Followers

Saturday, August 7, 2010

അന ന്ത പു രി യിലെ പ്രഭ


v p rameshan




കോൺഫ­റൻസ്‌ ഹാളിൽ നിന്നും വി.­സിയ്ക്കു പുറകേ പുറ­ത്തി­റ­ങ്ങു­മ്പോൾ സമയം ഉച്ച­യാ­യി­രു­ന്നു. ലിഫ്റ്റിൽ സൗത്ത്‌ ബ്ളോക്കിലെ പോർട്ടി­ക്കോ­യി­ലെ­ത്തു­മ്പോൾ യൂണി­വേ­ഴ്സി­റ്റി­യുടെ കാറ്‌ റെഡി­യായി നിൽക്കു­ന്നു. വൈസ്‌ ചാൻസ­ലർമാ­രുടെ സമ്മേ­ളനം കഴി­ഞ്ഞ­പ്പോൾ ബാല­കൃ­ഷ്ണന്‌ ഔദ്യോ­ഗിക സംഘർഷം കുറ­യു­ക­യാ­യി­രു­ന്നു. പകരം മനസ്സ്‌ സ്വകാ­ര്യ­ത­യി­ലേയ്ക്ക്‌ മട­ങ്ങു­ക­യാ­യി­രു­ന്നു.
കാറിന്റെ തുറന്നു പിടിച്ച ഡോറി­ന­ടു­ത്തെ­ത്തി­യ­പ്പോൾ വി.­സി. ചോദി­ച്ചു.
`ബാല­കൃ­ഷ്ണൻ ഇന്നു­തന്നെ മട­ങ്ങു­ക­യല്ലേ?`
`ഇല്ല സർ. ഞാൻ നാളെ രാവി­ലെത്തെ ട്രെയി­നിന്‌ വരും. നാളെ ട്രാൻസി­റ്റാ­ണല്ലോ? മറ്റ­ന്നാൾ റിപ്പോർട്ട്‌ ചെയ്യാം.`
“ശരി പേപ്പേഴ്സ്‌ എല്ലാം എടു­ത്തോ­ള­ണം. ഞാൻ സി.­പി. സത്ര­ത്തിൽ കയറി സൂട്ട്കേസ്‌ എടുത്ത്‌ ഭക്ഷ­ണവും കഴിഞ്ഞേ മട­ങ്ങു.” വി.­സി. കാറി­ലേക്കു കയ­റി. കാർ നീങ്ങി­ത്തു­ട­ങ്ങി.­സെ­ക്ര­ട്ട­റി­യേ­റ്റിന്റെ ഗേറ്റു കടന്ന്‌ പുറത്ത്‌ കട­ന്നു. തമ്പാ­നൂ­രെത്തി നേരെ ഭാസ്ക്ക­ര­ഭ­വ­നി­ലേക്ക്‌ നട­ന്നു. മുറി­യിൽ ചെന്ന­പാടെ കിട­ക്കാ­നാണ്‌ തോന്നി­യ­ത്‌. കട്ടി­ലിൽ കിട­ന്നു­തന്നെ ബെല്ല­മർത്തി. കുറച്ചു ക­ഴി­ഞ്ഞ­പ്പോൾ ആൾ വന്നു. ഊണു കൊണ്ടു­വ­­രാൻ പറ­ഞ്ഞു. പതുക്കെ മയ­ങ്ങി­യ­പ്പോൾ വെയി­റ്റർ ഊണു കൊണ്ടു­വന്ന്‌ മേശ­പ്പു­റത്ത്‌ വച്ചു. ഊണു കഴി­ച്ച­പ്പോൾ ഉറക്കം പോയി. ഏതാ­യാലും ഓണ­ക്കാ­ല­മ­ല്ലേ. ആദ്യം മ്യൂസിയം ഒന്നു ചുറ്റ­ണം. പിന്നെ ശാസ്തമം­ഗ­ലത്തെ ശ്രീരാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലൊന്നു പോക­ണം. അവിടെ ഭജന ഒര­നു­ഭ­വ­മാ­ണ്‌. അതി­ലൊന്നു ലയി­ക്ക­ണം.
മ്യൂസി­യ­ത്തിൽ കയറി വന്ന­പ്പോ­ഴേയ്ക്കും സമയം അഞ്ചാ­യി­രി­ക്കു­ന്നു. നേരെ ശാസ്ത­മം­ഗ­ല­ത്തേയ്ക്ക്‌ നട­­ക്കു­മ്പോൾ ജംഗ്ഷ­നിൽ സിഗ്നൽ കാത്ത്‌ വണ്ടി­കൾ. പെട്ടെ­ന്നാണ്‌ ഒരു ബൈക്കിന്റെ പിറ­കിൽ സ്വപു­രു­ഷന്റെ തോളിൽ കൈവച്ച്‌ ഒരു പെൺകുട്ടി തന്നെ നോക്കി ചിരി­ക്കു­ന്നു. ആദ്യം മന­സ്സി­ലാ­യി­ല്ല. ഒന്നു­കൂടി അടു­ത്ത­പ്പോൾ മ­ന­സ്സി­ലൊ­ര­ത്ഭു­തവും അമ്പ­ര­പ്പും. അതേ. ബാല­കൃ­ഷ്ണന്റെ പ്രഭാ­വതി തന്നെ! അടു­ത്തേയ്ക്ക്‌ ചെല്ലു­മ്പോൾ പച്ച സിഗ്ന­ലാ­യി. വണ്ടി­കൾ നീങ്ങി­ത്തു­ട­ങ്ങി. പ്രഭാ­വതി അപ്പോഴും ചിരി­ക്കു­ന്നു. പ്രഭ­യോ­ടെ.
ഒരു ഗ്രീഷ്മ­ജ്വാ­ല­യിൽ കത്തു­വാനോ ഒരു പെരു­മ­ഴ­യിൽ ഒലിച്ചു പോവാനോ തയ്യാ­റ­ല്ലാത്ത ഓർമ്മ­കൾ ഉണ­രു­ക­യാ­ണ്‌.
നഗ­ര­ത്തിലെ കോളേ­ജിൽ അടിച്ചു പൊളി­ച്ച­തിന്റെ ശിക്ഷ­യായി കിഴക്ക്‌ മല­മു­ക­ളിലെ കോൺട്രാ­ക്ട­റുടെ കോളേ­ജിൽ ബിരു­ദ­പ­ഠനം തുട­ങ്ങിയ കാലം ബാല­കൃ­ഷ്ണൻ ഓർത്തു. അന്ന്‌ പ്രഭാ­വതി പ്രീഡിഗ്രി രണ്ടാം വർഷ­മാ­യി­രു­ന്നു. പിറ്റേ­വർഷം ബാല­കൃ­ഷ്ണന്റെ വിഷ­യ­മായ മാത്ത­മാ­റ്റി­ക്സിന്‌ തന്നെ പ്രഭാ­വതി ചേർന്നു. കിഴക്കേ കോട്ട­യിൽ നിന്നും ട്രാൻസ്പോർട്ട്‌ ബസ്സിൽ ഒരു­മി­ച്ചാ­യി­രുന്നു യാത്ര. കാണുന്ന നാൾ മുതൽ രണ്ടു­പേരും പര­സ്പരം ശ്രദ്ധിച്ചു തുട­ങ്ങി­യി­രുന്നു. പിന്നെ പിന്നെ അതൊ­രു­പു­ഞ്ചി­രി­യി­ലേയ്ക്ക്‌ വളർന്നു.
ദിവ­സവും വൈകിട്ട്‌ കോളേജ്‌ ബസ്സ്‌ കിഴക്കേ കോട്ട­യിൽ നിർത്തു­മ്പോൾ ബാല­കൃ­ഷ്ണനും പ്രഭാ­വ­തിയും ഒന്നിച്ചു നട­ക്കും. സംസാ­രി­ക്കു­ന്നത്‌ സംശ­യ­നി­വർത്തി­യ്ക്കാ­ണ്‌. കോമ്പ്ളക്സ്‌ വേരി­യ­ബിൾസ്‌, അനാ­ലി­സി­സ്‌, ടോപ്പോ­ള­ജി, അന­ലി­റ്റി­ക്കൽ ജോമട്രി എന്നി­ങ്ങനെ വിഷ­യ­ങ്ങൾ നീളും. അഞ്ചു­വി­ളക്ക്‌ കവ­ല­യിൽ എത്തു­മ്പോൾ പ്രഭാ­വതി പടി­ഞ്ഞാ­റോട്ടും ബാല­കൃ­ഷ്ണൻ വട­ക്കോട്ടും തിരി­യും.
പ്രഭാ­വതി താമ­സി­ച്ചി­രു­ന്നത്‌ സ്റ്റാച്യു ജംഗ്ഷ­ന­ടു­ത്തുള്ള കുതി­രാ­ല­യ­ത്തിന്റെ വട­ക്കു­വ­ശ­ത്തുള്ള ഓടിട്ട എ.­ആർ.­പോ­ലീസ്‌ ക്വാർട്ടേ­ഴ്സി­ലാ­ണ്‌. അവ­ളുടെ അച്ഛൻ ഹിൽപാ­ല­സ്സിലെ ആംഡ്‌­-­റി­സർവ്വ്‌ പോലീ­സാ­ണ്‌.
ബിരുദപഠനം കഴി­ഞ്ഞ­പ്പോൾ ദിവ­സവും രാവിലെ ഏഴിന്‌ ബാല­കൃ­ഷ്ണൻ സ്റ്റാച്യു ജംഗ്ഷ­ന­ടു­ത്തു­ള്ള കരുണ ടൈപ്പ്‌റൈ­റ്റിംഗ്‌ ഇൻസ്റ്റി­റ്റ്യൂ­ട്ടിൽ പോവു­മാ­യി­രു­ന്നു. നിറയെ കാട്ടു­താ­ളു­കൾ പിടിച്ച എ.­ആർ.­ക്വാർട്ടേ­ഴ്സിന്റെ വട­ക്കേ­യ­റ്റത്തെ മുഷിഞ്ഞ തേപ്പ്‌ പൊടി­ഞ്ഞു­പോയ വീട്ടി­ലേയ്ക്ക്‌ കണ്ണു­പാ­യി­ക്കു­മ്പോൾ പ്രഭാ­വതി ബാല­കൃ­ഷ്ണനെ പ്രതീ­ക്ഷിച്ചു നിൽക്കു­ന്നു­ണ്ടാവും. പ്രഭാ­വ­തി­യുടെ നില്പ്‌ അവ­ളുടെ അമ്മ കണ്ടു­പി­ടി­ച്ചു. അതിന്റെ കാര­ണവും മന­സ്സി­ലാ­ക്കി. ഒരി­ക്കൽ പ്രഭാ­വ­തിക്കു പകരം അമ്മ ഒരു ചിരി­യു­മായി നിൽക്കു­ന്നു.ബാല­കൃ­ഷ്ണന്‌ ആ ചിരി­യുടെ അർത്ഥം മന­സ്സി­ലാ­യി. സ്വാഗതം എന്നാ­യി­രുന്നു അതിന്റെ പൊരുൾ.
വൈകു­ന്നേ­ര­ങ്ങ­ളിൽ പരീ­ക്ഷിത്തു തമ്പു­രാന്റെ പ്രതി­മയ്ക്കു ചുറ്റും ദീർഘ­ച­തു­രാ­കൃ­തി­യിൽ കെട്ടി­യി­ട്ടുള്ള ബല­മുള്ള കമ്പി­വേ­ലി­യിൽ പിടിച്ച്‌ തൊഴിൽര­ഹി­തർ നിൽക്കും. കൂടെ ബാല­കൃ­ഷ്ണൻ ഉണ്ടാ­വും. സുന്ദ­രൻ വരും­വ­രെ.
“ഈ കമ്പി­വേ­ലി­യിൽ പിടിച്ചു നിൽക്കു­ന്ന­വ­നൊന്നും ഗുണം പിടി­യ്ക്കില്ല ബാലാ.“ ഒരി­ക്കൽ സുന്ദ­രൻ പറ­ഞ്ഞു.
രണ്ടു­പേരും രാജ­വീ­ഥി­യി­ലൂടെ നട­ക്കു­മ്പോൾ വലി­യ­മ്പ­ല­ത്തിൽ പോയി മട­ങ്ങുന്ന പ്രഭാ­വതി കൈയിൽ പ്രസാ­ദ­വു­മായി വരു­ന്നത്‌ കാണും.
ഇതി­നിടെ ബാല­കൃ­ഷ്ണന്‌ യൂണി­വേ­ഴ്സി­റ്റി­യിൽ നിയ­മ­ന­മാ­യി. കൊച്ചി മഹാ­രാ­ജാ­വിന്റെ ആസ്ഥാ­ന­മായ കന­ക­കു­ന്നി­ലാണ്‌ യൂണി­വേ­ഴ്സി­റ്റി. പ്രഭാ­വ­തി­യോട്‌ പറ­ഞ്ഞ­പ്പോൾ അവ­ളുടെ മുഖം സന്തോഷം കൊണ്ട്‌ വിടർന്നു. ഒരാഴ്ച കഴിഞ്ഞ്‌ വൈകു­ന്നേരം സ്റ്റാച്യു ജംഗ്ഷ­നിലെ കലു­ങ്കിൽ സുന്ദ­രനെ കാത്തി­രി­ക്കു­മ്പോൾ അടുത്ത്‌ പ്രഭാ­വതി വന്നു നിൽക്കു­ന്നു. കയ്യി­ലി­രുന്ന ഇല­യിലെ പ്രസാദം നീട്ടി. വലി­യ­മ്പ­ല­ത്തി­ലേ­താ­ണ്‌. പ്രസാദം കൈകൊ­ണ്ടെ­ടുത്ത്‌ തരു­മ്പോൾ ബാല­കൃ­ഷ്ണൻ അത്‌ വായി­ലിട്ട്‌ നുണ­ഞ്ഞു. ചൂണ്ടു­വി­ര­ലിൽ ചന്ദ­ന­മെ­ടുത്തു നീട്ടു­മ്പോൾ ബാല­കൃ­ഷ്ണൻ പറ­ഞ്ഞു.
”വേണ്ട. ഇതു തേച്ചു നട­ന്നാൽ അമ്പ­ല­ത്തിൽ അങ്ങിനെ പോവാത്ത എനിക്ക്‌ ചോദ്യ­ങ്ങൾക്ക്‌ മറു­പടി പറ­യേണ്ടി വരും. സുന്ദ­രൻ പ്രത്യേ­കിച്ചു ചോദി­ക്കും.“
നേരം ഇരുട്ടി വരു­ന്നു. ആളു­കൾ നിരത്തു നിറയെ ഉണ്ട്‌.
”ആ കരി­ങ്ങാട്ട മര­ത്തിന്റെ ചുവ­ടി­ലേ­യ്ക്കൊന്നു വരുമോ ബാലു“ പ്രഭ പറ­യു­മ്പോൾ ബാലു അനു­സ­രി­ക്കു­ക­യാ­യി­രു­ന്നു. രണ്ടു­പേരും പ്രഭയും ബാലു­വു­മായി വിളിച്ചു തുട­ങ്ങു­മ്പോൾ സ്വാത­ന്ത്ര്യ­മേ­റി­യി­രു­ന്നു. കരി­ങ്ങാ­ട്ട­മ­ര­ചു­വ­ട്ടിലെ ഇരു­ട്ടിൽ അവൾ അവന്റെ നെറ്റി­യിൽ ചന്ദനം തൊട്ടു.
”ഞാൻ ബാലു­വിന്റെ പേരിൽ കഴിച്ച പുഷ്പാ­ഞ്ജ­ലി­യാണ്‌“.
”അതിന്‌ എന്റെ നാള­റി­യി­ല്ലല്ലോ“ ബാലു പറ­യു­മ്പോൾ പ്രഭ പറ­ഞ്ഞു.
”എനി­ക്ക­റി­യാം. വായി­ക്കാൻ തന്ന പുസ്ത­ക­ത്തിൽ ബാലു­വിന്റെ തല­ക്കു­റി­യു­ണ്ടാ­യി­രു­ന്നു.“
പ്രഭ ബാല­കൃ­ഷ്ണന്റെ മന­സ്സിലും ബാലു പ്രഭാ­വ­തി­യുടെ മന­സ്സിലും നിറഞ്ഞു നിൽക്കുന്ന സന്ധ്യ­ക­ളിൽ തിരു­വ­ന­ന്ത­പു­ര­ത്തു­കാ­രി­യായ പെണ്ണിന്‌ ഒത്തിരി മോഹ­ങ്ങൾ മുള­പൊ­ട്ടു­ക­യാ­യി­രു­ന്നു.
കലു­ങ്കി­ലി­രി­യ്ക്കു­ന്നത്‌ ചീത്ത­യാ­ളു­ക­ളാ­ണെന്നു പറഞ്ഞ്‌ പ്രഭ ബാല­കൃ­ഷ്ണന്റെ വൈകു­ന്നേ­ര­ങ്ങ­ളിലെ ഇരിപ്പ്‌ കുതി­രാ­ല­യ­ത്തിനു പിറ­കിലെ ചരൽകു­ന്നു­ക­ളി­ലാ­ക്കി. അതിനു മുൻപി­ലൂടെ പോവുന്ന റോഡി­ലൂടെയായി­രുന്നു പ്രഭ­യുടെ ക്വാർട്ടേ­ഴ്സി­ലേയ്ക്ക്‌ പോവേ­ണ്ടി­യി­രു­ന്ന­ത്‌.
ഒരു ഡിസം­ബ­റിന്റെ തണുപ്പു വീഴാൻ തുട­ങ്ങുന്ന സന്ധ്യ­യിൽ സുന്ദ­ര­നു­മായി ചരൽ കൂന­യി­ലി­രി­ക്കു­മ്പോൾ പതിവ്‌ ക്ഷേത്ര­ദർശനം കഴിഞ്ഞ്‌ പ്രഭ വരു­ന്നു. നോക്കു­ന്നി­ല്ല. സുന്ദ­ര­നു­ണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌. കുറച്ചു ദൂരം നടന്ന്‌ പ്രഭ തിരിഞ്ഞു നിന്നു. എല്ലാ­മ­റി­യാ­മാ­യി­രുന്ന സുന്ദ­രൻ പറ­ഞ്ഞു. “ചെല്ലെ­ടാ, എന്തോ പറ­യാ­നു­ണ്ട്‌.” കണ്ണു­കാ­ണിച്ച പ്രഭ­യ്ക്ക­രി­കി­ലേ­യ്ക്ക്‌, നിലാവ്‌ നിഴൽ വീഴ്ത്തിയ കരി­ങ്ങാട്ട മര­ചു­വ­ടി­ലേയ്ക്ക്‌ ചെല്ലു­മ്പോൾ പ്രഭ­യുടെ മുഖം മങ്ങി­യി­രു­ന്നു.
“ബാലു നമ്മൾ രണ്ടു­പേരും ഇത്രയും കാലം ഒന്നും പര­സ്പരം പറ­ഞ്ഞി­ല്ല. എന്നാൽ നമ്മുടെ ഉള്ളിൽ നടക്കു­ന്നത്‌ നമ്മൾ രണ്ടു­പേരും അറി­ഞ്ഞു. എനിയ്ക്കും ഒന്നും ആരോടും പറ­യാൻ കഴി­ഞ്ഞി­ല്ല. എല്ലാം പെട്ടെ­ന്നാ­യി­രു­ന്നു. എന്റെ വിവാ­ഹ­മാ­ണ്‌. എന്റെ അമ്മാ­വന്റെ മക­നാ­ണ്‌. അതു­കൊണ്ട്‌ ചട­ങ്ങു­ക­ളൊ­ന്നു­മു­ണ്ടാ­യി­ല്ല. അമ്മ­യ്ക്കെ­ല്ലാ­മ­റി­യാം. അച്ഛ­നോട്‌ പറ­യാൻ ഭയ­മാ­ണ്‌. റിസർവിൽ എസ്‌.ഐ ആയ മരു­മ­കൻ തന്നെ മകളെ ഭാര്യ­യാ­ക്ക­ണ­മെന്ന്‌ അച്ഛന്റെ നിശ്ച­യ­മാ­ണ്‌. ഇറങ്ങി വന്നാൽ ബാലുവിന്‌ വിഷ­മ­മാ­വു­മെ­ന്നെ­നി­ക്ക­റി­യാം. ഞാനെന്തു ചെയ്യണം ബാലു”.
അവൾ കരഞ്ഞു തുട­ങ്ങി­യി­രു­ന്നു. ബാലു വല്ലാതെ നിൽകു­ക­യാ­ണ്‌. എന്തു ചെയ്യ­ണ­മെ­ന്ന­റി­യി­ല്ല. പ്രഭ സാരി തലപ്പിനു മുഖം തുടച്ച്‌ മറു­പ­ടിയ്ക്കു നിൽക്കാതെ നീങ്ങു­മ്പോൾ മനസ്സു തേങ്ങു­ന്നത്‌ ബാലു­വിന്‌ കേൾക്കാ­മാ­യി­രു­ന്നു.
വൈകു­ന്നേ­ര­ങ്ങ­ളിലെ സ്റ്റാച്യു­വി­ലെ­ത്തു­വാ­നുള്ള ഉത്സാഹം ബാലു­വി­നു­ണ്ടാ­യി­ല്ല. ഓഫീ­സിൽ ചട­ഞ്ഞി­രുന്നു പണി­യെ­ടു­ക്കു­മ്പോൾ തപാ­ലിൽ ഒരു കത്തു­­വ­ന്നു. അത്‌ പ്രഭ­യു­ടേ­താ­യി­രു­ന്നു. അടു­ത്ത­യാഴ്ച അവൾ പോവു­ക­യാ­ണ്‌. ഇനി വരി­ല്ല.
പിന്നെ വർഷ­ങ്ങൾക്കു­ശേഷം ഇന്ന്‌ ബാല­കൃ­ഷ്ണൻ അവന്റെ മാത്ര­മാ­യി­രുന്ന പ്രഭയെ കാണു­ന്ന­ത്‌. മന­സ്സാലെ മുഷി­ഞ്ഞി­രി­ക്കു­ന്നു. പ്രസ­ന്നത പോയി. ഏതാ­യാലും വൈകും­മുമ്പ്‌ പുത്തി­രി­ക്ക­ണ്ടത്ത്‌ പോക­ണം. ഓണം ഫെയ­റു­ണ്ട്‌. കുറച്ച്‌ പർച്ചേയ്സ്‌ നട­ത്തി­ക്ക­­ള­യാം. ബാല­കൃ­ഷ്ണൻ പുത്തി­രി­ക്ക­ണ്ടത്തു നിന്നി­റ­ങ്ങു­മ്പോൾ പുറത്ത്‌ ഒരു ബൈക്കിനു കാവ­ലായി നിൽക്കുന്നു പ്രഭ. വിടർന്ന ചിരി­യു­മാ­യി.
ഒന്ന­റച്ച ബാല­കൃ­ഷ്ണനെ അവൾ കൈവീശി വിളി­ച്ചു. അടുത്തു ചെല്ലു­മ്പോൾ അവൾ പറ­ഞ്ഞു. “ഞാൻ പഴ­വ­ങ്ങാ­ടി­യിൽ തേങ്ങ­യെ­റിഞ്ഞു പ്രാർത്ഥി­ച്ചു. എന്റെ ബാലു­വിനെ ഒന്നു­കൂടി കാണാൻ ഇട­വ­രു­ത്തണേ ഭഗ­വാ­നേ­ന്ന്‌.“
അവ­ളാദ്യം തിര­ക്കി­യത്‌ ബാല­കൃ­ഷ്ണന്റെ കുടും­ബ­ത്തെ­ക്കു­റി­ച്ചാ­ണ്‌. അങ്ങി­നെ­യൊന്ന്‌ ഇല്ലെന്നു പറ­യു­മ്പോൾ അവൾ അത്ഭു­ത­പ്പെ­ട്ടു.
”വയസ്സ്‌ മുപ്പത്തി മൂന്നാ­യില്ലേ ബാലു. സമയം പോവു­ക­യാ­ണ്‌.“ അതിന്‌ ബാല­കൃ­ഷ്ണൻ മറു­പടി പറ­ഞ്ഞി­ല്ല. പോവാൻ തിര­ക്കു­കൂ­ട്ടി­യ­പ്പോൾ അവൾ പറ­ഞ്ഞു. ”പോവ­ല്ലേ. പുള്ളി­ക്കാ­രൻ വന്നിട്ടു പോകാം. ഞാനെല്ലാം പറ­ഞ്ഞി­ട്ടു­ണ്ട്‌.“
സമയം കട­ന്നു­പോ­കു­ന്നു. എന്റെ മുഖത്തെ അക്ഷമ കണ്ട­വൾ ചോദി­ച്ചു.
”വലി­യ­മ്പ­ല­ത്തിൽ പോവാ­റുണ്ടോ.“
”ഉം. പോവാ­റു­ണ്ട്‌. ഭഗ­വാന്റെ മുൻപിൽ കൈകൂപ്പി നിൽക്കു­മ്പോൾ എന്റെ പ്രഭ­യു­മു­ണ്ടെന്ന്‌ സങ്ക­ല്പി­ക്കും. പ്രഭ പറ­ഞ്ഞ­തൊക്കെ ഞാനും പറ­യുന്നു ദൈവ­സ­ന്നി­ധി­യിൽ.“ അവൾ നെടു­വീർപ്പി­ടു­ന്നു­ണ്ടാ­യി­രു­ന്നു.
വീണ്ടും ഒന്നും മിണ്ടാതെ പര­സ്പരം കണ്ണു­ക­ളിൽ നോക്കി നിന്ന­പ്പോൾ പഴ­യ­കാ­ല­ങ്ങൾ മന­സ്സിൽ നടന്നു പോവുന്നു. പരി­ച­യ­ഭാ­വ­ത്തിൽ തന്നെ രാധാ­കൃ­ഷ്ണൻ നായർ കൈനീ­ട്ടു­മ്പോൾ യാന്ത്രി­ക­മായി ബാല­കൃ­ഷ്ണനും ആ കരം ഗ്രഹി­ച്ചു. പിരി­യാൻ നേരം രാധാ­കൃ­ഷ്ണൻ നായർ പറ­ഞ്ഞു.
“ബാല­കൃ­ഷ്ണൻ, എന്റെ ഭാര്യ മഞ്ഞു­തു­ള്ളി­പോലെ വിശു­ദ്ധ­യാ­ണ്‌. `ഫിഡ­ലിറ്റി`യുടെ കാര്യ­ത്തിൽ അവൾ സീത­യേ­യും, ശീല­വ­തി­യേ­യും, സാവി­ത്രി­യേയും തോൽപ്പി­ക്കും. പക്ഷേ ഇവ­ളുടെ ചങ്കി­ന­കത്ത്‌ ഒരു പ്രണ­യ­പ്പാൽക­ട­ലു­ണ്ട്‌. അതിന്റെ ഇര­മ്പൽ രാത്രി­യിലെ യാമ­ങ്ങ­ളിൽ ഇവ­ളുടെ ദീർഘ­നി­ശ്വാ­സ­ങ്ങ­ളിൽ ഞാൻ കേൾക്കാ­റു­ണ്ട്‌. തല­തല്ലി കര­യുന്ന ആ തിര­ക­ളുടെ വിളി തനി­യ്ക്കു­ള്ള­താ­ണ്‌. ബാല­കൃ­ഷ്ണൻ, തനിയ്ക്കീ തങ്കത്തെ എങ്ങി­നെ­യാണ്‌ കൈമോശം വന്നത്‌? ഈ ജന്മം ഇവൾ എന്റേ­താ­ണ്‌. അടുത്ത ജന്മം താൻ `റിസർവ്വ്‌` ചെയ്തോ­ളൂ.
`ആശി­പ്പ­തൊ­ന്നു, വരു­വ­തൊ­ന്നു, നര­ജീ­വി­ത­മെത്ര നിസ്സാരം` എന്ന്‌ ബാല­കൃ­ഷ്ണൻ പറ­യു­മ്പോൾ രാധാ­കൃ­­ഷ്ണൻ നായർ പറ­ഞ്ഞു. ”അതൊക്കെ തോൽക്കു­ന്ന­വ­രുടെ വേദാ­ന്ത­ങ്ങ­ളാണ്‌“. രാധാ­കൃ­ഷ്ണൻ നായർ അങ്ങിനെ പറ­യു­മ്പോൾ വിശ്വ­സി­ക്കാ­നാ­വാതെ പ്രഭയും ബാലുവും പര­സ്പരം നോ­ക്കി. അവ­ളുടെ മുഖം നന­യു­ന്നു­ണ്ടാ­യി­രു­ന്നു. സാരി­ത­ല­പ്പു­കൊണ്ട്‌ മുഖം തുട­ച്ച­വൾ പിൻസീ­റ്റി­ലേക്ക്‌ കയ­റു­മ്പോൾ രാധാ­കൃ­ഷ്ണൻ നായർ ഒന്നുകൂടി കരം ഗ്രഹിച്ചു പറ­ഞ്ഞു. `ഒരി­ക്കൽ വീട്ടിൽ വര­ണം. ഞാനെ­ഴു­താം.`
ബൈക്ക്‌ സ്റ്റാർട്ടാക്കി അവർ നീങ്ങു­മ്പോൾ പ്രഭ തിരിഞ്ഞു നോക്കി. മുഖത്ത്‌ ചിരി­യു­ണ്ടാ­യി­രു­ന്നു. മഴ കഴിഞ്ഞ്‌ ഈറ­നായ നിലാ­വു­പോ­ലെ. പ്രഭ­യെന്ന പ്രഭാ­വ­തി­യുടെ പ്രഭ­യാർന്ന മുഖം മന­സ്സിൽ നിറ­യു­മ്പോൾ ബാലകൃഷ്ണന്‌ രാധാ­കൃ­ഷ്ണൻ നായ­രെ­ക്കു­റി­ച്ചുള്ള മതിപ്പ്‌ ഇരട്ടി­യ്ക്കു­ക­യാ­യി­രു­ന്നു.