Followers

Sunday, September 1, 2013

പെറ്റിക്കോട്ട്‌



ലതാലക്ഷ്മി

പലവുരുചിന്തിച്ചു, ക്ഷമപൊട്ടി
ഒടുവിൽ അയാൾ ചോദിച്ചു.
"അയ്യോ, പെറ്റിക്കോട്ട്‌ ഇടില്ലേ?
കണ്ണാടിപ്പാട്ടയിലെ പപ്പടം പോലെ "!
അവളുടെ മറുചോദ്യം
"അയ്യയ്യോ! കല്യാണം കഴിഞ്ഞാൽ
ആരെങ്കിലുമിടുമോ പെറ്റിക്കോട്ട്‌?"
അയാളുടെ കണ്ണുതള്ളി
"ഓ. അവിവാഹിതകളുടേതോ അടിയുടുപ്പ്‌.
വസ്ത്രബന്ധ മോചനം!
പിന്നെയും പിന്നോട്ട്‌ പോയി
മല്ലിന്റെ മണം
പെറ്റിക്കോട്ടിന്റെ
വെളുത്ത അടിവര
പച്ച അരപ്പാവാടയ്ക്ക്‌
താഴെയും
നീലയൂണിഫോമോടു ചേർന്നും
പാദസരംപോലെ
പെറ്റിക്കോട്ട്‌
ഇപ്പോൾ
സിലബസിലില്ലേ
തയ്യൽ ക്ലാസിലെ ടീച്ചറേ,
രമണി ടീച്ചർ
തുന്നിയാൽ പമ്പരവിഡ്ഢി,
ഇട്ടാൽ പരമ കോമാളി"
നിഴലടിക്കുന്ന
പുതുകാലമേ,
ഞൊറിയിട്ട തുന്നിയ
അടിപ്പാവാടയോടൊപ്പം,
പാതിദഹിച്ച
ആ പഴന്തുണിക്കെട്ടെവിടെ?
പൊയ്മുഖകെട്ടിനു
കീഴെയോ
ഒരു കാലത്ത്‌ പെണ്ണുങ്ങൾ
ധരിച്ചിരുന്ന ഉടുവസ്ത്രം
എപ്പോഴോ പെറ്റിക്കോട്ട്‌
ബോയ്ക്കോട്ട്‌ ചെയ്യപ്പെട്ടു.