Followers

Showing posts with label delna niveditha. Show all posts
Showing posts with label delna niveditha. Show all posts

Saturday, January 2, 2010

മരണത്തിന്റെ ഊഴം

delna niveitha


കബനിയിലവസാനസ്നാനമെന്നറിയുന്നു
കരനോക്കി നീന്തികിതച്ചുകേറി
കരയിൽ നിൽക്കുന്ന കടമ്പുവൃക്ഷത്തിന്റെ
തണലിൽ നിന്നോർമ്മകൾ അയവിറക്കി
കുഞ്ഞായനാളിൽ കഴുത്തിലന്നാടിയ
കുഞ്ഞുമണിയൊച്ച മുഴങ്ങി കാതിൽ
കണ്ണന്റെ കാലിയായ്‌ യദുകുലത്തിൽ വാണ
ഞങ്ങളുടെ ദുരിതമൊന്നാരറിവു
മിണ്ടാത്ത പ്രാണിയായ്‌ മണ്ടുന്നതെപ്പോഴും
മിണ്ടുന്ന നിങ്ങളുടെ വാക്കിനൊപ്പം
മൂക്കിൽ കൊരുത്തു വലിച്ച കയറിനെ
നാക്കിനാൽ നക്കിത്തുടച്ചിരുന്നു
കൂടുമാറിയാത്ര നാടു മാറിപ്പോയി
ക്രൂരമാം എത്ര മുഖങ്ങൾ കണ്ടു
തോളിൽ ബന്ധിച്ച നുകവുമായ്‌ പാടത്ത്‌
തോരാത്ത മഴയത്തും ഉഴുത നേരം
ചേറിൽ കലപ്പ വലിച്ചു മുന്നേറുന്ന
നേരത്തു തവള കരഞ്ഞതോർമ്മ
പച്ചപ്പുൽനാമ്പു കടിച്ചു വലിച്ചന്ന്‌
കൊച്ചുപുഴയോരത്തു മേഞ്ഞ നേരം
കൊത്തിപ്പെറുക്കുമൊരു കാക്കയെൻ മേനിയിൽ
ഒത്തിരി സ്നേഹമായ്‌ തന്നെ തോന്നി
ഇല്ലവർക്കീ മണ്ണിൽ ബന്ധനമൊന്നിന്ന്‌
മുൻജന്മ പുണ്യം തന്നെയാണോ?
ഇന്നലെ ചങ്ങാതി പിടയുന്ന നേരത്ത്‌
മിണ്ടാതെ നിന്നവൻ മിഴിനിറഞ്ഞോ?
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌.
ടാറിട്ട റോഡിലെ പൊള്ളുന്ന വെയിലിലും
ചാട്ടവാറടിയുടെ ചൂടു മാത്രം
പൊള്ളുന്ന വെയിലിൽ നടന്നു കിതച്ചുപോയ്‌
തുള്ളിവെള്ളം നാവിൽ മോഹമായി
അടികൊണ്ട്‌ പുളയുമ്പോൾ മടിയല്ല തന്റെ
തടിയുടെ ക്ഷീണമൊന്നാരറിയാൻ
നുരവന്ന്‌ വായില്‌ പതയായിത്തീരുന്നു
നടുറോട്ടിലറിയാതെ വീണുപോയി
ബന്ധിച്ച കാലിൽ അടിച്ചൊരു ലാടന്റെ
നൊമ്പരം കൊണ്ടു ഞാനെത്ര ദൂരം
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
കെട്ടിവലിച്ചുകയറ്റിയൊരു വണ്ടിയിൽ
കുത്തിനിറച്ചൊന്നനങ്ങുവാൻ വയ്യാതെ
കാലനാക്കാൻ കഴിയാത്തൊരു യാത്രയിൽ
കാതിൽ മുഴങ്ങും ഇരമ്പൽ മാത്രം.
രാത്രിയും പകലുമൊന്നറിയാതെ പോകുന്ന
യാത്രയുടെ അവസാനമെവിടെയാണ്‌
ഈയ്യലിനായുസ്സ്‌ ഇത്തിരിയാണെലും
ഈ മണ്ണിൽ ദുരിതങ്ങളൊന്നുമില്ല
ഒരു കയറിൽ ബന്ധിച്ച ചങ്ങാതിമാരോട്‌
ഒരു നിമിഷമന്നവൻ യാത്ര ചൊല്ലി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌

തുടിതാളം


delna niveditha

തിണ്ണയിൽചാഞ്ഞുറങ്ങുന്ന മുരവന്‌
കുഞ്ഞൊരു ചൂടിന്‌ തീക്കനല്‌
ചുരുണ്ടു വളഞ്ഞു കിടക്കുന്ന നേരത്ത്‌
ചൂടൊന്ന്‌ കൂട്ടാൻ പുതച്ചു മുണ്ട്‌
സുന്ദരിയായൊരാ- കുടിലിന്റെ തിണ്ണയിൽ
അമ്പിളിമാമനെ കണ്ടുറങ്ങി
അന്തിക്കു മൂളിയ മൂങ്ങതൻ കണ്ണുകൾ
അമ്പിളിവെട്ടത്തിലൊന്നു മിന്നി
താളത്തിൽ പാട്ടുകൾ പാടിയ മക്കളെ
താളങ്ങളാരും പഠിപ്പിച്ചില്ല
വെറ്റില നൂറൊന്ന്‌ കൂട്ടിമുറുക്കുവാൻ
വെപ്രാളമാണെന്റെ മക്കൾക്കെന്നും
മുറുക്കിച്ചുവപ്പിച്ച്‌ തുപ്പുന്ന നേരം
ഇറുക്കിയാചുണ്ടിൽ വിരലമക്കി
കിളിയെപിടിക്കുവാൻ കവണിയിൽ കല്ലുമായ്‌
ഉടുതുണിയേറെയങ്ങില്ലാത്തൊരാ മക്കൾ
ഉശിരുള്ള കണ്ണാൽ തിരഞ്ഞു കിളി

മുരവനാതുടിയില്‌ താളങ്ങൾ തട്ടുമ്പോള്‍
മുരത്തി തൻ പാദത്തിൽ താളമെത്തി
കുഴലൂത്ത്‌ തുടിയുടെ ഒപ്പമെത്തുമ്പോൾ
കുനിഞ്ഞു നിവർന്നവർ കുരവയിട്ടു
മുരവൻ മുറത്തില്‌ പേറ്റിക്കിഴിച്ചതു
മുത്തല്ല മുന്നാഴി മന്ത്രമാണ്‌
കാലങ്ങളായിട്ടാ കുടിലിന്റെ ചുറ്റും
കാരണവന്മാർക്ക്‌ നേർച്ചയുണ്ട്‌

Sunday, August 2, 2009

സ്മൃതികളില്‍ ഒരു പുഷ്‌പം-ഡെല്‍ന നിവേദിത




ഇടറാതെ ശവമഞ്ചം തോളിലേറ്റികൊണ്ട്‌
പതറാതെ അടിവച്ചു നീങ്ങി ഞങ്ങള്‍
ഇത്തിരി മുമ്പെന്‍റെ ചങ്ങാതിയാണിത്‌
ഇപ്പോളെന്‍തോളിലെ ശവമഞ്ചവും


ധീരമായി പൊരുതി മുന്നേറുന്ന നേരവും
തീരെ തിരിഞ്ഞൊന്നു നോക്കിയില്ല
കരയുവാന്‍ കഴിയാത്ത കഥനമാണെങ്കിലും
പിരിയുമ്പോളൊരു വാക്കു ചൊല്ലിയില്ല


അതിരു കാക്കുന്നൊരാ ധീര ജവാന്‍മാര്‍ക്ക്‌
അതിഥിയായെപ്പഴും 'മരണ'മാണ്‌
ഒളിവിലാ ശത്രു തന്‍ 'തിര'യില്‍ പൊലിയുന്ന
വിടരാത്ത നിന്‍ സ്വപ്നജീവിതങ്ങള്‍


മഞ്ഞു പെയ്യുന്നൊരാതാഴ്‌വര നാട്ടിലും
കണ്ണു ചിമ്മാതവര്‍ കാവല്‍ നിന്നു
മറക്കില്ല- നാമുറങ്ങുമ്പോഴുറങ്ങാതെ
നാടുമെന്‍ ജീവനുംകാത്ത ധീര !



കീര്‍ത്തിയായ്‌-ധീരപതാകക്കടിയിലായ്‌
കാത്തു വഴിയോരങ്ങള്‍ കണ്ണുനീര്‍പ്പൂക്കളായ്‌
അന്ത്യോപചാരവും -അനുശോചനങ്ങളും
ആചാരവെടിയും ചടങ്ങു മാത്രം


സര്‍വ്വനാശം വരുത്തുന്നൊരാ ശത്രുവിന്‍
-സങ്കേതമൊക്കെ തകര്‍ത്തുവല്ലൊ
ഓര്‍ക്കുവാന്‍ -കവലയില്‍ തീര്‍ത്തൊരു സ്മാരകം
നേര്‍ത്തൊരു നൊമ്പരം തന്നെതന്നെ



പാടത്തും തൊടിയിലും പൂപറിച്ചന്നൊരാ -
ഓടിക്കളിച്ചൊരു കാലമോര്‍ത്ത്‌
എണ്ണിയെണ്ണികരയുന്നൊരു അമ്മ തന്‍
കണ്ണില്‍ മറഞ്ഞൊരു കാഴ്ചയെല്ലാം !

വധുവായി വന്നവള്‍ വരണമാല്യം ചാര്‍ത്തി
വിധവയായി തീര്‍ന്നതും എന്തുകൊണ്ട്‌?
ഓര്‍മ്മയില്‍ തെളിയുന്നൊരച്ഛന്‍റെ മുഖമുണ്ട്‌ -
ധീരന്‍റെ ജീവനും നാടിനായി

അകത്തും പുറത്തും വളരുന്ന ശത്രു -
ഭീകരനൊ തീവ്രവാദിയാണോ?
നേടിനാടിന്‍റെയഭിമാനമേറേയും
വേറിട്ടയാത്രക്കു മുന്‍പുതന്നെ


എന്തിനാ കൂട്ടരേ എന്‍ സോദരന്‍റെ -
നെഞ്ചത്തുനോക്കി നിറയൊഴിച്ചു
ഭാഷയൊന്നല്ല-നിന്‍ ദേശവുമല്ലല്ലൊ
ദേഷ്യത്തിന്‍ കാരണം ചൊല്ലീടുമോ?