Followers

Wednesday, April 14, 2010

സ്വർണ്ണമത്സ്യം



vijayan vilakkumadam
പണ്ടത്തെ ഭാഷയിലുള്ള കളകളാരവം പൊഴിക്കുന്ന ഒരു കൊച്ചരുവിയുടെ അരികെ കൂറ്റൻ മേഴ്സിഡസ്‌ കാർ നിർത്തി അയാളിറങ്ങി. എന്നോ നോക്കിവച്ചതാണ്‌ കൊച്ചരുവിയിലെ സ്വർണ്ണമത്സ്യത്തെ. ഇന്നെന്തായാലും കൊണ്ടേ പോകൂ. ഉരുക്കുവലയെറിഞ്ഞ്‌ അയാൾ കാത്തിരുന്നു.
വലയിലകപ്പെട്ട സ്വർണ്ണമത്സ്യം ചോദിച്ചു: ദൈവത്തിന്റെ മടിയിൽ സുഖമായി വാഴുന്ന എന്നെയെന്തിനാണ്‌ ചെകുത്താനേ നീ ഉപദ്രവിക്കുന്നത്‌?
നിന്നെ ബംഗ്ലാവിലെ സ്വീകരണമുറിയിൽ സർവ്വവിധ സൗഭാഗ്യങ്ങളോടുംകൂടി വാഴിക്കാം. അവിടെ കമ്പ്യൂട്ടറുണ്ട്‌, ഇന്റർനെറ്റുണ്ട്‌,ഹോംതീയേറ്ററുണ്ട്‌, സ്വിച്ചമർത്തിയാൽ തിരിയുന്ന ലോകങ്ങളുണ്ട്‌.
-അയാൾ പറഞ്ഞു.
സ്വർണ്ണമത്സ്യത്തിന്‌ കോപം വന്നു. 'മനുഷ്യാനീ....നീ ദൈവത്തിന്റെ അംശമല്ല. ചെകുത്താന്റെ അവതാരമാണ്‌. നിന്നെ ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. നിന്റെ അടിമയാകുവാൻ ഒരിക്കലും എന്നെ കിട്ടില്ല. നിനക്കും നിന്റെ വംശത്തിനും എന്റെ ഗതി തന്നെയായിരിക്കും. ഓർത്തോളൂ....,
പെട്ടെന്ന്‌ ഉരുക്കുവലയിലെ വെള്ളം കടുംചുവപ്പുമാറി. വായിൽ സൂക്ഷിച്ചിരുന്ന ശയനൈഡ്‌ പൊട്ടിച്ച്‌ സ്വർണ്ണമത്സ്യം ദൈവസന്നിധിയിലേക്ക്‌ പോയി.