Followers

Monday, December 2, 2013

വിധി വിളക്ക്


ശ്രീദേവി  നായര്‍ 
എങ്കിലും നിഷ്ഫലമീ ജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകി വീണു.
എന്നിട്ടുമെന്തേ യീജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?
ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതിനാര്‍ക്കറിവൂ,
ഒന്നറിയുന്നു ഞാനൊന്നുമാത്രംനിങ്കര്‍മ്മങ്ങള്
മന്ത്രരൂപത്തിലെന്നന്തരംഗം.

ഇന്നുനാനെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ
നിന്നുയിര്‍ എന്നില്‍പ്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ.

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
“ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം
എന്തിനായ് വയ്ക്കുന്നു വിധിവിളക്ക്?“
,