Followers

Saturday, August 7, 2010

ചാവേർ






manampur rajanbabu



മുക­രാ­ന­ടു­ക്കുന്നു പിന്നെയും

മുരു­ക്കിന്റെ മുഖ­മാർന്ന­വർ....

മു­റി­പ്പാ­ടു­കൾ മാത്ര-

മെന്ന­തോർമി­ക്കാ­തല്ലാ

വലയിൽ വീണ്ടും വീണ്ടും

ചെന്നു വീഴ്‌വതീ മനം



ചെവി­തി­ന്നീടും `കേമ-

ത്തങ്ങ`ളേ നമോ­വാകം!

ചുമൽ വിട്ടാ­യീ­ടുമോ

സദ­യം, കർമോ­ത്സവം?

ഭീമ­ബിം­ബ­മായ്‌ പൊടി-

ഞ്ഞുതി­രാ, മെന്നാൽ കർണ

ഭീ­കരം ധൃത­രാ­ഷ്ട്ര-

രോദ­ന­ശു­ശ്രൂ­ഷ­കൾ...

അക­ല­ത്തെങ്ങോ നാളെ

മീളു­വാൻ കൈ നീട്ടിടു-

മൊരു മൺചെ­രാ­തുള്ളി

ലിപ്പൊഴും തപം കൊൾകേ,

കെണി­കൾ അത്താ­ണി­ക-

ളാവതും പ­രി­ത്യാ­ഗ-

ശിഷ്ട­മാ, യാഘാ­ത­ങ്ങ-

ളന്വ­യി­പ്പതും ശീലം!



ആര­വ­തു­ണീ­ര­ങ്ങ-

ളീണ­­ങ്ങൾ മായ്ച്ചീ­ടിലും

നേര­മെ­ത്തു­കിൽ ബലി

നൽകു­വാൻ, ബലി­ഷ്ഠമാം

സ്നേഹ­ബാ­ഹു­ക്കൾ നീട്ടി

യപദാന­ങ്ങൾ വാഴ്ത്തി

പട­ച്ച­ട്ടയും തന്നു

മുന്നി­ലാ­ന­യി­ക്കു­മ്പോൾ,

രക്ത­പ­ങ്കി­ല­സ്നേ­ഹ-

നാട്യങ്ങൾ ഗണി­ക്കാ­തെ-

യിപ്പൊഴും ചാവേ­റു­ള്ളിൽ

ചിന്തു­വാൻ ത്രസി­ക്കു­ന്നു!