Followers

Saturday, August 7, 2010

മകൻ



fakrudheen kotungnalluur
പുലർച്ച.
നിർത്താ­തെ­യുള്ള ടെലി­ഫോൺ ബെൽ ഉറക്കം മുറി­ച്ചു.
നീര­സ­മൊ­തുക്കി ഫോണെ­ടുത്ത്‌ വന്ദനം പറഞ്ഞു.
അങ്ങേ­ത്ത­ല­ക്കൽ ഡോക്ടർ സാം.
“രവി, ദീപു­വിന്‌ സ്വല്പം....”ഡോക്ട­റുടെ വാക്കു­ക­ളിൽ പരി­ഭ്ര­മം.
“ഡോക്ടർ!....`
”എന്താണ്‌ പറ്റി­യ­തെ­ന്ന­റി­യി­ല്ല. പിന്നെ....­ആ...­ഇ­ന്നലെ ഒരു വിസി­റ്റ­റു­ണ്ടാ­യി­രു­ന്നു. ഒരു ശ്യാമ­ള. മിസ്സിസ്സ്‌ ശ്യാമള രവീ­ന്ദ്രൻ. അവർ വന്നുപോയ­തി­നു­ശേ­ഷ­മാ­ണ്‌....“
ഡോക്ടർ സാം പിന്നെയും എന്തൊ­ക്കെയോ പറ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. മിസ്സിസ്സ്‌ ശ്യാമള രവീ­ന്ദ്രൻ എന്ന­തിലെ ഔചി­ത്യ­മി­ല്ലാ­യ്മ­യെ­ക്കു­റിച്ച്‌ ചിന്തി­ക്കു­ക­യാ­യി­രു­ന്നു. ഉടനെ ചെയ്യാ­മെന്ന്‌ യാന്ത്രി­ക­മായി പറഞ്ഞ്‌ ഫോൺ വച്ചു.
മനസ്സിലുണ്ട്‌, ഡോക്ട­റോടു പറ­യാ­മാ­യി­രുന്നു:
`ഡോക്ടർ, ശ്യാമള എന്നാൽ എന്റെ ഭാര്യ­യാ­ണ്‌, ഔദ്യോ­ഗി­ക­മായി ബന്ധം വേർപെ­ടു­ത്താത്ത മറു­പാ­തി. രവീ­ന്ദ്രൻ എന്നാൽ നിങ്ങൾ രവി­യെന്നു വിളി­ക്കുന്ന ഈ ഞാൻ തന്നെ­യാ­ണ്‌.
`ഞാനൊ­ഴികെ മറ്റാ­രെയും ദീപു­വിനെ സന്ദർശി­ക്കാൻ അനു­വ­ദി­ക്കേ­ണ്ട­തി­ല്ലെന്ന്‌ പറ­ഞ്ഞി­രു­ന്ന­തല്ലേ?`
ഡോക്ടർ ചില­പ്പോൾ മറു­പടി പറ­യു­മാ­യി­രി­ക്കും, `ആ സ്ത്രീ ഇങ്ങ­നെ...­ഞാൻ ദീപു­വിന്റെ അമ്മ­യാ­ണ്‌. എനി­ക്ക­വനെ കണ്ടേ­തീ­രു...­എ­ന്നൊ­ക്കെ....`
`നോ​‍ാ​‍ാ, ദീപു­വിന്‌ അമ്മ­യി­ല്ല. അച്ഛ­നേ­യുള്ളു അവ­ന്‌. രവി, രവി­യാണ്‌ അവ­ന്റെ­ച്ഛൻ`
രംഗ­ങ്ങൾ മന­സ്സി­ലിട്ട്‌ മുറുക്കി വലി­ക്കുക പഴയ സ്വഭാ­വ­ങ്ങ­ളുടെ കൂട്ട­ത്തിൽപെ­ട്ട­താ­ണ്‌. എതി­രാ­ളി­യു­മായി യുദ്ധം തന്നെ നട­ത്തും. നേരിൽ തികഞ്ഞ നിർവ്വി­കാ­ര­തയും ഡോക്ടറെ കാണു­മ്പോഴും സംഭ­വി­ക്കുക മറി­ച്ചാ­യി­രി­ക്കി­ല്ല.
ഇത്‌ വരണ്ട മരു­ഭൂ­മി­കൾ പകർന്നു­ത­ന്ന­താ­ണ്‌. പ്രസ­വ­ത്തിനും എത്രയോ മുമ്പ്‌ മന­സ്സൊരു മണൽ­ക്കാ­ടാ­വാൻ തുട­ങ്ങി­യി­രു­ന്നു. പ്രവാസം അതിന്റെ വളർച്ച സഹാ­റ­യെ­ക്കാൾ വർദ്ധി­പ്പിച്ചു. അതു­മായി മട­ങ്ങി­പ്പോ­ന്നു. വലിയ സമ്പാ­ദ്യം.
പാതിരാവോളം കൂട്ടി­നു­ണ്ടാ­യി­രുന്ന ബ്ളുലേ­ബ­ലിന്റെ അടി­യിൽ കുറച്ചു കാഷ്യു നട്സും ലെമൺ പിക്കി­ളു­മെല്ലാം ടീപ്പോ­യിൽ ചിത­റി­ക്കി­ട­ക്കു­ന്നു.
ഇതു­കൂടി വായി­ലേ­ക്കൊ­ഴിച്ച്‌ ഷവ­റി­ന­ടി­യിൽപ്പോയി നിൽക്കാം...­ഇ­ല്ല, അതിനുമുമ്പ്‌ സുനി­ലി­നോട്‌ ഇന്ന്‌ വര­ണ്ടെന്ന്‌ വിളി­ച്ചു­പ­റ­യാം....­ന­മ്പർ?.....­ആ....­ത­നിയെ ഡ്രൈവു­ചെയ്തു പോകാം. മിസ്സിസ്സ്‌ ശ്യാമള രവീ­ന്ദ്രനെ വിളി­ച്ചു­പ­റ­യണോ?
“നീ ദീപു­വിനെ കാണാൻ പോയി­രു­ന്നല്ലേ? ദാ ഞാനി­പ്പോൾ ഇറ­ങ്ങു­കയാ വരുന്നോ നീ? രണ്ടു­പേ­രെയും ഒരു­മിച്ചു കാണു­മ്പോൾ എന്താ­യി­രിക്കും അവന്റെ പ്രതി­ക­ര­ണ­മെ­ന്ന­റി­യാ­മ­ല്ലോ.`
അവൾ ചിരി­യ്ക്കു­മാ­യി­രി­ക്കും. ചിരി­ച്ചു­കൊണ്ടു പറ­യു­മാ­യി­രി­ക്കും. ”നിങ്ങ­ളുടെ മകനെ കാണാൻ എന്നെ എന്തിനു വിളി­ക്കുന്നു?... എന്റെ മകനെ ഞാൻ പോയി­ക്കണ്ടോളാം.
“അതെ ശ്യാമ, നീയി­ന്നലെ പോയി കണ്ട­തു­കൊണ്ട്‌ അവ­നി­പ്പോൾ അസുഖം കൂടി­യി­രി­ക്കു­ന്നു...­ആ­ട്ടെ, അവൻ ആരുടെ പ്രതി­രൂ­പ­മാ­ണ്‌, എന്റെയോ നിന്റെയോ? നമ്മിൽ ക്രൂരത കൂടു­തൽ ആർക്ക്‌?-
`ചെറു­പ്പ­ത്തിൽ ഞാൻ നന്നായി ചിത്രം വര­യ്ക്കു­മാ­യി­രു­ന്നു. പക്ഷേ, പൂവ­ര­യ്ക്കാ­ന­റി­യാ­മാ­യി­രു­ന്നി­ല്ല. കിളി­കളെ വര­യ്ക്കാ­ന­റി­യാ­മാ­യി­രു­ന്നി­ല്ല. അതേ­സ­മ­യം, വന്യ­മൃ­ഗ­ങ്ങ­ളെ, രക്ത­മി­റ്റുന്ന കോമ്പ­ല്ലു­ക­ളെ, പേടി­ച്ചു­വി­റച്ചു നിൽക്കുന്ന മുയൽക്കു­ഞ്ഞിനെ ഒക്കെ വര­ച്ചു-
”സ്റ്റഡി­റൂ­മിൽനി­ന്ന്‌, ഞാൻ രഹ­സ്യ­മായി സൂക്ഷി­ച്ചി­രുന്ന ചിത്ര­ങ്ങ­ള­ത്രയും എടുത്തു കത്തിച്ചു കളഞ്ഞു മൈ ഗ്രേറ്റ്‌ ഫാദർ, റിട്ട.­ക്യാ­പ്റ്റൻ മാധ­വ­മേ­നോൻ. ദിവ­സ­ത്തിൽ ഒന്നോ രണ്ടോ വട്ടം മാധ­വ­മേ­നോന്‌ എന്നെയോ അമ്മ­യെയോ ബെൽറ്റു­കൊ­ണ്ട­ടി­ക്ക­ണ­മാ­യി­രു­ന്നു. തമാ­ശ­ക്ക­ഥ­പോലെ തോന്നു­ന്നുണ്ടോ? ഓ...­ഇ­തെല്ലാം `മധു­വിധു`നാളിൽ ഞാൻ നിന്നോടു പറ­ഞ്ഞ­താ­ണ­ല്ലോ. അപ്പോൾ എന്താണ്‌ നീ പറ­ഞ്ഞത്‌?....`പട്ടാ­ള­ക്കാ­രായ അച്ഛന്റെ പീഡ­ന­ങ്ങൾ ഞാനൊ­രു­പാടു സിനി­മ­ക­ളിൽ കണ്ടി­ട്ടു­ണ്ട്‌. മകന്റെ മുന്നിൽവച്ച്‌ അമ്മയെ തൊഴി­ച്ചു­കൊന്ന അച്ഛനെ കുറെ കഥ­ക­ളിൽ വായി­ച്ചി­ട്ടു­ണ്ട്‌. പിന്നീട്‌ പ്രതി­കാ­ര­ദാ­ഹി­യായി മാറുന്ന മക­ന്റെ­യും.` എന്നാ­യി­രു­ന്നില്ലേ?-
`പക്ഷേ, ശ്യാമ, ഇത്‌ സിനി­മയോ കഥയോ അല്ല.`
`അല്ലാ­യി­രി­ക്കാം. നമു­ക്കി­ട­യിൽ ഇതൊന്നും വേണ്ടാ, നമ്മുടെ ജീവിതം മതി. സിറ്റി­യിൽ ഒരു­പാടു പണം വേണ്ട ജീവി­ക്കാൻ. പഴ­യ­തൊക്കെ ആലോ­ചിച്ച്‌ മനസ്സ്‌ പുണ്ണാ­ക്കാ­തെ, നിരാ­ശ­യിൽ വീഴാ­തെ, നമുക്കു മുന്നോട്ടു പോകാം. എന്താ­യാലും ഈ സ്വത്തൊക്കെ രവി­ക്കു­ള്ള­ത­ല്ലെ. അവ­നോ­ടി­നിയും വിരോധം വെച്ചു­കൊ­ണ്ടി­രു­ന്നാൽ ആ നഷ്ടവും രവി­ക്കു­ത­ന്നെ. നോക്ക്‌, നമുക്ക്‌ അച്ഛനെ വിളി­ക്കാം. ഇവിടെ താമ­സിക്കാം.
സമ്മ­തി­ച്ചു­കൊ­ടുത്തു അമ്മ­യുടെ ദൈന്യ­മുഖം ഓർത്തു­കൊ­ണ്ടു­ത­ന്നെ. നിയ­ന്ത്രി­ക്കാൻ കഴി­ഞ്ഞി­ല്ല. തേങ്ങി­പ്പോ­യി. `തൂങ്ങി­ക്കി­ട­ക്കുന്ന അമ്മ` ഒരു സിനി­മാ­രം­ഗ­മ­ല്ല.
ചില ജീവി­താ­നു­ഭ­വ­ങ്ങൾ അങ്ങ­നെ­യാ­ണ്‌. കഥ­യെ­ക്കാൾ അവി­ശ്വ­സ­നീ­യ­മാ­യി­രിക്കെ.
പക്ഷേ, ശ്യാമ, ഞാൻ പട്ടാ­ള­ക്കാ­ര­ന­ല്ല­ല്ലോ, ദീപു­വിനെ ഞാൻ...? പിന്നെ­ങ്ങനെ അവൻ.
`കൂടിയ അക്ര­മ­വാ­സ­ന, കടുത്ത വൈരാ­ഗ്യ­മ­നോ­ഭാ­വം, തീവ്ര­മായ നൈരാ­ശ്യ­ചി­ന്ത. കടുത്ത മാന­സി­കാ­ഘാ­ത­മാണ്‌ എല്ലാ­റ്റി­ന്റെയും അടി­സ്ഥാ­നം. പക്ഷേ, എത്ര ശ്രമി­ച്ചിട്ടും അതിന്റെ കാരണം മന­സ്സി­ലാ­ക്കു­വാൻ കഴി­യു­ന്നില്ല`-ഡോക്ടർമാ­രുടെ കേസ്ഷീ­റ്റാ­ണ്‌.
ഡോക്ടർമാ­രുടെ സ്റ്റഡിമെറ്റീ­രി­യ­ലാ­കുന്നു എന്റെ മകൻ!
`എന്നു മുത­ലാണ്‌ മകൻ മയ­ക്കു­മ­രുന്ന്‌ ഉപ­യോ­ഗി­ച്ചു­തു­ട­ങ്ങി­യ­തെന്നു പറ­യാമോ?` അവന്റെ കൈമേ­ലുള്ള എണ്ണ­മറ്റ സൂചി­പ്പാ­ടു­കൾ നോക്കി­ക്കൊണ്ട്‌ ഡോക്ടർ ചോദി­ക്കു­ന്നു.
`അറിയില്ല ഡോക്ടർ, നാടു നഷ്ട­പ്പെട്ട പ്രവാ­സിക്ക്‌ ഒന്നും അറി­യാൻ കഴി­യി­ല്ല. ശരി­യായ അർത്ഥ­ത്തിൽ ഭാര്യയെക്കു­റിച്ചോ മക്ക­ളെ­ക്കു­റിച്ചോ പോലും.`
`മക­നെ­ന്താ­യി­രുന്നു കുറ­വെന്ന്‌ എപ്പോ­ഴെ­ങ്കിലും ചിന്തി­ച്ചി­ട്ടുണ്ടോ മിസ്റ്റർ രവി മന­സ്സി­ലി­രുന്ന്‌ ഡോക്ടർ തുടർന്നു ചോദി­ക്കു­ക­യാ­ണ്‌.
അതെ, എന്താണ്‌ കുറ­ഞ്ഞു­പോ­യത്‌?...­പ്ര­ത്യ­ക്ഷ­ത്തിൽ ഒന്നു­മി­ല്ല...­പ­ക്ഷേ, എന്തെ­ല്ലാ­മോ....­എ­ന്തൊ­ക്കെയോ?
നാട്ടിൽനിന്നു വരുന്ന ഫോൺകോ­ളു­ക­ളിൽ, കത്തു­ക­ളിൽ ഒക്കെ ദീപു­വി­നെ­ക്കു­റിച്ച്‌.....! ക്രിക്കറ്റു ബാറ്റു­­കൊണ്ട്‌ സഹ­പാ­ഠി­യുടെ തല­യ്ക്ക­ടി­ച്ചു, കൂടെ­പ­ഠി­ക്കുന്ന പെൺകു­ട്ടിയെ കയ­റി­പ്പി­ടി­ച്ചു, ഏറ്റ­വു­മൊ­ടുക്കം കൊല­പാ­ത­ക­ത്തോ­ള­മെ­ത്താ­വുന്ന ഒരു കേസിൽ പ്രതി­യു­മാ­യി.
എവി­ടെ­യാണ്‌ കുറ­ഞ്ഞു­പോ­യത്‌?
ഒരി­യ്ക്കൽപ്പോലും അവന്റെ ഒരെ­ഴുത്തോ ഫോൺകോളോ ഉണ്ടാ­യി­ല്ല. എങ്കി­ലും, `മകൻ` ഒരു വികാ­ര­മായി മന­സ്സി­ലു­ണ്ടാ­യി­രു­ന്നു. അപ്പു­പ്പൻ റിട്ട­യേർഡ്‌ ക്യാപ്റ്റൻ മാധ­വ­മേ­നോനും അമ്മ ശ്യാമ­ളയും ഒരു­പോലെ ശ്രദ്ധി­ച്ചിട്ടും അവനെ നേരെ­യാ­ക്കാൻ കഴി­യു­ന്നി­ല്ലെ­ന്നാ­യി­രുന്നു പരാ­തി.
ഒരു നീണ്ട ഇട­വേ­ള­യ്ക്കു­ശേഷം ഒരി­യ്ക്കൽ ഒരു കരു­ത്ത­നെ­യുള്ള കൈയ­ക്ഷ­ര­ത്തിൽ മാധ­വ­മേ­നോന്റെ ഒരെ­ഴുത്തു വന്നു. `നീയി­പ്പോൾ മന­സ്സി­ലാ­ക്കു­ന്നു­ണ്ടാ­വും, മക്കൾ അനു­സ­ര­ണ­ക്കേടു കാണി­ച്ചാൽ അച്ഛ­ന്മാർക്ക്‌ എത്ര വേദ­നി­ക്കു­മെ­ന്ന്‌. ഇപ്പോൾ നിന്റെ കാല­മാ­ണ്‌. പണ്ട്‌ അച്ഛൻ ചെയ്ത­തൊക്കെ തെറ്റാ­ണെന്നു നിന­ക്കിപ്പൊ തോന്നു­ന്നുണ്ടോ?`
ഒരു തരം രക്ഷ­പ്പെ­ട­ലാ­ണെന്ന്‌ അറി­യാ­ഞ്ഞ­ല്ല.
എന്നിട്ടും ദീപു­വിനെ വേണ്ട വിധ­ത്തിൽ ശ്രദ്ധി­ക്കാനും ഉപ­ദേ­ശിച്ചു തിരുത്താനും മറു­പടി എ­ളു­തു­ക­യാണു ചെയ്ത­ത്‌. ഏറെ­ക്കാ­ല­ത്തി­നു­ശേഷം എഴു­ത്ത­യ­ച്ച­തിൽ സന്തോഷം പ്രക­ടി­പ്പി­ക്കു­കയും ചെയ്തു.
ഇപ്പോൾ ആ അച്ഛൻ മാധ­വ­മേ­നോൻ പൂജാ­മു­റി­യിൽ കുല­ശ­ക്കു­ട­ത്തിൽ വിശ്ര­മി­ക്കു­ന്നു. ഉമ്മ­റത്ത്‌ ചാരു­ക­സേ­ര­യിൽ അരോ­ഗ­ദൃ­ഢ­ഗാ­ത്ര­നായി ദീർഘ­ഗം­ഭീര നോട്ട­ത്തോടെ ഇരി­ക്കാൻ ഇനി­യു­ണ്ടാ­വി­ല്ല...­അ­റി­യി­ച്ചി­രു­ന്നു...­ലീവു കിട്ടു­മാ­യി­രു­ന്നു....­പ­ക്ഷേ.....
നാട്‌ വെറുത്തു തുട­ങ്ങി­യ­തിനു കാരണം ആ­രാകാം? നാട്ടിൽ വരു­മ്പോ­ഴൊക്കെ ഏറെ­ക്കാ­ല­ത്തി­നു­ശേഷം എത്തു­ന്ന­തിന്റെ തിടു­ക്കമോ വെമ്പലോ ഉണ്ടാ­യി­രു­ന്നി­ല്ല. കിട­പ്പ­റ­യിൽ തീപി­ടി­പ്പി­ക്കാൻ ബദ്ധ­പ്പെ­ടുന്ന ശ്യാമ­യിൽനിന്ന്‌ മനപൂർവ്വ­മ­ല്ലാ­യി­രിക്കാം പല­പ്പോഴും അക­ന്നു­മാ­റി­യ­ത്‌. അല്ലാ­തെ­തന്നെ അവ­ളുടെ സീൽക്കാ­ര­ങ്ങ­ളോട്‌ പഴ­യ­പോ­ലുള്ള വികാര പ്രക­ടനം നട­ത്താനും തോന്നാ­തെ­യാ­യി. അവ­ളുടെ ആലിം­ഗ­ന­ങ്ങൾ മാധ­വ­മേ­നോന്റെ ബൽറ്റിന്റെ ചുറ്റി­പ്പി­ണ­യ­ലാണ്‌ ഓർമ്മി­പ്പി­ച്ച­ത്‌. തുട­കളും കണ­ങ്കാ­ലു­കളും അടി­വ­യ­റ്റിൽ ചവി­ട്ടേറ്റ്‌ രക്ത­മൊ­ലി­പ്പി­ക്കുന്ന അമ്മയെ ഓർമ്മി­പ്പി­ച്ചു.
പരാ­ജ­യ­പ്പെട്ട്‌ ശ്യാമ തിരഞ്ഞു കിട­ന്നു­റ­ങ്ങു­മ്പോൾ സഹ­താ­പമോ പുച്ഛമോ തോന്നി­യത്‌?
അകൽച്ച­യുടെ അസ്ഥി­വാ­ര­മി­ട്ടു­ക­ഴി­ഞ്ഞി­രു­ന്നു.
ഒരി­യ്ക്കൽ, അതാ­യത്‌ ദീപു­വിനെ മെന്റൽ സാന­ട്ടോ­റി­യ­ത്തിൽ അഡ്മിറ്റു ചെയ്ത­തി­നു­ശേഷം രണ്ടു വരി­യിൽ ഒരെ­ഴുത്തു വന്നു: “ഞാൻ പോകു­ന്നു. എന്റെ വീട്ടി­ലേ­ക്ക്‌­-­ ശ്യാമ”
എല്ലാം നഷ്ട­പ്പെ­ടു­ക­യാ­യി­രു­ന്നു. എന്നിട്ടും തിരികെ വന്നു, എന്തി­ന്‌, ആർക്കും വേണ്ടാത്ത ഭൂപ­ടം.
ഒരേ­യൊരു കടമ നിർവ്വ­ഹി­ക്കാൻ വേണ്ടി മാത്രം, മാധ­വ­മേ­നോന്റെ കല­ശ­ക്കുടം എവി­ടെ­യെ­ങ്കി­ലു­മൊ­ഴു­ക്ക­ണം, എന്നിട്ട്‌ ആ തെളി­നീ­രൊ­ഴു­ക്കിൽ സ്വസ്ഥ­മാ­യൊന്നു മുങ്ങി­പ്പൊ­ങ്ങ­ണം.
പക്ഷേ....­ദീ­പു....­അ­വനെ കണ്ട­പ്പോൾ അതു­വ­രെ­യി­ല്ലാത്ത ആശ്വാ­സ­ത്തിന്റെ നേർത്ത ഒരു കണിക ഉള്ളിൽ മിന്നി­ത്തി­ള­ങ്ങി. പിന്നാലെ, പണ്ട്‌ ബെൽറ്റോങ്ങി നിൽക്കുന്ന മാധ­വ­മേ­നോന്റെ മുമ്പിൽ ഭയ­ത്തിന്റെ അവ­താ­ര­മായി നിൽക്കുന്ന `രവി`യുടെ രൂപ­വും.
ദീപു­വിനെ വേണ­മെന്നു തോന്നി. വീണ്ടെ­ടു­ക്ക­ണ­മെന്നു തോന്നി. അവ­നു­വേ­ണ്ടി­യെ­ങ്കിലും ജീവി­ക്ക­ണ­മെന്നു തോന്നി. ചില­തെല്ലാം ഉണ്ടെന്നു തോന്നി.
ആരോ­ടൊ­ക്കെയോ കണ­ക്കു­തീർക്ക­ലാ­യി­രി­ക്കാം.
നിഴ­ലിനോടുള്ള മത്സ­ര­മാകാം
സാനി­ട്ടോ­റി­യ­ത്തിലെ കറു­ത്ത­ദി­വ­സ­ങ്ങൾ....­ദീ­പു­വിനു വെറുതെ കൂട്ടി­രി­ക്കാ­മെന്നു പറ­ഞ്ഞ­താ­യി­രുന്നു പല­പ്പോ­ഴും.
`വേണ്ട രവി... ആ കുട്ടി­യുടെ മന­സ്സി­ലെ­ന്താ­ണെന്ന്‌ ശരി­ക്ക­റി­യ­ണ­മെ­ങ്കിൽ കുറച്ചു നാള­ത്തേ­ക്കെ­ങ്കിലും അവനെ തനിയെ കഴി­യാൻ വിടു­ക­യാണ്‌ വേ­ണ്ടത്‌ മെഡി­റ്റേ­ഷനും വൈകു­ന്നേ­രത്തെ നട­ത്ത­വു­മൊ­ക്കെ­യാ­വു­മ്പോൾ മാറ്റ­ങ്ങൾ ഉണ്ടാ­കാ­തി­രി­ക്കി­ല്ല. പിന്നെ ഞാനു­ണ്ടല്ലേ ഇവി­ടെ. എല്ലാം ശരി­യാ­കും.`
`ഡോക്ടർക്ക­റി­യി­ല്ല, നാടു­മായി ഇപ്പോ­ഴന്നെ ബന്ധിപ്പിക്കു­ന്നത്‌ ദീപു­മാ­ത്ര­മാ­ണ്‌.` ഉള്ളിൽ പറ­ഞ്ഞ­ത­ല്ലാ­തെ, ഡോക്ടറെ കേൾപ്പി­ച്ചി­ല്ല.
നാട്ടിൽ വന്ന­തി­നു­ശേഷം ശ്യാമയെ കാണ­ണ­മെന്നു തോന്നി­യി­ട്ടേ­യി­ല്ല, ഫോണി­ലൂടെ അത്യാ­വശ്യം ഒന്നോ രണ്ടോ വാക്കു­കൾ പ­ര­സ്പരം കൈമാ­റി­യ­ത­ല്ലാ­തെ. അപ്പോ­ഴൊന്നും ചോദി­ച്ച­തു­മി­ല്ല. `എന്റെ മക­നെന്തേ ഇങ്ങ­നെ­യായി?`.......
സ്റ്റീരി­യോ­യി­ലൂടെ ജഗ്ജിത്‌ പാടു­ന്നു. ദൂര­ങ്ങ­ളെ­ക്കു­റി­ച്ചാ­ണ്‌. കാറിനു വേഗം പോരെ­ന്നു­തോ­ന്നി. ചില­പ്പോ­ഴൊക്കെ സുനി­ലിനെ സ്റ്റിയ­റി­ങ്ങിൽനിന്നു നീക്കി­യി­രു­ത്താ­റു­ണ്ട്‌.
`സാറിന്നു കഴി­ച്ചത്‌ അധി­ക­മാണ്‌` സ്പീഡു കൂടു­മ്പോൾ അയാ­ളോർമ്മി­പ്പി­ച്ചു. ഇപ്പോൾ നിയ­ന്ത്രി­ക്കാ­നാ­രു­മി­ല്ല. കൂടു­തൽ വേഗ­ത്തിൽ പോക­ണ­മെന്നു തോന്നു­മ്പോ­ഴേക്കും ലക്ഷ്യ­സ്ഥാ­ന­ത്തെ­ത്തി­യി­രി­ക്കും.
കാർ സാന­ട്ടോ­റി­യ­­ത്തിന്റെ പടി­ക­ട­ന്നി­രി­ക്കു­ന്നു. നേരെ പാർക്കി­ങ്ങി­ലേക്കു തിരി­ച്ചു­നിർത്തി.
പടി കയ­റു­മ്പോൾ ഡോക്ടർ സാം കാത്തു നിൽപ്പു­ണ്ട്‌.
`രവീ, ഇപ്പൊ പരി­ഭ്ര­മി­ക്കാ­നൊ­ന്നു­മി­ല്ല. നൗ ഹി ലുക്സ്‌ ആൾ റൈറ്റ്‌, പെട്ടെ­ന്നെന്തോ അപ്പോൾ, ആ...­ഇ­ന്നലെ ഇവിടെ വന്നത്‌ ദീപു­വിനെ അഡ്മി­റ്റാ­ക്കാൻ കൊണ്ടു­വന്ന ആ സ്ത്രീ തന്നെ­യാ­ണ്‌. ഒരു ശ്യാമള രവീ­ന്ദ്രൻ, ഞാൻ പറ­ഞ്ഞി­ല്ലേ-`
ഭാഗ്യം, ശ്യാമ പരി­ച­യ­പ്പെ­ടു­ത്തി­യി­ല്ല.
`രവി... ആരാ­ണത്‌? കെയർടേ­ക്കർ എന്നാണ്‌ ഹോസ്പി­റ്റ­ലിൽ അഡ്ര­സ്സ്‌.` അതെ എന്ന അർത്ഥ­ത്തിൽ ഒന്നു ചിരിച്ചു കാണി­ച്ചു.
`ങ്ആ, രവി ഇപ്പോ വന്ന­തെ­ന്താ­യാലും നന്നാ­യി. ദീപു­വിന്‌ രവി­യു­മായി എന്തോ സംസാ­രി­ക്കാ­നു­ണ്ടെന്ന്‌ അല്പം മുമ്പു പറ­ഞ്ഞു. അവൻ ബ്രേക്ഫാസ്റ്റ്‌ കഴി­ച്ചി­ട്ടു­ണ്ട്‌. മില്ക്ക്‌ വിത്ത്‌ ബ്രെഡ്‌. അപ്പൊ, നമുക്ക്‌ അവന്റെ അടു­ത്തേ­ക്കു­പോകാം അല്ലെ.“
പ്രെയർഹാൾ കടന്ന്‌ അപ്സ്റ്റ­യർ കയ­റി­യാൽ റൂംന­മ്പർ നൂറ്റി­യേ­ഴ്‌, ദീപു­വിന്റെ മുറി.
ഡോക്ടർ സാം മുറിയ്ക്ക്‌ മുമ്പിൽവരെ അനു­ഗ­മി­ച്ചു. ”നൗ യു ഗോ എലോൺ ആന്റ്‌ സീ വാട്ട്‌ ഹി വാണ്ട്സ്‌ ടു ടൽ യു. മട­ങ്ങു­മ്പോൾ ഞാൻ മുറി­യി­ലു­ണ്ടാ­കും.“
ചാരിയ വാതിൽ പതുക്കെ തുറന്ന്‌ മുറി­യുടെ തണു­പ്പി­ലേക്കു കയ­റി.
ക്രാസി­യിൽ തല­യിണ ഉയർത്തി­വച്ച്‌ അതിൽ ചാരി­ക്കി­ടന്ന്‌ ചുമ­രിലെ ശൂന്യ­ത­യി­ലേക്കു കണ്ണ­യ­യ്ക്കുകയാണ്‌ ദീപു. മുടി പറ്റെ മുറി­ച്ചി­രി­ക്കു­ന്നു. കണ്ണു­ക­ളിൽ വിഷാ­ദ­ദൂ­ര­ങ്ങൾ അപാ­ര­മായ വന്യ­ശാ­ന്തി....
`ദീപു`.....­പ­തുക്കെ വിളി­ച്ചു.
ദീപു മെല്ലെ മുഖം തിരിച്ചു
പ്രെയർഹാളിൽ പ്രാർത്ഥ­നാ­ഗാനം തുട­ങ്ങി­യി­രി­ക്കു­ന്നു. മുറി­യിൽ ഘടിപ്പി­ച്ചി­രി­ക്കുന്ന സ്പീക്ക­റി­ലൂടെ തബ­ല­യുടെ തുട­ക്കം­പ­തുക്കെ ഒഴു­കി­വ­രു­ന്നു.
”എന്താ കുട്ടീ നിന­ക്ക്‌....? സുഖം തോന്നു­ന്നുണ്ടോ? നമുക്ക്‌ എത്രയും പെട്ടെന്ന്‌ പോകാ­റാ­വും.“
”ഞാൻ വരില്ല“ എടുത്തടിച്ച­പോലെ മറു­പ­ടി.
ഞെട്ടി­പ്പോ­യി. എങ്കിലും ഒരു­വിധം ശാന്തത വരുത്തി ചോദ്യ­ഭാ­വ­ത്തിൽ നോക്കി പറ­ഞ്ഞു. മോനൊന്നുകൊണ്ടും നിരാ­ശ­പ്പെ­ടെ­ണ്ട. നമു­ക്കൊരു യാത്ര പോകാം. കൂട്ട­ത്തിൽ ഋഷി­കേ­ശിലോ ഹരി­ദ്വാ­റിലോ പോയി മുത്ത­ച്ഛന്റെ ചിതാ­ഭ­സ്മവും ഒഴു­ക്കാം. ഒരു ചേഞ്ച്‌ ആവ­ശ്യ­മാ­ണ്‌.”
“മുത്ത­ച്ഛനോ....” നിന്ദ­യുടെ സക­ല­ഭാ­വ­ങ്ങളും പ്രദർശി­പ്പിച്ച്‌ അവൻ ചോദി­ച്ചു. പെട്ടെന്ന്‌ മുഖം കൂടു­തൽ ക്രുദ്ധ­മാ­യി.
“മുത്ത­ച്ഛ­ന­ല്ല, അച്ഛ­നാ­ണ്‌, അച്ഛൻ; ഞാൻ ദീപക്‌ രവീ­ന്ദ്ര­നാ­ഥ­ല്ല, ദീപ­ക്മാ­ധ­വ­മേ­നോ­നാണ്‌!
”നിങ്ങൾ ശ്യാമ­യെന്നു വിളി­ക്കുന്ന എന്റമ്മ നിങ്ങ­ളു­ട­ച്ഛ­നു­മാ­യി...­ദൈ­വമെ! ഞാന­യാ­ളുടെ മക­നാ­ണ്‌.“
”ദീപു!!!.....“
”അല­റ­ണ്ട.....­മാ­ധ­വ­മേ­നോനെ ഞാൻ കൊന്ന­താ­ണ്‌.
“എന്നും രാത്രി അമ്മ­യുടെ പുത­പ്പി­ന­ടി­യിൽ അയാൾ....­ഉ­റ­ക്ക­ത്തിൽ ഞാൻ കൊന്നു-
”കഴുത്ത്‌ ഞെരിച്ച്‌ ഞെരി­ച്ച്‌.....­ദീ­പു....­ദീപു കൊന്നു.“
മുറി­യിലെ സ്പീക്ക­റി­ലൂടെ തബല കൂടു­തൽ സാന്ദ്ര­ത­യാർന്നു, മുറി­വു­കൾക്കു പൂശു­മ­രു­ന്നായി പ്രാർത്ഥ­നാ­ഗാനം ഒഴു­കി­വ­ന്നു.
“പൊയ്ക്കോ­ളു....­എന്റെ അസു­ഖ­മെല്ലാം ഇപ്പൊ മാറി....­ഇ­നി­യെ­നിക്ക്‌ കാണ­ണ്ട. ഇത­റി­യി­ക്കാ­നാണ്‌ ഞാൻ വിളി­പ്പി­ച്ച­ത്‌.”
വീഴാ­തി­രി­ക്കാൻ കസേ­ര­യിൽ കൈയ­മർത്തി.
മരു­ഭൂ­മി­യിൽ കാണാ­തായ ഒരൊ­ട്ട­കത്തെ തേടി­ന­ടന്ന ഉട­മ­യുടെ കഥ ഓർമ്മ വന്നു.
ദൂരെ ഒട്ട­കത്തെ കാണു­ന്നു. അടു­ത്തെ­ത്തു­മ്പോ­ഴേക്കും മണൽക്കാ­റ്റ­ടിച്ച്‌ എല്ലാ കാഴ്ചയും മൂടി­പ്പോ­കു­ന്നു.
വീണ്ടും ദൂരെ....
മരു­ഭൂ­മി­കൾ ഒന്നാകെ മുറി­യി­ലേക്കു കടന്ന്‌ വള­രാൻ തുട­ങ്ങി­യി­രി­ക്കു­ന്നു.