Followers

Showing posts with label k balakrishna sasthri. Show all posts
Showing posts with label k balakrishna sasthri. Show all posts

Saturday, October 29, 2011

പൂര്‍ണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കര്‍ത്താവ്‌ :- ശ്രീരമണ്‍ലാല്‍
തര്‍ജ്ജമ :- കെ. ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - പന്ത്രണ്ട്‌


വേശ്യാലയത്തില്‍ വരുന്നവരുടെ നേരെ കവാടത്തില്‍ വച്ചു തന്നെ കത്തി നിവര്‍ത്തിക്കാണിക്കുകയോ അങ്ങെനെയാണ്‌ സ്വീകരിക്കുന്നതെന്നോ. വീണ്ടും അവിടെ വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം ഭീഷണിപ്പെടുത്തുകയോ ഇതെന്തു മറിമായം! ഇതില്‍ ഗൂഡമായ ഒന്ന്‌ അജ്ഞാതമായ ആരുടെയോ ഒക്കെ, സ്വാര്‍ത്ഥവിചാരം പതിയിരിക്കുന്നില്ലേ. ലോകത്തില്‍ സുലഭമായി കാണുന്നതു കനക കാമിനിമാര്‍ മൂലമുണ്ടാകുന്ന കലഹങ്ങളാണല്ലോ. പത്മനാഭണ്റ്റെ നേരെ ഓങ്ങിയ കത്തിയുടെ പശ്ചാത്തല ചരിത്രവും വേറെവിധത്തിലുള്ളതല്ല. രാജേശ്വരി ജനലിനരികെ സ്ഥാനം പിടിച്ചിട്ട്‌ അധിക ദിവസമായില്ല, അവളുടെ ജീവിതം ഇതുവരെ പരമപവിത്രമായിരുന്നു. തണ്റ്റെ ശരീരത്തിണ്റ്റെ പാവനത്വം നശിപ്പിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അമ്മയുടെ അഭിലാഷം അവളെ ആര്‍ക്കെങ്കിലും അടിമപ്പെടുത്തണമെന്നും തണ്റ്റെ ചെറുപ്പക്കാലത്ത്‌ നല്ല ഗായികയെന്ന പേരുകേട്ടവളാണ്‌ ജാനകി. സ്വരമാധുര്യത്തില്‍ അവള്‍ പ്രസിദ്ധയുമായിരുന്നു. സൌന്ദര്യത്തിലും അവള്‍ ആരുടെയും പുറകിലല്ല.

പാട്ടും നൃത്തവും നല്ലവരുമാനമുള്ള തൊഴിലാണ്‌. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ശരീരം ധനവാന്‍മാര്‍ക്ക്‌ കാഴ്ച വയ്ക്കേണ്ടിവരും. പാട്ടില്‍ ശോഭിക്കണമെങ്കില്‍ കഠിനമായ പരിശ്രമവും സംയമനവും അത്യാവശ്യമാണ്‌. ഇക്കൂട്ടരില്‍ ചിലര്‍ ഗായികയുടെ ജോലിയും ധനികരുടെ അടമത്വവും സ്വീകരിക്കാറുണ്ട്‌. ചിലരെ സംബന്ധിച്ചിടത്തോളം അവര്‍ക്കത്‌ അനിവാര്യമാണ്‌. ഇക്കൂട്ടര്‍ക്കുണ്ടാകുന്ന പെണ്‍കുട്ടികളേയും ഈ തൊഴില്‍ പഠിപ്പിക്കും. വിവാഹജീവിതം ഇവര്‍ക്ക്‌ സാധ്യമല്ല. മാന്യ സമുദായത്തിലുള്ളവരാരും ഇവരുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയില്ല.


ദേവദാസിയാകുന്നതിലപ്പുറം അവര്‍ക്കു ജീവിതസുഖമില്ല. മാന്യസമുദായം അവര്‍ക്ക്‌ കല്‍പിച്ചു കൊടുത്തതാണ്‌ ആസ്ഥാനം. ജാനകി തണ്റ്റെ രണ്ടു പെണ്‍കുട്ടികളെയും സംഗീതം അഭ്യസിപ്പിച്ചു. വളരെ ശ്രദ്ധാപൂര്‍വ്വം അവരെ വളര്‍ത്തിക്കൊണ്ടു വന്നു. സംഗീതത്തോടൊപ്പം അവരെ സാമാന്യവിദ്യാഭ്യാസത്തിന്‌ വേണ്ടി പാഠശാലയില്‍ ചേര്‍ത്തു. അക്കാലത്ത്‌ പാട്ടുകാരികളുടെ വേശ്യകളുടെയോ കുട്ടികളെയോ മാന്യമാരുടെ കുട്ടികളോടൊപ്പം പാഠശാലകളില്‍ അധികൃതര്‍ ചേര്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. ചിലപ്പോള്‍ ആ സ്കൂളില്‍ പഠിക്കുന്ന ഇന്നതകുല ജാതികളുടെയും ഈ കുട്ടികളുടെയും പിതാവ്‌ ഒന്നാകാന്‍ സാധ്യതയുണ്ട്‌. അവിടെ പഠിപ്പിക്കുന്ന മാന്യന്‍മാരായ അധ്യാപകരായിരിക്കും ഈ കുട്ടികളുടെ പിതാക്കന്‍മാര്‍. തണ്റ്റെ സ്കൂളില്‍ പഠിക്കുന്ന രണ്ട്‌ പെണ്‍കുട്ടികള്‍ വേശ്യാപുത്രികളാണെന്നു ആ സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു മനസ്സിലായി.


പിതാവിന്റെ പേരറിഞ്ഞുകൂടാത്തതാണ്‌ കാരണം. നിര്‍ദോഷികളായ ആ കുട്ടികളെ വിനാ വിളംബരം നിഷ്കരുണം സ്കൂളില്‍ നിന്നും ഓടിച്ചു. ജാനകി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. വേറെ ഒരു സ്കൂളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. ലജ്ജാവതിയേക്കാള്‍ രണ്ട്‌ വയസ്സിന്‌ ഇളയവളാണ്‌ രാജേശ്വരി. മൂത്തവള്‍ക്ക്‌ പഠിപ്പിലും ഇളയവള്‍ക്ക്‌ സംഗീതത്തിലും കൂടുതല്‍ താല്‍പര്യം തോന്നി. ലജ്ജാവതി സ്മേരമുഖിയും വാചാലയുമായിരുന്നു. കൌമാരപ്രായംപിന്നിട്ട ലജ്ജാവതിക്ക്‌ പ്രകൃതിദേവി കലവറയില്ലാതെ അംഗലാവണ്യം ചൊരിഞ്ഞു കൊടുത്തു. ആരെയും ആകര്‍ഷിക്കുന്ന അവളുടെ നീലായത നേത്രങ്ങള്‍ സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ സദാ പിടഞ്ഞു മണ്ടി നിന്നിരുന്നു. ആ സ്കൂളിലെ ഒരദ്ധ്യാപകന്‌ ലജ്ജാവതിയുമായി പ്രണയബന്ധമുണ്ടായി. അന്യോന്യം പ്രണയലേഖനങ്ങള്‍ കൈമാറി. തന്നെയുമല്ല രഹസ്യസംഗമങ്ങളും നടത്തിത്തുടങ്ങി.

അയാളവളെ വിവാഹം ചെയ്യാമെന്നും ഉറപ്പുകൊടുത്തു. എന്നാല്‍ അവളുടെ കുലപാരമ്പര്യം ഒരിക്കല്‍ അറിഞ്ഞു. അയാളുടെ കുലമഹിമ അതോടെ സടകുടഞ്ഞെണീറ്റു അയാള്‍ അവളില്‍ നിന്നകലാന്‍ തുടങ്ങി. പക്ഷേ ലജ്ജാവതി പിന്‍മാറാന്‍ കൂട്ടാക്കിയില്ല. അവര്‍ തമ്മില്‍ തര്‍ക്കമായി. സംഗതി പരസ്യമായി. അയാള്‍ കൈമലര്‍ത്തി. ലോകരുടെ മുമ്പില്‍ അയാള്‍ തണ്റ്റെ കുലമഹിമയും ആത്മാഭിമാനവും വെളിപ്പെടുത്താന്‍ തുടങ്ങി. തന്നെയല്ല തന്നെ വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പുത്തന്‍ കുറ്റാരോപണവും അയാള്‍ ആ പെണ്‍കുട്ടിയില്‍ ചുമത്തി. ലജ്ജാവതിക്കു വാശികേറി. തനിക്കു, വിവാഹം ചെയ്യാമെന്നു സമ്മതിച്ചുകൊണ്ടയാള്‍ അയച്ച കത്തുകള്‍ വെളിച്ചത്ത്‌ കൊണ്ടുവന്നു. അതോടെ അധ്യാപകനെ അധികൃതര്‍ പുറത്താക്കി. അത്രയും കൊണ്ടും കാര്യം അവസാനിച്ചില്ല.


സ്കൂളിലെ ഇതര വിദ്യാര്‍ത്ഥികളുമായ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അവസാനം, എന്തും പറയട്ടെ മാന്യന്‍മാരെ വലവീശിപ്പിടിക്കാന്‍ ശ്രമിച്ചു എന്ന മറ്റൊരു കുറ്റംകൂടി ഇവളിലാരോപിച്ചു ഈ കുട്ടികളെ അധികൃതര്‍ സ്കൂളില്‍ നിന്നും പുറത്താക്കി. ലജ്ജാവതിയുടെ വിദ്യാദാഹം അവിടംകൊണ്ടവസാനിച്ചില്ല. വീട്ടിലിരുന്നു പഠിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നല്ല കുടുംബത്തില്‍ ജനിച്ചവരെ അഭിമാനിക്കുന്നവരും സത്സ്വഭാവിയായി കരുതുന്നവരും പകല്‍ മാന്യന്‍മാരുമായ അധ്യാപകര്‍ അവളെ പഠിപ്പിക്കാന്‍ തയ്യാറായില്ല. സംഗീതാദ്ധ്യാപകനെ വരുത്തി പഠിപ്പിച്ചെങ്കിലും അവള്‍ക്കതില്‍ താല്‍പര്യം ഉണ്ടായില്ല. നോവല്‍വായിച്ചു ശീലിച്ച അവള്‍ നോവലില്‍ കാണുന്ന ഒരു ജീവിതമാണാഗ്രഹിച്ചത്‌. പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോ ഉന്നതകുലജാതരെന്നഭിമാനിക്കുന്ന ജനങ്ങളോടവള്‍ക്കു വെറുപ്പുതോന്നി. വെറുപ്പുപകയായിമാറി. പക അനുകൂലമായ അവസരം നോക്കിനിലയുറപ്പിച്ചു. വിവാഹം ചെയ്യാനാരും തയ്യാറായില്ല. പുരുഷന്‍മാരുടെ കാമാസക്തിക്ക്‌ നിത്യവും ഇരയാകും.


അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രഭുവിണ്റ്റെ വെപ്പാട്ടി (ഉപഭാര്യാ പദവി)യാകും ഇതില്‍ കൂടുതലൊന്നും അന്നത്തെ സമുദായം അവള്‍ക്കു കല്‍പിച്ചനുവദിച്ചില്ല. ഇത്‌ മനസ്സിലാക്കിയ രൂപഗര്‍വ്വിഷ്ഠയായ ലജ്ജാവതി ആദ്യത്തെ മാര്‍ഗ്ഗം സ്വീകരിക്കാനുറച്ചു. പണവും സമ്പാദിക്കാം പകയും വീട്ടാം. പക്ഷേ ജാനകി ഇതിനെതിരായിരുന്നു. ഒന്നുകില്‍ പാട്ടുകാരിയായി ജീവിക്കണം. അല്ലെങ്കില്‍ ഉപഭാര്യാപദം സ്വീകരിക്കണം. 'നിത്യ കല്യാണി' ആകരുത്‌ ഇതാണ്‌ ജാനകി നിര്‍ദ്ദേശിച്ചത്‌. അമ്മയും മകളും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റമായി അവസാനം അവര്‍ രണ്ടു പേരും തെറ്റിപ്പിരിഞ്ഞു. പുറത്ത്‌ പോയി മുറി വാടകയ്ക്കെടുത്ത്‌ തണ്റ്റെ ഇംഗിതം നിറവേറ്റാന്‍ തുടങ്ങി. മാന്യന്‍മാരെന്നു വീമ്പിളക്കുന്ന ഡാക്ടര്‍മാര്‍ വക്കീലന്‍മാര്‍, പ്രൊഫസര്‍മാര്‍ മുതലായവരും പ്രഭുക്കളും ഒളിഞ്ഞും പതുങ്ങിയും തണ്റ്റെ വീട്ടില്‍ വന്നു പഞ്ചാരവാക്കുകള്‍ പറഞ്ഞ്‌ ആഗ്രഹം നിറവേറ്റാന്‍ ഒരുങ്ങുമ്പോള്‍ അവരെ കുരങ്ങുകളിപ്പിച്ചശേഷം ചോദിക്കുന്ന പണം വസൂലാക്കുകയും അവരുടെ ഭാര്യമാരെക്കാള്‍ തനിക്കുള്ള മേന്‍മ അവരെക്കൊണ്ടു സമ്മതിപ്പിച്ചും അവരെ വിഡ്ഢികളാക്കുന്നതില്‍ അവര്‍ ആനന്ദം പൂണ്ടു, അവരോടുള്ള പകവീട്ടി.


സുന്ദരികളും പതിവ്രതകളും വിദ്യാസമ്പന്നകളും കുലീനകളുമായ ഭാര്യമാരെക്കാള്‍ തനിക്കുള്ള മാഹാത്മ്യം വെളിപ്പെടുത്തി, ഇങ്ങനെ പുരോഹിതന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സാഹിത്യകാരന്‍മാര്‍ വ്യവസായപ്രമുഖര്‍ തുടങ്ങിയവര്‍ അവള്‍ക്കടിമപ്പെട്ട്‌ അവളുടെ ദാസ്യവൃത്തിപോലും ചെയ്യാന്‍സന്നദ്ധരായിത്തീര്‍ന്ന്‌ ഇങ്ങനെ രൂപവതിയും വിദ്യാസമ്പന്നയും ആയ ലജ്ജാവതി തണ്റ്റെ നില ഭദ്രമാക്കിത്തീര്‍ത്തു. രാജേശ്വരിയുടെ സ്വഭാവം നേരെ മറിച്ചായിരുന്നു. അവള്‍ക്കാണ്‌ ലജ്ജാവതിയെന്നു പേരിട്ടുരന്നെങ്കില്‍ അത്‌ അന്വര്‍ത്ഥമായേനെ. അവള്‍ തണ്റ്റെ വികാരത്തിനും ശരീരത്തിനും വിവേകപൂര്‍വ്വം മഹത്വം നല്‍കി. അഭിമാനിയായിരുന്നു അവള്‍. ശാഠ്യക്കാരിയും, അവളുടെ ഈസ്വഭാവം അവളെ സംഗീതത്തിലേക്കു നയിച്ചു. ലജ്ജാവതി സംഗീതത്തില്‍ താല്‍പര്യം കാണിക്കാതിരുന്നപ്പോള്‍ ജാനകി അവളെ കഠിനമായി ശാസിച്ചിരുന്നു.


അപ്പോളൊക്കെ അവള്‍ കരഞ്ഞോ ശാഠ്യപിടിച്ചോ അമ്മയില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. രാജേശ്വരിയാകട്ടെ അമ്മയുടെ ഇംഗിതം മനസ്സിലാക്കി അമ്മയെ അനുസരിച്ചു അവരുടെ സ്നേഹത്തിന്‌ പാത്രമായി നിന്നു. തനിക്കിഷ്ടമല്ലാത്ത കാര്യം വന്നാലും അമ്മയുടെ ഇഷ്ടം കണക്കാക്കി അമ്മയുടെ വെറുപ്പു സമ്പാദിക്കാതെ കഴിച്ചുകൂട്ടി. അപ്പോഴൊക്കെ അവളുടെ മുഖത്തെ വിഷാദഭാവം നിഴലിച്ചു നിന്നു. അത്‌ അധികനേരം നീണ്ടുപോന്നു. രാജേശ്വരിയുടെ ഗുരുനാഥന്‍മാര്‍, അവളുടെ വിനയം അനുസരണാശീലം, ശ്രദ്ധ ഇവ കണ്ട്‌ അതീവ സന്തുഷ്ടരായിത്തീര്‍ന്നു. പഠിപ്പിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ പോലും അനിതരസാധാരണമായ ഗ്രഹണശക്തി കൊണ്ടും ഉത്സാഹംകൊണ്ടും അവള്‍ക്ക്‌ സമര്‍ത്ഥയാകാന്‍ വിഷമമുണ്ടായില്ല. അവളുടെ കാര്യത്തില്‍ ഗുരുനാഥന്‍മാര്‍ക്ക്‌ അത്ഭുതവും അഭിമാനബോധവും ഉളവായി. ലജ്ജാവതിയുടെ നിര്‍ബ്ബന്ധ സ്വഭാവം രാജേശ്വരി ഇഷ്ടപ്പെട്ടില്ല.


തിരിയില്‍ നിന്നും കൊളുത്തിയ പന്തം പോലെ അനുക്ഷണം അവള്‍ ദീപ്തപ്രഭയായുയരുന്നതു കണ്ട്‌ ഗുരുനാഥന്‍മാര്‍ അവളെ അഭിനന്ദിക്കുകയും സ്വയം അഭിമാന കൃതാര്‍ത്ഥരാകുകയും ചെയ്തു വന്നു. ജാനകിപോകുന്ന സംഗീതക്കച്ചേരികളില്‍ ചെറുപ്പം മുതലേ രാജേശ്വരിയേയും കൊണ്ടുപോവുക പതിവാക്കി. ജനങ്ങളുടെ അപമര്യാദയായ പെരുമാറ്റം അവര്‍ ഇഷ്ടപ്പെട്ടില്ല. അപ്പോഴൊക്കെ അവള്‍ അതീവ ദുഃഖിതയായി കാണപ്പെട്ടു. സദസ്യന്‍ പലപ്പോഴും ജാനകിയോട്‌ നിര്‍ലജ്ജമായി പെരുമാറുന്നതവള്‍ കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ സദസ്യരോടവള്‍ക്കുണ്ടാകുന്ന വെറുപ്പ്‌ മുഖഭാവത്താല്‍ വെളിപ്പെടുത്താനും അവള്‍ മടിച്ചില്ല. വളരെ തന്ത്രപൂര്‍വ്വമായാണ്‌ ജാനകി അവളെ സദിരുകളില്‍ പങ്കെടുപ്പിച്ചത്‌. കൌമാരപ്രായത്തില്‍ തന്നെ അവളുടെ സംഗീതമാധുരിയില്‍ മനം കുളിര്‍ത്ത്‌ രസിച്ചിരുന്ന ജനങ്ങള്‍ നവയൌവനവും വന്ന നാള്‍ തോറും വളരുന്ന അവളുടെ ആകാര സൌകുമാര്യം കണ്ട്‌ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ അവള്‍ക്കസഹ്യമായിത്തോന്നി. തനിക്കപമാനകരമായി സദസ്യര്‍ കോമാളിത്തരങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവള്‍ പാട്ടുനിര്‍ത്തുമായിരുന്നു.


കോപിച്ചിരിക്കാനും തുടങ്ങി. ആരംഭകാലങ്ങളില്‍ അവളെ ജാനകി കഠിനമായി ശാസിച്ചിരുന്നു. ഇതെന്ത്‌ പണിയാണ്‌ നീ ചെയ്തത്‌. നല്ല സമയം നോക്കിയല്ലേ നീ ഈ പണി ഒപ്പിച്ചത്‌. 'എനിക്കീ കൂട്ടരുടെ തെമ്മാടിത്തരം ഇഷ്ടമല്ലമ്മേ'അല്‍പം സ്വല്‍പം നമ്മളിതൊക്കെ സഹിക്കേണ്ടെ മോളെ, അല്ലാതെന്തു ചെയ്യും, ജീവിക്കണ്ടെ. ഇങ്ങനെ ജീവിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഞാനീ ജീവിതം വെറുക്കുന്നമ്മേ". ജാനകി പിന്നീടൊന്നും പറഞ്ഞില്ല. ഒരിക്കല്‍ ഇടയ്ക്കു വച്ച്‌ പാട്ട്‌ നിര്‍ത്തിയപ്പോള്‍ ജാനകി അവളെ കഠിനമായി ശാസിച്ചു. ഒരിക്കല്‍ തല്ലാനൊരുങ്ങി. അവളിങ്ങനെ തുടങ്ങിയാല്‍ പാട്ടുകച്ചേരിക്കാരും വരാതാകും എന്നാണു ജാനകിയുടെ ഭയം! അമ്മയുടെ കടുത്തശാസനയോടെ അവളുടെ മനസ്സ്‌ കൂടുതല്‍ ദൃഢമായിത്തീര്‍ന്നു. അവള്‍ക്ക്‌ വാശികൂടി. ശ്രദ്ധിച്ചും ശ്രമിച്ചും ഒരു ഒന്നാംകിട പാട്ടുകാരിയുടെ നിലയിലവള്‍ എത്തിച്ചേര്‍ന്നു, സ്വന്തം ഗൃഹത്തില്‍ തന്നെ സംഗീത രസികര്‍ കൂട്ടം കൂടാന്‍ തുടങ്ങി.

അവളെ ഭയപ്പെടുത്തി തല്ലാനൊരുങ്ങിയതിണ്റ്റെ പിറ്റേദിവസത്തെ ഒരു സംഭവമാണവളെ ഈ പ്രഭാവത്തിന്‌ വഴി തെളിച്ചത്‌. ആ സന്ദര്‍ഭത്തില്‍ ജാനകി ഒരുപായമെടുത്തു. അവള്‍ തൊഴുകൈയ്യോടെ സദസ്യരോട്‌ പറഞ്ഞു. "യജമാനന്‍മാരെ, പെണ്‍കുട്ടിയുടെ നേരെ മര്യാദകേടായി ഒന്നും കാണിക്കരുതോ ഭയമുണ്ടാകണോ ഞങ്ങളോട്‌; കുട്ടി ഭയന്നു പാട്ട്‌ നിര്‍ത്തിക്കളയും!"പാട്ടുനിര്‍ത്താന്‍ തുനിഞ്ഞ രാജേശ്വരി അമ്മയുടെ ദയനീയമായ ഈ അപേക്ഷ കേട്ട്‌ മനസ്സലിഞ്ഞ്‌ വീണ്ടും പാടാന്‍ തുടങ്ങി. അവരുടെ ഒരേ ഒരുപജീവനമാണല്ലോ ഇത്‌. രണ്ട്‌ തബലകള്‍ മാര്‍ഗ്ഗം സഹായിക്കാന്‍ വേറെ ആരുമില്ല. അമ്മ പിന്നെ എന്ത്‌ ചെയ്യും മനുഷ്യരുടെ സ്വഭാവ വൈചിത്യ്രങ്ങള്‍ അവള്‍ മനസ്സിലാക്കി തുടങ്ങി. വിചാരശീലയായി. വിഷമഘട്ടങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനവള്‍ ഉറച്ചു.

ആരെന്ന്‌ പറഞ്ഞാലും കാണിച്ചാലും കേട്ടില്ല കണ്ടില്ല എന്ന മട്ടില്‍ തണ്റ്റെ ജോലി ഭംഗിയായി ചെയ്തു തുടങ്ങി. ജാനകി വിചാരിച്ചു താന്‍ അവളെ അടിക്കാന്‍ ഒരുങ്ങിയതു കൊണ്ടാണ്‌ ഈ ഭാവമാറ്റം രാജേശ്വരിക്കുണ്ടായതെന്ന്‌,പുരുഷവര്‍ഗ്ഗത്തെ രാജേശ്വരി മനസ്സിലാക്കിക്കഴിഞ്ഞു. തണ്റ്റെ പാട്ട്‌ കേട്ടാനന്ദിക്കാന്‍ വരുന്ന ജനങ്ങള്‍ തന്നില്‍ നിന്നെന്താണാഗ്രഹിക്കുന്നതെന്ന്‌ അവള്‍ ധരിച്ചു കഴിഞ്ഞു. ഭിന്നരൂപത്തിലാണെങ്കിലും രണ്ട്‌ സഹോദരിമാരും പുരുഷവര്‍ഗ്ഗത്തെ വെറുത്തും ലജ്ജാവതി പുരുഷന്‍മാരോടുള്ള തിരസ്കാരത്തിന്‌ ഉഗ്രരൂപം കൊടുത്തും വികാര തീവ്രതയോടെ അവളോടടുക്കുന്നവര്‍ക്കു അവള്‍ സര്‍വ്വനാശം വരുത്തും. എന്നാല്‍ രാജേശ്വരിയാകട്ടെ സൌമ്യരൂപത്തില്‍ പുരുഷന്‍മാരില്‍ നിന്നും അകന്നു നിന്നു.

Friday, July 29, 2011

പൂർണ്ണിമ-9


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക.
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - ഒമ്പത്‌
ഇന്നു കീകാസേട്ടുവിന്റെ ജന്മദിനമാണ്‌. ഏത്‌ വ്യക്തിക്കും അവരവരുടെ ജന്മദിനം വിശേഷദിവസമായിതോന്നും. കീകാസേട്ടുവിനും ഈ ദിനം വളരെ പ്രധാനമാണ്‌. സേട്ടു ഒരു സാധാരണവ്യക്തിയല്ല. ഒരു മഹത്‌ സ്ഥാപനമെന്നു പറയണം.


അദ്ദേഹം പേരും പെരുമയും ഒത്തിണങ്ങിയ ഒരു വ്യവസായ സാമ്രാട്ടാണ്‌. കോടിക്കണക്കിനുള്ള വ്യവസായമാണ്‌ ഒരു വർഷത്തിൽ സേട്ടു നടത്തിവരുന്നതും ധനികകുടുംബത്തിലല്ല ജനിച്ചതു. അക്ഷീണമായ സ്ഥിര പരിശ്രമം കൊണ്ടാണീ നിലയിൽ അദ്ദേഹം എത്തിയതും ആദ്യം കണക്കെടുത്ത്‌ ജോലിയിൽ പ്രവേശിച്ചും പിന്നെ ദല്ലാലായി, പങ്കുകച്ചവടം നടത്തി. മില്ലുടമസ്ഥൻ ഫാക്റ്ററി ഉടമസ്ഥൻ ഇങ്ങനെ വളർന്ന അവസാനം സേട്ടു എന്ന സ്ഥാനത്തെത്തിച്ചേർന്നു. അങ്ങനത്തെ ഒരാളുടെ ജന്മദിനം സമുചിതമായി കൊണ്ടാടേണ്ടതു ആവശ്യമല്ലേ.


പഠിപ്പിന്റെ കാര്യം പറയാതിരിക്കുന്നതാണ്‌ ഉചിതം. താൻ മെട്രിക്‌ പാസ്സായി എന്നാണ്‌ എല്ലാവരോടും പറയാറ്‌. എന്നാൽ 'മെ'ഉപേക്ഷിച്ചാൽ ബാക്കി ഉള്ളത്‌ കൊണ്ടാണ്‌ അദ്ദേഹം വിജയിച്ചതെന്നതാണ്‌ പരമാർത്ഥം. പരീക്ഷാ യോഗ്യതയിലെന്തിരിക്കുന്നു. കാര്യത്രാണിയുടെ വശമാണു വേണ്ടത്‌. അതിൽ അദ്ദേഹത്തെ കവർച്ചവയ്ക്കാൻ ആരും ഇതുവരെ ആപ്രദേശത്തില്ലതന്നെ. ബി.എക്കാർ ജോലി അന്വേഷിച്ചു അദ്ദേഹത്തെ സമീപിച്ചാൽ പറയും നിങ്ങൾ സ്കൂളിൽ പോയന്വേഷിക്കു-നിങ്ങൾക്കു യോജിച്ച ജോലി സ്കൂളിലാണ്‌. ഇവിടെ ജോലിചെയ്യണമെങ്കിൽ യോഗ്യത വേറെ തന്നെ വേണം. എന്നു പറഞ്ഞു വിടുകപതിവാണ്‌. തന്റെ കീഴിൽ ജോലി നോക്കുന്ന അഭ്യസ്ഥവിദ്യരെ, അറിവില്ലാത്തവരെന്ന്‌ മുദ്രകുത്തി തന്റെ യോഗ്യതകളെ വർത്തിച്ചു കേൾപ്പിച്ചു അവരെ വിഢ്ഢികളാക്കി ചിത്രീകരിക്കുന്നത്‌ സേട്ടുവിന്‌ കൗതുകവും വിനോദവും നൽകുന്ന ഒരു പരിപാടിയായിത്തീർന്നിട്ടുണ്ട്‌.
സേട്ടുവിന്റെ ആഫീസിലാണ്‌ രജനീകാന്തൻ ജോലിചെയ്യുന്നത്‌. ജോലിസ്ഥിരതയും കൂടുതൽ ധനവും വേണമെങ്കിൽ സേട്ടുവിനെ വലിയവനാക്കിപ്പുകഴ്ത്തണമെന്ന സത്യം അൽപദിനം കൊണ്ടയാൾ മനസ്സിലാക്കി. വ്യവസായസംബന്ധമായി സേട്ടുവിന്‌ ആരോടെങ്കിലും ഇടപെടേണ്ടിവന്നാൽ സേട്ടുവിന്റെ 'ചെടിക്കി'നുവാതപ്പനിവന്നുകൂടും
. 'എസ്സ്‌.നോ-താങ്‌ൿയൂ' മുതലായ ചുരുക്കെഴുത്ത്‌ രൂപത്തിലുള്ള മറുപടികൊണ്ട്‌ അർത്ഥവത്തായ രീതിയിൽ സേട്ടുകാര്യം നേടും. വിവരമുള്ളവർ അധികം സംസാരിക്കില്ല എന്ന്‌ ഇപ്പറഞ്ഞതിനർത്ഥമില്ല. നിഘണ്ടുവിലെ മിക്കവാക്കുകളോടും അദ്ദേഹത്തിന്‌ മമതാബന്ധമില്ലായിരുന്നു.


ഒരിക്കൽ രജനികാന്തൻ അദ്ദേഹത്തെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ ശ്രമിച്ചു. സ്പെല്ലിങ്ങും അവകൂട്ടിയുള്ള ഉച്ചാരണങ്ങളും പൊരുത്തപ്പെടുന്നില്ല എന്നു സേട്ടു മനസ്സിലാക്കി. Put പുട്ട്‌ എന്നുച്ചരിക്കുമ്പോൾ Cut കുട്ട്‌ എന്നല്ലേ ഉച്ചരിക്കേണ്ടത്‌ എന്നും Girl എന്നത്‌ ഗേൾ എന്നല്ല ഗേർള്‌ എന്നാണുച്ചരിക്കേണ്ടതെന്നും
Knowlege എന്നത്‌ നോളേജ്‌ എന്നല്ല ക്നോളേജ്‌ എന്നാണുച്ചരിക്കേണ്ടതെന്നും സേട്ടുവാദിച്ചു നോക്കി അവസാനം ഈനെറിവില്ലാത്ത ഭാഷ നമുക്കു വേണ്ട രാജ്‌ എന്നു പറഞ്ഞു സേട്ട്‌ ആ പരിപാടി ഉപേക്ഷിച്ചു. 'രാജ' എന്ന്‌ ബഹുമാനസൊ‍ാചകമായുപയോഗിച്ചിരുന്ന സംബോധനാപദം സേട്ടുവിന്റെ ഗാംഭീര്യത്തിന്‌ യോജിച്ച വിധത്തിൽ 'രൂ'യ്ക്ക്‌ ദ്വിത്വം കൊടുത്തു 'രാജു' എന്ന പ്രയോഗിക്കയാൽ ജനങ്ങൾ അദ്ദേഹത്തെ "രാജു സേട്ടു എന്നു വിളിക്കാറുണ്ട്‌. എന്നാൽ അദ്ദേഹം കേൾക്കാതെ.
അങ്ങനെ ഇംഗ്ലീഷ്‌ ഭാഷയെ അദ്ദേഹം തന്റെ ഭാഷാപരിജ്ഞാന സാമ്രാജ്യത്തിൽ നിന്ന്‌ ജീവപര്യന്തം നാടുകടത്തി എന്നു ചുരുക്കിപ്പറയാം. അത്യാവശ്യകാര്യത്തിന്‌ സേട്ടു രജനിയുടെ സഹായം തേടുകയും അക്കാര്യത്തിൽ അയാൾ സേട്ടുവിനെ ആത്മാർത്ഥമായി സഹായിക്കുകയും ചെയ്തു പോന്നതിനാൽ രജനി സേട്ടുവിന്റെ പ്രതീക്ക്‌ പാത്രമായി. ആശ്രിതവത്സലനായ സേട്ടു രജനിയെ കാര്യമായി ധനംകൊണ്ട്‌ സഹായിക്കുകയും ചെയ്തുവന്നു.


സേട്ടുവിന്റെ മേൽ രജനി ക്രമേണ നല്ല സ്വാധീനം ചെലുത്തിത്തുടങ്ങി. മറ്റുള്ള ബി.എ ക്കാരെക്കാൾ സേട്ടുവിന്റെ ഹൃദയത്തിൽ സമുന്നതമായ സ്ഥാനം പ്രതിഷ്ഠിച്ചു. രജനിക്കു അടുപ്പമുള്ള ഒരു പത്രാധിപരുണ്ടായിരുന്നു. സേട്ടുവിന്‌ പ്രശസ്തി ഉണ്ടാകത്തക്ക വാർത്തകൾ ആ പത്രത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. സേട്ടു ഇന്ത്യാഗവണ്‍മന്റുമായി ഒരു വാണിജ്യക്കരാറിൽ ഒപ്പുവയ്ക്കാൻ ഇന്നും സിംലയ്ക്കുപോയി. കീകാസേട്ടു ഒരു പഞ്ചകല്യാണിക്കുതിരയെ വാങ്ങി. ഒരനാഥാലയത്തിന്റെ നടത്തിപ്പിന്‌ വേണ്ടി ഒരു നല്ല തുക സംഭാവന ചെയ്തു. മുതലായ വാർത്തകളോടൊപ്പം സേട്ടുവിന്റെ ചെറുപ്പത്തിലുള്ള ഒരു ഫോട്ടോയും പത്രത്തിൽ വന്നതു സേട്ടുവിനെ കാണിച്ചുകൊടുത്തതു, സേട്ടു കണ്ടപ്പോൾ വാസ്തവത്തിൽസേട്ടു പരമാനന്ദപ്പാൽക്കടലിൽ നീന്തിക്കുളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയായിരുന്നു.


കീകാസേട്ടു ഒരു വ്യവസായി മാത്രമല്ല, ഒരു രസികനായ കലാസ്വാദകൻ കൂടിയാണ്‌. സംഗീതം സാഹിത്യം നൃത്തം മുതലായവയിൽ അദ്ദേഹത്തിന്‌ അതിയായ താൽപര്യമുണ്ടായിരുന്നു. കവികൾക്ക്‌ ധനസഹായം ചെയ്യാൻ മടിച്ചിരുന്നില്ല. താനെഴുതിയ ഒരു കവിതാപുസ്തകം അദ്ദേഹത്തെ പാടികേൾപ്പിച്ചാൽ ഇത്‌ വേഗം അച്ചടിപ്പിച്ചുവിടൂ രാജു' എന്നു പറയൂം. അച്ചടിപ്പിക്കാൻ പണമില്ല' എന്നു കവി പറഞ്ഞാൽ പിന്നെ ഞാനെന്തിനിവിടിരിക്കുന്നു ഇതാപിടിച്ചോ" എന്നു പറഞ്ഞ്‌ ആവശ്യത്തിൽ കൂടുതൽ പണം കവിക്കും കൊടുക്കും അതിന്റെ സമർപ്പണം 'രാജു' സേട്ടുവിനായിരിക്കണം എന്ന നിർബന്ധം മാത്രമേ സേട്ടുവിനുള്ളു.


ഗായികാ ഗായകന്മാരെ വീട്ടിൽ വരുത്തി പാടിപ്പിക്കുന്നതും, അവരുടെ വീടുകളിൽ പോയി പാട്ടു കേൾക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. സ്ഥലത്തുവന്നു കളിക്കുന്ന നാടകസംഘം സർക്കസ്‌ കമ്പനി നർത്തകസംഘം ഇവരെ വേണ്ടവിധത്തിൽ സഹായിക്കുകയും അഭിനന്ദിച്ചു പ്രശംസിക്കുകയും ചെയ്യുക ഇങ്ങനത്തെ കാര്യങ്ങൾ കൊണ്ട്‌ അവർക്ക്‌ സേട്ടു എന്ന പേര്‌ കേട്ടാൽ സ്വർഗ്ഗം കണ്ട ആനന്ദമാണുണ്ടാകുക. ഇതൊക്കെക്കൊണ്ട്‌ നാടകക്കമ്പനികളിൽ അണിയറകളിൽ പോലും പ്രവേശിച്ചും നടികളുമായി ശൃംഗരിച്ചു രസിക്കുന്നതിന്‌ അദ്ദേഹത്തിനു സ്വാതന്ത്ര്യം ലഭിച്ചിരുന്നു. പുറമേ കാണുമ്പോൾ അദ്ദേഹം ഒരു കലാപ്രേമി എന്നാണ്‌ പരക്കെ ആളുകൾ ധരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം അധികമാരും മനസ്സിലാക്കിയിരുന്നില്ല.


സിനിമാക്കമ്പനികളിൽ അദ്ദേഹത്തിന്‌ ഷെയറുണ്ടായിരുന്നു. പ്രവർത്തന ധനമില്ലാതെ വിഷമിക്കുന്ന കമ്പനികളെ സ്വയം ഏറ്റെടുത്തു സഹായിക്കാനും അദ്ദേഹം ഔദാര്യം കാണിച്ചിരുന്നു. ഇന്നു കലാവതിയെ വീട്ടിൽ വരുത്തി സൽക്കരിച്ചാൽ നാളെ മീനയെ ആയിരിക്കും അനുഗ്രഹിക്കുക. പിന്നീടൊരിക്കൽ വാസന്തിയെ കാറിൽ കയറ്റി പലേടങ്ങളിലും കൊണ്ടുപോയാനന്ദിപ്പിക്കും, ആരെയും നിരാശപ്പെടുത്തുന്ന സ്വഭാവം അദ്ദേഹത്തിനില്ല.


തന്റെ ജന്മദിനം സമുചിതമായി കൊണ്ടാടണമെന്നുള്ള സ്നേഹിതന്മാരുടെ താൽപര്യം സ്വീകരിച്ചു ഒരു ഗാനമേള തന്നെ അതിനായി സേട്ടു ഒരുക്കി. അദ്ദേഹത്തിന്റെ അതിഥിഗൃഹം സന്ദർശകരെക്കൊണ്ട്‌ നിറഞ്ഞു. നടുക്ക്‌ ഉയർന്ന ഒരു സ്റ്റേജിൽ രണ്ട്‌ സ്ത്രീകളിരിപ്പുണ്ട്‌. പുറകിൽ മൃദംഗം, ഫിഡിൽ, ഹാർമോണിയം മുതലായ സംഗീതോപകരണങ്ങളോടെ മേളക്കാർ ഇരിപ്പുറപ്പിച്ചു. അവർ ടും.ടും. പീ.പീ.ടി.ടി എന്നിങ്ങനെയുള്ള സ്വരങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്‌. സ്റ്റേജിലിരിക്കുന്ന ഒരുവൾ മദ്ധ്യവയസ്കയാണ്‌. അപറയാകട്ടെ യുവതിയും. ഒരപ്സര കന്യയുടെ പ്രതീതിജനിപ്പിക്കുന്നവിധം അഴകുള്ളവളാണ്‌ യുവതി. സാധാരണ വസ്ത്രങ്ങളാണ്‌ ഇരുവരും ധരിച്ചിരുന്നത്‌. യുവതിയുടെ മിഴികളിൽ നക്ഷത്രം വാസമുറപ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കത്തക്കവിധം പ്രകാശമാനമാണ്‌. ആ മിഴികളുടെ പ്രകാശരശ്മി ആരുടെ മുഖത്ത്‌ പതിക്കുന്നുവോ അവരുടെ ഹൃദയത്തിൽ തീപ്പൊള്ളലിന്റെ നീറ്റം അനുഭവപ്പെടാം വിടർന്ന റോസാപ്പൂപോലാണ്‌ ആ മുഖം.


മൃദുലമായ നേരിയ പട്ടുവസ്ത്രം അവളുടെ അംഗലാവണ്യം പതിന്മടങ്ങ്‌ വർദ്ധിപ്പിച്ചു. ഇടയ്ക്കിടെ അവളുടെ ശിരസ്സിൽ നിന്നൂര്ർന്നിറങ്ങുന്ന ചേലാഞ്ചലം തൽസ്ഥാനത്ത്‌ സ്ഥാപിക്കാൻ അവൾ കാണിക്കുന്ന കലാപാടവം കാണികളുടെ മനംകുളിർപ്പിച്ചു. ഭംഗിയും ജീവനുമുള്ള ഒരു പാവപോലിരുന്നു അവൾ. താൻ എല്ലാവരുടെയും ആകർഷണപാത്രമായി വിലസുന്നു എന്ന വിചാരം അവളുടെ മുഖത്ത്‌ കാണുന്നില്ല.


വാദ്യോപകരണങ്ങൾ സ്വരംമേളിപ്പിച്ചു. ഗാനം ആലപിക്കേണ്ട സമയമായി. അപ്പോഴേയ്ക്കും "വരണം, വക്കീൽ സാറെ ഇരിക്കണം. എന്തേ ഇത്ര വൈകിയത്‌. എന്നുള്ള എരുമയുടേതുപോലുള്ള സ്വരം കേട്ടു രജനിയും അവിനാശനും തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്‌ വക്കീൽ പത്മനാഭനെയാണ്‌.
സേട്ടുവിന്റെ അരികിൽ തന്നെ വക്കീൽ സ്ഥാനം പിടിച്ചു. ഇത്ര താമസിച്ചതെന്തേ രാജു" പത്മനാഭൻ മറുപടിപറയുംമുമ്പേ ഗാനം ആരംഭിച്ചു. കടിഞ്ഞാണിട്ടപോലെ എല്ലാവരും സ്റ്റേജിലേക്ക്‌ നോട്ടംപായിച്ചു. "കാണുക സഖീ എൻ കണ്ണനെ നീലക്കാർവർണ്ണനെ നികടേ" എന്നു പാടിയപ്പോഴേക്കും എല്ലാവരും ശ്വാസമടക്കി ചെവി കൂർപ്പിച്ചു ഏകാഗ്രതയോടെയിരുന്നു.


അമാവാസി ദിവസത്തിൽ അർദ്ധരാത്രിയിൽ പൂർണ്ണചന്ദ്രനെ കണ്ടാൽപോലും ജനങ്ങൾ ഇത്രയ്ക്കതിശയിക്കില്ല "നമ്മുടെ നാട്ടിൽ ഇത്ര കണ്ഠമാധുര്യമുള്ള സ്ത്രീകളുണ്ടോ' എല്ലാവരും ഇങ്ങനെ ചിന്തിച്ചുപോയി. ജനങ്ങളുടെ നയനങ്ങൾക്കു അമൃത്‌ വർഷിക്കുന്നതാണല്ലോ സ്ത്രീ സൗന്ദര്യം. അവർക്ക്‌ സ്വരമാധുര്യവുംകൂടി ഒത്തുചേർന്നാൽ അതിശയമല്ലേ.
ഗാനം എല്ലാവരെയും ആനന്ദലഹരിയിൽ ആറാടിച്ചു കൊണ്ടിരിക്കെ"ഇനി ഒന്ന്‌ ഭാവവും കാണിക്കട്ടെ" എന്ന പരുപരുത്ത ഒരു സ്വരം പുറകിൽ നിന്നും കേട്ടു. എല്ലാവരും അങ്ങോട്ടു തിരിഞ്ഞുനോക്കി. തക്കസമയത്തുതന്നെയാണ്‌ പറഞ്ഞത്‌ രാജു' എന്ന അഭിനന്ദവും തുടർന്ന്‌ സേട്ടുവിൽ നിന്ന്‌ കേട്ടപ്പോൾ ആ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ ആരും പിന്നെ ശ്രദ്ധിച്ചില്ല.


ഗായിക തന്റെ ചുറ്റുവശവും സൗന്ദര്യാന്തരീക്ഷം സൃഷ്ടിച്ചുവരികയായിരുന്നു. സ്വരമാധുര്യം അന്തരീക്ഷത്തെ വളരെ തന്മയത്വമാക്കിത്തീർത്തു സൗന്ദര്യദേവതമൂർത്തി ഭാവം പൂണ്ട അവളുടെ കൈകളും കാലുകളും വിരലുകളും ഗീതത്തിന്റെ ഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. അവളുടെ മുഖസൗന്ദര്യവും കടാക്ഷവിക്ഷേപങ്ങളും പ്രേക്ഷകരിൽ അനുകൂലവികാരം അങ്കുരിപ്പിച്ചു. ഗാനാലാപത്തോടൊപ്പം ഗാനത്തിലടങ്ങിയിരിക്കുന്ന മനോവികാരം ഒരു മുഗ്ദ്ധ, പ്രൗഡം ഇവർ എങ്ങനെ പ്രകടമാക്കുന്നു എന്നും ആ രീതി സ്വകീയചേഷ്ട, പരകീയചേഷ്ട, സാമാന്യ ചേഷ്ട ഇവയിൽ കൂടെ പ്രകടമാക്കിയതിനുശേഷം ഒരു സ്വാധീനപതിയായ വനിതയുടെ ഭാവവും കൂടെ അവസാനം പ്രകടമാക്കി കാണികളെ രസാർണവത്തിൽ ആമഗ്നരാക്കി.


രാസക്രീഡയിൽ രാധ ശ്രീകൃഷ്ണന്റെ പാണി എത്ര കൗശലത്തോടെയും കലാപരമായും പിടിച്ചു മറ്റു ഗോപാംഗനമാരിൽ നിന്നും അകറ്റി കൊണ്ടുപോയ ഭാഗം തന്മയത്വത്തോടെ അഭിനയിച്ച പ്രേക്ഷകരെ ആനന്ദസ്മിത നേത്രരാക്കി. അതോടൊപ്പം ഗാനവും കൂടി മേളിച്ചപ്പോൾ ആനന്ദലഹരിയിൽ ആറാടിയ ജനങ്ങൾ "ബലേ ഭേഷ്‌, ശബാശ്‌ എന്നീ അഭിനന്ദനങ്ങളെക്കൊണ്ട്‌ അന്തരീക്ഷം ശബ്ദായമാനമാക്കി.
"രജനീകാന്തൻ വന്നിട്ടുണ്ടോ" സേട്ടുതലയുയർത്തി ചുറ്റും നോക്കി.


ഇവിടെയുണ്ട്‌ സേട്ട്ജി" പുറകിൽ നിന്നൊരു ശബ്ദം കേട്ടു. എനിക്കറിയാം. താൻ വരാതിരിക്കില്ലെന്നും ആൾ രസികക്കുട്ടനല്ലേ, അവസരം പാഴാക്കുമോ, അല്ലങ്കിലേ ആളൊരു പുള്ളിയാണല്ലോ.
ഇല്ല സേട്ട്‌ ജി, ഞാനൊരു പാവമാണേ, കണ്ണുചിമ്മിക്കൊണ്ടാണിരിക്കുന്
നത്‌.
സേട്ടുവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഗാനമേളകളിൽ ഇടയ്ക്കിടയ്ക്ക്‌ ഇങ്ങനത്തെ തമാശകളുണ്ടാകും. സേട്ടുവിന്റെ ശ്രദ്ധ എല്ലാവരിലും പതിയുന്നുണ്ടെന്നകാര്യവും. രജനിയുടെ മറുപടി കേട്ട എല്ലാവരും ഊറി ഊറിച്ചിരിച്ചു.


ഗാനം വീണ്ടും ആരംഭിച്ചു. രാസക്രീഡാ വേളയിൽ ശ്രീകൃഷ്ണൻ രാധയുമൊത്ത്‌ എങ്ങോ മറഞ്ഞുകളഞ്ഞു. ഗോപാംഗനകൾക്ക്‌ വിരഹദുഃഖം സഹിക്കാൻ കഴിഞ്ഞില്ല. അഭിമാനഭംഗം അവരെ കൂടുതൽ വിഷണ്ണകളാക്കി. അവർ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട്‌ ശ്രീകൃഷ്ണൻ മുമ്പിലുണ്ടെന്ന ഭാവത്തിൽ കൈകൾ മുന്നോട്ട്‌ നീട്ടിവലയം ചെയ്തു പുറകോട്ടായുന്ന ഭാഗം പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ മനസ്സ്‌ കിടന്നു പിടയാൻ തുടങ്ങി. അരസികർപോലും രസാർണ്ണവർണ്ണത്തിൽ നീന്തിത്തുടിക്കുന്ന രംഗം. അപ്പോൾ ഒരിടത്ത്‌ നിന്ന്‌ ഒരാൾ അയ്യോടി മോളേ എന്ന ശബ്ദം. അവിനാശനെന്നേ പല്ലുഞ്ഞെരിക്കുന്നതു, പാട്ടും നൃത്തവും രസിച്ചില്ലെന്നുണ്ടോ എന്ന രജനിയുടെ ചോദ്യവും. മിണ്ടാതിരിയെടാ മണ്ടശ്ശിരോമണി എന്ന സേട്ടുവിന്റെ എരുമനാഭത്തിലുള്ള ശാസനയും കേട്ടപ്പോൾ എല്ലാവരും നിശ്ശബ്ദരായി.


ആരാണീ ചിരിക്കുന്നത്‌.
ആലം മിയ ഒരുവന്റെ മറുപടി.
അതേ രാജു, അങ്ങോർക്ക്‌ ഇവിടെ ഇരിക്കാൻ വയ്യെങ്കിൽ ഓടട്ടെ ഏതെങ്കിലും വണ്ടിക്കു കുതിരയായിട്ട്‌, അരസികൻ. എന്താ രഘുനാഥ്‌, അങ്ങനെയല്ലേ.
കലാസ്വാദന വിഷയത്തിൽ തനിക്ക്‌ എത്രമാത്രം ശ്രദ്ധയും താൽപര്യവുമാണുള്ളതെന്ന്‌ അന്യർ മനസ്സിലാക്കണമെന്ന്‌ സേട്ടുവിന്‌ നിർബന്ധമുണ്ട്‌.
ആലംമിയ ഒരു നവാബിന്റെ പൂന്തോട്ടത്തിലെ മാനേജരാണ്‌. ജോലിയിൽ നിന്നും വിരമിച്ചശേഷം സേട്ടുവിന്റെ അതിഥിയായി ഒന്നു രണ്ട്‌ മാസം സേട്ടുവൊന്നിച്ചു താമസിക്കുക പതിവാണ്‌. രഘുനാഥ്‌ ദക്ഷിണേന്ത്യക്കാരനാണ്‌. ഗുജറാത്തിൽ ഒരു സ്റ്റേഷൻമാസ്റ്ററും സംഗീതജ്ഞനും സേട്ടുവിന്റെ മാന്യമിത്രങ്ങളിൽ പ്രഥമഗണനീയനുമാണ്‌. തലകുലുക്കിക്കൊണ്ടദ്ദേഹം പ്രതിവചിച്ചു. "ഒന്നാന്തരം, അല്ലെങ്കിലും സേട്ട്‌ ജി ഒരുക്കുന്ന പാട്ടുകച്ചേരി ഏതെങ്കിലും മോശമായിട്ടുണ്ടോ. ബഹുരസം".
അവിനാശൻ ആരുടെയും ശ്രദ്ധയിൽപെടാതെ ഇടയ്ക്കിടയ്ക്കു പല്ലു ഞെരിച്ചുകൊണ്ടിരുന്നു. രജനി ചോദിച്ചു. എന്തിനാണ്‌ കോപിക്കുന്നത്‌.
ഈ ഏഭ്യന്മാരെ ചാട്ടവാറുകൊണ്ടടിക്കേണ്ടതാണ്‌.
നല്ല പാട്ടും നൃത്തവും ആസ്വദിക്കാനിടവന്നതു കൊണ്ടോ.
ഇത്‌ കാണാനും കേൾപ്പിക്കാനും എന്നെ എന്തിന്‌ കൂട്ടിക്കൊണ്ടുവന്നു. എല്ലായിടത്തും സ്ഥിതി ഇങ്ങനെയാണോ?


സംഗീതത്തോടൊപ്പം ഭാവപ്രകടനവും കൂടിയാകുമ്പോൾ സദസ്യർ വികാരാവേശംകൊണ്ട്‌ അനിയന്ത്രിതാവസ്ഥയിലായിപ്പോകും. ഭാവപ്രകടനത്തിലെ വിലാസചേഷ്ട പ്രേക്ഷകരുടെ മനസ്സിലെ വിഷയവാഞ്ഛ മൂലം ദുഷിക്കുമ്പോൾ സദസ്യരെ അത്‌ ബാധിച്ചെന്നുവരും. ഒരു സുപരിത്രയായ വിരഹിണിയുടെ ഭാവംപോലും വാക്കു ദൃഷ്ടിപാതം ഇവ കൊണ്ട്‌ തന്മയത്വത്തോടെ അഭിനയിക്കുമ്പോൾ പ്രേക്ഷകരുടെ അസംതൃപ്തവും അസംസ്കൃതവുമായ ഹൃദയങ്ങളിൽ അശ്ലീലവിചാരങ്ങൾ അംഗരിച്ചുപോകും. അതനുസരിച്ച്‌ ചിലർ വിലാസചേഷ്ടകളും പ്രകടിപ്പിച്ചെന്നുവരും. സൗന്ദര്യം പ്രഭുത്വമാണു എന്നാൽ സാക്ഷാൽ ലക്ഷ്മി ഭഗവതി മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും അവരുടെ മുമ്പിൽ ഭക്തജനങ്ങൾ കുത്സിതചേഷ്ടകൾ പ്രകടിപ്പിക്കുന്നത്‌ ശരിയാണോ? അവിനാശനു വേറുപ്പുണ്ടാക്കാൻ കാരണമതാണ്‌.


ഗായിക സദസ്യർക്ക്‌ താംബൂലദാനത്തിനിറങ്ങി ഓരോരുത്തർക്കും താംബൂലം നൽകി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു. അവിനാശന്റെ മുമ്പിൽ ചെന്നു കൊണ്ട്‌ താംബൂലം നീട്ടി. അയാൾ വാങ്ങാൻ മടിച്ചും എടുക്കണം, താംബൂലമാണ്‌. അയാൾ താംബൂലം വാങ്ങി അവൾ ചീറിച്ചുകൊണ്ട്‌ മുമ്പോട്ട്‌ നീങ്ങി.
നിങ്ങൾക്ക്‌ ആളെമനസ്സിലായോ" രജനി.
കണ്ടിട്ടുള്ളത്പോലെ തോന്നുന്നു.
ഒന്നോ രണ്ടോ രൂപ ആ കൈയിൽ വച്ചു കൊടുക്കേണ്ടതായിരുന്നു. രജനി.
എന്തിന്‌?
സംഗീതസദസ്സുകളിൽ അത്‌ പതിവാണ്‌.
എനിക്കാസമ്പടായം ഇഷ്ടമല്ല.


ഒരു ശബ്ദം കേട്ട്‌, എല്ലാവരും ആ വശത്തേയ്ക്കു തിരിഞ്ഞു നോക്കി. കീകാസേട്ടുവിന്റെ കൈ വിടുവിക്കാൻ ഗായിക പാടുപെടുകയാണ്‌. കീകാ സേട്ടുവിന്‌ താബൂലം നീട്ടിയപ്പോൾ നീട്ടിയ കൈയിൽ രസികശിരോമണിയായ 'രാജു' സേട്ടു പിടിച്ചു കളഞ്ഞു സദസ്സാകെ ചിരികൊണ്ട്‌ മുഖരിതമായി. ഗായികയുടെ മുഖം ചെമ്പരത്തിപ്പൂപോലെ ചുവന്നും കണ്ണുകൾ തീക്ഷ്ണങ്ങളായി.
രാജേശ്വരിയെന്നേ ആ തടിയൻ മാക്രിക്കു മുഖത്തുതന്നെ ഒരു ചവിട്ട്‌ സമ്മാനമായി കൊടുത്തില്ല. അവിനാശൻ കൂറച്ച്‌ ഉറക്കെത്തന്നെ പറഞ്ഞു. രാജേശ്വരിയാണ്‌ ഗായിക. തീവണ്ടിയിൽ വച്ചു മുറിഞ്ഞ കൈവിരലിൽ ശീലചുറ്റിക്കൊടുത്ത അതേ രാജേശ്വരി. തീവണ്ടിയാൽ വച്ചു താംബൂലം കൊടുത്തവൾ.
"അങ്ങനെ ചെയ്താൽ അവൾക്ക്‌ 500 രൂപ നഷ്ടപ്പെടും.


ഈ 500 രൂപയ്ക്ക്‌ വേണ്ടി ഇത്രത്തോളം അവമാനം സഹിക്കണേ"
ചങ്ങാതി ഇതൊരു വിനോദമല്ലേ, എല്ലാവരുടെയും മുമ്പിൽവച്ച്‌ ഇങ്ങനെ ഒരു പിടിയും വലിയും നടക്കുന്നത്‌ അവർക്കും ഒരഭിമാനമാണ്‌. സേട്ടുവിനെ അവർക്കു നല്ല പരിചയമാണ്‌. ഞാൻ മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നുണ്ടോ വക്കീൽ പത്മനാഭൻ ഒരു വീട്ടിൽ പോകാറുണ്ടെന്ന്‌. അതിവരുടെ വീട്ടിലേക്കാണ്‌.


സേട്ടുവിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട രാജേശ്വരി സ്വസ്ഥാനത്ത്‌ ചെന്നിരുന്നു. ആനന്ദസാഗരത്തിൽ നീന്തിതുടിച്ചസേട്ടു തന്റെ വിരലിൽ കിടന്നിരുന്ന രത്നാംഗുലീയം ഊരി രാജേശ്വരിയുടെ മുമ്പിൽ എറിഞ്ഞുകൊടുത്തു. സദസ്യർ ചിരിയും അട്ടഹാസവും മുഴക്കിക്കൊണ്ടിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീ മോതിരമെടുത്തു സൂക്ഷിച്ചു വച്ചു.
വക്കീൽ സാറിന്‌ താംബൂലം കൊടുത്തില്ലല്ലോ?
ഇനി ആർക്കും കൊടുത്തില്ലെങ്കിലെന്താ
മുഖം മറച്ചുവച്ചു കൊണ്ട്‌ കൊടുത്താൽ മതി.
ആലം മിയ തൊടുത്തുവിട്ടു. സദസ്സാകെ ചിരിയും ഹസ്തത്താദ്ധവും തുടങ്ങി. ബലേഭേഷും പൊടിപൊടിച്ചു. ആലംമിയയുടെ പരിഹാസം കേട്ടു രാജേശ്വരിയുടെ മുഖം ചുമന്നു. അവളുടെ മാതാവ്‌ ജാനകി ആലംമിയയെ നോക്കി തൊഴുതുകൊണ്ട്‌ പറഞ്ഞു" അവിടുത്തെപ്പോലുള്ളവരുടെ ഔദാര്യം കൊണ്ടാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. എങ്ങനെ പറഞ്ഞോ അങ്ങനെ ചെയ്യാം. ഇതൊന്നും കൂട്ടാക്കാതെ രാജേശ്വരി വേറെ ഗാനം തുടങ്ങി.

Monday, February 28, 2011

പൂർണ്ണിമ:

ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - നാല്‌.
"രജനീകാന്തൻ തന്റെ മുറിയിലിരുന്ന്‌ പത്രം വായിക്കുകയായിരുന്നു. വാടകയ്ക്ക്‌
രണ്ട്‌ മുറികൾ എടുത്തിട്ടുണ്ട്‌. ഒരു ചെറിയ മേശ രണ്ട്‌ കസേര ഒരു കട്ടിൽ ഇവയാണ്‌
ഒരു മുറിയിൽ. അടുത്തത്‌ അടുക്കളമുറിയാണ്‌. തറയിൽ കയറ്റ്പായ. ചുമരിൽ ചിത്രങ്ങൾ
തൂക്കിയിട്ടിട്ടുണ്ട്‌. മുറി വളരെ ശുചിയായി സൂക്ഷിച്ചിട്ടുണ്ട്‌.
അയാൾ ബി.എ പാസ്സായിട്ടുണ്ട്‌. ഭേദപ്പെട്ട ഒരു ജോലി കിട്ടി. 100 രൂപ ശമ്പളം.
അതിൽ നിന്നും 25 രൂപ അമ്മയ്ക്കയച്ചുകൊടുക്കും. 30 രൂപ വാടക. ബാക്കികൊണ്ട്‌
അയാളും ഭാര്യയും സുഖമായി കഴിയും. സന്താനം ഇല്ല.
അടുത്ത വീട്ടിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടു കൂട്ടക്കരച്ചിലാണ്‌. ശബ്ദം
കൂടുതലായപ്പോൾ രജനി വായന നിർത്തി, വാതുക്കൽ എത്തിനോക്കി. അയൽപക്കത്ത്‌
താമസിക്കുന്ന ത്രിവിക്രമൻ എന്ന ഒരുത്തനാണ്‌.
"ഓ, ഈ കുരുത്തം കെട്ട ജന്തുക്കൾ ഒന്നും മിണ്ടാതിരക്വോ, ഞാനങ്ങ്‌
വന്നാലുണ്ടല്ലോ, എല്ലാറ്റിനേയും ശരിപ്പെടുത്തും. ഒരു സ്ത്രീയുടെ കഠോരമായ
ശബ്ദം."
"ചേട്ടനെന്റെ പാവേകൊണ്ട്‌ പോയമ്മേ" ഒരു പെൺകുട്ടിയുടെ പരാതി.
"അവളെന്തിനാ എന്റെ പടം കീറീത്‌.
"ഞാൻ കീറില്ലമ്മേ, ചേട്ടൻ നൊണ പറേണ്‌' ശബ്ദം കൂടികൂടി വന്നു.
"ഞാൻ എല്ലാവർക്കും പാവേം, പടോം തരാം. ദേ, ദേ ഇതാ പിടിച്ചോ" തുടർന്ന്‌
അടിക്കുന്ന ശബ്ദമാണ്‌ കേട്ടത്‌.
രജനിയുടെ അടുത്തമുറിയിൽ നിന്നും രമ പുറത്തുവന്നു. വേഗം അയൽ വീട്ടിലേക്കോരോട്ടം.
"എന്തിനാ ഓട്ടം.
"ഗംഗചേച്ചി കുഞ്ഞുങ്ങളെ തല്ലിച്ചതക്കും. ഒന്നും നോക്കി വരട്ടെ."
"ഉം, വേഗം ചെല്ല്‌. രണ്ട്‌ മൂന്ന്‌ കിട്ടുന്നതും വാങ്ങിക്കൊണ്ട്‌ വേഗം
വന്നേക്കണേ" അയാൾ വായനയിൽ മുഴുകി. പുറത്ത്‌ ചെരുപ്പിന്റെ ശബ്ദം കേട്ട, രജനി
മുഖമുയർത്തി നോക്കിയപ്പോൾ അവിനാശൻ നിൽക്കുനന്നതു കണ്ടു." ഈ സമയം എവിടെ നിന്നു
വരുന്നു" കസേര നീക്കിയിട്ടുകൊണ്ട്‌ ചോദിച്ചു.
ഞാൻ കോളേജിൽ ഇന്റർവ്യൂവിനു പോണ്‌ രമചേച്ചി എവിടെ?
അവൾ പരോപകാരത്തിനുപോയി. ഇതാ വരുന്നു നോക്കു!
രമ രണ്ടു കുട്ടികളുമായി വന്നു കയറി. അവരുടെ കവിളിൽ കണ്ണീർച്ചാലുണ്ടായിരുന്നു.
അവിനാശ്ബാബു എപ്പോൾവന്നു. ഞങ്ങൾ വയ്യിട്ട്‌ അങ്ങോട്ടു വരാനിരിക്കേണ്‌!
"വരഞ്ഞാന്നു പറയാനാണ്‌ അവിനാശൻ വന്നതു. ഇയാൾക്ക്‌ മണ്ടൂസ്‌ പെണ്ണുങ്ങളെ
ഇഷ്ടമല്ല."
രജനി പറേഞ്ഞതു വിശ്വസിക്കല്ലേ ചേച്ചി" അവിനാശൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"എനിക്കെതിരായി പറേഞ്ഞല്ലേ, എന്നെമുന്നിലിരുത്തിക്കൊണ്ട്‌ അസ്സലായി"
"സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി വാദിക്കേണ്ടകാലം അതിക്രമിച്ചു.
പുരുഷന്മാർ അവരെക്കൊണ്ട്‌ കുരങ്ങുകളിപ്പിക്കും."
"എനിക്കിവിടെ നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ എന്തിനാണനാവശ്യമായ വാദകോലാഹലങ്ങൾ; ഈ
കുഞ്ഞുങ്ങൾക്ക്‌ ഞാനെന്തെങ്കിലും കൊടുക്കട്ടെ. വിശന്നു വലഞ്ഞിട്ടുണ്ട്‌" എന്നു
പറഞ്ഞു രമ അടുക്കളയിലേക്കു പോയി. അടുക്കളയിൽ നടക്കുന്നതെല്ലാം ഈ മുറിയിൽ
ഇരുന്നാൽ കാണാം.
ചേച്ചിക്ക്‌ ഈ കുഞ്ഞുങ്ങളെ എവിടുന്നു കിട്ടി.
"എന്റെ പ്രാണേശ്വരിക്കുണ്ടോ കുട്ടികളെ കിട്ടാൻ വിഷമം. ലോകത്തിലെ സകലകുട്ടികളെ
കിട്ടിയാലും മതി വരില്ല."
രമ ഇത്‌ കേട്ട്‌ ചിരിച്ചതേയുള്ളു. ശുദ്ധവസ്ത്രം ധരിച്ച അവർ അഴകുള്ളതായി തോന്നി.

"ബാബു അൽപനേരം ഇരുന്നു വർത്തമാനം അതിനിടയിൽ ഞാൻ എന്തെങ്കിലും ഉണ്ടാകട്ടെ
"ഇയാളൊരു പ്രോഫസ്സറാകാൻ പോകേണ്ട്‌ രമേ"
"ഇവിടെ അടുത്തെങ്ങാനുമാണോ?"
"അല്ല, കുറച്ചു ദൂരെ ഒരു സ്ഥലത്ത്‌"
"ദേ, ഞാനിപ്പ വരാം.
"ഒന്നും തയ്യാറാക്കണ്ട ചേച്ചീ, ഇതാ ഞാൻ പോകാനൊരുങ്ങേണ്‌.
"മണ്ടത്തിപ്പെണ്ണുങ്ങൾ ഉണ്ടാക്കുന്നതൊന്നും ബാബൂനിഷ്ടല്ലായിരിക്കും."
"ഞാൻ ചേച്ചിയെ മണ്ടത്തീന്നു കരുതീട്ടില്ല.
"ഒന്നു ചോദിച്ചേ രമ എന്തോരം പഠിച്ചിട്ടുണ്ടെന്ന്‌.
"ചേച്ചിക്കു പഠിപ്പുണ്ടെന്ന്‌ എനിക്കറിയാല്ലോ'
"ഉണ്ട്‌, ഉണ്ട്‌ നാടൻ ഭാഷയിൽ പറേണെങ്കിൽ നാലാം ക്ലാസ്‌ ബി.എ വരെ
പഠിച്ചിട്ടുണ്ട്‌.
"ചേച്ചീ ഇംഗ്ലീഷ്‌ പേപ്പർ വായിക്കണത്‌ ഞാൻ കണ്ടിട്ടുണ്ടല്ലോ"
'വായിക്കേല്ലേ. പടം കാണുകയാണ്‌. വായിക്കുന്നത്‌ തലതിരിച്ചായിരിക്കും.
കുട്ടികളെ തീറ്റിച്ചു വീട്ടിൽ കൊണ്ടുചെന്നാക്കിട്ട്‌ രമ രണ്ട്‌ പാത്രത്തിൽ
പലഹാരവുമായി വന്നു പാത്രം മേശപ്പുറത്ത്‌ വച്ചിട്ട്‌ പറഞ്ഞു, "അൽപം പാലുണ്ട്‌,
ചായയാക്കട്ടെ"
'ചായ വേണ്ട" രജനി പറഞ്ഞു.
രണ്ടുപേരും ആഹാരം കഴിച്ചു. വീട്ടിൽ വേലക്കാർ തയ്യാറാക്കുന്നതിനേക്കാൾ വളരെ
ഹൃദ്യമായി തോന്നി അവിനാശന്‌ അത്‌.
"പോകാൻ നേരമായി ചേച്ചി. അവിടെ പോയി വന്നതിനുശേഷം നിങ്ങളെ രണ്ട്‌ പേരെയും ഞാൻ
വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാം ഇപ്പോൾ ക്ഷമിക്കണം."
"ഇതിൽ ക്ഷമിക്കാനെന്തുണ്ട്‌. രമ.
"രജനിയെ ഞാൻ സ്റ്റേഷനിലേക്കു കൂട്ടിന്‌ കൊണ്ടുപോകട്ടെ."
"കൊള്ളാം അതിനെന്റെ അനുവാദമെന്തിന്‌ കൂട്ടുകാരനല്ലേ എവിടെ വേണമെങ്കിലും
കൊണ്ടുപോകാല്ലോ
"നിന്നെ കൊണ്ടുപോണോങ്കിൽ എന്റെ അനുവാദം വേണം, അല്ലേ രമേ'
"വേഗം വസ്ത്രം മാറൂ. വണ്ടി വരാൻ സമയമായി.'
"എനിക്ക്‌ വസ്ത്രം മാറാൻ രണ്ട്‌ മിനിട്ടുപോലും വേണ്ട'
'രജനി വസ്ത്രം മാറുന്നതിനിടയിൽ രമ അയൽപക്കത്ത്‌ ചെന്നു നോക്കിയിട്ടു വേഗം
വന്നു. "പാവം ഗംഗചേച്ചി കുട്ടികളെ നോക്കണം ജോലി. ചെയ്യണം. കഷ്ടം തന്നെ.
"എന്റെ പെമ്പെറന്നോത്തി എത്ര ഭാഗ്യവതി. കുട്ടികളെനോക്കി കഷ്ടപ്പെടേണ്ടല്ലോ."
രമ സിന്ദൂരം കൊണ്ടുവന്നു അവിനാശന്റെ നെറുകയിൽ തൊട്ട്‌ ആശീർവദിച്ചു "ഭഗവാൻ
അനുഗ്രഹിക്കട്ടെ"
"രമേ, ഇയാളെ സൂക്ഷിക്കണം. ഇയാളെ എപ്പോഴും ഇവിടെ വരാൻ അനുവദിക്കരുത്‌."
"എന്താണത്രേ കാരണം"
"നിന്നെ പ്രശംസിക്കുന്നത്‌ കേൾക്കുമ്പോൾ എന്റെ നെഞ്ചിൽകൂടെ എലിബാണം
ചീറിപ്പായും.
രമ കൃത്രിമ കോപം കാണിച്ചു, സ്നേഹിതന്മാർ യാത്രയായി.

Sunday, January 2, 2011

പൂർണ്ണിമ-ശ്രീരമൺലാൽ

പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി

അദ്ധ്യായം - രണ്ട്‌.
അവിനാശന്റെ പിതാവ്‌ സ്ഥലത്തെ പ്രധാനിയായ ഇംപോർട്ട്‌ എക്സ്പോർട്ട്‌ ഏജന്റാണ്‌. പേര്‌ സുമന്തരായർ. 50 കഴിഞ്ഞ പ്രായം. മകന്റെ പഠിപ്പ്‌ കഴിഞ്ഞ്‌ വന്നാൽ ജോലി മകനെ ഏൽപിച്ചിട്ട്‌ സ്വസ്ഥമായി ജീവിതം നയിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാൽ മകൻ ഈ ബിസ്സിനസ്സ്‌ ഇഷ്ടപ്പെട്ടില്ല. അയാൾ ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. കച്ചവടക്കാർ അവരുടെ ഇഷ്ടംപോലെ ചരക്കുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തോട്ടെ. നമ്മൾ എന്തിന്‌ അവരുടെ ഇടയിൽ കയറി ചരട്‌ വലിക്കണം. ഇതാണ്‌ അവിനാശന്റെ നില. "നീ ഒരു ദിവസം ഓഫീസിൽ വന്നിരിക്കും. അപ്പോൾ നിനക്കെല്ലാം മനസ്സിലാകും."
എനിക്കതിൽ താൽപര്യമില്ല; അവിനാശൻ.
എങ്കിൽ നീ വക്കീൽ പത്മനാഭന്റെ കൂടെ പ്രാക്ടീസ്‌ ചെയ്യൂ. ബാരിസ്റ്റർക്ക്‌ ധാരാളം കേസ്‌ കിട്ടും.
രായക്കും വക്കീൽ പത്മനാഭനും സുഹൃത്തുക്കളാണ്‌. രണ്ട്‌ പേർക്കും അന്യോന്യം സഹകരണം ആവശ്യപ്പെട്ട്‌ രണ്ടുകൂട്ടരും കക്ഷികളെ വലവീശിപ്പിടിക്കും. ധനപരമായ കേസുകൾ പത്മാനാഭനെയാണ്‌ രായർ ഏൽപിക്കുന്നത്‌.
ഒരിക്കൽ രായർ അപകടകരമായ ഒരു കേസിൽ പെട്ടു. എല്ലാ വക്കീൽമാരും കൈയൊഴിഞ്ഞു. എന്നാൽ വക്കീൽ പത്മനാഭൻ ആ കേസ്‌ ഏറ്റെടുത്ത്‌ രായർ ജയിലിൽ പോകത്തകത്തവിധത്തിലുള്ള കേസായിരുന്നു, പത്മനാഭൻ സമർത്ഥമായി കേസ്‌ കൈകാര്യം ചെയ്തു. രായർക്ക്‌ അനുകൂലമായ വിധിയുണ്ടായി. അതോടെ പത്മനാഭന്റെ പ്രശസ്തി വർദ്ധിച്ചു. പല കേസുകളും വിധിപറയുംമുമ്പ്‌ പത്മനാഭനോട്‌ ആലോചിക്കുക പതിവായി ന്യായാധിപൻ. ആ പ്രദേശത്തും അന്യസ്ഥലങ്ങളിലും പത്മനാഭൻ ബഹുസാവതനായിത്തീർന്നു.
സ്ത്രീ വിദ്യാഭ്യാസം സ്ത്രീ ജനോദ്ധാരണം, കന്യാപാഠശാല, പ്രസൂതികാലയം, വിധവാസംരക്ഷണമന്ദിരം മുതലായ പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമംകൊണ്ട്‌ ഉയർന്നു വന്നു. സംസ്ഥാനം മുഴുവൻ അദ്ദേഹത്തെ പുകഴ്ത്തി തുടങ്ങി.
അവിനാശൻ പത്മനാഭന്റെ ആഫീസിൽ പോയിത്തുടങ്ങി. എന്നാൽ അൽപദിവസംകൊണ്ട്‌ തന്നെ അയാൾക്ക്‌ മനസ്സിലായി ഈ ജോലി തനിക്ക്‌ പറ്റിയതല്ലെന്ന്‌.
കക്ഷികളെ വെരട്ടുക, ഉള്ളത്‌ ഇല്ലാതാക്കിയും ഇല്ലാത്തത്‌ ഉള്ളതാക്കിയും സ്ഥാപിക്കുക, അതിനുള്ള നിയമവശം പ്രയോഗിച്ച്‌ കക്ഷികളിൽ നിന്നും ധാരാളം പണം വസൂലാക്കുക ഇവ നിന്ദ്യമായിട്ടാണ്‌ അയാൾ കരുത്തിയത്‌, താൻ പഠിച്ചതും ഇവിടെ പ്രയോഗിക്കുന്നരീതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ല.
ഒരിക്കൽ പത്മനാഭൻ അവിനാശനോ ഇങ്ങനെ പറഞ്ഞു. "നോക്കൂ അവിനാശ! നിങ്ങൾ എന്റെ കക്ഷികളോടിങ്ങനെ പെരുമാറാൻ തുടങ്ങിയാൽ എനിക്ക്‌ കക്ഷികൾ നഷ്ടപ്പെടും. പുതിയ കക്ഷികളെ കിട്ടാതാകും. ആഫീസ്‌ പൂട്ടേണ്ടിവരും. ഈ തൊഴിലിൽ നിങ്ങൾക്ക്‌ തീരെ ശുഷ്കാന്തി ഇല്ല. നിങ്ങൾ എന്തിന്‌ നിയമപരീക്ഷയ്ക്ക്‌ പോയി പാസ്സായി. നിങ്ങളുടെ കൈയ്യക്ഷരം നല്ല ഭംഗിയുള്ളതാണ്‌ ആധാരമെഴുത്തോ അദ്ധ്യാപകവൃത്തിയോ ആണ്‌ നിങ്ങൾക്ക്‌ യോജിച്ചതു.
ഒരു പ്രോഫസ്സർ ആകാനായിരുന്നു എന്റെ ആഗ്രഹം. അച്ഛനാണെന്നെ ഈവഴിയ്ക്ക്‌ തിരിച്ചു വിട്ടത്‌.
വക്കീൽ, ഓഫീസർ, അല്ലെങ്കിൽ മില്ലുടമസ്ഥൻ ഇങ്ങനെയുള്ള ജോലിക്ക്‌ അയോഗ്യരായവരാണ്‌ അക്കാലത്ത്‌ അദ്ധ്യാപകവൃത്തിക്ക്‌ പോയിരുന്നത്‌. അദ്ധ്യാപകർക്കു ലഭിച്ചിരുന്നു. തുച്ഛമായ ശമ്പളമാണ്‌ അവരെ അഗണ്യകോടിയിൽ തള്ളിവിട്ടത്‌. പ്രോഫസറെ ജനങ്ങൾ കൂടുതൽ ബഹുമാനിക്കുന്നുണ്ട്‌. എന്നാലും പൊതുവേ അദ്ധ്യാപകരോട്‌ മതിപ്പു കുറവാണ്‌. അയാളാരാണ്‌. ഒരു അദ്ധ്യാപകൻ! എന്നാൽ ജനങ്ങൾ ഒന്നു മനസ്സിലാക്കാത്തത്‌ കഷ്ടമാണ്‌. എല്ലാ ഉയർന്ന നിലയിലുള്ളവരും ആ നിലയിൽ എത്തുന്നതു ഈ അദ്ധ്യാപകർ എത്ര കൽപടയിൽ കാൽ കുത്തിയിട്ടാണെന്ന സത്യം മറക്കാൻ കഴിയുമോ?
"വാസ്തവത്തിൽ നിങ്ങൾക്ക്‌ ഒരു ജോലിയുടെയും ആവശ്യമില്ല. ജീവിക്കാൻ ആവശ്യമായതിൽ എത്രയോ മടങ്ങ്‌ ധനം രായർ സമ്പാദിച്ചിട്ടുണ്ട്‌. ഏന്നാലും ഒരു ജോലിയും ചെയ്യാതെ ഇരുന്നു സുഖിക്കുന്നതും അലസനായി നടക്കുന്നതും മനസ്സിനു സുഖം പ്രദാനം ചെയ്യുന്നതല്ലല്ലോ. എനിക്ക്‌ പരിചയമുള്ള ഒരു കോളേജിൽ ഒരൊഴിവുണ്ട്‌, ഇന്നു തന്നെ ഞാനതു തിരക്കും.
വളരെ നല്ലത്‌, ഞാനൊരുക്കമാണ്‌.
അന്ന്‌ സായം കാലത്ത്‌ വക്കീൽ രായരെക്കണ്ട്‌ വിവരം പറഞ്ഞു. രായർ ഇത്‌ കേട്ട്‌ നിരാശനായി. ഇത്രയും പഠിപ്പുള്ള മകൻ തിരഞ്ഞെടുത്തതു നിസ്സാരജോലിയാണല്ലോ.
പ്രോഫസറുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വക്കീൽ വാചാലമായി പറഞ്ഞു രായരെ കേൾപ്പിച്ചു. രായർ പറഞ്ഞു എന്നാലും മാസ്റ്റർ തന്നല്ലോ, ഒരാൾ ചെറിയ മാസ്റ്റർ, മറ്റേത്‌ വലിയ മാസ്റ്റർ എന്നാലും മാസ്റ്റർ തന്നെയല്ലേ, അവന്റെ ഇഷ്ടം പോലെയല്ലേ കാര്യം നടക്കൂ! തിരിയിൽ നിന്നും പന്തം കൊളുത്താറുണ്ട്‌ എന്റെ മകൻ പന്തത്തിൽ നിന്നും തിരി കൊളുത്തണു. എന്തു ചെയ്യാം ഓരോരുത്തരുടെ തലേലെഴുത്ത്‌" രായർ നെടുവീർപ്പിട്ടു.
നൃത്തം കണ്ട്‌ മടങ്ങിയതിന്റെ പിറ്റേദിവസം അവിനാശനെ വക്കീൽ വീട്ടിൽ വിളിപ്പിച്ചു. വിവരം രജനീകാന്തനെ അറിയിച്ചു. അയാൾ പറഞ്ഞു. "എഴുത്തിൽ വിവരം ഒന്നുമില്ല."
'കേസെന്തെങ്കിലും മുണ്ടാകും" രജനി.
'ഇല്ല അത്‌ ഞാൻ നിർത്തിക്കളഞ്ഞു. വേറെ എന്തെങ്കിലും കാര്യത്തിനാകാം.'
'കഴിഞ്ഞ ദിവസം രാത്രി താൻ ആരുടെ കൂടെയാണ്‌ സവാരിചെയ്തതെന്നു ശിഷ്യനെ അറിയിക്കാനായിരിക്കും.'
'നിങ്ങളത്‌ മറന്നില്ല അല്ലേ. എന്റെ ദൃഢമായ വിലാസം അത്‌ വക്കീൽ പത്മനാഭനല്ലെന്നാണ്‌. വേറെ ആരെങ്കിലുമാകാം. ഇരുട്ടിൽ തോന്നിയതാകാം."
'ലോകം ഒരു തുറന്ന പുസ്തകമാണ്‌ ചങ്ങാതി. പഠിപ്പിക്കാൻ ഒരാളുമില്ല. തനിയെ കണ്ടും അനുഭവിച്ചും പഠിക്കണം. നിങ്ങളൊരു വിചിത്രജീവിതന്നെ സംശയമില്ല. ക്ലിയറിങ്ങ്‌ ജോലി നല്ലതല്ല. വക്കീൽ പണിയും തഥൈവ. നിങ്ങളെന്തിന്‌ ബിലാത്തിയിൽ പോയി. കുറെപണം ചെലവാക്കാൻ മാത്രം. ശ്വാതവീരൻ സാമാനം വാങ്ങാൻ അങ്ങാടിയിൽ പോയപോലെ. അല്ലെങ്കിൽ പാർസൽ ഇംഗ്ലണ്ടിൽപോയി തിരിച്ചുവന്നതുപോലെ കഷ്ടം തന്നെ!
"മതി മതി, സമ്മതിച്ചു. നിങ്ങൾ ലോകം കണ്ടവൻ-ബുദ്ധിശാലി -സമർത്ഥൻ. പോരെ. സമ്മതിച്ചു ഇതൊന്നു നിർത്തൂ.
"അയ്യോ ഞാനാര്‌, ഒരു കൃമി. പക്ഷേ ഞാൻ ധാരാളം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്‌. അവരോടെനിക്ക്‌ ബഹുമാനമുണ്ട്‌.
"ഓ, ഒരുകാര്യം ഞാൻ മറന്നു. നിങ്ങൾ വിവാഹിതനാണ്‌ അതിന്റെ മേന്മകൊണ്ടാകാം നിങ്ങൾ നിങ്ങൾ ലോകംകണ്ടവനെന്നഭിമാനിക്കുന്നത്‌.
"അതെ, അങ്ങനെതന്നെ ധരിച്ചോളു. എന്നാൽ നിങ്ങളെ വിവാഹം ചെയ്യാനിഷ്ടപ്പെടുന്ന യുവതി എവിടെ കിടക്കുന്നു."
എട്ടും പൊട്ടും തിരിയാത്ത പെണ്ണുങ്ങളെ ഞാൻ വിവാഹം ചെയ്യുമെന്നു കരുതുന്നുണ്ടോ.
"ശരി, രമ എട്ടും പൊട്ടും തിരിയാത്തവളാണ്‌ വിദ്യാഭ്യാസവുമില്ല. എന്നാലും അവിനാശൻ അവളിൽ എന്തെല്ലാം കുറ്റവും കുറവും കണ്ടാലും ഞാനതു കണക്കാക്കുന്നില്ല.
"ഈശ്വരാ, ഞാൻ രമചേച്ചിയെ ഉദ്ദേശിച്ചല്ല ഇത്‌ പറഞ്ഞത്‌ ക്ഷമിക്കണം". അവിനാശൻ സംഭ്രമംകൊണ്ട്‌ തൊഴുകൈയോടെ പറഞ്ഞു.
രജനി അവിനാശന്റെ കൈ കവർണ്ണ്‌ കൊണ്ട്‌ പറഞ്ഞു 'ഛെ, ഇതെന്ത്‌ വേഷം കെട്ടൽ, മാപ്പു ചോദിക്കാൻ മാത്രം എന്തുണ്ടായി. എന്ത്‌ പറഞ്ഞാലും സോറി, താങ്ക്‌ യൂ ഈ വകയൊന്നും നമ്മുടെ ഇടയിലുള്ള ആചാര്യമര്യാദകളല്ല. ആത്മാർത്ഥതയില്ലാത്ത ബാഹ്യമാത്രമായ ഈ ആചാരം, ഞാനിഷ്ടപ്പെടുന്നില്ല. വേഗം പോകാനൊരുങ്ങു ആവണ്ടിക്കാരനോടും മാപ്പു പറയേണ്ടിവരും.
രണ്ടു പേരും കുതിരവണ്ടിയിൽ കയറി. രജനിയെന്നയാളുടെ വീട്ടിലാക്കിയ ശേഷം അവിനാശൻ വക്കീലിന്റെ ആഫീസിലേക്ക്‌ തിരിച്ചു. മടക്കത്തിന്‌ തന്റെ വീട്ടിൽ കയറണമെന്നും രമ അവിനാശന്റെ വിശേഷങ്ങൾ ചോദിക്കാറുണ്ടെന്നും രജനി പറഞ്ഞു.
" ആദ്യം നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ വീട്ടിൽ വരൂ"
ഞങ്ങൾ പാവങ്ങൾ. ധനികരുടെ വീട്ടിൽ പോകാൻ ഞങ്ങളുടെ സ്ത്രീകൾക്കു ഭയമാണ്‌.
"മതിയാക്കൂ, മറ്റന്നാൾ ഞാൻ വണ്ടിക്കാരനെ അയക്കും. വണ്ടിക്കാരൻ തനിയെ മടങ്ങി വന്നാൽ പിന്നെ ഞാൻ നിങ്ങളുടെ മുഖത്ത്‌ നോക്കൂല്ല. രജനി ചിരിച്ചു. അയാൾ മനസ്സിൽ പറഞ്ഞു 'സാധു യുവാവ്‌'.
[തുടരും]