Followers

Sunday, April 18, 2010

രണ്ടു കവിതകൾ




sreedevi nair


സ്നേഹപ്പുഴ
സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.

മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞു നിന്നു.

പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.

മറഞ്ഞു നിന്ന്,നോക്കിരസിക്കുകയായിരുന്നു
അന്ധതമസ്സെന്ന കാമുകന്‍.

അവന്റെ പുറം കാഴ്ച്ച മറഞ്ഞിരുന്നെങ്കിലും,
അകക്കണ്ണുതുറന്നു തന്നെയിരുന്നു.
അത് വഞ്ചനയുടേതു മാത്രമായിരുന്നു.

എങ്കില്‍?


ചിന്തകള്‍ക്ക് വെന്തുതീരാനുള്ള
കഴിവ് ഉണ്ടായിരുന്നെങ്കില്‍?

എവിടെയോ നമുക്കുവേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?

നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനം,
മനസ്സിന്റെ മായാവലയത്തിലൊരാളെ
വേട്ടയാടപ്പെടുന്നുവെങ്കില്‍?

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു.