Followers

Saturday, August 7, 2010

നോവൽ -അഘോരം -9


joe mylan


ശംഖൂ­രി­പ്പു­ഴ­യി­ലേക്കു കെട്ടി­യി­റ­ക്കിയ പട­വു­ക­ളി­ലി­രുന്ന്‌ ജാനകി തുണി നന­യ്ക്കു­ന്നത്‌ ശ്രദ്ധിച്ചു കൊണ്ടി­രുന്നപ്പോഴും തമ്പു­രാ­നേ­പ്പ­റ്റി­യാ­യി­രുന്നു ചിന്ത­മു­ഴു­വൻ. കഴിഞ്ഞ നാളിലെ സന്ദർശ­ന­ത്തിൽ ഒരു­കാര്യം വ്യക്ത­മായി മന­സ്സി­ലാ­ക്കാ­നാ­യി. അദ്ദേ­ഹ­ത്തിന്‌ തന്നേ­​‍ാടെന്തോ പ്രത്യേ­ക ­മ­മ­ത­യുണ്ട്‌ എന്ന്‌. ആ കണ്ണു­കൾ തന്നെ തേടി­വന്ന നിമി­ഷ­ങ്ങ­ളേ­പ്പറ്റി ഓർത്തു. വാചാ­ല­മായ ആ നോട്ട­ങ്ങ­ളു­ടെയും, അർത്ഥ­വ­ത്തായ പുഞ്ചി­രി­ക­ളു­ടെയും അകം­പൊ­രുൾ ആ മമത തന്നെ­യാകണം. ആറാ­മി­ന്ദ്രി­യ­ത്തിനും അനു­ഭ­വ­വേ­ദ്യ­മാ­യത്‌ ആ മന­സ്സിൽ നിന്നുതിരുന്ന സ്നേഹ­ത്തിന്റെ അയ­സ്കാന്ത തരം­ഗ­ങ്ങ­ളുടെ സ്പർശ­മാ­ണ്‌. ഈശ്വരാ അറി­ഞ്ഞു­പേ­ക്ഷിച്ച ആ മോഹത്തെ വീണ്ടും താലോ­ലി­ക്കു­ക­യാ­ണല്ലോ മന­സ്സ്‌! വീണ്ടും ആ ചു­ഴി­യിൽത്തന്നെ വീണു ചുറ്റാ­നാണോ വിധി?.
അലക്കു കഴിഞ്ഞ്‌ ജാനകി വസ്ത്ര­ങ്ങ­ളെല്ലാം ബക്ക­റ്റിൽ പിഴി­ഞ്ഞു­വ­ച്ചു. ജാക്കറ്റും ബ്രായു­മ­ഴിച്ച്‌ ഉടു­മുണ്ട്‌ നെഞ്ചിൽക്ക­യ­റ്റി­ക്കെ­ട്ടി. വെള്ള­ത്തി­ലേ­ക്കി­റ­ങ്ങു­ന്ന­തിനു മുൻപ്‌ ജാനകി ചോദി­ച്ചു.
?ശ്രീക്കൊച്ച്‌ കുളി­ക്കു­ന്നുണ്ടോ? വാ.... ഒത്തിരി നാളാ­യില്ലേ പുഴ­യിൽ കുളി­ച്ചി­ട്ട്‌ ?. നിഷേ­ധ­പൂർവ്വം തല­യാ­ട്ടി­യ­പ്പോൾ ജാനകി വെള്ള­ത്തി­ലേക്കു ചാടി. പണ്ട്‌ ജാനകി­യോ­ടൊപ്പം വന്നാണ്‌ നീന്തൽ പഠി­ച്ച­ത്‌. ഹര്യേ­ട്ടൻകൂടെ നിന്നു പഠി­പ്പി­ച്ച­തു­കൊണ്ട്‌ പേടി­യേ­തു­മി­ല്ലാ­യി­രു­ന്നു. എന്തൊരു ത്രില്ലാ­യി­രുന്നു വൈകു­ന്നേ­ര­ങ്ങ­ളിൽ പുഴ­യിൽ വന്ന്‌ നീന്തി­ത്തു­ടി­ക്കാൻ. അച്ഛനും അമ്മയും വന്നു നോക്കി­നിൽക്കു­മാ­യി­രു­ന്നു. പക്ഷേ ഈയിടെ ഭയ­ങ്കര മടി­യാ­ണ്‌. അതു­മാ­ത്ര­മ­ല്ല, വലു­താ­യ­തി­നു­ശേഷം അമ്മ വില­ക്കി­യി­രു­ന്നു. സ്വന്തം കട­വാ­ണെ­ങ്കിലും അത്ര പ്രൈവസി­യൊ­ന്നു­മി­ല്ല. അതി­നു­ശേ­ഷ­മാണ്‌ കുളി നിർത്തി­യ­ത്‌. കൽപ്പ­ട­വി­ലി­റ­ങ്ങി­യി­രുന്ന്‌ വെള്ളം കോരി­യെ­ടു­ത്തു. നല്ല തണു­പ്പു­ണ്ട്‌. ശുദ്ധ­മാണ്‌ ശംഖൂ­രി­പ്പു­ഴ­യിലെ വെള്ളം. മല­നി­ര­ക­ളിലെ ഇതിന്റെ പ്രഭ­വ­സ്ഥാനം മുത­ലി­ങ്ങോട്ട്‌ ഫാക്ട­റി­ക­ളൊ­ന്നു­മി­ല്ലാ­ത്ത­തി­നാൽ പുഴ മലി­ന­മ­ല്ല.
എന്തോ ആകെ­യൊ­രു­ത്സാ­ഹം. ഒന്നു ചാടി­ക്കു­ളി­ക്കാൻ തോന്നി­പ്പോ­യി. ചുറ്റും നോക്കി. കൺവെ­ട്ടത്ത്‌ ആരു­മി­ല്ല.
?വാ കൊച്ചേ ചാട്‌.? ചിരി­ച്ചു­കൊണ്ട്‌ ജാനകി വീണ്ടും ക്ഷണി­ച്ചു. തീരു­മാ­നി­ച്ചതും എടുത്ത്‌ ചാടി. മേലാകെ കുളിരു കോരു­ന്നു. പതച്ച്‌ നീന്തി­ന­ടന്നു. പതി­വി­ല്ലാ­ത്ത­തു­കൊണ്ട്‌ അധികം നേരം വെള്ള­ത്തിൽ കിട­ന്നാൽ പനി പിടി­ച്ചാ­ലോ എന്നൊരു ഭീതി തോന്നാ­തി­രു­ന്നി­ല്ല. എന്നാൽ അമ്മ­യുടെ ശകാരം കിട്ടി­ യതു തന്നെ. കരയ്ക്കുകയറി പട­വു­ക­ളി­ലി­രുന്ന്‌ സോപ്പു തേച്ചു. ജാനകി നീന്തി­ക്ക­യറി വന്ന്‌ പുറം­തേച്ചു തന്നു. അപ്പോ­ഴാണ്‌ ദൂരെ നിന്നും ആരോ കുതി­ര­യോ­ടിച്ച്‌ വരു­ന്നത്‌ കണ്ട­ത്‌. പുഴ­മണലി­ലൂ­ടെ­യാ­യ­തു­ കൊ­ണ്ടാകാം അധികം വേഗ­ത­യി­ല്ല. ശംഖൂ­രി­യിൽ കുതി­ര­ക­ളി­ല്ല­ല്ലോ. ആരാ­കാം?. തോർത്തെ­ടു­ത്തിട്ട്‌ നഗ്ന­മായ തോളും മാറും മറ­ച്ചു. അടു­ത്തെ­ത്തി­യ­പ്പോ­ഴേ­യ്ക്കു­മാണ്‌ ആളെ തിരി­ച്ച­റി­ഞ്ഞ­ത്‌..... തമ്പു­രാൻ! ആള­റി­ഞ്ഞ­പ്പോൾ കുതി­രയെ അദ്ദേഹം വലിച്ചു നിർത്തി. അത്‌ രണ്ടു­കാ­ലി­ലു­യർന്നു താഴ്ന്നു. ജാനകി പട­വിൽ നിന്നെ­ഴു­ന്നേറ്റ്‌ തൊഴുതു നിന്നു. താന­റി­യാതെ അനാ­വൃ­ത­മായ കണ­ങ്കാ­ലു­കൾ തുണി­വ­ലി­ച്ചിട്ട്‌ മൂടി. മാറിൽ കൈ പിണച്ച്‌ എഴു­ന്നേറ്റു നിന്നു. ആ കണ്ണു­ക­ളു­മായി ഇട­ഞ്ഞ­പ്പോൾ അതി­ലൊരു നിർവൃതി തുടിച്ചു നില്ക്കു­ന്നതു കണ്ടു.
?ഓഹോ... ഇത്‌ നിങ്ങ­ളുടെ കട­വാ­ണ്‌ അല്ലേ....??ഒരു വിസ്മ­യ­ത്തോ­ടെ­യാ­ണ­ദ്ദേഹം ചോദി­ച്ചത്‌.
പുഞ്ചി­രി­യോടെ മൂളി. അടു­ത്ത­നി­മിഷം കുതി­ര­കു­തിച്ചു പാഞ്ഞു. കുറച്ചു പോകു­ന്ന­തു­വരെ താനും ജാന­കിയും നോക്കി നിന്നു. ഒരു വട്ടം­കൂടി അദ്ദേഹം തിരിഞ്ഞു നോക്കു­മെന്നു കരുതി യെങ്കിലും ആ പ്രതീക്ഷ വിഫ­ല­മായി. ജാന­കി­യുടെ കുസൃതി നിറഞ്ഞ ശബ്ദം കേട്ടാ­ണു­ണർന്ന­ത്‌.
?എന്റെ ശ്രീക്കൊച്ചേ അത്ത­മ്പു­രാന്‌ കൊച്ചിനെ ബോധി­ച്ചു­പോയി എന്നാ തോന്നു­ന്നേ? . അവർ ചിരി­ച്ചു.
?പോ ജാനകീ കളി­യാ­ക്കാ­തെ..? കള്ള­പ്പ­രി­ഭവം നടി­ച്ചു.
?വേണ്ട വേണ്ട... ഒന്നും പറ­യ­ണ്ട...... അന്ന്‌ വിരു­ന്നിന്‌ വന്നപ്പോ ഞാന­ടു­ക്ക­ളേൽ നിന്നു കാണു­ന്നു­ണ്ടാ­യി­രു­ന്നു. ശ്രീക്കൊച്ച്‌ വിള­മ്പി­ക്കൊ­ടു­ക്കു­മ്പോൾ തമ്പു­രാന്റെ ഒരു നോട്ടോം സന്തോഷോം എല്ലാം. ഒത്തിരി കണ്ടി­ട്ടു­ള്ളതാ കൊച്ചേ ജാന­കി.....?
?ജാന­കീ....വേണ്ട?.ശബ്ദ­ത്തിലെ താക്കീ­തു­കേ­ട്ട­തു­കൊ­ണ്ടാകാം ജാനകി നാക്കിന്‌ കടി­ഞ്ഞാ­ണി­ട്ടു. സോപ്പു­തേച്ച്‌ കഴി­ഞ്ഞ­​‍്‌ താൻ വീണ്ടും വെള്ള­ത്തി­ലേ­ക്കൂ­ളി­യി­ട്ടു. അവളും. മുങ്ങി­യു­ണർന്ന്‌ പട­വിൽ കയറി തുവർത്തി തുണി­മാറ്റി ഉടു­പു­ടവ പിഴി­യു­മ്പോൾ ജാ­നകി വീണ്ടും വിഷയം എടു­ത്തി­ട്ടു. ആത്മാർത്ഥ­മായ ആ ശബ്ദ­ത്തിൽ അല്പം ഗൗരവം പുര­ണ്ടി­രു­ന്നു.
?കൊച്ചേ ഞാൻ പറ­ഞ്ഞതു കാര്യ­മാ­യിട്ടു തന്ന്യാ. നാട്ടു­ക്കു­ട­യോ­നാണ്‌ തമ്പു­രാൻ. കോടീ­ശ്വ­രൻ. ആ രൂപം കണ്ടാൽ ആരാ മോഹി­ക്കാ­ത്ത­ത്‌. ശ്രീക്കൊ­ച്ചിനെ ആ തമ്പു­രാ­നിഷ്ടാ. ജാനകി പറ­യു­ന്നത്‌ കുറിച്ചു വച്ചോ.... എന്റെ കൊച്ചേ വിട­ല്ലേ... എന്റെയീ സുന്ദ­രി­ക്കൊ­ച്ചിന്‌ വേറെ­യാരാ ഇത്ര ചേർച്ച.... ഇതു നട­ക്കും..?ചുവന്നു തുടു­ത്തു­പോയി ആ വാക്കു­കൾ കേട്ട­പ്പോൾ. പക്ഷേ കള്ള­പ്പ­രി­ഭവം നടിച്ച്‌ ജാന­കിയെ വെള്ള­ത്തിൽ തള്ളി­യി­ട്ടു. വെള്ള­ത്തിൽക്കി­ടന്നും അവർ ചിരി­ക്കു­മ്പോൾ നെഞ്ചി­ലൊ­രാ­യിരം ഉന്മാദ പൗർണ്ണ­മി­യിൽ ഉദി­ക്കു­ക­യാ­യി­രു­ന്നു തന്റെ മനസ്സ്‌ ഇവർ കണ്ട­ളന്നോ? ജാന­കി­യുടെ നോട്ടം താങ്ങാ­നാ­വാതെ മുഖം ഒളി­പ്പി­ക്കാൻ തിരിഞ്ഞു നിന്നു.
ശ്രീദേവി ! തുള­സി­ത്ത­റ­യുടെ മുൻപിൽ ദീപ­താ­ല­വു­മായി വര­വേറ്റ ദേവീരൂ­പം ! ഏതോ ജന്മ­ത്തിൽ കണ്ടു­മ­റന്ന കാമുകീ സങ്കൽപ്പം ഉട­ലാർന്ന­താണോ? ഏതു­വ­ശ്യ­മ­ന്ത്ര­മാണ്‌ അയസ്കാന്തം പോലെ തന്നെ അവ­ളി­ലേ­ക്കാ­കർഷിച്ചടു­പ്പി­ക്കു­ന്നത?​‍്‌.
അശോ­കൻ പതിവു പെഗു­മായി കട­ന്നു­വ­ന്ന­പ്പോൾ എഴു­ത്തു­നിർത്തി ഡയറി അടച്ചു വച്ചു. മദ്യ­പാ­ന­ത്തിനു മുൻപുള്ള മൗന പ്രാർത്ഥ­നയ്ക്കു ശേഷം പതി­വു­പോലെ അച്ഛൻ കെട്ടി­ത്തന്ന പൊന്നേ­ലസ്സ്‌ തലോ­ടി. ഞെട്ടി­പ്പോ­യി..... മനസ്സ്‌ നില­വിട്ട്‌ പക­ച്ചു­പോ­യി! ചെറു­പ്പ­ത്തിലേ മുതൽ ശരീ­ര­ത്തിന്റെ ഒരു ഭാഗം പോലെ­യാ­യി­രുന്ന ആ രക്ഷ നഷ്ട്ട­പ്പെ­ട്ടി­രി­ക്കു­ന്നു!
കൊട്ടാ­രവും പരി­സ­ര­ങ്ങളും അരി­ച്ചു­പെ­റുക്കി നോക്കി. ഇല്ല അതു നഷ്ട­മാ­യി­രി­ക്കു­ന്നു. അച്ഛന്റെ മര­ണ­ശേഷം എപ്പോഴും അതിൽ സ്പർശി­ക്കു­മ്പോൾ ആ സ്നേഹം, ആ സ്പർശം അനു­ഭ­വി­ക്കാ­റു­ണ്ടാ­യി­രു­ന്നു. ആ സു­ര­ക്ഷി­തത്വം നഷ്ട്ട­പ്പെ­ട്ട­തിന്റെ വൈക്ളബ്യം വലു­താ­യി­രു­ന്നു. ലിക്കർ കഴി­ച്ചിട്ടും ആ നഷ്ട­ബോധം മന­സ്സി­ലൊരു വിഷാദം പോലെ നിഴൽ വീഴ്ത്തി നിന്നി­രു­ന്നു. വരു­വാ­നി­രി­ക്കുന്ന ഏതോ വിപ­ത്തിന്റെ മുന്നോ­ടി­യെന്ന വണ്ണം ആറാ­മി­ന്ദ്രിയം മന്ത്രിച്ചു കൊണ്ടേ­യി­രു­ന്നു.... അപ­ക­ടം.....­അ­പ­ക­ടം...
നാഗ­പ­ഞ്ചമി ! സർപ്പാ­രാ­ധ­ക­രുടെ നാടാ­ണല്ലോ ശംഖൂ­രി. എല്ലാ വർഷവും നട­ത്തുന്ന അനു­ഷ്ഠാ­ന­ത്തിന്‌ തയ്യാ­റെ­ടുത്തൂ ശ്രീനി­ല­യം. സർപ്പ­കോ­പ­ത്തിൽ നിന്നും കുടും­ബത്തെ കാക്കാ­നുള്ള ദൈവീ­ക­മായ അനു­ഷ്ഠാ­ന­മാണ്‌ സർപ്പ ബലി. പുള്ളു­വ­രെത്തി കളം വരച്ചു തുട­ങ്ങി­യി­ട്ടു­ണ്ട്‌. ഒരു­ക്ക­ങ്ങ­ളെല്ലാം പൂർത്തി­യാ­യി­ക്കഴി­ഞ്ഞു. ഏറെ കൗതു­ക­ത്തോടെ പ്രതാപ്‌ അവ­രോട്‌ സംസാ­രിച്ച്‌ സംശയം തീർക്കു­ന്നത്‌ ശ്രദ്ധി­ച്ചു. എല്ലാ­വർഷവും തന്നെ കാണുന്നതായ­തു­കൊണ്ട്‌ തനിക്കു വലിയ പ്രത്യേ­ക­ത­യൊന്നും തോന്നു­ന്നി­ല്ല എന്നു മാത്ര­മല്ല ബോറ­ടിച്ചു എന്ന­താണ്‌ സത്യം. കള­ത്തിൽകമ്മ­ളാ­കാൻ തന്നെ അച്ഛൻ നിർബ­ന്ധി­ച്ച­താ­ണ്‌. ഒരു­വി­ധ­ത്തി­ലൊ­ഴിഞ്ഞു മാറി. പൂജാ­കർമ്മ­ങ്ങ­ള­നു­ഷ്ഠി­ക്കുന്ന ഗൃഹാം­ഗ­ത്തിന്‌ രണ്ടു ദിവ­സത്തെ വൃത­ശുദ്ധി മതി­യെ­ങ്കിലും ഒരാ­ഴ്ച­യാ­ണി­വിടെ പതി­വ്‌. അച്ഛൻ വ്രത­മേ­റ്റ­കാ­രണം ഒരാ­ഴ്ച­യായി മത്സ്യ­മാം­സാ­ദി­കൾ വർജ്ജി­ച്ചി­രി­ക്കു­ക­യാണ്‌ വീട്ടിൽ.
മണ്ഡലം കെട്ടി പുറ്റു­മ­ണ്ണു­കൊ­ണ്ടു­ണ്ടാ­ക്കിയ തറ­യിൽ കളം വരച്ചു തീർത്തി­രി­ക്കു­ന്നു. ഉണ­ക്ക­ല­രി­പ്പൊ­ടി, ഉമി­ക്ക­രി, മഞ്ഞൾപ്പൊടി, പച്ചി­ല­പ്പൊടി മുത­ലാ­യ­വ­യാണ്‌ ഉപ­യോ­ഗി­ക്കു­ന്ന­ത്‌. നാഗ­­രൂ­പ­ങ്ങൾ അതി­മ­നോ­ഹ­ര­മാ­യി­ത്തന്നെ ഫണം വിരുത്തി നിലത്ത്‌ രചി­ക്ക­പ്പെ­ട്ടി­രു­ന്നു. ഒന്നു­കൂടി ശ്രദ്ധാ­പൂർവ്വം നോക്കി നിന്ന­പ്പോൾ ഭയം തോന്നി. ശംഖൂ­രി­ച്ചെ­കു­ത്താന്റെ ചിത്ര­മാണോ ഇതെന്ന്‌ ഒരു മതി­വി­ഭ്രമം തന്നെ­തോ­ന്നി­പ്പോ­യി.
വീട്ടിലെ എല്ലാ­വരും കള­ത്തി­നു­ചു­റ്റു­മി­രി­ക്കു­ന്നു­ണ്ട്‌. അച്ഛ­നെ­ക്കൊണ്ട്‌ പുള്ളു­വൻ പൂജാ­കർമ്മ­ങ്ങൾ അനു­ഷ്ഠി­പ്പി­ക്കു­ക­യാണ്‌. രണ്ട്‌ പുള്ളു­വരും പുള്ളു­വ­ത്തി­കളും അവ­രുടെ മക്ക­ളാകാം രണ്ടു പെൺകു­ട്ടി­കളും പൂക്കു­ല­ക­ളു­മായി ഒരു­ങ്ങി­യി­രി­പ്പു­ണ്ട്‌. പൂജാ­കർമ്മ­ങ്ങൾ അവ­സാ­നി­പ്പിച്ച്‌ തെക്കു­വ­ശത്തെ നാഗ­പ്ര­തി­ഷ്ഠ­യുടെ അരി­കിൽച്ചെന്ന്‌ പ്രാർത്ഥിച്ച്‌ അച്ഛനും പുള്ളു­വരും മട­ങ്ങി. പുള്ളു­വ­പ്പെൺകൊ­ടി­കളെ താല­മെ­ടു­പ്പിച്ച്‌ ഉല­ക്ക­മേൽ കള­ത്തി­ലി­രു­ത്തി. തറ്റ­​‍ുടുത്ത്‌ ഉത്ത­രീ­യവും ധരി­ച്ചി­ട്ടു­ണ്ടെ­ങ്കിലും വിയർപ്പിൽക്കു­ളിച്ചു നന­ഞ്ഞൊ­ട്ടിയ ആ കൗമാ­ര­പ്രായം കഴി­യാ­റായ പെൺകു­ട്ടി­ക­ളുടെ ഉടൽവ­ടിവ്‌ കണ്ടാ­സ്വ­ദി­ക്കേ­ണ്ട­തു­ത­ന്നെ.
പുള്ളു­വ­പ്പാട്ട്‌ തുട­ങ്ങി. ബാധാ­വേശം പോലെ പെൺകു­ട്ടി­കൾ തല­യാ­ട്ടി­ത്തു­ട­ങ്ങി. കയ്യി­ലി­രി­ക്കുന്ന കമു­കിൻ പൂക്കുല താള­ത്തി­നൊത്ത്‌ അവ­രുടെ കയ്യി­ലി­രു­ന്നു­റ­ഞ്ഞു. താള­വ­ട്ട­ങ്ങ­ളുടെ വൃദ്ധി­ക്ഷ­യ­ങ്ങൾക്കൊപ്പം നൃത്ത നിബ­ദ്ധമായി കള­ത്തിൽച്ച­ലി­ക്കുന്ന പെൺകൊ­ടി­ക­ളുടെ അംഗ­ലാ­വണ്യം ഭക്തി­യുടെ നിറ­വിലും ഒരു നിഗൂ­ഢ­ല­ഹ­രി­യോടെ കണ്ടാ­സ്വ­ദി­ച്ചു. പ്രതാ­പിനെ ഇടം­ക­ണ്ണിട്ടു നോക്കി. ആ പര­ബ്ര­ഹ്മ­ത്തിന്‌ അതി­ലൊ­ന്നു­മല്ല ശ്രദ്ധ എന്നു മന­സ്സി­ലാ­യി. അനു­ഷ്ഠാ­ന­ങ്ങ­ളിലെ കൗതുകം മാത്രം.
താള­ങ്ങ­ളുടെ തീവ്ര­ത­യിൽ നാഗ­ക­ന്യ­ക­മാ­രേ­പ്പോലെ പെൺകു­ട്ടി­കൾ കള­ത്തി­ലി­ഴഞ്ഞ്‌ കയ്യി­ലി­രി­ക്കുന്ന പൂക്കു­ല­കൊണ്ട്‌ കളം മാച്ചു തുട­ങ്ങി. വിവിധ വർണ്ണ­ങ്ങ­ളാൽ വിര­ചിച്ച സർപ്പ­ക്കോ­ല­ങ്ങ­ളുടെ വർണ്ണ­ധൂ­ളി­കൾ പര­സ്പരം പടർന്ന്‌ മാഞ്ഞു തുട­ങ്ങി. ഭക്തി­യുടെ നിറ­വിൽ തൊഴു­കൈ­യോടെ അർദ്ധ­നി­മീ­ലിത നേത്ര­രായി നില്ക്കു­ന്നുണ്ട്‌ അമ്മയും ശ്രീദേ­വി­യും.
മേഘ­മാ­ല­ക­ളിൽ കുറേ നേര­മായി മുറു­മു­റുപ്പ്‌ കേട്ടു തുട­ങ്ങി­യി­ട്ട്‌. കാറ്റ്‌ തീവ്ര­വേ­ഗ­മാർജ്ജി­ച്ചി­രി­ക്കു­ന്നു. മഴ­ച്ചാ­റൽ കളം­മാ­യ്ക്കാ­നെ­ത്തിയ ഒരു പുള്ളു­വ­പ്പെൺകൊ­ടി­യേ­പ്പോലെ കള­ത്തിൽ വീണു. ഭംഗി­യായി പര്യ­വ­സാ­നി­ക്കേണ്ട അനു­ഷ്ഠാ­ന­ത്തിന്‌ വിഘ്നം വരു­ത്താൻ ദുർദേ­വ­ത­കൾ ഭാവി­ച്ചി­രു­ന്നോ ? മഴ­കോ­രി­ച്ചൊ­രിഞ്ഞു തുട­ങ്ങി. മേഘ­മാ­ല­ക­ളിൽ മിന്നൽപ്പി­ണ­രു­കൾ പുള­ഞ്ഞു­ക­ളി­ച്ചു. കൊടും­കാ­റ്റിൽ വൃക്ഷ­ശി­ഖ­ര­ങ്ങ­ളു­ല­ഞ്ഞാ­ടി. അനു­ഷ്ഠാ­ന­ങ്ങൾ തീർത്തെ­ഴു­ന്നേൽക്കാൻ തുട­ങ്ങു­ന്ന­തിനു മുൻപ്‌ നെഞ്ചം നടു­ക്കിയ ഘോര­മായ ഇടി­വെ­ട്ടിന്റെ തീഷ്ണ­പ്ര­ഭ­ കണ്ണു­കളെ അന്ധ­മാ­ക്കി­യ­പ്പോൾ സർപ്പ­ക്ക­ള­ത്തി­ലി­ഴ­യുന്ന പെൺകൊ­ടി­ക­ളുടെ ആർത്ത­നാദം ഉയർന്നു കേട്ടു.
സന്ധ്യാംബ­ര­ത്തിൽ നിന്ന്‌ സൂര്യൻ മറ­ഞ്ഞ­പ്പോൾ മുതൽ അസ്വ­സ്ഥ­മാ­യി­ത്തു­ടങ്ങി മന­സ്സ്‌. അറി­യാത്ത പേക്കി­നാ­വു­ക­ളുടെ ദർശ­ന­ങ്ങൾ ചന്ദ്ര­ശാ­ല­യിലെ നിശ്ശ­ബ്ദ­ത­യിൽ ഭീതി­യുടെ സ്പർശ­മായി മന­സ്സി­ലു­ണ­രു­ന്നു. കേൾക്കാത്ത പിതൃ­ശ­ബ്ദ­ങ്ങൾ ഭീതി­യോടെ ഓതു­ന്ന­തെ­ന്താണ്‌? വീണ­യുടെ മധു­ര­മായ നാദം കേട്ട്‌ മനം­തു­ടി­ച്ചു. എവി­ടെ...... എവിടെ നിന്നാണ്‌ ഇതു­വരെ കേൾക്കാത്ത മാധു­ര്യ­ത്തോടെ വേണു­ഗാ­ന­മു­യ­രു­ന്നത്‌? ക്ഷണി­ക്കാ­നൊ­രു­ങ്ങി­യ­പോലെ പ്രകൃതി കൈ വിരുത്തി നില്ക്കു­ന്നു. കാണാത്ത കാഴ്ച­കൾ കാണാ­ൻ ക്ഷണി­ക്കു­ന്ന­പോലെ!
രാവി­നിന്ന്‌ അമാ­വാ­സി­യുടെ കാർഷ്‌­ണ്യ­മാ­ണ്‌. മേഘ­ങ്ങൾ തപ്പു­കൊ­ട്ടു­ന്നു­ണ്ട്‌. അക­ല­ങ്ങ­ളിൽ ഇര­മ്പുന്ന കാറ്റ്‌ ശംഖൂ­രി­ക്കൊ­ട്ടാ­ര­ത്തി­ലെ­ത്തി­യ­പ്പോൾ വിനമ്രമാകുന്നു. കാറ്റിന്റെ ചിറ­കേ­റി­വന്ന സർപ്പം പാട്ടിന്റെ ശീലു­ക­ളും, നന്തു­ണി­യുടെ ലഹരി പടർത്തുന്ന നാദവും വ്യവ­ഛേ­ദി­ക്കാ­നാ­വാത്ത അശാ­ന്തി­യുടെ വിഭ്രാ­മ­ക­ല­ഹ­രി­യായി അന്ത­രീ­ക്ഷ­ത്തിലും മന­സ്സി­ലും പട­രു­ന്നു. അവ്യ­ക്ത­മായ ഏതോ വ്യഥ­യുടെ ബീജ­ങ്ങൾ മന­സ്സിന്റെ അന്ത­രാ­ള­ങ്ങ­ളിൽ മുള­പൊ­ട്ടി ­വ­ളരുന്നു. ജന്മ­സ­ന്ധി­ക­ളി­ലെ­വി­ടെ­യൊ­ വച്ചനുഭ­വി­ച്ച­റിഞ്ഞ ഏതോ നൊമ്പ­ര­ങ്ങൾ ഒഴു­കി­വ­രുന്ന സർപ്പം പാട്ടി­ല­ലി­ഞ്ഞി­രു­ന്നു. ആലസ്യം കൊണ്ട മന­സ്സിൽ എന്തൊ­ക്കെയോ ദർശ­ന­ങ്ങൾ സമ്മി­ശ്ര­മായി, വ്യക്താ­വ്യ­ക്ത­ത­ക­ളുടെ സുതാ­ര്യ­മായ ഉടു­ചേ­ല­യു­ടുത്ത്‌ ഉയിർക്കൊ­ണ്ടു. ഭൂത­ഭാ­വി­ക­ളുടെ വെളി­പാ­ടു­കൾ ദർശ­ന­ങ്ങ­ളായി മിഴി­കൾക്കു മുന്നിൽപ്പിറ­ക്കു­മ്പോൾ അന­ങ്ങാ­നാ­വാതെ ചാരി­ക്കി­ടന്നു പോയി. അവി­ശു­ദ്ധ­മായ നിശ­ബ്ദ­ത­യുടെ മൗനം അന്ത­രീ­ക്ഷ­ത്തിൽപ്പ­ടർന്നു. സിര­ക­ളിലെ ആലസ്യം ഒര­വ്യ­ക്താ­നു­ഭൂ­തി­യാ­യി, അപ്ര­തി­രോ­ദ്ധ്യ­മായ ഒരുൾവി­ളി­പോലെ എന്തി­ലേക്കൊ ആകർഷി­ക്കപ്പെട്ടു­കൊ­ണ്ടേയി­രിക്കു­ന്നു. എവിടെ നിന്നാണ്‌ കുതി­ര­ക്കു­ള­മ്പ­ടി­യൊ­ച്ച­യു­യ­രു­ന്ന­ത്‌? എവിയെ നിന്നാണ്‌ ആയിരം ചുരി­ക­ക­ളുടെ ക്വണി­ത­ങ്ങ­ളു­യ­രു­ന്നത്‌?. വിഭ്രാ­ന്ത­മായ കാഴ്ച­കൾ തൊട്ട­റി­യാ­വുന്ന ഒര­നു­ഭൂ­തി­പോലെ വീണ്ടും ഉയർന്നു തുട­ങ്ങി. കബ­ന്ധ­ങ്ങ­ളു­റ­ഞ്ഞാ­ടുന്ന രാജാ­ങ്ക­ണ­ത്തിൽ ചുരി­ക­ക­ളുടെ രണ­ര­വ­ങ്ങൾ ഉയർന്നു കേൾക്കു­ന്നു! കൊട്ടാരം നടു­ക്കുന്ന ഒര­ട്ട­ഹാ­സം ആര­വ­ങ്ങ­ളുടെ മേൽ ഉയർന്നു കേട്ടു. മുൻകൂട്ടി പല­തു­മ­റി­യിച്ച പിതൃ­ശ­ബ്ദ­ങ്ങൾ ആ ആര­വ­ത്തി­നി­ട­യിൽ പിന്നോട്ടു തള്ള­പ്പെ­ട്ടു. കടകം മറി­ഞ്ഞു­യ­രുന്ന ചെമ്പ­ടു­ടുത്ത രൂപം!. ആയി­ര­ങ്ങളെ അരി­ഞ്ഞു­ത­ള്ളുന്ന ചുരി­ക­ച്ചൊ­രുക്ക്‌!. പട­വാ­ളു­യർത്തിയ ചുഴ­ലി­ക്കാ­റ്റിൽ കരി­യില പറ­ക്കു­ന്ന­തു­പോലെ പട­യ­ണി­ക­ളുടെ പലാ­യ­നം. ചെന്നി­ണ­ത്താൽച്ചു­വ­ന്നു­തു­ടുത്ത സൂര്യ­മു­ഖ­ത്തിലെ ഘോര­ഗർജ്ജ­നം. സ്വപ്ന­ങ്ങ­ളെയും ദർശ­ന­ങ്ങ­ളെയും സത്യ­ങ്ങ­ളെയും ഇഴപിരിച്ച്‌ നിർവ്വ­ച­ന­ങ്ങൾ നൽകാൻ മാത്രം മനസ്സ്‌ വളർന്നി­രു­ന്നി­ല്ലല്ലോ. സ്വപ്ന­ങ്ങ­ളു­ടെയും വിഭ്രാ­മ­ക­ത­കളുടെയും മുന്നിൽ പകച്ചു നിൽക്കു­ക­യാ­യി­രു­ന്ന­ല്ലോ.
ഒരു തേങ്ങൾ അക­ത്ത­ള­ങ്ങ­ളി­ലെ­വി­ടെയോ നിന്ന്‌ പ്രതി­ദ്ധ്വ­നി­ച്ചു. ചില­മ്പു­ക­ളുടെ താള­ങ്ങ­ളോടെ, അഴി­ഞ്ഞു­ലഞ്ഞ കബ­രീ­ഭ­ര­ത്തോടെ കട­ന്നു­വ­രു­ന്ന­താ­രാണ്‌?അഭി­ലാ­ഷ­ങ്ങ­ളു­ടെയും പ്രേമ­ഭം­ഗ­ങ്ങ­ളു­ടെയും വികാ­ര­ങ്ങൾ മിന്നി­മ­റ­യുന്ന ദീപ്ത­മായ പൊൻത­ളിക പോലൊരു സ്ത്രീ മുഖം. അതി­ലൊ­ലി­ക്കുന്ന കണ്ണീർപ്പാ­ടു­കൾ......! ആ നെഞ്ചിൽ നിന്നു­തി­രുന്ന ചോര­പ്പൂ­വു­കൾ.......
സിരാ­പ­ട­ല­ങ്ങൾ അജ്ഞേ­യ­മായ നോവിൽ ത്രസി­ച്ചു. ശംഖൂരി സ്വരൂ­പ­ത്തിന്റെ നിഗൂ­ഡ­ത­ക­ളുടെ ഉൾര­ഹ­സ്യ­ങ്ങൾ ജന്മ­ര­ഹ­സ്യ­മായി ആത്മാ­വിൽ പ്രതി­ബിം­ബി­ച്ചു. ദർശ­ന­ങ്ങ­ളുടെ പശ്ചാ­ത്തലം ക്രമേണ വിഭി­ന്ന­മാ­യി.
കോട്ട­യ്ക്കു­ള്ളിലെ ആടി­യു­ല­യുന്ന സർപ്പ­ക്കാവ്‌! നൂറ്റാ­ണ്ടു­കൾ പഴ­ക്ക­മുള്ള വന്മ­ര­ങ്ങൾ കൊടു­ങ്കാ­റ്റി­ലു­ലഞ്ഞ്‌ ഏതോ മന്ത്രാ­ക്ഷ­ര­ങ്ങൾ ജപി­ക്കു­ന്നു. ആവാഹ­ന­ത്തിന്റെ ബീജാ­ക്ഷ­ര­ങ്ങൾ! ശംഖൂ­രി­യെ­ക്കാത്ത നാഗ­ദൈ­വ­ങ്ങൾ ചുരുൾ നിവർന്നാ­ടി. യജ്ഞ­കു­ണ്ഡ­ത്തിൽ അഗ്നി­നാ­മ്പു­കൾ തിറയാ­ടി. തീയാട്ടം കണ്ട്‌ കാടും കാവും ചേർന്നാ­ടി. നൂറ്റാ­ണ്ടു­ക­ളുടെ നിഗൂ­ഢ­ത­ക­ളു­റ­ഞ്ഞാ­ടുന്ന ഉത്സ­വ­ല­ഹ­രി. അന്തരാ­ള­ങ്ങളെ മഥി­ക്കുന്ന സമ്മോ­ഹന ലഹ­രി. അതി­ല­ഴി­ഞ്ഞാ­ടുന്ന മണി­നാ­ഗ­ങ്ങൾ ! കാവൽ കിട­ക്കുന്ന കരി­നാ­ഗ­ങ്ങൾ!കോട്ട­യുടെ നിഗൂ­ഢ­ത­ക­ളി­ലേ­ക്കാ­വാ­ഹി­ക്കുന്ന ശബ്ദ­വാ­ഹി­കൾ. കർണ്ണ­ത്തിന്റെ അരി­കിൽ നിന്നും ക്ഷണി­ക്കുന്ന അരൂ­പി­യായ കർണ്ണേ­ശിയുടെ മാന്ത്രികസ്വനം... വരൂ..... വരൂ.... നേര­മാ­യി.
ഉൾക്കാ­വിലെ കൽവി­ള­ക്കു­ക­ളിൽ ദീപം തെളി­യി­ക്കുന്ന നാഗ­ക­ന്യ­കൾ! കാറ്റിനെ പുശ്ചി­ക്കുന്ന സുവർണ്ണ ദീപ­ങ്ങൾ..! ഹോമ­കു­ണ്ഡ­ത്തിനു മുൻപിൽ പത്മാ­സനമിട്ടി­രി­ക്കുന്ന രൂപ­മി­ല്ലാ­രൂ­പം! കോട്ട­യ്ക്കു­മു­ക­ളി­ലു­യർന്ന്‌ ഫണം വിരു­ത്തി­യാടുന്ന ശംഖ­ശി­രാ­വിന്റെ വിശ്വ­രൂപം ! ആവാഹ­ന­ത്തിന്റെ മന്ത്രാ­ക്ഷ­ര­ങ്ങൾ വീണ്ടു­മു­ണർന്നു. വരൂ...... വരൂ.......... ഇടി­മു­ഴ­ക്ക­ത്തിന്റെ ഘോര­ശ­ബ്ദ­ങ്ങൾ ചക്ര­വാ­ള­ങ്ങ­ളിൽ പ്രതി­ദ്ധ്വ­നി­ച്ചു.
കൊട്ടാരം വിട്ട്‌ പുറ­ത്തു­വ­ന്ന­തെ­പ്പോ­ഴാ­ണ്‌..... ലായ­ത്തിൽ തള­ച്ചി­രുന്ന കുതി­ര­പ്പു­റ­ത്തേ­റി­യ­തെ­പ്പോ­ഴാണ്‌? വന­വീ­ഥി­ക­ളി­ലെത്തി കോട്ട­യി­ലേക്ക്‌ പ്രയാ­ണ­മാ­രം­ഭി­ച്ച­തെ­പ്പോ­ഴാ­ണ്‌.? ആവാ­ഹന മന്ത്ര­ത്തിന്റെ ആരോ­ഹ­ണാ­വ­രോ­ഹ­ണ­ങ്ങളിൽ മന്ത്ര­ബദ്ധ­നേ­പ്പോ­ലെ, താനേ തുറന്ന കോട്ട­വാ­തിൽ കട­ന്ന­തെ­പ്പോ­ഴാണ്‌? ഗന്ധർവ്വ സംഗീ­ത­ത്തിന്റെ മാസ്‌­മ­രി­ക­ത­യിൽ ശംഖൂ­രി­ക്കാ­വിന്റെ തുറന്ന വാതി­ലി­ലൂടെ അഭൗ­മ­മായ പ്രഭാ­പൂ­ര­ത്തി­ലേക്ക്‌ നട­ന്ന­ണ­ഞ്ഞു. കാവിന്റെ കമാന വാതി­ല­ട­ഞ്ഞു. കരി­മേ­ഘ­ങ്ങ­ളു­റ­ഞ്ഞാ­ടുന്ന നിശാം­ബ­ര­ത്തിൽ ഉയർന്നലറുന്ന സർപ്പ­ഫ­ണ­ത്തിൽ നിന്നും തീജ്വാ­ല­കൾ വമി­ച്ചു. ഘോര­മായ ഒരി­ടി­വെ­ട്ടിൽ സമസ്ത പ്രപ­ഞ്ചവും നിശ്ച­ല­മാ­യി.
?അകാ­ലത്ത്‌ വൃഷ്ടി.. കള­ത്തി­ലാ­ടുന്ന പുള്ളുവ­പ്പെൺകൊ­ടി­കൾ മിന്ന­ലേറ്റു ബോധം കെടു­ക.... ഒന്നും അങ്ങട്ട്‌ ദഹി­ക്കു­ന്നി­ല്ലല്ലോ മേന്നേ..?
അഹിതം നട­ത്തിട്ട്‌ മൂന്നു­നാൾ കഴി­ഞ്ഞു. കാത്തി­രി­ക്കു­ക­യാ­യി­രുന്നു അഗ്നി­ഹോ­ത്രി­കൾ വന്നെ­ത്താ­ൻ. വൈകി­യാ­ണെ­ങ്കിലും ഇന്നലെ എത്തി­ച്ചേർന്നു എന്ന­റിഞ്ഞ്‌ രാവിലെ ഓടി­യെ­ത്തി­യ­താ­ണ്‌. അദ്ദേ­ഹ­ത്തിന്റെ നെറ്റി­യിൽ ചി­ന്താ­രേ­ഖ­കൾ തെളി­ഞ്ഞു­നി­ന്നി­രു­ന്നു. സാധാ­രണ എല്ലാ­ക്കാ­ര്യവും ഒരു പുഞ്ചി­രി­യോടെ അപ­ഗ്ര­ഥിച്ച്‌ നിസ്സാ­ര­മാ­ക്കി­പ്പ­റ­യാ­റുള്ള തിരു­മേ­നി­യുടെ ഭാവ­മാറ്റം മന­സ്സി­ലൊരു ഭീതി­യാ­യി­പ്പ­ട­രു­ന്നു. വീണ്ടും ധ്യാന­ത്തി­ല­മർന്ന അഗ്നി­ഹോ­ത്രി­കൾ കൺതു­റ­ന്നത്‌ ഏറെ­ക്ക­ഴി­ഞ്ഞാ­ണ്‌. നിശ്ശ­ബ്ദ­നായി കാത്തു­നി­ന്നു.
?മക­ളുടെ നാള്‌ ചിത്തി­ര­യല്ലേ മേന്നേ....??.
?അതെ.... അങ്ങു­ത­ന്നല്ലേ ജാതകം കുറി­ച്ചു­ത­ന്ന­ത്‌ ?
?ഉം... കണ­ക്കു­കൂ­ട്ട­ലു­കൾ ശരി­യാ­ണ്‌. ശ്രീദേ­വിക്ക്‌ അസാ­ധാ­ര­ണ­മായ സർപ്പ­ഭയം കാണു­ന്നു. അതി­ന്റെ­യൊരു ആരോ­ഹണ വേള­യി­ലാ­ണ്‌ അഹിതം നട­ന്ന­ത്‌. നട­ന്നതു നട­ന്നു. അതി­നേ­പ്പറ്റി ഭയ­പ്പെ­ടേ­ണ്ട?.
?ഞാനെന്തു ചെയ്യട്ടെ തിരു­മേനീ??
?എല്ലാ­ത്തിനും വഴി­യു­ണ്ടാ­കും. അടു­ത്ത­നാൾ വരൂ... ഒരു ഗരു­ഡ­യ­ന്ത്രവും, മൃത­സ­ജ്ഞീ­വനീ യന്ത്രവും ഞാൻ തയ്യാ­റാ­ക്കി­ത്ത­രാം. അത്‌ വേണ്ടത്ര നേർച്ച കാഴ്ച­ക­ളോടെ ശ്രീക്കു­ട്ടിയെ ചാർത്തി­ക്ക്വ... എല്ലാം ശുഭ­മായ്‌ വരും...­ഉം...?
അദ്ദേ­ഹത്തെ വന്ദിച്ച്‌ തെല്ലൊ­രാ­ശ­ങ്ക­യോടെ പിന്തി­രി­ഞ്ഞു. തിരു­മേനി പിൻവിളി വിളി­ച്ചു.
?മോഹ­നാ..... വിഷ­മി­യ്ക്കേണ്ട...... ഞാനില്ലേ??
ആ മുഖത്ത്‌ വിടർന്ന പുഞ്ചിരി മന­സ്സിനെ ആശ്വ­സി­പ്പി­ച്ചു.
ലോണി­ലി­രുന്ന്‌ പ്രതാ­പു­മായി ചെസ്സു­ക­ളി­ക്കു­ക­യാ­യി­രു­ന്നു. സമർത്ഥ­മായ ഒരു നീക്ക­ത്തി­ലൂടെ പ്രതാപ്‌ തന്നെ അടിയറവ്‌ പറ­യി­ച്ച­പ്പോ­ഴാണ്‌ അച്ഛന്റെ കാറ്‌ വന്നു നിന്ന­ത്‌. പതി­വിനു വിപ­രീ­ത­മായി അച്ഛൻ തങ്ങ­ളുടെ അടു­ത്തേ­ക്കാണ്‌ വന്ന­ത്‌. മുഖം ഗൗര­വ­ഭ­രി­ത­മാ­യി­രു­ന്നു. ടേബി­ളിന്റെ പുറ­ത്തേയ്ക്ക്‌ അച്ഛൻ ഒന്നു­രണ്ട്‌ ഇംഗ്ളീഷ്‌ മാഗ­സി­നു­കൾ എടു­ത്തി­ട്ടു. ദ വീക്ക്‌; ഇൻഡ്യാ ടുഡേ. മുഖ­മു­യർത്തി അച്ഛനെ നോക്കി.
?എന്താ ഇതി­ന്റെ­യർത്ഥം? ? വിടർന്ന പേജി­ലൂടെ ഒന്നേ നോക്കി­യു­ള്ളൂ. പ്രതാ­പിന്റെ ചിത്രം വാണ്ടഡ്‌ എന്ന ടൈറ്റി­ലോടെ അതി­ലെല്ലാം നിറഞ്ഞു നിന്നി­രു­ന്നു. മുഖം കുനി­ച്ചു.
?വക്കീ­ലി­നോട്‌ കള്ളം പറ­യ­രു­ത?. അച്ഛന്റെ സ്റ്റേറ്റ്മെന്റ്‌ കാര്യ­മാത്ര പ്രസ­ക്ത­മാ­യി­രു­ന്നു.
?അച്ഛാ അത്‌..? വിശ­ദീ­ക­രി­ക്കാൻ വാക്കു­കൾക്ക്‌ പര­തു­മ്പോൾ പ്രതാപ്‌ എഴു­ന്നേ­റ്റു. ആ മുഖം ഗൗര­വ­ഭ­രി­ത­മാ­യി­രു­ന്നു. രണ്ടു­ചാൽ നട­ന്നിട്ട്‌ അയാൾ അച്ഛനെ അഭി­മു­ഖീ­ക­രി­ച്ചു.
?ശരി­യാ­ണ്‌. ഇന്ത്യ­യിലെ എല്ലാ ഇൻവ­സ്റ്റി­ഗേ­ഷൻ ഫോഴ്സും തേടി­ക്കൊ­ണ്ടി­രി­ക്കു­ന്ന, തലയ്ക്കു വില പറ­യ­പ്പെട്ട പ്രതി­യാണ്‌ ഞാൻ.... ആൾവാ­റിന്റെ കിരീ­ടാ­വ­കാ­ശി­യായ ഞാൻ...? പ്രതാ­പിന്റെ ശബ്ദ­ത്തിൽ കൈയ്പു നിറ­ഞ്ഞി­രു­ന്നു. അയാൾ തുടർന്നു.
?ഒരു കേന്ദ്ര­മ­ന്ത്രി­യുടെ മക­നെയും അവന്റെ നാലു കൂട്ടാളി­ക­ളെയും നിഷ്ഠൂ­ര­മായി കൊല­ചെ­യ്ത­തിന്‌ നോൺ ബെയി­ല­ബിൾ വാറന്റ്‌ ഇഷ്യൂ ചെയ്യ­പ്പെട്ട കുറ്റ­വാ­ളി. ?ആകാംക്ഷ മൂടി­ക്കെ­ട്ടിയ അച്ഛന്റെ മുഖത്തു നോക്കി സത്യം­പ­റ­യു­ന്ന­വന്റെ ഉൾക്ക­രു­ത്തോടെ പ്രതാപ്‌ തുട­ർ­ന്നു.
?എന്തി­നാ­യി­രുന്നൂ എന്നു­കൂടി കേൾക്ക­ണം. ശ്രീക്കു­ട്ടീടെ അത്രേം ഇല്ലാ­യി­രുന്നു എന്റെ കൊച്ചു പെങ്ങൾ പൂനം. അച്ഛനും അമ്മയും മരിച്ചു പോയ എന്റെ പാവം കുട്ടി. അവളെ പിച്ചി­ച്ചീന്തിക്കൊന്ന ബാസ്റ്റാർഡ്സിനെ എന്തു­ചെ­യ്യ­ണ­മാ­യി­രു­ന്നു??
കനം­തൂ­ങ്ങി­നിന്ന ചോദ്യ­ത്തിന്‌ അച്ഛന്‌ ഉത്ത­ര­മി­ല്ലാ­യി­രു­ന്നു. ആ മുഖത്ത്‌ സഹ­താപം നിറ­ഞ്ഞി­രി­ക്കു­ന്നതു കണ്ടു. സാന്ത്വ­ന­ഭാ­വ­ത്തിൽ അടു­ത്തു­നിന്ന പ്രതാ­പിന്റെ തോളിൽ അച്ഛൻ കരം അർപ്പി­ച്ചു.
?ബ്ളാക്ക്‌ ക്യാറ്റ്സി­നും, എ.കെ 47നും നടു­വിൽ സുര­ക്ഷി­ത­നാ­ണെന്ന്‌ അവൻ കരു­തി. പാർട്ടി­യിലെ അതി­ശ­ക്ത­നായ കേന്ദ്ര­ക്യാ­ബി­നറ്റ്‌ മന്ത്രി­യായ അവന്റെ അച്ഛന്റെ സ്വാധീന വലയത്തിൽ,പോലീസും ജുഡീ­ഷ്യ­റി­പോലും ന്യായം നിഷേ­ധി­ച്ച­പ്പോൾ, ഏതൊരു ക്ഷത്രി­യ­നെയും പോലെ ഞാൻ തീരു­മാ­നിച്ചു അവന്റെ വിധി. ഒരു രാജ്യ­ത്തിന്റെ ന്യായം കുറിച്ച വംശ­മാ­ണെ­ന്റേ­ത്‌ ?.
ആകാംക്ഷാ ഭരി­ത­മാ­യി­രി­ക്കുന്ന അച്ഛന്റെ മുഖത്ത്‌ സഹ­താ­പ­ത്തിന്റെ വ്യത്യാസം നിറ­യു­ന്ന­ത­റിഞ്ഞ്‌ ആശ്വ­സി­ച്ചു. പ്രതാ­പിന്റെ കണ്ണു­കൾ ജ്വലിച്ചു. സ്വതേ വീര­രസം നട­മാ­ടുന്ന ആ മുഖത്ത്‌ ക്ഷത്രിയ തേജ­സ്സിന്റെ ശോണ­വർണ്ണം പടർന്നു.
?ഞാൻ വിധിച്ച വിധി ഞാൻ തന്നെ നട­പ്പാ­ക്കി. നിർദ്ദാ­ക്ഷിണ്യം അവരെ ഞാൻ വേട്ട­യാ­ടി­ക്കൊ­ന്നു. തെരുവു നായ്ക്ക­ളേ­പ്പോ­ലെ...?
പ്രതാ­പിന്റെ നെഞ്ച്‌ ഉയർന്നു താഴ്ന്നു. പ്രതി­രോ­ധി­ക്കാ­നാ­വാത്ത ഒരു ശക്തി­യുടെ സാന്നിദ്ധ്യം ആ അംഗ­ച­ല­ന­ങ്ങ­ളിൽക്ക­ണ്ടു.
?എനിക്ക്‌ ലഭി­ക്കേ­ണ്ടി­യി­രുന്ന സ്വത്തു­ക്കളും അവ­കാ­ശ­ങ്ങളും കൈയ­ട­ക്കി­യി­രുന്ന എന്റെ ബന്ധു­ക്കൾ അതൊ­ര­വ­സ­ര­മാ­യി­ക്ക­രുതി എന്നെ ഒറ്റു­കൊ­ടു­ത്തു. അത്രയും നാൾ ഞാൻ സഹാ­യി­ച്ച­വർപോലും തൊടു­ന്യായം പറഞ്ഞ്‌ എന്നെ കയ്യൊ­ഴി­ഞ്ഞു. ഓട്ട­മാ­യി­രുന്നു പിന്നെ.. ഈ ഹരി... പണ്ടെ­ന്നോ ­ആർക്കു­വേ­ണ്ടിയും ഞാൻ ചെയ്തു­കൊ­ടു­ക്കു­മാ­യി­രുന്ന ഒരു സഹാ­യ­ത്തിന്റെ നന്ദി­യായി എന്നെ ഇവിടെ വരെ എത്തി­ച്ചു. സുര­ക്ഷി­തനാ­യി?.
എല്ലാം പറഞ്ഞു തീർന്ന പ്രതാ­പിന്റെ മുഖം പെയ്തൊ­ഴി­ഞ്ഞ­മാനം പോലെ ശുഭ്ര­മായി. നിസ്സം­ഗ­ത­യോടെ മാർക്കൈ­കെട്ടി നിന്ന അയാളെ തോളത്ത്‌ തട്ടി അച്ഛൻ സാന്ത്വ­നി­പ്പി­ച്ചു.
?പ്രിൻസ്‌, എത്ര­­കാലം വേണ­മെ­ങ്കിലും അങ്ങേ­യ്ക്കി­വിടെ കഴി­യാം. പക്ഷേ കേസിൽ നിന്ന്‌ അനി ഊരുക അസാദ്ധ്യം തന്നെ. എന്താ ഇനി പ്ളാൻ.??
?ജെ.­എൻ.യു വിലെ എന്റെ ഒരു ക്ളാസ്‌ മേറ്റായ ശ്രീല­ങ്കൻ ഉണ്ടാ­യി­രു­ന്നു. തമി­ഴ്ശെൽവൻ. അയാൾ എൽ.­ടി.­ടി.ഇ ­യിൽ ചേർന്ന വിവ­ര­മ­റി­ഞ്ഞി­രു­ന്നു. അവനെ ബന്ധ­പ്പെ­ടാ­നായി. ശ്രീല­ങ്ക­യി­ലെത്തി അവിടെ നിന്ന്‌ ക്യാന­ഡയ്ക്കു കട­ക്കാ­നാ­യി­രുന്നു പ്ളാൻ. പക്ഷേ എല്ലാം തകിടം മറി­ഞ്ഞു.ശ്രീല­ങ്കൻ സൈന്യം പുലി­ക­ളെയും പുലി­ത്ത­ല­വൻ പ്രഭാ­ക­ര­നെയും വധി­ച്ചു.ആ മിഷ­നിൽ തമിഴ്‌ ശെൽവനും കൊല്ല­പ്പെ­ട്ടു?.
പ്രതാ­പിൽ നിന്നും ദീർഘ നിശ്വാ­സ­മു­തിർന്നു. അച്ഛൻ എന്തൊ­ക്കെയോ ചിന്ത­ക­ളോടെ ഒന്നു രണ്ടു­വട്ടം ഉലാ­ത്തി. പെട്ടെന്ന്‌ അച്ഛന്റെ മുഖത്ത്‌ സന്തോഷം നിറ­ഞ്ഞു.
?ശ്രീല­ങ്ക­വരെ അങ്ങയെ എത്തി­ക്കാൻ എനി­ക്കാ­കും. മതിയോ?? പ്രതാ­പിന്റെ മുഖവും വിടർന്നു.
?മതി. അവിടെ നിന്നുള്ള കാര്യം എനിക്കു വിട്ടേ­ക്കൂ... പക്ഷേ എങ്ങിനെ??.
?ഞാൻ രക്ഷി­ച്ചെ­ടുത്ത ഒരിന്റർനാഷണൽ ക്രിമി­ന­ലു­ണ്ട്‌. മതി­യ­ഴ­കൻ. ജാഫ്നയി­ലേക്ക്‌ വെടി­ക്കോ­പ്പു­കൾ പാക്കി­സ്ഥാ­നിൽ നിന്നും കട­ത്തി­ക്കൊ­ടു­ക്കലും പകരം അവിടെ നിന്ന്‌ നാർക്കോ­ട്ടിക്സ്‌ തിരി­ച്ചും.... അവൻ ചെയ്യാത്ത അഭ്യാ­സ­ങ്ങളില്ല. ഇന്ത്യൻ തീരത്തു വന്നാൽ എന്നെ ബന്ധ­പ്പെ­ടാതെ പോകി­ല്ല?.
?ഇങ്ങിനെ ഒരാ­വശ്യം പറ­ഞ്ഞാൽ......?
?ഞാൻ പറ­ഞ്ഞാൽ ഒരു ലങ്കൻ വാർഷിപ്പ്‌ വരെ അവൻ ഹൈജാക്ക്‌ ചെയ്തു­കൊ­ണ്ടു­വ­രും. അവൻ എത്തി­ച്ചേ­ര­ട്ടെ. അല്ലെ­ങ്കിൽ അവനെ ബന്ധ­പ്പെ­ടാൻ വഴി­ക­ളു­ണ്ട്‌. ടെൻഷ­നെല്ലാം എനിക്ക്‌ വിട്ടേ­രെ.. അത­​‍ു­വരെ ഹാപ്പി­യായി കഴി­യ്‌ ?. പ്രതാ­പ്ജി­യുടെ മുഖത്ത്‌ റീ ആഷ്വർ ചെയ്യു­ന്ന­തു­മാ­തിരി ഒന്നു നോക്കി­യിട്ട്‌ അച്ഛൻ തുടർന്നു. ?സിറ്റി ഏരി­യാ­യി­ലൊന്നും അധികം കറ­ങ്ങ­ണ്ട. ഓക്കെ??
?ഓക്കെ...? പ്രതാപ്‌ റിലാ­ക്സു­ചെയ്ത മുഖ­ത്തോടെ പുഞ്ചി­രി­ച്ചു. തന്റെ മനസ്സും ഒത്തി­രി­നാൾ കൂടി ഫ്രീയാ­യി. പ്രതാ­പിനെ എങ്ങിനെ സഹാ­യി­ക്ക­ണ­മെ­ന്നൊരു രൂപ­വു­മി­ല്ലാതെ വിഷമി­ക്കു­ക­യാ­യി­രുന്നു. അച്ഛനു നന്ദി.
ശംഖൂ­രി­പ്പു­ഴ­യി­റ­മ്പിൽ രണ്ടു മൂന്നു പ്രാവശ്യം വന്നി­രു­ന്നു. തമ്പു­രാൻ വന്നേ­യ്ക്കു­മെ­ന്നൊരു പ്രതീ­ക്ഷ­യു­ണ്ടാ­യി­രു­ന്നെ­ങ്കിലും വി­ഫ­ല­മായി. ജാനകി തുണി നനച്ച്‌ കുളിയും കഴിഞ്ഞ്‌ പോയി­രു­ന്നു. ഇനി ഇരു­ന്നിട്ട്‌ കാര്യ­മി­ല്ല എന്നു­തോന്നി പോകാൻ എഴു­ന്നേ­റ്റ­പ്പോ­ഴാണ്‌ ഒന്നു കുളി­യ്ക്കാൻ മോഹം തോന്നി­യ­ത്‌. ചുറ്റും ആരു­മി­ല്ല. മുങ്ങി­യെ­ഴു­ന്നേറ്റ്‌ സോപ്പ്‌ തേക്കാൻ പട­വി­ലി­രു­ന്ന­പ്പോ­ഴാണ്‌ നാലഞ്ചു ചെക്ക­ന്മാർ ബഹളം വെച്ച്‌ മണ­ൽപ്പരപ്പ­​‍ിൽ വന്നി­റ­ങ്ങി­യ­ത്‌. തന്നെ­ക്ക­ണ്ട­പ്പോൾ അവ­രുടെ ചിരിയും ബഹ­ളവും വർദ്ധി­ച്ചു. കോല­ത്തി­രി­യുടെ മകൻ മനോ­ജ്‌ എല്ലാ­ത്തിനും മുൻപി­ലുണ്ട്​‍്‌. പല­പ്പോഴും വളിച്ച കമന്റു­ക­ളു­മായി തന്റെ പിറകേ നട­ന്നി­ട്ടുണ്ട്‌ അവൻ.
വെള്ള­ത്തി­ലേ­ക്കൂ­ളി­യി­ട്ടു. എഴു­ന്നേൽക്കാൻ വയ്യ. ഈ ഒറ്റ­ച്ചേ­ല­യുടെ സുതാ­ര്യ­ത­യിൽ ശരീരത്തിന്റെ നിമ്നോ­ന്ന­തി­കൾ വ്യക്ത­മാ­കും. അവ­രുടെ കമന്റു­കൾ കൂടി വരു­ന്നു. എഴു­ന്നേറ്റ്‌ പോകാൻ വഴി­യി­ല്ല­ല്ലോ. ഈശ്വ­രാ.....
ഉത്ത­ര­മെ­ന്ന­വണ്ണം കുള­മ്പ­ടി­കൾ മുഴ­ങ്ങി. തമ്പു­രാൻ! അദ്ദേഹം അടു­ത്തു­വന്നിട്ടും അവ­രുടെ കമന്റുകൾക്കും തിമിർപ്പിനും കുറ­വേ­തു­മി­ല്ല. ഒറ്റ­നോ­ട്ട­ത്തിൽ തന്റെ പരി­താ­പ­ക­ര­മായ അവസ്ഥ മന­സ്സി­ലാ­ക്കിയ അദ്ദേഹം കുതി­രയെ നിർത്തി. ശാന്ത­മായ ആ ശബ്ദം കേട്ടു.
?മതി........... നിർത്തി­ക്കേ...?
?എന്തോ...?? കോറസ്സു പോലെ അവ­രുടെ ശബ്ദം മുഴ­ങ്ങി. മനോ­ജിന്റെ ശബ്ദ­മാണ്‌ മുന്നിട്ടു നിന്നി­രു­ന്ന­ത്‌.
?സ്ഥലം കാലി­യാ­ക്കി­ക്കോ...?
?ഈയാള്‌ ഏതു­വ്വാ­......... ഒരു കഴു­ത­പ്പു­റ­ത്ത്‌..? ഒരു­ത്തന്റെ കമന്റിൽ എല്ലാ­വരും പൊട്ടി­ച്ചി­രി­ച്ചു. തമ്പു­രാൻ കുതി­ര­പ്പു­റത്തു നിന്നി­റ­ങ്ങി. അദ്ദേ­ഹത്തെ അഭി­മു­ഖീ­ക­രി­ക്കാ­നെ­ന്ന­വണ്ണം അവ­രഞ്ചും മണൽത്തി­ട്ട­യിൽ നിര­ന്നു. അടുത്ത ഒരു മിനിറ്റ്‌ നേര­ത്തേയ്ക്ക്‌ എന്താണ്‌ നട­ന്ന­തെന്ന്‌ ശരിക്കും മന­സി­ലാ­യി­ല്ല. അങ്കം കഴി­ഞ്ഞ­പ്പോൾ ഏന്തി­വ­ലിഞ്ഞും ഓടിയും രക്ഷ­പ്പെ­ടുന്ന ചെക്ക­ന്മാ­രെ­യാണ്‌ കണ്ട­ത്‌. മനോജ്‌ പോകു­ന്ന­തി­നി­ട­യിൽ തിരി­ഞ്ഞു­നി­ന്നു. ?തന്നെ ഞാനെ­ടു­ത്തോ­ളാം...? ഒരൊറ്റ അടി കൂടി അവന്റെ കര­ണത്തു പൊട്ടി. പിന്നെ അവൻ നിന്നി­ല്ല. തമ്പു­രാൻ കരു­ണാർദ്ര­മായി തന്നെ നോക്കി.
?ശ്രീക്കു­ട്ടീ.... തനിയെ ഇനി ഇവിടെ കുളി­ക്കാൻ വര­രുത്‌ കേട്ടോ. വേഗം പൊയ്ക്കോ­ളൂ?.
വെള്ള­ത്തിൽ നിന്നും കര­യ്ക്കു­ക­യ­റി. തമ്പു­രാന്റെ ദൃഷ്ടി­യിൽ ഇച്ചേ­ലിൽ നില്ക്കാൻ ഒരു വൈക്ള­ബ്യവും തോന്നി­യി­ല്ലല്ലോ എന്ന്‌ മനസ്സ്‌ പറ­ഞ്ഞു. കരയ്ക്കു കയറി വസ്ത്ര­ങ്ങൾ ദേഹ­ത്തു­പു­ത­ച്ചു. കരു­ണാർദ്ര­മായ ആ നോട്ട­ത്തിന്‌ പകരം ഒരു പുഞ്ചി­രി­ സ­മ്മാ­നി­ച്ചു­കൊണ്ട്‌ താൻ തിരികെ നട­ന്നു. കുതി­ര­ക്കു­ള­മ്പ­ടി­യൊ­ച്ച­കൾ കേട്ട­പ്പോൾ തിരിഞ്ഞു നോക്കി. ശംഖൂ­രി­പ്പു­ഴ­യോ­രത്തു കൂടി അകന്നു പോകുന്ന തമ്പു­രാനെ ദൃഷ്ടി­യിൽ നിന്നും മറ­യു­ന്ന­തു­വരെ സഹർഷം നോക്കി നിന്നു.