Followers

Thursday, July 1, 2010

പത്രം ആഫീസിലെ ഒരു തമാശ

suresh pattar

1. പത്രം ആഫീസിലെ ഒരു തമാശ

ലേഖകൻ 'മാക്സിം ഗോർക്കി' എന്നെഴുതിയിരിക്കുന്നു. പ്രൂഫ്‌ തിരുത്തേണ്ടിവന്നപ്പോൾ 'മാർക്ക്സിം ഗോർക്കി"യല്ലേ എന്നൊരാളിന്‌ സംശയം. അപ്പോൾ ഇടതുപക്ഷച്ചായ്‌വുള്ള ഒരു ജോലിക്കാരൻ പറഞ്ഞു. "മാർക്ക്സിസ്റ്റ്‌ ഗോർക്കി'യാണെന്ന്‌ അതു ശരിയല്ലെന്ന്‌ പറഞ്ഞു. വേറൊരു ജോലിക്കാരൻ അച്ചടിക്കേണ്ടതെന്താണെന്ന്‌ നിർദ്ദേശം നൽകി. ആ നിർദ്ദേശം സ്വീകരിക്കപ്പെട്ടു. പിറ്റേ ദിവസം പത്രത്തിൽ അച്ചടിച്ചു വന്നതിങ്ങനെ "മാക്സിമം ഗോർക്കി".

2. ദുഷ്ടന്റെ പ്രാർത്ഥന

ജ്ഞാനിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഒരാൾ ദുഷ്ടനായ വേറൊരുവനോടുകൂടി കപ്പലിൽ സഞ്ചരിക്കുകയായിരുന്നു. കപ്പൽ മുങ്ങിയേക്കുമെന്ന ഭാവമുണ്ടായപ്പോൾ ദുഷ്ടൻ ഈശ്വരനെ ഉറക്കെ വിളിച്ച്‌ പ്രാർത്ഥന തുടങ്ങി. അതുകേട്ട്‌ ജ്ഞാനി പറഞ്ഞു: "കൂട്ടുകാരാ, നിങ്ങളൊന്നു മിണ്ടാതിരിക്കൂ, നിങ്ങൾ ഈ കപ്പലിൽ ഉണ്ടെന്ന്‌ ഈശ്വരൻ അറിഞ്ഞാൽ കപ്പൽ തീർച്ചയായും കടലിന്റെ അടിത്തട്ടിലേക്കു താഴും." അതിന്റെ ആവശ്യമുണ്ടോ? ഇതുകേട്ട ദുഷ്ടൻ തന്റെ പ്രാർത്ഥന നിർത്തി.