Followers

Thursday, July 1, 2010

വഴിത്തിരിവുകള്‍


muyyam rajan

കൊടുങ്കാറ്റ്വന്നപ്പോള്‍
വിളക്കണയാതെ കാത്തുവച്ചു.
കുപ്പി വളകളും കുറുനിരയും
കുസൃതി കാട്ടുമ്പോള്‍
കുറുമ്പ് കൊണ്ടവയെ ശാസിച്ചു.
ശരറാന്തല്‍ കരിന്തിരി കത്തുമ്പോള്‍
വിചാരാഗ്നിയില്‍ ഉരുകിത്തിളച്ചു.
ഇരുള്‍ മറയിലൂടെ
പുതിയ ഇരകളിനിയും
വന്നണയുമെന്നോര്‍ ത്ത്
മനസ്സ് വല്ലാതെ കോരിത്തരിച്ചു.
പുതിയ വികാരങ്ങളെ
പഴയ മൂശയില്‍
വിളക്കിയെടുക്കാന്‍
നിറം മങ്ങിയ ഓര്‍ മ്മകളെ
കൂടെ കിടത്തി ലാളിച്ചു.
പിഴച്ചു പോയ
പഴയ വഴികളെ സ്വയം പഴിച്ചു.
പടിക്കപ്പുറത്ത് പദനിസ്വനങ്ങളിന്ന്
വെറും തോന്നലുകളായ്
പരിണമിക്കുമ്പോള്‍ ---
വിശപ്പിന്റെ വിളിയടക്കാനിനി
ഏതു വഴിയാണു അടച്ചു പിടിക്കേണ്ടത് ..?
ഏതു വഴിയാണു തുറന്നു കാട്ടേണ്ടത്..?