Followers

Sunday, September 29, 2013

എനിക്കാവുക ഇത്രമാത്രം




സുലോച് എം. എ

എഴുതാന്‍ തുടങ്ങുമ്പോള്‍
ദൂരങ്ങളില്‍ ഒരു പുഴ
ഒഴുകാനാവാതെ ഒഴുകുന്ന
ഒച്ച
കേള്‍ക്കാം..
കാറ്റില്‍

ആര്‍ത്തലച്ചു പോകുന്ന
തീവണ്ടിയുടെ
ഒടുവിലുതെ കംബര്‍ത്ടുമെന്റില്‍
നാറി നില്‍കുന്ന
യാചകനെ ..
മരണകിടക്കയില്‍
മകനുപേക്ഷിച്ചു പോയ
അമ്മയെ ..

ഓർമ്മയിലാത്ത
കാലത്ത് നിന്നും
അവളെ ഉമ്മവെക്കാതെ
വെക്കുന്ന അവനെ..
കടം മതില്‍കെട്ടി മറച്ച
ജീവിതവുമായി
റോഡുമുറിച്ചു കടക്കുന്ന
കവിയെ...
കണ്ണീരിന്റെ പായലുകളില്‍
നിന്നും
ബാല്യത്തെ തിരഞ്ഞുപോകുന്ന
പേനയെ..

നിരത്തിവെച്ച
ലഹരിയുടെ നുരകള്‍ക്കിടയില്‍
കൊളുത്തി വെച്ച
കാമത്തെ ..
മകളെ ഭോഗിച്ചു
തലച്ചോര് നഷ്‌ടമായ
അപ്പനെ,
വഴിവക്കില്‍ നിന്നും
ഫോക്കസ് ചെയ്തു
തുടങ്ങും
ജീവിതത്തിന്റെ
ക്യാമറ കണ്ണുകളെ....

സ്നേഹത്തിന്റെ
സകല
നിറഭേദങ്ങളോടുമായി
ഇടക്കെപ്പോഴോ
പറന്നു വരും
ശലഭ കാഴ്ചകളെ ...
തെറ്റിയെഴുതിയ വഴികളില്‍
നിന്നും
തേങ്ങല്‍ ഒളിപ്പിച്ചു
കടന്നു പോകുന്ന
കവിതയെ ....

എന്നെ
നിന്നെ ...
പിന്നെ മറ്റാരെയോ ഒക്കെ ...

എന്നിട്ടും
ഞാന്‍ എഴുതുന്നു

"പ്രിയേ ഞാന്‍ ഉറങ്ങുവാന്‍
പോകുന്നു
ഇനി നാളെ പ്രണയകവിത എഴുതി
പോസ്റ്റ്‌ ചെയ്യാം "

എന്ന് മാത്രം .........

എനിക്കാവുക ഇത്രമാത്രം..!!!
6]