരം തുടങ്ങീത്.  അതിനു മുമ്പിലത്തെ വര്‍ഷം പൂരം കഴിഞ്ഞയുടനെയായിരുന്നു  കൊല്ലപ്പരീക്ഷ. അതുകൊണ്ട് പൂരം നല്ലോണം ആഘോഷിക്കാനായില്ല. പരീക്ഷ കഴിഞ്ഞസ്ഥിതിക്ക് ഈ വര്‍ഷം പൂരം പൊടിപൊടിക്കണമെന്ന്  ഞങ്ങള്‍ തീരുമാനിച്ചു. സ്ക്കൂളിലെ മുതിര്‍ന്ന  വിദ്യാര്‍ത്ഥികളായിരുന്ന  ഞങ്ങള്‍ക്ക് അവസാന ദിവസം ആറാം ക്ളാസിലെ കുട്ടികളുടെ വക യാത്രയയപ്പു സല്‍ക്കാരമുണ്ടായിരുന്നു . എല്ലാവരും ചേർന്ന്  ഫോട്ടോയെടുത്തു. പിരിയുമ്പോള്‍ വല്ലാത്ത വിങ്ങല്‍ . പരസ്പരം യാത്രപറയുമ്പോള്‍ പലരുടേയും കണ്ണുകള്‍ കലങ്ങി.അടുത്ത വര്‍ഷം വേറേ സ്ക്കൂളിലാണ് പഠിക്കേണ്ടത്. ആരെല്ലാം ഒരുമിച്ചുണ്ടാകുമെന്നറിയില്ല. ഏറ്റവുമധികം സങ്കടപ്പെട്ടുകണ്ടത് അഷ്റഫിനെയാണ്. പിറ്റേ ദിവസം പൂരപ്പറമ്പില്‍ വച്ചാണ് അവന്‍ ഞങ്ങളോട് അവന്റെ  പ്രണയകഥ പറഞ്ഞത്. അതുവരെ പുസ്തകങ്ങളിലും സിനിമകളിലും മാത്രമാണ് പ്രേമകഥകള്‍ കേട്ടിരുന്നുള്ളൂ. ആദ്യമായാണ് ഒരു പ്രേമിയെ നേരിട്ടുകാണുത്. ക്ലാസിലെ മിണ്ടാപ്പൂച്ച എന്ന റിയപ്പെട്ടിരുന്ന  രേണു സി നായരാണ് കഥയിലെ നായിക. ഇനി അവളെ എങ്ങനെയാണ് കാണാന്‍ പറ്റുകയെന്നറിയില്ല എന്നു പറയുമ്പോള്‍ അവനന്റെ  ശബ്ദം ഇടറി. അവന് പെട്ടെന്ന്  ഞങ്ങളുടെ ഇടയില്‍ ഒരു വീരപരിവേഷം വന്നു . പൂരപ്പറമ്പില്‍ നിന്ന് അവള്‍ക്കുവേണ്ടി പച്ചക്കുപ്പിവളകളും കമ്മലും കല്ലുമാലയും വാങ്ങാന്‍ അഷ്റഫിനു പണംകൊടുക്കുമ്പോള്‍ അങ്ങനെയെങ്കിലും ആ പ്രണയകഥയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ  ചാരിതാര്‍ത്ഥ്യമായിരുന്നു . പിറ്റേന്ന്  തന്റെ  പുതിയ സൈക്കിളില്‍ അഷ്റഫിനേയും പിന്നിലിരുത്തി മൂന്നാലു കിലോമീറ്റര്‍ ദൂരെയുള്ള രേണൂന്റെ  വീടിനടുത്തുപോയതും അവളെക്കാണാനാവാതെ തിരിച്ചുപോന്നതും ഇലത്തെപോലെയോര്‍ക്കുന്നു . പിന്നീട്  എട്ടാം ക്ളാസില്‍ തന്റെ  സ്ക്കൂളിലാണ് രേണൂം ചേര്‍ന്നതെന്നറിഞ്ഞപ്പോള്‍ അഷ്റഫ് ഏറെ സന്തോഷിച്ചു. മൂന്നാലുമാസങ്ങള്‍ക്കുശേഷം പുതിയ സ്ക്കൂളിലെ സ്പോര്‍ട്സ് ചാമ്പ്യന്‍ ഏണസ്റ്റുമായി രേണു പ്രണയത്തിലാണെ കാര്യം പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും  ഏഴാംക്ളാസോടുകൂടി പഠനം ഉപേക്ഷിച്ച് മാമേടെകൂടെ ബോംബേക്ക് പോകേണ്ടിവന്ന  അഷ്റഫ് ഇടക്കു ഫോണ്‍  ചെയ്തപ്പോള്‍ എന്തുകൊണ്ടോ താന്‍ ഒളിച്ചുവച്ചു. 

അവന്‍ പിന്നീട് ദുബയ് പോയെന്നും  സ്വന്തം പ്രയത്നത്താല്‍ പഠിച്ച് നല്ലനിലയിലായെന്നും  വര്‍ഷങ്ങള്‍ക്കുശേഷം അറിഞ്ഞു. പിന്നീട് പലവട്ടം തമ്മില്‍ കണ്ടിട്ടും പഴയ പ്രണയകഥയെക്കുറിച്ച് പരസ്പരം പറഞ്ഞില്ല.
ഇപ്പോള്‍ സിറിയയിലാണ് അഷ്റഫ്. ജോസഫ് അയര്‍ലന്റിലും. കഴിഞ്ഞ കുറേ മാസങ്ങളുടെ ശ്രമഫലമായി മൂന്നുപേര്‍ക്കും പൂരക്കാലത്ത് ഒരുമിച്ച് അവധികിട്ടിയിട്ടുണ്ട്  . ഈ വര്‍ഷം എന്തായാലും ആ പഴയകാലങ്ങളൊക്കെ ഒന്നൂടി ആവര്‍ത്തിക്കണം. കശുവണ്ടി പെറുക്കാന്‍ തോട്ടത്തില്‍ കശുമാവുകളില്ല, വിറ്റുകിട്ടുന്ന പണത്തില്‍ നിന്ന് പത്തുശതമാനം കമ്മീഷന്‍ തരാന്‍ അമ്മയുമില്ല. പക്ഷേ മൂന്നുപേര്‍ക്കും പണത്തിന് യാതൊരു പഞ്ഞവുമില്ല. ഇന്റര്‍നെറ്റിലൂടെ ഇടക്കിടെ പതിവുള്ള ചാറ്റിനിടയില്‍ അഷ്റഫ് തയൊണ് ഈ പൂരക്കാലത്ത് പഴയകാലത്തിന്റെ  ഒരു തനിയാവര്‍ത്തനം എന്ന  ആശയം മുന്നോട്ടുവച്ചത്. കേട്ടപ്പോള്‍ ജോസഫിനും ഉത്സാഹം. നാലുദിവസവും രാത്രിമുഴുവന്‍ പൂരപ്പറമ്പില്‍ തന്നെ തങ്ങണം, മരണക്കിണറും സൈക്കിള്‍ യജ്ഞവുമൊക്കെ കാണണം... അഷ്റഫിന് ആവേശം അടക്കാനാവുന്നുണ്ടായിരുന്നില്ല. പഴയ സൈക്കിള്‍ വീട്ടിലിപ്പോഴുമുണ്ടോ എന്നവന്‍ ചോദിച്ചപ്പോള്‍ എന്താണവന്റെ  മനസ്സിലെന്നൂഹിച്ചു. അവന്റെ  പ്രേമകഥ ഞങ്ങളോട് ആദ്യമായി പറഞ്ഞ അതേ പൂരപ്പറമ്പിലെ ആല്‍ത്തറയിലിരുന്നുതന്നെ ഈ പൂരത്തിന് രേണു -ഏണസ്റ്റ് പ്രണയകഥ അവനോട് പറയണം. ഇപ്പോളതെല്ലാം ഒരു തമാശയായേ തോന്നൂ . . 
സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാനുള്ള എയര്‍ഹോസ്റ്റസിന്റെ  അറിയിപ്പാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. 
'പൂരപ്പറമ്പിലായിരുന്നൂല്ലേ  ഇത്രനേരം? രസച്ചരട് മുറിഞ്ഞോ?' രമയുടെ നേരെ നോക്കിയപ്പോള്‍ അവള്‍ കളിയാക്കി.
നാലുവര്‍ഷം കഴിഞ്ഞു നാട്ടിൽ  വന്നു പോയിട്ട് . അച്ഛനും അമ്മയും പോയതോടെ എല്ലാവര്‍ഷവും ഉള്ള വരവൊക്കെ നിന്നു . 
' ലാന്റു  ചെയ്തൂല്ലേ ? ഞങ്ങള്‍ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്.' ഫോണ്‍  സ്വിച്ചോണ്‍  ചെയ്തപ്പോള്‍ തന്നെ ജോസഫിന്റെ  ഫോണ്‍ . അവരുടെ ഫ്ളൈറ്റ് എത്തീട്ട്  ഒരുമണിക്കൂര്‍ കഴിഞ്ഞുകാണും. ' മറ്റവന്റെ  ഫ്ളൈറ്റ് ലേറ്റാ. വണ്ടി എത്തീട്ടുണ്ട്.' 
ഒരേ ദിവസം മൂന്നുപേര്‍ക്കും എത്താനാവും എന്നറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഒരുമിച്ച് പോകാമെന്ന് . മൂന്നുപേരും കുടുംബസമേതമാണ്. ഒരുവണ്ടിയില്‍ എല്ലാരുംകൂടി പോകുന്നത് ബുദ്ധിമുട്ടാവില്ലേന്നു  താന്‍ സംശയം പറഞ്ഞപ്പോള്‍ അഷ്റഫ് തീര്‍ത്തു പറഞ്ഞു അതുമതിയെന്ന് . അവന്റെ അനിയന്‍ റാഫി നാട്ടിൽ  ട്രാവലേജന്‍സി നടത്തുകയാണിപ്പോള്‍ . ആറേഴു വണ്ടികള്‍ സ്വന്തമായുണ്ട്. ഏതുതരം വണ്ടിവേണമെങ്കിലും കൊണ്ടുവന്നോളും. 
' പിന്നെ , ന്തൊക്ക്യാ ങ്ങടെ പരിപാടി?' 
രണ്ടുമണിക്കൂറുകള്‍ക്കു ശേഷം പരസ്പരമുള്ള കെട്ടിപ്പിടിത്തങ്ങള്‍ക്കും കുശലപ്രശ്നങ്ങള്‍ക്കുമൊടുവില്‍ എല്ലാരും വണ്ടിയില്‍ക്കയറി, യാത്ര തുടങ്ങിയപ്പോള്‍  റാഫി ചോദിച്ചു. 
' ഇതെന്താ റാഫീ, നിന്റെ  വേഷോം ഭാഷേക്കെ മാറീല്ലോ ! നീ പ്പോ ഒരു തനി മാപ്ലയായിട്ട്ണ്ടല്ലോ ?' അവനെക്കണ്ടപ്പോള്‍ മുതല്‍ തോന്നീതാ ഒരു പന്തികേട്. മൂത്താപ്പാനെ കൂട്ടാനായി അവന്റെ  കൂടെ വന്ന  ചെറിയ മോളുടെ തലയില്‍ തട്ടം . അവനാണെങ്കില്‍ ഇടത്തോട്ട്  മുണ്ടുടുത്തിരിക്കുന്നു . പോരാത്തതിന് തലയിലൊരു പച്ചത്തൊപ്പീം! ഇതൊന്നും  നാട്ടില്‍ പണ്ടു പതിവില്ലാത്തതാണ്. ഇപ്പോ ദാ, ഭാഷയിലും മാറ്റം. വണ്ടിയുടെ അകവും പുറവുമെല്ലാം മതചിഹ്നങ്ങളാല്‍ സമൃദ്ധം. പേരെഴുതിയിരിക്കുതുപോലും അറബിയില്‍ ! 
'പ്പോ പഴേ കാലോന്ന്വല്ലാ അപ്പ്വേട്ടാ . ആ കാലോക്കെ പണ്ടേ കയിഞ്ഞില്ലേ ?'
റാഫി പറഞ്ഞതിന്റെ  അര്‍ത്ഥം പൂര്‍ണ്ണമായി പിടികിട്ടീല്ല. 
'ങ്ങള് ദ് പറയ്, ന്തൊക്ക്യാ ങ്ങടെ പരിപാടീ?' വിഷയം മാറ്റിക്കൊണ്ട് അവന്‍ ചോദ്യം ആവര്‍ത്തിച്ചു. ' ങ്ങടെ ടൂറിന്റെ  പ്ളാനറിഞ്ഞിട്ട്  വേണം എനക്ക് വണ്ടി വേറേ ഓട്ടംണ്ടോന്ന്  നോക്കാന്‍ .'
'ടൂറോ! ഞങ്ങളെങ്ങടും പോണില്ലെടാ. ആറ്റുനോറ്റ് പൂരക്കാലം നോക്കി നാട്ടില് വന്നത് പൂരം കൂടാനാ. ഞങ്ങള് പഴയകാലം തിരിച്ചുകൊണ്ടോരും. നീയും ഈ നാലു ദിവസം ഓട്ടോന്നും ഏല്‍ക്കണ്ട. നമുക്കെല്ലാര്‍ക്കും കൂടി പൂരം കൊഴുപ്പിക്കണം.' അഷ്റഫ് പറഞ്ഞ് നിര്‍ത്തീതും റാഫി ബ്രേക്ക് ചവിട്ടീതും ഒപ്പം. 
'ക്കാക്ക ന്ത് പിരാന്താ ഈ പറേണേ! പൂരം കൂടാനോ? ആര്? ങ്ങളും ജോസച്ചായനും എന്നാ  ഹിന്ദുവായേ!'
'റാഫീ, നീ വെറുതേരിക്ക്. ഇതിന്റെടേല് നീ മതം തിരികികേറ്റാന്‍ നോക്കണ്ട. പൂരം നമ്മുടെ നാടിന്റാഘോഷാണ്. നമ്മുടെ അപ്പനപ്പൂപ്പന്‍മാരും അവരുടെ കാര്‍ന്നോമ്മാരും പൂരാഘോഷിച്ചത് മതം നോക്കീട്ടല്ല. നീ വെറുതെ ഞങ്ങടെ മൂഡ് കളയല്ലേ .' ജോസഫിന്റെ  ശബ്ദത്തിലെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞു.

'ങ്ങള് എന്നോട് കലമ്പണ്ട ജോസ്ച്ചായാ. പഴങ്കഥ പറഞ്ഞിട്ടൊന്നും കാര്യോല്ല. നമ്മുടെ നാട് പഴയ നാടല്ല. ങ്ങള് ഈ പഴമ്പുരാണോം പറഞ്ഞങ്ങട്ട് ചെന്ന് നോക്ക് പൂരം കൂടാന്‍ . നാലുവര്‍ഷായി പൂരപ്പറമ്പ് മതില് കെട്ടി  ഗേറ്റും വച്ചിട്ട്. ഗേറ്റിനു പുറത്ത് 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് വലിയ ബോര്‍ഡും വച്ചിട്ട്ണ്ട്. കയിഞ്ഞേന്റെ  മുമ്പേത്തേ കൊല്ലം ഇതിന്റെ  പേരില്‍ വഴക്കുണ്ടായതല്ലേ . അവന്മാര് നമ്മടെ രണ്ടുപേര്ടെ കാല് വെട്ടി .  അതീപ്പിന്നെ മ്മടെ ഉറൂസിന് അവമ്മാരെ മ്മളും കേറ്റണില്ല. കയിഞ്ഞ കൊല്ലം ഉറൂസിന് ചെറിയ കലമ്പലൊക്കേണ്ടായി. പ്പോ പൂരത്തിനും ഉറൂസിനും വന്‍ പോലീസ് സന്നാഹാണ്. എപ്പയാ ലഹളേണ്ടാവണേന്ന  പേട്യാ ല്ലാര്ക്കും. ഈ സമയത്ത് ഈടെ നിക്കണേക്കാ ഭേദം വല്ലടത്തും ടൂറ് പോണത് ത്യാ.' 
റാഫി പറഞ്ഞു നിര്‍ത്തി. കുറച്ചുനേരത്തേക്ക് വല്ലാത്തൊരു നിശബ്ദത നിറഞ്ഞു .
'വണ്ടി പുറകോട്ടെടുക്ക്.' അപ്പൂന്റെ  ഉറച്ച ശബ്ദം നിശബ്ദത ഭഞ്ജിച്ചു. 
'ഏറ്റവുമടുത്ത ഫ്ളൈറ്റില്‍ നമ്മള്‍ തിരിച്ചുപോകുന്നു ' ഇനിയൊരു പൂരം തന്റെ  ജീവിതത്തിലുണ്ടാവില്ലെന്ന്  ഉള്ളിലു റപ്പിച്ചു.കൊണ്ട്  രമയോടും കുട്ടികളോടുമായി പറഞ്ഞു .