Followers

Friday, November 19, 2010

ഭ്രമം


ismail meladi

മരുഭൂമിയില്‍
പെരുമ്പറ മുഴങ്ങുന്നു
ചത്ത മോഹങ്ങളുടെ
മരുപ്പച്ചയില്‍
ഒട്ടകത്തിന്
കുടിനീര് കിട്ടുന്നു
കുറ്റിക്കാട്ടില്‍
ആര്‍ക്കോ വേണ്ടി
കിനിയുന്ന മധുരവും പേറി
പനിനീര്‍പ്പൂ
വിടര്‍ന്നു പരിലസിക്കുന്നു
വിജനവനത്തിന്റെ
ഉള്ളിന്റെയുള്ളില്‍
അസുലഭ ഭാഗ്യമായ്
പെട്ടെന്നുയരുന്നു
വെട്ടിത്തിളങ്ങുന്ന കൊട്ടാരം
പാമ്പ്‌ മകിടിയൂതുന്നു
ജനം ആടിക്കുഴയുന്നു
ആട്ടം മൂക്കുന്നു
ലോകം കറങ്ങുന്നു
ആട്ടത്തിന് ഒടുവില്‍
ജനം പാമ്പിനെ കടിക്കുന്നു
അമ്പരപ്പടക്കാന്‍ കഴിയാതെ
ജനം പാമ്പിനെ കടിക്കുന്നു
അമ്പരപ്പടക്കാന്‍ കഴിയാതെ
ഞാന്‍ പെരുവഴിയിലിറങ്ങുന്നു
ആനന്ടവേരു തേടിയലയുന്നു
കല്ലും മുള്ളും ചവിട്ടുന്നു
മലയും നദിയും താണ്ടുന്നു
മരുപ്പച്ചയില്‍ നീരില്ല
പനിനീരും കൊട്ടാരവും കണ്ടില്ല
പെരുമ്പറയും കേട്ടില്ല
സര്‍പ്പം എന്റെ തലക്കകത്തെക്ക്
ഇഴഞ്ഞു കയറുന്നു
അതിനു കൊടുക്കാന്‍
എന്റെ കയ്യില്‍
മകുടിയില്ലല്ലോ
ആടിത്തിമിര്‍ക്കാന്‍
എനിയ്ക്ക് ചുറ്റും
ജനമില്ലല്ലോ