Followers

Sunday, May 16, 2010

തനിപ്പിറവി







varkala sreekumar


വളഞ്ചിയപ്പെരിയോരുടെ തിരിച്ചുവരവിന്റെ കാലൊച്ചക്കായി അനന്തശെൽവപുരി കാതോർക്കാൻ തുടങ്ങിയിട്ട്‌ 41-​‍ാംപൊക്കം പിന്നിട്ടിരിക്കുന്നു. പൂച്ചത്തോലും ക്ഷുരകക്കത്തിയും അച്ചടിക്കടലാസിൽ പൊതിഞ്ഞെടുത്ത്‌ ഒരു ചൊവ്വാഴ്ചദിവസം അതിരാത്രിയിലാണവർ ബാർബർഷോപ്പിന്റെ നിരവിട്ട്‌ ഗ്രാമംകടന്നുപോയത്‌. കാതിലണയുടെ മുടിയെടുപ്പിന്‌ നീലാണ്ടിപ്രവാചകനെക്കൊണ്ട്‌ നേരം കുറിപ്പാനായിരുന്നു നാടുവാഴിച്ചയറിയാതുള്ള അവന്റെ ചാരപ്രയാണം. റാന്തൽവെട്ടം കീറീയ ഇരുട്ടിലൂടെ ഊടുവഴിതാണ്ടി കാടുവിട്ട്‌ ഏറ്റംകയറി അവൻ ദേശം വിട്ടുപൊയ്ക്കൊണ്ടിരുന്നു.
കാതിലണക്ക്‌ കുംഭമാസം പകുതിയോടെ വയസൺനാകും. ആദ്യമുടിയെടുപ്പിന്‌ അവന്റൊപ്പം പേരമ്മ ചെന്താമരയും കാതിലണയുടെ മുടിയെടുപ്പിന്‌ നീലാണ്ടിപ്രവാചകനെക്കൊണ്ട്‌ നേരം കുറിപ്പാനായിരുന്നു നാടുവാഴിച്ചയറിയാതുള്ള അവന്റെ ചാരപ്രയാണം. റാന്തൽവെട്ടം കീറിയ ഇരുട്ടിലൂടെ ഊടുവഴിതാണ്ടി കാടുവിട്ട്‌ ഏറ്റം കയറി അവൻ ദേശം വിട്ടുപൊയ്ക്കൊണ്ടിരുന്നു.
കാതിലണക്ക്‌ കുംഭമാസം പകുതിയോടെ വയസൺനാകും. ആദ്യമുടിയെടുപ്പിന്‌ അവന്റൊപ്പം പേരമ്മ ചെന്താമരയും കാതിലണയുടെ മുറച്ചെറുക്കൻ മൂന്നുവയസ്സുകാരൻ കുയിലനുമുണ്ടായിരുന്നു. പുതിയ മൽമൽ കോണകമുടുത്ത്‌ നീലക്കരിങ്കാളിയുടെ കരിയും മഞ്ഞക്കുറിയും നെറ്റിയിൽ തൊട്ട്‌ കുന്നിക്കുരു കടുക്കനിട്ട്‌, ചെന്താമരയുടെ വലത്തെ ഒക്കത്തിരുന്ന്‌ കുതിരസവാരി നടത്തിയാണവൻ പ്രവചനശാലയിലേക്ക്‌ പുറപ്പെട്ടത്‌.
പച്ചക്കുരുത്തോലയിൽ മെനഞ്ഞുകെട്ടിത്തൂക്കിയ പനം തത്തകളെ പ്രവചനശാലയിൽ അയ പോലെ ഞാത്തിയിട്ടിരുന്നു. നീലക്കരിങ്കാളിത്തറമേൽ ചമ്രം പടിഞ്ഞിരുന്നാണ്‌ ഒറ്റക്കണ്ണൻ നീലാണ്ടി കവടി നിരത്തിയത്‌. കാഞ്ഞിരപ്പലകയിൽ ചുമുന്നപട്ടുവിരിച്ച്‌ കൂവളവും തെറ്റിപ്പൂവും കുങ്കുമവും മഞ്ഞപ്പൊടിയും, കൂമ്പാരം ചാർത്തി, സർപ്പക്കളവും കുരുതിക്കാവും നിറംചേർത്ത അരിപ്പൊടിയിൽവച്ചു നിരത്തി പ്രവചനശാലക്ക്‌ മോടിപിടിപ്പിച്ചിരുന്നു.
മാശി-പങ്കുനി, ഫാൽഗുനം-ചൈത്രം, റ:ഉൽ അവ്വൽ-റ:ഉൽആവർ, ഖേദവെള്ളി പുലർച്ചേ ഒന്നരനാഴികക്കുമുമ്പ്‌ ദേവീപൂജ. മണിച്ചാർത്ത്‌, മഞ്ഞനീരാട്ട്‌ കൊട്ടും കുരവയും സാക്ഷിയാക്കി മുടിയെടുപ്പിനുചിതം. നേർച്ചക്കു ചക്കരപ്പായസം, വയണയിലയിട്ടു വരട്ടിയത്‌. പഞ്ചാമൃതം നേദിച്ചതു പെണ്ണിന്‌ പ്രത്യേകം.
"ഉച്ചീന്ന്‌ കീപ്പോട്ട്‌ ഒരു രൂപാവട്ടത്തിൽ വടി. ചോരപൊടിയാണ്ടും പെണ്ണ്‌ ചിണുങ്ങാനും ദൂക്ഷിച്ചോണം. ഇളംതലയാണ്‌, കത്തിച്ചൂടില്‌ പരു വന്ന പയ്യക്കും, ചന്തനമരച്ച്‌ നെറ്റിമുതൽ മുകളിലോട്ട്‌ പൂശണം. ഇല്ലെങ്കി പെണ്ണീന്‌ പുത്തി കൊറയും."
വെറ്റില മധ്യത്ത്‌ ദക്ഷിണ വാങ്ങി നീലാണ്ടി കവടി സഞ്ചിമുറുക്കി. കട്ടൻചായയും എള്ളുണ്ടയുമായിരുന്നു വന്നോർക്കുള്ള പ്രാതൽ. മുതുക്കന്മാർക്കു കഞ്ചാവുബീഡിയും കറുപ്പും വേറെ.
വളഞ്ചിയന്റെ ഒട്ടിച്ചിക്ക്‌ ഒമ്പതാം മാസമടുത്തപ്പോൾ താന്നിമരക്കൊമ്പേൽ കേറ്റിയതാണ്‌. മുമ്പത്തെ പേറുകളിലെട്ടും കീരിക്കറമ്പന്മാര്‌. ഒമ്പതാംപേറ്‌ പിടിതന്നെയെന്നുറപ്പായിരുന്നു പ്രവാചകന്‌. കറുകറുത്ത്‌ വട്ടത്തിൽ കുറിയ ഒരു പെൺകിടാവ്‌. ജനിച്ചപ്പഴേ മീശ. തോനേം തലമുടി. പല്ലില്ലാത്ത മോണേല്‌ മാത്രം റോസാപ്പൂവിന്റെ പുതു നെറം. ഒരു കോഴിമുട്ടേടെ വലിപ്പത്തിൽ കാലിട. "ഇവള്‌ അമ്പാടി പൈങ്കിളിതന്നെ. കടവറിയുന്നോരിളമാൻ കുഞ്ഞ്‌."
പ്രവാചകൻ ഉരുവിട്ടു.
ഒട്ടിച്ചിക്കിപ്പോൾ അയ്മ്പത്തിനാലിലാണ്‌ നടപ്പ്‌. ഓളെക്കണ്ടാൽ ചെറുവാല്യക്കാരത്തി മാതിരിയേ തോന്നു. അഷ്ടദിക്പാലകരെപ്പോലായിരുന്നു അവക്കട്ടെ ആണത്താൻ സന്തതിമാര്‌. എണ്ണക്കറമ്പന്മാർ. എട്ടും ആറും ഏഴും ഇപ്പോഴും മൊലചപ്പും. അക്ഷയപാത്രങ്ങൾക്കു സമമായിരുന്നു ഓൾടെ സ്തനങ്ങൾ. ഒട്ടിച്ചിക്ക്‌ കനത്ത എടുപ്പാണ്‌. സദാനേരവും കാമത്തിര കുത്തിയൊലിക്കുന്ന ഒരുപുഴ പോലായിരുന്നു ഓള്‌. വളഞ്ചിക്ക്‌ നാഴിക കഴിഞ്ഞാലും ഓള്‌ കിതക്കൂല. പേറ്റ്‌ കൃതിസ്വയം. വ്യായാമത്തിന്‌ നിലാവ്‌ രാത്രീല്‌ പാതിരാവരെ കല്ലുരലിൽ ചോളം കുത്ത്‌. പുലരി പ്രഭയിൽ പുഴയിൽ നീരാട്ടും നീന്തി തുടിപ്പും. കോടമഞ്ഞിൽ നരിപോലും പിറക്കാത്ത മേനി. വകതിരിവില്ലാതെ നോക്കിപ്പോയാൽ പുലയാട്ടിന്റെ പൂരമാണ്‌. കറുത്തമുന്തിരി, വേപ്പിലച്ചപ്പ്‌, നെല്ലിക്കാക്കുരു, ഉണക്കക്കുറുന്തോട്ടി, നീലച്ചടയൻ, വെരുകിൻപുഴു, പനംകരിപ്പെട്ടി, ചെന്യായം, പെരുംകടന്നൽ കൂട്‌ ചേർത്ത്‌ വാറ്റിയ ലഹരിയാണോളുടെ കരുത്തും ഊക്കും. മേനിയഴകിന്റെ മിനുപ്പും കനപ്പും. പേശമടന്തയെന്ന്‌ വട്ടപ്പേരുള്ള ഓളെ വേൾക്കാൻ ഊരിലെ മുഴുവൻ മുട്ടാളന്മാരും ചിറിനനച്ച്‌ കാത്തിരുന്നു. പക്ഷേ വിധിച്ചതു വളഞ്ചിയ പൊരിയോർക്ക്‌. അവന്റെ കിതപ്പുകളായിരുന്നു ഓൾക്ക്‌ സ്വർഗ്ഗം.
ഒട്ടിച്ചിയുടെ കന്നിപ്പേറേ താന്നിമരക്കൊമ്പേൽ തൂണ്ടിഞ്ഞാന്നിട്ടായിരുന്നു. അടിയിൻ കൈതയിഴകീറി ഉണക്കിക്കുതിർത്ത്‌ പിരിചേർത്തുകെട്ടിയ കണ്ണറയിൽ പുള്ള മറുപിള്ളയോടെ ഊർന്നുവീഴും, ള്ളേള്ളേയെന്ന വാകീറലോടെ. ഏർമാടത്തിൽ നിന്നിറക്കാതെ 28 നാൾ പ്രസവരക്ഷക്കായി സുഖചികിത്സാ കാടന്മാരും കാടത്തികളും ചേറുതേനും, കാട്ടുപഴവും, കരിമ്പും, കടുവയുടെ കരൾപറിച്ചെടുത്ത്‌ കനലിൽവച്ച്‌ ചുട്ടതും ചേരയെ അറുത്തുപ്പുഴുങ്ങി കോഴിത്തീറ്റയാക്കി പിന്നെയതിനെയിട്ടു വാറ്റിയ ചാരായവുമായി മലകയറും. തീണ്ടാരിമാറിയ മദ്ധ്യവയസ്കകൾ കൂട്ടിരിക്കും. പാലരുവി മുഴുവനോടെ പാളത്തൊട്ടിയിൽ നിറച്ച്‌ ഏർമാടത്തിൽ വച്ച്‌ വേദിടും. പുളിയില, കറുക, നൊച്ചി, പതിമുഖം മുതലായവ മേമ്പോടി ചേർക്കും.
പെരിയോരോടുള്ള ആരാധനയാണത്‌. പുള്ള നെഞ്ചുകണ്ണുപിടിച്ച്‌ വായിൽ കുത്തിചോരകിനിയുംവരെ ഈമ്പും. പാൽക്കിനാവിന്റേത്തുകൂടി കറമ്പൻ മാരങ്ങനെ നീന്താനും ഇഴയാനും പഠിച്ചു. നേരവും കാലവും ഭേദിച്ച്‌ മുള്ളി. പൊടുന്നനെ നിൽക്കാനും നടക്കാനും ശീലിച്ചു. കണ്ടടത്തൊക്കെ നടന്ന്‌ വരിയൊപ്പിച്ച്‌ അപ്പിയിട്ടു. പിന്നെ ജീവിതം കയ്യിലെടുത്തുപിടിച്ച്‌ വേലക്കിറങ്ങി. അടക്കാപറിക്കാനും മരംവെട്ടാനും നായാടാനും പഠിച്ചു മെയ്ക്കരുത്തായപ്പോൾ റാക്ക്‌ മോന്തുകയും കഞ്ചാവ്‌ വലിക്കുകയും ഇളം കാടത്തികളെ ഭോഗിക്കുകയും ചെയ്തു.
പെണ്ണ്‌ പെറത്തില്ലെന്ന, വളഞ്ചിയന്‌ ചെല്ലും ചെലവും കൊടുത്ത്‌ നാട്ടുക്ഷുരകനായി വാഴിച്ചിരുന്ന നാടുവാഴിച്ചയുടെ കൽപ്പന വെറുതെ വാതുവയ്പ്പിനിടവരുത്തി. ഒമ്പതാമത്തേത്‌ മോഴയെങ്കിൽ വളഞ്ചിയൻ നാടുവാഴിച്ച. രാജ്യഭാരം വളഞ്ചിയന്‌. നാടുവാഴിച്ചയാണ്‌ പിന്നെ നാട്ടുക്ഷുകരൻ. കണ്ടുചെറുമന്റേയും ചൊക്കണന്റേയും കക്ഷോം മുഖോം വടിക്കണം. നഖംവെട്ടണം. മുടിയും മേൽമീശയുമെടുക്കണം. കത്രികക്ക്‌ ചെവിക്കുഴിയിലെ പൂടയരിയണം.
"എന്റെ തമ്പ്രാപ്രമാണോ അടിയന്റെ ഊക്കോശരിയെന്ന്‌ ഇക്കുറികാട്ടിത്തരാം തമ്പ്രാക്ക്‌. ഇത്തവണ ഒട്ടിച്ചീടെ പള്ളേല്‌ പെണ്ണന്നെ എന്റെ ഒട്ടിച്ചി സാച്ചി. തൈവം സത്തിയം."
നീലാണ്ടി പ്രവചനം പൂർണ്ണസത്യമായശേഷം ഒരമാവാസി രാത്രിയിലാണ്‌ ദൂതൻ പുറപ്പെടാന്നൊരുങ്ങിയത്‌. പുലർച്ചക്ക്‌ ദേശാതിർത്തിയിലെത്തി. ദേഹം മുഴുവൻ കറുത്ത്‌, കരടിരോമത്തോടെ അടയാളക്കാരൻ നാടുവാഴിച്ചയെ മുഖം കാണിച്ചു. കക്ഷത്തുവച്ച പൊതിക്കെട്ട്‌ നിലത്തുവീഴാതെ ശാഷ്ടാഗം ഒരു കുനിപ്പ്‌. പക്ഷേ വിനയമെന്നല്ലതിന്റെ പ്രയോഗം. തനി നിഷേധിയെപ്പോലെയായിരുന്നു അവന്റെ ചെള്ള കീറിയമോറ്‌. ഉണ്ടക്കണ്ണിൽ തീപ്പമ്പരങ്ങൾ കറങ്ങി. പലകപാല്ലിൽ നിറയെ വെടിലച്ചിരി ഉയർന്നു. മസിലുകളിൽ കരിവണ്ടുകൾ മൂളിപ്പറന്നു. ഒരു രാക്ഷസന്റെ ആത്മാവായിരുന്നു ഓന്‌.
"എന്തരുവാ കക്ഷത്തൊരു കടലാസു പൊതികളുമായി. നീയേത്‌?" അവനാദ്യമൊന്നും ഉരിയാടിയില്ല. നാടുവാഴിച്ച കണ്ണു തുറിച്ചുനോക്കി.
"പറയെടാ"
"കൊളുന്തും നിലക്കടലേം എരുമച്ചമ്പളോം. പിന്നെ കഞ്ഞീംകൂട്ടും പൂച്ചത്തോലും."
"എന്തരിനിതൊക്കെ, അറിവുകെട്ടവനെ?"
"വളഞ്ചിയപ്പെരിയോർക്കടെ. താന്തോയത്തിന്റെ കാഴ്ചദ്രവ്യങ്ങള്‌. ഒട്ടിച്ചിയക്കാളുക്ക്‌ ഒമ്പതാം കൊളന്ത പൊറന്താച്ച്‌. പൊണ്ണ്‌."
"ങ്ങേ!"
നാട്ടുവാഴിച്ചയൊന്നു ഞെട്ടി.
"പറയെടാ, നീയേതു കാട്ടുമാക്കാൻ?"
"കരിമുണ്ട. ഊരില്‌ മറുതാച്ചുണ്ടിയെന്ന്‌ വട്ടപേര്‌. പെരിയോർക്കടെ വലംകൈ. ഓലെനിക്ക്‌ കടവുൾമാദ്‌രി."
"ഊരെങ്കേടാ പന്നീ"
"പുല്ലൂര്‌"
"പോര!"
"മാട്ടുപ്പേര"
"അപ്പാ?"
"തെരിയാദ്‌. എനക്കും തായ്ക്കും മട്ടും തെരിയാദ്‌. ചിന്ന വയസിലെ എറന്തുപോച്ചെന്ന്‌ ഊര്‌ മൂപ്പൻ ചൊന്നത്‌ എനക്ക്‌ മനപ്പാടം. സത്തിയമതാകും യസ്മാ."
"അമ്മ?"
"ഇഗ്ഗമ്മ, വഴിപിണക്കി ജഗ്ഗമ്മ. ഊരിലെ ആമ്പിളകൾക്കെല്ലാം റൊമ്പസഗായി."
നാടുവാഴിച്ചയുടെ ഇടനെഞ്ചൊന്നാളി. അയാൾ അൽപനേരത്തേക്ക്‌ മുഖം മാറ്റി.
"നീ മലയാളത്താനാ തമിഴത്താനാ?"
"ബാദ്ധറില്‌ വേല. വെളക്കിത്തല നായര്‌ കോത്രം. പശ്ശേങ്കി രണ്ടുപാശേം തെരിയും."
കരിമുണ്ടയുടെ കൈവിരലുകളിൽ തമ്പ്രാന്റെ കൺമുനകൾ ശരംപോലെ പാഞ്ഞെത്തി. കണ്ണിമാങ്ങാ മാതിരി കുഞ്ഞുവിരലിൽ ചേർത്ത്‌ ഇറുന്നുവീഴാറായമട്ടിൽ ഓരോ വിരലുകൾ അധികം. നാടുവാഴിച്ച വിറച്ചു സ്വന്തം വിരലുകൾ പിന്നിൽ കെട്ടി ഒളിപ്പിച്ചു. അവൻ കണ്ടു കൂടാ. മണ്ടത്തിരുമാലിക്കൊന്നും മനസ്സിലാകില്ലെങ്കിലും വെറുതെ ഒരു സംശയത്തിന്‌ തീ കൊളുത്തേണ്ട. താനുമൊരിക്കൽ കാടുകയറിവന്ന്‌ നാടുവാഴിച്ചയായ വിവരം പലർക്കും അജ്ഞാതമാണ്‌. അന്ന്‌ കാടിളക്കി നടന്ന്‌ എത്രകാടത്തികളെ പിഴപ്പിച്ചു. ഇവന്റമ്മയും ആവഴിക്ക്‌ പെട്ടുപോയതല്ലേ.
"വളഞ്ചിയനവിടേടാ ഗജപോക്കിരി."
എത്ര ഭത്സിച്ചാലും കരിമുണ്ടക്ക്‌ പരിഭവമില്ല. അതവൻ കരുത്തനായതുകൊണ്ടാണ്‌. ഇടഞ്ഞാൽ പാമ്പായിപ്പോകുമെന്ന്‌ ഭയന്നിട്ടാണ്‌.
"നാടുമുഴുവനും മുടി വളർന്ന്‌ ഇടകെട്ടി. വേഗം വന്ന്‌ ചെരച്ചോളാൻ പറയണം അവനോട്‌."
"ഹി ഹി ഹി."
കരിമുണ്ട പരിഹാസപൂർവ്വം ചിരിച്ചു.
നാടുവാഴിച്ച പല്ലിറുങ്ങി. വലത്തേ മുഷ്ടിച്ചുരുട്ടിപ്പിടിച്ചു. ഒറ്റയിടിക്കവന്റെ കൂമ്പുതകർക്കാനുള്ള അരിശമുണ്ടാമുഖത്ത്‌.
"പെരിയോരിനി ചെരക്കാനായി വരൂല്ല. ഒമ്പതാം പിറപ്പിന്‌ കാതിലണയെന്നു പേരു വച്ച്‌. മുടിയെടുപ്പുകയിഞ്ഞാപ്പിന്നെ പൂച്ചത്തോലേ തൊടത്തില്ല. ക്ഷവരക്കത്തി കൈകൊണ്ടെടുക്കേല. അതുക്കപ്പുറം വളഞ്ചിയനാക്കും നാടുവാഴിച്ച."
"പന്നക്കഴുവേറി മോനെ"
"ചെലക്കാണ്ടിരിതമ്പ്രാ. നൂറ്റയ്മ്പതു കാളമ്മാരും ഇരുന്നൂറ്റിയ്മ്പതും പയ്യും മുന്നൂറ്‌ പോത്തന്മാരും അഞ്ഞൂറ്‌ എരുമകളും ആയിരം വേലക്കാരുമായാ ഓലും കൂട്ടരും വരണദ്‌. പത്തായപ്പുരകളും പടുക്കപ്പോരകളും പണിയാൻ കമ്മാളസങ്കേത്തേം കൂടെ കൂട്ടിറ്റൊണ്ട്‌".
"എന്തിനാടാശീമപ്പന്നീ ഇപ്പഴിങ്ങനെരു വരവ്‌? കള്ളവടുവാ."
"ഇന്ത ഊരുപരിക്കാൻ. വാതുവയ്പ്പിൽ നാടുവാഴിച്ച ഠീ.അതികാരം വിട്ടുകൊടുത്തിറ്റ്‌ പീട്യതൊറന്നോ. ദാപിടിച്ചോളിൻ അമ്പട്ടന്റെ ആയുദങ്ങള്‌."
കരിമുണ്ട ക്ഷവരക്കത്തിയും പൂച്ചത്തോലും നാടുവാഴിച്ചയുടെ മുന്നിലേക്കോരേറുവച്ചുകൊടുത്തു.
"എടാമൊരട്ടുകാളെ, ബേമാനീ, പൈത്യക്കാരാ..."
നാടുവാഴിച്ച അരിശത്തോടെ മുന്നോട്ടാഞ്ഞു. അടിക്കാനായ്‌ കൈ ഉയർത്തിയതും കരിമുണ്ട കുരച്ചുപൊന്തി താറുകുത്തി ഒറ്റകുതിപ്പിന്‌ മുന്നോട്ടടുത്തു. ഓതിരം കടകം മറിഞ്ഞ്‌ പരിജ്ഞാനിയായ ഒരു കളരിയഭ്യാസിയെപ്പോലെ ഇടംവലം ചവിട്ടി ഭൂമികുലുക്കി പൂഴിപറപ്പിച്ച്‌ തറപറ്റി കമഴ്‌ന്നുവീണ്‌ നീണ്ട്‌ നിവർന്ന്‌ നാലുതവണ മലക്കം മറിഞ്ഞ്‌ വീണ്ടും കുത്തെണീറ്റ്‌ നിവർന്ന്‌ മുൻകാൽ അകിടുകീറും മാതിരി നീട്ടിവച്ച്‌ പിന്നിൽ നിന്നും ഉറയൂരിയെടുത്ത കഠാര നിവർത്തിയിട്ട്‌ അത്യുച്ചത്തിൽ ആക്രോശിച്ചു.
"വാ മച്ചാ വാ. തിരുട്ടുഗ്രാമത്തലയ്‌വരേ വാ. വാതുവച്ച്‌ തൊപ്പിയിട്ട ശിങ്കമേ വാ. ഉനക്ക്‌ എന്നെത്തൊടമാട്ടേൻ. തൊട്ടാലാക്കൈ ഞാൻ വെട്ടും."
അടയാളക്കാരന്റെ കിരാതവേഷം നാടുവാഴിച്ചയെ നടുക്കി. ഗർജനം ആസ്ഥാന ശിബിരമാകെ മുഴങ്ങി. കരിമുണ്ടയൽപമൊന്നടങ്ങിയതുപോലെയായി പിന്നെ.
"തമ്പ്രാപ്രമാണം തപ്പ്‌, നിജമാതപ്പ്‌. കോവിൽത്തറയിൽ ഉങ്കളുടെ മൂർത്തിയിരുക്കാത്‌. കടവുൾ സൈതന്യം മാഞ്ച്പോച്ച്‌. ഇനി മട്ടും പെരിയോർ വേല ഉങ്കളുക്ക്‌. ഉങ്കളുടെ മനൈവി,മച്ച, മാമ, മക്കൾ, തമ്പി, തങ്കച്ചി, തായ്‌, തന്തെ, ഊര്‌, മനിതർ, കോത്രം, കടവുകൾ എല്ലാമേ ഇനി പെരിയോരുടെ ആണ്ടറിൽ.നീ അവർ ചൊൽപ്പടി നടക്കവേണം. ആട്‌, മാട്‌, കോയി, പന്നി, കാള, കുതിര, ആന എല്ലാമേ പെരിയോർക്ക്‌. ഇദ്‌ നീലക്കരിങ്കാളിയമ്മ സത്തിയം, സത്തിയം, സത്തിയം."
അലറി വിളിച്ചു പാഞ്ഞുചെന്ന്‌ നാടുവാഴിച്ച കരിമുണ്ടയെ തൊഴിക്കാൻ കാലുയർത്തി. കരിമുണ്ട ഒഴിഞ്ഞുമാറി. ദൂതിനുവന്ന അടയാളക്കാരൻ മറ്റൊരു കടത്തനാടൻ അമ്പാടിയെപ്പോലെ നാടുവാഴിച്ചയുടെ മേൽക്കൂടി ദൈവപ്പുറയുടെ മുകപ്പിലേക്ക്‌ ഒരുപോരുകോഴിയെപ്പോലെ പറന്നിറങ്ങി നിലയുറപ്പിച്ചു നാടുവാഴിച്ചയുടെ സർവ്വനാഡീഞ്ഞരമ്പുകളുടേയും സ്പന്ദനം നിലച്ചു.
പെട്ടെന്ന്‌ ദൈവപ്പുരയുടെ മച്ചിൽ തീ കണ്ടു അത്‌ ആളിപ്പടർന്നു. ദൈവത്തിന്റെ അപസ്വരം കേട്ട്‌ നാടുവാഴിച്ച ആകാശത്തേക്ക്‌ കണ്ണോടിച്ചു. അവിടന്ന്‌ ഒരുമുഴം അഗ്നിശലാക അതിവേഗം ഭൂമിയിലേക്കു കുതിച്ചിറങ്ങുന്നു. അഗ്നിയുടെ നടുവിൽ സുപരിചിതനായ ഒരു രൂപം. ചതുർഭുജധാരിയായി, ത്രിശൂലവാഹിയായി, തന്റെ ക്ഷവരക്കാരൻ. വളഞ്ചിയൻ. അവന്റെ നെഞ്ചിൽ നിന്നും പ്രപഞ്ചമാകെ പടർന്നു കയറുന്ന തീ. ചോരയുടെ മണമുള്ള തീ.
അതിലൊരു ശകലം നാടുവാഴിച്ചയുടെ അടിനാഭിയിലൂടെ മുകളിലേക്ക്‌ നക്കിക്കയാൻ തുടങ്ങി. പിന്നൊരു കറുത്ത പുകപടലം മാത്രം. കവചമുരിഞ്ഞുവീണ കബന്ധം മാത്രം.