Followers

Saturday, August 7, 2010

അമേ­രി­ക്കൻ ഐക്യ­നാ­ടു­ക­ളി­ലൂടെ ­9


a q mahdi

ഹോളി­വുഡ്ഡ്‌ - ഒര­ത്ഭു­ത­ലോകം

രാവിലെതന്നെ ലാസ്‌വേഗാ­സിൽ നിന്നും ഞങ്ങൾ ലോസ്‌­ഏ­ഞ്ച­ൽസി­ലേയ്ക്ക്‌ പുറ­പ്പെ­ട്ടു. അവിടെ എത്തി­യ­പ്പോൾ വൈകു­ന്നേ­ര­മാ­യി. 400 കി.­മീ­റ്റർ ദൂര­മാണ്‌ ഒറ്റയ­ടിക്ക്‌ താണ്ടി­യ­ത്‌. ബസ്സിന്റെ ഏറ്റവും മുൻസീറ്റിൽ, ഡ്രൈവർക്ക്‌ തൊട്ടു­പി­ന്നി­ലാ­യി­രുന്നു അന്ന്‌ എന്റെ ഇരി­പ്പി­ടം. ലാസ്‌വേഗാ­സ്‌- ലോസ്‌­ഏ­ഞ്ചൽസ്‌ റോഡ്‌ ഒരു എക്സ്പ്രസ്സ്‌ ഹൈവേ­യാണ്‌; ഒരെട്ട­​‍ുവ­രി­പ്പാ­ത. ഗ്രാമ­ങ്ങളും ചെറു­പ­ട്ട­ണ­ങ്ങളും പിന്നി­ട്ടുള്ള ഈ യാത്ര­യിൽ എന്നെ അമ്പ­ര­പ്പി­ച്ച­ത്‌, ഈ ഹൈവേ­യി­ലൂടെ ചീറി­പ്പാ­ഞ്ഞു­പോ­കുന്ന വാഹ­ന­ങ്ങ­ളുടെ അസാ­ധാ­രണ ബാഹു­ല്യ­മാ­ണ്‌. ഇരു­വ­ശ­ത്തേയ്ക്കുമുള്ള അന­ന്ത­മായ വാഹ­ന­പ്ര­വാഹം എന്റെ എല്ലാ സങ്കൽപ്പ­ങ്ങ­ളെയും തെറ്റി­ച്ചു­ക­ള­ഞ്ഞു. ഇട­ത­ട­വി­ല്ലാതെ, വരി­യൊ­പ്പിച്ച്‌, അതി­വേ­ഗ­ത്തിൽ നീങ്ങി­ക്കൊ­ണ്ടി­രി­ക്കുന്ന കാറു­ക­ളും, കാർഗോ ട്രക്ക­​‍ു­കളും, കോച്ചു­കളും അപൂർവ്വം മോട്ടോർ സൈക്കി­ളു­ക­ളും. ചുരു­ങ്ങി­യത്‌ ഈ പ്രവാ­ഹ­ത്തിന്റെ തുടർച്ച, 6 മണി­ക്കൂർ യാത്രചെയ്ത്‌ ലോസ്‌ ഏഞ്ചൽസിൽ ഞങ്ങ­ളെ­ത്തു­ം വരെ നീണ്ടു എന്നു പറഞ്ഞാൽ അവ­യുടെ എണ്ണം എത്ര­യു­ണ്ടാ­വു­മെന്ന്‌ ഊഹി­ക്കാ­മ­ല്ലോ.
ഇത്ര ­വ­ലിയ തോതിലല്ലെങ്കിലും വാഹ­ന­പ്ര­ളയം വ്യക്ത­മായ നില­യിൽ കഴിഞ്ഞ രണ്ടാ­ഴ്ച­ക്കാലം ഞങ്ങൾ കട­ന്നു­പോന്ന മിക്ക എല്ലാ ഹൈവേ­ക­ളിലും കണ്ടു­. എ­ങ്കി­ലും എങ്ങും എവി­ടെയും റോഡിൽ ഒരു അപകട­ത്തിന്റെ ദൃശ്യവും ഞങ്ങൾക്ക്‌ കാണാ­നാ­യി­ല്ല. സാധാ­രണ കൊല്ല­ത്തു­നിന്ന്‌ പാല­ക്കാട്‌ വരെ സഞ്ച­രി­ക്കു­ന്ന­തി­നിടെ ഓരോ പ്രാവശ്യവും എനിക്ക്‌ നാലോ അഞ്ചോ റോഡ­പ­ക­ട­ങ്ങ­ളെ­ങ്കിലും കാണാ­നി­ട­വ­ന്നിട്ടുണ്ട്‌. അമേ­രി­ക്ക­യിൽ വാഹ­ന­ങ്ങ­ളുടെ ശരാ­ശരി വേഗ­ത, ഹൈവേ­യിൽ ചുരു­ങ്ങി­യത്‌ 120 മുതൽ 150 വരെ കീ.­മീ­റ്റ­റാ­ണെ­ന്നോർക്കണം. വാഹ­ന­ങ്ങ­ളു­ടെയും റോഡു­ക­ളു­ടെയും ഗുണ­നി­ല­വാ­രം, ട്രാഫിക്‌ നിയ­മ­ങ്ങൾ കൃത്യ­മായി പാലി­ക്കുന്ന ഡ്രൈവർമാർ, ഒക്കെയും ശ്രദ്ധ­യോടെ വീക്ഷി­ക്കുന്ന ഹൈവേ­യി­ലെ­വി­ടെയും ഉറ­പ്പി­ച്ചി­ട്ടുളള ക്യാമ­റ­ക്ക­ണ്ണ­​‍ുകൾ, ഇവ റോഡ­പ­കടസാധ്യ­ത­കൾ ഇവിടെ ഗണ്യ­മായി കുറ­യ്ക്കു­ന്നു.
വളരെ അപൂർവ്വ­മായേ ട്രാഫിക്‌ പൊലീസ്‌ ഉദ്യോ­ഗ­സ്ഥ­ന്മാരെ റോഡിൽ കാണു­ക­യു­ള്ളു. ഒക്കെയും നിയ­ന്ത്രി­ക്കു­ന്നത്‌ യന്ത്ര­സം­വി­ധാ­ന­ങ്ങളും കമ്പ്യൂ­ട്ട­റു­മാ­ണ്‌. ട്രാഫിക്‌ സിഗ്നൽ തെറ്റിച്ച്‌ വാഹനം ഓടി­ക്കാൻ ശ്രമി­ച്ചാൽ അപ­കടം ഉറ­പ്പ്‌, അത്ര­കണ്ട്‌ തിരക്കും വേഗ­ത­യു­മാണ്‌. ഇനി ഒരുപക്ഷേ തിര­ക്കി­ല്ലാത്ത ഒരു സിഗ്നൽ പോയിന്റിൽ, പോലീ­സു­കാരെ കാണു­ന്നി­ല്ലല്ലോ ഓടി­ച്ചു­പൊ­യ്ക്ക­ളയാം എന്ന നമ്മുടെ നാട്ടിലെ രീതി ഇവി­ടെയും അനു­വർത്തി­ച്ചു­വെന്നു കരു­തു­ക, നിങ്ങൾക്ക്‌ രക്ഷ­പ്പെ­ടാ­നാ­വി­ല്ല, ഇതൊക്കെ അതി­സൂക്ഷ്മം വീക്ഷി­ക്കുന്ന നിര­വധി ക്യാമ­റ­കൾ ഓരോ ഭാഗത്തും ഉറ­പ്പി­ച്ചി­ട്ടുണ്ട്‌. ആ ക്യാ­മ­റ­ക്ക­ണ്ണു­കൾ വാഹ­ന­ത്തിന്റെ നമ്പ­ര­ട­ക്ക­മുള്ള ചിത്രം ഒപ്പിയെ­ടു­ത്ത്‌, നിമി­ഷ­ങ്ങൾക്കകം കൺട്രോൾ റൂമി­ലെത്തിച്ചി­രി­ക്കും. `ഹാ രക്ഷ­പ്പെട്ടു ആരും കണ്ടി­ല്ല....` എന്നു­പ­റ­യാൻ വര­ട്ടെ, ഇവിടെ നിയ­മ­ലം­ഘനം നട­ത്തി­ പോ­കുന്ന നിങ്ങളെ ഉടൻതന്നെ മൊബൈൽ പൊലീസ്‌ പിന്തു­ടർന്നെത്തി പിടി­ച്ചി­ട്ടു­ണ്ടാ­വും. അതു സംഭ­വി­ച്ചില്ലെന്നു കരു­തു­ക, വാഹ­ന­ത്തെയും വാഹനം ഓടി­ച്ചി­രു­ന്ന­വ­രെയും ഫൈൻ ചെയ്യാൻ വേറെയും സംവി­ധാ­ന­മുണ്ട്‌; ടാക്സ്‌ അട­യ്ക്കാൻ പോകു­മ്പോൾ ടാക്സി­നോ­ടൊപ്പം ഈ നിയ­മലംഘ­ന­ത്തിനു ഒരു വൻതു­ക­ കൂടി പിഴ­യായി അട­യ്ക്കേ­ണ്ടി­വ­രും. നിയ­മ­ലം­ഘനം ആവർത്തി­ച്ചാൽ ഡ്രൈവിങ്ങ്‌ ലൈസൻസ്‌
പോയതുതന്നെ.
ചെറുതും വലു­തു­മായ നിയ­മ­ലം­ഘ­ന­ങ്ങൾ ഇവിടെ ഇൻഡ്യ­യിൽ, നമ്മുടെ ജനാ­ധി­പത്യ സമ്പ്ര­ദാ­യ­ത്തിലെ അനിർവാ­ര്യ­മായ ഒരവ­കാശം പോലെ രാജ്യ­ത്തിന്റെ അച്ച­ട­ക്ക­ത്തെ­തന്നെ ഗുരു­ത­ര­മായി ബാധി­ക്കുന്ന ഒരർബു­ദ­മായി മാറി­യി­രി­ക്കു­ന്നു. നമ്മുടെ രാജ്യ­ത്തൊഴികെ മറ്റൊ­രി­ടത്തും നിയ­മ­ങ്ങൾ പാലി­ക്കാൻ കൂട്ടാ­ക്കാ­ത്ത, ചട്ട­ങ്ങൾ അനു­സ­രി­ക്കാൻ തയ്യാ­റാ­വാത്ത ഒരു സമൂ­ഹത്തെ കാണാ­നാ­വി­ല്ല, പ്രത്യേ­കിച്ച്‌ അമേ­രി­ക്ക­യിൽ.
നമ്മുടെ ട്രാഫി­ക്‌ സി­സ്റ്റ­ത്തെ­പ്പറ്റി പറ­യു­മ്പോൾ, ഗതാ­ഗ­ത­ നി­യ­മ­ങ്ങ­ളെ­പ്പ­റ്റി­യുള്ള അജ്ഞ­ത­മൂലം നിത്യവും ധാരാളം റോഡ­പ­ക­ട­ങ്ങൾ ഉണ്ടാ­കു­ന്നു­വെ­ന്ന­തി­നെ­പ്പറ്റി ചിന്തി­ക്കാ­തെ­വ­യ്യ. കുട്ടി­ക്കാലം മുതൽക്കേ ട്രാഫിക്‌ നിയ­മ­ങ്ങൾ മ­ന­സ്സിലാക്കിയി­രി­ക്കേ­ണ്ട­ത്‌, ആധു­നിക കാലത്ത്‌, വിക­സി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന ഒരു രാഷ്ട്ര­ത്തിലെ സമൂ­ഹ­ത്തി­ന്‌ അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്‌. പാഠ്യ­പ­ദ്ധ­തി­യിൽ ഇതു­കൂടി ഉൾപ്പെ­ടു­ത്തു­വാൻ വൈകി­ക്കൂടാ എന്നാ­ണെന്റെ അഭി­പ്രാ­യം. ഇൻഡ്യ­പോലെ, ഡ്രൈവിങ്ങ്‌ ലൈസൻസ്‌ ഇത്ര­ലാ­ഘ­വ­ത്തോ­ടെ ­നൽക­പ്പെ­ടുന്ന മറ്റൊരു രാജ്യ­വും, ലോക­ത്തി­ന്നില്ല എന്നു പറ­യ­പ്പെ­ടു­ന്നു. സമീ­പ­കാ­ലത്ത്‌ ഈ വിഷ­യ­ത്തിൽ ചില മാറ്റ­ങ്ങൾ ഉണ്ടാ­യി­ട്ടു­ണ്ടെ­ന്നതും വിസ്മ­രി­ക്കു­ന്നി­ല്ല.
പര­സ്യ­ങ്ങളും കണ്ണീർ സീരി­യ­ലു­കളും വാരി­നി­റച്ച നമ്മുടെ റ്റി.വി പ്രോഗ്രാ­മു­കൾക്കി­ട­യിൽ, ഒരൽപ്പ­സ­മയം ട്രാഫിക്‌ നിയ­മ­ങ്ങ­ളുടെ ബോധ­വ­ത്ക്ക­ര­ണ­ത്തിനു വിനി­യോ­ഗി­ക്ക­ണ­മെന്ന്‌, ഈ മാധ്യ­മ­ങ്ങൾക്ക്‌ ലൈസൻസ്‌ കൊടു­ക്കു­മ്പോൾതന്നെ വ്യവസ്ഥ ചെയ്യേ­ണ്ട­താ­ണ്‌. റോഡ­പ­ക­ട­ങ്ങ­ളി­ലൂ­ടെ, രാജ്യത്ത്‌, ഓരോ മിനി­റ്റിലും എത്ര­യെത്ര വില­പ്പെട്ട ജീവ­നു­ക­ളാ­ണ്‌, പൊതു­നി­ര­ത്തു­ക­ളിൽ പൊലി­ഞ്ഞു­വീ­ഴു­ന്ന­ത്‌.
വളരെ വലി­യൊരു നഗ­ര­മാണ്‌ ലോസ്ഏഞ്ചൽസ്‌. അന്നത്തെ ശിഷ്ട­സ­മയം നഗ­ര­സ­ന്ദർശ­ന­ത്തിനു മാറ്റി­വ­ച്ചു. പിറ്റേ­ന്നാണ്‌ ഹോളി­വുഡ്ഡ്‌ സന്ദർശ­നം.
യാത്രാ­ക്ഷീണം നന്നേ­യു­ണ്ടാ­യി­രു­ന്ന­തി­നാൽ അന്നു രാത്രി­യിൽ ബോധ­മ­റ്റു­റ­ങ്ങി.
ഇന്നു ബുധ­നാ­ഴ്ച­യാ­ണ്‌, അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട്‌ പതി­നാലാം ദിവ­സം.
രാ­വി­ലെ­തന്നെ ഞങ്ങൾ ഹോളി­വു­ഡ്ഡി­ലേയ്ക്ക്‌ തിരി­ച്ചു. ഹോളി­വുഡ്ഡ്‌ എന്നാൽ യൂണി­വേ­ഴ്സൽ സ്റ്റുഡിയോ എന്നാ­ണർത്ഥം. കാലി­ഫോർണിയ സ്റ്റേറ്റി­ലാണ്‌ ലോസ്ഏഞ്ചൽസ്‌. ലോസ്ഏഞ്ചൽസിലെ ഒരു ജില്ല­യാണ്‌ ഹോളി­വു­ഡ്ഡ്‌. നഗ­ര­ത്തിൽ നിന്ന്‌ കുറേ ദൂരെ­യാണ്‌ ലോകത്തെ ഏറ്റവും വലിയ ഫിലിം­സ്റ്റു­ഡിയോ ആയ യൂണി­വേ­ഴ്സൽ സ്റ്റുഡി­യോ­സ്‌. യു.­എസ്സ്‌ ചല­ച്ചിത്ര വ്യവ­സാ­യ­ത്തിന്റെ പര്യാ­യ­മാ­ണി­ത്‌.1915 -ൽ തന്നെ ഹോളി­വുഡ്ഡ്‌ ചല­ച്ചിത്ര വ്യവ­സാ­യ­കേ­ന്ദ്ര­മാ­യി­ത്തീർന്നു.
ഹോളി­വു­ഡ്ഡി­ലേയ്ക്ക്‌ ബസ്സിൽ പോകും വഴി, ഒരിട­ത്തു­വച്ച്‌ ടൂർമാ­നേ­ജർ റോഡിന്റെ ഒരു വശത്തെ ചില പോഷ്‌ വില്ല­കൾ ചൂണ്ടി­ക്കാ­ട്ടി­യിട്ട്‌ പറ­ഞ്ഞു, “ലോകത്തെ ഏറ്റവും വില­യേ­റിയ വാസ­സ്ഥ­ല­മാ­ണി­ത്‌. ഹോളി­വു­ഡ്ഡിലെ സൂപ്പർതാ­ര­ങ്ങൾ മുഴു­വൻ ഈ ഏരി­യ­യി­ലാണ്‌ താമ­സി­ക്കു­ന്ന­ത്‌. ഇവിടെ ഭൂമി­യുടെ വില സെന്റിനോ സ്ക്വയർ ഫീറ്റിനോ അല്ല, ചതു­രശ്ര ഇഞ്ചി­നാ­ണ്‌.”
മനോ­ഹ­ര­മായ രണ്ടു­നില വില്ല­കൾ നിര­നി­ര­യായി ഞങ്ങൾ കണ്ടു; മുറ്റവും പൂന്തോ­ട്ട­വും, ജല­ധാ­ര­യ­ന്ത്ര­ങ്ങ­ളു­മൊ­ക്കെ­യു­ള്ള. അത്ര ­കൂ­റ്റൻ കെട്ടി­ട­ങ്ങ­ളു­മ­ല്ല. അവി­ടേ­യ്ക്കുള്ള റോഡു­കൾക്കു­പോ­ലു­മുണ്ട്‌ ചില പ്രത്യേ­ക­ത­കൾ. വീഥി­യുടെ വശ­ങ്ങ­ളിൽ മുഴു­വൻ പൂന്തോ­ട്ട­ങ്ങ­ളാ­ണ്‌. വിവിധ വർണ്ണ­ങ്ങ­ളിൽ പൂത്തു­ല­ഞ്ഞു­നിൽക്കുന്ന ചെടി­കൾ, കാറ്റിൽ തല­യാ­ട്ടി­നിൽക്കു­ന്നു. ഇവ­യൊക്കെ പരി­പാ­ലി­ക്കാൻ പ്രത്യേക യൂണിഫോം ധരിച്ച പരി­ചാ­ര­ക­രും.

ആ സൂപ്പർസ്റ്റാർ കോള­നി­ക്കകത്തെ റോഡി­ലൂടെ അന്യ­വാ­ഹ­ന­ങ്ങൾക്ക്‌ പ്രവേ­ശ­ന­മി­ല്ല, അല്ലെ­ങ്കിൽ ബസ്സ്‌ അതി­ലേ ഒന്നു ചുറ്റി­വ­രാ­മാ­യി­രു­ന്നെന്ന്‌ പൈല­റ്റ്‌.
ഹൈവേ­യ്ക്ക­രി­കിൽ വല­തു­വ­ശത്ത്‌ ആദ്യ­ം കണ്ട വീടു തന്നെ വളരെ വലി­യൊരു ഹോളി­വുഡ്ഡ്‌ താര­ത്തിന്റെതാണെന്ന്‌ ഗൈഡ്‌ പറ­ഞ്ഞു. ഹോളി­വുഡ്ഡ്‌ ചിത്ര­ങ്ങ­ളെ­പ്പറ്റി വലിയ ഗ്രാഹ്യ­മി­ല്ലാത്ത എനിക്ക്‌ ഗൈഡ്‌ പറഞ്ഞ ആ സൂപ്പർ നടന്റെ പേര്‌ ഓർമ്മ­യിൽ വരു­ന്നി­ല്ല.
വീടി­നു­മു­മ്പിൽ ഒരു കാർ കിട­പ്പു­ണ്ട്‌, കറുത്ത നിറ­മുള്ള കാർ.
“ നിങ്ങൾക്ക­റി­യാമോ അതെ­ന്തു­കാ­റാ­ണെ­ന്ന്‌, ഏതു കമ്പ­നി­യു­ടേ­തെ­ന്ന്‌............?” ടൂർ മാനേ­ജർ തന്നെ മറു­പടിയും പറ­ഞ്ഞു.
“ അത്‌ റോൾസ്‌ റോയ്സ്‌ കാറാ­ണ്‌. അവ­രുടെ ഏറ്റവും മുന്തിയ മോഡലുക­ളി­ലൊന്ന്‌. കാറിന്റെ വില സുമാർ ഒരു മില്യൻ ഡോളർ, അതാ­യത്‌ 10 ലക്ഷം ഡോളർ..........”
ഞാനു­ടൻ എന്റെ മന­സ്സി­നു­ള്ളിലെ കാൽക്കു­ലേ­റ്റർ പ്രവർത്തി­പ്പി­ച്ചു കണ­ക്കു­കൂട്ടി നോക്കി. 10 ലക്ഷം ഡോളർ എന്നാൽ നാലര കോടി ഇൻഡ്യൻ രൂപ­യാണ്‌; എത്ര ഭീമ­മായ വില.
നാട്ടി­ലെ­മാ­തിരി സമ്പ­ന്നർ എട്ടും­പത്തും കാറു­കൾ വാങ്ങി, വീടി­നു­മു­മ്പി­ലിട്ട്‌ പ്രതാപം കാണി­ക്കു­ക­യി­ല്ല, അമേ­രി­ക്ക­യിൽ. ഇവിടെ അവ­യി­ടാൻ സ്ഥല­വു­മി­ല്ല, ഓടി­ക്കാൻ ഡ്രൈവറെ കിട്ടു­ക­യു­മി­ല്ല. പര­മാ­വധി ഒന്ന്‌ അല്ലെ­ങ്കിൽ രണ്ടു ­കാർ, അത്ര­ത­ന്നെ. ഡ്രൈവറെ ശമ്പ­ള­ത്തിനു വയ്ക്കുക അതി­സ­മ്പ­ന്നർക്കു­പോലും കഴി­യുന്ന ഒന്നല്ല. മാത്ര­മ­ല്ല, ഉള്ള ഒരു കാറിന്റെ വില തന്നെ നാട്ടിലെ 25 പോഷ്‌ കാറു­ക­ളുടെ വിലയ്ക്ക്‌ തുല്യ­­വും.
ഞങ്ങൾ സ്റ്റുഡി­യോ­യ്ക്ക­ടു­ത്തെ­ത്തി­യ­പ്പോൾ രാവിലെ 10 മണി കഴി­ഞ്ഞി­രു­ന്നു.
സ്റ്റുഡിയോ സന്ദർശി­ക്കാ­നെ­ത്തി­യ­വ­രുടെ കാറു­കളും കോച്ചു­കളും വിശാ­ല­മായ പാർക്കിങ്ങ്‌ ഏരി­യ­യിൽ നിരന്നു കിട­ക്കു­ന്നു. അവ­യുടെ എണ്ണം കണ്ട­പ്പോൾ , ഇതിൽ വന്ന­വരെ മുഴു­വൻ ഉൾക്കൊള്ളാൻ ഈ സ്റ്റുഡി­യോ­യ്ക്കു കഴി­യുമോ എന്നു സംശയം തോന്നി­യെ­ങ്കി­ലും, ഗേറ്റു­ക­ടന്ന്‌ പ്രവേ­ശിച്ചു കഴി­ഞ്ഞ­പ്പോ­ഴാണ്‌ അത്ഭുതം ഇര­ട്ടി­ച്ച­ത്‌. കിലോ­മീ­റ്റ­റു­ക­ളോളം പര­ന്നു­വി­ശാ­ല­മായി കിട­ക്കുന്നു സ്റ്റുഡി­യോ ­കോം­പ്ളക്സ്‌.
ഹോളി­വുഡ്ഡ്‌ ഹൊറർ ചിത്ര­ങ്ങൾ തിയേ­റ്റ­റി­ലി­രുന്ന്‌ കാണു­മ്പോൾ, എങ്ങി­നെയീ രംഗ­ങ്ങൾ ചിത്രീ­ക­രി­ക്ക­പ്പെട്ടു എന്ന്‌ വിസ്മയ­പൂർവ്വം നം ചിന്തി­ച്ചു­പോ­വാ­റില്ലേ.
ഭൂക­മ്പം- ഭൂമി­യാകെ കുലുങ്ങി വിറച്ച്‌ നഗ­ര­ങ്ങളും കെട്ടി­ട­ങ്ങളും തകർന്ന്‌ വീഴു­ന്നു, മല­കൾ ചുവ­ടോടെ പിഴു­തെ­റി­യ­പ്പെ­ടു­ന്നു, ഉരുൾപൊ­ട്ട­ലി­ലൂടെ ഒരു പട്ടണം തന്നെ അപ്ര­ത്യ­ക്ഷ­മാ­കുന്നു, ആകാ­ശത്തു വച്ച്‌ തീപി­ടിച്ച്‌ ഒരു വിമാനം പൊട്ടി­ത്ത­കർന്ന്‌ നിലംപതി­ക്കു­ന്നു, തീവ­ണ്ടി­കൾ കൂട്ടി­മുട്ടി ആയി­ര­ങ്ങൾ പിടഞ്ഞു മരി­ക്കു­ന്നു, തുടങ്ങി, വെള്ള­പ്പൊ­ക്ക­ത്തിൽ ഒലിച്ചു­പോ­കുന്ന ഗ്രാമ­ങ്ങ­ളും, ആൾപ്പി­ടി­യൻ സ്രാവിന്റെ വായിൽ കിടന്നു പിട­യുന്ന മനു­ഷ്യനും, തകർന്നു മുങ്ങി­പ്പോകുന്ന ടൈറ്റാ­നിക്‌ കപ്പലും, ആകാശംമുട്ടെ വലി­പ്പ­മുള്ള ദിനോ­സ­റു­കളുമൊ­ക്കെ, ചല­ച്ചിത്രങ്ങളി­ലൂടെ നമ്മെ അത്ഭു­ത­ത്തി­ന്റെയും വിസ്മ­യ­ത്തി­ന്റെയും ലോക­ത്തെത്തിക്കു­മ്പോൾ ഇതൊ­ക്കെ ­എ­ങ്ങനെ ചിത്രീ­ക­രി­ക്കു­ന്നു­വെന്ന്‌ നാം ചിന്തി­ക്കാ­റുണ്ടോ? മനുഷ്യസാ­ധ്യ­മായ കാര്യ­മാണോ ഇത്തരം ചിത്രീ­ക­ര­ണ­ങ്ങൾ എന്നു­ തോ­ന്നാ­റില്ലേ?
അതെ, ഞങ്ങൾ നേരിൽ കണ്ടു, ഈ അത്ഭു­ത­രം­ഗ­ങ്ങൾ, ഇവ എങ്ങിനെ ചല­ച്ചി­ത്ര­ങ്ങ­ളിൽ രൂപം കൊള്ളു­ന്നു­വെ­ന്ന്‌.
ഒക്കെ­യും, പര­ന്നു­കി­ട­ക്കുന്ന അതി­വി­ശാ­ല­മായ ഈ സ്റ്റുഡിയോവള­പ്പിലെ നിര­വധി ഫ്ളോറുക­ളി­ലും, കൂറ്റൻ ഹാളു­ക­ളി­ലു­മാണ്‌ രൂപ­പ്പെ­ടു­ന്ന­ത്‌. കണ്ടാലും കണ്ടാലും മതി­വ­രാത്ത എത്രയോ അത്ഭുത രംഗ­ങ്ങ­ളുടെ പുന­രാ­വി­ഷ്ക­രണം നമു­ക്കി­വിടെ കൺമു­മ്പിൽ കാണാം.
തുടക്കം തന്നെ, വശ­ങ്ങൾ തുറന്ന മൂന്നു­ ബോ­ഗി­ക­ളുള്ള ഒരു റോഡ്‌ ട്രെയി­നിൽ ഈ രംഗ­ങ്ങ­ളുടെ ചിത്രീ­ക­ര­ണ­ങ്ങൾ മുഴു­വൻ രണ്ടു­മ­ണി­ക്കൂർ സമയം കൊണ്ട്‌ കാണി­ച്ചു­ത­ര­ലാ­ണ്‌. അത്തരം നിര­വധി വാഹ­നങ്ങൾ ഓടി­ക്കൊ­ണ്ടി­രി­ക്കുന്നു. ഓരോ രംഗ­ത്തെ­പ്പറ്റിയും വിശ­ദീ­ക­രി­ക്കാൻ ഒപ്പം ഒരു ഗൈഡു­മു­ണ്ടാ­വും. ഞങ്ങൾ കണ്ടവ­യിൽ ചില രംഗ­ങ്ങ­ളെ­പ്പറ്റി മാത്രമേ പറ­യാൻ സമ­യ­മു­ള്ളൂ.
ഞങ്ങ­ളെ­യും ­കൊണ്ട്‌ റോഡ്‌ ട്രെയിൻ മെല്ലെ നീങ്ങി, മൂടി­ക്കെ­ട്ടിയ വലി­യൊരു ഹാളിൽ പ്രവേ­ശി­ക്കു­ന്നു. കയ­റി­ക്കഴി­ഞ്ഞ­പ്പോൾ ഹാളിന്റെ രണ്ടു­വ­ശ­ത്തെയും പ്രവേ­ശ­ന­ക­വാ­ട­ങ്ങൾ അട­യ്ക്ക­പ്പെ­ട്ടു. ഹാളി­ലി­പ്പോൾ കൂരി­രു­ട്ടാണ്‌; വെളി­ച്ച­ത്തിന്റെ ഒരു തരി­പോ­ലു­മി­ല്ല. എവി­ടെ­നി­ന്നോ സാവ­ധാനം ചില ദീപ­ങ്ങൾ പ്രകാ­ശി­ച്ചു­തു­ട­ങ്ങുന്നു. ഹാളിൽ ഞങ്ങ­ളുടെ വാഹ­ന­ത്തിന്റെ ഇട­തു­വ­ശ­ത്താണ്‌ കാഴ്ച; ഞാനും ഭാര്യയും ഇരു­ന്നതും ആ ഭാഗത്ത്‌ തന്നെ. കൈ പുറ­ത്തേ­യ്ക്കി­ട­രു­തെന്ന നിർദ്ദേ­ശ­മു­ണ്ട്‌, സൈഡ്‌ ഓപ്പൺ ബോഗി­യാ­ണ്‌.
ഇല­ക്ട്രിക്‌ ദീപ­ങ്ങ­ളുടെ മെല്ലെ­മെല്ലെ പടർന്നു­വന്ന വെളി­ച്ച­ത്തോ­ടൊപ്പം ഇട­തു­വ­ശത്ത്‌
ഒരു റോഡും, തൊട്ട­രി­കിൽ ഒരു റെയിൽപ്പാ­തയും ദൃശ്യ­മാ­യി.
ഇവിടെ എന്തു കാ­ഴ്ച­യാ­ണാവോ ഒരുക്കി­യി­രി­ക്കു­ന്നത്‌, എന്താണ്‌ സംഭ­വി­ക്കാൻ പോകു­ന്നത്‌? ആകാം­ക്ഷ­യോടെ എല്ലാ­വരും, വരാൻപോകുന്ന ഏതോ രംഗം കാത്ത്‌ വീർപ്പുമടക്കി ഇരു­ന്നു.
നിമി­ഷ­ങ്ങൾക്കകം വശത്തെ റോഡി­ലൂടെ പിൻഭാ­ഗത്ത്‌ നിന്നും ഒരു കൂറ്റൻ ഗ്യാസ്ടാ­ങ്കർ വന്നു. എൽ.­പി­ ഗ്യാ­സാ­ണ­തിൽ നിറ­ച്ചി­രി­ക്കു­ന്ന­ത്‌. പെട്ടെ­ന്നാണ്‌ അതു പൊട്ടി­ത്തെ­റി­ച്ചു ­ത­കർന്ന­ത്‌. അതി­ഭീ­ക­ര­ ശ­ബ്ദ­­ത്തോടെ ചുവന്ന ചായം പൂശി, തല­യോ­ട്ടി­യുടെ അപ­കടചിഹ്നം വര­ച്ചി­ട്ടുള്ള ആ ടാങ്കർ ഞങ്ങൾ ഇരുന്ന വാഹ­നത്തി­ന­ടു­ത്തേയ്ക്ക്‌ മറി­യുന്നു. ഞങ്ങൾ നില­വി­ളി­ച്ചു­കൊണ്ട്‌ വശ­ത്തേക്ക്‌ മാറി, ഭാഗ്യം, ബോഗിയെ തൊട്ടു­തൊ­ട്ടില്ല എന്ന­മ­ട്ടിലതു നിന്നു. പക്ഷേ, ടാങ്ക­റി­ന­ക­ത്തു­നിന്നും പുറ­ത്തേയ്ക്ക്‌ ലീക്ക്‌ ചെയ്ത ഗ്യാസ്‌ ദ്രാവകം കത്തി­ത്തു­ട­ങ്ങു­ന്നു. തീയുടെ ചൂടും ഹാളിൽ നിറഞ്ഞ പുക­യുടെ അസ്വ­​‍ാസ്ഥ്യവും മൂലം ശ്വാസം നില­ച്ച­മ­ട്ടിൽ ഞങ്ങ­ളി­രി­ക്കു­മ്പോൾ, പെട്ടെ­ന്നതാ എതിർവ­ശ­ത്തു­നിന്നും റെയിൽപ്പാ­ത­യി­ലൂടെ ഇതൊ­ന്നു­മ­റി­യാതെ ഒരു തീവ­ണ്ടി­ പാ­ഞ്ഞു­വ­രു­ന്നു. തീവണ്ടി അറി­യു­ന്നില്ല തൊട്ട­ടുത്ത റോഡിൽ നിന്നും റെയി­ലി­ലേയ്ക്ക്‌ മറി­ഞ്ഞു­കി­ട­ക്കുന്ന ടാങ്ക­റി­നെ­പ്പ­റ്റി. എല്ലാം ഒരുനി­മിഷം കൊണ്ടാണ്‌ സംഭ­വി­ച്ച­ത്‌, അതി­വേ­ഗ­ത്തിൽ പാഞ്ഞു­വന്ന തീവണ്ടി ശക്തി­യായി ടാങ്ക­റി­ലി­ടിച്ച്‌ അതും തകർന്ന്‌ എതിർദി­ശ­യി­ലേ­യ്ക്ക്‌ മറി­യു­ന്നു. ട്രെയി­നിന്റെ എഞ്ചിനും തീപി­ടി­ക്കു­ന്നു. ആകെ­യൊരു അഗ്നി­പ്ര­ളയം. ചുറ്റും തീയും ചൂടും ശ്വാസം മുട്ടി­ക്കുന്ന പുക­യും.
മൂന്നു ബോഗി­ക­ളിലെ യാത്ര­ക്കാരും ഒരേ സമയം നില­വി­ളി­ച്ചു­പോ­കു­ന്നു. ഇത്ര­യേ­യുള്ളൂ, ഷോ കഴി­ഞ്ഞി­രി­ക്കു­ന്നു. ഒന്നും സംഭ­വി­ച്ചി­ല്ല, മുൻവാ­തിൽ പെട്ടെന്ന്‌ തുറ­ക്ക­പ്പെട്ട്‌ ഞങ്ങൾ സഞ്ച­രിച്ച റോഡ്​‍്‌ ട്രെയിനും, ഒപ്പം, തിങ്ങി­നിന്ന പുക­പ­ട­ല­വും പുറ­ത്തേയ്ക്ക്‌. പുറ­ത്തു­നിൽക്കുന്ന കുറെ സായ്പ്പ­ന്മാർ, അവ­രാണ്‌ ഈ രംഗം ഓപ്പ­റേറ്റ്‌ ചെയ്ത­­വർ, കൈവീ­ശി­ക്കാ­ണി­ക്കു­മ്പോൾ അകാ­ര­ണ­മാ­യു­ണ്ടായ ഭയ­പ്പാ­ടിന്റെ ജാള്യത നിഴ­ലി­ക്കുന്ന മുഖ­ഭാ­വ­വു­മായി സ്വയ­മ­റി­യാതെ നാമും കൈയ്യു­യർത്തി­ക്കാ­ട്ടു­ന്നു.
അടു­ത്ത­ത്‌, ഒരു വിമാ­ന­ദു­രന്തം നട­ന്ന­തിന്റെ രംഗ­ചി­ത്രീ­ക­ര­ണ­മാ­ണ്‌. ഒരു പടു­കൂ­റ്റൻ ബോയി ങ്ങ്‌ വിമാനം തകർന്നു വീണ്‌ നിലത്ത്‌ ചിത­റി­ക്കി­ട­ക്കു­ന്നു. അതിന്റെ ഭീമൻ വാലറ്റം ഒടിഞ്ഞ്‌ ഒരു ഭാഗത്ത്‌ ചരി­ഞ്ഞു­കി­ട­പ്പുണ്ട്‌. രണ്ടു­ചി­റ­കു­കളും ചിത­റി­പ്പോ­യി­രി­ക്കു­ന്നു. വിമാ­ന­ത്തിന്റെ പൊട്ടി­ത്ത­കർന്ന അവ­ശി­ഷ്ട­ങ്ങൾ പാറി­വീ­ണത്‌ ചില വീടു­കൾക്ക്‌ മുക­ളി­ലാ­ണ്‌. തകർന്ന വീടു­ക­ളും, വീട്ടു­വ­ള­പ്പിൽ കിടന്ന ചത­ഞ്ഞ­രഞ്ഞ കാറു­കളും കാണാം. ഫ്ളൈറ്റിൽ നിന്നും തെറി­ച്ചു­പോയ യാത്രാ­സീ­റ്റു­കൾ ആ പ്രദേ­ശ­മാകെ വീണു­കി­ട­പ്പുണ്ട്‌. അപ്പോഴും കത്തി­ക്ക­രിഞ്ഞ വിമാ­ന­ഭാ­ഗ­ങ്ങ­ളിൽ പല­തും പുക­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌.
ഒരു യഥാർത്ഥ വിമാനം തന്നെ­ തകർത്താണ്‌ ഈ ദുര­ന്ത­ഭൂ­മി­യിലെ രംഗ­ചി­ത്രീ­ക­ര­ണ­ത്തിന്‌ ഉപ­യോ­ഗിച്ചതെന്നതാണു യാഥാർത്ഥ്യം.
പിന്നീട്‌, വലി­യൊരു തടാ­ക­ക്ക­ര­യിൽ നമ്മുടെ റോഡ്‌ ട്രെയി­നെ­ത്തി­ച്ചേ­രു­ന്നു. തടാ­ക­ത്തി­ലൂടെ ഒരു കൂറ്റൻ മത്സ്യം, ഒരു ആൾപ്പി­ടി­യൻ സ്രാവ്‌, നീന്തി­വ­ന്ന്‌ ഇട­യ്ക്കിടെ ജല­പ്പ­ര­പ്പിനു മുക­ളി­ലേ­യ്ക്ക്‌ പൊന്തി­വന്ന്‌, വാ പിളർന്ന്‌ വെള്ളം ശക്തി­യായി പുറ­ത്തേക്ക്‌ ചീറ്റു­ന്നു. കണ്ടി­ട്ട്‌, ഒരു ഒറിജി­നൽ സ്രാവായേ തോന്നു­യുള്ളൂ; എന്നാൽ അതൊരു റിമോട്ട്‌ നിയ­ന്ത്രി­ത പ്ളാസ്റ്റിക്‌ യന്ത്ര­മ­ത്സ്യ­മാ­യി­രു­ന്നു.
സ്റ്റുഡിയോ വള­പ്പി­ലൊ­രി­ടത്ത്‌ ചെറിയൊരു കൃത്രി­മ­ക്ക­ടൽ. ഒരു വോളി­ബോൾ കോർട്ടിന്റെ വലി­പ്പ­മേ­യുള്ളൂ ഒട്ടാകെ ആ ആഴി­ക്ക്‌; ഒരു മഹാ­സ­മു­ദ്ര­ത്തിന്റെ നീലി­മ­പോ­ലു­മുണ്ട്‌ ഈ ചെറിയ കട­ലി­ന്‌.
ഒരു ­സ­മു­ദ്ര­ത്തിന്റെ പശ്ചാ­ത്ത­ല­ത്തിൽ, പിന്നി­ലുള്ള ചക്ര­വാളസീമ­യുടെ സാങ്കല്പി­ക­ത­യി­ലൂടെ മേലേയ്ക്ക്‌, അന­ന്ത­മായ ഉയ­ര­ത്തി­ലേയ്ക്ക്‌ കയ­റി­പ്പോ­കു­വാൻ, `ജിംകാരി` എന്ന സുപ്ര­സിദ്ധ ഹോളി­വുഡ്ഡ്‌ നടൻ, തന്റെ `ബ്രൂസ്സ്‌ ആൾമൈറ്റി` എന്ന ചിത്ര­ത്തി­ലൂടെ ശ്രമം നട­ത്തുന്ന ഒരു രംഗം ആ ചല­ച്ചി­ത്ര­ത്തി­ലു­ണ്ട്‌. ആ അജ്ഞാത ചുവ­രി­ലൂടെ മുക­ളി­ലേയ്ക്ക്‌ കയ­റാ­നാ­വാതെ വന്ന­പ്പോൾ കഥാ­നാ­യ­കൻ ശൂന്യ­ത­യിൽ ഒരു ഏണി­ചാരി­യാണ്‌ കയ­റി­പ്പോ­വു­ന്ന­ത്‌. ഉദ്വേ­ഗ­ജ­ന­ക­മായ ഈ അത്ഭു­ത­രംഗം ചിത്രീ­ക­രി­ക്കു­വാൻ വേണ്ടി മാത്രം ഒരു കുള­ത്തി­നോളം പോന്ന ഈ കൊച്ചു­കൃത്രിമ­സ­മു­ദ്ര­വും, ചക്ര­വാ­ള­ത്തിന്റെ ശൂന്യ­ത­കാ­ട്ടു­വാൻ പിന്നിൽ ഒരു­ക്കിയ വലി­യൊരു കർട്ടനും ഇപ്പോഴും യൂണി­വേ­ഴ്സൽ സ്റ്റുഡിയോ വള­പ്പിൽ അതേ­പടി നില­നിർത്തി­യി­രി­ക്കു­ന്നു. ആ ചല­ച്ചിത്രം തിര­ശ്ശീ­ല­യിൽ കാണുന്ന ആർക്കും ഈ വിസ്മ­യ­രംഗം ഇത്ര­പോന്ന ചെറി­യൊരു കൃത്രിമ ആഴി­യുടെയും പിൻകർട്ട­ന്റെയും സഹാ­യ­ത്താ­ലാണ്‌ ചിത്രീ­ക­രി­ച്ച­തെ­ന്ന്‌ വിശ്വ­സി­ക്കാ­നാ­വി­ല്ല.
കാഴ്ച­ക­ളിൽ പുതുമ പക­രുന്ന ഒന്നുകൂടി ഓർമ്മ­യി­ലു­ണ്ട്‌. ഞങ്ങ­ളുടെ വാഹനം ഒരു നാൽക്ക­വ­ല­യി­ലെത്തി നിൽക്കു­ന്നു. അതൊരു ഗ്രാമ­പ്ര­ദേ­ശ­വു­മാ­ണ്‌. മര­ത്തിൽ തീർത്ത ചില കെട്ടി­ട­ങ്ങ­ളും, ഓടു­മേഞ്ഞ കുറെ വീടു­കളും അവിടെ ചുറ്റും കാണാം. ഒരു ഗ്രാമ­ക്ക­വ­ല. വശ­ത്തു­കൂടി മറ്റൊരു വഴി വന്നു­ചേ­രു­ന്നു. കുറേ ഉയ­ര­ത്തിൽ നിന്നാണ്‌ വശത്തെ ആ ചെറിയ റോഡ്‌ ഞങ്ങ­ളുടെ വാഹനം നിൽക്കുന്ന മെയിൻ വീഥി­യിൽ വന്നു­ചേ­രു­ന്നത്‌; ഏതോ മല­യുടെ മുക­ളിൽ നിന്ന്‌ ഒരു വഴി ഇറ­ങ്ങി­വ­ന്ന­തു­പോ­ലെ.
തണു­പ്പുള്ള അന്ത­രീ­ക്ഷം. അൽപ്പം മുമ്പെ­പ്പഴോ മഴ­പെയ്ത്‌ നന­ഞ്ഞി­രി­ക്കുന്നു, പരി­സ­ര­മാകെ. അതി­ശ­ക്ത­മായ കാറ്റ്‌. കാറ്റിന്റെ ശക്തി­യിൽ ഞങ്ങ­ളുടെ റോഡ്‌ ട്രെയിൻ പോലും കുലുങ്ങി വിറ­യ്ക്കു­ന്ന­തു­പോലെ തോന്നി. ഒപ്പമൊരു പേമാ­രി­യും. അത്ത­ര­മൊരു മഴ, നാട്ടിൽ കള്ള­ക്കർക്കി­ട­ക­ത്തിൽ പോലും കാണാ­നാ­വി­ല്ല. അല്ലെ­ങ്കിലും മഴ­യൊക്കെ എന്നേ നാട്ടിൽ നിന്നും പടി­ക­ട­ന്നി­രി­ക്കു­ന്നു. കൃത്രി­മ­മഴ പെയ്യി­ക്കു­ക­യാ­ണെ­ന്ന­റി­ഞ്ഞി­ട്ടും, ഞങ്ങളെ അത്ഭു­ത­പ്പെ­ടു­ത്തി­യ­ത്‌, എങ്ങിനെ എവി­ടെ­നിന്നും വന്നു­വീ­ഴുന്നു കനംതൂങ്ങിയ ഈ മഴ­ത്തു­ള്ളി­കൾ എന്ന­താ­ണ്‌; യഥാർത്ഥ­ മഴപോലും തോറ്റു­പോകും.
ഈ നാൽക്ക­വ­ല­യിൽ ഞങ്ങ­ളെ­ത്തും­വരെ തിള­യ്ക്കുന്ന വെയി­ലാ­യി­രു­ന്നല്ലോ പുറ­ത്ത്‌.
മഴ തുട­രു­ക­യാണ്‌. പെട്ടെ­ന്നാണ്‌ വശത്തെ വഴി­യിൽ നിന്നും ഒരു മുഴ­ക്കം. എന്താ­ണ­ത്‌? അതൊരു വെള്ള­പ്പാ­ച്ചി­ലാ­യി­രുന്നു, ഏതോ അണ­പൊ­ട്ടി­യൊ­ഴുകി വരും­പോ­ലെ, മല­വെള്ളം അല­റി­ക്കു­തിച്ചു പാഞ്ഞു­വ­രു­ന്നു. ഞങ്ങൾ കരു­തി, ആ പ്രവാ­ഹ­ത്തിൽ ഞങ്ങളും ഒപ്പം ഞങ്ങൾ കയറി­യി­രുന്ന വാഹ­ന­വു­മെല്ലാം ഒഴുകി­യൊ­ലി­ച്ചു­പോ­വു­മെ­ന്ന്‌.
ആർത്ത­ല­ച്ചു­വന്ന വെള്ളം വശ­ങ്ങ­ളി­ലൂടെ ഒഴുകി­യകന്നു. ഭാഗ്യം, പെട്ടെന്ന്‌ മുക­ളിൽ നിന്നുള്ള ജല­പ്ര­വാഹം നിൽക്കു­കയും എല്ലാം പഴ­യ­പ­ടി­യാ­വു­കയും ചെയ്തു. ഒക്കെക്ക­ഴിഞ്ഞ്‌, നമ്മുടെ വാഹനം മുന്നോട്ട്‌ നീങ്ങു­മ്പോൾ യാത്ര­ക്കാ­രൊക്കെ ദീർഘ­നി­ശ്വാസം വിട്ട്‌, മാന­സ്സി­ക­സ­മ­നില വീണ്ടെ­ടു­ക്കുന്നു; ഭയാ­ന­ക­മായ ആ രംഗ­ത്തിനു തിര­ശ്ശീല വീഴു­കയും ചെയ്തു.
ഇത്‌, ഒരു ഫിലി­മിൽ പകർത്തി­യാൽ വളരെ യഥാർത്ഥ­മായ ജല­പ്ര­ള­യ­മാ­യി, ഒരു ഉരുൾപൊ­ട്ട­ലാ­യി­തന്നെ സ്ക്രീനിൽ അനു­ഭ­വ­പ്പെ­ടും.
ഒരു പൂർണ്ണ­ദി­വസം മുഴു­വൻ, അത്ഭുതം പക­രുന്ന ഇത്തരം കാഴ്ച­കൾ കണ്ടു­ക­ഴി­ഞ്ഞ
­പ്പോൾ സമയം വൈകിട്ട്‌ അഞ്ചു­മ­ണി­യാ­യി. 6 മണി­ക്കാണ്‌ തിരികെ ഹോട്ട­ലി­ലേയ്ക്ക്‌ മട­ങ്ങേ­ണ്ട­ത്‌. ഓരോ ഐസ്ക്രീമും വാങ്ങി നുണഞ്ഞ്‌, ബാക്കി­യുള്ള ഒരു മണി­ക്കൂർ സമയം സുറ്റു­ഡി­
യോയ്‌­ക്ക­കത്തെ പാർക്കിൽ കഴി­ച്ചു­കൂ­ട്ടാൻ ഞങ്ങൾ തീരു­മാ­നി­ച്ചു.
മനോ­ഹ­ര­മായ പാർക്ക്‌. നല്ല തിര­ക്കു­മുണ്ട്‌. നിറയെ വെള്ള­പ്പെ­യിന്റ­ടിച്ച ചാരു­ബ­ഞ്ചു­കൾ നിര­ത്തി­യി­ട്ടിട്ടുണ്ട്‌. ഇട­യ്ക്കിടെ ജല­ധാ­ര­യ­ന്ത്ര­ങ്ങ­ളുടെ നൃത്ത­മേള. ആ വാട്ടർ ഫൗണ്ട­നു­കൾക്ക്‌ മുമ്പിൽ കൊച്ചു­കു­ട്ടി­കൾ വട്ടംചുറ്റി­നിന്ന്‌ ആർത്തു­ല്ല­സി­ക്കു­ന്നു. അതു­കണ്ട്‌ മാതാ­പി­താ­ക്കൾ തെല്ലു­ദൂരെ മാറി­യിരുന്ന്‌ തങ്ങ­ളുടെ കുരു­ന്നു­ക­ളുടെ കുസൃ­തി­ത്ത­ര­ങ്ങൾ ആസ്വ­ദിക്കു­ന്നു.
ഞാൻ ചുറ്റു­പാടും ശ്രദ്ധി­ച്ചു. മനോ­ഹ­ര­മായി ഒരുക്കിയ പച്ച­പ്പുൽത്ത­കി­ടി­യാ­ണ്‌ ചുറ്റും. വശ­ങ്ങ­ളിൽ പൂന്തോ­ട്ട­വു­മു­ണ്ട്‌. ദിവ­സവും ആയി­ര­ക്ക­ണ­ക്കി­ന്‌ സന്ദർശ­കരാണ്‌ കുടും­ബവും കുട്ടി­ക­ളു­മായി സ്റ്റുഡി­യോ­യി­ലും അതു­ക­ഴി­ഞ്ഞ്‌ പാർക്കിലും വന്നെ­ത്തു­ന്ന­ത്‌. എന്നിട്ടും പരി­സ­ര­ങ്ങ­ളി­ലൊന്നും അഴുക്കോ ചപ്പുച­വ­റോ കാണാ­നി­ല്ല. കട­ലാ­സ്സു­ ക­ഷണ­ങ്ങ­ളോ­ പ്ളാ­സ്റ്റിക്‌ കവറോ ഒന്നും എങ്ങും ഉപേ­ക്ഷി­ക്ക­പ്പെട്ടു കണ്ടി­ല്ല. ശുചി­ത്വ­ബോധം പാലി­ക്കുന്ന ജന­ങ്ങൾ. ചവ­റു­കളൊക്കെ, അവിട­വിടെ സ്ഥാപി­ച്ചി­രി­ക്കുന്ന വേസ്റ്റ്​‍്‌ ബിന്നു­ക­ളിൽ അപ്പ­ഴ­പ്പോൾ തന്നെ കൊണ്ടു­പോയി നിക്ഷേ­പി­ക്കു­ക­യാ­ണോ­രോ­രു­ത്തരും. അവി­ടെ­യുമുണ്ട്‌ ശ്രദ്ധേ­യ­മായ വൈവി­ദ്ധ്യം. കട­ലാ­സ്സു­ക­ഷണ­ങ്ങൾ ഇടാൻ ഒരു പാത്ര­മു­ണ്ടെ­ങ്കിൽ മൂടി­യുള്ള അടുത്ത പാത്ര­ത്തിൽ പ്ളാസ്റ്റിക്‌ വസ്തു­ക്ക­ളാണ്‌ നിക്ഷേ­പി­ക്കേ­ണ്ട­ത്‌. മൂന്നാ­മ­ത്തേ­തിൽ കാലി­യായ മിന­റൽ വാട്ടർബോ­ട്ടി­ലു­കൾ ഇടാം. ഈ വേസ്റ്റ്‌ നിക്ഷേപം സാധാ­രണ കുട്ടി­കൾ പോലും കാര്യ­ക്ഷ­മ­മായി നിർവ്വ­ഹി­ക്കു­ന്നു.
ഞാൻ നമ്മുടെ നാട്ടിലെ അവ­സ്ഥ­യെ­പ്പറ്റി വെറു­തെ­യൊ­ന്നോർത്തു. സ്വന്തം വീട്ടിലെ ചപ്പു­ച­വ­റു­കൾ പോലും പൊതു­നി­ര­ത്തി­ലേക്ക്‌ വലി­ച്ചെ­റിഞ്ഞ്‌ സ്വന്തം ഗൃഹം വെടി­പ്പാ­ക്കാൻ ശ്രമി­ക്കു­ന്ന­വ­രുടെ നാട്ടിൽ നിന്നാ­ണല്ലോ ഞാൻ വന്ന­തെ­ന്നോർത്ത­പ്പോൾ അറി­യാതെ എന്റെ ശിരസ്സു കുനി­ഞ്ഞു­പോ­യി.
“സമയം അഞ്ചേ­മു­ക്കാൽ കഴി­ഞ്ഞു. നമുക്ക്‌ ബസ്സി­ന­ടു­ത്തേക്ക്‌ നീങ്ങാം....” മധു­സൂ­ദ­നന്റെ വാക്കു­കൾ എന്നെ ചിന്ത­യിൽ നിന്നു­ണർത്തി.