Followers

Wednesday, February 1, 2012




ഇളംകാറ്റിനെക്കാള്‍
കുളിരുന്നത്
ജലത്തെക്കാള്‍
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം
ഓര്‍ത്തെടുത്ത്
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച്
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്‌,
തെളിവാനില്‍ നിന്ന്‌
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ
പുല്‍ത്തുമ്പില്‍ നിന്നടരുന്ന
ജലകണമായി , ആ നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.