Followers

Thursday, October 31, 2013

ഉന്മാദി




സുലോച് സുലോ

രാത്രി ഖന ശൈത്യത്തിനു
വഴിമാറുമ്പോഴും,
വരകള്‍ ഉരഞ്ഞു
പിളര്‍ന്ന ഹൃദയ താളുകളിലേക്ക്
കണ്ണിരമ്ലം ചുരന്നു പടര്‍ന്നു-
വ്യഥിതമാക്കുമ്പോഴും,
ആഴങ്ങളില്‍
നിന്ന്
ഒറ്റനക്ഷത്രം
ജന്മ താരയിലേക്ക്
നീണ്ടു കിടക്കുമ്പോഴും,
മറുപടിയില്ലാതെ വന്നലച്ച
ഭ്രാന്തന്‍ മഴത്തെരോട്ടങ്ങളില്‍
ശുന്യമാക്കപ്പെട്ട
ഉള്ളറകള്‍
ഓര്‍മകളാല്‍
നിറഞ്ഞു തുവുമ്പോഴും ,
ഇറുതുവെച്ച
മരച്ച
വാക്കുകളുടെ
മൌഡ്യം വേദനകള്‍ കരുതി
കാത്തിരിക്കുമ്പോഴും,
വക്കു തേഞ്ഞ
പടവിറക്കങ്ങളില്‍
ഒരു അഭയാര്‍ഥി പോലെ -
പടിഞ്ഞിരിക്കുന്നു കവിത..!

പ്രവാസ സ്വപ്ങ്ങളില്‍
നിണമണിഞ്ഞ
കുളമ്പടികള്‍
താളം പിടികും

മുറുക്കാന്‍ കറ
തനര്‍ത്തു കിടന്ന
ചുണ്ടുകളില്‍ നിന്ന്-
കുഴഞ്ഞ നിമന്ത്രണങ്ങള്‍ തോരാതെ
നിപതികും

ബാലിചോറുണ്ട്
മരിച്ച
കുഞ്ഞുങ്ങള്‍ക്കൊപ്പം -
മലകയറി വരും
കട്ടുതീയില്‍-
കവിത ഉന്മാദിയാക്കുക തന്നെ ചെയ്യും ....!!